സന്തോഷ് പണ്ഡിറ്റും ലേഡി പണ്ഡിറ്റ്എന്നറിയപ്പെടുന്ന മിനി റിച്ചാര്‍ഡും സിനിമയില്‍ നായികനായകന്മാരാകുന്നു. അതും ഇന്തോ- അമേരിക്കന്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന പ്രണയചിത്രത്തിലൂടെ.
മലയാള സിനിമയില്‍ അടുത്തകാലത്ത് നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ചലനം സൃഷ്ടിച്ച രണ്ടുപേരും ഒന്നിക്കുന്നതായി ഒരു സിനിമ വാരികയാണ് വെളിപ്പെടുത്തിയത്. സന്തോഷ് പണ്ഡിറ്റ് ഇപ്പോള്‍ മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുകയാണ്. ഇതിനുശേഷം മിനി റിച്ചാര്‍ഡ് നായികയായെത്തുന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് വിവരം. പതിവില്‍നിന്നു വ്യത്യസ്തമായി പണ്ഡിറ്റ് ഇത്തവണ നിര്‍മാതാവിന്റെ റോളില്‍ പ്രത്യക്ഷപ്പെടില്ല. മിനി റിച്ചാര്‍ഡാണ് പണംമുടക്കുന്നത്.
ഒരു ഇന്ത്യന്‍ യുവാവിന്റെയും അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ യുവതിയുടെയും കഥയാണ് പണ്ഡിറ്റ് കഥയും തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രം പറയുന്നത്. പണ്ഡിറ്റിന്റെ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് കേരളത്തിനു പുറത്തു നടക്കുന്നതും ഇത് ആദ്യമായാണ്. മലയാളസിനിമയില്‍ സജീവമായ ചില താരങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. കൊച്ചി, ബംഗളൂരു, എന്നിവയ്‌ക്കൊപ്പം ന്യൂയോര്‍ക്കിലുമായാണ് ഷൂട്ടിംഗ്. ഒരൊറ്റ ആല്‍ബത്തിലൂടെ ‘കുപ്രശസ്തി’യുടെ കൊടുമുടിയിലേറിയ നടിയാണ് മിനി റിച്ചാര്‍ഡ്. സീരിയലിലും രണ്ടാംനിര സിനിമകളിലും അമ്മ വേഷങ്ങളിലൂടെ കടന്നുവന്ന മിനി റിച്ചാര്‍ഡിനെ ആളുകള്‍ അറിയുന്നത് മഴയില്‍ എന്ന ആല്‍ബത്തിലൂടെയാണ്. ട്രോളര്‍മാര്‍ നിരന്തരം ആക്രമണം അഴിച്ചുവിട്ടതോടെ യുട്യുബില്‍ ആല്‍ബം ഹിറ്റാകുകയും ചെയ്തു.
ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിനു ആളുകളാണ് ആല്‍ബം കണ്ടത്. കോട്ടയം കുറുപ്പുന്തറ സ്വദേശിനിയായ മിനി ഇപ്പോള്‍ അമേരിക്കയിലാണ് താമസം. സോഷ്യല്‍മീഡിയയിലൂടെയാണ് മിനി വെള്ളിവെളിച്ചത്തിലേക്കെത്തുന്നത്. ഒന്നരലക്ഷത്തോളം പേര്‍ മിനിയെ ഫേസ്ബുക്കില്‍ പിന്തുടരുന്നുണ്ട്. ചൂടന്‍ ഫോട്ടോകള്‍ പങ്കുവച്ചാണ് അവര്‍ സോഷ്യല്‍മീഡിയയില്‍ ആളെക്കൂട്ടുന്നത്. മിനിയുടെ ബിക്കിനി ചിത്രങ്ങള്‍ ഇതിനകം തന്നെ വലിയ ചര്‍ച്ചയായിട്ടുണ്ട്.
മലയാളത്തിന്റെ പ്രിയ നടനായ മോഹൻലാലും പ്രിയ സംവിധായകനായ ലാൽജോസും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം നാളെ തുടങ്ങുമെന്ന് ലാൽജോസ് തന്റെ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
1998 മമ്മൂട്ടിയെ നായകനാക്കി ഒരു മറവത്തൂർ കനവ് എന്ന ചിത്രമൊരുക്കിയതായിരുന്നു ലാൽജോസിന്റെ ആദ്യത്തെ സ്വതന്ത്ര സംവിധാന സംരംഭം. തുടർന്നങ്ങോട്ട് മലയാളിക്ക് അഭിമാനിക്കാവുന്ന നിരവധി ചിത്രങ്ങൾ അദ്ദേഹം ഒരുക്കി. അന്നെല്ലാം പ്രേക്ഷകർ ചോദിച്ച ചോദ്യമാണ് മോഹൻലാലിനെ നായകനാക്കി എന്നാണ് ഒരു ചിത്രം ഒരുക്കുകയെന്ന്. അതിനുളള ഉത്തരമാണ് നാളെ ചിത്രീകരണം ആരംഭിക്കുന്ന ലാൽജോസിന്റെ പുതിയ ചിത്രം.
“സുഹൃത്തുക്കളെ, നാളെ എന്റെ പുതിയ സിനിമയുടെ ഷൂട്ടിംങ്ങ് ആരംഭിക്കുകയാണ്. 1998ൽ മറവത്തൂർ കനവ് റിലീസ് ആയ അന്നുമുതൽ ഞാൻ കേട്ടു തുടങ്ങിയ ആ ചോദ്യത്തിനുളള മറുപടി-അതെ മോഹൻലാലാണ് നായകൻ. നിങ്ങൾക്കും സിനിമ ഇഷ്‌ടമാവണേ എന്ന പ്രാർത്ഥനയോടെ തുടങ്ങുകയാണ്… അനുഗ്രഹിച്ചാലും…” ലാൽ ജോസ് തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ചു. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ലെന്നും വഴിയേ അറിയിക്കാമെന്നും ലാൽ ജോസ് പറയുന്നു.
ബെന്നി പി.നായരമ്പലമാണ് ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ഒരു കോളേജ് അധ്യാപകനായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നതെന്നാണ് സൂചന. അങ്കമാലി ഡയറീസിലൂടെ ഏവരുടെയും മനം കവർന്ന അന്ന രേഷ്‌മ രാജനാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
ജയറാം പാര്‍വതി ദമ്പതികളുടെ മകള്‍ മാളവിക ജയറാമിന്റെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. സാരിയില്‍ സുന്ദരിയായി എത്തിയ മാളവികയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായത്. ഒരുകാലത്ത് തിളങ്ങിയ താരദമ്പതികളാണ് ജയറാമും പാര്‍വതിയും. ആദ്യം സിനിമാ ലോകത്ത് എത്തിയത് പാര്‍വതിയായിരുന്നു. പാര്‍വതി നായികയായി തിളങ്ങി നില്‍ക്കുന്ന സമയത്താണ് ജയറാം നായകനായി രംഗ പ്രവേശം ചെയ്യുന്നത്. എന്തായാലും ഇനി മകള്‍ മാളവികയും കൂടി സിനിമാലോകത്ത് പ്രവേശിക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.
പുതിയ ചിത്രം കണ്ട് ഒരുപാട് പേര്‍ തന്നോടും സംശയം പ്രകടിപ്പിച്ചതായി ജയറാം പറഞ്ഞു. ഏറ്റവും അടുത്ത കുടുംബസുഹൃത്തിന്റെ വിവാഹത്തിന് പോയപ്പോള്‍ ആരോ എടുത്ത ചിത്രമാണ് അതെന്നും അഭിനയത്തില്‍ യാതൊരു താല്‍പര്യവുമില്ലാത്ത കുട്ടിയാണ് മാളവികയെന്നും ജയറാം പറഞ്ഞു.
‘ഇതുവരെ ഈ വിഷയത്തെക്കുറിച്ച് അവള്‍ സംസാരിക്കുകയോ മറ്റു സിനിമാക്കാര്‍ സമീപിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോള്‍ ബിരുദം പൂര്‍ത്തിയാക്കി കഴിഞ്ഞു. കായികവുമായി ബന്ധപ്പെട്ടൊരു കോഴ്‌സ് പഠിക്കാന്‍ പുറത്തേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ് മാളവിക എന്ന് ജയറാം പറഞ്ഞു.
അപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ ചില ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ തിരിഞ്ഞു നോക്കിയില്ല എന്ന് മകള്‍ പാര്‍വതി. അച്ഛന് സാധാരണ ഗതിയില്‍ എല്ലാം തുറന്നു പറയുന്ന സ്വഭാവമാണ് ഉള്ളത്. ഇഷ്ട്ടപെടാത്തതു കണ്ടാല്‍ ഉടന്‍ പ്രതികരിക്കും, അതിന് ഇപ്പോഴും മാറ്റമില്ല. ഈ സ്വഭാവ സവിശേഷത അച്ഛന്റെ സുഹൃത്തുക്കളുടെ എണ്ണം കുറച്ചു. അച്ഛന്റെ നല്ല സമയത്ത് ഇഷ്ടം പോലെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ കഷ്ടകാലം വന്നപ്പോള്‍ സുഹൃത്തുക്കളുട എണ്ണം കുറഞ്ഞു. ഈ അവസ്ഥയില്‍ അച്ഛനെ കാണാന്‍ വരാന്‍ ഇഷ്ടമില്ലാത്തതു കൊണ്ടാവാം സുഹൃത്തുക്കള്‍ വരാത്തതെന്നും പാര്‍വതി പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു പാര്‍വതി ഈ കാര്യം .
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘രാമന്റെ ഏദൻതോട്ടം’ ചിത്രം പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തുകഴിഞ്ഞു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം പുറത്തിറങ്ങിയതിനുശേഷം തനിക്ക് തോന്നിയ രസകരവും കൗതുകരവുമായ ഒരു കാര്യം ആരാധകരോട് പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബൻ.
”ഹൗ ഓൾഡ് ആർ യൂ എന്ന സിനിമ കണ്ടുകഴിഞ്ഞപ്പോൾ അതിലെ രാജീവൻ എന്ന കഥാപാത്രത്തോട് സ്ത്രീകൾക്ക് പ്രത്യേകിച്ച് കുടുംബിനികൾക്ക് ദേഷ്യം തോന്നി. അവർക്ക് ദേഷ്യം തോന്നിയതുകൊണ്ട് അവരുടെ ഭർത്താക്കന്മാർക്ക് എന്നെ വല്യ കാര്യമായി. ഇപ്പോൾ രാമന്റെ ഏദൻതോട്ടം റിലീസ് ചെയ്തു കഴിഞ്ഞപ്പോൾ ഇതുനേരെ തിരിഞ്ഞു. സ്ത്രീകൾക്ക് രാമൻ എന്ന കഥാപാത്രം വളരെ ഇഷ്ടമായി. കുടുംബപ്രേക്ഷകർക്കും കുടുംബിനികൾക്കും പ്രത്യേകിച്ച്. ആണുങ്ങൾക്ക് അത് അത്ര രസിച്ചില്ല. അവർക്ക് എന്നോട് ചെറിയ കലിപ്പ് തോന്നി”.
”രസകരമായ ഒരു കാര്യം ഈ രണ്ടു സിനിമകളും സ്ത്രീപക്ഷ സിനിമകളാണ്. ഇതിലെ ഒരു കഥാപാത്രത്തോട് പ്രേക്ഷകർക്ക് ദേഷ്യവും മറ്റേ കഥാപാത്രത്തോട് സ്നേഹവും തോന്നിയിട്ടുണ്ടെങ്കിൽ അതാ കഥാപാത്രത്തിന്റെ വിജയമാണ്. അങ്ങനെയുളള കഥാപാത്രങ്ങൾ എനിക്ക് തന്ന ആ ചിത്രത്തിന്റെ സംവിധായകനോടും തിരക്കഥാകൃത്തിനോടുമാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്. പ്രത്യേകിച്ച് രാമന്റെ ഏദൻതോട്ടം ചിത്രത്തിലെ രാമൻ എന്ന കഥാപാത്രം എനിക്ക് തന്ന സംവിധായകൻ രഞ്ജിത് ശങ്കർ. ചിത്രത്തിന്റെ മറ്റു പ്രവർത്തകരോടും ഞാൻ നന്ദി പറയുന്നു”.
രഞ്ജിത് ശങ്കറാണ് രാമന്റെ ഏദൻതോട്ടത്തിന്റെ സംവിധായകൻ. ഹാപ്പി വെഡ്ഡിങ്ങ്, ഫുക്രി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അനു സിത്താരയാണ് ചിത്രത്തിലെ നായിക. ജോജു ജോർജ്, രമേഷ് പിഷാരടി,മുത്തുമണി,അജു വർഗീസ് എന്നിവരാണ് രാമന്റെ ഏദൻതോട്ടത്തിലെ മറ്റു താരങ്ങൾ.
അന്ന് മഴയില്‍ എന്ന് ഒറ്റ അല്‍ബം കൊണ്ടു മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടയാളാണു മിനി റിച്ചാര്‍ഡ്. 66 വയസായ മമ്മൂട്ടിക്ക് 24 കാരിയായ റീനു മാത്യൂസിനൊപ്പം അഭിനയിക്കാമെങ്കില്‍, 57 കാരനായ മോഹന്‍ലാലിന് 26 കാരിയായ അമല പോളിനൊപ്പം അഭിനയിക്കാമെങ്കില്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞ പയ്യന്മാരുമായി അഭിനയിക്കുന്നതില്‍ എന്താണു തെറ്റ് എന്നായിരുന്നു അല്‍ബത്തെ വിമര്‍ശിച്ചവരോടുള്ള മിനിയുടെ മറുപടി.
ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തെരയുന്നതു മല്ലു ആന്റിയെന്ന വാക്കാണെന്നു മിനി പറയുന്നു. ഭൂരിഭാഗം ചെറുപ്പക്കാരും തെരയുന്നതു തന്നെക്കാള്‍ പ്രായമുള്ള സ്ത്രീകളെയാണെന്നും മിനി പറയുന്നു. കേരളത്തിലെ സ്ത്രീയും പുരുഷനും ഹാപ്പിയല്ല എന്നും പണമുണ്ടാക്കാന്‍ നെട്ടോട്ടമോടുന്ന അവര്‍ പലതും കാണുന്നില്ല, വായുവും വെള്ളവും പോലെ അത്യന്താപേഷിതമായ ഒന്നാണു സെക്സ്. അതു മൂടിവയ്ക്കേണ്ട ഒന്നല്ല. ആസ്വദിക്കാത്തവര്‍ മണ്ടന്മാരാണെന്നും മിനി പറയുന്നു. ഒരു ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തിലാണു മിനി ഇതു പറഞ്ഞത്.
ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്യപ്പെടുന്ന വാക്കുകളില്‍ ഒന്നാണ് മല്ലു ആന്റി എന്നത്. എന്താണ് അതിനര്‍ത്ഥം. എന്തേ മല്ലു ഗേള്‍ എന്നോ മല്ലു ലേഡി എന്നോ ഒന്നും ആരും സേര്‍ച്ച് ചെയ്യാത്തത്. അപ്പോള്‍ അതിനര്‍ത്ഥം ഭൂരിഭാഗം ചെറുപ്പക്കാരും അന്വേഷിച്ചു നടക്കുന്നത് തന്റെയൊക്കെ അമ്മയുടെയും അമ്മായിയുടെയും ഇളയമ്മയുടെയും ഒക്കെ പ്രായമുള്ള പെണ്ണുങ്ങളെയാണ്. ഉദാഹരണമായി എന്റെ പ്രായമുള്ള സ്ത്രീ അല്ലെങ്കില്‍ നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ അമ്മായി നല്ല സാരിയോ മിഡിയോ ഒക്കെ ധരിച്ചു കേരളം പോലത്തെ സ്ഥലത്തു വിമാനം ഇറങ്ങിയാല്‍ പിന്നാലെ കൂടുന്നതു പതിനെട്ടിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള ചെറുപ്പം പിള്ളേരാണ്. എന്റെ ഫെയ്‌സ്ബുക്കിലും സോഷില്‍ മീഡിയകളിലും ഏറ്റവും കൂടുതല്‍ പ്രൊപോസല്‍സ് വരുന്നത് ഈ പ്രായക്കാരില്‍ നിന്നാണ്. അതിനര്‍ത്ഥം അവര്‍ക്കൊക്കെ ആവശ്യം ഒരു മസാല അമ്മായിയെയാണ്. അല്ലാതെ മോഡലിംഗ് നടത്തുന്ന എല്ലും തൊലിയും മാത്രമുള്ള പെണ്‍പിള്ളേരെയല്ല. കുറെ പിന്നോട്ടു നോക്കിയാല്‍ മനസ്സിലാക്കാം. ജയഭാരതിയും ശ്രീവിദ്യയും പോലത്തെ പെണ്ണുങ്ങളല്ലേ മലയാളികള്‍ക്ക് പ്രിയങ്കരം. അവര്‍ക്കു കുറെ ബായ്ക്കും ഫ്രണ്ടും ഒക്കെ കാണണം. എല്ലാം പകല്‍ മാന്യന്മാര്‍ മാത്രം.
പിന്നെ കേരളത്തിന്റെ പൊതുവായ ഒരു കാര്യം പറഞ്ഞാല്‍ അവിടെ ഒരു സ്ത്രീയും പുരുഷനും ഹാപ്പി അല്ല. പണമുണ്ടാക്കുവാനുള്ള നെട്ടോട്ടത്തില്‍ അവര്‍ പലതും കാണുന്നില്ല. സ്ത്രീകള്‍ സൗന്ദര്യം സംരക്ഷിക്കാതെ വയറും ചാടിച്ചു ഭര്‍ത്താവിന്റെ അടുത്തേക്കു ചെല്ലുമ്പോള്‍ ഭര്‍ത്താവു മൂക്കറ്റം കുടിച്ചുകൊണ്ടു ഭാര്യയെ സമീപിക്കും. അവസാനം വഴക്കില്‍ അവസാനിക്കുന്ന ശാരീരിക ബന്ധങ്ങള്‍. ഈ സമയത്തായിരിക്കും സോഷ്യല്‍ മീഡിയയിലോ ഫോണിലോ ഏതെങ്കിലും ഒരു പയ്യന്‍ ഈ സ്ത്രീയുമായി അടുക്കുവാന്‍ ശ്രമിക്കുന്നത്. അതുപോലെ തിരിച്ചും ആണുങ്ങള്‍ വേറെ ആരുടെയെങ്കിലും ഭാര്യയുമായി അടുക്കുവാന്‍ ശ്രമിക്കും. ഇക്കളികളില്‍ മനഃസമാധാനവും സുഖവും കണ്ടെത്തുന്നു. പിന്നെ സെക്സിനെ കുറിച്ചു പറയുകയാണെങ്കില്‍ നമ്മളൊക്കെ മരിച്ചുപോകുന്ന മനുഷ്യരല്ലേ, കൂടി വന്നാല്‍ മുപ്പതോ നാല്‍പ്പതോ വര്‍ഷം കിട്ടിയാല്‍ കിട്ടി. വായുവും വെള്ളവും പോലെ അത്യന്താപേക്ഷിതമായ ഒന്നാണു സെക്സും. അതു മൂടിവെക്കപ്പെടേണ്ട ഒന്നല്ല. ആസ്വദിക്കാത്തവര്‍ മണ്ടന്മാര്‍ എന്നല്ലാതെ വേറെ എന്തു പറയുവാന്‍ എന്നും മിനി റിച്ചാര്‍ഡ്സ് അഭിപ്രായപെടുന്നു.
ബാഹുബലി വേണ്ടെന്നുവച്ച താരങ്ങളുടെ പട്ടികയിൽ മോഹൻലാലും. സത്യരാജ് അഭിനയിച്ച കട്ടപ്പയുടെ വേഷം ചെയ്യാൻ ആദ്യം സമീപിച്ചത് മോഹൻലാലിനെയായിരുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങൾ പുറത്തുവിട്ടു. മൂന്നുവർഷം മാറ്റിവെക്കാൻ ഡേറ്റ് ഇല്ലാതിരുന്നതിനെ തുടർന്നാണ് കട്ടപ്പയാകാൻ മോഹൻലാൽ തയാറാകാതെയിരുന്നതെന്നാണ് വാർത്ത. മോഹൻലാലുമൊന്നിച്ചൊരു സിനിമ രാജമൗലിയുടെ സ്വപ്നമായിരുന്നു. അതിനുവേണ്ടിയുള്ള ചർച്ചകൾ നടന്നിട്ടുമുണ്ട്. ബാഹുബലി 1000 കോടി കടക്കുമ്പോൾ അവസരം വേണ്ടെന്നുവച്ച താരങ്ങളുടെ നിര ഇനിയുമുണ്ട്. ബല്ലാലദേവനായി വിവേക് ഒബ്റോയിയും ആവന്തികയായി സോനം കപൂറുമായിരുന്നു രാജമൗലിയുടെ മനസിൽ.
ബാഹുബലിയിൽ നായികയായി അനുഷ്ക ഷെട്ടിയ്ക്കു പകരം സംവിധായകൻ രാജമൗലി ആദ്യം സമീപിച്ചത് നയൻതാരയെ. എന്നാൽ തമിഴിൽ ആ സമയത്തു നിരവധി അവസരങ്ങളുണ്ടായിരുന്നതിനാൽ നയൻതാര ഒഴിഞ്ഞു മാറി. മാത്രമല്ല തെലുങ്കിൽ കൂടുതൽ സിനിമ ചെയ്യേണ്ട എന്നും നയൻതാര തീരുമാനിച്ചിരുന്നു. ഇതോടെ രാജമൗലി അനുഷ്കയെ സമീപിക്കുകയായിരുന്നു.
ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ പ്രഭാസിനെ മാറ്റി ഋത്വിക് റോഷനേയോ ജോൺ ഏബ്രഹാമിനേയോ പരീക്ഷിക്കാനും സംവിധായകനു നീക്കമുണ്ടായിരുന്നു. നടി ശ്രീദേവിയ്ക്കും ബാഹുബലിയിൽ അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെട്ടിരുന്നു. രമ്യ കൃഷ്ണയ്ക്കു പകരം ശ്രീദേവിയെ ആണ് ആദ്യം സംവിധായകൻ സമീപിച്ചത്. എന്നാൽ വിജയ് നായകനായ പുലി എന്ന ചിത്രത്തിനു വേണ്ടി നേരത്തെ തന്നെ കരാർ ഒപ്പിട്ടതിനാൽ ശ്രീദേവിയ്ക്കു അവസരം നഷ്ടപ്പെട്ടു.
സോഷ്യല്‍മീഡിയയില്‍ തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് നടി ശ്രുതി ഹരിഹരന്റെ പരാതി നല്‍കി. ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ക്ക് വെള്ളിയാഴ്ചയാണ് ശ്രുതി പരാതി നല്‍കിയത്.
ശ്രുതിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നത്. കുറെനാളുകളായി ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ടെന്നും സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നടി പൊലീസിനോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. തന്റെ മാത്രമല്ല, മറ്റു ചില നടിമാരുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും നടി പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിനിമാ ഗ്രൂപ്പുകളുടെ അഡ്മിന്‍മാരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. സിനിമാ കമ്പനി എന്ന മലയാള ചിത്രത്തിലൂടെയാണ് ശ്രുതി അരങ്ങേറ്റം കുറിച്ചത്. നിലവില്‍ കന്നഡ, തമിഴ് സിനിമകളില്‍ സജീവമാണ് ശ്രുതി.
ഷാരൂഖിന്റെ ഇളയ മകന്‍ അബ്രാം മൂത്ത മകന്‍ ആര്യന് കാമുകിയില്‍ ജനിച്ച കുഞ്ഞാണെന്ന വ്യാജ വാർത്തകൾക്കെതിരെ ഷാരൂഖ് ഖാൻ. ടെഡ് കോൺഫറൻസിൽ നടന്ന സംഭാഷങ്ങൾക്കിടയിലാണ് ഷാരൂഖ് തന്റെ മക്കളെക്കുറിച്ചുളള അപവാദ പ്രചാരണങ്ങൾക്ക് മറുപടി നൽകിയത്.
”നാലു വർഷങ്ങൾക്കു മുൻപ് ഞാനും ഗൗരിയും മൂന്നാമതൊരു കുഞ്ഞു കൂടി വേണമെന്നു തീരുമാനിച്ചു. എന്നാൽ കുഞ്ഞുണ്ടായതിനു പുറകേ അന്ന് 15 വയസ്സുണ്ടായിരുന്ന എന്റെ മകൻ ആര്യനുണ്ടായ കുഞ്ഞാണിതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണം ഉണ്ടായി. റൊമാനിയക്കാരിയായ കാമുകിയിലാണ് ആര്യന് കുഞ്ഞുണ്ടായതെന്നും ഓടിക്കൊണ്ടിരുന്ന കാറിലാണ് കുഞ്ഞിന് ജന്മം നൽകിയതെന്നും പ്രചരണം ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് ഒരു വ്യാജ വിഡിയോയും പ്രചരിച്ചു. ഇതെന്റെ കുടുംബത്തെ വല്ലാതെ വേദനിപ്പിച്ചു. ഇപ്പോള്‍ എന്റെ മൂത്ത മകൻ ആര്യന് 19 വയസ്സുണ്ട്. അവനോട് ആരെങ്കിലും ഹലോയെന്നു വിഷ് ചെയ്താല്‍ ചുറ്റും നോക്കിയിട്ട് അവന്‍ പറയും: ബ്രോ, എനിക്ക് ഒരു യൂറോപ്യന്‍ ഡ്രൈവിങ് ലൈസന്‍സ് പോലുമില്ല”- ഷാരൂഖ് പറഞ്ഞു.
2013 മേയ് 27 നാണ് അബ്രാമിന്റെ ജനനം. വാടക ഗർഭപാത്രത്തിലൂടെയാണ് അബ്രാമിന്റെ ജനനമെന്നാണ് കരുതപ്പെടുന്നത്. ഇതിനെക്കുറിച്ച് ഒരു വെളിപ്പെടുത്തലും ഷാരൂഖ് ഇതുവരെ നടത്തിയിട്ടില്ല.
തന്നെ തകര്‍ക്കാന്‍ ചിലര്‍ ആസൂത്രിതമായ ശ്രമിക്കുന്നതായി നടന്‍ ടൊവിനോ തോമസ്. തന്റെ കരിയര്‍ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരെല്ലാമാണെന്ന് തനിക്ക് അറിയാമെന്നും ടൊവിനോ പറയുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം.
തനിക്കെതിരെ സോഷ്യല്‍മീഡിയയിലൂടെ ചിലര്‍ ആസൂത്രിത നീക്കം നടത്തുന്നുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിപ്പെടുത്തുന്നില്ല. ഇനി മുതല്‍ ഫേസ്ബുക്കില്‍ ആനുകാലിക വിഷയങ്ങളില്‍ പ്രതികരണം നടത്താന്‍ ഉദ്ദേശിക്കുന്നില്ല. താന്‍ പറയുന്ന കാര്യങ്ങള്‍ അതേ അര്‍ത്ഥത്തില്‍ എടുക്കാന്‍ കഴിയാത്ത ഒരു ജനതയ്ക്ക് മുന്‍പില്‍ പിന്നെ എന്തുപറഞ്ഞിട്ടും കാര്യമില്ല. എഡിറ്റ് ചെയ്യപ്പെട്ട വീഡിയോകളിലൂടെയും ട്രോളുകളിലൂടെയും പലരും തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഒരു ദിവസം ഒരു ട്രോള്‍ പേജില്‍ എന്നെപ്പറ്റി എട്ട് ട്രോളുകള്‍ വന്നു. പൊതുജനങ്ങള്‍ക്കിടയില്‍ എന്റെ സ്വീകാര്യത ഇല്ലാതാക്കണമെന്ന് ആര്‍ക്കൊക്കെയോ ആഗ്രഹമുണ്ടായിരുന്നു. അതേപോലെ തന്നെ എന്റെ ഒരു വീഡിയോ എഡിറ്റ് ചെയ്ത് ടോവിനോ മോശമായി പെരുമാറി എന്ന് മഞ്ഞ നിറത്തില്‍ തലക്കെട്ട് നല്‍കി ചിലര്‍ വാര്‍ത്തായാക്കി. രാത്രികാലങ്ങളില്‍ ചാറ്റ് ചെയ്യാനും ഫെയ്ക്ക് ഐഡിയില്‍ വന്ന് ചൊറിയാനും വേണ്ടി മാത്രമാണ് പലരും ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. അവിടെ എങ്ങനെയാണ് പോസിറ്റീവായുള്ള കാര്യം ചെയ്യുന്നത് എന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ടൊവിനോ പറയുന്നു.