ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുഎസിന്റെ പുതിയ വ്യാപാര നയത്തിൽ ശക്തമായ വിയോജിപ്പുമായി യുകെ രംഗത്ത് വന്നു. യുകെയുടെ ദേശീയ താത്പര്യത്തിന് ഉചിതമാണെങ്കിൽ മാത്രമേ യുഎസുമായി വ്യാപാര കരാറിൽ ഏർപ്പെടുകയുള്ളൂവെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു. ഫലത്തിൽ കാനഡയുടെയും ചൈനയുടെയും പാത പിൻതുടർന്ന് യുഎസുമായി ഒരു ഏറ്റുമുട്ടലിന് യുകെ മുതിരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ പുതിയ താരിഫ് നയത്തെ തുടർന്ന് പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് വ്യവസായത്തെ പിന്തുണയ്ക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഏതൊക്കെ രീതിയിലുള്ള സഹായ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കാൻ പദ്ധതിയിടുന്നത് എന്നതിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അതാത് വകുപ്പുകളിലെ മന്ത്രിമാർ ഉടനെ പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന് വ്യവസായത്തിന് കൂടുതൽ സമയം നൽകുന്നതിനായി ഹൈബ്രിഡ് കാറുകളുടെ വിൽപ്പന 2035 വരെ തുടരും. യുഎസിന്റെ പുതിയ വ്യാപാര നയം ലോകമൊട്ടാകെ സാമ്പത്തിക മാന്ദ്യത്തിന് വഴിവെക്കുമെന്ന ആശങ്ക ശക്തമാണ്. നിലവിൽ യുഎസുമായി ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് യുകെ ശ്രമിക്കുന്നത്. കയറ്റുമതിയിലെ 10% താരിഫ് നീക്കം ചെയ്യുന്നതിനായി യുകെ സർക്കാർ യുഎസുമായി ചർച്ച തുടരുമെന്ന് ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു. ചർച്ചകളുടെ ഭാഗമായി, പ്രധാന ടെക് കമ്പനികൾ പ്രതിവർഷം അടയ്‌ക്കേണ്ടതായി വരുന്ന £1 ബില്യൺ ഡിജിറ്റൽ സേവന നികുതി കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ഇളവുകൾ യുകെ വാഗ്ദാനം ചെയ്യുന്നുണ്ട്.
ആഗോള സമ്പദ്‌വ്യവസ്ഥയിൽ യുഎസ് അഴിച്ചുവിടുന്ന ആഘാതങ്ങൾ യുകെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . യുഎസിന്റെ പുതിയ താരിഫ് നയം രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ശീത യുദ്ധത്തിന് സമാനമായ ഒരു വ്യാപാര യുദ്ധത്തിന്റെ നിഴലിലാണ് ലോകം. ലോകമെങ്ങുമുള്ള ഓഹരി വിപണികൾ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെ ആണ് നിലവിൽ നേരിടുന്നത്. ഏപ്രിൽ 2 ബുധനാഴ്ചയ്ക്ക് ശേഷം ആഗോള ഓഹരി വിപണികളുടെ മൂല്യത്തിൽ വൻ നഷ്ടമാണ് സംഭവിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അവളുടെ ജനനം ഒരു രാജ്യത്തിന് തന്നെ അഭിമാനമായി മാറുകയാണ്. ആമിയുടെ പേര് ചരിത്രത്തിൽ കുറിക്കപ്പെട്ടു കഴിഞ്ഞു. കാരണം അവൾ യുകെയിൽ മാറ്റിവയ്ക്കപ്പെട്ട ഗർഭപാത്രത്തിൽ കൂടി ആദ്യമായി രാജ്യത്ത് ഉണ്ടായ ശിശുവാണ്. അത്ഭുത ശിശുവെന്നാണ് അവളെ വൈദ്യ രംഗത്തെ വിദഗ്ധർ വിശേഷിപ്പിച്ചത്. 36 വയസ്സുകാരിയായ കുഞ്ഞിൻറെ അമ്മ ഗ്രേസ് ഡേവിഡ്സൺ ജനിച്ചത് തന്നെ പ്രവർത്തനരഹിതമായ ഗർഭപാത്രവുമായായിരുന്നു.
