Movies

സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് കുടുംബം. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററില്‍ ആണെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നോക്കുകയാണെന്നും കുടുംബം വ്യക്തമാക്കി. തലച്ചോറിന് ആഘാതമുണ്ടെന്നും കുടുംബം വ്യക്തമാക്കി. നിര്‍മ്മാതാവ് വിജയ് ബാബുവും മരണ വാര്‍ത്ത നിഷേധിച്ച് രംഗത്ത് വന്നിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസ് അന്തരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്.

2015ല്‍ കരി എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തു. പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലാണ് ഷാനവാസിന് ഹൃദയാഘാതമുണ്ടായത്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന, നടന്‍ ഹൃത്വിക് റോഷന്റെ മുന്‍ഭാര്യയും ഇന്റീരിയര്‍ ഡിസൈനറുമായ സുസൈന്‍ ഖാന്‍ എന്നിവര്‍ അറസ്റ്റില്‍. മുംബൈ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

മുംബൈ വിമാനത്താവളത്തിന് സമീപത്തുള്ള മുംബൈ ഡ്രാഗണ്‍ ഫ്‌ലൈ ക്ലബില്‍ ഇന്നലെ രാത്രി നടന്ന റെയ്ഡിലാണ് അറസ്റ്റ് നടന്നത്. മുംബൈ ക്ലബ്ബിലെ ഏഴ് സ്റ്റാഫുകളും ഉള്‍പ്പെടെ 34 പേരെയാണ് ഇവിടെ നിന്നും അറസ്റ്റ് ചെയ്തത്. ഗായകന്‍ ഗുരു രണ്‍ധാവയും അറസ്റ്റിലായിരുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ, നിയമാനുസൃതമായതില്‍ കൂടുതല്‍ അതിഥികളെ ക്ലബ്ബില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും വന്നവര്‍ ആരും തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.

ബ്രിട്ടണില്‍ രൂപമാറ്റം വന്ന കൊവിഡ് വൈറസ് കണ്ടെത്തിയതിന് പിന്നാലെ മഹാരാഷ്ട്രയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. തിങ്കളാഴ്ച്ച മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു.

സൂഫിയും സുജാതയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ഷാനവാസ് നരണിപ്പുഴയെ ഹൃദയാഘാതത്തെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ കോയമ്പത്തൂർ കെജി ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ ആണ്. ഷാനവാസ് അപകടനില തരണം ചെയ്തിട്ടില്ലെന്നും 72 മണിക്കൂർ നേരത്തേ നിരീക്ഷണം വേണമെന്നുമാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

കൊറോണയുടെ സാഹചര്യത്തെ തുടർന്ന് നേരിട്ട് ഒടിടി റിലീസിന് എത്തിയ ആദ്യ ചിത്രമായിരുന്നു  സൂഫിയും സുജാതയും. ദേവ്നന്ദൻ, ജയസൂര്യ, അദിതി റാവു ഹൈദരി എന്നിവർ മുഖ്യവേഷങ്ങളിൽ എത്തിയ ചിത്രം മികച്ച അഭിപ്രായം സ്വന്തമാക്കി. പുതിയ സിനിമയുടെ തിരക്കഥാ രചനയ്ക്കായി അട്ടപ്പാടിൽ പോയിരിക്കവെ ആണ് ഷാനവാസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

മോഹൻലാലിന്‍റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രമാണ് കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ. ഷൂട്ടിംഗ് തിരക്കുകൾ കാരണം തിലകൻ ആദ്യം അച്യുതമേനോൻ എന്ന കഥാപാത്രം വേണ്ട എന്ന് വച്ചിരുന്നു. ഒടുവിൽ സിബി മലയിലിന്‍റെയും ലോഹിതദാസിന്‍റെയും നിർബന്ധത്തെത്തുടർന്ന് തിലകന്‍റെ സമയം നോക്കിയാണ് സിനിമ ചിത്രീകരിച്ചത്.

തിലകന് മാത്രമല്ല, മോഹൻലാലിനും കിരീടത്തിൽ അഭിനയിക്കാൻ ആദ്യം താത്പര്യമില്ലായിരുന്നുവത്രേ. ഒഴിഞ്ഞു മാറാൻ പോലും ലാൽ ശ്രമിച്ചിരുന്നു. സംവിധായകൻ സിബി മലയിലിന്‍റെ പത്താമത്തെ സിനിമയും ലോഹിതദാസിന്‍റെ രചനയിൽ മോഹൻലാൽ അഭിനയിക്കുന്ന ആദ്യത്തെ ചിത്രവുമാണ് കിരീടം.

ലോഹി-സിബി കൂട്ടുകെട്ടിന്‍റെ സിനിമയെ കുറിച്ചുള്ള ഊഹാപോഹങ്ങൾ കേട്ട മോഹൻലാലിന് ഈ സിനിമ ചെയ്യാൻ ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. മോഹൻലാലിനോട് കഥ പറയാൻ വേണ്ടി, ലാൽ അഭിനയിക്കുന്ന ലൊക്കേഷനുകളിലെല്ലാം സിബി മലയിലും ലോഹിതദാസും കയറിയിറങ്ങി.

ലാൽ അന്ന് മൂന്ന് സിനിമകളുടെ തിരക്കുകളുമായി ലൊക്കേഷനിൽ നിന്ന് ലൊക്കേഷനിലേക്ക് ഓടി നടക്കുകയാണ്. കഥ കേൾക്കാതെ ഒഴിഞ്ഞു മാറിയാൽ സിബിക്കും ലോഹിതദാസിനും വിഷമമാവും എന്ന് കരുതി ലാൽ കഥ കേൾക്കാൻ ഇരുന്നു.

ഒട്ടും താത്പര്യമില്ലാതെ അലസമായ മനസോടെയാണ് കഥ കേട്ട് തുടങ്ങിയത്. കഥ പുരോഗമിക്കുന്തോറും മോഹൻലാൽ ആവേശഭരിതനായി. ക്ലൈമാക്സ് പറഞ്ഞു കഴിഞ്ഞതും നിറകണ്ണുകളോടെ സിബിക്കും ലോഹിക്കും നേരേ കൈ നീട്ടി ലാൽ പറഞ്ഞു, ഇതാണ്.. ഇതാണ് ഞാൻ ചെയ്യുന്ന അടുത്ത പടം.

നായികയായി പലരെയും പരിഗണിച്ചെങ്കിലും ലോഹിക്കും സിബിക്കും പാർവതിയെ നായികയായി ലഭിച്ചാൽ നന്നായിരുന്നു എന്നുണ്ടായിരുന്നു. ഏഴോളം ചിത്രങ്ങളുടെ തിരക്കിലാണ് അന്ന് പാർവതി. എങ്കിലും സിബി-ലോഹി-ലാൽ ചിത്രം എന്ന് കേട്ടപ്പോൾ എങ്ങനെയും സഹകരിക്കാം എന്ന് പാർവതി വാക്ക് കൊടുക്കുകയായിരുന്നു.

 

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സായ് പല്ലവി. അന്യഭാഷക്കാരിയായ സായ് ആദ്യം മലയാളികളുടെയും പിന്നീട് തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെയെല്ലാം ഹൃദയം കീഴടക്കുകയായിരുന്നു.  സോഷ്യൽ മീഡിയയിൽ അത്രയധികം സജീവമല്ലാത്ത സായ് പല്ലവി സിനിമ വിശേഷങ്ങൾ മാത്രമാണ് കൂടുതലായും പങ്കുവയ്ക്കുക. വളരെ വിരളമായിട്ടാണ് സമൂഹ മാധ്യമങ്ങളിൽ നടി പ്രത്യക്ഷപ്പെടുന്നതെങ്കിലും സായ് പല്ലവിയുടെ പോസ്റ്റുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇപ്പോഴിതാ ഒരു സിനിമാ സ്വപ്നം പങ്കുവച്ചിരിക്കുകയാണ് നടി. സൂം ടീവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാധുരി ദീക്ഷിത്, സഞ്ജയ് ലീല ബൻസാലി, ഐശ്വര്യ റായ് എന്നിവർക്കൊപ്പം വർക്ക് ചെയ്യാനുള്ള ആഗ്രഹത്തക്കുറിച്ചാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. ആരുടെ കൂടെ അഭിനയിക്കാനാണ് ഏറ്റവും ആഗ്രഹിക്കുന്നതെന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി.  അവർക്കൊപ്പം അഭിനയിക്കണമെന്ന് എപ്പോഴൊക്കെയോ ആഗ്രഹിച്ചിട്ടുണ്ടെന്ന് നടി പറഞ്ഞു. കൂടാതെ സിനിമയിൽ എത്തി അഞ്ചുവർഷമായെങ്കിലും താനിപ്പോഴും ഒരു ന്യൂ കമർ ആയിട്ടാണ് സ്വയം വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ സിനിമയുടെ സ്ക്രിപ്റ്റിനാണ് പ്രാധാന്യം കൊടുക്കുന്നത്. രണ്ടു കോടി തരാമെന്ന് പറഞ്ഞാലും ആ പരസ്യ ചിത്രം ചെയ്യില്ലെന്നും സായി പല്ലവി പറഞ്ഞു.

തന്നെ ട്യൂബ് ലൈറ്റ് എന്ന് ആളുകൾ വിളിക്കാറുണ്ടെന്നു മറ്റൊരഭിമുഖത്തിൽ സായ് പറഞ്ഞു. അതിന് കാരണം പലപ്പോഴും തമാശകൾ കേട്ടാൽ എനിക്ക് പെട്ടെന്ന് മനസിലാവില്ല. പ്രത്യേകിച്ചും ഡബ്ബിൾ മീനിംഗ് ജോക്കുകളൊന്നും എനിക്ക് പെട്ടെന്ന് പിടികിട്ടില്ല. ആരെങ്കിലും പറഞ്ഞു തരണം- പല്ലവി പറഞ്ഞു.

ജയസൂര്യ- പ്രജേഷ് സെന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘വെള്ളം’ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഒഴിവായത് ഭയപ്പെടുത്തുന്ന ദുരന്തം. ജയസൂര്യ പവര്‍ ടില്ലര്‍ ഓടിക്കുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട പവര്‍ ടില്ലര്‍ മുന്നോട്ടു കുതിക്കുകയായിരുന്നു. അണിയറ പ്രവര്‍ത്തകര്‍ കൃത്യസമയത്തു ഇടപെട്ടതിനാല്‍ ആപത്തില്‍ നിന്നും താരം രക്ഷപ്പെട്ടു.

ഡ്യൂപ്പ് ചെയ്യുമായിരുന്നിട്ടും ആ ഷോട്ട് ന്നന്നാക്കുവാന്‍ ജയസൂര്യ കാണിച്ച ഉത്തരവാദിത്വം ലോക്കേഷനില്‍ പലരെയും ഞെട്ടിച്ചു എന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ക്യാപ്റ്റന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രജേഷ് സെന്‍ ജയസൂര്യയെ നായകനാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെള്ളം. കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്.

പൂർണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ‘വെള്ളം’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്

ജയസൂര്യയുടെ നായികമാരായി സംയുക്ത മേനോന്‍, സ്‌നേഹ പാലിയേരി എന്നിവര്‍ എത്തുന്നു. സിദ്ധിഖ്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, ബേബി ശ്രീലക്ഷ്മി തുടങ്ങിയവര്‍ക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും അണിനിരക്കുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

ജയസൂര്യയുടെ നായികമാരായി സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവർ എത്തുന്നു

ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനു പി. നായരും ജോണ്‍ കുടിയാന്‍മലയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോ-പ്രൊഡ്യൂസര്‍ ബിജു തോരണത്തേല്‍, ജോസ്‌കുട്ടി ജോസ് മഠത്തില്‍. റോബി വര്‍ഗീസ് രാജ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ബിജിത്ത് ബാല. ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്നതാണെങ്കിലും കോവിഡ് ലോക്ഡൗണിനിടെ മാറ്റി വെയ്ക്കുകയായിരുന്നു. കോവിഡിന് ശേഷം തിയേറ്ററില്‍ തന്നെ ചിത്രം റിലീസിനെത്തുമെന്ന് പ്രജേഷ് സെന്‍ വ്യക്തമാക്കിയിരുന്നു.

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ഫഹദ് ഫാസിലും ഒന്നിക്കുന്നു. അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ‘പാട്ട്’ എന്ന ചിത്രത്തിലാണ് ഫഹദിന്റെ നായികയായി നയന്‍താര എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചാണ് ഇക്കാര്യം അല്‍ഫോന്‍സ് പുത്രന്‍ പുറത്തുവിട്ടിരിക്കുന്നത്. പഴയ ഓഡിയോ കാസറ്റിന്റെ മാതൃകയിലാണ് ടൈറ്റില്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഫഹദും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാട്ട്. യുജിഎം എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംവിധാനം, എഡിറ്റിംഗ്, സംഗീത സംവിധാനം എന്നിവ അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.

അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അല്‍ഫോന്‍സ് പുതിയ ചിത്രം ഒരുക്കുന്നത്. നേരം, പ്രേമം എന്നിങ്ങനെ രണ്ട് സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. ചിത്രം തെന്നിന്ത്യന്‍ ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു.

ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന നിഴല്‍ എന്ന ചിത്രത്തിലാണ് നയന്‍താര നായികയായി എത്തുന്നത്. നെട്രികണ്‍, അണ്ണാത്തെ, കാതുവാകുല രെണ്ടു കാതല്‍ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. അതേസമയം, ഇരുള്‍, തങ്കം, ജോജി, മലയന്‍കുഞ്ഞ് എന്നീ ചിത്രങ്ങളാണ് ഫഹദിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

ബല്‍ത്തങ്ങാടിക്കു സമീപം ഉജിരെയില്‍ മലയാളി ബിസിനസുകാരന്‍റെ മകനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി.

ഉജിരെയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗം ബിജോയ് അറയ്ക്കലിന്‍റെയും കണ്ണൂര്‍ സ്വദേശിനി ശാരിതയുടെയും മകന്‍ എട്ടുവയസുകാരനായ അനുഭവിനെയാണ് തട്ടിക്കൊണ്ടുപോയത്.

സംഘാംഗങ്ങള്‍ പിന്നീട് കുട്ടിയുടെ അമ്മയെ ഫോണില്‍ വിളിച്ച് 17 കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടു.

വ്യാഴാഴ്ച വൈകുന്നേരം വീടിനു മുന്നില്‍വച്ചാണ് വെള്ളനിറമുള്ള കാറിലെത്തിയ മൂന്നോ നാലോ പേരടങ്ങിയ സംഘം കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയതെന്ന് ബിജോയിയുടെ പിതാവ് ശിവന്‍ ബെല്‍ത്തങ്ങാടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

റിട്ട. നേവി ഉദ്യോഗസ്ഥനായ ശിവന്‍ കുട്ടിക്കൊപ്പം സായാഹ്നസവാരി കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു. വീടിന്‍റെ ഗേറ്റിനു സമീപത്തെത്തുമ്പോള്‍ അല്പം മുന്നിലായി നടന്നുനീങ്ങിയ കുട്ടിയെ പെട്ടെന്ന് അടുത്തെത്തിയ കാര്‍ നിര്‍ത്തി അതിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.

ശിവന്‍ പിന്നാലെ ഓടിയെങ്കിലും കാര്‍ വേഗത്തില്‍ ഓടിച്ചുപോയി. അല്പസമയം കഴിഞ്ഞാണ് ശാരിതയെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്.

ശിവന്‍റെ മകന്‍ ബിജോയ് ഉജിരെയില്‍ തന്നെ ബിജോയ് ഏജന്‍സീസ് എന്ന സ്ഥാപനം നടത്തുകയാണ്. ഉജിരെ രാധാ സ്ട്രീറ്റിലാണ് ഇവര്‍ താമസിക്കുന്നത്.

സംഭവത്തിനു തൊട്ടുപിന്നാലെ ബല്‍ത്തങ്ങാടി പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും കുട്ടിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.

ഇതിനിടയില്‍ സംഘാംഗങ്ങള്‍ വീണ്ടും കുട്ടിയുടെ വീട്ടില്‍ വിളിച്ച് മോചനദ്രവ്യം ബിറ്റ്‌കോയിനായി നല്‍കാന്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

ഒന്നും രണ്ടും അല്ല 22 കിലോ ശരീരഭാരം കുറച്ച് വിസ്മയമായി മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍. ശരീരഭാരം കുറച്ചതിന് പിന്നിലെ രഹസ്യം തുറന്നുപറയുകയാണ് താരപുത്രി. സമൂഹമാധ്യമത്തിലെ അനുഭവകുറിപ്പിലൂടെയാണ് വിസ്മയ മനസ്തുറക്കുന്നത്.

തായ്‌ലന്‍ഡില്‍ താമസിക്കുന്ന വിസ്മയ ആയോധനകലാ പരിശീലനത്തിലൂടെയാണ് 22 കിലോ കുറച്ചിരിക്കുന്നത്. തായ്‌ലന്‍ഡിലെ ഫിറ്റ് കോഹ് ടെയിനിങ് സെന്ററിനും പരിശീലകന്‍ ടോണിക്കും നന്ദി പറഞ്ഞു കൊണ്ടുള്ള കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വിസ്മയ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ജീവിതംതന്നെ മാറിമറിഞ്ഞെന്നും വളരെ മനോഹരമായ ഒരനുഭവമായിരുന്നെന്നും വിസ്മയ പറയുന്നു.

വിസ്മയയുടെ കുറിപ്പ് വായിക്കാം

തായലന്‍ഡില്‍ ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദി പറയാന്‍ വാക്കുകളില്ല. മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള അദ്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിനുവേണ്ടി ഒന്നും ചെയ്യാതെ വര്‍ഷങ്ങള്‍ ചിലവഴിച്ചു. പടികള്‍ കയറുമ്പോള്‍ എന്റെ ശ്വാസം പലപ്പോഴും നിന്നു പോവുമായിരുന്നു. ഇപ്പോഴിതാ ഞാന്‍ 22 കിലോ കുറച്ചു, ശരിക്കും ഒരുപാട് സുഖം തോന്നുന്നു.

എന്തൊരു സാഹസികമായ യാത്രയായിരുന്നു ഇത്. ആദ്യമായി മ്യു തായ് പരീക്ഷിക്കുന്നതു മുതല്‍ അതിമനോഹരമായ കുന്നുകള്‍ കയറുന്നതും സൂര്യാസ്മയ നീന്തലുകളും ഒരു പോസ്റ്റ്കാര്‍ഡു പോലെ തോന്നിപ്പിക്കുന്നു. ഇത് ചെയ്യാന്‍ ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് ലഭിക്കാനില്ല. എന്റെ കോച്ച് ടോണി ഇല്ലാതെ എനിക്കിത് സാധ്യവുമായിരുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍ ഏറ്റവും മികച്ച കോച്ച്. ദിവസത്തിലെ ഓരോ നിമിഷവും അദ്ദേഹത്തിന്റെ നൂറു ശതമാനം പരിശ്രമവും എനിക്കായി നല്‍കി. എല്ലായ്‌പ്പോഴും പിന്തുണച്ചു, എന്റെ ലക്ഷ്യത്തെക്കുറിച്ച് ബോധവാനായി, എന്നെ നിരന്തരം പ്രോത്സാഹിപ്പിച്ചു. പരിക്കുകള്‍ പറ്റിയപ്പോള്‍ എന്നെ സഹായിച്ചു. കഠിനമായ സമയങ്ങളില്‍ തളരാതെ മുന്നോട്ട് പോവണമെന്ന് എന്റെ തലച്ചോറിനെ പഠിപ്പിച്ചു. എനിക്കിതിന് കഴിയില്ല എന്ന് തോന്നിയ സമയങ്ങളില്‍ അതിന് കഴിയുമെന്ന് അദ്ദേഹം കാണിച്ചു തന്നു.

ഭാരം കുറയ്ക്കുക എന്നതിലുപരി എനിക്ക് ഇവിടെ നിന്ന് ലഭിച്ച കുറേയേറെ കാര്യങ്ങളുണ്ട്. പുതിയ കാര്യങ്ങള്‍ ചെയ്തു, മനോഹരമായ മനുഷ്യരെ കണ്ടുമുട്ടി. എന്നില്‍ വിശ്വസിക്കാന്‍ പഠിച്ചു, എന്നെ പുഷ് ചെയ്യാനും, ചെയ്യണമെന്നു പറയുന്നതിനേക്കാളും അത് പ്രാവര്‍ത്തികമാക്കാനും പഠിച്ചു. ഇത് ജീവിതം മാറ്റിമറിച്ചെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഏറ്റവും മനോഹരമായ ദ്വീപിലെ മികച്ച ആളുകള്‍ക്ക് നടുവിലായിരുന്നു ഞാന്‍. തീര്‍ച്ചയായും ഞാന്‍ മടങ്ങിവരും! ‘ ഒരു കോടി നന്ദി…

 

 

View this post on Instagram

 

A post shared by Maya Mohanlal (@mayamohanlal)

ബോളിവുഡിന് കുരിക്കായി വീണ്ടും ലഹരിമരുന്ന് ബന്ധം. ബോളിവുഡ് സംവിധായകനും നിർമ്മാതാവും കിങ് മേക്കറുമായ കരൺ ജോഹറിന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ്. 2019ൽ കരണിന്റെ വസതിയിൽ മയക്കുമരുന്നു പാർട്ടി നടന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് എൻസിബി നോട്ടീസ് അയച്ചിരിക്കുന്നത്.

അതേസമയം എന്നാണ് കരണിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത് എന്ന് എൻസിബി പുറത്തുവിട്ടിട്ടില്ല. ദീപിക പദുക്കോൺ, അർജുൻ കപൂർ, വിക്കി കൗശൽ, വരുൺ ധവാൻ, രൺബീർ കപൂർ, മലൈക അറോറ തുടങ്ങി പല പ്രമുഖ താരങ്ങളും അന്ന് കരണിന്റെ വീട്ടിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തിരുന്നെന്നാണ് വീഡിയോകൾ തെളിയിക്കുന്നത്

അന്ന് കരണിന്റെ വസതിയിൽ ബോളിവുഡിലെ പ്രമുഖ താരങ്ങൾ പങ്കെടുത്ത ആ പാർട്ടിയിലേതെന്ന് കരുതുന്ന വിവാദ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. പ്രചരിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട് കരണിന് നോട്ടീസ് അയച്ചതായി നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിലെ ഉദ്യോഗസ്ഥൻ തന്നെയാണ് വെളിപ്പെടുത്തിയത്.

ശിരോമണി അകാലിദൾ നേതാവായ മഞ്ജിന്ദർ സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സെപ്റ്റംബറിലാണ് പരാതി നൽകിയിരിക്കുന്നത്. എൻസിബിയുടെ മഹാരാഷ്ട്ര സോണൽ യൂണിറ്റിനാണ് പരാതി ലഭിച്ചിരിക്കുന്നതെന്നും പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ മനസ്സിലാക്കാനാണ് കരണിന് നോട്ടീസ് അയച്ചതെന്നും എൻസിബി വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved