Main News

ലണ്ടൻ∙ ഇന്നാരംഭിക്കുന്ന വലിയ നോമ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ത്യജിക്കുന്നത് ഇഷ്ടഭക്ഷണങ്ങളിലൊന്നായ പൊട്ടേറ്റോ ചിപ്സ്. ഡൗണിങ് സ്ട്രീറ്റിലെ പതിവു വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ വക്താവുതന്നെയാണ് ചിപ്സ് ഉപേക്ഷിച്ചുള്ള നോമ്പാചരണം പരസ്യമാക്കിയത്.

‘’സോൾട്ട് ആൻഡ് വിനഗർ’’ രുചിയുള്ള ചിപ്സാണു പ്രധാനമന്ത്രിയുടെ ഇഷ്ടയിനം. എന്നാൽ ഇത് ഏതു ബ്രാൻഡിൽപ്പെട്ടതാണെന്നോ എത്രമാത്രം ഉപയോഗിക്കാറുണ്ടായിരുന്നെന്നോ വെളിപ്പെടുത്താൻ വക്താവ് തയാറായില്ല.

ഒരുദിവസമോ ആഴ്ചയോ മാസമോ എത്ര ചിപ്സ് പായ്ക്കറ്റുകൾ പ്രധാനമന്ത്രി ഉപയോഗിക്കുന്നു എന്നു പറയാൻ തനിയ്ക്കാകില്ലെന്നും എന്നാൽ അത് തൽകാലത്തേക്ക് ഉപേക്ഷിക്കുകയാണെന്നുമായിരുന്നു വക്താവിന്റെ വാക്കുകൾ.

ഈസ്റ്ററിനു മുമ്പുള്ള 40 ദിവസം ഇഷ്ടപ്പെട്ട ചെയ്തികളിൽനിന്ന് വിട്ടുനിന്നും ഇഷ്ടഭക്ഷണങ്ങൾ ത്യജിച്ചും നോമ്പെടുക്കുന്നത് ക്രിസ്ത്യൻ ആചാരപാരമ്പര്യത്തിൽപ്പെട്ട കാര്യമാണ്. യേശുക്രിസ്തു നാൽപതു രാവും പകലും മരുഭൂമിയിൽ ഉപവസിച്ചതിന്റെ ഓർമ പുതുക്കൽകൂടിയാണ് ഈ ആചാരം

കൊച്ചി: ആക്രമണമുണ്ടായ ദിവസം പള്‍സര്‍ സുനിയും സംഘവും നടിയെ പിന്തുടരുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ദേശീയപാതയിലെ നിരീക്ഷണ ക്യാമറകളില്‍ നിന്നുളള ദൃശ്യങ്ങളാണ ്‌പോലീസിന് ലഭിച്ചത്. കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവുകളാണ് ഈ ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ പോലീസിന് ലഭിച്ചതെന്നാണ് സൂചന.
ട്രാവലര്‍ വാനില്‍ സംഘം നടിയെ പിന്തുടരുന്ന ദൃശ്യങ്ങള്‍ ഇവയില്‍ നിന്ന് ലഭിച്ചു. കൂടാതെ വെണ്ണലയില്‍ വാഹനം നിര്‍ത്തിയതായും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സിസിടിവി ദൃശ്യങ്ങള്‍ കൊച്ചി നഗരത്തില്‍ നിന്നാണ് പോലീസിനി ലഭിച്ചത്. ഹൈവേയിലെ മുഴുവന്‍ സിസിടിവി ക്യാമറകളില്‍ നിന്നുളള ദൃശ്യങ്ങളും പൊലീസ് അന്വേഷണത്തിനായി ശേഖരിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലിനായി അന്വേഷണ സംഘം ഇന്നലെ കായലില്‍ തെരച്ചില്‍ നടത്തിയിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കൊച്ചി ഗോശ്രീ പാലത്തില്‍ നിന്നും വലിച്ചെറിഞ്ഞു കളഞ്ഞെന്നാണ് ഒടുവില്‍ പൊലീസിനോട് പള്‍സര്‍ സുനി പറഞ്ഞത്. നേരത്തേയും പലയിടങ്ങളില്‍ ഫോണ്‍ ഉപേക്ഷിച്ചതായി പറഞ്ഞ് അന്വേഷണ സംഘത്തെ വട്ടം കളിപ്പിച്ച സുനി ഇക്കുറിയും അതേ അടവാണ് പയറ്റുന്നതെന്ന സംശയവും പൊലീസില്‍ ഉയരുന്നുണ്ട്.

ലണ്ടന്‍: എത്രമാത്രം മലിനീകരിക്കപ്പെട്ട അന്തരീക്ഷത്തിലാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് ബ്രീട്ടീഷ് ജനതയ്ക്ക് അറിയില്ലെന്ന് പഠനം. വായു മലിനീകരണം തങ്ങളുടെ പ്രദേശത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന കാര്യത്തിലും ജനത അജ്ഞരാണെന്നും ഫ്രണ്ട്‌സ് ഓഫ് എര്‍ത്ത് നടത്തിയ പഠനം വ്യക്തമാക്കുന്നു. മലിനീകരണത്തേക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് പഠനത്തില്‍ പങ്കെടുത്തവരില്‍ 75 ശതമാനവും പറഞ്ഞെങ്കിലും തങ്ങള്‍ ശ്വസിക്കുന്ന വായു ശുദ്ധമല്ലെന്ന് ഇവരില്‍ പത്തിലൊന്ന് പേര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം.
ലണ്ടന്‍ നഗരത്തിലെ 802 വിദ്യാഭാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മസലിനവായുവാണ് ശ്വസിക്കുന്നതെന്ന കണക്കുകള്‍ കഴിഞ്ഞയാഴ്ചയാണ് പുറത്തു വന്നത്. യുകെയിലെ 43 എയര്‍ ക്വാളിറ്റി സോണുകളില്‍ 38 ഇടത്തും വായു മലിനീകരണം അനുവദനീയമായ മാനദണ്ഡങ്ങളും ലംഘിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഈ ഭീഷണിക്കിടെയാണ് വായു മലിനീകരണത്തിന്റെ ദോഷഫലങ്ങഴളേക്കുറിച്ച് ജനങ്ങള്‍ക്ക് ജ്ഞാനമില്ലെന്ന വിവരവും പുറത്തു വരുന്നത്. ലണ്ടന് രപുറത്തുള്ളവര്‍ക്കാണ് ഈ വിവരം കാര്യമായില്ലാത്തതെന്നും പുതിയ പഠനം വ്യക്തമാക്കുന്നു.

