ടെലിവിഷന്‍ അവതാരകരുടെ പ്രതിഫലം എന്ന രീതിയില്‍ ഒരു കണക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കൊടുത്തിരുന്നു. രഞ്ജിനി ഹരിദാസ് മുതല്‍ അശ്വതി വരെയുണ്ടായിരുന്നു ആ പട്ടികയില്‍. അവിശ്വസനീയമായ തരത്തില്‍ ഉയര്‍ന്ന പ്രതിഫലമാണ് ഇവര്‍ കൈപ്പറ്റുന്നതെന്ന രീതിയിലായിരുന്നു വാര്‍ത്ത.
ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പര്‍നൈറ്റിലൂടെ ശ്രദ്ധേയയായ അശ്വതിക്ക് 45 ലക്ഷമാണ് പ്രതിഫലം ലഭിക്കുന്നതെന്ന് വാര്‍ത്ത വന്നിരുന്നു. ഇതിനെതിരെ അശ്വതി തന്നെ രംഗത്തെത്തിയിട്ടുണ്ട്. തള്ളുമ്പോള്‍ ഒരു മയത്തിലൊക്കെ തള്ളണ്ടേ എന്ന് അശ്വതി
അശ്വതിയുടെ കുറിപ്പ്:
നിങ്ങളറിഞ്ഞോ…നമ്മ വേറെ ലെവല്‍ ആയിട്ടാ…???? സൂപ്പര്‍ സ്റ്റാര്‍സിന്റെ അത്രേം ഇല്ലേലും അടുത്തൊക്കെ വരുന്നുണ്ട്!!
അല്ല ചേട്ടന്മാരേ, തള്ളുമ്പോ ഒരു മയത്തിലൊക്കെ തള്ളണ്ടേ…????
ഇത് കണ്ടിട്ട് ഇതൊക്കെ ഉള്ളതാണോന്ന് ഇന്‍ബോക്‌സില്‍ വന്നു ചോദിക്കുന്നവര്‍ക്ക് വേണ്ടി ഒരു നിമിഷം മൗനം..
പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ‘ആദി’യുടെ ടീസര്‍ പുറത്തിറങ്ങി. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവിനെ കൂടാതെ അനുശ്രീ, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മനോഹരമാക്കാന്‍ പ്രണവ് നേരത്തേ പാര്‍ക്കൗര്‍ പരിശീലനം നടത്തിയിരുന്നു. ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥപാത്രത്തിന്‍റെ ബാല്യകാലം അവതരിപ്പിച്ചത് പ്രണവായിരുന്നു. 2002ല്‍ പുനര്‍ജനി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും പ്രണവ് സ്വന്തമാക്കിയിരുന്നു.
തിരുട്ടു പയലേ 2ന്റെ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ നടി അമലാ പോളിന്റെ പൊക്കിളില്‍ ഊന്നിയായിരുന്നു സമൂഹമാധ്യമങ്ങളിലൂടെയുള്ള സദാചാരവാദികളുടെ അധിക്ഷേപങ്ങള്‍. തന്റെ പൊക്കിള്‍ ഇത്രയ്ക്ക് വാര്‍ത്തയാകുമെന്ന് ഒരിക്കല്‍ പോലും കരുതിയില്ലെന്ന മറുപടിയുമായി അമലാ പോളും മുന്നോട്ടു വന്നിരുന്നു. തനിക്ക് നേരെ അധിക്ഷേപങ്ങള്‍ ഉയര്‍ത്തിയവരെ അമല മാന്യമായി കൈകാര്യം ചെയ്തു. പക്ഷേ സിനിമാ ലോകത്ത് നിന്നു തന്നെയുള്ള ഒരു വ്യക്തിയാണ് ഇപ്പോള്‍ അമലാ പോളിന് നേരെ അധിക്ഷേപകരമായ വാക്കുകളുമായി എത്തുന്നത്.
പൊക്കിളിനെ കുറിച്ചാണ് അമലാ സംസാരിക്കുന്നത്. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ച് ഞങ്ങള്‍ക്ക് അതിലും ഉള്ളിലേക്ക് പോകാനും തുറന്നു കാട്ടാനും സാധിക്കുമെന്ന് തമിഴ് സിനിമയിലെ പ്രശസ്തനായ എഡിറ്റര്‍ ബി.ലെനിന്‍ പറയുന്നു.
റൊമാന്റിക് സീനുകളില്‍ അഭിനയിക്കുന്നതിന് മുന്‍പ് ബോബി സിംഹയെ പരിഭ്രമം കീഴടക്കാറുണ്ട്. എന്നാല്‍ റൊമാന്‍സിന്റെ സമയത്ത് മേല്‍ക്കൈ തനിക്ക് തന്നെയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമല പറഞ്ഞതിനേയും ബി.ലെനിന്‍ മോശമായ ഭാഷയില്‍ വിമര്‍ശിക്കുന്നു.
മേല്‍ക്കൈ എന്നത് കൊണ്ട് അമലാ പോള്‍ എന്താണ് ഉദ്ദേശിച്ചത്? ആരായിരിക്കും മുകളില്‍ എന്നായിരുന്നു എന്നാണ് ബി.ലെനിന്റെ ചോദ്യം. അമലാ പോളിന് പുറമെ ദീപിക പദുക്കോണിനേയും ബി.ലെനിന്‍ വെറുതെ വിടുന്നില്ല. ദീപികയെ അവരുടെ പിതാവ്, മുന്‍ ബാഡ്മിന്റന്‍ താരമായിരുന്ന പ്രകാശ് പദുക്കോണ്‍ വീട്ടില്‍ നിന്നും പുറത്താക്കിയിട്ടുള്ളതാണെന്നും തമിഴ് ഫിലിം എഡിറ്റര്‍ പറയുന്നു.
റിച്ചിയുടെ പ്രമോഷന്റെ ഭാഗമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തുടരെ തുടരെ അഭിമുഖങ്ങള്‍ നല്‍കികൊണ്ടിരിക്കുകയാണ് നിവിന്‍പോളി. കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്നാണ് നിവിന്‍ പ്രമോഷന്‍ ഷൂട്ടിംഗുകള്‍ക്കായി ഓടിപാഞ്ഞ് എത്തുന്നത്. പറ്റവെട്ടിയ മുടി കാണാതിരിക്കാന്‍ എല്ലാ അഭിമുഖങ്ങള്‍ക്കും തൊപ്പി വെച്ചാണ് നിവിന്റെ വരവ്.
കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് അഭിമുഖം നല്‍കാന്‍ ഇരുന്നപ്പോള്‍ നിവിന്‍ ആകെ ചമ്മി പോയി. നിവിനെ മുന്നില്‍ ഇരുത്തി ഇന്ന് നമുക്കൊപ്പം എത്തിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ് എന്ന് അവതാരിക വിളിച്ചു പറയുമ്പോള്‍ നിവിന്‍ ആകെ ചമ്മി പോയി. എന്നാലും കടിച്ചുപിടിച്ച് റിയാക്ഷന്‍ ഇല്ലാതെ ഇരിക്കുകയായിരുന്നു നിവിന്‍.
ഇപ്പോള്‍ ഈ വീഡിയോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ട്രോള്‍ പേജുകളിലൂടെയും വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. നിവിന്റെ പ്രൈസ്‌ലെസ് റിയാക്ഷന്‍ എന്ന ടാഗ് ലൈനോടെയാണ് വീഡിയോ പ്രചരിക്കുന്നത്.എന്നാല്‍ ഇത് അവതാരിക മനപ്പൂര്‍വം ചെയ്തതാണെന്ന് മനസ്സിലാക്കാന്‍ എന്‍ഡിടിവിയുടെ ഒറിജിനല്‍ വീഡിയോ കാണണം. മറ്റേതെങ്കിലും നടനോടാണ് ഇത് ചെയ്തതെങ്കില്‍ അവര്‍ ഇറങ്ങി പോകുമായിരുന്നുവെന്നും അവതാരക പറയുന്നുണ്ട്.
അന്തരിച്ച നടൻ ശശി കപൂറിന് ആദരാഞ്ജലി അർപ്പിക്കാൻ ബന്ധുകൂടിയായ കരീന കപൂർ എത്തിയത് ഭർത്താവ് സെയ്ഫ് അലി ഖാനൊപ്പമാണ്. എന്നാൽ ബോളിവുഡ് താരങ്ങൾ എവിടെ ചെന്നാലും അവരെ വിടാതെ പിന്തുടരുന്ന മാദ്ധ്യമങ്ങൾ സെയ്ഫിന്റെ വാഹനം വളയുകയായിരുന്നു.
കരീനയുടെ മുഖത്ത് ദുഃഖം തളംകെട്ടി നിന്നിരുന്നു. അത് പകർത്തിയെടുക്കാനാണോ എന്നറിയില്ല കാമറാ ഫ്ളാഷുകൾ തുടരെത്തുടരെ മിന്നിമറിഞ്ഞു. ഇതിൽ അസ്വസ്ഥയായ കരീന ഭർത്താവ് സെയ്ഫിനോട് പരാതിപ്പെട്ടു. തുടർന്ന് കാർ മുന്നോട്ടു നീക്കാൻ സെയ്ഫ് ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ കാറിന്റെ ചില്ല് താഴ്ത്തി സെയ്ഫ് മാദ്ധ്യമങ്ങളോട് ചൂടാവുകയും ചെയ്തു .
അനശ്വര നടന് ആദരാഞ്ജലികൾ അർപ്പിക്കാൻ ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും എത്തിയിരുന്നു. കപൂർ കുടുംബത്തിലെ പഴയ തലമുറയും പുതുതലമുറയും ശശി കപൂറിന് ആദരാഞ്ജലി അർപ്പിക്കാനെത്തി. അമിതാബ് ബച്ചൻ മകൻ അഭിഷേകിനും മരുമകൾ ഐശ്വര്യ റായി ബച്ചനുമൊപ്പാമണ് എത്തിയത്.
ഏറെക്കാലമായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 1986ല്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. ശശി കപൂറിനെ രാജ്യം 2011ല്‍ പത്മഭൂഷനും 2015ല്‍ ദാദാ സാഹബ് ഫാല്‍കെ അവാര്‍ഡ് നല്‍കി ആദരിച്ചു. പൃഥ്വിരാജ് കപ്പൂറിന്റെ ഇളയമകനാണ്.
ഹിന്ദിയില്‍ 116 ചിത്രങ്ങളില്‍ അഭിനയിച്ചു. 61ലും നായകവേഷമായിരുന്നു. 12 ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചു. നാലാംവയസില്‍ സിനിമയിലെത്തി, ആദ്യ സിനിമ 1961ലെ ധര്‍മപുത്രിയാണ്. ഉല്‍സവ്, ഹസീന മാന്‍ ജായേഗി, ദീവാര്‍ എന്നിവ പ്രശസ്ത സിനിമകളാണ്.
ഷർമിള ടഗോർ, സീനത്ത് അമൻ, രാഖി, ഹേമമാലിനി, നന്ദ എന്നിവർക്കൊപ്പം അദ്ദേഹം അഭിനയിച്ച ചിത്രങ്ങൾ ഹിന്ദി സിനിമയിലെ എക്കാലത്തെയും അനശ്വര പ്രണയചിത്രങ്ങളാണ്. ഹിന്ദിയിൽ 116 ചിത്രങ്ങൾ അഭിനയിച്ച ശശി കപൂർ 61ലും നായകനായിരുന്നു. 55 ബഹുനായക ചിത്രങ്ങളിലും പ്രധാന വേഷത്തിലെത്തി. 12 ഇംഗ്ലിഷ് ചിത്രങ്ങൾ അഭിനയിച്ചതിൽ എട്ടിലും നായകവേഷത്തിൽ.
ഹസീന മാൻ ജായേഗി, ശങ്കർ ദാദ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഇരട്ടവേഷത്തിലും അഭിനയിച്ചു. ശങ്കർ ദാദായിലെ നൃത്തരംഗത്തെ സ്‌ത്രീവേഷത്തിന്റെ സൗന്ദര്യം എടുത്തു പറയേണ്ടതാണ്. അമിതാഭ് ബച്ചനൊപ്പം 11 ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ദീവാർ, ത്രിശൂൽ, സുഹാഗ്, നമക് ഹലാൽ എന്നിവ മാത്രമേ സൂപ്പർ ഹിറ്റ് പട്ടികയിൽ കടന്നുകൂടിയുള്ളൂ.
ഷേക്‌സ്‌പിയർ നാടകങ്ങളുമായി നാടുചുറ്റുന്ന കാലത്ത് ഇംഗ്ലിഷ് തിയറ്ററിലെ നടിയും മാനേജരുമായിരുന്ന ജന്നിഫറിനെ വിവാഹം കഴിച്ചു. 1984ൽ കാൻസർ ബാധിച്ച് അവർ മരിച്ചു. സിനിമാരംഗത്തും പരസ്യരംഗത്തും പ്രശസ്‌തരായ മൂന്നു മക്കൾ. കുനാൽ കപൂർ, കരൺ കപൂർ, സഞ്‌ജന കപൂർ.
യാഹുവിന്റെ വാര്‍ഷിക വിശകലന പ്രകാരം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞ ടോപ് 10 വനിതാ താരങ്ങളുടെ പട്ടികയില്‍ ആദ്യത്തേത് സണ്ണി ലിയോണിന്റേതാണ്. എന്നാല്‍ രണ്ടാമതായി നില്‍ക്കുന്നത് മലയാളത്തിന്റെ കാവ്യാ മാധവനാണ്. തൊട്ടുപുറകെ പ്രിയങ്കാ ചോപ്രയും ഐശ്വര്യാ റായ്‌യുമുണ്ട്.
കഴിഞ്ഞ ജൂലൈയില്‍ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ ചേര്‍ന്നൊന്നു കുഞ്ഞിനെ ദത്തെടുത്തിരുന്നു. പിന്നീടങ്ങോട്ട് സണ്ണി ലിയോണ്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഭാര്യ കാവ്യാ മാധവന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്.
2017 ലാണ് പ്രിയങ്ക ചോപ്ര ഹോളിവുഡ് അരങ്ങേറ്റം നടത്തിയത്. പിന്നീട് ഫോബ്‌സ് മാഗസിനിന്റെ ഏറ്റവും ശക്തരായ 100 സ്ത്രീകളില്‍ ഒരാളായി പ്രിയങ്ക എത്തി. ക്യാന്‍ ഫെസ്റ്റിവലില്‍ തിളങ്ങി. എന്നാല്‍ ഇത്തവണ മകള്‍ ആരാധ്യയായിരുന്നു വാര്‍ത്തകളില്‍ ഏറെയും ഇടം പിടിച്ചത്. ഇവര്‍ക്ക് പുറമെ കത്രീന കൈഫ്, ദീപിക പദുക്കോണ്‍, കരീന കപൂര്‍, മംമ്ത കുല്‍ക്കര്‍ണി, ഇഷ ഗുപ്ത, ദിഷാ പട്ടാണി തുടങ്ങയിവരും പട്ടികയിലുണ്ട്.
ഉപ്പും മുളകും എന്ന സീരിയലിലൂടെ ശ്രദ്ധേയയായ താരമാണ് നിഷ സാരംഗ്. നീലുവെന്ന വീട്ടമ്മയുടെ വേഷമാണ് നിഷ സീരിയലില്‍ അവതരിപ്പിക്കുന്നത്. ബാലുവന്നെ രസികന്‍ ഗൃഹനാഥന്റെ ഭാര്യ. നാല് മക്കളുടെ അമ്മ. സ്വാഭാവിക അഭിനയമാണ് ഈ സീരിയലിലെ നിഷ അടക്കമുള്ള താരങ്ങളെ ശ്രദ്ധേയരാക്കിയത്. സീരിയലിലെ അഭിനയത്തിന് എങ്ങുനിന്നും അഭിനന്ദനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ നിഷയുടെ സ്വകാര്യ ജീവിതം അടുത്തകാലത്തായി ഗോസിപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
നിഷ ഒരാളുമായി ലിവിംഗ് ടുഗദര്‍ ജീവിതം നയിച്ചിരുന്നു എന്നാണ് പ്രചരിച്ചിരുന്ന ഗോസിപ്പുകളിലൊന്ന്. ഇത്തരം ആരോപണങ്ങളോട് ഇതുവരെ മൗനം പാലിച്ചുവെങ്കിലും ഒടുവില്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നിഷ. താന്‍ വിവാഹിതയായിരുന്നുവെന്നും ഒത്തുപോകാന്‍ പറ്റാത്ത സാചര്യത്തില്‍ വിവാഹബന്ധം വേര്‍പെടുത്തുകയായിരുന്നുവെന്നും നിഷ പറഞ്ഞു. വീട്ടുകാരും ബന്ധുക്കളുമൊക്കെ അറിഞ്ഞായിരുന്നു വിവാഹം. അപ്പച്ചിയുടെ മകനായിരുന്നു വരന്‍. വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം തങ്ങള്‍ മനസില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും നിഷ പറഞ്ഞു. ഇത്തരം മഞ്ഞകഥകള്‍ ആളുകളെ എത്രമാത്രം പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് എഴുതുന്നവര്‍ അറിയുന്നില്ല. വ്യാജപ്രചരണങ്ങളില്‍ ചിലപ്പോഴൊക്കെ വേദന തോന്നാറുണ്ടെന്നും നിഷ പറഞ്ഞു.
ഷാഹിദ് കപൂർ-കരീന കപൂർ പ്രണയവും ബ്രേക്കപ്പുമെല്ലാം ബോളിവുഡിൽ പാട്ടായ ഒന്നാണ്. 4 വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും ബ്രേക്കപ്പായത്. അതിനുശേഷം ഇരുവരും പൊതുചടങ്ങിലെത്തിയാലും പരസ്പരം കാണുന്നതിന് അവസരം കൊടുക്കാറില്ല. എന്നാൽ അടുത്തിടെ നടന്ന ഫിലിംഫെയർ അവാർഡ് റെഡ്കാർപെറ്റിൽ ഇരുവരും കണ്ടുമുട്ടി.
ഷാഹിദ് കപൂറാണ് റെഡ്കാർപെറ്റിൽ ആദ്യം എത്തിയത്. വരുൺ ധവാനും പ്രതീക് ബാബറിനുമൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്തശേഷം അവിടെ ഉണ്ടായിരുന്ന ചില സിനിമാ പ്രവർത്തകരുമായി ഷാഹിദ് സൗഹൃദ സംഭാഷണത്തിനായി പോയി. ഇതിനിടയിലാണ് റെഡ്കാർപെറ്റിലേക്ക് കരീനയെത്തിയത്. ഫോട്ടോഗ്രാഫർമാർക്ക് മുന്നിൽ പോസ് ചെയ്യുന്നതിനിടയിലാണ് കരീന മുൻ കാമുകൻ ഷാഹിദിനെ കണ്ടത്. അപ്പോൾതന്നെ കരീനയുടെ മുഖം വല്ലാതായി. ചിത്രങ്ങൾക്ക് പോസ് ചെയ്യുമ്പോഴും കരീന പലപ്പോഴായി ഷാഹിദിനെ നോക്കുന്നുണ്ടായിരുന്നു.
അതിനുശേഷം കരീനയോട് മീഡിയയോട് സംസാരിക്കാൻ ആവശ്യപ്പെട്ടെങ്കിലും താരം തയ്യാറായില്ല. കുറച്ചുകഴിഞ്ഞ് താൻ സംസാരിക്കാമെന്ന് പറഞ്ഞ് കരീന പെട്ടെന്ന് സ്ഥലം വിട്ടു. ഷാഹിദാകട്ടെ കരീനയുടെ പ്രവൃത്തിയെല്ലാം കണ്ട് റെഡ്കാർപെറ്റിൽനിന്നും താരം മടങ്ങുന്നതുവരെ കാത്തുനിന്നു. കരീന മടങ്ങിയയുടൻ മീഡിയയോട് സംസാരിച്ച് മടങ്ങി. ഷാഹിദ് പോയെന്നു ഉറപ്പുവരുത്തിയ ശേഷമാണ് കരീന സംസാരിച്ചത്.
2007 ജബ് വീ മെറ്റ് എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചതോടെയാണ് ഷാഹിദും കരീനയും പരസ്പരം അടുക്കുന്നത്. 4 വർഷത്തെ പ്രണയത്തിനുശേഷം ഇരുവരും വേർപിരിഞ്ഞു. 2016 ൽ ഇരുവരും ഉഡ്താ പഞ്ചാബ് എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. പക്ഷേ ഇരുവരും തമ്മിലുളള ഒരു രംഗം പോലും ചിത്രത്തിലുണ്ടായിരുന്നില്ല. ചിത്രത്തിന്റെ പ്രൊമോഷൻ സമയത്തും ഒരുമിച്ച് നിന്ന് ചിത്രങ്ങൾ പകർത്താൻ പോലും ഇരുവരും തയാറായിരുന്നില്ല.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതു മുതല്‍ ദിലീപിന്റെ നീതിക്കു വേണ്ടി ശബ്ദം ഉയര്‍ത്തിയവരില്‍ പ്രധാനിയാണ് സലിം ഇന്ത്യ. ദിലീപ് അനുകൂല തരംഗങ്ങള്‍ക്ക് കാരണമായവരില്‍ സലിം ഇന്ത്യയ്ക്കും വലിയ പങ്കുണ്ട്. സത്യം തെളിയിക്കണമെന്ന ആവശ്യവുമായി നിരാഹാര സമരം അനുഷ്ഠിക്കുകയും, പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. പിന്നീട് ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചു. ദിലീപ് കുറ്റവാളിയല്ലെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. പ്രമുഖ സിനിമ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ കുടുതല്‍ കാര്യങ്ങളും, നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ കാഴ്ചപ്പാടുകളും സലിം ഇന്ത്യ പങ്കുവെച്ചു.
ഒരേ ജില്ലക്കാർ ആയിരുന്നതുകൊണ്ട് ദിലീപിനെ കാണുകയോ നടിയുമായി സംസാരിക്കുകയോ ചെയ്തിരുന്നോ
കേരള സാഹിത്യ അക്കാദമിയുടെ തിരുമുറ്റത്ത് മലയാളത്തിലെ മഹതികളും മഹാന്മാരുമായ എഴുത്തുകാരുടെ കണ്‍മുന്നില്‍ ഓടിക്കളിച്ചു വളര്‍ന്ന ഒരു ബാല്യം നടിക്കുണ്ട്. കൊച്ചുനാള്‍ തൊട്ടേ പ്രതിഭയുടെ പൊന്‍തിളക്കം നടിയില്‍ പ്രകടമായിരുന്നു. വളര്‍ന്നപ്പോള്‍ അഭിനേത്രി എന്ന നിലയില്‍ നടി ദക്ഷിണേന്ത്യ കീഴടക്കി. ദിലീപിനോടൊപ്പം ഇഴുകിച്ചേര്‍ന്നഭിനയിച്ച ഗാനരംഗങ്ങള്‍ ചേതോഹരം, നടിയെ കണ്ടു സംസാരിക്കുന്നതിന് നിയമപരമായ ചില പ്രശ്‌നങ്ങളുണ്ട്. ഞാനിന്ന് പരക്കെ അറിയപ്പെടുന്നത് ഒരു ദിലീപ് ഭക്തനായിട്ടാണ്. സ്‌നേഹപൂര്‍വം സംസാരിക്കാന്‍ അരികിലെത്തുന്ന ഞാന്‍ നടിയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിച്ചു എന്ന ദുര്‍വ്യാഖ്യാനമുണ്ടായാല്‍ പണിപാളും.
ആദ്യം തൊട്ടേ ദിലീപിന് വേണ്ടി മുറവിളി കൂട്ടിയത് നിങ്ങൾ ആയിരുന്നു ഇതിനു നടിയോട് എന്ത് പ്രായച്ഛിത്തം ചെയ്യും
ഞാന്‍ ദ്രോഹം ചെയ്തിട്ടുണ്ടെങ്കില്‍ നടിക്കു സമ്മതമാണെങ്കില്‍ ഞാന്‍ വിവാഹം കഴിക്കാം. പ്രായശ്ചിത്തമായിട്ടല്ല, ഒരു ജീവിതപങ്കാളി ആവശ്യമുള്ളതുകൊണ്ട്.
ദിലീപിനെ ഇത്രയും വിശ്വസിക്കാന്‍ കാരണം എന്ത്, കൈയിൽ തെളിവ് ഉണ്ടോ…
കാരണങ്ങള്‍ നിരവധിയാണ്. ഒരു കാരണം ജയില്‍ സന്ദര്‍ശനസമയത്ത് അധികാരികള്‍ കേള്‍ക്കെ ഞാന്‍ ദിലീപിനോടുതന്നെ പറഞ്ഞിരുന്നു. മഞ്ജു വാരിയര്‍ ഒരു മാതൃകാ വനിതയാണ്. കേരളത്തിലെ എല്ലാ കുട്ടികളും ഇഷ്ടപ്പെടുന്ന ഉത്തമ വ്യക്തിത്വത്തിനുടമ. മഞ്ജുവില്‍ സ്‌നേഹനിധിയായ ഒരമ്മയുണ്ടെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? മഞ്ജു പാവപ്പെട്ട ഒരു കുട്ടിക്ക് ഒരു വീട് വച്ചുകൊടുക്കുക പോലും ചെയ്തു. അത്രയ്ക്ക് മഹത്വമേറിയതാണ് അവരുടെ വ്യക്തിത്വം. എന്നിട്ടും ആ നല്ല നമ്മയുടെ കൂടെ പോകാതെ മഞ്ജുവും ദിലീപും പിരിഞ്ഞപ്പോള്‍ മീനാക്ഷി ദിലീപിനോടൊപ്പം താമസിക്കാനാണ് ഇഷ്ടപ്പെട്ടത്. അതിന്റെ അര്‍ത്ഥം സ്ത്രീത്വത്തെ ബഹുമാനിക്കുന്ന ഒരു മാതൃകാ പുരുഷന്‍ ദിലീപില്‍ ഉണ്ടെന്നാണ്. സ്‌നേഹമുള്ള ഒരച്ഛന്‍. സ്‌നേഹമുള്ള ഒരു മകന്‍. സ്‌നേഹമുള്ള ഒരു ഭര്‍ത്താവ്. ഈ വ്യക്തിത്വങ്ങളെല്ലാം സമഞ്ജസമായി സമന്വയിക്കപ്പെട്ടിരിക്കുന്നു ദിലീപില്‍.
ദിലീപ് നിരപരാധിയാണെന്നതിനുള്ള തെളിവുകള്‍. അത് ഞാന്‍ കോടതിയില്‍ വെളിപ്പെടത്തും. ഒടുവിൽ ദിലീപ് ശിക്ഷിക്കപ്പെടില്ല. പെട്ടാൽ ഞാൻ ആത്മഹത്യ ചെയ്യും എന്നും സലിം ഇന്ത്യ പറയുന്നു