Main News

ജോജി തോമസ്

അടുത്ത കാലത്ത് കേരളരാഷ്ട്രീയത്തിൽ ഏറ്റവുമധികം രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സംഭവപരമ്പരകൾക്കാണ് സ്വർണ്ണ കള്ളക്കടത്തും അതിനോടനുബന്ധിച്ചുള്ള രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും കാരണമായിരിക്കുന്നത്. ഇതിനിടയിലാണ് സ്പീക്കർ പി. രാമകൃഷ്ണന്റെ യു.കെ സന്ദർശനത്തെ സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെടുത്തി ഒരു മഞ്ഞ ചാനലിൽ വാർത്ത വന്നത്. വാർത്തയിലെ ആരോപണം 2018 – ൽ നടന്ന യുക്മാ വള്ളംകളിയിൽ സ്പീക്കർ പി . രാമകൃഷ്ണൻ ക്ഷണിക്കപ്പെടാതെ വലിഞ്ഞുകയറി വന്നതാണെന്നും, സ്പീക്കറുടെ ബ്രിട്ടൺ സന്ദർശനം സ്വർണ്ണ കള്ളക്കടത്തു മാഫിയയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണെന്നുള്ളതുമാണ്.

അന്വേഷണ ഏജൻസികളുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിന്റെ ശരി തെറ്റുകളിലേയ്ക്ക് വിരൽ ചൂണ്ടാൻ സാധിക്കില്ലെങ്കിലും വാർത്തയിലെ ആരോപണങ്ങൾ പലതും കെട്ടിച്ചമച്ചതാണെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത്. വള്ളംകളിയുടെ സംഘാടകരായ യുക്മാ ഭാരവാഹികൾ സ്പീക്കറെ ഔദ്യോഗികമായി ക്ഷണിച്ചതിന്റെ രേഖകൾ പുറത്തുവന്നിട്ടുണ്ട്. യുക്മാ ഭാരവാഹികൾ സ്പീക്കറെ ക്ഷണിച്ചുകൊണ്ട് അയച്ച കത്താണ് വാർത്തയ്ക്കൊപ്പം നൽകുന്നത്. അതു കൂടാതെ യുക്മയുടെ വേദിയിലുണ്ടായിരുന്ന 15 മിനിറ്റ് ഒഴികെയുള്ള സമയങ്ങളിൽ സ്പീക്കർ അപ്രത്യക്ഷനായിരുന്നു എന്നാണ് മറ്റൊരു ആരോപണം. എന്നാൽ യു.കെയിൽ സന്ദർശനവേളയിൽ മറ്റു പല പരിപാടികളിലും പങ്കെടുത്തിരുന്നുവെന്നും വിവിധ സംഘടനാ ഭാരവാഹികൾ സാക്ഷ്യപ്പെടുത്തുന്നു. പ്രമുഖ മലയാളി സംഘടനയായ സമീക്ഷ യു.കെ യുടെ വാർഷിക പൊതുയോഗത്തിൽ സ്പീക്കർ പി. രാമകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്ത വാർത്ത മലയാളം യുകെ ഉൾപ്പെടെയുള്ള യുകെയിലെ പ്രമുഖ മാധ്യമങ്ങളിൽ വന്നിരുന്നു. വാർത്തയുടെ ലിങ്ക്

https://malayalamuk.com/sameeksha-uk-meeting-2018/

യുകെയിലെ പ്രമുഖ മലയാളി സംഘടനയായ യുക്മയുടെ ഒരു പ്രമുഖ പരിപാടിയിൽ പി. രാമകൃഷ്ണൻ എന്ന വ്യക്തിയേയോ, രാഷ്ട്രീയക്കാരനെയോ അല്ല യു.കെ മലയാളികൾ ക്ഷണിച്ചത് മറിച്ച് എല്ലാവരും ബഹുമാനിക്കുന്ന ഭരണഘടനാ സ്ഥാനമായ കേരള സ്പീക്കറേയാണ്. അതിനാൽ തന്നെ സംസ്കാരശൂന്യമായ വാക്കുകൾ കൊണ്ട് അമ്മാനമാടുന്നതും, അട്ടഹാസം കൊണ്ട് പ്രകമ്പനം സൃഷ്ടിക്കുന്നതുമാണ് മാധ്യമപ്രവർത്തനമെന്ന് ധരിച്ചിരിക്കുന്ന അവതാരകന്റെ ആരോപണങ്ങൾ മലയാളികളുടെ പ്രത്യേകിച്ച് യു.കെ മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. കാരണം അവരുടെ ഒരു പ്രധാനപ്പെട്ട പരിപാടിയുടെ വേദിയിലെ പ്രധാന വ്യക്തികളിലൊരാൾ സ്വർണകളളക്കടത്തിന്റെ തിരക്കുകൾക്കിടയിൽ വലിഞ്ഞുകയറി വന്നതായാണ് വാർത്തയുടെ ചുരുക്കം.

ഇതിനിടയിൽ പ്രസ്തുത വാർത്തയോടുള്ള യുക്മാ നേതൃത്വത്തിന്റെ പ്രതികരണവും സംശയാസ്പദമാണ്. വാർത്തയ്ക്കെതിരെ നിഷേധക്കുറിപ്പ് ഇറക്കാനോ, വിശദീകരണം നൽകാനോ യുക്മ നേതൃത്വം തയ്യാറായിട്ടില്ല. യുകെയിലെ പല പ്രമുഖ വ്യക്തികളും വാർത്തയുടെ വിശദീകരണം ആവശ്യപ്പെട്ട് യുക്മാ നേതൃത്വത്തെ സമീപിച്ചെങ്കിലും യുക്മയുടെ ഭാഗത്തുനിന്ന് നടപടികൾ ഒന്നും ഉണ്ടായിട്ടില്ല . വഴിയേ പോകുന്നവർക്ക് ഇടിച്ചുകയറാൻ ഉള്ള വേദിയാണോയെന്ന് വ്യക്തമാക്കേണ്ട ബാധ്യത സംഘാടകർക്ക് ഉണ്ട്. യുക്മാ വേദികളിൽ കുമ്മനടി സാധാരണമാണെങ്കിലും കേരള നിയമസഭാ സ്പീക്കറെപ്പോലെ ഒരു സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയെ അതിലേയ്ക്ക് വലിച്ചിഴക്കുന്നതിലൂടെ കേരളത്തിലെ ജനാധിപത്യവ്യവസ്‌ഥിതിയുടെ ശ്രീകോവിലായ നിയമസഭയെയും കേരള ജനതയെയും അപമാനിക്കുകയാണ് ചെയ്യുന്നത്.

പത്തിലധികം ആഢംബരകാറുകള്‍ സ്വന്തമാക്കിയ ഈ ഇന്ത്യന്‍ കോടീശ്വരന് പ്രായം 29 ആണ്. ഈ ചെറിയ വയസ്സില്‍ ലോകം കൊതിക്കുന്ന കോടികള്‍ വിലയുള്ള ആഢംബരകാറുകളാണ് ഡല്‍ഹി സ്വദേശിയായ പിയുഷ് നഗറിന്റെ ഗ്യാരേജില്‍ ഉള്ളത്.

ദുബായിയില്‍ ബിസിനസ് നടത്തുന്ന പിയുഷ്‌ന് ഗോസ്റ്റ്, ഫാന്റം സ്റ്റാന്‍ഡേര്‍ഡ്, റോള്‍സ് റോയ്‌സ് ഫാന്റം ലോങ് വീല്‍ബെയ്‌സ് തുടങ്ങിയ റോള്‍സ് റോയ്‌സ് കാറുകളും കൂടാതെ ലംബോര്‍ഗിനി, ഫെരാരി തുടങ്ങി കോടികള്‍ വില വരുന്ന ആഢംബരകാറുകളും സ്വന്തമായിട്ടുണ്ട്. ഇന്ത്യയില്‍ ഏകദേശം 10 കോടി രൂപ വിലവരുന്ന റോള്‍സ് റോയ്‌സ് ഫാന്റം ലോങ് വീല്‍ ആണ് കൂട്ടത്തിലെ ആഢംബര കാറുകളില്‍ ഒന്നാമന്‍.

പീയുഷ് തന്റെ ഇഷ്ടത്തിനനുസരിച്ച് കാറിന്റെ ഇന്റീരിയറും കാര്‍പെറ്റുമെല്ലാം ചുവപ്പ് നിറത്തില്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. കസ്റ്റമൈസ് ചെയ്ത കള്ളിനല്‍, ഫാന്റം സീരീസ് 7, ഗോസ്റ്റ്, റെയ്ത്ത് ബ്ലാക് ബാഡ്ജ്, ഫാന്റം 6, റോള്‍സ് റോയ്‌സ് ഡോണ്‍ തുടങ്ങിയ കാറുകള്‍ സൂക്ഷിച്ചുവെക്കുന്നത് പാര്‍ട്ടി ഹൗസിലാണ്. ലോകത്തിലെ ആഢംബരക്കാറുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒട്ടുമിക്കതും ഈ ഇരുപത്തിയൊന്‍പതുകാരന്റെ കൈകളിലുണ്ട്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യു കെ :- ബ്രിട്ടണും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബ്രെക്സിറ്റാനന്തര ചർച്ചകൾക്കുള്ള സമയം അവസാനിക്കാറാകുമ്പോഴും ഇരുവരും തമ്മിലുള്ള കരാറിൽ തീരുമാനമായിട്ടില്ല. ഇത്തരമൊരു കരാറിന് എൺപതു ശതമാനം സാധ്യത കുറവാണ് എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അതിനാൽ തന്നെ കരാർ രഹിത പ്രവർത്തനങ്ങളുടെ നേതൃത്വം ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൻ ഏറ്റെടുത്തിരിക്കുകയാണ്. ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള കരാറിന്റെ സാധ്യത കുറയാൻ കാരണം ജർമൻ ചാൻസലർ ആംഗല മെർക്കലിന്റെ ശക്തമായ ഇടപെടലും തീരുമാനങ്ങളും ആണെന്നാണ് ആരോപിക്കപ്പെടുന്നത്. ഇരുവരും തമ്മിൽ ഒരു സമവായത്തിലെത്താൻ ഒരിക്കലും ആംഗല മെർക്കൽ ആഗ്രഹിക്കുന്നില്ല എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഒരു കരാറിനുള്ള സാധ്യത ഇല്ലാതിരിക്കെ, ബ്രിട്ടനിൽ ഇത്തരമൊരു സാഹചര്യത്തെ നേരിടുന്നതിനാവശ്യമായ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഡിസംബർ 31ന് ശേഷം ബ്രിട്ടൻ യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പ്രത്യക്ഷത്തിൽ ഇന്നാണ് ചർച്ചകൾക്കുള്ള അവസാന തീയതി എങ്കിലും, ക്രിസ്മസ് വരെയും ചർച്ചകൾ നീളാനുള്ള സാധ്യതയാണ് നിലവിലുള്ളത്.

ഒരു കരാറിൽ ഏർപ്പെടുന്നതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി തന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുമെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. എന്നാൽ കരാർ ന്യായമുള്ളതും, ബ്രിട്ടന്റെ സ്വതന്ത്ര ഭരണാവകാശം നിലനിർത്തുന്നതും ആകണം എന്ന നിർബന്ധം ഗവൺമെന്റിന് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുകെയുടെ മുഖ്യ വ്യാപാര നേഗോഷേറ്റയർ ആയിരിക്കുന്ന ലോർഡ് ഫ്രോസ്റ്റിനെ ഇന്നലെ ബ്രസൽസിലെ യൂറോപ്യൻ യൂണിയൻ ഹെഡ്ക്വാർട്ടേഴ്സിൽ കണ്ടതായി റിപ്പോർട്ടുകളുണ്ട്.

ഒരു കരാറിൽ എത്തിയില്ലെങ്കിൽ ബ്രിട്ടന്റെ തുറമുഖ സംരക്ഷണത്തിനായി നാലു റോയൽ നേവി കപ്പലുകൾ ഏർപ്പെടുത്താനുള്ള ബോറിസ് ജോൺസന്റെ തീരുമാനത്തിന് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ എതിർപ്പുകളുണ്ട്. എന്നാൽ ഒരു കരാറില്ലാതെയും പ്രവർത്തിക്കുവാൻ ബ്രിട്ടൻ സർവ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.

സ്വന്തം ലേഖകൻ

ഡിസംബർ 26ന് ഒരുപറ്റം സൂപ്പർമാർക്കറ്റുകൾ തങ്ങളുടെ റീറ്റെയിൽ സ്റ്റാഫിന് അവധി നൽകുന്നു. വർഷത്തിലെ തന്നെ ഏറ്റവും കൂടുതൽ ഷോപ്പിംഗ് നടക്കുന്ന ദിനമായി അറിയപ്പെടുന്ന ബോക്സിങ് ഡേയിൽ അവധി നൽകാനാണ് കടയുടമകളുടെ തീരുമാനം. അസ്ഡ കമ്പനി തങ്ങളുടെ ജീവനക്കാർക്ക് ഏറ്റവും മികച്ച ക്രിസ്മസ് ബോണസും പ്രഖ്യാപിച്ചുകഴിഞ്ഞു. വർഷങ്ങളായി ക്രിസ്മസിന് ശേഷമുള്ള ദിവസം ഷോപ്പിംഗ് മാളുകളിൽ ഉത്സവത്തിന്റെ പ്രതീതിയാണ്. ഉപഭോക്താക്കളുടെ തിരക്ക് അധികരിക്കുന്ന പ്രത്യേക ദിവസങ്ങളിൽ ഒന്നാണത്. ആ ദിവസം അവധി ലഭിക്കുക എന്നത് ഇതുവരെ സംഭവിച്ചിട്ടില്ലാത്തതാണ്.

ഈ വർഷം ചരിത്രത്തിലെ മറ്റേത് വർഷത്തേക്കാളും അത്ഭുതങ്ങളും, അസംഭവ്യമായ കാര്യങ്ങളും നിറഞ്ഞതായിരുന്നു. വർഷം അവസാനിക്കാറായെങ്കിലും ഭാവിയെ പറ്റി കാര്യമായ ധാരണയില്ലാത്ത അവസ്ഥയിലാണ് ജനങ്ങൾ. ബിസിനസ്സിൽ ഏറ്റവുമധികം നഷ്ടം നേരിട്ട മറ്റൊരു കാലയളവ് ചൂണ്ടിക്കാണിക്കാൻ ഇല്ല. നവംബർ മാസം മുഴുവൻ ആവശ്യ വസ്തുക്കൾ വിൽക്കുന്നതല്ലാത്ത കടകൾ അടച്ചിട്ടിരുന്നതും മാർക്കറ്റിനെ പിടിച്ചുകുലുക്കിയിരുന്നു. ഈ വർഷത്തെ ക്രിസ്മസ് കുടുംബങ്ങൾക്കൊപ്പം ആഘോഷിക്കാൻ ആവുമോ എന്നുപോലും ജനങ്ങൾക്ക് അറിയുമായിരുന്നില്ല. എന്നാൽ ഇപ്പോൾ നിലവിലുള്ള ഫൈവ് ഡേ കോവിഡ് -19 റിലാക്സേഷൻ പ്രോട്ടോകോൾ പ്രകാരം കടകൾ തുറന്നു പ്രവർത്തിക്കാമെങ്കിൽ കൂടി ബോക്സിങ് ദിനത്തിൽ കടകൾക്ക് അവധി നൽകാനുള്ള നീക്കത്തിലാണ് ഉടമകൾ.

ചെയിൻസ് സിഇഒ ആയ റോഡ്ജർ ബേൺലി പറയുന്നു, ” വർഷത്തിലെ ഏറ്റവും തിരക്കുപിടിച്ച സമയമാണിത്, പക്ഷേ ഞങ്ങളുടെ ജീവനക്കാർക്ക് കുടുംബാംഗങ്ങളോടൊപ്പം ആഘോഷത്തിൽ പങ്കെടുക്കാനും സമയം ചെലവഴിക്കാനുമുള്ള അവസരമാണ് ഞങ്ങൾ നൽകുന്നത്. ലോക് ഡൗൺ കാരണം മാസങ്ങളോളം പ്രിയപ്പെട്ടവരെ കാണാതെ ബുദ്ധിമുട്ടി കഴിഞ്ഞവരുണ്ട്. അവർ കുടുംബങ്ങളോടൊപ്പം സന്തോഷമായിരിക്കട്ടെ. ഡിസംബർ 27 വരെ ഷോപ്പുകൾക്ക് അവധിയായിരിക്കും”.

വെയിട്രോസ്, അസ്ഡ, ആൽഡി, വിക്‌സ്, ഹോം ബാർഗൈൻസ്, ഹോം ബേസ്, പെറ്റ്സ് അറ്റ് ഹോം, ദി എന്റർടെയ്നർ, മാർക്സ് ആൻഡ് സ്പെൻസർ, ജോൺ ലൂയിസ് എന്നീ ബ്രാൻഡ് സ്ഥാപനങ്ങൾക്കും ബോക്സിങ് ദിനത്തിൽ അവധിയായിരിക്കും.

ഡോ. ഐഷ വി

പടർപ്പൻ പുല്ലിന്റെ മുട്ടങ്ങളിൽ നിന്ന് വെളുത്ത വേരു പോലെ നീണ്ട് മണ്ണിൽ പറ്റാതെ നിന്ന ഒരു ഭാഗം മുറിച്ചെടുത്ത് സത്യൻ എന്റെ നേരെ നീട്ടി. ഞാനത് കൈയ്യിൽ വാങ്ങി നോക്കി. നല്ല രസമുണ്ട് കാണാൻ. ഇയർ ബഡ് പോലെ ഒരു മഞ്ഞ് തുള്ളി അതിന്റെ തുമ്പത്തുണ്ട്. ചിരവാത്തോട്ടത്തെ വല്യ വിള വീട്ടിലേയ്ക്ക് കാർ കയറാനായി (അന്ന് സ്വന്തം കാർ ഇല്ലെങ്കിലും വല്യമാമൻ മിക്കവാറും എല്ലാ ആഴ്ചയും ടാക്സി കാറിൽ വരാറുണ്ടായിരുന്നു.) വെട്ടിയൊരുക്കിയ വീതിയുള്ള വഴിയുടെ ഇരുവശത്തുമുള്ള കയ്യാലയുടെ വശങ്ങളിൽ പടർന്നു കിടന്ന പുല്ലിലാണ് ഈ അത്ഭുതം. ഞാൻ അതിൽ നോക്കി നിൽക്കെ സത്യൻ ഒന്നുരണ്ടെണ്ണം കൂടി പിച്ചിയെടുത്തു. എന്നിട്ട് സത്യന്റെ കണ്ണിലേയ്ക്ക് ആ മഞ്ഞുതുള്ളി തൊട്ടു. മഞ്ഞുതുള്ളിയുടെ കുളിർമ അനുഭവിച്ച ശേഷം സത്യൻ പറഞ്ഞു. ഐഷ അത് കണ്ണിൽ വച്ച് നോക്കൂ നല്ല തണുപ്പുണ്ട്. ഞാൻ ആ മഞ്ഞുതുള്ളി കണ്ണിൽ വച്ചു. സംഗതി ശരി തന്നെ. ഞങ്ങൾ രണ്ടു പേരും കൂടി വലിയ കണ്ടുപിടിത്തം നടത്തിയ മട്ടിൽ മഞ്ഞ് തുള്ളിയുള്ള ഭാഗങ്ങൾ പൊട്ടിച്ചെടുത്ത് കണ്ണിൽ വച്ചു. കിഴക്ക് ദിക്കിൽ നിന്ന് വരുന്ന അരുണകിരണങ്ങൾ മഞ്ഞുതുള്ളിയിൽ തട്ടി കുഞ്ഞ് മഴവില്ല് തീർക്കുന്നത് ഞങ്ങൾ ആസ്വദിച്ചു. പിന്നെ അവിടെ നിന്ന കിളിമരത്തിൽ പടർന്നു കയറിയ അരിമുല്ലവള്ളിയിൽ നിന്നും കൊഴിഞ്ഞ മദ്ധ്യഭാഗത്ത് അല്പം പാടലവർണ്ണം വന്നു തുടങ്ങിയ മുല്ലപ്പൂക്കൾ ഞങ്ങൾ പെറുക്കിയെടുത്തു. അപ്പോഴാണ് പടർപ്പൻ പുല്ലിന്റെ ഇലത്തുമ്പിലും മഞ്ഞുകണങ്ങൾ ഉള്ള കാര്യം ഞാൻ ശ്രദ്ധിച്ചത്.

വഴിയുടെ മറുവശത്ത് മഞ്ഞ നിറമുള്ള പൂക്കൾ പിടിയ്ക്കുന്ന വാക മരത്തിൽ പടർന്നു കയറിയ കുരിക്കുത്തി മുല്ലയ്ക്കരികിലേയ്ക്ക് ഞങ്ങൾ നടന്നു. ഒറ്റനോട്ടത്തിൽ പല വർണ്ണങ്ങളായിരുന്നു ആ വൃക്ഷത്തിൽ കണ്ണിന് വിരുന്നേകാൻ ഉണ്ടായിരുന്നത്. വാക പൂക്കളുടെ മഞ്ഞ നിറo. തലേന്നിന്റെ തലേന്ന് വിരിഞ്ഞ പൂവിന്റെ ചുവന്ന നിറം. തലേന്ന് വിരിഞ്ഞ കുരിക്കുത്തി മുല്ലപ്പൂവിന്റെ റോസ് നിറം അന്ന് വിരിഞ്ഞ കുരിക്കുത്തി മുല്ലപ്പൂവിന്റെ വെള്ളനിറം. പിന്നെ കുരിക്കുത്തി മുല്ലയുടെ ഇലകളുടെ പച്ച നിറം വാകയിലയുടെ കടും പച്ചനിറം. ആകെ വർണ്ണ മയം തന്നെ. ഞാൻ കൈയ്യെത്താവുന്ന ഉയരത്തിലുള്ള കുരിക്കുത്തി മുല്ല പൂക്കൾ പറിച്ചെടുത്തു. അപ്പോഴാണ് കുരിക്കുത്തി മുല്ലയുടെ കുറേ വള്ളികൾ തൊട്ടടുത്ത് നിൽക്കുന്ന വേപ്പിലും കയറിയിട്ടുണ്ട് എന്ന് മനസ്സിലായത്. ഞങ്ങൾ മുല്ലപ്പൂക്കൾ വാഴനാരിൽ കോർത്തെടുത്തു. ഞാൻ കുരു കുത്തി മുല്ല പൂക്കൾ കമലാക്ഷി എനിക്ക് പഠിപ്പിച്ച് തന്ന രീതിയിൽ മെടഞ്ഞെടുത്തു.

ഞങ്ങൾ പൂക്കളുമായി അടുക്കളയിലേയ്ക്ക് ചെന്നപ്പോൾ അമ്മാമ്മ പറഞ്ഞു. സ്വർണ്ണമ്മയാ( ഞങ്ങളുടെ കുഞ്ഞമ്മ) വാകമരവും കുരിക്കുത്തി മുല്ലയും കൊണ്ടുവന്ന് നട്ടത്. കൊല്ലം എസ് എൻ വിമൺസിൽ പഠിക്കുന്ന കാലത്ത് തൈ കൊണ്ടുവന്നു കുഴിച്ചു വച്ചു. കുരിക്കുത്തി മുല്ല ആ കൊച്ച് യക്ഷിപ്പുരയിൽ നിന്നും കൊണ്ട് വന്ന് വച്ചതാ.

ഏതാനും വർഷങ്ങൾ കഴിഞ്ഞ് കാല്പനിക കവി ചങ്ങമ്പുഴ കൃഷ്ണ പിള്ളയുടെ “ആരാമത്തിന്റെ രോമാഞ്ചം” എന്ന കവിത പഠിക്കുമ്പോൾ ആദ്യം മനസ്സിൽ ഓടി വന്ന ചിത്രം പുലർകാലത്തെ മഞ്ഞുതുള്ളി തണുപ്പേകിയ മകരമാസ ദിനങ്ങളായിരുന്നു.

മകരമാസത്തിന് പിന്നേയുമുണ്ട് പ്രത്യേകത. മരച്ചീനി വിളവെടുത്ത് ഉണക്കാനിടുന്നത് മകരമാസത്തിലാണ്. രാവും പകലും നിവർത്തിയിട്ട പനമ്പിൽ നിരത്തിയിരിയ്ക്കുന്ന ചീനി മഞ്ഞും വെയിലുമേറ്റ് ഉളുമ്പുകയറാത്തവിധം ദൃഢതയുള്ളതായി തീരുന്നു. തേനീച്ചകൾക്ക് തേൻ ലഭ്യത കൂടുന്നതും മഴ പെയ്യാതെ മഞ്ഞ് നിൽക്കുന്ന മാസത്തിൽ തന്നെ.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ക്രിസ്മസ് കാലയളവിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് രോഗ വ്യാപന തോത് ക്രമാതീതമായി ഉയരാൻ കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ . പബ്ലിക് ഹെൽത്തിലെ പ്രഫസറായ ലിൻഡ ബോൾഡ് ആണ് അഞ്ചുദിവസത്തെ ഇളവുകൾക്ക് യുകെ വലിയ വില നൽകേണ്ടി വരുമെന്ന് അഭിപ്രായപ്പെട്ടത്. ക്രിസ്മസ് കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവരെ കാണുവാനായി രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ നിന്ന് രോഗവ്യാപനം കുറവുള്ള മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യപ്പെടുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും. ഗവൺമെൻറ് അനുമതി നൽകിയിരിക്കുന്ന കാര്യങ്ങളിൽ പോലും രോഗവ്യാപനം തടയാൻ ജനങ്ങൾ വിവേചന ബുദ്ധിയോടെ പ്രവർത്തിക്കണമെന്ന് അവർ കൂട്ടിച്ചേർത്തു.

യുകെയിൽ പലസ്ഥലങ്ങളും ടയർ-2, ടയർ -3 നിയന്ത്രണങ്ങൾക്ക് കീഴിലാണ് . ക്രിസ്മസിനോടനുബന്ധിച്ച് പല സ്ഥലങ്ങളിൽ ഇപ്പോൾ തന്നെ ഷോപ്പുകളിൽ തിരക്ക് കൂടുന്നത് രോഗവ്യാപന തോത് ഉയരും എന്ന ആശങ്ക ഉയർത്തുന്നുണ്ട്‌ . അതുകൂടാതെ വൈറസ് ബാധിതരുടെ സമ്പർക്ക പട്ടികയിൽ വരുന്നവരുടെ ഐസൊലേഷൻ കാലാവധി 14 ദിവസത്തിൽ നിന്ന് 10 ദിവസമായി യുകെയിൽ ഉടനീളം കുറയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. ക്രിസ്മസ് കാലത്തെ ഇളവുകളും ഒറ്റപ്പെടൽ കാലാവധി കുറയ്ക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ രോഗവ്യാപനത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്‌ധർ

 

ഡിസംബർ രണ്ടിന് ലോക്ക്ഡൗൺ അവസാനിച്ച് 11 -നാൾ പിന്നിടുമ്പോഴും രോഗവ്യാപന നിരക്കിൽ കാര്യമായ കുറവുണ്ടാകാത്തതാണ് യുകെ ആരോഗ്യ വിദഗ്ധരുടെ ഇടയിലെ പ്രധാന ചർച്ചാ വിഷയം ആയിരുന്നു . കഴിഞ്ഞ ഒക്ടോബറിന് ശേഷം ആർ റേറ്റ് ഉയർന്നത് മലയാളം യുകെ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ ഒരു കരാർ സാധ്യമാക്കാനുള്ള അവസാന ശ്രമമാണ് നാളെ ബ്രസൽസിൽ നടക്കുന്ന ചർച്ച. ഈ ചർച്ച കൂടി പരാജയപ്പെട്ടാൽ വ്യാപാരകരാറുകൾ കൂടാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തെത്തും. ഇത് ബ്രിട്ടനിലെ പൊതുജനങ്ങളുടെ ജീവിതത്തെയും സാരമായ രീതിയിൽ ബാധിക്കും.

1. ഭക്ഷണ വിലയും ലഭ്യതയും മാറിമറിയും.

യുകെയുടെ 45 ശതമാനം ഭക്ഷണവും ഇറക്കുമതി ചെയ്യുകയാണ്. 26 ശതമാനം യൂറോപ്യൻ യൂണിയനിൽ നിന്നാണ് എത്തുന്നത്. ഒരു കരാറും സാധ്യമല്ലെങ്കിൽ ഭക്ഷണത്തിനും പാനീയത്തിനും ശരാശരി 18 ശതമാനം താരിഫ് ഏർപ്പെടുത്തും. ഇത് വലിയ രീതിയിലുള്ള വിലക്കയറ്റത്തിന് കാരണമാകും. ഈ ഇറക്കുമതി തീരുവ പ്രത്യേകിച്ചും പഴം, പച്ചക്കറി, മാംസം എന്നിവ പോലുള്ള ഭക്ഷണത്തെ ബാധിക്കും.

2. സ്വകാര്യ ധനകാര്യത്തിൽ എന്ത് മാറ്റം സംഭവിക്കും?

യുകെയുടെ പാർലമെന്ററി ധനകാര്യ വാച്ച്ഡോഗ്, ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി (ഒബിആർ) കണക്കാക്കിയത് പ്രകാരം, ഒരു കരാറില്ലാതെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്താകുന്നത് 2021 ൽ യുകെയുടെ ജിഡിപി വളർച്ച രണ്ട് ശതമാനത്തോളം കുറയ്ക്കുമെന്നാണ്. ഇത് ഏകദേശം 40 ബില്യൺ പൗണ്ടിന് തുല്യമാണ്. ഒരു വീടിന് 1,500 പൗണ്ടോളം അധിക ചിലവ് ഉണ്ടാകുമെന്നാണ് ധനകാര്യ വിദഗ്ധരുടെ വിലയിരുത്തൽ.

3. വീടിന്റെ വിലയും തൊഴിലവസരങ്ങളും.

റോയൽ ഇൻസ്ടിട്യൂഷൻ ഓഫ് ചാർട്ടേഡ് സർവേയേഴ്സിന്റെ പുതിയ സർവേ പ്രകാരം കരാർ ഇല്ലാതെ ബ്രിട്ടൻ ഇയു വിട്ടാൽ അത് ഭവനവിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. പകർച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക തകർച്ചയും ഇവിടെ പരിഗണിക്കേണ്ടതുണ്ട്. ഒരു വ്യാപാര കരാർ അംഗീകരിക്കുന്നതിൽ യുകെ പരാജയപ്പെട്ടാൽ അടുത്ത വർഷം 300,000 തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്ന് ഒബിആർ അറിയിച്ചു. യൂറോപ്യൻ യൂണിയൻ വ്യാപാരത്തെ വളരെയധികം ആശ്രയിക്കുന്ന മേഖലകളിൽ വലിയ തോതിൽ തൊഴിൽനഷ്ടം സംഭവിക്കും. യുകെ നിലവിൽ ഉൽപ്പാദിപ്പിക്കുന്ന കാറുകളുടെ 50 ശതമാനവും യൂറോപ്യൻ യൂണിയനിലേക്ക് കയറ്റുമതി ചെയ്യുന്നതിനാൽ നോ ഡീൽ ബ്രെക്സിറ്റ്‌ ഇവിടെ കടുത്ത തിരിച്ചടി സൃഷ്ടിക്കും. കാർ വിൽപ്പനയ്ക്ക് 10 ശതമാനം തീരുവ ചുമത്തും. പല കയറ്റുമതി സ്ഥാപനങ്ങളും യൂറോപ്യൻ യൂണിയൻ താരിഫുകളെ അഭിമുഖീകരിക്കും. ജീവനക്കാരുടെ വേതനത്തിലും തൊഴിൽ സുരക്ഷയിലും ഇത് മാറ്റങ്ങൾ സൃഷ്ടിച്ചേക്കാം. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്കൽ സ്റ്റഡീസിലെ ഗവേഷകർ കണക്കാക്കുന്നത് നോ ഡീലിൽ നിന്നുള്ള സാമ്പത്തിക ആഘാതം താഴ്ന്ന വരുമാനമുള്ള ജോലിക്കാരെ കൂടുതൽ ബാധിക്കുമെന്നാണ്.

കൊറോണ വൈറസ് പകർച്ചവ്യാധി, യുകെയുടെ സേവനങ്ങൾക്കും ഹോസ്പിറ്റാലിറ്റി മേഖലകൾക്കും കനത്ത പ്രഹരമേൽപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു കരാർ ഇല്ലാതെ പുറത്തെത്തുന്നത് ഉൽപ്പാദനം, ധനകാര്യ സേവനങ്ങൾ, കൃഷി എന്നീ മേഖലകളെയും പ്രതികൂലമായി ബാധിക്കുമെന്ന് ഒബിആർ വിലയിരുത്തുന്നു.

സ്വന്തം ലേഖകൻ

നീണ്ട രാത്രികളും, തണുത്തുവിറച്ച പകലുകളും മരം കോച്ചുന്ന മഞ്ഞുമുള്ള ശൈത്യകാലം പടിവാതിൽക്കൽ എത്തി നിൽക്കെ ചെറിയ യാത്രകൾ പോലും ഇനി ദുഃസ്സഹമായി തുടങ്ങും. തണുപ്പുകാലത്ത് വാഹന ഉടമകൾ മറ്റേത് കാലാവസ്ഥയേയും അപേക്ഷിച്ച് ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ബാറ്ററി ഡൗൺ ആകുന്നത് തുടങ്ങി വിൻഡ് സ്ക്രീൻ വൈപേഴ്സ് പ്രവർത്തിക്കാത്തത് ഉൾപ്പെടെ ഡ്രൈവർമാർക്ക് തലവേദനയാണ്. അതോടൊപ്പം മഞ്ഞുവീണും നനഞ്ഞും തെന്നി കിടക്കുന്ന റോഡുകൾ ഉയർത്തുന്ന വെല്ലുവിളി വേറെ. ശൈത്യത്തിന് മുൻപായി ക്വിക്ക് ഫിറ്റ്‌ പോലെയുള്ള വാഹന കമ്പനികൾ സൗജന്യ സർവീസുകൾക്കുള്ള ഓഫറുകൾ നൽകുന്നുണ്ട്.വാഹന ഉപയോക്താക്കൾ വരും ആഴ്ചകളിൽ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയ ബുദ്ധിമുട്ടുകളും അപകടങ്ങളും ഒഴിവാക്കാൻ സാധിക്കും.

ടയറുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തേണ്ടതാണ് ഇതിൽ പ്രധാനപ്പെട്ടത്. ടയറിന്റെ മർദ്ദം, ട്രഡ് ഡെപ്ത് അഥവാ തേയ്മാനം, പുറത്തുനിന്നുള്ള കേടുപാടുകൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ടയറുകൾക്കുള്ളിലെ മർദ്ദം കൃത്യമായില്ലെങ്കിൽ ഓവർ ഹീറ്റ് ആവാൻ സാധ്യതയുണ്ട്. ടയറുകൾക്കുള്ളിലെ മർദ്ദം സാധാരണ നിലവാരത്തിൽ നിന്ന് കുറഞ്ഞോ കൂടിയോ നിന്നാൽ ടയറുകൾ പെട്ടെന്ന് നശിച്ചുപോകും, പുതിയ ടയറുകൾ വാങ്ങണമെന്ന അനിവാര്യതയിലേക്ക് ഒടുവിൽ എത്തിച്ചേരുകയും ചെയ്യും.അതിനാൽ വാഹനത്തിലെ ഹാൻഡ് ബുക്കിൽ പരാമർശിച്ചിരിക്കുന്ന കൃത്യമായ അളവിലുള്ള മർദ്ദമുള്ള ടയറുകൾ വേണം എപ്പോഴും ഉപയോഗിക്കാൻ. തുടർച്ചയായി ബ്രേക്ക് പിടിക്കേണ്ടി വരുന്നത് ടയറുകൾ ഉരയാനും കൂടുതൽ തേയ്മാനം സംഭവിക്കാനും കാരണമാവുന്നുണ്ട്.1.6 മില്ലിമീറ്ററാണ് യുകെയിൽ അനുവദനീയമായ ട്രെഡ് ഡെപ്ത്ത് എന്നാൽ 3 മില്ലിമീറ്റർ എത്തിയാൽ ഉടൻ തന്നെ ടയറുകൾ മാറ്റുന്നതാണ് കൂടുതൽ സുരക്ഷ. പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെയുള്ള യാത്ര ചില ടയറുകൾക്ക് കൂടുതൽ പോറൽ ഏൽപ്പിക്കാം, ടയറിൽ കട്ടുകൾ, ബമ്പുകൾ, കുഴികൾ എന്നിവ കൂടുതലായി കാണപ്പെട്ടാൽ ടയർ മാറ്റുന്നതാണ് നല്ലത്.

