പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ ഇന്ന് തിയേറ്ററുകളില്‍ എത്ത. കേരളത്തിന് പുറമേ ഇന്ത്യയിലെ മറ്റിടങ്ങളിലും ഇന്ത്യയ്ക്ക് പുറത്തും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. വര്‍ദ്ധിച്ചു വരുന്ന കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ അടച്ചു പൂട്ടുമോ എന്ന സംശയം നിലനില്‍ക്കെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് നേരത്തെ തീരുമാനിച്ച തീയതിയില്‍ (ജനുവരി 21) തന്നെ ‘ഹൃദയം അണിയറ പ്രവര്‍ത്തകര്‍’ റിലീസ് ചെയ്തത്.
നിങ്ങള്‍ക്ക് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കാനിഷ്ടപ്പെടുന്ന കാലമേതെന്ന് ചോദിച്ചാല്‍ കലാലയ കാലം എന്നുപറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല. കാരണം ഒരു വ്യക്തിയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ കലാലയങ്ങള്‍ വഹിക്കുന്ന പങ്ക് അത്ര വലുതാണ്. അധ്യാപകരും സൗഹൃദങ്ങളും പ്രണയവുമെല്ലാം അതിന് ഉപോല്‍ബലമാകുന്നു. അങ്ങനെയൊരു കലാലയം അരുണ്‍ എന്ന ചെറുപ്പക്കാരനെ എങ്ങനെ വാര്‍ത്തെടുത്തു എന്നാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം പറയുന്നത്.
ഏറെ സ്വപ്‌നങ്ങളുമായി ചെന്നൈയിലെ എഞ്ചിനീയറിങ് കോളേജില്‍ പഠനത്തിനെത്തുന്ന അരുണ്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം. അരുണിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളാണ് ചിത്രത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ക്യാംപസ് ജീവിതത്തിനെ വര്‍ണാഭമാക്കുന്ന സൗഹൃദവും പ്രണയവും തന്നെയാണ് ഹൃദയത്തിന്റേയും കാതല്‍. അരുണിന്റെ കാര്യമെടുത്താല്‍ ഈ രണ്ട് ഘടകങ്ങളാണ് സ്വന്തം ജീവിതവും ഭാവിയും എങ്ങനെയാവണമെന്ന് തീരുമാനിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നത്. മാതാപിതാക്കള്‍ പോലും പിന്നെയേ വരുന്നുള്ളൂ.
ക്യാംപസ്, സൗഹൃദം, അരുണ്‍, ദര്‍ശന എന്നീ നാലുഘടകങ്ങളില്ലാതെ ഒരു ഫ്രെയിം പോലും ഹൃദയത്തില്‍ കാണാനാവില്ല. അരുണിന്റെ ജീവിതത്തിലെ നിര്‍ണായകഘട്ടങ്ങളിലെല്ലാം ഇക്കാര്യങ്ങള്‍ കാണാനാവും. ക്യൂട്ട് എന്ന് വിശേഷിപ്പിക്കാവുന്ന മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ് ചിത്രം. ക്ലാസ് റൂം രംഗങ്ങളിലും പ്രണയ രംഗങ്ങളിലും എന്തിന് നായകനായ അരുണ്‍ മാസ് കാണിക്കുന്നതില്‍പ്പോലും ആ ഒരു സംഗതി കൊണ്ടുവരാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസന്റെ മുന്‍ ചിത്രമായ തട്ടത്തിന്‍ മറയത്തില്‍ നായകന് തട്ടമായിരുന്നു വീക്ക്‌നെസ്സെങ്കില്‍ ഇവിടെ മുടിയഴിച്ചിടുന്നതിനോടാണ് താത്പര്യം.
ഹൃദയം എന്നത് ഒരു നൂലാണെന്ന് സങ്കല്‍പ്പിച്ചാല്‍ അതിനാല്‍ കെട്ടിയിടപ്പെടുന്ന ബന്ധങ്ങളാണ് അരുണിന്റെ ജീവിതത്തെ സമ്പന്നമാക്കുന്നത്. ട്രെയിനില്‍ വെച്ച് കണ്ടുമുട്ടി പിന്നീട് ജീവിതത്തിന്റെ ഭാഗമാകുന്ന ആന്റണി താടിക്കാരനും കോളേജിലെ സുഹൃത്തുക്കളായ സെല്‍വയും കാളിയും ദര്‍ശനയും പ്രതീകും നിത്യയുമെല്ലാം ആ നൂലില്‍ കോര്‍ത്ത മുത്തുകളാണ്. അരുണും ദര്‍ശനയുമായുള്ള പ്രണയത്തെ മറികടക്കുന്നുണ്ട് സുഹൃദ്ബന്ധങ്ങള്‍. സെല്‍വയും കാളിയും ആന്റണിയുമായുള്ള അരുണിന്റെ ചങ്ങാത്തം അതിനുള്ള ഉദാഹരണമാണ്. ഏത് പ്രതിസന്ധി വന്നാലും ഏതെങ്കിലുമൊക്കെ രീതിയില്‍ അരുണ്‍ എന്ന കഥാപാത്രം അത് മറികടക്കുന്നത് ഈ ബന്ധങ്ങളുടെ ശക്തിയാലാണ്.
താരങ്ങളുടെ പ്രകടനം നോക്കിയാല്‍ പ്രണവില്‍ നിന്ന് തുടങ്ങാം. ആദിയില്‍ നിന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നിന്നും നടനെന്ന രീതിയില്‍ പ്രണവ് ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. ചിത്രം എന്ന സിനിമ വിനീത് ശ്രീനിവാസനെ സ്വാധിനിച്ചിട്ടുണ്ടാവുമെന്ന് തോന്നുന്നു. നഗുമോ എന്ന ഗാനവും ചിലരംഗങ്ങളില്‍ നായകന്റെ കയ്യിലെ സ്റ്റില്‍ ക്യാമറയുടെ സാന്നിധ്യവും അതിനുള്ള തെളിവായി കാണാവുന്നതാണ്. ഒരുപക്ഷേ മോഹന്‍ലാല്‍ എന്ന നടന് പ്രണവിലൂടെ ഒരു ആദരവ് സമര്‍പ്പിച്ചതാവാനും സാധ്യതയുണ്ട്. ദര്‍ശനയുടെ ദര്‍ശനയ്ക്ക് പലപ്പോഴും കാഴ്ചക്കാരുടെയുള്ളില്‍ ഒരു വിങ്ങലുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. കല്യാണിയുടെ നിത്യയുടെ കുസൃതിത്തരങ്ങള്‍ പ്രേക്ഷകനില്‍ പുഞ്ചിരി സൃഷ്ടിക്കുന്നുണ്ട്. വിജയരാഘവന്‍, ജോണി ആന്റണി എന്നിവരും മികച്ചതായി. 15 പാട്ടുകളില്‍ ഒരെണ്ണംപോലും തെറ്റായയിടത്ത് ചേര്‍ത്തിട്ടില്ല. മികവുറ്റ ഗാനങ്ങളും പശ്ചാത്തലസംഗീതവുമൊരുക്കിയതില്‍ ഹിഷാം എന്ന സംഗീതജ്ഞനും കയ്യടിക്ക് അര്‍ഹതയുണ്ട്.
മൂന്നുമണിക്കൂര്‍ വരുന്ന ചിത്രം ഒരിക്കല്‍പ്പോലും ക്ഷമയെ പരീക്ഷിക്കുന്നില്ല എന്നത് പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. കഥാപാത്രങ്ങള്‍ ഒരാള്‍ പോലും നമുക്ക് അപരിചിതരല്ല എന്നതാണ് അതിന് കാരണം. സ്വന്തം അനുഭവമല്ലേ സ്‌ക്രീനില്‍ കാണുന്നത് എന്ന തോന്നല്‍ ഉണ്ടായാലും അവരെ കുറ്റം പറയാനാവില്ല. കാരണം ഇങ്ങനെയൊക്കയുള്ള അനുഭവങ്ങള്‍ ഉണ്ടാവാത്തവര്‍ കുറവായിരിക്കും എന്നതുതന്നെ. സിനിമ കണ്ടിറങ്ങുമ്പോള്‍ എന്തോ എവിടെയോ നഷ്ടമായതുപോലെ തോന്നിയേക്കാം. ആ നിമിഷമാണ് യഥാര്‍ത്ഥത്തില്‍ ഈ സിനിമയുടെ വിജയവും. അകലങ്ങളിലെവിടെയോ ഉള്ള നഷ്ടമായി എന്ന് കരുതുന്ന സുഹൃത്തുക്കളാണ്, ബന്ധങ്ങളാണ് കൊളുത്തിവലിക്കുന്നതായി ഉള്ളിലനുഭവപ്പെടുന്നത്. ഹൃദയത്തിന്റെ ഭാഷയില്‍ വിനീത് ഒരുക്കിയ ‘ഹൃദയ’ത്തെ ഹൃദയം കൊണ്ടുകാണാം.
മെറിലാന്റ് സിനിമാസിന്റെ 70ാം വർഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ‘ഹൃദയം’.
അജു വർഗ്ഗീസ്, അരുൺ കുര്യൻ, ജോണി ആന്റണി, അശ്വത്ത് ലാൽ, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിലെ ‘ദര്‍ശന’ എന്ന് തുടങ്ങുന്ന ഗാനം തരംഗമായി മാറിയിരുന്നു. ഹിഷാം അബ്ദുൾ വഹാബ് ഈണം നൽകിയ ഗാനം 20 മില്യൺ കാഴ്ച്ചക്കാരെ സ്വന്തമാക്കി ഇപ്പോഴും യൂട്യൂബിൽ ട്രെൻഡിങ്ങിൽ തുടരുകയാണ്. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ 15 പാട്ടുകളാണ് ഉള്ളത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സിതാര സുരേഷ്, കോ-പ്രൊഡ്യൂസർ -നോബിൾ ബാബു തോമസ്, എഡിറ്റർ – രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ- അശ്വിനി കാലെ, കോസ്റ്റ്യൂം ഡിസൈനർ – ദിവ്യ ജോർജ്, വിതരണം – മെറിലാന്റ് സിനിമാസ്. പി.ആർ.ഓ- ആതിര ദിൽജിത്ത്
നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ഉണ്ണിമുകുന്ദൻ നായകനായെത്തിയ ചിത്രമാണ് മേപ്പടിയാൻ തീയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിനെതിരെ നിരവധി വിമർശങ്ങൾ ഉയർന്ന് വരുന്നുണ്ട്. സംഘപരിവാർ അജണ്ടകളാണ് ഒളിഞ്ഞും തെളിഞ്ഞും ചിത്രം പറയുന്നതെന്നാണ് പ്രധാന ആരോപണം. സേവാഭാരതിയുടെ ആംബുലൻസ് മുതൽ ചിത്രത്തിലെ നായകൻ കറുപ്പുടുത്ത് ശബരിമലയ്ക്ക് പോകുന്നത് വരെ വിമർശനത്തിന് കാരണമാകുന്നു.
ഇപ്പോഴിതാ മേപ്പടിയാൻ പച്ചയായ വർഗീയത പറയുന്ന ചിത്രമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ. ജനം ടിവിക്കും സേവാഭാരതിക്കും നന്ദി പറഞ്ഞ് തുടങ്ങുന്നത് ഉണ്ണിമുകുന്ദന്റെ തോന്നിവാസമാണെന്ന് യൂത്ത് കോൺഗ്രസ്സ് നേതാവ് പറയുന്നു. സംവിധായകൻ വിഷ്ണു മോഹൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രം കൃത്യമായി ഒരു മതത്തിനെതിരെ സംസാരിക്കുന്നതാണെന്നും ശോഭ സുബിൻ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
ശോഭ സുബിൻ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :
വളരെ തന്ത്രപരമായൊന്നും അല്ല മേപ്പടിയാനിൽ വർഗ്ഗീയത പറയുന്നത്. പച്ചയായി തന്നെയാണ്. ഫിലിം ആരംഭിക്കുന്നതിന് മുൻപ് നന്ദി പറയുന്ന മീഡിയകൾ മാതൃഭൂമിയോടും ജനം ടി വി യോടും ആണ്.. സേവാഭാരതി യോടും ഉണ്ട് നന്ദി. പി സി ജോർജിനും മകനും നന്ദി ഗംഭീരമായി പറഞ്ഞിരിക്കുന്നത് നമുക്ക് മറക്കാതിരിക്കാം.. ചിലപ്പോൾ ജനം ടി വി യോട് നന്ദി പറഞ്ഞ മലയാളത്തിലെ ആദ്യത്തെ ഫിലിം ആയിരിക്കും മേപ്പടിയാൻ.. ഉണ്ണി മുകുന്ദൻ്റെ ഫിലിം പ്രാഡക്ഷൻ കമ്പനി ആയ UMF നിർമ്മിച്ച ചിത്രമായത് കൊണ്ട് തൻ്റെ എല്ലാ തന്നിഷ്ടങ്ങളും തോന്നിവാസവും ഉപയോഗിക്കാൻ ഉണ്ണി മുകുന്ദന് കഴിഞ്ഞിട്ടുണ്ട്.
വിഷ്ണു മോഹൻ തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ച ചിത്രം കൃത്യമായി ഒരു മതത്തിനെതിരെ സംസാരിക്കുകയാണ്.. കഥയിൽ ഇന്ദ്രൻ സ് അ വ ത രിപ്പിക്കുന്ന അഷറഫ് ഹാജി ഭൂമി തന്ത്രപരമായി കൈക്കലാക്കുന്ന ആരും ഇഷ്ടപെടാത്ത കഥാപാത്രമാക്കി തീർക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.. തികഞ്ഞ മതവിശ്വാസിയാണ് അഷറഫ് ഹാജി.. ഹാജി എന്ന വാക്ക് പ്രത്യകം ശ്രദ്ധിക്കണം.. അഷറഫ് ഹാജിയെ കാണിക്കുമ്പോഴല്ലാം പുട്ടിന് പീര പോലെ നിസ്ക്കരിച്ചിട്ട് വരാം, പള്ളിയിൽ പോയി വന്നിട്ട് കാണാം എന്ന ഡയലോഗുകളും പ്രേക്ഷനിൽ മുസ്ലിം വിരുദ്ധത കുത്തിനിറക്കാൻ ചേർക്കുന്നതാണ് എന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയാതെ പോകരുത്.അഷറഫ് ഹാജിയെ കൊണ്ട് തന്നെ ഞങ്ങളുടെ മതവിശ്വാസത്തിന് പലിശ എതിരാണ് എന്ന ഡയലോഗ് പറയിപ്പിച്ചതിന് ശേഷമാണ് വലിയ വിലയുള്ള ഭൂമി സാഹചര്യം മുതലാക്കി കുറഞ്ഞ വിലയ്ക്ക് കൈക്കലാക്കുന്ന വില്ലനായ്..അവതരിപ്പിക്കുന്നത്.
നായകൻ തികഞ്ഞ ഹിന്ദു മത വിശ്വാസി. നിഷ്ക്കളങ്കൻ.. അമ്മയെയും കുടുംബത്തേയും നോക്കുന്ന ശബരിമലയ്ക്ക് പോകുന്ന അയ്യപ്പ വിശ്വാസി..ഒന്ന്.. എല്ലാം തികഞ്ഞ.. നിഷ്കുവായ.. കറുത്ത മുണ്ടും കറുത്ത ഷർട്ടും അയ്യപ്പ മാലയും ഇട്ട ചെരുപ്പിടാത്ത അയ്യപ്പഭക്തനായ ഹിന്ദു മത വിശ്വാസി.. ജയകൃഷ്ണൻ..കൃഷ്ണൻ എന്നുള്ളത് പ്രത്യകം നോട്ട് ചെയ്യണം. രണ്ട്… കൗശലക്കാരനായ ഒരിറ്റ് ദയ പോലും ഇല്ലാത്ത .. ധനാഡ്യനായ.. മറ്റുള്ളവരുടെ ഭൂമി തട്ടിയെടുക്കുന്ന വെള്ളമുണ്ട് ഉടുത്ത… വെളള്ള കുപ്പായമിട്ട മുണ്ട് ഇടത്തോട്ട് ഉടുത്തിരിക്കുന്ന ..ഉപ്പുറ്റിയുടെ മുകളിൽ ആണ് മുണ്ട് നിൽക്കുന്നത്.. മുസ്ലിം തൊപ്പി ധരിച്ച അഷറഫ് ഹാജി.. കൂടെ എപ്പോഴും ക്രൂരമുഖത്തോട് കൂടിയ രണ്ട് പേർ.. അവരുടെ വേഷവും സമാനം.. ഹാജി എന്നുള്ളത് പ്രത്യകം നോട്ട് ചെയ്യണം..
നായകൻ നടത്തുന്ന വർക്ക്ഷോപ്പിൻ്റെ പേര് ശബരി.. കഥയിൽ പറയുന്ന വില്ലനായ അഷറഫ് ഹാജി വേടിച്ച ഭൂമിയിലൂടെ കടന്ന് പോകാൻ പോകുന്ന നൻമയുടെ പ്രതീകമായ റെയിൽവേ ലെയിൻൻ്റെ പേര് ശബരി..നായകനെ സഹായിക്കാനായി വരുന്ന ആംബുലൻസിൻ്റെ പേര് ഈയടുത്ത കാലത്ത് കൊലപാതകം നടത്താൻ ഉപയോഗിച്ച അതേ ആംബുലൻസിൻ്റെ പേര്.. സേവാഭാരതി.. അവസാനം ഗബരി റെയിൽ പാത വരുന്നു.. കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുന്നു.. നൻമ നിറഞ്ഞ ജയകൃഷ്ണൻ വിജയിക്കുന്നതായും അഷറഫ് ഹാജിയുടെ ഭൂമിയിൽ പണിതിരിക്കുന്ന പുതിയ ഷോപ്പിങ്ങ് കോംപ്ലക്സ് ശബരി റെയിൽ വന്നത് കൊണ്ട് തകരുന്നതായും നമ്മൾ സങ്കൽപിക്കണം.. അവസാന സീൻ.. കറുത്ത മുണ്ട്.. കറുത്ത ഷർട്ട്.. കാലിൽ ചെരുപ്പടാതെ ജയകൃഷ്ണൻ.. ഒരു വശത്ത് അഷറഫ് ഹാജി അന്യായമായി വാങ്ങിയ ഭൂമിയിൽ ഷോപ്പിങ്ങ് കോംപ്ലക്സിൻ്റെ ഉദ്ഘാടനം..
ജയകൃഷ്ണൻ മലയ്ക്ക് പോയി അയ്യപ്പസ്വാമിയെ പ്രാർത്ഥിക്കുന്നു.. ഇരുമുടിക്കെട്ട്.. കാണിക്കുന്നു.. ബി ജി എം ഇടുന്നു.. മലയ്ക്ക് പോയി വന്നതിന് ശേഷം.. അടുത്ത സീൻ… അതാണ് സീൻ… ജയകൃഷ്ണൻ്റെ വീടിൻ്റെ പാർക്കൽ.. അന്നത്തെ പത്രത്തിലെ വാർത്ത.. കേന്ദ്ര സർക്കാർ ശബരി റെയിലിനായി 164 2 കോടി അനുവദിച്ചിരിക്കുന്നു… ഹൈന്ദവ മത വിശ്വാസിയായ..നൻമ മരമായ ജയകൃഷ്ണൻ വിജയിക്കുന്നു.. ഇസ്ലാം മതവിശ്വാസിയായ അഷറഫ് ഹാജി പരാജയപ്പെടുന്നു.. മനോഹരമായിരിക്കുന്നു വിഷ്ണു മോഹൻ… താങ്കൾ ഭംഗിയായ് വർഗ്ഗിയത പറയുന്നതിൽ വിജയിച്ചിരിക്കുന്നു.. ആർ എസ് എസ് കാർ ചെയ്ത രണ്ട് നൻമകളും കൂടി കാണിച്ചിരുന്നങ്കിൽ പൊളിച്ചേനേ വിഷ്ണു ബ്രോ.. താടിക്കാരനായ മോഡീജിക്ക് കൂടി ഒരു നന്ദിയും ആകാമായിരുന്നു.. അടുത്ത പടത്തിലെങ്കിലും അത് മറക്കരുത്… നീയൊക്കെ എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും വെളുപ്പിക്കാൻ കഴിയാത്തതിൻ്റെ പേരാണ് RSS സും.. ഭൂരിപക്ഷ വർഗ്ഗീയതയും.. കേരളത്തിൻ്റെ മണ്ണിൽ അതിന് സ്ഥാനമില്ലന്ന് തെളിയിച്ചതുമാണ്.. ഉണ്ണി മുകുന്ദൻ പണ്ടേ ഒരു നമോ ഭക്തനാണ് എന്ന് മറയില്ലാതെ തെളിയിച്ചതാണ്.. തുടരുക.
ഒന്നറിയുക.. ഇത് കേരളമാണ്… നെല്ലും പതിരും തിരിച്ചറിയാൻ കഴിവുള്ള പ്രബുദ്ധമായ ജനതയുള്ള നാടാണ്..
വർഗ്ഗീയതക്ക് എതിരെ പടപൊരുതിയ ചരിത്രമുള്ള മണ്ണാണ്. അവിടെയൊക്കെ സിനിമ വേവണമെങ്കിൽ ഇത്തരം വർഗ്ഗീയതയ്ക്ക് കുട പിടിക്കരുത്.. അയ്യപ്പസ്വാമിയുടെ ഉറ്റ സുഹൃത്തിൻ്റെ പേര് വാവര് എന്നാണ് ട്ടോ ഉണ്ണിയേ.. അവിടെ തൊഴുതിട്ട് വേണം അയ്യനെ കാണാൻ.. എന്നാലേ അയ്യപ്പസ്വാമി അനുഗ്രഹിക്കൂ.. ഗ്രീരാമനും, കാളി ദേവിയുമൊക്കെ പോയ് പോയ് ശബരിമലയിലാണ് ഇപ്പോഴത്തെ പിടിപ്പ്.. കാഞ്ഞ ബുദ്ധിയായ് പോയ്.. ഉണ്ണിയേ.. ഒരു വർഗ്ഗീയതയും ഇവിടെ പുലരില്ല.. കണ്ണിലെ കൃഷ്ണമണി പോലെ മതേതരത്വം കാത്ത് സൂക്ഷിക്കുന്ന ഒരു ജനതയുണ്ട് ഇവിടെ… അന്തസ്സും അഭിമാനത്തോടെയും കൂടി നല്ല സിനിമകൾക്ക് കാശ് ചില വാക്കൂ.. ഉണ്ണി മുകുന്ദൻ.. ഞങ്ങൾ പ്രോത്സാഹിപ്പിക്കാം..എന്നാൽ..ഇതൊന്നും ഇവിടെ നടക്കില്ല.. ഇത് താങ്കൾ വിചാരിക്കുന്ന പോലത്തെ മണ്ണല്ല…
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമണത്തിന് ഇരയാക്കിയ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന് കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്. ദിലീപിന് എതിരെ ഗുരുതര വകുപ്പ് കൂടി ഉൾപ്പെടുത്തി.
അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഗൂഢാലോചനാ കേസിൽ നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു പോലീസിന്റെ നടപടി.
അതേസമയം, ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ശനിയാഴ്ചയിലേക്ക് മാറ്റി. അവധിദിവസമായ നാളെ പ്രത്യേകമായി പരിഗണിക്കും.
നേരത്തെ, ദിലീപിന് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ എതിർത്തു സർക്കാർ കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. ദിലീപിന് എതിരായ ആരോപണങ്ങൾ ഗൗരവമുള്ളതായതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടക്കുന്നതെന്നും ബലാത്സംഗം ചെയ്യൻ ക്വട്ടേഷൻ നൽകിയത് രാജ്യത്തെ തന്നെ ആദ്യത്തെ സംഭവമാണെന്നും സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാലടി ഓമന. നാടക രംഗത്ത് നിന്നുമാണ് അവര്‍ മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും എത്തിയത്. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് നടി അഭിനയത്തില്‍ എത്തുന്നത്. സിനിമയില്‍ എത്തിയ നടി ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പഇപ്പോള്‍ തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ആനീസ് കിച്ചന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് നടി മനസ് തുറന്നത്. ന്നത്.
കാലടി ഓമനയുടെ വാക്കുകള്‍ ഇങ്ങനെ, കുഞ്ഞുപ്രായത്തില്‍ തന്നെ അച്ഛനേയും അമ്മയേയും നോക്കി തുടങ്ങി. അഞ്ചാറ് വയസ്സ് ഉള്ളപ്പോള്‍ ആണ് അഭിനയം തുടങ്ങുന്നത്. കലയോടുള്ള സ്‌നേഹം ആയിരുന്നില്ല ദാരിദ്ര്യം ആയിരുന്നു അഭിനയ മേഖലയിലേക്ക് എത്തിച്ചത്. നമുക്ക് ജീവിക്കാന്‍ ഉള്ള ചുറ്റുപാടുകള്‍ ഉണ്ടായിരുന്നില്ല. അച്ഛന് ആകെ ഒരു മാടക്കട ആയിരുന്നു ഉണ്ടായിരുന്നത്. അച്ഛനും അമ്മയും അനുജത്തിയും അടങ്ങുന്നതായിരുന്നു കുടുംബം.
ജീവിക്കാനുള്ള പ്രയാസം കൊണ്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്. ഞാന്‍ ഇപ്പോഴും ആലോചിക്കാറുണ്ട്, ഞാന്‍ കുഞ്ഞുന്നാള്‍ മുതല്‍ കഷ്ടപെട്ടിട്ടാണ് എന്റെ അച്ഛനെയും അമ്മയേയും നോക്കിയതെന്ന്. എന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും കണ്ടിട്ടാകണം നല്ല ഹൃദയം ഉള്ള ഒരു മനുഷ്യന് എന്നോട് ഇഷ്ടം തോന്നുകയും വിവാഹം കഴിക്കാനുള്ള ആഗ്രഹം പറയുകയും നല്ലൊരു ജീവിതം തരികയും ചെയ്യുന്നത്.
ഒറ്റവരിക്ക് നിര്‍ത്താനുള്ള ജീവിതവും ആയിരുന്നില്ല എന്റേത്. ഒരുപാട് കഷ്ടതകളും യാതനകളും അനുഭവിച്ച ജീവിതം ആയിരുന്നു എന്റേത്. പതിനാറുവയസ്സ് ഉള്ളപ്പോള്‍ ആയിരുന്നു നാടകത്തില്‍ വരുന്നത്. കാശ് കളയാതെ സൂക്ഷിക്കണം വീട് വേണം, ദാരിദ്ര്യമില്ലാതെ ജീവിക്കണം എന്നായിരുന്നു ലക്ഷ്യവും. ഇന്നും എനിക്ക് ധൂര്‍ത്തടിക്കാന്‍ ഇഷ്ടമല്ല. ജീവിതത്തിലെ പ്രയാസം അറിഞ്ഞുകൊണ്ടുള്ള ജീവിതം ആയതുകൊണ്ടാണ് ഇന്നും തുടരുന്നത്.
നാടകത്തിലെ കഷ്ടപ്പാടുകളും, ദുരിതങ്ങളുമായി ജീവിക്കുമ്‌ബോഴാണ് അയല്‍വാസിക്കു പ്രണയം തോന്നുന്നത്. എന്നാല്‍ ഞാന്‍ കല്യാണം കഴിച്ചു പോയാല്‍ കുടുംബം പട്ടിണി ആകില്ലേ. അതുകൊണ്ടുതെന്ന് അച്ഛനും അമ്മയ്ക്കും ഇഷ്ടമല്ലായിരുന്നു ഞാന്‍ വിവാഹം കഴിക്കുന്നത്. ഞാന്‍ പോയാല്‍ എങ്ങനെ ജീവിക്കും എന്ന് ഓര്‍ത്തുകൊണ്ട് വിവാഹം പത്തുവര്ഷമാണ് നീണ്ടു പോയത്. നാടകനടി ആയതുകൊണ്ടുതന്നെ പുള്ളിയുടെ വീട്ടിലും പ്രശ്‌നങ്ങള്‍ ഉണ്ടായി.
പത്തുവര്‍ഷത്തെ സ്‌നേഹത്തിനു ശേഷമാണു ഞാന്‍ വിവാഹം കഴിച്ചത്. അനുജത്തിയുടെ വിവാഹം, അമ്മയ്ക്ക് വീട് ഇതൊക്കെ ചെയ്തു കുടുംബത്തെ ഒരു നിലക്ക് ആക്കിയ ശേഷമാണു ഞാന്‍ വിവാഹം കഴിക്കുന്നത്. അമ്മ ഒരുപാട് കഷ്ടപെട്ടിട്ടാണ് ജീവിച്ചത്, എന്ന് മക്കളോട് പറയാറുണ്ട് രണ്ടു പെണ്‍കുട്ടികള്‍ ആയിരുന്നു. അധ്യാപകന്‍ ആയിരുന്നു ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ ശേഷം അഭിനയം ഞാന്‍ നിര്‍ത്തുകയായിരുന്നു. മൂത്ത മകള്‍ക്ക് പത്തുവയസ്സ് ആയ ശേഷമാണ് പിന്നീട് അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നത്.
തമിഴ്താരം ധനുഷും സംവിധായകയും രജനികാന്തിന്റെ മകളുമായ ഐശ്വര്യയും വിവാഹമോചിതരാകുന്നു. 18 വര്‍ഷത്തെ വൈവാഹിക ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
ജനുവരി 17ന് രാത്രിയോടെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ചേര്‍ന്ന് വഴിപിരിയുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള കുറിപ്പ് പുറത്ത് വിട്ടത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുകയും രണ്ട് വ്യക്തികള്‍ എന്ന നിലയില്‍ വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും യാത്രയായിരുന്നു എന്നും ഇരുവരുടെയും കുറിപ്പില്‍ പറയുന്നു.
‘മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഞങ്ങളുടെ ഒരുമിച്ചുനില്‍ക്കല്‍. വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും ഒത്തുപോവലിന്റെയുമൊക്കെ യാത്രയായിരുന്നു അത്. ഇന്ന് ഞങ്ങളുടെ വഴികള്‍ പിരിയുന്നിടത്ത് നില്‍ക്കുകയാണ്. വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ നന്മയ്ക്കും സ്വയം മനസിലാക്കലിനും വേണ്ടി സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും വേര്‍പിരിയുകയാണ്. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കുകയും ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് ദയവായി നല്‍കണം.’
പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ഫുള്‍ സ്റ്റോപ്പിടാന്‍ നടന്‍ ധനുഷും സംവിധായിക ഐശ്വര്യയും തീരുമാനിച്ചതിന്റെ ഞെട്ടലിലാണ് സിനിമാലോകം. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് ഇക്കാര്യം ഇരുവരും അറിയിച്ചത്. തീരുമാനത്തെ പിന്തുണയ്ക്കാനും ബഹുമാനിക്കാനും ഇരുവരും ആരാധകരോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
നാഗചൈതന്യ-സമാന്ത വിവാഹമോചനത്തിന് ശേഷം ചര്‍ച്ചയായിരിക്കുകയാണ് ധനുഷ് -ഐശ്വര്യ വേര്‍പിരിയല്‍. വാര്‍ത്ത സ്ഥിരീകരിച്ച ഉടനെ തന്നെ ഐശ്വര്യ രജനികാന്ത് ട്വിറ്റര്‍ അക്കൗണ്ട് ഡിപി മാറ്റി. അച്ഛന്‍ രജനികാന്തിനും സഹോദരി സൗന്ദര്യക്കുമൊപ്പമുള്ള ഫോട്ടോയാണു പുതിയ ട്വിറ്റര്‍ ഡിപിയാക്കിയത്. ഐശ്വര്യയും സഹോദരി സൗന്ദര്യയും കുട്ടികളായിരുന്ന കാലത്തെ ഫോട്ടോയാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. പുതിയ പ്രൊഫൈല്‍ ചിത്രം ശ്രദ്ധിക്കൂവെന്നാണു ഫോട്ടോയ്ക്കു താഴെ കുറിച്ചിരിക്കുന്നത്.
അതേസമയം, ഐശ്വര്യയുടെ സഹോദരിയായ സൗന്ദര്യയും പുതിയ ചിത്രം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. സൗന്ദര്യ പോസ്റ്റ് ചെയ്ത ഫോട്ടോ ക്ഷണ നേരം കൊണ്ടാണ് വൈറലായത്.
2004 നവംബര്‍ 18നായിരുന്നു ധനുഷും ഐശ്വര്യയും വിവാഹിതരായത്. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളും ഇവര്‍ക്കുണ്ട്. ഐശ്വര്യ രജിനികാന്ത്, ഗായിക കൂടിയാണ്. ധനുഷ് അഭിനയിച്ച ‘ത്രീ’ എന്ന ചിത്രം സംവിധാനം ചെയ്തത് ഐശ്വര്യയാണ്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. സിനിമയിലെ നിരവധി ഗാനങ്ങള്‍ ഇതിനോടകം റിലീസ് ചെയ്തു കഴിഞ്ഞു. ഈയടുത്ത് ‘പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ, ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ’ എന്ന സൂപ്പര്‍ഹിറ്റ് ഗാനവും പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ ഈ ഗാനത്തില്‍ സ്ത്രീവിരുദ്ധത വിമര്‍ശിച്ചു രേവതി സമ്പത്ത് രംഗത്തെത്തിയിരിക്കുകയാണ്.
‘പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ. അതെന്താ വിനീത് ശ്രീനിവാസാ, നമ്മള്‍ സ്ത്രീകള്‍ക്ക് പത്രാസ് വരൂലേ?? സ്ത്രീകളെ സദാ നേരവും മൊഞ്ച്/അഴക്/ചന്തം കണ്‍സെപ്റ്റില്‍ ഒതുക്കുന്ന രീതിയൊക്കെ ഒന്നെടുത്തു കളയടേയ്…! നമ്മള്‍ ഒക്കെ പത്രാസില്‍ ഡബിള്‍ പി.എച്ച്.ഡി ഉള്ളവരാടോ,’ രേവതി സമ്പത്ത് ഫേസ്ബുക്കില്‍ എഴുതി.
അതേസമയം സിനിമ ഈ മാസം 21നാണ് പ്രേക്ഷകരിലേക്ക് എത്തുക. വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ ,കല്യാണി പ്രിയദര്‍ശന്‍ ,ദര്‍ശന തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ പുറത്തുവന്ന പോസ്റ്ററും, പാട്ടുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.
മേരി ലാന്റ് സിനിമാസ് ആന്‍ഡ് ബിഗ് ബാങ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്‌മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു. സംഗീതം-ഹിഷാം അബ്ദുല്‍ വഹാബ്, എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം, കോ പ്രൊഡ്യുസര്‍-നോബിള്‍ ബാബു തോമസ്സ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍-ഷാഫി ചെമ്മാട്, അസ്സോസിയേറ്റ് ഡയറക്ടര്‍-അനില്‍ എബ്രാഹം, സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.
ഭക്ഷണം പാഴാക്കുന്നത് ഒരിക്കലും സഹിക്കാന്‍ കഴിയാത്ത ആളാണ് മോഹന്‍ലാല്‍ എന്ന് നടന്‍ മനോജ് കെ ജയന്‍. സാഗര്‍ ഏലിയാസ് ജാക്കിയുടെ ഷൂട്ടിംഗ് കോവളത്ത് നടക്കുന്ന സമയം. രാവിലെ 7.30ന് ഷൂട്ടിംഗ് തുടങ്ങി. ഒറ്റ സ്‌ട്രെച്ചിന് എടുത്തു തീര്‍ക്കേണ്ടതായതുകൊണ്ട് രാവിലെ ഭക്ഷണം കുറച്ചു താമസിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ സംവിധായകന്‍ അമല്‍ നീരദ് ബ്രേക്ക് എടുക്കാന്‍ പറഞ്ഞു.
അങ്ങനെ ലാലേട്ടന്‍ എന്നെയും ഭക്ഷണം കഴിക്കാന്‍ വിളിച്ചു. വേറെ സ്ഥലമില്ലാതിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ പജേറോയിലാണ് ഞങ്ങള്‍ ഇരുന്നത്. ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയുമൊക്കെയായിരുന്നു ഭക്ഷണം. ഞാന്‍ സാമ്പാര്‍ കഴിക്കില്ല, ചമ്മന്തിയുടെ ആളാണ് ഞാന്‍.
എന്നാല്‍ കഴിച്ചു തുടങ്ങിയതും ചമ്മന്തി വളിച്ചു പോയെന്ന് മനസിലായി. എന്നാല്‍ ഒന്നും മിണ്ടാതെ ആസ്വദിച്ചു കഴിക്കുകയാണ് അദ്ദേഹം. എങ്ങനെയാണ് അദ്ദേഹം ഭക്ഷണം കഴിക്കുന്നതെന്ന് അത്ഭുതപ്പെട്ടിരിക്കുകമ്പോഴാണ് അദ്ദേഹം എന്നെ നോക്കിയത്. എന്താ മനോജ് കഴിക്കുന്നില്ലേ എന്ന് ചോദിച്ചു. ഇല്ല ലാലേട്ടാ ചമ്മന്തി അല്‍പ്പം മോശമാണെന്ന് പറഞ്ഞു.
പിന്നെന്തിനാ മോനെ ഇത്രയും ഇഡ്ഡലിയൊക്കെ എടുത്ത് വേസ്റ്റാക്കുന്നത്. ഭക്ഷണം ഒരിക്കലും വേസ്റ്റാക്കരുത് അന്നതിനായി ഒരുപാട്‌പേര്‍ കഷ്ടപ്പെടുന്നുണ്ടെന്ന് ലാലേട്ടന്‍ എന്നെ ഓര്‍മിപ്പിച്ചു. ഉടനെ അദ്ദേഹം ഞാന്‍ കുഴച്ചുമറിച്ചു വെച്ച ഇഡ്ഡലിയും ചമ്മന്തിയും അല്‍പം പോലും കളയാതെ വാങ്ങികഴിക്കുകയായിരുന്നു.
ഉപ്പും മുളകും എന്ന സീരിയലിലൂടെ ലച്ചുവായി എത്തി പ്രേക്ഷക മനംകവർന്ന താരമാണ് ജൂഹി റുസ്തഗി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനെ നഷ്ടപ്പെട്ട ജൂഹിയുടെ ജീവിതത്തിലെ മറ്റൊരു വലിയ നഷ്ടം സംഭവിച്ചത് മൂന്നുമാസം മുൻപാണ്. എല്ലാമെല്ലാമായ അമ്മയെയും വിധി തട്ടിയെടുക്കുകയായിരുന്നു. റോഡപകടത്തിലാണ് താരത്തിന്റെ അമ്മ മരിച്ചത്. ഇപ്പോൾ കൊച്ചിയിലെ ഫ്‌ലാറ്റിൽ ചേട്ടൻ ചിരാഗിനൊപ്പം താമസിക്കുകയാണ് ജൂഹി.
അച്ഛന്റെയും അമ്മയുടെയും വിയോഗത്തിൽ നിന്ന് താരം ഇപ്പോഴും കരകയറിയിട്ടില്ല. ആ ഓർമകളിൽ നിറകണ്ണുകളോടെ ഓർത്തെടുക്കുകയാണ് ജൂഹി. എന്നെ ഗുഡിയ എന്നും ഭയ്യയെ ചിണ്ടു എന്നുമാണ് പപ്പയും അമ്മയും വിളിച്ചിരിന്നത്. ആ വിളി ഒരിക്കൽ കൂടി കേൾക്കാനായെങ്കിലെന്ന് എപ്പോഴും മനസ്സു കൊതിക്കുന്നുണ്ടെന്ന് ജൂഹി പറയുന്നു. ഈ ഒറ്റപ്പെടലിന്റെ വേദന ഒരിക്കലും മാറില്ലെന്നും താരം പറയുന്നു,
ജൂഹിയുടെ വാക്കുകളിലേയ്ക്ക്;
എന്നെ ഗുഡിയ എന്നും ഭയ്യയെ ചിണ്ടു എന്നുമാണ് പപ്പയും അമ്മയും വിളിച്ചിരിന്നത്. ആ വിളി ഒരിക്കൽ കൂടി കേൾക്കാനായെങ്കിലെന്ന് എപ്പോഴും മനസ്സു കൊതിക്കുന്നുണ്ട്. ഈ ഒറ്റപ്പെടലിന്റെ വേദന ഒരിക്കലും മാറില്ല. പക്ഷേ, അമ്മ പറഞ്ഞിട്ടുണ്ട്, എന്തു സങ്കടം വന്നാലും തളർന്നിരിക്കരുത്. നമ്മുടെ വിഷമത്തിനു പരിഹാരം കാണാൻ നമുക്കേ പറ്റൂ.
പപ്പയില്ലാത്ത സങ്കടം അമ്മ അറിയിച്ചിട്ടില്ല. വീട്ടിലെ കാര്യങ്ങളും പപ്പയുടെ ബിസിനസ്സും തുടങ്ങി എന്റെ ഷൂട്ടിങ് ഡേറ്റ്‌സ് വരെ നോക്കിയിരുന്നത് അമ്മയാണ്. ഞാനും അമ്മയും കൂട്ടൂകാരെപ്പോലെയായിരുന്നു. ‘എടോ’ എന്നാണ് ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും വിളിക്കുക. വഴക്കിടുമ്പോൾ ‘താൻ പോടോ, താൻ ആരാ എന്നെ ഭരിക്കാൻ’ എ ന്നൊക്കെ ചോദിച്ച് അമ്മ വരും. ഞാനും വിട്ടുകൊടുക്കില്ല.
അമ്മ എപ്പോഴും പറയുമായിരുന്നു, ‘ഒരിക്കലും ഡിപൻഡന്റ് ആകരുത്’ എന്ന്. ഇപ്പോൾ അതു മനസ്സിലാകുന്നുണ്ട്. അമ്മ മരിക്കുന്നതിന് കുറച്ചു ദിവസം മുൻപ് എനിക്ക് ഷൂട്ടിങ് ഉണ്ടായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ കാരണം അമ്മയ്ക്കു വരാൻ പറ്റിയില്ല. എങ്കിലും അമ്മ ഇടയ്ക്കിടെ വിളിക്കും. വെള്ളം കുടിക്കണം, ഭക്ഷണം നന്നായി കഴിക്കണം, ഉറക്കം തൂങ്ങിയിരിക്കരുത് എന്നെല്ലാം ഓർമിപ്പിക്കും. ആ കോൾ ചുമ്മാ രസത്തിന് ഞാൻ റിക്കോർഡ് ചെയ്തിരുന്നു. ഇപ്പോൾ അമ്മയെ മിസ് ചെയ്യുമ്പോൾ ആ വോയ്‌സ് കേൾക്കും. ആ വാത്സല്യം അറിയും.
ഫ്‌ലാറ്റ് മുഴുവൻ അമ്മയുടെ ഓർമകളാണ്. ഷൂട്ടിങ് കഴിഞ്ഞു വരുമ്പോൾ വെറുതേ ചിന്തിക്കും. ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കിവച്ച് അമ്മ കാത്തിരിക്കുന്നുണ്ടെങ്കിലോ എ ന്ന്. വാതിൽ തുറക്കാൻ ബാഗിൽ നിന്നു താക്കോൽ എടുക്കുമ്പോഴാണ് അമ്മ ഇല്ല എന്ന യാഥാർഥ്യത്തിലേക്ക് തിരികെയെത്തുന്നത്. കഴിഞ്ഞ സെപ്റ്റംബർ പതിനൊന്നിന് ചോറ്റാനിക്കര യിലെ വീട്ടിലേക്ക് അമ്മ ഭയ്യയ്‌ക്കൊപ്പം സ്‌കൂട്ടറിൽ പോയതാണ്. ഒരു ടാങ്കർ ലോറി വന്നിടിച്ചു. കുറച്ചു സമയം കഴിഞ്ഞു ഭയ്യയുടെ കോൾ, അറ്റൻഡ് ചെയ്തപ്പോൾ ‘നീ ആശുപത്രിയിലേക്കു വാ’ എന്നു പറഞ്ഞ് കരയുന്നു.
പപ്പ മരിച്ചതിനു ശേഷം ഭയ്യ കരഞ്ഞു കണ്ടിട്ടേയില്ല. എന്റെ ഉള്ളൊന്നു പിടഞ്ഞു. വീട്ടിൽ നിന്നു ടാറ്റ പറഞ്ഞ്, ഉമ്മ തന്നു പോയ അമ്മ നിമിഷങ്ങൾ കൊണ്ട് ഇല്ലാതായി എന്നെനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. രാജസ്ഥാനാണ് സ്വദേശമെങ്കിലും പപ്പയ്ക്ക് കേരളം വളരെയിഷ്ടമായിരുന്നു. അങ്ങനെയാണ് എറണാകുളത്ത് താമസമാക്കിയതും ബിസിനസ് തുടങ്ങിയതും. ഒരു മലയാളിയെ തന്നെ വിവാഹം കഴിക്കണമെന്നതും പപ്പയുടെ ആ ഗ്രഹമായിരുന്നു. അങ്ങനെയാണ് അമ്മ ഭാഗ്യലക്ഷ്മി പപ്പയുടെ കൈ പിടിച്ചത്.
രഘുവീർ ശരൺ റുസ്തഗി എന്നാണ് പപ്പയുടെ പേര്. റുസ്തഗി എന്നത് പപ്പയുടെ ജാതിപ്പേരാണ്. പപ്പയുടെ ബന്ധുക്കളെല്ലാം നോർത്തിലാണ്. അവിടേക്കുള്ള യാത്രകളൊക്കെ ത്രില്ലടിപ്പിക്കുന്നതായിരുന്നു. ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും കറങ്ങിയിട്ടുണ്ട്. പപ്പയ്‌ക്കൊപ്പം അവസാനമായി പോയത് 15 ദിവസം നീണ്ട കേദാർനാഥ് ബദരിനാഥ് യാത്രയായിരുന്നു. ഒരു ദിവസം ഞങ്ങൾ മലയടിവാരത്തിലൂടെ കാറിൽ യാത്ര ചെയ്യുകയായിരുന്നു.
അപ്പോൾ തൊട്ടുമുന്നിൽ റോഡ് ഇടിഞ്ഞുവീഴുന്നു. കൺമുന്നിലൂടെ മരണം വന്ന പോയ ആശ്വാസത്തിൽ പപ്പയുടെ കയ്യിൽ മുറുകെ പിടിച്ചിരുന്നു. യാത്ര കഴിഞ്ഞ് തിരികെയെത്തി ഒരു മാസത്തിനു ശേഷമാണ് പപ്പയുടെ മരണം, ഹാർട്ട് അറ്റാക്ക് ആയിരുന്നു. അന്നു ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്നേയുള്ളൂ. യാത്രകളുടെയൊന്നും ഒരു ഫോട്ടോ പോലുമില്ലെങ്കിലും ആ ഓർമചിത്രങ്ങൾ മായാതെ മനസ്സിലുണ്ട്.
എന്നെ നൃത്തവും പാട്ടുമൊക്കെ പഠിപ്പിക്കണമെന്നത് പപ്പയുടെ നിർബന്ധമായിരുന്നു. പ്രാക്ടീസിനു പോകുമ്പോൾ ക്ലാസിൽ ഇരിക്കേണ്ടല്ലോ എന്നതായിരുന്നു എന്റെ സന്തോഷം. ഒൻപതു വർഷം ഡാൻസു പഠിച്ചെങ്കിലും അഭിനയമോ സ്‌കിറ്റോ ഒന്നും ഞാൻ പരീക്ഷിച്ചിട്ടേയില്ല.
ഫാസില്‍ പുതുമുഖങ്ങളെ അണിനിരത്തി ഒരു സിനിമ ഒരുക്കി. എന്നെന്നും കണ്ണേട്ടന്റെ എന്നായിരുന്നു സിനിമയുടെ പേര്. സിനിമയുടെ റിലീസിന് രണ്ടാഴ്ച മുന്‍പ് മാത്രമാണ് സിനിമയുടെ പേര് പുറത്ത് വിട്ടത്. നായകനും നായികയും പുതുമുഖങ്ങളായിരുന്നു.
വിഷു റിലീസായിട്ടായിരുന്നു സിനിമ പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രം വിജയം നേടിയില്ല. വിഷു റിലീസായി എത്തിയ ഹരിഹരന്‍ ചിത്രം നഖക്ഷതങ്ങള്‍ ഗംഭീര വിജയം നേടുകയും ചെയ്തു. ഫാസില്‍ സിനിമയില്‍ അവതരിപ്പിച്ച പുതുമുഖങ്ങളെല്ലാം പിന്നീട് തിരക്കുള്ള അഭിനേതാക്കളായി മാറിയെങ്കിലും എന്നെന്നും കണ്ണേട്ടന്‍ സിനിമയിലൂടെ അരങ്ങേറിയ നായകനും നായികയും പിന്നീട് സിനിമകളിലൊന്നും അഭിനയിച്ചില്ല.
തിയേറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല എങ്കിലും മികച്ച ഒരു ഫാസില്‍ ചിത്രമായി ഇപ്പോഴും പ്രേക്ഷകര്‍ വിലയിരുത്തുന്ന സിനിമയാണ് എന്നെന്നും കണ്ണേട്ടന്റെ. സിനിമയിലെ പാട്ടുകളും ഇപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഗാനരചയിതാവായി തുടക്കം കുറിച്ച സിനിമ കൂടിയായിരുന്നു എന്നെന്നും കണ്ണേട്ടന്റെ. ജെറി അമല്‍ദേവായിരുന്നു സംഗീതം. മധു മുട്ടം എഴുതിയ കഥയ്ക്ക് ഫാസില്‍ തന്നെയാണ് തിരക്കഥയൊരുക്കിയത്.
കണ്ണന്‍ എന്ന റ്റൈറ്റില്‍ കഥാപാത്രമായി എത്തിയത് സംഗീത് പിള്ള ആയിരുന്നു. സംഗീതിന്റെ ആദ്യ ചിത്രവുമായിരുന്നു എന്നെന്നും കണ്ണേട്ടന്റെ. മീശമുളച്ച് തുടങ്ങുന്ന കണ്ണന്‍ എന്ന കൗമാരക്കാരനായ കഥാപാത്രത്തെ നവാഗതനായ സംഗീത് മനോഹരമാക്കുകയും ചെയ്തു. ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം എന്ന യേശുദാസ് പാടിയ സൂപ്പര്‍ഹിറ്റ് ഗാനം സിനിമയില്‍ സംഗീത് ആണ് പാടി അഭിനയിച്ചിരിക്കുന്നത്. ഗായകനും നടനുമായ കൃഷ്ണചന്ദ്രനാണ് സംഗീതിന് സിനിമയില്‍ ശബ്ദം നല്‍കിയിരിക്കുന്നത്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആസ്‌ട്രേലിയയില്‍ പഠിക്കുകയായിരുന്നു സംഗീത്. ഓസ്‌ട്രേലിയയില്‍ ജോലിചെയ്യുകയായിരുന്നു സംഗീതിന്റെ രക്ഷിതാക്കള്‍.
സിനിമയില്‍ അഭിനയിക്കുവാന്‍ വേണ്ടിയാണ് സംഗീത് കേരളത്തില്‍ എത്തുന്നത്. പിന്നീട് ഓസ്‌ട്രേലിയയിലേക്ക് മടങ്ങുകയും ചെയ്തു. പഠനത്തിന് ശേഷം ഇന്റഗ്രേറ്റഡ് മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്തു. രണ്ടായിരത്തി അഞ്ച് മുതല്‍ ബിബിഡിഓ എന്ന മള്‍ട്ടിനാഷണല്‍ പരസ്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. രണ്ടായിരത്തി എട്ടുമുതല്‍ പത്ത് വരെ ഈ കമ്പനിയുടെ ഇന്ത്യന്‍ വിഭാഗത്തിന്റെ ഭാഗമായി കുറച്ച് നാള്‍ ഇന്ത്യയിലും ജോലി ചെയ്തിരുന്നു. ഇപ്പോള്‍ കുടുംബസമേതം ന്യൂയോര്‍ക്കിലാണ് മലയാളികളുടെ പ്രിയപ്പെട്ട കണ്ണേട്ടന്‍. വന്ദനയാണ് ഭാര്യ. മൂന്ന് കുട്ടികളാണ് സംഗീതിനും വന്ദനയ്ക്കും. അര്‍ജുന്‍, അവിനാശ്, ലീല.
കണ്ണേറ്റന്റെ രാധികയായി സിനിമയില്‍ തിളങ്ങിയ നടി സോണിയ ജി നായര്‍ ആണ്. സോണിയ ബാലതാരമായിട്ടാണ് സിനിമയിലേക്ക് തുടക്കം കുറിക്കുന്നത്. മനോരഥം, തീക്കടല്‍, ഞാനൊന്ന് പറയട്ടെ തുടങ്ങിയ സിനിമകളില്‍ ബാലതാരമായി സോണിയ അഭിനയിച്ചിരുന്നു. നായികയാകുന്ന ആദ്യ സിനിമയായിരുന്നു എന്നെന്നും കണ്ണേട്ടന്റെ. ഭാഗ്യലക്ഷ്മിയാണ് സോണിയയ്ക്ക് സിനിമയില്‍ ശബ്ദം നല്‍കിയിരിക്കുന്നത്. കോട്ടയം ബിസിഎം കോളേജില്‍ പ്രിഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് സോണിയ സിനിമയില്‍ അഭിനയിക്കുന്നത്. എന്നാല്‍ ആദ്യ സിനിമയ്ക്ക് ശേഷം സോണിയ അഭിനയത്തോട് ബൈ പറയുകയായിരുന്നു. ശരറാന്തല്‍ എന്ന ദൂരദര്‍ശന്‍ സീരിയലിലും സോണിയ അഭിനയിച്ചിരുന്നു.
മികച്ചൊരു നര്‍ത്തകി കൂടിയായിരുന്നു നടി. കോളേജ് പഠനകാലത്ത് മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയുടെ കലാതിലകപട്ടവും സോണിയ നേടിയിരുന്നു. വിവാഹത്തിന് ശേഷം സോണിയ ഓസ്‌ട്രേലിയയിലേക്ക് പോകുകയാരുന്നു. എന്നാല്‍ നൃത്തപഠനം തുടരുകയും ചെയ്തു. വെസ്റ്റേന്‍ ആസ്‌ട്രേലിയന്‍ അക്കാഡമി ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സില്‍ നിന്ന് പിച്ച്ഡിയും കരസ്ഥമാക്കി സോണിയ. ഇപ്പോള്‍ നൃത്താധ്യാപിക കൂടിയാണ് കണ്ണേറ്റന്റെ രാധിക. മകള്‍ മാളവികയും നര്‍ത്തകിയും പാട്ടുകാരിയുമാണ്. കുടുംബസമേതം ഓസ്‌ട്രേയിലയിലെ പെര്‍ത്തിലാണ് താമസം.
മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുടെ നിലപാടിനെ വിമർശിച്ച് നടി പത്മപ്രിയ. അമ്മ സംഘടന അതിജീവിതയ്‌ക്കൊപ്പമാണ് എന്നു പറയുന്നത് വെറുതെയാണ്. നടിയെ ആക്രമിച്ച കേസിന്റെ പേരിൽ പുറത്തുപോയ നടിമാരെ ഉപാധികളില്ലാതെ തിരിച്ചെടുത്താലേ പറയുന്നതിൽ കാര്യമുള്ളൂവെന്നും താരം പറഞ്ഞു.
എന്നാൽ, പുറത്തുപോയവർ പുതിയ അംഗത്വ അപേക്ഷ നൽകണമെന്നാണ് അമ്മയുടെ നിലപാടെന്നും പത്മപ്രിയ പറഞ്ഞു.
സിനിമാ മേഖലയിൽ ആഭ്യന്തര പരാതി സിമിതിയുണ്ടാക്കാനും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാനും ഇടപെടൽ തേടി വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവിയുമായി കോഴിക്കോട് കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മപ്രിയ.
ആക്രമിക്കപ്പെട്ട നടിയെ സോഷ്യൽ മീഡിയയിൽ പിന്തുണച്ചവരുടെ പ്രൊഡക്ഷൻ കമ്പനികൾ നിയമം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് നടി പാർവതി തിരുവോത്ത്.
സമൂഹമാധ്യമങ്ങളിൽ പിന്തുണ അറിയിച്ചാൽ മാത്രം പോരെന്നും പാർവതി പറഞ്ഞു. ‘അതിജീവിച്ചവളെ പിന്തുണച്ച് പലരും സോഷ്യൽ മീഡിയയിൽ പറയുന്നുണ്ട്.
അവരുടെയൊക്കെ പ്രൊഡക്ഷൻ ഹൗസിൽ ഇൻറേണൽ കംപ്ലെയ്ൻറ് കമ്മിറ്റി ഉണ്ടോ എന്നുള്ളത് മീഡിയയും വനിതാ കമ്മീഷനും കണ്ടുപിടിക്കണം.
എല്ലാവരും പിന്തുണയ്ക്കുന്നു എന്ന ഹെഡ്‌ലൈൻ മാത്രം വന്നിട്ടുപോയാൽ പോരാ. നിയമപരമായിട്ട് കംപ്ലെയിൻറ് സെൽ പ്രൊഡക്ഷൻ കമ്പനികളിലുണ്ടോ എന്ന് പരിശോധിച്ചാൽ ഒരു ശതമാനം പോലും ഇല്ല എന്നു കണ്ടുപിടിക്കാനാവുമെന്നും പാർവതി പറഞ്ഞു.
വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങളായ നടിമാരായ പാർവതി, പത്മപ്രിയ, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദാമോദരൻ, സംവിധായിക അഞ്ജലി മേനോൻ എന്നിവരാണ് സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയത്.