ലണ്ടന്‍: പ്രമുഖ ക്യാന്‍സര്‍ സര്‍ജനെതിരെ പരാതിയുമായി രോഗികള്‍. പണമീടാക്കാനായി അനാവശ്യ ശസ്ത്രക്രിയകള്‍ നടത്തിയെന്നാണ് ഡോ. ഇയാന്‍ പാറ്റേഴ്‌സണെതിരെ ഉയര്‍ന്ന പരാതി. പത്ത് രോഗികളില്‍ അനാവശ്യ സ്തന ശസ്ത്രക്രിയകള്‍ നടത്തിയെന്ന പരാതിയില്‍ കോടതി വാദം കേട്ടു. രോഗികളോട് കള്ളം പറഞ്ഞാണ് ഇയാള്‍ ശസ്ത്രക്രിയകള്‍ നടത്തിയിരുന്നതെന്നാണ് പരാതി.
നോട്ടിംഗ്ഹാം ക്രൗണ്‍ കോടതിയിലെ 12 അംഗ ബഞ്ചാണ് കേസ് വാദം കേള്‍ക്കുന്നത്. ഡോക്ടര്‍ ദുരൂഹമായി ലക്ഷ്യങ്ങളോടെയാണ് ഈ ശസ്ത്രക്രിയകള്# നടത്തിയതെന്നും രോഗികളില്‍ നിന്ന് കൂടുതല്‍ പണമീടാക്കുകയാണ് ഇയാളുടെ ലക്ഷ്യമെന്നും പരാതിയില്‍ പറയുന്നു. 25കാരിയായ യുവതിയുടെ പരാതി കോടതി കേട്ടു. ശസ്ത്രക്രിയിലൂടെ മുലയൂട്ടാനുള്ള ശേഷി ഇവര്‍ക്ക് നഷ്ടമായെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

ക്യാന്‍സര്‍ രോഗത്തിലേക്ക് നടന്നടുക്കുന്നു എന്നു പറഞ്ഞാണ് തനിക്ക് ശസ്ത്രക്രിയ നടത്തിയതെന്ന് 42കാരനായ ഒരാള്‍ ആരോപിച്ചു. രണ്ടു ശസ്ത്രക്രിയകളാണ് ഇയാളില്‍ നടത്തിയത്. മറ്റൊരു 47 കാരിഅപൂര്‍വ രോഗാവസ്ഥയാണെന്ന് പറഞ്ഞ് നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ 94 ഹോസ്പിറ്റല്‍ അപ്പോയിന്റ്‌മെന്റുകള്‍ വേണ്ടിവന്നുവെന്നും കോടതിയില്‍ പറഞ്ഞു.

ഹാര്‍ട്ട് ഓഫ് ഇംഗ്ലണ്ട് എന്‍എച്ചഎസ് ട്രസ്റ്റിലും സ്പയര്‍ ഹെല്‍ത്ത് കെയറിലും മുമ്പ് ജോലി ചെയ്തിട്ടുള്ള ഡോക്ടറാണ് ഇയാന്‍ പാറ്റേഴ്‌സണ്‍

അനില്‍ തോമസ്‌

യുകെ മലയാളികളുടെ കലാസാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ ഈ വര്‍ഷത്തെ കലാവിരുന്നിന് ബര്‍മിങ്ഹാമില്‍ അരങ്ങൊരുങ്ങുന്നു.

പ്രശസ്ത മലയാള സാഹിത്യകാരി ശ്രീമതി കെ ആര്‍ മീരയാണ് മുഖ്യാതിഥി. പതിവുപോലെ ശ്രുതി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്നവതരിപ്പിക്കുന്ന സംഗീത നൃത്ത നാടകോത്സവമായിരിക്കും ഇത്തവണയും ശ്രുതി കാണികള്‍ക്കായി ഒരുക്കുന്നത്.

ശ്രീ. ഒഎന്‍വി കുറുപ്പിന്റെ അനുഗ്രഹാശിസ്സുകളോടെ രൂപം കൊണ്ട ശ്രുതിയുടെ പതിമൂന്നാമത് വാര്‍ഷിക ദിനാഘോഷമാണ് ഏപ്രില്‍ 29 ശനയാഴ്ച ഡഡ്‌ലിയിലെ സ്ടൂര്‍ബ്രിഡ്ജ് ടൗണ്‍ഹാളില്‍ അരങ്ങേറുന്നത്.

കൂടുതല്‍ അറിയുന്നതിനായി ശ്രുതി ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്.
[email protected]/Anil Thomas (07511902433- Public Relations)

ലണ്ടന്‍: ഈ കഴിഞ്ഞ 25ന് ലണ്ടന്‍ നഗരം സാക്ഷ്യംവഹിച്ചത് ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ വേരിട്ടനുഭവത്തിന്റെ നേര്‍സാക്ഷ്യം തന്നെ ആയിരുന്നു. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം നൂറുകണക്കിന് അനുവാചകഹൃദയങ്ങളില്‍ നടനത്തിന്റെ വര്‍ണ്ണപ്രപഞ്ചം തീര്‍ത്തുകൊണ്ടാണ് അരങ്ങൊഴിഞ്ഞത്. ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ അര്‍ത്ഥതലങ്ങളെ പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കുന്നതിനും അതിനോടൊപ്പംതന്നെ ഭരതമുനിയുടെ നാട്യശാസ്ത്രവും ഭാവാഭിനയവും ലണ്ടനിലെ പുതുതലമുറക്ക് കാട്ടികൊടുക്കുവാനും ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ സംഘാടകര്‍ക്ക് കഴിഞ്ഞു.
2

ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഭജന സംഘത്തിന്റെ ഗാനാര്‍ച്ചനയോടെ ആണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അഷ്ടാക്ഷര മന്ത്രജപത്താല്‍ അനുഗ്രഹീതമായി തീര്‍ന്ന വേദി പിന്നീട് ശിവരാത്രി നൃത്തോത്സവത്തിന്റെ വേദിയായി പരിണമിക്കപ്പെട്ടു. ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാനായ തെക്കുമുറി ഹരിദാസ്, Dr.ശിവ, ഏഷ്യാനെറ്റ് യൂറോപ്യന്‍ കോര്‍ഡിനേറ്റര്‍ ആനന്ദ് ടി വി ഡയറക്ടറും ആയ ശ്രീകുമാര്‍, ജനംടിവി ഫിനാന്‍സ് ഡയറക്ടര്‍ ആയ കൃഷ്ണകുമാര്‍, നൃത്തോത്സവത്തിന് നേതൃത്വം നല്‍കിയ അനുഗ്രഹീത കലാകാരനായ വിനോദ് നായര്‍, കുട്ടികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നാട്യ അരങ്ങിനു തിരിതെളിഞ്ഞു. മീനാക്ഷി രവി നൃത്താവിഷ്‌കാരം നല്‍കി ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ കുരുന്നുകള്‍ ഏകദന്തം വിനായകം എന്നുതുടങ്ങുന്ന പദത്തിന് അടിവച്ചു തുടങ്ങിയപ്പോള്‍ അരങ്ങില്‍ വിഘ്നേശ്വര പ്രസാദം നിറഞ്ഞുതുളുമ്പി.

3

തുടര്‍ന്ന് പൗര്‍ണമി ആര്‍ട്സിലെ കുട്ടികള്‍ക്ക് വേദികൈമാറി. ഭാവ-രാഗ-താളങ്ങളുടെ ആദ്യാക്ഷരങ്ങള്‍കൊണ്ട് നടനത്തെ ആവിഷ്‌കരിച്ച പൗര്‍ണമി ആര്‍ട്സിലെ കുട്ടികളുടെ നൃത്താവിഷ്‌കാരണം വളരെയധികം ഹൃദ്യംആയി. ക്രോയ്ഡോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കലാക്ഷേത്രത്തിനു നേതൃത്വം നല്‍കുന്നത് അശോക് കുമാര്‍ ആണ്. ഭാരതീയ ക്ഷേത്രകലകളില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഭരതനാട്യം മുതലായ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയാണ് ഈ സരസ്വതിക്ഷേത്രം നിലകൊള്ളുന്നത്. കേദാരരാഗത്തില്‍ തുടങ്ങുന്ന ജതിസ്വരങ്ങള്‍ക്കു പൗര്‍ണമി ആര്‍ട്സിലെ കുട്ടികള്‍ ആദിതാളത്തില്‍ പദങ്ങള്‍ വെച്ചാടിയപ്പോള്‍ മീനാക്ഷി രവി എന്ന അനുഗ്രഹീത കലാകാരിയുടെ ശിക്ഷണ വൈഭവം ഒന്നുകൂടി വെളിവായിത്തീര്‍ന്നു.
അടുത്തതായി വേദിയില്‍ എത്തിച്ചേര്‍ന്നത് ആശ ഉണ്ണിത്താന്‍ നേതൃത്വം നല്‍കുന്ന ആശാ സ്‌കൂള്‍ ഓഫ് ഡാന്‍സിലെ കുട്ടികള്‍ ആണ്.

4

മധുര മധുര വേണുഗീതം എന്നുതുടങ്ങുന്ന അഥാനാ രാഗത്തിലുള്ള ഭാരതനാട്യപദം എല്ലാവരുടെയും മനംകവരുന്നതായിരുന്നു. 5 വയസുമുതല്‍ ശ്രീമതി കലാമണ്ഡലം സത്യഭാമയുടെ ശിക്ഷണത്തില്‍ നൃത്തം പഠിച്ചു തുടങ്ങിയ ആശ ഉണ്ണിത്താന്‍ തനിക്കു പകര്‍ന്നുകിട്ടിയ അറിവുകളെ പുതുതലമുറക്ക് പകര്‍ന്നു നല്‍കുകയാണ് തന്റെ പ്രവര്‍ത്തനത്തിലൂടെ ചെയ്യുന്നത്. ശ്രീ പാപനാശം ശിവനാല്‍ വിരചിതം ആയ ശ്രീ രുദ്രമ്മാ ദേവി നൃത്താവിഷ്‌കാരം നല്‍കിയ ഭാരതനാട്യപദം പൂര്‍ണ മേനോന്‍ അവതരിപ്പിച്ചപ്പോള്‍ വേദിയില്‍ വള്ളിയുടെ മുരുകനോടുള്ള അടങ്ങാത്ത ഭക്തിയും പ്രണയവും ആണ് പ്രേക്ഷകര്‍ കണ്ടത്. വളരെ ചെറുപ്പത്തില്‍ തന്നെ നൃത്തം പഠിച്ചുതുടങ്ങിയ പൂര്‍ണ മേനോന്‍ അഭിനയദര്‍പ്പണത്തിലെ ഓരോചുവടുകളും തന്നില്‍ ഭദ്രമെന്നു അനുവാചകര്‍ക്ക് മുന്നില്‍ തെളിയിക്കുകയായിരുന്നു.

6

പിന്നീട് വേദിയിലെത്തിയത് ആദിതാളത്തില്‍ ചുവടുകള്‍വെച്ച് കുഴലൂതി മനമെല്ലാം എന്ന കാംബോജി രാഗത്തില്‍ തുടങ്ങുന്ന കൃഷ്ണ ഭക്തിഗാനത്തോടെ ആണ്. സൂര്യ എന്ന കലാകാരിയാണ്. കെന്റ് ഹിന്ദുസമാജത്തില്‍ നിന്നും എത്തിയ സൂര്യ നൃത്തം അഭ്യസിക്കുന്നത് Lasya School of arts ലാണ്. കൃഷ്ണന്റെ വേണുഗാനത്തില്‍ മനമലിഞ്ഞ വൃന്ദാവനവും ഗോപസ്ത്രീകളുമെല്ലാം സുര്യ എന്ന കലാകാരിയുടെ മുഖത്തിലൂടെ അനുവാചക ഹൃദയങ്ങളില്‍ എത്തിച്ചേര്‍ന്നു. ആന്ധ്രയിലെ കൃഷ്ണാ ജില്ലയിലെ കുച്ചുപ്പുടി എന്ന ഗ്രാമത്തില്‍ ഉത്ഭവിച്ച കുച്ചുപ്പുടി എന്ന ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ ആവിഷ്‌കരണവുമായി പിന്നീട് വേദിയിലെത്തിയത് ങ െഅമൃത ജയകൃഷ്ണന്‍ ആണ്. നാട്യ ദേവനായ ഭഗവാന്‍ മഹേശ്വരനു സ്തുതിയുമായി വേദിയില്‍ ഭാവവൈവിധ്യം തുളുമ്പുന്ന ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ മറ്റൊരു മുഖമുദ്രയാണ് അമൃത ജയകൃഷ്ണനിലൂടെ സാധ്യമായത്. 4 വയസ്സുമുതല്‍ ശ്രീമതി ശ്രീദേവി രാജന്റെ ശിഷ്യണത്തില്‍ തന്റെ കലാപഠനം തുടങ്ങിയ അമൃതാ. ശ്രീ വെമ്പട്ടി ചിന്ന സത്യത്തിന്റെ കീഴില്‍ കുച്ചുപ്പിടിയും അഭ്യസിച്ചു.മലയാളകാവ്യഭാവനയെ നമ്മുക്കു സമ്മാനിച്ച ശ്രീ ഓ. എന്‍. വി. കുറുപ്പ് സാറിന്റെ ചെറുമകള്‍കൂടിയാണ് അമൃത.

5

ഭാരതമുനിയുടെ നാട്യശാസ്ത്രം നമ്മുക്കറിവുള്ളതാണ്. ഒരു നര്‍ത്തകന്‍ അഥവാ നര്‍ത്തകിക്കുവേണ്ട ലക്ഷണ ശാസ്ത്രം നമ്മുടെ പൈതൃകഗ്രന്ഥങ്ങള്‍ ഉത്ഘോഷിക്കുകയും ചെയുന്നുണ്ട്. ഈ ലക്ഷണം മാത്രമല്ല ഈശ്വരകൃപയും ഒരു പ്രധാനകാര്യം തന്നെ ആണ്.അങ്ങനെ ലക്ഷണശാസ്ത്രവും കൃപയും ചേര്‍ന്നുവന്നാലും ഒരുഭാഗ്യം കൂടി വേണം അങ്ങനെ എല്ലാം സിദ്ധിച്ച ഒരു അനുഗ്രഹീത കലാകാരന്‍ ആണ് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഈ വര്‍ഷത്തെ നൃത്തോത്സവത്തിനു നേതൃത്വം നല്‍കിയത്. ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സിന്റെ മുഖമുദ്ര ആയ സൂര്യാ ഡാന്‍സ് ഫെസ്റ്റിവലിനെ അനുസ്മരിപ്പിക്കും വിധം ഈ നൃത്തസന്ധ്യയെ ലണ്ടന്‍ മലയാളികള്‍ക്കായി കോര്‍ത്തിണക്കിയത് വിനോദ് നായര്‍ എന്ന യു. കെ യിലെ തന്നെ അറിയപ്പെടുന്ന കലാകാരനാണ്.

അദ്ദേഹത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഭാരതീയ നൃത്തങ്ങളില്‍ ഭരതനാട്യം തമിഴ്നാടിന്റെ സംഭവനയാണ്. ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട അഭിനയദര്‍പ്പണം എന്ന ഗ്രന്ഥമാണ് അതിന്റെ ആധാരം തന്നെ ഇങ്ങനെ പറയുവാനുള്ളകാരണം ഇത്രയധികം ശാസ്ത്രീയത അവകാശപ്പെടുന്ന ഈ കലാരൂപത്തിന്റെ നന്മ ഒട്ടുംചോരാതെ അനുവാചക ഹൃദയങ്ങളില്‍ എത്തിക്കുവാന്‍ വിനോദ് നായര്‍ക്കു കഴിഞ്ഞു എന്നതിന് ഉത്തമ ഉദാഹരണം ആയി തീരുകയാണ് ഈ വര്‍ഷത്തെ നൃത്തോത്സവവേദിയില്‍ അദ്ദേഹം എത്തിച്ചേര്‍ന്നപ്പോള്‍. ഈ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും ലോകത്തിന്റെ പലസ്ഥലങ്ങളിലും വേറിട്ടവേദികളില്‍കൂടി അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ നടനവിസ്മയം കൊണ്ട് ധാരാളം അനുവാചക ഹൃദയങ്ങളെ സ്വന്തമാക്കി.

7

ഹംസധ്വനി രാഗത്തില്‍ ആദിതാളത്തില്‍ പുഷ്പാഞ്ജലി യുമായി അദ്ദേഹവും സഹപ്രവര്‍ത്തകയും എത്തിയപ്പോള്‍. പ്രകാശപൂരിതമായ മുഖത്തെ ഭാവതലങ്ങളില്‍കൂടി നൃത്തത്തിന്റെ വിവിധ തലങ്ങളെ വരച്ചുകാട്ടി. നൃത്തത്തില്‍ താളത്തിന്റെയും, ലയത്തിന്റെയും സമയോചിതമായ സമ്മേളനത്തെ ആദ്യത്തെ ഭരതനാട്യത്തിന്റെ അവതരണത്തില്‍കൂടി പ്രേക്ഷകര്‍ക്കു വ്യക്തമാക്കി നല്‍കി. ശങ്കരി മൃന്ദ ഈ കലാസന്ധ്യയില്‍ വിനോദ് നായരോടൊപ്പം അവരുടെ ചിലങ്കകള്‍ കുടി ചലിപ്പിച്ചപ്പോള്‍ നൃത്തോത്സവം അതിന്റെ ഉത്സവപാര്യമതയില്‍ എത്തിച്ചേര്‍ന്നിരുന്നു. ശങ്കരി മൃന്ദ യു.കെയിലെ തന്നെ അറിയപ്പെടുന്ന ഒരു നൃത്തസംവിധായിക കുടിയാണ്.

ഭാരതീയ ശാസ്ത്രീയ നൃത്തസംബന്ധമായ ധാരാളം സെമിനാറുകളും അവര്‍ രാജ്യത്തിന്റെ അങ്ങോളമിങ്ങോളം സംഘടിപ്പിച്ച ഈ കലാകാരി തന്റെ ക്രിയാത്മക ചിന്തകളെ നാട്യശാസ്ത്രത്തിന്റെ പാര്യമ്പര്യത്തില്‍ ലവലേശം നഷ്ടപ്പെടുത്താതെയാണ് ശങ്കരി മൃന്ദ തന്റെ ഓരോ പ്രവര്‍ത്തനത്തില്‍കൂടിയും ചെയ്യുന്നത്. ഭാരതീയ നൃത്തങ്ങളില്‍ മുഖ്യസ്ഥാനത്തുള്ള ഭരതനാട്യത്തിന്റെ ആത്മീയംആയ അടിസ്ഥാനം സുവിധിത മാണ്. വിനോദ് നായരും ശങ്കരി മൃന്ദയും ചേര്‍ന്നു രണ്ടാമതായി വേദിയില്‍ പാലാഴിമഥനത്തിന്റെ കഥയെ അടിസ്ഥാനമാക്കി ശിവപദം അവതരിപ്പിച്ചപ്പോള്‍ അനുവാചകഹൃദയങ്ങളില്‍ ഈ രണ്ടു അനുഗ്രഹീത നര്‍ത്തകര്‍ അവരുടെ ഇടംനേടി. ഈ രണ്ടു അനുഗ്രഹീതനര്‍ത്തകര്‍ തങ്ങള്‍ക്കു കിട്ടിയ ഈശ്വര വരദാനത്തെ പകര്‍ന്നു നല്‍കുന്നതിനായി Soorya Academy of Arts എന്ന സ്ഥാപനം കുടി നടത്തപെടുന്നുണ്ട്.

നൃത്തോത്സവത്തിന്റെ അവസാനഭാഗം മുഴുവന്‍ കൈയ്യടക്കിയത് Upahar School of Dance ലെ കുട്ടികളും അവരുടെ അനുഗ്രഹീത ഗുരുനാഥയും ആണ്. ഭാരതീയപൈതൃകം യുഗങ്ങളായി കരുതിവെച്ചിരുന്ന നാട്യശാസ്ത്ര നിയമങ്ങളെ പുതുതലമുറയ്ക്ക് പകര്‍ന്നുനല്കുകയാണ് ശാലിനി ശിവശങ്കര്‍ തന്റെ പ്രവര്‍ത്തനങ്ങളിലൂടെ ചെയുന്നത്.നൃത്തത്തെ തന്റെ ജീവനോളം സ്നേഹിക്കുകയും അതുതന്നെ ജീവിതം എന്നാധാരമാക്കി തന്റെ ആത്മാവിനോളം നടനത്തെ സ്നേഹിക്കുന്ന ഈ അനുഗ്രഹീത കലാകാരി തന്റെ ലാസ്യനടനത്തിലൂടെ ലോകത്തിന്റെ പലവേദികളിലും തന്റെ നൃത്താവിഷ്‌കാരണത്തില്‍കൂടി ധാരാളം ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. 2003 ല്‍ ക്രോയ്ഡോണ്‍ ആസ്ഥാനമാക്കി ഉപഹാര്‍ സ്‌കൂള്‍ ഓഫ് ഡാന്‍സിനെ തുടക്കംകുറിച്ചപ്പോള്‍ 8 കുട്ടികളായിരുന്നു ഇന്ന് ധാരാളം ശിഷ്യ സമ്പത്തുള്ള ശാലിനി ശിവശങ്കര്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുകയാണ്.

കേരളത്തിന്റെ തനതു ലാസ്യകലാരൂപമായ മോഹിനിയാട്ടം അതിന്റെ അനന്തസാധ്യതകളെ കണ്ടെത്തുവാനുള്ള ശ്രമങ്ങളുടെ ആവിഷ്‌കരണം ആണ് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ നൃത്തോത്സവവേദിയില്‍ ശാലിനിയും ഡാനിയേലയും ചേര്‍ന്നവതരിപ്പിച്ച മോഹിനിയാട്ടം പ്രേക്ഷക ഹൃദയങ്ങളില്‍ ലാവണ്യ സമ്പന്നമായ കൈശീക വൃത്തിയില്‍ ഊന്നിയ ചലനങ്ങളോടൊപ്പം ശൃംഗാരരസപ്രദമായ ഭാവവൈഭവം കൊണ്ടും Upahar School of Dance കുട്ടികള്‍ നൃത്തോത്സവവേദിയില്‍ നാട്യത്തിന്റെ ഭാവതാളം പകര്‍ന്ന് ഈ കലാസന്ധ്യക്കു പരിപൂര്‍ണത നല്‍കി. ഇത്രയധികം അനുഗ്രഹീതമായ കലാസന്ധ്യയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാന്‍ ആയ തെക്കുംമുറി ഹരിദാസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും അനുഗ്രഹീതരായ കലാകാരന്മാരെ വേദിയില്‍ വെച്ച് ആദരിക്കുകയും ഈ ആഘോഷത്തിനു നേതൃത്വം നല്‍കിയ വിനോദ് നായരോടുള്ള നന്ദിയും രേഖപ്പെടുത്തുകയുണ്ടായി.

പിന്നീട് പതിവുപോലെ മുരളി അയ്യരുടെ നേതൃത്വത്തില്‍ ദീപാരാധനയും, പതിവ് അന്നദാനവും നടന്നു. അടുത്തമാസത്തെ സദ്സംഗം മീനഭരണി മഹോത്സവം ആയിട്ടു കൊണ്ടാടുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി.

07828137478, 07519135993, 07932635935.

Date: 25/03/2017
Venue Details: 731-735, London Road, Thornton Heath, Croydon. CR76AU
Email: [email protected]
Facebook.com/londonhinduaikyavedi

ബേസില്‍ ജോസഫ്‌

ഇന്നത്തെ വീക്കെന്‍ഡ് കുക്കിംഗ് അല്‍പം ദീര്‍ഘമുള്ളതായിട്ട് തോന്നും. കാരണം ഈ റെസിപി പൂര്‍ണ്ണമായും ഹോം മെയ്ഡ് ആയിട്ട് ഉണ്ടാക്കുന്ന വിധം ആണ് ഇവിടെ പറഞ്ഞിരിക്കുന്നത്. കാരണം വീക്ക് ഏന്‍ഡ് കുക്കിംഗ് എപ്പോളും 100% ഹോം മെയ്ഡ് ആണ്.

പ്രധാന ചേരുവകള്‍

സ്പഗെറ്റി- 200 ഗ്രാം
മീറ്റ് ബോള്‍സ് -12 എണ്ണം
ചീസ് -50 ഗ്രാം (ഗ്രേറ്റ് ചെയ്തത് )
ഒലിവ് ഓയില്‍ -100 എംഎല്‍
പാസ്ത സോസ് -200 ഗ്രാം

മീറ്റ് ബോള്‍സ് ഉണ്ടാക്കാന്‍ ആവശ്യമായ ചേരുവകളും വിധവും

മിന്‍സ്ഡ് മീറ്റ് -300 ഗ്രാം
കുരുമുളകുപൊടി -1 ടീസ്പൂണ്‍
തൈം – 1 പിഞ്ച്
ഉപ്പ് – ആവശ്യത്തിന്

ഒരു ബൗളില്‍ മിന്‍സ്ഡ് മീറ്റ് ഉടച്ച് കുരുമുളകുപൊടി, തൈം, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് ചെറിയ ഉരുളകളാക്കി മാറ്റി വയ്ക്കുക.

പാസ്ത ടൊമാറ്റോ സോസ് ഉണ്ടാക്കാന്‍ ആവശ്യമായ ചേരുവകളും വിധവും

ടൊമാറ്റോ – 4 എണ്ണം (നന്നായി ചോപ് ചെയ്തത് )
ടൊമാറ്റോ പേസ്റ്റ് – 50 ഗ്രാം
വെളുത്തുള്ളി – 1 അല്ലി (നന്നായി ചോപ് ചെയ്തത് )
ബേലീഫ് – 2 എണ്ണം
തൈം – 1 പിഞ്ച്
ഒറിഗാനോ -1 പിഞ്ച്
കുരുമുളകുപൊടി -1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

ഒരു പാനില്‍ 25 ml ഒലിവ് ഓയില്‍ ചൂടാക്കി അതിലേയ്ക്ക് വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക. നന്നായി വഴന്നു കഴിയുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന ടൊമാറ്റോ ചേര്‍ത്ത് വീണ്ടും കുക്ക് ചെയ്യുക. ടൊമാറ്റോ നന്നായി കുക്ക് ആയി ഒരു സോസ് പരുവമാകുമ്പോള്‍ ടൊമാറ്റോ പേസ്റ്റ്, ബേലീഫ്,തൈം, ഒറിഗാനോ, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി 10 മിനിറ്റ് ചെറുതീയില്‍ കുക്ക് ചെയ്യുക. സോസ് നല്ല കുറുകിവരുമ്പോള്‍ തീ ഓഫ് ചെയ്യുക. പാസ്ത ടൊമാറ്റോ സോസ് റെഡി.

ഇനി ഇത് എല്ലാം കൂടി സെറ്റ് ചെയ്ത് ബേക്ക് ചെയ്യുന്ന വിധം
ഒരു പാനില്‍ ഒലിവ് ഓയില്‍ ചൂടാക്കി ഉണ്ടാക്കി വച്ചിരിക്കുന്ന മീറ്റ്‌ബോള്‍സ് ചെറു തീയില്‍ കുക്ക് ചെയ്‌തെടുക്കുക. ഇതേ സമയം സ്പഗെറ്റി ചൂടുവെള്ളത്തില്‍ കുക്ക് ചെയ്തു ബാക്കിയുള്ള ഒലിവ് ഓയിലില്‍ ടോസ് ചെയ്തു വയ്ക്കുക. ഗ്ലാസ്/ ചൈന കൊണ്ടുള്ള ഒരു ബേക്കിങ് ട്രേ എടുത്തു പകുതി സോസ് ഒഴിച്ച് നിരത്തുക. ഇതിലേയ്ക്ക് കുക്ക് ചെയ്തു വച്ചിരിക്കുന്ന സ്പഗെറ്റി ഒരു ലയര്‍ ആയി ചേര്‍ക്കുക. ബാക്കി ഉള്ള സോസ് വീണ്ടും നിരത്തി അതിലേയ്ക്ക് കുക്ക് ചെയ്തു വച്ചിരിക്കുന്ന മീറ്റ് ബോള്‍സ് കൂടി താഴ്ത്തി ചീസ് കൊണ്ട് ടോപ് ചെയ്യുക. ചൂടാക്കിയ ഓവനില്‍ 20 മിനിറ്റ് ബേക്ക് ചെയ്തു ചൂടോടെ സലാഡിനൊപ്പമോ ഫ്രഞ്ച് ഫ്രൈസിനൊപ്പമോ സെര്‍വ് ചെയ്യുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ശ്രുതി രാജേഷ്‌

വിഷുവിനു കണിയും കണ്ടു പടക്കവും പൊട്ടിച്ചു , കൈനീട്ടവും കിട്ടി കഴിഞ്ഞാല്‍ പിന്നെ ബാക്കി ഉള്ളത് ഒരു ഉഗ്രന്‍ സദ്യയാണ് . അതും പായസവും കൂട്ടി . എന്നാലേ വിഷു പൂര്‍ണ്ണമാകുകയുള്ളൂ. വിഷു സദ്യ ഗംഭീരം ആക്കാന്‍ പറ്റിയ മൂന്നു തരം പായസങ്ങള്‍ നോക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ പയസങ്ങള്‍ വിഷുസദ്യക്ക് രുചി കൂട്ടും.
പൈനാപ്പിള്‍ പായസം – പൈനാപ്പിൾ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി പ്രഷര്‍ കുക്കറിലോ ചുവടു കട്ടിയുള്ള പാത്രത്തിലോ ഇട്ടു വേവിച്ചെടുക്കുക. ഇതില്‍ നെയ്യൊഴിച്ചു ഇളക്കുക. പിന്നീട് പഞ്ചസാര ചേര്‍ത്തിളക്കണം. അതിനു ശേഷം ഇതിലേയ്ക്ക് തേങ്ങയുടെ രണ്ടാംപാല്‍ ഒഴിച്ചു വീണ്ടും വേവിയ്ക്കുക. രണ്ടാം പാല്‍ ചേര്‍ത്തിളക്കി തിളച്ചു കഴിയുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് . കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യില്‍ വറുത്തിടുക.പായസം തയ്യാര്‍ .
പരിപ്പ് പായസം– അര കപ്പ് പരിപ്പില്‍ നാല് കപ്പ് വെള്ളം ഒഴിച്ച് വേവിക്കണം . വെന്തുകഴിഞ്ഞാല്‍ ഇതിലേക്ക് ചക്കരയും ഒരു കപ്പ് വെള്ളവും ഒഴിക്കുക. ചൂടായി വരുമ്പോൾ ഏലയ്ക്ക പൊടിയും ജീരകവും ഇഞ്ചിയും ചേര്‍ക്കുക. മൂന്ന് മിനിട്ട് കഴിഞ്ഞ് തേങ്ങാപാല്‍ ചേര്‍ത്ത് ഒന്ന് കൂടി ചൂടാക്കാം. വറുത്ത നെയ്യും തേങ്ങാ കൊത്തും അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ ചേർത്ത് വിളമ്പാം .paripp
സേമിയ പായസം– ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാനാകുന്ന പായസമാണ് സേമിയ പായസം. നെയ്യും അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുക്കുക. ഇതേ പാത്രത്തില്‍ സേമിയം വറുത്തെടുക്കുക. ബ്രൗണ്‍ കളര്‍ ആയാല്‍ ഒരു കപ്പ് വെള്ളവും മൂന്ന് കപ്പ് പാലും ഒഴിക്കാം. ഇതിലേക്ക് പഞ്ചസാരയും ഏലയ്ക്കയും ചേര്‍ത്ത് ചെറിയ തീയില്‍ ചൂടാക്കാം. സേമിയം നന്നായി വെന്താല്‍ എടുത്തുവയക്കാം. ഇതിലേക്ക് വറുത്തുവെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ക്കാം. നാവില്‍ രുചിയൂറും സേമിയാ പായസവും റെഡി .ഇതില്‍ ഏതുപായസം തയ്യാറാക്കണം എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക.semiya

നാവില്‍ കൊതിയൂറുന്ന ഏഴു വിഭവങ്ങളാണ് ഇത്തവണത്തെ വീക്കെണ്ട് കുക്കിംഗില്‍ പരിചയപ്പെടുത്തുന്നത്. എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും എന്നാല്‍ രുചിയുടെ കാര്യത്തില്‍ പകരം വെയ്ക്കാനില്ലാത്തതുമായ ഈ വിഭവങ്ങള്‍ പരീക്ഷിച്ചാവട്ടെ നിങ്ങളുടെ ഇക്കൊല്ലത്തെ ഈസ്റ്റര്‍.

വെള്ളയപ്പം/കള്ളപ്പം

kallappam-new

ചേരുവകള്‍

പച്ചരി കാല്‍ കിലോ
തേങ്ങാ 1 എണ്ണം
യീസ്റ്റ് ഒരു നുള്ള്
പഞ്ചസാര 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്
ചോറ് 3 – 4 ടേബിള്‍ സ്പൂണ്‍
ഒന്നോ രണ്ടോ കുഞ്ഞുള്ളി, ഒരു നുള്ള് ജീരകം ഇത് അരയ്ക്കുന്നത് ഓരോരുത്തരുടെ ഇഷ്ടം.
തേങ്ങാ തിരുമ്മിയത് അരമുറി (രാവിലെ അരച്ച് ചേര്‍ക്കാന്‍)

പാകം ചെയ്യുന്ന വിധം

പച്ചരി എട്ടു മണിക്കൂര്‍ എങ്കിലും കുതിര്‍ക്കാന്‍ വയ്ക്കുക. കുതിര്‍ത്തതിനു ശേഷം അരി കഴുകി വാരി മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. അരയ്ക്കുമ്പോള്‍ ഒരു കപ്പ് തേങ്ങയും, ചോറും യീസ്റ്റും കൂടി അരയ്ക്കണം. കൂടെ ഒരു കുഞ്ഞുള്ളിയും ഒരു നുള്ള് ജീരകം കൂടി അരച്ച് ചേര്‍ക്കാം. അരി അരച്ചത് പൊങ്ങുവാന് വേണ്ടി ഏറ്റവും കുറഞ്ഞത് 8 മണിക്കൂര്‍ വയ്ക്കണം. അപ്പം ചുടുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പ് അരമുറി തേങ്ങാ തിരുമ്മിയത് അരച്ച് ചേര്‍ക്കണം. തേങ്ങ അരയ്ക്കുമ്പോള്‍ നേര്‍മ്മയായി അരയേണ്ട ആവശ്യം ഇല്ല. ഇനി പാകത്തിന് ്ഉപ്പും പഞ്ചസാരയും ചേര്‍ത്തു നന്നായി ഇളക്കി വയ്ക്കുക. രണ്ടു മണിക്കൂറിനു ശേഷം വെള്ളയപ്പം ചുട്ടെടുക്കാം. ഇങ്ങനെ ഉണ്ടാക്കിയാല്‍ രുചിയും മയവും കിട്ടും.

മട്ടണ്‍ സ്റ്റ്യൂ

muttaon

ചേരുവകള്‍

മട്ടണ്‍ ഒരു കിലോ (ചെറിയ കഷണങ്ങളായി മുറിച്ചത്)
ഉരുളക്കിഴങ്ങ് രണ്ടെണ്ണം (ചെറിയ ചതുരത്തില്‍ കഷണങ്ങളാക്കിയത്
കാരറ്റ് ഒരെണ്ണം (ചെറിയ ചതുരത്തില്‍ കഷണങ്ങളാക്കിയത്)
സവാള രണ്ടെണ്ണം (ചതുരത്തില്‍ അരിഞ്ഞത്)
ഇഞ്ചി അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് രണ്ടായി കീറിയത് അഞ്ചെണ്ണം
കറുവപ്പട്ട രണ്ടു ചെറിയ കഷണം
ഏലക്കാ 4, 5 എണ്ണം
ഗ്രാമ്പൂ 4 എണ്ണം
കുരുമുളക് (പൊടിക്കാത്തത്) ഒരു ടീസ്പൂണ്‍
പെരുംജീരകം ഒരു നുള്ള്
കട്ടിയുള്ള തേങ്ങാപ്പാല്‍ ഒരു കപ്പ്
കട്ടി കുറഞ്ഞ തേങ്ങാപ്പാല്‍ മൂന്നു കപ്പ്
ഉപ്പ് പാകത്തിന്
കറിവേപ്പില രണ്ട് തണ്ട്

പാകം ചെയ്യുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടായതിനു ശേഷം കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, കുരുമുളക്, പെരുംജീരകം എന്നിവ നന്നായി വഴറ്റുക. ഇനി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ കൂടെ ചേര്‍ത്തു നല്ലതുപോലെ വഴറ്റുക. ഇതിലേക്ക് മട്ടണ്‍ കഷണങ്ങള്‍ കൂടി ചേര്‍ത്തിളക്കി കട്ടി കുറഞ്ഞ തേങ്ങാപ്പാലില്‍ വേവിയ്ക്കുക. ഏകദേശം പകുതി വേവ് ആകുമ്പോള്‍ കാരറ്റ്, ഉരുളക്കിഴങ്ങ് എന്നിവ ചേര്‍ത്തു വീണ്ടും വേവിയ്ക്കുക. നന്നായി വെന്തു കഴിയുമ്പോള്‍ കട്ടികൂടിയ തേങ്ങാപ്പാല്‍ ഒഴിച്ച് ഇളക്കുക. ഈ തേങ്ങാപ്പാല്‍ തിളയ്ക്കാന്‍ അനുവദിയ്ക്കരുത്. രണ്ടു മിനിറ്റ് ചൂടാക്കിയതിനു ശേഷം അടുപ്പില്‍ നിന്നും വാങ്ങുക. നല്ല രുചികരമായ മട്ടണ്‍ സ്റ്റൂ തയ്യാര്‍.

അച്ചായന്‍സ് കോഴിക്കറി

chicken

മധ്യതിരുവിതാംകൂര്‍ കത്തോലിക്കരുടെ ആഘോഷങ്ങളിലെ ഒരു സ്‌പെഷ്യല്‍ ചിക്കന്‍ കറി ആണിത്. അതു കൊണ്ടാണ് അച്ചായന്‍ ചിക്കന്‍ കറി എന്ന് പേരു വീണത്. മധ്യതിരുവിതാംകൂറിലെ മിക്കവാറും എല്ലാ റെസ്റ്റോറന്റുകളുടെ മെനുവിലും അച്ചായന്‍ ചിക്കന്‍ കറി ഉണ്ടായിരിക്കും. വളരെ കുറച്ചു ചേരുവകള്‍ കൊണ്ട് പെട്ടെന്ന് തയ്യറാക്കാവുന്ന ഒരു ഡിഷ് ആണിത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

ചിക്കന്‍ 1 കിലോ
ഇഞ്ചി 50 ഗ്രാം
വെളുത്തുള്ളി ഒരു കുടം
പച്ചമുളക് 4 എണ്ണം
പെരുംജീരകം 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1 ടീസ്പൂണ്‍
തേങ്ങാപ്പാല്‍ 1 കപ്പ്
ക്രഷ്ഡ് പെപ്പര്‍ 20 ഗ്രാം
ഓയില്‍ ആവശ്യത്തിന്
കറിവേപ്പില 2 തണ്ട്
ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

ചിക്കന്‍ ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക. ഇനി ഒരു മിക്‌സിയില്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പെരുംജീരകം, ഒരു നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി ചിക്കന്‍, അരപ്പ്, എന്നിവ ചേര്‍ത്ത് നല്ലതു പോലെ മിക്‌സ് ചെയ്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് അടച്ചു വെച്ച് വേവിയ്ക്കുക. ഏകദേശം പകുതി വെന്തു കഴിഞ്ഞാല്‍ തീ കുറച്ചു വെച്ച ്‌തേങ്ങാപ്പാല്‍ ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ഇതിലേയ്ക്ക് ക്രഷ്ഡ് പെപ്പര്‍ ചേര്‍ത്ത് വീണ്ടും അടച്ചുവെച്ച് ചാര്‍കുറുകുന്നതു വരെ വേവിയ്ക്കുക. രണ്ടു തണ്ട് കറിവേപ്പില കൂടി അടര്‍ത്തിയിട്ട് ഇളക്കുക. അച്ചായന്‍സ് ചിക്കന്‍ കറി തയ്യാര്‍.

‘ബീഫ് നസ്രാണി’

beef

ബീഫ് ഇല്ലാതെ എന്ത് ഈസ്റ്റര്‍. എല്ലാവര്‍ക്കും പ്രിയപ്പെട്ട നാടന്‍ ബീഫ് ഉലര്‍ത്തല്‍ ഒരു പുതിയ രീതിയില്‍

ചേരുവകള്‍

ബീഫ് ചെറിയ കഷ്ണങ്ങള്‍ ആക്കിയത് : അരക്കിലോ
മഞ്ഞള്‍ പൊടി : ഒരു ടീസ്പൂണ്‍
മുളക്‌പൊടി : 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി 1 ടേബിള്‍ സ്പൂണ്‍
കുരുമുളകു പൊടി : അര ടേബിള്‍ സ്പൂണ്‍
സവാള : നാലെണ്ണം (നീളത്തില്‍ അരിഞ്ഞത്)
ഇഞ്ചി നീളത്തില്‍ അരിഞ്ഞത് : രണ്ടു സ്പൂണ്‍
വെളുത്തുള്ളി ഒരു കുടം
പച്ചമുളക് : നാലെണ്ണം (നീളത്തില്‍ അരിഞ്ഞത്)
കറിവേപ്പില : രണ്ടു പിടി
തേങ്ങാ കഷ്ണങ്ങള്‍ : കാല് കപ്പ്
വെളിച്ചെണ്ണ : എട്ടു സ്പൂണ്‍
കറുവാപ്പട്ട : രണ്ടു കഷ്ണം
ജാതിപത്രി : ഒരു കഷ്ണം
ഗ്രാമ്പൂ : നാലെണ്ണം
മഞ്ഞള്‍ പൊടി : അര സ്പൂണ്‍
പെരുംജീരകം പൊടിച്ചത് : ഒരു സ്പൂണ്‍
ഗരം മസാല : രണ്ടു സ്പൂണ്‍
കുരുമുളക് ചതച്ചത് : രണ്ടു സ്പൂണ്‍
ഉപ്പ് : പാകത്തിന്

പാകം ചെയ്യുന്ന വിധം

ബീഫില്‍ മഞ്ഞള്‍പൊടി, കുരുമുളകുപൊടി, മല്ലിപ്പൊടി, മുളകുപൊടി എല്ലാം പുരട്ടി അര മണിക്കൂര്‍ വച്ചശേഷം പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക.
ഓയില്‍ ചൂടാക്കി വെളുത്തുള്ളി ഇഞ്ചിയും പച്ചമുളകും പച്ചമണം മാറുന്നതുവരെ വഴറ്റുക. ഇതിലേയ്ക്ക് സവാളയും കറിവേപ്പിലയും തേങ്ങയും ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറം ആകുന്നതു വരെ വഴറ്റുക. തീ കുറച്ചു കറുവാപ്പട്ട, ജാതിപത്രി, ഗ്രാമ്പൂ എന്നിവ മൂപ്പിക്കുക.
ഇതിലേയ്ക്ക് മഞ്ഞള്‍പൊടി, പെരുംജീരകപ്പൊടി, ഗരംമസാല, കുരുമുളക്‌പൊടിച്ചത് ചേര്‍ത്ത് വഴറ്റുക. മസാല മൂത്ത ശേഷം വേവിച്ച് വച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് ഇളക്കി ആവശ്യത്തിനുപ്പും അരഗ്ലാസ് വെള്ളവും ഒഴിച്ച് വെള്ളം വറ്റി ബീഫ് നന്നായി മൊരിയുന്നതു വരെ വേവിക്കുക. ഇതില്‍ കാല്‍ സ്പൂണ്‍ നെയ്യും കൂടി ചേര്‍ത്താല്‍ കൂടുതല്‍ രുചികിട്ടും.

ക്യാരറ്റ് പീസ് പുലാവ്

pulav

ചേരുവകള്‍

ബസുമതിറൈസ് 2 കപ്പ്
നെയ്യ് 25 ഗ്രാം
സവാള 1 എണ്ണം സ്ലൈസ് ചെയ്തത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂണ്‍
കാരറ്റ് 3 എണ്ണം കനം കുറച്ച് നീളത്തില്‍ അരിഞ്ഞത് (juliennse)
ഗ്രീന്‍പീസ് അര കപ്പ്

പാകം ചെയ്യുന്ന വിധം

അരി ഉപ്പിട്ട വെള്ളത്തില്‍ വേവിച്ചൂറ്റി വയ്ക്കുക. നെയ്യ് ചൂടാക്കി സബോള, ഇഞ്ചിവെളുത്തുള്ളിപേസ്റ്റ് എന്നിവ വഴറ്റിയ ശേഷം ക്യാരറ്റ്, ഗ്രീന്‍പീസ് ചേര്‍ത്ത് കുക്ക് ചെയ്യുക. നന്നായി കുക്ക് ആയി കഴിയുമ്പോള്‍ വേവിച്ചുവച്ച ചോറ് ചേര്‍ത്തിളക്കി ചൂടോടെ വിളമ്പുക

പാസ്ത മാര്‍മലെയ്ഡ് സലാഡ്

pasta

അല്‍പം വ്യത്യസ്തവും എന്നാല്‍ സിമ്പിളും അയ ഒരു സലാഡ്.

ചേരുവകള്‍

പാസ്ത 150 ഗ്രാം
നല്ല കട്ടിയുള്ള തൈര് 250 ml
മാര്‍മലെയ്ഡ് 4 ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് ചതച്ചത്, ക്യാപ്‌സിക്കം അരിഞ്ഞത് ഗാര്‍നിഷിന്

പാകം ചെയ്യുന്ന വിധം

പാസ്ത ഉപ്പിട്ട വെള്ളത്തില്‍ കുക്ക് ചെയ്ത് ഊറ്റി വയ്ക്കുക. തൈരും മാര്‍മലെയ്ഡും മിക്‌സ് ചെയ്ത് അതിലേയ്ക്ക് പാസ്ത ചേര്‍ത്തിളക്കി ഉപ്പ് പാകത്തിനാക്കുക. വറ്റല്‍മുളക് ചതച്ചത്, ക്യാപ്‌സിക്കം അരിഞ്ഞത് വച്ച് ഗാര്‍നിഷ് ചെയ്യുക.

ആപ്പിള്‍ ബ്രഡ് പുഡിംഗ്

apple

ചേരുവകള്‍

മുട്ട 3 എണ്ണം
മില്‍ക്ക് 1 കപ്പ്
കണ്ടെന്‍സ്ഡ് മില്‍ക്ക് 150 ml
ഷുഗര്‍ 50 ഗ്രാം
ഉപ്പില്ലാത്ത ബട്ടര്‍ 75 ഗ്രാം
കറുവാപ്പട്ട പൊടിച്ചത് 1/ 2 ടീസ്പൂണ്‍
ബ്രഡ് 1 എണ്ണം (500 ഗ്രാം) സൈഡ് കളഞ്ഞു ചെറിയ ചതുര കഷണങ്ങള്‍ ആക്കിയത്
ആപ്പിള്‍ 2 എണ്ണം തൊലികളഞ്ഞു ചതുര കഷണങ്ങള്‍ ആക്കിയത്
ചോക്ലേറ്റ് ചിപ്‌സ് 50 ഗ്രാം

പാകം ചെയ്യുന്ന വിധം

മുട്ട നന്നായി അടിച്ച ശേഷം പാലും ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കുക. ഇതിലേയ്ക്ക് കണ്ടെന്‍സ്ഡ് മില്‍ക്ക്, ഷുഗര്‍, ഉപ്പില്ലാത്ത ബട്ടര്‍, കറുവാപ്പട്ട പൊടിച്ചത് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ബ്രഡും, ചോക്ലേറ്റ് ചിപ്‌സ്, ആപ്പിളും ചേര്‍ത്ത് വീണ്ടും മിക്‌സ് ചെയ്ത് ഗ്രീസ് ചെയ്ത ഒരു റെമിക്കിന്‍ ബൗള്‍/ ബേക്കിംഗ് ട്രേയിലേയ്ക്ക് മാറ്റി 200 ഡിഗ്രി ചൂടില്‍ നന്നായി സെറ്റ് ആകുന്നതു വരെ ബേക്ക് ചെയ്ത് എടുക്കുക. ചൂടോടെയോ തണുപ്പിച്ചോ ക്രീമോ ഐസ്‌ക്രീമോ ചേര്‍ത്ത് വിളമ്പുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അയര്‍ലണ്ട് മലയാളി നാട്ടില്‍ ബൈക്കപകടത്തില്‍ മരണമടഞ്ഞ വാര്‍ത്തയുടെ തൊട്ട് പിന്നാലെ യുകെ മലയാളികളെ തേടി മറ്റൊരു മരണ വാര്‍ത്ത കൂടി.ലീഡ്‌സില്‍ താമസിക്കുന്ന മുണ്ടക്കയം സ്വദേശി പഴനിലത്ത് ജോസ് വിന്‌സെന്റ് (50 വയസ് ) ആണ് ഇന്ന് വൈകിട്ടോടെ മരണമടഞ്ഞത് .ദീര്‍ഘകാലമായി കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ ആയിരുന്ന ജോസ് ലീഡ്‌സ് സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ വച്ചാണ് മരണമടഞ്ഞത്.

പരേതന്‍ മുണ്ടക്കയം വ്യാകുലമാത പള്ളി ഇടവകാംഗമാണ് .ഭാര്യ ജെസി ജോസ് .ഏക മകന്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി അശ്വിന്‍ ജോസ് .

RECENT POSTS
Copyright © . All rights reserved