കത്വ സംഭവത്തിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. ലോകത്തിലെ എല്ലാ പിശാചുക്കളില്‍നിന്നും നിന്നെ ഞാന്‍ സംരക്ഷിക്കുമെന്ന് മകളെ ചേര്‍ത്ത് പിടിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് സണ്ണി ലിയോണ്‍ പറഞ്ഞു.
സണ്ണി ലിയോണിന്റെ ട്വീറ്റ് ഇങ്ങനെ…
പിശാചുകയറിയ എല്ലാത്തില്‍നിന്നും എന്റെ ഹൃദയവും ആത്മാവും നല്‍കി നിന്നെ ഞാന്‍ സംരക്ഷിക്കുമെന്ന് ഉറപ്പു തരുന്നു. നിന്റെ സംരക്ഷണത്തിനായി എന്റെ ജീവന്‍ നല്‍കേണ്ടി വന്നാലും ശരി. പിശാചുക്കളില്‍ നിന്ന് സുരക്ഷിതരാണെന്ന തോന്നല്‍ കുട്ടികള്‍ക്ക് ഉണ്ടാകണം. നമുക്ക് നമ്മുടെ കുട്ടികളെ കുറച്ചു കൂടി ചേര്‍ത്തു പിടിക്കാം. എന്ത് വില കൊടുത്തും അവരെ സംരക്ഷിക്കാം.കഴിഞ്ഞവര്‍ഷമായിരുന്നു സണ്ണിലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും പെണ്‍കുട്ടിയെ ദത്തെടുക്കുന്നത്. നിഷ എന്നാണ് കുട്ടിയുടെ പേര്. നിഷ ജീവിതത്തിലേയ്ക്ക് വന്നതോടെ ജീവിതം ആകെ മാറിയെന്നാണ് സണ്ണി പറയുന്നത്.
ചങ്ങാതികൂട്ടം, സമ്മര്‍ പാലസ് അടക്കം നിരവധി മലയാള സിനിമയിലെ സംവിധായകനായിരുന്ന കോഴിക്കോട് സ്വദേശി എം കെ മുരളീധരന്‍ ലോഡ്ജില്‍ മരിച്ച നിലയില്‍. മുകളേല്‍ കെ മുരളീധരന്‍ എന്നാണു പൂര്‍ണ്ണ നാമം. അടിമാലിയിലെ ലോഡ്ജിലാണു മുരളീധരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് നടുക്കണ്ണിപ്പാറ പേരാമ്പ്ര ചേനോളി സ്വദേശിയാണ്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ടൗണിലുള്ള ഹോട്ടലിലാണ് സംഭവം. സിനിമാ ചര്‍ച്ചകളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായാണ് ഇദ്ദേഹം ഇടുക്കിയിലെത്തിയതെന്നാണ് സൂചന. സിനിമാ രംഗത്തുള്ള മറ്റു മൂന്നു സുഹൃത്തുക്കള്‍ ആദ്യം എത്തി ടൗണില്‍ ദേശീയ പാതയോരത്തെ പ്രമുഖ ഹോട്ടലില്‍ മുറിയെടുത്തിരുന്നു. വൈകിട്ട് മൂന്നു മണിയോടെയാണ് മുരളീധരന്‍ ഇവിടെയെത്തിയതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പോലീസിനോടു പറഞ്ഞു. നാലരയോടെ ശരീരം വിയര്‍ത്ത് അസ്വസ്‌ഥത അനുഭവപ്പെട്ടതോടെ സമീപത്തെ ആശുപത്രിയില്‍ നിന്നും ഡോക്‌ടര്‍ പരിശോധിച്ച ശേഷം ആശുപത്രിയിലേക്കു മാറ്റുവാന്‍ നിര്‍ദേശിക്കുകയായിരുന്നു.
അഞ്ചുമണിയോടെ മോര്‍ണിങ് സ്‌റ്റാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു. കോട്ടയം സ്വദേശിയായിരുന്ന ഇദ്ദേഹം പതിറ്റാണ്ടുകളായി സിനിമാ ജോലിയുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിലായിരുന്നു താമസം. പത്തു വര്‍ഷത്തോളമായി കോഴിക്കോട് താമസിച്ചു വരികയായിരുന്നു. പുതിയതായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഇടുക്കിയിലെ ലൊക്കേഷന്‍ കാണുന്നതിനായി ഇന്ന് ഡയറക്‌ടര്‍ക്കൊപ്പം പോകാനിരിക്കുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.ദീര്‍ഘനാളുകളായി കിഡ്‌നി രോഗബാധയയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിന്റെ രേഖകള്‍ പോലീസ് കണ്ടെടുത്തു. ബന്ധുക്കള്‍ രാത്രി തന്നെ അടിമാലിക്കു തിരിച്ചിട്ടുണ്ട്.
കൊച്ചി: സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടിന്റെ പുതിയ ചിത്രം വരുന്നു. മലയാളി എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സത്യന്‍ അന്തിക്കാട് വ്യക്തമാക്കി. തന്റെ ഫെയിസ്ബുക്ക് പോസ്റ്റിലാണ് അന്തിക്കാട് ഇക്കര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഫഹദ് ഫാസിലായിരിക്കും ചിത്രത്തില്‍ നായക വേഷത്തിലെത്തുക. ചിത്രങ്ങള്‍ക്ക് വൈകി പേരിടുന്ന രീതിയും ഈ സിനിമയില്‍ മാറുകയാണെന്നും പോസ്റ്റില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.
‘ജോമോന്റെ സുവിശേഷങ്ങള്‍’ക്ക് ശേഷം ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടായിരിക്കും ചിത്രം നിര്‍മ്മിക്കുക. ജൂലൈ ആദ്യവാരം ചിത്രീകരണം ആരംഭിക്കുമെന്ന് അന്തിക്കാട് ഫെയിസ്ബുക്കില്‍ കുറിച്ചു. എസ്.കുമാര്‍ ഛായാഗ്രഹണവും ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കും.
ഫെയിസ്ബുക്ക് പോസ്റ്റ് വായിക്കാം.
എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ വിഷു ആശംസകള്‍.
പുതിയ സിനിമയുടെ കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാനും ശ്രീനിവാസനും.പല കഥകളും ആലോചിച്ചു. പലതും ആരംഭത്തില്‍ തന്നെ വിട്ടു. ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന്’ ദാസനും വിജയനും പറഞ്ഞത് വെറുതെയല്ലല്ലോ.
ഒരു ദിവസം അതിരാവിലെ ഉറക്കമുണര്‍ന്ന് വരുമ്പോള്‍, പുറത്തെ മുറിയില്‍ ശ്രീനിവാസന്‍ ശാന്തനായി ഇരിക്കുന്നു. ‘കഥ കിട്ടി’ ശ്രീനി പറഞ്ഞു. ‘കഥക്ക് വേണ്ടി നമ്മള്‍ കാട് കേറി അലയേണ്ട കാര്യമൊന്നുമില്ല. നമുക്ക് ചുറ്റും തന്നെയുണ്ട് കഥാപാത്രങ്ങള്‍. ‘ദാസനും വിജയനും, ഗോപാലകൃഷ്ണപ്പണിക്കരും, മുരളിയും, കാഞ്ചനയും, ശ്യാമളയും, തളത്തില്‍ ദിനേശനുമൊക്കെ നമ്മുടെ ചുറ്റുവട്ടത്ത് നിന്ന് ശ്രീനി കണ്ടെടുത്തവരാണ്.
‘നമുക്ക് പ്രകാശന്റെ കഥ പറയാം. ഗസറ്റില്‍ പരസ്യപ്പെടുത്തി, ‘പി ആര്‍ ആകാശ്’ എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥ.’
പറഞ്ഞു പറഞ്ഞ് ആ കഥ വികസിച്ചു. അതാണ് ഞങ്ങളുടെ പുതിയ സിനിമ. ഫഹദ് ഫാസിലാണ് പ്രകാശന്‍.
‘ജോമോന്റെ സുവിശേഷങ്ങള്‍’ക്ക് ശേഷം ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് തന്നെ ഈ സിനിമയും നിര്‍മ്മിക്കുന്നു. ജൂലൈ ആദ്യവാരം ചിത്രീകരണം തുടങ്ങാം.
എസ്.കുമാര്‍ ആണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു.
വൈകി പേരിടുന്ന സ്ഥിരം രീതിയും ഒന്ന് മാറ്റുകയാണ്.
‘മലയാളി’ എന്നാണ് സിനിമയുടെ പേര്.
പോയ് മറഞ്ഞ കാലം.. വന്നു ചേരുമോ…
പെയ്തൊഴിഞ്ഞ മേഘം.. വാനം തേടുമോ..
‘വിശ്വാസപൂർവം മന്‍സൂര്‍’ എന്ന ചിത്രത്തിലെ ഈ
ഗാനത്തിന് മലയാളത്തിന്‍റെ ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ തേടി എട്ടാം തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം എത്തിയത്. ഇപ്പോള്‍ പഴയത് പോലെ ഗാനാലാപനത്തിനു സജീവമല്ലെങ്കിലും ആലാപന മികവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഗായകന്‍ താന്‍ തന്നെയാണ് എന്ന് ഒന്ന് കൂടി തെളിയിച്ചിരുക്കുകയാണ് യേശുദാസ്. നിത്യഹരിത വസന്തമായി മലയാളിയുടെ സ്വത്വത്തില്‍ അലിഞ്ഞ ശബ്ദമാണ് കെ.ജെ.യേശുദാസ്. 2017ല്‍ ലഭിച്ച പദ്മവിഭൂഷനൊപ്പം ഇരട്ടി മധുരമാകുന്നു ‘പോയ് മറഞ്ഞ കാലത്തി’നുള്ള ഈ അവാര്‍ഡ്. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് രമേശ് നാരായണന്‍ സംഗീതം പകര്‍ന്ന ഗാനമാണിത്.
