മലയാള സിനിമയിലെ മികച്ച അഭിനേത്രികളില്‍ ഒരാളായിരുന്നു ശ്രീവിദ്യ. അഭിനയം മാത്രമല്ല സംഗീത വും ശ്രീവിദ്യക്ക് വഴങ്ങുമായിരുന്നു. ക്യാന്‍സറിന്റെ രൂപത്തില്‍ ശ്രീവിദ്യയുടെ ജീവന്‍ മരണം കവര്‍ന്നെടുക്കുമ്പോള്‍ സിനിമാ ലോകത്ത് അവര്‍ നാല്പതോളം വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. പക്ഷെ ജീവിതം ശ്രീവിദ്യയ്ക്ക് നല്‍കിയത് ദുരന്തങ്ങള്‍ മാത്രമായിരുന്നു എന്നതാണ് സത്യം .അതിനെ കുറിച്ച് അടുത്തിടെ കെ ജി ജോര്‍ജ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു . സിനിമ ലോകത്തും ഏറ്റവും അധികം തെറ്റുദ്ധാരണയുണ്ടാക്കിയ ശ്രീവിദ്യയുമായുള്ള ബന്ധത്തേക്കുറിച്ച് ജോര്‍ജ് പറഞ്ഞത് ഇങ്ങനെ :
ഞാനും വിദ്യയും ആയി അടുത്ത സുഹൃത്ത് ബന്ധം ഉണ്ടായിരുന്നു .അതുകൊണ്ടു തന്നെ പലരും ആ ബന്ധത്തെ പ്രണയമായി കണ്ടിരുന്നു. എന്നാല്‍ സത്യം അതല്ല. തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ശ്രീവിദ്യ എന്നു ജോര്‍ജ് പറയുന്നത്.കൂടാതെ വിദ്യ വിവാഹം ചെയ്തതു ജോര്‍ജ് എന്നു പേരുള്ള വ്യക്തിയെയായിരുന്നു. ആ ജോര്‍ജ് താന്‍ ആണെന്നു ചിലര്‍ തെറ്റുദ്ധരിച്ചു. താന്‍ പരിചയപ്പെട്ട സ്ത്രീകളില്‍ ഏറ്റവും സുന്ദരിയും തികഞ്ഞ കലകാരിയുമായിരുന്നു വിദ്യ. ശ്രീവിദ്യയുടെ പ്രണയത്തെക്കുറിച്ചു താനും കേട്ടിരുന്നു. കമലഹാസനെ പ്രണയിച്ച വിദ്യ അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതു സാധിക്കാത്തതിനാല്‍ വളരെ ഏറെ നിരാശയിലായിരുന്നു ശ്രീവിദ്യ എന്നും ജോര്‍ജ് പറയുന്നു. അതിനു ശേഷമായിരുന്നു ഭരതനുമായുള്ള ബന്ധം.
പക്ഷേ അത്തരം കഥകളൊന്നും തങ്ങളുടെ സൗഹൃദത്തെ ബാധിച്ചിരുന്നില്ല. ഒരു കുട്ടിയില്ലാത്തതിന്റെ ദു:ഖം പലപ്പോഴും തന്റെ ഭാര്യ സല്‍മയുമായും വിദ്യ പങ്കുവച്ചിരുന്നു. ജോര്‍ജ് എന്ന് വ്യക്തിയുമായുള്ള വിവാഹം വിദ്യക്കു സമ്മാനിച്ചതു വേദനകള്‍ മാത്രമാണെന്നും എല്ലാത്തരത്തിലും വിദ്യ ചതിക്കപ്പെടുകയായിരുന്നുവെന്നും ജോര്‍ജ് പറയുന്നു. തന്റെ ജീവിതത്തിലെ വലിയ നൊമ്പരങ്ങളില്‍ ഒന്നാണു ശ്രീവിദ്യയുടെ മരണം എന്നും വിദ്യയുടെ ജീവനില്ലാത്ത രൂപം കാണാന്‍ കഴിയാത്തതിനാല്‍ മരിച്ചപ്പോള്‍ കാണാന്‍ പോയില്ലയെന്നും ജോര്‍ജ് പറയുന്നു.
താരപ്പിണക്കങ്ങള്‍ക്ക് ഒരു ക്ഷാമവുമില്ലാത്ത മേഖലയാണ് മലയാള സിനിമ. ചെറിയ താരങ്ങള്‍ മുതല്‍ താരരാജാക്കന്മാര്‍ വരെ പരസ്പരം പിണങ്ങാറുണ്ട്. വളരെ നിസാര കാര്യങ്ങള്‍ക്കായിരിക്കും ഈ പിണക്കങ്ങള്‍. പല പിണക്കങ്ങളും വളരെ വേഗം പരിഹരിക്കപ്പെടാറുമുണ്ട്. മലയാളത്തിന്റെ താര രാജാക്കന്മാരായ മമ്മുട്ടിയും മോഹന്‍ലാലും തമ്മില്‍ പിണങ്ങിയെന്നാണ് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച മമ്മുട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറിനെക്കുറിച്ച് മോഹന്‍ലാല്‍ മികച്ച അഭിപ്രായം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പിണക്കത്തിന് ആസ്പദമായ സംഭവം നടന്നത്.
മേജര്‍ രവി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സുമായി ബന്ധപ്പെട്ടാണ് മോഹന്‍ലാല്‍ മമ്മുട്ടിയോട് പിണങ്ങുന്നത്. സിനിമയുടെ ആമുഖം മമ്മുട്ടിയുടെ ശബ്ദത്തില്‍ വേണമെന്നത് മേജര്‍ രവിയുടെ ആഗ്രഹമായിരുന്നു. ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികള്‍ പുരോഗമിക്കുന്ന സമയമായിരുന്നു. മോഹന്‍ലാല്‍ ചിത്രത്തിന്റേയും മമ്മുട്ടിയുടെ പുത്തന്‍പണത്തിന്റേയും ഡബ്ബിംഗ് നടക്കുന്നത് ഒരേ സ്റ്റുഡിയോയിലായിരുന്നു. മമ്മുട്ടിയോട് ഇക്കാര്യം സംസാരിക്കുന്നതിനായി മോഹന്‍ലാല്‍ പുത്തന്‍ പണത്തിന്റെ ഡബ്ബിംഗ് നടക്കുന്ന ഓഡിയോ ബൂത്തിലെത്തി. മമ്മുട്ടി അവിടെ ഉണ്ടായിരുന്നു.
മോഹന്‍ലാല്‍ മമ്മുട്ടിയെ കണ്ട് കാര്യം ധരിപ്പിച്ചു. പക്ഷെ തന്റെ സ്വാഭാവിക ശൈലിയില്‍ മമ്മുട്ടി മോഹന്‍ലാലിന്റെ ആവശ്യം നിരസിച്ചു. ചെയ്യാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. വളരെ പ്രതീക്ഷയോടെ എത്തിയ മേജര്‍ രവിക്കും സങ്കടമായി. മോഹന്‍ലാല്‍ തിരികെ തന്റെ ജോലി തുടര്‍ന്നു.
പുത്തന്‍പണത്തിന്റെ ഡബ്ബിംഗ് ജോലി പൂര്‍ത്തിയാക്കി പോയ മമ്മുട്ടി പിന്നീട് മേജര്‍ രവിയോട് സമ്മതം അറിയിച്ചു. തന്റെ ആഗ്രഹം പോലെ കാര്യം നടന്നതില്‍ മേജര്‍ രവിക്ക് സന്തോഷം. വീട്ടിലെത്തി ഒത്തിരി ആലോചിച്ച ശേഷമാണ് മമ്മുട്ടി തീരുമാനത്തിലെത്തിയതെന്നാണ് അണിയറ സംസാരം.
മോഹന്‍ലാല്‍ സ്റ്റുഡിയോയിലുള്ള ദിവസം തന്നെയാണ് മമ്മുട്ടി ആമുഖം ഡബ്ബ് ചെയ്യുന്നതിനായി സ്റ്റുഡിയോയിലെത്തിയത്. ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍ മുകളിലെ നിലയില്‍ ഉണ്ടെന്ന് മനസിലാക്കിയ മമ്മുട്ടി താന്‍ മടങ്ങുകയാണെന്ന് മോഹന്‍ലാലിനെ അറിയിക്കുന്നതിനായി ആളെ അയച്ചു. താന്‍ പോകുന്ന കാര്യം അറിയുമ്പോള്‍ മോഹന്‍ലാല്‍ താഴേക്ക് ഇറങ്ങി വരുമെന്നാണ് മമ്മുട്ടി കരുതിയത്. എന്നാല്‍ അതുണ്ടായില്ല. മമ്മുട്ടി പോകുകയാണെന്ന കാര്യം അറിയിച്ചപ്പോള്‍ അതിന് ഞാനെന്ത് വേണം എന്നാണ് മോഹന്‍ലാല്‍ ചോദിച്ചത്. മോഹന്‍ലാല്‍ വരില്ലെന്ന് മനസിലാക്കിയ മമ്മുട്ടി വീട്ടിലേക്ക് മടങ്ങി.
