Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അനധികൃത കുടിയേറ്റം തടയുന്നതിനുള്ള കൂടുതൽ നടപടികൾ സർക്കാർ പ്രഖ്യാപിച്ചു. ഇതിൻറെ ഭാഗമായി ചെറു ബോട്ടുകളിൽ വരുന്ന കുടിയേറ്റക്കാരുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കാൻ പുതിയ നിയമം ഉദ്യോഗസ്ഥർക്ക് അധികാരം നൽകും. മനുഷ്യ കള്ള കടത്തിന് സഹായം ചെയ്യുന്നത് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ക്രിമിനൽ കുറ്റമാണെന്ന് ആഭ്യന്തര ഓഫീസ് പറഞ്ഞു. ചാനൽ കടക്കാൻ സഹായിച്ചവരെക്കുറിച്ചുള്ള രഹസ്യാന്വേഷണത്തിൽ കുടിയേറ്റക്കാരുടെ ഫോണുകൾ പിടിച്ചെടുക്കാനുള്ള അധികാരവും അതിർത്തി ഉദ്യോഗസ്ഥർക്ക് ലഭിക്കും.


ഇതിന് പുറമെ കള്ള കടത്തിന് ഒത്താശ ചെയ്യുന്നവർക്ക് 14 വർഷം വരെ തടവ് അനുഭവിക്കേണ്ടതായി വരും. മനുഷ കള്ള കടത്തിനായി ബോട്ട് വാങ്ങുക തുടങ്ങിയ കുറ്റങ്ങളും ഈ വിഭാഗങ്ങളിൽ പെടുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മനുഷ്യ കള്ളക്കടത്ത് അതിനായി പദ്ധതി തയ്യാറെടുക്കുന്ന സമയത്ത് തന്നെ നേരിടുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നിയമങ്ങൾ നടപ്പിലാക്കുന്നത്.


ഈ വർഷം പുതിയ നിയമങ്ങൾ കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുന്നതായി ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. പുതിയ നിയമവും നടപടികളും മനുഷ കടത്തുകാരെ വേരോടെ പിഴുതെറിയാൻ പര്യാപ്തമാണെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. അനധികൃത കുടിയേറ്റത്തിനായി ബോട്ടുകൾ ഏർപ്പാട് ചെയ്യുന്നവർക്കെതിരെ വളരെ നേരത്തെ തന്നെ നടപടിയെടുക്കാൻ പുതിയ നിയമം നടപ്പിലാക്കുന്നതിലൂടെ സാധിക്കുമെന്നാണ് ആഭ്യന്തരവകുപ്പ് അവകാശപ്പെടുന്നത്. എന്നാൽ ലേബർ സർക്കാരിൻറെ പുതിയ നടപടികളിൽ അവിശ്വാസം രേഖപ്പെടുത്തി പ്രതിപക്ഷം രംഗത്തു വന്നു. ദുർബലമായ സർക്കാരിൽ നിന്നുള്ള ദുർബലമായ ബില്ലാണ് ഇതെന്നാണ് കൺസർവേറ്റീവ് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിൽപ്പ് പറഞ്ഞത്.

മാർച്ച് 30 മുതൽ ലണ്ടനിലെ ഗട്ട്വിക് വിമാനത്താവളത്തിൽനിന്നും കൊച്ചിയിലേക്ക് ഇപ്പോൾ നിലവിലുള്ള സർവീസുകൾ ഉണ്ടാകില്ലന്ന റിപോർട്ടുകൾ പുറത്തുവന്നു. ബ്രിട്ടനിലെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് ഏറെ സഹായകമായിരുന്നു എയർ ഇന്ത്യയുടെ ലണ്ടൻ- കൊച്ചി ഡയറക്ട് വിമാന സർവീസുകൾ . ആഴ്ചയിൽ മൂന്നു ദിവസമായിരുന്നു ഗാട്ട്വിക്കിൽനിന്നും കൊച്ചിയിലേക്കും തിരിച്ച് കൊച്ചിയിൽനിന്നും ഗാട്ട്വിക്കിലേക്കും എയർ ഇന്ത്യ ഡയറക്ട് സർവീസ് നടത്തിയിരുന്നത്. കോവിഡ് കാലത്ത് വന്ദേഭാരത് മിഷന്റെ ഭാഗമായി തുടങ്ങിയ ഈ സർവീസ് തുടക്കത്തിൽ ആഴ്ചയിൽ ഒരെണ്ണമായിരുന്നു. എന്നാൽ പിന്നീട് യാത്രക്കാരുടെ എണ്ണം അനുദിനം വർധിച്ചുവരികയും ഇന്ത്യയിലേക്കുള്ള ഏറ്റവും ജനപ്രിയ റൂട്ടുകളിലൊന്നായി ഇതു മാറുകയും ചെയ്തതോടെ സർവീസ് ആഴ്ചയിൽ രണ്ടായും, പിന്നീട് മൂന്നായും ഉയർത്തുകയായിരുന്നു.

