മാസത്തിലോ ആഴ്ചയിലോ തന്റെ ഒരു ദിവസം ബച്ചന്‍ ആരാധകർക്കായി മാറ്റിവെക്കാറുമുണ്ട്. എത്ര തിരക്കാണെകിലും താരത്തിന്റെ ആ ശീലം തുടർന്ന് പോകുന്നു ആ ദിവസങ്ങളില്‍ അദ്ദേഹത്തെ കാണാനായി നൂറുകണക്കിന് ആരാധകരാണ് എത്തുക.
ഇക്കഴിഞ്ഞ ഞായറാഴ്ചയും ബച്ചന്‍ ആരാധകരെ കാണാന്‍ എത്തി. ഗേറ്റ് തുറന്ന് ആരാധകര്‍ക്ക് നേരെ അദ്ദേഹം കൈവീശി കാണിച്ചു. ബച്ചനെ കാണാന്‍ ആള്‍ക്കൂട്ടം തിങ്ങിനിറഞ്ഞു. ഇതിനിടെ ഒരു കൊച്ചുമിടുക്കി സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് ബച്ചനെ കാണാന്‍ അകത്തേക്ക് കടന്നു.
തുടര്‍ന്ന് അദ്ദേഹത്തെ നോക്കി കൈവീശി കാണിച്ചു.അദ്ദേഹം അവളെ അടുത്തേക്ക് വിളിച്ചു.
അവള്‍ തന്റെ ആഗ്രഹം ബച്ചനെ അറിയിക്കുകയും ചെയ്തു. കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം. എന്തായാലും തന്റെ ആഗ്രഹം സാധിച്ച ശേഷമാണ് ആ പെണ്‍കുട്ടി അവിടെ നിന്ന് പോയത്.
ഈ സംഭവത്തെ കുറിച്ച് ബച്ചന്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ വിവരിച്ചത്. ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
T 2734 – This little one braved the Sunday crowds and came through the gates .. just for a wave .. ! so cute .. !😀😀 pic.twitter.com/64X5Jt2lij
— Amitabh Bachchan (@SrBachchan) March 5, 2018
പൂമരം എബ്രിക് ഷൈൻ ചിത്രം റിലീസ് മാറ്റി മാറ്റി പ്രേക്ഷകരെ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് . ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച താരപുത്രന്റെ നായകനായുള്ള അരങ്ങേറ്റത്തിനായി സിനിമാലോകവും കാത്തിരിക്കുകയായിരുന്നു. ഒന്നര വര്‍ഷത്തിലേറെയായി ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിട്ട്. ഇടയ്ക്ക് ചിത്രത്തിലെ രണ്ട് ഗാനങ്ങളും പുറത്തുവിട്ടിരുന്നു.
ഞാനും ഞാനുമെന്റാളും എന്ന ഗാനം പുറത്തിറങ്ങിയപ്പോള്‍ പ്രക്ഷകരുടെ പ്രതീക്ഷ വര്‍ധിക്കുകയായിരുന്നു. എന്നാല്‍ അടിക്കടിയുള്ള റിലീസ് പ്രഖ്യാപനവും മാറ്റിവെക്കലും കാരണം പൂമരം ഇപ്പോള്‍ ഒരു പരിഹാസ കഥാപാത്രമായി മാറിയിരിക്കുകയാണ്. പൂമരം എന്നെങ്കിലും റിലീസ് ചെയ്യുമോയെന്നാണ് ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത്. ട്രോളര്‍മാര്‍ വിടാതെ പിന്തുടരുകയാണ് ഈ സിനിമയെ.
പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമിനെപ്പോലെ ബാലതാരമായി പ്രേക്ഷക മനസ്സില്‍ ചേക്കേറിയതാണ്. ആരാധകര്‍ ഒന്നടങ്കം കാത്തിരുന്നൊരു സിനിമാപ്രവേശം കൂടിയായിരുന്നു അത്. പൂമരത്തിന് ശേഷമാണ് ആദിയെക്കുറിച്ച് പ്രഖ്യാപിച്ചത്. അതിപ്പോ റിലീസായി ഗംഭീരമായി മുന്നേറുകയാണ്. പ്രണവ് ഹിമാലയത്തിലേക്ക് പോവുകയും ചെയ്തു. എന്നാണ് കാളിദാസന്റെ നമ്പര്‍ വരുന്നതെന്ന ചര്‍ച്ചയിലാണ് പാര്‍വതിയും ജയറാമും.
