Main News

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇലക്ട്രിക് കാറുകൾ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി 37,000 പൗണ്ടില്‍ താഴെ വിലയുള്ള വാഹനങ്ങൾ മേടിക്കുന്നവർക്ക് കിഴിവ് ലഭിക്കും. പുതിയ പദ്ധതി പ്രകാരം 10 ശതമാനം കിഴിവാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. എന്നാൽ ഈ നീക്കം ചില വിലകുറഞ്ഞ ചൈനീസ് മോഡലുകൾ മേടിക്കുന്നവർക്ക് പ്രയോജനം ചെയ്യുകയുള്ളൂ എന്ന വിമർശനം ശക്തമാണ്. ടെസ്‌ല ഉൾപ്പെടെയുള്ള കമ്പനികളുടെ കാറുകൾ മേടിക്കുന്നവർക്ക് പൂർണ്ണ വിലയും നൽകേണ്ടിവരും.

കൂടുതൽ ഡ്രൈവർമാർ പെട്രോളിൽ നിന്നും ഡീസലിൽ നിന്നും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ആണ് ഗതാഗത വകുപ്പ് ഈ ഗ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത് . നേരത്തെ ഉണ്ടായിരുന്ന ഈ പദ്ധതി 2022 ജൂണിൽ നിർത്തലാക്കിയിരുന്നു. ഇത് പ്രകാരം ഇ വി വാങ്ങുന്നവർക്ക് 3710 പൗണ്ട് വരെ കിഴിവ് ലഭിക്കും. യുകെയിലെ വിൽപ്പനയിൽ ടെസ്‌ലയെ മറികടന്ന BYD പോലുള്ള വിലകുറഞ്ഞ ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്ക് ഈ നീക്കം ഗുണം ചെയ്തേക്കാം. എലോൺ മസ്‌കിന്റെ കമ്പനി നിർമ്മിക്കുന്ന പുതിയ കാറുകളുടെ വില ഏകദേശം £40,000 മുതൽ ആരംഭിക്കുന്നു.

ഒരു ഇലക്ട്രിക് കാർ സ്വന്തമാക്കുന്നത് ഞങ്ങൾ എളുപ്പവും വിലകുറഞ്ഞതുമാക്കുന്നുവെന്ന് ഗതാഗത സെക്രട്ടറി ഹെയ്ഡി അലക്സാണ്ടർ പറഞ്ഞു. ഇലക്ട്രിക് വാഹന വിപണിയിൽ വാഹനങ്ങൾക്ക് വില കുറയ്ക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ട്രാൻസ്പോർട്ട് സെക്രട്ടറി പറഞ്ഞിരുന്നു. യുകെയിൽ ഒരു പുതിയ ഇവിയുടെ ശരാശരി വില £22,000 ആണ് . ഇത് ഒരു സാധാരണ പെട്രോൾ കാറിന്റെ വിലയുടെ ഇരട്ടിയാണ്. എന്നിരുന്നാലും ചൈനീസ് ബ്രാൻഡുകൾ നിർമ്മിക്കുന്ന ചില ഇലക്ട്രിക് കാറുകൾ £18,000 വരെ വിലയ്ക്ക് യുകെ വിപണിയിൽ വിൽക്കുന്നുണ്ട് . യുകെ മോട്ടോർ ട്രേഡ് അസോസിയേഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വർഷത്തിന്റെ ആദ്യ പകുതിയിൽ വിറ്റഴിക്കപ്പെട്ട പുതിയ കാറുകളിൽ അഞ്ചിലൊന്ന് ഇലക്ട്രിക് ആയിരുന്നു. എന്നിരുന്നാലും 2030 ൽ പുതിയ പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നതിനുള്ള നിരോധനത്തിന് മുമ്പ് പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ കടുത്ത ആശങ്കയുണ്ട്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിൽ നാല് പേർ മരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മരിച്ചവരുടെ എണ്ണമോ അതിൽ ഉണ്ടായിരുന്ന ആളുകളുടെ എണ്ണമോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിമാനം എസെക്സിലെ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ വൈകുന്നേരം 4 മണിയോടെ തകർന്നുവീണ് തീ പിടിക്കുകയായിരുന്നു . ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ ബി 200 എന്ന യാത്രാവിമാനമാണ് തകർന്ന് വീണത്.    വിമാനം നെതർലാൻഡിലെ ലെലിസ്റ്റാഡ് വിമാനത്താവളത്തിലേക്ക് തിരിച്ചതായിരുന്നു .

പ്രാദേശിക സമയം വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. 12 മീറ്റർ നീളമാണ് ഈ ചെറുയാത്രാ വിമാനത്തിനുള്ളത്.   വിമാന അപകടത്തിന് പിന്നാലെ ഈസി ജെറ്റ് പാരീസ്, അലികാന്റെ, ഫറോ, പാൽമ, മല്ലോർകായിലേക്കുള്ള സവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്. അപകടം നടന്നയുടനെ ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലൻസ് സർവീസും എസെക്സ് കൗണ്ടി ഫയർ ആൻഡ് റെസ്ക്യൂ സർവീസും സംഭവസ്ഥലത്ത് എത്തി. വിമാനം ഞായറാഴ്ച ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിൽ നിന്ന് ക്രൊയേഷ്യയിലേക്ക് പോകുന്ന വഴിയാണ് സൗത്ത് എൻഡിൽ ഇറങ്ങിയത്. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

വാഹനങ്ങൾ മേടിക്കുന്നതിനുള്ള ഉയർന്ന ചിലവാണ് മിക്കവരെയും ഇലക്ട്രിക് വാഹന വിപണിയിൽ നിന്ന് പിൻവലിക്കുന്നത്. യുകെയിലെ അവസ്ഥയും വ്യത്യസ്തമല്ല. എന്നാൽ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി ഇലക്ട്രിക് വാഹന വിപണിയിൽ കൂടുതൽ പേർ പ്രവേശിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഇലക്ട്രിക് വാഹന വിപണിയിൽ വാഹനങ്ങൾക്ക് വില കുറയ്ക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഹെയ്ഡി അലക്സാണ്ടർ പറഞ്ഞു.

ഇവിയുടെ വില കുറയ്ക്കുന്നതിന് സർക്കാർ ഡ്രൈവർമാർക്ക് ആയിരക്കണക്കിന് പൗണ്ട് ഗ്രാന്റുകൾ വാഗ്ദാനം ചെയ്യുമെന്ന മാധ്യമ റിപ്പോർട്ടുകൾ ഹെയ്ഡി അലക്സാണ്ടറോ ഗതാഗത വകുപ്പോ വ്യക്തമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ കൗൺസിലുകൾക്ക് 25 പൗണ്ട് ബില്യൺ അനുവദിച്ചുകൊണ്ട് കൂടുതൽ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കാനുള്ള സർക്കാരിന്റെ നയത്തെ പ്രതിപക്ഷം സ്വാഗതം ചെയ്തു. എന്നാൽ കൂടുതൽ കുടുംബങ്ങളെ വിലകൂടിയ ഇലക്ട്രിക് വാഹനങ്ങൾ മേടിക്കാൻ സർക്കാർ നിർബന്ധിക്കുന്നതായുള്ള ആരോപണവും കൺസർവേറ്റീവ് പാർട്ടി ഉന്നയിച്ചിട്ടുണ്ട് .

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നത് ആളുകൾക്ക് കൂടുതൽ താങ്ങാനാവുന്നതാക്കുന്നത് എങ്ങനെയെന്ന് ചോദിച്ചപ്പോൾ കൂടുതൽ വ്യക്തമാക്കാൻ മന്ത്രി വിസമ്മതിച്ചു. യുകെയിൽ ഒരു പുതിയ ഇവിയുടെ ശരാശരി വില £22,000 ആണ് . ഇത് ഒരു സാധാരണ പെട്രോൾ കാറിന്റെ വിലയുടെ ഇരട്ടിയാണ്. എന്നിരുന്നാലും ചൈനീസ് ബ്രാൻഡുകൾ നിർമ്മിക്കുന്ന ചില ഇലക്ട്രിക് കാറുകൾ £18,000 വരെ വിലയ്ക്ക് യുകെ വിപണിയിൽ വിൽക്കുന്നുണ്ട് . യുകെ മോട്ടോർ ട്രേഡ് അസോസിയേഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വർഷത്തിന്റെ ആദ്യ പകുതിയിൽ വിറ്റഴിക്കപ്പെട്ട പുതിയ കാറുകളിൽ അഞ്ചിലൊന്ന് ഇലക്ട്രിക് ആയിരുന്നു. എന്നിരുന്നാലും 2030 ൽ പുതിയ പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നതിനുള്ള നിരോധനത്തിന് മുമ്പ് പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ കടുത്ത ആശങ്കയുണ്ട്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലേക്കുള്ള രണ്ടാം തവണയും സന്ദർശനം നടത്താനുള്ള ചാൾസ് മൂന്നാമൻ രാജാവിന്റെ ക്ഷണം സ്വീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സെപ്റ്റംബർ 17 മുതൽ 19 വരെയാണ് ട്രംപ് സന്ദർശനം നടത്തുക. ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ വിൻഡ്‌സർ കാസിൽ ആയിരിക്കും യുഎസ് പ്രസിഡന്റിന് ആതിഥേയത്വം വഹിക്കുക. ട്രംപിനൊപ്പം ഭാര്യ മെലാനിയ ട്രംപും ഉണ്ടാകും.

പ്രസിഡന്റ് ആയതിന് ശേഷം രണ്ട് തവണ ഒരു അമേരിക്കൻ പ്രസിഡന്റ് യുകെ സന്ദർശിക്കുന്നു എന്ന പ്രത്യേകത കൂടി ഈ സന്ദർശനത്തിന് ഉണ്ട്. ഡൊണാൾഡ് ട്രംപിൻെറ ആദ്യ യുകെ സന്ദർശനം 2019-ലായിരുന്നു. നിലവിൽ, സന്ദർശനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. വിൻഡ്‌സറിലെ സെന്റ് ജോർജ്ജ് ഹാളിൽ പരമ്പരാഗത ആചാരപരമായ സ്വീകരണവും വിരുന്നും കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുരക്ഷാ ആശങ്കകൾ ഉള്ളത് കൊണ്ട് ട്രംപിന്റെ ഷെഡ്യൂൾ സ്വകാര്യ പരിപാടികൾ മാത്രമാകാനാണ് സാധ്യത. രഥഘോഷയാത്ര പോലുള്ള പൊതുജനങ്ങൾക്കായുള്ള പരിപാടികളൊന്നും ഉണ്ടായിരിക്കില്ല. 2019 ലെ സന്ദർശന വേളയിൽ സുരക്ഷാ കാരണങ്ങൾ കൊണ്ട് ട്രംപ് വിമാനമാർഗമാണ് യാത്ര ചെയ്തത്. ഉക്രെയ്നിലെ യുദ്ധം, യുകെ സാധനങ്ങളുടെ വ്യാപാര തീരുവ തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ട്രംപിന്റെ നിലപാടിനെ സ്വാധീനിക്കാൻ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പ്രയത്നിക്കുന്ന സമയത്താണ് യുഎസ് പ്രസിഡന്റിൻെറ ഈ സന്ദർശനം.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഞായറാഴ്ച ഒരു വിമാനത്തിനു തീ പിടിച്ചതിനെ തുടർന്ന് ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടതായി അറിയിച്ചു. ഇന്നലെ വൈകുന്നേരം നാല് മണിയോടു കൂടിയാണ് വിമാനത്തിന് തീപിടിച്ചത് . തിങ്കളാഴ്ച യാത്ര ചെയ്യേണ്ട യാത്രക്കാർ അവരുടെ എയർലൈനുമായി ബന്ധപ്പെടണമെന്ന് സൗത്ത് എൻഡ് വിമാനത്താവളം അറിയിച്ചു. എത്രപേർ അപകടത്തിൽ പെട്ടത് എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.


ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ തങ്ങളുടെ SUZ1 വിമാനം ഒരു അപകടത്തിൽ പെട്ടിട്ടുണ്ടെന്ന് ഡച്ച് കമ്പനിയായ സ്യൂഷ് ഏവിയേഷൻ സ്ഥിരീകരിച്ചു. അപകടം നടന്നയുടനെ ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലൻസ് സർവീസും എസെക്സ് കൗണ്ടി ഫയർ ആൻഡ് റെസ്ക്യൂ സർവീസും സംഭവസ്ഥലത്ത് എത്തി. വിമാനം ഞായറാഴ്ച ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിൽ നിന്ന് ക്രൊയേഷ്യയിലേക്ക് പോകുന്ന വഴിയാണ് സൗത്ത് എൻഡിൽ ഇറങ്ങിയത്. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. വിമാനത്തിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഫ്ലൈറ്റ്-ട്രാക്കിംഗ് സർവീസായ ഫ്ലൈറ്റ്റാഡാർ 24 അനുസരിച്ച് വിമാനം ഉച്ചകഴിഞ്ഞ് 3.48 ന് പറന്നുയർന്ന് നെതർലാൻഡ്‌സിലെ ഒരു നഗരമായ ലെലിസ്റ്റാഡിലേക്ക് പോകുകയായിരുന്നു.

നോര്‍ത്താംപ്ടണിലെ മലയാളി ദമ്പതികളായ ഡോണ്‍ കെ പൗലോസിന്റെയും ടീനയുടെയും മകന്‍ റോണവ് പോളിന് ജൂലൈ 18-ാം തീയതി വെള്ളിയാഴ്ച യുകെ മലയാളികൾ അന്ത്യ യാത്രാമൊഴിയേകും. അന്നേ ദിവസം രാവിലെ 8:30 മുതൽ 10. 30 വരെ സെന്റ് പാട്രിക്സ് ആർസി ചർച്ചിൽ ആണ് പൊതുദർശനം നടക്കുന്നത്. തുടർന്ന് 11 മണിക്ക് കിംഗ്‌സ്‌തോർപ്പ് സെമിത്തേരിയിൽ മൃത സംസ്കാരം നടക്കും.

പൊതുദർശനവും മൃതസംസ്കാരവും നടക്കുന്ന പള്ളിയുടെയും സെമിത്തേരിയുടെയും വിശദമായ മേൽവിലാസം താഴെ കൊടുത്തിരിക്കുന്നു.

സെന്റ് പാട്രിക്സ് ആർസി ചർച്ച്, ഡസ്റ്റൺ 28 പെവെറിൽ റോഡ്, നോർത്താംപ്ടൺ NN5 6JW

കിംഗ്‌സ്‌തോർപ്പ് സെമിത്തേരി,
ഹാർബറോ റോഡ് നോർത്ത് ബൗട്ടൺ, നോർത്താംപ്ടൺ, നോർത്താംപ്ടൺഷയർ, NN2 8LU

റിഫ്രഷ്‌മെന്റ് : 400 ഒബെലിസ്ക് റൈസ്, നോർത്താംപ്ടൺ, NN2 8UE

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. ജൂണ്‍ 12-ാം തീയതി ആയിരുന്നു ടേക്ക് ഓഫ് ചെയ്തതിന് നിമിഷങ്ങൾക്ക് ഉള്ളിൽ എയര്‍ ഇന്ത്യ 171 വിമാനം നിലംപതിച്ചത്. ഇപ്പോഴിതാ വിമാനം പ്രവർത്തിപ്പിച്ച പൈലറ്റ് മനഃപൂര്‍വ്വം അപകടം ഉണ്ടാക്കിയതാകാമെന്ന ആരോപണങ്ങളാണ് മുന്നോട്ട് വന്നിരിക്കുന്നത്. ടേക്ക് ഓഫ് ചെയ്തതിന് നിമിഷങ്ങൾക്ക് ശേഷം രണ്ട് ഇന്ധന നിയന്ത്രണ സ്വിച്ചുകളും “കട്ട്ഓഫ്” സ്ഥാനത്തേയ്ക്ക് മാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി. കോക്ക്പിറ്റിൽ നിന്നുള്ള ശബ്ദ റെക്കോർഡിംഗുകളിൽ ഒരു പൈലറ്റ് ഇന്ധനം വിച്ഛേദിച്ചത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്നതും മറ്റൊരാൾ താൻ അത് ചെയ്തില്ലെന്നും പറയുന്നത് കേൾക്കാം.

ഒരു പ്രത്യേക സ്ലോട്ടില്‍ തുടരുന്ന തരത്തിലാണ് ഇന്ധന സ്വിച്ചുകളുടെ രൂപകല്‍പ്പന. സ്വിച്ച് വലിച്ചുയര്‍ത്തി വേണം അവ മുകളിലേക്കോ താഴേക്കോ നീക്കാന്‍. അതിനാല്‍ തന്നെ അബദ്ധവശാല്‍ അവയെ ഓഫ് പൊസിഷനിലേക്ക് മാറ്റാനുള്ള സാധ്യതയില്ല. കൂടാതെ വിമാനത്തിലുണ്ടായിരുന്നത് പരിചയസമ്പന്നരായ പൈലറ്റുമാർ ആയിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് പൈലറ്റുമാരില്‍ ഒരാള്‍ മനഃപൂര്‍വ്വം ഇന്ധനം സ്വിച്ച് ഓഫ് ചെയ്തതായിരിക്കുമോ എന്ന ചോദ്യം ഉയരുന്നത്.

സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍ പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും എന്‍ജിനുകള്‍ അപ്പോഴേക്കും ഓഫ് ആകുകയും തിരികെ പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന് മുമ്പുതന്നെ വിമാനം തകര്‍ന്നുവീഴുകയുമായിരുന്നു. അതുകൊണ്ട് തന്നെ അപകട സ്ഥലത്തെ വിമാനത്തിൻെറ, രണ്ട് ഇന്ധന സ്വിച്ചുകളും “റൺ” പൊസിഷനിൽ ആയിരുന്നു. ശനിയാഴ്ച പുറത്തുവന്ന അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണ് അപകടത്തിന് കാരണമായതെന്നും ഇതിന് ഇടയാക്കിയത് എന്‍ജിനുകളിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ആയിരുന്നതിനാലാണെന്നുമുള്ള കണ്ടെത്തലുള്ളത്. ഇത് മെക്കാനിക്കൽ തകരാർ മൂലമാണോ അതോ ആരെങ്കിലും ചെയ്‌തതാണോ എന്ന് വ്യക്തമല്ല. അപകടത്തിന്റെ കൃത്യമായ വിവരങ്ങള്‍ അറിയാന്‍ വിശദമായ അന്വേഷണം വേണമെന്ന് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിനെ ഭീകര സംഘടനയായി നിരോധിച്ചതിനു ശേഷം യുകെയിൽ ഉടനീളം നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തതിന് 71 പേർ അറസ്റ്റിലായതായി പോലീസ് പറഞ്ഞു. ലണ്ടൻ, കാർഡിഫ്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ ആണ് തീവ്രവാദ കുറ്റകൃത്യങ്ങൾ ആരോപിച്ച് നിരവധി പേർ അറസ്റ്റിൽ ആയത് . 2000 ത്തിലെ തീവ്രവാദ നിയമപ്രകാരം കഴിഞ്ഞ ശനിയാഴ്ച മുതൽ പലസ്തീൻ ആക്ഷൻ്റെ പ്രവർത്തനങ്ങൾ സർക്കാർ നിരോധിച്ചിരുന്നു. അതായത് നിലവിൽ ഗ്രൂപ്പിൽ അംഗമാകുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്.


ഇന്നലെ ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടു കൂടി തലസ്ഥാനത്തെ പാർലമെൻറ് സ്ക്വയറിൽ പ്രതിഷേധക്കാരുടെ രണ്ട് ഗ്രൂപ്പുകൾ ഒത്തു കൂടിയിരുന്നു. എതിർക്കുന്നതായും പാലസ്തീൻ ആക്ഷന് പിന്തുണയ്ക്കുന്നതായുമുള്ള പ്ലക്കാർഡുകൾ പ്രതിഷേധക്കാർ കൈവശം വച്ചിരുന്നു. ഒരുമണിക്ക് തടിച്ചുകൂടിയ പ്രതിഷേധക്കാരെ ഒന്നരമണിക്കൂറിനു ശേഷം 2.30 ഓടു കൂടി പോലീസ് പൂർണ്ണമായും നീക്കം ചെയ്തു. പോലീസ് നടപടിയോട് പ്രതിഷേധിച്ച് ചിലർ കമിഴ്ന്ന് കിടന്ന് പ്രതിഷേധിക്കുന്നത് കാണാമായിരുന്നു.


നിരോധിത സംഘടനയെ പിന്തുണയ്ക്കുന്നുവെന്ന സംശയത്തിന്റെ പേരിൽ കാർഡിഫിലെ സെൻട്രൽ സ്‌ക്വയറിനടുത്തുള്ള ബിബിസി ഓഫീസുകൾക്ക് പുറത്ത് നടന്ന പ്രതിഷേധത്തിനിടെ സൗത്ത് വെയിൽസ് പോലീസ് 13 പേരെ അറസ്റ്റ് ചെയ്തു. നിയമപരമായി പ്രതിഷേധം നടത്തുകയാണെങ്കിൽ ജനങ്ങളുടെ ശബ്ദം കേൾക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നു എന്ന് സൗത്ത് വെയിൽസ് പോലീസ് പറഞ്ഞു. ഭീകരവാദ നിയമപ്രകാരം നിരോധിക്കപ്പെടുന്ന യുകെയിലെ ആദ്യത്തെ പ്രതിഷേധ ഗ്രൂപ്പാണ് പാലസ്തീൻ ആക്ഷൻ . ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ, തീവ്ര വലതുപക്ഷ ഗ്രൂപ്പായ നാഷണൽ ആക്ഷൻ എന്നിവയുടെ കൂട്ടത്തിൽ ആണ് പാലസ്തീൻ ആക്ഷനെയും ഉൾപ്പെടുത്തിയത് . പാലസ്തീൻ അനുകൂല സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങളും പ്രവർത്തനങ്ങളും ദേശവിരുദ്ധ സ്വഭാവം കൈക്കൊള്ളുന്നതിനെ ശക്തമായി എതിർക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ നേരത്തെ വ്യകതമാക്കിയിരുന്നു . ഓക്സ്ഫോർഡ് ഷെയറിലെ ആർ‌എ‌എഫ് ബ്രൈസ് നോർട്ടണിലേക്ക് പാലസ്തീൻ അനുകൂല സംഘടനാ പ്രവർത്തകർ അതിക്രമിച്ചു കയറി രണ്ട് സൈനിക വിമാനങ്ങളിൽ ചുവപ്പ് പെയിന്റ് സ്പ്രേ ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിക്കുന്നത്. ഈ സംഭവത്തെ അപമാനകരം എന്നാണ് കൂപ്പർ വിളിച്ചത് .

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് രോഗം നിർണ്ണയിക്കാൻ വൈകിയതിനെ തുടർന്ന് വോയ്‌സ് ബോക്സ് നീക്കം ചെയ്യേണ്ടി വന്ന് സ്റ്റിർലിംഗിനടുത്തുള്ള അലോവയിൽ നിന്നുള്ള 68കാരനായ സ്റ്റീവ് ബാർട്ടൺ. റിട്ടയേർഡ് എഞ്ചിനീയർ ആയ അദ്ദേഹത്തിൻെറ തൊണ്ടയിലെ ക്യാൻസർ എൻഎച്ച്എസ് ചികിത്സാ പിഴവ് മൂലം കണ്ടെത്താത്തതിനെ തുടർന്നായിരുന്നു വോയിസ് ബോക്സ് നീക്കം ചെയേണ്ടതായി വന്നത്. തനിക്ക് ശ്വാസം എടുക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ആവർത്തിച്ച് പരാതിപ്പെട്ടിട്ടും, അദ്ദേഹത്തിന്റെ ലക്ഷണങ്ങളെ ഡോക്ടർമാർ സൈനസ് പ്രശ്‌നങ്ങളോ അല്ലെങ്കിൽ റിഫ്ലക്സ് എന്നും പറഞ്ഞ് തള്ളി കളയുകയായിരുന്നു.

68കാരനായ സ്റ്റീവ് ബാർട്ടൻെറ ജീവിതം, എൻഎച്ച്എസിൻെറ ചികിത്സാ പിഴവുകൾ ചൂണ്ടിക്കാട്ടുന്നു. ഒരു സ്വകാര്യ കൺസൾട്ടന്റിനെ കാണുമ്പോഴാണ് രോഗം കണ്ടെത്താൻ ആയത്. എന്നാൽ അപ്പോഴേക്കും ശ്വാസനാളത്തിൽ ഒരു വലിയ ട്യൂമർ വളർന്ന് കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ തൊണ്ടയുടെ ഒരു ഭാഗം നീക്കം ചെയ്യുകയും ഒരു പ്രോസ്തെറ്റിക് വോയ്‌സ് ബോക്‌സ് ഘടിപ്പിക്കുകയും ചെയ്യേണ്ടി വന്നു. കഴുത്തിലെ ദ്വാരത്തിൽ വെള്ളം കയറുന്നതിന്റെ അപകടസാധ്യത കാരണം സഹായമില്ലാതെ ജോലി ചെയ്യാനോ കുളിക്കാനോ സ്റ്റീവ് ബാർട്ടണ് ഇപ്പോൾ കഴിയില്ല. ഇത്തരത്തിൽ എൻഎച്ച്എസിൻെറ ക്ലിനിക്കൽ നെഗ്ലിഗൻസിന് ഇരയായ ആയിരക്കണക്കിന് ബ്രിട്ടീഷ് രോഗികളിൽ ഒരാൾ മാത്രമാണ് സ്റ്റീവ് ബാർട്ടൺ.

എൻഎച്ച്എസ് സ്കോ ട്ട് ലൻഡിൽ നിലവിൽ പ്രതിവർഷം 14,000 ത്തോളം ക്ലിനിക്കൽ നെഗ്ലിഗൻസ് കേസുകൾ ആണ് റിപ്പോർട്ട് ചെയുന്നത്. ഇംഗ്ലണ്ടിൽ, 2024 ന് മുമ്പ് ഫയൽ ചെയ്ത മെഡിക്കൽ അശ്രദ്ധ കേസുകൾ തീർപ്പാക്കുന്നതിനായി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ മാറ്റിവച്ചിരിക്കുന്നത് 58.2 ബില്യൺ പൗണ്ടാണ്. മെഡിക്കൽ ആൻഡ് ഡെന്റൽ ഡിഫൻസ് യൂണിയൻ സ്കോട്ട് ലൻഡ് (MDDUS) ഔദ്യോഗികമായി തെറ്റ് അംഗീകരിച്ചിട്ടില്ലെങ്കിലും രോഗിയുമായി സാമ്പത്തികമായി ഒത്തുതീർപ്പിന് അവർ സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിൽ എൻഎച്ച്എസിൻെറ ചികിത്സാ പിഴവ് മൂലം ജീവിതം താറുമാറായ ഒരാൾ മാത്രമാണ് സ്റ്റീവ് ബാർട്ടൺ എന്നുള്ളത് ചികിത്സാ രീതികളിൽ എൻഎച്ച്എസ് എത്രമാത്രം മുൻപോട്ട് പോകാനുണ്ട് എന്നുള്ളതിന്റെ ഒരു ഓർമ്മപ്പെടുത്തലാണ്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ നിന്നുള്ള നാടുകടത്തൽ നേരിട്ട് ഇന്ത്യയിൽ നിന്നുള്ള കെയർ വർക്കർ. താൻ ജോലി ചെയ്‌തിരുന്ന കെയർ ഹോമിലെ അന്തേവാസികൾ നേരിടുന്ന പീഡനം റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെയാണ് കെയർ വർക്കറിന് നാട് കടത്തൽ ഭീക്ഷണി നേരിടേണ്ടി വന്നത്. മറ്റൊരു കെയർ ജീവനക്കാരൻ കെയർ ഹോമിൽ താമസിക്കുന്ന ഒരു പുരുഷനെ പലതവണ മർദ്ദിക്കുന്നത് താൻ കണ്ടതായി ഇവർ പറയുന്നു. പ്രസ്‌തുത സംഭവം മാനേജരോട് റിപ്പോർട്ട് ചെയ്‌തപ്പോൾ പ്രസ്താവന മാറ്റിയിലെങ്കിൽ പിരിച്ച് വിടുമെന്നായിരുന്നു പ്രതികരണം. ഇതിന് വിസമ്മതിച്ചതോടെ ഇവരെ കെയർ ഹോമിൽ നിന്ന് പിരിച്ച് വിടുകയും ചെയ്‌തു.

തൊഴിലുടമ സ്പോൺസർ ചെയ്ത വിസയിൽ ആയിരുന്നു ഇവർ യുകെയിൽ ജോലി ചെയ്‌തിരുന്നത്‌. പിരിച്ച് വിട്ടതോടെ വിസ പിന്തുണയും നഷ്ടപ്പെട്ടു. പുതിയ ഒരു സ്പോൺസറെ ലഭിക്കാത്ത പക്ഷം ഇവർക്ക് നാട് വിടേണ്ടതായി വരും. പരാതി റിപ്പോർട്ട് ചെയ്‌തതിന്‌ പിന്നാലെ ഇവർ ഇത് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ കെയർ ഹോമിലെ നിരവധി ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രസ്‌തുത സംഭവത്തിൻെറ അന്വേഷണം നടന്ന് വരികയാണ്. ഇതൊക്കെയാണെങ്കിലും പരിശോധന നടത്തിയതിനുശേഷവും കെയർ ക്വാളിറ്റി കമ്മീഷൻ (CQC) കെയർ ഹോമിന് “ഗുഡ്” ടാഗ് ആണ് നൽകിയിരിക്കുന്നത്.

വിസ നിയന്ത്രണങ്ങൾ കാരണം സംസാരിക്കാൻ ഭയപ്പെടുന്നതിനാൽ കുടിയേറ്റ പരിചരണ തൊഴിലാളികൾ പലപ്പോഴും ഭീഷണിക്ക് ഇരയാകുന്നെന്ന് ജീവനക്കാരി പറയുന്നു. ഈ ഒരു കാരണം കൊണ്ട് കെയർ ഹോമുകൾ കുടിയേറ്റക്കാരെ നിയമിക്കാൻ കൂടുതൽ താത്പര്യപ്പെടുന്നു. ബംഗ്ലാദേശിൽ നിന്നുള്ള ഒരു ജീവനക്കാരനും സമാന തരത്തിലുള്ള തൻെറ അനുഭവം പങ്കുവച്ചു. നാല് കെയർ ഹോം അന്തേവാസികളെ 14 മണിക്കൂർ ഇടവേളകളില്ലാതെ ഒറ്റയ്ക്ക് പരിചരിക്കേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരാതിപ്പെട്ടപ്പോൾ, വിസ റദ്ദാക്കുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തുകയായിരുന്നു. മറ്റ് പലരും ഇതേ അവസ്ഥയിൽ കൂടെയാണ് കടന്ന് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു

RECENT POSTS
Copyright © . All rights reserved