വിമാനങ്ങളുടെ അഭാവമാണ് സർവീസ് നിർത്തുന്നതിന് കാരണമായി എയർ ഇന്ത്യ പരോക്ഷമായി ചൂണ്ടിക്കാട്ടുന്നത്. വരുമാനക്കുറവ്, കൂടുതൽ വരുമാനമുള്ള റൂട്ടുകളിലേക്ക് വിമാനം കണ്ടെത്താനുള്ള ബുദ്ധിമുട്ട് തുടങ്ങിയ മുടന്തൻ ന്യായങ്ങൾ മാത്രമാണ് ഇതിന് എയർ ഇന്ത്യയ്ക്ക് പറയാനുള്ളത്. എല്ലാദിവസവും നിറയെ യാത്രക്കാരുമായി കൊച്ചിയിലേക്ക് പറക്കുന്ന വിമാനം നിർത്തലാക്കാൻ ഈ ന്യായം പറയുന്നത് ശരിയല്ലെന്ന് ഇന്നലെ ഗാട്ട്വിക്ക് എയർപോർട്ടിൽ നടന്ന മീറ്റിങ്ങിൽ ട്രാവൽ ഏജന്റുമാർ എയർ ഇന്ത്യ മാനേജ്മെന്റിനോട് വ്യക്തമാക്കി. ഒട്ടും യാത്രക്കാരില്ലാത്ത ബെംഗളൂരു റൂട്ടിൽ എല്ലാദിവസവും സർവീസ് തുടരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ട്രാവൽ ഏജന്റുമാർ എയർ ഇന്ത്യയുടെ വാദങ്ങൾ പൊളിച്ചത്. യുകെയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 16 ട്രാവൽ ഏജന്റുമാരാണ് എയർ ഇന്ത്യ മാനേജ്മെന്റുമായുള്ള ചർച്ചയിൽ പങ്കെടുത്തത്. കണക്കുകൾ സഹിതം ഇവർ വാദമുഖങ്ങൾ ഉന്നയിച്ചപ്പോൾ നാട്ടിൽനിന്നുള്ള തീരുമാനമാണിതെന്നും അതിനാൽ കേന്ദ്രസർക്കാരിൽ സമ്മർദം ചൊലുത്താനുമായിരുന്നു എയർ ഇന്ത്യ പ്രതിനിധികളുടെ നിർദേശം എന്നാണ് അറിയാൻ സാധിച്ചത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയ പരുധി ഇന്ന് ജനുവരി 31 അർദ്ധരാത്രി കൊണ്ട് അവസാനിക്കും. ദശ ലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും ഓൺലൈൻ സെൽഫ് അസസ്മെൻറ് ചെയ്തില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സമയ പരുധിക്കുള്ളിൽ നികുതി റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ 100 പൗണ്ട് പിഴ ഈടാക്കുമെന്ന മുന്നറിയിപ്പ് എച്ച് എം ആർ സി നൽകിയിട്ടുണ്ട്.


ഏതെങ്കിലും രീതിയിൽ ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവരോട് ഓൺലൈൻ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാനും നിർദ്ദേശം നൽകിയിട്ടുണ്ട്. സമയ പരുധി കഴിഞ്ഞ് അനുവദനീയമായ കാരണങ്ങൾ ഇല്ലാതെ ടാക്സ് റിട്ടേൺ സമർപ്പിക്കാത്തവർക്ക് പിഴ അടയ്ക്കേണ്ടതായി വരും. നികുതി അടയ്ക്കേണ്ടാത്തവരും നിർദ്ദിഷ്ട ടാക്സ് റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ 100 പൗണ്ട് പിഴ അടയ്ക്കേണ്ടതായി വരും. നികുതി ബിൽ അടയ്ക്കാത്തതിനോ പേയ്‌മെൻ്റ് പ്ലാൻ ക്രമീകരിക്കുന്നതിനോ ഉള്ള ഉപഭോക്താക്കളുടെ കാരണങ്ങൾ വ്യക്തിഗതമായി പരിഗണിക്കും എന്ന് എച്ച് എം ആർ സിയുടെ കസ്റ്റമർ സർവീസ് ഡയറക്ടർ മർട്ടിൽ ലോയ്ഡ് പറഞ്ഞു.


