Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രധാനമന്ത്രി കെയർ സ്റ്റാർമറും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഉടൻ കൂടികാഴ്ച നടക്കുമെന്ന വാർത്തകൾ പുറത്തുവന്നു. ട്രംപ് പ്രസിഡൻറ് ആയി സ്ഥാനമേറ്റെടുത്തതിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ ഫോൺ സംഭാഷണത്തിലാണ് ഈ തീരുമാനം കൈ കൊണ്ടത്. ഇരു നേതാക്കളും തമ്മിൽ 45 മിനിറ്റോളം സംസാരിച്ചു. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, സമ്പദ് വ്യവസ്ഥ, മിഡിൽ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങൾ എന്നീ കാര്യങ്ങളെ കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


പ്രധാനമായും ഇസ്രയേൽ ഹമാസ് സംഘർഷവും മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങളുമാണ് സംസാര വിഷയമായത്. മിഡിൽ ഈസ്റ്റിൻ്റെ സുരക്ഷയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് കൂടുതൽ ചർച്ചകൾ നടന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇസ്രയേൽ ഹമാസ് വെടി നിർത്തൽ നിലവിൽ വന്നതിൽ ട്രംപിന്റെ പങ്കിനെ കുറിച്ച് നേരത്തെ കെയർ സ്റ്റാർമർ പ്രകീർത്തിച്ച് സംസാരിച്ചിരുന്നു. ട്രംപും കെയർ സ്റ്റാർമർ തൻറെ എക്കാലത്തെയും സുഹൃത്താണെന്ന പ്രസ്താവന നടത്തിയിരുന്നു.


സാമ്പത്തിക സൈനിക കാര്യങ്ങളിൽ യുകെയുടെ ഏറ്റവും അടുത്ത സൗഹൃദ രാജ്യവും സഖ്യകക്ഷിയുമാണ് യുഎസ് . അതുകൊണ്ട് തന്നെ ഇരു രാഷ്ട്രതലവന്മാർ തമ്മിലുള്ള ബന്ധത്തെയും ചർച്ചകളെയും വളരെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകരും മറ്റ് ലോകരാജ്യങ്ങളും നോക്കി കാണുന്നത്. നേരത്തെ ലേബർ പാർട്ടി തന്റെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ട്രംപ് ആരോപിച്ചിരുന്നു. അതുകൂടാതെ യുഎസിലെ പുതിയ അംബാസിഡർ പീറ്റർ മണ്ടൽസനെ ട്രംപിൻ്റെ അനുയായി മണ്ടൻ എന്ന് വിളിച്ചത് നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇത് കൂടാതെ താൻ പ്രസിഡൻറ് പദവി ഏറ്റെടുക്കുന്ന ചടങ്ങിൽ കെയർ സ്റ്റാർമറിനെ ക്ഷണിക്കാതെ റീ ഫോം യുകെയുടെ നേതാവായ നീൽ ഫാരംഗിനെ ക്ഷണിച്ചതും ഇരു നേതാക്കളും തമ്മിൽ സ്വരച്ചേർച്ചയില്ലെന്ന് വാർത്തകൾ സൃഷ്ടിക്കുന്നതിന് കാരണമായിരുന്നു. ട്രംപിന്റെ അനുയായിയും ശത കോടീശ്വരനുമായ എലോൺ മസ്ക് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ എക്സില്‍ കെയർ സ്റ്റാർമറിനെതിരെ നടത്തിയ രൂക്ഷ പരാമർശങ്ങളും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

റീപ്രോഗ്രാം ചെയ്ത ചർമ്മങ്ങളും സ്റ്റെം സെല്ലുകളോ ഉപയോഗിച്ച് ഇൻ-വിട്രോ ഗെയിമറ്റുകൾ (IVGs) വഴി ലാബുകളിൽ അണ്ഡങ്ങളും ബീജങ്ങളും സൃഷ്ടിക്കുന്നതിൽ ശാസ്ത്രജ്ഞർ അതിവേഗം മുന്നേറുകയാണ്. സുപ്രധാനമായ സിലിക്കൺ വാലി നിക്ഷേപത്തിൻ്റെ പിന്തുണയോടെ അടുത്ത ദശകത്തിനുള്ളിൽ ഈ മുന്നേറ്റം യാഥാർത്ഥ്യമാകും. നിലവിൽ യുകെയുടെ ഫെർട്ടിലിറ്റി റെഗുലേറ്റർ ഈ സാങ്കേതികവിദ്യയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിച്ച് വരികയാണ്. സയൻസ് ഫിക്ഷൻ പോലെ തോന്നുമെങ്കിലും, ഫെർട്ടിലിറ്റി ഗവേഷണത്തിലെ ഒരു പ്രധാന നാഴികക്കല്ലായി ഐവിജികളെ കണക്കാക്കാം.

ഇൻ-വിട്രോ ഗെയിമറ്റുകളുടെ (ഐവിജി) നടപ്പിലാക്കുന്നത് വഴി ഗർഭധാരണത്തിനുള്ള പ്രായ തടസ്സങ്ങൾ ഇല്ലാതാക്കുകയും സ്വവർഗ ദമ്പതികൾക്ക് ജൈവിക കുട്ടികളുണ്ടാകാൻ സാധിക്കുകയും ചെയ്യും. Iഐവിജികൾ വഴി ബീജത്തിൻ്റെയും അണ്ഡത്തിൻ്റെയും ലഭ്യത വിപുലീകരിക്കാനും കുറഞ്ഞ ബീജത്തിൻ്റെ എണ്ണം ഉള്ള പുരുഷന്മാർക്കും അല്ലെങ്കിൽ കുറഞ്ഞ അണ്ഡാശയ ശേഖരമുള്ള സ്ത്രീകൾക്ക് പുതിയ ചികിത്സകൾ നൽകാനും സാധിക്കും. ഈ സാങ്കേതികവിദ്യ “സോളോ പാരൻ്റിംഗ്”, “മൾട്ടിപ്ലക്സ് പാരൻ്റിംഗ്” തുടങ്ങിയ സാധ്യതകളിലേയ്ക്കും വാതിലുകൾ തുറക്കുന്നു.

സുരക്ഷാ കാരണങ്ങളാൽ ഇൻ-വിട്രോ ഗെയിമറ്റുകളുടെ (ഐവിജി) ക്ലിനിക്കൽ ഉപയോഗം നിലവിൽ നിരോധിച്ചിരിക്കുകയാണ്. അണ്ഡവും ബീജവും ഒരേ വ്യക്തിയിൽ നിന്ന് സൃഷ്ടിക്കപ്പെടുന്ന “സോളോ പാരൻ്റിംഗ്” ഉൾപ്പെടെയുള്ള സങ്കീർണ്ണമായ ധാർമ്മിക പ്രശ്നങ്ങളും സാങ്കേതികവിദ്യ ഉയർത്തുന്നു. സുരക്ഷാ കാരണങ്ങളാൽ സോളോ പാരൻ്റിംഗ് നിരോധിക്കണമെന്ന് എച്ച്എഫ്ഇഎ അംഗങ്ങൾ പറയുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഈവിൻ ചുഴലിക്കാറ്റിന് ശേഷം പുതിയതായി അടുത്ത കൊടുങ്കാറ്റും യുകെയിൽ രൂപപ്പെട്ടിരിക്കുകയാണ്. ഹെർമിനിയ എന്ന് പേരിട്ടിരിക്കുന്ന ഈ കാറ്റ് മൂലം കനത്ത മഴയും ശക്തമായ കാറ്റും യു കെയിൽ ഉണ്ടാകുമെന്ന മുന്നറിയിപ്പുകൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകി കഴിഞ്ഞു. സ്‌പെയിനിൻ്റെയും ഫ്രാൻസിൻ്റെയും ഭാഗങ്ങളിൽ ആദ്യമായി വീശിയടിച്ച ഹെർമിനിയ കൊടുങ്കാറ്റ്, ജീവന് അപകടം ഉണ്ടാക്കാനുള്ള സാധ്യതകൾ ഏറെയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഈ ആഴ്ച ആദ്യം യുകെയിൽ വീശിയടിച്ച ഈവിൻ കൊടുങ്കാറ്റിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. കാലാവസ്ഥ മുന്നറിയിപ്പുകളിൽ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗവും ഉൾപ്പെടുന്നുണ്ട്. വടക്കൻ അയർലൻഡ്, വെയിൽസ്, തെക്കൻ സ്കോട്ട് ലൻഡ് എന്നിവിടങ്ങളിലും തിങ്കളാഴ്ച വരെ കനത്ത മഴ പ്രവചിക്കപ്പെടുന്നുണ്ട്. യുകെയുടെ തെക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളിലാണ് ഏറ്റവും ശക്തമായ കാറ്റ് വീശുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡെവണിലും കോൺവാളിലും ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലുടനീളം നിരവധി റോഡുകളിൽ വെള്ളപ്പൊക്കവും മരങ്ങൾ ഒടിഞ്ഞുവീണതായും റിപ്പോർട്ടുകളുണ്ട്.

തിരമാലകൾ ആഞ്ഞടിക്കുന്നതിനാൽ തീരത്ത് നിന്ന് വിട്ടുനിൽക്കാൻ പ്രദേശവാസികളോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്. പല റോഡുകളിലും വെള്ളപ്പൊക്കം മൂലം യാത്ര ക്ലേശങ്ങളും നിലവിലുണ്ട്. കോൺവാൾ എയർപോർട്ട് ന്യൂക്വേ, എക്സെറ്റർ എയർപോർട്ട് എന്നിവിടങ്ങളിൽ നിന്നുള്ള ചില വിമാനങ്ങൾ വൈകുകയും, ചിലത് റദ്ദാക്കുകയും മറ്റു ചിലത് വഴിതിരിച്ചുവിടുകയും ചെയ്തതായി അധികൃതർ അറിയിച്ചു. തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 112 കിലോമീറ്റർ വേഗതയിൽ കാറ്റുകൾ വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഫ്രാൻസിലും സ്പെയിനിലും ഈ ചുഴലിക്കാറ്റ് നിരവധി നാശങ്ങൾ വിതച്ചു കഴിഞ്ഞു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന കർശന നിർദേശമാണ് അധികൃതർ നൽകുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്റ്റോക്ക് പോർട്ടിലെ ആദ്യകാല മലയാളികളിൽ ഒരാളായ ഷാജി എബ്രഹാം അന്തരിച്ചു. കുറച്ചുകാലമായി അസുഖം ബാധിച്ച് കിടപ്പിലായിരുന്ന അദ്ദേഹത്തിന് 60 വയസ്സായിരുന്നു പ്രായം. സ്റ്റോക്ക് പോർട്ട് മലയാളികൾക്കിടയിലെ സജീവ സാന്നിധ്യമായിരുന്ന ഷാജി എബ്രഹാം 2004 – ലാണ് യുകെയിൽ എത്തിയത്.

കേരളത്തിൽ കട്ടപ്പന എടത്തൊട്ടിയിൽ ആണ് ഷാജിയുടെ സ്വദേശം. മിനി മാത്യു ആണ് ഭാര്യ. ഡാന യോല്‍, റേച്ചല്‍ എന്നിവര്‍ മക്കളാണ്.

ഷാജി ഏബ്രഹാമിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്വിണ്ടനിൽ മരണമടഞ്ഞ യുകെ മലയാളി അരുൺ വിൻസെന്റിന് ജനുവരി 31-ാം തീയതി വെള്ളിയാഴ്ച യുകെ മലയാളികൾ അന്ത്യയാത്രാമൊഴിയേകും. മാർലോ അവന്യൂവിലെ ഹോളി ഫാമിലി ചർച്ചിൽ ആണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9 .30 ന് ആരംഭിക്കുന്ന കുർബാനയ്ക്കും പ്രാർത്ഥനാ ശുശ്രൂഷകൾക്കും ശേഷമാണ് പൊതുദർശനം നടക്കുന്നത്.

ഒട്ടേറെ സ്വപ്നങ്ങൾ ബാക്കിവെച്ച് ഭാര്യയെയും രണ്ടു മക്കളെയും തനിച്ചാക്കി ജനുവരി 23 -ാം തീയതിയാണ് അരുൺ മരണമടഞ്ഞത്. ഇരിങ്ങാലക്കുട സ്വദേശിയായ അരുൺ തൻറെ 37-ാം മത്തെ വയസ്സിൽ ലുക്കീമിയ ബാധിച്ച് ആണ് മരണമടഞ്ഞത്. ഏറെനാളായി ലുക്കീമിയയുടെ ചികിത്സയിലായിരുന്നു അരുൺ. ജീവിതത്തിലേയ്ക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്താണ് ആകസ്മികമായി അരുൺ വിട പറഞ്ഞത്. ലിയോ അരുൺ ആണ് ഭാര്യ . ഇവർക്ക് രണ്ട് മക്കളാണുള്ളത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അരുൺ സഹോദരിയുടെ വിവാഹത്തിനായി നാട്ടിൽ പോയി മടങ്ങിയെത്തിയത്.

അരുൺ വിൻസന്റിന്റെ മൃതസംസ്കാരം സ്വദേശമായ ഇരിങ്ങാലക്കുടയിൽ ആണ് നടക്കുക.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇയോവിൻ യുകെയിൽ ആഞ്ഞടിച്ച ഏറ്റവും ശക്തമായ കൊടുങ്കാറ്റുകളിൽ ഒന്നെന്ന് മെറ്റ് ഓഫീസ്. മണിക്കൂറിൽ 100 ​​മൈൽ (മണിക്കൂറിൽ 160 കിലോമീറ്റർ) വേഗതയിൽ വീശിയടിച്ച കാറ്റ് അയർലണ്ടിൽ ആഞ്ഞടിച്ചത് 114mph റെക്കോർഡ് വേഗതയിലാണ്. കൊടുങ്കാറ്റിനെ തുടർന്ന് ബ്രിട്ടീഷ് ദ്വീപുകളിലുടനീളമുള്ള ഏകദേശം പത്ത് ലക്ഷത്തോളം പ്രോപ്പർട്ടികളിൽ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. അതേസമയം റോഡ്, റെയിൽ ബന്ധങ്ങൾ ഗുരുതരമായ തടസ്സങ്ങൾ നേരിട്ടു. അയർലണ്ടിൽ മരം വീണ് 20 വയസ്സുകാരന് ജീവൻ നാശമായി.

സ്കോട്ട്ലൻഡിലും നോർത്തേൺ അയർലൻഡിലും സ്വത്തുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. നെറ്റ്‌വർക്ക് റെയിൽ സ്കോട്ട്‌ലൻഡ് ഏകദേശം 400 നാശനഷ്ടങ്ങൾ നടന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തു. കൊടുങ്കാറ്റിന്റെ ഏറ്റവും തീവ്രതയേറിയ സമയം കഴിഞ്ഞെങ്കിലും, അടുത്ത ആഴ്ച വരെ ശക്തമായ കാറ്റ് തുടരുമെന്ന് മെറ്റ് ഓഫീസ് പറയുന്നു. കനത്ത കാറ്റും മഴയും പ്രവചിച്ചതിന് പിന്നാലെ ഇന്ന് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ ആഴ്ച അവസാനം ഇംഗ്ലണ്ടിലെയും വെയിൽസിലെയും ചില ഭാഗങ്ങളിൽ 80 മില്ലിമീറ്റർ (3.15 ഇഞ്ച്) വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. 20 – 30 വർഷങ്ങൾക്കിടയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് എന്ന് മെറ്റ് ഓഫീസ് വിശേഷിപ്പിക്കുന്ന ഇയോവിൻ കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി. വടക്കൻ അയർലൻഡ്, പടിഞ്ഞാറൻ ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിൽ കനത്ത മഴ, മഞ്ഞുവീഴ്ച, ശക്തമായ കാറ്റ് എന്നിവ പ്രവചിക്കപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വേക്ക്ഫീൽഡിൽ കാർ മരത്തിലിടിച്ച് മൂന്ന് കൗമാരക്കാർ ദാരുണമായി കൊല്ലപ്പെട്ടു. വേക്ക്ഫീൽഡിലെ വെസ്റ്റ് ബ്രെട്ടൺ ഗ്രാമത്തിന് സമീപം ഉണ്ടായ അപകടത്തെ തുടർന്നാണ് മൂന്ന് കൗമാരക്കാർ മരിച്ചത് . കറുത്ത സീറ്റ് ഐബിസ കാർ ആണ് അപകടത്തിൽ പെട്ടത്.


19 വയസ്സുള്ള രണ്ട് യാത്രക്കാരും 18 വയസ്സുള്ള ഒരു ഡ്രൈവറും ഉൾപ്പെടെ മൂന്ന് പേർ ആണ് അപകടത്തിൽ മരിച്ചത്. കാറിൽ ഉണ്ടായിരുന്ന രണ്ടു പേരെ പരുക്കുകളോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാളുടെ പരുക്ക് ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സംഭവത്തിന് ദൃക്സാക്ഷികൾ ആയവർ ആരെങ്കിലുമുണ്ടെങ്കിൽ തങ്ങളെ ബന്ധപ്പെടണമെന്ന് വെസ്റ്റ് യോർക്ക്ഷയർ പോലീസിന്റെ സീനിയർ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ ജെയിംസ് എൻറ്റ്വിസ്റ്റൽ അഭ്യർത്ഥിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രിസ്റ്റണിൽ താമസിക്കുന്ന റോയ് മാത്യു (61) നിര്യാതനായി. പുതുശ്ശേരി തുരുത്തിമാമേപ്രത്ത് കുടുബാംഗമാണ് പരേതൻ. ഹൃദയാഘാതം മൂലമായിരുന്നു മരണം സംഭവിച്ചത്. ഭാര്യ ഓമന പ്രിസ്റ്റൺ ഹോസ്പിറ്റലിൽ ഒഫ്താമോളജി വിഭാഗത്തിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. റോയി മാത്യു ഓമന ദമ്പതികൾക്ക് 2 പെൺകുട്ടികൾ ആണുള്ളത്.

റോയ് മാത്യുവിന്റെ സംസ്കാര ശുശ്രൂഷകൾ യുകെയിൽ തന്നെ നടത്തുവാനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിൽ മല്ലപ്പള്ളിക്ക് അടുത്ത് പുതുശ്ശേരിയാണ് റോയ് മാത്യുവിന്റെ സ്വദേശം. എം ജി ഡി ഹൈസ്കൂൾ പുതുശ്ശേരി, ബിഎഎം കോളേജ് തുരുത്തിക്കാട് എന്നിവിടങ്ങളിൽ ആയിരുന്നു വിദ്യാഭ്യാസം.

റോയ് മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോട്ടിംഗ്ഹാമിൽ മലയാളി നേഴ്സ് മരണമടഞ്ഞു. കേരളത്തിൽ പെരുമ്പാവൂർ സ്വദേശിയായ അരുൺ ശങ്കരനാരായണൻ (39) ആണ് വിടവാങ്ങിയത്. ഏതാനും നാളുകൾക്കു മുമ്പ് അരുണിന് റെക്ടൽ ക്യാൻസർ കണ്ടെത്തിയിരുന്നു. എന്നാൽ രോഗം തിരിച്ചറിഞ്ഞപ്പോൾ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരുന്നു. കഴിഞ്ഞ ആറുമാസമായി ആരോഗ്യം മോശമായതിനെ തുടർന്ന് നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലിലെ പാലിയേറ്റീവ് വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

2021 ലാണ് അരുൺ കുടുംബസമേതം യുകെയിൽ എത്തിയത്. ഭാര്യ സീന ഇടുക്കി ഉപ്പുതറ സ്വദേശിയാണ്. ഏക മകൻ ആരവിന് ആറു വയസ്സാണ് പ്രായം. അരുണിന്റെ അസുഖം കാരണം കുറെ നാളുകളായി അരുണിനും ഭാര്യയ്ക്കും ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു.

അരുൺ ശങ്കരനാരായണൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വീടിന് തീപിടിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ 30 കാരിയായ യുവതിക്ക് പത്ത് വർഷം തടവ് ശിക്ഷ വിധിച്ചു. 2021 ഡിസംബർ 16 – നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദേവേക റോസ് എന്ന യുവതി തന്റെ നാല് കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടിട്ട് സാധനങ്ങൾ മേടിക്കാൻ പോയപ്പോഴാണ് അതിദാരുണമായ സംഭവം നടന്നത്.


അവർ പുറത്തു പോയപ്പോൾ സൗത്ത് വെസ്റ്റ് ലണ്ടനിൽ ദേവേകയുടെ വീടിന് തീപിടിച്ചത് നാലു കുരുന്നു ജീവനുകൾ ആണ് രക്ഷപ്പെടാൻ കഴിയാതെ മരണമടഞ്ഞത്. ഓൾഡ് ബെയിലിൽ നടന്ന വിചാരണയിൽ റോസിന് നാല് നരഹത്യകൾക്ക് കുറ്റക്കാരിയാണെന്നാണ് കണ്ടെത്തിയത്. തറയിലാകെ ചപ്പുചവറുകളും മറ്റും ഉള്ള വൃത്തിഹീനമായ ഒരു വീട്ടിലായിരുന്നു റോസും കുട്ടികളും താമസിച്ചിരുന്നത്. വലിച്ചെറിയപ്പെട്ട സിഗരറ്റിൽ നിന്നോ മറിഞ്ഞ ടീ ലൈറ്ററിൽ നിന്നോ തീ പടർന്നാണ് അഗ്നി ബാധ സംഭവിച്ചതെന്നും തറയിലെ ചപ്പുചവറുകൾ കാരണം തീ ആളിക്കത്താൻ കാരണമായതും വിചാരണവേളയിൽ വെളിപ്പെടുത്തപ്പെട്ടിരുന്നു.


തീപിടുത്തമുണ്ടായ ദിവസം റോസ് വാങ്ങാൻ പോയ സാധനങ്ങൾ അത്യാവശ്യമോ സുപ്രധാനമോ അല്ലായിരുന്നെന്ന വിലയിരുത്തലും ശിക്ഷ വിധിച്ചു കൊണ്ട് ജഡ്ജി മാർക്ക് ലു ക്രാഫ്റ്റ് നടത്തി.

RECENT POSTS
Copyright © . All rights reserved