1993ലാണ് മലയാളത്തിന്‍റെ സ്വന്തം ദാസേട്ടന് ഇതിനു മുന്‍പ്ദേശീയ പുരസ്കാരം ലഭിക്കുന്നത്. ജയരാജ് സംവിധാനം ചെയ്ത ‘സോപാനം’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വേണ്ടി ആയിരുന്നു അത്. ശാസ്ത്രീയ സംഗീത കീര്‍ത്തനങ്ങള്‍ ധാരാളമുണ്ടായിരുന്ന ഈ ചിത്രത്തിന്‍റെ മറ്റു ഗാനങ്ങള്‍ രചിച്ചത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്. സംഗീതം എസ്.പി.വെങ്കടേഷ്. 1991ല്‍ ‘ഭരതം’ എന്ന ചിത്രത്തിലെ ‘രാമകഥ ഗാനലയം’, 1987ല്‍ ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന ചിത്രത്തിലെ ശീര്‍ഷക ഗാനം, 1982ല്‍ മേഘസന്ദേശം എന്ന തെലുങ്ക് ചിത്രത്തിലെ ‘ആകാശ ദേശന’, 1976ല്‍ ഹിന്ദി ചിത്രമായ ‘ചിത്ചോറി’ലെ ‘ഗോരി തേരാ ഗാവ് ബഡാ പ്യാരാ’, 1973ല്‍ ഗായത്രിയിലെ എന്ന ചിത്രത്തിലെ ‘പത്മതീര്‍ത്ഥമേ ഉണരൂ’, 1972ല്‍ ‘അച്ഛനും ബാപ്പയും’ എന്ന ചിത്രത്തിലെ ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു’ എന്നീ ഗാനങ്ങള്‍ളാണ് ഇതിനു മുന്‍പ് യേശുദാസിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ഗാനങ്ങള്‍.
കേൾക്കാത്തവർക്കായി ആ മനോഹര ഗാനം ഒന്ന് കേൾക്കാം…..
ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് മികച്ച മലയാള ചിത്ര. ടേക്ക് ഓഫ് എന്ന ചിത്രത്തിനും നടി പാര്‍വതിക്കും പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. കഥേതര വിഭാഗത്തില്‍ അനീസ് കെ.മാപ്പിള സംവിധാനം നിര്‍വഹിച്ച സ്ലെവ് ജെനസിസ് എന്ന ചിത്രത്തിന് പുരസ്‌കാരം ലഭിച്ചു. വയനാട്ടിലെ പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണ് ഇത്.
മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും തൊണ്ടിമുതല്‍ നേടി. മാധ്യമപ്രവര്‍ത്തകനായ സജീവ് പാഴൂരാണ് തൊണ്ടിമുതലിന്റെ തിരക്കഥാകൃത്ത്. ഫഹദ് ഫാസിലാണ് മികച്ച സഹനടന്‍. ഭയാനകം എന്ന ചിത്രത്തിലൂടെജയരാജ് മികച്ച സംവിധായകനായും റിഥി സെന്‍ മികച്ച നടനായും ശ്രീദേവി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്‌കാരവും ടേക്ക് ഓഫിന് ലഭിച്ചു. മികച്ച അഡാപ്റ്റ് തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഭയാനകത്തിനാണ്. മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് നിഖില്‍ എസ്. പ്രവീണിന് ഈ ചിത്രത്തിലൂടെ ലഭിച്ചു.
മികച്ച സംവിധായകന്‍ ജയരാജ് (ഭയാനകം)
സാമൂഹിക പ്രസക്തിയുള്ള ചിത്രം: ആളൊരുക്കം
ദേശീയോദ്ഗ്രഥനം: ചിത്രം: ധപ്പ
മികച്ച ഗായകന്‍ കെ.ജെ. യേശുദാസ് (ഗാനം പോയ് മറഞ്ഞ കാലം (ഭയാനകം))
സഹനടി ദിവ്യ ദത്ത (ഇരാദാ ഹിന്ദി)
മികച്ച നടി ശ്രീദേവി (ചിത്രംമോം)
നടന്‍ റിഥി സെന്‍ (നഗര്‍ കീര്‍ത്തന്‍)
സഹനടന്‍ ഫഹദ് ഫാസില്‍
മികച്ച തിരക്കഥ (ഒറിജിനല്‍) തൊണ്ടിമുതലും ദൃക്സാക്ഷിയും (സജീവ് പാഴൂര്‍)
തിരക്കഥ (അഡാപ്റ്റഡ്) ജയരാജ് (ചിത്രം: ഭയാനകം)
ഛായാഗ്രഹണം ഭയാനകം
സംഗീതം എ.ആര്‍.റഹ്മാന്‍ (കാട്രു വെളിയിടൈ)
പശ്ചാത്തല സംഗീതം എ.ആര്‍.റഹ്മാന്‍
മികച്ച മെയ്ക് അപ് ആര്‍ടിസ്റ്റ് രാം രജത് (നഗര്‍ കീര്‍ത്തന്‍)
കോസ്റ്റ്യൂം ഗോവിന്ദ മണ്ഡല്‍
പ്രൊഡക്ഷന്‍ ഡിസൈന്‍ സന്തോഷ് രാജന്‍ (ടേക്ക് ഓഫ്)
എഡിറ്റിങ് റീമ ദാസ് (വില്ലേജ് റോക്ക് സ്റ്റാര്‍)
പ്രത്യേക പരാമര്‍ശം
പാര്‍വതി (ടേക്ക് ഓഫ്)
പങ്കജ് ത്രിപാഠി (ന്യൂട്ടന്‍)
മോര്‍ഖ്യ (മറാത്തി ചിത്രം)
ഹലോ ആര്‍സി (ഒഡീഷ ചിത്രം)
കൊച്ചി: ‘മോഹന്‍ലാല്‍’ സിനിമയ്ക്ക് തൃശൂര്‍ ജില്ലാകോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കി. തന്റെ കഥാസമാഹാരം മോഷ്ടിച്ചാണു ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ആരോപിച്ച് കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സിനിമയുടെ റിലീസ് കോടതി സ്റ്റേ ചെയ്‌തെത്. എന്നാല്‍ രവികുമാറിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കേസ് ഒത്തു തീര്‍പ്പാക്കുകയായിരുന്നു.
കേസ് വന്നതോടെ മഞ്ജു വാരിയര്‍ നായികയായ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു. എന്നാല്‍ വിലക്ക് നീങ്ങിയതോടെ ചിത്രം വിഷുവിന് പ്രേക്ഷകരുടെ മുന്നിലെത്തും. യുവ നടനും പുതുമുഖ സംവിധായകനുമായ സാജിത് യഹിയയാണ് ചിത്രം ഒരുക്കുന്നത്. സുനീഷ് വാരനാടാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ് എന്ന തന്റെ കഥയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ പ്രമേയം ഒരുക്കിയിരിക്കുന്നതെന്നായിരുന്നു കലവൂര്‍ രവികുമാര്‍ ആരോപിച്ചത്. കഥയുടെ അവകാശം നല്‍കാമെന്ന ഉറപ്പ് അണിയറപ്രവര്‍ത്തകര്‍ ലംഘിക്കുകയായിരുന്നുവെന്നും അതിന് ശേഷമാണ് കോടതിയെ സമീപിച്ചതെന്നും രവികുമാര്‍ പറഞ്ഞു. അതേ സമയം സിനിമ പകര്‍പ്പവകാശലംഘനം നടന്നിട്ടില്ലെന്ന് സംവിധായകനായ സാജിദ് യഹിയ വ്യക്തമാക്കി.
കലാഭവന്‍ മണിക്കെതിരെ രൂക്ഷമായി ആരോപണമുന്നയിച്ച സംവിധായകന്‍ ശാന്തിവിള ദിനേശിനെ മുന്നറിയിപ്പുമായി സംവിധായകനും നിര്‍മ്മാതാവുമായ ആലപ്പി അഷ്റഫും, ബൈജു കൊട്ടാരക്കരയും. സ്റ്റേജില്‍ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോള്‍ ചെയ്തതു പലതും പുറത്ത് പറയാന്‍ കഴിയില്ലെന്നായിരുന്നു ശാന്തിവിള ദിനേശ് അഭിമുഖത്തില്‍ പറഞ്ഞത്. ഈ വിവാദ പ്രതികരണത്തിലാണ് ശാന്തിവിളയെ കടന്നാക്രമിച്ച് ബൈജുവും അഷ്‌റഫും എത്തുന്നത്.
ശാന്തിവിള ദിനേശിന്റെ വിവാദ അഭിമുഖത്തെ തുടന്നാണ് ബൈജു കൊട്ടാരക്കരയും ആലപ്പി അഷറഫും മറുപടിയുമായി എത്തിയത്. അതിനു എതിർ മറുപടി എന്ന വിധം ശാന്തിവിളയും ഏറ്റടുത്തപ്പോൾ ഏതൊരു ദിലീപ് നടിയെ ആക്രമിച്ച സംഭവമായി ബന്ധം വന്നു. എന്തായാലും പഴയരംഗങ്ങൾ മാധ്യമങ്ങളിലൂടെ വിണ്ടു ചുടുപിടിപ്പിക്കാൻ ഈ സംഭവത്തിന് ആയി. അവർ തമ്മിലുള്ള വാക് പോര് പൂർണ്ണ രൂപം ചുവടെ….
നാണം ഇല്ലാത്തവന്റ ആസനത്തില്‍ ആലല്ല ഹൈഡ്രജന്‍ ബോംബ് കിളിര്‍ത്താലും തണലാകില്ല എന്ന് ഓര്‍ത്താല്‍ നന്ന്. പണത്തിന്റ ഓരോ ലീലാ വിലാസങ്ങളെ. …. എന്നെഴുതി ബൈജു പ്രതികരിച്ചതോടെയാണ് ഇതിന്റെ തുടക്കം. പല്ലിശ്ശേരി മംഗളം സിനിമയില്‍ നിന്ന് പുറത്തുപോകുന്നതുമായി ബന്ധപ്പെട്ട കുറിപ്പായിരുന്നു ഇത്. ഇതിന് മറുപടിയുമായി ശാന്തിവിള എത്തിയതോടെയാണ് വാക്‌പോര് കനത്തത്.
ഈ പരസ്യം വന്നത് നാലുവര്‍ഷം മുന്‍പാണ് ……… പോകുന്നവഴിക്ക് പല്ലിശ്ശേരി ഒരു കുഞ്ഞുപാര ”ഏല്‍ക്കുന്നെങ്കില്‍ ഏല്‍ക്കട്ടേന്ന് ” വച്ചിട്ടുപോയതാ…….. പക്ഷേ, അയാള്‍ക്കൊരു അബദ്ധം പറ്റി……. ആ പരസ്യ ഡിസൈനില്‍ത്തന്നെ പല്ലിശ്ശേരി എഴുതുന്ന സിനിമാ നോവലിന്റെ പരസ്യവുമുണ്ട് ……….! പിന്നെ, നീ പറയുന്ന ഒരു വിശേഷണവും എനിക്ക് യോജിക്കില്ല സുഹൃത്തേ…….. അതിന് വേറേ ജനിക്കണം ദിനേശ് ………! നിനക്ക് സഹസംവിധായകനായിരുന്ന കാലത്ത് ഗുണമല്ലാതെ ഒരു ദ്രോഹവും ഞാന്‍ ചെയ്തിട്ടില്ല ഇന്നേവരെ…… പല്ലിശ്ശേരിക്കും ഗുണമേ എന്നില്‍ നിന്നുണ്ടായിട്ടുള്ളൂ………!
എന്റെ നിലപാടുകളെ ഖണ്ഡിക്കാനാകാഞ്ഞതിനാല്‍ വ്യക്തിഹത്യനടത്തുന്നത് ഇനിയെങ്കിലും നിര്‍ത്തൂ……….! ആലോചിച്ചുനോക്കൂ…….. ഇതില്‍ നിങ്ങള്‍ പറഞ്ഞ വിശേഷണങ്ങളൊക്കെ ബൈജൂവിന് യോജിക്കുമെന്ന് ഉദാഹരണസഹിതം എനിക്ക് പറയാനാകുമെന്ന് കുറ്റപത്രത്തിലെ ക്ലാപ്പടിക്കാലം മുതലറിയാവുന്ന എനിക്കാവില്ലേ ? പക്ഷേ, ഞാന്‍ പറയില്ല……. എന്റെ നിഴല്‍ക്കണ്ണാടിയുടെ സെറ്റില്‍ നിന്റെ പഴയ ഭാര്യ അഭിനയിക്കുംബോള്‍ നീ വന്നതല്ലേ………? എത്രമാന്യമായാണ് ഞാനവരോട് പെരുമാറിയതെന്ന് അവര്‍ പറഞ്ഞിരിക്കുമല്ലോ തന്നോട് …….. ഇപ്പോഴും അവരെന്റെ നല്ല സുഹൃത്താണ് ………ഞാനങ്ങനെയേ പെരുമാറു……….!
ദയവായി ബൈജൂ എന്നോട് മാന്യമായി പെരുമാറൂ…….. നിങ്ങള്‍ക്ക് എന്നെ വ്യത്യഹത്യനടത്താം……… പക്ഷേ, തോല്‍പ്പിക്കാനാകില്ല……… ശാന്തിവിളയില്‍ വന്ന് തിരക്കിനോക്കൂ……… ബാല്യകാലത്തെ പട്ടിണിക്കാലത്തും ദിനേശ് മാന്യനായിരുന്നു…….. അവന്‍ ലോഡ്ജ് മുറിയെടുത്ത് കുട്ടിപ്രായത്തില്‍ കൂട്ടിക്കൊടുപ്പായിരുന്നെന്നോ……… അവന്റനിയന്‍ ലോക്കല്‍ ചട്ടംബിയാണെന്നോ പേരുദൂഷ്യം ഉണ്ടാക്കിയിട്ടില്ലാന്നേ നാട്ടുകാര്‍ പറയൂ……….അത് മരണം വരെ നിലനിര്‍ത്തും ഞാന്‍………!
ശാന്തിവിളയെന്ന ഏഴാം കൂലി മാമക്ക് ഒരു മറുപടി:
ദിനേശ് ശാന്തിവിളയെ പോലെ വല്ലവന്റ ആസനം താങ്ങി പിച്ചകാശും വാങ്ങി പൊലീസിനേയും ഗവണ്മെന്റിനേയും പാവം ഒരു നടിയേയും മറ്റും വളരെ മോശമായി സംസാരിക്കുന്നത് മാന്യതയാണ് എന്ന് ഞാന്‍ കരുതുന്നില്ല. തന്റ പോസ്റ്റ് ഞാന്‍ കണ്ടു. തന്തയ്ക്കു പറയുന്നില്ല. കാരണം അതിനു പോലും നീ അര്‍ഹനല്ല. ഞാന്‍ ചെറുപ്പകാലത്ത് ഹോട്ടലില്‍ റൂം എടുത്തിട്ടുണ്ടന്കില്‍ അന്ന് തന്റെ കുടുംബക്കാര്‍ ആരെങ്കിലും അവിടെ വന്നിട്ടുണ്ടോ എന്ന് പരിശോധനക് കണം. വര്‍ഷങ്ങളായി വിദേശത്ത് ജീവിക്കുനന എന്റെ അനുജന്‍ ഗുണ്ടയാണന്നുള്ള അറിവ് നിനക്ക് എവിടെ നിന്ന് കിട്ടിയടോ ചെറ്റേ ദിനേശാ? കാര്യങ്ങള്‍ സംസാരിക്കുന്നതിന് പകരം കുടുംബത്തില്‍ ചൂണ്ടി സംസാരിച്ചാല്‍ നീ വിവരം അറിയും.
മരിച്ചുപോയ കലാഭവന്‍ മണിയെ കുറിച്ച് നീ പറഞ്ഞതും കേട്ടു. മണിയുടെ ഏഴ് അയലത്ത് വരാനുള്ള യോഗ്യത നിനക്ക് ഉണ്ടോ? ഒരു സിനിമ എങ്കിലും ചെയ്ത് ഒരു ദിവസമെന്കിലും തീയേറ്ററില്‍ ഓടിച്ചിട്ട് നീ വാചകം അടി. നീ എന്തു സിനിമക്കാരനാടാ? ഞാന്‍ ക്‌ളാപ്പ് അടിച്ചു പഠിച്ചു തന്നാണ് സിനിമ ചെയ്തത്. അല്ലാതെ നിന്നെപോലെ മാമാപണി ചെയ്തല്ല . ഇനി മേലില്‍ തന്തയ്ക്കു പിറക്കാത്ത പോസ്റ്റിട്ടാല്‍ നീ വിവരം അറിയും. ഇനി നിനക്കു മറുപടി ഇല്ല.
ശാന്തിവിള ദിനേശിന്
ബൈജൂ…….താന്‍ പറയുന്നതൊന്നും ഞാന്‍ തന്നെ പറഞ്ഞതല്ല……..എന്നെപ്പറ്റി തിരക്കൂ……. ആരെങ്കിലും അങ്ങിനെ പറയുമോന്ന് എന്നാണ് ഞാന്‍ പറഞ്ഞത് ………തനിക്ക് അനിയനുണ്ടെന്ന കാര്യം പോലും താനിപ്പോള്‍ പറയുംബോഴാണ് ഞാനറിയുന്നത് ……..ബൈജൂവിനെപ്പറ്റി അറിയാവുന്ന കാര്യങ്ങളുണ്ട് …….. അതുഞാന്‍ പറയില്ല……..താന്‍ പ്രകോപിതനാകുന്നതില്‍ എന്തോ രഹസ്യമുണ്ട് …….. അതെന്താന്നുപറയൂ…….ഞാനൊരാളേയും തന്തക്ക് പറയില്ല……….അത് എന്റെ മൂന്നരവയസ്സില്‍ അച്ഛന്‍ മരിച്ചതിനാല്‍……… അച്ഛന്റെ വിലയറിയാം……..അത് എല്ലാവര്‍ക്കും വേണമെന്നില്ല………..!
നിനക്കൂപറ്റിയ എതിരാളിയല്ലാത്തതിനാന്‍ എന്നെ വിട്ടേക്കൂ എന്നല്ലേ ഞാന്‍ പറഞ്ഞുള്ളൂ……….!
ബൈജൂവിന് കുട്ടിക്കാലത്ത് ലോഡ്ജ് പരിപാടി ഉണ്ടായിരുന്നോ ? എനിക്കതൊന്നുമറിയില്ല……….. ഞാനെന്റെ നിലപാട് പറഞ്ഞതാണ് ………! പിന്നെ, ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ കഥ………ലോകത്തൊരു പെണ്ണും കരയരുതെന്നാണ് എന്റെ പ്രാര്‍ത്ഥന………ഞാനെന്റെ ഭാര്യയേയോ…… മരിക്കുംവരെ അമ്മയേയോ…… വളര്‍ന്നുവരുന്ന മോനേയോ കരയിക്കില്ല……. കടക്കാരനാക്കില്ല…….. അനാഥരുമാക്കില്ല………
33 വര്‍ഷത്തിനിടയില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പെണ്‍കുട്ടിയെപ്പോലും കെട്ടിക്കോളാമെന്ന് പറഞ്ഞ് പറ്റിച്ച് , അവളെ വിറ്റ് സുഖിച്ച് ജീവിച്ചിട്ടില്ല……. ഒരു പെണ്ണിന്റേം കണ്ണീര്‍ എന്നെയോര്‍ത്ത് ഈ ഭൂമിയില്‍ വീഴാന്‍ സമ്മതിക്കില്ല…,.,….. അതൊക്കെ എന്റെ സ്വകാര്യതീരുമാനമാണ് ………! ഇതൊക്കെ എന്റെ പോളിസിയാണ് …….. വരുന്നദിവസങ്ങളില്‍ ഞാന്‍ കൊച്ചിയിലുണ്ട് ……..ഡിങ്കന്റെ സെറ്റില്‍ പോകും……..ദിലീപിനെ കാണും………
അയാള്‍ എന്തെങ്കിലും ഓഫര്‍ വച്ചാല്‍…….. സത്യമായും ബൈജൂ അത് നിന്നോടേ ആദ്യം പറയൂ……..! പുറത്തൊരു പെണ്ണിനേം ഉപയോഗിച്ചിട്ടില്ലാത്ത എനിക്ക് ബൈജൂവിളിച്ച പേരുകളും യോജിക്കില്ല……… ദയവായി ബൈജൂ എന്നെ വെറുതേവിടൂ……… നിനക്കുപറ്റിയ എതിരാളിയല്ല ഞാന്‍……….!
ബൈജു കൊട്ടാരക്കര:
അതെ എനിക്കും പറയാനുള്ളൂ. …… നീ എനിക്ക് പറ്റിയ എതിരാളി അല്ല. ഓര്‍ത്താല്‍ നന്ന്. നീ ഡിങ്കന്റെ സെറ്റില്‍ പോകൂ. എടോ മരിക്കും വരെ ആണായി ജീവിക്കുക. കൂടുതല്‍ ഒന്നും പറയാനില്ല.
ആലപ്പി അഷറഫ്:
ഈ ശാന്തി വിള എന്താ ഇങ്ങനെ… മനോനില പൂര്‍ണമായി തകരാറിലായോ…? നേരത്തെ തന്നെ ശകലം പിരിവെട്ടുണ്ടു്… കല ഭവന്‍ മണി കേരളത്തിന്റെ സ്വത്താണ്… മുത്താണ് ..അതില്‍ ജാതിയത കലര്‍ത്തരുതേ സഹോദരാ… ദിനേശന് പണ്ടു തൊട്ടെ താഴ്ന്ന ജാതിക്കാരെ ഇഷ്ടമല്ലല്ലോ… അത് ഇനിയും മറ്റിക്കൂടെ… നമ്മെളെല്ലവരും സഹോദരങ്ങല്ലെ ശാന്തിവിള…. മന്ഷ്യനെ സ്‌നേഹിക്കാന്‍ പഠിക്കുക… ജാതി മത ചിന്തകള്‍ വലിച്ചെറിഞ്ഞൂടെ… ഉയര്‍ന്ന ജാതിക്കാരന്‍ ക്വട്ടേഷന്‍ റേപ്പ് ചെയ്താലും അത് ന്യായമാണന്ന് പറയുന്നത് പൊതുസമൂഹം കണ്ടു താങ്കളെ വിലയിരുത്തുന്നുണ്ടു എന്ന് മനസ്സിലാക്കുക… ഞാനാണ് എല്ലാം എന്ന അഹന്ത മറ്റുക… ഇനിയും അസുഖം മറിയില്ലങ്കില്‍ ഞങ്ങള്‍ കൈയും കാലും കെട്ടി കൊണ്ടു പോകും.. മണിയെ പറഞ്ഞാൽ സഹിക്കാവുന്നതിനും ഒരു പരിധിയുണ്ട്.. നിനക്കെതിരെ നിയമ നടപടികൾ എടുക്കാൻ മണിയെ സ്നേഹിക്കുന്ന ഉശിരുള്ള അഭിഭാഷകർ ഉണ്ട് ഈ നാട്ടിൽ.. കാത്തിരുന്നു കാണാം.’
സാജിദ് യഹിയ സംവിധാനം നിര്‍വഹിച്ച മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞു. തൃശൂര്‍ അഡീഷണല്‍ ജില്ലാ കോടതി 4 ആണ് റിലീസ് തടഞ്ഞത്. തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറിന്റെ പരാതിയിലാണ് നടപടി. വര്‍ഷങ്ങള്‍ക്കു മുന്‍പ് കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച തന്റെ ചെറുകഥയായ ‘മോഹന്‍ലാലിനെ എനിക്ക് പേടിയാണ്’ മോഷ്ടിച്ചാണ് ചിത്രം തയ്യാറാക്കിയത് എന്നാണ് പരാതി. മഞ്ജുവാര്യരും ഇന്ദ്രജിത്തുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
ഈ ആരോപണം ഉന്നയിച്ച് നേരത്തേ കലവൂര്‍ രവികുമാര്‍ രംഗത്തെത്തിയിരുന്നു. ചിത്രം ഈ ആഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് കോടതിയുടെ നടപടി. കേസില്‍ ആദ്യഘട്ടത്തില്‍ ജാമ്യം അനുവദിക്കാന്‍ കോടതി തയ്യാറായില്ലെങ്കിലും പിന്നീട് വിശദമായ വാദം കേട്ടതിനു ശേഷം ജാമ്യം അനുവദിക്കുകയായിരുന്നു.
ചിത്രത്തിന്റെ റിലീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉടന്‍ തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു കലവൂര്‍ രവികുമാര്‍ ആദ്യം ആരോപണം ഉന്നയിച്ചത്. ആരോപണത്തിന് മറുപടിയുമായി ചിത്രത്തിന്റെ അണിയറക്കാരും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ് കൗച്ച് വിവാദത്തില്‍ നഗ്‌നമായി പ്രതിഷേധിച്ച നടി ശ്രീ റെഡ്ഡി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്. ടോളിവുഡിലെ ഒരു മുന്‍നിര നിര്‍മാതാവിന്റെ മകന്‍ തന്നെ പീഡിപ്പിച്ചെന്നും. സ്റ്റുഡിയോയില്‍ വെച്ച് തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും ആരോപിച്ച് നടി രംഗത്ത് വന്നിരുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് പ്രശസ്ത സിനിമാ താരം റാണ ദഗ്ഗുബട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബട്ടിയാണെന്ന് നടി തുറന്ന് പറഞ്ഞു.
വെളിപ്പെടുത്തലിന് പിന്നാലെ ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പ്രൊഡ്യൂസര്‍ സുരേഷ് ബാബുവിന്റെ മകനാണ് അഭിറാം ദഗ്ഗുബട്ടി. ഇപ്പോള്‍ അന്യ ഭാഷാ നടിമാര്‍ക്കാണ് തെലുങ്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. തെലുങ്ക് പെണ്‍കുട്ടികള്‍ ചൂഷണത്തിന് തയാറാകാത്തത് കൊണ്ടാണ് അവസരങ്ങള്‍ കുറയുന്നതെന്നും ശ്രീ തുറന്നടിച്ചു. ഒരുപക്ഷേ അവര്‍ എന്തിനും തയ്യാറാകുന്നത് കൊണ്ടാകാം. അതാണ് കഴിഞ്ഞ 10- 15 വര്‍ഷമായി ടോളിവുഡില്‍ തെലുങ്ക് നടിമാര്‍ കുറയുന്നതെന്നും ശ്രീ ആരോപിക്കുന്നു.
തെലുങ്ക് സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തിനെതിരെ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു നടപടി സ്വീകരിക്കണമെന്ന് നടി ആവശ്യപ്പെട്ടിരുന്നു. വിഷയം പരിഹരിച്ചില്ലെങ്കില്‍ പൊതുനിരത്തില്‍ പൂര്‍ണ്ണനഗ്നയായി സമരം ചെയ്യുമെന്ന് സമൂഹ മാധ്യമത്തില്‍ കുറിച്ച നടി പിന്നീട് ഫിലിം ചേമ്പര്‍ ഓഫീസിനും മുന്നില്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ചിരുന്നു. തെലുങ്ക് സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും നടന്മാര്‍ക്കുമെതിരെ ലൈംഗിക ചൂഷണ ആരോപണവുമായി ശ്രീ റെഡ്ഡി നേരത്തെ രംഗത്ത് വന്നിരുന്നു.
സിനിമയില്‍ വേഷം ലഭിക്കണമെങ്കില്‍ ലൈവ് നഗ്ന വീഡിയോ ചാറ്റ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി നടി പറയുന്നു. സിനിമയില്‍ അവസരം തേടുന്ന യുവതികളെ ഇത്തരക്കാര്‍ ചൂഷണം ചെയ്യുന്നതായും നടി ആരോപിക്കുന്നു. നടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും ശീ റെഡ്ഡി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
കടംകേറി ജീവിതം വഴിമുട്ടിയപ്പോഴാണ് സിനിമയിലേക്ക് തിരിച്ചു വന്നതെന്ന് നടി ചാര്‍മിള. ബുദ്ധിമുട്ടിലായിരിക്കുന്ന സമയത്ത് തമിഴ് താര സംഘടനയായ നടികര്‍ സംഘത്തിന്റെ പിന്തുണ വലിയ ആശ്വാസം തന്നുവെന്ന് നടി വെളിപ്പെടുത്തി. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമായിരുന്ന ചാര്‍മിള. മലയാളം, തമിഴ്, കന്നട തുടങ്ങിയ നിരവധി ഭാഷകളില്‍ നടിയായും സഹനടിയായും വേഷമിട്ടുണ്ട്.
സിനിമയിലേക്കുള്ള തിരിച്ചുവരവിന് പ്രധാന കാരണം കുടുംബത്തിനുണ്ടായിരുന്ന കടബാധ്യതയാണെന്ന് നടി പറയുന്നു. സിനിമയില്‍ ശോഭിച്ചിരുന്ന സമയത്ത് ധാരാളം പണം ലഭിച്ചിരുന്നു. എന്നാല്‍ സിനിമയില്‍ നിന്നുള്ള വരുമാനം ലഭിക്കാതെയായതിന് ശേഷം കൈയ്യിലുണ്ടായിരുന്നതെല്ലാം ഒരോന്നായി നഷ്ടപ്പെട്ടു. വിവാഹ മോചനത്തിന് ശേഷമാണ് സ്വത്തുക്കളെല്ലാം തനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞുവെന്ന് തിരിച്ചറിയുന്നതെന്നും നടി പറയുന്നു.
ചെറുതും വലുതുമായ ഏതാണ്ട് 60ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരത്തിന് രോഗിയായ അമ്മ മാത്രമാണ് ഇപ്പോള്‍ കൂട്ടിനുള്ളത്. ദാമ്പത്യജീവിതം തകര്‍ന്നതിന് ശേഷം നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയ താരത്തിന് വര്‍ണ്ണാഭമായ ഒരു ജീവിതത്തിന് ഒരു മറുപുറമുണ്ടായിരുന്നുവെന്നാണ് നടിയുടെ വെളിപ്പെടുത്തലില്‍ നിന്ന് ബോധ്യമാകുന്നത്.