മൂന്നു മാസത്തെ നികുതി അടയ്ക്കാതിരിക്കുന്നവർക്ക് പിന്നീട് പ്രതിദിനം 10 പൗണ്ട് പെനാൽറ്റി കൂടി ബാധകമാകും. ചെറുകിട ബിസിനസ്സുകളും ജോലിക്ക് പുറത്ത് അധിക വരുമാനമുള്ളവരും ഉൾപ്പെടെ 2023-2024 വർഷത്തേയ്ക്ക് ഏകദേശം 8.6 ദശലക്ഷം ആളുകൾക്ക് ഇതിനകം നികുതി പ്രഖ്യാപിച്ചിട്ടുണ്ട്. സിസ്റ്റത്തിന്റെ സങ്കീർണതകൾ കാരണമാണ് പലരും നികുതി അടയ്ക്കാത്തതെന്ന വാദവും ശക്തമാണ്. ടാക്സ് സമർപ്പിക്കാതിരുന്നതിന് ന്യായമായ കാരണങ്ങൾ ഉണ്ടെങ്കിൽ നികുതി ദായകർക്ക് അത് അറിയിക്കാൻ സാധിക്കും. ആരോഗ്യ പ്രശ്നങ്ങൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നവർ, മാരകമായ രോഗം ബാധിച്ചിരിക്കുന്നവർ, ഉറ്റവരുടെ വിയോഗം എന്നിവ ഇത്തരം കാരണങ്ങളിൽ പെടുന്നവയാണ്. ഇത് കൂടാതെ സോഫ്‌റ്റ്‌വെയർ പരാജയം, നിങ്ങളുടെ പേഴ്‌സണൽ കമ്പ്യൂട്ടറിലെ പ്രശ്‌നങ്ങൾ, എച്ച്എംആർസി ഓൺലൈൻ സേവനങ്ങൾ, തീ, വെള്ളപ്പൊക്കം അല്ലെങ്കിൽ മോഷണം വഴി സ്വത്ത്, ഫയലുകൾ, പേപ്പർ വർക്കുകൾ എന്നിവയുടെ നാശം എന്നിങ്ങനെയാണ് കണക്കിലെടുക്കുന്ന മറ്റ് കാരണങ്ങൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിൻ്റെ (ഒ എൻ എസ് )പുതിയ കണക്കുകൾ 2032 പകുതിയോടെ യുകെയുടെ ജനസംഖ്യ 72.5 ദശലക്ഷത്തിലെത്തുമെന്നാണ് സൂചിപ്പിക്കുന്നത്. ഈ കണക്കുകൾ കുടിയേറ്റ നയങ്ങൾ കർശനമാക്കാൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറിനുമേൽ സമ്മർദമേറുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇത് ജോലിക്കും താമസത്തിനുമായി യുകെയിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. 2022-ൻ്റെ മധ്യത്തിനും 2032-ൻ്റെ മധ്യത്തിനുമിടയിൽ ജനസംഖ്യ 4.9 ദശലക്ഷമായി വളരുമെന്നാണ് ഒ എൻ എസ് പ്രതീക്ഷിക്കുന്നത്. ഇത് പൂർണ്ണമായും കുടിയേറ്റം മൂലമാണ് എന്ന് അവർ വ്യക്തമാക്കുന്നു. അതിശയകരമായി ഉയർന്നിരിക്കുന്ന കുടിയേറ്റ കണക്കുകൾ കുറയ്ക്കുവാനാണ് ആഗ്രഹിക്കുന്നതെന്ന് ഡൗണിങ് സ്ട്രീറ്റ് വ്യക്തമാക്കിയെങ്കിലും, ഏകപക്ഷീയമായ നടപടികൾ ഉണ്ടാവുകയില്ല എന്ന സൂചനകളാണ് ലഭിക്കുന്നത്. ജനന-മരണങ്ങളുടെ എണ്ണം ഏകദേശം തുല്യമാകുമെന്ന് പ്രതീക്ഷിക്കുന്നത്. അതേസമയം 2032-ഓടെ 1.7 ദശലക്ഷം പെൻഷൻകാർ കൂടുതലായി ഉണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2023 ജൂൺ വരെയുള്ള കാലഘട്ടത്തിൽ യുകെയിലേക്കുള്ള നെറ്റ് മൈഗ്രേഷൻ 906,000 എന്ന റെക്കോർഡിൽ എത്തിയിരുന്നു. എന്നാൽ 2024 ജൂൺ വരെയുള്ള വർഷത്തിൽ ഇത് 728,000 ആയി കുറഞ്ഞു. 2028 വരെ ഇത് കുറയുന്നത് തുടരും. എന്നാൽ അതിനുശേഷം ദീർഘകാല ശരാശരിയായി പ്രതിവർഷം 340,000 ആയി തുടരുമെന്നാണ് ഒ എൻ എസ് പ്രവചിക്കുന്നത്.

ഇംഗ്ലണ്ടിലാണ് ഏറ്റവും ഉയർന്ന ജനസംഖ്യാ വളർച്ച നിരക്കായ 7.8% പ്രവചിക്കപ്പെടുന്നത്. തൊട്ടു പുറകെ വെയിൽസ് 5.9%, സ്കോട്ട്ലൻഡ് 4.4%, വടക്കൻ അയർലൻഡ് 2.1% എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്നത്. ഒ എൻ എസ് കണക്കുകൾ ഞെട്ടിക്കുന്നതാണ് എന്ന പ്രതികരണമാണ് കൺസർവേറ്റീവ് ഷാഡോ ഹോം സെക്രട്ടറിയായ ക്രിസ് ഫിലിപ്പ് നടത്തിയത്. എല്ലാ വർഷവും നൽകുന്ന വിസകളിൽ ഒരു നിയമപരമായ പരിധി ആവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുൻകാല കുടിയേറ്റ നയങ്ങൾ വളരെ അയഞ്ഞതായിരുന്നുവെന്ന് കൺസർവേറ്റീവ് പാർട്ടി നേതാവ് കെമി ബേഡ്നോക്ക് അംഗീകരിച്ചു. കുറഞ്ഞ കൈപ്പുണ്യമുള്ള കൂടുതൽ കുടിയേറ്റക്കാരെ ആശ്രയിക്കുന്നതിന് പകരം, രാജ്യം ഓട്ടോമേഷനിലും ബ്രിട്ടീഷ് തൊഴിലാളികളെ പുനരുജ്ജീവിപ്പിക്കുന്നതിലും കൂടുതൽ നിക്ഷേപങ്ങൾ നടത്തണമെന്നും അവർ വ്യക്തമാക്കി. പുറത്തുവന്നിരിക്കുന്ന ഈ കണക്കുകൾ സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലൈംഗികാരോപണങ്ങളെ തുടർന്ന് മലയാളിയായിരുന്ന ലിവർപൂൾ ബിഷപ്പ് രാജി വെച്ചിട്ടും വിവാദങ്ങൾ കെട്ടിടങ്ങുന്നില്ല . പീഡനാരോപണങ്ങൾ ഉന്നയിച്ച രണ്ട് പേരിൽ ഒരാൾ താനാണെന്ന് വെളിപ്പെടുത്തി വാറിംഗ്ടണിലെ ബിഷപ്പ് ബെവ് മേസൺ രംഗത്ത് വന്നതാണ് ഏറ്റവും പുതിയ സംഭവവികാസം. ഇതുവരെ പീഡനത്തിനിരയായവരുടെ വിവരങ്ങൾ പുറത്തുവന്നിരുന്നില്ല. വനിത ബിഷപ്പായ ബെവ് മേസൺ ചർച്ച് ഓഫ് ഇംഗ്ലണ്ടിനെ കുറ്റപ്പെടുത്തി ഒരു തുറന്ന കത്ത് പുറത്തിറക്കി. തന്റെ പരാതി കിട്ടിയിട്ടും ഉചിതമായ നടപടി സ്വീകരിച്ചില്ലെന്ന കുറ്റപ്പെടുത്തൽ പ്രസ്തുത കത്തിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2023 ൽ ബിഷപ്പ് പെരുമ്പളത്ത് സിംഹാസനസ്ഥനാകുന്നതിന് മുമ്പ് ബിഷപ്പ് മേസൺ മുമ്പ് ലിവർപൂളിലെ ആക്ടിംഗ് ബിഷപ്പായിരുന്നു. സ്ത്രീ പുരോഹിതകൾ നേരിടുന്ന സ്ത്രീവിരുദ്ധതയെ കുറിച്ച് സഭയിൽ കൂടുതൽ തുറന്ന സംഭാഷണം ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

ലൈംഗിക ആരോപണങ്ങളെ തുടർന്ന് മലയാളിയായിരുന്ന ലിവർപൂൾ ബിഷപ്പ് ജോൺ പെരുമ്പളത്ത് ഇന്നലെ രാജിവെച്ചിരുന്നു. രണ്ടുപേരാണ് നിലവിൽ ബിഷപ്പിനെതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. അതിലൊന്ന് സഭയിലെ തന്നെ ഒരു വനിതാ ബിഷപ്പായ വാറിംഗ്ടണിലെ ബെവ് മേസ്‌നിൻറെതാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്‌. കാന്റർബറി ആർച്ച് ബിഷപ്പ് ആയിരുന്ന ജസ്റ്റിൻ വെൽബി മറ്റൊരു വിവാദത്തിൽപ്പെട്ട് രാജിവച്ച് മൂന്നു മാസത്തിനുള്ളിൽ തന്നെയാണ് ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ തന്നെ ബിഷപ്പായ പെരുമ്പളത്തിനെതിരെയുള്ള ആരോപണങ്ങൾ പുറത്തുവരുന്നത്.

തന്റെ സമ്മതമില്ലാതെ ബിഷപ്പ് തന്നെ ചുംബിക്കുകയും സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ഒരു സ്ത്രീ ഉന്നയിച്ചിരിക്കുന്ന ആരോപണം. ബിഷപ്പ് ബെവ് മേസണും ഇതേ രീതിയിൽ തന്നെ ലൈംഗികമായി അതിക്രമിച്ചതായി വ്യക്തമാക്കിയിരുന്നു. രണ്ട് സംഭവങ്ങളും 2023 ൽ എസെക്സിൽ നടന്നതായാണ് ആരോപിക്കപ്പെടുന്നത്. 2023-ൽ ലിവർപൂളിലെ ബിഷപ്പായി സ്ഥാനമേറ്റ പെരുമ്പളത്ത്, പോലീസ് തന്നെ കുറിച്ചുള്ള ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ചെങ്കിലും തുടർനടപടികൾ സ്വീകരിച്ചില്ലെന്ന മറുപടിയാണ് നൽകുന്നത്. തന്റെ ഭാഗത്തുനിന്നും തെറ്റുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് വ്യക്തമാക്കുന്നു. ദേശീയ സുരക്ഷാ സംഘത്തിൻ്റെ അന്വേഷണത്തോടും താൻ പൂർണ്ണമായി സഹകരിച്ചതായി പെരുമ്പളത്ത് പറഞ്ഞു.

2002 മുതൽ ആംഗ്ലിക്കൻ സഭയിൽ വൈദികനാണ് ചെങ്ങന്നൂരിൽനിന്നും വയനാട്ടിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായ ഡോ. ജോൺ പെരുമ്പലത്ത്. പുണെയിലെ യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽനിന്നും ദൈവശാസ്ത്രപഠനം പൂർത്തിയാക്കിയ ഫാ. ജോൺ, ചർച്ച് ഓഫ് നോർത്ത് ഇന്ത്യയിലെ (സിഎൻഐ) വൈദികനായിരുന്നു. 1995 മുതൽ 2001 വരെ കൊൽക്കത്തയിൽ വൈദികനായിരുന്ന ഇദ്ദേഹം ഉപരി പഠനാർഥം ബ്രിട്ടനിലെത്തിയപ്പോഴാണ് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ അംഗമായത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലൈംഗിക ആരോപണങ്ങളെ തുടർന്ന് ലിവർപൂൾ ബിഷപ്പ് ജോൺ പെരുമ്പളത്ത് രാജിവെച്ചു . അദ്ദേഹത്തിന്റെ തന്നെ രൂപതയിലെ മുതിർന്ന വൈദികർ ഉൾപ്പെടെ പെരുമ്പളത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു . രണ്ടുപേരാണ് നിലവിൽ ബിഷപ്പിനെതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. അതിലൊന്ന് സഭയിലെ തന്നെ ഒരു വനിതാ ബിഷപ്പിന്റേതാണ്. തൽസ്ഥാനത്തു നിന്നും ബിഷപ്പ് മാറിനിൽക്കണമെന്ന ആവശ്യം മുതിർന്ന വൈദികർ അടങ്ങുന്ന സംഘം ബിഷപ്പിനോട് ആവശ്യപ്പെട്ടിരുന്നു . കാന്റർബറി ആർച്ച് ബിഷപ്പ് ആയിരുന്ന ജസ്റ്റിൻ വെൽബി മറ്റൊരു വിവാദത്തിൽപ്പെട്ട് രാജിവച്ച് മൂന്നു മാസത്തിനുള്ളിൽ തന്നെയാണ് ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ തന്നെ ബിഷപ്പായ പെരുമ്പളത്തിനെതിരെയുള്ള ആരോപണങ്ങൾ പുറത്തുവരുന്നത്. രൂപതാ ഓഫീസുകളിലും കത്തീഡ്രലിലുകളിലും വൈദികരുമായും നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം സംഭവത്തിൽ അന്വേഷണം പൂർണ്ണമായും നടക്കുന്നത് വരെ ബിഷപ്പ് മാറിനിൽക്കുകയാണ് വേണ്ടതെന്ന അഭിപ്രായം ആറ് മുതിർന്ന വൈദികർ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.


തന്റെ സമ്മതമില്ലാതെ ബിഷപ്പ് തന്നെ ചുംബിക്കുകയും സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ഒരു സ്ത്രീ ഉന്നയിച്ചിരിക്കുന്ന ആരോപണം. മറ്റൊരു വനിതാ ബിഷപ്പും ഇതേ രീതിയിൽ തന്നെ ലൈംഗികമായി അതിക്രമിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് സംഭവങ്ങളും 2023 ൽ എസെക്സിൽ നടന്നതായാണ് ആരോപിക്കപ്പെടുന്നത്. 2023-ൽ ലിവർപൂളിലെ ബിഷപ്പായി സ്ഥാനമേറ്റ പെരുമ്പളത്ത്, പോലീസ് തന്നെ കുറിച്ചുള്ള ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ചെങ്കിലും തുടർനടപടികൾ സ്വീകരിച്ചില്ലെന്ന മറുപടിയാണ് നൽകുന്നത്. തന്റെ ഭാഗത്തുനിന്നും തെറ്റുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് വ്യക്തമാക്കുന്നു. ദേശീയ സുരക്ഷാ സംഘത്തിൻ്റെ അന്വേഷണത്തോടും താൻ പൂർണ്ണമായി സഹകരിച്ചതായി പെരുമ്പളത്ത് പറഞ്ഞു.

2002 മുതൽ ആംഗ്ലിക്കൻ സഭയിൽ വൈദികനാണ് ചെങ്ങന്നൂരിൽനിന്നും വയനാട്ടിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായ ഡോ. ജോൺ പെരുമ്പലത്ത്. പുണെയിലെ യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽനിന്നും ദൈവശാസ്ത്രപഠനം പൂർത്തിയാക്കിയ ഫാ. ജോൺ, ചർച്ച് ഓഫ് നോർത്ത് ഇന്ത്യയിലെ (സിഎൻഐ) വൈദികനായിരുന്നു. 1995 മുതൽ 2001 വരെ കൊൽക്കത്തയിൽ വൈദികനായിരുന്ന ഇദ്ദേഹം ഉപരി പഠനാർഥം ബ്രിട്ടനിലെത്തിയപ്പോഴാണ് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ അംഗമായത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കൊക്കകോള പാനീയങ്ങളിൽ അനുവദനീയമായ പരുധിയിൽ കൂടുതൽ രാസവസ്തു കണ്ടെത്തിയതിനെ തുടർന്ന് നിരവധി ഉത്പന്നങ്ങൾ കമ്പനി പിൻവലിച്ചു. ക്ലോറേറ്റ് എന്ന രാസവസ്തുവാണ് ഉയർന്ന തോതിൽ കൊക്കകോള ഉത്പന്നങ്ങളിൽ കണ്ടെത്തിയത്. കഫേകളിലേക്കും റെസ്റ്റോറന്റുകളിലേക്കും അയച്ച കൊക്കകോള ഒറിജിനൽ ടേസ്റ്റ്, കൊക്കകോള സീറോ ഷുഗർ, ഡയറ്റ് കോക്ക്, സ്പ്രൈറ്റ് സീറോ എന്നിവയുടെ ക്യാനുകളും യുകെ സൂപ്പർമാർക്കറ്റുകളിലേക്ക് അയച്ച 6x250ml ആപ്പിൾറ്റിസർ മൾട്ടിപാക്കുകളും ആണ് പിൻവലിച്ചത് .


തിങ്കളാഴ്ച യൂറോപ്പിലുടനീളം കൊക്കകോള ഉൽപ്പന്നങ്ങൾ വ്യാപകമായി തിരിച്ചുവിളിച്ചതിനെ തുടർന്നാണ് പ്രഖ്യാപനം. 328 GE മുതൽ 338 GE വരെയുള്ള പ്രൊഡക്ഷൻ കോഡുകൾ ഉൾപ്പെട്ടവയാണ് തിരിച്ചു വിളിക്കപ്പെട്ടത്. സാധാരണ ക്യാനുകൾ ഉൾപ്പെടെയുള്ള മിക്ക കൊക്കകോള ഉത്പന്നങ്ങളെയും, യുകെയിൽ വിൽക്കുന്ന എല്ലാ ഗ്ലാസ്, പ്ലാസ്റ്റിക് കുപ്പികളെയും ഇത് ബാധിക്കില്ലെന്ന് കമ്പനി അറിയിച്ചു. തിങ്കളാഴ്ച ബെൽജിയം, ലക്സംബർഗ്, നെതർലാൻഡ്‌സ് എന്നിവിടങ്ങളിലെ കൊക്കകോള ഉത്പന്നങ്ങൾ ഷെൽഫുകളിൽ നിന്ന് പിൻവലിച്ചതിനെ തുടർന്നാണ് യുകെയിലും നടപടി സ്വീകരിച്ചത് .


ബെൽജിയത്തിലെ ഗെന്റിലുള്ള കമ്പനിയുടെ ഉൽ‌പാദന കേന്ദ്രത്തിൽ നടന്ന പതിവ് പരിശോധനയ്ക്കിടെ ഉയർന്ന അളവിൽ ക്ലോറേറ്റ് കണ്ടെത്തിയതായി എ‌എഫ്‌പി വാർത്താ ഏജൻസി ഉദ്ധരിച്ച പേര് വെളിപ്പെടുത്താത്ത കമ്പനി വക്താവ് പറഞ്ഞു. പ്രശ്നങ്ങൾ ഉള്ള കൊക്കകോള ഉത്പന്നങ്ങൾ ഇതിനകം യുകെയിലെ മാർക്കറ്റുകളിൽ വിറ്റഴിക്കപ്പെട്ടു കഴിഞ്ഞെന്ന ആശങ്കകളും ശക്തമാണ്. ജലശുദ്ധീകരണത്തിലും ഭക്ഷ്യ സംസ്കരണത്തിലും ക്ലോറേറ്റ് അധിഷ്ഠിത അണുനാശിനികൾ ഉപയോഗിക്കുമ്പോൾ ആണ് ക്ലോറേറ്റ് ഉണ്ടാകുന്നത് . ഉയർന്ന അളവിലുള്ള ക്ലോറേറ്റുമായി ഉള്ളിൽ ചെല്ലുന്നത് തൈറോയ്ഡ് പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകും, പ്രത്യേകിച്ച് കുട്ടികളിലും ശിശുക്കളിലും ക്ലോറേറ്റ് അമിതമായി ശരീരത്തിൽ എത്തിയാൽ ഓക്കാനം, ഛർദ്ദി, വയറിളക്കം, രക്തത്തിന്റെ ഓക്സിജൻ ആഗിരണം ചെയ്യാനുള്ള കഴിവ് പരിമിതപ്പെടുത്തൽ എന്നീ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായി തീരും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ലൈംഗിക ആരോപണങ്ങൾ നേരിടുന്ന ലിവർപൂൾ ബിഷപ്പ് ജോൺ പെരുമ്പളത്തിനുമേൽ രാജിവെക്കാനുള്ള സമ്മർദ്ദം ഏറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ തന്നെ രൂപതയിലെ മുതിർന്ന വൈദികർ പെരുമ്പളത്തിന്റെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ്. രണ്ടുപേരാണ് നിലവിൽ ബിഷപ്പിനെതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. അതിലൊന്ന് സഭയിലെ തന്നെ ഒരു വനിതാ ബിഷപ്പിന്റേതാണ്. തൽസ്ഥാനത്തു നിന്നും ബിഷപ്പ് മാറിനിൽക്കണമെന്ന ആവശ്യം മുതിർന്ന വൈദികർ അടങ്ങുന്ന സംഘം ബിഷപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ രാജിവെക്കാനുള്ള സമ്മർദ്ദം അദ്ദേഹത്തിനുമേൽ ഏറിയിരിക്കുകയാണ്. കാന്റർബറി ആർച്ച് ബിഷപ്പ് ആയിരുന്ന ജസ്റ്റിൻ വെൽബി മറ്റൊരു വിവാദത്തിൽപ്പെട്ട് രാജിവച്ച് മൂന്നു മാസത്തിനുള്ളിൽ തന്നെയാണ് ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ തന്നെ ബിഷപ്പായ പെരുമ്പളത്തിനെതിരെയുള്ള ആരോപണങ്ങൾ പുറത്തുവരുന്നത്. രൂപതാ ഓഫീസുകളിലും കത്തീഡ്രലിലുകളിലും വൈദികരുമായും നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം സംഭവത്തിൽ അന്വേഷണം പൂർണ്ണമായും നടക്കുന്നത് വരെ ബിഷപ്പ് മാറിനിൽക്കുകയാണ് വേണ്ടതെന്ന അഭിപ്രായം ആറ് മുതിർന്ന വൈദികർ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ചാനൽ 4 ന്യൂസിന്റെ പരിപാടിയിൽ രണ്ട് സ്ത്രീകൾ അദ്ദേഹത്തിന് എതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ച് 24 മണിക്കൂറിനു ശേഷമാണ് ഈ പ്രസ്താവന വൈദികർ പുറത്തിറക്കിയിരിക്കുന്നത്. തന്റെ സമ്മതമില്ലാതെ ബിഷപ്പ് തന്നെ ചുംബിക്കുകയും പിടിക്കുവാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ഒരു സ്ത്രീ ഉന്നയിച്ചിരിക്കുന്ന ആരോപണം. മറ്റൊരു വനിതാ ബിഷപ്പും ഇതേ രീതിയിൽ തന്നെ ലൈംഗികമായി അതിക്രമിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് സംഭവങ്ങളും 2023 ൽ എസെക്സിൽ നടന്നതായാണ് ആരോപിക്കപ്പെടുന്നത്. 2023-ൽ ലിവർപൂളിലെ ബിഷപ്പായി സ്ഥാനമേറ്റ പെരുമ്പളത്ത്, പോലീസ് തന്നെ കുറിച്ചുള്ള ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ചെങ്കിലും തുടർനടപടികൾ സ്വീകരിച്ചില്ലെന്ന മറുപടിയാണ് നൽകുന്നത്. തന്റെ ഭാഗത്തുനിന്നും തെറ്റുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് വ്യക്തമാക്കുന്നു. ദേശീയ സുരക്ഷാ സംഘത്തിൻ്റെ അന്വേഷണത്തത്തോടും താൻ പൂർണ്ണമായി സഹകരിച്ചതായി പെരുമ്പളത്ത് പറഞ്ഞു.

2002 മുതൽ ആംഗ്ലിക്കൻ സഭയിൽ വൈദികനാണ് ചെങ്ങന്നൂരിൽനിന്നും വയനാട്ടിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായ ഡോ. ജോൺ പെരുമ്പലത്ത്. പുണെയിലെ യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽനിന്നും ദൈവശാസ്ത്രപഠനം പൂർത്തിയാക്കിയ ഫോ. ജോൺ, ചർച്ച് ഓഫ് നോർത്ത് ഇന്ത്യയിലെ (സിഎൻഐ) വൈദികനായിരുന്നു. 1995 മുതൽ 2001 വരെ കൊൽക്കത്തയിൽ വൈദികനായിരുന്ന ഇദ്ദേഹം ഉപരിപഠനാർഥം ബ്രിട്ടനിലെത്തിയപ്പോഴാണ് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ അംഗമായത്.

എൻ എച്ച് എസ് ഇംഗ്ലണ്ട് മേധാവിയുടെ പ്രവർത്തനങ്ങളിൽ ശക്തമായ അതൃപ്തി എംപിമാർ രേഖപ്പെടുത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്നലെ രാവിലെ എൻ‌എച്ച്‌എസ് ഇംഗ്ലണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് അമാൻഡ പ്രിറ്റ്‌ചാർഡിനെ ക്രോസ്-പാർട്ടി കോമൺസ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ കമ്മിറ്റി കടുത്ത രീതിയിൽ വിമർശിച്ചിരുന്നു. പ്രിറ്റ്‌ചാർഡിന്റെ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനമാണ് ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മേധാവി ഉൾപ്പെടെയുള്ള എൻഎച്ച്എസ് നേതൃത്വനിര നൽകിയ ഉത്തരങ്ങളിൽ കടുത്ത നിരാശയാണ് എംപിമാർ പ്രകടിപ്പിച്ചത്.


നേരത്തെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയിലെ (പിഎസി) എംപിമാർ ലേബർ സർക്കാർ എൻഎച്ച്എസിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കർമ്മ പരിപാടികൾക്ക് നേതൃത്വം നൽകാനുള്ള പ്രിറ്റ്‌ചാർഡിന്റെ നേതൃത്വ പാടവത്തെ കുറിച്ച് ഗുരുതരമായ സംശയങ്ങൾ പ്രകടിപ്പിച്ച് റിപ്പോർട്ടുകൾ നൽകിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് വീണ്ടും വിമർശന പെരുമഴയുമായി എംപിമാർ രംഗത്ത് വന്നത്. ഇതിനെ തുടർന്ന് പ്രിച്ചാഡിന്റെ മൂന്നര വർഷത്തെ ചുമതല അവസാനിക്കാൻ സാധ്യതയുണ്ടെന്ന് എൻഎച്ച്എസിന്റെ മുതിർന്ന തലങ്ങളിൽ അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. ജൂലൈ 4- ലെ പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി അധികാരമേറ്റതിനുശേഷം എൻ എച്ച് എസ് ഇംഗ്ലണ്ടും ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ (ഡി എച്ച് എസ് സി) തമ്മിൽ നല്ല ബന്ധമായിരുന്നു നിലനിന്നിരുന്നത്. എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ ചാൻസിലർ അവതരിപ്പിച്ച ബഡ്ജറ്റ് മുതലാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.

എൻഎച്ച്എസിന് 22 ബില്യൺ പൗണ്ട് വർദ്ധനവാണ് ബഡ്ജറ്റിൽ വകയിരുത്തിയിരുന്നത്. എന്നാൽ ഇത് അപര്യാപ്തമാണെന്നായിരുന്നു പ്രിറ്റ്‌ചാർഡ് എടുത്ത നിലപാട്. ഇതിനെ തുടർന്നാണ് എൻഎച്ച്എസ് നേതൃത്വവും ഭരണനേതൃത്വവും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുക്കാൻ ആരംഭിച്ചത്. എൻഎച്ച്എസിനെ നവീകരിക്കാനുള്ള 10 വർഷത്തെ പദ്ധതി നടപ്പിലാക്കുന്നതിന് മുൻപന്തിയിൽ നിൽക്കേണ്ട പ്രിറ്റ്‌ചാർഡിൽ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് മുമ്പ് വിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നിരുന്നാലും പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ എൻഎച്ച്എസ് മേധാവിക്ക് കസേര നഷ്ടപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ റോഡുകളിൽ ഡ്രൈവർമാർ അമിതവേഗതയിൽ വാഹനമോടിക്കുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ചില ഡ്രൈവർമാർ മണിക്കൂറിൽ 164 mph (264 km/h) സ്പീഡിൽ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് പോലീസ് പുറത്തുവിട്ട വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ വേഗതയിൽ വാഹനം ഓടിക്കുന്നത് തങ്ങൾക്കു മാത്രമല്ല മറ്റുള്ളവർക്കും അപകടം വരുത്തി വയ്ക്കുമെന്നും ഡ്രൈവർമാർ ഇത്രയും സ്വാർത്ഥത കാണിക്കരുതെന്നും പോലീസ് കർശന നിർദേശം നൽകി.


2019 നും 2023 നും ഇടയിൽ മണിക്കൂറിൽ 100mph (161km/h) വേഗതയിൽ ഓടിക്കുന്ന 24,000-ത്തിലധികം വാഹനങ്ങൾ ക്യാമറയിൽ പതിഞ്ഞതായാണ് പോലീസിന്റെ ഡാറ്റ കാണിക്കുന്നത് . കെന്റിലെ M25-ൽ ഒരു കാറും ഗ്രേറ്റർ മാഞ്ചസ്റ്ററിൽ മറ്റൊരു കാറും മണിക്കൂറിൽ 164mph (264km/h) വേഗതയിൽ ഓടിക്കുന്നതായി കണ്ടെത്തിരുന്നു . ലണ്ടനിലും ഹംബർസൈഡ് പോലീസ് ഫോഴ്‌സ് ഏരിയയിലും മണിക്കൂറിൽ 163mph (262km/h) വേഗതയിൽ ഓടിക്കുന്നതായി കണ്ടെത്തി. ഇത്രയും വേഗത്തിൽ വാഹനം ഓടിക്കുന്നത് വ്യക്തികൾക്കും കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും വിനാശകരമായിരിക്കുമെന്ന് കെന്റ് പോലീസിലെ റോഡ് പോലീസിംഗ് മേധാവി ചീഫ് ഇൻസ്‌പെക്ടർ ക്രെയ്ഗ് വെസ്റ്റ് പറഞ്ഞു.


അഞ്ച് വർഷത്തെ കാലയളവിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വേഗത എന്തെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിലാണ് മേൽപ്പറഞ്ഞ കണക്കുകൾ പുറത്തുവന്നത്. അമിതവേഗത്തിൽ നിരത്തിലൂടെ പായുന്ന പലരും തെറ്റായ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നതായുള്ള വിവരങ്ങളും പുറത്തുവന്നു. 2023 ൽ M62 ൽ 164mph (264km/h) വേഗതയിൽ സഞ്ചരിച്ച ഒരു ഡ്രൈവർ ക്ലോൺ ചെയ്ത നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് പറഞ്ഞു. 2022 ൽ സ്വാൻലിയിലെ M25 ൽ അതേ വേഗതയിൽ സഞ്ചരിച്ച സീറ്റ് ലിയോണിന്റെ ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കെന്റ് പോലീസ് സ്ഥിരീകരിച്ചു. രണ്ട് സാഹചര്യങ്ങളിലും, ഇത് മോട്ടോർവേ വേഗത പരിധിയായ 70mph (113km/h) ന്റെ ഇരട്ടിയിലധികമായിരുന്നു വാഹനങ്ങളുടെ വേഗം. 2019-ൽ 162mph (മണിക്കൂറിൽ 260km/h) വേഗതയിൽ വാഹനമോടിച്ചതായി പിടിക്കപ്പെട്ട ഒരു ഡ്രൈവർക്ക് ലൈസൻസിൽ ആറ് പെനാൽറ്റി പോയിന്റുകൾ നൽകിയതായും 1,210 പൗണ്ട് പിഴ ലഭിച്ചതായും സൗത്ത് യോർക്ക്ഷയർ പോലീസ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved