Most Popular

ഡബ്ലിന്‍ :ഡബ്ലിന്‍ മലയാളിയും,അയര്‍ലണ്ടിലെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറസാന്നിധ്യവുമായിരുന്ന സണ്ണി എബ്രാഹം ഇളംകുളത്ത് (സണ്ണിച്ചേട്ടന്‍-57) നിര്യാതനായി.ശസ്ത്രക്രിയയെ തുടര്‍ന്ന് കേരളത്തില്‍ ചികിത്സയില്‍ ആയിരുന്ന സണ്ണി ഏബ്രാഹം ഇന്ന് വൈകിട്ട് ലോകത്തോട് വിട പറഞ്ഞത്.

ഡബ്ലിന്‍ മാറ്റര്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായ ജാന്‍സി സണ്ണിയാണ് ഭാര്യ. ഞീഴൂര്‍ നെടിയകാലയില്‍ കുടുംബാംഗമാണ് ജാന്‍സി.മക്കള്‍:സിഞ്ജു മോള്‍, സച്ചു, സഞ്ജു,  മൂന്നു പേരും ഡബ്ലിനില്‍ വിദ്യാര്‍ഥികളാണ്.

അയര്‍ലണ്ട് ക്‌നാനായ കത്തോലിക്കാ അസോസിയേഷന്റെ അമരക്കാരനായിരുന്ന സണ്ണി ,വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെ ട്രഷററായും,കേരളാ പ്രവാസി കോണ്‍ഗ്രസിന്റ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

പത്തുവര്‍ഷക്കാലത്തിലേറെയായി ഡബ്ലിന്‍ മേഖലയിലെ നൂറുകണക്കിന് മലയാളികളുടെ ഡ്രൈവിംഗ് ഗുരുവും കൂടിയായിരുന്നു സണ്ണി എബ്രാഹം.

കോട്ടയം എസ് എയ്ച്ച് മൌണ്ട് ഇളം കുളത്ത് പരേതനായ മാത്തന്‍ എബ്രാഹമിന്റെ മകനായ സണ്ണി,മാതാവ് അന്നമ്മ എബ്രാഹ(92)മിന്റെ മരണവിവരമറിഞ്ഞാണ് ഓഗസ്റ്റ് 11 ന് കുടുംബ സമേതം കേരളത്തിലേയ്ക്ക് പോയത്.

സംസ്‌കാരം പിന്നീട്

സഹോദരങ്ങള്‍ :സൂസമ്മ ജോണ്‍ ,പരേതനായ മാത്യു (കുഞ്ഞച്ചന്‍ ),ജോണ്‍ , ത്രേസ്യാമ്മ ജോസ് ,മരിയ തോമസ് (അമേരിക്ക ),ജോസ് എബ്രാഹം(കോട്ടയം)

വര്‍ഷങ്ങള്‍ക്കു ശേഷം ശാന്തി കൃഷ്ണ സിനിമയിലേയ്ക്കു തിരിച്ചെത്തുന്നു. നിവിന്‍ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണു തിരിച്ചു വരവ്. കുടുംബ ബന്ധങ്ങള്‍ക്കു പ്രധാന്യം നല്‍കുന്ന ചിത്രം അല്‍ത്താഫ് സലിം ആണു സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നിവിന്റെ അമ്മയായാണു ശാന്തി കൃഷ്ണ എത്തുന്നത്.

ലൊക്കേഷനില്‍ എത്തിയ അവസരത്തില്‍ ശാന്തി കൃഷ്ണ നിവിന്‍ പോളിയോടു പറഞ്ഞു ‘റിയലി സോറി, തന്റെ ഒരു സിനിമകളും ഞാന്‍ കണ്ടിട്ടില്ല’. ശാന്തി കൃഷ്ണ പറഞ്ഞത് ചിരിയോടെ കേട്ടിരുന്ന നിവിന്‍ ഒന്നും മിണ്ടിയില്ല. പകരം മറുപടി നല്‍കിയത് ഭാര്യയായിരുന്നു. അതിനെന്താ ചേച്ചിയൊക്കെ എത്രയോ കാലം മുമ്പേ ഇന്‍ഡസ്ട്രിയില്‍ നിന്നു പോയതല്ലെ എന്നായിരുന്നു നിവിന്‍ പോളിയുടെ ഭാര്യയുടെ മറുപടി. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഇതു പറഞ്ഞത്.

ശ്രീനഗറിലെ തെംഗ്‌പോറ മേഖലയില്‍ നടന്ന നിര്‍ഭാഗ്യകരമായ അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ഡ്രൈവിംഗിനിടെയുള്ള ഫെയ്‌സ്ബുക്ക് ലൈവ് ചിത്രീകരണമാണ് ഇത്തവണ വില്ലന്‍ വേഷം അണിഞ്ഞിരിക്കുന്നതും.

ഫെയ്‌സ്ബുക്ക് ലൈവ് മുഖേന അപകടത്തിന്റെ നിമിഷങ്ങള്‍ തത്സമയം സമൂഹമാധ്യമങ്ങളില്‍ എത്തുകയായിരുന്നു. മാരുതി 800 ല്‍ സഞ്ചരിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് ഫെയ്‌സ് ബുക്ക് ലൈവ് ആരംഭിച്ചത്.
ഡ്രൈവിംഗിനിടെ ഫെയ്‌സ്ബുക്ക് ലൈവ്; അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു
കാറിനുള്ളില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുവെച്ച് ആഘോഷം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം ഡ്രൈവറും പങ്ക് ചേര്‍ന്നതോടെ കാര്യങ്ങള്‍ കൈവിടുകയായിരുന്നു.

ഒരു ഘട്ടത്തില്‍ റോഡില്‍ മറ്റു വാഹനങ്ങള്‍ക്ക് ഭീഷണിയായി കുതിച്ച മാരുതി 800 ന്റെ ദൃശ്യങ്ങളും ഫെയ്‌സ്ബുക്ക് ലൈവ് പകര്‍ത്തി.റോഡിലുപരി, വീഡിയോ ഫ്രെയിമില്‍ ഉള്‍പ്പെടാനുള്ള ഡ്രൈവറുടെ ശ്രമമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് വീഡിയോ വെളിപ്പെടുത്തുന്നു.

ഡ്രൈവിംഗിനിടെ ഫെയ്‌സ്ബുക്ക് ലൈവ്; അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ബഹളങ്ങള്‍ക്ക് ഇടയില്‍ റോഡില്‍ സഞ്ചരിച്ച ഹ്യുണ്ടായി ക്രെറ്റയെ മറിക്കടക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ക്ക് പിഴച്ചു. അമിത വേഗതയുടെ് പശ്ചാത്തലത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട മാരുതി 800 ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.

അപകടത്തില്‍ മാരുതി 800 പൂര്‍ണമായും തകര്‍ന്നു. രാജ്യത്തെ ആദ്യ ഫെയ്‌സ് ബുക്ക് ലൈവ് അപകടമാണ് ഇതെന്ന പേരിലാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

സ്‌കൂള്‍ യൂണിഫോമില്‍ ആര്‍ത്തവരക്തം പറ്റിയതിനെ തുടര്‍ന്ന് അധ്യാപിക വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ സെന്തിള്‍ നഗര്‍ സ്വദേശിയായി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അയല്‍വാസിയുടെ വീടിന്റെ ടെറസില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. മകള്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം തങ്ങള്‍ക്ക് അറിയില്ലെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സമീപത്തുനിന്നും ലഭിച്ച കത്തിലാണ് മരണകാരണം വ്യക്തമായത്.

ആര്‍ത്തവത്തെ തുടര്‍ന്ന് ബെഞ്ചിലും യൂണിഫോമിലും രക്തം പറ്റിയതായി സഹപാഠികളാണ് വിദ്യാര്‍ത്ഥിനിയോട് പറഞ്ഞത്. തുടര്‍ന്ന് താന്‍ വീട്ടില്‍ പൊയ്ക്കോട്ടെ എന്ന് അധ്യാപികയോട് ചോദിച്ചപ്പോള്‍ മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് അധ്യാപിക അധിക്ഷേപിച്ച് സംസാരിക്കുകയും സാനിറ്ററി പാഡ് ശരീയായ രീതിയിലല്ലേ വെച്ചതെന്ന് ചോദിച്ച് ആക്ഷേപിക്കുകയും ചെയ്തതായാണ് ആത്മഹത്യക്കുറിപ്പിലുള്ളത്.

കൂടാതെ അധ്യാപിക പറഞ്ഞത് അനുസരിച്ച് പ്രിന്‍സിപ്പാളിനെ കാണാന്‍ ചെന്നപ്പോള്‍ പ്രിന്‍സിപ്പാളും തന്നോട് രൂക്ഷമായി സംസാരിച്ചെന്നും കുറിപ്പിലുണ്ട്. സഹപാഠികള്‍ക്ക് ആര്‍ക്കും പരാതി ഇല്ലാത്തപ്പോള്‍ അധ്യാപികയും പ്രിന്‍സിപ്പാളും എന്തിനാണ് തന്നെ ചീത്ത പറഞ്ഞത്, താന്‍ എന്ത് തെറ്റാണ് ചെയ്തതെന്നും കത്തിലൂടെ വിദ്യാര്‍ത്ഥിനി ചോദിക്കുന്നുണ്ട്. സ്‌കൂളിന് മുമ്പില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ മരണം സംബന്ധിച്ച് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഗുര്‍മീതിന് എതിരെ ഇപ്പോള്‍ വന്ന കോടതി വിധിയിലേക്ക് എത്തിയ കാര്യങ്ങള്‍ എല്ലാം തുടങ്ങിയത് വാജ്‌പേയിക്ക് അയച്ച ഊമക്കത്തില്‍ നിന്നും.  ഗുര്‍മീതിന്റെ ലൈംഗിക ചൂഷണത്തെക്കുറിച്ച് ഈ കത്തില്‍ ഉണ്ടായിരുന്നത് ഇരയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 

”കൃഷ്ണന് 360 ഗോപികമാരുണ്ട്. അവരുമായി ദിവസേനെ ഭഗവാന്‍ പ്രേമലീലയില്‍ ഏര്‍പ്പെടും. ജനങ്ങള്‍ അദ്ദേഹത്തെ ദൈവമായി ആരാധിക്കുമ്പോള്‍ ഇതൊന്നും ഒരു പുതിയ കാര്യമേയല്ല. ” വിശ്വാസികളായ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്തതിന്റെ പേരില്‍ ശിക്ഷ കാത്തിരിക്കുന്ന ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാം റഹീം തന്റെ ഇരയുടെ മേല്‍ ലൈംഗിക ചൂഷണം നടത്തുന്നതിനെ ന്യായീകരിച്ച് പറഞ്ഞതായി ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാം റഹീമിനെതിരേ വിവാദമുണ്ടാക്കിയ കത്തില്‍ വെളിപ്പെടുത്തിയതാണ് ഇത്.

2002 ല്‍ ദേരാ സച്ചാ സൗദയിലെ ആചാരങ്ങള്‍ സൂചിപ്പിച്ച് യുവതി അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിക്കും പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസിനുമായിരുന്നു കത്തയച്ചത്. ഈ കത്തായിരുന്നു പിന്നീട് റാം റഹീമിനെതിരേ നടന്ന സിബിഐ അന്വേഷണത്തിലേക്ക് നയിക്കപ്പെട്ടതും. പഞ്ചാബില്‍ നിന്നായിരുന്നു യുവതി കത്തെഴുതിയത്. ” ദേരാ സച്ചാ സൗദയുടെ കടുത്ത വിശ്വാസികളായ കുടുംബം കാരണമാണ് താനും ആള്‍ ദൈവത്തിന്റെ ‘സാധ്വി’ യായി മാറിയത്. സിര്‍സയിലെ ദേരയിലെ രണ്ടു വര്‍ഷത്തെ വാസമാണ് ലൈംഗിക ചൂഷണത്തിലേക്ക് നയിച്ചത്. താമസിക്കുന്ന കാലത്താണ് മഹാരാജ് ജി ഭൂഗര്‍ഭ താമസസ്ഥലമായ ഗുഫയിലേക്ക് ഇരയെ വിളിച്ചത്.

ഇന്ത്യയിലെ ഒരു പ്രമുഖ ദേശീയമാധ്യമമാണ് പെണ്‍കുട്ടിയുടെ കത്തിലെ പരാമര്‍ശങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ കത്തില്‍ പെണ്‍കുട്ടി സൂചിപ്പിച്ചിരിക്കുന്നത് ഇപ്രകാരമാണെന്ന് പറയുന്നു.

” മുറിയിലേക്ക് പ്രവേശിക്കുമ്പോള്‍ സമയം 10 മണിയായിരുന്നു. മഹാരാജ് അവിടെ അയാളുടെ കിടക്കയില്‍ ഇരിക്കുകയായിരുന്നു. കയ്യില്‍ ഒരു റിമോട്ടുണ്ടായിരുന്നു. മുന്നിലെ ടെലിവിഷനില്‍ പ്രായ പൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള സിനിമ ഓടുന്നു. കിടക്കയുടെ ഒരു വശത്ത് തോക്ക് വെച്ചിരുന്നു. എല്ലാം കണ്ട് ഞാന്‍ ഞെട്ടി. കാരണം മഹാരാജിനെ കുറിച്ച് ഒരിക്കലും ഇങ്ങിനെ ചിന്തിച്ചിരുന്നില്ല. എന്നാല്‍ തന്റെ പ്രിയപ്പെട്ട സാധ്വിയായി തെരഞ്ഞെടുക്കപ്പെട്ട് എന്നില്‍ പ്രസാദിച്ചിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഗുര്‍മീതിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചപ്പോള്‍ താന്‍ ദൈവമാണെന്ന കാര്യത്തില്‍ സംശയിക്കേണ്ടെന്നായിരുന്നു മറുപടി. ദൈവം ഇത്തരം മോശം കാര്യം ചെയ്യാറില്ലല്ലോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ” ഇതൊന്നും ഇവിടെ പുതിയ കാര്യമല്ല. നമ്മള്‍ ഇവിടെ വര്‍ഷങ്ങളോളം ഒരുമിച്ചു ജീവിക്കാന്‍ പോകുന്നു. 360 ഗോപികമാരുള്ള കൃഷ്ണഭഗവാന്‍ ദിനംപ്രതി അവരെ മാറിമാറി പ്രണയിച്ചിരുന്നില്ലേ. ” എന്നായിരുന്നു മഹാരാജിന്റെ മറുപടി.

തുടര്‍ന്നു ആഗ്രഹത്തിന് എതിര് നിന്നാല്‍ തന്നെയും കുടുംബത്തെയും ദേരയില്‍ നിന്നും പുറത്തെറിയുമെന്നും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി. സഹകരിക്കുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. ദേരാ തലവന്‍ യുവതിയെ ബലാത്സംഗം ചെയ്തു. അടുത്ത മൂന്ന് വര്‍ഷവും ഇത് തുടര്‍ന്നു. ഇതിനിടയില്‍ മറ്റ് സാധ്വികളെയും ദേരാ തലവന്‍ തന്റെ ഇംഗിതത്തിന് ഇരയാക്കിയിരുന്നു. 35 നും 40 നും ഇടയില്‍ പ്രായക്കാരായ ഗുര്‍മീത് ബലാത്സംഗം ചെയ്ത അനേകം യുവതികളുടെ പേരുകളും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വിവാഹപ്രായം കഴിഞ്ഞു നില്‍ക്കുന്നവരായിരുന്നതിനാല്‍ ഇതില്‍ കൂടുതല്‍ അവര്‍ക്ക് പ്രതീക്ഷിക്കാന്‍ കഴിയുമായിരുന്നില്ലെന്നും കത്തില്‍ പറയുന്നു.

ഗുര്‍പ്രീതിന്റെ ഇംഗിതത്തെ എതിര്‍ത്തിരുന്ന പെണ്‍കുട്ടികള്‍ ദേരയ്ക്കുള്ളില്‍ മര്‍ദ്ദനത്തിനും അപമാനത്തിനും ഇരയായിരുന്നതായും സൂചിപ്പിക്കുന്നുണ്ട്. കൊല്ലുമെന്ന ഭയത്താലാണ് പേരു വെളിപ്പെടുത്താത്തതെന്നും ഈ ഭീതികൊണ്ട് തുടര്‍ച്ചയായ ചൂഷണത്തിനും ബലാത്സംഗത്തിനും ഇരയാകുന്ന ഏകദേശം 30-40 പെണ്‍കുട്ടികളാണ് കഴിയുന്നതെന്നും പറയുന്നുണ്ട്. ധൈര്യം കൊടുത്താല്‍ ഇവര്‍ ഇക്കാര്യം പറയാന്‍ മുമ്പോട്ടു വരുമെന്നും ഒരു വൈദ്യപരിശോധന എല്ലാ സാധ്വികളിലും നടത്തിയാല്‍ ലൈംഗികചൂഷണത്തിന്റെ വിവരം അറിയാമെന്നും വ്യക്തമാക്കുന്നുണ്ട്. ഗുര്‍മീതിനെ അന്ധമായി വിശ്വസിക്കുന്ന മാതാപിതാക്കള്‍ ഇപ്പോഴും പെണ്‍മക്കള്‍ കന്യകകളാണെന്ന് വിശ്വസിക്കുന്നു. എന്നാല്‍ ഒരു വൈദ്യ പരിശോധന മഹാരാജ് ഗുര്‍മീത് രാം റഹീം തങ്ങളുടെ ജീവിതം തകര്‍ത്തെന്ന കാര്യം വെളിവാക്കിത്തരുമെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

2002 സെപ്തംബര്‍ 3 ന് കിട്ടിയ കത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബ് – ഹരിയാന ഹൈക്കോടതി ജഡ്ജി ആദര്‍ശ് കുമാര്‍ ഗോയല്‍ സ്വമേധയാ കേസെടുക്കുക ആയിരുന്നു. അതിന് ശേഷം സിര്‍സാ ജഡ്ജിയോട് ദേരാ സന്ദര്‍ശിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമായിരുന്നു ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2002 സെപ്തംബര്‍ 24 ന് സിബിഐ അന്വേഷണത്തിന് ഉത്തരവ് ഇടുകയുമായിരുന്നു.

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌, ജാഗ്രതപാലിക്കുക..
പ്രിയപ്പെട്ടവരെ, അർദ്ധരാത്രി 2 ന്റേയും 4 ന്റേയും ഇടയിലാണ് കവർച്ച നടക്കുന്നത്. മാരകായുധങ്ങളുമായി സംഘടിതമായി വരുന്ന കവർച്ചക്കാരുടെ അടുത്ത ഇര നമ്മൾ ആ വാതിരിക്കാൻ പോലീസ് പറയുന്നചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഗുണം ചെയ്തേക്കാം
1.കവർച്ച നടന്ന എല്ലാ വീടുകളിലും അടുക്കള വാതിൽ തകർത്താണ് അകത്ത് കയറിയത്, വാതിലിന്റെ എല്ലാ ലോക്കും ഭദ്രതയും ഉറപ്പു ള്ളതാക്കുകയും ലോക്ക് ചെയ്തെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക, എല്ലാ വാതിലുകളും അടക്കുകയും താക്കോൽ ഉപയോഗിച്ചും പൂട്ടുക, വാതിലിന്റെ പുറകിൽ ഇരുമ്പിന്റെ പട്ട പിടിപ്പിച്ചാൽ കൂടുതൽ സുരക്ഷ ലഭിക്കും, ജനൽ പാളികൾ രാത്രി അടച്ചിടുക! “അപരിചിതർ ബെല്ലടിച്ചാൽ വാതിൽ തുറക്കാതെ ജനൽ വഴി കാര്യം അന്വേഷിക്കുക”!
2.വീടിനു പുറത്തും അടുക്ക്ളഭാഗത്തും മറ്റു രണ്ടു ഭാഗങ്ങളിലും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക
3.അപരിചിതരായ സന്ദർശകർ, പിരിവുകാർ, പഴയ വസ്ത്ര പാഴ്വസ്തു ശേഖരിക്കുന്നവർ ,യാചകർ,പുതപ്പ് പോലുളളവ വിൽക്കുന്ന കച്ചവടക്കാർ, പ്രാദേശിക വഴികളിലൂടെ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ രീതിയിൽ സഞ്ചരികുന്നവർ തുടങ്ങിയവരെ വളരെ ശ്രദ്ധിക്കുക, തൊട്ടടുത്ത ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളുമായി അകലം പാലിക്കുക!
4.കവർച്ചക്കാർക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങൾ , ആയുധങ്ങൾ, പാര, മഴു ഗോവണി എന്നിവ വീട്ടിൽ അവർക്ക് കിട്ടാത്ത രീതിയിൽ സുരക്ഷിതമാക്കി വെക്കുക, രാത്രി പുറത്ത് ടാപ്പിൽ നിന്ന് വെള്ളം പോകുന്ന ശബ്ദം കേട്ടാൽ പുറത്ത് ഇറങ്ങരുത്! രാത്രി ഉമ്മറത്ത് കൊച്ചു കുട്ടികളുടെ കരച്ചിൽ കേട്ടാൽ ഉടൻ അയൽ വാസികളെ വിവരം അറിയിക്കുകയും, വാതിൽ തുറക്കാതിരിക്കുകയും ചെയ്യുക.
5.കൂടുതൽ ആഭരണങ്ങൾ അണിയാതിരിക്കുക, പണം ആഭരണം തുടങ്ങിയവ അൾമറ മേശ പോലുള്ളവയിൽ സൂക്ഷിക്കാതിരിക്കുക, കൂടുതൽ വില പിടിപ്പുള്ളവ ബാങ്ക് ലോക്കറിൽ സൂക്ഷിക്കുക! നമ്മുടെ കുഞ്ഞുങ്ങൾക്ക് സ്വർണം, ഗ്യാരണ്ടി ആഭരണങ്ങൾ അണിയിക്കാതിരിക്കുക
6.കവർച്ച നടന്നാൽ ഉടൻ മറ്റുള്ളവരെ അറീക്കുകയും സംഘടിതമായി വാഹനത്തിൽ ഒരേ സമയം നാലു ഭാഗവും അന്വേഷണം നടത്തുക

7.പോലീസ് വരുന്നതിന് മുൻപ് കവർച്ച നടന്ന മുറി, വാതിൽ, അവർ ഉപയോഗിച്ച വസ്തുക്കൾ എന്നിവ തൊടാതിരിക്കുക! തെളിവ് നഷ്ടപ്പെടും
8.വലിയ സംമ്പാദ്ധ്യം ഉള്ളവർ CCTV Camara സ്ഥാപിക്കുക, രാത്രി റെക്കോർഡ് മോഡിൽ ഇടുക
9.കവർച്ച ശ്രമം നടന്നാൽ ആയുധവും വെളിച്ചവും ഇല്ലാതെ ഒറ്റക്ക് പുറത്തിറങ്ങാതിരിക്കുക
10.രാത്രി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കാതിരിക്കുക, അയൽ വീടുകളിലെ നമ്പർ ശേഖരിച്ചു കാണുന്ന സ്ഥലത്ത് വെക്കുക, പോലീസ് സ്റ്റേഷൻ നമ്പർ എല്ലാ വീട്ടിലും സൂക്ഷിക്കുക.
ഇത്തരം കാര്യങ്ങൾ നിസാരമെന്ന് തോന്നാമെങ്കിലും ഇരകളായി തീർന്നാൽ ഗൗരവമായി തീരും.
ഇന്നത്തെ ഇര നാമാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ഈ വിവരം വേഗം മറ്റുള്ളവരിലേക് ഷെയർ ചെയ്യുക.
നിങ്ങളുടെ നാട്ടിലെ ടൗണിലോ മറ്റോ പുതുതായി അപരിചിത രോ അന്യസംസ്താനക്കാരോ വാടകക്ക് താമസിക്കുന്നുണ്ടെങ്കിൽ/ അവരെക്കുറിച്ചുള്ള വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക റോഡ് വക്കിൽ ആൾ താമസം ഇല്ലാത്ത വീടുകൾ ആർക്കും ഒളിഞ്ഞിരിക്കാൻ പറ്റാത്ത വിധം കതക് സ്ഥാപിക്കുക.
പകൽ പുറത്തിറങ്ങാതെ റൂമിൽ കഴിയുന്നവരെയും ആർഭാഢ ജീവിതം നയിക്കുന്നവരെയും നിരീക്ഷിക്കുക …….
എല്ലാവർക്കും അയച്ചു കൊടുക്കൂ ഇ സന്ദേശം.
ഈ മെസ്സേജ് നമ്മൾ വീട്ടിൽ ഉള്ള എല്ലാവരെയും വായിച്ചു കേൾപ്പിക്കുക. ഒരു ഭവനത്തിലെ എല്ലാവരും ഇത് സംബന്ധിച്ചു അവബോധം ഉള്ളവർ ആവണം.

ഇന്നലെ മാഞ്ചസ്റ്ററിലെ വിഥിന്‍ഷായില്‍ നിര്യാതനായ ജോംലാല്‍ ടൈറ്റസിന്‍റെ മരണവാര്‍ത്ത വിശ്വസിക്കാനാവാതെ ഞെട്ടി തരിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ മലയാളി സമൂഹം. മരണ കാരണമായേക്കാവുന്ന മാരക അസുഖങ്ങള്‍ ഒന്നുമുണ്ടായിരുന്ന ആളായിരുന്നില്ല 39 വയസ്സ് മാത്രം പ്രായമുള്ള ജോംലാല്‍. ശാരീരികമായി നല്ല സുഖമില്ലാതിരുന്നതിനാല്‍ ഒരാഴ്ചയായി ജോലിക്ക് പോകുന്നുണ്ടായിരുന്നില്ല. അതിന് ഡോക്ടറെ കാണുകയും ചെയ്തിരുന്നു. ഇന്നലെയും ജിപി സര്‍ജറിയില്‍ പോയി ഡോക്ടറെ കാണുകയും ജോലിസ്ഥലത്ത് കൊടുക്കാനുള്ള സിക്ക് നോട്ട് ഡോക്ടറുടെ അടുത്ത് നിന്ന് വാങ്ങുകയും ചെയ്ത ശേഷം തിരികെ വീട്ടിലെത്തിയതായിരുന്നു.

വൈകുന്നേരം നാല് മണിയോടെ ചായ കുടിച്ച ശേഷം കുറച്ച് നേരം കിടക്കാനായി പോയ ജോംലാല്‍ ആറു മണിയായിട്ടും എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് ഭാര്യ ട്രീസ വിളിക്കുമ്പോള്‍ അനക്കമുണ്ടായിരുന്നില്ല. ഉടന്‍ തന്നെ ആംബുലന്‍സ് വിളിക്കുകയും എമര്‍ജന്‍സി സര്‍വീസ് സ്ഥലത്തെത്തുകയും ചെയ്തു. എന്നാല്‍ ഇതിനകം തന്നെ ജോംലാല്‍ മരണമടഞ്ഞിരുന്നു എന്നാണ് വിവരം.

തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ജോംലാലിന്‍റെ മൃതദേഹം മാഞ്ചസ്റ്റര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ മരണകാരണം പറയാനാവൂ എന്നാണ് അറിയുന്നത്. ഉറക്കത്തില്‍ ഉണ്ടായ ഹൃദയസ്തംഭനം ആവാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി ജോംലാലിന്‍റെ വീട്ടില്‍ എത്തി പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. ജോംലാലിന്‍റെ മരണത്തെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ മലയാളികള്‍ ഒന്നടങ്കം ഇന്നലെ വിഥിന്‍ഷോയലെ വീട്ടില്‍ തടിച്ചു കൂടിയിരുന്നു.

കോതമംഗലം, എലവുപറമ്പ്, പെരുമ്പള്ളിച്ചിറ കുടുംബാംഗമാണ് മരണമടഞ്ഞ ജോംലാല്‍ ടൈറ്റസ്. കഴിഞ്ഞ 14 വര്‍ഷമായി മാഞ്ചസ്റ്ററില്‍ താമസിക്കുന്നു. ഭാര്യ ത്രേസ്യാമ്മ വര്‍ഗ്ഗീസ് (ട്രീസ) ചങ്ങനാശ്ശേരി പുളിങ്കുന്ന് മനയ്ക്കല്‍ കുടുംബാംഗമാണ്. മൂന്ന് വയസ്സുകാരി ട്രീസയാണ് ഏകമകള്‍. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെ ആല്‍ഫ എല്‍എസ്ജി സകൈ ഷെഫ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ബോബന്‍. മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോബി കരിങ്കുന്നം, മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ജയ്സണ്‍ ജോബ്, സെക്രട്ടറി ജിനോ ജോസഫ് എന്നിവരുള്‍പ്പെടെ മാഞ്ചസ്റ്ററിലെ മലയാളി സമൂഹം ഒന്നടങ്കം ആശ്വാസ വാക്കുകളുമായി ബോബന്റെ വീട്ടിലുണ്ട്.

ഷോപ്പിൽ നിന്നും സാധനങ്ങൾ ഡെലിവറി ചെയ്യാൻ വേണ്ടിയാണു ഞാനാ ഫ്ലറ്റിൽ പോയത്‌ മുറിയുടെവാതിലിൽ തൂക്കിയിട്ട വലിയ “ഓം” എന്ന ചിഹ്നവും , വാതിൽ പടിയിലെ അരിപ്പൊടിക്കോലവും കണ്ടപ്പോൾ താമസക്കാർ ഹിന്ദു മതത്തിൽ പെട്ടവരാണ് എന്ന് മനസ്സിലായി.
കോലം വരച്ചതിൽ ചവിട്ടിപ്പോകാതെ സൂക്ഷിച്ച്‌ ഞാൻ കോളിംഗ്‌ ബെല്ലിൽ വിരലമർത്തി. മറ്റുള്ളവരുടെ വിശ്വാസം അവർക്ക്‌ വലുതാണ് അതിനെ നിന്ദിക്കുന്നവൻ സത്യവിശ്വാസിയല്ല. മുസ്ലിമായ എനിക്ക്‌ മദ്രസയിൽ നിന്നും ലഭിച്ച അറിവായിരുന്നു അത്‌.

കോളിംഗ്‌ ബെല്ലടിച്ച ശേഷം വാതിലിനു മുന്നില്‍ നിന്നും അൽപ്പം മാറി നിന്നു ഒരാൾ വാതിൽ തുറക്കുമ്പോൾ അകത്തുള്ളത്‌ കാണാൻ പാകത്തിൽ നിൽക്കുന്നത്‌ മാന്യതയല്ല കൂടാതെ ഡെലിവറി സമയത്ത്‌ നമ്മുടെ ചെറിയ അപാകതകൾ പോലും വലിയ അപരാധമായി സ്ഥാപനത്തെ ബാധിച്ചേക്കാം അതാണങ്ങിനെ ചെയ്തത്. വാതിൽ തുറന്നു വന്ന സ്ത്രീയുടെ കയ്യിൽ ഞാൻ സാധനങ്ങളും ബില്ലും നൽകി.

അവർ അകത്ത്‌ പോയി സാധനങ്ങൾ അകത്ത്‌ വെച്ച്‌ ബില്ലിലുള്ള കാശ്‌ തന്നു. ഞാൻ തിരിച്ചു പോകാനൊരുങ്ങവെ അവർ ചോദിച്ചു ” ആപ്പ്‌ മുസൽമാൻ ഹെ” താങ്കൾ മുസൽമാനാണോ…. ? എന്ന അവരുടെ ചോദ്യത്തിൽ എനിക്കെന്തോ പന്തികേട്‌ തോന്നി .
ഇവർ ഒരു ബ്രാഹ്മിൺ ആണെന്ന് തോന്നുന്നു ബീഫ്‌ കഴിക്കുന്ന മുസ്ലിമായ ഞാൻ സാധനങ്ങൾ കൊണ്ടു വന്നത്‌ ഇഷ്ടമായില്ലായിരിക്കുമോ…. ? എന്തായാലും പ്രശ്നമല്ല, ഞാൻ അതെ എന്നുത്തരം നൽകി അവർ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു വാതിൽ തുറന്ന് എന്നെ അകത്തേക്ക്‌ ക്ഷണിച്ചു. ” അന്തർ അ ഈഏ … ഞാൻ പകച്ചു നിന്നു. എന്തിനാണെന്നെ അകത്തേക്ക്‌ ക്ഷണിക്കുന്നത്…?

മേഡം മുജെ അന്തർ ആനാ മുഷ്കിൽ ഹെ ആപ്‌ ക്യാചാഹ്താഹെ ബതാദോ ദെറാ … ( മേഡം എനിക്കകത്ത്‌ വരാൻ ബുദ്ധിമുട്ടുണ്ട്‌. നിങ്ങൾ എന്താണാഗ്രഹിക്കുന്നത്‌ എന്ന് ഉടനെ വ്യക്തമാക്കിയാലും)
നിങ്ങൾ ഒരു മുസ്ലിം ആയത്‌ കൊണ്ടാണു ഞാൻ അകത്തേക്ക്‌ ക്ഷണിച്ചത്‌ ഇവിടെ മുൻപ്‌ താമസിച്ചവർ മറന്ന് വെച്ച ഒരു ഹോളിഖുറാൻ ഉണ്ട്‌ അത്‌ താങ്കൾ വേണമെങ്കിൽ എടുത്തോളൂ വേണ്ടെങ്കിൽ ഏതെങ്കിലും മസ്ജിദിൽ കൊടുത്ത്‌ സഹായിക്കാമോ….?

വേദങ്ങളെ ബഹുമാനിക്കുന്ന വിശ്വാസികളാണു ഞങ്ങൾ. ഞാനത്‌ തൊട്ട്‌ അശുദ്ധമാക്കില്ല. നിങ്ങൾ കയറി എടുത്തോളൂ” അകത്തെ മുറിയിലേക്ക്‌ ചൂണ്ടി അവർ അത് പറഞ്ഞപ്പോൾ അത്ഭൂതവും ,ബഹുമാനവും കലർന്ന ഒരു നോട്ടം ഞാനവരെ നോക്കി. എന്നിട്ട്‌ പുഞ്ചിരിച്ചു. തന്റേതല്ലാത്ത മതങ്ങളെയും മതചിഹ്നങ്ങളെയും അപമാനിക്കാൻ തക്കം പാർത്തിരിക്കുന്നവരുടെ ലോകത്ത്‌ ഇതാ ഒരു യഥാര്‍ത്ഥ മനുഷ്യ സ്ത്രീ എന്നെന്റെ മനസ്സ്‌ മന്ത്രിച്ചു.

അവരുടെ അനുമതിയോടെ വാഷ്റൂമിൽ പോയി അംഗ ശുദ്ധി വരുത്തി മുറിയിലെ ഷോക്കേസിൽ ഉള്ള വിശുദ്ധ ഖുർ ആൻ എടുത്തു. അവർ എനിക്ക്‌ കൈകൂപ്പി നന്ദി പറഞ്ഞു – ദൈവത്തിന്റെ രക്ഷ നിങ്ങൾക്കും കുടുംബത്തിനും സദാവർഷിക്കട്ടെ എന്ന് പ്രാർത്ഥനയോടെ ഞാൻ യാത്ര ചോദിച്ച്‌ മുറിയിൽ നിന്നും പുറത്തിറങ്ങി . എന്റെ പിന്നിൽ അടഞ്ഞ അവരുടെ മുറിയുടെ വാതിലിൽ തൂക്കിയ ‘ഓം’ കൂടുതൽ തിളങ്ങുന്നത്‌ പോലെ എനിക്കപ്പോൾ തോന്നി.

ഇതുപോലെയുള്ള പോസ്റ്റുകളാണ് ഷെയർ ചെയ്യപെടേണ്ടത് വർഗീയവിഷം ചിറ്റുന്നവർ ഇതൊന്നും വായിക്കുകയും ഇല്ല ഷെയർ ചെയ്യുകയുമില്ല

ആലുവയില്‍ ഭിന്നലിംഗക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മഹാരാഷ്ട്ര സത്താറയില്‍ ടയര്‍ റീസോളിംഗ് ജോലി ചെയ്യുന്ന തൃശൂര്‍ അന്നമനട വെണ്ണൂപ്പാടം കളത്തില്‍ കെ.കെ. അഭിലാഷ് കുമാര്‍ (21) ആണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെ അന്നമനടയിലെ ബന്ധുവീട്ടില്‍ നിന്നാണു പ്രതിയെ റൂറല്‍ എസ് പിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടിയത്.

ഗൗരിയുടെ ഒപ്പം ഉണ്ടായിരുന്നവരെ കണ്ടെത്തി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണു പോലീസ് അഭിലാഷിനെ കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ചത്. തമിഴ്‌നാട് ചിന്നസേലം സ്വദേശി ഗൗരി മുരികേശന്‍ കഴിഞ്ഞ 14 നു വൈകുന്നേരമാണ് കൊല്ലപ്പെട്ടത്്.

ആലുവ സെന്റ് സെവ്യേഴ്‌സ് കോളേജിനു പിന്‍വശം റെയില്‍വേ പാളത്തില്‍ നിന്നു പെരിയാര്‍ കടവിലേയ്ക്ക് ഇറങ്ങുന്ന ഭാഗത്തു പിറ്റേന്നു വൈകുന്നേരമാണു ഗൗരിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അറസ്റ്റിലായ യുവാവ് പോലീസിനോടു പറഞ്ഞത് ഇങ്ങനെ. പ്രകൃതി വിരുദ്ധ പീഡനത്തിനു ഗൗരി അഭിലാഷിനെ നിര്‍ബന്ധിച്ചു എങ്കിലും അഭിലാഷ് വഴങ്ങിയില്ല. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയായിരുന്നു. അടിപിടിക്കിടയില്‍ അഭിലാഷിനെ ഗൗരി കമ്പു വച്ച് അടിച്ചു. ഇതോടെ ഗൗരിയുടെ കഴുത്തിലുണ്ടായിരുന്ന ഷാളില്‍ പിടിച്ച് വലിച്ച് അഭിലാഷ് കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്നു വലിച്ചിഴച്ചു താഴേയ്ക്കു നീക്കിയ ശേഷം ആസ്ബറ്റോസ് ഷീറ്റ് മുകളിലേയ്ക്കു വലിച്ചിട്ടു. അറസ്റ്റിലായ അഭിലാഷ് 14 ന് പുലര്‍ച്ചെയാണു പൂനയില്‍ നിന്നും ട്രെയിനില്‍ ആലുവയില്‍ വന്നിറങ്ങിയത്. മദ്യപിച്ച് റെയില്‍വേ പരിസരത്ത് കിടന്നുറങ്ങുന്നതിനിടയല്‍ പേഴ്‌സ് നഷ്ടമായി. തുടര്‍ന്നു റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു കറങ്ങി നടക്കുന്നതിനിടയിലായിരുന്നു ഗൗരിയെ കണ്ടത്. ഗൗരി വിളിച്ചത് അനുസരിച്ചാണ് ഒപ്പം ചെന്നത് എന്ന് അറസ്റ്റിലായ അഭിലാഷ് പറയുന്നു.

കടയിൽ നിന്നു പാഴ്സൽ വാങ്ങി വീട്ടിൽ കൊണ്ടുപോയ കൊത്തുപൊറോട്ടയിൽ പാമ്പിന്റെ തല. പൊറോട്ട കഴിച്ച വിദ്യാർഥിക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാകർത്താക്കളുടെ പരാതിയെ തുടർന്നു പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലിനു പിഴ ചുമത്തി. പോളയത്തോട് റെയിൽവേ ഗേറ്റിനു സമീപം വാറുപുരയിടത്തിൽ ഷാനു(16)വിനാണു പൊറോട്ട കഴിക്കുന്നതിനിടെ ഇതിൽ പാമ്പിന്റെ തല കണ്ടതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

തിങ്കൾ‌ രാത്രി എട്ടരയോടെയാണു പോളയത്തോട്ടിലെ വെജിറ്റെറിയൻ ഭക്ഷണശാലയിൽ നിന്നു കൊത്തുപൊറോട്ട വാങ്ങിയത്. വീട്ടിൽ കൊണ്ടുവന്നു കഴിച്ചു കൊണ്ടിരിക്കുമ്പോൾ മീൻ തല പോലെ എന്തോ കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. പരിശോധിച്ചപ്പോഴാണ് ഇതു പാമ്പിന്റെ തലയാണെന്നു വ്യക്തമായത്. ഇതോടെ ഷാനുവിന് അസ്വസ്ഥത അനുഭവപ്പെട്ടു. ഉടനെ കുട്ടിയെ ഉപാസന ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഇവർ ബാക്കി വന്ന ഭക്ഷണവുമായി ഹോട്ടലിലെത്തി വിവരം ധരിപ്പിച്ചു. അറിയാതെ സംഭവിച്ചതാണെന്നായിരുന്നു ഹോട്ടലുകാരുടെ മറുപടി.

ഇന്നലെ രാവിലെ ചിന്നക്കടയിലെ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിലെത്തി പരാതി നൽകി. ഭക്ഷ്യസുരക്ഷാ ഓഫിസർ ചിത്ര മുരളിയുടെ നേതൃത്വത്തിൽ അധികൃതർ ഹോട്ടലിൽ പരിശോധന നടത്തി. കോളിഫ്ലവറിനിടയ്ക്ക് ഇരുന്നതായിരിക്കാം പാമ്പ് എന്നാണു നിഗമനം. പരിശോധനയിൽ ഹോട്ടലിലെ വൃത്തിഹീനമായ അന്തരീക്ഷം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു നോട്ടിസ് നൽകുകയും 5,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

RECENT POSTS
Copyright © . All rights reserved