Main News

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ലേബർ പാർട്ടി എംപി. മുൻ വെസ്റ്റ് ബ്രോംവിച്ച് ഈസ്റ്റ് എംപി ആയിരുന്ന ടോം വാട്സൺ, തന്റെ രാജിക്ക് പിന്നിൽ പാർട്ടിയ്ക്കുള്ളിലെ ക്രൂരതയും വൈരാഗ്യവും ആണെന്ന് വെളിപ്പെടുത്തി. ഇത് ഇന്നും ഉണ്ടെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു.ഡിസംബർ 12 ന് ലേബർ തെരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് ഗാർഡിയൻസ് വീക്കെൻഡ് മാസികയോട് സംസാരിച്ച വാട്സൺ, പാർട്ടിക്കുള്ളിലെ ക്രൂരതയും ശത്രുതയും യഥാർത്ഥമാണെന്ന് തുറന്നുപറഞ്ഞു. സ്വന്തം പാർട്ടിയിലെ ഉദ്യോഗസ്ഥരിൽ നിന്ന് ഭീഷണി നേരിടേണ്ടതായി വന്നു എന്നും അദ്ദേഹം പറഞ്ഞു.

“മാറി ചിന്തിക്കാൻ സമയമായി, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനും. ” വാട്സൺ പറഞ്ഞു. 51കാരനായ ടോം ഇപ്പോൾ ജിം ഇൻസ്ട്രക്ടർ ആയി പ്രവർത്തിക്കാൻ ഒരുങ്ങുന്നു. ജെർമി കോർബിനെ വ്യക്തിപരമായി പുകഴ്ത്തി സംസാരിച്ച വാട്സൺ അദ്ദേഹത്തിന്റെ നേതൃത്വത്തെ വിമർശിച്ചുവെന്ന് ഗാർഡിയൻ പറയുന്നു. പാർട്ടിയുടെ 2016 ലെ തിരഞ്ഞെടുപ്പ് വേളയിൽ കോർബിന്റെ എതിരാളി ഓവൻ സ്മിത്തിന് താൻ വോട്ടുചെയ്തതായും ടോം സമ്മതിച്ചു. അന്ന് പലരും രാജിവെക്കുകയും ഒരു അവിശ്വാസ പ്രമേയത്തിലേക്കും കാര്യങ്ങൾ നീങ്ങുകയും ചെയ്തു. കോർബിൻ അന്ന് രാജിവെക്കേണ്ടതായിരുന്നു എന്ന് വാട്സൺ പറഞ്ഞു.

അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി പുതിയ നേതൃത്വ മൽസരത്തിന് ഒരുങ്ങുകയാണ്. 80 സീറ്റുകളുടെ വൻ ഭൂരിപക്ഷം ആണ് ടോറി പാർട്ടി നേടിയത്. വാട്സന്റെ മുൻ നിയോജകമണ്ഡലമായ വെസ്റ്റ് ബ്രോംവിച്ച് ഈസ്റ്റിൽ ആദ്യമായി 1593 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ കൺസേർവേറ്റിവുകൾ അധികാരത്തിലെത്തിയിരുന്നു.

ജയേഷ് കൃഷ്ണൻ വി ആർ , മലയാളം യുകെ ന്യൂസ് ടീം

ചൈനയുടെ ഹുവായ് ഫൈവ് ജി ടെലികമ്മ്യൂണിക്കേഷൻ ശൃംഖലയ്ക്ക് അനുവാദം നൽകരുതെന്ന് യുഎസ് ബ്രിട്ടനോട് ആവശ്യപ്പെട്ടു. ടെലികോം ഭീമന്റെ സാന്നിധ്യം ബ്രിട്ടന്റെ ആഭ്യന്തര വിദേശ രഹസ്യാന്വേഷണ ഏജൻസികളായ MI5 , M16 എന്നിവയ്ക്ക് ഭീഷണിയാണെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓ ബ്രെയൻ പറഞ്ഞു. യുകെയുടെ ആണവ രഹസ്യങ്ങളോ ,MI5 , M16 എന്നിവയിൽ നിന്നുള്ള രഹസ്യങ്ങളോ മോഷ്ടിക്കപ്പെടാൻ സാധ്യതയുണ്ട് എന്ന് ബ്രെയൻ എം മുന്നറിയിപ്പ് നൽകി .

ദേശീയ സുരക്ഷാ അപകടമുണ്ടാക്കുന്ന കമ്പനികൾ നിർമ്മിച്ച ടെലികമ്യൂണിക്കേഷൻ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് യുഎസ് കമ്പനികളെ തടയുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ മെയ് മാസത്തിൽ ട്രംപ് ഒപ്പുവച്ചിരുന്നു. ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി യുഎസ് ഹുവായ് കമ്പനിയെ വ്യാപാര കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു .

ഹുവായ് ഫൈവ് ജിയിൽ ചൈനീസ് ചാരവൃത്തിക്ക് പ്രവേശനം നൽകുന്ന ഉപകരണങ്ങൾ ഉണ്ടോ, അത് ഫൈവ് ഐസ് ഇൻറലിജൻസ് ആയ അമേരിക്ക, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻറ്, എന്നിവയുടെ നെറ്റ് വർക്ക് ഭിന്നിപ്പിക്കുമോ എന്ന ചോദ്യങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത് .

ഫൈവ് ഐസ് ഇൻറലിജൻസിലെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബ്രിട്ടൻ ഉറച്ച നിലപാട് സ്വീകരിച്ചിരുന്നു. ഹുവായുടെ ഫൈവ് ജി ഉൽപ്പന്നങ്ങൾ കുറഞ്ഞ സെൻസിറ്റീവ് പ്രദേശങ്ങളിൽ ഉപയോഗിക്കുമെന്ന് സൂചിപ്പിച്ചിരുന്നു.

യുഎസും ചൈനയും പുതുവർഷാരംഭത്തിൽ ഒരു വ്യാപാര കരാറിൽ ഒപ്പുവെക്കും എന്ന് പ്രഖ്യാപിച്ചതിനാൽ ബ്രെയൻ നടത്തിയ പ്രസ്താവനയിൽ ഹുവായ് ഉടൻ അഭിപ്രായപ്പെടില്ല.

ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഹുവായ് ഒഴിവാക്കില്ലെന്ന് കമ്പനി വിശ്വസിക്കുന്നു. തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനമാക്കിയുള്ള സമീപനമാണ് യുകെ സ്വീകരിക്കുന്നത്. അതുകൊണ്ടു ഹുവായിയെ യുകെ സ്വീകരിക്കുമെന്ന് ഉറപ്പുണ്ട് എന്ന് ഹുവായിയുടെ പ്രസിഡന്റ് വിക്ടർ സങ് പറഞ്ഞു.

എം . ഡൊമനിക്

തണുത്ത ഡിസംബറിന്റെ അലസമായ ദിവസങ്ങളിൽ, തെക്കൻ ഇംഗ്ലണ്ടിലെ എസ്സെക്സ് കൗണ്ടിയുടെ അന്തരീക്ഷ ഊഷ്മാവ് മൈനസ് നിലയിലേക്ക് താന്നു തുടങ്ങി . വസന്ത പ്പെരുമയിൽ വൃക്ഷ തലപ്പുകളിൽ ഇളം കാറ്റിന്റെ താരാട്ട് കേട്ട് , ഉല്ലസിച്ച പച്ചിലകൾ..
അവയെ ശരത് കാലം വന്ന്‌ മഞ്ഞപ്പിന്റെ വാർദ്ധക്യം കല്പ്പിച്ചു നിഷ്കരുണം നിലത്തേക്ക് വലിച്ചെറിയുകയാണ്. പ്രകൃതിയുടെ ഈ വികൃതി എത്രയോ തവണ സഹിച്ച പാവം മരങ്ങൾ .
ഒടുവിൽ അവർ നഗ്നമായ ചില്ലകളും വഹിച്ചു നിസഹായരായി നിന്ന് ശിശിര പീഡനം ഏറ്റു വാങ്ങുന്നു. ഇതാണല്ലോ എന്നും അവരുടെ വിധി..
സമീപ്യ മായ ഇരുണ്ട ദിനങ്ങളിൽ ഈ ഭൂപ്രദേശം ആകാശത്തിന്റ മേലാപ്പിൽ നിന്നും വർഷിക്കുന്ന വെൺ മഞ്ഞിനാൽ വെള്ള പുതക്കും. അപ്പോൾ ഇലകൊഴിഞ്ഞ മരിച്ചില്ല കളിൽ പറ്റിക്കൂടാൻ മഞ്ഞിൻ മണികൾ മത്സരിക്കും. ഒപ്പം മഞ്ഞു കാലത്ത് വിരുന്നു വരുന്ന ക്രിസ്മസ് നെയും സാന്റാ യെയും വരവേൽക്കാൻ നാടും നഗരിയും ഉത്സാഹ തിമിർപ്പിലാകും.

ജീവ സാൻധാരണത്തിനായി പ്രവാസം വിധിക്കപ്പെട്ട ജോൺസൻ ഈ മഞ്ഞു കാലം കുറച്ച് വർഷങ്ങൾ ആയി അനുഭവിക്കുക യാണ്. ഭാര്യ ഡെയ്സി യും കുഞ്ഞു മകൻ ഡെന്നിസും ചേർന്നതാണ്,ഇംഗ്ളണ്ടിൽ ഉള്ള അയാളുടെ വീട് .
അടുത്ത ജനുവരിയിൽ ടെന്നിസിന് നാല് വയസ് ആകും. വിദേശത്തു ജനിച്ച മലയാളി വംശജൻ ആണവൻ. സോഷ്യൽ വർക്കർ ആയ ജോൺസൻ ഒരു സർക്കാർ ഏജൻസി യ്ക്ക് വേണ്ടി ജോലി ചെയ്യുകയാണ്.ഡെയ്സി ആകട്ടെ NHS ൽ ബാൻഡ് സിക്സ് നേഴ്സ് ആണ്‌ .
കുഞ്ഞു ടെന്നിസിനു മഞ്ഞുകാലം വലിയ ഇഷ്ട്ട മാണ്. കാരണം അപ്പോഴാണല്ലോ ക്രിസ്മസ് ഉം പിന്നെ സാന്റാക്ലോസ് ഉം വരുന്നത്. ചുവന്ന തൊപ്പിയും ചുവന്ന ഉടുപ്പും തൂവെള്ള താടിയും ഉള്ള കണ്ണാടിക്കാരൻ അപ്പൂപ്പനെ കാണാൻ എന്തൊരു ചേലാണ് !
തണുപ്പത്ത്, പാറ്റിയൊ യിൽ മഞ്ഞു വീഴുമ്പോൾ അത് സിറ്റിംഗ് റൂമിന്റെ ഫ്രഞ്ച് ഡോർ ഗ്ലാസിൽ കൂടി എത്രനേരം നോക്കി നിന്നാലും അവന് മതിയാവില്ല. കഴിഞ്ഞ ക്രിസ്തുമസിനു ഒരു മഞ്ഞു പൊതിഞ്ഞ രാവിൽ സാന്ത ക്ലോസ് സമ്മാനം കൊണ്ടുവന്നത് കൊടുത്തതും അവന് നല്ല ഓർമ്മയുണ്ട്.
ക്രിസ്മസ് കാലത്ത് ടൗണിൽ സെന്റർ ലും ഷോപ്പിംഗ് സെന്റർ ലും കാണുന്ന അലങ്കാരങ്ങൾ, മിന്നുന്ന എൽ. ഈ. ഡി ലൈറ്റുകൾ, ഭംഗിയായി അലങ്കരിച്ച കൂറ്റൻ ക്രിസ്മസ് ട്രീ എല്ലാം ഡാഡി യുടെ കൈ പിടിച്ചു നടന്നു കാണുവാൻ അവന് വലിയ ഉത്സാഹം ആണ്. അത് അവന്റെ വിടർന്ന കണ്ണുകളിൽ കാണാം. നടക്കുന്ന വഴികളിൽ അവൻ കാണുന്നതിനെ കുറിച്ചൊക്കെ സംശയം ചോദിച്ചു ഡാഡി യെ വീർപ്പു മുട്ടിക്കും. കുറേ കേൾക്കുമ്പോൾ “മോനെ അതും ഇതും ചോദിച്ചു ഡാഡിയെ ബുദ്ധിമുട്ടിക്കാതെ വേഗം നടക്കു ” എന്ന് ഡെയ്സി പറഞ്ഞാലും ജോൺസൻ പറയും “അവൻ ചോദിക്കട്ടടീ, കുഞ്ഞല്ലേ ” എന്ന്.

ഡിസംബർ മാസത്തിലെ ആദ്യ ആഴ്ച്ച കഴിയുക യാണ്. വെതർ ഫോർകാസ്റ്റ് ഇന്ന് തൊട്ട് സ്നോ വീഴും എന്ന് പറഞ്ഞിട്ടുണ്ട്. സ്നോ യിൽ കൂടി വണ്ടി ഓടിക്കുന്നതും നടക്കേണ്ടി വരുന്നതും ഡേയ്സിയ്ക്ക് തീരെ ഇഷ്ട്ടമല്ല, ഒരിക്കൽ അവൾ സ്നോ യിൽ തെന്നി വീണതിന് ശേഷം പേടിയാണ്.

ഡെയ്സി യ്ക്ക് അടുത്ത മൂന്ന് ദിവസം ഡേ ഓഫ്‌ ആണ്. അപ്പോഴാണ് അവൾക്ക് കൂടുതൽ സമയം മോനുമായി ചിലവിടാൻ കിട്ടുന്നത്. രണ്ടുപേരും ജോലിക്ക് പോകുമ്പോൾ മകനെ നഴ്സറിയിൽ വിടാതെ പറ്റില്ലല്ലോ. അവൾ രാവിലെ മോനു ബ്രേക് ഫാസ്റ്റ് മുട്ടയും പാലും ഉണ്ടാക്കിക്കൊടുത്തു.
ചപ്പാത്തിയും ബാജിയും അവളും കഴിച്ചു. ജോൺസനും അതെ ഭക്ഷണം തന്നെ കഴിച്ചിട്ടാണ് ജോലിക്ക് പോയിരിക്കുന്നത്.
ഡെന്നിസ്‌നു കളിക്കാൻ “ലെഗോ” യുടെ ബ്ലോക്‌സ് എടുത്ത് കൊടുത്തു. അവൻ അതിൽ അവന്റെ ഭവന വിരിയിച് ഓരോ ഷേപ്പ് കൾ ഉണ്ടാക്കി മമ്മിയെ കാണിക്കും. അത് അത്ര കേമൻ അല്ലെങ്കിലും അവൾ അവനെ പ്രോത്സാഹിപ്പിക്കാൻ എക്സലന്റ്, ബ്യൂട്ടിഫുൾ എന്നൊക്കെ പറയാറുണ്ട്.
അവൻ അതിൽ കളിച്ചു കൊണ്ട് ട്രൗയിങ് റൂമിൽ ഇരിക്കുമ്പോൾ ഡെയ്സി അല്പം നാട്ടുവിശേഷം അറിയാനായി മലയാളം ടി. വി. ഓൺ ചെയ്തു.
“കേരളത്തിലെ മഴക്കെടുതിയിൽ വീട് നഷ്ട്ട പെട്ടവരുടെ എണ്ണം സർക്കാർ കണക്കുകൾക്കും അപ്പുറം. ജനങ്ങൾക്ക് വേണ്ടത്ര സഹായങ്ങൾ കിട്ടുന്നില്ല എന്ന് പരാതി ”
ലെഗോ ബ്ലോക്കുകൾ നിരത്തിക്കൊണ്ടിരുന്ന ഡെന്നിസ് മോനും ഈ വാർത്താ വായന കേട്ടു.
മലയാളം ശരിക്ക് അറിയത്തില്ലെങ്കിലും അത് മമ്മി യുടെയും ഡാഡിയുടെയും ഭാഷ ആണെന്നും മോൻ അതും പഠിക്കണം എന്നും മാതാപിതാക്കൾ അവന് പറഞ്ഞു കൊടുത്തിട്ടുള്ളത് അവന് ഓർമ്മ യുണ്ട്.

അവൻ ചോദിച്ചു ” മമ്മി, വാട്ട്‌ ഈസ്‌ ദാറ്റ്‌ സെയിങ്‌ ഇൻ ദ ടീവി? ”

മോനെ അവര് പറയുവാണ്, നമ്മുടെ നാട്ടിൽ എല്ലാം ഒത്തിരി മഴ പെയ്തു. എന്നിട്ട് കാറ്റ് എല്ലാം വന്ന്‌ ഒത്തിരി ആൾക്കാരുടെ വീടെല്ലാം തകർന്നു പോയി. കുട്ടികളുടെ ടോയ്‌സ് എല്ലാം ഒഴുക്കി പ്പോയി എന്നൊക്കെ. ഹൌ സാഡ്, അല്ലെ മോനെ.

“അപ്പോൾ അവിടെ അവർക്ക് ടോയ്‌സ് ഒന്നും ഇല്ല അല്ലെ”.
അവൻ കളിക്കിടയിലും അത് ശ്രദ്ധിച്ചു.

അതെ മോനെ, എന്ന് പറഞ്ഞിട്ട് അവൾ ജനലിൽ കൂടി പുറത്തേയ്ക്കക്ക് നോക്കിയിട്ട് പറഞ്ഞു.
ങ്‌ ഹാ, അതാ നോക്കു സ്നോ വീഴാൻ തുടങ്ങിയല്ലോ. അന്തരീക്ഷത്തിൽ നിന്നും വെള്ള നൂൽ കഷണങ്ങൾ പോലെ പൊഴിഞ്ഞ അവ പുറത്ത് പാറ്റിയോയിലും ഫെൻസിംഗിലും മരക്കൊമ്പുകളിലും പുൽ നാമ്പുകളിലും പറ്റി പിടിക്കാൻ തുടങ്ങി.

വൃഷങ്ങളിൽ വന്നിരിക്കാറുള്ള പക്ഷികൾ എല്ലാം മഞ്ഞിനെപ്പേടിച്ചു വിറച്ചു് എവിടെയോ ഒളിച്ചിരിക്കുകയാണ്. വസന്തകാലത്തിൽ കൂടുണ്ടാക്കിയും കലപില വച്ചും, കുഞ്ഞുങ്ങളെ വിരിയിച്ചും കഴിഞ്ഞ അവർക്കിത് അർദ്ധ പട്ടിണിയുടെ കാലം.

ഡെയ്സി ടി. വി. ഓഫ്‌ ചെയ്തു എഴുന്നേറ്റപ്പോൾ “മോൻ അവിടിരുന്നു കളിച്ചോ, മമ്മി ഈസ്‌ ഗോയിങ് ടൂ കിച്ചൺ ടു സം കുക്കിംഗ്‌ ” എന്ന് ഡെന്നിസ് നോടായി പറഞ്ഞിട്ട് പോയി.
പുറത്ത് മഞ്ഞു വീഴ്ച കൂടി കൊണ്ടിരുന്നു. ഡ്രാവിംഗ് റൂം ന്റെ ഗ്ലാസ് ഡോറിൽ കാറ്റ് തെറുപ്പീച്ച മഞ്ഞിൻ കണികകൾ ഗ്ലാസിനെ തഴുകി താഴോട്ട് വീണു കൊണ്ടിരിക്കുന്നു.
കളികൾ ക്ക്‌ ഇടയിൽ ഡെന്നിസ് മോൻ ഡോർന്റെ ഗ്ലാസ് ൽ കൂടി പുറത്തു പെയ്യുന്ന മഞ്ഞു കണ്ടു. അതിന്റെ മനോഹാരിത യിൽ മയങ്ങി അവൻ എഴുന്നേറ്റു ഗ്ലാസ് ന്റെ അടുത്ത് ചെന്ന് പുറത്തേക്ക് നോക്കി ക്കൊണ്ട് നിന്നു. കുറച്ച് നേരം മഞ്ഞിൽ ഇറങ്ങി കളിക്കാൻ അവനൊരു മോഹം. പറ്റിയോ ഡോർ സ്ലൈഡ് ചെയ്ത് അവൻ മഞ്ഞു വെള്ള വിരിച്ച പാറ്റിയോ യിൽ ഒന്ന് ഓടി. ഓട്ടത്തിൽ വിരിച്ചു പിടിച്ച കൈകളിൽ മഞ്ഞു വന്നു പതിക്കുമ്പോൾ അവൻ ഉറക്കെ ചിരിച്ചു.
തിരിച്ച് അവൻ വീടിന്റെ ഡോർ നെ ലക്ഷ്യമാക്കി ഓടിയപ്പോൾ സ്നോ യിൽ അവന്റെ കാൽ വഴുതി അവൻ വീണു. വീഴ്ച യിൽ അവൻ വേദന യോടെ ഉറക്കെ കരഞ്ഞു. നിലവിളി കേട്ട് അടുക്കളയിൽ നിന്നും ഓടിവന്ന ഡെയ്സി കാണുന്നത് സ്നോ യിൽ വീണു കിടക്കുന്ന മകനെയാണ്.
നീയെന്തു പണിയാണ് ചെയ്തത് എന്ന് പറഞ്ഞു അവൾ അവനെ എടുത്തു കൊണ്ട് ട്രൗവിംഗ് റൂമിൽ വന്നു. അവൻ ഇടതു കൈയ്യുടെ മുട്ടിൽ വലുത് കൈ ചേർത്ത് പിടിച്ചു കൊണ്ട് നിർത്താതെ കരഞ്ഞു.സംശയം തോന്നിയ ഡെയ്സി യുടെ പരിശോധന യിൽ ഇടത് കയ്യിൽ ഒ ടിവ് ഉള്ളതായി തോന്നി .
അവൾ ഉടനെ ആംബുലൻസ് വിളിച്ചു. ജോൺസൻ നെ വിളിച്ചു കാര്യം പറഞ്ഞു ഹോസ്പിറ്റലിൽ പോവുക യാണെന്നും അറിയിച്ചു.
മോനെ നീ എന്തിനാണ് മമ്മി യോട് പറയാതെ മുറ്റത്ത്‌ ഇറങ്ങിയത് എന്ന് ചോദിച്ചപ്പോൾ സോറി മമ്മി, എന്ന് പറഞ്ഞു അവൻ കരഞ്ഞു കൊണ്ടിരുന്നു.
നിമിഷ നേരം കൊണ്ട് വന്ന ആംബുലൻസ് ൽ കയറി അവർ ഹോസ്പിറ്റലിൽ എത്തി. ഇടത് കയ്യുടെ മുട്ടിനു താഴെ നീര് വച്ചിട്ടുണ്ട്. ഡോക്ടർ പരിശോദിച്ചു എക്സ് റായ് എടുപ്പിച്ചു. കയ്യുടെ എല്ലിനു പൊട്ടൽ ഉണ്ട്.

ഇപ്പോൾ ഡെന്നിസ് മമ്മി യുടെ മടിയിൽ ഇരിക്കുക യാണ്. കരഞ്ഞു വീർത്ത കണ്ണുകളും കുറ്റബോധം സ്പുരിക്കുന്ന മുഖവും ആയിട്ട്.
വേദന കുറയാൻ മരുന്ന് കൊടുത്തിട്ടു സ്റ്റാഫ്‌ അവന്റെ കൈയിൽ പ്ലാസ്റ്റർ ഇട്ടു. അപ്പോഴേക്കും ജോൺസനും അവിടെ എത്തി. ഡാഡി യെ കണ്ട ഉടനെ അവൻ കരഞ്ഞു കൊണ്ട് സോറി ഡാഡി എന്ന് പറഞ്ഞു. ഒടിഞ്ഞ കയ്യുടെ വേദന യുടെ കൂടെ അനുവാദം ഇല്ലാതെ സ്നോ യിൽ ഇറങ്ങിയതിന്റെ പച്ഛ ത്താപവും കൂടിയതാണ് ആ കരച്ചിൽ.

സാരമില്ല ഡോണ്ട് വറി. അയാൾ അവന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു. മഞ്ഞു പെയ്യുമ്പോൾ അതിന്റെ പുറത്ത് ഓടിയാൽ വീഴും. ഡോണ്ട് ടു ദാറ്റ്‌ എഗൈൻ ഒക്കെ. തെറ്റ് മനസ്സിലായ ഡെന്നിസ് മൗനം പാലിച്ചു.

വൈകുന്നേരം ആയി അവർ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുമ്പോൾ.
തിരിച്ചു വീട്ടിൽ പോകുന്നവഴി ജോൺസൻ പറഞ്ഞു “മോനെ ഇന്ന് സാന്റാക്ലോസ് വരും എന്ന് പറഞ്ഞിട്ടുണ്ട്. മോൻ ഓർക്കുന്നില്ലേ സാന്റാ യെ.”
മറുപടിയായി ഡെനിസ് അവന്റെ വാടിയ മുഖം ആട്ടി കാണിച്ചു. മലയാളി അസോസിയേഷൻ ന്റെ ജോമോൻ അങ്കിളിന്റെയും തോമസ് അങ്കിളിന്റെയും മാത്യു അങ്കിളിന്റെയും കൂടെ സാന്റാക്ലോസ് മോന് സമ്മാനവും ആയി വരും.

കൂടുതൽ അപകടം ഒന്നും പറ്റിയില്ലല്ലോ എന്ന് എന്ന് ആ മാതാ പിതാക്കൾ ആശ്വസിച്ചു. വീട്ടിൽ എത്തിയ ഉടനെ ഡെയ്സി മകന് ചൂട് പാലും റസ്കും കൊടുത്തു. അവരും ചായയും പലഹാരവും കഴിച്ചു. ഡെന്നിസ് മോന്റെ പ്ലാസ്റ്റർ ഇട്ട ഇടത് കൈ സ്ലിങ് ഇട്ടിരിക്കുക യാണ്. അവൻ ഡാഡിയുടെയും മമ്മി യുടെയും അടുത്ത് സിറ്റിംഗ് റൂമിൽ സോഫയിൽ വിശ്രമിക്കുമ്പോൾ കാളിങ് ബെൽ ശബ്ദിച്ചു.
അത് അവർ ആയിരിക്കും എന്ന് പറഞ്ഞു കൊണ്ട് ജോൺസൻ പോയി വാതിൽ തുറന്നു.
കയറി വന്ന സംഘത്തിന്റെ കൂട്ടത്തിൽ തൂവെള്ള ബോർഡർ ഉള്ള ചുവന്ന ഉടുപ്പും തൊപ്പിയും ധരിച്ച വെള്ള താടിക്കാരൻ സാന്റ യും ഉണ്ട്. മുട്ടോളം വരുന്ന കറുത്ത ബൂട്ട് ധരിച്ച ആ കണ്ണാടിക്കാരൻ സാന്ത യുടെ കവിളുകൾ ഗ്യാല ആപ്പിൾ പോലെ തുടുത്തിരുന്നു. അയാളുടെ സഞ്ചിയിൽ നിറയെ സമ്മാനങ്ങൾ !
ഉണ്ണിയേശുവിന്റെ ജനനം ആഘോഷിക്കുന്ന ക്രിസ്മസ് കാലത്തെ ഈ വിരുന്നുകാരൻ , കുട്ടികളുടെ ഇഷ്ട്ട തോഴൻ ആണല്ലോ.

അവർ എല്ലാവരും കൂടി ആലപിച്ച കരോൾ പാട്ടിന് അനുസരിച്ചു സാന്റാക്ലോസ് നൃത്തം വച്ചു. അതിനു ശേഷം എല്ലാവർക്കും മെറി ക്രിസ്മസ് ആശംസിച്ചു.
മോനെ കൈക്ക് എന്തു പറ്റി എന്ന് അന്വേഷിച്ച ശേഷം സാന്റാ തന്റെ സഞ്ചിയിൽ നിന്നും ഡെന്നിസ് മോന് ഒരു നല്ല ക്രിസ്മസ് ഗിഫ്റ്റ് കൊടുത്തു, വെളുത്ത ഗ്ലൗസ് ഇട്ട കൈകൊണ്ട്സ്നേഹത്തോടെ സാന്താ അവന്റെ കവിളിൽ തലോടി.

അതിന് ശേഷം അവർ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ,ഈ വർഷത്തെ കരോൾ കളക്ഷൻ കേരളത്തിൽ ഫ്ളഡ് മൂലം കഷ്ട്ട പെടുന്നവർക്ക് കൊടുക്കാനാണ് ഉദേശിക്കുന്നത് എന്ന് ജോൺസനോട്‌ പറഞ്ഞു.
ഇത് കേട്ടപ്പോൾ ഗിഫ്റ്റ് കൈയിൽ പിടിച്ചു കൊണ്ടിരുന്ന കുഞ്ഞു ഡെന്നിസ് സാന്റാ ക്ലോസ് നെ അരുകിലോട്ട് കൈകാട്ടി വിളിച്ചു.
എന്നിട്ട് അവൻ സാന്റായോട് പറഞ്ഞു.

“സാന്റാ അങ്കിൾ എനിക്ക് തന്ന ഈ ക്രിസ്മസ് സമ്മാനം . കൂടികൊണ്ടുപോയി കേരളാ യിൽ ചിൽ ഡ്രന് കൊടുക്കണം, ദേ ഹാവ് നോ ടോയ്‌സ്, എല്ലാം പോയില്ലേ. ”

ഈ കുട്ടിയുടെ വാക്കുകൾ കേട്ടിട്ട് സാന്ത ക്ലോസിനിന്റെ കണ്ണുകൾ ആശ്ചര്യം കൊണ്ട് വിടർന്നു.
അവർ സ്വരുക്കൂട്ടാൻ പോകുന്ന ഏത് തുക യെക്കാളും മേലെ യായില്ലേ ആ ചെറിയ കുഞ്ഞിന്റെ വലിയ സന്മനസ്സ്..

 

എം . ഡൊമനിക്

ലണ്ടനിൽ സർവീസ് എഞ്ചിനീയറായി ജോലി ചെയ്യുന്ന എം . ഡൊമനിക് ബെർക്ക്‌ഷെയറിലെ സ്ലോവിലാണ് താമസിക്കുന്നത്. അസോസിയേഷൻ ഓഫ് സ്ലഫ് മലയാളിസ് വൈസ് പ്രസിഡന്റ് ആണ് .

 

 

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

ദർശന ടി .വി

പുതുവർഷത്തെ വരവേൽക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ദേശീയതലത്തിൽ അടുത്തിടെ നടന്ന പഠനങ്ങളിലും(national institute for clinical excellence) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹൃദ്രോഗികളുള്ള നാടാണ് കേരളമെന്ന് കണ്ടെത്തിയിരിക്കുന്നു. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകളും വ്യാപകമാകുന്നു.ഇന്ന് ചെറിയ പ്രായത്തിൽ തന്നെ സ്ത്രീകളും ഹൃദ്രോഗത്തിന്റെ പിടിയിലാവുകയാണ്. മാറുന്ന ജീവിതരീതികളും ആഹാരരീതികളും അമിതമായ മാനസികപ്രശ്നങ്ങളും ജോലിസമ്മർദ്ദവുമെല്ലാം മലയാളിയുടെ ഹൃദയത്തെ കുഴപ്പത്തിൽ ചാടിക്കുന്നുണ്ടെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം.

അയ്യായിരത്തിൽ കൂടുതൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ കേരളത്തിൽ നടക്കുന്നു. ഹൃദയസംബദ്ധമായ അസുഖങ്ങളെക്കുറിച്ച് പഴയകാലത്തേക്കാൾ അവബോധമുള്ളവരായി മലയാളികൾ മാറിയിട്ടുണ്ട്. ഒരു നെഞ്ചുവേദന വന്നാൽ കാർഡിയോളജി ഡോക്ടറെ തന്നെ സമീപിക്കും ഇ.സി.ജി എടുക്കണം എന്ന നിർബന്ധവുമുണ്ട്. എങ്കിലും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മറ്റ് സംസ്ഥാനക്കാരേക്കാൾ കൂടുതൽ അഭിമുഖീകരിക്കുന്നത് മലയാളികളാണുതാനും. അവബോധത്തിനനുസരിച്ചുള്ള ശ്രദ്ധ ആരോഗ്യകാര്യത്തിൽ മലയാളിക്കില്ല എന്നുതന്നെയാണ് എടുത്തുപറയേണ്ട കാര്യങ്ങളിലൊന്ന്.

കേരളത്തിന്റെ പൈതൃക സ്വത്തായ കൃഷി ഇല്ലാതാകുന്നതിലൂടെ പുറത്തുനിന്നുള്ള പച്ചക്കറികളെ ആശ്രയിക്കുന്നു . ഇത്തരം പച്ചക്കറികളിലെ വിഷാംശങ്ങൾ ഹൃദ്രോഗത്തെ ആക്കംകൂട്ടുന്നു. ഇപ്പോൾ യുവതലമുറകളിൽ നിന്നും സ്പോർട്സും ഗെയിംസുമൊക്കെ അപ്രത്യക്ഷമായിരിക്കുന്നു. സാങ്കേതികത വളർന്നതോടെ ആർക്കും വ്യായാമം ചെയ്യാൻ സമയമില്ലാതായി അതേ സമയം ആഹാരം അമിതമായി കഴിക്കുന്നുമുണ്ട്. കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറി എരിച്ചുകളയുന്നതരം വ്യായാമങ്ങൾ മിക്കവരും ചെയ്യുന്നില്ല. നല്ല വ്യായാമങ്ങൾ ഹൃദയാരോഗ്യത്തിന് അത്യാവശ്യമാണ്. പുകവലി ഒഴിവാക്കാവുന്നതാണല്ലോ, പ്രമേഹമാണെങ്കിൽ നിയന്ത്രിച്ചുകൊണ്ടുപോകുവാനുമാകും. ചിട്ടയായ ജീവിതരീതിയിലൂടെ നമ്മുടെ ഹൃദയത്തിന്റെ സംരക്ഷണം നമ്മൾ തന്നെ ഉറപ്പുവരുത്തുക.

 

ദർശന ടി .വി

എറണാകുളം തൃപ്പൂണിത്തുറ സ്വദേശി . വൈക്കം സെന്റ്. സേവിയേഴ്സിൽ   നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം. ഇപ്പോൾ കോട്ടയം പ്രസ്ക്ലബ്ബിൽ ജേർണലിസം വിദ്യാർത്ഥിയാണ്. തെക്കേനീലിയാത്ത് വേണുഗോപാലിന്റെയും ജയശ്രീയുടെയും മകൾ. സഹോദരി:ഐശ്വര്യ

ഫാ. ബിജു കുന്നയ്ക്കാട്ട്

ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വിവിധ ഇടവക, മിഷൻ, വി. കുർബാന കേന്ദ്രങ്ങളിൽനിന്ന് വന്നെത്തിയ അഞ്ഞൂറോളം യുവജനങ്ങളെ സാക്ഷിയാക്കി, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഒരു വർഷം നീണ്ട യുവജനവർഷാചരണത്തിന് ഔദ്യോഗിക സമാപനം. ലിവർപൂളിലെ ലിതെർലാൻഡ് സമാധാനരാഞ്ജി ദൈവാലയ ഹാളിൽ നടന്ന സമ്മേളനം ആരംഭിച്ചത് കുമാരി ഫെമി സെബാസ്റ്റ്യൻ എസ്. എം. വൈ. എം. (സീറോ മലബാർ യൂത്ത് മൂവ്മെൻറ്) പതാക ഉയർത്തിയതോടുകൂടിയാണ്. യൂത്ത് അപ്പോസ്റ്റലേറ്റ് കമ്മീഷൻ ചെയർമാൻ റെവ. ഡോ. ബാബു പുത്തൻപുരക്കൽ സമ്മേളനത്തിന് സ്വാഗതമാശംസിച്ചു.

തുടർന്ന് നടന്ന സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെ ചിക്കാഗോ സീറോ മലബാർ രൂപതയിൽനിന്നുള്ള ആദ്യ തദ്ദേശീയനായ വൈദികൻ റെവ. ഫാ. കെവിൻ മുണ്ടയ്ക്കൽ സമ്മേളനത്തിൽ മുഖ്യാതിഥി ആയിരുന്നു. ഫാ. കെവിൻ യുവജനങ്ങൾക്കായി ക്ലാസ് നയിക്കുകയും തുടർന്ന് നടന്ന ഇംഗ്ലീഷ് ഭാഷയിലുള്ള സീറോ മലബാർ വി. കുർബാനയിൽ മുഖ്യകാർമ്മികനാവുകയും ചെയ്തു.

യുവജനങ്ങൾ ലോകത്തിൻറെ പ്രകാശമായി മാറാൻ വിളിക്കപ്പെട്ടവരാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. ഇന്ന് ലോകത്തിൽ ഇരുട്ട് വെളിച്ചത്തെ കീഴടക്കുന്നതുപോലെ തോന്നാം, പക്ഷെ അതൊരിക്കലും നടക്കില്ലെന്നും ഇരുട്ടിന്റെയും തിന്മയുടെയും കാര്യങ്ങളിലേക്ക് പോകാതെ യൂവജനങ്ങൾ ശ്രദ്ധിക്കണമെന്നും മാർ സ്രാമ്പിക്കൽ ഉദ്‌ബോധിപ്പിച്ചു. തങ്ങൾക്കു ശേഷം വരുന്ന കുട്ടികളുടെ പരിശീലകരാണ് ഇന്നത്തെ ഓരോ യൂവജനങ്ങളുമെന്ന് മാർ സ്രാമ്പിക്കൽ സൂചിപ്പിച്ചു. സീറോ മലബാർ സഭയുടെ തനിമയും പ്രത്യേകതയും യൂവജനങ്ങളോട് വിശദീകരിച്ച ഫാ. കെവിൻ, യൂറോപ്പിൽ വലിയ ആത്മീയ മുന്നേറ്റമുണ്ടാക്കാൻ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്ന് പറഞ്ഞു.

ഉച്ചയ്ക്കുശേഷം നടന്ന കലാവിരുന്നുകൾക്കു മുന്നോടിയായി എസ്. എം. വൈ. എം. ലിവർപൂൾ യൂണിറ്റ് സ്വാഗതനൃത്തം അവതരിപ്പിച്ചു. രൂപതയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഒരു വർഷമായി നടന്ന യുവജനപ്രവർത്തനങ്ങളുടെ സംപ്ക്ഷിത വിവരണം വീഡിയോ റിപ്പോർട്ട് ആയി അവതരിപ്പിക്കപ്പെട്ടു. യുവജനങ്ങളുടെ കൂട്ടുകാരൻ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും ജീസസ് യൂത്ത് നേതൃത്വം നൽകുന്ന വോക്‌സ് ക്രിസ്ത്തി മ്യൂസിക് ബാൻഡിന്റെ സംഗീത പരിപാടിയും നടന്നു. സമ്മേളന സമാപനത്തിൽ എസ്. എം. വൈ. എം. ലിവർപൂൾ യൂണിറ്റ് പ്രസിഡന്റ് എഡ്വിൻ ജോസഫ് നന്ദി പ്രകാശിപ്പിച്ചു.

 

സമ്മേളനത്തിൻറെ നടത്തിപ്പിന് പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട്, വികാരി ജനറാൾ റെവ. ഫാ. ജിനോ അരീക്കാട്ട് MCBS, യൂത്ത് അപ്പോസ്റ്റലേറ്റ് കമ്മീഷൻ ചെയർമാൻ റെവ. ഡോ. ബാബു പുത്തൻപുരക്കൽ, എസ്. എം. വൈ. എം. ഡയറക്ടർ റെവ. ഫാ. ഫാൻസുവ പത്തിൽ, രൂപതാ ചാൻസിലർ റെവ. ഡോ. മാത്യു പിണക്കാട്ട്, ബിഷപ്പ് സെക്രട്ടറി റെവ. ഫാ. ജോസ് കോശാക്കൽ VC, വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ബഹു. വൈദികർ തുടങ്ങിയവർ നേതൃത്വം നൽകി.

 

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

കിഴക്കൻ യൂറോപ്പ് : യൂറോപ്യൻ യൂണിയൻ അഭയാർത്ഥികൾക്ക് വൻ നേട്ടമായി ബ്രിട്ടനിലെ ആനുകൂല്യങ്ങൾ. ശരാശരി യുകെ പൗരന് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കാളും അധികമാണ് യൂറോപ്യൻ യൂണിയൻ അഭയാർത്ഥികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കിഴക്കൻ യൂറോപ്പ് അഭയാർത്ഥികളും പടിഞ്ഞാറൻ യൂറോപ്പ് അഭയാർത്ഥികളും തമ്മിൽ അനേക വ്യത്യാസങ്ങളുമുണ്ട്. പ്രതിവർഷം കുറഞ്ഞത് 4 ബില്യൺ പൗണ്ടിന്റെ ആനുകൂല്യങ്ങളാണ് യൂറോപ്യൻ യൂണിയൻ അഭയാർത്ഥികൾക്ക് ലഭിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

വർക്ക് , പെൻഷൻ, ടാക്സ്മാൻ ആൻഡ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ കണക്കുകൾ പ്രകാരം യൂറോപ്യൻ യൂണിയൻ ജോലിക്കാർക്ക് 2.2 ബില്യൺ പൗണ്ടിൽ അധികം നികുതി ക്രെഡിറ്റുകളും ഭവന ആനുകൂല്യങ്ങളും, 1.1 ബില്യൺ പൗണ്ട് ജോലിക്ക് പുറത്തുള്ള ആനുകൂല്യങ്ങളും ഒപ്പം 700 മില്യൺ പൗണ്ട് കുട്ടികളുടെ ആനുകൂല്യവും ലഭിച്ചു. കൂടാതെ കുറഞ്ഞ വരുമാന നികുതിയാണ് അവർ അടച്ചത്. ബ്രെക്‌സിറ്റ് റഫറണ്ടം നടക്കുമ്പോൾ ഈ കണക്കുകൾ ലഭ്യമല്ലെന്ന് മന്ത്രിമാർ വാദിച്ചിരുന്നു. പിന്നീട് ഇത് പുറത്തുവരികയുണ്ടായി. റൊമാനിയ, ബൾഗേറിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ അടച്ച വ്യക്തിഗത നികുതിയുടെ പകുതിയോളം നികുതി, ക്രെഡിറ്റിലേക്കും കുട്ടികളുടെ ആനുകൂല്യത്തിലേക്കും മടക്കിക്കിട്ടി.

മുൻ വർക്ക്, പെൻഷൻ സെക്രട്ടറി ഇയാൻ ഡങ്കൻ സ്മിത്ത് മൈഗ്രേഷൻ വാച്ച് യുകെയുമായി ചേർന്ന് പഠനങ്ങൾ നടത്തി. കണക്കുകൾ പുറത്തുവിടാൻ അവർ ആഗ്രഹിക്കാത്തതിൽ അതിശയിക്കാനില്ല എന്ന് അദ്ദേഹം പറയുകയുണ്ടായി.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഫ്ലാമർ ബെക്വിറി എന്ന സ്വീഡിഷ് പൗരൻ ആണ് സൗത്ത് വെസ്റ്റ് ലണ്ടനിലെ ബാറ്റർസീ ചർച്ച് റോഡിൽ ഇന്നലെ രാത്രി ഏകദേശം ഒൻപതു മണിയോടെ കൊല്ലപ്പെട്ടത്. പലതവണ വെടിയുതിർക്കുന്ന ശബ്ദത്തോടൊപ്പം ഒരു സ്ത്രീ സഹായത്തിനായി നിലനിലവിളിക്കുന്നതായും അയൽക്കാർ കേട്ടതായി പോലീസ് പറഞ്ഞു. യുവാവിന്റെ ഭീതിജനകമായ മരണം നേരിട്ട് കണ്ട കുടുംബാംഗങ്ങൾ അങ്ങേയറ്റം ഭയന്നതായി മെറ്റ് പോലീസിൽ നിന്നുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു. 36 വയസ്സുകാരനായ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി എമർജൻസി സർവീസ് അറിയിച്ചു. പരേതന് ഭാര്യയും ഒരു കുട്ടിയുമാണുള്ളത്. റിപ്പോർട്ടുകൾ പ്രകാരം കൊല്ലപ്പെട്ട ബെക്വിറി, റിയൽ ഹൗസ് വൈഫ് ഓഫ് ചെഷയർ സ്റ്റാറായ മിസ് ബെക്വിറിയുടെ സഹോദരനാണ്.

തുടർച്ചയായി താൻ എട്ടോ പത്തോ വെടിയൊച്ചകൾ കേട്ടിരുന്നു എന്ന് അയൽക്കാരിയായ വിറ്റോറിയ അമറ്റി (60) പൊലീസിനോട് പറഞ്ഞു. അതിനുശേഷം മരണപ്പെട്ട വ്യക്തിയുടെ ഭാര്യ നിലവിളിക്കുന്ന ശബ്ദവും കേട്ടു. പുറത്തിറങ്ങിയപ്പോഴാണ് അത് എന്റെ അയൽക്കാരൻ ആണെന്ന് മനസ്സിലായത്. വീടിന്റെ പ്രവേശനകവാടത്തിലായി രക്തത്തിൽ മുങ്ങി കുളിച്ച് കിടക്കുകയായിരുന്നു അദ്ദേഹം അപ്പോൾ. താൻ ഓടി ചെല്ലുമ്പോൾ അദ്ദേഹത്തിന് ജീവൻ ഉണ്ടായിരുന്നുവെന്നും, രക്ഷപ്പെടണമെന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു എന്നും അവർ പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ അതിദാരുണമായി നിലവിളിക്കുന്നുണ്ടായിരുന്നു. നേഴ്സിനെ പോലെ തോന്നിക്കുന്ന ഒരു സ്ത്രീ ബെക്വിറിയെ മുറിവിൽ മർദ്ദം ചെലുത്തി രക്ഷപെടുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ അദ്ദേഹം സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

ക്രിസ്മസ് ഈവിൽ കുടുംബത്തിന് മുന്നിൽ വച്ച് നടന്ന ഈ ദാരുണമായ കൊലപാതകത്തിന്റെ അന്വേഷണം ആദ്യഘട്ടത്തിൽ ആണെന്നും എത്രയും പെട്ടെന്ന് പ്രതികളെ നിയമത്തിനു മുന്നിൽ എത്തിക്കുമെന്നും ഡിക്ടറ്റീവ് ചീഫ് ഇൻസ്പെക്ടറായ ജെമി സ്റ്റീവൻസൺ പറഞ്ഞു. സ്പെഷ്യൽ ഓഫീസർമാർ കുടുംബത്തിന് സകല പിന്തുണയും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം വീടിന് ഏതാനും വാര അകലെ വെച്ചാണ് ഈ കൊലപാതകം നടന്നത്. 2019 ൽ ലണ്ടനിൽ അരങ്ങേറുന്ന 135 മത്തെ നരഹത്യ ആണ് ഇത്.

ദർശന ടി .വി , മലയാളം യുകെ ന്യൂസ് ടീം 

യുകെയിലുടനീളം അനിയന്ത്രിതവും അനധികൃതവുമായിട്ടുള്ള  കെയർ ഹോമുകളിൽ കഴിയുന്ന കുട്ടികൾ ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന് റിപ്പോർട്ട്. പല കെയർ ഹോമുകളും രജിസ്റ്റർ ചെയ്യപ്പെടാത്തതാണ്. നിയന്ത്രണാതീതമായ ഇത്തരം സ്ഥലങ്ങളിൽ പാർപ്പിച്ചിരിക്കുന്ന കൗമാരക്കാരായ കുട്ടികൾ പലതരത്തിലുള്ള ചൂഷണങ്ങൾക്കും വിധേയരാകുന്നുണ്ട്.


ലൈംഗിക പീഡനങ്ങൾ മൂലവും, ലഹരിയിൽ അടിമപ്പെട്ടതും, രക്ഷിതാക്കൾ വഴക്ക് പറയുന്നതു കൊണ്ട് വീട്ടിൽ നിന്നും ഒളിച്ചോടുന്നതുമായ ആൺകുട്ടികളെയും പെൺകുട്ടികളെയുമാണ് ഇത്തരം കെയർ ഹോമുകളിൽ പാർപ്പിച്ചിരി ക്കുന്നത്. ഈ കെയർ ഹോമുകൾ സ്വകാര്യമായി പ്രവർത്തിക്കുന്നതുകൊണ്ട് ഗവണ്മെന്റിന് ഈ ഈ സ്ഥാപനങ്ങളുടെ മേൽ ഒരു തരത്തിലുള്ള നിയന്ത്രണവും ഇല്ല എന്നുള്ളതാണ് വാസ്തവം. ഇവിടെ കുട്ടികൾ സുരക്ഷിതരല്ല എന്നുള്ളത് മാത്രമല്ല പലതരത്തിലുള്ള പ്രശ്നങ്ങളും നേരിടേണ്ടതായി വരുന്നു.അവർ വീണ്ടും കുറ്റകൃത്യങ്ങളുടെ പാതതന്നെ സ്വീകരിക്കുന്നു.


അധികൃത സ്ഥലങ്ങളിൽ കുട്ടികളെ പാർപ്പിച്ചത് 2016 – 17 നും 2018 – 19നും ഇടയിൽ 22 % വർദ്ധിച്ചു. കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനോട് ബന്ധപ്പെട്ട് അടുത്തിടെ നടന്ന പാർലമെന്റ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സങ്കീർണ്ണമായ വ്യക്തിത്വമുള്ള കുട്ടികളുടെ എണ്ണം കൂടി വരികയാണെന്ന് ചിൽഡ്രൻസ് സൊസൈറ്റിയിലെ പോളിസി മാനേജർ ഐറിന പോണ പറഞ്ഞു. ശരിയായ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലങ്ങളിൽ പാർപ്പിച്ചിരിക്കുന്ന കുട്ടികൾ ലൈംഗികമായും മറ്റുമുള്ള ചൂഷണത്തിന് ഇരയാകാനുള്ള സാധ്യത വളരെ ഏറെയാണ് അവർ കൂട്ടിച്ചേർത്തു.

സെഞ്ചൂറിയൻ: അവസാന പരന്പര കളിക്കുന്ന വെർനോണ്‍ ഫിലാൻഡറിന്‍റെ ബൗളിംഗ് മികവിൽ ദക്ഷിണാഫ്രിക്ക ബോക്സിംഗ് ഡേ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് 181ൽ ചുരുട്ടിക്കെസെഞ്ചൂറിയൻ: അവസാന പരന്പര കളിക്കുന്ന വെർനോണ്‍ ഫിലാൻഡറിന്‍റെ ബൗളിംഗ് മികവിൽ ദക്ഷിണാഫ്രിക്ക ബോക്സിംഗ് ഡേ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് 181ൽ ചുരുട്ടിക്കെട്ടി. 50 റണ്‍സ് നേടിയ ജോ ഡെൻലിയാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ.ട്ടി. 50 റണ്‍സ് നേടിയ ജോ ഡെൻലിയാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ.

ദക്ഷിണാഫ്രിക്കയ്ക്കായി ഫിലാൻഡർ 14.2 ഓവറിൽ 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. കഗിസൊ റബാദ മൂന്നും നോർഷെ രണ്ടും വിക്കറ്റ് വീതവും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 284ൽ അവസാനിച്ചിരുന്നു.

103 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഇന്നിംഗ്സിന്‍റെ തുടക്കത്തിൽ തിരിച്ചടി നേരിട്ടു. 62 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ ഇംഗ്ലീഷ് ബൗളർമാർ വീഴ്ത്തി. മാർക്രം (രണ്ട്), എൽഗർ (22), സുബയർ ഹംസ (നാല്), ഫാഫ് ഡുപ്ലസി (20) എന്നിവരുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടപ്പെട്ടത്.

 

ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രെസ്റ്റൺ: പ്രെസ്റ്റണിലും സമീപപ്രദേശങ്ങളിലുമുള്ള യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നവരും ജോലിക്കായി ഈ അടുത്ത നാളുകളിൽ യുകെയിലേക്കു വന്നവരുമായ നാനാജാതിമതസ്ഥരായ ഒറ്റയ്ക്ക് താമസിക്കുന്ന സഹോരദങ്ങൾക്കായി ക്രിസ്തുമസ് ദിനത്തിൽ, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ഊഷ്മളമായ സ്നേഹവിരുന്നൊരുക്കി. ലോകമെങ്ങുമുള്ള വിശ്വാസികൾ കുടുംബങ്ങളിൽ ഒത്തുചേരുകയും കുടുംബത്തോടൊപ്പം ആഘോഷിക്കുകയും ചെയ്യുന്ന ക്രിസ്തുമസ് അവസരത്തിൽ, ജോലിക്കും പഠനത്തിനുമായി യുകെയിലേക്കു വന്നവർക്ക് സ്വന്തം വീട്ടിൽനിന്നു മാറി ഒറ്റയ്ക്ക് താമസിക്കേണ്ടി വരുന്നതിന്റെ ഏകാന്തത ഒഴിവാക്കാനും ഒരു കുടുംബത്തിൻറെ സ്നേഹാനുഭവം അനുഭവിക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിസ്തുമസ് സ്നേഹവിരുന്ന് സംഘടിപ്പിച്ചത്.

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, യൂത്ത് കമ്മീഷൻ ചെയർമാൻ റെവ. ഡോ. ബാബു പുത്തൻപുരക്കൽ, യൂത്ത് ഡയറക്ടർ റെവ. ഫാ. ഫാൻസുവ പത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. നൂറിലധികം പേർ പങ്കെടുത്ത സ്നേഹവിരുന്നിൽ, രൂപതയിലെ മറ്റു വൈദികർ, സിസ്റ്റേഴ്സ്, വൈദികവിദ്യാർത്ഥികൾ, കത്തീഡ്രലിലെ കൈക്കാരൻമാർ തുടങ്ങിയവരും പങ്കുചേർന്നു. തുടക്കത്തിൽ, യൂത്ത് കമ്മീഷൻ ചെയർമാൻ റെവ. ഡോ. ബാബു പുത്തൻപുരക്കൽ എല്ലാ അതിഥികൾക്കും സ്വാഗതമാശംസിച്ചു.

സ്നേഹവിരുന്നിനു മുൻപ്, കരോൾ ഗാനങ്ങൾ പാടി അതിഥികളും ആതിഥേയരും ക്രിസ്തുമസ് സന്തോഷം പങ്കുവച്ചു. തുടർന്ന് മാർ ജോസഫ് സ്രാമ്പിക്കൽ സന്ദേശം നൽകി. ദൈവത്തിലേക്ക് തിരിച്ചു വരുന്നതിനുമുമ്പ്, പാപത്തിൻറെ എല്ലാ വഴികളിലൂടെ നടന്നിട്ടും വി. അഗസ്തീനോസിൻറെ ഹൃദയത്തിൽ ഒരു ശൂന്യത നിറഞ്ഞുനിന്നെന്നും ദൈവത്തിലേക്കെത്തിയപ്പോഴാണ് അത് മാറിയതെന്നും സന്ദേശത്തിൽ മാർ സ്രാമ്പിക്കൽ പറഞ്ഞു. യുവത്വത്തിൻറെ പ്രസരിപ്പിൽ നടക്കുമ്പോഴും പാപവഴികളിൽ വീഴാതിരിക്കണമെന്നും എപ്പോഴും ദൈവസാന്നിധ്യബോധത്തിൽ ജീവിക്കണമെന്നും സന്തോഷത്തിൻറെ അടയാളമായ സംഗീതം ആലപിക്കണമെന്നും അദ്ദേഹം ചെറുപ്പക്കാരായ അതിഥികളെ ഓർമ്മിപ്പിച്ചു. ദൈവം നൽകുന്ന സ്വാതന്ത്ര്യം ഉത്തരവാദിത്വത്തോടുകൂടിയ സ്വാന്തന്ത്ര്യമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രെസ്റ്റണിലുള്ള സെൻറ് മേരീസ് ടേസ്റ്റി ചോയ്സിലെ ജുമോൻറെ നേതൃത്വത്തിലാണ് സ്നേഹവിരുന്ന് തയ്യാറാക്കിയത്. ക്രിസ്തുമസ് ദിനത്തിൽ ബിഷപ് ജോസഫ് സ്രാമ്പിക്കലിനോടൊപ്പം സ്നേഹവിരുന്നിൽ പങ്കുചേർന്നതും രൂപതകുടുംബത്തോടൊപ്പം ആയിരുന്നതും അവിസ്മരണീയമായ ഒരു കുടുംബസ്നേഹാനുഭവം സമ്മാനിച്ചെന്ന് പങ്കെടുത്തവർ തങ്ങളുടെ അനുഭവം പങ്കുവച്ചു.

RECENT POSTS
Copyright © . All rights reserved