Movies

ഹാസ്യ വേഷങ്ങളിലൂടെ എത്തി മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ സലിം കുമാര്‍ തനിക്ക് ഏത് വേഷവും ചേരുമെന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിച്ച നടന്‍ കൂടിയാണ്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാള്‍. സലീം കുമാറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കുവെച്ച കുറിപ്പാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

രാജ്യത്തെ മികച്ച നടനായും മലയാളികളുടെ പ്രിയതാരമായും കേരളത്തില്‍ നിറഞ്ഞു നില്‍ക്കുന്നതിനു മുന്‍പ് ഞങ്ങള്‍ തമ്മില്‍ അത്രയേറെ അടുപ്പമായിരുന്നു.ജി.കാര്‍ത്തികേയനും എം ഐ ഷാനവാസും ഞാനുമൊക്കെ അടങ്ങുന്ന ചങ്ങാതികൂട്ടായ്മയില്‍ ഏറെ പ്രിയപ്പെട്ടവനായിരുന്നു സലിം എന്ന് രമേശ് ചെന്നിത്തല പറയുന്നു.

ഒരു കോണ്‍ഗ്രസുകാരനാണ് താനെന്നു ഹൃദയത്തില്‍ തൊട്ട് സലിംകുമാര്‍ പലവേദികളിലും പറയാറുണ്ട്.നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് വേദികളില്‍ ചിരിയും ചിന്തയും ഉണര്‍ത്തി എനിക്കായി വോട്ട് പിടിക്കാന്‍ എത്തുന്ന സലിംകുമാറിന്റെ വാക്കുകളെ ഓരോ ഹരിപ്പാട്ടുകാരും നിറഞ്ഞ സ്നേഹത്തോടെയാകും ഓര്‍ത്തെടുക്കുന്നത്.-രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

സുഖത്തിലും ദു:ഖത്തിലും പ്രിയ സലിം എന്നും എന്നോടൊപ്പമുണ്ട്. സലിംകുമാറിനോട് എത്ര സംസാരിച്ചാലും മതി വരില്ല. ചിരിയും ചിന്തയും വാരി വിതറുന്ന, പോസിറ്റീവ് ആയി മാത്രം ഓരോ കാര്യങ്ങളെയും സമീപിക്കുന്ന സുഹൃത്താണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തെന്നിന്ത്യൻ സിനിമാലോകത്തെ കണ്ണീരിലാക്കിയ മരണമായിരുന്നു ചിരഞ്ജീവി സർജയുടേത്. അതിനൊപ്പം മലയാളികളെ ഏറെ വേദനിപ്പിച്ചത് നടി മേഘ്നയുടെ കണ്ണീരാണ്. കുടുംബത്തിലേക്ക് പുതിയ അതിഥിയെ കാത്തിരിക്കുമ്പോഴാണ് സർജയുടെ അപ്രതീക്ഷിത മരണം എത്തുന്നത്.

തളർന്നിരുന്ന മേഘ്നയുടെ മുഖം മലയാളിക്ക് വിങ്ങലായി. കടന്നുപോയ നിമിഷങ്ങളെ കുറിച്ചും സർജയുടെ മരണത്തെ കുറിച്ചും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ മേഘ്ന ഇതാദ്യമായി തുറന്നുപറഞ്ഞു.

‘ഒരു സാധാരണ ഞായറാഴ്ച്ചയായിരുന്നു. സഹോദരൻ ധ്രുവിനും ഭാര്യയ്ക്കും ഒപ്പം വീടിന് പുറത്ത് നിൽക്കുമ്പോഴാണ് ചീരു കുഴഞ്ഞു വീണെന്ന് അകത്ത് നിന്ന് അച്ഛൻ വിളിച്ച് പറയുന്നത്. ഇടയ്ക്ക് ബോധം വന്നെങ്കിലും പെട്ടെന്ന് വീണ്ടും ബോധം പോയി. ഉടനെ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പെട്ടെന്ന് തന്നെ എമർജൻസി റൂമിലേക്ക് അദ്ദേഹത്തെ കയറ്റി. അപ്പോഴാണ് ഹൃദയാഘാതമാണെന്ന് അറിയുന്നത്. വീട്ടിൽ വച്ച് ബോധം വന്ന ആ ചെറിയ നിമിഷവും നീ വിഷമിക്കരുതെന്നാണ് ചീരു എന്നോട് പറഞ്ഞത്. അതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ’ മേഘ്ന പറയുന്നു.

ഈ കോവിഡ് കാലത്താണ് ഞങ്ങൾ ഒരുമിച്ച് ഒട്ടേറെ സമയം ചെലവഴിച്ചതെന്നും മാർച്ച് മുതൽ അവസാന നാൾ വരെ ഓരോ നിമിഷവും ഞങ്ങൾ ഒരുമിച്ചായിരുന്നെന്നും മേഘ്ന കോവിഡിനോട് കടപ്പെട്ടു െകാണ്ട് പറയുന്നു.

1921ലെ മലബാര്‍ മാപ്പിള ലഹളയുടെ പിന്നിലെ യഥാർത്ഥ ചരിത്രം പറയുന്ന കഥയാണ് താൻ സിനിമയാക്കുന്നത് എന്ന് സംവിധായകൻ അലി അക്ബർ. വാരിയംകുന്നൻ സ്വാതന്ത്ര്യസമര സേനാനിയല്ലെന്നും, തന്റെ സിനിമ ഒരു മതത്തിനുമെതിരല്ലെന്നും അദ്ദേഹം മനോരമ ഒാൺലൈനിനോട് പറഞ്ഞു. താൻ പ്രഖ്യാപിച്ച സിനിമയ്ക്ക് മൂലധനം കണ്ടെത്താൻ ബുദ്ധിമുട്ടു നേരിടുന്നുണ്ടെന്നും തന്നെ സഹായിക്കാൻ പൊതുജനങ്ങൾ മുന്നോട്ടുവരണമെന്നും അദ്ദേഹം നിരവധി തവണ അഭ്യർത്ഥിച്ചിരുന്നു.

സിനിമയെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ

മാധവൻ നായർ, നെടുങ്ങാടി എന്നിവരുടേതു ഉൾപ്പടെ നാല് പുസ്തകങ്ങളെ ആസ്പദമാക്കിയാണ് ഞാൻ 1921 ലെ ചരിത്രം സിനിമയാക്കുന്നത്. ചരിത്രസംഭവത്തിൽ വെള്ളം ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 1921 ൽ കേരളത്തിലെ മലബാർ പ്രവിശ്യയിൽ, ഭാരതപ്പുഴ മുതൽ ചാലിയാർ വരെയുള്ള സ്ഥലങ്ങളിൽ മാപ്പിളമാർ നടത്തിയ ഹിന്ദു വംശഹത്യയും ഹിന്ദുക്കളെ ഇസ്ലാമിക മതത്തിലേക്ക് പരിവർത്തനം ചെയ്തതും ഭാരതത്തിന്റെ ചരിത്രത്തിലെ ഇരുണ്ട എപ്പിസോഡായി തുടരുന്നു. ഈ അതിക്രമങ്ങളെ അപലപിച്ച് ഗാന്ധിജി, അംബേദ്കർ, ആനി ബെസന്റ് എന്നിവർ എഴുതിയ വാക്കുകളും നമുക്ക് വായിക്കാനുണ്ട്, പക്ഷേ സ്വാതന്ത്ര്യാനന്തരം നമ്മുടെ രാഷ്ട്രീയ പാർട്ടികൾ അവരുടെ വോട്ട് ബാങ്കിനെ വേദനിപ്പിക്കാൻ ആഗ്രഹിച്ചില്ല. മാപ്പിള കലാപത്തെ അവർ ഒരു സ്വാതന്ത്ര്യസമരമായും കർഷകസമരമായും ചിത്രീകരിച്ചു. നിസ്സഹായരായ ഹിന്ദുക്കളെ കൊലപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയും ബലമായി പരിവർത്തനം ചെയ്യുകയും ചെയ്തവർക്ക് അവർ പെൻഷൻ അനുവദിച്ചു. ഇതെല്ലാം കണ്ട ഹിന്ദുക്കൾ അനുഭവിച്ച വേദനയോട് നീതി പുലർത്താൻ ഒരു വാക്കിനും കഴിയില്ല.

കലാപത്തിന് ഇരയായവരുടെ ചില കുടുംബാംഗങ്ങൾ അതിജീവിച്ചത് ഈ കഥകൾ ഞങ്ങളോട് പറയാൻ വേണ്ടിയാണ്. അവരുടെ കുടുംബങ്ങൾ ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഇസ്ലാമിക തീവ്രവാദികൾ ഇപ്പോൾ ഒരു പടി കൂടി മുന്നോട്ട് പോയി. ഈ ഹിന്ദു വംശഹത്യക്ക് നേതൃത്വം നൽകിയവരെ സ്വാതന്ത്ര്യസമരസേനാനികളെന്നു വാഴ്ത്തി മഹത്വപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഈ വ്യാജ കഥക്ക് പിന്നിലെ യഥാർത്ഥ ചരിത്രം പുറത്തുകൊണ്ടുവരാൻ നമുക്കും ഒരു സിനിമ എടുക്കാതിരിക്കാൻ കഴിയില്ല. വസ്തുതകളെ അടിസ്ഥാനമാക്കി സത്യം പറയുന്ന സിനിമ. ഈ ജനതയെ സ്നേഹിക്കുന്ന എല്ലാവരുടെയും പിന്തുണയോടെ അത് സാക്ഷാത്കരിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. മതപരമായ സമർപ്പണങ്ങളെക്കാൾ മരണത്തിന് മുൻഗണന നൽകിയവർക്കായി സ്മാരകങ്ങളൊന്നും നിർമ്മിച്ചിട്ടില്ല. ഈ സിനിമ ആ ജീവിതങ്ങൾക്കായി സമർപ്പിതമാണ്. 1921 ലെ കൂട്ടക്കൊല ഒരിക്കലും ആവർത്തിക്കരുത്. ഇത് ഉറപ്പ് വരുത്താൻ, ഞങ്ങൾ ഉറക്കെ സത്യം സംസാരിക്കണം. വസ്തുതകൾ പുറത്തുകൊണ്ടുവരാൻ ഒരു സിനിമ ഉണ്ടായിരിക്കണം. നുണയിൽ നെയ്‌തെടുക്കുന്ന കഥകൾ വിശ്വസിക്കാതെയിരിക്കാൻ ഞങ്ങളോടൊപ്പം അണിചേരാൻ എല്ലാ രാജ്യസ്നേഹികളോടും അഭ്യർത്ഥിക്കുകയാണ്. ചെറുതോ വലുതോ ആയ സംഭാവനകൾ നൽകി എല്ലാവരും ഈ ദൗത്യത്തോടൊപ്പം പങ്കു ചേരും എന്ന് ഞങ്ങൾ കരുതുന്നു.

പണത്തേക്കാൾ ഏറെ ജനപങ്കാളിത്തമാണ് ഞങ്ങൾക്ക് വേണ്ടത്, ആയിരവും രണ്ടായിരവും ആൾക്കാരായിരുന്നു ഓരോ ലഹളയിലും ഉണ്ടായിരുന്നത്. അപ്പോൾ അത്രയും ജനക്കൂട്ടം ഷൂട്ടിങ്ങിന് വേണ്ടി വരും. ഇതിനോടകം തന്നെ വളരെയധികം ആളുകൾ പിന്തുണ അറിയിച്ച് എത്തിയിട്ടുണ്ട്. മേജർ രവിയും മകനും എന്നോടൊപ്പം ഉണ്ടായിരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. അൻപതോളം തടിപ്പണിക്കാർ പിന്തുണ അറിയിച്ചിട്ടുണ്ട്. ബാക്കി സന്നദ്ധരായവരുടെ പേരുകൾ ഇപ്പോൾ പുറത്തു വിടാൻ കഴിയില്ല. പേര് പറഞ്ഞ ചിലർ ഇപ്പോൾ ഭീഷണി നേരിടുന്നുണ്ട്. സിനിമ പ്രഖ്യാപിച്ചപ്പോൾ തന്നെ പിന്തുണ പ്രഖ്യാപിച്ച ആളാണ് സീനിയർ സിനിമാട്ടോഗ്രാഫർ ഉത്പൽ വി നായനാർ, അദ്ദേഹം ക്യാമറ കൈകാര്യം ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്. മറ്റൊരു ക്യാമറാമാൻ ചെന്നൈയിൽ നിന്നാണ്, മേജർ രവിയുടെ മകൻ ആണ് ഒരു ക്യാമറ മാൻ. പിന്നെ പഴയ കാലത്തെ പ്രോപ്പർട്ടീസ് ഒരുപാട് ആവശ്യമായി വരും. ചാലി സമുദായക്കാരെ ഒന്നാകെ കുടിലുകളിൽ കുന്തം കൊണ്ട് കുത്തി തള്ളി ഇട്ടു കത്തിക്കുകയായിരുന്നു ചെയ്തത്. അതൊക്കെ ചിത്രീകരിക്കണമെങ്കിൽ കുടിലുകൾ നിർമ്മിക്കണം. അതുപോലെ അന്ന് ഉപയോഗിച്ച കവചിത വാഹനങ്ങളും, ഫോർഡ് കാറും മറ്റു വാഹനങ്ങളുമൊക്കെ ഉണ്ടാക്കി എടുക്കേണ്ടതുണ്ട്‌. അതൊക്കെ അവസാന ഘട്ടത്തിൽ ചെയ്യാം എന്നാണ് കരുതുന്നത്. 10 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഭക്ഷണത്തിനും അത്യാവശ്യം പ്രോപ്പർട്ടിക്കും വേണ്ടി മാത്രമാണ് തുക ചെലവഴിക്കാൻ ഉദ്ദേശിക്കുന്നത് ബാക്കി ജനപങ്കാളിത്തമാണ്. ‌മൂന്നു കോടി രൂപയാണ് കൈക്കാശായി വേണ്ടത്. അതിൽ ഒരുകോടി രൂപയോളം ഇതുവരെ സഹായമായി എത്തിയിട്ടുണ്ട്.

ഞങ്ങൾ എടുക്കാൻ പോകുന്നത് ഏതെങ്കിലും ഒരു മതത്തിനെതിരായ സിനിമയല്ല. മറിച്ച് കേരളത്തിൽ നടന്ന ഒരു വിശ്വാസ വഞ്ചനയുടെ ചരിത്രമാണ്. ചിലർക്ക് വേണ്ടത് സത്യമല്ല, വാര്യംകുന്നനെ മഹത്വവൽക്കരിക്കൽ ആണ്. ചരിത്രം മനസ്സിലാക്കുന്നവർക്ക് അറിയാം വാര്യംകുന്നൻ ഒരു സ്വാതന്ത്ര്യ സമര സേനാനി അല്ല എന്ന്. നിലമ്പൂർ കോവിലകത്തെ എല്ലാവരെയും രക്ഷിച്ചു കോഴിക്കോട് എത്തിച്ച ഒരു ഇസ്ലാം യോദ്ധാവ് ഉണ്ടായിരുന്നു. ഇവിടെ കൊലചെയ്യപ്പെട്ട ക്രിസ്ത്യാനികളും ഉണ്ട്. തിരൂർ ഭാഗത്തു ഓട്ടു കമ്പനിയിൽ ജോലി ചെയ്തിരുന്ന മൂവായിരത്തോളം ക്രിസ്ത്യാനികളെയാണ് ഇവിടെ നിന്ന് ഓടിച്ചത്. അന്ന് വെട്ടിപ്പൊളിച്ച വീടുകൾ ഇപ്പോഴും അവിടങ്ങളിൽ ഉണ്ട്. 1950 നു മുൻപ് എഴുതിയ പുസ്തകങ്ങൾ വായിച്ചു നോക്കണം, ഇതുവരെ പുറത്തുവരാത്ത ഒരു പുസ്തകം ഈയിടെ വെളിച്ചം കണ്ടിട്ടുണ്ട്. സത്യസന്ധമായി കാര്യങ്ങൾ അതിൽ എഴുതിയിട്ടുണ്ട്. ഒരുപാടു യഥാർത്ഥ രേഖകൾ എന്റെ കൈവശം ഉണ്ട്. സ്വന്തം തറവാട് നശിപ്പിച്ച് സ്വന്തം ആൾക്കാരെ വെട്ടിക്കൊന്ന കുടുംബത്തിൽ സ്വാതന്ത്ര്യ സമര പെൻഷൻ കൊണ്ട് കൊടുക്കാൻ വിധിക്കപ്പെട്ട ഒരു പോസ്റ്റ്മാൻ ഉണ്ട്. ആ പോസ്റ്റ് മാന്റെ മകൾ എന്നെ വിളിച്ചിരുന്നു. എല്ലാവരും മനസിലാക്കേണ്ടത് ഇത് ഒരു ആന്റി മുസ്ലിം സിനിമ അല്ല എന്നുള്ളതാണ്. അന്ന് ചതിയിൽ പെട്ടവരെ സഹായിക്കാൻ അന്നത്തെ പ്രമുഖ മുസ്ലിം കുടുംബങ്ങൾ വരെ ഉണ്ടായിരുന്നു. അവരെയൊന്നും മറന്നിട്ടില്ല.

വിദേശത്തുനിന്നൊക്കെ ആളുകൾ വിളിച്ചു പിന്തുണ അറിയിച്ചിട്ടുണ്ട്, ഇത് ഞങ്ങളുടെ കഥയാണ് ഞങ്ങൾ ഇത് സാക്ഷാത്കരിക്കാൻ ഒപ്പം ഉണ്ടാകും എന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ എന്നൊരു വ്യക്തി ആഹ്വനം ചെയ്തിട്ട് ഇത്രയും പണം എത്തിയിട്ടുണ്ടെങ്കിൽ ഈ ചരിത്രം വെളിപ്പെടണം എന്ന് ആഗ്രഹിക്കുന്ന ഒരുപാടു ആളുകൾ ഉണ്ടെന്നു വേണം മനസിലാക്കാൻ. 1921–ൽ കൈപ്പടയിൽ എഴുതിയ രേഖകൾ എന്റെ കൈവശം ഉണ്ട്. ഈ സിനിമ പുറത്തു വന്നാൽ സത്യം അറിയാതെ ലഹള ഉണ്ടാക്കുന്നവർ സത്യം മനസ്സിലാക്കും എന്നാണു എന്റെ കണക്കുകൂട്ടൽ. മനുഷ്യർക്ക് പരസ്പരം തിരിച്ചറിയാൻ പറ്റും. എനിക്ക് ഭീഷണി ഉണ്ടെന്ന് എറണാകുളം സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും അറിയിച്ചു. തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ നിന്നും ആള് വന്നു പറഞ്ഞു കടുത്ത ഭീഷണി ഉണ്ട് കരുതിയിരിക്കണം എന്ന്. ഭീഷണി ഫോൺ സന്ദേശങ്ങളും എത്തുന്നുണ്ട്. പക്ഷെ ഞാൻ പിറകോട്ട് പോകാൻ തയ്യാറല്ല. എനിക്ക് എന്ത് സംഭവിച്ചാലും ചരിത്രത്തിൽ എന്താണ് സംഭവിച്ചതെന്ന് പൊതുജനങ്ങൾ അറിയണം. എന്റെ ഫോൺ ടാപ്പ് ചെയ്യുന്നുണ്ട്. സിനിമയുടെ സ്ക്രിപ്റ്റ് മൂന്നിടത്ത് സൂക്ഷിച്ചിട്ടുണ്ട്. എനിക്ക് എന്ത് സംഭവിച്ചാലും ഈ സിനിമ പുറത്തു വരണം. വരുന്ന ഫെബ്രുവരി 20 നു ഷൂട്ടിങ് തുടങ്ങണം എന്നാണു ആഗ്രഹിക്കുന്നത്. ഏപ്രിലിൽ ഷൂട്ടിങ് തീർക്കണം, ജൂലൈയോടെ പോസ്റ്റ് ഷൂട്ടിംഗ് വർക്ക് ആഗസ്റ്റ് 20–ന് ആണ് ലഹള തുടങ്ങിയത് അന്ന് റിലീസ് ചെയ്യണം എന്ന് ആഗ്രഹിക്കുന്നു. ചരിത്രം എന്താണെന്ന് അറിയാൻ എല്ലാവരുടെയും പിന്തുണ ഉണ്ടായിരിക്കും എന്ന് കരുതുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും അടുത്ത സുഹൃത്തുക്കളാണ്. ഇവരുടെ കുടുംബാംഗങ്ങളും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണിത്. ബോക്‌സോഫീസില്‍ താരപോരാട്ടം വരുമ്പോഴാണ് ആരാധകര്‍ നേര്‍ക്കുനേര്‍ പൊരുതാറുള്ളത്. മോഹന്‍ലാലിന് സഹായം ആവശ്യമായി വന്ന സമയത്തെല്ലാം മമ്മൂട്ടി കൂടെയുണ്ടായിരുന്നു. ഇവരുടെ ആരാധകരും അത്തരത്തിലുള്ള സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. താരത്തിനെതിരെ വിമര്‍ശനങ്ങളോ മറ്റ് ആരോപണങ്ങളോ ഉണ്ടാവുമ്പോള്‍ മറുപടിയുമായി മമ്മൂട്ടി ഫാന്‍സും എത്താറുണ്ട്.

ഇച്ചാക്കയും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഇബ്രാഹിം കുട്ടി. ഇബ്രൂസ് ഡയറി ബൈ ഇബ്രാഹിം കുട്ടി എന്ന യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. മോഹന്‍ലാലിനെക്കുറിച്ച് ബാപ്പ തിരക്കുന്നതിന്റേയും, ഇതുവരെയായിട്ടും അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുക്കാത്തതിനെക്കുറിച്ചുമൊക്കെയായിരുന്നു നേരത്തെ അദ്ദേഹം പറഞ്ഞത്. കുടുംബത്തിലെ വിശേഷ അവസരങ്ങളിലെല്ലാം മോഹന്‍ലാല്‍ കുടുംബസമേതം എത്താറുണ്ടെന്ന് അദ്ദേഹം പറയുന്നു.

എന്റെ വിവാഹത്തിന് ചെമ്പിലെ വീട്ടിലേക്ക് മോഹന്‍ലാല്‍ വന്നിരുന്നു. തലേ ദിവസമായിരുന്നു വന്നത്. അക്കാര്യം ഞാനറിഞ്ഞത് പിറ്റേ ദിവസമാണ്. മണവാളനായതിനാല്‍ എന്നോട് നേരത്തെ കിടക്കാന്‍ പറഞ്ഞിരുന്നു. രാത്രി വൈകിയായിരുന്നു അദ്ദേഹം എത്തിയത്. പിറ്റേ ദിവസമാണ് താന്‍ അതേക്കുറിച്ച് അറിഞ്ഞത് തന്നെയെന്നും ഇബ്രാഹിം കുട്ടി പറയുന്നു. നമ്മളുമായി അത്രയും നല്ല ബന്ധമാണ് അദ്ദേഹത്തിനുള്ളത്.

ദുല്‍ഖറിന്റേയും സുറുമിയുടേയുമെല്ലാം വിവാഹത്തിനും മോഹന്‍ലാല്‍ വന്നിരുന്നു. സുറുമിയുടെ കല്യാണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പേ മോഹന്‍ലാലും കുടുംബവും ഇച്ചാക്കയുടെ വീട്ടിലുണ്ടായിരുന്നു. എല്ലാ കാര്യങ്ങളിലും അവരൊപ്പമുണ്ടായിരുന്നു. സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത വിവാഹങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. ഡോക്ടര്‍ മുഹമ്മദ് റഹ്മാന്‍ സയീദായിരുന്നു സുറുമിയെ വിവാഹം ചെയ്തത്. കുട്ടിക്കാലം മുതലേ തന്നെ സിനിമാമേഖലയുമായി പരിചയമുണ്ടെങ്കിലും ചിത്രകളയോടാണ് സുറുമി താല്‍പര്യം പ്രകടിപ്പിച്ചത്.

മലയാള സിനിമയില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്തിരുന്നുവെങ്കിലും തമിഴകത്തെ ചുരുക്കം പേരെയായിരുന്നു സുറുമിയുടെ വിവാഹത്തിന് ക്ഷണിച്ചത്. അജിത്തിനും ശാലിനിക്കും വിവാഹത്തിന് ക്ഷണമുണ്ടായിരുന്നു. ബാവ ചെല്ലദുരൈയായിരുന്നു തമിഴില്‍ നിന്നും ക്ഷണിക്കപ്പെട്ട രണ്ടാമത്തെ അതിഥി. ലെ മെറിഡിയന്‍ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹ വിരുന്ന് നടത്തിയത്.

മമ്മൂട്ടിയും മോഹന്‍ലാലും ഒരേനിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു വിവാഹ വിരുന്നില്‍ പങ്കെടുത്തത്. അതിഥികള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കാനും അവിടെത്തെ കാര്യങ്ങള്‍ നോക്കി നടക്കാനുമെല്ലാം മോഹന്‍ലാല്‍ മുന്നിലുണ്ടായിരുന്നു. സിനിമാതിരക്കുകള്‍ക്കിടയിലും കുടുംബത്തിന് തന്നെ മിസ്സ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുന്നയാളാണ് മമ്മൂട്ടി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദുല്‍ഖര്‍ വാപ്പച്ചിക്ക് പിന്നാലെ സിനിമയിലേക്കെത്തിയത്.

മോഹന്‍ലാലിനെക്കുറിച്ച് ഒരുപാട് നല്ല ഓര്‍മ്മകളുണ്ടെന്നും ഇബ്രാഹിം കുട്ടി പറഞ്ഞിരുന്നു. ലൊക്കേഷനിലൊക്കെ നില്‍ക്കുമ്പോള്‍ നിരവധി പേര്‍ വന്ന് കാണാറൊക്കെയുണ്ട്. വരുന്നവര്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാനൊക്കെ ലാല്‍ സമ്മതിക്കാറുണ്ട്. സാധാരണ ജനങ്ങളോട് സിംപിളായാണ് ലാലും ഇച്ചാക്കയും പെരുമാറാറുള്ളത്. ഏറ്റവും അടുത്തറിയാവുന്ന ആളെന്ന നിലയില്‍ ലാലിനെക്കുറിച്ച് ആധികാരികമായി പറയാനാവും.

സ്വന്തം നാട്ടിൽ ജാതി വിവേചനം നേരിടുന്നുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി. ജാതിചിന്ത ഗ്രാമങ്ങളിൽ ശക്തമാണ്. ജാതി വിവേചനത്തിനെതിരെ ശബ്ദമുയർത്തണമെന്നും ഉത്തർപ്രദേശ് സ്വദേശിയായ നവാസുദ്ദീൻ സിദ്ദിഖി പറഞ്ഞു.

തന്റെ മുത്തശ്ശി പിന്നാക്ക ജാതിയിൽപ്പെട്ട ആളാണ്. ഇക്കാരണത്താൽ കുടുംബത്തിലും ഗ്രാമത്തിലും ജാതിവിവേചനം നേരിടുന്നുണ്ട്. താൻ പ്രശസ്തനാണോ എന്നൊന്നും അവർക്ക് വിഷയമല്ല. ജാതി ചിന്ത അവരുടെ രക്തത്തിലുണ്ട്. ഇന്നും അവർ തങ്ങളെ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജാതിവിവേചനമില്ലെന്നാണ് ആളുകൾ ട്വിറ്ററിൽ പറയുന്നത്. ഇതേ ആളുകൾ പുറത്തിറങ്ങി സഞ്ചരിച്ചാൽ യാഥാർത്ഥ്യം മനസിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹത്‌റാസ് സംഭവത്തെക്കുറിച്ചും നവാസുദ്ദീൻ സിദ്ദിഖി പ്രതികരിച്ചു. പെൺകുട്ടിക്ക് നീതി തേടി കലാകാരന്മാരുടെ ശബ്ദം ഉയരുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ ശബ്ദയുർത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരില്‍ നടി അനശ്വര രാജന് നേരെ സൈബര്‍ ആക്രമണം നടന്നിരിന്നു. അനശ്വരയ്ക്ക് പിന്തുണയുമായി ‘വി ഹാവ് ലഗ്സ് ‘ ക്യാമ്പയിനുമായി നിരവധി താരങ്ങള്‍ രംഗത്തെത്തിയിരിന്നു. എന്നാല്‍ ഇപ്പോള്‍ സമാനമായ സൈബര്‍ ആക്രമണത്തിന് ഇരയാവുകയാണ് നടി എസ്തര്‍. ഒരു ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച എസ്തറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെയാണ് വ്യക്തിഹത്യാപരമായ കമന്റുകളും അശ്ലീല പരാമര്‍ശവുമായി ചിലര്‍ രംഗത്തെത്തിയത്.

വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്തറിനേയും കുടുംബത്തേയും അധിക്ഷേപിച്ചുകൊണ്ട് ഇക്കൂട്ടര്‍ എത്തിയത്. ഫോട്ടോ ഷൂട്ടിനായി എസ്തറണിഞ്ഞ ഗൗണാണ് സൈബര്‍ സദാചാരക്കാരെ വെറിപിടിപ്പിച്ചത്. ഇത്തരം വസ്ത്രം ധരിക്കുന്നത് കൂടുതല്‍ അവസരങ്ങള്‍ സിനിമയില്‍ ലഭിക്കാനാണെന്നും മാതാപിതാക്കള്‍ക്ക് വേഗത്തില്‍ പണമുണ്ടാക്കാനാണെന്നുമാണ് ഇക്കൂട്ടര്‍ പറഞ്ഞുവെക്കുന്നത്.

മോള് പുരോഗമിക്കുന്നുണ്ടെന്നും സമീപ ഭാവിയില്‍ ചിലത് പ്രതീക്ഷിക്കുന്നുണ്ടെന്നും നിരാശരാക്കരുതെന്നുമാണ് ചിലരുടെ പരാമര്‍ശം. നാട്ടുകാരെകൊണ്ട് പറയിപ്പിക്കാന്‍ നടക്കുകയാണെന്നും ഇതിനൊക്കെ അതിനുമാത്രം പ്രായമായോ തുടങ്ങി ആക്ഷേപകരമായ അനേകം പരാമര്‍ശങ്ങളാണ് എസ്തറിനെതിരെ കമന്റ്ബോക്സില്‍ നിറയുന്നത്. ബ്രോയിലര്‍ കോഴിയെന്നൊക്കെ വിളിച്ച് അങ്ങേയറ്റം തരംതാഴ്ന്ന കമന്റുകളാണ് ചിലര്‍ എഴുതിവിടുന്നത്.

Esther Anil 1

Esther Anil photos 4Esther Anil photosEsther Anil photos 6Esther photos drishyamEsther Anil photos newEsther Anil photos 45drishyam actressEsther Anil new photos

സിനിമാ മേഖല ഉപേക്ഷിച്ച് ആത്മീയ ജീവിതം സ്വീകരിക്കുന്നതായി വ്യക്തമാക്കി നടി സന ഖാൻ. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ന് മുതൽ മനുഷ്യത്വത്തെ സേവിക്കാനും ദൈവത്തെ പിന്തുടരാനുമാണ് തീരുമാനമെന്നും താരം കുറിച്ചു.
‘മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാൻഎന്റെ മതത്തിൽ തിരഞ്ഞു.

ലോകത്തിലെ ഈ ജീവിതം യഥാർത്ഥത്തിൽ മരണാനന്തര ജീവിതത്തിന്റെ മെച്ചപ്പെടുത്തലിനായിരിക്കണമെന്ന് ഞാൻ മനസ്സിലാക്കി. അടിമകൾ തന്റെ സ്രഷ്ടാവിന്റെ കല്പനയനുസരിച്ചു ജീവിക്കുകയും സമ്പത്തും പ്രശസ്തിയും തന്റെ ഏക ലക്ഷ്യമാക്കി മാറ്റാതിരിക്കുകയും ചെയ്താൽ നന്നായിരിക്കുമെന്ന് തിരിച്ചറിഞ്ഞു.

അതിനാൽ, ഇന്ന് മുതൽ, വെള്ളിവെളിച്ചത്തിലെ ജീവിതശൈലിയോട് വിടപറയാനും മാനവികതയെ സേവിക്കാനും എന്റെ സ്രഷ്ടാവിന്റെ കൽപ്പനകൾ പാലിച്ച് ജീവിക്കാനും ഞാൻ തീരുമാനിച്ചു.’ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ താരം വ്യക്തമാക്കുന്നു.

ടൊവീനോയ്ക്ക് മൂന്നാഴ്ച പൂർണ വിശ്രമം, താരം അപകടനില തരണം ചെയ്തു; വയറിനുള്ളിലെ ചെറിയ രക്തക്കുഴൽ മുറിഞ്ഞുപോയി….. സിനിമ ചിത്രീകരണത്തിനിടെ പരുക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ടൊവിനോയുടെ ആരോഗ്യനില മെച്ചപ്പെട്ടു. താരം അപകടനില തരണം ചെയ്തതായി താരത്തിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ‘കള’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വയറിൽ പരുക്കേറ്റ ടൊവിനോയെ വയറുവേദനയെ തുടർന്ന് ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറിനുള്ളിലെ ചെറിയ രക്തക്കുഴൽ മുറിഞ്ഞതിനെ തുടർന്ന് രക്തപ്രവാഹം ഉണ്ടായതാണ് വേദനയ്ക്കു കാരണമായതെന്ന് വിശദമായ പരിശോധനയിൽ കണ്ടെത്തി.

ഫൈറ്റ് സീനുകൾ ഒരുപാടുള്ള ചിത്രത്തിൽ സംഘട്ടനങ്ങളെല്ലാം ഡ്യൂപ്പില്ലാതെ ചെയ്യാൻ ടൊവീനോ തയാറാവുകയായിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനായ പിറവം മണീട് വെട്ടിത്തറയിലെ വീട്ടിൽ വച്ച് തിങ്കളാഴ്ചയാണു വയറ്റിൽ ആഘാതമേറ്റെങ്കിലും അപ്പോൾ വേദന തോന്നാതിരുന്നതിനാൽ അഭിനയം തുടർന്നു. ചൊവ്വാഴ്ചയും നടൻ ചിത്രീകരണത്തിൽ പങ്കെടുത്തു.

ഷൂട്ടിങ് കഴിഞ്ഞു വീട്ടിലെത്തിയത്തിനു ശേഷം കടുത്ത വയറു വേദന തുടങ്ങി, ഇന്നലെ ലൊക്കേഷനിലെത്തിയപ്പോൾ വീണ്ടും വേദന അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിൽ പോകാൻ തീരുമാനിച്ചത്. വിശദമായ പരിശോധനയിൽ വയറിനുള്ളിലെ ചെറിയ രക്തക്കുഴൽ മുറിയുകയും രക്തപ്രവാഹം ഉണ്ടായതും ഡോക്ടർമാർ കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന താരം ഐസിയുവിൽ നിരീക്ഷണത്തിൽ തന്നെ തുടരുകയാണ്. രണ്ട് ദിവസത്തിനു ശേഷം ആശുപത്രി വിടും. വീട്ടിൽ ചെന്നാലും മൂന്നാഴ്ച പൂർണമായ വിശ്രമം വേണമെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ നിർദേശം.

ഇതിനിടെ താരം ആശുപത്രിയിലായതിനെത്തുടർന്ന് ‘കള’ സിനിമയുടെ ഷൂട്ടിങ് നിർത്തിവച്ചതായി കളയുടെ സംവിധായകൻ രോഹിത് വി.എസ്. അറിയിച്ചു. രണ്ടു പേർ തമ്മിലുള്ള സംഘട്ടനം ചിത്രീകരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പരുക്ക് പറ്റിയതെന്നും ടൊവീനോ പൂർണമായും സുഖം പ്രാപിച്ചതിനു ശേഷം മാത്രമേ ഷൂട്ടിങ് പുനരാരംഭിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ട്വന്റി ട്വന്റി. 2008 ൽ പുറത്തിറങ്ങിയ ഈ ചിത്രം നിർമ്മിച്ചിരുന്നത് നടൻ ദിലീപ് ആയിരുന്നു. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയറാം, ഇന്ദ്രജിത്ത് തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിന് അവകാശപ്പെടാൻ ഉണ്ടായിരുന്നു. ആക്ഷൻ ത്രില്ലർ ജോണറിൽ ജോഷി ആയിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. ട്വന്റി ട്വന്റിക്ക് ശേഷം താരസംഘടനയായ അമ്മ സൂപ്പർ താരങ്ങളെ അണിനിരത്തി ഒരു ചിത്രം നിർമ്മിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ടി.കെ രാജിവ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും സൂചനയുണ്ട്. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിതികരണം ഒന്ന് തന്നെ അമ്മ സംഘടന പുറത്തുവിട്ടിട്ടില്ല. അമ്മ സംഘടനയിലെ ചെറുതും വലുതുമായ എല്ലാ താരങ്ങളും ചിത്രത്തിലുണ്ടാവും. അമ്മയിലെ മുതിര്‍ന്ന അംഗങ്ങളുടെ പെന്‍ഷന്‍ തുകക്ക് വേണ്ടിയാണ് അന്ന് ട്വന്റി ട്വന്റി എന്ന ചിത്രം നിര്‍മ്മിച്ചത്. അമ്മ സംഘടനയ്ക്ക് പകരം ദിലീപായിരുന്നു ചിത്രം നിർമ്മിച്ചിരുന്നത്. ഇത്തവണ അമ്മ സംഘടനയായിക്കും നിർമ്മാണ ചിലവ്‌ പൂർണമായി എടുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. രാജീവ് കുമാർ ഒരുക്കുന്ന തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് എത്രെയും പെട്ടന്ന് ഷൂട്ടിംഗ് ആരംഭിച്ചു അടുത്ത വർഷം റിലീസിന് എത്തിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കോവിഡിന്റെ കടന്ന് വരവ് സിനിമ മേഖലയെ വലിയ തോതിൽ തന്നെ ബാധിച്ചിരിക്കുകയാണ്. ദിവസ വേതനത്തിൽ പണി ചെയ്തിരുന്ന തൊഴിലാളികളെയാണ് ഏറ്റവും അധികം ബാധിച്ചത്. ഫെഫ്ക്കെ സംഘടന കരുതൽ നിധിയിലൂടെ ഒരുപാട് വ്യക്തികളെ സഹായിക്കുന്നുണ്ട്. അമ്മ നിർമ്മിക്കുന്ന ഈ ചിത്രം കൊറോണയുടെ കടന്ന് വരവ് മൂലം ബുദ്ധിമുട്ട് അനുഭവിച്ചവർക്ക് സഹായത്തിന് വേണ്ടിയായിരിക്കും എന്നും റിപ്പോർട്ടുകളുണ്ട്.

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വിവാദങ്ങളിൽ ഇടം പിടിച്ച കുടുംബമായിരുന്നു നടൻ ദിലീപിന്റേത്. മഞ്ജുവുമായുള്ള വിവാഹവും , വിവാഹ മോചനവും തുടർന്ന് നടി കാവ്യാ മാധവനുമായുള്ള രണ്ടാം വിവാഹവും വാർത്തകളിൽ ഇടം പിടിച്ചിരുന്നു .ദിലീപുമായിമഞ്ജു വാര്യർ വിവാഹ മോചനം നേടിയതോടെ മീനാക്ഷി ദിലീപിന് ഒപ്പമാണ്താമസിക്കുന്നത്. മഞ്ജുവിന്റെ മനസ്സിൽ ഇന്നും ഒരു നൊമ്പരമായാണ് മീനാക്ഷി നിലകൊള്ളുന്നത്. തന്റെ പെറ്റമ്മയെ മറന്നു കാവ്യയുമായുള്ള ബന്ധത്തിന് മീനാക്ഷി കൂട്ടുനിന്നതിൽ മീനക്ഷിക്കെതിരെ നിരവധി സൈബർ ആക്രമണങ്ങൾ തന്നെ ഉണ്ടായിരുന്നു

എന്നാലിപ്പോൾ പുറത്ത് വരുന്ന വാർത്ത മീനാക്ഷി മഞ്ജുവിനൊപ്പം പോകുവാൻ തയ്യാറാകുന്നു എന്ന വാർത്തയാണ്. മീനാക്ഷി എഴുതിയ കുറിപ്പ് ഇപ്പോൾ വൈറലായി മാറുകയാണ് എന്ന രീതിയിലാണ് വാർത്തകൾ പ്രചരിക്കുന്നത്.

മീനാക്ഷി തന്റെ കുറിപ്പിൽ എഴുതിയത് ഇങ്ങനെ…

ഐ മിസ് യു അമ്മ.. ഞാൻ അമ്മയെ ഒരുപാട് മിസ് ചെയ്യുന്നു, എനിക്ക് അമ്മയില്ലാതെ പറ്റില്ല. ഞാൻ ഇപ്പോഴാണ് അമ്മയുടെ വില മനസ്സിലാക്കുന്നത്. അമ്മയുടെ സ്നേഹം നൽകിയ അച്ഛൻ ആയിരുന്നു എന്റെ ഹീറോ. എന്നാൽ ആ ഹീറോയ്ക്കൊപ്പം അമ്മയും എന്റെ കൂടെ വേണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്ന് മീനാക്ഷി കുറിപ്പിൽ എഴുതിയിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. എനിക്കിപ്പോൾ സംസാരിക്കാൻ പറ്റുന്നില്ല. എനിക്ക് മനസ്സ് തുറന്നു സംസാരിക്കാൻ അമ്മ വേണം എന്ന് മീനാക്ഷി പറഞ്ഞതായാണ് ഇപ്പോൾ പുറത്ത് വരുന്നത്.

അതെ സമയം ഈ അടുത്തായിരുന്നു മഞ്ജുവിന്റെ ജന്മദിനം . പിറന്നാൾ ദിനത്തിൽ മകൾ മീനാക്ഷി ആാശംസകൾ അറിയിച്ചോ എന്ന് അറിയാനുള്ള താൽപര്യത്തിൽ ആയിരുന്നു ആരാധകർ. ജന്മദിനത്തിന് മഞ്ജുവിനെ വിളിച്ച് മകൾ മീനാക്ഷി ആശംസകൾ അറിയിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു

നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിലൂടെ ഈ കാര്യം വൈറലായി മാറിയിട്ടുള്ളത്. ദിലീപുമായിമഞ്ജു വാര്യർ വിവാഹ മോചനം നേടിയതോടെ മീനാക്ഷി ദിലീപിന് ഒപ്പമാണ്താമസിക്കുന്നത്. മഞ്ജുവിന്റെ മനസ്സിൽ ഒരു നൊമ്പരമായാണ് മീനാക്ഷി ഇപ്പോഴും നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ മീനാക്ഷിയുടെ ഈ ജന്മദിനാശംസകൾ മഞ്ജുവിന് ഈ ദിനത്തിൽ ഏറെ ആശ്വാസം നൽകുന്നതും സന്തോഷം പകരുന്നതുമാണ്. പോറ്റമ്മയെ വലിച്ചെറിഞ്ഞ് മീനാക്ഷി പെറ്റമ്മയുടെ അരികിലേക്ക് പോകുമേയെന്ന് ഇനി കണ്ടറിയാം

RECENT POSTS
Copyright © . All rights reserved