Main News

ലണ്ടൻ : യുകെയിൽ നൂറിലധികം പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയാണ് രാജ്യത്തെങ്ങും. വെയിൽസിലും സ്കോട്ലൻഡിലും നോർത്തേൺ അയർലണ്ടിലും രോഗം ഇതിനകം പടർന്നുപിടിച്ചുകഴിഞ്ഞു. രോഗം തടയാനുള്ള പല മാർഗങ്ങളും സർക്കാർ സ്വീകരിച്ചുവരുന്നു. പനി, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, തുമ്മൽ എന്നിവയിലൂടെയാണ് ആളുകൾക്കിടയിൽ രോഗം പടരുന്നത്. കൈകൾ കഴുകുന്നതുപോലെതന്നെ ജനങ്ങൾ തങ്ങളുടെ ഫോണുകളും വൃത്തിയായി സൂക്ഷിക്കണമെന്ന് ഡോക്ടർമാർ പറയുന്നു. ലൈസോൾ പോലെയുള്ള ആന്റി ബാക്റ്റീരിയൽ വൈപ്പ്സ് ഉപയോഗിച്ച് ഫോൺ കഴുകി സൂക്ഷിക്കണമെന്ന് അവർ പറയുന്നു.

ചൈനയിൽ നിന്നുള്ള കണക്കുകൾ പ്രകാരം , കൊറോണ വൈറസ് കുട്ടികളെ താരതമ്യേന ബാധിച്ചിട്ടില്ല. എന്നിരുന്നാലും, ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ള കുട്ടികൾ കൊറോണ പടരാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. വൈറസ് പടരാതിരിക്കാനായി സ്കൂളുകൾ അടയ്ക്കാൻ യുകെ സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ടൈംടേബിളുകളിൽ മാറ്റങ്ങളൊന്നുമില്ലെന്നും വിദ്യാർത്ഥികൾ, സ്കൂളുകൾ, കോളേജുകൾ എന്നിവ സാധാരണപോലെ പരീക്ഷകൾക്ക് തയ്യാറാകണമെന്നും യുകെയിലുടനീളമുള്ള പരീക്ഷാ ബോർഡുകൾ അറിയിച്ചു. ഇറ്റലിയിലെയും ഇറാനിലെയും സ്കൂളുകൾ ഇതിനകം അടച്ചു. രോഗം പടരുന്നത് തടയാൻ എല്ലാ ബാങ്കുകൾക്കും ലഭിക്കുന്ന പണം ഉപഭോക്താക്കൾക്ക് വിട്ടുകൊടുക്കുന്നതിന് മുമ്പ് അണുവിമുക്തമാക്കണമെന്ന് ചൈനീസ് സർക്കാർ അറിയിച്ചു . കാർഡുകൾ, നാണയങ്ങൾ, നോട്ടുകൾ എന്നിവ കൈകാര്യം ചെയ്ത ശേഷം കൈകൾ നന്നായി കഴുകുക എന്നതാണ് വൈറസിനെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം. നഖം കടിക്കുകയോ കഴുകാത്ത കൈ വെച്ച് മുഖത്ത് സ്പർശിക്കുകയോ ചെയ്യരുത്.

ഓസ്‌ട്രേലിയ, യുഎസ് ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിർത്തികൾ അടയ്ക്കാൻ യുകെ സർക്കാർ ഒരുങ്ങുന്നില്ല. ആളുകളെ സുരക്ഷിതരായി നിലനിർത്തുവാനാണ് അവർ ശ്രമിക്കുന്നത്. നിലവിൽ, യുകെയിൽ എത്തുന്ന എല്ലാ വിമാനങ്ങളും കപ്പലുകളും തങ്ങളുടെ യാത്രക്കാർക്ക് സുഖമാണെന്ന അറിയിപ്പ് നൽകണം. കൊറോണ വൈറസ് പിടിപെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന ആളുകൾ ആശുപത്രി സന്ദർശിക്കുന്നതിന് പകരം 111 എന്ന നമ്പറിൽ ബന്ധപ്പെടുക.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഇടയിൽ കൊറോണ വൈറസ് പകരാമെന്നതിന് തെളിവുകളൊന്നുമില്ല. എന്നാൽ മൃഗത്തിന്റെ രോമങ്ങളിൽ നിന്ന് കൊറോണ വൈറസ് പിടിപെടാൻ സാധ്യത ഉള്ളതിനാൽ വളർത്തുമൃഗങ്ങളെ സ്പർശിച്ചതിനുശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.

സ്വന്തം ലേഖകൻ

ലണ്ടൻ : പ്രസവപരിചരണം മെച്ചപ്പെടുത്തുന്നതിനായി 2018ൽ ആയിരുന്നു എൻ എച്ച് എസ് റെസല്യൂഷൻ ഒരു പദ്ധതി കൊണ്ടുവന്നത്. ഇതിനായി ട്രസ്റ്റുകൾ 10 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. അതിലൂടെ 132 ട്രസ്റ്റുകളിൽ 75 എണ്ണത്തിന് ഫണ്ട്‌ ലഭ്യമായിരുന്നു. അതിലൊന്നാണ് ഷ്രൂസ്ബറി & ടെൽഫോർഡ് ഹോസ്പിറ്റൽ ട്രസ്റ്റ് (സാത്ത്). 2018ൽ 1 മില്യൺ ധനസഹായം ഇവർക്ക് ലഭിക്കുകയുമുണ്ടായി. എന്നാൽ ഏകദേശം 900 കുടുംബങ്ങൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിക്കുകയും ഒരു അന്വേഷണം നടത്തണമെന്ന് പിന്നീട് ആവശ്യപ്പെട്ടു. ഈ ആശുപത്രിയിൽ നിരവധി കുഞ്ഞുങ്ങളും മൂന്നു അമ്മമാരും മരണപ്പെട്ടു. കെയർ ക്വാളിറ്റി കമ്മീഷൻ (സിക്യുസി) ഇൻസ്പെക്ടർമാർ ഇത് വിലയിരുത്തുമ്പോളാണ് പണം ട്രസ്റ്റിന് ലഭിക്കുന്നത് . കെയർ ക്വാളിറ്റി കമ്മീഷൻ റിപ്പോർട്ട്, ട്രസ്റ്റിന്റെ പ്രസവ സേവനങ്ങൾ ഉൾപ്പെടെയുള്ളവ അപര്യാപ്തമാണെന്ന് വിലയിരുത്തി. അതിനാൽ ലഭിച്ചത് തുക തിരികെ നൽകുമെന്ന് സാത്ത് ചീഫ് എക്‌സിക്യൂട്ടീവ് ലൂയിസ് ബാർനെറ്റ് പറഞ്ഞു.

“ഞങ്ങളുടെ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. മാറ്റങ്ങൾ കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കുന്നു. ” ബാർനെറ്റ് പറഞ്ഞു. എൻ‌എച്ച്എസ് പ്രസവ സേവനങ്ങളുടെ സുരക്ഷയെക്കുറിച്ച് അന്വേഷിക്കാൻ മുൻ ആരോഗ്യ മന്ത്രി ജെറമി ഹണ്ട് ഫെബ്രുവരിയിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഹണ്ട് മന്ത്രിമാർക്ക് ഒരു കത്തെഴുതി. കെയർ ക്വാളിറ്റി കമ്മീഷൻ മറ്റേണിറ്റിയും സുരക്ഷയുമായി ബന്ധിപ്പിക്കുക എന്ന ഒരു നിർദേശം അദ്ദേഹം മുന്നോട്ടുവെച്ചു. ഫെബ്രുവരിയിൽ നടത്തിയ ഒരു പരിശോധനയിൽ പ്രിൻസസ് റോയൽ ഹോസ്പിറ്റലിന്റെ എ & ഇ ഡിപ്പാർട്ട്‌മെന്റിൽ കുട്ടികൾക്ക് വേണ്ടിയുള്ള നഴ്സ് ജോലിയിൽ ഇല്ലെന്ന് കണ്ടെത്തി. ചൊവ്വാഴ്ച യോഗം ചേരുമ്പോൾ ക്ലിനിക്കൽ കമ്മീഷനിംഗ് ഗ്രൂപ്പ് ബോർഡ് ഇതൊക്കെ ചർച്ച ചെയ്യും.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു എസ് :- കൊറോണ വൈറസിനെ സംബന്ധിക്കുന്ന ഭീതി ആഗോള വിപണിയിലും പ്രതിഫലിക്കുന്നു. സ്റ്റോക്ക് മാർക്കറ്റുകൾ എല്ലാംതന്നെ തകർച്ചയുടെ വക്കിലാണ്. ലണ്ടനിലെ എഫ് റ്റി എസ് ഇ മൂന്ന് ശതമാനത്തോളം തകർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡൗ ജോൺസ്‌ ഒരു ശതമാനവും, എസ് & പി 1.7 ശതമാനത്തോളവും തകർച്ചയിലാണ്. യുഎസ് ലേബർ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, 273000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായി പറയുന്നു. എന്നാൽ സർവ്വേകളുടെ റിപ്പോർട്ടുകളനുസരിച്ച് കൊറോണ ബാധ മൂലം പല രാജ്യങ്ങളിലും ജനജീവിതം ദുസ്സഹമായി കൊണ്ടിരിക്കുകയാണ്. സ്കൂളുകളും ഷോപ്പിംഗ് മാളുകളും മറ്റും പലയിടങ്ങളിലും അടഞ്ഞുകിടക്കുകയാണ്. സാമ്പത്തിക മേഖലയിലും കൊറോണ വൺ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ഏഷ്യയിലെ സ്റ്റോപ്പ് മാർക്കറ്റുകൾ വൻ തകർച്ചയാണ് രേഖപ്പെടുത്തിയത്. യാത്ര കമ്പനികളുടെ ഷെയറുകളും മറ്റും ഈ വർഷത്തിലെ ഏറ്റവും വലിയ നഷ്ടത്തിലേക്കാണ് കൂപ്പു കുത്തുന്നത്. യുഎസിൽ ട്രഷറികളിൽ നിന്നുള്ള വരുമാനം 10 വർഷത്തെ ഏറ്റവും കുറഞ്ഞ സംഖ്യയിൽ എത്തിനിൽക്കുകയാണ്.

കൊറോണ ബാധ മൂലം ചരക്ക് സേവനങ്ങളുടെ ആഗോള വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. മിക്കവാറും എല്ലാ രാജ്യങ്ങളിലെയും സാമ്പത്തിക മേഖലയെ കുറവാണ് അതിശക്തമായി ബാധിച്ചിരിക്കുകയാണ്. ഇതിൽ നിന്നുള്ള കരകയറ്റത്തിനായി നൂതന പദ്ധതികൾ ആവിഷ്കരിക്കുകയാണ് ഭരണകൂടങ്ങൾ.

എൻ എസ് പി സി സി യിലേക്ക് വിളിച്ച് സ്വന്തം വീടുകളിൽ നടക്കുന്ന ഗാർഹിക പീഡനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കുട്ടികളുടെ എണ്ണം ഭീകരമാം വിധം വർദ്ധിക്കുന്നു എന്ന് ചാരിറ്റിയുടെ മുന്നറിയിപ്പ് . പൊലീസിനും ലോക്കൽ അതോറിറ്റിക്കും ലഭിച്ച പരാതികളുടെ എണ്ണം കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് 5, 322ൽ നിന്ന് 6, 642ആയി ഉയർന്നു. ഇതിൽ പങ്കാളികളാകുന്ന കുട്ടികളുടെ മാനസിക നിലവാരവും വല്ലാതെ ഇടിയുന്നതായി റിപ്പോർട്ട്. ഡൊമസ്റ്റിക് അബ്യൂസ് ബില്ലിൽ കുട്ടികൾക്ക് കൂടുതൽ സംരക്ഷണം നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ നിലവിലുള്ള ബില്ല് കുട്ടികൾക്ക് അനുകൂലമായ ധാരാളം നിയമാവലികൾ ഉള്ളതാണെന്ന് ഹോം ഓഫീസ് പറഞ്ഞു.

ബിബിസിയിൽ നിന്നുള്ള ഒരു റിപ്പോർട്ടർ പറയുന്നു ” ആറുവയസ്സുകാരനായ ഒരു ആൺകുട്ടി ഷൂസ് ധരിച്ചാണ് കിടന്നുറങ്ങുന്നത്, മർദ്ദകനായ അച്ഛൻ അടിക്കാൻ വരുമ്പോൾ ഓടി രക്ഷപ്പെടാനാണ് അവൻ ഇങ്ങനെ ചെയ്തിരുന്നത്. അച്ഛൻ അമ്മയെ സ്ഥിരമായി അടിക്കുന്നത് അവൻ കാണാറുണ്ടായിരുന്നു. സഹായം ചോദിച്ചു കൊണ്ട് ഓടി മറ്റുള്ളവരുടെ അടുത്ത് ചെല്ലുന്നത് അവനായിരുന്നു എന്ന് ലിസ ബ്രിയാർഡ് പറഞ്ഞു. മുറിയിൽ ഒരു ചെറിയ അനക്കം കേട്ടാൽ പോലും അവൻ ഉറക്കത്തിൽ നിന്ന് ഞെട്ടും. ചാടി എഴുന്നേറ്റ് ഓടും. ആറാഴ്ച്ച നീണ്ട കൗൺസിലിങ്ങിന് ശേഷമാണ് ഉറങ്ങും മുൻപ് ഷൂസും കോട്ടും ഊരി വയ്ക്കാൻ കുട്ടി ശീലിച്ചത്.

വിളിച്ചുപറയുന്ന കേസുകളിൽ 57 ശതമാനത്തിലും കുട്ടികളാണ് സാക്ഷികൾ. എന്നാൽ അവർക്ക് ആവശ്യമായ നിയമ സഹായങ്ങൾ ചെയ്തുകൊടുക്കാൻ ഇപ്പോൾ നിലവിൽ സംവിധാനങ്ങളില്ല. പീഡകൻ ആയ തന്നെ ഭർത്താവിനോടൊത്തുള്ള ജീവിതം കാരണമാണ് കുട്ടി മോശമായ രീതിയിൽ വളർന്നതെന്ന് യുകെ കാരിയായ ആലീസ് സാക്ഷ്യപ്പെടുത്തുന്നു.

ഇപ്പോൾ നിലവിലുള്ള ഡൊമസ്റ്റിക് അബ്യൂസ് ബിൽ സാക്ഷികളായ കുട്ടികളെയും ഇരകളായി പരിഗണിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ് എന്ന് എമിലി ഹിൽട്ടൺ പറയുന്നു. കുട്ടികളെ മാനസിക തകർച്ചയിൽ നിന്നും രക്ഷപ്പെടുത്താനുള്ള മാർഗ്ഗം എത്രയും പെട്ടെന്ന് തന്നെ ലഭ്യമാക്കണം.

യൂറോപ്പിൽ കൊറോണ വൈറസ് (കോവിഡ്–19) രോഗത്തിന്‍റെ കേന്ദ്രമായ ഇറ്റലിയിൽ മരണം 197 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 49 പേർ കൂടി മരിച്ചതോടെയാണിത്. ഇതുവരെ 4,600 പേരെ രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജ്യത്തിന്‍റെ വടക്കൻ മേഖലയിലാണ് ഏറ്റവും കൂടുതൽ രോഗികൾ.

ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഇറ്റലിയിലാണ്. രോഗബാധ തടയുന്നതിന്‍റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിരുന്നു. സ്കൂളുകൾ പത്തുദിവസത്തേക്ക് അടച്ചു. ഫുട്ബോൾ അടക്കമുള്ള കായികവിനോദങ്ങൾ കാണികളുടെ അഭാവത്തിൽ‌ നടത്തണമെന്നാണ് നിർദേശം.

കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആഗോളതലത്തിൽ ഒരു ലക്ഷത്തിലധികമായി ഉയർന്നിട്ടുണ്ട്. ചൈനയിൽ രോഗബാധ നിയന്ത്രണവിയേയമാകുന്നതിന്‍റെ സൂചനകൾ ലഭിക്കുന്പോൾ യൂറോപ്പിൽ രോഗം പടരുന്നതിന്‍റെ സൂചനകളാണ് ലഭിക്കുന്നത്. ഇറ്റലിക്കു പുറമേ, ഫ്രാൻസിലും ജർമനിയിലും രോഗികളുടെ എണ്ണം കൂടിയിരിക്കുകയാണ്.

സ്വന്തം ലേഖകൻ

നോർത്ത് വെയിൽസ് : ലോകജനതയെ തന്നെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. അതോടൊപ്പം തന്നെ രോഗത്തെ സംബന്ധിച്ചുള്ള ആശങ്കയും മിക്ക ആളുകളുടെയും മനസ്സിൽ ഉയരുന്നു. രോഗാവസ്ഥയെക്കുറിച്ചും ലക്ഷണങ്ങളെ കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ ഓർത്ത് ജനങ്ങൾ ആശങ്കാകുലരാണ്. ഇതിനിടെ ബ്രിട്ടനിലെ ആദ്യ കൊറോണ ബാധിതൻ തന്റെ രോഗാവസ്ഥ വെളിപ്പെടുത്തുകയുണ്ടായി. ചൈനയിലെ വുഹാനിൽ ജോലി ചെയ്തിരുന്ന നോർത്ത് വെയിൽസ് സ്വദേശി കോന്നർ റീഡ് (25) ആണ് തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയത്.

നവംബർ 25നാണ് രോഗലക്ഷണങ്ങൾ ആദ്യം കാണപ്പെട്ടുതുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. താൻ തുടർച്ചയായി മൂക്ക് ചീറ്റിയിരുന്നതായും കണ്ണുകൾ വിളറിയിരുന്നതായും അദ്ദേഹം പറഞ്ഞു. കനത്ത പനി ഉണ്ടെന്ന് ഭയന്നാണ് ഏഴുമാസം ട്യൂട്ടർ ആയി ജോലി ചെയ്തിരുന്ന സ്കൂളിൽ നിന്ന് അദ്ദേഹം അവധിയെടുത്തത്. രണ്ടാം ദിവസം കനത്ത തൊണ്ടവേദന അനുഭവപ്പെട്ടു. അപ്പോൾ തേനും ചൂടുവെള്ളവും ചേർത്ത് ഔഷധമായി കുടിച്ചു. താൻ മദ്യപിക്കാറില്ലെങ്കിലും ചികിത്സയുടെ ഭാഗമായി തേനിൽ വിസ്കി ചേർത്ത് കഴിച്ചതായും റീഡ് വെളിപ്പെടുത്തി. തുടർന്ന് രോഗം കുറഞ്ഞു വീണ്ടും ജോലിക്ക് പോയി തുടങ്ങി. എന്നാൽ ഏഴാം ദിനം ജലദോഷത്തോടൊപ്പം ദേഹമാസകലം വേദനയും വന്നപ്പോൾ സ്ഥിതി വഷളായി. ശക്തമായ ചുമയും വിറയലും തൊണ്ടയ്ക്ക് തടസ്സവും അനുഭവപ്പെട്ടതായി റീഡ് പറഞ്ഞു. ഭക്ഷണം കഴിച്ചില്ലെന്ന് മാത്രമല്ല കുറച്ചു ദിവസങ്ങൾക്കു ശേഷം ശരീര താപനില ഉയരുകയും ചെയ്തു. കോന്നറിന്റെ ഫ്ലാറ്റിൽ താമസിച്ചിരുന്ന ഒരു ചെറിയ പൂച്ചക്കുട്ടി പെട്ടെന്ന് മരിച്ചതായും അദ്ദേഹം ഓർക്കുന്നു.

ഡിസംബർ 6 ഉച്ചകഴിഞ്ഞ്, ശ്വാസംമുട്ടൽ അനുഭവപ്പെടുന്നതായി അദ്ദേഹത്തിന് തോന്നി. “ടെലിവിഷൻ ഓണാണെങ്കിലും തനിക്ക് അത് മനസിലാക്കാൻ കഴിഞ്ഞില്ല. ബാത്‌റൂമിൽ പോയപ്പോൾ ശരീരം വിറയ്ക്കുന്നതായി അനുഭവപ്പെട്ടു. കുറച്ച് കഴിഞ്ഞ് ശ്വാസം വലിക്കാൻ പോലും കഴിയാതായി.” റീഡ് വെളിപ്പെടുത്തി. തുടർന്നാണ് സോങ്‌നാൻ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് ഒരു ടാക്സി എടുത്ത് അദ്ദേഹം പോയത്. ന്യൂമോണിയ ആണെന്ന് പറഞ്ഞു ഡോക്ടർമാർ ചികിത്സിച്ചെങ്കിലും തിരികെയെത്തിയ റീഡ് മരുന്നുകൾ കഴിക്കുവാൻ തയ്യാറായില്ല. അതിനുശേഷമുള്ള ദിവസങ്ങൾ കഠിന വേദനയിലൂടെയാണ് ജീവിച്ചതെന്നും 22ആം ദിനമാണ് ജോലിക്ക് പോകാൻ പറ്റിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ 52 ആം ദിനമാണ് തനിക്ക് കൊറോണ ബാധിച്ച കാര്യം അറിഞ്ഞതെന്നും ആ സമയത്ത് ചൈനയിൽ മിക്ക സ്ഥലങ്ങളിലും രോഗം പൊട്ടിപുറപ്പെട്ടതായി അറിഞ്ഞെന്നും റീഡ് വെളിപ്പെടുത്തി.

രോഗത്തിൽ നിന്ന് സുഖപ്പെട്ട റീഡ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. കൊറോണ വൈറസ് കേസുകളിൽ യുകെയിൽ ഇന്നലെ ഏറ്റവും വലിയ ദൈനംദിന വർദ്ധനവ് രേഖപ്പെടുത്തി. 87 പേർക്ക് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചു. ലോകത്താകമാനം 90,000ത്തിൽ അധികം കേസുകളും മൂവായിരത്തിലധികം മരണങ്ങളും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

ജോയൽ ചെമ്പോല

നിലവിൽ വിൽപ്പനയ്‌ക്കെത്തിച്ചിരിക്കുന്ന ഇന്ധനങ്ങളേക്കാൾ കുറഞ്ഞ കാർബണും കൂടുതൽ എത്തനോളും അടങ്ങിയ പുതിയ സ്റ്റാൻഡേർഡ് പെട്രോൾ ഗ്രേഡായ ഇ-10 നിർമ്മിക്കാൻ സർക്കാർ ശ്രമം തുടങ്ങി. ഈ നീക്കത്തിലൂടെ പ്രതിവർഷം 7,50,000 ടൺ കാർബൺ ഡൈഓക്‌സൈഡിൻെറ ഉദ്‌വമനം കുറയ്ക്കാൻ കഴിയുമെന്ന് ഗതാഗത വകുപ്പിന്റെ കണക്കുകൂട്ടൽ. പക്ഷെ കുറഞ്ഞ കാർബൺ ഇന്ധനം പഴയ വാഹനങ്ങളിൽ ചിലതിൽ ഉപയോഗിക്കാനാവില്ല. യുകെയിൽ നിലവിൽ ഇ-5 പെട്രോൾ ആണ് ഉപയോഗിക്കുന്നത്. ഇതിൽ 5% വരെ ബയോഎഥനോൾ അടങ്ങിയിരിക്കുന്നു. ഇ-10 ആകുമ്പോൾ 10% വരെ വർദ്ധിക്കും. ബെൽജിയം, ഫിൻ‌ലാൻ‌ഡ്, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ചാണ് യു.കെ. ഇത് കൊണ്ടുവരുന്നത്.

 

പെട്രോളിലെ മാറ്റം ഓരോ വർഷവും 3,50,000 കാറുകൾ റോഡിൽ നിന്ന് ഇല്ലാതാകുന്നതിന് തുല്യമാകുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു. അടുത്ത 15 വർഷം നമ്മുടെ റോഡുകളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിൽ ഇ-10 നിർണായക പങ്ക് വഹിക്കും, ഭാവിയിൽ ഇതിന്റെ ഗുണങ്ങൾ നാമെല്ലാവരും അനുഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.”ഇലക്ട്രിക് കാറുകൾ നിർബന്ധമാക്കുന്നതിനുമുമ്പ് ഇന്ന് ഇ-10 പെട്രോൾ പ്രാബല്യത്തിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. 10% ബയോഇഥനോൾ അടങ്ങിയ പെട്രോളിലേക്കുള്ള ഈ ചെറിയ മാറ്റം രാജ്യത്തുടനീളമുള്ള ഡ്രൈവർമാരെ ഓരോ യാത്രയുടെയും പാരിസ്ഥിതിക ആഘാതം കുറയ്ക്കാൻ സഹായിക്കും.” പുതിയ പെട്രോൾ, ഡീസൽ, ഹൈബ്രിഡ് കാറുകൾ വിൽക്കുന്നത് നിരോധിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിനെ തുടർന്നുള്ള ആലോചനയ്ക്ക് ശേഷമാണ് പ്രഖ്യാപനം. 2032 ൽ തന്നെ ഇത് പ്രാവർത്തികമാകുമെന്നും ഷാപ്പ്സ് പറഞ്ഞു.

നവംബറിൽ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന യു.കെ 2050 ഓടെ മൊത്തം കാർബൺ ഉദ്‌വമനം നടത്താനാണ് ലക്ഷ്യമിടുന്നത്. അതേസമയം, ഹരിത ബദൽ ഇന്ധന വാഹനങ്ങളിലേക്ക് മാറുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാന ലക്ഷ്യങ്ങൾ കൈവരിക്കാൻ യു.കെയെ സഹായിക്കുന്നതിനുമായി കാർഷിക നിർമ്മാണ മേഖല ഉപയോഗിക്കുന്ന ഡീസലിന്റെ സബ്സിഡി ചാൻസലർ റദ്ദാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ 15% ആണ് യു.കെയിലെ മൊത്തം ഡീസൽ വിൽപ്പന. ട്രഷറിക്ക് പ്രതിവർഷം 2.4 ബില്യൺ ഡോളറാണ് വരുമാനം.

 

സ്വന്തം ലേഖകൻ

ബ്രിട്ടനിലെ ഏറ്റവും വലിയ വിമാന കമ്പനികളിൽ ഒന്നായ ഫ്‌ളൈബ് വ്യാഴാഴ്ച വെളുപ്പിന് മൂന്ന് മണിയോടെ തകർച്ചയിൽ ആണെന്ന കാര്യം പ്രഖ്യാപിച്ചു. കമ്പനി പൊളിഞ്ഞു തുടങ്ങിയ ഉടൻ തന്നെ ഗവൺമെന്റുമായി ചർച്ച ചെയ്ത് ഒരു ധാരണയിൽ എത്തിക്കാൻ അധികൃതർ ശ്രമിച്ചിരുന്നു. എന്നാൽ തകർച്ചയോട് കൂടി ഫ്‌ളൈബിന്റെ ജീവനക്കാരായ 2400 പേർക്കും, സപ്ലൈ ചെയിൻനോടനുബന്ധിച്ച 1400 പേർക്കും ജോലി നഷ്ടപ്പെടാനാണ് സാധ്യത. കമ്പനി ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച് ഗവൺമെന്റും ഉടമസ്ഥരും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നു. നൂറു മില്യണോളം പൗണ്ട് ടാക്സ് പേയർ ലോൺ സഹായത്തോടുകൂടി കമ്പനിയെ നവീകരിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും, വർദ്ധിച്ച എതിർപ്പുകളെ തുടർന്ന് അത് ഉപേക്ഷിക്കേണ്ടിവന്നു.

40 വർഷമായി പ്രവർത്തിക്കുന്ന എയർലൈൻ പല സ്ഥലങ്ങളിലേക്കും പ്രത്യേക സർവീസുകൾ നടത്തിയിരുന്നു. ഗവൺമെന്റിനോട് അസിസ്റ്റൻസ് ചോദിച്ചിരുന്നു എങ്കിലും, അത് നിരസിക്കപ്പെട്ട സാഹചര്യമാണ് കമ്പനിയെ ഇത്രയധികം വലച്ചതെന്ന് ജോയിന്റ് അഡ്മിനിസ്ട്രേറ്ററായ അലൻ ഹഡ്സൺ പറഞ്ഞു. ഇന്ധനത്തിൻെറ വർദ്ധിക്കുന്ന വിലയും, കറൻസി മൂല്യത്തിൽ ഉണ്ടാകുന്ന വ്യതിയാനവും, മാർക്കറ്റിലെ ഉറപ്പില്ലായ്മയുമാണ് കമ്പനിയെ ഏറ്റവുമധികം ബാധിച്ചത്. എന്നാൽ ഇതുവരെ ബുക്ക് ചെയ്ത യാത്രക്കാർക്ക്, പകരം സൗകര്യം ഏർപ്പെടുത്താനോ ജീവനക്കാർക്ക് മറ്റുമാർഗങ്ങൾ നിർദ്ദേശിക്കാനോ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. അതിൽ അവർ ഖേദം രേഖപ്പെടുത്തി.

മുൻപേ തന്നെ തകർച്ചയിൽ ആയിരുന്ന കമ്പനി കൊറോണ വൈറസിന്റെ ആക്രമണത്തോട് കൂടി ഒട്ടും പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തിച്ചേർന്നു എന്നും, ഗവൺമെന്റ് ഇതിൽ അങ്ങേയറ്റം നിരാശരാണ് എന്നും ട്രാൻസ്പോർട്ട് സെക്രട്ടറിയായ ഗ്രാൻഡ് ഷാപ്പ്സ് പറഞ്ഞു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൗമാരക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ നാലുപേരും തെറ്റുകാർ ആണെന്ന് കോടതി കണ്ടെത്തി. പെൺകുട്ടിയെ തങ്ങളുടെ ലൈംഗിക സുഖത്തിനായി നാലു പേരും ഉപയോഗപ്പെടുത്തുകയായിരുന്നു എന്നും, മാനുഷിക പരിഗണന പോലും പെൺകുട്ടിക്കു ലഭിച്ചില്ലെന്നും കോടതി വിലയിരുത്തി. 2011 ലാണ് പെൺകുട്ടി ആദ്യമായി തന്നെ പീഡിപ്പിച്ചുവെന്ന പരാതി പോലീസിന് നൽകിയത്. എന്നാൽ പോലീസ് ഈ സംഭവത്തിൽ കേസെടുക്കാനോ, അന്വേഷണം നടത്താനോ തയ്യാറായില്ല. നാലുവർഷത്തിനുശേഷം ഇപ്പോഴാണ് ഷെഫീൽഡ് ക്രൗൺ കോടതി ജാസിം മുഹമ്മദ്‌ (37), നാസർ അൻവർ (40), കവാൻ ഒമർ അഹ്‌മദ്‌ (31), ഷങ്കർ ഇബ്രാഹിമി (30) എന്നിവർ തെറ്റുകാർ ആണെന്ന് കണ്ടെത്തിയത്. നാൽപത്തിയൊന്നുകാരനായ സബ മുഹമ്മെദിനെതിരെ ആസൂത്രണ കുറ്റം ചുമത്തിയിട്ടുണ്ട്. പെൺകുട്ടിക്ക് വളരെ വേദനാജനകമായ ഒരു ബാല്യമായിരുന്നു ഉണ്ടായിരുന്നതെന്നും, പതിമൂന്നാമത്തെ വയസ്സിൽ അമ്മ നഷ്ടപ്പെട്ടതായും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ഈസ്റ്റ് യോർക്ക്ഷെയറിൽ ജീവിച്ചു വന്നിരുന്ന പെൺകുട്ടി അമാൻഡ സ്‌പെൻസർ എന്ന സ്ത്രീയുടെ സംരക്ഷണയിലായിരുന്നു. അവരാണ് പെൺകുട്ടിയെ ഈ നാലു പേർക്ക് പരിചയപ്പെടുത്തിയത്.

പെൺകുട്ടി നേരിട്ട പീഡനങ്ങൾ അതിശക്തമായ ആഘാതമാണ് അവളിൽ ഉളവാക്കിയതെന്നും, അതിൽ നിന്ന് കരകയറാൻ അവൾക്ക് ഇനിയും ആയിട്ടില്ല എന്നും പ്രോസിക്യൂഷൻ വാദിച്ചു. പെൺകുട്ടിയുടെ ധൈര്യത്തെ കോടതി അതിശക്തമായി പ്രശംസിച്ചു. തനിക്ക് നേരിട്ട് പീഡനങ്ങൾക്ക് നീതി ലഭിക്കുന്നതിനായി അവൾ നടത്തിയ പോരാട്ടം പ്രശംസനീയമാണെന്നും കോടതി പറഞ്ഞു.

ഈ നാല് പേർക്കെതിരെയുള്ള വിധി മാർച്ച് 13ന് കോടതി പുറപ്പെടുവിക്കും. പ്രതിപ്പട്ടികയിൽ പേരുണ്ടായിരുന്ന മറ്റ് അഞ്ചു പേരെ കോടതി വെറുതെ വിടുകയും ചെയ്തു. പെൺകുട്ടി ഇപ്പോൾ അതിശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്.

കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 115 ൽ എത്തി. വ്യാഴാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ സർക്കാർ കണക്കുകൾ പ്രകാരം ആകെ കേസുകളിൽ 25 എണ്ണം ലണ്ടനിലാണ്.യുക്കെയിൽ ഇപ്പോൾ രോഗബാധിതരായ പലർക്കും രോഗം ബാധിച്ചിരിക്കുന്നത് യുക്കെയിൽ നിന്ന് തന്നെയാണെന്നതു ആശങ്ക ഉളവാക്കിയിട്ടുണ്ട് . വൈറസ് ഗണ്യമായ രീതിയിൽ പടരാൻ സാധ്യതയുണ്ടെന്നും അടുത്ത ഘട്ടത്തിനുള്ള തയ്യാറെടുപ്പിനായി ഉദ്യോഗസ്ഥർ പ്രവർത്തനം തുടരുകയാണെന്നും പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പുതുതായി രോഗനിർണയം നടത്തിയ 25 രോഗികൾ ഇംഗ്ലണ്ടിൽ നിന്നുള്ളവരാണെന്ന് പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു.പുതിയ എട്ട് കേസുകളിൽ എങ്ങനെയാണ് വൈറസ് ബാധിച്ചതെന്ന് ഉദ്യോഗസ്ഥർക്ക് അറിയില്ല – അടുത്തകാലത്തായി മറ്റു രാജ്യങ്ങൾ സന്ദേർശിക്കാതിരുന്ന യുക്കെയിൽ കഴിഞ്ഞിരുന്ന 13 ആളുകൾക്ക് രോഗം പുതിയതായി പിടിപെട്ടിട്ടുണ്ട്.ലണ്ടനിൽ 25, വടക്ക്-പടിഞ്ഞാറ്17 , തെക്ക്-പടിഞ്ഞാറ് 15 , വടക്ക്-കിഴക്ക് 10, യോർക്ക്ഷയർ& മിഡ്‌ലാന്റിൽ ഒമ്പത്, ഇംഗ്ലണ്ടിന്റെ കിഴക്ക് എട്ട് .കൊറോണ വൈറസ് മൂലം ആദ്യ മരണം യുക്കെയിൽ സ്ഥിരീകരിച്ചു.

RECENT POSTS
Copyright © . All rights reserved