Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകത്തിലെ ആദ്യത്തെ പിതാക്കന്മാരുടെ പണിമുടക്ക് എന്ന് വിശേഷിപ്പിക്കുന്ന സമരം യുകെയിൽ അരങ്ങേറി. പ്രസവാവധികൾ സ്ത്രീകൾക്ക് മാത്രമല്ല പിതാക്കന്മാർക്കും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നൂറുകണക്കിന് ആളുകൾ ലണ്ടനിലെയും എഡിൻബർഗിലെയും തെരുവിലിറങ്ങിയത് . യൂറോപ്പിലെ ഏറ്റവും മോശം പിതൃത്വ അവധി സമ്പ്രദായം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാർഡുകളും ഉയർത്തി പിടിച്ചു കൊണ്ട് പലരും കുഞ്ഞുങ്ങളുമായി ആണ് എത്തിയത് .


കുറഞ്ഞത് 6 ആഴ്ചയെങ്കിലും ശമ്പളത്തോടു കൂടിയ അവധിയാണ് പ്രതിഷേധക്കാരുടെ ആവശ്യം. നിലവിൽ യുകെയിലെ ലീവ് സമ്പ്രദായം വികസിത രാജ്യങ്ങളിൽ സ്വീകരിച്ചിരിക്കുന്നതിൽ ഏറ്റവും മോശം ആണെന്നാണ് വിമെൻ ആൻഡ് ഇക്വാലിറ്റീസ് കമ്മിറ്റി വിമർശിച്ചിരിന്നു. 2003-ൽ അവതരിപ്പിച്ച സ്റ്റാറ്റ്യൂട്ടറി പിതൃത്വ അവധി, മിക്ക പുതിയ അച്ഛന്മാർക്കും രണ്ടാമത് കുഞ്ഞുങ്ങൾ ഉണ്ടാകുന്ന ദമ്പതികൾക്കും രണ്ടാഴ്ച വരെ മാത്രമേ അവധി നൽകുന്നുള്ളൂ. ഈ സമയത്തെ ശമ്പള പരിധി ആഴ്ചയിൽ £187.18 അല്ലെങ്കിൽ അവരുടെ ശരാശരി വരുമാനത്തിന്റെ 90% ആയി പരിമിതപ്പെടുത്തിയിട്ടും ഉണ്ട്. ഇത് ദേശീയ ജീവിത വേതനത്തിന്റെ പകുതിയിൽ താഴെയാണ്.


യുകെയിലെ പിതൃത്വ അവധി സമ്പ്രദായം നിലവിലെ ജീവിത ചെലവുമായി പൊരുത്തപ്പെടാത്തതാണെന്നാണ് വിമെൻ ആൻഡ് ഇക്വാലിറ്റീസ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്. പിതൃത്വ വേതനം 90% അല്ലെങ്കിൽ അതിൽ കൂടുതലായി ഉയർത്താനും ഘട്ടം ഘട്ടമായി കൊണ്ടുവരുന്ന മാറ്റത്തിൽ ലീവുകൾ ആറ് ആഴ്‌ചകൾ വരെ നീട്ടാനും വിമെൻ ആൻഡ് ഇക്വാലിറ്റീസ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. 2003 മുതൽ യുകെയിലെ പിതാക്കന്മാർക്ക് നിയമപരമായ അവകാശങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട് എടുത്തു കാണിക്കുന്നു. സ്പെയിൻ – പൂർണ്ണ ശമ്പളത്തോടെ 16 ആഴ്ച അവധി, ഫ്രാൻസ് – 28 ദിവസം അവധി, സ്വീഡൻ – 480 ദിവസം പങ്കിട്ട അവധി, പിതാവിന് 90 ദിവസം അവധി എന്നിങ്ങനെ ആനുകൂല്യങ്ങൾ ലഭിക്കുന്ന സാഹചര്യത്തിൽ യുകെയിലെ നിലവിലെ നിയമത്തിൽ മാറ്റം കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അടുത്ത പൊതു തിരഞ്ഞെടുപ്പ് വരെയുള്ള സർക്കാരിൻറെ പ്രധാന പദ്ധതികൾക്കുള്ള ഫണ്ട് നീക്കിയിരിപ്പിന്റെ രൂപരേഖ ചാൻസിലർ റേച്ചൽ റീവ്സ് അവതരിപ്പിച്ചു. ഏറ്റവും കൂടുതൽ യുകെ മലയാളികൾ ജോലി ചെയ്യുന്ന എൻഎച്ച്എസ്സിന് തന്നെയാണ് പ്രഥമ പരിഗണന ലഭിച്ചത്. ഇംഗ്ലണ്ടിലെ എൻഎച്ച്എസിനായി റേച്ചൽ റീവ്സ് പ്രതിവർഷം 29 ബില്യൺ പൗണ്ട് അധികമായി പ്രഖ്യാപിച്ചു. എൻഎച്ച്എസ്സിന്റെ ദൈനംദിന ബജറ്റ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ശരാശരി 3% വർദ്ധിക്കും. പണപ്പെരുപ്പം കൂടി കണക്കിലെടുക്കുമ്പോൾ 2029 ആകുമ്പോൾ £226 ബില്യൺ ആകും ബജറ്റ് എന്നാണ് കണക്കാക്കുന്നത് . എൻ എച്ച് എസ് ആപ്പ് മെച്ചപ്പെടുത്തുന്നതിനായും പുതിയ സാങ്കേതികവിദ്യകൾക്കായും 2029 ഓടെ £10 ബില്യൺ വരെ അനുവദിച്ചിട്ടുണ്ട് .

ചിലവ് കുറഞ്ഞ ഭവന നിർമ്മാണത്തിനായി 39 ബില്യൺ പൗണ്ട് നീക്കിവെച്ചതാണ് എടുത്തുപറയാവുന്ന മറ്റൊരു കാര്യം. ഇംഗ്ലണ്ടിലെ കോർ സ്കൂളുകളുടെ ബജറ്റ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ശരാശരി 0.4% വർദ്ധിച്ച്‌ 2029 ഓടെ £69.5 ബില്യൺ ആകും. 2026 സെപ്റ്റംബർ മുതൽ ഏകദേശം 500,000 കുട്ടികൾക്ക് സൗജന്യ സ്കൂൾ ഭക്ഷണം വ്യാപിപ്പിക്കും, ഇതിന് പ്രതിവർഷം ഏകദേശം £490 മില്യൺ ചിലവാകും എന്നാണ് കണക്കാക്കുന്നത് . പ്രതിരോധ ചെലവിലും കാര്യമായ രീതിയിൽ തുക വകയിരുത്തിയിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ ദൈനംദിന ബജറ്റ് 0.7% വർദ്ധിക്കും. ഇതോടെ നിക്ഷേപ ചെലവിൽ ശരാശരി വാർഷിക വർദ്ധനവ് 7.3% ആയിരിക്കും. 2027 ഓടെ പ്രതിരോധ ചെലവ് മൊത്തത്തിലുള്ള സാമ്പത്തിക ഉൽപ്പാദനത്തിന്റെ 2.3% ൽ നിന്ന് 2.5% ആയി വർദ്ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ ചില കാര്യങ്ങളിൽ ചിലവ് ചുരുക്കുമെന്നും ചാൻസിലർ പറഞ്ഞു. ആഭ്യന്തരവകുപ്പിൽ 1.7 ശതമാനം ആണ് ചെലവ് ചുരുക്കൽ നടപ്പിൽ വരുത്തുക. ഫോറിൻ ഓഫീസിന് അനുവദിച്ചിട്ടുള്ള ഫണ്ടിൽ 6.9 ശതമാനം വെട്ടിക്കുറവ് വരുത്തുകയും ചെയ്യും. 2027 നും 2031 നും ഇടയിൽ ലണ്ടന് പുറത്തുള്ള ഇംഗ്ലീഷ് നഗര പ്രദേശങ്ങളിലെ ഗതാഗത പദ്ധതികൾക്കായി £15.6 ബില്യൺ അനുവദിച്ചു. എന്നാൽ പല മേഖലകളിലും പണം വാരിക്കോരി അനുവദിച്ചത് അടുത്ത ബഡ്ജറ്റിൽ നികുതി വർദ്ധിപ്പിക്കുന്നതിന് മുന്നോടിയായിരിക്കുമെന്നാണ് പ്രതിപക്ഷം വിമർശനം ഉന്നയിച്ചത്. ചിലവഴിക്കുക പിന്നീട് നികുതി വർദ്ധിപ്പിക്കുക എന്നതാണ് സർക്കാർ നയമെന്ന് കൺസർവേറ്റീവ് ഷാഡോ ചാൻസലർ സർ മെൽ സ്ട്രൈഡ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലൈംഗികമായി ആക്രമിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഒരു പെൺകുട്ടിയുടെ കുടുംബത്തെ പിന്തുണച്ചുകൊണ്ട് നടന്ന സമാധാനപരമായ പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്ച ആരംഭിച്ച സംഘർഷങ്ങൾ ബാലിമെനയിൽ തുടരുകയാണ്. ഇന്നലെ ലാർണില്‍ ഒരു വിശ്രമ കേന്ദ്രത്തിന് പ്രതിഷേധക്കാർ തീയിട്ടു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടന്ന ആക്രമണത്തിൽ 32 ഉദ്യോഗസ്ഥർക്കാണ് പരുക്കേറ്റത് . ഇതിൽ ഏറ്റവും കൂടുതൽ ആക്രമങ്ങൾ നടന്നത് ബാലിമെനയിലാണ്. ആക്രമണ സംഭവങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്നതായി കരുതുന്ന 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു.


കലാപം ആരംഭിച്ച മൂന്നാം ദിനമായ ഇന്നലെയും തടിച്ചുകൂടിയ ജനക്കൂട്ടം പടക്കവും, പെട്രോൾ ബോംബുകളും കുപ്പികളും, ഇഷ്ടികകളും പോലീസിന് നേരെ വലിച്ചെറിഞ്ഞു. യുവാക്കളെ ഇത്തരം ക്രിമിനൽ നടപടികളിൽ നിന്ന് പിന്തിരിപ്പിക്കാൻ പോലീസ് മാതാപിതാക്കളോട് അഭ്യർത്ഥിച്ചു. റൊമേനിയൻ വംശജരായ 14 വയസ്സുകാരായ രണ്ട് ആൺകുട്ടികൾ ഒരു കൗമാരക്കാരിയെ ലൈംഗികമായി ആക്രമിച്ച സംഭവത്തിൽ നിന്നാണ് കലാപം പൊട്ടി പുറപ്പെട്ടത്. ന്യൂടൗണ്‍അബെ, കാരിക്ക്‌ഫെര്‍ഗസ്, നോര്‍ത്ത് ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളില്‍ നിന്നും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആരോഗ്യസേവനത്തിന്റെ ദൈനംദിന നടത്തിപ്പിനായി പ്രതിവർഷം 29 ബില്യൺ പൗണ്ട് അധികമായി വകയിരുത്തുമെന്ന് ചാൻസിലർ റേച്ചൽ റീവ്സ് പ്രഖ്യാപിച്ചു. എൻ എച്ച് എസിലെ ചിലവ് പണപ്പെരുപ്പത്തിന് ആനുപാതികമായി മൂന്ന് ശതമാനം വർദ്ധിക്കുമെന്ന് അവർ പറഞ്ഞു. നിലവിൽ ആരോഗ്യ സംവിധാനത്തിനായി മികച്ച രീതിയിൽ തുക വകയിരുത്താൻ സാധിച്ചു എന്നാണ് ഭരണപക്ഷത്തിലെ പ്രമുഖർ അഭിപ്രായപ്പെട്ടത്. എന്നാൽ ജീവനക്കാരുടെ ക്ഷാമം ആധുനികവത്കരണം എന്നീ കടമ്പകൾ കടക്കാൻ അനുവദിച്ച തുക മതിയാകുമോ എന്ന കാര്യത്തിൽ ഈ രംഗത്തെ വിദഗ്ധരുടെ ഇടയിൽ ഭിന്നാഭിപ്രായമുണ്ട്. ഈ വിഷയത്തിൽ അടുത്ത ദിവസങ്ങളിൽ പ്രതിപക്ഷത്തു നിന്നും ശക്തമായ വിമർശനം ഉയർന്നു വരും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

ചിലവ് കുറഞ്ഞ ഭവന നിർമ്മാണത്തിനായി 39 ബില്യൺ പൗണ്ട് നീക്കിവെച്ചതാണ് എടുത്തുപറയുന്ന മറ്റൊരു കാര്യം. പ്രതിരോധ ചിലവുകൾക്കും കൂടുതൽ പണം വകയിരുത്തുന്നുണ്ട്. എന്നാൽ ചില കാര്യങ്ങളിൽ ചിലവ് ചുരുക്കുമെന്നും ചാൻസിലർ പറഞ്ഞു. ആഭ്യന്തരവകുപ്പിൽ 1.7 ശതമാനം ആണ് ചെലവ് ചുരുക്കൽ നടപ്പിൽ വരുത്തുക. ഫോറിൻ ഓഫീസിന് അനുവദിച്ചിട്ടുള്ള ഫണ്ടിൽ 6.9 ശതമാനം വെട്ടിക്കുറവ് വരുത്തുകയും ചെയ്യും.

അടുത്ത പൊതു തിരഞ്ഞെടുപ്പ് വരെയുള്ള ലേബർ പാർട്ടി സർക്കാരിൻറെ ബഡ്ജറ്റിനെ കുറിച്ചുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ആണ് ചാൻസലർ റേച്ചൽ റീവ്സ് നടത്തിയത് . എൻഎച്ച്എസ്, സ്കൂൾ, പോലീസ്, മറ്റ് പൊതു സേവനങ്ങൾ എന്നിവയ്ക്കുള്ള നീക്കിയിരുപ്പാണ് ഇന്നത്തെ പ്രഖ്യാപനത്തിൽ പ്രധാനമായും ഉണ്ടായിരുന്നത് . ഊർജ്ജം, ഗതാഗത പദ്ധതികൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി 113 ബില്യൺ പൗണ്ട് അധികമായി ചെലവഴിച്ചുകൊണ്ട് ബ്രിട്ടന്റെ നവീകരണത്തിനായുള്ള പദ്ധതികൾക്ക് ചാൻസലർ ഊന്നൽ നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അടുത്ത പൊതു തിരഞ്ഞെടുപ്പ് വരെയുള്ള ലേബർ പാർട്ടി സർക്കാരിൻറെ ബഡ്ജറ്റിനെ കുറിച്ചുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ചാൻസലർ റേച്ചൽ റീവ്സ് ഇന്ന് നടത്തും. എൻഎച്ച്എസ്, സ്കൂൾ, പോലീസ്, മറ്റ് പൊതു സേവനങ്ങൾ എന്നിവയ്ക്കുള്ള നീക്കിയിരുപ്പാണ് ഇന്നത്തെ പ്രഖ്യാപനത്തിൽ ഉണ്ടാകുന്നത്. ഊർജ്ജം, ഗതാഗത പദ്ധതികൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി 113 ബില്യൺ പൗണ്ട് അധികമായി ചെലവഴിച്ചുകൊണ്ട് ബ്രിട്ടന്റെ നവീകരണത്തിനായുള്ള പദ്ധതികൾക്ക് ബുധനാഴ്ചത്തെ പ്രസംഗത്തിൽ ചാൻസലർ ഊന്നൽ നൽകും.

ചില സർക്കാർ വകുപ്പുകൾക്ക് അനുവദിക്കുന്ന തുകയിൽ വെട്ടികുറവുകൾ വരാൻ സാധ്യതയുണ്ടെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ആരോഗ്യ പ്രതിരോധ ബഡ്ജറ്റുകൾക്ക് കൂടുതൽ പണം കണ്ടെത്തണം എന്നതാണ് ഇതിന് കാരണമായി ചൂണ്ടി കാണിക്കുന്നത്. അടുത്ത പൊതു തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങൾ ആണ് ചാൻസിലർ നടത്തുക എന്നാണ് കരുതപ്പെടുന്നത്. സർക്കാരിൻറെ കാലാവധി തീരാനുള്ള അടുത്ത വർഷത്തിലേയ്ക്കുള്ള ദൈനംദിന ചിലവുകളുടെയും നിക്ഷേപ ബഡ്ജറ്റുകളുടെയും രൂപരേഖ ചാൻസിലർ ഇന്ന് അവതരിപ്പിക്കുന്നത് വരും ദിവസങ്ങളിൽ വൻ ചർച്ചകൾക്ക് വഴിവെക്കും.

ഇന്നത്തെ പ്രഖ്യാപനങ്ങൾ യുകെ മലയാളികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. മലയാളികളിൽ ഭൂരിഭാഗവും ജോലി ചെയ്യുന്ന എൻഎച്ച്എസിന് എത്രമാത്രം പണം നീക്കിയിരിപ്പ് ഉണ്ടാക്കുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എൻഎച്ച്എസിന് എത്ര പണം നൽകണമെന്ന് തീരുമാനിക്കുന്നത് ചെലവ് അവലോകനത്തിലെ ഏറ്റവും നിർണായകമായ തീരുമാനങ്ങളിലൊന്നാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്കൽ സ്റ്റഡീസ് (IFS) തിങ്ക് ടാങ്ക് പറഞ്ഞു . എൻഎച്ച്എസ്സിന് അനുവദിക്കുന്ന ഫണ്ട് വളരെ കുറവാണെങ്കിൽ കൂടുതൽ പേരെ റിക്രൂട്ട് ചെയ്യുന്നതിന് തടസ്സമാകും. അത് മലയാളികൾ ഉൾപ്പെടെ എൻഎച്ച്എസിൽ ജോലി ചെയ്യുന്നവരെയും ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കും തിരിച്ചടിയാകും. എൻ എച്ച് എസ് ഫണ്ടിംഗിൽ വലിയ വർദ്ധനവ് മറ്റ് വകുപ്പുകൾക്കുള്ള റിയൽ-ടേം വെട്ടിക്കുറയ്ക്കലോ അല്ലെങ്കിൽ ഈ ശരത്കാല ബജറ്റിൽ കൂടുതൽ നികുതി വർദ്ധനവിനെ കാരണമാകുമെന്ന് ഐ എഫ് എസ് മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ സൂപ്പർ മാർക്കറ്റുകൾ വ്യാപകമായി വിലകുറഞ്ഞ കോഴിയിറച്ചിയും ബീഫും വിൽക്കുന്നതായി നാഷണൽ ഫാർമേഴ്സ് യൂണിയൻ പറഞ്ഞു. ഓസ്‌ട്രേലിയ, പോളണ്ട്, ഉറുഗ്വേ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ് ഈ ഭക്ഷ്യ ഉത്പന്നങ്ങൾ. ഈ രാജ്യങ്ങളിലെ ഇത്തരം ഭക്ഷ്യ ഉൽപ്പന്നങ്ങൾ യുകെയിൽ നിന്ന് വ്യത്യസ്തമായ മാനദണ്ഡങ്ങളിൽ ആണ് ഉത്പാദിപ്പിക്കപ്പെടുന്നത് . ഇതിൻറെ ഫലമായാണ് ഇറക്കുമതി ചെയ്യുന്ന ഈ ഭക്ഷ്യ ഉത്പന്നങ്ങൾ വിലകുറച്ച് വിൽക്കുന്നതിന് പിന്നിലെ കാരണം .


ഉത്തരം ഗുണമേന്മ കുറഞ്ഞ ഭക്ഷ്യ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് യുകെയിലെ കർഷകരുടെയും പൊതുജനങ്ങളുടെയും താത്‌പര്യങ്ങൾക്ക് വിരുദ്ധമാണെന്ന അഭിപ്രായവും ശക്തമാണ്. പോളിഷ് ചിക്കൻ പോലെ ഓസ്‌ട്രേലിയൻ ബീഫും സാധാരണയായി യുകെയിലെ മാംസത്തേക്കാൾ വ്യത്യസ്തമായ മൃഗക്ഷേമ, പരിസ്ഥിതി മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഉത്പാദിപ്പിക്കുന്നത്. മോറിസൺ അസ്‌ഡ തുടങ്ങി എല്ലാ സൂപ്പർ മാർക്കറ്റുകളിലും ഇത്തരം വിലകുറഞ്ഞ കോഴിയിറച്ചിയും ഭക്ഷ്യ ഉത്പന്നങ്ങളും ലഭ്യമാണ്. സൂപ്പർമാർക്കറ്റുകളുടെ ഇത്തരം നീക്കം യുകെയിലെ കർഷകരോട് ചെയ്യുന്ന വഞ്ചനയാണെന്ന് ഹെർട്ട്‌ഫോർഡ്‌ഷെയറിൽ നിന്നുള്ള ബീഫ്, ആട്, ധാന്യ കർഷകനായ സ്റ്റുവർട്ട് റോബർട്ട്സ് പറഞ്ഞു.


എന്നാൽ ഉപഭോക്താക്കൾക്ക് മികച്ച മൂല്യം നൽകുന്നതിനാണ് തങ്ങൾ ഇങ്ങനെ ചെയ്യുന്നതെന്നാണ് സൂപ്പർമാർക്കറ്റുകൾ പറയുന്നത്. റെഡ് മീറ്റിന്റെ വില സമീപ മാസങ്ങളിൽ കുതിച്ചുയർന്നിരുന്നു. മെയ് 3 ന് യുകെ ഫാം ഗേറ്റ് ബീഫ് വില കിലോഗ്രാമിന് 713.3 പെൻസാണെന്ന് അഗ്രികൾച്ചർ ആൻഡ് ഹോർട്ടികൾച്ചർ ഡെവലപ്‌മെന്റ് ബോർഡ് (AHDB) പറയുന്നു. ഇത് വർഷം തോറും 43.8% വർദ്ധനവാണ്. കാർഷിക ലാഭത്തിലെ ഇടിവും സബ്‌സിഡികൾ വെട്ടിക്കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാലും അടുത്ത വർഷം ബീഫ് ഉത്പാദനം 5% കുറയുമെന്ന് AHDB പ്രവചിക്കുന്നു. ഇതും സമീപ ഭാവിയിൽ വില കുതിച്ചുയരുന്നതിന് കാരണമാകും .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബാലിമെനയിൽ കഴിഞ്ഞദിവസം പൊട്ടിപ്പുറപ്പെട്ട ലഹള അയവില്ലാതെ തുടരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ചൊവ്വാഴ്ച പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. രണ്ടാമത്തെ രാത്രിയിലും പോലീസിനെതിരെ പെട്രോൾ ബോംബുകൾ, പടക്കങ്ങൾ, കല്ലുകൾ എന്നിവ ഉപയോഗിച്ച് കലാപകാരികൾ ആക്രമണം നടത്തി. കൗണ്ടി ആൻട്രിം പട്ടണത്തിൽ നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതിനാൽ ചൊവ്വാഴ്ച വൈകുന്നേരം ക്ലോണവോൺ ടെറസ് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. വടക്കൻ അയർലണ്ടിലെ പോലീസ് സർവീസ് പൊതുജനങ്ങളോട് ഈ പ്രദേശം ഒഴിവാക്കാൻ നിർദ്ദേശിച്ചു.

വാരാന്ത്യത്തിൽ പ്രദേശത്ത് ലൈംഗികമായി ആക്രമിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഒരു പെൺകുട്ടിയുടെ കുടുംബത്തെ പിന്തുണച്ചുകൊണ്ട് നടന്ന സമാധാനപരമായ പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്ചയാണ് അക്രമാസക്തമായ സംഘർഷം ആരംഭിച്ചത്. തിങ്കളാഴ്ച കൊളറൈൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ 14 വയസ്സുള്ള രണ്ട് ആൺകുട്ടികൾക്കെതിരെ ബലാത്സംഗശ്രമത്തിന് കേസെടുത്ത് കസ്റ്റഡിയിൽ വിട്ടു. ആരോപിക്കപ്പെടുന്ന ബലാത്സംഗവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ അറസ്റ്റ് നടത്തിയതായും വടക്കൻ അയർലണ്ടിലെ പോലീസ് സർവീസ് ചൊവ്വാഴ്ച അറിയിച്ചു. സംഭവത്തെ ചിലർ മന:പൂർവ്വം ആക്രമണത്തിന് വേദിയാക്കാനുള്ള നീക്കം നടത്തുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കടുത്ത വിമർശനങ്ങൾ നേരിട്ട് യുകെയിലെ സ്റ്റാറ്റ്യൂട്ടറി പാരന്റൽ ലീവ് നയം. നിലവിൽ യുകെയിലെ ലീവ് സമ്പ്രദായം വികസിത രാജ്യങ്ങളിൽ സ്വീകരിച്ചിരിക്കുന്നതിൽ ഏറ്റവും മോശം ആണെന്നാണ് വിമെൻ ആൻഡ് ഇക്വാലിറ്റീസ് കമ്മിറ്റി വിമർശിച്ചിരിക്കുന്നത്. 2003-ൽ അവതരിപ്പിച്ച സ്റ്റാറ്റ്യൂട്ടറി പിതൃത്വ അവധി, മിക്ക പുതിയ അച്ഛന്മാർക്കും രണ്ടാമത് കുഞ്ഞുങ്ങൾ ഉണ്ടാകുന്ന ദമ്പതികൾക്കും രണ്ടാഴ്ച വരെ മാത്രമേ അവധി നൽകുന്നുള്ളൂ. ഈ സമയത്തെ ശമ്പള പരിധി ആഴ്ചയിൽ £187.18 അല്ലെങ്കിൽ അവരുടെ ശരാശരി വരുമാനത്തിന്റെ 90% ആയി പരിമിതപ്പെടുത്തിയിട്ടും ഉണ്ട്. ഇത് ദേശീയ ജീവിത വേതനത്തിന്റെ പകുതിയിൽ താഴെയാണ്.

സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികളെയും ആഴ്ചയിൽ £123-ൽ താഴെ വരുമാനമുള്ളവരെയും ഈ പാരന്റൽ ലീവ് നയത്തിൽ നിന്ന് ഒഴിവാക്കിയിട്ടും ഉണ്ട്. ഈ സഹചാര്യത്തിൽ നിലവിലെ നയത്തിൽ നിന്ന് മാറ്റങ്ങൾ സ്വീകരിക്കണം എന്ന് വിമെൻ ആൻഡ് ഇക്വാലിറ്റീസ് കമ്മിറ്റി ആവശ്യപ്പെട്ടു. എന്നാൽ നിലവിലെ സമ്പ്രദായത്തിൽ ചെറിയ തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരണം എങ്കിലും വലിയ തോതിലുള്ള നിക്ഷേപം ആവശ്യമാണ്. ജോലി ചെയ്യുന്ന കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള മാർഗങ്ങളെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ബിസിനസ് ആൻഡ് ട്രേഡ് വകുപ്പ് അറിയിച്ചു.

യുകെയിലെ പിതൃത്വ അവധി സമ്പ്രദായം നിലവിലെ ജീവിത ചെലവുമായി പൊരുത്തപ്പെടാത്തതാണെന്നാണ് വിമെൻ ആൻഡ് ഇക്വാലിറ്റീസ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്. പിതൃത്വ വേതനം 90% അല്ലെങ്കിൽ അതിൽ കൂടുതലായി ഉയർത്താനും ഘട്ടം ഘട്ടമായി കൊണ്ടുവരുന്ന മാറ്റത്തിൽ ലീവുകൾ ആറ് ആഴ്‌ചകൾ വരെ നീട്ടാനും വിമെൻ ആൻഡ് ഇക്വാലിറ്റീസ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. 2003 മുതൽ യുകെയിലെ പിതാക്കന്മാർക്ക് നിയമപരമായ അവകാശങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു. സ്പെയിൻ – പൂർണ്ണ ശമ്പളത്തോടെ 16 ആഴ്ച അവധി, ഫ്രാൻസ് – 28 ദിവസം അവധി, സ്വീഡൻ – 480 ദിവസം പങ്കിട്ട അവധി, പിതാവിന് 90 ദിവസം അവധി എന്നിങ്ങനെ ആനുകൂല്യങ്ങൾ ലഭിക്കുന്ന സാഹചര്യത്തിൽ യുകെയിലെ നിലവിലെ നിയമത്തിൽ മാറ്റം കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ശീതകാല ഇന്ധന പെയ്മെന്റുകളുടെ കാര്യത്തിൽ സർക്കാർ മലക്കം മറിഞ്ഞു. ഇതിൻറെ ഭാഗമായി മുക്കാൽ ഭാഗത്തോളം പെൻഷൻകാർക്കും ഈ വർഷം ശൈത്യകാല ഇന്ധന പെയ്മെൻ്റുകൾ ലഭിക്കും. 35,000 പൗണ്ടോ അതിൽ കുറവോ വാർഷിക വരുമാനമുള്ള ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഒമ്പത് ദശലക്ഷം പെൻഷൻകാർക്ക് ഇതിന് അർഹതയുണ്ടായിരിക്കും.

ഏറ്റവും തണുപ്പുള്ള മാസങ്ങളിൽ ഊർജ്ജ ബില്ലുകൾക്കായി 300 പൗണ്ട് വരെ വിലമതിക്കുന്ന പെയ്‌മെന്റ് കഴിഞ്ഞ വർഷം പെൻഷൻ ക്രെഡിറ്റിലുള്ളവർക്ക് മാത്രമാണ് നൽകിയത്. എന്നാൽ അടുത്തിടെ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ മോശം പ്രകടനത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ഈ നയമാറ്റമാണെന്ന കുറ്റപ്പെടുത്തൽ വ്യാപകമായി ഉയർന്നുവന്നിരുന്നു. സർക്കാർ ജനങ്ങളുടെ ആശങ്കകൾ പരിഗണിക്കും എന്നാണ് നയമാറ്റത്തെ കുറിച്ച് ചാൻസിലർ റേച്ചൽ റീവ്സ് പറഞ്ഞത്. എന്നാൽ കൺസർവേറ്റീവ് നേതാവ് കെമി ബാഡെനോക്ക് ഈ മാറ്റത്തെ അപമാനകരമായ പിന്മാറ്റം എന്നാണ് വിളിച്ചത് .

എനർജി ബില്ലുകളിൽ സർക്കാർ നൽകുന്ന പിൻതുണ കുറയുന്നത് ജനങ്ങളുടെ ഇടയിൽ നിന്ന് കടുത്ത എതിർപ്പ് നേടുന്നതിന് സാധ്യതയുണ്ടെന്ന തിരിച്ചറിവിലാണ് സർക്കാർ . കഴിഞ്ഞ ജൂലൈയിൽ ദരിദ്രരായ പെൻഷൻകാർ ഒഴികെയുള്ള എല്ലാവരുടെയും ശൈത്യകാല ഇന്ധന അലവൻസ് വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ തീരുമാനം ഒരു ദുരന്തമാണെന്ന് വിശ്വസിക്കുന്നതായി നിരവധി മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും തന്നെ അഭിപ്രായപ്പെട്ടതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. നിലവിലെ സാഹചര്യങ്ങളിൽ ക്ഷേമ പദ്ധതികളുടെ വെട്ടി കുറവുകളെ കുറിച്ച് സർക്കാർ പുനർവിചിന്തനം നടത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ റീഫോം യുകെയുടെ വിജയം ഭരണപക്ഷത്തെയും അതുപോലെതന്നെ മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയെയും കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. കാലിനടിയിലെ മണ്ണ് ഇളകി ഒലിക്കുന്നതിന്റെ അങ്കലാപ്പിലാണ് മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ. റീഫോം യുകെ നേടുന്ന ജനസമ്മതി യുകെയിലേയ്ക്ക് കുടിയേറിയവരെയും കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. സാമ്പത്തിക രാഷ്ട്രീയ നയങ്ങളുടെ പേരിൽ ജനപിന്തുണയിൽ പിന്നോട്ട് പോയ ലേബർ ഗവൺമെൻറ് എന്തൊക്കെ നടപടികളാണ് പുതിയതായി സ്വീകരിക്കുക എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ന് ജൂൺ 10-ാം തീയതി മുതൽ യുകെയിലെ ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ നിലവിൽ വരും. ഇതിൻറെ ഭാഗമായി കാറ്റഗറി ബി കാർ ലൈസൻസ് ഉള്ളവർക്ക് 4250 കിലോഗ്രാം വരെയുള്ള ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള അനുമതി ഉണ്ടായിരിക്കും. എന്നാൽ പെട്രോൾ വാഹനങ്ങളുടെ കാര്യത്തിൽ ഭാര പരുധി 3500 കിലോഗ്രാം ആണ്. വികലാംഗരായ യാത്രക്കാരെ പിന്തുണയ്ക്കുന്നതിനായി പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങൾക്ക് 5,000 കിലോഗ്രാം വരെ ഭാരം അനുവദിച്ചിട്ടുണ്ട് .

ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമായി നിരത്തിലിറങ്ങുന്നതിനോട് അനുബന്ധിച്ചാണ് ലൈസൻസിൽ പ്രധാന മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിലെ ലൈസൻസ് ഉപയോഗിച്ച് കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള അനുമതിയും ഇന്ന് മുതൽ നിലവിൽ വരും. 8 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന എസ് യു വി കള്‍, വാനുകള്‍, ചെറിയ ട്രക്കുകള്‍ എന്നിവയൊക്കെ, ഇലക്ട്രിക്കോ, ഹൈഡ്രജന്‍ ഇന്ധനത്തിലോ പ്രവര്‍ത്തിക്കുന്നതാണെങ്കില്‍ നിലവിലെ ലൈസന്‍സ് ഉപയോഗിച്ച് തന്നെ ഓടിക്കാന്‍ കഴിയും.


ഇത് കൂടാതെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ കാറിലെ എസി പ്രവർത്തിക്കാതിരുന്നാൽ 500 പൗണ്ട് വരെ പിഴ ലഭിച്ചേക്കും. ചൂട് കാലാവസ്ഥയിൽ എസി പ്രവർത്തിക്കാതിരുന്നാലാണ് ഈ പിഴ ഈടാക്കുന്നത്. സീറോ എമിഷൻ വ്യാപനത്തിലേയ്ക്ക് യുകെ മാറുന്നതിന്റെ ചുവടുപിടിച്ചാണ് പുതിയ ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. ഇപ്പോൾ എന്താണ് ഓടിക്കാൻ അനുവാദമുള്ളതെന്ന് കൃത്യമായി മനസ്സിലാക്കാൻ വാഹന ഉടമകളെ അവരുടെ ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ ഓൺലൈനിൽ പരിശോധിക്കാൻ ഉള്ള നിർദ്ദേശം നൽകപെട്ടിട്ടുണ്ട് .

RECENT POSTS
Copyright © . All rights reserved