മഞ്ഞുവീഴ്ച മൂലം റോഡുകൾ കൂടുതൽ തെന്നി കിടക്കുന്നതിനാൽ ബ്രേക്കുകളുടെ പ്രവർത്തനം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തണം. റോഡിൽ ഇറങ്ങും മുൻപ് തന്നെ ബ്രേക്കുകളുടെ പ്രവർത്തനം ചെക്ക് ചെയ്യണം. ഹാൻഡ് ബ്രേക്കുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ബ്രേക്ക് ഫ്ലൂയിഡ് മികച്ച ക്വാളിറ്റിയുള്ളത് തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ദീർഘദൂര യാത്രകൾ പോകുന്നതിനു മുൻപ് ബ്രേക്ക് പെടലുകൾ കൃത്യമായി അമങ്ങുന്നുണ്ടോ എന്നും ലൈറ്റുകൾ കത്തുന്നുണ്ടോ എന്നും ശ്രദ്ധിക്കണം, പിന്നിൽ നിന്ന് വരുന്ന വാഹനത്തിന് മുന്നിലുള്ള വണ്ടി ബ്രേക്ക് പിടിക്കുമ്പോൾ ഏത് കാലാവസ്ഥയിലും കാണാൻ കഴിയുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. സ്‌ക്വീക്കിങ്, പൾസേറ്റിങ്,പുള്ളിങ്, സ്പോഞ്ചിനെസ് എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.

ബാറ്ററി കൃത്യമായി പ്രവർത്തിക്കാത്തത് ആണ് മറ്റൊരു കടമ്പ. എത്ര മികച്ച വാഹനം ആണെങ്കിലും, എത്ര പ്രവർത്തനക്ഷമത ഉള്ള ബാറ്ററി ആണെങ്കിലും ശൈത്യകാലത്ത് 35 ശതമാനത്തോളം പവർ നഷ്ടം ഉണ്ടാകുന്നുണ്ട്. ലൈറ്റുകളും ഹീറ്റിങ്ങും കൂടുതൽ ഉപയോഗിക്കുന്നത് ബാറ്ററിയുടെ കാര്യക്ഷമത കുറയ്ക്കും. അതിനാൽ യാത്ര പുറപ്പെടും മുമ്പ് ബാറ്ററി ചാർജ്ജും പ്രവർത്തനക്ഷമതയും പരിശോധിക്കണം. കൂളന്റ് അഥവാ ആന്റി ഫ്രീസിംഗ് ലിക്വിഡ് ഏറ്റവും മികച്ചത് തന്നെ തെരഞ്ഞെടുക്കണം. എഞ്ചിൻ മരവിച്ചു പോകുന്നത് തടയാൻ ഇത് സഹായിക്കും. മിക്ക പുതിയ മോഡൽ കാറുകളിലും കൂളന്റ് പരിശോധിക്കാനുള്ള സംവിധാനം ഇപ്പോൾ ലഭ്യമാണ്, എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഡാഷ്ബോർഡിൽ ലൈറ്റ് കത്തും. അതിനനുസരിച്ച് ഡ്രൈവർക്ക് ക്രമീകരണം നടത്താം. വാഹനത്തിന്റെ ഹെഡ് ലൈറ്റുകൾ വൃത്തിയാക്കി വെക്കാൻ ശ്രദ്ധിക്കണം. അഴുക്കുപിടിച്ച ലൈറ്റ് റിഫ്രാക്ഷൻ നടത്തുകയും എതിരെ വരുന്ന ഡ്രൈവർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും, ഹെഡ് ലൈറ്റ് ബ്രേക്ക് ലൈറ്റ് ഇൻഡിക്കേറ്ററുകൾ എന്നിവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ വീട്ടിലുള്ളവരുടെയോ അയൽക്കാരുടെയോ സഹായം തേടണം. വൈപ്പർ ബ്ലേഡുകൾ 12 മാസത്തിലൊരിക്കൽ മാറ്റി സ്ഥാപിക്കുന്നത് നല്ലതാണ്. ചെറിയ യാത്രകൾ മാത്രമേ നടത്തേണ്ടതുള്ളുവെങ്കിൽ പോലും നനഞ്ഞ കാലാവസ്ഥയും, മറ്റു വാഹനങ്ങൾ അഴുക്ക് തെറിപ്പിക്കുന്നതും പ്രധാന പ്രശ്നങ്ങളാണ്.

വാഹനത്തിൽ ജമ്പ് ലീഡുകൾ സൂക്ഷിക്കാം. ബാറ്ററി പെട്ടെന്ന് ഡൗൺ ആയാൽ മറ്റാരുടേയും സഹായമില്ലാതെ വാഹനം പ്രവർത്തിപ്പിക്കാൻ ഇത് ഉപയോഗപ്പെടും. ഒരു ഫോൺ ചാർജർ അധികമായി കയ്യിൽ കരുതണം. ഡി ഐസർ അഥവാ ഐസ് സ്ക്രാപ്പർ ഒപ്പം ഉണ്ടാവൽ യുകെയിൽ നിർബന്ധമാണ്. വാഹനത്തിൽ മഞ്ഞു മൂടിയാൽ ഇതുപയോഗിച്ച് വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ഗ്ലാസ്സുകൾ വൃത്തിയാക്കാം. എപ്പോഴെങ്കിലും വണ്ടി പണിമുടക്കിയാൽ മറ്റാരുടെയെങ്കിലും സഹായം ലഭിക്കുന്നതുവരെ റോഡിൽ നിൽക്കേണ്ടി വന്നേക്കാം എന്നതിനാൽ അധികമായി സ്വെറ്റർകളോ കമ്പിളികളോ കയ്യിൽ കരുതണം. വാഹനം തകരാർ സംഭവിച്ച് വഴിയിൽ ഒതുക്കി നിർത്തേണ്ടി വന്നാൽ മറ്റു വാഹനങ്ങൾക്ക് സിഗ്നൽ കൊടുക്കുന്നതിനായി വാർണിംഗ് ത്രികോണങ്ങൾ കരുതുന്നത് നല്ലതാണ്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെയിലെ വൈറസ് വ്യാപന തോത് ഉയരുന്നത് കടുത്ത ആശങ്ക ഉളവാക്കുന്നതായി ആരോഗ്യവിദഗ്ധർ. നിലവിൽ ആർ റേറ്റ് 0.8 – 1 ൽനിന്ന് ഉയർന്ന് 0.9 നും 1 ന്റെയും ഇടയിൽ എത്തിച്ചേർന്നത് വൈറസ് വ്യാപനം കൂടുന്നതിൻെറ സൂചനയാണെന്നാണ് വിലയിരുത്തൽ. ലോക്ക് ഡൗൺ പിന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും വൈറസ് സ്ഥാപനം തീവ്രമായി തുടരുന്ന എസെക്സിലും ബെഡ്ഫോർഡ്ഷയറിലും കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

സ്ഥിതി നിയന്ത്രണാതീതമായില്ലെങ്കിൽ ലണ്ടനിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതായി വരുമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. കൗമാരക്കാർ വൈറസ് വ്യാപന തോത് ഉയർത്തുന്നതിൽ മുഖ്യപങ്കുവഹിക്കുന്നു എന്ന വിലയിരുത്തലിനെ തുടർന്ന് ലണ്ടനിലെ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് വൈറസ് പരിശോധന കർശനമാക്കാനുള്ള തീരുമാനം വന്നിരുന്നു. ഇതിനിടെ ഷോപ്പുകളിലെ ക്രിസ്മസിനോടനുബന്ധിച്ചുള്ള തിക്കുംതിരക്കും സ്ഥിതി കൂടുതൽ വഷളാക്കുമെന്നുള്ള ആശങ്കയിലാണ് അധികൃതർ.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21672 കോവിഡ് കേസുകളാണ് യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 424 പേർ മരണമടയുകയും ചെയ്തു. ഇതോടുകൂടി മഹാമാരി പൊട്ടി പുറപ്പെട്ടതിന് ശേഷം യുകെയിൽ ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 1809455 ഉം മരണസംഖ്യ 63506 ഉം ആയി.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതിനുള്ള ആദ്യപടിയായി വൈറസ് ബാധിതരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ സെൽഫ് ഐസോലേഷൻ 14 ദിവസം നിർബന്ധമായിരുന്നു. ഇംഗ്ലണ്ട്, സ് കോ ട്ട് ലാൻഡ്, വടക്കേ അയർലൻഡ് എന്നിവിടങ്ങളിലെല്ലാം ഈ കാലയളവായിരുന്നു സമ്പർക്ക പട്ടികയിൽ വരുന്ന ആൾക്കാർക്ക് നിർദ്ദേശിക്കപ്പെട്ടിരുന്നത്. എന്നാൽ പുതിയ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇന്നലെ തൊട്ട് വെയിൽസിൽ ഒറ്റപ്പെടലിൻെറ സമയപരിധി 10 ദിവസമാക്കി കുറച്ചു. യുകെയുടെ മറ്റുഭാഗങ്ങളിലും ഒറ്റപ്പെടൽ കാലാവധി 10 ദിവസം ആക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

പുതിയ നയം അടുത്ത ഡിസംബർ 14 തിങ്കളാഴ്ച പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഒറ്റപ്പെടലിൻെറ കാലാവധി 10 ദിവസമായി കുറയ്ക്കുന്നത് കൊണ്ട് അടുത്ത പതിനഞ്ചാം തീയതി എൻഎച്ച്എസ് ടെസ്റ്റ് ആൻഡ് ട്രെയ്‌സ് മുഖേന സമ്പർക്ക പട്ടികയിൽ വരുന്നവർക്ക്‌ പോലും 10 ദിവസം കഴിഞ്ഞ് ക്രിസ്മസിന് തങ്ങളുടെ പ്രിയപ്പെട്ടവരുമായി പുനഃസമാഗമം സാധ്യമാണ്.

കോവിഡ് -19 ബാധിതരുടെ സമ്പർക്ക പട്ടികയിൽ വരുന്നവരോടാണ് വൈറസ് വ്യാപനം തടയുന്നതിനായിട്ട് ഒറ്റപ്പെടലിന് വിധേയമാകാൻ ആവശ്യപ്പെട്ടിരുന്നത്. ഇതുവരെ വൈറസ് വ്യാപനം കണ്ടെത്തുന്നതിനുള്ള സമയപരിധി രണ്ടാഴ്ച ആയിട്ടാണ് പൊതുവെ അംഗീകരിച്ചിരുന്നത്. എന്നാൽ10 ദിവസത്തിനുശേഷവും കോവിഡ് -19 ബാധിക്കാനുള്ള സാധ്യത നൂറിൽ ഒന്നോ രണ്ടോ പേർക്ക് ആണെന്നിരിക്കെ ഒറ്റപ്പെടൽ സമയപരിധി 14 ദിവസത്തിൽ നിന്ന് 10 ദിവസം ആക്കുന്നത് കൊണ്ട് തെറ്റില്ല എന്ന അഭിപ്രായമാണ് പൊതുവെ ഉള്ളത്. വൈറസ് വ്യാപനം ഉയർന്നതോതിലുള്ള രാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തിയശേഷം ഐസൊലേഷനിൽ കഴിയുന്നവർക്കും പുതിയനിയമം സഹായകരമാകും.

RECENT POSTS
Copyright © . All rights reserved