എംടി ഹരിഹരന്‍ കൂട്ടുകെട്ടില്‍ മമ്മുട്ടി നായകനായി എത്തിയ ബിഗ് ബജറ്റ് ചിത്രം പഴശ്ശിരാജയുടെ ആമുഖത്തിന് ശബ്ദം നല്‍കിയത് മോഹന്‍ലാല്‍ ആയിരുന്നു. മേജര്‍ രവി ചിത്രമായ മിഷന്‍ 90 ഡെയ്‌സില്‍ മമ്മുട്ടിയായിരുന്നു നായകന്‍. തന്റെ ആവശ്യം നിരസിച്ച് തന്നെ സംവിധായകന് മുന്നില്‍ വച്ച് അപമാനിച്ചതാണ് മോഹന്‍ലാലിനെ ചൊടിപ്പിച്ചത്.
സ്ത്രീകള്‍ എവിടെയും എപ്പോഴും ലൈംഗിക ചൂഷണത്തിന് ഇരയാകാറുണ്ടെന്നും ഇതുവരെ അങ്ങനെയൊന്നും അനുഭവപ്പെട്ടിട്ടില്ലെന്ന് പറയുന്ന ഒറ്റ സ്ത്രീയെപ്പോലും തനിക്കറിയില്ല എന്നും പാര്‍വതി. കടയിലും മറ്റും വരുന്ന കൊച്ച് പെണ്‍കുട്ടികളുടെ അടുത്ത് ചെന്ന് മുണ്ട് പൊക്കി കാണിക്കുന്ന ആളുകള്‍ നമുക്കിടയിലുണ്ട്. പാര്‍വതി ഒരു അഭിമുഖത്തിലായിരുന്നു ഇപ്രകാരം തുറന്നടിച്ചത്.
തന്റെ ഇരുപത്തിയെട്ട് വര്‍ഷത്തെ ജീവിതത്തിനിടയില്‍ ലൈംഗിക ചൂഷണത്തിന് ഒരുതവണയെങ്കിലും അടിമപ്പെടാത്തവരെ കാണാന്‍ സാധിച്ചിട്ടില്ലെന്നാണ് പാര്‍വതി പറയുന്നത്.ഒരു ആണിനെ ലൈംഗികമായി തൃപ്തിപ്പെടുത്തേണ്ടവരാണ് സ്ത്രീ എന്ന നിലപാടില്‍ നിന്നും മാറി ചിന്തിക്കുന്ന ആകെ മൂന്ന് പുരുഷന്മാരെ താന്‍ കണ്ടിട്ടുള്ളൂ. ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും ഒരു അതിക്രമത്തിന് ഇരയായേക്കാം. അതില്‍ വിഷമിച്ചിരിക്കേണ്ട കാര്യമൊന്നുമില്ല. ജോലിയും മറ്റു കാര്യങ്ങളുമായി ധൈര്യപൂര്‍വ്വം മുന്നോട്ട് പോവുക, അതാണ് വേണ്ടതെന്നും പാര്‍വതി വ്യക്തമാക്കി.
പെണ്‍കുട്ടികള്‍ക്ക് അച്ചടക്കം പഠിപ്പിച്ചുകൊടുക്കേണ്ടത് ആദ്യം വീട്ടില്‍ നിന്നു തന്നെയാണ്. ഒരു സ്ത്രീയെ എങ്ങനെ ബഹുമാനിക്കണമെന്ന് ആണ്‍കുട്ടികളെയും പഠിപ്പിക്കണം. അച്ഛന്‍ അമ്മയോട് എങ്ങനെ പെരുമാറുന്നു അതുകണ്ടാണ് ആണ്‍കുട്ടികളില്‍ സ്ത്രീ സങ്കല്പങ്ങളും അവരെ കുറിച്ചുള്ള കാഴ്ചപ്പാടുകളും ഉടലെടുക്കുന്നത്. വീട്ടില്‍ മാത്രമല്ല സ്‌കൂളിലും ടീച്ചര്‍മാര്‍ പെണ്‍കുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്നതിനാണ് മുന്‍തൂക്കം നല്‍കാറ്. ആണ്‍ കുട്ടികളും അച്ചടക്കത്തില്‍ വളരണമെന്ന് പാര്‍വതി കൂട്ടിച്ചേര്‍ത്തു.
സെക്കന്‍ഡ് ഷോ ഫെയിം ഗൌതമി നായര്‍ വിവാഹിതയായി.ഗൌതമിയുടെ ആദ്യ ചിത്രം സെക്കന്റ് ഷോയുടെ സംവിധായകനെ തന്നെയാണ് ഗൌതമി വിവാഹം ചെയ്തത് .നേരത്തെ താരത്തിന്റെ വിവാഹവാര്‍ത്ത പുറത്തു വന്നെങ്കിലും വരന്‍ ആരാണെന്ന് നടി വ്യക്തമാക്കിയിരുന്നില്ല .താന്‍വിവാഹിതയാകുന്നുവെന്ന വാര്‍ത്ത സത്യമാണെന്ന് ഗൌതമി സ്ഥിരീകരിച്ചിരുന്നു .ഇത് ഒരു ലവ് കം അറേഞ്ച്ഡ് മാര്യേജ് ആണെന്നും നടി പറഞ്ഞിരുന്നു .പഠനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും വിവാഹശേഷം നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നും ഗൌതമി കൂട്ടിച്ചേര്‍ത്തിരുന്നു .ഡയമണ്ട് നെക്ളെസ്, ചാപ്റ്റേഴ്സ്, കൂതറ, ക്യാംപസ് ഡയറി തുടങ്ങിയവയാണ് ഗൌതമിയുടെ ചിത്രങ്ങള്‍.
വിവാഹശേഷം സിനിമ വിട്ട നടി ജോമോള്‍ ഇപ്പോള്‍ സിനിമയിലേക്ക് മടങ്ങി വരികയാണ് .അടുത്തിടെ ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ തനിക്കുണ്ടായ ചില അനുഭവങ്ങളെ കുറിച്ചു പറയുകയുണ്ടായി .അതിങ്ങനെ : ജീവിതത്തില്‍ ചില പ്രതിസന്ധികളില്‍ പലരും കൂടെ നിന്നില്ലെന്ന് നടി ജോമോൾ പറയുന്നു .
കൂട്ടുകാർ അടുപ്പം കാണിക്കാതിരിക്കുന്നതാണ് വലിയ വിഷമമാണ് , എനിക്ക് സുഹൃത്തുക്കൾ വളരെ കുറച്ചേയുളളൂ. സിനിമയ്‌ക്ക് പുറത്തുളളവരാണ് അധികവും. ജീവിതത്തിലെ പ്രതിസന്ധി ഘട്ടം വന്നപ്പോൾ പലരും കൂടെ നിന്നില്ല. കുറച്ച് കാലം കഴിഞ്ഞപ്പോൾ ഒന്നും സംഭവിക്കാത്തതു പോലെ ഇവരൊക്കെ തിരിച്ചുവന്നു. നമുക്കൊന്നും മനസിലാകില്ല എന്നാണ് അവരുടെയൊക്കെ വിചാരം. നമ്മുടെ ഹെൽപ് വാങ്ങിയിട്ട് ബിസിയാണെന്ന് പറയുന്നവരുണ്ട്. അതിലേറെ തിരക്ക് എനിക്കുണ്ടെന്ന് ഭാവിച്ചിരിക്കും അന്നേരം ഞാൻ.വിഷമം തോന്നുമെങ്കിലും ഇങ്ങനെയൊക്കെ കാണിക്കുന്നവരോട് എന്ത് പറയാൻ. പുറമെ സ്‌നേഹവും പരിചയവും നടിക്കുന്നതല്ലല്ലോ യഥാർത്ഥ സൗഹൃദം എന്ന് ജോമോൾ അഭിമുഖത്തിൽ പറയുന്നു.
ഇടവേളയ്‌ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാനുളള തയ്യാറെടുപ്പിലാണ് ജോമോൾ. വി.കെ. പ്രകാശ് ചിത്രമായ കെയർഫുളളിലൂടെയാണ് തിരിച്ചുവരവ്. സിനിമയിലേക്ക് വീണ്ടുമെത്തി ഓരോ സീൻ എടുക്കുമ്പോഴും പേടിയായിരുന്നെന്ന് ഈ നായിക പറയുന്നു. മുമ്പ് അഭിനയിച്ച സീനുകളെല്ലാം വീണ്ടും കാണുന്നത് ഡബ്ബിങ്ങിന്റെ സമയത്തായിരുന്നേൽ ഇപ്പോഴത് എടുത്തയുടൻ മോണിറ്ററിൽ കാണുന്നു. രണ്ടാമത് അഭിനയിക്കാൻ വരുമ്പോൾ പേടിയുണ്ടായിരുന്നെങ്കിലും വി.കെ.പി സഹായിച്ചു.പരീക്ഷയ്‌ക്ക് ഉത്തരകടലാസ് കിട്ടും മുമ്പുളള ടെൻഷനിലാണ് ഷോട്ട് കഴിഞ്ഞ് വി.കെ.പിയെ നോക്കുന്നതെന്നും ജോമോൾ പറഞ്ഞു. ഷോട്ട് കഴിഞ്ഞശേഷം നന്നായി എന്നുളള വി.കെ.പിയുടെ പ്രോത്സാഹനം ഒരു സമാധാനമാണെന്നും ജോമോൾ കൂട്ടി ചേർക്കുന്നു.
അഭിനയത്തെ കൂടാതെ ബിസിനിസിലും സജീവയാണ് ജോമോൾ ഇപ്പോൾ. മേക്ക് ഇറ്റ് സ്‌പെഷ്യൽ എന്ന ഓൺലൈൻ പോർട്ടലാണ് ജോമോൾ നടത്തുന്നത്. പ്രിയപ്പെട്ടവരുടെ ജീവിതത്തിലെ നിമിഷങ്ങള്‍ സുന്ദരമാക്കാമെന്നു ജോമോളുടെ മേക്ക് ഇറ്റ് സ്‌പെഷല്‍ എന്ന ഓണ്‍ലൈന്‍ സംരംഭം ഉറപ്പു തരുന്നു. ഡൈന്‍ ഔട്ട്, സ്പാ, ഹൗസ് ബോട്ട് തുടങ്ങി നിരവധി സമ്മാനങ്ങള്‍ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി മേക്ക് ഇറ്റ് സ്‌പെഷല്‍ ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റ് വഴി തിരഞ്ഞെടുക്കാം. ഇവയ്ക്കു പുറമേ സംഗീത-നൃത്ത ക്ലാസുകള്‍, ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് ക്ലാസുകള്‍, കുക്കിങ്-ബേക്കിങ് ക്ലാസുകള്‍, ആയയോധന കലകള്‍, യോഗ, സ്‌കൂബ ഡൈവിങ് തുടങ്ങി വ്യത്യസ്തമാര്‍ന്ന സമ്മാനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരവും വെബ്‌സൈറ്റ് ഒരുക്കിയിട്ടുണ്ട്.
നിവിൻ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന സഖാവ് ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങി. ചിരിപ്പിക്കുന്ന കലിപ്പ് ലുക്കിലല്ലാത്ത സഖാവിനെയാണ് ട്രെയിലറിൽ കാണുന്നത്. രണ്ട് ഗെറ്റപ്പിൽ നിവിനെ ട്രെയിലറിൽ കാണാവുന്നതാണ്. ഒരു ആശുപത്രിയെ ചുറ്റിപറ്റിയുളള സംഭവങ്ങളാണ് ട്രെയിലറിൽ കാണിച്ചിരിക്കുന്നത്. ചുവന്ന ഷർട്ടിട്ട് കട്ടതാടിയും വെച്ച് ഏവരെയും ചിരിപ്പിക്കുന്ന സഖാവ് കൃഷ്‌ണകുമാറാണ് ട്രെയിലറിലുളളത്. ശ്രീനിവാസൻ,രഞ്‌ജിപണിക്കർ,അപർണ ഗോപിനാഥ് തുടങ്ങിയവരെയും ട്രെയിലറിൽ കാണാം. രണ്ട് മിനിറ്റിൽ താഴെ ദൈർഘ്യമുളള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ചുവപ്പ് ഷർട്ടിട്ട് കട്ട താടിയുമായി നിൽക്കുന്ന നിവിനെയാണ് ടീസറിൽ കണ്ടത്. സഖാവ്…സഖാവ് എന്ന് പല പ്രാവശ്യം പറയുന്നതാണ് 37 സെക്കന്റ് ദൈർഘ്യമുണ്ടായിരുന്ന ടീസർ.. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സഖാവ് കൃഷ്‌ണകുമാറിനെ നിവിൻ പോളി പരിചയപ്പെടുത്തിയത്.
