Main News

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

തിരുവനന്തപുരം : ഇനിയുള്ള എട്ട് ദിനങ്ങൾ പത്മനാഭന്റെ മണ്ണ് ഒരു ലോകമായി പരിണമിക്കും. കേരളത്തിന് ലോകസിനിമയുടെ വാതിൽ തുറക്കുന്ന രാജ്യാന്തര ചലച്ചിത്രമേള ഇന്ന് മുതൽ. ഡിസംബർ ആറുമുതൽ പതിമൂന്നു വരെ തിരുവനന്തപുരത്തെ പത്തോളം വേദികളിൽ വച്ച് നടക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ സിനിമാമേള കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. 24മത് ചലച്ചിത്ര മേളയാണ് ഇക്കുറി തിരുവനന്തപുരത്ത് അരങ്ങേറുന്നത്.

 

മേളയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സാംസ്കാരിക മന്ത്രി എ കെ ബാലൻ ചടങ്ങിൽ അധ്യക്ഷനാകും. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിൽ പഴയകാലനടി ശാരദയെയും ആദരിക്കും. തുടർന്ന് നിശാഗന്ധിയിൽ ടർക്കിഷ്, ജർമൻ, ഫ്രഞ്ച് എന്നീ ഭാഷകളിലായി സെർഹത് കരാസ്ലാൻ സംവിധാനം ചെയ്ത ‘പാസ്ഡ് ബൈ സെൻസർ’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ ഓഫീസും ഡെലിഗേറ്റ് സെല്ലും ടാഗോർ തിയേറ്ററിലാണ് പ്രവർത്തിക്കുന്നത്. ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും മുതിർന്നവർക്കും പ്രത്യേക സുരക്ഷാസൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

53 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനം ഇത്തവണത്തെ മേളയുടെ ഏറ്റവും പ്രധാന സവിശേഷതയാണ്.
14 വേദികളിലായി 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങളാണ് ഇക്കുറി മേളയിൽ പ്രദർശിപ്പിക്കുന്നത്. മലയാള സിനിമ ഇന്ന്, ഇന്ത്യൻ സിനിമ ഇന്ന്, ലോക സിനിമ, ഹോമേജ് തുടങ്ങി 15 വിഭാഗങ്ങളിലായാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുക. മത്സരവിഭാഗത്തിൽ മലയാളത്തിൽ നിന്ന് ലിജോ ജോസ് പെല്ലിശേരിയുടെ ‘ജല്ലികെട്ടും’ കൃഷൻന്ദ് ആർ കെയുടെ ‘വൃത്താകൃതിയിലുള്ള ചതുരവും’ ആണുള്ളത്. കാൽനൂറ്റാണ്ടായി മലയാളിയുടെ ചലച്ചിത്രാസ്വാദനശീലങ്ങൾക്ക് വ്യാകരണം ചമയ്ക്കുന്ന ഈ മേളയിലെ വിശേഷങ്ങൾ നിങ്ങളിലെത്തിക്കാൻ മലയാളം യുകെയും തയ്യാറായിക്കഴിഞ്ഞു. ഇനി ചലച്ചിത്രോത്സവത്തിലേക്ക്…

ജോൺ കുറിഞ്ഞിരപ്പള്ളി

സായാഹ്നങ്ങളിൽ തലശ്ശേരിയിലെ കടൽപാലത്തിൽ  കാഴ്ചക്കാരുടെ നല്ല തിരക്കാണ് . നങ്കൂരമിട്ട കപ്പലുകൾ തുറമുഖത്തു്  ഇല്ലങ്കിൽ കാഴ്ചക്കാർക്ക് പ്രവേശനം നിഷേധിച്ചിരുന്നില്ല.കടൽപാലത്തിൽ നിന്ന്  സൂര്യാസ്തമയം കാണാൻ ധാരാളം ആളുകൾ സായാഹ്നങ്ങളിൽ തടിച്ചുകൂടും.
വൈകുന്നേരങ്ങളിൽ മിക്കവാറും  ജെയിംസ് ബ്രൈറ്റും കടൽത്തീരത്ത് നടക്കാനായി ഇറങ്ങും. സായാഹ്നസവാരിക്കായി ഇപ്പോൾ ശങ്കരൻ നായരും  ജെയിംസ് ബ്രൈറ്റും  മുൻകാലങ്ങളിലേതുപോലെ ഒന്നിച്ചു്  പോകാറില്ല.അതിൻ്റെ പ്രധാനകാരണം ബ്രൈറ്റിൻ്റെ  മദ്യപാനവും അന്തസില്ലാത്ത പെരുമാറ്റവും ആയിരുന്നു.
ബ്രൈറ്റ് വല്ലപ്പോഴും നാരായണൻ  മേസ്ത്രിയെ കൂടെ കൂട്ടും.ചിലപ്പോൾ  കടൽ തീരത്തുകൂടി തനിയേ നടന്ന് ലൈറ്റ് ഹൌസ്  വരെ പോകും.അവിടെ നിന്നാൽ അങ്ങ്  കടലിൽ വരിവരിയായി മതിലുകൾ പോലെ നിരന്നു നിൽക്കുന്ന പാറക്കൂട്ടങ്ങൾ  കാണാം.വേലിയേറ്റ സമയങ്ങളിൽ തിരകൾ അവയിൽ പളുങ്കുമണികൾ വിതറുന്നതും നോക്കി ബ്രൈറ്റ് എത്ര സമയം വേണമെങ്കിലും  നിൽക്കും.
അങ്ങ് ദൂരെ കടലിൽ സൂര്യൻ മുങ്ങിക്കുളിക്കാൻ ഇറങ്ങുന്നു.
“ഹലോ ജെയിംസ്”. ബ്രൈറ്റ് തിരിഞ്ഞുനോക്കി.
“ഹലോ”
കുഞ്ചുവിൻ്റെ കേസ് അറ്റൻഡ് ചെയ്ത സ്റ്റേഷൻ ഓഫീസർ ആണ്.
സംസാരത്തിനിടയിൽ കുഞ്ഞിരാമൻ്റെ കേസും ചർച്ചാവിഷയമായി.
“ആ കേസ് ആരോ കുത്തിപ്പൊക്കാൻ ശ്രമിക്കുന്നത്‌ പോലെ തോന്നുന്നുണ്ട്.രണ്ടു ദൃക്‌സാക്ഷികൾ ഉള്ളതായിട്ടാണ് അറിവ്. പുറത്തു് അറിയില്ലെങ്കിലും പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ വെടിയേറ്റ് മരിച്ചതാണെന്ന് വ്യക്തമായി എഴുതിയിട്ടുണ്ട് “.
ജെയിംസ് ബ്രൈറ്റിന് പുതിയ അറിവായിരുന്നു അത്.എല്ലാം അവസാനിച്ചു എന്ന് കരുതിയതാണ്.ഒരാവേശത്തിന് ചെയ്തതാണ്.ഇപ്പോൾ താനാണ് അതിനു പിന്നിൽ എന്ന് പലർക്കും അറിയാമെന്നു തോന്നുന്നു.
കുറച്ചു നേരം സംസാരിച്ചതിനുശേഷം അയാൾ പോയി.
ആരായിരിക്കും ഇതിന് പിന്നിൽ?ശങ്കരൻ നായർ?ഡാനിയേൽ വൈറ്റ് ഫീൽഡ്?
അടുത്ത ദിവസം തലശ്ശേരി മൈസൂർ റെയിൽവേയുടെയും റോഡിൻ്റെയും  പ്ലാനും മറ്റു വിശദാംശങ്ങളും അടങ്ങിയ  റിപ്പോർട്ട് പൂർത്തിയാക്കി ശങ്കരൻ നായർ ബ്രൈറ്റിനെ ഏൽപ്പിച്ചു.
റിപ്പോർട്ട്  വായിച്ചു് നോക്കിയ ബ്രൈറ്റിന്  സന്തോഷം അടക്കാനായില്ല.
“വെരി ഗുഡ് മിസ്റ്റർ നായർ ,വെരി ഗുഡ് ,മിസ്റ്റർ നായർ”എന്ന് പലതവണ ബ്രൈറ്റ് പറഞ്ഞുകൊണ്ടിരുന്നു.
സന്തോഷം സഹിക്കവയ്യാതെ ബ്രൈറ്റ് ഒരു ഹൗസ് പാർട്ടി എല്ലാവർക്കും  വേണ്ടി അറേഞ്ച് ചെയ്തു.
എന്നാൽ നായർ പാർട്ടിയിൽ പങ്കെടുക്കുകയുണ്ടായില്ല.
നായർ പാർട്ടിയിൽ പങ്കെടുക്കാതിരുന്നത് തന്നെ അപമാനിച്ചതിന് തുല്യമായിട്ടാണ്  ബ്രൈറ്റിന് തോന്നിയത് “നായർ തൻ്റെ കീഴിലുള്ള ജോലിക്കാരനാണ്,അയാൾ തന്നെ അനുസരിക്കേണ്ടവനാണ്.ഇപ്പോൾ ഈ ഇന്ത്യക്കാരൻ തന്നെ  നിയന്ത്രിക്കാൻ വരുന്നു.” ഇങ്ങനെ പോയി ബ്രൈറ്റിൻ്റെ ചിന്തകൾ.
എങ്കിലും ബ്രൈറ്റ് തൻ്റെ ഭാവമാറ്റം ആരും അറിയാതിരിക്കാൻ ശ്രദ്ധിച്ചു.
നായർ കൊടുത്ത പ്ലാനിലും റിപ്പോർട്ടിലും ബ്രൈറ്റ്  ചെറിയ മാറ്റങ്ങൾ വരുത്തി.റിപ്പോർട്ട്   മൈസൂരിൽ ബ്രിട്ടീഷ് കമ്മീഷണർ സർ  കബൂൺ മൺട്രോയ്ക്ക് നേരിട്ട് സബ്ബ്‌മിറ്റ്‌ ചെയ്യാൻ നായരെ ഏൽപ്പിച്ചു.
റിപ്പോർട്ടിൽ താനൊഴിച്ചു മറ്റു ആരുടേയും പേരുകൾ വരാതിരിക്കാൻ ബ്രൈറ്റ് പ്രത്യകം ശ്രദ്ധിച്ചു.
ഈ പ്രൊജക്റ്റ് തൻ്റെ  ആശയമാണ്.അതിൽ മറ്റാരും അവകാശം പറയാൻ പാടില്ല.
തലശ്ശേരി മൈസൂർ റെയിൽവേ ബ്രൈറ്റിൻ്റെ  പേരിൽ അറിയപ്പെടണം. അതായിരുന്നു അയാളുടെ  മനസ്സിൽ.
എന്നാൽ ഇത് വെറും ഒരു പ്രാരംഭ പഠനം മാത്രമാണ്. സൈറ്റ് ഇൻസ്‌പെക്‌ഷൻ നടത്തി പ്ലാൻ,എസ്റ്റിമേഷൻ കോസ്റ്റിങ് എല്ലാം, ഈ റിപ്പോർട് അപ്പ്രൂവ് ചെയ്തതിനു  ശേഷം നടത്തണം.
ഈസ്റ്റ് ഇന്ത്യ റയിൽവേ കമ്പനി അംഗീകരിച്ചു ആവശ്യമായ തുക അനുവദിക്കണം.അങ്ങിനെ ദീർഘമായ നടപടിക്രമങ്ങൾ ഇനിയുമുണ്ട്.ഒരു സിവിൽ എൻജിനീയർ ആയ ജെയിംസ് ബ്രൈറ്റിന് ഇതെല്ലാം അറിഞ്ഞുകൂടാഞ്ഞിട്ടല്ല.എന്നാലും……..
കുടകിൻ്റെ  ഭരണ നിർവ്വഹണം നടത്തിയിരുന്നത് മൈസൂർ ഉള്ള റസിഡന്റ് ആയിരുന്നു.എന്നാൽ  മൈസൂർ ഭരിക്കുന്നത്  വടയാർ രാജ വംശമാണ്.മൈസൂർ ഭരണം ബ്രിട്ടീഷ് നേതൃത്വത്തിൽ വടയാർ രാജാക്കൻമാർ ആണ് നടത്തി വന്നിരുന്നത്.
രാജഭരണത്തിൽ ജനക്ഷേമത്തിനായി കാര്യമായി  ഒന്നും ചെയ്തിരുന്നില്ല.ധൂർത്തും അഴിമതിയും  മൂലം ജനങ്ങൾ മുറുമുറുപ്പ് തുടങ്ങിയിരുന്നു.അത് മനസ്സിലാക്കിയ കണിശക്കാരനും സത്യസന്ധനുമായ ബ്രിട്ടീഷ്  കമ്മീഷണർ കബ്ബൺ മൺട്രോ വടയാർ രാജാവിൽനിന്നും ഭരണം ഏറ്റെടുത്തു
ബ്രൈറ്റ് തയാറാക്കിയ  തലശ്ശേരി  മൈസൂർ റയിൽവേ ലൈനും റോഡും സംബന്ധിച്ച വിവരങ്ങൾ  സർ കബ്ബൺ മൺട്രോയ്ക്ക് ശങ്കരൻ നായർ നേരിട്ട് വന്ന്  കൊടക്കുകയാണ് ഉണ്ടായത്.
റിപ്പോർട്ടുമായി വന്ന നായരെ  വളരെ മാന്യമായി സർ മൺട്രോ  സ്വീകരച്ചു,വിശദാംശങ്ങൾ ചോദിച്ചു മനസ്സിലാക്കി.
ഇത്രയും ബുദ്ധിമുട്ടുള്ള ജോലി എങ്ങിനെയാണ് ബ്രൈറ്റ് ചെയ്തതെന്ന് സർ മൺട്രോ തിരക്കി.താനും നാരായണൻ മേസ്ത്രിയും മേമനും ബൂ വും ചെയ്തതെല്ലാം  നായർ വിശദീകരിച്ചു.എന്നാൽ റിപ്പോർട്ടിൽ ഇവരെക്കുറിച്ചുള്ള സൂചനകൾ പോലും ബ്രൈറ്റ് നീക്കം ചെയ്തിരുന്നു.
മേമനെയും ബൂ വിനേയും അവരുടെ കോളനിയെയും കുറിച്ച് ചോദിച്ചറിഞ്ഞ മൺട്രോ രണ്ടുമാസം കഴിഞ്ഞു കുടക് സന്ദർശിക്കുന്ന അവസരത്തിൽ അവരെ കാണാനും സഹായങ്ങൾ ചെയ്യാനും താല്പര്യം കാണിച്ചു .
കുടകിലെ വനങ്ങളിൽ ആദിവാസികൾ താമസിക്കുന്നുണ്ട് എന്നത് കബ്ബൺ മൺട്രോയ്ക്ക് ഒരു പുതിയ അറിവായിരുന്നു.
നായരുമായുള്ള കൂടിക്കാഴ്ചയിൽ വളരെ സംതൃപ്തനായിരുന്നു സർ മൺട്രോ..
നായർ തിരിച്ചു വന്നപ്പോൾ ദീർഘമായ യാത്രകൊണ്ട് ആകെ ക്ഷീണിതനായിരുന്നു.എങ്കിലും എന്തോ ഒരു അസ്വാഭാവികത വീട്ടിൽ വന്നത് മുതലേ നായർക്ക് തോന്നിത്തുടങ്ങി.
ചോദിച്ചിട്ട് ഒന്നും വ്യക്തമായി പറയുന്നില്ല മകൾ ഗീത
“.സന്ധ്യ സമയത്തുവീട്ടിൽ ആരോ അതിക്രമിച്ചു കയറാൻ ശ്രമിച്ചുവെന്നും അവർ ശബ്ദമുണ്ടാക്കിയപ്പോൾ ഓടി പോയി” എന്നും പറഞ്ഞ കഥ നായർ മുഴുവനും വിശ്വസിച്ചില്ല.നായർ ഒരു കായിക അഭ്യാസിയും  മർമ്മ വിദ്ഗ്ധനും ആയിരുന്നു..കുറെ വിദ്യകൾ മകളെയും പഠിപ്പിച്ചിരുന്നു.
അതിക്രമിച്ചു കയറിയ ആളെ അവൾ കീഴ്പെടുത്തിയിട്ടുണ്ടാകണം, നായർ വിചാരിച്ചു.സാധാരണ രീതിയിൽ നായർ പുറത്തെങ്ങാനും പോയിട്ടുവന്നാൽ മകൾക്ക് പറയാൻ ഒരുപാട് കഥകൾ ഉണ്ടാകും.ഇത്തവണ അവൾ മൗനം പാലിക്കുന്നതുകൊണ്ട് നായർക്ക് ഉള്ളിൽ അല്പം പരിഭ്രമം ഇല്ലാതില്ല.
മൈസൂരിൽ കബ്ബൺ മൺട്രോയെ കണ്ട വിവരം അറിയിക്കാനായി ഓഫീസിൽ ചെന്നു.
നായർക്ക് ഒരു സംശയം,”ബ്രൈറ്റ്”?
കുഞ്ചു ഒരിക്കൽ ഭിത്തിയിൽ ഉറപ്പിച്ചുവച്ചിരുന്ന കളരിപ്പയറ്റിന് ഉപയോഗിക്കുന്ന വാളും പരിചയും ശങ്കരൻ നായരുടെ കണ്ണിൽപ്പെട്ടു.
ഒരാവേശത്തിൽ അയാളുടെ തല തെറിപ്പിക്കാനാണ്  നായർക്ക് തോന്നിയത്.
ബ്രൈറ്റിൻ്റെ  കണ്ണുകൾ  നായരിലായിരുന്നു.
രണ്ടുപേരും ഒന്നും സംഭവിക്കാത്തതുപോലെ പെരുമാറി.
നായർ കൊടുത്ത റിപ്പോർട്ടും പ്ലാനും സർ കബ്ബൺ മൺട്രോ ടെക്‌നിക്കൽ ബോർഡിന് കൈമാറി.റിപ്പോർട്ടിന് അടിയിൽ “വിശദമായ പഠനത്തിനും പരിഗണനക്കും  മേമൻ റൂട്ട്സ്  കൈമാറുന്നു”,എന്നാണ് എഴുതിയത്.കബ്ബൺ മൺട്രോ യ്ക്ക് വളരെ രസകരമായി തോന്നി ഈ മാർഗ്ഗരേഖയും അതിൻ്റെ  പിന്നിലുള്ള പ്രയഗ്നവും.
പിന്നീട് എല്ലാവരും കത്തിടപാടുകളിൽ തലശ്ശേരി മൈസൂർ റയിൽവേ ലൈൻ എന്നതിനു പകരമായി”മേമൻ റൂട്ട്”,എന്നു ഉപയോഗിച്ചു തുടങ്ങി.
“മേമൻ റൂട്ട്”എന്ന പദപ്രയോഗം ജെയിംസ് ബ്രൈറ്റിനെ  അരിശം കൊള്ളിച്ചു.എന്നാൽ ജെയിംസ് ബ്രൈറ്റിൻ്റെ  നീരസം ആരും പരിഗണിച്ചതേയില്ല.
രണ്ടു മാസത്തിനുശേഷം ഈ റിപ്പോർട് അടിസ്ഥാനമാക്കി വിദ്ഗ്ധ  സമിതി സൈറ്റ് സന്ദർശിക്കുന്നതിന് തീരുമാനിച്ചു.മാക്കൂട്ടത്തിൽ ഉള്ള  പാറക്കെട്ടുകൾ ഒഴിവാക്കി പത്തു ഡിഗ്രി ചെരിവുകൊടുത്താൽ ഏകദേശം എട്ടു മൈൽ ദൂരം കുറക്കാൻ കഴിയുമെന്ന് അവർ കണക്കുകൂട്ടി.
സ്ഥലം സന്ദർശിച്ചു് ഒരു പ്ലാൻ തയ്യാറാക്കി അയച്ചു  കൊടുക്കുവാൻ അവർ  ആവശ്യപ്പെട്ടു.
ആ കത്ത് കയ്യിൽകിട്ടിയ ജെയിംസ് ബ്രൈറ്റിന് അരിശം സഹിക്കാൻ കഴിഞ്ഞില്ല.  മേമനെ അഭിനന്ദിച്ചുകൊണ്ട് ഈ റൂട്ടിനെ മേമൻ റൂട് സ്  എന്ന പേര് ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്?ഈ പേര് എങ്ങനെയുണ്ടായി?
“ഇത് എൻ്റെ  ബ്രെയിൻ ചൈൽഡ് ആണ്.അത് വേറെ ആരും തട്ടി എടുക്കാൻ ഞാൻ സമ്മതിക്കില്ല”. അയാൾ പറഞ്ഞുകൊണ്ടിരുന്നു.
റിപ്പോർട്ടിൽ നായരും ദാനിയേൽ വൈറ്റ് ഫീൽഡും ചേർന്ന് എന്തെങ്കിലും തിരിമറി നടത്തിയിട്ടുണ്ടാകും എന്ന് ബ്രൈറ്റ് സംശയിച്ചു.
അതിൻ്റെ  പേരിൽ ദാനിയേൽ വൈറ്റ് ഫീൽഡും  ബ്രൈറ്റും തമ്മിൽ വഴക്കുണ്ടാകുകയും അത് കയ്യാങ്കളിയിൽ അവസാനിക്കുകയും ചെയ്തു.
സമർത്ഥനും ബുദ്ധിമാനുമായിരുന്നു ജെയിംസ് ബ്രൈറ്റ്.എന്നാൽ അയാളുടെ മറ്റുള്ളവരോടുള്ള പെരുമാറ്റം അസഹനീയമായിരുന്നു.
ദാനിയേൽ വൈറ്റ് ഫീൽഡ് നടന്ന സംഭവങ്ങൾ,  ബ്രൈറ്റിൻ്റെ മോശമായ പെരുമാറ്റം തുടങ്ങിയ  വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് മദ്രാസിലെ റെസിഡന്റിന് അയച്ചു.അത് മദ്രാസ്സിൽ കിട്ടുന്നതിന് മുൻപ് ജെയിംസ് ബ്രൈറ്റിനെ മേമൻ റൂട്ടിൻ്റെ പ്രോജക്ട്  മാനേജർ  ആയി പ്രോമോട്ട്  ചെയ്തുകൊണ്ടുള്ള ഓർഡർ തലശ്ശേരിയിലേക്ക് അയച്ചിരുന്നു.
മേമൻ ഇടക്കിടക്കു നായരെ കാണാൻ വരും.വരുമ്പോളൊക്കെ  എന്തെങ്കിലും നായരും നാരായണൻ മേസ്ത്രിയും കൊടുത്തുവിടും
അവൻ വന്നാൽ ഗീതക്ക് നല്ല ഉത്സാഹമാണ്.അവളുടെ പ്രസംഗം കേട്ട് ചിരിച്ചുകൊണ്ട് അവനിരിക്കും.രണ്ടുപേരും അവരുടെ ഭാഷയിൽ സംസാരിക്കും.എന്നാൽ അവർ രണ്ട്പേർക്കും മറ്റേ ആൾ പറയുന്നത്  മനസ്സിലാകുകയുംചെയ്യും.
അവരുടെ ഈ കളി ശങ്കരൻ നായർ കൗതുകത്തോടെ  നോക്കിയിരിക്കും.
“നിൻ്റെ മിന്നിക്ക് സുഖമാണോ?”ഗീത ചോദിക്കും.
അവൻ വെറുതെ ചിരിച്ചുകൊണ്ട് തലയാട്ടും.
ആംഗ്യം കാട്ടി മേമൻ എന്തെങ്കിലും തിരിച്ചു ചോദിക്കും.
ഇതെല്ലം നോക്കി അച്ചടക്കമുള്ള ഒരു കുട്ടിയെപ്പോലെ ബൂ അടുത്തു തന്നെ ഉണ്ടാകും. ആരോടും  അടുപ്പം കാണിക്കാത്ത ബൂ, ഗീത വിളിച്ചാൽ ഓടി വരും.
ശങ്കരൻ നായർ തമാശ ആയിട്ടു പറയും,”അവൻ്റെ  ആത്മാവാണ് ബൂ”
“ശരിയാ”,ഗീത അതിനോട് യോജിക്കും.
പതിവുപോലെ മേമന് നായർ രണ്ടു കുപ്പി  മദ്യം കൊടുത്തു.വാങ്ങാൻ അവൻ മടിച്ചു.നായർ ചോദിച്ചു,”എന്തുപറ്റി?”
അവൻ്റെ മുഖത്തെ ചിരി മാഞ്ഞു.അവൻ പറഞ്ഞു,”പോയി”.
അവൻ മദ്യം കൊണ്ടുപോയി കൊടുക്കാറുള്ള അവൻ്റെ ഊര് മൂപ്പൻ മരിച്ചുപോയി എന്ന്.
ശങ്കരൻ നായർ ഞെട്ടലോടെ ഓർമ്മിച്ചു,അതെ ആ ഊര് അവസാനിക്കുകയാണ്.പാവം മേമൻ.
മേമൻ ശങ്കരൻ നായരെ ഇടക്കിടക്ക് വന്ന് കാണാറുള്ള വിവരം എങ്ങിനെയോ ബ്രൈറ്റ് അറിഞ്ഞു.അരിശം സഹിക്കവയ്യാതെ ബ്രൈറ്റ് നായരോട് ചോദിച്ചു.
“എന്തിനാണ് അവൻ ഇടയ്ക്കിടെ ഇവിടെ വരുന്നത്?”
നായർ മേമൻ്റെ ദയനീയ അവസ്ഥയും ഊരിലെ അവസ്ഥയും വിശദീകരിച്ചു.
അല്പം ആലോചിച്ചിരുന്നശേഷം ജെയിംസ് ബ്രൈയ്റ്റ് പറഞ്ഞു,”സോറി,എനിക്കറിഞ്ഞുകൂടായിരുന്നു അവൻ്റെ സ്ഥിതി.നമുക്ക് സഹായിക്കാം.”
നായർക്ക് വിശ്വസിക്കാൻ  കഴിഞ്ഞില്ല,ബ്രൈറ്റ് അങ്ങിനെ പറയുമെന്ന്.എന്ത് പറ്റി? വിചാരിച്ചിരുന്നപോലെ അത്രയും ദയ ഇല്ലാത്തവനല്ല ബ്രൈറ്റ്.
വിവരം അറിഞ്ഞ നാരായണൻ മേസ്ത്രിയും അത് തന്നെ പറഞ്ഞു “അവിശ്വസനീയം”.
ബ്രൈറ്റും നായരും തമ്മിലുള്ള അകൽച്ച ഈ സംഭവത്തോടെ അല്പം കുറഞ്ഞു.ബ്രൈറ്റിൻ്റെ  അമിതമായ മദ്യപാനമാണ് കുഴപ്പങ്ങൾക്കെല്ലാം കാരണം എന്ന് ശങ്കരൻ നായർ സമാധാനിച്ചു..
ഒരാഴ്ച്ചകഴിഞ്ഞു.
നായർ ചില ഓഫിസ് കാര്യങ്ങൾ ബ്രൈറ്റുമായി ചർച്ചചെയ്തുകൊണ്ടിരിക്കുമ്പോൾ സ്റ്റേഷൻ  ഓഫീസർ കയറി വന്നു.
ബ്രൈറ്റ് പറഞ്ഞു,”മിസ്റ്റർ നായർ ബാക്കി നാളെ സംസാരിക്കാം”
നായർ പുറത്തുപോയിക്കഴിഞ്ഞു എന്നുറപ്പായപ്പോൾ ബ്രൈറ്റ് ചോദിച്ചു,”എന്തെങ്കിലും പ്രശനം?”
“കുഴപ്പമുണ്ട്.കേസ് പുനരന്വേഷണത്തിന് സാധ്യതയുണ്ട്”
“എന്താണ് ഒരു മാർഗ്ഗം?”
” അറസ്റ്റിന് സാധ്യതയുണ്ട്.രണ്ടാഴ്ചക്കുള്ളിൽ ഓർഡർ വന്നേക്കാം.അങ്ങേയറ്റം ഒരാഴ്ച എനിക്ക് ഓർഡർ കയ്യിൽ കിട്ടിയാൽ താമസിപ്പിക്കാം.എളുപ്പ വഴി ഇംഗ്ളണ്ടിലേക്കു എന്തെങ്കിലും കാരണം പറഞ്ഞു ലീവ് എടുത്തു  പോകുക.പിന്നെ മടങ്ങി വരാതിരിക്കുക.”
ജെയിംസ് ബ്രൈറ്റ് ആകെ വിഷമത്തിലായി.
ഇത്രയും കാലം സ്വപ്നം കണ്ടതെല്ലാം ഒരു നിമിഷം കൊണ്ട് അവസാനിപ്പിക്കണം.
തൻ്റെ സ്വപ്നമായിരുന്ന തലശ്ശേരി മൈസൂർ റെയിൽവേ മേമൻ്റെ  പേരിൽ തന്നെ അറിയപ്പെടും.
ദുഃഖം സഹിക്കവയ്യാതെ ബ്രൈറ്റ് രാത്രി മുഴുവൻ കരയുകയും ചിരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇടവേളകളിൽ മദ്യപാനവും ഒഴിവാക്കിയില്ല.
പ്രഭാതമായപ്പോൾ ബ്രൈറ്റ് ശാന്തനായി കാണപ്പെട്ടു.
ശങ്കരൻ നായരെ വിളിച്ചു് അടുത്ത ദിവസം സൈറ്റ് ഇൻസ്പെക്ഷനു പോകാൻ തയ്യാറായിക്കൊള്ളാൻ നിർദ്ദേശം നൽകി.
“മേമൻ ഇപ്പോൾ വരാറില്ലേ “?
“ഉണ്ട്.വല്ലപ്പോഴും.”
“എന്താ?”
“വെറുതെ”.
“അവൻ മിക്കവാറും നമ്മുടെ കൂട്ടുപുഴ വർക്ക് സൈറ്റിൽ വരാറുണ്ട്  ”
“പുവർ ബോയ്”
ബ്രൈറ്റിന്റെ മനസാന്തരം നായരെ ശരിക്കും അത്ഭുതപ്പെടുത്തി.
അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പൾ  ഒരു കത്തുമായി ഓഫീസ് ബോയ് വന്നു.കത്ത്  ബ്രൈറ്റിൻ്റെ കയ്യിൽ കൊടുത്തു.അതിനുപുറത്തു കോൺഫിഡൻഷ്യൽ എന്ന് ചുവന്ന മഷിയിൽ എഴുതിയിരിക്കുന്നത് നായരുടെ ശ്രദ്ധയിൽപ്പെട്ടു.
ബ്രൈറ്റ് ഒന്നും പറയാതെ കവർ ശ്രദ്ധിക്കുക പോലും ചെയ്യാതെ അത് കോട്ടിനുള്ളിലെ പോക്കറ്റിൽ തിരുകി വച്ചു.
അടുത്തദിവസം സൈറ്റിൽ പോകുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്യുന്നതിനായി നായർ പോയി.
ബ്രൈറ്റ് ചിന്താമഗ്നനായി അവിടത്തന്നെ ഇരുന്നു.
സൂര്യൻ അസ്തമിക്കുകയും ഇരുട്ടിന് കട്ടികൂടി വരുകയും ചെയ്തത്  ജെയിംസ് ബ്രൈറ്റ് അറിഞ്ഞില്ല.
ഓഫീസ് ബോയ് വന്നു വിളിക്കുന്നവരെ അതെ ഇരിപ്പ് തുടർന്നു.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

ഡബ്ലിന്‍:സഹപ്രവര്‍ത്തകയുടെ മരണവാര്‍ത്തയറിഞ്ഞ് ഞെട്ടിതരിച്ചു നില്‍ക്കുകയാണ് ഡബ്ലിന്‍ സെന്റ് ജെയിംസസിലെ മലയാളി നഴ്സുമാര്‍. മൂന്ന് വര്‍ഷം മുമ്പ്സെന്റ് ജെയിംസസില്‍ ചേര്‍ന്ന നാള്‍ മുതല്‍ ഐ സി യൂ വാര്‍ഡിലെ ഏറ്റവും ഊര്‍ജസ്വലയായ ഓവര്‍സീസ് നഴ്‌സെന്ന വിശേഷണം മേരി കുര്യാക്കോസിന് അവകാശപ്പെട്ടതായിരുന്നു.എവിടെയും ആരുടേയും സഹായത്തിന് ഓടിയെത്തുന്ന പ്രകൃതം.

ഓടിച്ചാടി നടന്നിരുന്ന മിടുമിടുക്കിയായ അവള്‍ മരണത്തെ പുല്‍കേണ്ട യാതൊരു സാഹചര്യവും അവരൊന്നും കാണുന്നില്ല.എന്താണ് മരണകാരണമെന്ന് അവരെല്ലാം അന്വേഷിക്കുന്നതും അതുകൊണ്ടു തന്നെയാണ്.ലിന്‍സി എന്ന് സഹപ്രവര്‍ത്തകര്‍ വിളിയ്ക്കുന്ന മേരി കുര്യാക്കോസ് അവര്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ടവള്‍ ആയിരുന്നു.

കോഴിക്കോട് അശോകപുരം സ്വദേശിനി മേരി കുര്യാക്കോസിനെയാണ് ( ലിന്‍സി) താമസിക്കുന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

ഇന്നലെ(ബുധനാഴ്ച ) ഉച്ചയ്ക്ക് ശേഷമാണ് താലയിലെ വാടക അപ്പാര്‍ട്ട്മെന്റില്‍ മരിച്ചതെന്ന് കരുതപ്പെടുന്നു.വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.സഹപ്രവര്‍ത്തകരായ നഴ്സുമാരോടൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്.കഴിഞ്ഞ മൂന്നു വര്‍ഷമായി സെന്റ് ജെയിംസസില്‍ നഴ്‌സായിരുന്നു മേരി കുര്യാക്കോസ്   ജനുവരിയില്‍ വിവാഹം നിശ്ചയിച്ചിരിക്കവെയാണ് മേരിയെ മരണം തേടിയെത്തിയത്.വിവാഹത്തിനായി നാട്ടിലേയ്ക്ക് പോകാനുള്ള ടിക്കറ്റ് വരെ ബുക്ക് ചെയ്തിരുന്നു.ജനുവരി എട്ടിന് പള്ളിയില്‍ വെച്ച് നടക്കേണ്ടിയിരുന്ന വിവാഹത്തിനുള്ള വസ്ത്രങ്ങളും ,ആഭരണങ്ങളുമെല്ലാം എടുത്ത ശേഷമാണ് കഴിഞ്ഞ ആഴ്ച നാട്ടില്‍ നിന്നും മടങ്ങിയെത്തിയത്.വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷയും കൊടുത്തിരുന്നു.

ഇന്നലെ അവളുടെ ജന്മദിനമായിരുന്നു. കാനഡയിലേക്ക് പോകുവാനായി അയര്‍ലണ്ടിലെ ജോലി മതിയാക്കി,നാട്ടിലേയ്ക്ക് തിരിച്ചു പോവുകയായിരുന്ന പ്രിയപ്പെട്ട കൂട്ടുകാരിയെ എയര്‍പോര്‍ട്ടില്‍ വരെ കൊണ്ട് പോയി യാത്ര അയയ്ക്കാന്‍ ലിന്‍സിയും പോയിരുന്നു.തലേനാള്‍ കൂട്ടുകാരിയ്ക്ക് പോകാനുള്ള ഒരുക്കങ്ങള്‍ എല്ലാം ചെയ്യുന്നതിന് മറ്റുള്ളവര്‍ക്കൊപ്പം ലിന്‌സിയും ഉണ്ടായിരുന്നു.

തിരിച്ചെത്തിയ ശേഷം മൂന്ന് മണി വരെയും ഫേസ്ബുക്കിലും,സോഷ്യല്‍ മീഡിയകളിലും ലിന്‍സി സജീവമായിരുന്നു.ജന്മദിന സന്ദേശങ്ങള്‍ അയച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു കൊളാഷും പോസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷവും പ്രതിശ്രുത വരന്‍ അടക്കമുള്ളവരെ ഫോണ്‍ ചെയ്തിരുന്നു എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.

വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞെത്തിയ അപ്പാര്‍ട്‌മെന്റിലെ മറ്റൊരാള്‍ എത്തിയപ്പോള്‍ റൂം അകത്തു നിന്നും പൂട്ടിയിട്ടിരിക്കുകയായിരുന്നു.ബലം പ്രയോഗിച്ച് വാതില്‍ തുറന്ന് അകത്ത് കടന്ന അവര്‍ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ബാത്ത് റൂമില്‍ ലിന്‍സിയെ കണ്ടെത്തിയത്.ഷവര്‍ ഹെഡില്‍  കുരുക്കിട്ട് തൂങ്ങി നില്‍ക്കുന്ന അവസ്ഥയിലാണ് മൃതദേഹം കാണപ്പെട്ടത്,

ഉടന്‍ തന്നെ സുഹൃത്തുക്കളേയും ഗാര്‍ഡയെയും വിവരമറിച്ചു.രാത്രി പന്ത്രണ്ടു മണിയോടെയാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് നീക്കിയത്.പെട്ടന്നുള്ള മരണത്തിന്റെ കാരണം അന്വേഷിച്ചു വരികയാണ്.ഇന്നലെ അര്‍ധരാത്രിയോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി,ഇന്ന് രാവിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ സംസ്‌കാരത്തിനായി മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കുന്നതിനുള്ള തയാറെടുപ്പുകള്‍ ആരംഭിക്കുകയുള്ളു.

 

ഡബ്ലിന്‍:ഡബ്ലിനില്‍ മലയാളി പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി.സെന്റ് ജെയിംസസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന കോഴിക്കോട് അശോകപുരം സ്വദേശിനി മേരി കുര്യാക്കോസിനെയാണ് ( ലിന്‍സി) താമസിക്കുന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്,

ഇന്നലെ(ബുധനാഴ്ച ) ഉച്ചയ്ക്ക് ശേഷമാണ് താലയിലെ വാടക അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചതെന്ന് കരുതപ്പെടുന്നു.വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. സഹപ്രവര്‍ത്തകരായ നഴ്‌സുമാരോടൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്.

ജനുവരിയില്‍ വിവാഹം നിശ്ചയിച്ചിരിക്കവെയാണ് മേരിയെ മരണം തേടിയെത്തിയത്.

ഇന്നലെ മേരിയുടെ ജന്മദിനമായിരുന്നു. ജനുവരി എട്ടിന് പള്ളിയില്‍ വെച്ച് നടക്കേണ്ടിയിരുന്ന വിവാഹത്തിനുള്ള വസ്ത്രങ്ങളും ,ആഭരണങ്ങളുമെല്ലാം എടുത്ത ശേഷമാണ് കഴിഞ്ഞ ആഴ്ച നാട്ടില്‍ നിന്നും മടങ്ങിയെത്തിയത്. വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷയും കൊടുത്തിരുന്നു.

കുളിമുറിയില്‍ ഷവറില്‍ കുരുക്കിയിട്ട നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇന്നലെ അര്‍ധരാത്രിയോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി,ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ നാട്ടിലേയ്ക്ക് മൃതദേഹം കൊണ്ടുപോകാനുള്ള തയാറെടുപ്പുകള്‍ ആരംഭിക്കുകയുള്ളു.

കഴിഞ്ഞ മൂന്നു വര്‍ഷമായി സെന്റ് ജെയിംസസില്‍ നഴ്സായിരുന്നു മേരി കുര്യാക്കോസ്

അയര്‍ലണ്ടിലെ മലയാളി നഴ്സിന്റെ ദുരൂഹ മരണം, ഞെട്ടിത്തരിച്ച് സഹപ്രവര്‍ത്തകര്‍: യാത്രയായത് ജന്മദിന ആശംസകള്‍ക്ക് നന്ദി പറഞ്ഞു പോസ്റ്റിട്ട ശേഷം…

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- 2015 ന് ശേഷം ബ്രിട്ടനിൽ ആദ്യമായി ഗവൺമെന്റ് ആനുകൂല്യങ്ങളിൽ വർദ്ധനവ്. അടുത്തവർഷം ആനുകൂല്യങ്ങളിൽ വർദ്ധനയുണ്ടാകുമെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. യൂണിവേഴ്സൽ ക്രെഡിറ്റിലൂടെയും, ലെഗസി ബെനിഫിറ്റിലൂടെയും 2.5 മില്ല്യണിലധികം അധികം ആളുകൾക്ക് ഇതിന്റെ പ്രയോജനം ഉണ്ടാകും. ഇതോടൊപ്പം തന്നെ മറ്റേർണിറ്റി ബെനഫിറ്റുകൾ, ചൈൽഡ് ബെനഫിറ്റുകൾ എന്നിവയിലും വർധനയുണ്ടാകും. ഒരു സാധാരണ കുടുംബത്തിന് മാസത്തിൽ 32 പൗണ്ടിന്റെ വർദ്ധനയുണ്ടാകും എന്നാണ് വിലയിരുത്തൽ.

ശക്തമായ ഒരു സാമ്പത്തിക അടിത്തറ രാജ്യത്തിന് ഉള്ളതിനാലാണ് ഇത്തരം പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കുന്നതെന്ന് വർക്ക്‌ & പെൻഷൻ സെക്രട്ടറി തെരേസ കോഫി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവിതനിലവാരം വർദ്ധിക്കുന്നതിന് ഇത് സഹായകരമാകും. എന്നാൽ ഈ ആനുകൂല്യ വർദ്ധനവിനെ ഇലക്ഷന്റെ ഭാഗമായുള്ള പ്രചാരണ തന്ത്രമായാണ് ലേബർ പാർട്ടി കാണുന്നതെന്ന് ടോറി വക്താവ് നിരീക്ഷിച്ചു.

നാലു വർഷത്തിലധികമായി ഒരു തരത്തിലുള്ള ആനുകൂല്യ വർദ്ധനവും ഉണ്ടായിരുന്നില്ല. ഇതോടൊപ്പം തന്നെ സ്റ്റേറ്റ് പെൻഷനിലും 3.9 ശതമാനം വർദ്ധനവ് ഉണ്ടാകും. അംഗവൈകല്യമുള്ളവരുടെ ആനുകൂല്യങ്ങളും 1.7 ശതമാനമായി വർദ്ധിക്കും.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : സൂപ്പർമാർക്കറ്റുകളിലെ രക്ഷാകർതൃ – കുട്ടികളുടെ പാർക്കിംഗ് ഇടങ്ങൾ ദുരുപയോഗം ചെയ്ത് ഒരുകൂട്ടം ആളുകൾ. Confused. Com എന്ന വെബ്സൈറ്റിന്റെ പുതിയ ഗവേഷണത്തിലാണ് ഇത് കണ്ടെത്തിയത്. 71% ഡ്രൈവർമാർ രക്ഷാകർതൃ – ശിശു പാർക്കിംഗ് ഇടങ്ങൾ ദുരുപയോഗം ചെയ്യുന്നെന്ന് മറ്റു ഡ്രൈവർമാർ കണ്ടെത്തിയെന്ന് ഗ്ലൗസെസ്റ്റർഷയർ ലൈവ് റിപ്പോർട്ട്‌ ചെയ്തു. കുട്ടികളില്ലാത്തപ്പോഴും അവരുടെ പാർക്കിംഗ് ഇടങ്ങൾ ഉപയോഗിക്കുന്നതായി 11 ശതമാനം ആളുകൾ സമ്മതിച്ചു. ഇവരിൽ നിന്നും പിഴ ഈടാക്കാൻ തുടങ്ങി. ടെസ്‌കോയുടെ കാർ പാർക്കിംഗ് ഇടങ്ങൾ ദുരുപയോഗം ചെയ്താൽ 70 പൗണ്ട് പിഴയടക്കണമെന്നുണ്ട്. മറ്റു സൂപ്പർമാർക്കറ്റുകളും ഇത് പിന്തുടരുന്നു.

12 വയസ്സിനു താഴെയുള്ള കുട്ടികൾ ഒപ്പമുണ്ടെങ്കിൽ പേരെന്റ്സ് പാർക്കിംഗ് ഇടങ്ങളിൽ കാർ പാർക്ക്‌ ചെയ്യാം. ഗർഭിണികൾക്ക് ഈ സൗകര്യം ലഭ്യമാണോ എന്ന കാര്യത്തിൽ വ്യകതതയില്ല. പല പ്രമുഖ സൂപ്പർമാർക്കറ്റുകളെയും അവരുടെ നിയമങ്ങൾ എന്തൊക്കെയാണെന്നു അറിയാൻ Confused. Com സമീപിച്ചു. തെറ്റായി പാർക്ക് ചെയ്‌തിരിക്കുന്ന ആർക്കും ഒരു ബാഹ്യ ഏജൻസി, പാർക്കിംഗ് ചാർജ് നോട്ടീസ് (പിസിഎൻ) നൽകുമെന്ന് ടെസ്‌കോ അറിയിച്ചു. എന്നാൽ രക്ഷാകർതൃ-ശിശു പാർക്കിംഗ് ഇടങ്ങളുടെ ഉപയോഗം നിരീക്ഷിക്കാനുള്ള സൗകര്യങ്ങൾ ലിഡിലില്ല. ഉപഭോക്താക്കളുടെ സത്യസന്ധതയിൽ അവർ വിശ്വാസം അർപ്പിച്ചിരിക്കുന്നു. ആൽഡിലിൽ സ്റ്റോർ മാനേജറിന്റെ അടുത്ത് പാർക്കിംഗ് ഇടങ്ങളുടെ ദുരുപയോഗം റിപ്പോർട്ട്‌ ചെയ്യാം. എന്നാൽ അവർക്ക് വേണ്ടത്ര സ്റ്റാഫുകൾ ഇല്ല. സൈൻസ്ബറീസിൽ രക്ഷാകർതൃ-ശിശു പാർക്കിംഗ് ഇടത്തിന്റെ ദുരുപയോഗം സ്റ്റോർ തന്നെ കൈകാര്യം ചെയ്യുന്നു. കൂടാതെ പിഴയും ഈടാക്കും. അസ്ഡയുടെ കാർ പാർക്കിംഗുകൾ ഒരു ബാഹ്യ ഏജൻസിയാണ് നിരീക്ഷിക്കുന്നത്. പാർക്കിംഗ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് പതിവായി പരിശോധന നടത്തുന്നു. ആരെങ്കിലും തെറ്റായി പാർക്ക് ചെയ്തിട്ടുണ്ടെങ്കിൽ അവരിൽ നിന്നും പിഴ ഈടാക്കും.

പിഴ, പാർക്കിംഗ് ചാർജ് നോട്ടീസോ , പെനാൽറ്റി ചാർജ് നോട്ടീസോ ആവാം. പോലീസ് ആണ് പിഴ ഈടാക്കുന്നത്. നിയമപ്രകാരമുള്ള അധികാരം അവർക്കാനുള്ളത്. സ്വകാര്യ കമ്പനികൾ പാർക്കിംഗ് ചാർജ് നോട്ടീസ് നൽകുന്നത് നിയമപരമായിട്ടല്ല. രക്ഷാകർതൃ – ശിശു ഇടങ്ങൾ സ്റ്റോറിനോട് ചേർന്നാണ്. കൂടാതെ ഒരുപാട് സ്ഥലവും ഉണ്ട്. ഒപ്പം മുതിർന്ന കുട്ടി ഉണ്ടെങ്കിൽ കൊച്ചുകുട്ടിയുടെ ഒപ്പം കൊണ്ടുവരുന്നത് ഉപകാരപ്രദമായിരിക്കും.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു വ്യക്തിക്ക് മങ്കി പോക്സ് ബാധിച്ചതായി സ്ഥിരീകരിച്ച് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്. നൈജീരിയ സന്ദർശനവേളയിൽ ആകാം ഈ വ്യക്തിക്ക് രോഗം പകർന്നതെന്ന് സംശയിക്കപ്പെടുന്നു. രോഗിയെ ഇപ്പോൾ വിദഗ്ധചികിത്സയ്ക്കായി ഗൈസിലെ ഇൻഫെക്ഷൻ ഡിസീസ് സെന്ററിലും, സെന്റ് തോമസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗിയോട് അടുത്തിടപഴകിയവരെ നിരീക്ഷിച്ചുവരികയാണ്. നൈജീരിയയിൽ നിന്നും യുകെയിലേക്ക് രോഗികൾക്കൊപ്പം ഫ്ലൈറ്റിൽ ഉണ്ടായിരുന്ന വരെയും നിരീക്ഷിക്കുന്നുണ്ട്.

മങ്കി പോക്സ് ഒരു അപൂർവ്വ വൈറൽ ഇൻഫെക്ഷൻ ആയതിനാൽ പെട്ടെന്ന് ജനങ്ങൾക്കിടയിലേക്ക് പകരില്ലെന്നും പൊതുജനാരോഗ്യം ഭദ്രമാണെന്നും പിഎച്ച്ഇ അറിയിച്ചു. രോഗി യിലേക്ക് മാത്രമൊതുങ്ങുന്ന ലക്ഷണങ്ങളാണ് പൊതുവെ ഈ രോഗത്തിന്റേത്. രോഗം ബാധിച്ച് ആഴ്ചകൾക്ക് ശേഷം മാത്രമാണ് രോഗി അറിയുന്നത്. പക്ഷേ ചിലരിൽ രോഗം മൂർച്ഛിച്ചതായികാണാം അതിനാൽ പൊതുജനം ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

മങ്കി പോക്സ് വൈറസ് മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. ആഫ്രിക്കയിലാണ് ഈ രോഗം കണ്ടുവരുന്നത്. പൊതുവേ ഈ രോഗം ചികിത്സിക്കാതെ തന്നെ ഭേദമാകാറുണ്ട് എങ്കിലും രോഗം മൂർച്ഛിച്ചാൽ അപകടമാണ്. ശരീരതാപം, തലവേദന, സന്ധിവേദന, നടുവേദന, ഗ്രന്ഥിവീക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.

ഷിബു മാത്യൂ
‘ടോട്ടാ പുള്‍ക്രാ’ ‘സര്‍വ്വ മനോഹരി’
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയടെ പ്രഥമ വനിതാ സമ്മേളനത്തിന് ഇനി രണ്ട് നാള്‍…
ശനിയാഴ്ച ബര്‍മ്മിംഹാമില്‍ നടക്കുന്ന സംഗമത്തില്‍ രണ്ടായിരത്തി അഞ്ഞൂറോളം വനിതകള്‍ പങ്കെടുക്കും….
എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് കോര്‍ഡിനേറ്ററും വികാരി ജനറാളുമായ ഫാ. ജിനോ അരീക്കാട്ടും കണ്‍വീനര്‍ ഫാ. ജോസ് അഞ്ചാനിക്കലും രൂപതാ പ്രസിഡന്റ് ജോളി മാത്യുവും മലയാളം യുകെ ന്യൂസിനോട്…
പരിശുദ്ധ കന്യകാമറിയത്തിനോട് ചേര്‍ന്ന് പാപരഹിതരായി, പരിശുദ്ധരായി ജീവിക്കുവാന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ആഹ്വാനം…

ബര്‍മ്മിംഗ്ഹാം. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ വനിതാ ഫോറം ദേശീയ സമ്മേളനം ശനിയാഴ്ച ബര്‍മ്മിംഗ്ഹാമിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. പരിശുദ്ധ കന്യകാ മാതാവില്‍ വിളങ്ങിയിരുന്ന വിശുദ്ധിയുടെയും അനുസരണത്തിന്റെയും നിറവ് കുടുംബങ്ങളില്‍ എത്തിക്കുക, ഭാവി തലമുറകളിലേയ്ക്ക് വിശ്വാസത്തെ പകര്‍ന്നു കൊടുക്കുന്നതില്‍ സ്ത്രീത്വത്തിന്റെ പ്രധാന്യം എന്നിവയ്ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട് അഭിവന്ദ്യ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ രണ്ട് വര്‍ഷം മുമ്പ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ആരംഭിച്ചതാണ് വിമന്‍സ് ഫോറം. ഇതിന്റെ പ്രഥമ ദേശീയ സമ്മേളനമാണ് ടോട്ടാ പുള്‍ക്രാ എന്ന പേരില്‍ ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ നടക്കുന്നത്. നാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട കത്തോലിക്കാ പ്രാര്‍ത്ഥനാ കീര്‍ത്തനത്തില്‍ പരിശുദ്ധ കന്യകാമറിയത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച പദമാണ് ടോട്ടാ പുള്‍ക്ര. ലത്തീന്‍ ഭാഷയിലുള്ള ഈ പദത്തിന്റെ അര്‍ത്ഥം ‘സര്‍വ്വ മനോഹരി’ എന്നാണ്.

രൂപതയുടെ എട്ട് റീജിയണില്‍ നിന്നുമായി രണ്ടായിരത്തി അഞ്ഞൂറോളം വനിതകള്‍ സമ്മേളനത്തില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ ഒമ്പത് മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. പത്ത് മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബര്‍മ്മിംഗ്ഹാം അതിരൂപതയ പ്രതിനിധീകരിച്ച് മോണ്‍. ഡാനിയേല്‍മക് ഹഗ് സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ പ്രയോക്താവും പ്രഭാഷകയുമായ റെവ. ഡോ. ജോവാന്‍ ചുങ്കപുര ക്ലാസ്സെടുക്കും. 11.45ന് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി നടക്കും. ഇരുപത്തഞ്ചോളം വൈദീകര്‍ വിശുദ്ധ ബലിയ്ക്ക് സഹകാര്‍മ്മികത്വം വഹിക്കും. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍ നൂറ്റിയിരുപത്തഞ്ചോളം പേരടങ്ങുന്ന ഗായക സംഘം ഗാനശുശ്രൂഷകള്‍ നയിക്കും. തുടര്‍ന്ന് ഉച്ചഭക്ഷണത്തിന് ശേഷം രണ്ട് മണിക്ക് സാംസ്‌ക്കാരിക പരിപാടികള്‍ ആരംഭിക്കും. എട്ട് റീജിയണില്‍ നിന്നുമായി വിവിധ തരത്തിലുള്ള കലാപരിപാടികള്‍ അരങ്ങേറും. 3.30 ന് രൂപതയുടെ പഞ്ചവത്സര പദ്ധതിയുടെ മൂന്നാം ഘട്ടമായ ദമ്പതീ വര്‍ഷാചരണത്തിന്റെ ഉദ്ഘാടനം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വ്വഹിക്കും. വിവാഹത്തിന്റെ 25, 40, 50 വര്‍ഷ ജൂബിലി ആഘോഷിക്കുന്നവര്‍ ഒരുമിച്ചുകൂടി പിതാവിനോടൊപ്പം തിരി തെളിയ്ക്കും. മുന്‍കൂട്ടി നിശ്ചയിച്ചതിന്‍ പ്രകാരം കൃത്യം നാല് മണിക്ക് തന്നെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വിമന്‍സ് ഫോറത്തിന്റെ പ്രഥമ ദേശീയ സമ്മേളനം അവസാനിക്കും.

വി.ജി ഫാ. ജിനോ അരീക്കാട്ട്‌

സഭ എന്ന് പറയുന്നത് കുടുംബങ്ങളുടെ കൂട്ടായ്മയാണ്. കുടുംബം എന്നു പറഞ്ഞാല്‍ മാതാവിനും പിതാവിനും തുല്യ പങ്കാളിത്തവും. ഇത് സഭയുടെ പിതാക്കന്മാര്‍ അംഗീകരിക്കുന്ന നഗ്‌നസത്യവുമാണ്. എങ്കില്‍ പിന്നെ കുടുംബനാഥനെ മാറ്റി നിര്‍ത്തി കുടുംബനാഥയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത വിമന്‍സ് ഫോറം എന്ന പ്രസ്ഥാനം തുടങ്ങാന്‍ എന്താണ് കാരണം?

‘ടോട്ടാ പുള്‍ക്രാ ‘ എന്ന പേരില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിമന്‍സ് ഫോറത്തിന്റെ ദേശീയ സമ്മേളനത്തിന്റെ ആദ്യ വാര്‍ത്തകള്‍ പുറത്ത് വന്നതുമുതല്‍ യുകെ മലയാളികളില്‍ നിന്നും കേള്‍ക്കുന്ന ചോദ്യമാണിത്. ഇതേ ചോദ്യം ഞങ്ങള്‍ മലയാളം യു കെ ന്യൂസും ചോദിച്ചു. ഞങ്ങളുടെ ചോദ്യത്തിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വികാരി ജനറാളും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ റെവ. ഫാ. ജിനോ അരീക്കാട്ട് മറുപടി പറഞ്ഞതിങ്ങനെ..

പിതൃവേദിയെ ഉപേക്ഷിച്ചു എന്ന് ഇതിനര്‍ത്ഥമില്ല. ഈ വിഷയം രൂപതയുടെ ചിന്തയിലുണ്ട്. ആത്മീയ കാര്യങ്ങളില്‍ ആഴത്തിലുള്ള ചിന്ത പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണ്. അവര്‍ അനുഭവിക്കുന്ന പ്രസവവേദന പോലെ തന്നെയാണ് കുടുംബ ജീവിതത്തെക്കുറിച്ചും അതിലെ വേദനകളെ സഹിക്കുവാനുള്ള അവരുടെ സഹിഷ്ണതയും.. സ്ത്രീകളുടെ മനോഭാവം ആത്മീയമായിട്ട് മാറിയാല്‍ കുടുംബത്തില്‍ കൂടുതല്‍ പ്രകാശമുണ്ടാകും. അത് സഭയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയ്ക്ക് പ്രധാന കാരണമാവുകയും ചെയ്യും. അതു കൊണ്ടു തന്നെയാണ് അഭിവന്ദ്യ പിതാവ് രൂപതയുടെ ആരംഭത്തില്‍ തന്നെ സ്ത്രീകളുടെ കൂട്ടായ്മ ഉണ്ടാക്കിയത്. അതിലൂടെ കെട്ടുറപ്പുള്ള കുടുംബത്തിലെ നായകന്മാരായി കുടുംബനാഥന്‍മാരും മാറും എന്നത് ഉറപ്പാണ്.. ആഗോള കത്തോലിക്കാ സഭയിലെ അംഗമാവുക എന്നതു തന്നെ ഓരോ വ്യക്തിയെ സംബന്ധിച്ചിടത്തോളം അഭിമാനമായി മാറണം. വൈകാരികമായി എടുക്കേണ്ട വിഷയങ്ങള്‍ ഒന്നും ഈ സംഗമത്തിലില്ല. ഒരു സ്ത്രീ ഈ കൂട്ടായ്മയില്‍ പങ്കെടുക്കുമ്പോള്‍ ഭര്‍ത്താക്കന്മാര്‍ ചിന്തിക്കേണ്ടത് ഇത്രമാത്രം.
‘ഈ കൂട്ടായ്മയുടെ ഗുണം ഞങ്ങളുടെ കുടുംബത്തിന് ‘.

ന്യുസ് ഡെസ്ക്

ഗ്ലോസ്റ്റർ :   ഓ,,,, ഇന്ന് വല്ലാത്ത തണുപ്പാണ് … പുറത്താണെങ്കിൽ കൂരിരുട്ടാണ് ,,, എങ്കിൽ നാളെ ചെയ്യാം  …. തണുപ്പ് കാലം തുടങ്ങി കഴിഞ്ഞാൽ യുകെ മലയാളികൾക്കിടയിൽ സർവ്വസാധാരണമായി കേൾക്കുന്ന ഒരു വാചകമാണിത് . ഇങ്ങനെ ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ മടിമൂലം നാളെ ,,,, നാളെ ,,,, എന്ന് പറഞ്ഞു നീട്ടിവയ്ക്കുന്ന ഓരോ യുകെ മലയാളികൾക്കും പ്രചോദനാവുകയാണ് ഗ്ലോസ്റ്ററിലെ അമ്മാരായ ഈ മുന്ന് കൂട്ടുകാരികൾ . ഗ്ലോസ്റ്റർഷെയർ മലയാളി അസ്സോസിയേഷനിലെ സജീവ അംഗങ്ങളായ രമ്യ മനോജ് വേണുഗോപാൽ – ആഷ്‌ലി സാവിയോ – രാജി അനീഷ് സുഹൃത്തുക്കളാണ് ഇപ്പോൾ യുകെ മലയാളികൾക്കിടയിൽ ചർച്ചാവിഷയമായിരിക്കുന്നത്  . അനേകം യുകെ മലയാളികളെ ബാധിച്ചിരിക്കുന്ന ” മടി ” എന്ന രോഗത്തിനുള്ള മരുന്നാണ്   ” അമ്മ രുചി ”  എന്ന് പേരിട്ട യൂ ട്യൂബ് ചാനലിലൂടെ ഈ കൂട്ടുകാരികൾ പങ്ക് വയ്ക്കുന്നത് . അതെന്താ,,,  ഈ അമ്മമാർ പുതിയ മരുന്നുകൾ വല്ലതും കണ്ടുപിടിച്ചോ ? . അതേ ,,,, അതിശയിക്കണ്ട ,,, അവർ നല്ലൊരു മരുന്ന്  തന്നെയാണ് യുകെ മലയാളികൾക്കായി കണ്ടു പിടിച്ചിരിക്കുന്നത് .

ഈ തണുപ്പ് കാലം എങ്ങനെ കൂടുതൽ സജീവമാക്കാം എന്ന ചിന്തയിൽ നിന്നാണ് ഇങ്ങനെ  ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്ന സാഹചര്യത്തിലേയ്ക്ക് ഈ അമ്മമാർ ചെന്നെത്തിയത് . ചൂട് കാലത്തെപ്പോലെ തണുപ്പ് കാലവും സജീവമാക്കി നിർത്തികൊണ്ട് നിത്യ ജീവിതത്തിലെ മടി മാറ്റിയെടുക്കുവാനുള്ള വഴികളാണ് ഈ ചാനലിലൂടെ അവർ യുകെ മലയാളികളോട് പറയുവാൻ ശ്രമിക്കുന്നത് . മനസും വയറും ഒരുപോലെ നിറയ്ക്കുന്ന പകരം വയ്ക്കാനില്ലാത്ത അമ്മമാരുടെ കൈപ്പുണ്യം എന്നും നമ്മുടെയൊക്കെ ഓർമ്മകളിലില്ലേ ?. ആ അമ്മ രുചിക്ക് പുതിയ മാനങ്ങൾ തേടി ശ്രദ്ധേയരാകുകയാണ് രമ്യ മനോജ് – ആഷ്‌ലി സാവിയോ – രാജി അനീഷ് ചങ്ങാതിക്കൂട്ടം. താമസവും ജോലിയും വ്യത്യസ്ത സ്ഥലങ്ങളിൽ ആയിരുന്നിട്ടും പോലും എല്ലാ പരിമിതികളെയും പുഞ്ചിരിച്ചു നേരിട്ട് കൊണ്ടാണ്   ” അമ്മ രുചി ”  എന്ന യൂ ട്യൂബ് ചാനലിന് അവർ തുടക്കം കുറിച്ചത് .

തങ്ങളുടെ പ്രിയപ്പെട്ട പാചകം മാത്രമല്ല രസകരമായ യാത്രകളും , അനുഭവങ്ങളും , അറിവുകളും എല്ലാം പങ്കു വയ്ക്കാനാണ് ഈ ചാനലിലൂടെ മൂവർസംഘം ലക്ഷ്യമിടുന്നത് . പൊതുസമൂഹത്തിന് സഹായകരമായ പതിനഞ്ചോളം വീഡിയോകൾ ഇതിനോടകം അവർ ഇറക്കി കഴിഞ്ഞു. എല്ലാ  വീഡിയോകൾക്കും അനേകം പ്രേക്ഷകരെയാണ് ചുരുങ്ങിയ കാലം കൊണ്ട് ഇവർ  നേടിയെടുത്തത്. നല്ല നല്ല ആശയങ്ങൾ സ്വരൂപിച്ചുകൊണ്ട് ഓരോ ആഴ്ചയിലും പുതിയ പ്രോജക്റ്റിനായി ഒന്നിച്ചു കൂടുന്ന ഈ കൂട്ടുകാരികൾ തോൽപ്പിക്കുന്നത് യുകെ മലയാളികളിലെ  ” മടി ”  എന്ന രോഗത്തെ തന്നെയാണ് .  ഇവരെ അനുകരിച്ചുകൊണ്ട് മറ്റ് പല കൂട്ടുകാരികളും സമാനമായ രീതിയിലുള്ള ചില കൂട്ടായ്മകൾക്ക് തുടക്കം കുറിക്കുവാനുള്ള തയാറെടുപ്പിലാണെന്ന് അവർ പറയുന്നു . തങ്ങൾ കാട്ടിക്കൊടുത്ത മാതൃക മറ്റ് പലരും ഏറ്റെടുക്കാൻ  തയ്യാറായതിൽ അതീവ സന്തുഷ്ടരാണ് ഈ അമ്മമാർ .

കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടൊപ്പം പ്രേക്ഷകർ കൂടി ഒപ്പം നിന്നതോടെ തങ്ങളുടെ സ്വപ്നത്തിന് ചിറകുകൾ വന്നതായി മൂവരും ഒരേ സ്വരത്തിൽ പറയുന്നു. ജോലിയും കുടുംബവും മാത്രമല്ല സ്ത്രീകൾ മനസ് വച്ചാൽ അതിരുകൾ ഇല്ലാത്ത നേട്ടങ്ങൾ കൊയ്യാം എന്ന ഓർമ്മപ്പെടുത്തൽ കൂടിയാവുകയാണ്  ” അമ്മ രുചി ” എന്ന ഇവരുടെ യൂ ട്യൂബ് ചാനൽ . ഉർജ്‌ജസ്വലതയുള്ള ഒരു മനസ്സ് ഉണ്ടെങ്കിൽ എത്ര വലിയ പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ കഴിയുമെന്നും , അതിലൂടെ മടിപിടിച്ചിരിക്കുന്ന മനോഭാവത്തെ മാറ്റിയെടുത്ത് ജീവിതം കൂടുതൽ മനോഹരമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് മിടുക്കികളായ ഈ  അമ്മമാർ .

അമ്മ രുചിയിലെ എല്ലാ വീഡിയോകളും  കാണുവാൻ താഴെയുള്ള യൂ ട്യൂബ് ലിങ്ക് ക്ലിക്ക് സന്ദർശിക്കുക

[oo][/ot-video

സിനി മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കെന്റിൽ രണ്ട് നഴ്സുമാർക്ക് ഡ്യൂട്ടി സമയത്തുറങ്ങിയതിനെതുടർന്ന് ജോലി നഷ്ടമായി. പേഷ്യന്റ് കെയർ ചെയ്യുന്നവർ ഡ്യൂട്ടി സമയത്തുറങ്ങുന്നത് യുകെയിലെ നിയമപ്രകാരം നെഗ്ലിജിയൻസായിട്ടാണ് കണക്കാക്കുന്നത്. പല മലയാളി കുടുംബങ്ങളിലും ഫാമിലി കമ്മിറ്റ്മെന്റ് കാരണം ഭർത്താവും ഭാര്യയും ഓപ്പസിറ്റ് ഷിഫ്റ്റാണ് ചെയ്യുന്നത്. പലപ്പോഴും നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവർക്ക് കുട്ടികളെ നോക്കേണ്ടതും അവരെ സ്കൂളിൽ നിന്ന് എടുക്കേണ്ടതും കാരണം ശരിയായ രീതിയിൽ ഉറക്കം ലഭിക്കാറില്ല. ഇത് നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവരുടെ ജോലിയെ ബാധിക്കാറുണ്ട്. പലയിടത്തുനിന്നും പലപ്പോഴും നൈറ്റ് ഡ്യൂട്ടി സമയത്ത് ഉറങ്ങിയതിന് അച്ചടക്കനടപടികൾ നേരിട്ട നിരവധി മലയാളികളുണ്ട്.

കെന്റിൽ നിന്ന് ഇപ്പോൾ വന്നിരിക്കുന്ന വാർത്ത ഇവർക്കായുള്ള ഒരു മുന്നറിയിപ്പാണ്. നൈറ്റ് ഡ്യൂട്ടി സമയത്ത് ഉറങ്ങി കഴിഞ്ഞാൽ ഡ്യൂട്ടിയിൽ കാണിക്കുന്ന അലംഭാവവും പേഷ്യന്റ് കെയറിലുള്ള നെഗ്‌ളിജയൻസുമായിട്ട് കണക്കാക്കുന്ന കാരണം നേഴ്സുമാർ ആണെങ്കിൽ അവരുടെ പിൻ നമ്പറിനെ തന്നെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങാം.

ഒക്ടോബർ 13 ന് കെന്റിലെ മൈഡ്‌സ്റ്റോണിലെ ഒരു നഴ്‌സിംഗ് ഹോമിലാണ് ഡ്യൂട്ടി സമയത്ത് രണ്ട് നഴ്സുമാർ ഉറങ്ങുകയായിരുന്നു എന്ന് അവിടെ പേഷ്യന്റ് ആയിട്ടുള്ള ക്രിസ്റ്റഫർ സ്മിത്ത് പരാതിപ്പെട്ടത്. നഴ്സിംഗ് ഹോമിന്റെ മേൽനോട്ടമുള്ള മെഡ്‌വേ എൻ‌എച്ച്എസ്, സോഷ്യൽ കെയർ പാർട്ണർഷിപ്പ് ട്രസ്റ്റ് (കെപി‌എം‌ടി) എന്നിവരോട് സ്മിത്ത് പരാതി നൽകിയത് . അന്വേഷണം നടത്തിയെന്നും രണ്ട് നഴ്‌സുമാർക്ക് എതിരെയും നടപടി എടുത്തുവെന്നും കെപിഎംടി വക്താവ് പറഞ്ഞു

RECENT POSTS
Copyright © . All rights reserved