ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ബ്രെക്സിറ്റിനെ സംബന്ധിച്ചുള്ള അനിശ്ചിതത്വം മാസങ്ങളായി ബ്രിട്ടനെ വല്ലാതെ വലച്ചിരുന്നു. ബ്രിട്ടനിലെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ഇടങ്ങളെ വൻ തോതിൽ ബാധിക്കപ്പെടും എന്നും ഭീതിയും ഉണ്ടായിരുന്നു. എന്നാൽ ബ്രെക്സിറ്റിന് ശേഷം യുകെയിലെ വീട് വിപണിയിൽ വിലത്തകർച്ച ഉണ്ടാകുമെന്ന പ്രവചനങ്ങളെ അപ്രസക്തമാക്കികൊണ്ട്, യുകെയിലെ വീട് വിപണിയിൽ 2020ഓടെ 2% വരെ വിലവർധനവ് ഉണ്ടായേക്കാമെന്ന് പ്രവചനങ്ങൾ. യുകെയിലെ ഏറ്റവും വലിയ പ്രോപ്പർട്ടി വെബ്‌സൈറ്റായ റൈറ്റ്മൂവിന്റെ പ്രവചനം കൺസേർവേറ്റിവ് പാർട്ടിയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ ചാർത്തികൊടുത്തിരിക്കുകയാണ്. മുൻ വർഷം വീട് വിപണി വില 3% ശതമാനം ആയി കുറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിലെ കൺസേർവേറ്റിവുകളുടെ മിന്നും വിജയം തന്നെയാവാം ഈയൊരു മാറ്റത്തിന് കാരണം. സാധാരണ ഗതിയിൽ ലണ്ടൻ നഗരം ഉൾപ്പെടുന്ന തെക്കൻ പ്രദേശമാണ് വീടുവിപണിയിൽ മുന്നിൽ നിൽക്കുന്നതെങ്കിൽ പതിവിനു വിപരീതമായി ഇത്തവണ വീട് വിപണി കൂടുതൽ ഉഷാറായിരിക്കുന്നത് വടക്കൻ പ്രദേശങ്ങളിലാണ്.

അടുത്ത വർഷം 2% വില വർധനവ് സംഭവിക്കുന്നതോടെ വീട് വാങ്ങുന്നവർ ഇനി 6000 പൗണ്ട് അധികം നൽകേണ്ടിവരും. തെക്കൻ പ്രദേശങ്ങളിൽ 1% ത്തിന്റെ വിലവർധനവ് ഉണ്ടായേക്കാമെന്ന് റൈറ്റ്മൂവ് ഡയറക്ടർ മൈൽസ് ഷിപ്പ്സൈഡ് പറഞ്ഞു. ഒരു സമ്പന്ന യൂറോപ്യൻ കുടുംബം, ലണ്ടനിൽ 65 മില്യൺ പൗണ്ടിന് ഒരു വീട് കഴിഞ്ഞ വെള്ളിയാഴ്ച വാങ്ങുകയുണ്ടായി. ബോറിസ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടി തിരഞ്ഞെടുപ്പ് വിജയിച്ചതിന്റെ ഫലമായാണ് വീട് വാങ്ങിയതെന്ന് അവർ വെളിപ്പെടുത്തി. ലണ്ടനിലെ വീടുവിപണിയിൽ ഉടൻ തന്നെ ഒരു മുന്നേറ്റം പ്രതീക്ഷിക്കാമെന്ന് എസ്റ്റേറ്റ് ഏജന്റായ ചെസ്റ്റർട്ടൺസ് പറഞ്ഞു. ജോൺസന്റെ സർക്കാരിന്റെ രണ്ടാം വരവ് ഒരു മാറ്റത്തിന് വഴിയൊരുക്കുമോ എന്ന് തുടർന്ന് കാണേണ്ടിയിരിക്കുന്നു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- 2019ലെ ബിബിസിയുടെ മികച്ച കായിക താരമായ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്സ് തിരഞ്ഞെടുക്കപ്പെട്ടു. 2019 – ൽ ന്യൂസിലൻഡിനെതിരെ വൻ വിജയം നേടി ഇംഗ്ലണ്ട് വേൾഡ് കപ്പ് നേടിയപ്പോൾ ബെൻ സ്റ്റോക്സ് മാൻ ഓഫ് ദി മാച്ച് ആയിരുന്നു. ഇരുപത്തിയെട്ടുകാരനായ ബെൻ ഓൾറൗണ്ടർ ആണ്. ഓസ്ട്രേലിയക്കെതിരെ ഉള്ള മൂന്നാം ആഷസ് ടെസ്റ്റ് അദ്ദേഹം നേടിയ 135 റൺസ് ശ്രദ്ധേയമായിരുന്നു. ബിബിസി ന്യൂസ് നടത്തിയ ജനഹിതത്തിൽ, ഫോർമുലവൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടൺ രണ്ടാമതായും, സ്പ്രിന്റർ ദിന അഷേർസ്മിത്ത് മൂന്നാമതായുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ബെൻ സ്റ്റോക്സ് ഭാര്യ ക്ലെയർ റാറ്റ്ക്ലിഫിനൊപ്പം
ഇംഗ്ലണ്ട് ഫുട്ബോൾ താരം റഹിം സ്റ്റെർലിങ്, ഹെപ്റ്റാത്തലൻ ചാമ്പ്യൻ കത്രീന ജോൺസൻ, റഗ്‌ബി താരം അലൻ വയ്ൻ ജോൺസ് എന്നിവരും ബിബിസിയുടെ അവാർഡ് ലിസ്റ്റിൽ ഉണ്ടായിരുന്നു. 2005 – ൽ ആൻഡ്രൂ ഫ്ലിന്റ്ഓഫ് അവാർഡ് നേടിയതിന് ശേഷം, ആദ്യമായാണ് ഒരു ക്രിക്കറ്റ് താരത്തിന് അവാർഡ് ലഭിക്കുന്നത്. അവാർഡ് മീറ്റിംഗിൽ പോകുന്നതിനാൽ ഇംഗ്ലണ്ടും സൗത്താഫ്രിക്ക യുമായുള്ള ആദ്യത്തെ മത്സരം ബെൻ സ്റ്റോക്സിനു കളിക്കാൻ സാധിക്കില്ല.
അവാർഡ് കിട്ടിയതിൽ ഉള്ള സന്തോഷം ബെൻ രേഖപ്പെടുത്തി. തന്നെ പിൻതുണച്ചവരോടും സഹ താരങ്ങളോടും, കോച്ചിനോടുമുള്ള നന്ദി അദ്ദേഹം അറിയിച്ചു അദ്ദേഹം രേഖപ്പെടുത്തി.
ബ്രിട്ടനിൽ ജീവിക്കുന്ന ഭൂരിഭാഗം മലയാളികളും തങ്ങളുടെ സാമ്പത്തിക ബാങ്കിടപാടുകൾ നടത്തുന്നത് ഓൺലൈനിലൂടെയാണ്. എന്നാൽ ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ നമ്മൾ വളരെയധികം കരുതലെടുക്കണമെന്നു സൂചിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. 2018 ലെ റിപ്പോർട്ടുകൾ പ്രകാരം 204 മില്യൻ പൗണ്ടോളം തെറ്റായ അക്കൗണ്ടിലേക്കാണ് ഓൺലൈൻ ഇടപാടുകൾ വഴി എത്തപ്പെട്ടത്. 2017 മായി താരതമ്യം ചെയ്യുമ്പോൾ 2018ലെ കണക്കുകളിൽ 23 ശതമാനത്തിന്റെ വർദ്ധനവുണ്ടെന്നുള്ളത് വളരെയധികം ഞെട്ടിക്കുന്നതാണ്. ആയിരക്കണക്കിനാൾക്കാർക്കാണ് തെറ്റായ അക്കൗണ്ടിലേയ്ക്ക് ഓൺലൈൻ ട്രാൻസ്ഫർ നടത്തി പണം നഷ്ടമായിരിക്കുന്നത്.

2018ൽ മാത്രം 10 പേരിൽ ഒരാൾക്ക് എന്ന നിലയിൽ തെറ്റായ അക്കൗണ്ടിലേയ്ക്ക് പണം കൈമാറിയതു മൂലം നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇത്തരത്തിൽ പണം നഷ്ടപ്പെടാനുള്ള പ്രധാന കാരണം അക്കൗണ്ട് നമ്പർ തെറ്റായി കൊടുക്കപ്പെട്ട കൊടുക്കുന്നതാണ്. 25 ശതമാനം ആൾക്കാർക്ക് പണം നഷ്ടപ്പെടാനുള്ള പ്രധാന കാരണം തെറ്റായ സോഡക്കോയുടെ ഓൺ ലൈൻ ട്രാൻസാക്ഷനിൽ രേഖപ്പെടുത്തിയതാണ്.

ഓൺലൈനായി പണം കൈമാറുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാവാൻ ഒരു പരിധിവരെ കാരണം ആൾക്കാർ ബാങ്ക് ഡീറ്റെയിൽസ് വാട്സ്ആപ്പ്, ഇമെയിൽ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ അയച്ചു കൊടുക്കുമ്പോൾ തന്നെ തെറ്റായ വിവരങ്ങൾ കൈമാറുന്നതാണ്. അതിലുപരി അക്കൗണ്ട് സംബന്ധമായ വിവരങ്ങൾ ഇങ്ങനെ ഓൺലൈനായി കൈമാറുമ്പോൾ തന്നെ ഒത്തിരി സുരക്ഷാവീഴ്ചകളും ഉണ്ടെന്ന് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. തെറ്റായ അക്കൗണ്ടിലേക്കാണ് പണം അയച്ചതെന്ന് ബോധ്യമായാൽ ഉടനെ തന്നെ ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്. പണം അയക്കുന്ന സംബന്ധമായ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന് ഏറ്റവും ഉചിതമായ മാർഗ്ഗം പണം അയയ്ക്കുന്നതിന് മുമ്പ് രേഖപ്പെടുത്തുന്ന അക്കൗണ്ട് നമ്പർ, ബാങ്ക് ഡീറ്റെയിൽസ് തുടങ്ങിയ വിവരങ്ങൾ ശരിയാണെന്ന് ഒന്നിൽ കൂടുതൽ പ്രാവശ്യം ഉറപ്പുവരുത്തേണ്ട ചുമതല എപ്പോഴും ഉപയോക്താവിന്റെതാണ് അതോടൊപ്പം തന്നെ പണം അയയ്ക്കുന്നതിന് മുൻപ് നമ്മൾ രേഖപ്പെടുത്തുന്ന അക്കൗണ്ട് നമ്പറും ബാങ്ക് കോഡും ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും ശരിയാണെന്ന് ഒന്നിൽ കൂടുതൽ പ്രാവശ്യം ഉറപ്പുവരുത്തേണ്ട ചുമതല ഉപഭോക്താവിന്റെതാണ്. ഇങ്ങനെയുള്ള ചില മുൻകരുതലുകൾ എടുക്കുകയാണെങ്കിൽ ഓൺലൈനിൽ കൂടി പണം അയക്കുന്നതു മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും സുരക്ഷാ വീഴ്ചകളും ഒഴിവാക്കാനായിട്ട് നല്ലതായിരിക്കുമെന്ന് ഈ രംഗത്ത് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഗോപിക. എസ് , മലയാളം യു കെ ന്യൂസ് ടീം
യുകെ : ക്രിപ്റ്റോ കറൻസിക്ക് ലോകമെമ്പാടും സാധ്യതയേറുകയാണ്. ഇതിന് തെളിവാണ് സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിപ്റ്റോ ബാങ്ക് ‘സെബ ‘ ആഗോളതലത്തിൽ ഒൻപത് പുതിയ മാർക്കറ്റുകൾ കണ്ടെത്തിയിരിക്കുന്നത്. സ്വിസ് ഫിനാൻഷ്യൽ മാർക്കറ്റ് സൂപ്പർവൈസറി അതോറിറ്റിയുടെ കീഴിൽ ഡിജിറ്റൽ കറൻസിയുപയോഗിച്ചുള്ള വിനിമയ -വ്യാപാര – സമ്പാദ്യ പദ്ധതികളാണ് സെബ ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

സ്വിറ്റസർലഡിലെ സഗിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദേശ രാജ്യങ്ങളിലേയ്ക്ക് സേവനം വ്യാപിപ്പിക്കുന്നതിലൂടെ ആഗോള സാമ്പത്തിക മേഖലയിൽ ചലനാത്മകമായ മാറ്റമുണ്ടാകുമെന്നതിൽ സംശയമില്ല. യുകെ , ഇറ്റലി , ജർമ്മനി , ഫ്രാൻസ് , ഓസ്ട്രിയ , പോർച്ചുഗൽ , നെതർലാൻഡ്സ് , സിംഗപ്പൂർ , ഹോങ്കോങ് എന്നിവയാണ് ഇതുവരെ സെബ തെരഞ്ഞെടുത്തിരിക്കുന്ന രാജ്യങ്ങൾ. ETH, ETC, LTC, XLM, NEO തുടങ്ങിയവയുടെ വിനിമയവും ബാങ്ക് നടത്തുന്നുണ്ട്.

ഉപഭോക്താക്കളിലേക്ക് വിപുലമായ നിക്ഷേപ സാധ്യതകളും സൂചികകളുമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. സെബ ക്രിപ്റ്റോ അസറ്റ് സെലക്ട് ഇൻഡക്സ് (SEBAX) എന്ന പേരിൽ പുറത്തിറങ്ങിയിരിക്കുന്ന സൂചികയിൽ ഡിജിറ്റൽ കറൻസി മൂല്യവുമായി ബന്ധപ്പെട്ട എല്ലാവിധ വിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. എം.വി ഇൻഡക്സ് സൊല്യൂഷൻ (MVIS ) ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

കഴിഞ്ഞ ജൂലൈ രണ്ടിന് പ്രസിദ്ധീകരിച്ച സൂചികയിൽ യുഎസ് ഡോളറുമായി താരതമ്യപ്പെടുത്തി കൊണ്ടുള്ള മാർക്കറ്റ് നിലവാരമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എം.വി ഇൻഡക്സ് സൊല്യൂഷൻ, ക്രിപ്റ്റോ കമ്പയർ ഡേറ്റാ ലിമിറ്റഡുമായി സഹകരിച്ചാണ് ഇത്തരം സൂചികകൾ തയ്യാറാക്കുന്നത്. 48.46% BTC, 26.70% ETH, 18.28% LTC, 3.43% XLM, 3.13% ETC എന്നിങ്ങനെയാണ് നിലവിലുള്ള വിനിമയനിരക്ക്. ക്രിപ്റ്റോ ആസ്തികൾക്ക് ലഭ്യമായതിൽ വച്ച് ഏറ്റവും വിശ്വസ്തവും മൂല്യാധിഷ്ഠിതവുമായ വിപണി കണ്ടെത്തുന്നതിലൂടെ സെബയുടെ വേരുകൾ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത്.
അനീറ്റ സെബാസ്റ്റ്യൻ
പരസ്പര സ്നേഹത്തിന്റെ യും സാഹോദര്യത്തിന്റെയും കരുതലിന്റെയും പ്രതീകമായി പുതിയൊരു ക്രിസ്മസ് കൂടി എത്തുകയാണ്. പാപികളെയും ചുങ്കക്കാരെയും സ്നേഹത്തിന്റെ വെളിച്ചത്തിലേക്ക് ചേർത്ത ക്രിസ്തുവിന്റെ ജന്മദിനം ആയതിനാൽ തന്നെ ക്രിസ്തുമസ് വ്യക്തമായ ഒരു രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നുണ്ട്.അതു സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ രാഷ്ട്രീയമാണ്.
വചന പ്രഘോഷണ ങ്ങളിലും ഇടയ ലേഖനങ്ങളിലും പ്രതിപാദിക്കപ്പെടുന്ന സ്നേഹവും തുല്യതയും പ്രവൃത്തിയിലേക്കെത്തുമ്പോൾ ചോർന്നു പോവുന്നു. ഓർത്തോഡോക്സ് – യാക്കോബായ പ്രശ്നങ്ങളും സഭയിലെ വൈദികർ ഉൾപ്പെട്ട പ്രശ്നങ്ങളും സഭയുടെ പ്രതിച്ഛായക്കേറ്റ മങ്ങലായല്ല കാണേണ്ടത്. മറിച്ച് സഭ കെട്ടിപ്പടുത്തപ്പോൾ ഉണ്ടായ ആശയങ്ങളിൽ ഇന്നുണ്ടായ മൂല്യച്യുതി ആണ്.
ക്രിസ്തുവിന്റെ ജനനം എന്നത് അന്ന് നിലനിന്നിരുന്ന വ്യവസ്ഥകൾക്കെതിരെയുള്ള ഒരു ചുവടുവെപ്പായിരുന്നു. അതുകൊണ്ടുതന്നെ ക്രിസ്തുമസ് സൂചിപ്പിക്കുന്നത് മാറ്റത്തെയാണ്. വിശ്വാസത്തിന്റെ പേരിൽ വിശ്വാസികൾ പരസ്പരം കൊമ്പുകോർക്കുമ്പോൾ ഓർക്കേണ്ടതായി ഒന്നുണ്ട് . പല സഭയായാലും മതമായാലും വിശ്വാസമായാലും ഞങ്ങളെല്ലാം മനുഷ്യരാണ്. അതുപോലെതന്നെ അധികാരികളും നേതാക്കളും സൃഷ്ടിക്കുന്ന മുതലെടുപ്പിന്റെ രാഷ്ട്രീയവും കാണാതെ പോകരുത്. ദേവാലയത്തെ കച്ചവട സ്ഥലമാക്കിയവരെ ചിതറിച്ച ക്രിസ്തുവിന്റെ, അനുയായികൾ തന്നെ മതത്തെ അധികാരമായി കാണുമ്പോൾ കോർപ്പറേറ്റ് സ്ഥാപനമായി കാണുമ്പോൾ ക്രിസ്തുമസ് സന്ദേശം യഥാർത്ഥത്തിൽ ആളുകളിലേക്ക് എത്തുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മതം വോട്ടുബാങ്ക് ആകുമ്പോൾ രാഷ്ട്രീയപാർട്ടി ആകുമ്പോൾ അതിന്റെ വിശുദ്ധി എത്രമാത്രം നഷ്ടമാകുന്നുണ്ട് എന്നത് ചിന്തനീയമാണ്.
മതം സാമൂഹിക നന്മ ഉദ്ദേശിച്ചു കൊണ്ടുള്ള ഒരു സാമൂഹിക സ്ഥാപനമാണ്. കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമായില്ലെങ്കിൽ അവയ്ക്കുള്ള പ്രസക്തി ഇല്ലാതാവും. അതുകൊണ്ട് മാറ്റം ഇന്നുതന്നെ ഓരോരുത്തരിൽ നിന്നും ആരംഭിക്കാം. പൊതുനിരത്തിൽ ഇറങ്ങാൻ ഭയപ്പെടേണ്ടത്ത സ്ത്രീകളുടെ, മതത്തിന്റെ യും ജാതിയുടെയും പേരിൽ തമ്മിൽ തല്ലാത്ത ആളുകളുടെ, അഴിമതിരഹിതരായ രാഷ്ട്രീയക്കാരുടെ, പണമില്ലാത്തവനും പണമുള്ളവനും തമ്മിലുള്ള അന്തരം ഇല്ലാത്ത ഒരു പുതിയ ലോകം. ഇതുതന്നെയാണ് മാറ്റത്തിന്റെ ക്രിസ്തുമസ് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവും.

അനിറ്റ സെബാസ്റ്റ്യൻ.
മൂന്നിലവാണ് സ്വദേശം. അരുവിത്തുറ സെന്റ് ജോർജസ് കോളേജിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം. കോട്ടയം പ്രസ്സ് ക്ലബ്ബിൽ ജേർണലിസം വിദ്യാർത്ഥിനിയാണ്. കുഴികുത്തിയാനിയിൽ സെബാസ്റ്റ്യൻ ജെയിംസിന്റെയും റാണി സെബാസ്റ്റ്യന്റെയും മകൾ.സഹോദരങ്ങൾ അരുൺ,ജോർജ്‌കുട്ടി, ജോസ്‌കുട്ടി
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- ബ്രിട്ടനിൽ നടന്ന ജനറൽ ഇലക്ഷനിൽ കൺസർവേറ്റീവ് പാർട്ടി നേടിയ വിജയത്തിലൂടെ ബ്രെക്സിറ്റ് നടപ്പിലാക്കും എന്ന് ഉറപ്പായിരിക്കുകയാണ്. അതിനാൽ തങ്ങളുടെ ഭാവി എന്താകുമെന്ന് ആശങ്കപ്പെടുന്ന അനേകം പേർ യു കെ യിൽ ഉണ്ട്. ഒരു മാറ്റം ആവശ്യമാണെന്ന് ചിന്തിക്കുന്നവർക്ക് ഒരു സന്തോഷ വാർത്തയാണ് ഇത്. സൈപ്രസ്, മാൾട്ട പോലുള്ള രാജ്യങ്ങളിൽ പണം നൽകി പൗരത്വം നേടിയെടുക്കാൻ സാധിക്കുന്നതാണ്. ഈ രാജ്യങ്ങളിൽ ജനിക്കണമെന്നോ, ബന്ധുക്കളോ മറ്റോ ഉണ്ടായിരിക്കണമെന്നോ ഇല്ല. സിറ്റിസൺഷിപ്പ് ഇൻവെസ്റ്റ്മെന്റ് പ്രോഗ്രാമിലൂടെ ഒരു രണ്ടാം പാസ്പോർട്ട് നേടിയെടുക്കാവുന്നതാണ്.

വ്യക്തികൾക്ക് വളരെ പെട്ടെന്ന് തന്നെ ഡോനെഷനിലൂടെയോ, റിയൽ എസ്റ്റേറ്റിലുള്ള ഇൻവെസ്റ്റ്മെന്റിലൂടെയോ ഒരു രണ്ടാം പൗരത്വം നേടിയെടുക്കാവുന്നതാണ്. ഇതിനു വേണ്ടി സഹായിക്കുവാൻ നൊമാഡ് ക്യാപിറ്റലിസ്റ്റ് പോലുള്ള പല കമ്പനികളും ഇന്ന് രംഗത്തുണ്ട്. സിറ്റിസൺഷിപ്പ് ഇൻവെസ്റ്റ്മെന്റ് പ്രോഗ്രാമിൽ പ്രാഗത്ഭ്യമുള്ള ഒരു ഇന്റർനാഷണൽ കമ്പനിയായ അപ്പക്സ് ക്യാപിറ്റൽ പാർട്ണേഴ്സ് പ്രസിഡന്റ് നൂരി കാറ്റ്സ് ബിസിനസ് ഇൻസൈഡർ വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിൽ, രണ്ടാം പാസ്പോർട്ട് എന്നത് ഒരു അഭിമാനമായി കൊണ്ട് നടക്കുന്നവരാണ് ഇന്ന് പലരും എന്ന് അഭിപ്രായപ്പെട്ടു. രണ്ടും മൂന്നും പാസ്പോർട്ടുകൾ ഉള്ളത് ഇന്ന് അഭിമാനമായാണ് കണക്കാക്കുന്നത്. രണ്ടാം പൗരത്വം നേടുന്നതിലൂടെ, പാസ്പോർട്ട് മാത്രമല്ല, ടാക്സിലും മറ്റും പല ആനുകൂല്യങ്ങളും വ്യക്തികൾക്ക് ലഭിക്കുന്നുണ്ട്. 89 ശതമാനം ബ്രിട്ടീഷുകാരും ഒരു രണ്ടാം പാസ്പോർട്ടിനായി ആഗ്രഹിക്കുന്നവരാണ്. ഇതിൽ തന്നെ 80 ശതമാനം പേർ തങ്ങളുടെ വരുമാനത്തിന്റെ അഞ്ചു ശതമാനം ഒരു രണ്ടാം പാസ്പോർട്ടിനായി നീക്കിവെക്കാൻ തയ്യാറുള്ളവരാണ്.

നൊമാഡ് ക്യാപിറ്റലിസ്റ്റ് കമ്പനി വളരെ വേഗത്തിൽ രണ്ടാം പാസ്പോർട്ട് നേടിയെടുക്കാവുന്ന 10 രാജ്യങ്ങളുടെ ലിസ്റ്റ് നൽകിയിട്ടുണ്ട് :-
സൈപ്രസ് –
വെറും 56 ദിവസം കൊണ്ട് ഈ രാജ്യത്ത് രണ്ടാം പൗരത്വം നേടി എടുക്കാവുന്നതാണ്. രണ്ട് മില്യൻ പൗണ്ട് ആണ് ഇതിനു വേണ്ടി ചെലവാക്കേണ്ട തുക. ഇതോടൊപ്പം തന്നെ അഞ്ച് ലക്ഷം പൗണ്ടോളം വിലമതിക്കുന്ന ഒരു വീടും ഈ രാജ്യത്ത് വാങ്ങേണ്ടതാണ്.
മാൾട്ട –
മാൾട്ടയിൽ രണ്ടാം പൗരത്വം നേടുന്നതിനായി ആറു ലക്ഷത്തി അമ്പതിനായിരം പൗണ്ട് വ്യക്തികൾ ചെലവാക്കേണ്ടതാണ്. ഇതോടൊപ്പം തന്നെ ഒരു ലക്ഷത്തി അമ്പതിനായിരം പൗണ്ടിൻെറ ഇൻവെസ്റ്റ്മെന്റും, ഗവൺമെന്റുമായി അഞ്ചു വർഷത്തെ കരാറും ഉണ്ടാക്കേണ്ടതാണ്. മുഖ്യ ദ്വീപിൽ മൂന്നു ലക്ഷത്തി അമ്പതിനായിരം പൗണ്ടിൻെറ ഒരു വീടും വ്യക്തികൾ സ്വന്തം ആക്കേണ്ടതാണ്.
മൊൾഡോവ –
ഇവിടെ ഒരു ലക്ഷം പൗണ്ടിൻെറ ഡൊണേഷനും, രണ്ട് ലക്ഷത്തി അമ്പതിനായിരം പൗണ്ടിൻെറ ഇൻവെസ്റ്റ്മെന്റും ആവശ്യമാണ്.
തുർക്കി –
മറ്റുള്ള രാജ്യങ്ങളിലെ പോലെ തന്നെ, 195000 പൗണ്ടിന്റെ ഇൻവെസ്റ്റ്മെന്റിലൂടെയാണ് തുർക്കിയിൽ പൗരത്വം സ്വന്തമാക്കുന്നത്.
യൂറോപ്പിനു പുറത്തുള്ള പലരാജ്യങ്ങളിലും ഇതുപോലെ രണ്ടാം പൗരത്വം സ്വന്തമാക്കാവുന്നതാണ് . ഡൊമിനിക്ക, ഗ്രീനാട പോലുള്ള കരീബിയൻ രാജ്യങ്ങളിലും ഈ അവസരം ലഭ്യമാണ്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി മറ്റുള്ളവർക്ക് മാതൃകയാവുന്നു. 75000 പൗണ്ട് ഉള്ള തന്റെ ശമ്പളത്തിൽ നിന്നും 35,000 പൗണ്ട് മാത്രം തനിക്കുവേണ്ടി നീക്കിവച്ച് ബാക്കിയുള്ളത് ചാരിറ്റി പ്രവർത്തനങ്ങൾക്കായി ദാനം ചെയ്യാനുള്ള തീരുമാനത്തിൽ ആണ് ഇവർ. ലേബർ പാർട്ടി എംപി, ഇരുപത്തിമൂന്നുകാരിയായ നാദിയ വിറ്റൊമ് ആണ് പ്രശംസനീയമായ ഈ തീരുമാനം കൈക്കൊണ്ടത്. നോട്ടിങ്ഹാം ചാരിറ്റിയുടെ പ്രവർത്തനങ്ങൾക്കായാണ് തന്റെ പണം ഇവർ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

ഒരു എംപിയുടെ അടിസ്ഥാന വാർഷിക ശമ്പളം 79468 പൗണ്ടാണ്. ഇതു കൂടാതെ തന്നെ ഓഫീസിലെ പ്രവർത്തനങ്ങൾക്കായും, ഭവനത്തിനായും, ട്രാവലിംഗ് അലവൻസുകളായും അധിക പണം ലഭിക്കാറുണ്ട്. എംപിമാരുടെ സാലറി അധികം ആയതു കൊണ്ടല്ല, മറിച്ച്, അതു പോലെതന്നെ അധ്യാപകരും, അഗ്നിശമന സേനാംഗങ്ങളും, നേഴ്സുമാരും ഉയർന്ന സാലറിക്ക് അർഹരാണ്. അവർക്ക് ലഭിക്കാത്തത് തനിക്ക് ആവശ്യമില്ലെന്നാണ് നാദിയയുടെ തീരുമാനം. ഒരു എംപി ആയി തിരഞ്ഞെടുക്കപ്പെട്ടതിൽ താൻ അഭിമാനിക്കുന്നുവെന്നും നാദിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലേബർ പാർട്ടിക്കേറ്റ പരാജയത്തെ സംബന്ധിച്ച് സംസാരിച്ച നാദിയ, പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ശക്തമായി പാർട്ടി മുന്നോട്ടു പോകും എന്ന് അഭിപ്രായപ്പെട്ടു. ഇലക്ഷനിൽ ബ്രെക്സിറ്റിനാണ് മുൻഗണന ലഭിച്ചത്. തനിക്കു വോട്ട് ചെയ്ത് തന്നെ ജയിപ്പിച്ചവർക്കായി നന്ദിയും അവർ അറിയിച്ചു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
The cinema has no boundary ; it is a ribbon of dream – Orson Welles
കേരളത്തിന് ലോകസിനിമയുടെ വാതിൽ തുറക്കുന്ന മേള ; 2019 ഡിസംബർ 6 മുതൽ 13 വരെ തിരുവനന്തപുരത്ത് വച്ചു നടന്ന 24 മത് രാജ്യാന്തര ചലച്ചിത്ര മേള. 13000ത്തോളം ഡെലിഗേറ്റുകൾ, 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചലച്ചിത്രങ്ങൾ, 15 വിഭാഗങ്ങൾ, 14 വേദികൾ, എട്ട് ദിനങ്ങൾ.. പദ്മനാഭന്റെ മണ്ണ് ആ ഒരാഴ്ച സംസാരിച്ചത് സിനിമയെ പറ്റിയായിരുന്നു. കാലങ്ങളും സമയങ്ങളും കടന്ന് സഞ്ചരിക്കുന്ന വിസ്മയം.. ഭാഷയുടെയോ ദേശത്തിന്റെയോ ജാതിയുടെയോ അതിർവരമ്പുകൾ ഒന്നുംതന്നെ ഇല്ലാതെ ഏവരും ഒരുപോലെ നെഞ്ചിലേറ്റുന്ന ചിത്രങ്ങൾ. കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച മേള ഇത്തവണയും ഗംഭീരം.

മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ജാപ്പനീസ് സംവിധായകൻ ജോ ഒഡഗിരി ഏറ്റുവാങ്ങുന്നു
ടാഗോർ തീയേറ്റർ ആയിരുന്നു പ്രധാന വേദി. ടാഗോറിന്റെ വഴികളിൽ സിനിമയുടെ സൗന്ദര്യം പൂത്തുനിന്നു. ആരും അവിടെ രാഷ്ട്രീയം സംസാരിച്ചില്ല, വർണ്ണവ്യത്യാസവും വർഗ്ഗവ്യത്യാസവും സംസാരിച്ചില്ല. ഇതൊക്കെയും സംസാരിച്ചത് തിയേറ്റർ സ്ക്രീനുകൾ ആയിരുന്നു. കാലിക പ്രസക്തിയുള്ള വിഷയങ്ങളെ അതീവഗൗരവമായി തന്നെ സമീപിച്ച് അതൊക്കെ ചലിക്കുന്ന ചിത്രങ്ങളായി സ്‌ക്രീനിൽ നിറയ്‌ക്കുമ്പോൾ, ഓരോ സംവിധായകനും അർഹിക്കുന്ന കൈയടി ഓരോ കാണിയും ഹൃദയത്തിൽ നിന്ന് നല്കുകയായി. കേരളത്തിന്റെ സംസ്കാരത്തെ തന്നെ സ്വാധീനിക്കുന്ന ഒന്നായി ചലച്ചിത്രമേളകൾ മാറ്റപ്പെടുന്നു. കേരളത്തിന്റെ സാംസ്‌കാരിക രംഗത്തെ പ്രവർത്തനനിരതവും ഊർജസ്വലവുമാക്കുന്നതിനു പിന്നിലെ സുപ്രധാന ചാലകശക്തികളിലൊന്ന് ഐ എഫ് എഫ് കെ ആണെന്ന് അക്കാദമി അധ്യക്ഷൻ ശ്രീ. കമൽ പറഞ്ഞതും അതുകൊണ്ടുതന്നെ. രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന സിനിമ കാഴ്ച അവസാനിക്കുന്നത് രാത്രി 12 മണിക്കും 2 മണിക്കും ഒക്കെ ആയിരിക്കും. 3500ഓളം പേരെ ഉൾക്കൊള്ളുന്ന കനകക്കുന്ന് നിശാഗന്ധി തിയേറ്ററിൽ ‘ഡോർ ലോക്ക് ‘ എന്ന ജാപ്പനീസ് സസ്പെൻസ് ത്രില്ലർ കണ്ടു തീർത്തത് രാത്രി 2 മണിക്കാണ്.

മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം ജല്ലിക്കട്ടിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരി ഏറ്റുവാങ്ങുന്നു.
ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം അർജന്റീനയൻ സംവിധായകൻ ഫെർനാഡോ സൊളാനസിനായിരുന്നു. അടിച്ചമർത്തപ്പെട്ട ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ജനങ്ങളുടെ ശബ്ദമായ സംവിധായകനാണ് അദ്ദേഹം. ദി ജേർണി, സൗത്ത്, ദി ഹവർ ഓഫ് ദി ഫർണാസെസ്, ടാംഗോ ദി എക്സ്സയിൽ ഓഫ് ഗാർഡൽ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി മേളയിൽ പ്രദർശിപ്പിച്ചു. ജീവിതം മുഴുവൻ സിനിമയ്ക്ക് വേണ്ടി മാറ്റിവച്ചവരുണ്ട്, മരണത്തിനപ്പുറം സിനിമകൊണ്ടുതന്നെ അവർക്ക് ആദരം ഒരുക്കി ; ഇത്തവണ ഹോമേജ് വിഭാഗത്തിൽ മൃണാൾസെൻ, ഗിരീഷ് കർണാട്, ലെനിൻ രാജേന്ദ്രൻ, എം. ജെ. രാധാകൃഷ്ണൻ എന്നീ പ്രതിഭകൾക്കുള്ള സമരണാഞ്ജലിയാണ് ഒരുക്കിയത്. മലയാളത്തിന്റെ പ്രിയനടി ശാരദയെയും മേള ആദരിച്ചു, ഒപ്പം ശാരദയുടെ സ്വയംവരം, യക്ഷി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, എലിപ്പത്തായം, മൂലധനം, തുലാഭാരം തുടങ്ങിയ ചിത്രങ്ങൾ മേളയിൽ നിറഞ്ഞുനിന്ന ചിത്രങ്ങളായി മാറി.. പഴയ കാലത്തേക്കുള്ള തിരിച്ചുപോക്കായി അവയൊക്കെ മാറി. ഇന്ത്യൻ സിനിമയുടെയും മലയാള സിനിമയുടെയും മാറുന്ന മുഖം ചലച്ചിത്ര മേള കാട്ടിത്തന്നു. എന്നാൽ തിയേറ്ററുകളിൽ വൻ വിജയം നേടിയ സിനിമകൾ വീണ്ടും മേളയിൽ പ്രദർശിപ്പിച്ചത് പ്രതിഷേധത്തിന് കാരണമായി മാറി. വരും വർഷം അതിനൊരു മാറ്റം സംഭവിക്കുമെന്ന് ആശിക്കാം.

ടാഗോർ തിയേറ്റർ
ടാഗോറിന്റെ തണലിടങ്ങളിൽ ഇരുന്ന് ഒരുമിച്ച് സിനിമയെ പറ്റി വാതോരാതെ സംസാരിച്ചവർക്ക് ഒരു വേദി ഒരുക്കി, പ്രമുഖ സിനിമ പ്രവർത്തകരോടൊത്ത് സംസാരിക്കാൻ അവസരം ഉണ്ടാക്കിയത് നല്ല കാര്യം തന്നെ. കട്ടൻചായയോടൊപ്പം ടാഗോർ സന്ധ്യകളിൽ കൂട്ടിനു വന്ന കുറച്ചുപേർ നൽകിയതൊക്കെ മധുരസ്മരണകളാണ്. കുടുംബ ചിത്രങ്ങൾക്ക് മാത്രമേ സ്ത്രീകൾ വരികയുള്ളു എന്ന പൊതുചിന്താഗതിയും മാറിവരുന്നതായി കണ്ടു. എല്ലാ മേഖലകളിലേക്കും സിനിമ അതിന്റെ വേരോടിക്കട്ടെ. 18 മുതൽ അങ്ങോട്ട് എഴുപത്, എഴുപത്തഞ്ചു വയസ്സുവരെയുള്ളവർ ഒരു തിയേറ്ററിൽ ഇരുന്ന് ലോകത്തെവിടെയോ ഉള്ള സംവിധായകന്റെ സൃഷ്ടി ആസ്വദിക്കുന്നു, കയ്യടിക്കുന്നു, ചിന്തിച്ചുനോക്കൂ… എത്ര മനോഹരമാണതെന്ന്. മാറുന്ന മലയാളി കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങൾ തന്നെ ആയിരുന്നു മേളയിൽ. പാരാസൈറ്റ് എന്ന ജാപ്പനീസ് ചിത്രത്തിന് ആളുകൾ തള്ളിക്കയറിയപ്പോൾ അധികമായി പ്രദർശനം നടത്താൻ സംഘാടകർ തയ്യാറായി. ഒപ്പം മനുഷ്യത്വത്തെ കുറിച്ച് സംസാരിച്ച ഡെസ്പൈറ്റ് ദി ഫോഗ്, യുദ്ധകാലത്തിലേക്ക് കടന്നുചെല്ലുന്ന ഫോട്ടോഗ്രാഫറുടെ ജീവിതം വിവരിച്ച കാമിൽ, മനുഷ്യനിലെ മൃഗത്തെ തുറന്നുകാട്ടിയ ജല്ലിക്കട്ട്, രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള റഷ്യൻ ജീവിതത്തെ കാട്ടിത്തന്ന ബീൻപോൾ, കശ്മീർ കഥ പറഞ്ഞ നോ ഫാതെർസ് ഇൻ കശ്മീർ തുടങ്ങിയവും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളായി മാറി.

ഐഎഫ്എഫ്കെ രാത്രികൾ
അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോര പുരസ്കാരം ജോ ഒഡാഗിരിയുടെ ജപ്പാനീസ് ചിത്രം ദേ സേ നതിങ് സ്റ്റെയ്സ് ദ് സെയിം നേടി. മികച്ച സംവിധാനത്തിനുള്ള രജതചകോര പുരസ്കാരം ബ്രസീലിയൻ സംവിധായകൻ അലൻ ഡെബർട്ടൻ സ്വന്തമാക്കി. പാക്കറേറ്റാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. മത്സരവിഭാഗത്തിൽ ജല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശേരി പ്രത്യേക പരാമർശം നേടി. കൂടാതെ, പ്രേക്ഷകർ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ജല്ലിക്കെട്ട് സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം ഡോക്ടർ ബിജുവിന്റെ വെയിൽ മരങ്ങൾ നേടി. മികച്ച ഏഷ്യൻ സിനിമയായി ഫാഹിം ഇഷാദിന്റെ ‘ആനി മാനി’ തിരഞ്ഞെടുത്തു.മികച്ച സിനിമയ്ക്കുള്ള ഫിപ്രസ്സി പുരസ്കാരം ബോറിസ് ലോജ്കെയ്ൻ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം കാമിലും മലയാളചിത്രം ‘പനി’യും പങ്കിട്ടു.

പാരാസൈറ്റ് കാണാനെത്തിയവരുടെ തിരക്ക്
കേരളത്തിന്റെ സാംസ്‌കാരിക പോരാട്ടമായാണ് ഈ മേളയെ മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത്. ഈ മേള മനോഹരമാക്കിയവർക്ക് നന്ദി.. സ്നേഹം.. പ്രധാനമായും സിനിമ കാണാതെ ഓടി നടന്നു പണിയെടുത്ത വോളന്റീയേഴ്സ്. വളരെ വലിയ അധ്വാനമാണ് അവരുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഒപ്പം ഡ്രൈവർമാർ, ഫോട്ടോഗ്രാഫർ…ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ഒന്നിപ്പുകൂടി ആയിരുന്നു 2019ലെ മേള. ഐ എഫ് എഫ് കെ അതിന്റെ ഇരുപത്തിയഞ്ചിലേക്ക് കടക്കുകയാണ്. അടുത്ത വർഷത്തെ മേള വലിയ സംഭവമാക്കി മാറ്റാനാണ് ശ്രമമെന്ന് മന്ത്രി എ. കെ ബാലനും പറഞ്ഞതോടെ 25 മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കായുള്ള കാത്തിരിപ്പ് ആരംഭിച്ചുകഴിഞ്ഞു. ലോക മേളാ ഭൂപടത്തിൽ കേരളത്തിന്റെ സ്വന്തം മേളയ്ക്കും ഒരു സ്ഥാനമുണ്ട്. ഒരു വലിയ സ്ഥാനം……..

പ്രദർശന നഗരിയിൽ ലേഖകൻ.
രാജാവായി പിറന്നവന് തലചായിക്കുവാൻ ഇടമില്ല. ജോസഫും മറിയവും ദാവീദിന്റെ പട്ടണമായ ബേതലഹേമിൽ പേർവഴി ചാർത്തുവാനായി കടന്നുവന്നു. അവർ അവിടെ ഇരിക്കുമ്പോൾ അവൾക്ക് പ്രസവത്തിനായുള്ള കാലം തികഞ്ഞു. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു. ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലായ്കയാൽ പശു തൊട്ടിയിൽ കിടത്തി. (ലൂക്കോ 2: 5- 7 )
ആർഭാടവും വിരുന്നുകളും അലങ്കാരങ്ങളും നമുക്ക് ജനനപ്പെരുന്നാളിന്റെ പ്രതീകമാവുമ്പോൾ രാജാവ് തലചായ്ക്കുവാൻ ഇടമില്ലാതെ അലയുകയാണ്. കുറെ കാലങ്ങൾക്ക് ശേഷം പരീശപ്രമാണി ഞാൻ നിന്നെ അനുഗമിച്ചോട്ടെ എന്ന് ചോദിക്കുമ്പോൾ കർത്താവ് പറഞ്ഞ മറുപടി കുറുനരികൾക്ക് കുഴിയും പറവകൾക്ക് ‘ആകാശവും ഉണ്ട്’; എന്നാൽ മനുഷ്യപുത്രന് തലചായ്ക്കുവാൻ ഇടമില്ല എന്നാണ്.
ആധുനിക സുവിശേഷത്തിന്റെ താത്പര്യക്കാർ ഏറി വരുന്ന കാലമാണ്. ലോക സുഖവും, ധനവും, പ്രതാപവും ഒക്കെ ആണ് ദൈവരാജ്യമായി ഇവർ പഠിപ്പിക്കുന്നത്. അവിടെ തലചായ്ക്കുവാൻ ഇടം അന്വേഷിക്കുന്ന രാജാവിന് എന്ത് പ്രസക്തി. നാമും അത്തരക്കാരല്ലേ. ഭൗതികമായി ഒന്നും സ്ഥാപിക്കാത്തവന് ലോക പ്രകാരമുള്ള കൊട്ടാരങ്ങളും ഇടങ്ങളും ഒരുക്കുവാൻ വെമ്പൽ കൊള്ളുകയാണ് ആധുനിക ക്രൈസ്തവർ. തന്റെ ശരീരം അടക്കുവാൻ പോലും സ്ഥലം അരിമത്ഥ്യക്കാരൻ യൗസേപ്പ് നൽകേണ്ടിവന്നു. സ്വർഗ്ഗരാജ്യത്തിന്റെ മഹിമ പഠിപ്പിക്കുവാൻ അവൻ ഉപമയായി പറഞ്ഞതും ഇപ്രകാരമാണ്. ഒരുവൻ വിലയേറിയ മുത്ത് കണ്ട് പിടിച്ചപ്പോൾ തനിക്കുള്ളതെല്ലാം വിറ്റ് അത് സ്വന്തമാക്കിയ വ്യാപാരിയോടാണ്.
ഈ കാഴ്ചപാടിലാണ് നമ്മുടെ ആത്മീയതയുടെ കുറവ് നാം തിരുത്തേണ്ടത്. ലൗകികവും ഭൗതികതയും മാത്രം ലക്ഷ്യമാക്കുന്ന നമ്മുടെ സമൂഹം തിരുത്തപ്പെട്ടേ മതിയാവുകയുള്ളൂ. അക്രൈസ്തവനേക്കാളും തരംതാണ ജീവിതം അതല്ലേ എവിടെയും നാം കാണുന്നത്. സഭകളിലും, സമൂഹങ്ങളിലും, ഭവനങ്ങളിലും എല്ലാം ഈ അധാർമ്മികത നിറഞ്ഞു നിൽക്കുന്നു. ഇതൊരു കുറവായി പോലും കാണാൻ കഴിയാത്ത വണ്ണം അന്ധരായി തീർന്നു. പാപങ്ങളെ പാപം എന്ന് തിരിച്ചറിഞ്ഞ് അനുതപിക്കുവാനോ കുമ്പസാരിക്കുവാനോ പോലും കഴിയുന്നില്ല. പീഡനവും കൊലപാതകവും പോലും നീതികരിക്കുന്നു. എവിടെ ധാർമികത മറഞ്ഞുപോയി. ഒന്നൊന്നായി പരിശോധിക്കുമ്പോൾ തിരുത്തൽ എവിടെയാണ് തുടങ്ങേണ്ടത്. കഴിഞ്ഞ ഒരു മാസക്കാലത്തെ മാധ്യമങ്ങൾ ഒന്ന് പരിശോധിക്കുമ്പോൾ അറിയാം നമ്മുടെ സമൂഹങ്ങളിൽ നടമാടുന്ന കേട്ടുകേൾവി പോലും ഇല്ലാതിരുന്ന സംഭവങ്ങൾ തുടർച്ചയായി നടമാടുന്നത്. കുറച്ചു കൂടി ആഴത്തിൽ ഈ വ്യക്തികളിലേക്ക് നോക്കുമ്പോൾ അവരെല്ലാം സഭാമക്കളും നിരന്തരമായി ഇടവകകളുമായി ബന്ധപ്പെട്ട് കഴിയുന്നവരുമാണ്.
ലക്ഷ്യബോധം നഷ്ട്ടപ്പെട്ട തലമുറ. കുറച്ച് ധനം ഉണ്ടേൽ എല്ലാം ആയി എന്നു കരുതുന്ന മുതിർന്നവർ. ഗേറ്റും, മതിലും, വീടും സുരക്ഷിതത്വം നൽകും എന്ന് വിശ്വസിക്കുന്ന കുടുംബസ്‌ഥർ. ഏത് പ്രശ്നത്തിനും മദ്യവും ലഹരിയും പരിഹാരം എന്ന് വിശ്വസിക്കുന്ന ചിലർ. ഇവരെല്ലാം പറയുന്നത് അവർ ക്രിസ്ത്യാനികൾ എന്നാണ്. അപ്പോൾ ഇങ്ങനെ ഉള്ളവരാണോ ക്രിസ്ത്യാനികൾ എന്ന് ആരേലും ചോദിച്ചിട്ടുണ്ടെങ്കിൽ തെറ്റ് പറയുവാൻ നമുക്ക് പറ്റുമോ. ചോദിക്കുക സ്വന്തം മനസാക്ഷിയോട്.
ഉത്തരം ലഭിക്കണമെങ്കിൽ ആദ്യം ക്രിസ്തു ആരെന്ന് അറിയണം. അവൻ എന്താണ് പഠിപ്പിച്ചതെന്ന് പഠിക്കണം. അവന്റെ രാജ്യവും ഹിതവും എന്തെന്ന് തിരിച്ചറിയണം. എന്നിട്ട് അവനെ പിന്തുടരണം. അല്പം ബുദ്ധിമുട്ടാണ്. ഈ ക്രിസ്തുമസ് അതിലേക്ക് നമ്മെ നയിക്കണം.നാം അന്വേഷിക്കുന്ന ഇടങ്ങളിൽ ചിലപ്പോൾ അവനെ കണ്ടെത്തുവാൻ കഴിയുകയില്ല. മണിമാളികകളിലും ആഢ്യത്യം ഉള്ളിടങ്ങളിലും അണിഞ്ഞൊരുങ്ങി പോകുന്നവർക്ക് അവൻ അപരിചിതനായിരിക്കും. പകരം ഇന്ന് ബെത്‌ലഹേമിലേക്കു വരൂ. തലചായ്ക്കുവാൻ ഇടമില്ലാതെ അലയുന്ന, കൊട്ടിയടയ്ക്കപ്പെട്ട വാതിലുകൾക്കു മുൻപിൽ നിൽക്കുന്ന, മൂകപ്രാണികൾക്ക് നടുവിൽ ഇടം കണ്ടെത്തുന്ന ഒരു ക്രിസ്തുവിനെ നമുക്ക് കാണാം. അവിടെയാണ് ക്രിസ്തു ഉള്ളത്. അവനെയാണ് നാം കണ്ടെത്തേണ്ടത്. അവനിലാണ് നമുക്ക് ആശ്രയം കണ്ടെത്തേണ്ടത്. അവനു മാത്രമേ നമ്മുടെ വേദനകൾ അറിയൂ. ആ കണ്ടെത്തലിലാണ് നമുക്ക് ക്രിസ്തുമസ് ആകേണ്ടത്.
ആയതിനാൽ നമ്മുടെ തെറ്റുകളെ തിരിച്ചറിഞ്ഞ് കൈമോശം വന്നുപോയ നമ്മുടെ ക്രൈസ്തവ ജീവിതം തിരികെ ലഭിക്കുവാൻ ഈ ക്രിസ്തുമസ് ഇടയാക്കട്ടെ. മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുവിൻ അവനോടു കൂടി സർവ്വതും ലഭിക്കും എന്ന് അരുളി ചെയ്തവന്റെ ശാശ്വത സമാധാനത്തിന്റെ നല്ല മക്കളായി തീരാം.
ദൈവം അനുഗ്രഹിക്കട്ടെ
ഹാപ്പി ജേക്കബ് അച്ഛൻ
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ : – കൺസർവേറ്റീവ് പാർട്ടിയുടെ ഇലക്ഷൻ വിജയത്തോടെ ബ്രെക്സിറ്റിനെ സംബന്ധിക്കുന്ന എല്ലാ വിവാദങ്ങൾക്കും അവസാനമായെന്നും, ഇനി പരിഹാരമാർഗ്ഗങ്ങൾക്കുള്ള സമയം ആണെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചു. ബ്രെക്സിറ്റിനെ അനുകൂലിക്കുന്ന ലേബർ പാർട്ടി അംഗങ്ങൾ പലരും തനിക്ക് വേണ്ടി വോട്ട് ചെയ്തതായി അദ്ദേഹം പറയുന്നു. അവർ തന്നിൽ അർപ്പിച്ച വിശ്വാസത്തെ താൻ ഒരിക്കലും കളങ്കപ്പെടുത്തില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 1987 ന് ശേഷമുള്ള കൺസർവേറ്റീവ് പാർട്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായത്. 80 എംപിമാരുടെ ഭൂരിപക്ഷത്തോടെയാണ് കൺസർവേറ്റീവ് പാർട്ടി വിജയം കൈവരിച്ചത് .

ബോറിസ് ജോൺസൻ അധികാരത്തിലെത്തിയതോടെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ വിടവാങ്ങൽ അടുത്ത മാസം അവസാനത്തോടെ തന്നെ നടക്കുമെന്ന് ബിബിസി പൊളിറ്റിക്കൽ എഡിറ്റർ ലോറ കോൺസ്ബെർഗ് അഭിപ്രായപ്പെട്ടു. കൺസർവേറ്റീവ് പാർട്ടിക്ക് 365 എംപിമാരും, ലേബർ പാർട്ടിക്ക് 203 എംപിമാരുടെയും പിന്തുണയാണ് ലഭിച്ചത്. സ്കോട്ടിഷ് നാഷണൽ പാർട്ടി – 48, ലിബറൽ ഡെമോക്രാറ്റിക് പാർട്ടി -11, ഡെമോക്രാറ്റിക് യൂണിയണിസ്റ്റ് പാർട്ടി – 8 എന്നിങ്ങനെയാണ് മറ്റു പാർട്ടികൾക്ക് ലഭിച്ചത്.ബ്രെക്സിറ്റ് പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. കഴിഞ്ഞ ഇലക്ഷനിൽ ലേബർ പാർട്ടിക്ക് ലഭിച്ച പല തെറ്റുകളും ഇത്തവണ ടോറികൾക്ക് അനുകൂലമായി. മിഡ്ലാൻഡ്, ഇംഗ്ലണ്ടിന്റെ വടക്കൻ ഭാഗങ്ങൾ, വെയിൽസ് എന്നിവ കൺസർവേറ്റീവ് പാർട്ടിയെ അനുകൂലിച്ചു.

തനിക്ക് വോട്ട് രേഖപ്പെടുത്തിയ എല്ലാവരോടുമുള്ള നന്ദി പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ ബ്രെക്സിറ്റിനെ എതിർക്കുന്നവരുടെ അഭിപ്രായങ്ങളെയും താൻ മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഇലക്ഷനിൽ ലേബർ പാർട്ടിയുടെ വോട്ട് വിഹിതം വൻതോതിൽ കുറഞ്ഞിട്ടുണ്ട്. ഇനിയൊരു ഇലക്ഷന് താൻ മത്സരിക്കില്ലെന്ന് ലേബർ പാർട്ടി നേതാവ് ജെർമി കോർബിൻ പറഞ്ഞു.