ഫാദേഴ്സ് ഡേയില്‍പലരും അച്ഛനെക്കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പുകളും ഫോട്ടോകളും പങ്കുവച്ചപ്പോള്‍ വ്യത്യസ്തമായ വഴിയായിരുന്നു നടിയും നര്‍ത്തകിയുമായ സാനിയ ഇയ്യപ്പന് തിരഞ്ഞെടുത്തത്. അച്ഛനൊപ്പം ഒരു തമിഴ്‍ഗാനത്തിന് ഡപ്പാംകൂത്ത് കളിക്കുന്ന വിഡിയോ സാനിയ പങ്കുവച്ചു. മകള്‍ക്കൊപ്പം കൂളായി ചുവടു വയ്ക്കുന്ന അച്ഛനെ കണ്ട് ആരാധകര്‍ പറഞ്ഞു, ‘ഈ ഡാഡി കൂളാണല്ലോ’!
സൂപ്പര്‍താരം വിജയ് നായകനായെത്തുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിലെ ഗാനമാണ് ഡാന്‍സ് കവറിനായി സാനിയ കണ്ടെത്തിയത്. അച്ഛനും മകളും ഒരേ വേഷത്തിലെത്തിയായിരുന്നു പ്രകടനം. മുണ്ടു മടക്കിക്കുത്തി കൂളിങ് ഗ്ലാസ് ധരിച്ച് കിടിലന്‍ ലുക്കില്‍ ഇരുവവരും ചേര്‍ന്നു നടത്തിയ ചുവടുകള്‍ ആരാധകരെ കയ്യിലെടുത്തു. ഐ ലവ് യു ഇയ്യപ്പച്ചാ എന്ന ആമുഖത്തോടെയാണ് താരം വിഡിയോ പങ്കുവച്ചത്.
മികച്ച പ്രതികരണമാണ് സാനിയയുടെ വ്യത്യസ്തമായ ഡാന്‍സ് കവറിനു ലഭിച്ചത്. സാനിയയ്‍ക്കൊപ്പം ആവേശത്തോടെ നൃത്തം ചെയ്യുന്ന അച്ഛനായിരുന്നു എല്ലാവരുടെയും ശ്രദ്ധ കവര്‍ന്നത്. ഏതു വിമര്‍ശനങ്ങളെയും സാനിയ പുഞ്ചിരിയോടെ നേരിടുന്നതിനു പിന്നിലെ രഹസ്യം ഇപ്പോള്‍ പിടി കിട്ടി എന്നായിരുന്നു ആരാധകരുടെ കമന്റ്. ഇത്രയും പിന്തുണ നല്‍കുന്ന അച്ഛനുണ്ടാകുന്നത് ഒരു ഭാഗ്യം തന്നെയാണെന്നും ചിലര്‍ കുറിച്ചു. മകളുടെ സന്തോഷത്തിനൊപ്പം നില്‍ക്കുന്ന ആ പിതാവിനാണ് ഇന്നത്തെ കയ്യടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാനെന്ന് വെല്ലുവിളിയുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. പുതിയ സിനിമകളുടെ ഷൂട്ടിങ്ങ് പാടില്ലെന്ന നിര്‍മാതാക്കളുടെ നിര്‍ദേശം മറികടന്ന് ചിത്രീകരണം ആരംഭിക്കുന്നതിനെതിരെ രംഗത്തുവന്ന ചലച്ചിത്ര സംഘടനകള്‍ക്കെതിരെ രംഗത്തെത്തിയതായിരുന്നു ലിജോ ജോസ് പെല്ലിശേരി.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംവിധായകന്‍ ആഷിഖ് അബുവും, ലിജോ ജോസിന്റെ പോസ്റ്റ് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിര്‍ദേശം മറികടന്ന് ഇന്ന് രണ്ട് ചിത്രങ്ങളുടെ പ്രഖ്യാപനങ്ങളാണ് നടന്നത്. ആഷിഖ് അബുവും ആഷിഖ് ഉസ്മാനുമാണ് ഇന്ന് പ്രഖ്യാപനം നടത്തിയത്.
പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് ആരംഭിക്കുന്നതിനെതിരെ അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. നിര്‍ദേശം മറികടന്ന് ചിത്രീകരണം ആരംഭിച്ചാല്‍ സഹകരിക്കില്ലെന്നും തിയേറ്റര്‍ റിലീസ് അനുവദിക്കില്ലെന്ന മുന്നറിയിപ്പും നിര്‍മാതാക്കള്‍ നല്‍കിയിരുന്നു.
അതേസമയം, മുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിങ് ആരംഭിക്കാതെ പുതിയ സിനിമകള്‍ തുടങ്ങരുതെന്നാവശ്യപ്പെട്ട് ചലച്ചിത്ര സംഘടനകള്‍ക്കും നിര്‍മ്മാതാക്കള്‍ കത്തയക്കുകയും ചെയ്തു. 60ഓളം സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളതിനാല്‍ പുതിയ സിനിമ തുടങ്ങേണ്ടെന്നാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനം.
ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ഹാഗറിന്റെ ചിത്രീകരണം തുടങ്ങുന്ന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് സിനിമയുടെ ചിത്രീകരണം ജൂലൈ 5ന് കൊച്ചിയില്‍ ആരംഭിക്കും.
റമ്മികളിയുമായി ബന്ധപ്പെട്ട് താൻ കൂടി അഭിനയിച്ച പരസ്യം നടൻ അജുവർഗീസ് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു
പിന്നാലെ പോസ്റ്റിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവമോർച്ച നേതാവ് സന്ദീപ് വാര്യർ
ഭാര്യയും നാലു കുട്ടികളും ഉള്ള , ടാക്സ് അടയ്ക്കാൻ വരുമാനമുള്ള അലവലാതികളുടെ വാക്കും കേട്ട് നിങ്ങളും റമ്മി കളിക്കാൻ പോയാൽ കുടുംബം വഴിയാധാരമാകും. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട”എന്നാണ് സന്ദീപ് വാര്യർ ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഇപ്പോൾ തന്നെ rummy circle-ൽ ഒരു അടിപൊളി ഗെയിം കളിച്ചേയുള്ളു
അത് പോലെ ചക്ക ചാക്കോ എന്ന ക്യാരക്ടർ ആയിട്ടു ഒന്ന് മിന്നി
നിങ്ങളും ട്രൈ ചെയ്യൂ”-എന്നായിരുന്നു അജുവർഗീസിന്റെ പോസ്റ്റ്
തെന്നിന്ത്യന്‍ താരം നയന്‍താരയ്ക്കും സംവിധായകന്‍ വിഗ്നേശ് ശിവനും കൊവിഡ് 19 സ്ഥിരീകരിച്ചതായി പ്രചാരണം. തമിഴ് മാധ്യമങ്ങളിലാണ് ഇരുവര്‍ക്കും കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട് എത്തിയത്. തമിഴ്നാട്ടില്‍ കൊവിഡ് 19ന്റെ വ്യാപനം അധികമാണെന്നിരിക്കേയാണ് നയന്‍താരയ്ക്കും വിഗ്‌നേശ് ശിവനും കൊറോണ വൈറസ് ബാധിച്ചുവെന്ന വാര്‍ത്തകള്‍ നിറയുന്നത്.
ഇരുവരും ചെന്നൈ എഗ്മോറില്‍ ഐസോലേഷനില്‍ ആണെന്നും ചില തമിഴ് പത്രങ്ങളില്‍ റിപ്പോര്‍ട്ട് എത്തിയിട്ടുണ്ട്. എന്നാല്‍ ഇത് വെറും ഗോസിപ്പാണെന്നാണ് ഇരുവരുടെയും അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ‘കാതു വാക്കുല രണ്ടു കാതല്‍’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ് ഇരുവരും.
തിരക്കഥയൊരുക്കിയ ആദ്യ ചിത്രം ചോക്കലേറ്റിലെ നായകൻ പൃഥ്വിരാജ് തന്നെയാണ് സംവിധായകനായപ്പോഴും സച്ചിയുടെ സിനിമക്ക് നായകനായത്. ‘അനാർക്കലി’യിൽ സച്ചിയുടെ ആദ്യ ഷോട്ട് അറബിക്കടലിലെ രംഗമാണ്. സച്ചി-സേതു കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷം പിറന്ന ഏതാനും തിരക്കഥകൾക്ക് ശേഷമാണ് പൃഥ്വിരാജ്-ബിജു മേനോൻ എന്നിവർ നായകന്മാരായ അനാർക്കലി റിലീസ് ആവുന്നത്.
ആ ആദ്യ ഷോട്ടിന് പിന്നിലെ വീഡിയോ പോസ്റ്റ് ചെയ്യുകയാണ് നിർമ്മാതാവ് രാജീവ് ഗോവിന്ദൻ. അറബിക്കടലിൽ, ലക്ഷദ്വീപിലേക്കുള്ള റൂട്ടിൽ, കപ്പലിലാണ് ആ രംഗം ചിത്രീകരിച്ചത്. നായകന്മാർ മാത്രമല്ല, സുരേഷ് കൃഷ്ണ, മിയ, രാജീവ് ഗോവിന്ദൻ എന്നിവർ ഉൾപ്പെടുന്ന 120 പേരടങ്ങുന്ന ക്രൂ അന്ന് കപ്പലിൽ ഉണ്ടായിരുന്നു. സച്ചി ‘ആക്ഷൻ’ പറയുന്നതും, അത് പൂർത്തിയാക്കിയ ശേഷം തുള്ളിച്ചാടി വരുന്ന പൃഥ്വിരാജും നൊമ്പരക്കാഴ്ചയാവുകയാണ്.
2015ൽ പുറത്തിറങ്ങിയ ‘അനാർക്കലി’ക്ക് ശേഷം 2020 ലാണ് സച്ചി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ‘അയ്യപ്പനും കോശിയും’ തിയേറ്ററിൽ എത്തിയത്. അതിലും പൃഥ്വിരാജ്-ബിജു മേനോൻ എന്നിവരെ തന്നെ നായകന്മാരാക്കാൻ സച്ചി തീരുമാനിക്കുകയായിരുന്നു.
ലോക്ക്‌ഡൗൺ കാലം ചെന്നൈയിലെ വീട്ടിൽ കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് മോഹൻലാൽ. പാചക പരീക്ഷണങ്ങളും വായനയുമൊക്കെയായി ഒഴിവു സമയങ്ങൾ ഫലപ്രദമായി ഉപയോഗിക്കുകയാണ് താരം. ഇപ്പോഴിതാ, തന്റെ പ്രിയപ്പെട്ട വളർത്തുനായ ബെയ്‌ലിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് മോഹൻലാൽ. ബെയ്‌ലിയെ സ്നേഹപൂർവ്വം ചേർത്തു പിടിച്ചു കൊണ്ടുള്ള ചിത്രങ്ങൾ ആരുടെയും ശ്രദ്ധ കവരും.
ഷൂട്ടിംഗ് തിരക്കുകളൊന്നുമില്ലാതെ താരത്തിനൊപ്പം കുറേനാളുകൾ ഒന്നിച്ച് വീട്ടിൽ കഴിയാൻ കഴിഞ്ഞതിന്റെ സന്തോഷം ഭാര്യ സുചിത്രയും പങ്കുവച്ചിരുന്നു. ” അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണമൊരുക്കി ഞാൻ ഉറങ്ങാതെ കാത്തിരുന്ന ഒരുപാട് സമയങ്ങളുണ്ടായിട്ടുണ്ട്. തിരക്കേറിയ ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ അദ്ദേഹത്തിന് പലപ്പോഴും വീടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ടുമാസമായി, അദ്ദേഹമെനിക്ക് ഭക്ഷണം പാകം ചെയ്തു തരുന്നു. ഇടയ്ക്ക് യൂട്യൂബിൽ കുക്കിംഗ് വീഡിയോകൾ കാണുന്നു, അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ ഒരു കുക്കിംഗ് സ്റ്റൈൽ ഉണ്ട്. എന്റെ സുഹൃത്തുക്കളെല്ലാം അവരുണ്ടാക്കിയ ഭക്ഷണത്തിന്റെ ചിത്രം വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുമ്പോൾ ഞാൻ എന്റെ ഭർത്താവ് പാകം ചെയ്ത ഡിഷുകളുടെ ചിത്രം പോസ്റ്റ് ചെയ്യുന്നു. ഇതെല്ലാം ആസ്വദിക്കാൻ കഴിയുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. അച്ഛനെ ഇങ്ങനെ വീട്ടിൽ കിട്ടിയതിൽ മക്കളും സന്തോഷത്തിലാണ്. പുറത്തു നിങ്ങൾ കാണുന്ന മോഹൻലാൽ തന്നെയാണ് വീട്ടിലും. ഒട്ടും മാറ്റമില്ല, ഒരിക്കലും പരാതി പറയാത്ത ലാളിത്യമുള്ള മനുഷ്യൻ,” ലോക്ക്‌ഡൗൺ കാലത്തെ ജീവിതത്തെ കുറിച്ചും മോഹൻലാലിനെ കുറിച്ചും സുചിത്ര പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.
രാത്രി വൈകി ഐസ്ക്രീം കഴിക്കുന്ന ശീലം താരത്തിനുണ്ടെന്നും സുചിത്ര പറയുന്നു. താരത്തിന്റെ ഈ ഇഷ്ടം അറിയാവുന്ന തന്റെ അച്ഛൻ മരുമകനായ ഫ്രിഡ്ജിൽ ഐസ്ക്രീമുകൾ കരുതിവെയ്ക്കാറുണ്ടായിരുന്നെന്നും സുചിത്ര പറയുന്നു. പ്രശസ്ത തമിഴ് നടനും നിർമ്മാതാവായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര.
നടന്‍ സുരേഷ്ഗോപിയെക്കുറിച്ച് ഗായകന്‍ ജി വേണുഗോപാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കൊവിഡ് 19 വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ വിദേശത്ത് കുടുങ്ങിപ്പോയ നിരവധി പ്രവാസികള്‍ക്ക് നാട്ടിലെത്താനുള്ള സൗകര്യം സുരേഷ്ഗോപി ചെയ്തു നല്‍കിയത് വാര്‍ത്തയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടനും സാമൂഹ്യപ്രവര്‍ത്തകനുമായ സുരേഷ് ഗോപിയുമായുള്ള വര്‍ഷങ്ങളായുള്ള സൗഹൃദത്തിന്റെ കഥ വേണുഗോപാല്‍ കുറിച്ചിരിക്കുന്നത്.
ഒരിക്കല്‍പ്പോലും സുരേഷ് കള്ളം പറഞ്ഞ് താന്‍ കേട്ടിട്ടില്ലെന്നും ഒരിക്കല്‍പ്പോലും തന്നെ കഠിനമായി നോവിപ്പിച്ചവരെ തിരിച്ച് ഉപദ്രവിക്കണമെന്ന് ചിന്തിച്ചതായിപ്പോലും അറിഞ്ഞിട്ടില്ല, ദൈവത്തെപ്പോലെ കരുതുന്ന സിനിമയിലെ മഹാരഥന്മാര്‍ അധിക്ഷേപിച്ചപ്പോള്‍ നീറിപ്പുകയുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും വേണുഗോപാല്‍ കുറിച്ചു. ഒരു വയസ്സുളളപ്പോള്‍ മകള്‍ ലക്ഷ്മി മരിച്ചതിന്റെ ദു:ഖത്തില്‍ നിന്നും ഫീനിക്സ് പക്ഷിയെപ്പോലെയാണ് സുരേഷ് ചിറകടിച്ചുയര്‍ന്നതെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല സുരേഷിന്റെ നിലനില്‍പ്പുകളൊന്നും. പാര്‍ട്ടിയുടെ കേരള അദ്ധ്യക്ഷ സ്ഥാനം കൈക്കുമ്പിളില്‍ വച്ച് നീട്ടിയപ്പോള്‍ ഒരു കായികാഭ്യാസിയുടെ മെയ് വഴക്കത്തോടെ ഒഴിഞ്ഞ് മാറുന്നതും താന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും വേണുഗോപാല്‍.
ജി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
suresh Gopi ഈ സൗഹൃദം സിനിമയല്ല, രാഷ്ട്രീയവുമല്ല!
മുപ്പത്തിനാല് വര്‍ഷത്തെ പരിചയം. ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഒരു ഷോ കാര്‍ഡ് മാത്രം. നവോദയയുടെ ‘ ഒന്നു മുതല്‍ പൂജ്യം വരെ ‘ യുടെ ടൈറ്റില്‍സില്‍ ‘ ഞങ്ങള്‍ അവതരിപ്പിക്കുന്ന പുതു ഗായകന്‍ ജി വേണുഗോപാല്‍” കഴിഞ്ഞ അടുത്ത ഷോ കാര്‍ഡ് പുതുമുഖ നടന്‍ സുരേഷ് ഗോപിയുടേതാണ്. ഒരു പ്രാവശ്യം പോലും ഇക്കാണുന്ന വ്യക്തിത്വത്തിന് പിന്നില്‍ ഒരു dual person ഉണ്ടോ എന്ന് തോന്നിക്കാത്ത പെരുമാറ്റം. സംസാരം ചിലപ്പോള്‍ ദേഷ്യത്തിലാകാം. ചിലപ്പോള്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ കീറി മുറിച്ചു കൊണ്ടാകാം. ചിലപ്പോള്‍ outright അസംബന്ധമാണോ എന്നും തോന്നിപ്പിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കല്‍പ്പോലും സുരേഷ് കള്ളം പറഞ്ഞ് ഞാന്‍ കേട്ടിട്ടില്ല. ഒരിക്കല്‍പ്പോലും തന്നെ കഠിനമായി നോവിപ്പിച്ചവരെ തിരിച്ച് ഉപദ്രവിക്കണമെന്ന് ചിന്തിച്ചതായിപ്പോലും അറിഞ്ഞിട്ടില്ല. തന്റെ അതികഠിനമായ മനോവ്യഥയിലും പ്രയാസങ്ങളിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും ഇല്ലാത്തവരേയും കൂടെ ചേര്‍ത്ത് പിടിച്ച ഓര്‍മ്മകളെ എനിക്കുളളൂ.
സുരേഷിന്റെ ഏതാണ്ടെല്ലാ പ്രതിസന്ധി ഘട്ടങ്ങളും ആ വ്യക്തിത്വത്തിലേക്ക് കൂടുതല്‍ വെളിച്ചം ചൊരിയുന്നവയുമായിരുന്നു. ഒരു വയസ്സുള്ള ലക്ഷ്മിമോളുടെ ദാരുണമായ അന്ത്യം ആ കുടുംബത്തിനെ ദു:ഖത്തിന്റെ തീരാക്കയത്തിലേക്കാണ് തള്ളിവിട്ടത്. ഇനി തിരിച്ച് വരാന്‍ കഴിയുമോ എന്ന് സംശയിച്ച് പോയ ഭ്രാന്തമായ മാനസികാവസ്ഥയില്‍ നിന്നും ഒരു ഫീനിക്‌സ് പക്ഷിയെപ്പോല്‍ സുരേഷ് ചിറകടിച്ചുയര്‍ന്നു. സിനിമാരംഗത്ത് തന്റെ കൂടി കാര്‍മ്മികത്വത്തില്‍ ഉണ്ടാക്കിയ പ്രസ്ഥാനം അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ നിന്നെല്ലാം അകലുമ്പോള്‍, ആരെക്കുറിച്ചും ഒരു കുത്ത് വാക്ക് പോലുമുരിയാടാതെ നിശ്ശബ്ദനായി അതില്‍ നിന്നകന്നു. ദൈവത്തെപ്പോലെ കരുതുന്ന സിനിമയിലെ മഹാരഥന്മാര്‍ അധിക്ഷേപിച്ചപ്പോള്‍ നീറിപ്പുകയുന്നത് കണ്ടിട്ടുണ്ട്. ഓഹരി വയ്ക്കുന്ന ആ സിനിമാ ശൈലിയെ ഒരിക്കലും സുരേഷ് പുണര്‍ന്നിട്ടില്ല. സിനിമയുടെ മാരകമായ ഗോസിപ്പ് കോളങ്ങളും വിഷം തുപ്പുന്ന നികൃഷ്ടജീവികളും സുരേഷിനെ സിനിമയുടെ വിസ്മൃതിവൃത്തത്തിലേക്ക് തള്ളാന്‍ ശ്രമിക്കുമ്പോള്‍ ഒരു കപ്പല്‍ച്ചേതത്തിലെന്നപോലെ ആ കുടുംബം ആടിയുലയുന്നത് കണ്ട് ഞാന്‍ പരിഭ്രമിച്ചിട്ടുണ്ട്. അന്ധ ബോധത്തിന്റെ ഉറക്കറയായും, സ്വന്താവകാശത്തുറുങ്കറയായും കണ്ടതിനെയൊക്കെ സുരേഷ് പിന്തള്ളി. താന്‍ ഒരു കാലത്ത് വിശ്വസിച്ചിരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലെ ഇത്തിരിപ്പോലം വരുന്ന ചെക്കന്മാര്‍ തന്റെ വീട്ടിലേക്കൊരു പന്തം കൊളുത്തി പ്രകടനം നടത്തി, വീടൊരു കാരാഗ്രഹമാക്കി മാറ്റിയപ്പോള്‍ നീറിപ്പുകയുന്ന അഗ്‌നിപര്‍വ്വതമാകുന്ന മനസ്സില്‍ സുരേഷ് ചില തീരുമാനങ്ങളെല്ലാമെടുത്തിരുന്നു. നിയന്ത്രിത സ്‌ഫോടനങ്ങളായി അതടുത്ത ദിവസത്തെ മീഡിയയില്‍ നിറഞ്ഞു വന്നു.
സുരേഷിനെ ബഹുമാനിക്കാനും സ്വീകരിക്കാനും ഒരു രാഷ്ട്രീയ പ്രസ്ഥാനമുണ്ടായി. അവരുടെ കേന്ദ്രത്തിലെ തലമൂത്ത നേതാവ് തന്നെ നേരിട്ട് സുരേഷിനെ വിളിപ്പിച്ച് കേരള കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ പറയുകയായിരുന്നു. അന്നും ഞാന്‍ എന്റെ സ്ഥായിയായ സംശയങ്ങള്‍ ഉന്നയിച്ചു. ‘ഇത് വേണോ സുരേഷേ? രാഷ്ട്രീയം പറ്റുമോ? ‘ സുരേഷിന്റെ മറുപടി രസകരമായിരുന്നു. രാഷ്ട്രീയത്തില്‍ നമ്മുടെ പ്രതിയോഗികളെ നേരിട്ട് കാണാം, അറിയാം. തുറസ്സായ യുദ്ധമാണ്. സിനിമയില്‍ എതിരാളികളെ തിരിച്ചറിയാന്‍ സാധിക്കില്ല. മുന്നിലുള്ളതിലേറെ കുത്തുകള്‍ പിന്നിലാ കിട്ടുക ‘. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല സുരേഷിന്റെ നിലനില്‍പ്പുകളൊന്നും. തിരുവനന്തപുരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് നില്‍ക്കാന്‍ തയ്യാറായിക്കോളൂ എന്ന് പറഞ്ഞ സീനിയര്‍ കേന്ദ്ര നേതാവിനോട് ‘ഇല്ല സര്‍, ഓ. രാജഗോപാല്‍ കഴിഞ്ഞ് മതി മറ്റ് പരിഗണനകള്‍’ എന്ന് പറഞ്ഞത് എനിക്കറിയാം. പാര്‍ട്ടിയുടെ കേരള അദ്ധ്യക്ഷ സ്ഥാനം കൈക്കുമ്പിളില്‍ വച്ച് നീട്ടിയപ്പോള്‍ ഒരു കായികാഭ്യാസിയുടെ മെയ് വഴക്കത്തോടെ ഒഴിഞ്ഞ് മാറുന്നതും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ഈയൊരു ഇരുണ്ട കാലത്ത് രാവെന്നും പകലെന്നുമില്ലാതെ ഇന്ത്യയ്ക്കകത്തും പുറത്തും ഒറ്റപ്പെട്ടു പോയവരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതില്‍ മാത്രം വ്യാപൃതനായിരിക്കുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകനെയാണ് ഞാനിപ്പോള്‍ സുരേഷില്‍ കാണുന്നത്. ഈ വിഷമസന്ധിയില്‍ എല്ലാ പാര്‍ട്ടിയിലുള്ളവര്‍ക്കും സുരേഷിനെ ആവശ്യമുണ്ട്. എല്ലാവരുടെയും കൂടെ സുരേഷുണ്ട്. ജീവന്‍ രക്ഷാ മരുന്നുകളെത്തിക്കാന്‍, രോഗികളായ വിദേശങ്ങളിലെ ഇന്ത്യന്‍ പൗരരെ പ്രത്യേക പരിഗണനയില്‍ നാട്ടിലെത്തിക്കുവാന്‍, വിസ കാലാവധിയും റെസിഡന്റ് പെര്‍മിറ്റും അവസാനിച്ച വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളേയും ഇന്ത്യന്‍ പൗരന്മാരേയും ഹൈക്കമ്മീഷന്‍ മുഖേന സഹായിക്കുകയും നാട്ടിലെത്തിക്കുകയും ചെയ്യുക, അങ്ങിനെ നിരവധി നിരവധി കര്‍മ്മ പദ്ധതികളാണ് സുരേഷിന്റെ മുന്‍ഗണനയില്‍. രാവിലെ അഞ്ചു മുതല്‍ രാത്രി പന്ത്രണ്ട് വരെ ടിവിയില്ല, വായനയില്ല, പരസ്പരം ചെളി വാരിയെറിയുന്ന രാഷ്ടീയ വിനോദമില്ല.
മുപ്പത്തിനാല് വര്‍ഷത്തെ സൗഹൃദത്തിന്റെ ബാക്കിപത്രമാണെന്റെയീ എഴുത്ത്. ഈ പോസ്റ്റ് കണ്ടെനിക്ക് ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയോ നിറമോ ആരും നല്‍കേണ്ടതില്ല. വോട്ടവകാശം കിട്ടി ഒരു മുതിര്‍ന്ന പൗരനായ ശേഷം, മാറി മാറി വരുന്ന ഗവണ്മെന്റുകളുടെയോ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ ഭാഗമായി പ്രവര്‍ത്തിച്ചിട്ടില്ല ഞാന്‍ ഇന്നിതേവരെ. എല്ലാവരുടെയും മനുഷ്യസ്‌നേഹവും, കരുണയും മുന്‍നിര്‍ത്തിയുള്ള സംരംഭങ്ങളില്‍ പലതിലും എന്റെ സംഗീതത്തേയും ഞാന്‍ കൂട്ടിയിണക്കിയിട്ടുണ്ട്. ഇത്ര നാള്‍ സിനിമാ / സംഗീത മേഘലകളില്‍ പ്രവര്‍ത്തിച്ച ഒരാള്‍ എന്ന നിലയ്ക്കും, ഈ നാട്ടിലെ മിക്ക തിരഞ്ഞെടുപ്പുകള്‍ക്കും വോട്ട് ചെയ്ത ഒരാളെന്ന നിലയിലും, ഈ ഒരു വ്യക്തി ഒരു കള്ളനാണയമല്ല എന്ന തിരിച്ചറിവാണ് ഈ എഴുത്തിന് നിദാനം. സുരേഷ് ഗോപിയെ ഇഷ്ടപ്പെടുന്നത് കൊണ്ട് മറ്റുള്ളവരെ വെറുക്കുന്നുവെന്നര്‍ത്ഥമില്ല. ‘ Naivete’ ( നൈവിറ്റി) എന്ന വാക്കിന് തത്തുല്ല്യമായ ഒരു മലയാളപദം ഉണ്ടോ എന്നറിയില്ല. ഉള്ളിലുള്ള ഒരു നന്മയുടെ ഹൃത്തടം മറ്റുള്ളവര്‍ക്കും കാണും എന്ന ഉറച്ച ധാരണയില്‍ മനസ്സില്‍ വരുന്നതെന്തും മറയില്ലാതെ ഉറക്കെപ്പറയുന്ന ഒരു ഗുണം ആ പദത്തില്‍ അന്തര്‍ലീനമാണ് എന്നാണെന്റെ വിശ്വാസം. സ്‌നേഹമാണെങ്കിലും കാലുഷ്യ മാണെങ്കിലും അതില്‍ കലര്‍പ്പില്ല. അതെന്തായാലും സിനിമയില്‍ കണ്ടിട്ടില്ല. രാഷ്ട്രീയത്തില്‍ എനിക്കറിയാവുന്ന വ്യക്തികളില്‍ അത് ദര്‍ശിക്കാനുമായിട്ടില്ല.
പരസ്പരം വല്ലപ്പോഴും കണ്ട് മുട്ടുമ്പോള്‍ മുപ്പത്തിനാല് വര്‍ഷങ്ങള്‍ മുന്‍പത്തെ ചെറുപ്പക്കാരാകാനുള്ള ഏതോ ഒരു മാജിക് ഞങ്ങളുടെ സൗഹൃദത്തിനുണ്ട്. സിനിമയും സംഗീതവും തലയ്ക്ക് പിടിച്ച് ഭ്രാന്തായി നടന്ന രണ്ട് ചെറുപ്പക്കാര്‍. പരസ്പരം ഒരക്ഷരം പോലുമുരിയാടാതെ മറ്റേയാളുടെ വേദനയും സന്തോഷവും കൃത്യമായി മനസ്സിലാക്കിത്തരുന്നതും ഈ പഴയോര്‍മ്മകളുടെ ശക്തി തന്നെ. ‘ഓര്‍മ്മ വീട്ടിലേക്കുള്ള വഴിയാണ്. വീട്ടിലേക്കുള്ള വഴി മറന്നു പോയവര്‍ വേരറ്റുപോകുന്നവരാണ്. ശ്വാസം നിലയ്ക്കലല്ല മരണം. ഓര്‍മ്മ മുറിഞ്ഞു പോകലാണ് മരണം.
ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായാണ് ചിത്ര മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. മലയാളത്തില്‍ കൂടാതെ തമിഴിലും തെലുങ്കിലുമൊക്കെ ചിത്ര സജീവമായിരുന്നു. തനിക്ക് മലയാള സിനിമയില്‍ നിന്നും നേരിട്ട ഒരു അനുഭവം തുറന്ന് പറയുകയാണ് ചിത്ര.
” അന്ന് സിനിമ സൈറ്റുകളില്‍ ഒരുപാട് സുഖകരമല്ലാത്ത സംഭവങ്ങള്‍ നടക്കാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതിന് കുറവ് വന്നിട്ടുണ്ട്. ആരോടും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു എന്റേത്. തനിക്ക് ജാഡയാണെന്ന് പലപ്പോഴും ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ പറയുമായിരുന്നു. രണ്ട് കൊല്ലം കഴിഞ്ഞു താനും സിനിമ എടുക്കും തന്നെ മൈന്‍ഡ് ചെയ്യാത്തവരെയൊക്കെ പാഠം പഠിപ്പിക്കുമെന്നാണ് അന്ന് അയാള്‍ എന്നോട് പറഞ്ഞത്, സ്ഥിരമായി അയാള്‍ അത് തന്നെ പറഞ്ഞു കൊണ്ട് ഇരുന്നപ്പോള്‍ ശ്രദ്ധ കൊടുക്കാന്‍ പോയില്ല.
വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ സംവിധായകനായി മമ്മൂട്ടി നായകനായി എത്തുന്ന സിനിമയില്‍ എന്നെ അഭിനയിക്കാന്‍ വിളിച്ചു. പിന്നീട് ഷൂട്ടിംഗ് പുരോഗമിച്ചപ്പോള്‍ അതിലെ ഗാന രംഗങ്ങള്‍ ചിത്രീകരിക്കാനായി ഒരു കുന്ന് ഇറങ്ങി വരേണ്ട രംഗം അഭിനയിക്കേണ്ടതായുണ്ടായിരുന്നു. എന്നോട് ഉള്ള പഴയ പ്രതികാരം വെച്ച് പതിനഞ്ചു തവണയില്‍ ഏറെ അയാള്‍ എന്നെ കൊണ്ട് കുന്നിന്‍ മുകളില്‍ നിന്നും ഓടി വരുന്ന രംഗം ടേക്ക് എടുപ്പിച്ചു. നല്ല വെയില്‍ ഉള്ളതു കൊണ്ട് തളര്‍ന്നു പോയി. എന്നാല്‍ അയാള്‍ വീണ്ടും ടേക്ക് എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്റെ അവസ്ഥ കണ്ട മമ്മൂട്ടി സംവിധായകനോട് ദേഷ്യപ്പെട്ടു ചൂടായി. അതുകൊണ്ട് മാത്രമാണ് താന്‍ അന്ന് രക്ഷപെട്ടത്.” ചിത്ര പറയുന്നു.
സച്ചി വിട പറഞ്ഞു. തൃശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. 48 വയസ്സായിരുന്നു. രണ്ട് ദിവസം മുന്‍പ് ആശുപത്രിയില്‍ അഡ്മിറ്റായ സച്ചിക്ക് നടുവിന് രണ്ടു സര്‍ജറികള്‍ ആവശ്യമായിരുന്നു. ആദ്യ സര്‍ജറി വിജയകരമായിരുന്നുവെങ്കിലും രണ്ടാമത്തെ സര്‍ജറിക്കായി അനസ്തേഷ്യ നല്‍കിയപ്പോഴായിരുന്നു ഹൃദയാഘാതം. അതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോര്‍ പ്രതികരിക്കുന്നിലായിരുന്നു . വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തി പോന്നത്.
അദ്ദേഹത്തിന്റെ വേര്‍പാട് വളരെ വേദനയോടെയാണ് സിനിമാലോകവും ആരാധകരും നോക്കിക്കണ്ടത്. അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പൃഥ്വിരാജ് സുകുമാരന്‍ ബിജുമേനോന്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ അയ്യപ്പനും കോശിയും. മുണ്ടൂര്‍ മാടന്‍ എന്ന അയ്യപ്പന്‍ നായരായി ബിജുമേനോനും കോശി ആയി പൃഥ്വിരാജും വേഷമിട്ടു. ചിത്രത്തിന്റെ തിരക്കഥ എഴുതി പൂര്‍ത്തിയായപ്പോള്‍ അയ്യപ്പന്‍ നായരായി സച്ചി മനസ്സില്‍ കണ്ടിരുന്നത് മോഹന്‍ലാലിനെ ആയിരുന്നു എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ താരമൂല്യം ആ കഥാപാത്രത്തിന് ഒരു തടസ്സമാകുമെന്ന് സച്ചി മനസ്സിലാക്കി.
ബിജു മേനോന് ആ കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ പറ്റുമെന്നും അദ്ദേഹത്തിനു തോന്നി. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ അത് സത്യമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. സാധാരണ ഒരു പ്രൊജക്ടുമായി മോഹന്‍ലാലിനെ സമീപിക്കാന്‍ തനിക്ക് താല്‍പര്യമില്ല എന്നും മോഹന്‍ലാല്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രം ആയിരിക്കണം തന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നതെന്നും സച്ചി പറഞ്ഞിരുന്നു. എന്നാല്‍ ആ കഥാപാത്രം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ അദ്ദേഹം വിട പറഞ്ഞു. അദ്ദേഹം പറയാതെ പോയ ആ കഥ ഒരു തീരാ നഷ്ടമായി സിനിമാ ലോകത്തില്‍ അവശേഷിക്കും.
നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്ത്. സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാനും സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ക്കുമെതിരെയാണ് ഇപ്പോള്‍ പ്രതിഷേധവും വിമര്‍ശനങ്ങളും നടക്കുന്നത്.
സുശാന്തിനെ ബോളിവുഡില്‍ ഒതുക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഇവരുള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പരാതിയും ഉയര്‍ന്നിരുന്നു. സുശാന്തിന്റെ മരണത്തിന് പിന്നാലെ തന്നെ പല ബോളിവുഡ് പ്രമുഖരുടെയും കോലങ്ങള്‍ കത്തിച്ച് ആരാധകര്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു.
സുശാന്തിന്റെ ജന്മനാടായ ബീഹാറില്‍ സല്‍മാന്‍ ഖാന്റെ ‘ബീയിംഗ് ഹ്യൂമണ്‍’സ്റ്റോറിന് മുന്നിലും ആളുകള്‍ പ്രതിഷേധവും ആയി എത്തിയിരുന്നു. സ്റ്റോറിന് മുന്നിലെ വലിയ ബോര്‍ഡില്‍ നിന്ന് സല്‍മാന്‍ ഖാന്റെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയും ചെയ്തു.