വീട്ടില്‍ ഇരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാല്‍ നീ വിവരമറിയുമെന്ന് കോണ്‍ഗ്രസ് നേതാവ് എം ലിജുവിന് പരസ്യ ഭീഷണിയുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ചാനല്‍ ചര്‍ച്ചയില്‍ അന്‍വറിനെതിരെയുള്ള എം ലിജുവിന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് അന്‍വര്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയത്. കേരളത്തില്‍ 11 ലക്ഷം പ്രവാസികള്‍ സര്‍ക്കാരിന്റെ ഔദാര്യത്തില്‍ കഴിയുന്നുണ്ടെന്ന് പി വി അന്‍വര്‍ പറഞ്ഞെന്നായിരുന്നു ലിജു ആരോപിച്ചത്. തുടര്‍ന്നാണ് രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളിലായി ലിജുവിനെതിരെ രൂക്ഷമായ ഭാഷയില്‍ അന്‍വര്‍ രംഗത്തെത്തിയത്. വീട്ടിലുള്ളവരെക്കുറിച്ച് പറഞ്ഞാല്‍ അപ്പോള്‍ കാണിച്ചു തരാമെന്നായിരുന്നു പി വി അൻവർ എംഎൽ എ പറഞ്ഞത്. പല്ലുകൊണ്ട് ഡാം കെട്ടിയില്ലെങ്കിലും അത്യാവശ്യം നട്ടെല്ല് ബാക്കിയുണ്ട്. എം ലിജുവല്ല, ഏത് ലിജുവാണെങ്കിലും നാക്കിനെല്ലില്ലെന്ന് കരുതി എന്തും പറയരുതെന്നു പോസ്റ്റിൽ വ്യക്തമാക്കുന്നു. വാക്കുകൾ കൊണ്ട് സംസാരിക്കുമ്പോൾ കായികമായി നേരിടുമെന്ന ധ്വനിയിൽ ഒരു ജനപ്രതിനിധിയുടെ സംസാരം. സോഷ്യൽ മീഡിയയിൽ തന്നെ വിമർശനങ്ങൾ നേരിടുകയാണ് എംഎല്‍എ പി വി അന്‍വര്‍
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
@M Liju
മാന്യമായി രാഷ്ട്രീയം പറയുന്നെങ്കിൽ അത് പറയണം. വീട്ടിൽ ഇരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാൽ നീ വിവരം അറിയും. എല്ലാവരും രാഷ്ട്രീയം പറയാറുണ്ട്.ഞാനും പറയാറുണ്ട്. ഇന്ന് വരെ ഒരാളുടെയും കുടുംബത്തിലെ ഒരാളെയും പറഞ്ഞിട്ടില്ല.ഇതൊക്കെ വീട്ടിൽ നിന്ന് ചെറുപ്പത്തിൽ കിട്ടേണ്ട അറിവുകളാണു. ഇനിയും ഇത്തരം വർത്തമാനം എവിടെങ്കിലുമിരുന്ന് വീട്ടിലുള്ളവരെ കുറിച്ച് പറഞ്ഞ് നോക്ക്. ബാക്കി അപ്പോൾ കാണിച്ച് തരാം. പല്ലു കൊണ്ട് ഡാം കെട്ടിയിട്ടില്ലേലും അത്യാവശ്യം നട്ടെല്ലുണ്ട്.ഒരു അക്കൗണ്ട് സ്റ്റേറ്റ്‌മന്റ് പബ്ലിഷ് ചെയ്യാൻ പോലും കഴിയാത്ത വാഴപ്പിണ്ടി നട്ടെല്ലുമായി സ്വന്തം വാളിൽ പോയി മെഴുകൂ നേതാവേ.ബീന പറയുന്നത് പോസ്റ്റ് ഡിലീറ്റാക്കിയതല്ല,നിങ്ങൾ റിപ്പോർട്ട് ചെയ്ത് ഡിലീറ്റ് ആക്കിച്ചു എന്നാണല്ലോ.ആ സ്റ്റേറ്റ്‌മന്റ് ഫുൾ പ്രസിദ്ധീകരിച്ചാൽ വല്യ സംഭമാവില്ലേ.അത് ചെയ്യൂ.എന്നിട്ട് ഇവിടെ വാ..
(ആരെങ്കിലും ഇവിടെ അദ്ദേഹത്തെ ഒന്ന് മെൻഷൻ ചെയ്യണം)
മലയാള സിനിമയിലെ ‘അമ്മ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് കവിയൂര്‍ പൊന്നമ്മ. ഒട്ടനവധി ‘അമ്മ കഥാപാത്രങ്ങൾ ചെയ്ത് ആരാധകരുടെ ഉള്ളിൽ നിറഞ്ഞു നിന്ന താരം. ഇപ്പോഴിതാ തന്റെ കുടുംബ ജീവിതത്തില്‍ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ് താരം.
പ്രണയ പരാജയവും മണിസ്വാമിയുമായുള്ള വിവാഹവും എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ച താള പിഴവുകളാണ്. മണിസ്വാമിയാണ് എന്റെ ഭര്‍ത്താവ്. ഞങ്ങള്‍ രണ്ട് പേരും രണ്ട് ധ്രുവങ്ങളിലാണ്. ഞാന്‍ എത്ര സോഫ്റ്റ് ആണോ അതിന് എതിരായി അദ്ദേഹം അത്രയും ദേഷ്യക്കാരനായിരുന്നു. എന്നോട് ഒരിക്കല്‍ പോലും സ്‌നേഹത്തോടെ പെരുമാറിയിട്ടില്ല. പക്ഷേ എന്റെ അടുത്ത് കിടന്നാണ് മരിച്ചത്. ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞ് താമസിച്ചു. സുഖമില്ലാതെ വന്നതോടെ അദ്ദേഹത്തെ ശുശ്രൂഷിച്ചു.
അവസാനം ആയപ്പോള്‍ സംസാരിക്കാന്‍ പറ്റാതെ ആയി. ചിലപ്പോള്‍ ആലോചിക്കുമ്ബോള്‍ വെറുപ്പ് വരുമായിരുന്നു. ഏറിയാല്‍ രണ്ടോ മൂന്നോ മാസമേ ഉണ്ടാവുകയുള്ളുവെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. എന്ത് ആഗ്രഹമുണ്ടെങ്കിലും സാധിച്ച് കൊടുത്തോളാനും പറഞ്ഞു.
അതോടെ ഇനി എത്ര കാലം ഉണ്ടെന്ന് കരുതിയാണെന്ന് വിചാരിച്ച് എല്ലാം മറന്നു. ഒരുപാട് ദ്രോഹിച്ചിരുന്നു. ഒരു ഭര്‍ത്താവ് എങ്ങനെ ആവരുത് എന്നതിന്റെ ഉദ്ദാഹരണമായിരുന്നു മണിസ്വാമി. എന്തിനായിരുന്നു എന്ന് ഇന്നും പിടി കിട്ടിയിട്ടില്ല. കല്യാണം കഴിച്ച ആദ്യ നാളുകള്‍ മുതല്‍ താളപിഴയായിരുന്നു. എനിക്ക് ഒരു ഇഷ്ടമുണ്ടായിരുന്നു. യാതൊരു തരത്തിലും തെറ്റായി വിചാരിക്കരുത്. കാരണം വളരെ പരിശുദ്ധമായ ബന്ധമായിരുന്നു. കല്യാണം കഴിച്ചേനെ. പക്ഷേ എന്നോട് മതം മാറാന്‍ പറഞ്ഞു.
എനിക്ക് താഴെ പെണ്‍കുട്ടികളുണ്ട്. അവിടെ ആണ്‍കുട്ടികള്‍ മാത്രമേയുള്ളു. അദ്ദേഹം വീട്ടില്‍ പോയി അച്ഛനോടൊക്കെ പോയി സംസാരിച്ചപ്പോള്‍ മതം മാറണമെന്നാണ് അവരുടെ ആവശ്യം. അത് നടക്കില്ലെന്ന് പറഞ്ഞു. ജാതി അന്വേഷിച്ച് അല്ലല്ലോ പ്രണയിച്ചത്. കുടുംബം നോക്കിയിരുന്നത് ഞാനായിരുന്നു.
