കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘രാമന്റെ ഏദൻതോട്ടം’ ചിത്രം പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തുകഴിഞ്ഞു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം പുറത്തിറങ്ങിയതിനുശേഷം തനിക്ക് തോന്നിയ രസകരവും കൗതുകരവുമായ ഒരു കാര്യം ആരാധകരോട് പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബൻ.
”ഹൗ ഓൾഡ് ആർ യൂ എന്ന സിനിമ കണ്ടുകഴിഞ്ഞപ്പോൾ അതിലെ രാജീവൻ എന്ന കഥാപാത്രത്തോട് സ്ത്രീകൾക്ക് പ്രത്യേകിച്ച് കുടുംബിനികൾക്ക് ദേഷ്യം തോന്നി. അവർക്ക് ദേഷ്യം തോന്നിയതുകൊണ്ട് അവരുടെ ഭർത്താക്കന്മാർക്ക് എന്നെ വല്യ കാര്യമായി. ഇപ്പോൾ രാമന്റെ ഏദൻതോട്ടം റിലീസ് ചെയ്തു കഴിഞ്ഞപ്പോൾ ഇതുനേരെ തിരിഞ്ഞു. സ്ത്രീകൾക്ക് രാമൻ എന്ന കഥാപാത്രം വളരെ ഇഷ്ടമായി. കുടുംബപ്രേക്ഷകർക്കും കുടുംബിനികൾക്കും പ്രത്യേകിച്ച്. ആണുങ്ങൾക്ക് അത് അത്ര രസിച്ചില്ല. അവർക്ക് എന്നോട് ചെറിയ കലിപ്പ് തോന്നി”.
”രസകരമായ ഒരു കാര്യം ഈ രണ്ടു സിനിമകളും സ്ത്രീപക്ഷ സിനിമകളാണ്. ഇതിലെ ഒരു കഥാപാത്രത്തോട് പ്രേക്ഷകർക്ക് ദേഷ്യവും മറ്റേ കഥാപാത്രത്തോട് സ്നേഹവും തോന്നിയിട്ടുണ്ടെങ്കിൽ അതാ കഥാപാത്രത്തിന്റെ വിജയമാണ്. അങ്ങനെയുളള കഥാപാത്രങ്ങൾ എനിക്ക് തന്ന ആ ചിത്രത്തിന്റെ സംവിധായകനോടും തിരക്കഥാകൃത്തിനോടുമാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്. പ്രത്യേകിച്ച് രാമന്റെ ഏദൻതോട്ടം ചിത്രത്തിലെ രാമൻ എന്ന കഥാപാത്രം എനിക്ക് തന്ന സംവിധായകൻ രഞ്ജിത് ശങ്കർ. ചിത്രത്തിന്റെ മറ്റു പ്രവർത്തകരോടും ഞാൻ നന്ദി പറയുന്നു”.
രഞ്ജിത് ശങ്കറാണ് രാമന്റെ ഏദൻതോട്ടത്തിന്റെ സംവിധായകൻ. ഹാപ്പി വെഡ്ഡിങ്ങ്, ഫുക്രി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അനു സിത്താരയാണ് ചിത്രത്തിലെ നായിക. ജോജു ജോർജ്, രമേഷ് പിഷാരടി,മുത്തുമണി,അജു വർഗീസ് എന്നിവരാണ് രാമന്റെ ഏദൻതോട്ടത്തിലെ മറ്റു താരങ്ങൾ.
അന്ന് മഴയില്‍ എന്ന് ഒറ്റ അല്‍ബം കൊണ്ടു മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടയാളാണു മിനി റിച്ചാര്‍ഡ്. 66 വയസായ മമ്മൂട്ടിക്ക് 24 കാരിയായ റീനു മാത്യൂസിനൊപ്പം അഭിനയിക്കാമെങ്കില്‍, 57 കാരനായ മോഹന്‍ലാലിന് 26 കാരിയായ അമല പോളിനൊപ്പം അഭിനയിക്കാമെങ്കില്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞ പയ്യന്മാരുമായി അഭിനയിക്കുന്നതില്‍ എന്താണു തെറ്റ് എന്നായിരുന്നു അല്‍ബത്തെ വിമര്‍ശിച്ചവരോടുള്ള മിനിയുടെ മറുപടി.
ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തെരയുന്നതു മല്ലു ആന്റിയെന്ന വാക്കാണെന്നു മിനി പറയുന്നു. ഭൂരിഭാഗം ചെറുപ്പക്കാരും തെരയുന്നതു തന്നെക്കാള്‍ പ്രായമുള്ള സ്ത്രീകളെയാണെന്നും മിനി പറയുന്നു. കേരളത്തിലെ സ്ത്രീയും പുരുഷനും ഹാപ്പിയല്ല എന്നും പണമുണ്ടാക്കാന്‍ നെട്ടോട്ടമോടുന്ന അവര്‍ പലതും കാണുന്നില്ല, വായുവും വെള്ളവും പോലെ അത്യന്താപേഷിതമായ ഒന്നാണു സെക്സ്. അതു മൂടിവയ്ക്കേണ്ട ഒന്നല്ല. ആസ്വദിക്കാത്തവര്‍ മണ്ടന്മാരാണെന്നും മിനി പറയുന്നു. ഒരു ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തിലാണു മിനി ഇതു പറഞ്ഞത്.
ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്യപ്പെടുന്ന വാക്കുകളില്‍ ഒന്നാണ് മല്ലു ആന്റി എന്നത്. എന്താണ് അതിനര്‍ത്ഥം. എന്തേ മല്ലു ഗേള്‍ എന്നോ മല്ലു ലേഡി എന്നോ ഒന്നും ആരും സേര്‍ച്ച് ചെയ്യാത്തത്. അപ്പോള്‍ അതിനര്‍ത്ഥം ഭൂരിഭാഗം ചെറുപ്പക്കാരും അന്വേഷിച്ചു നടക്കുന്നത് തന്റെയൊക്കെ അമ്മയുടെയും അമ്മായിയുടെയും ഇളയമ്മയുടെയും ഒക്കെ പ്രായമുള്ള പെണ്ണുങ്ങളെയാണ്. ഉദാഹരണമായി എന്റെ പ്രായമുള്ള സ്ത്രീ അല്ലെങ്കില്‍ നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ അമ്മായി നല്ല സാരിയോ മിഡിയോ ഒക്കെ ധരിച്ചു കേരളം പോലത്തെ സ്ഥലത്തു വിമാനം ഇറങ്ങിയാല്‍ പിന്നാലെ കൂടുന്നതു പതിനെട്ടിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള ചെറുപ്പം പിള്ളേരാണ്. എന്റെ ഫെയ്‌സ്ബുക്കിലും സോഷില്‍ മീഡിയകളിലും ഏറ്റവും കൂടുതല്‍ പ്രൊപോസല്‍സ് വരുന്നത് ഈ പ്രായക്കാരില്‍ നിന്നാണ്. അതിനര്‍ത്ഥം അവര്‍ക്കൊക്കെ ആവശ്യം ഒരു മസാല അമ്മായിയെയാണ്. അല്ലാതെ മോഡലിംഗ് നടത്തുന്ന എല്ലും തൊലിയും മാത്രമുള്ള പെണ്‍പിള്ളേരെയല്ല. കുറെ പിന്നോട്ടു നോക്കിയാല്‍ മനസ്സിലാക്കാം. ജയഭാരതിയും ശ്രീവിദ്യയും പോലത്തെ പെണ്ണുങ്ങളല്ലേ മലയാളികള്‍ക്ക് പ്രിയങ്കരം. അവര്‍ക്കു കുറെ ബായ്ക്കും ഫ്രണ്ടും ഒക്കെ കാണണം. എല്ലാം പകല്‍ മാന്യന്മാര്‍ മാത്രം.
പിന്നെ കേരളത്തിന്റെ പൊതുവായ ഒരു കാര്യം പറഞ്ഞാല്‍ അവിടെ ഒരു സ്ത്രീയും പുരുഷനും ഹാപ്പി അല്ല. പണമുണ്ടാക്കുവാനുള്ള നെട്ടോട്ടത്തില്‍ അവര്‍ പലതും കാണുന്നില്ല. സ്ത്രീകള്‍ സൗന്ദര്യം സംരക്ഷിക്കാതെ വയറും ചാടിച്ചു ഭര്‍ത്താവിന്റെ അടുത്തേക്കു ചെല്ലുമ്പോള്‍ ഭര്‍ത്താവു മൂക്കറ്റം കുടിച്ചുകൊണ്ടു ഭാര്യയെ സമീപിക്കും. അവസാനം വഴക്കില്‍ അവസാനിക്കുന്ന ശാരീരിക ബന്ധങ്ങള്‍. ഈ സമയത്തായിരിക്കും സോഷ്യല്‍ മീഡിയയിലോ ഫോണിലോ ഏതെങ്കിലും ഒരു പയ്യന്‍ ഈ സ്ത്രീയുമായി അടുക്കുവാന്‍ ശ്രമിക്കുന്നത്. അതുപോലെ തിരിച്ചും ആണുങ്ങള്‍ വേറെ ആരുടെയെങ്കിലും ഭാര്യയുമായി അടുക്കുവാന്‍ ശ്രമിക്കും. ഇക്കളികളില്‍ മനഃസമാധാനവും സുഖവും കണ്ടെത്തുന്നു. പിന്നെ സെക്സിനെ കുറിച്ചു പറയുകയാണെങ്കില്‍ നമ്മളൊക്കെ മരിച്ചുപോകുന്ന മനുഷ്യരല്ലേ, കൂടി വന്നാല്‍ മുപ്പതോ നാല്‍പ്പതോ വര്‍ഷം കിട്ടിയാല്‍ കിട്ടി. വായുവും വെള്ളവും പോലെ അത്യന്താപേക്ഷിതമായ ഒന്നാണു സെക്സും. അതു മൂടിവെക്കപ്പെടേണ്ട ഒന്നല്ല. ആസ്വദിക്കാത്തവര്‍ മണ്ടന്മാര്‍ എന്നല്ലാതെ വേറെ എന്തു പറയുവാന്‍ എന്നും മിനി റിച്ചാര്‍ഡ്സ് അഭിപ്രായപെടുന്നു.
ബാഹുബലി വേണ്ടെന്നുവച്ച താരങ്ങളുടെ പട്ടികയിൽ മോഹൻലാലും. സത്യരാജ് അഭിനയിച്ച കട്ടപ്പയുടെ വേഷം ചെയ്യാൻ ആദ്യം സമീപിച്ചത് മോഹൻലാലിനെയായിരുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങൾ പുറത്തുവിട്ടു. മൂന്നുവർഷം മാറ്റിവെക്കാൻ ഡേറ്റ് ഇല്ലാതിരുന്നതിനെ തുടർന്നാണ് കട്ടപ്പയാകാൻ മോഹൻലാൽ തയാറാകാതെയിരുന്നതെന്നാണ് വാർത്ത. മോഹൻലാലുമൊന്നിച്ചൊരു സിനിമ രാജമൗലിയുടെ സ്വപ്നമായിരുന്നു. അതിനുവേണ്ടിയുള്ള ചർച്ചകൾ നടന്നിട്ടുമുണ്ട്. ബാഹുബലി 1000 കോടി കടക്കുമ്പോൾ അവസരം വേണ്ടെന്നുവച്ച താരങ്ങളുടെ നിര ഇനിയുമുണ്ട്. ബല്ലാലദേവനായി വിവേക് ഒബ്റോയിയും ആവന്തികയായി സോനം കപൂറുമായിരുന്നു രാജമൗലിയുടെ മനസിൽ.
ബാഹുബലിയിൽ നായികയായി അനുഷ്ക ഷെട്ടിയ്ക്കു പകരം സംവിധായകൻ രാജമൗലി ആദ്യം സമീപിച്ചത് നയൻതാരയെ. എന്നാൽ തമിഴിൽ ആ സമയത്തു നിരവധി അവസരങ്ങളുണ്ടായിരുന്നതിനാൽ നയൻതാര ഒഴിഞ്ഞു മാറി. മാത്രമല്ല തെലുങ്കിൽ കൂടുതൽ സിനിമ ചെയ്യേണ്ട എന്നും നയൻതാര തീരുമാനിച്ചിരുന്നു. ഇതോടെ രാജമൗലി അനുഷ്കയെ സമീപിക്കുകയായിരുന്നു.
ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ പ്രഭാസിനെ മാറ്റി ഋത്വിക് റോഷനേയോ ജോൺ ഏബ്രഹാമിനേയോ പരീക്ഷിക്കാനും സംവിധായകനു നീക്കമുണ്ടായിരുന്നു. നടി ശ്രീദേവിയ്ക്കും ബാഹുബലിയിൽ അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെട്ടിരുന്നു. രമ്യ കൃഷ്ണയ്ക്കു പകരം ശ്രീദേവിയെ ആണ് ആദ്യം സംവിധായകൻ സമീപിച്ചത്. എന്നാൽ വിജയ് നായകനായ പുലി എന്ന ചിത്രത്തിനു വേണ്ടി നേരത്തെ തന്നെ കരാർ ഒപ്പിട്ടതിനാൽ ശ്രീദേവിയ്ക്കു അവസരം നഷ്ടപ്പെട്ടു.
സോഷ്യല്‍മീഡിയയില്‍ തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് നടി ശ്രുതി ഹരിഹരന്റെ പരാതി നല്‍കി. ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ക്ക് വെള്ളിയാഴ്ചയാണ് ശ്രുതി പരാതി നല്‍കിയത്.
ശ്രുതിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നത്. കുറെനാളുകളായി ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ടെന്നും സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നടി പൊലീസിനോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. തന്റെ മാത്രമല്ല, മറ്റു ചില നടിമാരുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും നടി പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിനിമാ ഗ്രൂപ്പുകളുടെ അഡ്മിന്‍മാരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. സിനിമാ കമ്പനി എന്ന മലയാള ചിത്രത്തിലൂടെയാണ് ശ്രുതി അരങ്ങേറ്റം കുറിച്ചത്. നിലവില്‍ കന്നഡ, തമിഴ് സിനിമകളില്‍ സജീവമാണ് ശ്രുതി.
ഷാരൂഖിന്റെ ഇളയ മകന്‍ അബ്രാം മൂത്ത മകന്‍ ആര്യന് കാമുകിയില്‍ ജനിച്ച കുഞ്ഞാണെന്ന വ്യാജ വാർത്തകൾക്കെതിരെ ഷാരൂഖ് ഖാൻ. ടെഡ് കോൺഫറൻസിൽ നടന്ന സംഭാഷങ്ങൾക്കിടയിലാണ് ഷാരൂഖ് തന്റെ മക്കളെക്കുറിച്ചുളള അപവാദ പ്രചാരണങ്ങൾക്ക് മറുപടി നൽകിയത്.
”നാലു വർഷങ്ങൾക്കു മുൻപ് ഞാനും ഗൗരിയും മൂന്നാമതൊരു കുഞ്ഞു കൂടി വേണമെന്നു തീരുമാനിച്ചു. എന്നാൽ കുഞ്ഞുണ്ടായതിനു പുറകേ അന്ന് 15 വയസ്സുണ്ടായിരുന്ന എന്റെ മകൻ ആര്യനുണ്ടായ കുഞ്ഞാണിതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണം ഉണ്ടായി. റൊമാനിയക്കാരിയായ കാമുകിയിലാണ് ആര്യന് കുഞ്ഞുണ്ടായതെന്നും ഓടിക്കൊണ്ടിരുന്ന കാറിലാണ് കുഞ്ഞിന് ജന്മം നൽകിയതെന്നും പ്രചരണം ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് ഒരു വ്യാജ വിഡിയോയും പ്രചരിച്ചു. ഇതെന്റെ കുടുംബത്തെ വല്ലാതെ വേദനിപ്പിച്ചു. ഇപ്പോള്‍ എന്റെ മൂത്ത മകൻ ആര്യന് 19 വയസ്സുണ്ട്. അവനോട് ആരെങ്കിലും ഹലോയെന്നു വിഷ് ചെയ്താല്‍ ചുറ്റും നോക്കിയിട്ട് അവന്‍ പറയും: ബ്രോ, എനിക്ക് ഒരു യൂറോപ്യന്‍ ഡ്രൈവിങ് ലൈസന്‍സ് പോലുമില്ല”- ഷാരൂഖ് പറഞ്ഞു.
2013 മേയ് 27 നാണ് അബ്രാമിന്റെ ജനനം. വാടക ഗർഭപാത്രത്തിലൂടെയാണ് അബ്രാമിന്റെ ജനനമെന്നാണ് കരുതപ്പെടുന്നത്. ഇതിനെക്കുറിച്ച് ഒരു വെളിപ്പെടുത്തലും ഷാരൂഖ് ഇതുവരെ നടത്തിയിട്ടില്ല.
തന്നെ തകര്‍ക്കാന്‍ ചിലര്‍ ആസൂത്രിതമായ ശ്രമിക്കുന്നതായി നടന്‍ ടൊവിനോ തോമസ്. തന്റെ കരിയര്‍ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരെല്ലാമാണെന്ന് തനിക്ക് അറിയാമെന്നും ടൊവിനോ പറയുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം.
തനിക്കെതിരെ സോഷ്യല്‍മീഡിയയിലൂടെ ചിലര്‍ ആസൂത്രിത നീക്കം നടത്തുന്നുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിപ്പെടുത്തുന്നില്ല. ഇനി മുതല്‍ ഫേസ്ബുക്കില്‍ ആനുകാലിക വിഷയങ്ങളില്‍ പ്രതികരണം നടത്താന്‍ ഉദ്ദേശിക്കുന്നില്ല. താന്‍ പറയുന്ന കാര്യങ്ങള്‍ അതേ അര്‍ത്ഥത്തില്‍ എടുക്കാന്‍ കഴിയാത്ത ഒരു ജനതയ്ക്ക് മുന്‍പില്‍ പിന്നെ എന്തുപറഞ്ഞിട്ടും കാര്യമില്ല. എഡിറ്റ് ചെയ്യപ്പെട്ട വീഡിയോകളിലൂടെയും ട്രോളുകളിലൂടെയും പലരും തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഒരു ദിവസം ഒരു ട്രോള്‍ പേജില്‍ എന്നെപ്പറ്റി എട്ട് ട്രോളുകള്‍ വന്നു. പൊതുജനങ്ങള്‍ക്കിടയില്‍ എന്റെ സ്വീകാര്യത ഇല്ലാതാക്കണമെന്ന് ആര്‍ക്കൊക്കെയോ ആഗ്രഹമുണ്ടായിരുന്നു. അതേപോലെ തന്നെ എന്റെ ഒരു വീഡിയോ എഡിറ്റ് ചെയ്ത് ടോവിനോ മോശമായി പെരുമാറി എന്ന് മഞ്ഞ നിറത്തില്‍ തലക്കെട്ട് നല്‍കി ചിലര്‍ വാര്‍ത്തായാക്കി. രാത്രികാലങ്ങളില്‍ ചാറ്റ് ചെയ്യാനും ഫെയ്ക്ക് ഐഡിയില്‍ വന്ന് ചൊറിയാനും വേണ്ടി മാത്രമാണ് പലരും ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. അവിടെ എങ്ങനെയാണ് പോസിറ്റീവായുള്ള കാര്യം ചെയ്യുന്നത് എന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ടൊവിനോ പറയുന്നു.
താജ്മഹലും കണ്ടില്ല, ഡൽഹിയിലും പോയില്ല ബോളിവുഡ് താരങ്ങൾക്കൊപ്പം പാർട്ടിയിലും പങ്കെടുത്തില്ല. മുംബൈയിലെ സംഗീത പരിപാടി കഴിഞ്ഞ ജസ്റ്റിൻ ബീബർ രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനം റദ്ദ് ചെയ്ത് പാതിരാത്രി തന്നെ അമേരിക്കയിലേക്കു പറന്നു. പരിപാടിയ്ക്കു സമ്മിശ്ര പ്രതികരണം നേരിടേണ്ടി വന്നതും ലിപ് സിങ്കിങ് വിവാദം ഉയർന്നതുമല്ല ഈ വേഗപ്പറക്കലിനു കാരണമെന്നാണു റിപ്പോർട്ട്. ഗായകന് ചൂട് സഹിക്കാൻ വയ്യത്രേ. ഷര്‍ട്ട് ഊരി കയ്യിൽ പിടിച്ചായിരുന്നു താരം വണ്ടിയില് കയറിയത്. ഒരു ദേശീയ മാധ്യമമാണ് ഈ വാർത്ത പുറത്തുവിട്ടത്. താരത്തോട് അടുത്ത വൃത്തങ്ങളാണു ഇക്കാര്യം സൂചിപ്പിച്ചത്.
സംഗീത പരിപാടിയ്ക്കിടയിലും ചൂട് വില്ലനായി എന്ന് ബീബർ വെളിപ്പെടുത്തിയത്രേ. ഗിത്താർ വായനയിൽ പലയിടത്തും ശ്രുതി പിഴച്ചത് ഇതുകൊണ്ടായിരുന്നു. കയ്യിൽ എപ്പോഴും ബീബര്‍ ഒരു നീല ടവ്വൽ കയ്യിൽ കരുതിയിരുന്നു. വിയർപ്പു തുടയ്ക്കാനേ ബീബറിനു സമയമുണ്ടായിരുന്നുള്ളൂ,
ഇന്ത്യയിൽ പറന്നിറങ്ങിയ ആദ്യ പകൽ മുംബൈയിലെ തെരുവോരങ്ങളിലെ കുട്ടികളെ കാണാനും പ്രാദേശികരോടൊത്ത് ഫുട്ബോൾ കളിക്കാനും താരം സമയം കണ്ടെത്തിയിരുന്നു.
മുംബൈയിലെ മുൻനിര ഹോട്ടലിലെ മൂന്നു നിലകളാണ് സൗന്ദര്യവൽക്കരണം നടത്തി ബീബറിനു വീടിനു സമാനമായി പരിപാടിയുടെ സംഘാടകർ നൽകിയത്. സഞ്ചരിക്കാൻ റോൾസ് റോയ്സ് കാറും താരത്തിനൊപ്പമുള്ളവർക്ക് 10 ആഡംബര സെഡാനുകളുമായിരുന്നു താരം ആവശ്യപ്പെട്ടത്. താരത്തിനെ വിമാനത്താവളത്തിൽ നിന്ന് കിലോമീറ്ററുകൾ മാത്രം അകലെയുള്ള ഹോട്ടലിൽ എത്തിച്ചത് രണ്ടു കോടിയുടെ പുതിയ വാഹനം വാങ്ങിക്കൊണ്ടായിരുന്നു.
വിവാദങ്ങളുടെ തോഴനാണ് പാട്ടുകാരൻ ജസ്റ്റിൻ ബീബർ. സംഗീതപരിപാടികളുടെ ഭാഗമായുള്ള ലോകപര്യടനത്തിലാണ് ഇപ്പോൾ ബീബർ. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന താരത്തിന്റെ ഇന്ത്യയിലെ ആദ്യ പരിപാടി വിവാദമായിക്കഴിഞ്ഞിരിക്കുകയാണ്.
ലോസ് ആഞ്ചലസിൽ സ്വന്തമായി ഒരു മണിമാളികയുണ്ടെങ്കിലും, യാത്രകൾക്കുശേഷം റിലാക്സ് ചെയ്യാൻ താരം ഇപ്പോൾ എത്തുന്നത് ലണ്ടനിലെ ഒരു വാടകവീട്ടിലേക്കാണ്. ലണ്ടനിലെ കണ്ണായ സ്ഥലത്തുള്ള പഴയകാല കൊളോണിയൽ ബംഗ്ലാവിലൊന്നാണ് ഇത്. 24,000 ചതുരശ്രയടിയാണ് വിസ്തീർണം. 12 തരം വിശേഷമായ ഇറ്റാലിയൻ മാർബിളുകൾ കൊണ്ടാണ് ബംഗ്ലാവിന്റെ നിലവും ചുവരുകളും അലങ്കരിച്ചിരിക്കുന്നത്.
സംഗീതപരിപാടികൾ കൂടുതലും ലണ്ടനിലായതാണ് വാടകവീട് എടുക്കാൻ ബീബറിനെ പ്രേരിപ്പിച്ചതത്രെ. ബീബറിന് സംഗീത പരിപാടികൾ പരിശീലിക്കുന്നതിനായി വിശാലമായ ഹാളും ആധുനിക സജീകരണങ്ങളുള്ള മുറികളും ഇതിനകത്ത് പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ഇൻഡോർ സ്വിമ്മിങ് പൂൾ, സിനിമ തിയറ്റർ, സ്പാ തുടങ്ങി ആഡംബരസൗകര്യങ്ങളെല്ലാം ഈ വാടകവീട്ടിൽ ഒരുക്കിയിരിക്കുന്നു.
1910 ൽ നിർമിച്ച ഈ ബംഗ്ളാവ് പിന്നീട് ലണ്ടനിലെ റിയൽ എസ്റ്റേറ്റ് വ്യാപാരികൾ വാങ്ങി പുതുക്കിപ്പണിതെടുക്കുകയായിരുന്നു.
വിശാലമായ ഉദ്യാനവും പുറത്തുണ്ട്.10,8000 പൗണ്ടാണ് ഒരു മാസത്തെ വാടക.
21 പാട്ടുകളില്‍ നാലെണ്ണം മാത്രം യഥാര്‍ഥത്തില്‍ പാടുകയും ബാക്കിയുള്ളവ ചുണ്ടനക്കി കബളിപ്പിക്കുകയും ചെയ്ത ജസ്റ്റിന്‍ ബീബറിനെതിരെ ആരാധകരുടെ വ്യാപക പ്രതിഷേധം. ലോകപ്രശസ്ത കനേഡിയന്‍ പാട്ടുകാരന്‍ പാട്ടിനനുസരിച്ച് ചുണ്ടനക്കി ഇന്ത്യന്‍ ആരാധകരെ കബളിപ്പിച്ചെന്ന ആരോപണവുമായാണ് മുംബൈയിലെ സംഗീതപരിപാടി കാണാന്‍ 15,000 മുതല്‍ 75,000 വരെ മുടക്കി ടിക്കെറ്റടുത്ത ആരാധകര്‍ രംഗത്തെത്തിയത്. മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ ബുധനാഴ്ച നടന്ന സംഗീതനിശയില്‍ 21 പാട്ടുകളില്‍ നാലെണ്ണം മാത്രമാണു ബീബര്‍ യഥാര്‍ഥത്തില്‍ പാടിയതെന്നും ബാക്കിയൊക്കെ ചുണ്ടനക്കി പ്രകടനം നടത്തുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം പ്രധിഷേധമുയര്‍ന്നതോടെ ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ ബീബര്‍ ഇതിനോടകം രാജ്യം വിട്ടെന്നും സൂചനയുണ്ട്. കനേഡിയന്‍ ഗായകന്റെ പ്രഥമ ഇന്ത്യന്‍ പരിപാടിയില്‍ ആരാധകരെ മുഴുവന്‍ ചുണ്ടനക്കി കബളിപ്പിക്കുകയായിരുന്നു എന്ന നിരാശയും പരുപാടി കാണാനെത്തിയവര്‍ക്കുണ്ട്.
ദേവസേനയും പല്‍വാര്‍ ദേവനും ഒന്നിച്ചു അഭിനയിച്ച പ്രണയഗാനം വൈറലാകുന്നു. പക്ഷെ ബാഹുബലിയില്‍ അല്ലെന്നു മാത്രം. പടുകൂറ്റന്‍ സെറ്റുകളൊരുക്കി സ്‌പെഷ്യല്‍ ഇഫക്റ്റിസിന്റെ മാന്ത്രിക കാഴ്ചകളുമായാണ് രുദ്രമാ ദേവി എന്ന തെലുങ്ക് ചിത്രം എത്തിയത്. കാകട്ടിയാ സാമ്രാജ്യത്തിലെ രുദ്രമാ ദേവിയെന്ന രാജ്ഞിയായാണ് അനുഷ്‌കാ ഷെട്ടി ചിത്രത്തിലെത്തിയത്.
ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ നായിക പ്രാധാന്യമുള്ള ഏറ്റവും ചെലവേറിയ സിനിമകൂടിയായിരുന്നു രുദ്രമാ ദേവി.ചിത്രത്തില്‍ റാണ ദഗുപതിയും വേഷമിട്ടിരുന്നു. ബാഹുബലി റീലീസ് ചെയ്തതിന് ശേഷം രുദ്രമാ ദേവിയിലെ ഒരു ഗാന രംഗം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ബാഹുബലിയില്‍ വില്ലനായെത്തിയ റാണയും അനുഷ്‌കയും തമ്മിലുള്ള പ്രണയ ഗാനമാണ് വൈറലാകുന്നത്. ബാഹുബലിയിലെ ദേവസേനയും പല്‍വാര്‍ ദേവനും തകര്‍ത്താടിയ അടിപൊളി സോംഗ് എന്ന തലക്കെട്ടിലാണ് ഗാനം പ്രചരിക്കുന്നത്.
തന്റെ പേരും ഐഡന്റിറ്റിയും ഉപയോഗിച്ച് ചിലര്‍ തട്ടിപ്പ് നടത്തുന്നുവെന്ന പരാതിയുമായി നടിയും അവതാരകയുമായ അമല റോസ് കുര്യന്‍ രംഗത്ത്.ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. എല്ലാ പെണ്‍കുട്ടികളെയും പോലെ ഇവിടെ എന്നെ സഹായിക്കാന്‍ ഒരു നിയമമോ നീതിപീഠമോ ഇല്ലെന്നും അമല തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ എഴുതിയിട്ടുണ്ട്.
അമലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒന്നിനു പുറകെ മറ്റൊന്നായി സൈബര്‍ കുറ്റകൃത്യത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ് ഇന്ന് ഇവിടെ ഓരോ പെണ്‍കുട്ടികളും. കഴിഞ്ഞ ജനുവരിയില്‍ ഞാന്‍ അറിഞ്ഞു എന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് മറ്റൊരു പേരില്‍ ഒരു പെണ്‍കുട്ടി കേരള മാട്രിമോണിയില്‍ രജിസ്റ്റര്‍ ചെയ്യുകയും പല പേരില്‍ എന്റെ ഫോട്ടോകള്‍ വച്ച് വാട്‌സാപിലും ഫേസ്ബുക്കിലും ഐഎംഒയിലും എല്ലാം എക്കൗണ്ട് ഉണ്ടാക്കി പ്രണയ വിവാഹ അഭ്യര്‍ഥനകള്‍ നടത്തുകയും ചെയ്യുന്നു.
വിവാഹത്തിന്റെ വക്കില്‍ എത്തിയിട്ട് വഴിമുട്ടുന്ന അവസ്ഥ, ഇതേ തുടര്‍ന്ന് ഒരുപാടു യുവാക്കളും അവരുടെ കുടുംബാംഗങ്ങളും വഞ്ചിക്കപ്പെടുന്നു. ഈ പ്രശ്‌നത്തെ തുടര്‍ന്ന് ഞാന്‍ സൈബര്‍ സെല്ലില്‍ സമീപിച്ചിരുന്നു, പരാതി എഴുതിക്കൊടുത്ത് കേസും ഫയല്‍ ചെയ്തു. വാട്‌സ്ആപ് നമ്പര്‍ ട്രേസ് ചെയ്തപ്പോള്‍ കോയമ്പത്തൂര്‍ ഭാഗത്തു നിന്നുള്ള അവിടുത്തെ രണ്ട് നഴ്‌സിങ് വിദ്യാര്‍ഥികള്‍ ആണ് ഇതിനു പിന്നിലെന്നാണ് പൊലീസ് എന്നോട് ആദ്യം പറഞ്ഞത്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിന്നീട് അവരുടെ ഭാഗത്തു നിന്നും യാതൊരു നീക്കവും ഉണ്ടായില്ല.
ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലും പലതവണ ഞാന്‍ ഇതേകാര്യം പറഞ്ഞ് സമീപിച്ചിട്ടുണ്ട്. അവര്‍ പറയുന്ന ന്യായം മറ്റൊന്നാണ്. വാട്‌സാപ്പും ഫെയ്‌സ്ബുക്കും ഐഎംഒയുെമല്ലാം വിദേശ കമ്പനികള്‍ ആണെന്നാണ്. മാത്രവുമല്ല ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ അവര്‍ക്കു താല്‍പര്യവും ഇല്ല. ഇവിടെ എവിടെയാണ് ഒരു പെണ്‍കുട്ടിക്കു നീതി ലഭിക്കുക. ഈ പറയുന്ന സാറുമ്മാരുടെയെല്ലാം വീട്ടിലെ പെണ്‍കുട്ടികള്‍ക്കാണ് ഈ അവസ്ഥ വന്നതെങ്കില്‍ അവര്‍ പ്രതികരിക്കില്ലേ.
ഞാന്‍ വീണ്ടും സൈബര്‍ സെല്ലിനെ സമീപിച്ചു. കേസ് ഫയല്‍ ചെയ്ത തീയതി ഉള്‍പ്പെടെ പറഞ്ഞു. വീണ്ടും ഒരിക്കല്‍ക്കൂടി കേസ് ഫയല്‍ ചെയ്യാനാണ് അവര്‍ പറഞ്ഞത്. എത്ര ഫയല്‍ ചെയ്താലും ഇതുവരെ സംഭവിച്ചതു തന്നെയല്ലേ ഇനിയും സംഭവിക്കുക എന്നു ഞാന്‍ തിരിച്ചു ചോദിച്ചു. ഒരുപാടു കോളുകള്‍ വരുന്നതാണ്, സംസാരിക്കാന്‍ സമയം ഇല്ല, വേണമെങ്കില്‍ വന്നു റിട്ടണ്‍ കംപ്ലയിന്റ് കൊടുക്കൂ എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയാണുണ്ടായത്. എനിക്ക് ഒന്നു മാത്രമേ പറയാനുള്ളു, നിഖിത, നിമ്മി. തുമ്പി(ഇതൊക്കെ ആയിരുന്നു ഫേക് ഐഡികളിലെ പേരുകള്‍) തുടങ്ങിയ ഏതെങ്കിലും പേരുകളില്‍ എന്റെ ഫോട്ടോ അപ്ലോഡ് ചെയ്ത് ഞാനാണെന്ന് പറഞ്ഞു സമീപിക്കുകയാണെങ്കില്‍ അത് ഫേക് ആണെന്ന് എല്ലാവരും മനസിലാക്കുക.
1. എനിക്ക് ഈ എഫ്ബി അക്കൗണ്ട് ആണ് നിലവിൽ ഉളളത്
2. വാട്സ്ആപ്പ് നമ്പർ എന്റെ അടുത്ത ഫ്രണ്ട്സിന്റെ കയ്യിലുണ്ട്. ഞാൻ ഒരു വാട്സ്ആപ്പ് അക്കൗണ്ട് മാത്രമേ ഉപയോഗിക്കുന്നുളളൂ
3. എനിക്ക് ഐഎംഒ ഇല്ല
4. ഞാൻ ഒരു വിവാഹ മാട്രിമോണിയലിലും റജിസ്റ്റർ ചെയ്തിട്ടില്ല
5. തൽക്കാലം വിവാഹംം കഴിക്കാൻ ആഗ്രഹിക്കുന്നില്ല
ഏതെങ്കിലും അക്കൗണ്ടില്‍ നിന്നും എന്റെ പ്രൊഫൈല്‍ വച്ചിട്ടോ മറ്റു പ്രൊഫൈലുകളില്‍ എന്റെ ഫോട്ടോകള്‍ വച്ചോ ഞാൻ എന്ന വ്യാജേന വന്നാൽ അത് ഫേക്ക് എന്നു മനസിലാക്കുക. ഇതിന്റെ പിന്നില്‍ ആരാണ് എന്ന് എനിക്കറിയില്ല, പക്ഷേ മനപ്പൂര്‍വം എന്നെ കരിവാരിതേക്കാന്‍ ചെയ്യുന്നതാണ്. ഇതുകൊണ്ട് അവര്‍ നേടുന്ന നേട്ടം എന്താണെന്ന് എനിക്കറിയില്ല.
”നിങ്ങളുടെ കർമം നിങ്ങളെ പിന്തുടരട്ടെ”
എല്ലാ പെണ്‍കുട്ടികളെയും പോലെ ഇവിടെ എന്നെ സഹായിക്കാന്‍ ഒരു നിയമമോ നീതിപീഠമോ ഇല്ല. എന്റെ പ്രതികരണം ഞാന്‍ ഈ ഫേസ്ബുക്കില്‍ അറിയിക്കുക മാത്രമേ നിവൃത്തിയുള്ളു. നല്ലവരായ സുഹൃത്തുക്കള്‍ ഇത് ഷെയര്‍ ചെയ്ത് പരമാവധി ആളുകളില്‍ എത്തിക്കുക. ലൈക്കുകള്‍ക്കോ റീച്ചിനോ വേണ്ടിയല്ല, ഇനി ഒരാളു പോലും വഞ്ചിക്കപ്പെടരുത് അതിനു വേണ്ടിയാണ്.