കലാഭവന്‍ മണിക്കെതിരെ രൂക്ഷമായി ആരോപണമുന്നയിച്ച സംവിധായകന്‍ ശാന്തിവിള ദിനേശിനെ മുന്നറിയിപ്പുമായി സംവിധായകനും നിര്‍മ്മാതാവുമായ ആലപ്പി അഷ്റഫും, ബൈജു കൊട്ടാരക്കരയും. സ്റ്റേജില്‍ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോള്‍ ചെയ്തതു പലതും പുറത്ത് പറയാന്‍ കഴിയില്ലെന്നായിരുന്നു ശാന്തിവിള ദിനേശ് അഭിമുഖത്തില്‍ പറഞ്ഞത്. ഈ വിവാദ പ്രതികരണത്തിലാണ് ശാന്തിവിളയെ കടന്നാക്രമിച്ച് ബൈജുവും അഷ്‌റഫും എത്തുന്നത്.
ശാന്തിവിള ദിനേശിന്റെ വിവാദ അഭിമുഖത്തെ തുടന്നാണ് ബൈജു കൊട്ടാരക്കരയും ആലപ്പി അഷറഫും മറുപടിയുമായി എത്തിയത്. അതിനു എതിർ മറുപടി എന്ന വിധം ശാന്തിവിളയും ഏറ്റടുത്തപ്പോൾ ഏതൊരു ദിലീപ് നടിയെ ആക്രമിച്ച സംഭവമായി ബന്ധം വന്നു. എന്തായാലും പഴയരംഗങ്ങൾ മാധ്യമങ്ങളിലൂടെ വിണ്ടു ചുടുപിടിപ്പിക്കാൻ ഈ സംഭവത്തിന് ആയി. അവർ തമ്മിലുള്ള വാക് പോര് പൂർണ്ണ രൂപം ചുവടെ….
നാണം ഇല്ലാത്തവന്റ ആസനത്തില്‍ ആലല്ല ഹൈഡ്രജന്‍ ബോംബ് കിളിര്‍ത്താലും തണലാകില്ല എന്ന് ഓര്‍ത്താല്‍ നന്ന്. പണത്തിന്റ ഓരോ ലീലാ വിലാസങ്ങളെ. …. എന്നെഴുതി ബൈജു പ്രതികരിച്ചതോടെയാണ് ഇതിന്റെ തുടക്കം. പല്ലിശ്ശേരി മംഗളം സിനിമയില്‍ നിന്ന് പുറത്തുപോകുന്നതുമായി ബന്ധപ്പെട്ട കുറിപ്പായിരുന്നു ഇത്. ഇതിന് മറുപടിയുമായി ശാന്തിവിള എത്തിയതോടെയാണ് വാക്‌പോര് കനത്തത്.
ഈ പരസ്യം വന്നത് നാലുവര്‍ഷം മുന്‍പാണ് ……… പോകുന്നവഴിക്ക് പല്ലിശ്ശേരി ഒരു കുഞ്ഞുപാര ”ഏല്‍ക്കുന്നെങ്കില്‍ ഏല്‍ക്കട്ടേന്ന് ” വച്ചിട്ടുപോയതാ…….. പക്ഷേ, അയാള്‍ക്കൊരു അബദ്ധം പറ്റി……. ആ പരസ്യ ഡിസൈനില്‍ത്തന്നെ പല്ലിശ്ശേരി എഴുതുന്ന സിനിമാ നോവലിന്റെ പരസ്യവുമുണ്ട് ……….! പിന്നെ, നീ പറയുന്ന ഒരു വിശേഷണവും എനിക്ക് യോജിക്കില്ല സുഹൃത്തേ…….. അതിന് വേറേ ജനിക്കണം ദിനേശ് ………! നിനക്ക് സഹസംവിധായകനായിരുന്ന കാലത്ത് ഗുണമല്ലാതെ ഒരു ദ്രോഹവും ഞാന്‍ ചെയ്തിട്ടില്ല ഇന്നേവരെ…… പല്ലിശ്ശേരിക്കും ഗുണമേ എന്നില്‍ നിന്നുണ്ടായിട്ടുള്ളൂ………!
