Most Popular

കുട്ടികളുടെ സുരക്ഷയെ കുറിച്ചുള്ള ബോധവത്കരണമായ ജൂഡ് ആന്റണിയും നിവിന്‍ പോളിയും ഒന്നിച്ച ഷോര്‍ട്ട് ഫിലിം പുറത്തുവന്നു. ലൈംഗിക ചൂഷണത്തിന് ഇരയാവാതിരിക്കാന്‍ കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കുന്നതാണ് ഷോര്‍ട്ട് ഫിലിമിന്റെ ഉള്ളടക്കം.

ബാലലൈംഗിക പീഡന വാര്‍ത്തകള്‍ കണ്ടപ്പോള്‍, ബന്ധുക്കളടക്കം കുട്ടികളെ പീഡിപ്പിക്കുന്നു എന്നൊക്കെ വാര്‍ത്തകള്‍ കണ്ടപ്പോള്‍ ഒരു കൊച്ചു കുഞ്ഞിന്റെ പിതാവ് കൂടിയായ തനിക്ക് കുഞ്ഞുങ്ങള്‍ക്ക് ഒരു ബോധവല്‍കരണം എടുക്കണമെന്ന് തോന്നിയതാണ് ഈ ഷോര്‍ട്ട് ഫിലിമിലേക്ക് നയിച്ചതെന്ന് ജൂഡ് നേരത്തേ വ്യക്തമാക്കിയിരുന്നു.

നിവിന്‍ പോളി തന്റെ വളരെ അടുത്ത സുഹൃത്തും വഴികാട്ടിയും ആയതു കൊണ്ട് നിവിനോട് തന്നെ ഇത്തരത്തില്‍ ഒരു വിഡിയോ ചെയ്താലോ എന്ന് താന്‍ ചോദിച്ചതായും അപ്പോള്‍ തന്നെ നമുക്കത് ചെയ്യാം എന്ന് നിവിന്‍ സമ്മതിച്ചതു കൊണ്ടുമാണ് ഇതിലേക്ക് നീങ്ങിയതെന്നും ജൂഡ് വ്യക്തമാക്കി. കൂടുതല്‍ കുട്ടികള്‍ ഇത് കാണണം എന്ന ഉദ്ദേശം ഉള്ളതിനാല്‍ സംസ്ഥാന ബാലാവകാശ കമ്മീഷനെ താന്‍ സമീപിച്ച് ഇത്തരം വീഡിയോ ഞങ്ങള്‍ പ്രതിഫലമില്ലാതെ ചെയ്യാം എന്ന് പറഞ്ഞപ്പോള്‍ അവര്‍ വളരെയധികം സന്തോഷത്തോടെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുവെന്നും ജൂഡ് പറഞ്ഞു.

“ആയിടക്കാണ് ‘ബോധിനി’ എന്ന സംഘടന ഇത്തരത്തില്‍ ബാലപീഡനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഒരേ ദിശയില്‍ സഞ്ചരികുന്നവര്‍ ഒന്നിക്കുന്നത് നല്ലതെന്ന് തോന്നി ഞാന്‍ അവരെ സമീപിച്ചു. വിഡിയോ ഷൂട്ടിന് ആവശ്യമായ തുക(പ്രതിഫലം ഇല്ല) അവര്‍ വഹിച്ചോളം എന്ന് സമ്മതിച്ചത് ഷോര്‍ട്ട് ഫിലിമിന്റെ നിര്‍മ്മാണത്തിലേക്ക് നയിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എറണാകുളം സുഭാഷ് പാര്‍ക്കില്‍ ഈ ഷോര്‍ട്ട് ഫിലിമിന്റെ ഷൂട്ടിംഗിനോട് അനുബന്ധിച്ചായിരുന്നു മേയര്‍ സൗമിനി ജെയിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ജൂഡ് ആന്റണി വിവാദത്തില്‍പെട്ടത്. പിന്നീട് കൊച്ചിന്‍ പോര്ട്ട് ട്രസ്റ്റ് പാര്‍ക്കിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

 

മലയാളം യുകെ ന്യൂസ് ടീം

കേരള രാഷ്ട്രീയ വിഹായസ്സില്‍ കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി ഒളിമങ്ങാതെ നില്‍ക്കുന്ന സൂര്യന്‍ ഒന്നേയുള്ളൂ..! അത് സാക്ഷാല്‍ കെ.എം. മാണി തന്നെ. കേരള രാഷ്ട്രീയത്തിന്റെ ഭീഷ്മാചര്യനായി അറിയപ്പെടുന്ന ഈ ജനകീയ നേതാവിനെ, ജനങ്ങളുടെ ഹൃദയമിടിപ്പോ ജനഹിതമോ ആരും പഠിപ്പിക്കേണ്ടതില്ല. ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്തെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുവാനുള്ള കഴിവാണ് മദ്ധ്യതിരുവിതാംകൂറിലെ ഈ നേതാവിനെ കേരളത്തിന്റെ പ്രിയപ്പെട്ട മാണിസാര്‍ ആക്കിയത്. ഈ ജനകീയതയാണ് കേരള രാഷ്ട്രീയത്തിലെ ഭൂകമ്പങ്ങളേയും കൊടും കാറ്റുകളേയും അതിജീവിച്ചു കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ സുരക്ഷിതമായി നങ്കൂരമിടാന്‍ കെ. എം. മാണിയെ പ്രാപ്തനാക്കുന്നത്.

നിയമസഭാ സാമാജികനായും മന്ത്രിയായും ധനകാര്യ വിദഗ്ദനായും നിയമജ്ഞനായുമെല്ലാം കേരള സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കെ. എം. മാണി മലയാളം യു കെ യുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വായനക്കാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്നു. മാധ്യമ പ്രവര്‍ത്തനത്തില്‍ മലയാളം യു കെ യുടെ സത്യസന്ധതയെ ശ്രീ കെ. എം. മാണി അഭിനന്ദിച്ചു. നല്ലതും ചീത്തയും മലരും പതിരും വേര്‍തിരിച്ച് നേരായ വാര്‍ത്തയില്‍ക്കൂടി സമൂഹത്തിലെ പ്രശ്‌നങ്ങളെ ജനമദ്ധ്യത്തിലെത്തിക്കുവാന്‍ മലയാളം യു കെ നടത്തുന്ന പ്രയത്‌നങ്ങളെ പ്രത്യേകം പ്രശംസിച്ചു. ആതുരസേവന രംഗത്ത് മലയാളത്തിന്റെ നേഴ്‌സുമാര്‍ ലോകത്തിന് നല്‍കുന്ന സംഭാവനകളേക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു.

[ot-video][/ot-video]

കെ. എം. മാണിയുടെ വാക്കുകളില്‍ നിന്ന്.

മലയാളം യു കെ യുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ലെസ്റ്ററില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. മലയാളം യു കെ നേഴ്‌സിംഗ് പ്രാഫഷണില്‍ ഉള്ളവര്‍ക്കായി നടത്തിയ ലേഖന മത്സരത്തിന് കിട്ടിയ മികച്ച പ്രതികരണം മലയാളം യു കെ എക്‌സല്‍ അവാര്‍ഡ് നൈറ്റ് യുകെ മലയാളി സമൂഹം നെഞ്ചിലേറ്റിയതിന് തെളിവാണ്.

മെയ് പതിമൂന്നിന് ലെസ്റ്റര്‍ കേരളാ കമ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന മലയാളം യു കെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥി ആയിരിക്കും. ജോയിസ് ജോര്‍ജ് എംപി സ്‌പെഷ്യല്‍ ഗസ്റ്റായിരിക്കും. ലെസ്റ്ററില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

Also Read :

മലയാളം യുകെയും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയും ഒരുമിക്കുന്നു. മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന്. പ്രതിഭാ സംഗമവും കലാവിരുന്നും ലെസ്റ്ററിൽ ആവേശത്തിരയിളക്കും.

മുഖ്യാതിഥി മാർ ജോസഫ് സ്രാമ്പിക്കൽ.. ആതിഥ്യമരുളുന്നത് എല്‍കെസി.. മലയാളം യുകെ ‘എക്സൽ’ അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന് ലെസ്റ്ററിലെ മെഹർ സെൻററിൽ.

ഒന്നാമതെത്തിയത് ഷെറിൻ ജോസ് ലിങ്കൺ ഷയർ.. പ്രസ്റ്റണിലെ ബീനാ ബിബിൻ രണ്ടാമത്‌.. ബർമ്മിങ്ങാമിന് അഭിമാനമായി ബിജു ജോസഫും.. മലയാളം യുകെ നടത്തിയ ലേഖന മത്സരത്തെ മലയാളികൾ ആവേശത്തോടെ സ്വീകരിച്ചപ്പോൾ ഇവർ വിജയികൾ.

മഹേന്ദ്രസിങ് ധോണിയുടെയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും മേരി കോമിന്റെയും മില്‍ഖ സിങ്ങിന്റെയുമൊക്കെ ജീവിതം ഇന്ത്യന്‍ സിനിമാപ്രേമി സ്‌ക്രീനില്‍ കണ്ടെങ്കിലും അതിലുമൊക്കെ ആകാംക്ഷയേറ്റുന്നൊരു ചിത്രം വരാനിരിക്കുന്നതേയുള്ളൂ. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവിതം സ്‌ക്രീനിലെത്തിക്കുന്ന ‘സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ്’ മെയ് 26നാണ് തീയേറ്ററുകളിലെത്തുക.

ജെയിംസ് എര്‍സ്‌കിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഏതാനും ദിവസം മുന്‍പാണ് പുറത്തെത്തിയത്. ജന്മനാടായ മുംബൈയില്‍വെച്ച് സച്ചിന്‍ തന്നെയായിരുന്നു ട്രെയ്‌ലര്‍ പുറത്തിറക്കിയത്. വമ്പന്‍ വരവേല്‍പ്പാണ് ട്രെയ്‌ലറിന് ലഭിച്ചിരിക്കുന്നത്. ഒരാഴ്ചയെത്തും മുന്‍പേ ലഭിച്ചത് രണ്ട് കോടിയിലേറെ കാഴ്ചകള്‍. ഹിന്ദി, മറാഠി, ഇംഗ്ലീഷ്, തെലുങ്ക് എന്നിവ കൂടാതെ തമിഴിലും പുറത്തിറങ്ങുന്ന ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സ്റ്റൈല്‍മന്നന്‍ രജനീകാന്ത്.

‘സച്ചിന്‍: എ ബില്യണ്‍ ഡ്രീംസിന് എന്റെ എല്ലാ ആശംസകളും’ എന്ന് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രജനി പോസ്റ്റ് ചെയ്തത്. ഉടന്‍ വന്നു സച്ചിന്റെ പ്രതികരണം. ‘നന്ദി തലൈവാ, തമിഴ് പതിപ്പ് നിങ്ങള്‍ക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു.’

 

എ.ആര്‍.റഹ്മാന്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ നിര്‍മ്മാണം 200 നോട്ട്ഔട്ട് എന്ന നിര്‍മ്മാണ കമ്പനിയാണ്.

ട്രെയ്‌ലർ കാണാം ….

 

ധ്യാന്‍ ശ്രീനിവാസന്റെ വിവാഹവിഡിയോ പുറത്തിറങ്ങി. വിവാഹനിശ്ചയം, വിവാഹം, വിവാഹസത്കാരം എന്നിവ കോർത്തിണക്കിയ വിഡിയോയ്ക്ക് പിന്നിൽ ടുസ്ഡേ ലൈറ്റ്സ് ആണ്.

ഏപ്രില്‍ ഏഴിന് കണ്ണൂരിൽവച്ചായിരുന്നു ധ്യാനിന്റെയും അർപിതയുടെയും വിവാഹം. എറണാകുളം ഗോകുലം പാര്‍ക്കിലാണ് സിനിമാ സുഹൃത്തുക്കള്‍ക്കായി വിവാഹ സത്ക്കാരം ഒരുക്കിയത്. മമ്മൂട്ടിയുള്‍പ്പെടെ ഒട്ടേറെ ചലച്ചിത്ര താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

വാളയാറിൽ സഹോദരികൾ പീഡനത്തിനിരയായി മരിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അയൽവാസിയായ പതിനേഴുകാരനെ ഡിവൈഎസ്പി എം.ജെ.സോജന്റെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് പിടികൂടിയത്.

സഹോദരിമാരായ ദളിത് പെൺകുട്ടികൾ പീഡനത്തിനിരയായി മരിച്ച കേസിൽ ഇത് അഞ്ചാമത്തെ അറസ്റ്റാണ്. അയൽവാസിയായ പതിനേഴുകാരനെയാണ് നർക്കോട്ടിക്സെൽ ഡിവൈഎസ്പി എം.ജെ.സോജന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം അറസ്റ്റുചെയ്തത്.

മരിച്ച രണ്ടു പെൺകുട്ടികളെയും പ്രതി പലപ്പോഴായി ലൈംഗീകചൂഷണത്തിനിരയാക്കി. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. പെൺകുട്ടികളുടെ രണ്ടു ബന്ധുക്കൾ ഉൾപ്പെടെ നാലുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടികളുടെ അമ്മയുടെ ഇളയ്ച്ഛന്റെ മകനായ മധു , അമ്മയുടെ സഹോദരിയുടെ മകനായ പി.മധു , ‌കുട്ടികളെ ട്യൂഷൻ പഠിപ്പിച്ചിരുന്ന അയവാസിയായ പ്രദീപ്കുമാർ, കുട്ടികളോടൊപ്പം വീട്ടിൽ താമസിച്ച അച്ഛന്റെ സുഹൃത്തായ ഇടുക്കി രാജാക്കാട് സ്വദേശി ഷിബു എന്നിവർ റിമാൻഡിലാണ്. ‌‌അതേസമയം കുട്ടികളുടെ മരണത്തിലുളള ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല, കഴുത്തുമുറുകി മരിച്ചെന്നാണ് രണ്ടു പോസ്റ്റുമോർട്ടം റിപ്പോർട്ടുകളും.ഇതുപ്രകാരം മരണം കൊലപാതകമാണോയെന്നതിന് വ്യക്തതയുണ്ടായിട്ടില്ല. കേസിൽ അന്വേഷണം തുടരുകയാണ്.

ലണ്ടന്‍∙ ഇന്ത്യന്‍ ബാങ്കുകളില്‍നിന്നു 9000 കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ മുങ്ങിയ പ്രമുഖ ഇന്ത്യന്‍ വ്യവസായി വിജയ് മല്യയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തു. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡാണ് അറസ്റ്റ് ചെയ്തത്. മല്യയെ മെട്രോപ്പൊലീറ്റന്‍ കോടതിയില്‍ ഹാജരാക്കും. ഇന്ത്യയിലേക്കു നാടുകടത്തണോ എന്ന കാര്യത്തില്‍ കോടതിയാവും തീരുമാനമെടുക്കുക. ഇന്നു പുലര്‍ച്ചെയാണ് ബ്രിട്ടീഷ് പൊലീസ് മല്യയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം മാർച്ചിലാണു വിജയ് മല്യ രാജ്യം വിട്ടത്.

യുണൈറ്റഡ് ബ്ര്യൂവറീസ് ഹോൾഡിങ് ലിമിറ്റഡ് ചെയർമാൻ വിജയ് മല്യയെ ഇന്ത്യക്കു കൈമാറാന്‍ തയാറാണെന്നു ബ്രിട്ടന്‍ നേരത്തേ അറിയിച്ചിരുന്നു. മല്യയെ ബ്രിട്ടനില്‍നിന്നു തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിദേശകാര്യമന്ത്രാലയത്തിനു കൈമാറിയിരുന്നു. മല്യയെ മടക്കികൊണ്ടുവരാനായി ഇന്ത്യ-യുകെ സംയുക്ത നിയമസഹായ കരാര്‍ (എംഎല്‍എടി) പ്രാവര്‍ത്തികമാക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശം അംഗീകരിച്ച മുംബൈ പ്രത്യേക കോടതി വിധിയും ആഭ്യന്തര മന്ത്രാലയം നല്‍കിയിരുന്നു.

സ്വത്തു കൈമാറ്റം ഉൾപ്പെടെയുള്ള ഇടപാടുകൾ നടത്തരുതെന്ന ഡെറ്റ് റിക്കവറി ട്രൈബ്യൂണലിന്റെ (ഡിആർടി) ഉത്തരവു ലംഘിച്ചതിന് വിജയ് മല്യയ്ക്കെതിരെ കർണാടക ഹൈക്കോടതി വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ജൂൺ ഒന്നിനകം മല്യയെ ഹാജരാക്കാൻ ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി ലണ്ടനിലെ മേൽവിലാസത്തിലേക്കാണു വാറന്റ് അയച്ചിരുന്നത്. ജസ്റ്റിസുമാരായ ബി.എസ്.പാട്ടീലും ബി.വി.നാഗരത്നയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ജനുവരി 27ന് ഇതേ കോടതി മല്യയുടെ ബെംഗളൂരു വിലാസത്തിലേക്ക് അയച്ച അറസ്റ്റ് വാറന്റ് കൈപ്പറ്റാത്ത പശ്ചാത്തലത്തിലാണു പുതിയ വാറന്റ്.

വിജയ് മല്യയ്ക്കും മകൻ സിദ്ധാർഥ് മല്യയ്ക്കും യുണൈറ്റഡ് ബ്ര്യൂവറീസിലുള്ള ഓഹരികൾ ബ്രിട്ടിഷ് മദ്യക്കമ്പനിയായ ഡിയാജിയോയ്ക്കു കൈമാറില്ലെന്നു ട്രൈബ്യൂണലിനു 2013ൽ ഉറപ്പു നൽകിയിരുന്നു. ഇതു ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ നൽകിയ കോടതിയലക്ഷ്യ കേസിലാണു ഹൈക്കോടതി നടപടി. കേസ് കഴിഞ്ഞ മൂന്നിനു പരിഗണിച്ചപ്പോൾ, മല്യ ലണ്ടനിലായതിനാൽ അറസ്റ്റ് വാറന്റ് നടപ്പാക്കാൻ മാസങ്ങൾ എടുത്തേക്കുമെന്നു ബെംഗളൂരു പൊലീസ് ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു. തുടർന്നാണു ലണ്ടനിലെ വിലാസത്തിലേക്കു വീണ്ടും വാറന്റ് അയച്ചത്.

ബാങ്കിങ് കൺസോർഷ്യത്തിനു മല്യയുടെ കിങ്ഫിഷർ എയർലൈൻസ് 9000 കോടി രൂപ വായ്പക്കുടിശിക വരുത്തിയ കേസിൽ, കോടതി മുൻപാകെ നേരിട്ടു ഹാജരാകണമെന്ന നിർദേശം റദ്ദാക്കണമെന്നാവശ്യപ്പെട്ടു വിജയ് മല്യ നൽകിയ അപേക്ഷ കർണാടക ഹൈക്കോടതി കഴിഞ്ഞ ഡിസംബർ രണ്ടിനു തള്ളിയിരുന്നു.

 

കൊച്ചിയില്‍ ക്വട്ടേഷന്‍ സംഘം തന്നെ ആക്രമിച്ച സംഭവത്തിനു പിന്നിലുള്ളവരെ അറിയാം എന്ന് ഭാവന .എന്നാല്‍ വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ തല്‍ക്കാലം അവരുടെ പേരുകള്‍ പറയുന്നില്ല എന്നും നടി പറയുന്നു .ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തിലാണ് ആ ക്വട്ടേഷനു പിന്നിലെ സ്ത്രീയെ പറ്റി ഭാവന മനസുതുറന്നത്.

അതേസമയം, നടിയുടെ തുറന്നുപറച്ചിലോടെ ആ സ്ത്രീ ആരാണെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. സിനിമയില്‍ സജീവമായിരുന്ന ഒരു സൂപ്പര്‍ നടിയുടെ മേക്കപ്പ് നിര്‍വഹിക്കുന്ന ബ്യൂട്ടീഷ്യയായ സ്ത്രീയാണ് ക്വട്ടേഷന് പിന്നിലെന്നാണ് സിനിമക്കാര്‍ നല്കുന്ന സൂചന. സിനിമയില്‍ സജീവമല്ലാത്ത നടിയുടെ ആവശ്യപ്രകാരമായിരുന്നത്രേ ക്വട്ടേഷന്‍. സിനിമക്കാര്‍ക്കിടയില്‍ വലിയ സ്വാധീനമുള്ളയാളാണ് ഈ മേക്കപ്പുകാരി. എന്നാല്‍ ക്വട്ടേഷനു പിന്നിലെ ചോതോവികാരം എന്താണെന്ന കാര്യത്തില്‍ പലതരത്തിലുള്ള കഥകള്‍ പ്രചരിക്കുന്നുണ്ട്. മാസികയ്ക്കു നല്കിയ അഭിമുഖത്തില്‍ താന്‍ അനുഭവിച്ച കാര്യങ്ങള്‍ അതേപടി ഭാവന തുറന്നു പറയുന്നുണ്ട്.

താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും തെറ്റു ചെയ്തവന്‍ ശിക്ഷിക്കപ്പെടണമെന്നും പറയുന്ന ഭാവന ഈ സംഭവത്തിന്റെ പേരില്‍ താന്‍ ദുഃഖിക്കില്ലെന്നും വ്യക്തമാക്കുന്നു. തനിക്കെതിരേ ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീ ആണെന്നും അത് ആരാണെന്ന് സംശയം ഉണ്ടെങ്കിലും പേരു വെളിപ്പെടുത്താന്‍ തന്റെ പക്കല്‍ തെളിവില്ലെന്നും ഭാവന അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ഭാവനയുടെ വാക്കുകള്‍…

തൃശൂരിലെ വീട്ടില്‍ നിന്ന് കൊച്ചിയിലേക്ക് ഞാന്‍ പുറപ്പെട്ടത് സന്ധ്യ കഴിഞ്ഞാണ്. സമയം നോക്കി ചെയ്യാന്‍ കഴിയുന്ന ജോലിയല്ല സിനിമാ അഭിനയം എന്ന് എല്ലാവര്‍ക്കും അറിയാം. മാത്രമല്ല എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി രാത്രിയും പകലുമൊക്കെ യാത്ര ചെയ്യുകയാണ്. ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. അതിനിടയിലാണ് പിന്നാലെ വന്ന കാറ്ററിങ് വാന്‍ ഞാന്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുന്നതും എന്റെ ഡ്രൈവറും വാനിലുള്ളവരുമായി ചില വാക്കുതര്‍ക്കം ഉണ്ടാകുന്നതും. പെട്ടെന്ന് രണ്ടു പേര്‍ പിന്‍സീറ്റില്‍ എന്റെ ഇരുവശവുമായി കയറി. എന്റെ കൈയില്‍ ബലമായി പിടിച്ചു. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി. ഒരു പരിചയവും ഇല്ലാത്ത ആള്‍ക്കാരാണു വണ്ടിയില്‍ എനിക്കിരുവശവും ഇരിക്കുന്നത്. ആദ്യത്തെ അഞ്ചുമിനിറ്റ് എന്താണു സംഭവിച്ചത് എന്നു പറയാന്‍ പോലും ഇപ്പോഴും വാക്കുകളില്ല. എനിക്കു തന്നെ എന്റെ മാനസികാവസ്ഥ നിയന്ത്രിക്കാന്‍ കഴിയാതെ വന്നു. ശരീരം വല്ലാതെ തണുത്തു.

പിന്നെയാണ് ഞാന്‍ യാഥാര്‍ഥ്യ ബോധം വീണ്ടെടുത്തത്. ‘എന്നെ ഉപദ്രവിക്കാന്‍ വന്നതല്ല, ഡ്രൈവറെയാണ് അവര്‍ക്കു വേണ്ടത്, അയാള്‍ക്കിട്ട് നല്ല തല്ലു കൊടുക്കാനുള്ള ക്വട്ടേഷനുണ്ട്. എന്നെ ഞാന്‍ പറയുന്നിടത്ത് ഇറക്കിയിട്ട് ഡ്രൈവറെ അവര്‍ കൊണ്ടു പോകും’ എന്നൊക്കെയാണ് ആദ്യം പറഞ്ഞത്. അതു കേട്ട് ഞാന്‍ സമാധാനിച്ചു. ഡ്രൈവറും ഇവരും തമ്മിലുള്ള എന്തോ പ്രശ്നമാണ്, എനിക്കു പേടിക്കാനൊന്നുമില്ല എന്നായിരുന്നു ധാരണ. എന്നെ ലാല്‍ മീഡിയയില്‍ ഇറക്കണേയെന്ന് ഞാന്‍ പറഞ്ഞു. അപ്പോഴും അവര്‍ എന്റെ കൈയിലെ പിടുത്തം വിട്ടിരുന്നില്ല. സിനിമകളില്‍ മാത്രമാണ് ഞാന്‍ കിഡ്നാപ്പിങ് രംഗങ്ങള്‍ കണ്ടിട്ടുള്ളത്. കരഞ്ഞു ബഹളം വയ്ക്കുന്ന പാവം നായിക, കൈയില്‍ ബലമായി പിടിച്ച് തടിയന്‍ ഗുണ്ടകള്‍, പിന്നാലെ ബൈക്കില്‍ നായകന്‍… ബഹളം കൂട്ടിയാല്‍ ഇവര്‍ ഉപ്രദവിക്കുമോ എന്നായിരുന്നു എന്റെ പേടി.

കാറ്ററിങ് വാന്‍ അപ്പോഴും പിന്നാലെയുണ്ട്. ഇടയ്ക്ക് ഡ്രൈവറോടു പറഞ്ഞ് കാര്‍ നിര്‍ത്തിക്കുന്നു, ചിലര്‍ ഇറങ്ങുന്നു, മറ്റു ചിലര്‍ കയറുന്നു. അതോെട എനിക്ക് എന്തോ ചില പിശകുകള്‍ തോന്നിത്തുടങ്ങി. ഒരു അപകടം അടുത്തെത്തിയതു പോലെ. ഞാന്‍ പയ്യെപ്പയ്യെ മന:സാന്നിധ്യം വീണ്ടെടുത്തു. പിന്നാലെയുള്ള കാറ്ററിങ് വാനിന്റെ നമ്പര്‍ ഞാന്‍ നോക്കി മനസ്സില്‍ ഉരുവിട്ട് കാണാതെ പഠിക്കാന്‍ തുടങ്ങി. ഒപ്പം കയറിയിരിക്കുന്നവരുടെ ഓരോ മാനറിസങ്ങളും ലക്ഷണങ്ങളും സൂക്ഷിച്ചു മനസ്സിലാക്കി. കാര്‍ നിര്‍ത്തുന്നത് എവിടെയാണന്നു തിരിച്ചറിയാന്‍ ചുറ്റുമുള്ള സൈന്‍ബോര്‍ഡുകളും മറ്റു കാര്യങ്ങളും നോക്കി മനസ്സില്‍ ഉറപ്പിച്ചു. ഒപ്പമുള്ളവര്‍ക്ക് ഒരു സംശയവും തോന്നാത്ത രീതിയിലാണ് ഞാന്‍ ഇതൊക്കെ ചെയ്തത്.

ഇതിനിടയില്‍ പ്രധാനവില്ലനും കാറില്‍ കയറി. ഹണീ ബി ടുവിന്റെ ഷൂട്ടിങിന് ഗോവയില്‍ പോയപ്പോള്‍ എയര്‍പോര്‍ട്ടില്‍ എന്നെ വിളിക്കാന്‍ വന്നത് ഇയാളായിരുന്നു. അങ്ങനെ പരിചയമുണ്ട്. അയാളാണ് കാറില്‍വച്ച്, ഇത് എനിക്കെതിരെയുള്ള ക്വട്ടേഷനാണെന്നും അതു തന്നത് ഒരു സ്ത്രീയാണെന്നും പറയുന്നത്. ഞങ്ങള്‍ക്ക് നിന്റെ വീഡിയോ എടുക്കണം. ബാക്കി ഡീല്‍ ഒക്കെ അവര്‍ സംസാരിച്ചിച്ചോളും എന്നും പറഞ്ഞു. വിഡിയോ എടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഒരു ഫ്ലാറ്റില്‍ കൊണ്ടുപോകും. അവിടെ അഞ്ചുപേര്‍ കാത്തിരിക്കുകയാണ്. മയക്കുമരുന്നു കുത്തിവച്ച ശേഷം ബലാത്സംഗം ചെയ്യും. അതു വീഡിയോയില്‍ പകര്‍ത്തും. പിന്നെ എന്തൊക്കെ സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല. ഇതിനിടെ അവന്‍ എന്നെ പല രീതിയിലും ഉപദ്രവിക്കുന്നുണ്ടായിരുന്നു. ഒരുപാട് സംഭവവികാസങ്ങള്‍ ആ വണ്ടിക്കുള്ളില്‍ നടന്നു. ശരിക്കും നിസഹായിയാകുക എന്നു പറയില്ലേ അതായിരുന്നു എന്റെ അവസ്ഥ.

ഈ സംഭവങ്ങള്‍ക്കൊക്കെ സാക്ഷിയായി ആ വണ്ടിയില്‍ ഒരു കുരിശുമാല തൂങ്ങിക്കിടപ്പുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അതുനോക്കി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. ‘അവിചാരിതമായ സാഹചര്യങ്ങളില്‍ ഏതു പെണ്‍കുട്ടിയും അകപ്പെടാം. മനഃസാന്നിധ്യവും ആത്മവിശ്വാസവും ആ സമയത്തു കൈവിടരുത്. പതറരുത്. ആ ദിവസത്തെ അവസ്ഥയെ ഞാന്‍ എങ്ങനെ നേരിട്ടു എന്നു പറയുന്നതു ഒരുപാടു പെണ്‍കുട്ടികള്‍ക്കു പ്രയോജനപ്പെട്ടേക്കും എന്നു കരുതുന്നതു  കൊണ്ടാണ് ഇതെല്ലം താന്‍ പറയുന്നത് എന്നും നടി പറയുന്നു .

ഇന്ത്യൻ യുവമിഥുനങ്ങൾ എളുപ്പത്തിൽ പണം സമ്പാദിക്കുന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി മെയിൽ ഓൺലൈൻ .കിടപ്പറയിലെ പ്രണയം ഭര്‍ത്താവ് പോണ്‍ സൈറ്റിലേക്ക് തത്സമയം ലൈവ് സ്ട്രീം ചെയ്ത സംഭവത്തില്‍ മലയാളി യുവതി ഹൈദരാബാദിലെ ടെക്കി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയില്‍ ആണ്  ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്. ഹൈദരാബാദില്‍ അറസ്റ്റിലായ ടെക്കി ആറു മാസമായി ഭാര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ പോണ്‍ സൈറ്റിന് വിറ്റിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.  ഇത്തരത്തില്‍ സ്വന്തം കിടപ്പറ രംഗങ്ങള്‍ തത്സമയം പോണ്‍ സൈറ്റുകള്‍ക്ക് വിറ്റ് 15 ലക്ഷം രൂപ വരെ പ്രതിമാസം സമ്പാദിക്കുന്നവരുണ്ടെന്ന് സൈബര്‍ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏകദേശം രണ്ടായിരം പേരോളം ഇത്തരത്തില്‍ സ്വന്തം രംഗങ്ങള്‍ വിറ്റ് പണം സമ്പാദിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഹൈദരാബാദ് സംഭവത്തില്‍ ഭാര്യ അറിയാതെ ആയിരുന്നു ഭര്‍ത്താവിന്റെ ഇടപാട് എങ്കിലും അറിഞ്ഞുകൊണ്ടുതന്നെ ഇത്തരം ഇടപാടുകള്‍ നടത്തുന്ന ആയിരക്കണക്കിന് പേരുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പോണ്‍ സൈറ്റുകളില്‍ അടുത്തിടെയായി ഇന്ത്യന്‍ ദമ്പതികളുടെ വിഡിയോയുടെ മാര്‍ക്കറ്റ് ഉയര്‍ന്നിട്ടുണ്ട്. ഇതു മുതലെടുത്താണ് പലരും ഈ രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്. ചില ഇന്ത്യന്‍ ദമ്പതികള്‍ക്ക് പോണ്‍ വിപണിയില്‍ വലിയ ജനപ്രീതിയാണെന്നും ഇവരുടെ സബ്‌സ്‌ക്രൈബേഴ്‌സ് മില്യണ്‍ കടന്നതായും മെയില്‍ ഓൺലൈൻ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ട്രിപ് ക്ലബ് എന്ന പേരിലാണ് ഇത്തരം ലൈവ് സ്ട്രീമിങ് നടക്കുന്നത്. രണ്ടായിരം പേര്‍ വരെ തത്സമയം ഇത്തരം വിഡിയോകള്‍ കാണും. പണം നല്‍കിയാല്‍ മാത്രമേ ലൈവ് സ്ട്രീമിങ് കാണാന്‍ കഴിയൂ.

ചില പോണ്‍ വെബ്‌സൈറ്റുകള്‍ രജിസ്‌റ്റേര്‍ഡ് യൂസര്‍മാര്‍ക്ക് മാത്രമാണ് ഈ സൗകര്യം നല്‍കുക. ചില ദമ്പതികള്‍ ഇപ്പോള്‍ ഫുള്‍ടൈം കോണ്‍ട്രിബ്യൂട്ടേഴ്‌സായി മാറിയിരിക്കുകയാണെന്ന് ഡല്‍ഹി സൈബര്‍ ക്രൈം വിദഗ്ധന്‍ കിസ്ലേ ചൗധരി ചൂണ്ടിക്കാട്ടുന്നു. സബ്‌സ്‌ക്രൈബേഴ്‌സിന്റെ ആവശ്യപ്രകാരമുള്ള ചെയ്തികള്‍ക്ക് ദമ്പതികള്‍ മുതിരണം. ഇഷ്ടപ്പെടുന്നവര്‍ നല്‍കുന്ന ടിപ്‌സാണ് ഇവരുടെ വരുമാനം. ദിവസം 25000 മുതല്‍ 30000 വരെ രൂപയാണ് ഇത്തരത്തില്‍ സമ്പാദിക്കുന്നത്. അനായാസമുള്ള വരുമാനം എന്ന നിലയില്‍ കൂടുതല്‍ പേര്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടെന്നും കിസ്ലേ ചൂണ്ടിക്കാട്ടുന്നു.

പുതുമുഖങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെയാണ് സമ്പാദിക്കാന്‍ കഴിയുക. പരിചയ സമ്പന്നര്‍ 15 ലക്ഷം വരെയാണ് മാസം സ്വന്തമാക്കുന്നത് എന്ന് മറ്റൊരു സൈബര്‍ വിദഗ്ധനായ ദീപ് ശങ്കര്‍ പറയുന്നു. അനധികൃത ബിസിനസ് ആയതിനാല്‍ സൈബര്‍ പൊലീസ് ഇതിനെതിരേ ശക്തമായി രംഗത്തു വന്നിരിക്കുകയാണ്. ഐ ടി ആക്ട് 2000 സെക്ഷന്‍ 67എ പ്രകാരം ഇന്ത്യയില്‍ ഇത് നിയമവിരുദ്ധമാണ്. അതുകൊണ്ടുതന്നെ പുറം  രാജ്യങ്ങളിലാണ് ഇത്തരം സൈറ്റുകള്‍ ഹോസ്റ്റ് ചെയ്യുന്നത്.

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നടി പാര്‍വ്വതി രംഗത്ത്. താന്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ചാണ് പാര്‍വ്വതി തുറന്ന് പറഞ്ഞത്.ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.താന്‍ ലൈംഗിക പീഡനം നേരിട്ടിട്ടുണ്ടെന്നാണ് പാര്‍വ്വതി വെളിപ്പെടുത്തിയത്. തന്റെ സഹപ്രവര്‍ത്തകരില്‍ നിന്നാണ് ഈ ദുരനുഭവം നേരിട്ടത്. കൊച്ചിയില്‍ പ്രമുഖ നടി നേരിട്ട അനുഭവം തനിക്കും ഉണ്ടായി എന്നും പാര്‍വ്വതി പറയുന്നു .

ഇതെല്ലാം സമൂഹത്തില്‍ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ആരെയും ശിക്ഷിക്കാനല്ല താന്‍ ഇത് ഇപ്പോള്‍ പറയുന്നത്. മറിച്ച് തന്നെപോലെ ദുരനുഭവം നേരിട്ടവര്‍ക്ക് ആത്മവിശ്വാസം പകരാനാണ്. പീഡനത്തിന് ഇരയായ കാര്യം തുറന്ന് പറയുന്നത് വ്യക്തിപരമായ തീരുമാനമാണ്. -പാര്‍വ്വതി പറഞ്ഞു.

സ്ത്രീകളും പെണ്‍കുട്ടികളും തങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് നടത്തുന്ന ഫ്‌ളാഷ് മോബ് വൈറലാകുന്നു. തൃശ്ശൂരിലെ ഒരു ബസ്‌സ്‌റ്റോപ്പില്‍ ഇവര്‍ നടത്തിയ ഡാന്‍സും പാട്ടുമെല്ലാം സദാചാര പോലീസ് ചമയുന്നവര്‍ക്ക് എതിരെയുള്ള പ്രതിഷേധമാണ്.

ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു ഊരാളി എന്ന മ്യൂസിക് ബാന്‍ഡ് അവതരിപ്പിച്ച ഒരു ഗാനമായിരുന്നു അത്. അത് പിന്നീട് സിനിമയ്ക്കു വേണ്ടി ഉപയോഗിക്കുകയായിരുന്നു. ഏമാന്‍മാരെ എന്ന ഗാനം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ‘സോങ് ഫോര്‍ ജെന്‍ഡര്‍ ജസ്റ്റിസ്’ എന്ന പേരില്‍ ഗോപിനാഥിന്റെ ആശയത്തില്‍ അരവിന്ദ് വി എസ് വരികളെഴുതി രഞ്ജിത്ത് ചിറ്റാട സംഗീതം നല്കി ഒരു ബദല്‍ ഗാനം പുറത്തിറക്കുകയായിരുന്നു. ‘സോങ് ഫോര്‍ ജെന്‍ഡര്‍ ജസ്റ്റിസ്’ ആലപിച്ചിരിക്കുന്നത് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക പുഷ്പവതിയാണ്.

‘ഏമാന്മാരെ ഏമാന്മാരെ ഞങ്ങളുമുണ്ടേ ഇവിടെ കൂടെ.. ഞങ്ങള്‍ രാത്രിയിലിറങ്ങി നടക്കും മുടിച്ചഴിച്ചിട്ട് നടക്കും ഞങ്ങള്‍ ലെഗ്ഗിന്‍സുമിട്ടു നടക്കും താലിയിടില്ല തട്ടമിടമില്ല ചോദിക്കാന്‍ വന്നാല്‍ പേടിക്കത്തില്ല’ എന്നിങ്ങനെ പോകുന്നു വരികള്‍. വീഡിയോ ഒന്നു കണ്ടു നോക്കൂ-

Copyright © . All rights reserved