ചലച്ചിത്ര താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. റിപ്പോര്‍ട്ടര്‍ ടിവിയുടെ വോട്ടുപടം എന്ന പരിപാടിയിലാണ് വിനയ് തന്റെ നിലപാട് വ്യക്തമാക്കിയത്.
തിരക്കുള്ള നടന്‍മാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംപിയോ, എംഎല്‍എയോ ആയി കഴിയുമ്പോള്‍ അവര്‍ക്ക് ആ പദവിയോട് നീതി പുലര്‍ത്താന്‍ കഴിയുമോ എന്നതില്‍ തനിക്ക് സംശയമുണ്ടെന്നാണ് താരം പറഞ്ഞത്.
അതേസമയം കലാകാരന്‍മാര്‍ എപ്പോഴും സ്വതന്ത്രരായിരിക്കണമെന്നും ഒരു പാര്‍ട്ടിയുടെയും പക്ഷം പിടിക്കരുതെന്നും അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അത് ബാധിക്കുമെന്നും താരം പറഞ്ഞു. എന്നാല്‍ അഴിമതി രഹിത പ്രവര്‍ത്തങ്ങള്‍ ചെയ്യുമെന്ന് ഉറപ്പുള്ള വ്യക്തികള്‍ക്ക് വോട്ട് ചെയ്യുമ്പോള്‍ പാര്‍ട്ടി നോക്കേണ്ട ആവശ്യമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം കലാലയ രാഷ്ട്രീയം നല്ലതാണെന്നും എന്നാല്‍ അതൊരിക്കലും അക്രമ രാഷ്ട്രീയമായി മാറരുതെന്നും നമ്മള്‍ കാരണം മറ്റൊരാള്‍ക്ക് ആപത്ത് വരുന്ന രീതിയിലുള്ള രാഷ്ട്രീയം നല്ലതല്ലെന്നും വിനയ് പറഞ്ഞു.
തെന്നിന്ത്യൻ സിനിമയുടെ സ്വപ്ന റാണിയായി മാറിയ മാധവിയെ അത്ര വേഗമൊന്നും മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. ആകാശദൂതിലെ ആനിയായി അന്നും ഇന്നും കണ്ണു നിറയിക്കുകയാണ് മാധവി. മലയാളികളുടെ ഉണ്ണിയാർച്ചയ്ക്കും മാധവിയുടെ മുഖമാണ്.
ഒരുകാലത്ത് മലയാള സിനിമയില്‍ പൊതുവേയുള്ള ഒരു അന്ധവിശ്വാസമായിരുന്നു മാധവി ഒരു ഭാഗ്യമില്ലാത്ത നായികയാണ് എന്നുള്ളത്. മാധവി അഭിനയിച്ച ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വിജയം കൊണ്ടു വരില്ല എന്നായിരുന്നു സിനിമാക്കാരുടെ ചിന്ത. എന്നാല്‍ ഈ വിശ്വാസത്തെ പൊളിച്ചെഴുതി കൊണ്ടാണ് ‘ആകാശദൂത്’ എന്ന ചിത്രം മലയാള സിനിമയില്‍ ചരിത്ര വിജയമായത്. പിന്നാലെ വിജയ ചിത്രങ്ങളുടെ ഭാഗമായെങ്കിലും നായികമാരുടെ പതിവ് രീതി പോലെ വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും മറയുകയായിരുന്നു മാധവി.
എന്നാൽ, മറ്റുനായികമാരെ പോലെ വീട്ടമ്മയായി ഒതുങ്ങിയില്ല മാധവി. ഭർത്താവ് റാൽഫ് ശർമ്മയ്ക്കും മക്കൾക്കുമൊപ്പം അമേരിക്കയിലെ ന്യൂ ജഴ്‌സിയിലാണ് മേധാവി താമസം. വെറും ജീവിതമല്ല, അത്യാഢംബര ജീവിതം തന്നെയാണ് ബിസിനസുകാരനായ ഭർത്താവ് മാധവിക്കായി ഒരുക്കിയത്.
44 ഏക്കർ സ്ഥലത്ത് മൂന്നു പെൺമക്കൾക്കും ഭർത്താവിനുമൊപ്പം ബംഗ്ലാവിലാണ് മാധവിയുടെ താമസം. വിവിധയിനം പക്ഷികളും, മൃഗങ്ങളുമെല്ലാം ഈ 44 ഏക്കർ വളപ്പിലുണ്ട്. മാത്രമല്ല, വിവാഹ ശേഷം വിമാനം പറത്താനുള്ള ലൈസൻസും സ്വന്തമായി വിമാനവും മാധവി സ്വന്തമാക്കി കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ മാധവി വിമാനം ഓടിക്കുന്ന ചിത്രങ്ങളൊക്കെ ശ്രദ്ധ നേടിയിരുന്നു.
വളരെ നാടകീയമായിരുന്നു മാധവിയുടെ വിവാഹവും. കുടുംബത്തിന്റെ ഗുരുവായ സ്വാമിരാമ ഗുരുവിന്റെ നിർദേശ പ്രകാരമാണ് ഇന്ത്യയിലും ജർമനിയിലും വേരുകളുള്ള റാൽഫ് ശർമ്മയെ നടി വിവാഹം ചെയ്തത്. തന്റെ ഹിന്ദു ആത്മീയഗുരു സ്വാമിരാമയുടെ അനുയായികളിലൊരാളായ റാൽഫ് ശർമ എന്ന ഫാർമസ്യൂട്ടിക്കൽ ബിസിനസുകാരനെയാണ് മാധവി വിവാഹം ചെയ്തത്. റാൽഫ് തന്റെ ഗുരു സ്വാമിരാമനെ ഇരുപത്തിമൂന്നാം വയസ്സിൽ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ സയൻസ് ആൻഡ് ഫിലോസഫിയിൽ വച്ച് കണ്ടുമുട്ടിയിരുന്നു. മാധവി ആദ്യമായി ഗുരു സ്വാമിരാമനെ കണ്ടത് 1995ലാണ്. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് 1996 ഫെബ്രുവരി 14 ന് ഇരുവരും വിവാഹിതരായത്.
1962ൽ ഹൈദരാബാദിൽ ജനിച്ച മാധവി 1976-ൽ പുറത്തിറങ്ങിയ ‘തൂർപു പഡമര’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. 17 വർഷത്തോളമുള്ള തന്റെ അഭിനയ ജീവിതത്തിൽ തെലുഗു, തമിഴ്, മലയാളം, കന്നട ചിത്രങ്ങൾക്ക് പുറമേ ഹിന്ദി, ബംഗാളി, ഒറിയ ചിത്രങ്ങളിലും മാധവി അഭിനയിച്ചു.
അതേസമയം, ചെറുപ്പം മുതൽ ആത്മീയതയോട് വളരെയധികം ചേർന്ന് നിൽക്കുന്ന മാധവി ആന്ധ്രയിൽ ഒരു വാർധക്യ ഭവനം പണിയാനുള്ള തയ്യാറെടുപ്പിലാണ്. അതും കുടുംബ ഗുരുവിന്റെ പേരിലാണ്. അതോടൊപ്പം, ഇനിയൊരിക്കലും സിനിമയിലേക്ക് മടങ്ങി വരില്ലെന്ന് ഉറച്ച് തീരുമാനിച്ചിട്ടുമുണ്ട് താരം. 1976 മുതൽ 1996 വരെ ഏകദേശം മുന്നോറോളം ചിത്രങ്ങളിൽ മാധവി വേഷമിട്ടിരുന്നു. മലയാള സിനിമയിലായിരുന്നു നടിക്ക് ശ്രദ്ധേയ വേഷങ്ങൾ ലഭിച്ചത്. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയുമെല്ലാം നായികയായി മാധവി വേഷമിട്ടിരുന്നു.
ചക്കപ്പഴം എന്ന ഹാസ്യ പരമ്പര ഏറെ ശ്രദ്ധേയമാവുകയാണ്. ലോക്ഡൗണ്‍ സമയത്ത് എത്തിയ പരമ്പര കുടുംബ പ്രേക്ഷകരുടെ പ്രിയ പരിപാടിയായി മാറി. അവതാരകയായ അശ്വതി ശ്രീകാന്ത് ആദ്യമായി അഭിനയിക്കുന്ന പരമ്പരയാണിത്. ശ്രീകുമാര്‍, റാഫി, ശ്രുതി രജനികാന്ത്, സബിറ്റ, അര്‍ജുന്‍ സോമശേഖര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. പരമ്പരയില്‍ പൈങ്കിളി എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ശ്രുതി സജീവമാണ്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.
ശ്രുതിയുടെ വാക്കുകള്‍ ഇങ്ങനെ-
വീട്ടില്‍ വിവാഹ ആലോചനകളൊക്കെ നടക്കുന്നുണ്ട് ഇപ്പോള്‍. മുന്‍പ് പ്രണയത്തിലായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ പരസ്പര ധാരണയോടെ തങ്ങള്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. 5 വര്‍ഷത്തെ പ്രണയമായിരുന്നു അത്. താന്‍ അഭിനയിക്കുന്നതില്‍ കുടുംബത്തിലെല്ലാവരും മികച്ച പിന്തുണയാണ് നല്‍കുന്നത്. മികച്ച അവസരത്തിനായി താന്‍ കാത്തിരുന്നതിനെക്കുറിച്ചൊക്കെ അവര്‍ക്കും അറിയാവുന്നതാണ്.
അപ്പൂപ്പന്‍ അച്ഛന് രജനീകാന്തെന്ന പേരിട്ടത് വളരെ മുന്‍പേയാണ്. രജനീകാന്ത് സിനിമയില്‍ സജീവമാവുന്നതിന് മുന്‍പായിരുന്നു അത്. കോളേജിലൊക്കെ പഠിക്കുന്ന സമയത്ത് തന്റെ പേര് എല്ലാവര്‍ക്കും കൗതുകമായിരുന്നു. പാടാത്ത പൈങ്കിളിയിലേക്ക് വന്നതോടെ പൈങ്കു, പൈങ്കിളി എന്നൊക്കെയാണ് കൂട്ടുകാര്‍ വിളിക്കുന്നത്.
തുടക്കത്തില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും പിന്നീട് അഭിനയത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ അതായിരുന്നില്ല അവസ്ഥ. പ്ലസ് ടു കഴിഞ്ഞ സമയത്ത് കുറേ ഓഡീഷനുകളിലൊക്കെ പോയിരുന്നു. ഇടയ്ക്ക് ജൂനിയര്‍ ആര്‍ടിസ്റ്റായും പ്രവര്‍ത്തിച്ചിരുന്നു. 6 വര്‍ഷത്തെ കഷ്ടപ്പാടിന് ശേഷമായാണ് കുഞ്ഞെല്‍ദോയില്‍ മികച്ച കഥാപാത്രത്തെ ലഭിച്ചത്. മോഡലിംഗില്‍ സജീവമായതോടെ സോഷ്യല്‍ മീഡിയയിലും ആക്ടീവാകുകയായിരുന്നു. അങ്ങനെയാണ് ചക്കപ്പഴത്തിലേക്കും അവസരം ലഭിച്ചത്.
നടി മീര മിഥുനെതിരെ നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. നടിയുടെ കാറപകടവുമായി ബന്ധപ്പെട്ട് മീര മിഥുൻ നടത്തിയ ചില പ്രസ്താവനകളാണ് പ്രശ്നങ്ങൾക്കു കാരണം.അപകടം ഖുശ്ബു വ്യാജമായി സൃഷ്ടിച്ചതാണെന്ന് ആരോപിച്ച് ചിലർ രംഗത്തെത്തിയിരുന്നു. അതിലൊരാളാണ് നടിയും മോഡലുമായ മീര മിഥുൻ. ഇതാണ് ഖുശ്ബുവിനെ ചൊടിപ്പിച്ചത്. മീരയുടെ പേരെടുത്ത് പറയാതെയായിരുന്നു ഖുശ്ബുവിന്റെ ആക്രമണം.
ഒരു വ്യക്തി, ഒരു നടിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ദുരന്തമായി തീർന്ന അവർ മറ്റുള്ളവരുടെ ശ്രദ്ധയെ ആകർഷിക്കാൻ നാടകം കളിക്കുകയാണ്. ഇപ്പോൾ എന്റെ ശ്രദ്ധ നേടാൻ പ്രയത്നിക്കുന്നു. എന്തു ചെയ്യും. ഖുശ്ബു കുറിച്ചു.
‘ഞാനൊരു ദുരന്തമായിരുന്നെങ്കില്‍ ഒരാളും എന്നെക്കുറിച്ച് ഒന്നും പറയില്ല. നിങ്ങളെ ഉണ്ടാക്കിയെടുത്ത മാഫിയ, അതെ കോളിവുഡിനറിയാം ഞാന്‍ ദുരന്തമാണോ സൃഷ്ടികര്‍ത്താവാണോ എന്ന്. കൂടാതെ എനിക്കുള്ള ടി.ആര്‍.പി. ഒരു തെളിവ് കൂടിയാണ്. അതുകൊണ്ട് നിങ്ങളുടെ വാദം തെറ്റാണ്. എനിക്ക് നിങ്ങളുടെ ശ്രദ്ധ വേണ്ട.’ മീര മറുപടിയായി പറഞ്ഞു.
‘ഞാൻ സത്യം ആരുടെ മുഖത്ത് നോക്കി വേണമെങ്കിലും പറയും. ഇവിടെയുള്ള എല്ലാവരുടെയും കപടമുഖം ഞാൻ പുറത്ത് കൊണ്ടുവരും. സത്യത്തിൽ നിങ്ങളാൽ വഞ്ചിക്കപ്പെടുന്ന തമിഴരുടെ കണ്ണു തുറപ്പിക്കുകയാണ് ഞാൻ ഇവിടെ ചെയ്യുന്നത്. ഞാൻ നാടകം കളിക്കാറില്ല. സത്യം കയപ്പേറിയതാണ്’ മീര മറ്റൊരു ട്വീറ്റില്‍ കുറിച്ചു..
ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ട ജല്ലിക്കട്ടിനെ അഭിനന്ദിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ബോളിവുഡിലെ സിനിമാ മാഫിയയ്‌ക്കെതിരേ നടത്തിയ വിമര്‍ശനങ്ങളും വിചാരണകളും ഒടുവില്‍ ഫലം നല്‍കിയിരിക്കുന്നുവെന്നും ഇന്ത്യന്‍ സിനിമയെന്നാല്‍ വെറും നാലു സിനിമാ കുടുംബങ്ങളല്ല എന്നും സിനിമാ മാഫിയക്കൂട്ടം സ്വന്തം വീടുകളില്‍ ഒളിച്ചിരിക്കുന്നതിനാല്‍ ജൂറിക്ക് അവരുടെ ജോലി കൃത്യമായി ചെയ്യാന്‍ കഴിഞ്ഞുവെന്നുമാണ് കങ്കണ ട്വിറ്ററില്‍ കുറിച്ചത്.
‘ബുള്ളിദാവൂദ് (ബോളിവുഡ്) മാഫിയയ്‌ക്കെതിരേ താന്‍ നടത്തിയ വിമര്‍ശനങ്ങളും വിചാരണകളും ഒടുവില്‍ ഫലം നല്‍കിയിരിക്കുന്നു. ഇന്ത്യന്‍ സിനിമയെന്നാല്‍ വെറും നാലു സിനിമാ കുടുംബങ്ങളല്ല. സിനിമാ മാഫിയക്കൂട്ടം സ്വന്തം വീടുകളില്‍ ഒളിച്ചിരിക്കുന്നതിനാല്‍ ജൂറിക്ക് അവരുടെ ജോലി കൃത്യമായി ചെയ്യാന്‍ കഴിഞ്ഞു. അഭിനന്ദനങ്ങള്‍ ടീം ജല്ലിക്കെട്ട്’ എന്നാണ് കങ്കണ ട്വീറ്ററില്‍ കുറിച്ചത്.
ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ജല്ലിക്കട്ടിന് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലാണ് എന്‍ട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വര്‍ഷം ഏപ്രില്‍ 25-ന് ലോസ് ആഞ്ജലീസിലാണ് 93-ാമത് അക്കാദമി പുരസ്‌കാരച്ചടങ്ങ് നടക്കുക.
All the scrutiny/ bashing Bullydawood gang got is finally yielding some results, Indian films aren’t just about 4 film families, movie mafia gang is hiding in their houses and letting juries do their job and congratulations team #Jallikattu https://t.co/kI9sY4BumE
— Kangana Ranaut (@KanganaTeam) November 25, 2020
രാജമൗലി സംവിദാനം ചെയ്ത ബ്രെഹ്‌മാണ്ഡ ചിത്രം ബാഹുബലിയിലൂടെ ആരാധകരുടെ പ്രിയ നടനായി മാറിയ താരമാണ് റാണ ദഗ്ഗുബാട്ടി.ചിത്രത്തിലെ വില്ലൻ കഥാപത്രമായ പൽവാൾ ദേവൻ എന്ന കഥാപത്രത്തെയാണ് ചിത്രത്തിൽ റാണ അവതരിപ്പിച്ചത്.ഇന്ത്യൻ ബോക്സ് ഓഫീസ് റെക്കോർഡുകൾ തൂത്തെറിഞ് വമ്പൻ ഹിറ്റടിച്ച് രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രത്തിന് ഏറെ പ്രേക്ഷക പ്രശംസയും വിജയവും ലഭിച്ചിരുന്നു.ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മുതല്മുടക്കുള്ള ചിത്രവും അതുപോലെ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂടിയായിരുന്നു ബാഹുബലി.ചിത്രത്തിൽ എത്തിയ കഥാപത്രങ്ങൾ ഓരോരുത്തരും പ്രേക്ഷകർക്ക് പ്രിയപെട്ടവരായി മാറിയിരുന്നു.ഒരു പക്ഷെ നായകന് തുല്യം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ കഥാപത്രമായിരുന്നു റാണ ബാഹുബലിയിൽ അവതരിപ്പിച്ച പൽവാൾ ദേവൻ എന്ന കഥാപാത്രം.പ്രേഷകരുടെ ഇഷ്ട താരമായി മാറിയ റാണയുടെ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെയും ആരാധകരുടെയും കണ്ണ് നിറയ്ക്കുന്നത്.
സാമന്ത അവതാരകയായി എത്തുന്ന സാം ജാമ് എന്ന ടെലിവിഷൻ പ്രോഗ്രാമിലാണ് റാണാ ദഗ്ഗുബാട്ടി തന്റെ രോഗങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.പരിപാടിയിൽ സംവിധയകാൻ നാഗ് അശ്വിനൊപ്പം മുഖ്യ അതിഥിയായി എത്തിയപ്പോഴായിരുന്നു കണ്ണ് നിറഞ്ഞ് തന്റെ യഥാർത്ഥ രോഗാ അവസ്ഥയെക്കുറിച്ച് റാണാ തുറന്നു പറഞ്ഞത്.തന്റെ വൃക്കകൾ തകരാറിൽ ആണെന്നും , ഹൃദയത്തിനും പ്രേശ്നങ്ങൾ ഉണ്ടെന്നും താരം ഷോയ്ക്കിടെ വെളിപ്പെടുത്തി. തനിക്ക് സ്ട്രോക്ക് വരാൻ 70 ശതമാനം സാധ്യത ഉണ്ടെന്നും മുപ്പത് ശതമാനം മരണത്തിന് പോലും സാധ്യത ഉണ്ടെന്ന് റാണാ വെളിപ്പെടുത്തിയപ്പോൾ അവതാരകയായ സമാന്തയുടെയും ഒപ്പം പ്രേക്ഷകരുടെയും കണ്ണ് നിറഞ്ഞുപോയി.ഇതൊക്കെ പറയുമ്പോൾ റാണയുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.ഏറെ വികാരാധീനനായിട്ടാണ് റാണാ തന്റെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയത്.ഒരു പ്രേശ്നവുമില്ലാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന ജീവിതം പെട്ടന്ന് പോസ് ചെയ്ത് നിർത്തിയ അവസ്ഥയായി പോയി തന്റേത് എന്നായിരുന്നു റാണ പറഞ്ഞത്.
നിറമിഴികളോടെ റാണാ അവസ്ഥ പറഞ്ഞപ്പോൾ സാമന്ത റാണയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ ശ്രെധ നേടിയിരുന്നു.അരികിൽ ഉണ്ടായിരുന്നവർ പോലും തകർന്നപ്പോൾ റാണാ ദഗുബട്ടി ഉറച്ചുനിന്നുവെന്നും അതുകൊണ്ട് തന്നെ റാണാ തന്റെ ഏറ്റവും വലിയ ഹീറോ തന്നെയാണ് എന്നാണ് അവതാരികയും നടിയുമായ സാമന്ത പ്രതികരിച്ചത്.ഇതിന് മുൻപും തന്റെ അവസ്ഥകൾ എല്ലാം ആരധകരുമായി പങ്കുവെക്കാൻ റാണാ മടി കാട്ടിയിട്ടില്ല, തന്റെ ഒരു കണ്ണിന് കാഴ്ചയില്ല ഇടത് കണ്ണടച്ചാൽ എനിക്ക് നിങ്ങളെ ആരേം കാണാൻ സാധിക്കില്ല എന്ന് ഒരു ടെലിവിഷൻ പ്രോഗ്രാമിൽ റാണാ വെളിപ്പെടുത്തിയിരുന്നു.ഏത് പ്രതിസന്ധികളെയും നമ്മൾ തരണം ചെയ്യണമെന്നും അത് തരണം ചെയ്യാനുള്ള ശക്തി നമ്മൾ സ്വയം ആർജ്ജിച്ചെടുക്കണം എന്നും , നമുക്ക് മാതൃകയായ നിരവധി ആളുകൾ നമുക്ക് മുന്നിലുണ്ടെന്നും റാണാ പറഞ്ഞു.
ബാഹുബലിയിലെ വില്ലനായി എത്തി അഭിനയം കൊണ്ട് ആരധകരുടെ പ്രെശംസ പിടിച്ചുപറ്റിയ താരത്തിന് നിരവധി ആരാധകരുണ്ട്.മൂന്ന് വർഷത്തെ കഷ്ടപ്പാടിന്റ്റെ ഭലമായിരുന്നു ബാഹുബലിയിലെ പൽവാൽ ദേവൻ.ആ കഥാപാത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച ആരധകർക്ക് താരം നന്ദി പറയാനും മറന്നില്ല.തമിഴ് തെലുങ് കന്നഡ ഹിന്ദി ചിത്രങ്ങളിൽ സജീവ സാന്നിധ്യമാണ് റാണാ ദഗുബട്ടി.താരത്തിന്റെ ഏഴോളം ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.
ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ഇത്തവണ മലയാളത്തില്‍ നിന്ന്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ടാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്‌കാറില്‍ മത്സരിക്കുക. 93ാമത് അക്കാദമി അവാര്‍ഡ്‌സില്‍ വിദേശ സിനിമകളുടെ വിഭാഗത്തിലാണ് സിനിമ മത്സരിക്കുന്നത്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
14 അംഗജൂറിയാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുത്തത്. ചൈതന്യ തമാനേയുടെ ദ ഡിസിപ്പിള്‍, വിധു വിനോദ് ചോപ്രയുടെ ശിക്കാര, അനന്ത് നാരായണന്‍ മഹാദേവന്റെ ബിറ്റല്‍ സ്വീറ്റ്, ഗീതു മോഹന്ദാസിന്റെ മൂത്തോന്‍ എന്നീ സിനിമകള്‍ ജൂറിയുടെ പരിഗണനയിലുണ്ടായിരുന്നു. ഈ സിനിമകളെ പിന്തള്ളിയാണ് ജെല്ലിക്കെട്ട് ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായത്.
എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആധാരമാക്കി എസ് ഹരീഷും ആര്‍ ജയകുമാര്‍ എന്നിവര്‍ തിരക്കഥ ഒരുക്കിയ ചിത്രം രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകളടക്കം നേടിയ ചിത്രമാണ്.
തിയറ്ററിലും മികച്ച പ്രതികരണം നേടിയിരുന്നു. 2019ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ജല്ലിക്കട്ട് പ്രദര്‍ശിപ്പിച്ചിരുന്നു.ഗോവ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ജല്ലിക്കട്ടിലൂടെ ലിജോ ജോസ് പല്ലിശ്ശേരി മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ജല്ലിക്കെട്ടിലൂടെ ലിജോ ജോസ് പല്ലിശ്ശേരി സ്വന്തമാക്കിയിരുന്നു.
ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍. പ്രശാന്ത് പിള്ളയായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകന്‍. 2019 ഒക്ടോബര്‍ നാലിനാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിച്ചത്. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഗുരു ആണ് മലയാളത്തില്‍ നിന്നും ആദ്യമായി ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ചിത്രം. അതിന് ശേഷം 2011-ല്‍ സലിം കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിനും ഇന്ത്യയില്‍ നിന്ന് ഓസ്‌കര്‍ എന്‍ട്രി ലഭിച്ചു. 2019ല്‍ സോയാ അക്തര്‍ സംവിധാനം ചെയ്ത ഗള്ളി ബോയ് ആയിരുന്നു ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. 2021 ഏപ്രില്‍ 25നാണ് ഇത്തവണ ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം.
ക്യാന്‍സര്‍ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്ന തമിഴ് നടന്‍ തവസി അന്തരിച്ചു. തമിഴ് സിനിമയിലെ ഹാസ്യതാരമായിരുന്നു തവസി (60) . കോമഡി, നെഗറ്റീവ് റോളുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന നടനായിരുന്നു അദ്ദേഹം.
മധുരൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. ചികിത്സയ്ക്ക് പണമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് തവസി സംസാരിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തവസിയുടെ ദയനീയസ്ഥിതി ശ്രദ്ധയില്‍പ്പെട്ട തിരുപ്പറന്‍കുന്‍ട്രം എംഎല്‍എയും, തവസി ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയുടെ ഉടമയുമായ ഡോ. പി ശരവണന്‍ അദ്ദേഹത്തിന്റെ ചികിത്സ സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
മാത്രമല്ല, സൂപ്പര്‍താരം രജനീകാന്തും നടന്‍ ശിവകാര്‍ത്തിയേകനും തവസിയുടെ ചികിത്സയ്ക്ക് സഹായം നല്‍കാമെന്ന് പ്രഖ്യാപിച്ചിരുന്നു. 2013-ല്‍ ശിവകാര്‍ത്തികേയന്‍ നായകനായിരുന്ന ‘വരുത്തപ്പെടാത വാലിബര്‍ സംഘം’ എന്ന സിനിമയിലെ തവസിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ അറസ്റ്റില്‍. കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്. പത്തനാപുരത്ത് നിന്ന് ബേക്കല്‍ പോലീസാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്.
നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബേക്കല്‍ മലാംകുന്ന് സ്വദേശി വിപിന്‍ലാലിന്റെ പരാതിയിലാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ.യുടെ പ്രൈവറ്റ് സെക്രട്ടറിയാണ് പ്രതി പ്രദീപ്കുമാര്‍ കോട്ടത്തല.പ്രദീപ് കുമാര്‍ കോട്ടത്തലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
മൂന്നുദിവസമായി നടന്ന വാദത്തിനുശേഷമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവ് ശേഖരിക്കണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. സെഷന്‍സ് കോടതി ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനാണ് കേസ് തീര്‍പ്പാക്കിയത്.
മാപ്പുസാക്ഷിയായ വിപിന്‍ കുമാറിന്റെ മൊഴിമാറ്റണമെന്ന് ആവശ്യവുമായി പ്രദീപ്കുമാര്‍ വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ ആരേയും കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് അയല്‍വാസികള്‍ പറഞ്ഞതനുസരിച്ച് അമ്മാവന് ജോലി ചെയ്യുന്ന കാസര്‍കോട് ജുവലറിയിലേക്കെത്തി.
അവിടെ വെച്ച് അമ്മാവന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വിപിന്‍ കുമാറിന്റെ അമ്മയെ വിളിച്ച് മൊഴിമാറ്റണമെന്ന ആവശ്യം പ്രദീപ് കുമാര്‍ ഉന്നയിച്ചു. തുടര്‍ന്ന് വിവിധ തരത്തിലുളള ഭീഷണിക്കത്തുകളും ഭീഷണികളും വിപിന്‍ കുമാറിന് നേരിടേണ്ടി വന്നു. പിന്നീട് സെപ്റ്റംബര്‍ മാസത്തില്‍ ഇയാള്‍ പോലീസില്‍ പരാതി നല്കുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ വീണ്ടും ശ്രമം. പ്രതിഭാഗത്തെ അനുകൂലിച്ചാല്‍ 25 ലക്ഷം രൂപയും അഞ്ച് സെന്റ് ഭൂമിയും നല്‍കുമെന്ന വാഗ്ദാനം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂര്‍ ചുവന്നമണ്ണ് സ്വദേശി ജിന്‍സണ്‍ പോലീസില്‍ പരാതി നല്‍കി. പൾസർ സുനിയുടെ സഹ തടവുകാരൻ ജെൻസൺ ആണ് പീച്ചി പൊലീസിനു പരാതി നൽകിയത്. സാക്ഷിമൊഴി പ്രതിഭാഗത്തിന് അനുകൂലമാക്കാൻ അഭിഭാഷകനാണ് ഇടപെട്ടതെന്നു ജെൻസൺ പറയുന്നു. എന്നാൽ, പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നു പീച്ചി പൊലീസ് അറിയിച്ചു.ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള പറഞ്ഞ പ്രകാരം കൊല്ലം സ്വദേശി നാസര്‍ ആണ് വിളിച്ചതെന്ന് പരാതിക്കാരന്‍ പറയുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.സുരേശന്‍ രാജിവച്ചു. അഡീഷണല്‍ ആഭ്യന്തര സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള നടിയുടെയും സര്‍ക്കാരിന്‍റെയും ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. തിങ്കളാഴ്ച വിചാരണ പുനരാരംഭിച്ചപ്പോള്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ച കാര്യം കോടതിയെ അറിയിക്കുകയായിരുന്നു. നിലവിലുള്ള ജഡ്ജിയുടെ അടുത്തുനിന്ന് കേസ് മാറ്റാന്‍ ആവശ്യമായ കാരണങ്ങള്‍ ബോധിപ്പിക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയത്.
എന്നാൽ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറിയുടെ ജാമ്യാപേക്ഷ തള്ളി. പ്രദീപ് കോട്ടത്തല നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ പരിഗണിക്കുന്നവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശം ഉണ്ടായിരുന്നു.