2023 – ലാണ് ഗ്രേസ് ഡേവിഡ്സണിന് അവളുടെ സഹോദരിയുടെ ഗർഭപാത്രം വിജയകരമായി മാറ്റി വെയ്ക്കപ്പെട്ടത്. ആ പ്രധാനപ്പെട്ട ഓപ്പറേഷന് രണ്ട് വർഷത്തിനുശേഷം ഗ്രേസ് ഡേവിഡ്സൺ ഒരു കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. വിപ്ലവകരമായ പുരോഗതി എന്നാണ് ലോകമെങ്ങുമുള്ള വൈദ്യശാസ്ത്ര ലോകം ഇതിനെ വിശേഷിപ്പിച്ചത്. ഇത് യുകെയിലെ തന്നെ ഗർഭപാത്രം മാറ്റി വെയ്ക്കൽ നടത്തി വിജയകരമായി കുഞ്ഞു ജനിച്ച സംഭവമാണ്.
ഗർഭപാത്രം ദാനം ചെയ്ത ഗ്രേസിൻ്റെ സഹോദരിയുടെ പേരിൽ അവരും ഭർത്താവ് ആംഗസും (37) മകൾക്ക് ആമി എന്ന് പേരിട്ടു. കുഞ്ഞിന് രണ്ട് കിലോയിൽ കൂടുതൽ (നാലര പൗണ്ട്) ഭാരമുണ്ട്. ഇപ്പോഴും കുഞ്ഞിൻറെ ജനനം തനിക്ക് അവിശ്വസനീയമാണെന്നാണ് ഗ്രേസ് ഡേവിഡ്സൺ പ്രതികരിച്ചത്. വടക്കൻ ലണ്ടനിൽ താമസിക്കുന്ന ഗ്രേസും ആംഗസും സ്കോട്ട്ലൻഡിൽ നിന്നുള്ളവരാണ്. മാറ്റിവച്ച ഗർഭപാത്രം ഉപയോഗിച്ച് രണ്ടാമത്തെ കുട്ടി ജനിക്കുമെന്ന പ്രതീക്ഷയിലാണ് ദമ്പതികൾ . ഗ്രേസ് ഡേവിഡ്സണിൻ്റെ ശരീരത്തിൽ ഗർഭപാത്രം മാറ്റിവെച്ചത് വിജയിച്ചതിനെ തുടർന്ന് മറ്റ് മൂന്നുപേരിൽ കൂടി ഇത് വിജയകരമായി നടപ്പിലാക്കി എന്നാണ് ശാസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ അറിയിച്ചത്. 2014-ൽ സ്വീഡനിലാണ് ഗർഭപാത്രം മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ ഫലമായി ആദ്യത്തെ കുഞ്ഞ് ജനിച്ചത്. അതിനുശേഷം അമേരിക്ക, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, തുർക്കി എന്നിവയുൾപ്പെടെ ഒരു ഡസനിലധികം രാജ്യങ്ങളിലായി 135-ഓളം ട്രാൻസ്പ്ലാൻറുകൾ നടത്തിയിട്ടുണ്ട്. 65 ഓളം കുഞ്ഞുങ്ങൾ ആണ് ഈ രീതിയിൽ പിറവിയെടുത്തത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യോർക്ക് മലയാളികളുടെ പ്രിയഗായകൻ അന്തരിച്ചു. മരണമടഞ്ഞത് മലയാളി അസോസിയേഷൻ ഓഫ് യോർക്കിന്റെ സജീവ സാന്നിധ്യമായിരുന്ന മോഡി തോമസ് ചങ്കൻ (55). ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മലയാളി അസോസിയേഷൻ ഓഫ് യോർക്കിന്റെ എല്ലാ പരിപാടികളിലും നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. തൻെറ അവസാന നിമിഷങ്ങളിൽ പോലും സംഗീതത്തെ സ്നേഹിച്ച മോഡി, ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇഷ്ടഗാനങ്ങൾ കേട്ടും പാടിയും ആശ്വാസം കണ്ടെത്തിയെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു.
തൃശൂർ സ്വദേശിയായ മോഡി, പരേതരായ സി.എ. തോമസ് ചങ്കന്റെയും അന്നം തോമസിന്റെയും മകനാണ്. ഭാര്യ: സ്റ്റീജ (പൂവത്തുശേരി തെക്കിനേടത്ത് കുടുംബാംഗം). ലീഡ്സ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥി റോയ്സ് മോഡി, എ- ലെവൽ വിദ്യാർഥി അന്ന മോഡി എന്നിവരാണ് മക്കൾ. സംസ്‌കാരം പിന്നീട്.
സഹോദരങ്ങൾ: പരേതനായ ആൻഡ്രൂസ് തോമസ്, ജെയ്സൺ തോമസ്, പ്രിൻസി ടോമി, പരേതയായ റോസിലി ദേവസി, ജെസ്സി തോമസ്, ഷീല ജോൺസൺ.
മോഡി തോമസ് ചങ്കൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ പുതിയ താരിഫ് നയത്തെ തുടർന്ന് പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് വ്യവസായത്തെ പിന്തുണയ്ക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. ഏതൊക്കെ രീതിയിലുള്ള സഹായ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കാൻ പദ്ധതിയിടുന്നത് എന്നതിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അതാത് വകുപ്പുകളിലെ മന്ത്രിമാർ ഉടനെ പ്രഖ്യാപിക്കും.
ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന് വ്യവസായത്തിന് കൂടുതൽ സമയം നൽകുന്നതിനായി ഹൈബ്രിഡ് കാറുകളുടെ വിൽപ്പന 2035 വരെ തുടരും. യുഎസിന്റെ പുതിയ വ്യാപാര നയം ലോകമൊട്ടാകെ സാമ്പത്തിക മാന്ദ്യത്തിന് വഴിവെക്കുമെന്ന ആശങ്ക ശക്തമാണ്. നിലവിൽ യുഎസുമായി ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് യുകെ ശ്രമിക്കുന്നത്. യുകെ കയറ്റുമതിയിലെ 10% താരിഫ് നീക്കം ചെയ്യുന്നതിനായി യുകെ സർക്കാർ യുഎസുമായി ചർച്ച തുടരുമെന്ന് യുകെ ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു. ചർച്ചകളുടെ ഭാഗമായി, പ്രധാന ടെക് കമ്പനികൾ പ്രതിവർഷം അടയ്‌ക്കേണ്ടതായി വരുന്ന £1 ബില്യൺ ഡിജിറ്റൽ സേവന നികുതി കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ഇളവുകൾ യുകെ വാഗ്ദാനം ചെയ്യുന്നുണ്ട്.
ആഗോള സമ്പദ്‌വ്യവസ്ഥയിൽ യുഎസ് അഴിച്ചുവിടുന്ന ആഘാതങ്ങൾ യുകെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നും സർക്കാരിന് ഇക്കാര്യത്തിൽ വളരെക്കുറച്ചേ ചെയ്യാനാകൂവെന്നും ട്രഷറി ചീഫ് സെക്രട്ടറി ഡാരൻ ജോൺസ് പറഞ്ഞു. യുഎസിന്റെ പുതിയ താരിഫ് നയം രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ശീത യുദ്ധത്തിന് സമാനമായ ഒരു വ്യാപാര യുദ്ധത്തിന്റെ നിഴലിലാണ് ലോകം. ലോകമെങ്ങുമുള്ള ഓഹരി വിപണികൾ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെ ആണ് നിലവിൽ നേരിടുന്നത്. ഏപ്രിൽ 2 ബുധനാഴ്ചയ്ക്ക് ശേഷം ആഗോള ഓഹരി വിപണികളുടെ മൂല്യത്തിൽ ഏകദേശം $5tn (£3.9tn) നഷ്ടമാണ് സംഭവിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ 2030 ഓടു കൂടി പെട്രോൾ വാഹന നിരോധനം നടപ്പാക്കുന്നതിൽ കമ്പനികൾക്ക് കൂടുതൽ ഇളവുകൾ നൽകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. യുഎസ് താരിഫ് നയത്തെ തുടർന്ന് അടിമുടി തകർച്ചയെ നേരിടുന്ന വാഹന നിർമ്മാണ മേഖലയെ സഹായിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. മുൻ പ്രധാനമന്ത്രി ഋഷി സുനക് പിൻവലിച്ച സമയപരിധി മന്ത്രിമാർ പുനഃസ്ഥാപിച്ചതിന് ശേഷം പുതിയ പെട്രോൾ, ഡീസൽ കാറുകൾ നിർമ്മിക്കുന്നതിനുള്ള നിരോധനം 2030-ൽ പ്രാബല്യത്തിൽ വരും എന്നാണ് നേരെത്തെ റിപ്പോർട്ട് ചെയ്‌തിരുന്നത്.
2030 ലെ സമയപരിധിയിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെങ്കിലും തൊഴിൽ സംരക്ഷിക്കുന്നതിനും സൃഷ്ടിക്കുന്നതിനും സ്ഥാപനങ്ങൾ എങ്ങനെ മാറണമെന്ന് നിർദ്ദേശിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്ന് ഞായറാഴ്ച, ഗതാഗത സെക്രട്ടറി ഹെയ്ഡി അലക്സാണ്ടർ പറഞ്ഞു, എന്നാൽ അമേരിക്ക കാറുകൾക്ക് തീരുവ ചുമത്തിയതിനെ തുടർന്നുള്ള അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുന്ന വ്യവസായങ്ങളെ ഉത്തേജിപ്പിക്കാൻ ഈ നടപടികൾ മതിയാകില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു. യുകെ മോട്ടോർ വ്യവസായത്തിൻ്റെ പ്രധാന കയറ്റുമതി വിപണിയായ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് 25% ലെവിയാണ് ഏർപ്പെടുത്തിയിരിക്കുന്നത് .
മുൻ കൺസർവേറ്റീവ് ഗവൺമെൻ്റിൻ്റെ കീഴിൽ പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന നിരോധനം 2035 വരെ നീട്ടിയിരുന്നു, എന്നാൽ 2024 ലെ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിൽ ലേബർ 2030 സമയപരിധി പുനഃസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തു. കാറുകൾ സ്വകാര്യമായി വാങ്ങുന്നതിനുള്ള ചെലവും ചാർജിംഗ് പോയിൻ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം സമയപരിധി പാലിക്കുന്നതിന് ആവശ്യമായ നിരക്കിൽ ഡ്രൈവർമാർ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നില്ലെന്ന് കാർ വ്യവസായ പ്രമുഖർ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ഉൽപ്പാദനം ഘട്ടംഘട്ടമായി നിർത്തലാക്കുന്നതിന് കാർ സ്ഥാപനങ്ങൾ ഏർപ്പെടുത്തിയ പിഴ ഒഴിവാക്കുന്നതിന് കമ്പനികളെ സഹായിക്കുന്നതിന് ഇളവ് നൽകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . ഇത് കൂടാതെ ആസ്റ്റൺ മാർട്ടിൻ, മക്ലാരൻ തുടങ്ങിയ യുകെയിലെ ചെറുകിട കമ്പനികൾക്ക് 2030-നപ്പുറവും പെട്രോൾ കാറുകൾ നിർമ്മിക്കാൻ അനുമതിയുണ്ട്. ചില ഹൈബ്രിഡ് വാഹനങ്ങൾക്ക് 2035 വരെ വിപണിയിൽ തുടരാനാകും.
പുതിയ താരിഫ് ഏർപ്പെടുത്തിയതിനെ തുടർന്ന് യുഎസിലേയ്ക്കുള്ള എല്ലാ കയറ്റുമതികളും താത്കാലികമായി നിർത്തുമെന്ന് ജാഗ്വാർ ലാൻഡ് റോവർ പ്രഖ്യാപിച്ചിരുന്നു . താത്കാലികമായാണെങ്കിലും കയറ്റുമതി നിർത്തി വെയ്ക്കുന്നത് കമ്പനിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ കാർ നിർമ്മാതാക്കളായ ടാറ്റാ മോട്ടേഴ്സിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ജാഗ്വാർ ലാൻഡ് റോവർ. യുഎസ് ഏർപ്പെടുത്തിയ താരിഫ് നയത്തെ തുടർന്ന് ആഗോളതലത്തിൽ വൻ തിരിച്ചടി ടാറ്റാ മോട്ടേഴ്സ് നേരിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓഹരി വിപണിയിലും കമ്പനിയുടെ ഷെയറുകൾ കുത്തനെ ഇടിഞ്ഞിരുന്നു. ഏപ്രിൽ ആദ്യം മുതൽ കാറുകൾക്ക് ഏർപ്പെടുത്തിയ 25 ശതമാനം താരിഫ് അടുത്തമാസം മുതൽ ഓട്ടോ പാർട്സുകളുടെ ഇറക്കുമതിയ്ക്കും ബാധകമാകും. യുഎസിന്റെ പുതിയ വ്യാപാര നയം ലോകമൊട്ടാകെ സാമ്പത്തിക മാന്ദ്യത്തിന് വഴിവെക്കുമെന്ന ആശങ്ക ശക്തമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസിൽ വിദഗ്ധ ചികിത്സ ലഭിക്കുന്നതിൽ നേരിടുന്ന കാലതാമസം ഒരു പുതിയ വാർത്തയല്ല. എന്നാൽ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾ വരെ ചികിത്സാ താമസത്തിന് ക്രൂരമായി ഇരയാകുന്ന റിപ്പോർട്ടുകൾ ആണ് മനുഷ്യ മന:സാക്ഷിയുള്ളവരെ ഞെട്ടിക്കുന്നത് . അത്യാസന്ന നിലയിലുള്ള രോഗികൾ വിദഗ്ധ ചികിത്സ ലഭിക്കാതെ ജീവൻ വെടിയുന്ന സാഹചര്യങ്ങളും വർദ്ധിച്ചു വരുകയാണ്’.
പലപ്പോഴും ഇത്തരം മന:സ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങൾക്ക് ദൃക്സാക്ഷികളാകേണ്ടി വരുന്നത് അത്യാഹിത വിഭാഗത്തിൽ ജോലിചെയ്യുന്ന പാരാമെഡിക്കൽ ജീവനക്കാരാണ്. യുകെയിൽ ചില ആശുപത്രികളിൽ കാഷ്വാലിറ്റി ഡിപ്പാർട്ട്‌മെൻ്റിന് പുറത്ത് 20 ആംബുലൻസുകൾ വരെ ക്യൂവിൽ കിടക്കുന്ന സാഹചര്യം ഉണ്ടായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പല കേസുകളിലും, രോഗികളെ കൈമാറുന്നതിന് മുമ്പ് ജീവനക്കാർ 12 മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്.
ഏകദേശം 600 ആംബുലൻസ് ജീവനക്കാരുടെ ഇടയിൽ നടത്തിയ സർവേയിൽ പുറത്തുവരുന്ന വിവരങ്ങൾ രാജ്യത്തെ ആരോഗ്യ മേഖലയ്ക്ക് ആകെ നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങളാണ്. യൂണിസൻ ആണ് സർവേ നടത്തിയത്. കാർ പാർക്കിംഗ് പരിചരണം കൂടുതലായി മാറി കൊണ്ടിരിക്കുകയാണെന്ന് യൂണിസൺ മുന്നറിയിപ്പ് നൽകുന്നു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 588 ജീവനക്കാരുടെ സർവേയിൽ പങ്കെടുത്തവരിൽ ഏഴിൽ ഒരാൾ (16%) 12 മണിക്കൂറോ അതിൽ കൂടുതലോ അത്യാഹിത വിഭാഗത്തിന് പുറത്ത് കാത്തുനിന്നതായി റിപ്പോർട്ടുകൾ കാണിക്കുന്നു. കുറഞ്ഞത് പകുതി (53%) പേർക്ക് ആറ് മണിക്കൂറിൽ കൂടുതൽ കാലതാമസം നേരിട്ടിട്ടുണ്ട്. ഒരു രോഗിയെ കൈമാറാൻ മണിക്കൂറുകളോളം കാത്തിരിക്കുന്നത് ഇപ്പോൾ ഒരു സ്ഥിരം സംഭവമാണെന്ന് ഇംഗ്ലണ്ടിൻ്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള യൂണിസൺ പ്രതിനിധിയും ആംബുലൻസ് ജീവനക്കാരനുമായ 58 കാരനായ ഗാവിൻ ടെയ്‌ലർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്‌കോട്ട്‌ലൻഡിൻ്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്തുള്ള ഗാലോവേയിൽ കാട്ടുതീ പടർന്നതിനെ തുടർന്ന് ആളുകളെയും വസ്തുവകകളെയും ഒഴിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11 മണി കഴിഞ്ഞാണ് കാട്ടുതീ റിപ്പോർട്ട് ചെയ്തത്. ഇതിനെ തുടർന്ന് എമർജൻസി സർവീസുകൾ സംഭവസ്ഥലത്തെത്തിയിരുന്നു. അപകട സാധ്യത മുൻനിർത്തി ഈ പ്രദേശം ഒഴിവാക്കാൻ പോലീസ് ആളുകളോട് അഭ്യർത്ഥിച്ചു.
നിലവിൽ തീ അണയ്ക്കാനുള്ള പരിശ്രമം തുടർന്നു കൊണ്ടിരിക്കുകയാണ്. ഇതിൻറെ ഭാഗമായി ഹെലികോപ്റ്റർ വഴിയായി വെള്ളം പമ്പ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യുകെയിലുടനീളമുള്ള താപനില ഉയരുന്നത് രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും കാട്ടുതീ മുന്നറിയിപ്പ് നൽകുന്നതിന് കാരണമായി. ഗാലോവേയിലെ തീ ഇപ്പോൾ അടുത്തുള്ള ബെന്നാൻ, ലാമച്ചൻ കുന്നുകളിലേക്ക് നീങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാറ്റിൻ്റെ ഗതി മാറിയതിന് ശേഷം ഈസ്റ്റ് അയർഷയറിലെ ലോച്ച് ഡൂൺ മേഖലയിലേക്ക് തീ പടരാൻ സാധ്യതയുണ്ടെന്ന് പോലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ലോക്ക് ഡൂണിന് സമീപം ഉൾപ്പെടെയുള്ള പ്രദേശത്ത് താമസിക്കുന്നവരോട് ജനലുകളും വാതിലുകളും അടച്ചിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആധ്യാത്മികത വർഷാചരണത്തിന്റെ ഭാഗമായി കുടുംബങ്ങൾക്കായി ഈ വർഷം നടത്തുന്ന ആധ്യാത്മികത വർഷ കുടുംബ ക്വിസ് മത്സരങ്ങളിൽ(ഉർഹ 2025 )യൂണിറ്റ് തല മത്സരങ്ങൾക്കായുള്ള നൂറ് ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചു.
രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി മുൻ വർഷങ്ങളിൽ നടത്തിയ ആരാധനക്രമ, ദൈവശാസ്ത്ര കുടുംബ ക്വിസ് മത്സരങ്ങളുടെ ആവേശകരമായ പരിസമാപ്‌തിക്കുശേഷമാണ് ആധ്യാത്മികത വർഷാചരണം.
രൂപതയുടെ വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും ഔദ്യോഗിക പ്രസിദ്ധീകരണമായ ദനഹായിലും ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഇടവക/മിഷൻ /പ്രൊപ്പോസ്ഡ് മിഷൻ തലങ്ങളിൽ ആയിരിക്കും ആദ്യ ഘട്ട മത്സരങ്ങൾ നടക്കുന്നത് . യോഗ്യത നേടുന്നവർക്ക് ഓൺലൈൻ ആയി നടക്കുന്ന റീജനൽ തല മത്സരത്തിൽ പങ്കെടുക്കാം. രൂപതാ തലത്തിൽ നവംബർ 29 നാണ് ഫൈനൽ മത്സരം.
