Movies

സോഷ്യല്‍ മീഡിയകളിലും മറ്റും പ്രചരിച്ചത് തന്റെ വീഡിയോ ക്ലിപ്പ് തന്നെയാണെന്ന് ശാലു കുര്യന്‍. നേരത്തെ ഒരു സിനിമയ്ക്ക് വേണ്ടി ഷൂട്ട് ചെയ്തതാണ് ഈ ദൃശ്യങ്ങള്‍. അത് മോശം സര്‍ട്ടിഫിക്കറ്റ് കിട്ടേണ്ട ചിത്രമല്ല. അതാണ് ഇക്കാര്യം താന്‍ തുറന്ന് പറയുന്നതെന്നും ശാലു കുര്യന്‍ വ്യക്തമാക്കി.
ആ ചിത്രത്തില്‍ അഭിനയിച്ചതില്‍ കുറ്റബോധമില്ല. ചെയ്തത് ചെയ്തു എന്ന് പറയുന്നതില്‍ എന്താണ് തെറ്റ്? തന്റേതല്ലെങ്കില്‍ മാത്രമല്ലേ വിഷമിക്കേണ്ട കാര്യമുള്ളു എന്നും ശാലു ചോദിക്കുന്നു. താന്‍ നേരിടുന്ന പ്രശ്‌നങ്ങളിലൊക്കെ കുടുംബം തന്റെ ഒപ്പമുണ്ട്. അതു തന്നെയാണ് ഇത് തുറന്ന് പറയാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്നും ശാലു പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശാലു കുര്യന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ശാലു കുര്യന് ഷൂട്ടിംഗില്‍ പറ്റിയ അബദ്ധം എന്ന പേരിലാണ് വീഡിയോ പ്രചരിച്ചിരുന്നത്. വീഡിയോ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചതാണെന്ന് ശാലു നേരത്തെ പറഞ്ഞിരുന്നു. വീഡിയോയെ മോശമായി പ്രചരിപ്പിക്കുന്ന ആള്‍ക്കാരുടെ മനസിന്റെ പ്രശ്‌നമാണെന്നും ശാലു പറഞ്ഞു.

shalu#

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആക്രമിക്കപ്പെട്ട താരമാണ് പൃഥ്വിരാജ്. എന്നാല്‍ ഇപ്പോള്‍ ഏറ്റവുമധികം പുകഴ്ത്തപ്പെടുന്ന താരവും പൃഥ്വി തന്നെ. തുടര്‍ച്ചയായ വിജയങ്ങളിലൂടെ എതിര്‍ക്കുന്നവരെക്കൂടി ആരാധകരായി മാറ്റിയിരിക്കുകയാണ് പൃഥ്വിരാജ്. അതിന് കാരണം താനിപ്പോള്‍ തെരഞ്ഞെടുക്കുന്ന സിനിമകള്‍ കൂടിയാണെന്ന് പൃഥ്വിരാജ് പറഞ്ഞു. തന്നെക്കുറിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നല്ല കാര്യങ്ങളാണ് വരുന്നത്. അതില്‍ സന്തോഷം തോന്നാറുണ്ട്.
ഇതേ സോഷ്യല്‍ മീഡിയ മുമ്പ് ആക്രമിച്ചതിന്റെ കാരണം എനിക്ക് പിടികിട്ടിയിരുന്നില്ല. ഒരു ടിവി ഇന്റര്‍വ്യുവിന്റെ ഭാഗങ്ങള്‍ അടര്‍ത്തിമാറ്റി പരിഹാസ്യമായി അവതരിപ്പിക്കുകയായിരുന്നു. ഞാന്‍ പ്രതികരിച്ചില്ല. ആ ഇന്റവ്യു മുഴുവന്‍ കണ്ടാല്‍ പ്രശ്‌നമില്ല. പിന്നെ എന്റെ രീതികള്‍ ഇങ്ങനെയാണ്.
സാമൂഹ്യമാധ്യമങ്ങളിലൊന്നും ഞാന്‍ സജീവമല്ല. ഫെയ്‌സ്ബുക്ക് പേജ് പോലും കൈകാര്യം ചെയ്യുന്നത് മറ്റൊരു ടീമാണ്. ട്വിറ്ററില്‍ അക്കൗണ്ട് ഉണ്ടെങ്കിലും സജീവമല്ല. ഫോണ്‍ ഉപയോഗിക്കുന്നതും കുറവാണ്. സിനിമയും കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് താന്‍ സമയം നീക്കിവയ്ക്കുന്നതെന്നും പൃഥ്വി പറഞ്ഞു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വി.

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളോടും പൃഥ്വിരാജ് പ്രതികരിച്ചു. ഒരു യഥാര്‍ത്ഥ കഥ സിനിമയാക്കുമ്പോള്‍ പത്ത് ശതമാനം സിനിമാറ്റിക് ഘടകങ്ങളും ഉള്‍പ്പെടുത്തേണ്ടി വരും. സെല്ലുലോയ്ഡിലും ഇപ്രകാരം സിനിമാറ്റിക് ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അത് മസനിലാക്കാതെയുള്ള വിവാദങ്ങളാണുണ്ടായത്. വിവാദത്തിന് ശേഷം കാഞ്ചനമാലയുമായി സംസാരിച്ചിട്ടില്ലെന്നും പൃഥ്വി പറഞ്ഞു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ദിലീപും മഞ്ജു വാര്യറും പരസ്പരം മത്സര സ്വഭാവത്തോടെ തന്നെ സഹായ ഹസ്തവുമായി രംഗത്തുണ്ടെന്നത് സത്യമാണ് . മഞ്ജു ഒരിടത്ത് സഹായിച്ചതായി അറിഞ്ഞാല്‍ മറ്റൊരിടത്ത് ദിലീപും സഹായവസ്തവുമായെത്തും. എന്നാല്‍ പേരിനു ചെയ്യുന്നു എന്ന ആക്ഷേപത്തിന് ഇട നല്‍കാതെ സഹായം ആവശ്യമുള്ളിടത്ത് വാരിക്കോരി നല്‍കാന്‍ ദിലീപിന് മടിയില്ലെന്ന് സിനിമയിലെ സുഹൃത്തുക്കള്‍ തന്നെ സാക്ഷ്യം പറയും.
ചെയ്യുന്നത് മറ്റുള്ളവര്‍ അറിയാതെ ചെയ്തിരുന്ന ദിലീപ് അടുത്തിടെ മഞ്ജുവിന്‍റെ ചില ഔദാര്യങ്ങള്‍ മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വലിയ സംഭവമായി ഏറ്റു പിടിക്കാന്‍ തുടങ്ങിയതോടെയാണ് ദിലീപും താന്‍ ചെയ്ത കാര്യങ്ങള്‍ കുറച്ചൊക്കെ ലോകം അറിയട്ടെ എന്ന നിലപാടിലെത്തിയതെന്ന് പറയപ്പെടുന്നു .

ജനോപകാരപ്രദമായ പരിപാടികളെ കുറിച്ച് ദിലീപ്..

“കുട്ടിക്കാലത്ത് എന്റെ അച്ഛന്‍ പലരേയം സഹായിക്കുന്നത് കണ്ടി്ടുണ്ട്. മറ്റൊരാളും അറിയാതെ അച്ഛന്‍ സഹായം എത്തിച്ച് കൊടുക്കാറുണ്ട്. ഒരാള്‍ക്ക് ജീവിക്കാന്‍ മറ്റൊരാളുടെ ഒരു കൈതാങ്ങ്. അത് പണം കൊണ്ടാവാം. ചിലപ്പോള്‍ ഒരു ഉപദേശം, അല്ലെങ്കില്‍ ചിലപ്പോള്‍ ഒരു മാര്‍ഗ്ഗം അങ്ങനെ പലതും. അച്ഛനാണ് എന്നെ മറ്റുള്ളവരെ സഹായിക്കാന്‍ പഠിപ്പിച്ചത്. അതിനാണ് ഞാന്‍ അച്ഛന്റെ പേരില്‍ ജിപി ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിയത്. സിനിമകളില്‍ നിന്നു കിട്ടുന്ന പ്രതിഫലത്തിന്റെ നല്ലൊരു വിഹിതം ജനങ്ങള്‍ക്കു തന്നെ തിരിച്ചു കൊടുക്കും. കൂടുതലും പൈസയായിട്ടല്ല കൊടുക്കുന്നത്.

ഒരിക്കല്‍ ഒരാള്‍ എന്നോട് മരുന്ന് വാങ്ങാന്‍ പണം ചോദിച്ചു. ഞാന്‍ കൊടുത്തു. അയാള്‍ നേരെ പോയത് ബ്രാണ്ടി ഷോപ്പിലേക്ക് അയാള്‍ ഉദ്ദേശിച്ച മരുന്ന് ഇതാണെന്ന് ഞാന്‍ അറിഞ്ഞില്ല. അതോടെ പൈസ കൊടുക്കുന്നത് നിര്‍ത്തി. നിങ്ങളുടെ വിഷയം പറഞ്ഞോളു മരുന്നു വേണോ മരുന്ന് വാങ്ങിത്തരാം. ചികിത്സയ്ക്ക് പണം വേണോ ഡീറ്റെയ്ല്‍സ് തരൂ. ഞാന്‍ പണമടയ്ക്കാം. പഠിക്കണോ ആ ഇന്‍സ്റ്റിറ്റിയൂഷന്റെ നമ്പര്‍ തരൂ ഞാന്‍ ചെയ്തു തരാം ആ രീതിയിലായിരുന്നു കാര്യങ്ങള്‍.

അതു തന്നെ ദൈവത്തോടു ചോദിച്ചിട്ടേ ചെയ്യൂ. കാരണം സഹായിക്കുമ്പോ നോക്കി വേണം സഹായിക്കാന്‍ . ചിലപ്പോള്‍ ദൈവം ഒരാളെ ഒരുപാട് ശിക്ഷിച്ചോണ്ടിരിക്കുന്ന സമയത്ത് നമ്മള്‍ കയറിട്ട് ഞാന്‍ നോക്കികൊള്ളാം ഇവന്റെ കാര്യം എന്നു പറഞ്ഞാല്‍ ആ അടി മുഴുവന്‍ നമുക്ക് കിട്ടും. ദൈവം വിചാരിക്കും “ഓഹോ എന്നേക്കാള്‍ വല്ല്യാളോ ഇവന്‍.”

ദൈവത്തോടു നമ്മള്‍ ഇവനിങ്ങനെ ഒരു വിഷമമുണ്ട് കൊടുക്കട്ടേ എന്നു ചോദിച്ചിട്ട് ഉം എന്നൊരു മൂളല്‍ കിട്ടാതെ കൊടുത്താല്‍ നമ്മള്‍ മൂളിമൂളി ഒരു പരുവമാവും എനിക്കങ്ങനെ ഇഷ്ടം പോലെ കിട്ടീട്ടുണ്ട്യ വേറൊരാള്‍ തന്നേക്കാള്‍ വലുതാവുന്നത് ആര്‍ക്കാ ഇഷ്ടം ആ ഒരു ചിന്ത ചെറുതായിട്ട് ദൈവത്തിനും ഉണ്ട് നീ എന്നോടു ചോദിച്ചിട്ടു ചെയ്‌തോ എന്നു പറയുന്നതു പോലെ തോന്നും.”

മമ്മൂട്ടിയും സുരേഷ്ഗോപിയും ഇനി ഒരുമിച്ച് അഭിനയിക്കുമോ? ഇരുവരും തമ്മില്‍ പിണക്കം മറന്ന് അഭിനയിച്ച അവസാനചിത്രം ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ ആയിരുന്നു. അതിനുശേഷം രണ്ട് സൂപ്പര്‍സ്റ്റാറുകളും ഒരുമിച്ചിട്ടില്ല. രണ്ടുപേരും വീണ്ടും ഒന്നിക്കും എന്ന് പ്രതീക്ഷയുണ്ടാക്കിയ ഒരു പ്രൊജക്ട് ‘സി ബി ഐ’ സീരീസിന്‍റെ അഞ്ചാം ഭാഗമാണ്. എന്നാല്‍ അതില്‍ സുരേഷ്ഗോപി ഉണ്ടാകില്ലെന്ന് ഉറപ്പായി.
സേതുരാമയ്യരുടെ പ്രധാന സഹായി ഹാരിയായി സുരേഷ്ഗോപി വരുമെന്നായിരുന്നു ആദ്യം കേട്ട വാര്‍ത്ത. പിന്നീട് മമ്മൂട്ടി ഈ പ്രൊജക്ടിനോട് താല്‍പ്പര്യം കാണിക്കാതിരുന്നപ്പോള്‍ സുരേഷ്ഗോപിയെ നായകനാക്കി സി ബി ഐയുടെ അഞ്ചാം ഭാഗം ഒരുക്കുമെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രം തെളിഞ്ഞിരിക്കുന്നു, മമ്മൂട്ടി തന്നെ സി ബി ഐയുടെ അഞ്ചാം പതിപ്പില്‍ നായകനാകും. സുരേഷ്ഗോപി ചിത്രത്തിന്‍റെ ഭാഗമാകില്ല.