എന്റെ നിലപാടുകളെ ഖണ്ഡിക്കാനാകാഞ്ഞതിനാല്‍ വ്യക്തിഹത്യനടത്തുന്നത് ഇനിയെങ്കിലും നിര്‍ത്തൂ……….! ആലോചിച്ചുനോക്കൂ…….. ഇതില്‍ നിങ്ങള്‍ പറഞ്ഞ വിശേഷണങ്ങളൊക്കെ ബൈജൂവിന് യോജിക്കുമെന്ന് ഉദാഹരണസഹിതം എനിക്ക് പറയാനാകുമെന്ന് കുറ്റപത്രത്തിലെ ക്ലാപ്പടിക്കാലം മുതലറിയാവുന്ന എനിക്കാവില്ലേ ? പക്ഷേ, ഞാന്‍ പറയില്ല……. എന്റെ നിഴല്‍ക്കണ്ണാടിയുടെ സെറ്റില്‍ നിന്റെ പഴയ ഭാര്യ അഭിനയിക്കുംബോള്‍ നീ വന്നതല്ലേ………? എത്രമാന്യമായാണ് ഞാനവരോട് പെരുമാറിയതെന്ന് അവര്‍ പറഞ്ഞിരിക്കുമല്ലോ തന്നോട് …….. ഇപ്പോഴും അവരെന്റെ നല്ല സുഹൃത്താണ് ………ഞാനങ്ങനെയേ പെരുമാറു……….!
ദയവായി ബൈജൂ എന്നോട് മാന്യമായി പെരുമാറൂ…….. നിങ്ങള്‍ക്ക് എന്നെ വ്യത്യഹത്യനടത്താം……… പക്ഷേ, തോല്‍പ്പിക്കാനാകില്ല……… ശാന്തിവിളയില്‍ വന്ന് തിരക്കിനോക്കൂ……… ബാല്യകാലത്തെ പട്ടിണിക്കാലത്തും ദിനേശ് മാന്യനായിരുന്നു…….. അവന്‍ ലോഡ്ജ് മുറിയെടുത്ത് കുട്ടിപ്രായത്തില്‍ കൂട്ടിക്കൊടുപ്പായിരുന്നെന്നോ……… അവന്റനിയന്‍ ലോക്കല്‍ ചട്ടംബിയാണെന്നോ പേരുദൂഷ്യം ഉണ്ടാക്കിയിട്ടില്ലാന്നേ നാട്ടുകാര്‍ പറയൂ……….അത് മരണം വരെ നിലനിര്‍ത്തും ഞാന്‍………!
ശാന്തിവിളയെന്ന ഏഴാം കൂലി മാമക്ക് ഒരു മറുപടി:
ദിനേശ് ശാന്തിവിളയെ പോലെ വല്ലവന്റ ആസനം താങ്ങി പിച്ചകാശും വാങ്ങി പൊലീസിനേയും ഗവണ്മെന്റിനേയും പാവം ഒരു നടിയേയും മറ്റും വളരെ മോശമായി സംസാരിക്കുന്നത് മാന്യതയാണ് എന്ന് ഞാന്‍ കരുതുന്നില്ല. തന്റ പോസ്റ്റ് ഞാന്‍ കണ്ടു. തന്തയ്ക്കു പറയുന്നില്ല. കാരണം അതിനു പോലും നീ അര്‍ഹനല്ല. ഞാന്‍ ചെറുപ്പകാലത്ത് ഹോട്ടലില്‍ റൂം എടുത്തിട്ടുണ്ടന്കില്‍ അന്ന് തന്റെ കുടുംബക്കാര്‍ ആരെങ്കിലും അവിടെ വന്നിട്ടുണ്ടോ എന്ന് പരിശോധനക് കണം. വര്‍ഷങ്ങളായി വിദേശത്ത് ജീവിക്കുനന എന്റെ അനുജന്‍ ഗുണ്ടയാണന്നുള്ള അറിവ് നിനക്ക് എവിടെ നിന്ന് കിട്ടിയടോ ചെറ്റേ ദിനേശാ? കാര്യങ്ങള്‍ സംസാരിക്കുന്നതിന് പകരം കുടുംബത്തില്‍ ചൂണ്ടി സംസാരിച്ചാല്‍ നീ വിവരം അറിയും.
മരിച്ചുപോയ കലാഭവന്‍ മണിയെ കുറിച്ച് നീ പറഞ്ഞതും കേട്ടു. മണിയുടെ ഏഴ് അയലത്ത് വരാനുള്ള യോഗ്യത നിനക്ക് ഉണ്ടോ? ഒരു സിനിമ എങ്കിലും ചെയ്ത് ഒരു ദിവസമെന്കിലും തീയേറ്ററില്‍ ഓടിച്ചിട്ട് നീ വാചകം അടി. നീ എന്തു സിനിമക്കാരനാടാ? ഞാന്‍ ക്‌ളാപ്പ് അടിച്ചു പഠിച്ചു തന്നാണ് സിനിമ ചെയ്തത്. അല്ലാതെ നിന്നെപോലെ മാമാപണി ചെയ്തല്ല . ഇനി മേലില്‍ തന്തയ്ക്കു പിറക്കാത്ത പോസ്റ്റിട്ടാല്‍ നീ വിവരം അറിയും. ഇനി നിനക്കു മറുപടി ഇല്ല.
ശാന്തിവിള ദിനേശിന്
ബൈജൂ…….താന്‍ പറയുന്നതൊന്നും ഞാന്‍ തന്നെ പറഞ്ഞതല്ല……..എന്നെപ്പറ്റി തിരക്കൂ……. ആരെങ്കിലും അങ്ങിനെ പറയുമോന്ന് എന്നാണ് ഞാന്‍ പറഞ്ഞത് ………തനിക്ക് അനിയനുണ്ടെന്ന കാര്യം പോലും താനിപ്പോള്‍ പറയുംബോഴാണ് ഞാനറിയുന്നത് ……..ബൈജൂവിനെപ്പറ്റി അറിയാവുന്ന കാര്യങ്ങളുണ്ട് …….. അതുഞാന്‍ പറയില്ല……..താന്‍ പ്രകോപിതനാകുന്നതില്‍ എന്തോ രഹസ്യമുണ്ട് …….. അതെന്താന്നുപറയൂ…….ഞാനൊരാളേയും തന്തക്ക് പറയില്ല……….അത് എന്റെ മൂന്നരവയസ്സില്‍ അച്ഛന്‍ മരിച്ചതിനാല്‍……… അച്ഛന്റെ വിലയറിയാം……..അത് എല്ലാവര്‍ക്കും വേണമെന്നില്ല………..!
നിനക്കൂപറ്റിയ എതിരാളിയല്ലാത്തതിനാന്‍ എന്നെ വിട്ടേക്കൂ എന്നല്ലേ ഞാന്‍ പറഞ്ഞുള്ളൂ……….!
ബൈജൂവിന് കുട്ടിക്കാലത്ത് ലോഡ്ജ് പരിപാടി ഉണ്ടായിരുന്നോ ? എനിക്കതൊന്നുമറിയില്ല……….. ഞാനെന്റെ നിലപാട് പറഞ്ഞതാണ് ………! പിന്നെ, ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ കഥ………ലോകത്തൊരു പെണ്ണും കരയരുതെന്നാണ് എന്റെ പ്രാര്‍ത്ഥന………ഞാനെന്റെ ഭാര്യയേയോ…… മരിക്കുംവരെ അമ്മയേയോ…… വളര്‍ന്നുവരുന്ന മോനേയോ കരയിക്കില്ല……. കടക്കാരനാക്കില്ല…….. അനാഥരുമാക്കില്ല………
33 വര്‍ഷത്തിനിടയില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പെണ്‍കുട്ടിയെപ്പോലും കെട്ടിക്കോളാമെന്ന് പറഞ്ഞ് പറ്റിച്ച് , അവളെ വിറ്റ് സുഖിച്ച് ജീവിച്ചിട്ടില്ല……. ഒരു പെണ്ണിന്റേം കണ്ണീര്‍ എന്നെയോര്‍ത്ത് ഈ ഭൂമിയില്‍ വീഴാന്‍ സമ്മതിക്കില്ല…,.,….. അതൊക്കെ എന്റെ സ്വകാര്യതീരുമാനമാണ് ………! ഇതൊക്കെ എന്റെ പോളിസിയാണ് …….. വരുന്നദിവസങ്ങളില്‍ ഞാന്‍ കൊച്ചിയിലുണ്ട് ……..ഡിങ്കന്റെ സെറ്റില്‍ പോകും……..ദിലീപിനെ കാണും………
അയാള്‍ എന്തെങ്കിലും ഓഫര്‍ വച്ചാല്‍…….. സത്യമായും ബൈജൂ അത് നിന്നോടേ ആദ്യം പറയൂ……..! പുറത്തൊരു പെണ്ണിനേം ഉപയോഗിച്ചിട്ടില്ലാത്ത എനിക്ക് ബൈജൂവിളിച്ച പേരുകളും യോജിക്കില്ല……… ദയവായി ബൈജൂ എന്നെ വെറുതേവിടൂ……… നിനക്കുപറ്റിയ എതിരാളിയല്ല ഞാന്‍……….!
ബൈജു കൊട്ടാരക്കര:
അതെ എനിക്കും പറയാനുള്ളൂ. …… നീ എനിക്ക് പറ്റിയ എതിരാളി അല്ല. ഓര്‍ത്താല്‍ നന്ന്. നീ ഡിങ്കന്റെ സെറ്റില്‍ പോകൂ. എടോ മരിക്കും വരെ ആണായി ജീവിക്കുക. കൂടുതല്‍ ഒന്നും പറയാനില്ല.
ആലപ്പി അഷറഫ്:
ഈ ശാന്തി വിള എന്താ ഇങ്ങനെ… മനോനില പൂര്‍ണമായി തകരാറിലായോ…? നേരത്തെ തന്നെ ശകലം പിരിവെട്ടുണ്ടു്… കല ഭവന്‍ മണി കേരളത്തിന്റെ സ്വത്താണ്… മുത്താണ് ..അതില്‍ ജാതിയത കലര്‍ത്തരുതേ സഹോദരാ… ദിനേശന് പണ്ടു തൊട്ടെ താഴ്ന്ന ജാതിക്കാരെ ഇഷ്ടമല്ലല്ലോ… അത് ഇനിയും മറ്റിക്കൂടെ… നമ്മെളെല്ലവരും സഹോദരങ്ങല്ലെ ശാന്തിവിള…. മന്ഷ്യനെ സ്‌നേഹിക്കാന്‍ പഠിക്കുക… ജാതി മത ചിന്തകള്‍ വലിച്ചെറിഞ്ഞൂടെ… ഉയര്‍ന്ന ജാതിക്കാരന്‍ ക്വട്ടേഷന്‍ റേപ്പ് ചെയ്താലും അത് ന്യായമാണന്ന് പറയുന്നത് പൊതുസമൂഹം കണ്ടു താങ്കളെ വിലയിരുത്തുന്നുണ്ടു എന്ന് മനസ്സിലാക്കുക… ഞാനാണ് എല്ലാം എന്ന അഹന്ത മറ്റുക… ഇനിയും അസുഖം മറിയില്ലങ്കില്‍ ഞങ്ങള്‍ കൈയും കാലും കെട്ടി കൊണ്ടു പോകും.. മണിയെ പറഞ്ഞാൽ സഹിക്കാവുന്നതിനും ഒരു പരിധിയുണ്ട്.. നിനക്കെതിരെ നിയമ നടപടികൾ എടുക്കാൻ മണിയെ സ്നേഹിക്കുന്ന ഉശിരുള്ള അഭിഭാഷകർ ഉണ്ട് ഈ നാട്ടിൽ.. കാത്തിരുന്നു കാണാം.’
സാജിദ് യഹിയ സംവിധാനം നിര്‍വഹിച്ച മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞു. തൃശൂര്‍ അഡീഷണല്‍ ജില്ലാ കോടതി 4 ആണ് റിലീസ് തടഞ്ഞത്. തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറിന്റെ പരാതിയിലാണ് നടപടി. വര്‍ഷങ്ങള്‍ക്കു മുന്‍പ് കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച തന്റെ ചെറുകഥയായ ‘മോഹന്‍ലാലിനെ എനിക്ക് പേടിയാണ്’ മോഷ്ടിച്ചാണ് ചിത്രം തയ്യാറാക്കിയത് എന്നാണ് പരാതി. മഞ്ജുവാര്യരും ഇന്ദ്രജിത്തുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
ഈ ആരോപണം ഉന്നയിച്ച് നേരത്തേ കലവൂര്‍ രവികുമാര്‍ രംഗത്തെത്തിയിരുന്നു. ചിത്രം ഈ ആഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് കോടതിയുടെ നടപടി. കേസില്‍ ആദ്യഘട്ടത്തില്‍ ജാമ്യം അനുവദിക്കാന്‍ കോടതി തയ്യാറായില്ലെങ്കിലും പിന്നീട് വിശദമായ വാദം കേട്ടതിനു ശേഷം ജാമ്യം അനുവദിക്കുകയായിരുന്നു.
ചിത്രത്തിന്റെ റിലീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉടന്‍ തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു കലവൂര്‍ രവികുമാര്‍ ആദ്യം ആരോപണം ഉന്നയിച്ചത്. ആരോപണത്തിന് മറുപടിയുമായി ചിത്രത്തിന്റെ അണിയറക്കാരും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ് കൗച്ച് വിവാദത്തില്‍ നഗ്‌നമായി പ്രതിഷേധിച്ച നടി ശ്രീ റെഡ്ഡി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്. ടോളിവുഡിലെ ഒരു മുന്‍നിര നിര്‍മാതാവിന്റെ മകന്‍ തന്നെ പീഡിപ്പിച്ചെന്നും. സ്റ്റുഡിയോയില്‍ വെച്ച് തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും ആരോപിച്ച് നടി രംഗത്ത് വന്നിരുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് പ്രശസ്ത സിനിമാ താരം റാണ ദഗ്ഗുബട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബട്ടിയാണെന്ന് നടി തുറന്ന് പറഞ്ഞു.
വെളിപ്പെടുത്തലിന് പിന്നാലെ ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പ്രൊഡ്യൂസര്‍ സുരേഷ് ബാബുവിന്റെ മകനാണ് അഭിറാം ദഗ്ഗുബട്ടി. ഇപ്പോള്‍ അന്യ ഭാഷാ നടിമാര്‍ക്കാണ് തെലുങ്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. തെലുങ്ക് പെണ്‍കുട്ടികള്‍ ചൂഷണത്തിന് തയാറാകാത്തത് കൊണ്ടാണ് അവസരങ്ങള്‍ കുറയുന്നതെന്നും ശ്രീ തുറന്നടിച്ചു. ഒരുപക്ഷേ അവര്‍ എന്തിനും തയ്യാറാകുന്നത് കൊണ്ടാകാം. അതാണ് കഴിഞ്ഞ 10- 15 വര്‍ഷമായി ടോളിവുഡില്‍ തെലുങ്ക് നടിമാര്‍ കുറയുന്നതെന്നും ശ്രീ ആരോപിക്കുന്നു.
തെലുങ്ക് സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തിനെതിരെ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു നടപടി സ്വീകരിക്കണമെന്ന് നടി ആവശ്യപ്പെട്ടിരുന്നു. വിഷയം പരിഹരിച്ചില്ലെങ്കില്‍ പൊതുനിരത്തില്‍ പൂര്‍ണ്ണനഗ്നയായി സമരം ചെയ്യുമെന്ന് സമൂഹ മാധ്യമത്തില്‍ കുറിച്ച നടി പിന്നീട് ഫിലിം ചേമ്പര്‍ ഓഫീസിനും മുന്നില്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ചിരുന്നു. തെലുങ്ക് സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും നടന്മാര്‍ക്കുമെതിരെ ലൈംഗിക ചൂഷണ ആരോപണവുമായി ശ്രീ റെഡ്ഡി നേരത്തെ രംഗത്ത് വന്നിരുന്നു.
സിനിമയില്‍ വേഷം ലഭിക്കണമെങ്കില്‍ ലൈവ് നഗ്ന വീഡിയോ ചാറ്റ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി നടി പറയുന്നു. സിനിമയില്‍ അവസരം തേടുന്ന യുവതികളെ ഇത്തരക്കാര്‍ ചൂഷണം ചെയ്യുന്നതായും നടി ആരോപിക്കുന്നു. നടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും ശീ റെഡ്ഡി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
കടംകേറി ജീവിതം വഴിമുട്ടിയപ്പോഴാണ് സിനിമയിലേക്ക് തിരിച്ചു വന്നതെന്ന് നടി ചാര്‍മിള. ബുദ്ധിമുട്ടിലായിരിക്കുന്ന സമയത്ത് തമിഴ് താര സംഘടനയായ നടികര്‍ സംഘത്തിന്റെ പിന്തുണ വലിയ ആശ്വാസം തന്നുവെന്ന് നടി വെളിപ്പെടുത്തി. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമായിരുന്ന ചാര്‍മിള. മലയാളം, തമിഴ്, കന്നട തുടങ്ങിയ നിരവധി ഭാഷകളില്‍ നടിയായും സഹനടിയായും വേഷമിട്ടുണ്ട്.
സിനിമയിലേക്കുള്ള തിരിച്ചുവരവിന് പ്രധാന കാരണം കുടുംബത്തിനുണ്ടായിരുന്ന കടബാധ്യതയാണെന്ന് നടി പറയുന്നു. സിനിമയില്‍ ശോഭിച്ചിരുന്ന സമയത്ത് ധാരാളം പണം ലഭിച്ചിരുന്നു. എന്നാല്‍ സിനിമയില്‍ നിന്നുള്ള വരുമാനം ലഭിക്കാതെയായതിന് ശേഷം കൈയ്യിലുണ്ടായിരുന്നതെല്ലാം ഒരോന്നായി നഷ്ടപ്പെട്ടു. വിവാഹ മോചനത്തിന് ശേഷമാണ് സ്വത്തുക്കളെല്ലാം തനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞുവെന്ന് തിരിച്ചറിയുന്നതെന്നും നടി പറയുന്നു.
ചെറുതും വലുതുമായ ഏതാണ്ട് 60ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരത്തിന് രോഗിയായ അമ്മ മാത്രമാണ് ഇപ്പോള്‍ കൂട്ടിനുള്ളത്. ദാമ്പത്യജീവിതം തകര്‍ന്നതിന് ശേഷം നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയ താരത്തിന് വര്‍ണ്ണാഭമായ ഒരു ജീവിതത്തിന് ഒരു മറുപുറമുണ്ടായിരുന്നുവെന്നാണ് നടിയുടെ വെളിപ്പെടുത്തലില്‍ നിന്ന് ബോധ്യമാകുന്നത്.
ദോശ കഴിച്ച് വണ്ണം കുറച്ചതിനെക്കുറിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വഴിയാണ് ശ്രീലക്ഷ്മി സ്വന്തമായി തയ്യാറാക്കിയ ഡയറ്റ് വഴി 15 കിലോ കുറച്ച കാര്യം പറഞ്ഞത്. ദുബായിയില്‍ എത്തിയ സമയത്ത് എപ്പോഴും പുറത്ത് നിന്നായിരുന്നു ഭക്ഷണം. ഐസ്‌ക്രീം വലിയ ഇഷ്ടമാണ്.
ഒരുമാസം 22 കിലോ ഐസ്‌ക്രീം വരെ കഴിക്കും. ശരീര ഭാരം കൂടുന്നതിനെ കുറിച്ച് ഒട്ടും ബോധവതിയായിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ ദുബായില്‍ ഒരു ഷോ ചെയ്യാന്‍ പോയപ്പോള്‍ തന്നോട് മിക്കവാറും പേര്‍ പറഞ്ഞു തടിച്ചല്ലോ എന്ന്. സാരിയുടുത്താണ് അന്ന് ഷോയ്ക്ക് പോയത്. ഷോയുടെ ഫോട്ടോ വന്നപ്പോള്‍ ആകെ തകര്‍ന്നുപോയി. എനിക്ക് തന്നെ ബോറായി തോന്നി എന്റെ ശരീരം.
അപ്പോഴേക്കും പഴയ ഡ്രസ്സൊന്നും ഇടാന്‍ പറ്റാതെയായിരുന്നു. അപ്പോള്‍ ശരിക്കും ചങ്കിടിപ്പ് കൂടി. ഡയറ്റീഷ്യന്റെ സഹായം ഇല്ലാതെയാണ് ഡയറ്റ് തുടങ്ങിയത്. ജോഗിംഗ് മാത്രമാണ് ചെയ്ത വ്യായാമം. ചൂട് കൂടിയ സമയത്ത് ജിമ്മില്‍ പോയി. അവിടെയും ട്രഡ്മില്ല് മാത്രമാണ് ഉപയോഗിച്ചത്. ഭക്ഷണത്തില്‍ വലിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ഹോട്ടല്‍ ഭക്ഷണം പൂര്‍ണ്ണമായും ഉപേക്ഷിച്ചു.
ദോശ തിന്നാണ് ഞാന്‍ ഇങ്ങനെ മെലിഞ്ഞത്. വയറ് നിറച്ച് ഭക്ഷണം കഴിക്കണം എന്ന് തോന്നുമ്പോഴൊക്കെ ദോശയും സാമ്പാറും അല്ലെങ്കില്‍ ഇഡലിയും ചമ്മന്തിയും ഉണ്ടാക്കി കഴിച്ചു. വെള്ളിയാഴ്ചകളില്‍ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കും. കൊതി വരുമ്പോള്‍ ചിക്കന്‍ കറിയുണ്ടാക്കി അതിലെ കഷണങ്ങള്‍ മാത്രം കഴിച്ചു. ഗ്രേവി പൂര്‍ണ്ണമായും ഒഴിവാക്കി.
എണ്ണയില്ലാതെയാണ് ദോശ ഉണ്ടാക്കാറ്. രണ്ട് ദോശ കഴിക്കും. അല്ലെങ്കില്‍ പുട്ട്. മുളക്പൊടി മല്ലിപ്പൊടി എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി. ഒരുമാസം കഴിഞ്ഞേ ഇനി വെയ്റ്റ് നോക്കൂ ശ്രീലക്ഷ്മി പറയുന്നു. വണ്ണം കൂടിയതും കുറഞ്ഞതുമായ തന്റെ രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു ശ്രീലക്ഷ്മിയുടെ പോസ്റ്റ്.
ഹൈദരാബാദ്: തെലുങ്ക് സിനിമാരംഗത്തെ കാസ്റ്റിങ് കൗച്ച് വിവാദവുമായി ബന്ധപ്പെട്ട് നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് നടി പൊതുനിരത്തില്‍ തുണിയഴിച്ച് പ്രതിഷേധിച്ചു. തെലുങ്ക് സിനിമാ താരം ശ്രീ റെഡ്ഡിയാണ് ഫിലിം ചേമ്പറിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. ഹൈദരാബാദിലെ സിനിമാ സംഘടനയുടെ ഓഫീസിന് മുന്നില്‍ വെച്ച് താരം തുണിയഴിച്ചതോടെ പ്രദേശത്ത് ആളുകള്‍ തടിച്ചുകൂടുകയും പിന്നീട് പോലീസ് ഇടപെട്ട് സമരം അവസാനിപ്പിക്കുകയും ചെയ്തു.
ഇന്ന് രാവിലെ സംഘടനാ ഓഫീസിന് മുന്നിലെത്തിയ നടി മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ നോക്കി നില്‍ക്കെ ഉടുതുണി അഴിച്ചു. നേരത്തെ ഈ വിഷയത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ഇടപെടണമെന്നാണ് നടി ആവശ്യപ്പെട്ടിരുന്നു. വിഷയം പരിഹരിച്ചില്ലെങ്കില്‍ പൊതുനിരത്തില്‍ പൂര്‍ണ്ണനഗ്നയായി സമരം ചെയ്യുമെന്ന് നടി സമൂഹ മാധ്യമത്തില്‍ കുറിച്ചിരുന്നു. തെലുങ്ക് സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും നടന്മാര്‍ക്കുമെതിരെ ലൈംഗിക ചൂഷണ ആരോപണവുമായി ശ്രീ റെഡ്ഡി നേരത്തെ രംഗത്ത് വന്നിരുന്നു.
സിനിമയില്‍ വേഷം ലഭിക്കണമെങ്കില്‍ ലൈവ് നഗ്ന വീഡിയോ ചാറ്റ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി നടി പറയുന്നു. സിനിമയില്‍ അവസരം തേടുന്ന യുവതികളെ ഇത്തരക്കാര്‍ ചൂഷണം ചെയ്യുന്നതായും നടി ആരോപിക്കുന്നു. നടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും ശീ റെഡ്ഡി വ്യക്തമാക്കി.
വീഡിയോ കാണാം
ജയ്പൂര്‍: കൃഷ്ണമൃഗ വേട്ടക്കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജാമ്യം. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് സല്‍മാന് ജാമ്യം നല്‍കിയത്. 50,000 രൂപ കെട്ടിവെക്കാന്‍ കോടതി ഉത്തരവിട്ടു. താരം ഇന്നു തന്നെ ജയില്‍ മോചിതനാകും.
സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന താരത്തിന് മാനുഷിക പരിഗണന നല്‍കി ജാമ്യമനുവദിക്കണമെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. സാക്ഷിമൊഴികള്‍ അവിശ്വസനീയമാണെന്നും ശിക്ഷ കടുത്തതാണെന്നും വാദമുയര്‍ന്നു. കെട്ടിച്ചമച്ച തെളിവുകളാണ് പോലീസ് ഹാജരാക്കിയതെന്നും ദൃക്‌സാക്ഷി മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു.
വംശനാശ ഭീഷണി നേരിടുന്ന കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതിനു കഴിഞ്ഞ വ്യാഴാഴ്ചയാണു ജോധ്പുരിലെ സിജെഎം കോടതി സല്‍മാന് അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചത്. ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ വാദം കേള്‍ക്കു ന്ന ജഡ്ജി ഉള്‍പ്പെടെ 87 പേരെ സ്ഥലം മാറ്റിയിരുന്നു.
ന്യൂഡല്‍ഹി: കൃഷ്ണമൃഗത്തെ വേട്ടയാടിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് തടവ് ശിക്ഷ വിധിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം. ജഡ്ജ് ദേവ് കുമാര്‍ ഖാത്രിയെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കേസില്‍ സല്‍മാന്‍ ഖാന്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. ജാമ്യീപേക്ഷയില്‍ വാദം കേള്‍ക്കേണ്ട ജോധ്പുര്‍ സെഷന്‍സ് കോടതി ജഡ്ജി രവീന്ദ്ര കുമാര്‍ ജോഷിക്കും സ്ഥലം മാറ്റമുണ്ട്.
സംസ്ഥാനത്തെ 87 ജഡ്ജുമാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് രാജസ്ഥാന്‍ ഹൈക്കോടതി പുറത്തുവിട്ടു. ജഡ്ജുമാരുടെ സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് നവമാധ്യമങ്ങളില്‍ ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. രാജസ്ഥാനില്‍ സാധാരണ ഏപ്രില്‍ 15ന് ശേഷമാണ് ജഡ്ജിമാരുടെ സ്ഥലംമാറ്റങ്ങള്‍ നടക്കാറ്. എന്നാല്‍ ഇത്തവണ സ്ഥലംമാറ്റം നേരത്തേയാണ്. സല്‍മാന് ശിക്ഷവിധിച്ച ജഡ്ജ് ഖാത്രിക്ക് പകരം ഉദയ്പുര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സമരേന്ദ്ര സിങ് സികര്‍വാറിനെയാണ് നിയമിച്ചത്.
1998ലാണ് ഷൂട്ടിംഗ് ലോക്കേഷനില്‍ വെച്ച് സല്‍മാന്‍ ഖാന്‍ രണ്ട് കൃഷ്ണ മൃഗത്തെ വേട്ടയാടുന്നത്. സല്‍മാന് പുറമെ മറ്റു ചില നടന്മാര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് താരം ഇപ്പോള്‍.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് 5 വര്‍ഷം തടവ്. ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് സല്‍മാന്‍ ഖാന് 6 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. സംഭവത്തില്‍ സല്‍മാന്‍ ഖാനെ കൂടാതെ നടി തബു, നീലം, സോനാലി ബന്ദ്രെ, നടന്‍ സെയ്ഫ് അലി ഖാന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. എന്നാല്‍ ഇവരെ പിന്നീട് കോടതി കുറ്റവിമുക്തരാക്കി.
കേസില്‍ നടന്‍ അപ്പീല്‍ പോകാനാണ് സാധ്യത. സമാന കേസില്‍ 2007ലുണ്ടായ വിധിയെ തുടര്‍ന്ന് സല്‍മാന്‍ ഖാന്‍ ഒരാഴ്ച ജയില്‍ വാസം അനുഭവിച്ചിരുന്നു. പിന്നീട് താരത്തെ കോടതി കുറ്റവിമുക്തനാക്കി. 1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ ‘ഹം സാഥ് സാഥ് ഹെ’ എന്ന സിനിമയുടെ ലോക്കേഷനില്‍ വെച്ചാണ് സല്‍മാന്‍ ഖാന്‍ കൃഷ്ണ മൃഗത്തെ വേട്ടയാടി പിടിക്കുന്നത്.
സല്‍മാന് ഏറ്റവും കൂടിയ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. 2002ല്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ സല്‍മാനെ ബോംബെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. അന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സെഷന്‍സ് കോടതി വിധിച്ച അഞ്ചു വര്‍ഷം കഠിനതടവാണ് ഹൈക്കോടതി അന്ന് റദ്ദാക്കിയത്.
ജോധ്പുര്‍: സിനിമ സെറ്റില്‍ വെച്ച് കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് സല്‍മാന്‍ ഖാന് 6 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കും. എന്നാല്‍ കേസില്‍ നടന്‍ അപ്പീല്‍ പോകാനാണ് സാധ്യത. സമാന കേസില്‍ 2007ലുണ്ടായ വിധിയെ തുടര്‍ന്ന് സല്‍മാന്‍ ഖാന്‍ ഒരാഴ്ച ജയില്‍ വാസം അനുഭവിച്ചിരുന്നു. എന്നാല്‍ പിന്നീട് താരത്തെ കോടതി കുറ്റവിമുക്തനാക്കി.
1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ ‘ഹം സാഥ് സാഥ് ഹെ’ എന്ന സിനിമയുടെ ലോക്കേഷനില്‍ വെച്ചാണ് സല്‍മാന്‍ ഖാന്‍ കൃഷ്ണ മൃഗത്തെ വേട്ടയാടി പിടിക്കുന്നത്. സംഭവത്തില്‍ സല്‍മാന്‍ ഖാനെ കൂടാതെ നടി തബു, നീലം, സോനാലി ബന്ദ്രെ, നടന്‍ സെയ്ഫ് അലി ഖാന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. എന്നാല്‍ ഇവരെ പിന്നീട് കോടതി കുറ്റവിമുക്തരാക്കി.
സല്‍മാന് ഏറ്റവും കൂടിയ ശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. 2002ല്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ സല്‍മാനെ ബോംബെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. അന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സെഷന്‍സ് കോടതി വിധിച്ച അഞ്ചു വര്‍ഷം കഠിനതടവാണ് ഹൈക്കോടതി അന്ന് റദ്ദാക്കിയത്.