ദനഹായിലും സോഷ്യൽ മീഡിയ പേജുകളിലും പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളെ ആസ്പദമാക്കിയാണ് ഇടവക, റീജനൽ തലങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ചോദ്യങ്ങൾ തയാറാക്കുക . ഇതുവരെ പ്രസിദ്ധീകരിച്ച ചോദ്യങ്ങൾ രൂപതയുടെ വെബ്‌സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട് . 50 ആഴ്ചകളിൽ ദനഹായിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ആരാധന ക്രമ ചോദ്യങ്ങളും (1001 ചോദ്യങ്ങൾ )പരിശുദ്ധൻ പരിശുദ്ധർക്ക് എന്ന രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിരേഖയിൽ നിന്നുള്ള ചോദ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും രൂപതാ തല മത്സരം.
രൂപതാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ,രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും, നാലാം സമ്മാനം ലഭിക്കുന്ന ടീമിന് 250 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , അഞ്ചാം സമ്മാനം ലഭിക്കുന്ന ടീമിന് 150 പൗണ്ടും ട്രോഫിയും ആറാം സമ്മാനം ലഭിക്കുന്ന ടീമിന് 100 പൗണ്ടും ട്രോഫിയും നൽകും. കുടുംബങ്ങൾക്കുള്ള ആദ്ധ്യാത്മികത ക്വിസ് മത്സരത്തിന്റെ നിയമങ്ങളും , മാർഗനിർദേശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആധ്യാത്മികത വർഷത്തിൽ വിശ്വാസികൾ സീറോ മലബാർ സഭയുടെ പൗരസ്ത്യ ആധ്യാത്മികതയെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കാനും തലമുറകളിലൂടെ കൈമാറിക്കിട്ടിയ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമാണ് ആധ്യാത്മികതയെക്കുറിച്ചുള്ള എപ്പാർക്കിയൽ കുടുംബ ക്വിസ് ലക്ഷ്യമിടുന്നതെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു . എല്ലാ ഇടവക/ മിഷൻ/ പ്രൊപ്പോസഡ് മിഷനുകളിലും ക്വിസ് മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി രൂപതാ പി ആർ ഒ റെവ ഡോ ടോം ഓലിക്കരോട്ട് , പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു എന്നിവർ അറിയിച്ചു .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പുതിയ താരിഫ് ഏർപ്പെടുത്തിയതിനെ തുടർന്ന് യുഎസിലേയ്ക്കുള്ള എല്ലാ കയറ്റുമതികളും താത്കാലികമായി നിർത്തുമെന്ന് ജാഗ്വാർ ലാൻഡ് റോവർ പ്രഖ്യാപിച്ചു. യുഎസിലേയ്ക്കുള്ള കാർ ഇറക്കുമതിയ്ക്ക് 25 ശതമാനം ലെവിയാണ് പ്രാബല്യത്തിൽ വന്നത്. യൂറോപ്യൻ യൂണിയനു ശേഷം യുകെയുടെ കാർ കയറ്റുമതിയുടെ ഏറ്റവും വലിയ വിപണിയാണ് യുഎസ്.
താത്കാലികമായാണെങ്കിലും കയറ്റുമതി നിർത്തി വെയ്ക്കുന്നത് കമ്പനിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ കാർ നിർമ്മാതാക്കളായ ടാറ്റാ മോട്ടേഴ്സിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ജാഗ്വാർ ലാൻഡ് റോവർ. യുഎസ് ഏർപ്പെടുത്തിയ താരിഫ് നയത്തെ തുടർന്ന് ആഗോളതലത്തിൽ വൻ തിരിച്ചടി ടാറ്റാ മോട്ടേഴ്സ് നേരിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓഹരി വിപണിയിലും കമ്പനിയുടെ ഷെയറുകൾ കുത്തനെ ഇടിഞ്ഞിരുന്നു.
ഏപ്രിൽ ആദ്യം മുതൽ കാറുകൾക്ക് ഏർപ്പെടുത്തിയ 25 ശതമാനം താരിഫ് അടുത്തമാസം മുതൽ ഓട്ടോ പാർട്സുകളുടെ ഇറക്കുമതിയ്ക്കും ബാധകമാകും. യുഎസിന്റെ പുതിയ വ്യാപാര നയം ലോകമൊട്ടാകെ സാമ്പത്തിക മാന്ദ്യത്തിന് വഴിവെക്കുമെന്ന ആശങ്ക ശക്തമാണ്. നിലവിൽ യുഎസുമായി ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് യുകെ ശ്രമിക്കുന്നത്. യുകെ കയറ്റുമതിയിലെ 10% താരിഫ് നീക്കം ചെയ്യുന്നതിനായി യുകെ സർക്കാർ യുഎസുമായി ചർച്ച തുടരുമെന്ന് യുകെ ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു. ചർച്ചകളുടെ ഭാഗമായി, പ്രധാന ടെക് കമ്പനികൾ പ്രതിവർഷം അടയ്‌ക്കേണ്ടതായി വരുന്ന £1 ബില്യൺ ഡിജിറ്റൽ സേവന നികുതി കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ഇളവുകൾ യുകെ വാഗ്ദാനം ചെയ്യുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് ലേബർ പാർട്ടി എംപിമാരായ യുവാൻ യാങ്, അബ്തിസാം മുഹമ്മദ് എന്നിവരെ ഇസ്രായേലിലേക്ക് പ്രവേശനം നിഷേധിച്ച് നാടുകടത്തി. സംഭവത്തിന് പിന്നാലെ, സുരക്ഷാ സേനയെ സംബന്ധിച്ചുള്ള വിവരങ്ങ ശേഖരിക്കാനും ഇസ്രായേൽ വിരുദ്ധ വീക്ഷണങ്ങൾ പ്രചരിപ്പിക്കാനും എംപിമാർ പദ്ധതിയിട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി ഇസ്രായേൽ അധികൃതർ അവകാശപ്പെട്ടു. എംപിമാർ സഹായികളോടൊപ്പം ലൂട്ടണിൽ നിന്നാണ് ബെൻ ഗുരിയോൺ വിമാനത്താവളത്തിലേക്ക് എത്തിയത്.
ഇസ്രായേലിൻെറ ഈ പ്രവർത്തിയെ വിമർശിച്ച് കൊണ്ട് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി രംഗത്ത് വന്നിരുന്നു. ഇസ്രായേൽ ഉദ്യോഗസ്ഥരോട് ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും എംപിമാർക്ക് യുകെയുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. വെടിനിർത്തൽ പുനഃസ്ഥാപിക്കുക, അക്രമം അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക, ഗാസയിലെ സംഘർഷം അവസാനിപ്പിക്കുക എന്നിവയാണ് തങ്ങളുടെ പ്രധാന ശ്രദ്ധയെന്ന് യുകെ സർക്കാർ വ്യക്തമാക്കി.
കഴിഞ്ഞ മാസം അവസാനിച്ച വെടിനിർത്തലിന് ശേഷം ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനെ സമ്മർദ്ദത്തിലാക്കുന്നതിനായി ഗാസയിലെ പ്രദേശം പിടിച്ചെടുക്കാനുള്ള സൈനിക പ്രവർത്തനങ്ങൾ ഇസ്രായേൽ പുനരാരംഭിച്ചിരുന്നു. ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ബോംബാക്രമണങ്ങൾ പുനരാരംഭിച്ചതിനുശേഷം 1,249 പേർ കൊല്ലപ്പെട്ടു. ഇതോടെ ഗാസയിലെ ആകെ മരണസംഖ്യ 50,609 ആയി. 2023 ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിനെതിരെ ആക്രമണം നടത്തി 1,218 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം ആരംഭിച്ചത്.