അത് കൊണ്ട് നടക്കില്ലെന്ന് പറഞ്ഞു. അത് ഒഴിവായ സമയത്താണ് മണിസ്വാമി നേരിട്ട് വന്ന് ചോദിക്കുന്നത്. അദ്ദേഹം റോസി എന്ന സിനിമയുടെ നിര്‍മാതാവ് ആയിരുന്നു. ഞാന്‍ അന്ന് വിചാരിച്ചു
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായത് സീരിയൽ ആര്ടിസ്റ്റ് മേഘ്‌ന വിവാഹ ബന്ധം വേർപെടുത്തിയ വാർത്തകൾ. കഷ്ടിച്ച് ഒരു വര്ഷം നീണ്ടുനിന്ന വിവാഹജീവിതം അവസാനിപ്പിച്ച വാർത്തകൾ സോഷ്യൽ മിഡിയയിൽ പല ഗോസിപ്പുകൾക്കും വഴിതെളിച്ചിരുന്നു. താരം വിവാഹ ബന്ധം വേർപ്പെടുത്തിയെന്ന രീതിയിലാണ് വാർത്തകൾ വന്നത്. ഇതിനെക്കുറിച്ച് മേഘ്‌നയുടെ തുറന്ന് പറച്ചിലുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ വിവാഹം കഴിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമെന്ന് മേഘ്‌ന പറഞ്ഞതായി ചില വാര്‍ത്തകള്‍ വന്നിരുന്നു.
ഇത് വ്യാപകമായി വൈറലാവുകയും ചെയ്തു. അത്തരമൊരു വാര്‍ത്ത കണ്ടതോടെ പ്രതികരണം രേഖപ്പെടുത്തി നടി ജീജ സുരേന്ദ്രന്‍ എത്തിയിരിക്കുകയാണ്. ഒരു പോസ്റ്റിന് താഴെ കമന്റിട്ട് കൊണ്ടാണ് ഡോണിനെ തനിക്ക് അറിയാമെന്ന കാര്യം ജീജ വ്യക്തമാക്കിയത്.
‘അബദ്ധം എന്നോ? മനസാക്ഷിയുണ്ടോ കുട്ടിക്ക്. നിന്റെ ഭര്‍ത്താവിനെ എനിക്കറിയാം. ഫാമിലി അറിയാം. നാണമില്ലേ അങ്ങനെ പറയാന്‍. നല്ല കുടുംബക്കാര്‍, നല്ല പയ്യന്‍, വല്ലതും വിളിച്ച് പറയുമ്പോള്‍ ഓര്‍ത്തോളൂ ഇതൊക്കെ എന്നെ പോലുള്ളവര്‍ കാണുന്നുണ്ട എന്ന്’. എന്ന് പറഞ്ഞ് കൊണ്ടാണ് ജീജ എത്തിയത്. നേരത്തെ ആദിത്യന്‍ ജയന്‍-അമ്പിളി ദേവി വിവാഹത്തിന് ശേഷം ജീജ പറഞ്ഞ വാക്കുകളും ഇതുപോലെ ശ്രദ്ധിക്കപ്പെടുകയും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.
സംവിധായകൻ ജിബിറ്റ് ജോര്‍ജ്ജ് കുഴഞ്ഞുവീണു മരിച്ചു. കോഴിപ്പോര് സിനിമയുടെ സംവിധായകരില്‍ ഒരാളാണ് ജിബിറ്റ് ജോര്‍ജ്ജ്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ മുതല്‍ നെഞ്ചുവേദന അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നുവെങ്കിലും ജിബിറ്റ് അത് കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ വൈകുന്നേരത്തോടെ രോഗം കലശലാകുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.
ജിബിറ്റ്, ജിനോയ് ജനാര്‍ദ്ദനന്‍ എന്നിവര്‍ ചേര്‍ന്ന് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘കെട്ട്യോളാണെന്റെ മാലാഖ’ഫെയിം വീണ നന്ദകുമാര്‍ നായികയായി എത്തിയ ‘കോഴിപ്പോര്’. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് ചിത്രം റിലീസ് ചെയ്തത്. അങ്കമാലി കിടങ്ങൂര്‍ കളത്തിപ്പറമ്ബില്‍ ജോര്‍ജിന്റെ മകനാണ് ജിബിറ്റ് ജോര്‍ജ്ജ്.
ടൊവീനോ തോമസ് നായകനായി തീയ്യേറ്ററില്‍ ഏറ്റവും ഒടുവിലെത്തിയ ചിത്രമായിരുന്നു ‘ഫോറന്‍സിക്’. കഴിഞ്ഞ ദിവസമാണ് ചിത്രം ടീവിയില്‍ സംപ്രേക്ഷണം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിന്റെ മെയ്ക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ അഖില്‍ പോള്‍. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മെയ്ക്കിങ് വീഡിയോ പുറത്തുവിട്ടത്.
ക്ലൈമാക്‌സ് രംഗത്തില്‍ ഫോക്‌സ് വാഗന്‍ പോളോയില്‍ ടൊവീനോയുടെ കഥാപാത്രവും വില്ലന്‍ കഥാപാത്രവും യാത്ര ചെയ്യുന്നതും ഒടുവില്‍ ഇരുവരും തമ്മില്‍ കാറിനുള്ളില്‍ വച്ച് ഏറ്റുമുട്ടുന്നതിനിടെ വാഹനം അപകടത്തില്‍ പെടുന്നതുമാണ് രംഗം. ഈ രംഗം കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെ സഹായത്തോടെ ഒരുക്കിയതായിരിക്കും എന്നാണ് ചിത്രം കണ്ട എല്ലാവരും കരുതിയിരുന്നത്.
എന്നാല്‍ ക്ലൈമാക്‌സില്‍ കാര്‍ പറന്നു പൊങ്ങുന്നതും അപകടത്തില്‍ പെടുന്നതെല്ലാം തന്നെ യഥാര്‍ത്ഥമായി ചിത്രീകരിച്ചതാണെന്നാണ് മെയ്ക്കിങ് വീഡിയോയില്‍ കാണിക്കുന്നത്. സ്റ്റണ്ട് മാസ്റ്റര്‍ രാജശേഖറും ടീമുമാണ് ഈ സാഹസിക പ്രകടനം കാഴ്ചവെച്ചത്. അവരുടെ ടീമില്‍ തന്നെയുള്ള ഒരാളാണ് കാറിനകത്ത് ഉണ്ടായിരുന്നത്.
ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമാക്കി ഒരുക്കിയ മലയാളത്തിലെ ആദ്യ മുഴുനീള ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ടൊവീനോ തോമസ് സാമുവല്‍ കാട്ടൂര്‍ക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് എത്തിയത്. മംമ്ത മോഹന്‍ദാസ് റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തിയത്. ആദ്യമായാണ് മംമ്ത ഒരു പോലീസ് ഓഫീസറുടെ വേഷത്തില്‍ എത്തിയത്. രഞ്ജി പണിക്കര്‍, റെബ മോണിക്ക, സൈജു കുറുപ്പ്, ധനേഷ് ആനന്ദ് ഗിജു ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
മലയാളത്തിലെ എന്ന് മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് പ്രിയദർശൻ. ഇതിനോടകം 94 ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹമാണ് മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹവും ഒരുക്കിയത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ജോഡികളിലൊന്നാണ് മലയാളത്തിലെ മോഹൻലാൽ- പ്രിയദർശൻ ജോഡി എന്നതും ശ്രദ്ധേയമാണ്. ബോളിവുഡിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത രണ്ടാമത്തെ സംവിധായകൻ എന്ന റെക്കോർഡും കൈവശമുള്ള പ്രിയദർശൻ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും സിനിമകളൊരുക്കിയിട്ടുണ്ട്. ഇപ്പോൾ ഹംഗാമ 2 എന്ന ഹിന്ദി ചിത്രമൊരുക്കുന്ന പ്രിയദർശൻ അടുത്തതായി ചെയ്യന്നത് ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന് വേണ്ടിയൊരു ചിത്രമാണ്.
എന്നാൽ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ രണ്ടു സ്വപ്‌നങ്ങൾ എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരു ചിത്രവും അതുപോലെ അമിതാബ് ബച്ചൻ അഭിനയിക്കുന്ന ഒരു ചിത്രവുമാണ്. ഇപ്പോൾ കേസിൽ കിടക്കുന്ന രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തീർന്നാൽ ആ പ്രൊജക്റ്റ് പ്രിയദർശൻ ഏറ്റെടുക്കുമെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. തനിക്കു എം ടിയുടെ രചനയിൽ ഒരു ചിത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്നും എന്നാൽ അതൊരിക്കലും രണ്ടാമൂഴം പോലെയൊരു ബ്രഹ്മാണ്ഡ ചിത്രമല്ല എന്നുമാണ് പ്രിയൻ പറയുന്നത്. കാഞ്ചിവരം പോലത്തെ ഒരു ചെറിയ റിയലിസ്റ്റിക് ചിത്രമൊരുക്കാനാണ് എം ടിയുമായിഒന്നിക്കുമ്പോൾ താൽപര്യമെന്നും ദി ന്യൂസ് മിനിട്ടിനു നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ വെളിപ്പെടുത്തി. നേരത്തെ രണ്ടു മൂന്നു ചിത്രങ്ങൾ തങ്ങൾ പ്ലാൻ ചെയ്തിരുന്നുവെങ്കിലും മറ്റു ചില നിര്ഭാഗ്യകരമായ സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടായതു കൊണ്ട് ആ പ്രൊജെക്ടുകൾ നടന്നില്ല എന്നും അതുകൊണ്ട് തന്നെ താനിപ്പോൾ ഒന്നും നേരത്തെ പ്ലാൻ ചെയ്തു ചെയ്യാൻ ശ്രമിക്കാറില്ലായെന്നും അദ്ദേഹം വിശദീകരിച്ചു.
ഷാറൂഖ് ഖാന്‍ നിര്‍മ്മിക്കുന്ന വെബ് സിരീസ് ബേതാള്‍ ട്രെയിലര്‍ പുറത്തുവിട്ടു. നെറ്റ്ഫ്‌ളിക്‌സുമായി സഹകരിച്ച് റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രമാണ്. സോംബി ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രമാണിത്. ഭയപ്പെടുത്തുന്ന ട്രെയിലറാണ് പുറത്തുവിട്ടത്.
ഈ മാസം 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ ഒരു വിദൂര ഗ്രാമമാണ് പശ്ചാത്തലം. ദുരൂഹസാഹചര്യത്തില്‍ ഒരുകൂട്ടം ആളുകള്‍ മരണപ്പെടുന്നു.
മലയാള സിനിമയുടെ എക്കാലത്തെയും പ്രിയ താരമാണ് അനന്യ. നാടൻ വേഷങ്ങളിൽ ഒരുപാട് അഭിനന്ദനങ്ങൾ തേടി വന്ന താരം കൂടിയാണ് അനന്യ, വിവാഹ ജീവിതം തുടങ്ങിയ ശേഷം സിനിമയിൽ അഭിനയം നിർത്തി എങ്കിലും തമിഴിലും മലയാളത്തിലുമൊക്കെ ചെയ്ത വേഷങ്ങൾ ഇന്നും ശ്രദ്ധയമാണ്.
ഇപ്പോൾ മലയാളികളുടെ മസ്സിൽ അളിയൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഉണ്ണി മുകുന്ദനോട് അനന്യ ചോദിച്ച ചോദ്യമാണ് ഇപ്പോൾ വൈറലാകുന്നത്. ഉണ്ണി മുകുന്ദന്റെ ഒപ്പം അഭിനയിച്ചപ്പോൾ ഉണ്ണിയുടെ ആദ്യ സിനിമയും തന്റെ മൂന്നാമത്തെ സിനിമയുമായിരുന്നു തമിഴിലെ നന്ദനം. നവ്യ നായരുടെ റോൾ ചെയ്ത താൻ ഉണ്ണി മുകുന്ദനെ കെട്ടിപിടിക്കുന്ന ഒരു സീൻ അതിൽ ഉണ്ടായിരുന്നു.
പക്ഷേ ആ സീൻ തുടങ്ങുന്നതിന് മുൻപ് ഉണ്ണി ഭയകര ടെൻഷനിലായിരുന്നു. അച്ഛൻ കൂടെ സൈറ്റിൽ ഉണ്ടായത് കൊണ്ടാകാം ആ ടെൻഷൻ എന്നാണ് താൻ കരുതിയതെന്നും എന്നാൽ എത്ര പറഞ്ഞിട്ടും കെട്ടിപിടിക്കുന്ന സീൻ ഉണ്ണി ചെയ്യാൻ വിസമ്മതിച്ചു. ഒടുവിൽ കെട്ടിപിടിക്കുന്ന രംഗം ചെയ്യാന് സമ്മതിച്ച ഉണ്ണിയെ കെട്ടിപിടിച്ചുവെന്നും എന്നാൽ നീളമില്ലാത്തതിനാൽ ചെവി ഉണ്ണിയുടെ നെഞ്ചിലായിരുന്നു. അപ്പോൾ ടെൻഷൻ കൊണ്ട് നെഞ്ച് പട പടയെന്ന് ഇടിക്കുന്നത് കേട്ടപ്പോൾ ചിരി വന്നെന്നും അനന്യ പറയുന്നു.
ഇപ്പോൾ സിനിമയിൽ നായികമാരുടെ ഒപ്പം കെട്ടിപിടിക്കുന്നതൊക്കെ കാണാം ഇപ്പോളും അന്നത്തെ പോലെ നെഞ്ച് ഇടിപ്പ് ഉണ്ടോ എന്നായിരുന്നു അനന്യയുടെ ചോദ്യം. ഇപ്പോൾ ആ ടെൻഷൻ ഒന്നുമില്ലെന്നും ആ പേടിയൊക്കെ പണ്ടേ മാറിയെന്നുമായിരുന്നു അനന്യയുടെ ചോദ്യത്തിന് ഉണ്ണി മുകുന്ദന്റെ മറുപടി.
മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള താരമാണ് അനുശ്രീ. ലോക്ക് ഡൗണില്‍ വീട്ടിലാണെങ്കിലും അതിന്റെ മുഷിപ്പൊന്നും താരത്തിനില്ല.ഇപ്പോഴിതാ ഒരു സന്താഷവാര്‍ത്ത ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് അനുശ്രീ.
തന്റെ സഹോദരന്‍ ഒരച്ഛനാകാന്‍ പോകുന്നു………….
അതുമാത്രമല്ല നാത്തൂര്‍ ഗര്‍ഭിണി ആയാലുള്ള ഗുണങ്ങളും താരം പങ്കുവെക്കുന്നുണ്ട്. ‘വീട്ടിലെ നാത്തൂന്‍ ഗര്‍ഭിണി ആയാലുള്ള ഗുണങ്ങള്‍ പലതാണ്. നമ്പര്‍ വണ്‍ പലഹാരങ്ങള്‍, നമ്പര്‍ 2 പഴങ്ങള്‍. ബാക്കി വഴിയെ പറയാം, അടിപൊളി, അടിപൊളി’ എന്നാണ് താരം കുറിച്ചിരിക്കുന്നത്. നാത്തൂന് കിട്ടിയ പഴങ്ങളുടേയും പലഹാരങ്ങളുടേയും ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
ലോക്ക് ഡൗണില്‍ സ്‌നേഹാന്വേഷണങ്ങളുമായി മോഹന്‍ലാല്‍ വിളിച്ച അനുഭവം പങ്കുവെച്ച് ഗായകന്‍ വിധു പ്രതാപ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിധു പ്രതാപ് മോഹന്‍ലാല്‍ വിളിച്ച കാര്യം ആരാധകരുമായി പങ്കുവെച്ചത്. രണ്ട് കാലഘട്ടങ്ങളില്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് വിധു പ്രതാപ് ഹൃദയസ്പര്‍ശിയായ കുറിപ്പ് ആരാധകരുമായി പങ്കുവെച്ചത്.
എന്താണ് ഏറ്റവും വിലപ്പെട്ടതെന്നും ആരാണ് എപ്പോഴും കൂടെ ഉള്ളതെന്നും നമ്മളെ ഓരോരുത്തരെയും ഈ മഹാമാരി ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കുന്നുവെന്നും സുഖമായിരിക്കുന്നോ എന്ന് ചുറ്റുമുള്ളവരെ എല്ലാം വിളിച്ചന്വേഷിക്കാന്‍ ഉള്ള മനസ്സ് കാണിച്ച പ്രിയപ്പെട്ട ലാലേട്ടന് ഹൃദയം നിറയെ സ്‌നേഹം എന്നുമാണ് വിധു പ്രതാപ് ഫേസ്ബുക്കില്‍ കുറിച്ചത്.
വിധുപ്രതാപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
പലപ്പോഴും ചെറിയ ചില കരുതലുകള്‍ ആണ് നമ്മളെ ഒരുപാട് സന്തോഷിപ്പിക്കുന്നത്, മനസ്സ് നിറക്കുന്നത്. എന്താണ് ഏറ്റവും വിലപ്പെട്ടതെന്നും ആരാണ് എപ്പോഴും കൂടെ ഉള്ളതെന്നും നമ്മളെ ഓരോരുത്തരെയും ഈ മഹാമാരി ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കുന്നു. സുഖമായിരിക്കുന്നോ എന്ന് ചുറ്റുമുള്ളവരെ എല്ലാം വിളിച്ചന്വേഷിക്കാന്‍ ഉള്ള മനസ്സ് കാണിച്ച പ്രിയപ്പെട്ട ലാലേട്ടന് ഹൃദയം നിറയെ സ്‌നേഹം.ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അങ്ങനെ ഒരു സ്‌നേഹാന്വേഷണം ഇന്നെന്നെ തേടി വന്നത്. നന്ദി ലാലേട്ടാ, ആ കരുതലിനും കറയില്ലാത്ത ആ സ്‌നേഹത്തിനും