പൂമരം കൊണ്ട് കപ്പലൊന്നും വേണ്ടായിരുന്നു ചെറിയ തോണിയെങ്കിലും ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ മതിയെന്ന പ്രാര്‍ത്ഥനയിലാണ് താരകുടുംബം.
കലാഭവന്‍ മണിയുടെ സ്മരണ പുതുക്കി ചാലക്കുടി. ചലച്ചിത്ര മേഖലയിലെ പ്രവര്‍ത്തകരും നിരവധി ആരാധകരും അണിനിരന്ന അനുസ്മരണ സമ്മേളനത്തില്‍ നിറഞ്ഞുനിന്നത് മണിയുടെ പാട്ടുകള്‍തന്നെ.
മണിയുടെ വീട്ടില്‍ ഒരുക്കിയ സ്മൃതിമണ്ഡപത്തില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും രാവിലെ പുഷ്പാര്‍ച്ചന നടത്തി. ചാലക്കുടി കുന്നിശേരി രാമന്‍ സ്മാരക കലാഗൃഹത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സംവിധായകന്‍ വിനയന്‍ ഉദ്ഘാടനം ചെയ്തു.
മണിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കാന്‍ ചലച്ചിത്ര താരം ഹണി റോസ് ചാലക്കുടിയില്‍ എത്തിയിരുന്നു. കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചു കൊടുക്കുന്നതിന്റെ തറക്കല്ലിടല്‍ ചടങ്ങും നടന്നു. കാസ്കോഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വീടു നിര്‍മാണം. പോട്ട സ്വദേശിനിയായ സുഷമയ്ക്കും കുടുംബത്തിനുമാണ് വീടു പണിയുന്നത്. ഫുട്ബോള്‍ താരങ്ങളായ ഐ.എം.വിജയനും ജോപോള്‍ അഞ്ചേരിയും സംയുക്തമായാണ് തറക്കലിടല്‍ കര്‍മം നടത്തിയത്.മണിയുടെ ജീവിതം ചാലക്കുടിക്കാരന്‍ ചങ്ങാതിയെന്ന പേരില്‍ വെള്ളിത്തിരയില്‍ ഉടനെത്തും. വിനയനാണ് സിനിമ സംവിധാനം ചെയ്യുന്നത്.
ബോളിവുഡ് താരം സണ്ണി ലിയോൺ ഇരട്ടക്കുട്ടികളുടെ അമ്മയായി. ഏതാനും ആഴ്ചകൾക്കു മുന്‍പാണ് സണ്ണിയുടെയും ഡാനിയലിന്റെയും ജീവിതത്തിലേക്ക് രണ്ട് കൺമണികൾ കൂടി എത്തിയത്. ഇരട്ടക്കുട്ടികളുടെ അമ്മയായത് താരം തന്നെയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. ഒപ്പം മൂന്നുമക്കൾക്കൊപ്പമുള്ള കുടുംബ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. എല്ലാം ദൈവ നിശ്ചയമാണെന്നും മൂന്നു കുഞ്ഞുങ്ങളുടെ മാതാപിതാക്കളായതിൽ അളവറ്റ ആഹ്ലാദമാണ് അനുഭവപ്പെടുന്നതെന്നും സണ്ണി ലിയോൺ പറയുന്നു.
കഴിഞ്ഞ വർഷമാണ് ആരാധകരെ അത്ഭുതപ്പെടുത്തി സണ്ണിയും ഡാനിയലും 21 മാസം പ്രായമുള്ള നിഷയെ ദത്തെടുത്തത്. ഇപ്പോൾ നിഷയ്ക്ക് കൂട്ടായി ആഷറും നോവയും കൂടി എത്തിയതിന്റെ സന്തോഷം പങ്കുവെക്കുകയാണ് സണ്ണിയും ഡാനിയലും.
God’s Plan! Surprise! pic.twitter.com/PEwxTdGAAU
— Sunny Leone (@SunnyLeone) March 5, 2018
Say Hello to Noah and Asher Weber !!! #family @SunnyLeone :))))😍😍😁😁❤️. The next chapter of life !!! Karen, Nisha , Noah , Asher Me pic.twitter.com/NymfNfSRoH
— Daniel Weber (@DanielWeber99) March 5, 2018
അന്തരിച്ച ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവിക്ക് തൊണ്ണൂറാമത് ഓസ്കാർ വേദിയിൽ ആദരം. ശ്രീദേവിയെ കൂടാതെ ഇന്ത്യൻ ഇവർ ഗ്രീൻ സ്റ്റാർ ശശി കപൂർ ബോഗെർ മൂറെ, ജൊനാഥൻ ഡെമി, ജോർജ് റോമെറോ. ഹാരി ഡീൻ സ്റ്റാന്റൺ, ജെറി ലെവിസ്, ഴാൻ മൊറെയു, മാർട്ടിൻ ലാൻഡൗ എന്നിവർക്കും ഓസ്കാർ വേദിയിൽ ആദരം അർപ്പിച്ചു. ഫെബ്രുവരി 24നാണ് ദുബായില്‍ വച്ച് ശ്രീദേവി അന്തരിച്ചത്. ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനാണ് ശ്രീദേവി കുടുംബസമേതം ദുബായില്‍ എത്തിയത്. താമസിച്ചിരുന്ന ഹോട്ടലിലെ ബാത്ത് ടബ്ബില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ചൊവ്വാഴ്ചയാണ് ശ്രീദേവിയുടെ മൃതദേഹം മുംബൈയില്‍ എത്തിച്ചത്. മരണത്തില്‍ ഉയര്‍ന്ന സംശയങ്ങളാണ് മൃതദേഹം എത്താന്‍ വൈകിയത്. മുംബൈ ലോഖണ്ഡ്‌വാലയിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബിലെ പൊതുദര്‍ശനത്തിന് ശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ചയാണ് ശ്രീദേവിയുടെ മൃതദേഹം സംസ്‌കരിച്ചത്.
തൊണ്ണൂറാമത് ഓസ്കര്‍ പുുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച ചിത്രം ദ ഷേപ്പ് ഓഫ് വാട്ടർ.മികച്ച നടനുള്ള ഓസ്കർ ഗാരി ഓള്‍ഡ് മാന്. ഡാര്‍കെസ്റ്റ് ഔർ ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം ലഭിച്ചത്. മികച്ച നടിയായി ഫ്രാൻസെസ് മക്ഡർമണ്ട് തിരഞ്ഞെടുക്കപ്പെട്ടു.
ഡണ്‍കിര്‍ക്കിനും ദി ഷേപ്പ് ഓഫ് വാട്ടറിനും മികച്ച മുന്നേറ്റമാണ് ഓസ്കറിൽ ലഭിച്ചത്. ചിത്ര സംയോജനത്തിനും ശബ്ദസംവിധാനത്തിനും ശബ്ദ മിശ്രണത്തിനുമുള്ള പുരസ്കാരങ്ങള്‍ ഡണ്‍കിര്‍ക്ക് സ്വന്തമാക്കിയപ്പോള്‍ മികച്ച സംഗീതത്തിനും പ്രൊഡക്ഷന്‍ ഡിസെനിങിനുമുള്ള അവാര്‍ഡുകള്‍ ഷേപ്പ് ഓഫ് വാട്ടര്‍ സ്വന്തമാക്കി. ഗില്ല്യാര്‍മോ ദെല്‍ ടോറോ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.മികച്ച ഗാനം റിമെംബര്‍ മി.
മികച്ച സഹനടിയായി അലസിയന്‍ ജനിയലിനേയും സഹനടനായി സാം റോക്ക് വെല്ലിനേയും തിരഞ്ഞെടുത്തു. മികച്ച ആനിമേറ്റഡ് ചിത്രമായി കൊക്കൊയെ തിരഞ്ഞെടുത്തു.
∙ ഒറിജിനൽ ഗാനം – റിമെംബർ മീ – ചിത്രം: കൊക്കോ
∙ ഒറിജിനൽ സംഗീതം – ദ് ഷെയ്പ് ഓഫ് വാട്ടർ – സംവിധാനം: അലക്സാൻഡറെ ഡെസ്പ്ലാറ്റ്
∙ ഛായാഗ്രഹണം – ബ്ലേഡ് റണ്ണർ 2049 – സംവിധാനം: റോജർ എ. ഡീകിൻസ്
∙ ഒറിജിനൽ സ്ക്രീൻ പ്ലേ – ഗെറ്റ് ഔട്ട് – തിരക്കഥാകൃത്ത്: ജോർദാൻ പീലേ
∙ അഡാപ്റ്റഡ് സ്ക്രീൻ പ്ലേ – കോൾ മീ ബൈ യുവർ നെയിം – തിരക്കഥ: ജെയിംസ് ഐവറി
∙ ലൈവ് ആക്‌ഷൻ ഷോർട്ട് – ദ് സൈലന്റ് ചൈൽഡ് – സംവിധാനം: ക്രിസ് ഓവർടൺ, റേച്ചൽ ഷെൻടൻ
∙ ഡോക്യുമെന്ററി ഷോർട്ട് – ഹെവൻ ഇസ് എ ട്രാഫിക് ജാം ഓൺ ദ് 405 – സംവിധാനം: ഫ്രാങ് സ്റ്റിഫൽ
∙ ഫിലിം എഡിറ്റിങ് – ലീ സ്മിത്ത് – ഡൻകിർക്ക്
∙ വിഷ്വൽ ഇഫെക്റ്റ്സ് – ബ്ലേഡ് റണർ – ജോൺ നെൽസൺ, ജേർഡ് നെഫ്സർ, പോൾ ലാംബേർട്ട്, റിച്ചാർഡ് ആർ. ഹൂവർ
∙ മികച്ച ആനിമേഷൻ ചിത്രം – കൊകൊ – സംവിധാനം – ലീ ഉൻക്രിച്ച്, ഡർലാ കെ. ആൻഡേഴ്സൺ
∙ മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം – ഡിയർ ബാസ്ക്കെറ്റ് ബോൾ – സംവിധാനം – ഗ്ലെൻ കിയെൻ, കോബ് ബ്രയന്റ്
∙ മികച്ച സഹനടി – അലിസൺ ജാനി – ഐ ടാനിയ
∙ മികച്ച വിദേശ ഭാഷാചിത്രം – ഫന്റാസ്റ്റിക്ക് വുമൺ – സംവിധാനം – ചിലെ
∙ പ്രൊഡക്ഷൻ ഡിസൈൻ – പോൾ ഡെൻഹാം ഒാസ്റ്റെർബെറി – ദ് ഷെയ്പ് ഒാഫ് വാട്ടർ
∙ സൗണ്ട് മിക്സിങ് – ഗ്രിഗ് ലാൻഡേക്കർ, ഗാരി എ. റിസോ, മാർക്ക് വെയ്ൻഗാർട്ടെൻ – ചിത്രം – ഡൻകിർക്ക്
∙ സൗണ്ട് എഡിറ്റിങ് – റിച്ചാർഡ് കിങ്, അലെക്സ് ഗിബ്സൺ – ഡൻകിർക്ക്
∙ ഡോക്യുമെന്ററി ഫീച്ചർ : ഐക്കറസ് – ബ്രയാൻ ഫോഗൽ, ഡാൻ കോഗൻ
∙ കോസ്റ്റ്യൂം – മാർക്ക് ബ്രിഡ്ജസ് – ഫാന്റം ത്രെഡ്
∙ മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിങ് – ഡേവിഡ് മലിനോവ്സ്കി, ലൂസി സിബ്ബിക് – ഡാർക്കസ്റ്റ് അവർ
∙ സഹനടൻ – സാം റോക്ക്‌വെൽ – ത്രീ ബിൽബോർഡ്സ് ഒൗട്ട്സൈഡ് എബ്ബിങ്, മിസൗറി
ലൊസാഞ്ചലസിലെ ഡോൾബി തിയേറ്ററിലാണ് പുരസ്കാരപ്രഖ്യാപനം. 24 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. പതിമൂന്നു നാമനിർദേശങ്ങളോടെ ‘ദ് ഷെയ്പ് ഓഫ് വാട്ടർ’ ഓസ്കറിൽ ശ്രദ്ധാകേന്ദ്രമാകുന്നു. ‘ഗെറ്റ് ഔട്ട്’ ഉം ‘ത്രീ ബിൽബോർഡ് ഔട്ട്സെഡ് എബ്ബിങ്, മിസോറി’യും മികച്ച ചിത്രത്തിനുള്ള പോരാട്ടത്തിൽ ഒപ്പമുണ്ട്. ജിമ്മി കിമ്മലാണ് അവതാരകൻ.
മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ അവസാന ഷെഡ്യൂള്‍ ഇന്നു തുടങ്ങുകയാണെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ അവസാനഷെഡ്യൂളിന്റെ കൂടുതല്‍ വിവരങ്ങള്‍ ഔദ്ദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നു.മോഹന്‍ലാലിന്റെ കഥാപാത്രം ഒടിയന്‍ മാണിക്യന്റെ യൗവ്വനകാലമാണ് ഈ ഷെഡ്യൂളില്‍ പ്രധാനമായും ചിത്രീകരിയ്ക്കുക.
ഒടിയന്റെ അവസാനത്തേതും, ഏറ്റവും ദൈര്‍ഘ്യമേറിയതുമായ ഷെഡ്യൂള്‍ ഇന്ന് ആരംഭിക്കുകയാണ്. ഒടിയന്‍ മാണിക്ക്യന്റേയും കൂട്ടരുടേയും യൗവ്വന കാലത്തിന്റെ നിറവും, ഭംഗിയും, വികാരങ്ങളും, പ്രണയവും, സംഘട്ടനവും എല്ലാം പകര്‍ന്നെടുക്കാനുള്ള ദിനരാത്രങ്ങള്‍.
40 ഡിഗ്രിക്കുമേല്‍ കത്തിയെരിയുന്ന പാലക്കാട്ടെ വേനലില്‍ ഇനി രണ്ടു മാസത്തോളം രാപ്പകല്‍ ഷൂട്ടിംഗ്. അഭിനേതാക്കള്‍ക്ക് പുറമേ ക്യാമറ, ആര്‍ട്ട്, എഡിറ്റര്‍സ്, സൗണ്ട്, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, ടെക്‌നീഷ്യന്‍സ്, കോസ്റ്റ്യൂംസ്, പ്രൊഡക്ഷന്‍ ടീം, ലൈറ്റ്, ക്രെയ്ന്‍ തുടങ്ങി നൂറോളം പേരടങ്ങുന്ന യൂണിറ്റിന്റെ മനസ്സും ശരീരവും ഒടിയനു വേണ്ടി പ്രവര്‍ത്തിക്കും. ഷൂട്ട് പൂര്‍ത്തിയാവുന്നതിന് മുന്‍പേ തന്നെ ഒരു സിനിമയ്ക്ക് ലഭിക്കാവുന്നതിലും ഏറെ പ്രേക്ഷക പിന്തുണ ലഭിച്ച ചിത്രം എന്ന നിലയ്ക്ക്, അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും, ആവേശവും ഉള്‍ക്കൊണ്ടാണ് നാളെ മുതല്‍ ഞങ്ങള്‍ ഷൂട്ടിങ് പുനരാരംഭിക്കുന്നത്.
ദിവസേന ലഭിക്കുന്ന സന്ദേശങ്ങളില്‍ നിന്നും ഞങ്ങള്‍ക്കറിയാം മോഹന്‍ലാല്‍ എന്ന വ്യക്തിക്കുമേല്‍ നിങ്ങള്‍ ചൊരിയുന്ന സ്‌നേഹത്തിന്റേയും വാത്സല്യത്തിന്റേയും വ്യാപ്തി. അത് ഞങ്ങള്‍ക്ക് തരുന്ന ആത്മവിശ്വാസവും, ധൈര്യവും ചെറുതല്ല. മേലിലും നിങ്ങള്‍ ഓരോരുത്തരുടേയും ആശംസകളും പ്രാര്‍ത്ഥനകളും, അനുഗ്രഹാശ്ശിസുകളും പ്രതീക്ഷിച്ചു കൊണ്ട് ഞങ്ങള്‍ തുടങ്ങട്ടെ…!
ദുബായിലെ ഹോട്ടൽ മുറിയിൽ ഫെബ്രുവരി 24നു രാവിലെ നടി ശ്രീദേവി മുംബൈയിലുള്ള ഭർത്താവ് ബോണി കപൂറിനോടു ഫോണിൽ പറഞ്ഞു ‘പപ്പാ, അയാം മിസിങ് യു’. വൈകുന്നേരം ദുബായിലേക്കു താൻ വരുന്നുണ്ടെന്നു പറയാതെയാണു ബോണി ഫോൺ വച്ചത്. ഒരു ‘സർപ്രൈസ്’ ആകട്ടെയെന്നു കരുതി. പക്ഷേ, ആ പകൽ അവസാനിക്കുമ്പോഴേക്കും ശ്രീദേവി വിടപറയുമെന്ന് ആരറിഞ്ഞു!
ശ്രീദേവിയുടെ അന്ത്യനിമിഷങ്ങളെക്കുറിച്ചു ബോണി കപൂർ ഇതാദ്യമായി ഉള്ളുതുറന്നത് ഉറ്റ സുഹൃത്തും ചലച്ചിത്രവ്യാപാര വിദഗ്ധനുമായ കോമൾ നാഹ്ടയോട്. മുംബൈയിൽനിന്നു 3.30 നുള്ള വിമാനം പിടിച്ച ബോണി ദുബായ് സമയം 6.20 നു ഹോട്ടൽ മുറിയിലെത്തി. ഡൂപ്ലിക്കേറ്റ് താക്കോൽ കയ്യിലുണ്ടായിരുന്നതുപയോഗിച്ചു മുറി തുറന്നപ്പോൾ ശ്രീദേവി പറഞ്ഞത് ‘പപ്പാ’ വരുമെന്ന് അറിയാമായിരുന്നെന്നാണ്.
പിന്നെ അരമണിക്കൂറോളം സംസാരിച്ചിരുന്നു. മകൾ ജാൻവിക്കുവേണ്ടി ഷോപ്പിങ് നടത്താൻ തീരുമാനിച്ചിരുന്ന ശ്രീദേവിയോട് അതു മാറ്റിവയ്ക്കാനും പകരം മറ്റൊരിടത്ത് അത്താഴത്തിനു പോകാമെന്നും പറഞ്ഞതു ബോണിയാണ്. ഒന്നു കുളിക്കട്ടെ എന്നു പറഞ്ഞു ബാത് റൂമിൽ കയറിയ ശ്രീദേവി 20 മിനിറ്റു കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നപ്പോൾ, വിളിച്ചു നോക്കി. അപ്പോൾ സമയം എട്ട്.
അകത്തുനിന്നു പൂട്ടാത്ത വാതിൽ തുറന്നു നോക്കിയപ്പോൾ ബാത് ടബ്ബിൽ ശരീരം മുഴുവനും വെള്ളത്തിൽ മുങ്ങി ശ്രീദേവി അനക്കമില്ലാതെ കിടക്കുന്നതു കണ്ടെന്നാണു ബോണി കപൂർ സുഹൃത്തിനോടു വെളിപ്പെടുത്തിയത്.
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലെ ആദ്യ ഗാനത്തില്‍ തന്നെ പ്രസിദ്ധിയാര്‍ജിച്ച പ്രിയ വാര്യരുടെ ഹോളി ആഘോമാണ് സോഷ്യല്‍ മീഡയയിലെ ഇപ്പോഴത്തെ സംസാര വിഷയം. കണ്ണിറുക്കി മലയാളികളുടെ മനം കവര്‍ന്ന പ്രിയ അഡാറ് ലവിലെ മറ്റു അഭിനേതാക്കള്‍ക്ക് ഒപ്പം ഹോളി ആഘോഷിക്കുന്ന വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.
പ്രിയയുടെ ഹോളി ആഘോഷ വീഡിയോ നവ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്. ഒരു അഡാറ് ആഘോഷമെന്നാണ് സോഷ്യല്‍ മീഡിയ പുതിയ വീഡിയോക്ക് നല്‍കിയിട്ടുള്ള വിശേഷണം. ഒറ്റ ഗാനരംഗം കൊണ്ട് പ്രസിദ്ധിയുടെ കൊടുമുടിയിലെത്തിയ പ്രിയയുടെ അഡാറ് ലവിലെ ഗാനത്തിന് ശേഷം പുറത്തിറങ്ങിയ വീഡോയ ആണിത്.
മാണിക്ക മലരായ പൂവിയില്‍ അഭിനയിച്ചിട്ടുള്ള റോഷനും ഹോളീ ആഘോഷത്തിനുണ്ടായിരുന്നു. അഡാറ് ലവ് ടീമാണ് പുതിയ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
വീഡിയോ കാണാം;
സിനിമലോകത്ത് ഗോസിപ്പുകള്‍ക്ക് പഞ്ഞമില്ല. സോഷ്യല്‍ മീഡിയയുടെ ഉപയോഗം സജീവമായതോടെ ഗോസിപ്പുകള്‍ക്കും സിനിമലോകത്ത് ഗോസിപ്പുകള്‍ക്ക് പഞ്ഞമില്ല. സോഷ്യല്‍ മീഡിയയുടെ ഉപയോഗം സജീവമായതോടെ ഗോസിപ്പുകള്‍ക്കും ആക്കംകൂടിയെന്ന് സമ്മതിക്കാതെ വയ്യ. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും വിവാഹം കഴിക്കാന്‍ പോകുന്നുവെന്നതായിരുന്നു അവസാനത്തേത്. പ്രണവിനോടൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായതിനെക്കുറിച്ച് കല്യാണി പ്രിയദര്‍ശന്‍ പറയുന്നു.
പ്രണവിന്റെ സഹോദരി വിസ്മയ ആണ് ചിത്രം കണ്ടിട്ട് അയച്ചു തരുന്നത്. ഞാന്‍ ഉടന്‍ അത് അച്ഛനും അമ്മയ്ക്കും കാണിച്ചു കൊടുത്തു. അമ്മയാണ് സുചിത്രയാന്റിയ്ക്കു അയച്ചു കൊടുക്കുന്നത്. ‘കണ്ടോ, നമ്മുടെ മക്കള്‍ കല്യാണം കഴിക്കാന്‍ പോകുന്നു’ എന്നുപറഞ്ഞ് അവര്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. അപ്പു ആര്‍ക്കും പിടികൊടുക്കില്ല. അവന്റേതു മാത്രമായ ലോകത്താണ് എപ്പോഴും. ഇത്ര വലിയ സെലിബ്രിറ്റിയുടെ മകനാണ് എന്ന ചിന്തയേയില്ല. ചെരിപ്പിടാന്‍ പോലും പലപ്പോഴും മറക്കും. ‘ആദി’ കണ്ടപ്പോള്‍ എനിക്കു തോന്നിയത് അവനു വേണ്ടി ദൈവം തീരുമാനിച്ച സിനിമയാണ് അതെന്നാണ്.
മരങ്ങളിലും മലകളിലുമൊക്ക വലിഞ്ഞു കയറാന്‍ പ്രണവിനെക്കഴിഞ്ഞേ ആളുള്ളൂ. ‘ആദി’ കഴിഞ്ഞു ഹിമാലയത്തില്‍ പോയത് എന്തിനാണെന്നോ? അഭിനയിക്കാന്‍ വേണ്ടി മാറി നിന്നപ്പോള്‍ കൈകള്‍ സോഫ്റ്റായി പോയെന്ന്. മൗണ്ടന്‍ ക്ലൈംബിങ്ങിലൂടെ കൈകള്‍ വീണ്ടും ഹാര്‍ഡാക്കാനാണ് യാത്ര. അഞ്ഞൂറു രൂപയേ കൈയില്‍ കാണൂ. ലോറിയിലും മറ്റും ലിഫ്റ്റ് ചോദിച്ചാണ് പോകുക. കൈയില്‍ പൈസ ഇല്ലാതെ വരുമ്പോള്‍ അനിയെ വിളിക്കും, അക്കൗണ്ടിലേക്ക് നൂറു രൂപ ഇട്ടുകൊടുക്കാമോ എന്നാകും ചോദ്യം. സിനിമയൊന്നുമല്ല, ഒരു ഫാം ആണ് അവന്റെ സ്വപ്നം. നിറയെ മരങ്ങളും പക്ഷികളും പശുക്കളുമെല്ലാം നിറഞ്ഞ പച്ചപിടിച്ച ഒരു മിനി കാട്.
ജീവിതത്തിലെ ആദ്യ പ്രണയത്തെക്കുറിച്ച് ചോദിച്ചാല്‍ സിനിമയെന്ന പതിവ് മറുപടിയാണ് കല്യാണിക്ക് പറയാനുള്ളത്. തമാശയ്ക്ക് പറയാറുണ്ട്, കെട്ടുന്നയാളുടെ കഷ്ടകാലമാണെന്ന്. ഭര്‍ത്താവിനേക്കാള്‍ ഞാന്‍ പ്രണയിക്കുന്നത് ചിലപ്പോള്‍ സിനിമയെ ആകും. കല്യാണി പറഞ്ഞു.
ഹലോയെന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കല്യാണിയുടെ നായികയായി അരങ്ങേറിയത്. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അകിനേനിയാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ശര്‍വാനന്ദിനൊപ്പം തെലുങ്ക് ചിത്രമാണ് അടുത്ത പ്രോജക്ട്.