യുവ രാഷ്ട്രീയക്കാരനായ സഖാവ് കൃഷ്‌ണകുമാറായാണ് നിവിൻ ചിത്രത്തിലെത്തുന്നത്.നിവിന്റെ താടിയും മുടിയും വളർത്തിയ ലുക്ക് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ജേക്കബിന്റെ സ്വർഗരാജ്യത്തിനു ശേഷം നിവിൻ പോളി നായകനായെത്തുന്ന ചിത്രമാണ് സഖാവ്. സിദ്ധാർഥ് ശിവ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ രാജേഷാണ് നായിക. ജോമോന്റെ സുവിശേഷങ്ങളിലൂടെ ദുൽഖറിന്റെ നായികയായി മലയാളത്തിൽ എത്തിയ ഐശ്വര്യയുടെ മോളിവുഡിലെ രണ്ടാമത്തെ ചിത്രമാണ് സഖാവ്.
കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പുവും സഖാവിൽ അഭിനയിക്കുന്നുണ്ട്. ശ്രീനിവാസൻ, അപർണ ഗോപിനാഥ്, മണിയൻപിള്ള രാജു, ജോജോ, ഗായത്രി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങൾ. യൂണിവേഴ്‌സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് ചിത്രത്തിന്റെ നിർമാണം. ജോർജ് വില്യംസാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീത സംവിധാനം പ്രശാന്ത് പിളളയാണ്. വിഷുവിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.
സിനിമാലോകത്ത് സ്ഥായിയായ ശത്രുക്കളും മിത്രങ്ങളും തനിക്കുണ്ടെന്ന് നടി ഭാവന. എന്റ കാര്യം കാണാന്‍ വേണ്ടി ഒരാളെ കൂട്ടുപിടിക്കുക, കാര്യം കണ്ടതിനുശേഷം തളളിക്കളയുക എന്നിട്ട് വേറൊരാളെ കൂട്ടു പിടിക്കുക, അതൊന്നും ചെയ്യാന്‍ എനിക്ക് പറ്റില്ല. അതുകൊണ്ട് നഷ്ടങ്ങളല്ലേ എന്നു ചോദിക്കാം. നഷ്ടങ്ങളാണ് കൂടുതലും എന്ന് ഭാവന .ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ഭാവന തന്റെ നിലപാട് വ്യക്തമാക്കുന്നത് .
ഒരാളെ പോയി കാണുക, നമ്മളെക്കുറിച്ച് എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ അതു മാറ്റാം എന്നു പറഞ്ഞ് മാപ്പു ചോദിക്കുക, അതൊന്നും എനിക്ക് പറ്റില്ല. ഞാന്‍ തെറ്റു ചെയ്യാത്തിടത്തോളം ഇതിന്റെ ആവശ്യമെന്താണ് ? ചെയ്യാത്ത തെറ്റിന് നിങ്ങള്‍ എന്തിന് മാപ്പു പറയണം. സിനിമ കിട്ടാന്‍ വേണ്ടി അവള്‍ എന്നോട് മാപ്പ് പറഞ്ഞു എന്നു ഒരാള്‍ പറയുന്നതിനെക്കാള്‍ എനിക്കിഷ്ടം ഭാവന അഹങ്കാരിയാണെന്നു പറയാന്‍ കേള്‍ക്കാനാണെന്നും ഭാവന വ്യക്തമാക്കുന്നു .
പതിനഞ്ചു വയസുളളപ്പോഴാണ് ഞാന്‍ സിനിമയില്‍ വരുന്നത്. അന്നു മുതല്‍ കേള്‍ക്കുന്ന അപവാദങ്ങള്‍ക്ക് കൈയും കണക്കുമില്ല. സിനിമാനടിയാണ് ആര്‍ക്കും എന്തും പറയാം. ആരും ചോദിക്കാനും പറയാനുമില്ല. എങ്കിലും സിനിമാക്കാരും മനുഷ്യരാണെന്ന പരിഗണന പലരും മറന്നു പോകുന്നു. എന്നെക്കുറിച്ച് കേട്ട കഥകളില്‍ കൂടുതലും അബോര്‍ഷനെക്കുറിച്ചാണ്. ഞാന്‍ അമേരിക്കയില്‍ പോയി അബോര്‍ഷന്‍ ചെയ്തു. ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു. തൃശൂരില്‍ പോയി ചെയ്തു. ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍ കഥകളെങ്കിലും പ്രചരിച്ചിരുന്നു അക്കാലത്ത്. അതുകൊണ്ടാണ് എനിക്ക് കൂടുതല്‍ കൂടുതല്‍ സിനിമ കിട്ടുന്നത്. ഞാനിപ്പോള്‍ ആ സംവിധായകന്റെ കൂടെയാണ്, അങ്ങനെയുളള കഥകള്‍ വേറെയും.
എനിക്ക് തോന്നുന്ന അഭിപ്രായം ഞാന്‍ തുറന്നുപറയും. അത് ആരോടും പറയും. കാരണം നമ്മളൊക്കെ മനുഷ്യരല്ലേ?. ഉളളില്‍ ഒന്നു വച്ചിട്ട് പുറത്തു വേറൊന്നു പറയാന്‍ തോന്നുന്നതെങ്ങനെ?. തുറന്നു പറയുന്നതുകൊണ്ടുളള ഗുണമെന്തെന്നാല്‍ എനിക്ക് ഒരുപാട് ശത്രുക്കളുണ്ടായെന്നതാണെന്നും ഭാവന പറയുന്നു. വിവാഹശേഷം അഭിനയിക്കുമോ എന്ന ചോദ്യത്തിന് അഭിനയിക്കേണ്ട എന്നൊന്നും ഞങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ഭാവനയുടെ മറുപടി. നല്ല കഥാപാത്രങ്ങള്‍ കിട്ടുകയാണെങ്കില്‍ വിവാഹശേഷവും അഭിനയിക്കും. മറ്റു ചിലരുടെ ആഗ്രഹം പോലെ സിനിമ ഉപേക്ഷിക്കാന്‍ തയാറല്ല. കാരണം ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിനുകാരണം സിനിമയാണെന്നും ഭാവന അഭിമുഖത്തില്‍ പറയുന്നു.
സിനിമയില്‍ അവസരത്തിനായി തന്നോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നടി പാര്‍വ്വതി. ടോക് ടൈം വിത്ത് മാത്തുക്കുട്ടി എന്ന പരിപാടിക്കിടെയാണ് പാര്‍വ്വതി വെളിപ്പെടുത്തല്‍ നടത്തിയത്. മലയാള സിനിമയില്‍ ‘കാസ്റ്റിങ്ങ് കൗച്ച്’ ഉണ്ട്. വളരെ മുതിര്‍ന്ന ആളുകളില്‍ നിന്നാണ് ഈ അനുഭവം ഉണ്ടായിട്ടുള്ളത്. ഒത്തു തീര്‍പ്പിന് വഴങ്ങാത്തതുകൊണ്ടായിരിക്കാം കുറച്ചു വര്‍ഷങ്ങള്‍ സിനിമയില്‍ ഇല്ലാതിരുന്നത് എന്നും പാര്‍വ്വതി അഭിമുഖത്തില്‍ പറഞ്ഞു.
ഒരു കടമ പോലെയാണ് ചോദിക്കുന്നത്, ഞങ്ങളാണ് നിനക്ക് ബ്രേക്ക് തന്നത് എന്ന് പറഞ്ഞുകൊണ്ട് ആണ് പലരും ഇത് ചോദിക്കുന്നത് .അങ്ങനെ പറഞ്ഞിട്ടുള്ളവരോടൊപ്പം ജോലി ചെയ്തില്ല. അതുകൊണ്ടായിരിക്കാം കുറച്ചു കാലം സിനിമകള്‍ വരാതിരുന്നത്. ജീവിത ഉപദേശം പോലെ ‘മോളെ ഇതൊക്കെ ചെയ്യേണ്ടിവരും. അത് അങ്ങനെയാണ്’ എന്നൊക്കെ പറഞ്ഞ് ചിലര്‍ വരും. അങ്ങനെയാണെങ്കില്‍ എനിക്കത് വേണ്ട എന്ന് ഞാന്‍ പറഞ്ഞു.അഭിനയിക്കാന്‍ അല്ലെങ്കില്‍ യൂണിവേഴ്സിറ്റിയില്‍ സാഹിത്യം പഠിക്കാനോ മറ്റോ പോവും. നോ പറയാനുള്ള അവകാശം നമുക്കുണ്ട് എന്ന നമ്മള്‍ തന്നെയാണ് തിരിച്ചറിയേണ്ടത് എന്നും പാര്‍വതി പറയുന്നു .
അപമര്യാദയായി പെരുമാറിയ ആളുടെ മുഖത്തടിച്ചിട്ടുണ്ടെന്ന് നടി രജീഷാ വിജയന്‍. ‘ഞാന്‍ ഒരാളെ അടിച്ചിട്ടുണ്ട്. ശരിക്കും മുഖത്തു നോക്കി പൊട്ടിച്ചു. എന്റെ സമ്മതമില്ലാതെ എന്റെ ശരീരത്തില്‍ ഒരു വിരല്‍ വയ്ക്കാന്‍ പോലും നിങ്ങള്‍ക്ക് അധികാരമില്ലെന്നും ഞാന്‍ പറഞ്ഞു. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു രജീഷയുടെ മറുപടി. ഒരു പ്രമുഖ വാരികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രജീഷയുടെ പ്രതികരണം.ഒരാള്‍ പരിധിവിട്ട് പോവുകയാണെങ്കില്‍ അത് മനസ്സിലാക്കാനുള്ള ബോധം സ്ത്രീക്കുണ്ട്’. അത് കാണുമ്പോള്‍ പ്രതികരിച്ചാല്‍ നാളെ ഒരു സ്ത്രീയുടെ ജീവിതം കൂടിയാവും നമ്മള്‍ രക്ഷിച്ചെടുക്കുന്നതെന്നും രജീഷ കൂട്ടിച്ചേര്‍ത്തു.
ബോളിവുഡ് നടനും സംവിധായകനുമായ ദീപക് തിജോരിയെ ഭാര്യ വീട്ടില്‍ നിന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ട്. വിവാഹേതര ബന്ധം ആരോപിച്ചാണ് ദീപകിനെ ഭാര്യ ശിവാനി ഗോരേഗാവിലെ ഫ്ലാറ്റില്‍ നിന്ന് പുറത്താക്കിയതെന്ന് ഒരു ബോളിവുഡ് ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു .
ആഷിക്വി, ജീതാ വഹി സികന്ദര്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരം ഇപ്പോള്‍ സുഹൃത്തുക്കളോടൊപ്പമോ, പേയിംഗ് ഗസ്റ്റ് ആയോ ആണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം തങ്ങള്‍ നിയമപരമായി വിവാഹം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിദീപകും രംഗത്തെത്തിയിട്ടുണ്ട്.ശിവാനിയുടെ ആദ്യ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയിട്ടില്ലെന്നും അതിനാല്‍ തങ്ങളുടെ വിവാഹത്തിന് നിയമസാധുതയില്ലെന്നും ദീപക് വാദിക്കുന്നു. ഫാഷന്‍ ഡിസൈനറാണ് ശിവാനി. ഇരുവര്‍ക്കും സമാര എന്ന പേരില്‍ 21 വയസുള്ള ഒരു മകളുണ്ട്.
തേരാ നാം മേരാ നാം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ദീപക് ടോം ഡിക്ക് ആന്റ് ഹാരി, ഫോക്‌സ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ആഷിക്വി, ജീതാ വഹി സികന്ദര്‍ എന്നിവയ്ക്ക് പുറമേ ഖിലാഡി എന്ന ചിത്രത്തിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.