Main News

ശോശാമ്മ ജേക്കബ്

കേരളത്തിലെ നവോത്ഥാനത്തിന്റെ ഭാഗമായി നമ്പൂതിരി സമുദായമാകെ ഉണർന്നെഴുന്നേൽക്കുന്ന കാലഘട്ടത്തിലാണ് അക്കിത്തത്തിന്റെ ആദ്യകാല കവിതകൾ എഴുതപ്പെടുന്നത്. നമ്പൂതിരിയുടെ പ്രഭുത്വം ചോദ്യം ചെയ്യപ്പെടുകയും ആചാരങ്ങളുടെ പിടിയിൽ നിന്ന് വഴുതി മാറി ഉയർത്തെഴുന്നേൽക്കാൻ അവർ യത്നിച്ച കാലം. ഇതിനോടെല്ലാം പ്രതികരിച്ച് മാറ്റത്തെ സ്വീകരിക്കുവാൻ അദ്ദേഹം ശ്രദ്ധിച്ചു.

നമ്പൂതിരിസമുദായത്തിന്റെ ഇടുങ്ങിയ ഘടനയിൽ പ്രണയത്തിന് കാര്യമായ പ്രാധാന്യം ലഭിച്ചിരുന്നില്ല. കുടുംബത്തിലെ മൂത്തയാൾ മാത്രം വേളികഴിക്കുകയും മറ്റുള്ളവർ യഥേഷ്ടം സംബന്ധത്തിലേർപ്പെടുകയും ചെയ്തിരുന്ന അക്കാലത്തെ യഥാർത്ഥ പ്രണയം അർത്ഥവത്തുള്ളതായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മധുവിധുവിലെ കവിതകൾ ഇത്തരം സത്യങ്ങൾ വെളിപ്പെടുത്തിയത്. യാഥാസ്ഥിതിക നിലപാടിനെതിരെ ആഞ്ഞടിക്കുകയാണ് അദ്ദേഹം ഈ കവിതകളിലൂടെ ചെയ്തിരുന്നത്.

സമത്വസുന്ദരമായ നല്ല ഉഷസ്സിനെക്കുറിച്ചുള്ള സ്വപ്നത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട വിപ്ലവപ്രസ്ഥാനം ഹിംസയുടെയും ആത്മവഞ്ചനയുടെയും സ്ഥാപനമായിത്തീരുന്നത് കണ്ട കവി നിഷ്കളങ്ക സ്നേഹത്തിന്റെ ഭൂമിയിലേക്ക് മടങ്ങാൻ ആഹ്വാനംചെയ്യുന്ന “ഇരുപതാംനൂറ്റാണ്ടിലെ രഹസ്യം” രചിച്ചു.

നിത്യ ജീവിതത്തിലെ സാധാരണ അനുഭവങ്ങൾ വൃത്തബദ്ധമായ ഭാഷയിൽ പറഞ്ഞു പോകുന്നു കവി. ഒരു ഖണ്ഡകാവ്യം വലിപ്പമുള്ള അദ്ദേഹത്തിന്റെ കാവ്യത്തോളം വലിപ്പമുള്ള അദ്ദേഹത്തിന്റെ കാവ്യമാണ് ‘ ബലിദർശനം’. സമകാലജീവിതത്തിലെ ജീർണതകളെ വാചാലമായി ചർച്ച ചെയ്യപ്പെടുകയാണ് ഈ കാവ്യത്തിൽ.

മണിയറ, മധുവിധു, മധുവിധുവിനു മുമ്പ്, ഇടിഞ്ഞു പൊളിഞ്ഞ ലോകം, കരതാലമലകം തുടങ്ങിയവയാണ് അക്കിത്തത്തിന്റെ പ്രധാന കൃതികൾ.

 

ശോശാമ്മ ജേക്കബ്

തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം.
ഇപ്പോൾ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ മലയാളസാഹിത്യത്തിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി.
ഡിയർ അമ്മച്ചി, ആമി എന്നീ ഹ്രസ്വചിത്രങ്ങളുടെ തിരക്കഥാകൃത്ത്. ‘ ഡിയർ അമ്മച്ചി ‘ എന്ന ഹ്രസ്വചിത്രത്തിന്
നാഷണൽ ഹെൽത്ത്‌ മിഷൻ അവാർഡ് ലഭിച്ചു.
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിൽ ചെറുകഥാ മത്സരത്തിൽ ‘എ ‘ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. കൺടെന്റ് റൈറ്റർ, വിവർത്തക എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചു വരുന്നു.

 

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ബക്കിംഗ്ഹാം : സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി ബക്കിംഗ്ഹാം കൊട്ടാരത്തിലെ ക്രിസ്മസ് വിശേഷങ്ങൾ. ചാരിറ്റിക്ക് വേണ്ടി ക്രിസ്മസ് പുഡ്ഡിംഗുകൾ നിർമ്മിക്കുന്ന രാജ്ഞിയുടെയും ചാൾസ്, വില്യം, ജോർജ് രാജകുമാരന്മാരുടെയും ചിത്രങ്ങളാണ് ബക്കിംഗ്ഹാം കൊട്ടാരം പുറത്തുവിട്ടത്. റോയൽ ബ്രിട്ടീഷ് സേനയുടെ ന്യൂ ടുഗെദർ അറ്റ് ക്രിസ്മസ് സ്കീമിനുള്ളതാണ് പുഡ്ഡിംഗുകൾ. രാജ്ഞിയും സിംഹാസനത്തിന്റെ അടുത്ത മൂന്ന് അവകാശികളും ഈ ഒറ്റ ചിത്രത്തിൽ നിറയുന്നു. പശ്ചാത്തലത്തിൽ ശ്രദ്ധേയമായ ഒരു ക്രിസ്മസ് ട്രീ ഉണ്ട്. ചെറിയ കിരീടങ്ങൾ, ഒരു ചെറിയ സ്വർണ്ണ സിംഹാസനം തുടങ്ങിയവയാൽ അത് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.

രാജകീയ വസ്ത്രം ധരിച്ചാണ് ഏവരും പുഡിങ് ഉണ്ടാക്കുന്നതെന്നത് ശ്രദ്ധേയമായ മറ്റൊരു കാര്യമാണ്. വില്യം രാജകുമാരനും പിതാവ് ചാൾസും സ്യൂട്ടും ടൈയും ധരിച്ചിരിക്കുന്നു. കൈയിൽ ഒരു ഹാൻഡ്‌ബാഗ് ഇല്ലാതെ രാജ്ഞിയെ അപൂർവ്വമായി മാത്രമേ കാണാനാകൂ. ഈയൊരു ചിത്രത്തിലും അങ്ങനെ തന്നെയാണ് നാം രാജ്ഞിയെ കാണുക. 1968 ൽ റോയൽ വാറന്റ് ലഭിച്ച ലോനർ ലണ്ടൻ കമ്പനി, അന്നുമുതൽ രാജ്ഞിക്ക് ബാഗുകൾ വിതരണം ചെയ്യുന്നു. ഈ മാസം ആദ്യം എടുത്ത ചിത്രങ്ങൾ ആവാമിത്. ക്രിസ്മസ് കാലം ചിലവഴിക്കാൻ രാജ്ഞി സാൻ‌ഡ്രിംഗ്ഹാമിലേക്ക് പുറപ്പെടുന്ന വെള്ളിയാഴ്ചയ്ക്ക് മുമ്പ് എടുത്തതാവാം അത്. “ക്രിസ്മസ് പുഡ്ഡിംഗുകൾ ഉണ്ടാക്കുന്നതും കഴിക്കുന്നതും പരമ്പരാഗതമായി ഒരു കുടുംബപരമായ പ്രവർത്തനമാണ്. രാജകുടുംബത്തിന്റെ സഹായത്തോടെ നിർമ്മിച്ച ഈ പ്രത്യേക പുഡ്ഡിംഗുകൾ പങ്കിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” ചാരിറ്റി പറയുകയുണ്ടായി. ചാരിറ്റിയുടെ സ്കീം മാറ്റിനിർത്തിയാൽ, രാജ്ഞി തന്റെ 1,500 സ്റ്റാഫുകളിൽ ഓരോരുത്തർക്കും ക്രിസ്മസ് പുഡ്ഡിംഗും ഒരു കാർഡും സമ്മാനമായി നൽകുന്നത് പാരമ്പര്യമാണ്.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : പ്രസവപരിചരണം മെച്ചപ്പെടുത്തിയ ഇംഗ്ലണ്ടിലെ എൻ എച്ച് എസ് ട്രസ്റ്റുകൾക്ക് 1 മില്യൺ പൗണ്ട് ലഭിച്ചിരുന്നു. എന്നാൽ പരിചരണം തൃപ്തികരമല്ല എന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി. പ്രസവ പരിചരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള എൻ‌എച്ച്എസ് റെസല്യൂഷൻ നടത്തുന്ന മെറ്റേണിറ്റി ഇൻസെന്റീവ് സ്കീമിന് കീഴിൽ, ട്രസ്റ്റുകൾ 10 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തണം. അപ്രകാരം പ്രവർത്തിച്ച ഷ്രൂസ്ബറി, ടെൽഫോർഡ് എന്നീ എൻഎച്ച്എസ് ട്രസ്റ്റുകൾക്ക് 953,391പൗണ്ട് ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ നൂറു കണക്കിന് കുടുംബങ്ങൾ തങ്ങൾക്ക് വേണ്ടത്ര പ്രസവ പരിചരണം ലഭിക്കുന്നില്ല എന്നാരോപിച്ചു. ഷ്രൂസ്ബറി ആൻഡ് ടെൽഫോർഡ് ട്രസ്റ്റിലെ (സാത്ത്) അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പരിചരണം 2017 ഏപ്രിൽ മുതൽ ശ്രദ്ധിക്കുന്നുണ്ട്.

എൻ എച്ച് എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അന്വേഷണമാണ് ശിശുമരണം. പല ശിശുമരണങ്ങളും ട്രസ്റ്റിൽ നടന്നിട്ടുണ്ട്. പ്രസവസമയത്ത് ഉണ്ടായ മൂന്നു മരണങ്ങൾ, പ്രസവത്തിനു ശേഷം ഉണ്ടായ 17 മരണങ്ങൾ തുടങ്ങി നിരവധി കേസുകളാണ് ട്രസ്റ്റിനെതിരെ ഉള്ളത്. കെയർ ക്വാളിറ്റി കമ്മീഷനിലെ (സിക്യുസി) ഇൻസ്പെക്ടർമാർ വിലയിരുത്തിയാണ് കഴിഞ്ഞ സെപ്റ്റംബറിൽ ഷ്രൂസ്ബറി, ടെൽഫോർഡ് ട്രസ്റ്റിന് പണം നൽകിയത്. എന്നാൽ നവംബറിൽ പ്രസിദ്ധീകരിച്ച സിക്യുസി റിപ്പോർട്ട്, ട്രസ്റ്റിന്റെ പ്രസവ, പരിചരണ സേവനങ്ങൾ ഉൾപ്പെടെയുള്ളവ അപര്യാപ്തമാണെന്ന് വിലയിരുത്തുകയുണ്ടായി.

2009ൽ തന്റെ മകളുടെ മരണത്തെ തുടർന്ന് റിയാനൻ ഡേവിസാണ് ട്രസ്റ്റിനെതിരെ ഒരു സ്വതന്ത്ര അന്വേഷണം വേണമെന്ന് പറഞ്ഞ് രംഗത്തെത്തിയത്. പണം കൊണ്ട് സാത്ത് എന്തു ചെയ്തുവെന്ന് അറിയണമെന്ന് റിയാനൻ പറഞ്ഞു. ഇംഗ്ലണ്ടിലെ എൻ‌എച്ച്എസ് ട്രസ്റ്റുകളുടെ നിയമ വിഭാഗമായ എൻ‌എച്ച്എസ് റെസല്യൂഷൻ, 2018ൽ പ്രസവ പരിചരണം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള ഒരു പദ്ധതി ആരംഭിച്ചിരുന്നു. തെറ്റുകൾ കുറയ്ക്കുക, തൊഴിൽ ശക്തി വികസിപ്പിക്കുക, രോഗികളുടെ ആശങ്കകൾ പരിഹരിക്കുക എന്നിവ ഉൾപ്പെടെ 10 പ്രത്യേക പ്രസവ സുരക്ഷാ നടപടികൾ ട്രസ്റ്റുകൾ പാലിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തേണ്ടതുണ്ട്. സ്കീമിൽ പങ്കെടുത്ത 132 ട്രസ്റ്റുകളിൽ 75 എണ്ണം മുഴുവനും പാലിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പണം ലഭിച്ച ട്രസ്റ്റുകൾ മതിയായ പരിചരണം നൽകുന്നില്ല എന്ന് പിന്നീട് തെളിഞ്ഞു.

ഫാ. ഐസക് ആലഞ്ചേരി

ക്രിസ്തുമസ് ദൈവകരുണയുടെ അനുസ്മരണമാണ്. ആദിമാതാപിതാക്കളുടെ പാപം പറുദീസായുടെ സമൃദ്ധിയിൽ നിന്ന് മണ്ണിനോട് മല്ലിടുവാൻ, ലോകത്തിന്റെ ബുദ്ധിമുട്ടുകളിലേയ്ക്കിറങ്ങുവാൻ കാരണമായി. തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനോട് കരുണ കാണിക്കുന്ന ദൈവം ശിക്ഷയ്ക്കൊപ്പം അവന്റെ രക്ഷയ്ക്കായുള്ള പദ്ധതി ക്രമീകരിക്കുകയും ചെയ്തു. “”നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവന്റെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തല തകർക്കും” (ഉല്പത്തി 3; 15) എന്ന ശിക്ഷാവചനങ്ങളിൽ സർപ്പത്തിന്റെ തല തകർക്കുന്ന വരുവാനുള്ള രക്ഷകന്റെ വാഗ്ദാനം ദൈവം ഉൾച്ചേർത്തു. പറുദീസായുടെ പുറത്തേയ്ക്കുള്ള വാതിൽ ആദിമാതാപിതാക്കൾക്ക് പ്രത്യാശയോടെയുള്ള ഒരു പടിയിറക്കമായിരുന്നു. നഷ്ടങ്ങളേക്കാളധികം രക്ഷയുടെ വലിയ വാഗ്ദാനമായി ദൈവകാരുണ്യം മാറുകയായിരുന്നു.ദൈവം വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ്. ദൈവാനുഗ്രഹങ്ങൾ വിസ്മരിച്ച് മനുഷ്യൻ അവിടുന്നിൽ നിന്നകലുമ്പോഴും വിശ്വസ്തതയോടെ കാത്തിരിക്കുന്നവനാണ് ദൈവം.

സമയത്തിന്റെ തികവിൽ മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി ദൈവം ഭൂമിയിലാഗതനാകുന്നു- ക്രിസ്തുമസിൽ. സകലജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്തയായിരുന്നു രക്ഷകനായ ഇൗശോയുടെ ജനനം (ലൂക്കാ 2;10). തള്ളിപ്പറയുന്ന, ഉപേക്ഷിക്കുന്ന സ്വഭാവം കൈമുതലാക്കിയവനും അവിടുത്തെ തീക്ഷ്ണതയോടെ ആശിച്ചു കാത്തിരിക്കുന്നവനും ദൈവകരണയുടെ സമ്മാനമാണ് കാലിത്തൊഴുത്തിൽ ഭൂജാതനാകുന്ന ഇൗശോ. തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം അത്രമാത്രം ലോകത്തെ സ്നേഹിച്ച (യോഹ 3; 16) ദൈവപിതാവിന്റെ മനുഷ്യസമൂഹത്തോടുള്ള കരുണ വർണ്ണനാതീതമാണ്.
ദൈവകരുണ ഉത്സവമാക്കേണ്ടവരാണ് നാമെല്ലാവരും. കരുണയുടെ വർഷം പ്രഖ്യാപിച്ച പരിശുദ്ധപിതാവ് ഫ്രാൻസീസ് മാർപ്പാപ്പ ദൈവകരുണയെ നിരന്തര ധ്യാന വിഷയമാക്കുവാൻ ആവശ്യപ്പെടുന്നുണ്ട്. “സ്നേഹത്തിന്റെ യഥാർത്ഥമുഖം കരുണ’യാണെന്ന് പാപ്പാ ഒാർമ്മപ്പെടുത്തുന്നു. “”നിങ്ങളുടെ സ്വർഗ്ഗീയപിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ” (ലൂക്കാ 6;36). കരുണയില്ലാത്തവന്റെ ഹൃദയം മഞ്ഞുപോലെ തണുത്തുറഞ്ഞതാണെന്നും അവന് ഇൗശോയുടെ യഥാർത്ഥ അനുഗാമിയാകുവാൻ സാധിക്കുകയില്ലെന്നും പരിശുദ്ധപിതാവ് ഒാർമ്മപ്പെടുത്തുന്നു.

ഇൗ ക്രിസ്തുമസ് ദിനങ്ങൾ ദൈവത്തിന്റെ കരുണയുടെ ആഘോഷമായി നാം മാറ്റുമ്പോൾ ദൈവം കൂടെ വസിക്കുന്ന ഇമ്മാനുവേൽ അനുഭവം നമുക്കു സ്വന്തമാക്കാം. ദൈവം കൂടെ വസിക്കുന്നുവെന്ന ബോധ്യം സഹോദരനോട് കരുണ കാണിക്കുവാൻ നമുക്ക് പ്രേരകമാകും. ദൈവകരുണയുടെ അനുസ്മരണമായ ക്രിസ്തുമസിൽ, ജീവിതവേദനകളിലും ബുദ്ധിമുട്ടുകളിലും പ്രതിസന്ധികളിലും കഴിയുന്ന നമ്മുടെ സഹോദരരോട് കരുണ കാണിച്ചു കൊണ്ട്, കരുണയുടെ ഇൗ ആഘോഷത്തെ ഫലപ്രദമാക്കുവാൻ നമുക്ക് പരിശ്രമിക്കാം.

ഫാ. ഐസക് ആലഞ്ചേരി ചാൻസിലർ ചങ്ങനാശേരി അതിരൂപത

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

 

 

 

ജയേഷ് കൃഷ്ണൻ വി ആർ

രാജ്യത്തു ഏതു പ്രതിഷേധങ്ങൾ നടക്കുമ്പോഴും വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് അതിന്റേതായ പ്രാധാന്യം എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. അതിരുകടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പോലും രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്.  അനീതിക്കെതിരെ പെട്ടന്ന് പ്രതിഷേധം നടത്താനും സമൂഹത്തിൽ ആ പ്രതിഷേധത്തിനു പ്രാധാന്യം കൊണ്ടുവരാനും വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. വിദ്യാർത്ഥികളെ പ്രതിഷേധങ്ങളിലേക്കു നയിക്കുന്നത് സ്കൂൾ തലം മുതൽ ഉൾകൊണ്ടുവരുന്ന രാഷ്ട്രീയമാണ്. കേരളത്തിലെ ഒട്ടുമിക്ക ക്യാംപസുകളിലും വിദ്യാർത്ഥി പ്രതിഷേധങ്ങൾ ഉയരുമ്പോൾ അതിനു അതിന് അതിന്റേതായ രാഷ്ട്രീയ ചായ്‌വ് ഉണ്ടാകാറുണ്ട്, അതിനു കാരണമാകുന്നത് ക്യാംപസ് രാഷ്ട്രീയമാണ്. ഒരു സർക്കാരിനെ വരെ താഴെ ഇറക്കിയ ചരിത്രമാണ് കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിനുള്ളത്.

ക്യാംപസുകളിലെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഒരു പരിധി വരെ ക്യാമ്പസിനുള്ളിൽ അവസാനിക്കാറുണ്ടെങ്കിലും ക്യാമ്പസിന് പുറത്തേക്കും പ്രതിഷേധങ്ങൾ എത്താറുണ്ട്.
ക്യാമ്പസ് രാഷ്ട്രീയം ഒരിക്കലും രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളുടെ മേലുള്ള കൊമ്പുകോർക്കൽ ആവരുത്. വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു മാർഗം മാത്രമേ ആകാവൂ. എന്നാൽ ഇന്ന് വിദ്യാർത്ഥി പ്രസ്ഥാങ്ങളും അവരുടെ രാഷ്ട്രീയ പങ്കാളിത്തവും ക്യാമ്പസ് ഏറ്റെടുത്തു അതിനെ രാഷ്ട്രീയ ചട്ടകൂടിനുള്ളിൽ ആക്കുക എന്ന ലക്ഷ്യത്തോടെ മറിയിരിക്കുന്നു.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ക്യാമ്പസിനുള്ളിൽ സൗഹൃദപരമായി പറഞ്ഞു തീർക്കാൻ കഴിയുന്നവ കൊലപാതകങ്ങളിലേക്കു കടന്നിരിക്കുന്നു. ആയുധങ്ങൾക്ക് ഒളിച്ചിരിക്കാനുള്ള ഒരു മറയായി ക്യാമ്പസിനെ മാറ്റിയിരിക്കുന്നു. രാഷ്ട്രീയപരമായി ചേരിതിരിഞ്ഞു ആക്രമിക്കുമ്പോൾ കൊലപാതകത്തിലേക്ക് നയിക്കുമ്പോൾ അതിന്റെ നഷ്ടം വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കല്ല മറിച്ച് ഓരോരുത്തരുടേയും കുടുംബത്തിനാണ് എന്ന ഓർമ്മ പലപ്പോഴും ക്യാമ്പസ് രാഷ്ട്രീയം മറക്കുന്നു.
വിദ്യാർത്ഥികളാൽ തിരഞ്ഞെടുക്കുന്ന ക്യാമ്പസ് യൂണിയനുകൾ വിദ്യാർത്ഥികൾക്കായി പോരാടുന്നത് കണ്ടിട്ടുണ്ടെങ്കിലും അതേ യൂണിയനുകൾ തന്നെയാണ് അഭിപ്രായഭിന്നത മൂലം വിദ്യാർത്ഥികൾക്കെതിരെ തന്നെ തിരിയുന്നതും നമ്മുക്കും കാണാം. ഒരുപക്ഷേ ഇതേ കാരണം കൊണ്ട് തന്നെ നിഷ്പക്ഷരായി നിൽക്കുന്ന ഒരു പറ്റം വിദ്യാർഥികൾ ക്യാമ്പസ് യൂണിയനുകളെയുംവിദ്യാർത്ഥി പ്രസ്ഥാനങ്ങളെയും അവഗണിക്കുന്നത്.

വിദ്യാർത്ഥി യൂണിയനുകളും വിദ്യാർത്ഥി രാഷ്ട്രീയവും വിദ്യാർഥികളുടെ പ്രശ്നങ്ങളിലേക്കു ശ്രദ്ധ തിരിച്ചു കൊണ്ടുവരികയും അവർക്കായി പ്രവർത്തിക്കാനും അവർ തയ്യാറായി വരേണ്ടതുണ്ട്. ആ തിരിച്ചുവരവ് അകന്നുനിൽക്കുന്ന വിദ്യാർഥികളെ പോലും അനീതിക്കെതിരെ രാഷ്ട്രീയ അരാജകത്വത്തിനെതിരെ ശബ്ദമുയർത്താൻ പ്രേരണയാകും. കാത്തിരിക്കേണ്ടതുണ്ട് വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ രാഷ്ട്രീയം അഭിപ്രായ ഭിന്നത മറന്ന് നല്ലൊരു ക്യാമ്പസുകൾ രൂപികരിക്കുന്നതിനു.

 

ജയേഷ് കൃഷ്ണൻ വി ആർ

കോട്ടയം വാഴൂർ സ്വദേശി. പാലാ സെയിന്റ് തോമസ് കോളേജിൽ നിന്നും ഹിസ്റ്ററിയിൽ ബിരുദം.കോട്ടയം പ്രസ്സ് ക്ലബ്ബിൽ ജേർണലിസം വിദ്യാർഥിയാണ്. പൊത്താൻപ്ലാക്കൽ രാധാകൃഷ്ണൻന്റെയും ഗീത ദേവിയുടെയും മകൻ. സഹോദരങ്ങൾ ജയകൃഷ്ണൻ വി ആർ, ജയലക്ഷ്മി വി ആർ

 

 

 

 

 

 

 

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- കുറെ നാളായി ബ്രിട്ടീഷ് മാധ്യമങ്ങളും ജനങ്ങളും ചോദിച്ച ചോദ്യത്തിന് ഉത്തരമായി. രണ്ടു വർഷത്തിനുള്ളിൽ 95 വയസ്സ് പൂർത്തിയാവുന്ന എലിസബത്ത് രാജ്ഞിക്ക് ശേഷം, ചാൾസ് രാജാവാകും എന്ന തെറ്റാണെന്ന് രാജകുടുംബാംഗങ്ങൾ പ്രതികരിച്ചു. എഴുപത്തിയൊന്നുകാരനായ ചാൾസ് , വർഷങ്ങളായി രാജാവാകാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി രാജകുടുംബത്തിന് സ്വന്തമായുള്ള ഡച്ചി ഓഫ് ലൻകാസ്റ്റർ എസ്റ്റേറ്റിന്റെ മീറ്റിങ്ങുകളിലും മറ്റും ചാൾസ് ആണ് പങ്കെടുക്കുന്നത്. രാജകുടുംബത്തിന്റെ മുഖ്യ വരുമാന സ്രോതസ്സുകളിൽ ഒന്നാണ് ഈ എസ്റ്റേറ്റ്. അതോടൊപ്പം തന്നെ ചാൾസും, ഭാര്യ കാമില്ലയും ഉടൻതന്നെ ബെക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് താമസം മാറുമെന്ന അഭ്യൂഹങ്ങളുമുണ്ട്. അടുത്തിടെയായി പാർലമെന്റിന്റെ ആരംഭത്തിൽ നടത്തുന്ന പ്രസംഗത്തിലും എലിസബത്ത് രാജ്ഞിയെ ചാൾസ് അനുഗമിച്ചിരുന്നു.

2021 എലിസബത്ത് രാജ്ഞിക്ക് 95 വയസ്സ് ആകുന്നതോടെ, ചാൾസിനു പൂർണമായും അധികാരം നൽകും എന്ന വാർത്തകളെയാണ് ഇപ്പോൾ രാജകുടുംബം നിഷേധിച്ചിരിക്കുന്നത്. ലൈംഗികാരോപണത്തെ തുടർന്ന് ആൻഡ്രൂ രാജകുമാരന്റെ സാധ്യതകൾ മങ്ങിയതിനെ തുടർന്ന്, ചാൾസാകും അടുത്ത അധികാരി എന്ന ധാരണ എല്ലാവരിലും ഉണ്ടായിരുന്നു.

നാളുകളായി നീണ്ടുനിന്ന ആശങ്കകൾക്കാണ് രാജ കുടുംബം മറുപടി നൽകിയിരിക്കുന്നത്. എന്നിരുന്നാലും ചാൾസിന് ലഭിക്കുന്ന അധികാരങ്ങൾ വർധിക്കുമെന്നാണ് സൂചന.

അനീറ്റ സെബാസ്റ്റ്യൻ 

കൊച്ചി: സമീപഭാവിയിൽ ഇപ്പോഴത്തെ നോട്ടുകൾക്ക് പകരമായി ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കേണ്ടിവരുമെന്ന് ഡച്ച് ബാങ്ക് നയതന്ത്രജ്ഞൻ. ക്രിപ്റ്റോ കറൻസികളുടെ പ്രാധാന്യത്തെക്കുറിച്ചും അടുത്ത പത്ത് വർഷത്തിനുശേഷം നോട്ടുകളുടെ നിലനിൽപ്പിനെക്കുറിച്ചും ഡച്ച് ബാങ്ക് നയതന്ത്രജ്ഞനായ ജിം റീഡ് വ്യക്തമാക്കുന്നു. ഇമാജിൻ 2030 എന്ന പേരിൽ പുറത്തിറക്കിയ ഡച്ച് ബാങ്കിന്റെ ഗവേഷണ റിപ്പോർട്ടിലാണ് ഈ  പരാമർശങ്ങൾ. ഈ 84 പേജ് സ്പെഷ്യൽ എഡിഷനിൽ ‘ദ് എൻഡ് ഓഫ് ഫിയറ്റ് മണി? ‘ എന്ന റിപ്പോർട്ടിലാണ് ജിം റീഡ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ നോട്ടുകളെ പിടിച്ചു നിർത്തുന്ന ശക്തികളെല്ലാം ഇന്ന് തകർച്ചയുടെ വക്കിലാണ്. അതുകൊണ്ട് 2020 കളിൽ ഈ സ്ഥിതിക്ക് എതിരെ വലിയ പ്രതിഷേധങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് ബദൽ സംവിധാനങ്ങളായ ക്രിപ്റ്റോ കറൻസിയുടെയും സ്വർണത്തിന്റെയും ആവശ്യകത വർദ്ധിപ്പിക്കും.

ഗവേഷണ റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ ക്രിപ്റ്റോ കറൻസിയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പണമായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മാരിയൊ ലേബറിന്റെ റിപ്പോർട്ട് പ്രകാരം ക്രിപ്റ്റോ കറൻസിയോടുള്ള ഈ ആഭിമുഖ്യം തുടരുകയാണെങ്കിൽ ബ്ലോക്ക്‌ ചെയിൻ വാലറ്റ്, ഇന്റർനെറ്റ് മുതലായവ ഉപയോഗിക്കുന്നവരുടെ എണ്ണം 2020-2030 കളിൽ ക്രമാതീതമായി വർദ്ധിക്കും. ക്രിപ്റ്റോ കറൻസിയുടെ സ്വീകാര്യത വർദ്ധിക്കണമെങ്കിൽ ഗവൺമെന്റുകളും അധികൃതരും ഇവയ്ക്ക് അംഗീകാരം നൽകണം. ഇതിനായി ആപ്പിൾ പേ, ഗൂഗിൾ പേ, വിസ, മാസ്റ്റർ കാർഡ്, വാൾമാർട്ട് , ആമസോൺ തുടങ്ങിയ പ്രധാന ഓഹരി ഉടമകളുമായി ബന്ധം സ്ഥാപിക്കപ്പെടണം. ഈ വെല്ലുവിളികൾ മറികടന്നാൽ ഇപ്പോഴത്തെ നോട്ടുകളുടെ നിലനിൽപ്പ് പ്രതിസന്ധിയിലാകും.

സമീപഭാവിയിൽ ക്രിപ്റ്റോ കറൻസികൾ ഡിജിറ്റൽ യുദ്ധത്തിനുള്ള ഏറ്റവും വലിയ ആയുധം ആയിരിക്കും. ശക്തമായ ബാങ്കിംഗ് സ്ഥാപനങ്ങളുള്ള പല രാജ്യങ്ങളും ഇപ്പോൾ ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുന്നുണ്ട്. ഏതൊക്ക രാജ്യങ്ങളാണ് ഇവയ്ക്ക് ലൈസൻസ് നൽകുകയും വൻകിട ഓഹരി ഉടമകളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുകയെന്നത് ഇനിയും  അവശേഷിക്കുന്നുവെന്നും എന്നാൽ ഇത് സാധ്യമായാൽ ക്രിപ്റ്റോ കറൻസിയും , സാമ്പത്തിക സ്ഥാപനങ്ങളും , സ്വകാര്യമേഖലയും , പൊതുമേഖലയും തമ്മിലുള്ള വിടവ് ഇല്ലാതാകുമെന്നും മാരിയൊ ലേബ പറയുന്നു .

സി. ­ഗ്ലാ­ഡിസ് ഒ.­എ­സ്.­എസ്

ക്രിസ്തു­വിനെ ഹൃദ­യ­ത്തില്‍ സ്വീക­രി­ക്കാന്‍ ഇരു­പ­ത്തി­യഞ്ചുനോമ്പു ­നോക്കി ഉള്ളി­ലൊരു പുല്‍കൂട് പണി­യാന്‍ ശ്രമി­ക്കു­ക­യാണ് നാം. നോ+ അമ്പ്=നോമ്പ് നോമ്പു­കാലം.നോമ്പ് അപ­ര­നെ­തിരെ വാക്കിന്റെ നോട്ട­ത്തിന്റെ ചെയ്തി­യുടെ അമ്പ് ­തൊ­ടുത്തു വിടാ­ത്ത­കാ­ല­മാ­കണം. ക്രിസ്തു­മസ്സ് ഒരു ഓര്‍മ്മ­പ്പെ­ടു­ത്താ­ലാണ് എളി­മ­യുടെ, സ്‌നേഹ­ത്തിന്റെ, മറ­വി­യുടെ ഓര്‍മ്മ­പ്പെ­ടു­ത്തല്‍. തന്റെ സൃഷ്ടിയെ രക്ഷി­ക്കാന്‍ അവ­നോ­ടൊപ്പം സഞ്ച­രി­ക്കാന്‍ അനേകം നാള്‍ ദൈവം കണ്ട വലിയ സ്വപ്ന­ത്തിന്റെ പൂവ­ണി­യ­ലാണ് ക്രിസ്തു­മസ്സ്.

പുല്‍ക്കൂ­ടിന്റെ മുന്നില്‍ ചെന്നു നില്ക്കു­മ്പോള്‍ നിര­വധി ധ്യാന­ചി­ന്ത­കള്‍ പുല്‍ക്കുട് പകര്‍ന്നു നല്‍കു­ന്നു­ണ്ട്. വലിയ കൂടാ­ര­ങ്ങള്‍ക്ക് മുന്നില്‍ നാം പണി­യുന്ന ചെറിയ പുല്‍ക്കൂടു­കള്‍ നമ്മോടു പറ­യു­ന്നത് എളി­മ­യുടെ സുവി­ശേ­ഷ­മാ­ണ്, ചെറു­താ­ക­ലിന്റെ സന്ദേ­ശം. നിന്റെ വീടോളം നീ പുല്‍ക്കുട് ഒ­രി­ക്കലും പണി­യു­ന്നില്ല. പണി­ത­ാല്‍ അത് പുല്‍ക്കൂടും ആകു­ന്നി­ല്ല. പുല്‍ക്കൂടിന് പറ­യാ­നു­ള്ളത് നീ എന്നോളം ചെറു­താ­ക­ണ­മെ­ന്നാ­ണ് പറ്റുമോ നിന­ക്ക്?. പുല്‍ക്കൂ­ടിലെ നക്ഷത്രം പറ­യു­ന്നത് നീ നേരിന്റെ വഴി­യുടെ പ്രകാ­ശ­മാ­ക­ണം. സത്യ­ത്തിന്റെ പാത­യില്‍ നിന്റെ സഹോ­ദ­രനെ നയിച്ച് ദൈവ­ത്തില്‍ എത്തി­ക്കണം നീ.

പുല്‍ക്കൂ­ട്ടിലെ ജ്ഞാനി­കള്‍ അവര്‍ ലോകത്തിന്റെ കണ്ണില്‍ വിജ്ഞാ­നി­ക­ളാ­യി­രുന്നു അവ­രുടെ ജ്ഞാന ദൃഷ്ടി­യില്‍ അവര്‍ ദൈവത്തെ അന്വേ­ഷി­ച്ചത് ഹെറോ­ദോ­സിന്റെ കൊട്ടാ­ര­ത്തില്‍ ആയി­രു­ന്നു. എന്നാല്‍ അവിടെ അവര്‍ക്ക് ദൈവത്തെ കണ്ടെ­ത്താനായില്ല അവ­രുടെ അന്വേ­ഷണം അനേകം പിഞ്ചു­കു­ഞ്ഞുങ്ങ­ളുടെ മര­ണ­ത്തില്‍ കലാ­ശി­ച്ചു. ഒടു­വില്‍ ദൈവ­ദൂ­തന്റെ അരു­ളപാട് ലഭിച്ച് നേരിന്റെ വഴിയെ നീങ്ങി­യ­പ്പോഴാണ് അവര്‍ക്ക് ദൈവത്തെ കണ്ടെത്താനാ­യ­ത്. ജ്ഞാനി­കള്‍ നൽകുന്ന സന്ദേശം ഈ ലോക­ത്തിന്റെ ജ്ഞാനം ഒന്നു­മല്ല നീ അധി­കാ­ര­ത്തിന്റെ ലൗകീ­ക­സു­ഖ­ങ്ങ­ളുടെ പിന്നാലെ പരക്കം പാഞ്ഞാല്‍ നിനക്ക് വഴി­തെറ്റും അതു­മല്ല നീ വലിയ അപ­കട­ത്തില്‍ ചെന്നു ചാടും.

ആട്ടി­ട­യ­ന്മാര്‍, വിദ്യാ­ഭ്യാസം ഒട്ടു­മി­ല്ലാത്ത സാധ­ര­ണ­ക്കാരായി­രു­ന്നു നാളെ­പറ്റി വ്യാകു­ല­പ്പെ­ടാ­ത്ത­വര്‍. അവര്‍ നല്ക്കുന്ന ചിന്ത നിങ്ങളും അവരെപോലെ നിഷ്‌ക­ള­ങ്കര്‍ ആക­നാണ് എന്നാലെ ദൈവ­ത്തിന്റെ മഹ­ത്വം ആദ്യം ദര്‍ശി­ക്കാന്‍ കഴി­യൂ . പുല്‍ക്കൂട്ടിലെ മാതാവ് ഓര്‍മ്മി­പ്പി­ക്കു­ന്നത് മാല­ഖ­യോട് ഒരു വാക്കു­പോലും മറുത്ത് പറ­യാതെ ഇതാ കര്‍ത്താ­വിന്റെ ദാസി നിന്റെ വചനം പോലെ എന്നില്‍ ഭവി­ക്കട്ടെ എന്നു പറഞ്ഞ് എളി­മ­യോടെ കര്‍ത്താ­വിന്റെ വച­ന­ത്തില്‍ വിശ്വ­സി­ച്ച­വള്‍ അതി­നാ­ലാണ് അവള്‍ക്ക് ക്രിസ്തു­വിന്റെ അമ്മ­യാ­കാന്‍ ഭാഗ്യം ലഭി­ച്ചത്.പുല്‍ക്കൂ­ട്ടിലെ അമ്മ­ത­രുന്ന സന്ദേശം നിങ്ങളും എളി­മ­യുടെ വാഹ­ക­രാ­ക­നാ­ണ്. യൗസേ­പ്പി­താ­വിന് പറ­യാ­നുള്ളത് നിങ്ങള്‍ സ്വപ്നം കാണണം ദൈവ­ത്തിന്റെ അരു­ള­പാ­ടിന്റെ സ്വപ്നം. മറ്റുള്ളവരുടെ പ്രവ­ച­ന­ങ്ങ­ളുടെ പിന്നാലെ പരക്കം പായേ­ണ്ട­വ­രല്ല നാം. സഹ­ന­ങ്ങ­ളില്‍ പ്രതി­സ­ന്ധി­ക­ളില്‍ നീ ദൈവത്തോടെ നേരിട്ട് സംസാ­രിക്കണം. അവി­ടുന്ന് നിനക്ക് സത്യ­ങ്ങള്‍ വെളി­പ്പെ­ടു­ത്തി­തരും.

യൗസേപ്പും ജ്ഞാനി­കളും സ്വപ്നം കാണാന്‍ നമ്മെ പഠി­പ്പി­ക്കുന്നുണ്ട്. കന്യാ­ക­മ­റി­യത്തെ ഉപേ­ക്ഷി­ക്കാന്‍ തീരു­മാ­നിച്ച ജോസഫിനെയും, ഹെറോ­ദോ­സിന്റെ ഗൂഢ­ലോ­ച­ന­ക­ളില്‍ നിന്ന് വഴി­മാ­റി­ന­ട­ക്കാന്‍ ജ്ഞാനി­കളെയും പഠി­പ്പി­ച്ചത് അവര്‍ ദൈവത്തെ സ്വപ്നം കണ്ട­തു­കൊ­ണ്ടാണ്. മാല­ഖ­മാര്‍ക്ക് പറ­യാ­നു­ള്ളത് അസൂ­യ­യുടെ കൂപ്പു­ക­യ­ത്തില്‍ നിന്ന് അക­ന്നു­മാറി നിന്റെ നാവ് കൊണ്ട് സന്മ­നസ്സ് ഉള്ള­വര്‍ക്ക് സമാ­ധ­ന­ത്തിന്റെ ഗീതം ആശം­സി­ക്കണം. ക്രിസ്ത്യാനി സമ­ാധാ­ന­ത്തിന്റെ സന്ദേ­ശ­വാ­ഹ­ക­രാ­ക­ണം. അങ്ങനെ അനേകം ചിന്ത­യുടെ ഓര്‍മ്മ­പ്പെ­ടു­ത്തല്‍ പുല്‍ക്കൂട് നമുക്ക് പകര്‍ന്നു തരു­ന്നു. ഫലം ഏറെ­യുള്ള വൃക്ഷ­ത്തിനേ താഴ്ന്നു നില്ക്കാന്‍ പറ്റൂ . ഭൂമിക്ക് മിതേ കൃപ­ചെരിഞ്ഞ് ഫലം നല്കുന്ന വലിയ വട­വൃഷം കണക്കെ ക്രിസ്തു­വിന്റെ സ്‌നേഹം നമ്മെ പൊതിഞ്ഞു നില്ക്കു­ക­യാ­ണ്. പ്രകൃതിപോലും അനേകം കൊടു­ക്ക­ലിന്റെ പാഠ­ങ്ങള്‍ നമുക്ക് പകര്‍ന്നു നൽകു­ന്നു­ണ്ട്. പ്രതി­ഫലം അര്‍ഹി­ക്കാതെ നിര­വധി അനു­ഗ്ര­ഹ­ങ്ങള്‍ പ്രകൃതി നൽകു­ന്നു­ണ്ട് എന്നതു ധ്യാന­വി­ഷ­യ­മാ­ക്കേ­ണ്ട ­കാ­ര്യ­മാ­ണ്.

ക്രിസ്തു­മസ്സ് ഒരു മറ­വി­യുടെ ഒര്‍മ്മ­പ്പെ­ടു­ത്ത­ലാ­ണ്. അത് സ്‌നേഹ­മാ­ണ്. സ്‌നേഹി­ക്കു­ന്ന­വര്‍ക്കേ മറ­ക്കാന്‍ പറ്റൂ . പ്രപ­ഞ്ച­സൃ­ഷ്ടാ­വിനു ജനി­ക്കാന്‍ സ്വന്തം എന്നു പറ­യാന്‍ ഒരു കൂര­പോലും ഇല്ലാ­യി­രു­ന്നു. ഇതാണ് നമ്മോടുള്ള സൃഷ്ടാ­വിന്റെ സ്‌നേഹം. സ്വയം അവ­ഗണി­ക്കുക മനു­ഷ്യര്‍പോലും ഇഷ്ട­പ്പെ­ടാന്‍ ആഗ്ര­ഹി­ക്കാത്ത നിസ­ഹാ­യ­ത­യി­ലേക്കു കടന്നു വന്ന ദൈവം എല്ലാം മറന്നു നിന്നെ സ്‌നേഹി­ച്ച­തു­കൊ­ണ്ടാണ് സ്വയം ചെറു­താ­യ­ത്. ശാന്ത­മായി ഒഴു­കു­ന്ന­പു­ഴ­പോലെ ശാന്ത­മായി ദൈവത്തെ അനു­ക­രി­ക്കാന്‍ എളി­മ­യുടെ വസ്ത്രം അണി­യാന്‍ സ്വയം ചെറു­താ­ക­ലിന്റെ അപ്പം കൊടു­ക്കാനും സ്വീക­രി­ക്കാനും മ­ഞ്ഞു­പെ­യ്യുന്ന ക്രിസ്തു­മസ്സ് രാവില്‍ ദൈവത്തിന്റെ അരു­ള­പാ­ടു­കളെ ശാന്ത­മായി സ്വപ്നം കാണാനും കഴി­യട്ടെ.

സി. ­ഗ്ലാ­ഡിസ് ഒ.­എ­സ്.­എസ്

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

അമൽമോൻ റോയി

ഒരു ക്രിസ്തുമസ് രാവ് കൂടി വന്നിരിക്കുകയാണ്. ക്രിസ്തുമസ് എപ്പോഴും മുന്നോട്ടുവയ്ക്കുന്നത് ശാന്തിയും സമാധാനവും ആണ്. എല്ലാവർക്കും ക്രിസ്തുമസിന്റെ ആശംസകൾ നേരണമെന്നുണ്ടെങ്കിലും ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ അനുസരിച്ച് അതിന് സാധിക്കുകയില്ല. ഇന്ത്യയിലൊട്ടാകെ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭം നടക്കുകയാണ്. ഉണ്ണിയേശു അങ്ങ് ബത്‌ലഹേമിൽ ശാന്തിയും സമാധാനവും നൽകുവാനാണ് ജനിച്ചതെങ്കിൽ ഈ ക്രിസ്തുമസിന് ഉണ്ണിയേശു ജനിക്കേണ്ടത് ഇന്ത്യയിലാണ്. സമാധാനം എന്താണെന്ന് കുറച്ചുനാളായി ഇന്ത്യ അറിയുന്നില്ല . എവിടെയും അക്രമണവും വെടിവെപ്പും മാത്രം. ഒരു ജന്മദിന ആഘോഷ വേളയിൽ മരണ ദിനങ്ങളുടെ കാഴ്ചകൾ കാണേണ്ടി വരുന്നു.

രാജാക്കന്മാർ ഉണ്ണിയേശുവിനെ കാണുവാൻ കാലിത്തൊഴുത്തിൽ വന്നു എന്നതിന്റെ അനുസ്മരണവും ഇന്നേ ദിവസം നടക്കുന്നു.
ഇന്ത്യയിലെ രാജാക്കന്മാർ അഥവാ ഇന്ത്യ ഭരിക്കുന്നവർ പ്രജകളുടെ പ്രശ്നം കാണാത്തത് ആണോ? അല്ലെങ്കിൽ കണ്ടിട്ടും കാണാത്തതുപോലെ അഭിനയിക്കുന്നതാണോ? ഒരുപക്ഷേ അവർ ഈ നിയമ നിർമ്മാണത്തിൽ ചില ഗുണങ്ങൾ കണ്ടിട്ടുണ്ടാവും. എന്നാലും തന്റെ പ്രജകളുടെ പ്രശ്നങ്ങൾ കണ്ടു മനസ്സിലാക്കി അതിനു പരിഹാരം കാണുന്നവരാണ് യഥാർത്ഥ ഭരണകർത്താക്കൾ. എന്നാൽ നമ്മുടെ രാജ്യത്ത് മാറി വരുന്ന പല ഭരണകൂടത്തിനും ഇതിന് സാധിക്കുന്നുണ്ടോ എന്നത് സംശയമാണ്. പൗരത്വ ബില്ലിനെതിരെ നടക്കുന്ന ഈ പ്രക്ഷോഭം ഇത്രത്തോളം വഷളാകുന്ന സാഹചര്യത്തിലും ഭരണകൂടത്തിലെ ഈ മൗനം എത്രത്തോളം ഈ രാജ്യത്തെ ബാധിക്കുമെന്ന് കണ്ടറിയണം. ഒരു നിയമം നടപ്പിലാക്കുന്നത് അവിടുത്തെ ജനങ്ങളുടെ സംരക്ഷണത്തിനും ഭരണഘടനയ്ക്കും അനുസരിച്ചാണ്. ഈ നിയമം ഈ പൗരത്വഭേദഗതി ബില്ലിന് ബാധകമല്ല എന്ന് ചോദിക്കുന്ന അവരെ ഇല്ലായ്മ ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. ഇതിനു വലിയ ഉദാഹരണമാണ് വെടിവെപ്പിൽ കൊല്ലപ്പെട്ട വരും പരിക്കേറ്റ വരും.

കഴിഞ്ഞ ദിവസം കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ പ്രശ്നങ്ങൾ കൂടി കൂട്ടിവായിക്കുമ്പോൾ അടിച്ചേൽപ്പിക്കലിന്റെ സ്വരം നമുക്ക് വായിക്കാം. തെറ്റ് പറ്റാത്ത മനുഷ്യരില്ല. ഈ തെറ്റ് തിരുത്തി പുതിയ മനുഷ്യൻ ആകുമ്പോഴാണ് സന്തോഷവും സമാധാനവും ഉണ്ടാക്കുന്നത്. ഈ ക്രിസ്തുമസ് രാവിൽ നമ്മുടെ രാജ്യത്തിന്റെ സമാധാനത്തിനും ശാന്തിക്കും വേണ്ടി പ്രാർത്ഥിക്കാം.

അമൽമോൻ റോയി.

കോട്ടയം ഉഴവൂർ സ്വദേശി. പാലാ സെന്റ് തോമസ് കോളേജിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദം നേടി. ഇപ്പോൾ കോട്ടയം പ്രസ് ക്ലബിൽ ജേർണലിസം വിദ്യാർഥിയാണ്.
ഉഴവൂർ കൂപ്ലിക്കാട്ടിൽ റോയി മിനി ദമ്പതികളുടെ മൂത്തമകൻ. സഹോദരി റിയ.

മലയാള ഭാഷാ സാഹിത്യത്തിന് അവിസ്മരണീയമായ സ്ഥാനം നേടികൊടുക്കുന്നതിൽ പുസ്തകപ്രസാധനത്തിന് നല്ലൊരു പങ്കുണ്ട്. 1772 ൽ റോമിൽ അച്ചടിച്ച് 1774 ൽ കേരളത്തിൽ ഇറക്കിയ “സംക്ഷേപ വേദാർഥം” ആണ് മലയാളത്തിൽ ഇറങ്ങിയ ആദ്യ പുസ്തകം. ഇറ്റലിയിലെ വൈദികൻ ക്ലമന്റ് പിയോണിയസ് ക്രിസ്തിയാനികൾക്കായി ചോദ്യോത്തര രൂപത്തിൽ ഇറക്കിയത്. 1821 ൽ കേരളത്തിലെ ആദ്യ അച്ചടി യന്ത്രം കോട്ടയം സി.എം.എസ്. പ്രസ്സിൽ ബ്രിട്ടീഷുകാരനായ റവ.ബെഞ്ചമിൻ ബെയ്‌ലി സ്ഥാപിച്ചതാണ്. മലയാള ഭാഷയ്ക്ക് വിദേശ മിഷനറിമാരുടെ സഹായത്താൽ ആദ്യ കാലങ്ങളിൽ ധാരാളം പുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യ നോവൽ, അപ്പു നെടുങ്ങാടി എഴുതിയ കുന്ദലത 1887 ലും ഒ.ചന്ദുമേനോൻറ് ഇന്ദുലേഖ 1889 ലും ഇറങ്ങി. ഇത്രയും പാരമ്പര്യമുള്ളതാണ് മലയാള ഭാഷയും അച്ചടി മേഖലയും.

കേരളത്തിലെ ആദ്യ പുസ്തകശാലയാണ് 1928 ൽ കോട്ടയത്തു ജന്മമെടുത്ത വിദ്യാർത്ഥിമിത്രം. 1945 ൽ കോട്ടയത്തു തന്നെ സാഹിത്യ പ്രവർത്തക സഹകരണസംഘ൦. തൃശ്ശൂർ കറന്റ് ബുക്ക്സ്, തിരുവനന്തപുരത്ത് പ്രഭാത് ബുക്ക്സ്, കോഴിക്കോട്ട് മാതൃഭൂമി ബുക്ക്സ്, കോട്ടയം ഡി.സി. കോഴിക്കോട്ട് പൂർണ്ണ തുടങ്ങി കേരള സാംസ്കാരിക വകുപ്പിന്റേതടക്കം ഇന്ന് ചെറുതും വലുതുമായ ധാരാളം പുസ്തകപ്രസാധകരുണ്ട്. ഇന്നത്തെ വാണിജ്യ സാധ്യതകൾ പ്രസാധകർ പല വിധത്തിലാണ് പ്രയോജനപ്പെടുത്തുന്നത്. അതിനവർ ഒളിഞ്ഞും തെളിഞ്ഞും പല പല മാർഗ്ഗങ്ങളും സ്വീകരിക്കുന്നുണ്ട്. അതിലൊന്നാണ് പുസ്തകം വിറ്റഴിക്കാൻ അതിന്റ ഉള്ളടക്കത്തെ ചൊല്ലിയുള്ള കൊഴുപ്പ് നിറച്ച വിവാദങ്ങൾ. നല്ല വായനക്കാരൻ ഒരു കൃതിയുടെ ആഴവും അഴകും മനസ്സിലാക്കിയാണ് പുസ്തകങ്ങൾ വാങ്ങുന്നത്. ഇക്കിളി സാഹിത്യ പുസ്തകങ്ങൾ ചുടപ്പംപോലെ വിറ്റഴിയുന്നത് മനുഷ്യരുടെ മനഃസാക്ഷി മരവിച്ചതുകൊണ്ടോ അതോ പേരും പെരുമയുമള്ളതുകൊണ്ട് ഏത് ചെറ്റയും പൊളിച്ചു വരാമെന്നാണോ?

ലോകത്തു ഏറ്റവും കൂടുതൽ പുസ്‌തകങ്ങൾ വായിക്കപ്പെടുന്നത് ബ്രിട്ടനെപോലുള്ള വികസിത രാജ്യങ്ങളിലെങ്കിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങങ്ങൾ വായിക്കപ്പെടുന്നത് കേരളത്തിലാണ്. 2010 ന് മുൻപ് സ്ത്രീകളുടെ ഇക്കിളിപ്പെടുത്തുന്ന ആത്മ കഥയില്ലാതെ തന്നെ സാക്ഷര കേരളമെന്ന പേര് നമുക്ക് ലഭിച്ചു. ബൈബിൾ വായിച്ചിട്ടുള്ളവർക്ക്രറിയാം ജെറുശലേമിൽ ജീവിച്ചിരുന്ന ദാവീദ് രാജാവിന്റ മകൻ സഭാപ്രസംഗി ലോകത്തോട് വിളിച്ചു പറഞ്ഞു. ഈ ഭൂമിയിൽ കാണുന്നത് എന്തും മായ. അതൊരു അധികപ്രസംഗമല്ല. വശ്യ സൗന്ദര്യമുള്ള ഈ പ്രപഞ്ചത്തെ മനുഷ്യന് ഈശ്വരൻ നൽകിയത് എത്ര സമ്പത്തു വാരി കുട്ടിയാലും എത്ര കെട്ടിടങ്ങൾ കെട്ടിപൊക്കിയാലും ഇതെല്ലം വിട്ട് ഒരു നാൾ പോകേണ്ടി വരുമെന്നാണ്. ആദ്യ അദ്ധ്യായത്തിൽ പറയുന്നു. ” എല്ലാവരേക്കാൾ അധിക ജ്ഞാന൦ എനിക്കുണ്ട്. അതിനാൽ ജ്ഞാനം ഗ്രഹിപ്പാനും, ഭ്രാന്തും, ഭോഷത്വമറിയുവാനും ഞാൻ മനസ്സുവെച്ചു.” ഇന്നത്തെ കുറെ പുസ്തകങ്ങളുടെ നാഡീഞരമ്പുകൾ പരിശോധിച്ചാൽ ഈ സഭാപ്രസംഗിയുടെ വാക്കുകൾ പ്രസക്തമാണ്. ജ്ഞാനത്തിൽ വളർന്നു വളർന്ന് ഭോഷത്വം നിറഞ്ഞ ഒരു ഒരു ലോകത്തേക്കാണോ നമ്മൾ സഞ്ചരിക്കുന്നത്? ചില പ്രസാധക തൊഴിലാളികൾ മനഃപൂർവ്വം സംവാദത്തേക്കാൾ വിവാദമുണ്ടാക്കുന്നത് ആധുനിക കലയുടെ ദാർശനിക ഭാവമാണോ?

സമുഹത്തിൽ എന്ത് അനീതി നടന്നാലും അത് പ്രസാധക-മാധ്യമ രംഗത്തായാലും പലരുടേയും സ്വാതന്ത്ര്യബോധ൦ ഉണരാറില്ല. ആണും പെണ്ണും തമ്മിലുള്ള പ്രേമവും കാമവുമാണ് വിഷയമെങ്കിൽ അതിന്റ തീവ്രത വർദ്ധിക്കുക മാത്രമല്ല അത്യന്തം ആകർഷകവുമാണ്. സ്ത്രീയുടെ നഗ്ന ഭാഗങ്ങൾ കാട്ടി സിനിമ രംഗത്തുള്ളവർ ചെറുപ്പക്കാരുടെ കാശ് അടിച്ചു മാറ്റാറുണ്ട്. സ്വന്തം അനുഭവക്കുറുപ്പുകൾ ആർക്കും പറയാം എഴുതാം. അത് പലർക്കും ആത്മസുഖം നൽകാം. എന്നോർത്ത് ചിലരെയെങ്കിലും ദുഃഖത്തിന്റ, അപമാനത്തിന്റ തീച്ചൂളയിലേക്ക് തള്ളി വിടാറുണ്ട്. അതിന് ആരാണ് ഉത്തരം പറയേണ്ടത്? അധികാരത്തിന്റെ, അന്തഃപുരത്തിന്റ അകത്തളങ്ങളിൽ എത്രയോ കാമലീലകൾ നടക്കുന്നു. അതൊക്കെ അറിഞ്ഞാലും പുസ്തകരൂപത്തിൽ പുറത്തു വരാറില്ല. അതിന് പകരം വലയിൽ കുരുങ്ങുന്നത് പാവം സ്ത്രീകൾ. ധാരാളം വായിച്ചുവളർന്ന മലയാളി ഇന്ന് പുരോഗമിക്കുന്നത് വൈകാരികമായ നിന്ദ, വെറുപ്പ്, വിദ്വഷം തുടങ്ങിയവ വളർത്തിക്കൊണ്ടാണ്. ചില മാധ്യമങ്ങൾ, പ്രസാധകർ സമ്പന്നരാകുന്നത് വായനക്കാരന്റെ ബോധമണ്ഡലം ഇത്തരത്തിൽ നവീകരിച്ചുകൊണ്ടാണ്. സ്ത്രീയും പുരുഷനും ഇഷ്ടപ്പെട്ടാൽ ‘അതിവിശുദ്ധ’മായ ശൃംഗാരം നടക്കും. അതിലിത്ര പുതുമയെന്താണ്? ആസ്വാദക മനസ്സുകളിൽ തെളിമയോടെ, പുതുമയോടെ എന്താണ് വായിക്കാനുള്ളത്?

ഈ അടുത്ത കാലത്തു് കേരളത്തിലിറങ്ങുന്ന സ്ത്രീകളുടെ ആത്മ കഥക്കകൾക്ക് വൻ പ്രചാരമാണ് ലഭിക്കുന്നത്. പീഡനങ്ങൾ നേരിടുന്ന ചില സ്ത്രീകൾ കോടതികളെക്കാൾ ആശ്രയിക്കുന്നത് ചില പ്രസാധകരെയാണ്. നിയമങ്ങൾ നോക്കുകുത്തികളായതുകൊണ്ടാണോ പാവപ്പെട്ട സ്ത്രീകളുടെ ജീവിതം തെരുവിൽ വിറ്റഴിക്കപ്പെടുന്നത്? ഇതിലൂടെ സമൂലമായ ഒരു മാറ്റം വ്യക്തിക്കോ, സ്ഥാപനത്തിനോ, സമൂഹത്തിനൊ നുണ്ടാകുമോ അതോ പ്രസാധകരുടെ കീശ വീർക്കുമോ? വീട്ടിലായാലും തൊഴിൽ രംഗത്തായാലും സ്ത്രീകളുടെ നിസ്സഹായതയും നോക്കുകുത്തികളായ നിയമങ്ങളും വേട്ടക്കാരെ വളർത്തുന്നു. ഇവിടെ ആരാണ് കിഴടങ്ങുന്നത്, ആരാണ് വേട്ടക്കാരൻ, ആരാണ് പോരടിക്കുന്നത്? ഇരയാക്കപ്പെട്ടവർ ഈ വേട്ട നായ്ക്കളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാതെ കടിഞ്ഞാണില്ലാത്ത കുതിരപ്പുറത്തിരുന്ന് ഇക്കിളി പുസ്തങ്ങങ്ങൾ വിറ്റഴിക്കയാണോ വേണ്ടത്?

ഏത് രംഗമെടുത്താലും അവിടെയെല്ലാം കുറെ മാന്യന്മാരെ കാണാം. അവരുടെ ഉള്ളിന്റെയുള്ളിലെ മൂടുപടം ആർക്കുമറിയില്ല. പ്രസാധക മുതലാളിക്ക് കാശു വേണം. ബാക്കിയെല്ലാം അവിടെ കുറ്റിയടിച്ചിരിക്കുന്ന ചില കുത്തക തൊഴിലാളികളിലാണ്. അവരുടെ സ്ഥാപിത താല്പര്യമൊന്നും അതിന്റ മുതലാളിമാർ അറിയാറില്ല. ഇവരുമായി സംസാരിച്ചാൽ നമ്മുടെ ഒരു പഴമൊഴി ഓർമ്മ വരും. “എരന്നു തിന്നാലും മീശ മേലോട്ട്”. . ഇവരുടെ മീശ മേലോട്ട് തന്നെ. ഈ കുട്ടർക്ക് തൻകാര്യം വൻകാര്യമാണ്. ഇക്കിളി പുസ്തങ്ങളുടെ, സ്ത്രീകളുടെ, പാവങ്ങളുടെ വിഷയങ്ങളിലും “കാട്ടിലെ മരം, തേവരുടെ ആന, വലിയെടാ വലി”. അതിനെ വലിച്ചു വലിച്ചു ഭൂമിയുടെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ എത്തിക്കും. അതിന് പറ്റിയ ബെല്ലും ബ്രേക്കുമില്ലത്ത ആധുനിക സോഷ്യൽ മീഡിയ തയ്യാറാണ്. ഇറങ്ങിയ പുസ്തകത്തിന്റ പ്രചാരം കൂടുമ്പോൾ പുസ്തകത്തിന്റ വില്പനയും കുടും. മാധ്യമ മുതലാളി സന്തുഷ്ടൻ. ആയിരം കോപ്പിക്ക് അയ്യായിരം എന്നെഴുതി വിടും. വലിയ സ്ഥാപനമല്ലേ എണ്ണം കുറയാൻ പാടില്ല. ഈ പണച്ചാക്കുകളെ നിയന്ത്രിക്കാൻ സർക്കാരിന് പോലും സാധിക്കില്ല. ഇവർ അധികാരികൾക്കും പ്രിയപ്പെട്ടവരാണ്. ഒരു സ്ത്രീയുടെ കദന കഥ പുസ്തകരൂപത്തിൽ പുറത്തു വരുമ്പോൾ അവരെയൊക്കെ ഒരു പറ്റം വായനക്കാർ കാണുന്നത് മന്ദഹാസം പൊഴിച്ചു നിൽക്കുന്ന നിശാസുന്ദരിമാരായിട്ടാണ്. ഇത് ഭീതിജനകമായ ഒരന്തിരിഷമാണ് സ്ത്രീകളുടെ ഇടയിൽ വളർത്തുന്നത്.

എന്റെ ചെറുപ്പത്തിൽ ചന്തയിൽ മീൻ വാങ്ങാൻ പോകുമായിരുന്നു. അതിന്റ മുതലാളിമാർ ഒരണക്ക് പത്തു മത്തി, ഇരുപത് മത്തി എന്നൊക്കെ വിളിച്ചുകൂവും. ഈ മത്തി കണക്കാണ് ചിലർ ധരിച്ചിരിക്കുന്ന പുസ്തക വിപണി അതല്ലെങ്കിൽ മാധ്യമ പ്രവർത്തനം. ഇതും പീഡനത്തിന്റ മറ്റൊരു മുഖമാണ്. മറുഭാഗത്തു് നിന്ന് തങ്ങൾ സത്യം, ധർമ്മികത, അവകാശത്തിന്റ പക്ഷത്താണ് എന്ന് പ്രസംഗിക്കും. ഒരു പുസ്തകത്തിന്റ പേരിൽ ആളുകളെയിറക്കി കോലം കത്തിക്കുക, മനുഷ്യർ തമ്മിൽ ചേരിതിരിവുണ്ടാക്കുക, പുസ്തകത്തിനായി സോഷ്യൽ മീഡിയയിൽ ലൈക് അടിക്കാൻ സൈബർ ഗുണ്ടകളെ ഇറക്കുക, എതിർപക്ഷത്തു നിൽക്കുന്ന പ്രസാധകർക്ക് പാര പണിയുക, ആരെങ്കിലും സത്യം തുറന്നെഴുതിയാൽ സർക്കാർ മുറപോലെ അവരെ അടിച്ചമർത്തുക, പരിഹസിക്കുക ഇതൊക്കെ ചില പ്രസാധക സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരുടെ ഫാഷൻ ആയി മാറിയിട്ടുണ്ട്. വായനക്കാരെനെ വഴി തെറ്റിക്കുന്ന ഇവർക്കതിരെ എന്തെങ്കിലും പറഞ്ഞാൽ ഈ സംഘത്തിനൊപ്പമുള്ള മാധ്യമങ്ങളെയിറക്കി ധാരാളം ചേരുവകൾ ചേർത്തുള്ള നുണ കഥകൾ പുറത്തിറക്കും. എനിക്കും ആ അനുഭവമുണ്ട്. ചിലർ ഈ ഇന്ധനം കത്തിച്ചുവിടുന്നത് സ്വന്തം പത്ര മാസികകളിൽ കൂടിയാണ്. എതിരാളികളും, ഇരകളും ഇവർക്ക് വിറ്റഴിക്കാനുള്ള ഒരുല്പന്നമാണ്. അതിൽ വെന്തു നീറുന്നവരുടെ വേദനകൾ ഇവരറിയുന്നില്ല. മുൻ കാലങ്ങളിൽ തലതൊട്ടപ്പന്മാരായി ബ്രാഹ്മന്മാരോ തമ്പ്രാക്കന്മാരോ ഉണ്ടായിരിന്നു. ഇന്നത്തെ ചില പ്രസാധകർ ധരിച്ചിരിക്കുന്നത് ഈ രംഗത്തെ തമ്പ്രാക്കന്മാർ തങ്ങളാണ്. സർക്കാരും ഇവർക്കൊപ്പമാണ്. ചെറുകിട പ്രസാധകർ ഒന്നുമല്ല എന്ന അഹന്ത ഇവരിലുണ്ട്. രാഷ്ട്രീയ എഴുത്തുകാർക്ക് കിട്ടുന്ന പരിഗണനപോലെ ഇവർക്ക് കിട്ടുന്ന പുരസ്കാരങ്ങളടക്കം പലതും സംശയത്തോടെയാണ് പലരും കാണുന്നത്. ഇന്ന് നല്ല എഴുത്തുകാരുടെ കൃതികൾ ആധുനിക മാധ്യമങ്ങളിലൂടെ വായന ആരംഭിച്ചിരിക്കുന്നു.

പ്രവാസി എഴുത്തുകാർ ഇക്കിളി പുസ്തകങ്ങൾ ഇറക്കിയതായി അറിവില്ല. എന്നാൽ വളരെ ചുരുക്കം പേര് കാശുകൊടുത്തു നോവൽ, കഥ മുതലായവ പുറത്തിറക്കിയാതായി അറിഞ്ഞിട്ടുണ്ട്. ഒരു പ്രതിഭയെ നല്ല വായനക്കാരനറിയാം. അവരത് തിരിച്ചറിയും. പതിറ്റാണ്ടുകളായി നാടകവും, നോവലും, കഥയും ഞാൻ എഴുതുന്നു. അതെല്ലാം പ്രമുഖ പ്രസാധകർ തന്നെ പുറത്തിറക്കുന്നു. ചില പ്രസാധകർ ധരിച്ചിരിക്കുന്നത് പ്രവാസി എഴുത്തുകാർ മിക്കവരും കാശു കൊടുത്തു് എഴുതിക്കുന്നുവെന്നാണ്. എന്റെ അൻപതോളം പുസ്തകങ്ങളിൽ അഞ്ചാറു പുസ്തകങ്ങൾ വൈഞ്ജാനിക പുസ്തകങ്ങളാണ്. ഈ വൈഞ്ജാനിക സാഹിത്യ ഗ്രന്ഥങ്ങൾ ആരെഴുതിയാലും പലയിടത്തു നിന്നുമെടുക്കുന്ന വിവരണങ്ങളാണ്. അതിൽ കുറെ പരിഷ്‌കാരങ്ങൾ വരുത്തിയാണ് പുസ്തകമിറക്കുന്നത്. എനിക്ക് വിവരങ്ങൾ തന്ന വ്യക്തി എന്നെ വെട്ടിലാക്കി. അതിന്റ പേരിൽ എൻ്റെ നാടകം, നോവൽ, കഥയെല്ലാം കാശുകൊടുത്തു് എഴുതിക്കുന്നു എന്ന വസ്തുതാവിരുദ്ധമമായ ദുഷ്പ്രചാരണമാണ് എനിക്കതിരെ എൻ്റെ കയ്യിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ചവർ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രഭാതിൽ മംഗളയാനും മാതൃഭൂമിയിൽ ചന്ദ്രയാനും സാഹിത്യ സഹകരണ സംഘത്തിൽ ഒളിമ്പിക് ചരിത്ര പുസ്തകവുമുണ്ട്. ഞാൻ വിവരങ്ങൾ ശേഖരിച്ചത് വൈഞ്ജാനിക പുസ്തകങ്ങൾക്കാണ് അല്ലാതെ നാടകത്തിനോ നോവലിനോ കഥയ്‌ക്കോ അല്ല. ഇതിന്റ പിന്നിൽ നടക്കുന്ന ഗുഡാലോചനകൾ പിന്നീട് പുറത്തുവരും. ഞാനിപ്പോൾ ആരിൽ നിന്നും ഒരു വിവരങ്ങളുമെടുക്കാറില്ല. ഇപ്പോൾ ഇംഗ്ളണ്ട് യാത്രാവിവരണം, നാടകം, നോവൽ അച്ചടിയിലാണ്. ഇറ്റലി യാത്രാവിവരണവും സർദാർ പട്ടേൽ ജീവചരിത്രവും പൂർത്തിയായി. അടുത്തത് ഫ്രാൻസ്, ഫിൻലൻഡ്‌ യാത്രാവിവരണമാണ്. ഇത്രയും പറയാൻ കാരണം കേരളത്തിലെ പല പ്രസാധകരും, വ്യക്തികളും വിദേശ മലയാളി എഴുത്തുകാരെ പലവിധത്തിൽ ചുഷണം ചെയ്യുക മാത്രമല്ല തെറ്റിധരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്‌. ആണിനെയും പെണ്ണിനെയും ഒരുമിച്ചു കണ്ടാൽ അക്രമിക്കുന്നവരെ മലയാള മാധ്യമങ്ങൾ ആദ്യം സദാചാര പോലീസ് എന്ന് വിളിച്ചു. ഇപ്പോൾ അത് സദാചാര ഗുണ്ടകളായി. ഇതുതന്നെയാണ് സമ്പത്തിന്റ മറവിൽ പല മാധ്യമങ്ങളും, പ്രസാധകരും എന്തിന്റെ പേരിലായാലും വിവാദങ്ങളും, വ്യക്തിഹത്യകളും നടത്തിക്കൊണ്ടിരിക്കുന്നത്.

കേരളത്തിൽ ഒരു പാർട്ടിയുടെ അംഗമായാൽ പ്രസാധകർ അവരുടെ കൃതികളിറക്കാൻ മുന്നോട്ട് വരും. എന്റെ എഗ്രിമെന്റ് ചെയ്ത പുസ്തകം നാല് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു സർക്കാർ സ്ഥാപനം പുറത്തിറക്കിയിട്ടില്ല. വിദേശ എഴുത്തുകാർ ഇങ്ങനെയു൦ അവഗണന നേരിടുന്നു. വിദേശത്തു നിന്ന് ഈ പ്രസാധക കോവിലക൦ സന്ദർശിക്കാൻ പല എഴുത്തുകാരും അഭിനവ എഴുത്തുകാരും ചെല്ലാറുണ്ട്. വിദേശത്തു നിന്നൊരു സ്ത്രീ കേരളത്തിലെ ഒരു സ്ഥാപനത്തിൽ സമ്മാന പൊതികൾ വിതരണം ചെയ്തു. നാലുപേരറിഞ്ഞപ്പോൾ അത് മടക്കി കൊടുത്തു. അപ്രതീക്ഷിതമായി കിട്ടുന്ന സമ്മാന൦ വാങ്ങുന്നവർ മനസ്സിലാക്കുന്നത് പ്രവാസി എഴുത്തുകാരിൽ പലരും കാശു കൊടുത്തു എഴുതിക്കുന്നവരാണ്. ഈ വ്യക്തി അവിടെ രാഷ്ട്രീയക്കാരുടെ സഹായത്താൽ പുസ്തകമിറക്കി അത് മറ്റൊരു കഥ. യോഗ്യരായവരുടെ രചനകൾ പലപ്പോഴും തള്ളപ്പെടുന്നു. പ്രവാസി എഴുത്തുകാർക്ക് അരക്ഷിതമായ ഒരന്തിരിക്ഷമാണ് കേരളത്തിലുള്ളത്.

ജീവിതത്തിന്റ ദുരിതശതങ്ങളിൽ പിടയുന്ന പ്രവാസി എഴുത്തുകാരുമുണ്ട്. അവർക്ക് യാതൊരുവിധ പ്രോത്സാഹനവും കേരളത്തിൽ നിന്ന് ലഭിക്കാറില്ല. അവസരം കിട്ടുമ്പോഴൊക്കെ അവരെ പരിഹസിക്കുക, അവഗണിക്കുക ഈ കുറ്റിയടിച്ചിരിക്കുന്നവരുടെ തൊഴിലാണ്. ഒപ്പം ജോലി ചെയ്യുന്നവരെയും ഇവർ ഒരു കോണിൽ കെട്ടിയിടാറുണ്ട്. ഇത് എല്ലാം പ്രസാധകരെപ്പറ്റി പറയുന്ന കാര്യമല്ല. ആരെങ്കിലും ഒരു കെണിയിൽ വീണാൽ, എന്തെങ്കിലും പാളിച്ചകളുണ്ടായാൽ ആ മുറിവ് ഉണക്കുന്നതിന് പകരം ആ മുറിവ് തല്പരകഷികകളെ കൂട്ടുപിടിച്ചു ആഴത്തിലാഴ്ത്തി പരിഹസിക്കുന്ന സ്വയം അക്ഷര ജ്ഞാനികളെന്നു ധരിക്കുന്ന, ഒരു പത്ര മാസിക കണ്ടപ്പോൾ എഴുത്തുകാരായവരെയോർത്തു സഹതാപം മാത്രം. സാഹിത്യകാരന്മാർ, കവികൾ, എഴുത്തുകാരിലൂടെ വളർന്ന് സമ്പത്തുണ്ടാക്കിയ പ്രസാധകർ അതിനുള്ളിൽ നടക്കുന്ന മുറിവും ചികിത്സയും നടത്താൻ ബാധ്യസ്ഥരാണ്. മനുഷ്യരിലെ നന്മയും കാരുണ്യവും അക്ഷരത്തിലെ ഈ ദരിദ്രനാരായണന്മാർ തിരിച്ചറിയുന്നില്ല. പ്രസാധക സ്ഥാപനത്തിൽ ജോലി ചെയ്തതുകൊണ്ട് എല്ലാവര്ക്കും അറിവുണ്ടാകണമെന്നില്ല. ഇവരുടെ അറിവിന്റ അൽപത്വം അവരുടെ സംസാരത്തിലും എഴുത്തിലും ഇക്കിളി പുസ്തകങ്ങളിലും വെളിപ്പെടുന്നു. ഒരു ഭാഗത്തു് ഇവർ പ്രസാധക മുതലാളിമാരുടെ മുന്നിൽ വിശുദ്ധൻമാരും മിടുക്കരും മറ്റുള്ളവരുമായുള്ള അവിശുദ്ധകൂട്ടുകെട്ടുകൾ മുടിവെക്കുന്നവരുമാണ്. ഇതൊന്നും എല്ലാം എഴുത്തുകാരും തുറന്ന് പറയില്ല. അതിന്റ കാരണം അടുത്ത പുസ്തകം ഇറങ്ങില്ലെന്നുള്ള ഭയം അവരെ ഭരിക്കുന്നു.

RECENT POSTS
Copyright © . All rights reserved