കെ മധു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ എസ് എന്‍ സ്വാമി പൂര്‍ത്തിയാക്കി. ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കും. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സായ്കുമാര്‍ ഒരു വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുക രണ്‍‌ജി പണിക്കരാകുമെന്നറിയുന്നു.

പ്രവചനാതീതമായ കഥാഗതികളില്‍ മുന്നേറുന്ന തിരക്കഥയാണ് സി ബി ഐയുടെ പുതിയ ചിത്രത്തിനായി സ്വാമി എഴുതിയിരിക്കുന്നത്.

മലയാള സിനിമയില്‍ വ്യത്യസ്തമായ അഭിനയശൈലി കൊണ്ട് ശ്രദ്ധേയനായ നടനാണ് വിനയ് ഫോര്‍ട്ട്. സമീപകാലത്ത് മെഗാഹിറ്റായ ‘പ്രേമം’ എന്ന സിനിമയിലെ വിമല്‍ സാര്‍ എന്ന കഥാപാത്രം വലിയ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ആ ചിത്രത്തില്‍ വിനയ് പറയുന്ന ‘ജാവ സിംപിളാണ്’ എന്ന ഡയലോഗ് വന്‍ ജനപ്രീതിയാണ് നേടിയത്.
പ്രേമത്തിലെ തന്‍റെ കഥാപാത്രത്തെക്കുറിച്ച് മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറയുന്നത് തന്‍റെ കൂടെ അഭിനയിച്ച നായികമാരില്‍ വ്യക്തിത്വവും സൌന്ദര്യവുമെല്ലാം ഒത്തിണങ്ങിയ നടി സായ് പല്ലവി ആണെന്നാണ്. പ്രേമത്തിലെ ‘മലരി’നെ അനശ്വരമാക്കിയ നടിയാണ് സായ് പല്ലവി.

“സൗന്ദര്യത്തെക്കാള്‍ കൂടുതല്‍ വ്യക്തിത്വത്തില്‍ ആണ് ഞാന്‍ വിശ്വസിക്കുന്നത്. സ്വന്തം ജീവിതത്തില്‍ സൗഹൃദങ്ങള്‍ ഉണ്ടാക്കുന്നതെല്ലാം ഒരാളുടെ വ്യക്തിത്വം നോക്കിയാണ്. പെരുമാറ്റ ശൈലി അടിസ്ഥാനപ്പെട്ടിരിക്കും ഒരാളോടുള്ള എന്റെ ആകര്‍ഷണം. ഇതെല്ലാം ഒത്തിണങ്ങിയ നടി ആയി തോന്നിയിട്ടുള്ളത് സായ് പല്ലവി ആണ്. മറ്റേതൊരു നടിയില്‍ നിന്നും സായ് പല്ലവിയെ വ്യത്യസ്തമാക്കുന്നത് അവരുടെ ഗ്രേസ്ഫുള്‍നെസ്സും സത്യസന്ധതയുമാണ്” – അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറയുന്നു.

മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, നിത്യ മേനോന്‍ തുടങ്ങി മലയാളത്തിലെ പല പ്രമുഖ നായികമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള താരമാണ് വിനയ്ഫോര്‍ട്ട്. അന്നാല്‍ അവരേക്കാളൊക്കെ വിനയ് ഫോര്‍ട്ടിനെ ആകര്‍ഷിച്ചത് സായ് പല്ലവിയാണെന്നത് പ്രേക്ഷകരില്‍ കൌതുകമുണര്‍ത്തുന്ന കാര്യമാണ്

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപും എക്കാലത്തേയും മികച്ച അഭിനേത്രിയുമായ കാവ്യമാധവനും ഒന്നിക്കുന്നു. മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റി ലാളിച്ച താരജോഡികളായ ഈ താരങ്ങള്‍ വിവാദങ്ങളിലും വാര്‍ത്തകളിലും ഇരുവരും പലപ്പോഴായി നിറഞ്ഞിരുന്നെങ്കിലും ഇവര്‍ ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍ സമ്മാനിച്ചത് ഹിറ്റുകളായിരുന്നു. ഇത്തരത്തില്‍, മറ്റൊരു ഹിറ്റുമായി മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താനുള്ള തയ്യാറെടുപ്പിലാണ് ദിലീപും കാവ്യാമാധവനും.
നല്ല പ്രോജക്റ്റുകള്‍ വന്നാല്‍ കാവ്യയുമൊത്തുള്ള സിനിമകള്‍ വീണ്ടും ചെയ്യുമെന്ന് ദിലീപ് പറഞ്ഞു. പവര്‍ഫുള്‍ ആയ നായികാ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിവുള്ള നടിയാണ് കാവ്യയെന്നും നല്ല പ്രോജക്റ്റുകള്‍ വന്നാല്‍ കാവ്യയുമൊത്തുള്ള സിനിമകള്‍ ചെയ്യുന്നതില്‍ തടസമില്ലെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. മലയാളത്തിലെ പ്രമുഖരായ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം വളരെ ചെറിയ പ്രായത്തില്‍ തന്നെ അഭിനയവേദി പങ്കിട്ട കാവ്യാമാധവന്‍, മികച്ച നായികാ വേഷങ്ങള്‍ ചെയ്ത് കഴിവു തെളിയിച്ച നടിയാണ് കാവ്യയെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് ദിലീപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മംമ്ത-ദിലീപ് ജോടികളായി തിയേറ്ററുകളില്‍ മികച്ച പ്രതികരണം ഏറ്റുവാങ്ങുന്ന ടു കണ്‍ട്രീസ് എന്ന ചിത്രം പോലെ കാവ്യ ദിലീപ് കൂട്ടുകെട്ടില്‍ സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദിലീപ്. മുന്‍പ് മൈ ബോസ് എന്ന ചിത്രത്തിലും മംമ്തയും ദിലീപും ഒന്നിച്ചഭിനയിക്കുകയും പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി ഈ ചിത്രത്തെ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

തീയറ്ററുകളില്‍ ഉത്സവ പ്രതീതി സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ കാണാനാണ് തന്റെ പ്രേക്ഷകര്‍ തീയറ്ററുകളില്‍ എത്തുന്നതെന്നും തന്റെ പരാജയ ചിത്രങ്ങളെല്ലാം ഡ്രൈ ആയിരുന്നു എന്നും പറഞ്ഞ ദിലീപ്, വര്‍ഷത്തില്‍ രണ്ട് ചിത്രം ചെയ്യാനാണ് താല്‍പ്പര്യമെന്നും എന്നാല്‍ നിരവധി പേര്‍ ഡേറ്റിനായി സമീപിക്കുമ്പോള്‍ അത് സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രതിചേച്ചിയെയും പപ്പുവിനെയും ആരും മറക്കാന്‍ സാധ്യതയില്ല. ഭരതന്റെ രതിചേച്ചിയെ മറന്നെങ്കിലും ടികെ രാജീവ് കുമാറിന്റെ രതിചേച്ചിയെ ന്യൂജനറേഷന്‍ മറക്കാന്‍ സാധ്യതയില്ല. നടി ജയഭാരതിയെ സജീവമാക്കിയ ചിത്രമായിരുന്നു പ്രശസ്ത സംവിധായകന്‍ ഭരതന്റെ രതിനിര്‍വ്വേദം. കൗമാരക്കാരനായ പപ്പുവിന്റെയും രതിചേച്ചിയുടെയും അനുരാഗം വീണ്ടും പ്രേക്ഷകര്‍ക്കു മുന്നില്‍ ടികെ രാജീവ് എത്തിക്കുകയായിരുന്നു.
എന്നാല്‍, ഭരതന്‍ ആദ്യം രതിചേച്ചിയായി തെരഞ്ഞെടുത്തത് പ്രശസ്ത താരം ഷീലയയെ ആയിരുന്നു. ഷീല വേണ്ടെന്നുവെച്ച വേഷമാണ് പിന്നീട് ജയഭാരതിക്ക് ലഭിച്ചത്. എന്തുകൊണ്ടാണ് ഷീല ആ വേഷം സ്വീകരിക്കാതിരുന്നത്. മേനി പ്രദര്‍ശിപ്പിക്കാന്‍ ഷീല തയ്യാറായിരുന്നില്ലത്രേ. അശ്ലീല രംഗങ്ങള്‍ മൂലം വേണ്ടെന്നുവെച്ച ചിത്രമായിരുന്നു ഭരതന്റെ രതിനിര്‍വ്വേദമെന്നാണ് ഷീല വ്യക്തമാക്കിയത്. അശ്ലീല രംഗങ്ങള്‍ അഭിനയിക്കാന്‍ തന്നെ കിട്ടില്ലെന്നാണ് അന്നും ഇന്നും ഷീല പറയുന്നത്. അതുകൊണ്ടു മാത്രം വേണ്ടെന്നുവെച്ച ചിത്രമാണ് രതിനിര്‍വ്വേദം. മലയാള ചലച്ചിത്രത്തില്‍ പണ്ട് മേനി പ്രദര്‍ശനം ഇല്ലായിരുന്നു. എന്നാല്‍, ആ സമയത്തും ജയഭാരതി മേനി പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാവുകയായിരുന്നുവെന്നും ഷീല വ്യക്തമാക്കുന്നു.

Rathinirvedam movie jayabharathy hot mundu mulakakcha bathing river (6)

ഹരി പോത്തന്‍ രതിനിര്‍വ്വേദത്തിന്റെ കഥയുമായി ആദ്യം തന്നെയാണ് സമീപിച്ചത്. കേട്ടയുടന്‍ തന്നെ ഞാന്‍ വേണ്ടെന്നു പറയുകയായിരുന്നു. അത്തരം വേഷങ്ങള്‍ താന്‍ ചെയ്യില്ലെന്ന് പറയുകയായിരുന്നുവെന്നും ഷീല പറയുന്നു. എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഭരതന്റെ രതിനിര്‍വ്വേദം. ജയഭാരതി എന്ന നടിയെ പിന്നീട് ഉയരങ്ങളില്‍ എത്തിച്ചതും ആ ഒറ്റൊരു ചിത്രമായിരുന്നു.

പാപനാശം, ദൃശ്യം എന്നീ ചിത്രങ്ങളില്‍ വനിതാ പോലീസായി വേഷമിട്ട് ഏവരുടെയും പ്രശംസകള്‍ ഏറ്റുവാങ്ങിയ ആശാശരത്ത് ‘തൂങ്കാവനം’ ചിത്രത്തിലും അഭിനയിക്കുകയുണ്ടായി. തന്‍റെ വിവസ്ത്ര വീഡിയോ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കപ്പെട്ടത് സംബന്ധിച്ച് ആശ ശരത് പ്രതികരിക്കുന്നു. മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ ആശ തുറന്ന്‍ പറയുന്നത്. അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.
?മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച ഇവര്‍ ഇന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പോലുള്ള മാധ്യമങ്ങളില്‍ വിവസ്ത്രയായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇതേക്കുറിച്ച് ആശയോട് ചോദിച്ചപ്പോള്‍ പറഞ്ഞത്:

ഠ ആ വീഡിയോ കണ്ടപ്പോള്‍ ഞാന്‍ സ്തംഭിച്ചു പോകുകയാണുണ്ടായത്. പെട്ടെന്നൊരു ആത്മഹത്യാശ്രമം പോലും എന്നിലുണ്ടായി. ഞാന്‍ വിവാഹിതയാണ്. രണ്ടു പെണ്‍മക്കളുടെ അമ്മയാണ്. അതുമൂലം ഈ സംഭവം എന്നെ എന്തെന്നില്ലാതെ വേദനിപ്പിചചു.

? ആ വീഡിയോ ദൃശ്യം നിങ്ങളുടെ കുടുംബബന്ധത്തെ ബാധിക്കുകയുണ്ടായോ.

ഠ ഇതുവരെ അങ്ങനെയൊരു പ്രശ്‌നം ഉണ്ടായിട്ടില്ല. വീഡിയോയില്‍ കാണപ്പെടുന്നത് ഞാനല്ല എന്നത് എന്റെ കുടുംബക്കാര്‍ക്ക് ഉത്തമ ബോധ്യമാണുള്ളത്. എന്നെക്കുറിച്ച് എന്റെ ഭര്‍ത്താവടക്കം ഏവര്‍ക്കും നല്ല മതിപ്പാണ് ഇപ്പോഴും.

ഷൂട്ടിംഗിനായി എനിക്ക് പലയിടങ്ങളിലും പോകേണ്ടതായി വന്നിട്ടുണ്ട്. ചില ഹോട്ടലുകളില്‍ തങ്ങേണ്ടതായും വന്നിട്ടുണ്ട്. അതുപോലുള്ള ഘട്ടങ്ങളില്‍ എനിക്ക് ഡ്രസ് മാറുകയുംമറ്റും ചെയ്യേണ്ടതായും വന്നിട്ടുണ്ട്. ഈ സന്ദര്‍ഭത്തില്‍ ക്യാമറ മൂലം രഹസ്യമായി ആരോ ഷൂട്ട് ചെയ്തിരിക്കാം എന്നാണ് ഞാന്‍ സംശയിക്കുന്നത്.

എങ്കില്‍ കൂടി അതിനും സാധ്യതയില്ലെന്ന് ഞാന്‍ മനസിലാക്കുന്നു. എന്തെന്നാല്‍ വീഡിയോ എടുക്കപ്പെട്ടതായി പറയപ്പെടുന്ന ദിവസം ഞാന്‍ സ്വന്തം നാട്ടില്‍തന്നെ ഉണ്ടായിരുന്നു.

കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം

? പൊതുവില്‍ നടിമാര്‍ ഇത്തരം ആഭാസ വീഡിയോയില്‍ കാണുന്ന വ്യക്തികള്‍ ഞങ്ങളല്ല എന്ന് അവകാശപ്പെടാറുണ്ട്. നിങ്ങള്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ടോ…

ഠ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന ഉദ്ദേശത്തോടെ പോലീസില്‍ ഞാന്‍ പരാതിപ്പെടുകയുണ്ടായി. ഒടുവില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ടുപേരും 20 വയസുകാരായിരുന്നു.

വ്യാജ ഫേസ്ബുക്ക് അഡ്രസിലൂടെയാണ് അവന്മാര്‍ ഈ കൃത്യം ചെയ്തയായി പറയപ്പെടുന്നു. എന്നെക്കാള്‍ പ്രശസ്തകളായ നടിമാരുടെ വീഡിയോ ദൃശ്യങ്ങളും ഇവര്‍ തയാറാക്കി വച്ചിരുന്നു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഇതുപോലുള്ള പടങ്ങള്‍ വെളിപ്പെടുത്തിയാല്‍ ചില നിശ്ചിത നെറ്റില്‍നിന്നും സമ്മാനക്കൂപ്പണുകളും ഓണ്‍ലൈന്‍ വസ്തുക്കളും ഇവന്മാര്‍ക്കു ലഭിക്കുമത്രെ.

? ഇത്തരം തലമുറകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം…

ഠ ഇത്തരം തലമുറക്കാര്‍ എത്ര വലിയ കുറ്റം ചെയ്താലും പ്രായത്തിന്റെ മാനദണ്ഡം വച്ച് ചെറിയൊരു ശിക്ഷ കൊടുത്ത് വിടുകയാണ് ചെയ്യുക. ഇത് നീതിന്യായ വകുപ്പിന്റെ പിടിപ്പുകേടാണ്.

ഇരോട് മൃദുസമീപനം പാടില്ല. അങ്ങനെ വരുമ്പോള്‍ വീണ്ടും ഇക്കൂട്ടര്‍ക്ക് കുറ്റകൃത്യങ്ങള്‍ക്ക് പ്രചോദനം നല്‍കുകയാണ് ചെയ്യുക. ആശ പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച പുതിയ ചിത്രമായ ചാര്‍ലിയുടെ വ്യാജ പതിപ്പ് വ്യാപകം. ബംഗളൂരുവിലാണ് ചാര്‍ലിയുടെ വ്യാജ സിഡി ഇറങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെ വ്യാജ സിഡി ഇറങ്ങി എന്ന വാര്‍ത്ത ശരിയാണെന്നും സംഭവം സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും ചിത്രത്തിലെ നടനും നിര്‍മാതാക്കളില്‍ ഒരാളുമായ ജോജു ജോര്‍ജ് പറഞ്ഞു. കേരളത്തില്‍ വന്‍ കളക്ഷന്‍ നേടി ചാര്‍ലി വമ്പന്‍വിജയത്തിലേക്കു നീങ്ങുന്നതിനിടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങിയിരിക്കുന്നത്.
എന്നാല്‍, വ്യാജ സിഡിയുടെ ഉറവിടം എവിടെനിന്നാണെന്ന് ഇതുവരെ വ്യക്തമല്ല. വ്യാജ പതിപ്പിനെതിരേ കര്‍ണാടക ആഭ്യന്തരമന്ത്രിക്കും കേരളത്തിലെ സൈബര്‍ സെല്ലിനും പരാതി നല്‍കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചില്ലെന്ന് സൈബര്‍ സെല്‍ ഡിവൈഎസ്പി എം.ഇക്ബാല്‍ പറഞ്ഞു.

97 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ചിത്രം പത്തു ദിവസം കൊണ്ട് 9.60 കോടി രൂപ കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ വന്‍ഹിറ്റിലേക്ക് പോകുന്നതിനിടെ പ്രേമത്തിന്റെ വ്യാജ പതിപ്പും ഇറങ്ങിയിരുന്നു. സെന്‍സര്‍ കോപ്പി എന്ന് രേഖപ്പെടുത്തിയ സിഡിയാണ് അന്ന് പ്രചരിച്ചിരുന്നത്. വ്യാജ സിഡി ഇറങ്ങിയതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ കളക്ഷന്‍ വലിയ തോതില്‍ ഇടിഞ്ഞിരുന്നു. പ്രേമത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതിന് സെന്‍സര്‍ ബോര്‍ഡിലെ ചില ജീവനക്കാര്‍ പിന്നീട് അറസ്റ്റിലായിരുന്നു.

2016 തുടക്കം തന്നെ ശ്രദ്ധാ കപൂറിനെ തേടി മികച്ച ഒരു വേഷമാണ് എത്തിയിരിക്കുന്നത്. ഇന്ത്യന്‍ നോവലിസ്റ്റായ ചേതന്‍ ഭഗത് സിങിന്റെ ഹാഫ് ഗേള്‍ ഫ്രണ്ടാണ് ശ്രദ്ധാ കപൂറിന്റെ പുതിയ ചിത്രം. മോഹിത് സൂരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദിത്യ റോയ് യാണ് നായക വേഷം അവതരിപ്പിക്കുന്നത്. നേരത്തെ ദീപിക പദുക്കോണ്‍, കത്രീന കൈഫ് എന്നിവരെ ചിത്രത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ഇരുവരും ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ശ്രദ്ധയെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്.
ബീഹാര്‍, ന്യൂഡല്‍ഹി, ന്യൂയോര്‍ക്ക് എന്നിവടങ്ങളിലായി നടക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ മോഹിത് സൂരി പറയുന്നു. ആഷിക് 2, ഏക് വില്ലന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രദ്ധാ കപൂറും മോഹിത് സൂരിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചേതന്‍ ഭഗതിന്റെ ആറാമത്തെ നോവലാണ് ഹാഫ് ഗേള്‍ ഫ്രണ്ട്. ശ്രദ്ധിക്കപ്പെടാതെ പോകുന്ന അസാധാരണക്കാരുടെ കഥയാണ് നോവല്‍. മുമ്പും ചേതന്‍ ഭഗതിന്റെ നോവലിലൂടെ പിറന്ന എല്ലാ ചിത്രങ്ങളും വിജയമായിരുന്നു.

RECENT POSTS
Copyright © . All rights reserved