ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
വടക്കൻ അയർലണ്ട് : വടക്കൻ അയർലണ്ടിലെ ഗർഭച്ഛിദ്ര നിയമങ്ങൾ യുകെയുടെ മനുഷ്യാവകാശ പ്രതിബദ്ധത ലംഘിക്കുന്നതായി ഹൈക്കോടതി വിധിച്ചിരുന്നു. സാറ എവാർട്ടിന്റെ കേസിൽ ചരിത്രപരമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്. അതിനാൽ ഇനി ഗർഭച്ഛിദ്ര നിയമങ്ങൾക്ക് മാറ്റം സംഭവിച്ചേക്കാം. ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട് ലൻഡിലും ഗർഭച്ഛിദ്രം നടത്തുന്നതിന് നിയമ തടസങ്ങൾ ഇല്ല. ഗർഭാവസ്ഥയുടെ ആദ്യ 24 ആഴ്ച വരെ ഇവിടെയൊക്കെ ഗർഭച്ഛിദ്രം നടത്താം. എന്നിരുന്നാലും രണ്ട് ഡോക്ടർമാരുടെ അംഗീകാരം ആവശ്യമാണ്. ഒരു കുഞ്ഞിന് പ്രസവിക്കുന്നത് സ്ത്രീയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെങ്കിൽ മാത്രമേ ഗർഭച്ഛിദ്രം നടത്തൂ. 1967 ലെ ഗർഭച്ഛിദ്ര നിയമം നിലവിൽ വരുന്നതിനുമുമ്പ് അത് നിയമവിരുദ്ധമായിരുന്നു, ഇത് തുടക്കത്തിൽ 28 ആഴ്ച വരെ നടക്കാൻ അനുവദിച്ചിരുന്നെങ്കിലും 1990 ൽ 24 ആഴ്ചയായി ഇത് ചുരുക്കി.

സാറയുടെ കേസ് കോടതിയിൽ എത്തുന്നതുവരെ വടക്കൻ അയർലണ്ടിൽ ഗർഭച്ഛിദ്രം നിയമവിരുദ്ധം ആയിരുന്നു. ഗർഭച്ഛിദ്രം നടത്താൻ തീരുമാനിച്ച സാറയ്ക്ക് നിയമങ്ങൾ വിലങ്ങുതടിയായപ്പോഴാണ് ഗർഭച്ഛിദ്ര നിയമങ്ങൾ മനുഷ്യാവകാശ ലംഘനമാണെന്ന വിധി കോടതി പുറപ്പെടുവിച്ചത്. ഈ വിധി സ്ത്രീകൾക്ക് ഒരു വഴിത്തിരിവാകുമെന്ന് സാറ പ്രതികരിച്ചു.ഒക്ടോബർ 21 മുതൽ ഗർഭച്ഛിദ്രം വടക്കൻ അയർലണ്ടിൽ നിയമവിധേയമാകും. കാരണം, ഗർഭച്ഛിദ്ര നിയമങ്ങളിൽ മാറ്റം വരുത്തേണ്ട നിയമനിർമ്മാണത്തിനായി ലണ്ടനിലെ എംപിമാർ വോട്ട് രേഖപ്പെടുത്തി.

2018 ൽ ഇംഗ്ലണ്ടിലും വെയിൽസിലും 205,295 നിയമപരമായ ഗർഭച്ഛിദ്രങ്ങൾ നടന്നിട്ടുണ്ട് . പ്രവാസികൾ തന്നെ 4687 ഗർഭച്ഛിദ്രങ്ങൾ നടത്തിയിട്ടുണ്ട്. 2017ലും 2018ലും ആയി വെറും 32 ഗർഭച്ഛിദ്രങ്ങൾ മാത്രമാണ് വടക്കൻ അയർലണ്ടിൽ നടന്നത്. ഓസ്ട്രേലിയയിലും ന്യൂ സൗത്ത് വെയിൽസിലും ഗർഭച്ഛിദ്രം കുറ്റകരമല്ലാതാക്കി. യൂറോപ്യൻ യൂണിയനിൽ, ഗർഭച്ഛിദ്രത്തിന് പൊതുവായ നിയമങ്ങളൊന്നുമില്ല. നിക്കരാഗ്വ, എൽ സാൽവഡോർ, ഹോണ്ടുറാസ്, മാൾട്ട എന്നീ രാജ്യങ്ങളിൽ ഗർഭച്ഛിദ്രം നിരോധിച്ചിട്ടുണ്ട്.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : നിയമങ്ങൾ പുനപരിശോധിക്കേണ്ടിയിരിക്കുന്നു എന്ന അഭിപ്രായവുമായി മസ്തിഷ്ക രക്തസ്രാവം ബാധിച്ച കുട്ടിയുടെ മാതാപിതാക്കൾ. തലച്ചോറിനുണ്ടായ പരുക്ക് കാരണം ഫെബ്രുവരിയിൽ ആണ് തഫിദ റബീബ് എന്ന അഞ്ച് വയസ്സുകാരി റോയൽ ലണ്ടൻ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർചികിത്സയ്ക്ക് ആയി ഇറ്റലിയിലെ ജെനോവയിലുള്ള ഗാസ്ലിനി ചിൽഡ്രൻസ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ ആരോഗ്യ മേധാവികൾ തടഞ്ഞു. തുടർചികിത്സകൾ ഫലപ്രദമാകില്ല എന്ന വാദമാണ് യുകെയിലെ വിദഗ്ദർ ഉന്നയിക്കുന്നത്. എന്നാൽ കുട്ടിയെ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകുന്നത് തടയുന്നതിൽ ന്യായീകരണമില്ലെന്ന് ഹൈക്കോടതി വ്യാഴാഴ്ച വിധിച്ചു.

ഷെലീന ബീഗം – മുഹമ്മദ് റഖീബ് ദമ്പതികളുടെ മകളാണ് തഫിദ. നിയമങ്ങൾ ഭേദഗതി ചെയ്യേണ്ടിയിരിക്കുന്നു എന്ന് ഷെലീന അഭിപ്രായപ്പെട്ടു. യൂറോപ്യൻ യൂണിയന്റെ മൗലികാവകാശ ചാർട്ടർ പ്രകാരം ആരോഗ്യമേഖലയിൽ ഒരു കുട്ടിക്ക് എറ്റവും മികച്ചതാണ് നൽകേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. ഒരു കുട്ടിയെ ചികിത്സിക്കാൻ പ്രശസ്തമായ ആശുപത്രി ഉണ്ടെങ്കിൽ അവിടെ ചികിത്സ തടയാനാവില്ലെന്ന് പറയുന്ന വ്യക്തമായ നിയമം കൊണ്ടുവരണമെന്ന് ബിബിസി ടുഡേ പ്രോഗ്രാമിൽ ഷെലീന ആവശ്യപ്പെട്ടു. ഹൈക്കോടതി ഇടപെട്ടതിൽ പിന്നെ ആശുപത്രിയിലെ ഡോക്ടർമാരുമായുള്ള ബന്ധം ഇല്ലാതായെന്നും മാതാവ് വെളിപ്പെടുത്തി.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
യുകെ : ബ്രിട്ടീഷ് ഓസ്ട്രേലിയൻ പൗരയായ ജോളി കിന്റും ഓസ്ട്രേലിയൻ പൗരനായ പങ്കാളി മാർക് ഫിർക്കിനും ആണ് ജയിൽ മോചിതരായത്. ഇൻസ്റ്റഗ്രാമിലെ ആയിരക്കണക്കിന് ഫോളോവേഴ്സ്നു വേണ്ടി തങ്ങളുടെ ഏഷ്യൻ യുകെ പര്യടനത്തിനിടെ ഇറാനിൽ അനുമതിയില്ലാതെ ഡ്രോൺ ക്യാമറ പറത്തിയതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ജയിൽ മോചിതരായതിൽ ഇരുവരും ആഹ്ലാദം പ്രകടിപ്പിച്ചു. ഉറ്റവർ ഓസ്ട്രേലിയയിൽ തങ്ങൾക്ക് വേണ്ടി നടത്തിയ ശ്രമങ്ങൾക്ക് അവർ നന്ദി അറിയിച്ചു. അതേസമയം ഓസ്ട്രേലിയൻ പൗരയായ കൈലി മൂർ ഗിൽബെർട്ട്എന്ന യുവതി സമാനമായ സാഹചര്യത്തിൽ ജയിലിലാണ്. മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി അറിയിച്ചു.

എന്നാൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ദമ്പതിമാർ നിന്നില്ല. അതേസമയം ഇറാനിയൻ വിദ്യാർഥിയായ റെസ ടെഹ്‌ബാഷ് കിവയെ ഓസ്ട്രേലിയ ജയിലിൽനിന്നും മോചിതനാക്കി ടെഹ്റാനിൽ എത്തിച്ചു. എന്തായാലും ബ്രിട്ടൻ അധിക നാളായി ശ്രമിക്കുന്നത് ഓസ്ട്രേലിയ വളരെ പെട്ടെന്ന് സാധിച്ചത് എങ്ങനെ എന്ന ചോദ്യം ലോക ജനതയ്ക്ക് മുന്നിൽ ഉയർത്തിക്കൊണ്ടാണ് ഈ വിഷയം മാധ്യമശ്രദ്ധ നേടിയത്.

റിട്ടേൺ ജയിലിൽകഴിയുന്ന നാസ്നിൻ സിഗാരി റാഡ്ക്ലിഫ്ന്റെ മോചനത്തിനായും മകൾ ഗബ്രിയേലയുടെ സ്കൂൾ വിദ്യാഭ്യാസത്തിനുള്ള എക്സിറ്റ് വിസക്കായും ബ്രിട്ടൻ നടത്തുന്ന ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ രാഷ്ട്രീയ ചെസ്സ് കളിയിലെ ഏറ്റവും വിലപിടിപ്പുള്ള ഇരയാണ് ഇന്ന് നാസ്നിൻ. 1979ൽ നടന്ന റവല്യൂഷന്റെ ബാക്കിപത്രമായി ബ്രിട്ടൺ ഇറാന് കനത്ത ഒരു തുക മടക്കി നൽകാനുള്ളതും ബ്രിട്ടൻ തുടർന്നും അത് നിഷേധിച്ചതും തുടങ്ങി ബ്രിട്ടൻ – ഇറാൻ ബന്ധത്തിലെ കല്ലുകടി തുടങ്ങിയിട്ട് നാളേറെയായി.
രാജു കാഞ്ഞിരങ്ങാട്
എന്നേ മരിച്ച ഞാൻ….!
അന്ന്,
ഒരു പൂമ്പറ്റയെപ്പേലെ പാറിപ്പറന്നു
പ്രണയത്തിന്റെ അലകടൽ തീർത്തു
സ്നേഹത്തിന്റെ ഭൂമിയും ആകാശവും –
പണിതു
സുന്ദരമായൊരു സ്വാതന്ത്ര്യം സ്വപ്നം –
കണ്ടു.
ഇന്ന്,
പപ്പും, പൂടയും പറിച്ച്
ഉപ്പും, മുളകും പുരട്ടി
നിന്റെ പാകത്തിന്
പൊരിച്ചെടുത്തില്ലെ
കാലിലൊരു കാണാച്ചരടിട്ട്
ചിന്തകൾക്ക് ചിന്തേരിട്ട്
വഴങ്ങാത്തതൊക്കെവശപ്പെടുത്തി
കാണാ കമ്പിയുടെ കൂട്ടിലടച്ച്
ചിരിയുടെ ചായങ്ങൾ കൊണ്ട്
ചുണ്ടുകളെ കെട്ടി
കണ്ണീരിനെ കാണാക്കയത്തിലൊളി –
പ്പിക്കാൻ മെരുക്കിയെടുത്ത്
ഇഷ്ടാനുസരണം മേയ്ച്ചു നടന്നില്ലെ
വളരാതിരിക്കാൻ വേരുകൾ പിഴുതു
പടരാതിരിക്കാൻ ശാഖകളും
ഭൂമിയും
ആകാശവും
കടലും
വർണ്ണപ്പെട്ടിയിലടച്ച്
സ്വർണ്ണമത്സ്യത്തെപ്പോലെ പിടിച്ചിട്ടില്ലെ
എന്നിട്ടും,
ആഹ്ലാദാ,ഭിമാനത്തോടെ നീ പറയുന്നു
രാജകുമാരിയെപ്പോലെ ജീവിതം
ഞാനില്ലെങ്കിൽ നീ എന്താകുമായിരുന്നു
എന്റെ അലച്ചിലെല്ലാം
നിന്നെ ഉയർത്തുക എന്ന ലക്ഷ്യം.
പക്ഷേ,
അറിയുന്നില്ലല്ലോ നീ
ആചിരി കരച്ചിലിന്റെ ബഹിർസുഫുരണമെന്ന്
ഇല്ലാതാക്കിയത് സർഗ്ഗ സാന്നിദ്ധ്യമെന്ന്
കരളിലൊളിപ്പിച്ച കൊച്ചു കൊച്ചു സ്വപ്നമെന്ന്
എന്നെ ഞാനാക്കുന്ന വർണ്ണങ്ങളെന്ന്
ഞാൻ എന്നേ മരിച്ച ഞാനെന്ന്.

രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
Email – [email protected]
ചിത്രീകരണം : അനുജ കെ
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ഇറാൻ : ഇറാനിലെ അമ്മമാർക്കുള്ള ഒരു തുറന്ന കത്തിലൂടെ തന്റെ അവസ്ഥ ലോകത്തെ അറിയിച്ച പൊരുതാനുറച്ചിരിക്കുകയാണ് നസാനിൻ എന്ന യുവതി. 2016 ചാരപ്രവർത്തനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത നാസ്നിന് അഞ്ചു വർഷത്തേക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. യുവതിയും ബന്ധുക്കളും ഇത് പാടേ നിഷേധിക്കുന്നു. തന്റെ മകളെ ബന്ധുക്കളെ കാണിക്കാൻ ഇറാനിലേക്ക് കൊണ്ടുവന്നതായിരുന്നു യുവതി. എന്നാൽ അവർ ഇറാനിലെ ജനങ്ങളെ മാധ്യമ പ്രവർത്തനം നടത്താൻ പഠിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന ചാര പ്രവർത്തക എന്നാരോപിച്ചായിരുന്നു അറസ്റ്റ് ചെയ്തത്.

ഫോറിൻ സെക്രട്ടറിയായ ഡൊമിനിക് റാബ് കത്തിനെ ഹൃദയഭേദകമായത് എന്നാണ് വിശേഷിപ്പിച്ചത്. നസാനിൻ സകാരി റാഡ്ക്ലിഫ്ന്റെ അറസ്റ്റ് ന്യായീകരിക്കാനോ അംഗീകരിക്കാനോ സാധിക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം കുഞ്ഞിന്റെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് അവർ ഇപ്പോൾ പോരാടുന്നത്. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇറാൻ പ്രസിഡണ്ടുമായി നസാനിന്റെ മോചനത്തെ കുറിച്ച് ചർച്ച നടത്തിയിരുന്നു.

40 വയസ്സുകാരിയായ നസാനിന്റെ അഞ്ചു വയസ്സായ മകൾ ഗബ്രിയേലയ്ക്കെങ്കിലും ഇറാൻ എക്സിറ്റ് വിസ നൽകണമെന്ന ആഗ്രഹം ആണ് ഇപ്പോൾ അവർക്കുള്ളത്. ബ്രിട്ടനിൽ ഉള്ള ഭർത്താവ് സകാരി റാഡ്ക്ലിഫ്ന്റെ അടുത്തെത്തി മകൾക്ക് സ്കൂൾ വിദ്യാഭ്യാസം കൊടുത്തു തുടങ്ങാനാണ് കുടുംബത്തിന്റെയും ആഗ്രഹം. എന്നാൽ രാഷ്ട്രീയ ചെസ്സ് കളിയിലെ വെറും ഒരു കളിപ്പാവ മാത്രമാണ് താൻ എന്നും തനിക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയില്ല എന്നും അവർ പറഞ്ഞു.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- ബ്രിട്ടനിലെ രാജകുടുംബവും പത്ര മാധ്യമങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിന്റെ സൂചനയായി, ബ്രിട്ടീഷ് പത്രങ്ങളായ സൺ, മിററർ എന്നിവയ്ക്കെതിരെ ഹാരി രാജകുമാരൻ, തങ്ങളുടെ സ്വകാര്യത ലംഘിച്ച് ഫോൺ ചോർത്തിയതിന് നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ്. ഇതിന്റെ മുന്നോടിയായി തന്റെ ഭാര്യ മേഗനോടുള്ള ബ്രിട്ടീഷ് മാധ്യമങ്ങളുടെ മോശമായ ഇടപെടലിനെ കുറിച്ച് ഹാരി രാജകുമാരൻ ശക്തമായി പ്രതികരിച്ചിരുന്നു. ഹൈക്കോടതിയിൽ കേസ് നൽകിയെന്ന പ്രസ്താവനയെ ശരിവയ്ക്കുന്നതായായിരുന്നു ബക്കിങ്ഹാം കൊട്ടാരത്തിന്റെ പ്രതികരണം.

മാധ്യമങ്ങൾ ജനശ്രദ്ധ ആകർഷിക്കുന്നതിനായും, പുതിയ ന്യൂസ് സ്റ്റോറികൾ ഉണ്ടാക്കുന്നതിനായും പ്രശസ്തരായവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറുന്നു എന്ന ആരോപണമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ക്ലിന്റൺസ് എന്ന നിയമ സ്ഥാപനമാണ് പരാതിയുമായി മുന്നോട്ടു പോയിരിക്കുന്നത്. ഇത്തരത്തിൽ മുൻപും അവർ സ്വകാര്യത ലംഘനത്തിന് പരാതി നൽകുകയും, നഷ്ടപരിഹാരം നേടുകയും ചെയ്തിരുന്നു.

ഇതിനോടൊപ്പം തന്നെ ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ, ബ്രിട്ടീഷ് പത്രമായ മെയിലിനെതിരെ സ്വകാര്യത ലംഘനത്തിന് പരാതി നൽകിയിരുന്നു. തന്റെ ഉപേക്ഷിക്കപ്പെട്ട പിതാവിന് മേഗൻ അയച്ച കത്ത് അവർ പ്രസിദ്ധീകരിച്ചു എന്നതായിരുന്നു കാരണം. വ്യക്തികൾക്ക് നേരെ എന്ത് ആരോപണവും ഉന്നയിക്കാം എന്ന അവസ്ഥയിലേക്ക് മാധ്യമങ്ങൾ എത്തിയിരിക്കുകയാണെന്ന് ഹാരി രാജകുമാരൻ കുറ്റപ്പെടുത്തി. മാധ്യമങ്ങൾ തങ്ങളുടെ എല്ലാ മൂല്യങ്ങളും നഷ്ട്ടപെടുത്തിയിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യം തൻെറ അമ്മയും, ഇപ്പോൾ ഭാര്യയും മാധ്യമങ്ങളുടെ ഇരകളായി തീർന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അനുപമ എസ് ബട്ട്, മലയാളം യുകെ ന്യൂസ് ടീം
ഇതു വരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു ദുരന്ത മുഖത്താണ് മരടിലെ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ഫ്ലാറ്റ് ഉടമകളും തദേശവാസികളും . കോടതി വിധി നടപ്പാക്കുമ്പോൾ
കുറ്റക്കാർക്കൊപ്പം ശിക്ഷിക്കപ്പെടുന്നത് നിരപരാധികളായ കുറെയേറെ മനുഷ്യരും കൂടിയാണ് .കഥയറിയാതെ പെട്ടുപോയവർ . റിട്ടയർമെന്റ് ജീവിതം സ്വസ്ഥമായി ചിലവഴിക്കാൻ ആഗ്രഹിച്ചവർ . അന്യനാടുകളിൽ നിന്ന് തിരിച്ചു വരുമ്പോൾ ഒരു കിടപ്പാടത്തിനായി ഫ്ലാറ്റ് മേടിച്ചവർ. സത്യത്തിൽ വഞ്ചിക്കപ്പെട്ട ഒരു സമൂഹമാണ് മരട് ഫ്ലാറ്റ് നിവാസികൾ . ഈ വഞ്ചനയ്ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഇപ്പോഴും കാണാമറയത്താണ്. അനധികൃത നിർമാണ അനുമതി തൊട്ടു നടന്ന കള്ള കളികൾ പുറത്തു കൊണ്ടുവരണം .
കോടതി വിധിയെ കേരള പൊതുസമൂഹം സ്വാഗതം ചെയ്യുന്നുണ്ട്. കാരണം പ്രകൃതിയുടെ അസംതുലതാവസ്ഥ മൂലം വരും കാലങ്ങളിൽ വരാനിരിക്കുന്ന വൻദുരന്തങ്ങളുടെ സൂചനകളായി പ്രളയവും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും നമ്മുടെ മുൻപിലുണ്ട് . മൂന്നാറും കുമരകവും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ കുടിയേറ്റങ്ങളും റിസോർട്ടുകളും രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനത്തിൻെറ പേരിൽ തലയെടുപ്പോടെ ഒരു പോറൽ പോലും ഏൽക്കാതെ ഇപ്പോഴും കേരള മനഃസാക്ഷിയെ അലോസരപെടുത്തുന്നുണ്ട് .
പുനരധിവാസവും നഷ്ടപരിഹാരവും പൊതുഖജനാവിൽ നിന്ന് വിനിയോഗിക്കുന്നത് നീതികേടാണ് . ഫ്ലാറ്റ് നിർമ്മാതാക്കളുടെ ആസ്തികൾ കണ്ടുകെട്ടാനും പരസ്യപ്പെടുത്താനും ഉള്ള ബാധ്യത സർക്കാരിനുണ്ട് . നിയമലംഘകർ ആരായാലും ശിക്ഷിക്കപെടുന്നതിനോടൊപ്പം നിർമാണത്തിനായി അനുമതി നൽകിയ ഉദ്യോഗസ്ഥ മേധാവികളും ശിക്ഷാർഹരാണ് . ഇനിയെങ്കിലും കിടപ്പാടത്തിനു വേണ്ടിയും നിക്ഷേപത്തിനായിട്ടും കേരളത്തിലേയ്ക്കു വരുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള പൊതുജനം ഭരണ ഉദ്യോഗസ്ഥ മേധാവികളുടെ അഴിമതി മൂലം ബുദ്ധിമുട്ടിൽ ആകാതിരിക്കട്ടെ .
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
വടക്കൻ അയർലണ്ട് : വടക്കൻ അയർലണ്ടിലെ ഗർഭച്ഛിദ്ര നിയമങ്ങൾ മനുഷ്യാവകാശ ലംഘനമെന്ന് കോടതി വിധിച്ചു. സാറ എവാർട്ട് എന്ന യുവതിയുടെ കേസിലാണ് കോടതി ഈ വിധി പ്രഖ്യാപിച്ചത്. ഗർഭച്ഛിദ്രം നടത്താൻ തീരുമാനിച്ച സാറയ്ക്ക് നിയമങ്ങൾ വിലങ്ങുതടിയായപ്പോഴാണ് ഗർഭച്ഛിദ്ര നിയമങ്ങൾ മനുഷ്യാവകാശ ലംഘനമാണെന്ന വിധി കോടതി പുറപ്പെടുവിച്ചത്. ഈ വിധി സ്ത്രീകൾക്ക് ഒരു വഴിത്തിരിവാകുമെന്ന് സാറ പ്രതികരിച്ചു.

വെസ്റ്റ്മിൻസ്റ്ററിൽ ഇതിനകം പാസാക്കിയ നിയമനിർമ്മാണത്തിന്റെ വെളിച്ചത്തിലാണ് ശ്രീമതി ജസ്റ്റിസ് കീഗൻ ഈ തീരുമാനം കൈകൊണ്ടത്. ഒക്ടോബർ 21നകം ഗർഭച്ഛിദ്രം ക്രിമിനൽ കുറ്റമല്ല എന്ന നിയമം ഉണ്ടാവാൻ സാധ്യതയുണ്ട്. ഗർഭച്ഛിദ്ര വിരുദ്ധ പ്രചരണ ഗ്രൂപ്പായ പ്രെഷ്യസ് ലൈഫിലെ അംഗങ്ങൾ വാദം കേൾക്കുന്നതിനിടെ കോടതിയ്ക്ക് പുറത്ത് പ്രതിഷേധിച്ചു. ജനിക്കാത്ത കുഞ്ഞുങ്ങൾക്ക് ജീവിക്കാനുള്ള അവകാശം നൽകാത്തത് നിർഭാഗ്യകരമാണെന്ന് ബെർണി സ്മിത്ത് പറഞ്ഞു.

വടക്കൻ അയർലണ്ടിൽ ഗർഭച്ഛിദ്രം നിയമവിധേയം അല്ല. സ്ത്രീയുടെ മാനസിക ആരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും പ്രശ്നം നേരിട്ടാൽ മാത്രമേ ഗർഭച്ഛിദ്രം നടത്തൂ. ജനിച്ചുകഴിഞ്ഞാലും കുട്ടി രക്ഷപെടില്ലെന്ന് ഡോക്ടർമാർ പറഞ്ഞിട്ടും നിയമപരമായി ഗർഭച്ഛിദ്രം നടത്താൻ സാറയ്ക്ക് കഴിഞ്ഞില്ല. അതിനായി ഇംഗ്ലണ്ടിലേക്ക് നടത്തിയ യാത്ര തന്റെ കുടുംബത്തിനുണ്ടാക്കിയ ആഘാതത്തെയും അധിക ചെലവുകളെയും കുറിച്ച് സാറ മാധ്യമങ്ങളോട് സംസാരിച്ചു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ഇംഗ്ലണ്ട് : യുകെയിലെ പ്രധാന പദവികളിലൊന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ സ്ഥാനം. ഇപ്പോഴത്തെ ഗവർണർ മാർക്ക് കാർണി 2020 ജനുവരി 31ന് സ്ഥാനമൊഴിയും. പുതിയ ഗവർണറെ കണ്ടെത്താനുള്ള നിയമനടപടികൾ ഏപ്രിലിൽ തന്നെ ആരംഭിച്ചിരുന്നു. വേനൽകാലത്ത് തന്നെ അഭിമുഖങ്ങൾ പൂർത്തിയാക്കിയിരുന്നു. ശരത്കാലത്ത് പുതിയ ഗവർണറെ പ്രഖ്യാപിക്കാനായിരുന്നെങ്കിലും ബ്രെക്സിറ്റ് കാലതാമസവും പൊതുതെരഞ്ഞെടുപ്പും ഉൾപ്പെടെ വൻ പ്രതിസന്ധികൾ രാജ്യം നേരിടുന്നതിനാൽ പ്രഖ്യാപനം വൈകിയേക്കുമെന്നാണ് സൂചന.

പലിശ നിരക്ക് നിശ്ചയിക്കുന്നതും, സാമ്പത്തിക സ്ഥിരത നിരീക്ഷിക്കുന്നതും, സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നതുമായ മൂന്ന് പ്രധാന കമ്മിറ്റികളുടെ അധ്യക്ഷനായിരിക്കും പുതിയ ഗവർണർ. ഒപ്പം ഐഎംഎഫ് സമ്മേളനത്തിലും ജി 7നിലും യുകെയെ പ്രതിനിധീകരിക്കുന്നത് ഇദ്ദേഹമായിരിക്കും. ഗവർണർ പദവിയിലേക്ക് എത്തിയേക്കാവുന്ന പ്രധാന വ്യക്തികൾ ഇവരൊക്കെയാണ് ;
ആൻഡ്രൂ ബെയ്ലി – 1985ൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ ചേർന്ന ബെയ്‌ലി, ഡെപ്യൂട്ടി ഗവർണർ, ചീഫ് കാഷ്യർ തുടങ്ങിയ പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.പല വിവാദങ്ങൾക്കും പാത്രമാവേണ്ടി വന്നു.
ശ്രീതി വടേര – ഉഗാണ്ടയിൽ ജനിച്ചശേഷം യുകെയിലേക്ക് മാറിയ ശ്രീതി, ലേബർ ഗവണ്മെന്റിൽ മന്ത്രിയായിരുന്നു. 1999 ൽ യുകെ ട്രഷറിയുടെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ സമിതിയിൽ ചേരുന്നതിന് മുമ്പ് സ്വിസ് നിക്ഷേപ ബാങ്കായ യുബിഎസിൽ പത്തുവർഷത്തിലേറെ പ്രവർത്തിച്ചു. നിലവിൽ സാന്റാൻഡർ യുകെയിൽ ചെയർമാനായി പ്രവർത്തിക്കുന്നു.
ബെൻ ബ്രോഡ്‌ബെന്റ്- മുൻ ഗോൾഡ്മാൻ സാക്സ് സാമ്പത്തിക ശാസ്ത്രജ്ഞനും ട്രഷറിയിൽ നിരവധി സ്ഥാനങ്ങൾ വഹിക്കുകയും ചെയ്ത ഇദ്ദേഹം, ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ ഇക്കണോമിക്‌സ് പ്രൊഫസറായിയിരുന്നു. 2011 ൽ പലിശ നിരക്ക് നിശ്ചയിക്കുന്നയാളായി ബാങ്കിൽ ചേർന്നശേഷം 2014 ൽ ധനനയത്തിന്റെ ഡെപ്യൂട്ടി ഗവർണറായി.ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ നിലച്ച ഒന്നാണെന്ന പരാമർശത്തിന് വിമർശനങ്ങൾ നേരിടേണ്ടി വന്നു.

ജോൺ കൻലിഫ് – 2013ൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ ചേർന്നു. യൂറോപ്യൻ യൂണിയനിൽ യുകെയുടെ പ്രതിനിധി ആയിരുന്നു. 2016 ലെ ബ്രെക്സിറ്റ് വോട്ടെടുപ്പിന് മുന്നോടിയായി, ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ പ്രോജക്ട് ബുക്കെൻഡ് എന്ന് വിളിക്കപ്പെടുന്ന ഒരു രഹസ്യ ടാസ്‌ക്ഫോഴ്‌സിന് അദ്ദേഹം നേതൃത്വം നൽകി.
മിനൗച്ചെ ഷാഫിക് – 36-ാം വയസ്സിൽ, നെമാറ്റ് മിനൗച്ചെ ഷാഫിക് ലോക ബാങ്കിന്റെ എക്കാലത്തെയും പ്രായം കുറഞ്ഞ വൈസ് പ്രസിഡന്റായി. മാർക്കറ്റ്സ്, ബാങ്കിംഗ് എന്നിവയുടെ ഡെപ്യൂട്ടി ഗവർണറായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഐഎംഎഫിന്റെ മാനേജിങ് ഡയറക്ടറും ആയിരുന്നു.

ജോൺ കിംഗ്മാൻ, ജെറാർഡ് ലിയോൺസ്, ഹോവാർഡ് ഡേവിസ് തുടങ്ങിയ പ്രമുഖരും സാധ്യത പട്ടികയിലുണ്ട്.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ഇൻഡിപെൻഡൻഡ്, ഗാർഡിയൻ, ദി ടൈംസ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ എല്ലാം റിപ്പോർട്ടർ ആയി പ്രവർത്തിച്ചിരുന്ന കഴിവുറ്റ മാധ്യമ പ്രവർത്തകയായിരുന്നു ഹന്ന. ഹ്രസ്വമായ കരിയർ കാലയളവിൽതന്നെ വിവാദപരവും നിസ്സാരമല്ലാത്തതുമായ ധാരാളം റിപ്പോർട്ടുകൾ ഹന്ന ചെയ്തിട്ടുണ്ട്. കോസ്റ്റാ കോഫിയിലെ മോശമായ തൊഴിൽ സാഹചര്യം, തെരുവിലെ മനുഷ്യ ജീവിതങ്ങളുടെ അന്തി ഉറക്കം, പാർപ്പിടം ഇല്ലായ്മ തുടങ്ങിയവയാണ് പ്രധാന റിപ്പോർട്ടുകൾ.

ഇൻഡിപെൻഡൻഡിൽ എഴുതുന്ന സമയത്ത് “റേസിസം ഇൻ ദ മീഡിയ “, “ജോയ്‌സ് ഓഫ് ഹലാൽ ഹോളിഡേയ്‌സ് ” തുടങ്ങിയവ ഹന്നയുടെ ശ്രദ്ധേയമായ വർക്കുകൾ ആയിരുന്നു . കഴിഞ്ഞ രണ്ട് വർഷമായി ഹന്ന ബിബിസിയുടെ റിപ്പോർട്ടറാണ്. ഹന്നയുടെ മരണത്തിൽ തീവ്രമായ ദുഃഖമുണ്ടെന്ന് ബിബിസി ഡയറക്ടർ ഫ്രാൻ അൺസ്വാർത് പറഞ്ഞു.

ഹന്ന യൂസഫ് അത്യധികം പ്രതിഭയുള്ള ഒരു മാധ്യമ പ്രവർത്തകയും ബിബിസിയിൽ ആരാധിക്കപ്പെട്ട ഒരു റിപ്പോർട്ടറും ആയിരുന്നു . തിളങ്ങിനിന്ന ഒരു വ്യക്തി പ്രഭാവം പെട്ടെന്ന് ഈ ലോകത്തുനിന്ന് ഇല്ലാതാകുന്നത് വേദനാജനകമാണ് എന്ന് കോർപ്പറേഷൻ ചീഫ് ഇന്റർനാഷണൽ കറസ്പോണ്ടൻസ് ആയ ലൈസ് ഡൗസെറ്റ് പറഞ്ഞു . നെതർലൻഡ്സിലും മാഞ്ചസ്റ്ററിലും ലണ്ടനിലും ആയി ജീവിച്ച ഹന്ന 1992 സൊമാലിയയിൽ ആണ് ജനിച്ചത് . മരണ കാരണം എന്താണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല .