Main News

ഒരു ദിവസത്തിൽ 700 തവണയെങ്കിലും കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കെതിരേയോ പരസഹായം ആവശ്യമുള്ള വൃദ്ധർക്ക് വേണ്ടിയോ തങ്ങൾക്ക് ഇടപെടേണ്ടി വരാറുണ്ടെന്ന് പൊതുജന സംരക്ഷണച്ചുമതലയുള്ള സ്കോട്ട്ലൻഡ് യാർഡ് ഓഫീസർമാർ പറയുന്നു. കുട്ടികൾക്കെതിരെ പീഡനങ്ങളും നിർബന്ധിത വിവാഹം,  ലൈംഗികാതിക്രമങ്ങൾ തുടങ്ങിയവ വർധിച്ചുവരികയാണെന്നും അവർ കണ്ടെത്തി. (എഫ് ഒ എൽ )ഫ്രീഡം ഓഫ് ഇൻഫർമേഷൻ ലെജിസ്ലേഷന്റെ കീഴിൽ പുറത്തുവിട്ട കണക്കുകൾ ഞെട്ടിക്കുന്നതാണ്. തലസ്ഥാനത്ത് കഴിഞ്ഞ വർഷം 1.3 മില്യൺ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട് അതായത് ഒരു ദിവസം ഏകദേശം 700 എണ്ണം.

സ്കോട്ലൻഡ് യാർഡിന്റെ മെർലിൻ ഡേറ്റാബേസിൽ ഉള്ള കണക്കുകൾ പ്രകാരം കുട്ടികളോടും വൃദ്ധരോടുമുള്ള അതിക്രമത്തിന്റെ കണക്കുകൾ ആണിവ. കുറ്റകൃത്യങ്ങൾ തടയുന്നതിൽ തദ്ദേശസ്ഥാപനങ്ങൾക്ക് ചുമതലയുണ്ട് എന്നാൽ കുറ്റകൃത്യങ്ങളുടെ എണ്ണം കൂടുതൽ കാരണം പോലീസിനെ ആശ്രയിച്ചേ മതിയാകൂ എന്ന അവസ്ഥയാണ്.

എന് എസ് സി പി സി സി യിലെ പോലീസ് തലവനായ അൽമുദന ലാറ പറയുന്നത് ഓരോദിവസവും ഇത്രയധികം കുറ്റകൃത്യങ്ങൾ കുട്ടികൾക്കെതിരെ നടക്കുന്നതും തങ്ങൾ അതിനെ നേരിടേണ്ടി വരുന്നതും ഹൃദയഭേദകമാണ്. ഇത് നിയന്ത്രിക്കാൻ എന്തെങ്കിലും തദ്ദേശ കൗൺസിലുകൾ ഉൾപ്പെടെ ചെയ്തില്ലെങ്കിൽ കുട്ടികൾ നമ്മുടെ കൺമുന്നിൽനിന്നും കണ്ടെത്താൻ ആവാത്ത വിധം നഷ്ടപ്പെടും. എന്നാൽ കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ തീരെ കുറവാണ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വർഷത്തിൽ പത്ത് കേസുകൾ മാത്രമാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.

പറന്നു കൊണ്ടിരിക്കുകയായിരുന്ന വിമാനത്തിൽ നിന്നും മൃതദേഹം സൗത്ത് ലണ്ടനിലെ ഗാർഡനിലേയ്ക്ക് നിലംപതിച്ചു. ഗാർഡനിൽ വെയിൽ കാഞ്ഞു കൊണ്ടിരുന്ന ഒരു വ്യക്തിയുടെ സമീപത്തേക്കാണ് മൃതദേഹം വീണത്. കെനിയയിലെ നെയ്‌റോബിയിൽ നിന്നും യാത്രതിരിച്ച വിമാനത്തിൽ അനധികൃതമായി ഒളിച്ച ആളുടെ മൃതദേഹമാണ് ഇത്. ഒമ്പതു മണിക്കൂറത്തെ യാത്രക്ക് ശേഷം വിമാനം ഹെയ്ത്രോവിൽ എത്തിയപ്പോഴാണ് സംഭവം നടന്നത് .

ഒരു വലിയ ശബ്ദം കേട്ടാണ് താൻ നോക്കിയെതന്നും , ഒരു വഴിയാത്രക്കാരൻ കിടന്നുറങ്ങുകയാണ് എന്നാണ് താൻ ആദ്യം ചിന്തിച്ചത് എന്നും ഒരു ദൃക്സാക്ഷി പറഞ്ഞു . വീണു കിടന്ന വ്യക്തി മുഴുവൻ വസ്ത്രവും ധരിച്ചിരുന്നതിനാലാണ് തനിക്ക് തെറ്റുപറ്റിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . എന്നാൽ പിന്നീട് സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് പൂന്തോട്ടത്തിന്റെ മതിലുകളിലും മറ്റും രക്തം കണ്ടെത്തിയത്.

ഓഫർട്ടൻ റോഡിലെ പൂന്തോട്ടത്തിൽ തിരിച്ചറിയപ്പെടാത്ത ഒരു മൃതദേഹം കണ്ടെത്തിയതായി മെട്രോപോളിറ്റൻ പോലീസ് കേന്ദ്രങ്ങൾ അറിയിച്ചു. നെയ്‌റോബിയിൽ നിന്നും ലണ്ടനിലേക്കുള്ള വിമാനത്തിലാണ് ഇദ്ദേഹം യാത്ര ചെയ്തതെന്ന് കരുതുന്നു. വിമാനത്തിൽ ഒരു ബാഗും ഭക്ഷണവും കണ്ടെത്തിയിട്ടുണ്ട്. പൂന്തോട്ടത്തിൽ നിന്ന് ലഭിച്ച മൃതദേഹം ആരാണെന്ന് തിരിച്ചറിയുന്നതിനുള്ള അന്വേഷണങ്ങളിലാണ് പോലീസ് ഉദ്യോഗസ്ഥർ.ഉടൻ തന്നെ പോസ്റ്റുമോർട്ടം നടത്തുമെന്നും അധികൃതർ അറിയിച്ചു.

മുൻപും ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. 2012 സെപ്റ്റംബറിൽ 30 വയസ്സുള്ള ജോസ് എന്ന വ്യക്തി അംഗോളയിൽ നിന്നുള്ള വിമാനത്തിൽ നിന്ന് വീണ് മരിച്ചിരുന്നു. സംഭവസ്ഥലം പോലീസിന്റെ നിരീക്ഷണത്തിലാണ്. വേണ്ടതായ എല്ലാ നടപടികളും എടുത്തു കഴിഞ്ഞു എന്ന് പോലീസ് അധികൃതർ അറിയിച്ചു.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം. ബോറിസ് ജോൺസണും ജെറമി ഹണ്ടും തമ്മിലുള്ള പോരാട്ടത്തിൽ മുൻ‌തൂക്കം ജോൺസന് തന്നെയാണ്. സ്ഥാനമൊഴിയുന്ന പ്രധനമന്ത്രി തെരേസ മേ, ബ്രെക്സിറ്റിനെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പറയുകയുണ്ടായി. ഇനി പ്രധനമന്ത്രി ആവുന്ന ആൾ ബ്രെക്സിറ്റ്‌ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും പാർലമെന്റിലൂടെ ഒരു കരാർ നടപ്പാക്കാൻ ശ്രമിക്കണമെന്നും മേ അഭിപ്രായപ്പെട്ടു. ബ്രെക്സിറ്റ്‌ വിഷയത്തിൽ ബോറിസ് ജോൺസന്റെ നിലപാടിനെ പ്രതികൂലിച്ച്, മേ ഇപ്രകാരം പറഞ്ഞു. “ബ്രെക്സിറ്റിനെ പറ്റിയുള്ള ബോറിസിന്റെ മനോഭാവം രാജ്യത്തെ എങ്ങും എത്തിക്കില്ല. ബോറിസ് ഭാവിയെ പറ്റി ചിന്തിക്കുന്നില്ല. ”

ഒക്ടോബർ 31കൊണ്ട് തന്നെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമെന്നാണ് ജോൺസൻ പറയുന്നത്. മേ ഇപ്രകാരം കൂട്ടിച്ചേർത്തു “ഒരു നല്ല കരാർ ലഭിച്ചു. പക്ഷേ അത് നടപ്പിലാക്കാൻ വേണ്ട ഭൂരിപക്ഷം എനിക്ക് ലഭിച്ചില്ല. എന്റെ പിൻഗാമി വേണം ഇനി രാജ്യത്തെ മുന്നോട്ട് നയിക്കാൻ. ” എന്നാൽ പുതിയ പിൻവലിക്കൽ കരാർ നേടുന്നതിലൂടെയാണ് യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാനുള്ള ഏറ്റവും വേഗമേറിയ മാർഗമെന്നും യൂണിയനിൽ നിന്ന് പുറത്തുപോകാൻ ഒരു നിശ്ചിത തീയതി ഉറപ്പ് നൽകുന്നത് ഒരു വ്യാജ ചർച്ചയാണെന്നും ജെറമി ഹണ്ട് പറഞ്ഞു.ബ്രസൽസിൽ നടന്ന ഉച്ചകോടിയിൽ അവസാനമായി തെരേസ മേ ഇപ്രകാരം പറഞ്ഞു “താൻ പ്രധാനമന്ത്രി ആയിരുന്ന കാലഘട്ടങ്ങളിൽ നേടിയതിലൊക്കെ അഭിമാനമുണ്ട്.പ്രത്യേകിച്ച് പാരിസ്ഥിതിക പ്രശ്നത്തിലും സുരക്ഷ ഭീക്ഷണിയിലും എടുത്ത തീരുമാനങ്ങൾ. ബ്രെക്സിറ്റിനെകുറിച്ച് കഠിനവും ദീർഘവുമായ ചർച്ചകൾ ഞങ്ങൾ നടത്തിയിട്ടുണ്ട്.യൂറോപ്യൻ യൂണിയനിൽ നിന്ന് ഞങ്ങൾ പുറത്ത് പോയാലും 27 അംഗരാജ്യങ്ങളുമായുള്ള ഞങ്ങളുടെ ബന്ധം തുടരും. അവർ ഞങ്ങളുടെ ഏറ്റവും അടുത്ത അയൽവാസികളാണ്. അവരുമായി ഒത്തൊരുമിച്ചു തന്നെ പോകും “. മേയുടെ പിൻഗാമി ബ്രെക്സിറ്റിനെ എങ്ങനെ നേരിടുമെന്നാണ് ഇനി കാണേണ്ടത്.

ലണ്ടനിൽ കഠാര ആക്രമണത്തിനിരയായി ഗുരുതരാവസ്ഥയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിക്കപ്പെട്ട 8 മാസം ഗർഭിണിയായ അമ്മ ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയെങ്കിലും കുട്ടിയെ പുറത്തെടുക്കാനായി.

26 വയസ്സുകാരിയായ യുവതിയെ ഗുരുതരമായ പരിക്കുകളോടെ ആണ് കണ്ടെത്തിയത് എന്ന് മെട്രോപൊളിറ്റൻ പോലീസ് മാധ്യമങ്ങളെ അറിയിച്ചു. ഡോക്ടർമാരുടെ രക്ഷപ്പെടുത്താനുള്ള പരിശ്രമങ്ങൾക്കൊടുവിൽ കെല്ലി മേരി എന്ന യുവതിയാണ് പുലർച്ചെ മൂന്നരയ്ക്ക് സൗത്ത് ലണ്ടനിലെ തോൺസ്റ്റാൻ ഹീത്ത് എന്ന സ്ഥലത്ത് വെച്ച് മരണത്തിന് കീഴടങ്ങിയത്.

പൂർണ ഗർഭിണിയായിരുന്ന അമ്മയുടെ മരണവും ഗുരുതരാവസ്ഥയിൽ പുറത്തെടുക്കപ്പെട്ട നവജാതശിശുവിന്റെ അവസ്ഥയും അത്യന്തം പരിതാപകരമാണെന്നും രാജ്യസുരക്ഷയ്ക്ക് ഏറ്റ വെല്ലുവിളിയാണെന്നും ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ മൈക്ക് നോർമാൻ മാധ്യമങ്ങളോട് പറഞ്ഞു.

ദുരന്തം നേരിട്ട കുടുംബത്തോടൊപ്പം തങ്ങൾ ഉണ്ടെന്നും അവർക്ക് വേണ്ടി പ്രത്യേക പരിശീലനം നേടിയിട്ടുള്ള ഉദ്യോഗസ്ഥരെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ സുരക്ഷാ കാരണങ്ങളാൽ ആൺകുട്ടി ആണോ പെൺകുട്ടി ആണോ എന്ന വിവരം പുറത്തുവിട്ടിട്ടില്ലാത്ത നവജാതശിശു ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കൊലയാളി എന്ന് സംശയിക്കപ്പെടുന്ന 29 വയസ്സുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻപ് 37കാരനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി വിട്ടയച്ചു.

ഒരു എയർ ആംബുലൻസും രണ്ട് ആംബുലൻസ് ടീമും സംഭവം അറിഞ്ഞ ഉടൻ തന്നെ സംഭവം നടന്ന സ്ഥലത്തെത്തിയെങ്കിലും യുവതിയെ രക്ഷിക്കാനായില്ല എന്ന് ബ്രിട്ടൻ വാർത്ത ഏജൻസിയായ പ്രസ് അസോസിയേഷൻ(പി എ ) അറിയിച്ചു. അനുശോചനം അറിയിച്ചു കൊണ്ട് ലണ്ടൻ മേയർ സാദിഖ് ഖാൻ ട്വീറ്റ് ചെയ്തിരുന്നു.

സ്കൂളിൽ പെൺകുട്ടികൾ പാവാടയ്ക്ക് പകരം ജൻഡർ – ന്യൂട്രൽ ആയ ട്രൗസറുകൾ മാത്രമേ ധരിക്കാവൂ എന്ന ഒരു സെക്കൻഡറി സ്കൂളിന്റെ തീരുമാനം തീർത്തും തെറ്റെന്നു പരക്കെ വിലയിരുത്തൽ. വെസ്റ്റ് യോർക്ക്ഷൈറിലെ ബ്രാഡ്‌ഫോർഡിലുള്ള ആപ്ലീട്ടൻ അക്കാദമിയാണ് സെപ്റ്റംബർ മുതൽ പെൺകുട്ടികൾ പാവാടയ്ക്ക് പകരം ട്രൗസറുകൾ മാത്രമേ ധരിക്കാവൂ എന്ന നിയമമുണ്ടാക്കിയത്. എല്ലാ കുട്ടികളുടെയും വീടുകളിലേക്ക് അയച്ച കത്തിൽ പ്രധാന അധ്യാപിക ഹെലൻ ജോൺസ് ആണ് ഈ തീരുമാനം അറിയിച്ചത്. എന്നാൽ പെൺകുട്ടികൾ എല്ലാവരും കൂടി ഈ തീരുമാനം പുനഃപരിശോധിക്കുന്നതിന് വേണ്ടി പരാതി കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

2016ലെ ഓഫ്‌സ്റ്റെഡ് റിപ്പോർട്ടിൽ മെച്ചപ്പെടുത്തൽ ആവശ്യമായ സ്ഥാപനങ്ങളുടെ കൂട്ടത്തിലാണ് ഈ അക്കാദമിയും. മൂന്നു മുതൽ 16 വയസ്സ് വരെയുള്ള, 1300 ഓളം കുട്ടികളാണ് ഈ സ്ഥാപനത്തിൽ പഠിക്കുന്നത്. എന്നാൽ സെക്കൻഡറി വിദ്യാർഥികൾക്ക് മാത്രമാണ് ഈ നിയമം ബാധകം.

ഈ നിയമം തികച്ചും പരിഹാസ്യപരമാണെന്നു സ്കൂളിലെ തന്നെ ഒരു വിദ്യാർത്ഥി അഭിപ്രായപ്പെട്ടു. പാവാട തികച്ചും സൗകര്യപ്രദമായ ഒരു വസ്ത്രമാണ്. ഇത്തരമൊരു തീരുമാനം തികച്ചും ലിംഗ – വിവേചനപരമാണെന്ന് ഒരു പെൺകുട്ടിയുടെ മാതാവ് അഭിപ്രായപ്പെട്ടു.

എന്നാൽ അടുത്ത പ്രവർത്തി വർഷത്തിൽ മാത്രമേ തീരുമാനം നടപ്പിലാക്കൂ എന്നും, അതിനാണ് നേരത്തെ കത്തുകൾ അയച്ചതെന്നും സ്കൂൾ അധികൃതർ അറിയിച്ചു. പല അളവിലുള്ള പാവാടകൾ ധരിക്കുന്നതിനു പകരം എല്ലാവർക്കും സൗകര്യപ്രദമായ ട്രൗസറുകൾ ആണ് ഉത്തമം എന്നും അവർ പറഞ്ഞു. ഭൂരിപക്ഷം മാതാപിതാക്കളും ഈ തീരുമാനത്തെ സ്വാഗതം ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു.

കേരള രാഷ്ട്രീയ സാമൂഹിക ചരിത്രം പരിശോധിച്ചാൽ കേരള സമൂഹം മതനിരപേക്ഷ സ്വഭാവം കൈ വരച്ചതിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നൽകിയ വലിയ സംഭാവന മനസ്സിലാക്കാൻ സാധിക്കും. സാമൂഹികമായി പിന്നോക്കം നിന്ന വലിയ ഭൂരിപക്ഷമായ ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിന് ഉണ്ടായ സാമൂഹിക മുന്നേറ്റത്തിനും ഇടതുപക്ഷ ആശയങ്ങളും പ്രസ്ഥാനങ്ങളും നൽകിയ സംഭാവനയെ ചോദ്യം ചെയ്യാൻ സാധിക്കില്ല.

” നമ്മൾ കൊയ്യും വയലുകളെല്ലാം നമ്മുടെതാകും പൈങ്കിളിയെ” എന്ന് വയലാർ പാടിയപ്പോൾ അത് ഒരു സാമൂഹിക നവോദ്ധാനത്തിൻെറ ഉണർത്തുപാട്ടായി . ഇടതുപക്ഷ ആശയങ്ങൾ കേരളത്തിൽ ഉണ്ടാക്കിയ സാമൂഹിക മുന്നേറ്റത്തിന്റെ സംഭാവനകൾ വിശദമായ പഠനത്തിനും ഒരു സോഷ്യൽ ഓഡിറ്റിങ്ങിനും വിധേയമാക്കേണ്ടതാണ്. കേരളത്തിന്റെ മതനിരപേക്ഷത സുഗമമായി നിലനിർത്താൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നൽകുന്ന പങ്കിന്റെ ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ തെളിവാണ് ഇടതുപക്ഷം ഭരണത്തിൽ എത്തുമ്പോൾ മത-രാഷ്ട്രീയ സംഘടനകളുടെ ദുർബലമാകുന്ന വിലപേശൽ ശേഷി.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് സംഭവിച്ച തിരിച്ചടി കേരളത്തിന്റെ മതനിരപേക്ഷിത സ്വഭാവത്തിനു സംഭവിച്ച അപചയത്തിന് തെളിവാണ്. സാമൂഹിക നവോത്ഥാനത്തിന് നൂറ്റാണ്ടിലെ ഏറ്റവും വലിയ നേർക്കാഴ്ചയായി പുരോഗമന ചിന്താഗതിക്കാർ ഉയർത്തിക്കൊണ്ടുവന്ന ശബരിമല വിഷയം ഇടതുപക്ഷത്തിന് ഏറ്റ തിരിച്ചടിക്ക് കാരണമായെങ്കിൽ കേരളത്തിന്റെ പ്രമുഖമായ രാഷ്ട്രീയ സാമൂഹിക ‘പ്രബുദ്ധതയ്ക്ക്’ എന്തൊക്കെയോ വ്യതിയാനങ്ങൾ സംഭവിക്കുന്നു എന്ന് കരുതണം.

ഇവിടെയാണ് കേരളം ബംഗാളിൻെറ വഴിക്കാണോ സഞ്ചരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നത്. ജാതിമത ശക്തികൾക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായിരുന്നു ബംഗാൾ. ഇന്ത്യ വിഭജനത്തെത്തുടർന്ന് ഉണ്ടായ വർഗീയകലാപങ്ങളും അഭയാർഥി പ്രവാഹവും എല്ലാം ജാതിമത ശക്തികൾക്ക് ബംഗാളിൽ പിടിമുറുക്കാനുള്ള അന്തരീക്ഷം ഒരുക്കിയിരുന്നു. എന്നാൽ ജാതിമതചിന്തകൾക്ക് ഉപരിയായി മാനവികതയ്ക്ക് പ്രാധാന്യം നൽകിയിരുന്ന ഒരു പറ്റം നേതാക്കൾ ബംഗാളിനെ മതേതര ഇന്ത്യയുടെ കളിത്തൊട്ടിലായി വളർത്തിക്കൊണ്ടുവന്നു. ഡോക്ടർ ബി സി റോയ്, അജയ് മുഖർജി, ജ്യോതിബസു, പ്രഫുല്ല ചന്ദ്രസെൻ തുടങ്ങിയ നേതാക്കളുടെ ശ്രമങ്ങൾ ബംഗാളിനെ വർഗീയ കോമരങ്ങളിൽ നിന്ന് അകറ്റിനിർത്തി. മാനവികതയ്ക്ക് പ്രാധാന്യം നൽകിയ ഈ നേതാക്കന്മാർ ബംഗാളിൽ ഉയർത്തിയ സംരക്ഷണഭിത്തി ആണ് തകർന്നടിഞ്ഞിരിക്കുന്നത്. ബംഗാളിലെ പോലെ കേരളത്തിലും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് തിരിച്ചടി നേരിടുകയാണെങ്കിൽ പകരം ഉയർന്നു വരുന്നത് വർഗീയശക്തികൾ ആയിരിക്കും എന്ന് നിസ്സംശയം പറയാം. ഇതാണ് കേരളവും ബംഗാളിന്റെ വഴിക്കാണോ എന്ന് സംശയിക്കാൻ കാരണം.

വലതുപക്ഷ ഭരണകാലത്ത് മതജാതി ശക്തികൾക്ക് ഭരണ-രാഷ്ട്രീയ മേഖലകൾ ലഭിക്കുന്ന സ്വാധീനം ഇടതുഭരണത്തിൽ ഇല്ലാത്തതും ഇന്നത്തെ കേരളത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കുന്നതിൽ ഇടതുപക്ഷത്തിന്റെ പങ്കിന്റെ തെളിവാണ്. വലതുപക്ഷ ഭരണം കൈയാളുമ്പോൾ സർവ്വകലാശാലകളും മന്ത്രി നിയമനങ്ങളിലും തൊട്ടു സർവതിലും കൈകടത്താൻ ജാതിമത ശക്തികൾക്ക് സാധിച്ചിരുന്നു. ഇത്തരത്തിലുള്ള കൈകടത്തലുകൾക്ക് അതിർവരമ്പിടാനും സർവോപരി മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധതയെ താങ്ങി നിർത്താനും ഇടതുപക്ഷത്തിന്റെ നിലനിൽപ്പ് അത്യന്താപേഷിതമാണ് .

 

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

ബ്രിട്ടനിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിനം രേഖപ്പെടുത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹയ്ത്രോവിൽ ആണ് 33 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. താപനില വീണ്ടും ഉയരാനുള്ള സാധ്യതയുണ്ടെന്നും, ലണ്ടനിൽ 35 ഡിഗ്രി സെൽഷ്യസ് വരെ ആകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്രിട്ടന്റെ തെക്ക് കിഴക്കൻ ഭാഗങ്ങളിൽ ആണ് ഏറ്റവും കഠിനമായ ചൂട് രേഖപ്പെടുത്തിയത്.

ആഫ്രിക്കയിൽ നിന്ന് വന്ന ഉഷ്ണകാറ്റു മൂലം താപനില 30 ഡിഗ്രി സെൽഷ്യസിനു മുകളിൽ ബ്രിട്ടനിലും, സമീപപ്രദേശങ്ങളിലും ഉയരാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. അപകടസാധ്യത അധികമായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഉയർന്ന താപനില റെയിൽ, റോഡ് ഗതാഗതങ്ങളെ ബാധിക്കാൻ സാധ്യതയുണ്ടെന്നും യാത്രക്കാർക്ക് ഉള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട് . ജലാശയങ്ങളിൽ നിന്നും മറ്റും അകലം പാലിക്കാനും ജനങ്ങൾക്ക് നിർദേശം നൽകി. ചൂട് ശമിക്കുന്നതിനായി ജലാശയങ്ങളിൽ ഇറങ്ങിയ നാലുപേർ കഴിഞ്ഞാഴ്ച മരിച്ചിരുന്നു.

ബ്യൂറിയിലെ ഇർവെൽ നദിയിൽ നിന്നും 12 വയസ്സുള്ള ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. അതോടൊപ്പം തന്നെ 25ഉം 26 ഉം വയസ്സുള്ള രണ്ട് പേരുടെ മൃതദേഹങ്ങൾ ടോർക്വയ് ബീച്ചിൽ നിന്നും കണ്ടെത്തിയിരുന്നു. ചൂടുകാരണം ജലാശയങ്ങളിലേക്ക് പോകാനുള്ള സാധ്യത കൂടുതലാണെന്നും, എന്നാൽ ഇത് അപകടം വരുത്തി വയ്ക്കുമെന്നും ഡിറ്റക്ടീവ് ഇൻസ്പെക്ടർ ആൻഡ്രൂ മുന്നറിയിപ്പ് നൽകി. ഭവനരഹിതർക്ക് സൂര്യതാപവും മറ്റും ഏൽക്കാനുള്ള സാധ്യത അധികമായതിനാൽ, അവർക്കു വെള്ളവും, സൺസ്ക്രീനുകളും മറ്റും വിതരണം ചെയ്തു വരുന്നു .

യൂറോപ്പിനെ ആകെ ഈ ഉഷ്ണക്കാറ്റ് ശക്തമായി ബാധിച്ചിട്ടുണ്ട്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ വടക്കുകിഴക്കൻ ഇംഗ്ലണ്ടിലും മറ്റും നൽകിക്കഴിഞ്ഞു. ഈ കാലാവസ്ഥ അധികകാലം നീണ്ടു നിൽക്കാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകർ നൽകുന്ന റിപ്പോർട്ടുകൾ.

 

കെ എഫ് സിയിൽ നിന്നു വാങ്ങിയ ചിക്കനിൽ പച്ചനിറം കണ്ടെത്തി ഗർഭിണിയായ യുവതി. ചാനെല്ലേ ജാക്ക്സൺ എന്ന യുവതിയാണ് ഈ ഞെട്ടിപ്പിക്കുന്ന സത്യം കണ്ടെത്തിയത്. ലിംങ്കൻഷിയറിലെ സ്‌കന്ത്രോപിലുള്ള കെ എഫ് സിയുടെ ഡ്രൈവ് – ത്രൂ റസ്റ്റോറന്റിൽ നിന്നു തന്റെ കുടുംബത്തിനു വേണ്ടി വാങ്ങിയ ചിക്കൻ പിസീലാണ് പച്ചനിറം കണ്ടെത്തിയത്.

15 മാസം മാത്രം പ്രായമുള്ള തന്റെ മകൾക്ക് കൊടുക്കുവാനായി എടുത്തപ്പോഴാണ് പച്ച നിറം കണ്ടത്. 30 ആഴ്ച ഗർഭിണി ആയ താൻ ഭാഗ്യവശാൽ ആണ് കഴിക്കാതിരുന്നത് എന്നും ഗ്രിംസ്‌ബി ലൈവ്നു നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. ഒരു പായ്ക്കറ്റ്‌ ചിക്കൻ പീസുകൾ ആയിരുന്നു വാങ്ങിച്ചിരുന്നത് എങ്കിലും, ഒന്നിൽ മാത്രമേ പച്ചനിറം കണ്ടെത്തി ഉള്ളൂ.

ഭർത്താവ് ക്രയ്ഗിനോടും, മകൾ, ലില്ലിയാർണയോടും ഒപ്പമാണ് യുവതി റസ്റ്റോറന്റിൽ എത്തിയത്. തിരികെ വന്നു, വിവരം സ്റ്റാഫിനെ അറിയിച്ചപ്പോൾ അവർ ഞെട്ടി പോയി. പകരം മാറ്റി നൽകാനും അവർ മറന്നില്ല.

എന്നാൽ ഈ പച്ചനിറം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നത് അല്ല എന്നാണ് കെ എഫ് സിയുടെ വിശദീകരണം. ഇത് സ്വാഭാവികമാണെന്നും, എന്നാൽ യുവതിക്കുണ്ടായ അനുഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും അധികൃതർ അറിയിച്ചു.

ലേബർ പാർട്ടിയെ നയിക്കാനോ ഒരു പ്രധാനമന്ത്രിയാവാനോ ഉള്ള ആരോഗ്യം ജെറമി കോർബിന് ഇല്ല എന്ന 2 സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വാർത്താ മാധ്യമങ്ങളോടുള്ള ആരോപണത്തെ തുടർന്നാണ് അന്വേഷണം.

ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അദ്ദേഹത്തെ തളർത്തിയേക്കാം എന്നും തീരെ ദുർബലനാണ് അദ്ദേഹം എന്നുമാണ് ഉദ്യോഗസ്ഥർ ആരോപിച്ചത്. എന്നാൽ അതിനെ തികഞ്ഞ അസംബന്ധം എന്നും മാധ്യമശ്രദ്ധ നേടാൻ ഉള്ള വഴി എന്നുമാണ് കോർബിൻ വിശേഷിപ്പിച്ചത്. ജനങ്ങളെ കുറിച്ച് ശ്രദ്ധയും ആത്മാർത്ഥതയുമുള്ള നേതാക്കളാണ് നമ്മൾക്ക് ആവശ്യം എന്നും അദ്ദേഹം പ്രതികരിച്ചു. സിവിൽ സർവീസ് ഉദ്യോഗസ്ഥർ നിഷ്പക്ഷരായിരിക്കണമെന്നും പാർട്ടി ഭേദമോ മുൻവിധിയോഇല്ലാതെ രാജ്യസേവനം നടത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുക്കപ്പെട്ടാൽ താനത് കർശനമായി തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ഉദ്യോഗസ്ഥർ കെട്ടിച്ചമച്ച കഥ ക്കെതിരെ അന്വേഷണം നടക്കട്ടെ.” ആംഡ് ഫോഴ്സ് ദിനത്തോടനുബന്ധിച്ച് ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. താൻ ആരോഗ്യവാനാണെന്നും സാമൂഹ്യസേവനം ഏറ്റവുംഅധികം ഇഷ്ടപ്പെടുന്നുവെന്നും പുറത്ത് സമയം ചെലവഴിക്കാറുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ ശനിയാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഉദ്യോഗസ്ഥർ ആരോപിക്കുന്നത് അദ്ദേഹത്തിന് 70 വയസ്സി ന്റേതായ വാർദ്ധക്യ അവശതകൾ ഉണ്ടെന്നും ശാരീരികമായോ മാനസികമായോ അയ ഭരണത്തിന് തയ്യാറല്ലെന്നും , ഓർമ്മ നശിച്ചുകൊണ്ടിരിക്കുകയാണഎന്നും ചുറ്റുമുള്ളവരുടെ സഹായത്താലാണ് ജീവിക്കുന്നത് എന്നുമായിരുന്നു. സ്വന്തം പാർട്ടിയെ നയിക്കാൻ ഉള്ള ആരോഗ്യം പോലും അദ്ദേഹത്തിനില്ല എന്നുമുള്ള അഭിപ്രായപ്രകടനവും അവർ നടത്തി.

എന്നാൽ ആരോപണങ്ങൾ എല്ലാം പാടെ തള്ളിയ ലേബർ പാർട്ടി നേതാവ് ഇലക്ഷൻ ജയത്തോടെ കഴിവ് തെളിയിക്കാനുള്ള പുറപ്പാടിലാണ്.

 

എയര്‍ ഇന്ത്യയുടെ യാത്ര വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ലണ്ടനില്‍ ഇറക്കിയ സംഭവം നടന്നത് കഴിഞ്ഞദിവസമാണ്. ലോകത്തെ ഏറെ നേരം മുള്‍മുനയില്‍ നിര്‍ത്തിയ ഈ സംഭവത്തില്‍ ഇപ്പോള്‍ രസകരമായ വഴിത്തിരിവുണ്ടായെന്നാണ് പുതിയ വാര്‍ത്തകള്‍.

മുംബൈയില്‍ നിന്നും ന്യൂജഴ്സിയിലെ നെവാര്‍ക്ക് പോകുകയായിരുന്ന എഐ 191 യാത്രവിമാനമാണ് ലണ്ടനിലെ സ്റ്റാന്‍സ് സ്റ്റഡ് വിമാനത്താവളത്തില്‍ ഇറക്കിയത്. ബ്രിട്ടീഷ് സമയം രാവിലെ പത്ത് മണിയോടെയാണ് സംഭവം. എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഈ മെയില്‍ സന്ദേശം ലഭിച്ചു. ഈ സമയം ബ്രിട്ടണ്‍ കടന്ന് നോര്‍ത്ത് അയര്‍ലന്‍ഡിന് മുകളിലായിരുന്നു വിമാനം. ജാഗ്രതാ നിര്‍ദേശം ലഭിച്ചതിന് പിന്നാലെ കൊണിംഗ്‍സ ബേയിലെ ബ്രിട്ടീഷ് വ്യോമസേനാ വിമാനത്താവളത്തില്‍ നിന്നും രണ്ട് യുദ്ധവിമാനങ്ങള്‍ എയര്‍ ഇന്ത്യ വിമാനത്തിന് അടുത്തേക്ക് പറന്നു

വിമാനം ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലേക്ക് കൊണ്ടു വരാന്‍ പൈലറ്റിനോട് ആവശ്യപ്പെട്ടു. പൈലറ്റ് ഇതനുസരിച്ച് വിമാനം ലണ്ടനിലേക്ക് തിരിച്ചുവിട്ടു. രണ്ട് യുദ്ധവിമാനങ്ങളും വിമാനത്താവളം വരെ എയര്‍ ഇന്ത്യ വിമാനത്തെ അനുഗമിച്ചു. എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ലാന്‍ഡിംഗ് സമയത്ത് മറ്റു വിമാനങ്ങളുടെ ടേക്ക് ഓഫും ലാന്‍ഡിംഗും താല്‍കാലികമായി നിര്‍ത്തി വച്ചു. ലാന്‍ഡ് ചെയ്‍ത വിമാനത്തെ ടെര്‍മിനലില്‍ നിന്നും മറ്റൊരിടത്തേക്ക് മാറ്റിയിട്ട ശേഷമാണ് അന്താരാഷ്ട്ര ടെര്‍മിനലില്‍ നിന്നുള്ള വ്യോമഗതാഗതം വിമാനത്താവള അധികൃതര്‍ പുനസ്ഥാപിച്ചത്.

ഇത്രയും നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ഉദ്യോഗസ്ഥര്‍ വിമാനം പരിശോധിച്ചു തുടങ്ങി. മുംബൈയില്‍ നിന്നും കയറ്റിയ ലഗേജില്‍ ബോംബുണ്ടെന്നായിരുന്നു ഇ മെയില്‍ സന്ദേശം. എന്നാല്‍ വിമാനത്തില്‍ വിശദമായ പരിശോധന നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്തംവിട്ടു. ബോംബ് പോയിട്ട് യാത്രികരുടെ ഒരൊറ്റ ലഗേജു പോലും വിമാനത്തില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ അന്വേഷിച്ചപ്പോള്‍ അവിടെ നിന്നും വിവരം കിട്ടി. ലഗേജുകള്‍ എല്ലാം അവിടെ ഭദ്രമായിട്ടുണ്ട്. ലഗേജുകള്‍ കയറ്റാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ മറന്നുപോയിരുന്നു. എന്നാല്‍ മറന്നതല്ല, സ്ഥലം ഇല്ലാത്തതിനാല്‍ ലഗേജുകള്‍ കയറ്റാത്തതായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും മുംബൈയിലെ ലഗേജുകളില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു.

സാങ്കേതിക പ്രശ്നങ്ങളാല്‍ ലഗേജുകള്‍ കൃത്യസമയത്ത് എത്തിക്കുന്നതില്‍ എയര്‍ ഇന്ത്യ പലപ്പോഴും വീഴ്‍ച വരുത്തുന്നതായി യാത്രികര്‍ പരാതിപ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ ലഗേജ് ഒപ്പമില്ലെന്ന് അറിഞ്ഞപ്പോള്‍ ആദ്യമായി സന്തോഷം തോന്നിയെന്നാണ് പല യാത്രികരും പറയുന്നത്.

പിന്നീട് ബോംബ് ഭീഷണി വ്യാജമാണെന്ന് ഉറപ്പുവരുത്തി വിമാനം തിരികെ നെവാര്‍ക്കിലേക്ക് പുറപ്പെടുകയായിരുന്നു. യുദ്ധവിമാനങ്ങള്‍ താഴ്ന്നു പറന്നത് ബ്രിട്ടനിലെ ഡെര്‍ബി അടക്കമുള്ള പ്രദേശങ്ങളില്‍ ആശങ്കയിലാഴ്‍ത്തിയെന്നതാണ് മറ്റൊരു കൗതുകം. സോണിക് ബൂമിന് തുല്യമായ അവസ്ഥ യുദ്ധവിമാനം താഴ്ന്നു പറന്നതിനെ തുടര്‍ന്നുണ്ടായെന്ന് സംഭവത്തിന് സാക്ഷികളായവര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം ലണ്ടനില്‍ ഇറക്കി എന്ന് ആദ്യം ട്വീറ്റ് ചെയ്‍ത എയര്‍ ഇന്ത്യ പിന്നീട് ഈ ട്വീറ്റ് ഡെലീറ്റ് ചെയ്‍തതും കൗതുകമായി.

RECENT POSTS
Copyright © . All rights reserved