ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ സ്റ്റോക്ക് ഓൺ ട്രെൻഡിൽ ഉള്ള മകളുടെ ഒപ്പം താമസിക്കാൻ എത്തിയ പിതാവ് മരണമടഞ്ഞു. ചീഡിലിൽ താമസിക്കുന്ന രമ്യയുടെ പിതാവാണ്. എറണാകുളം പാറക്കടവ് സ്വദേശി മോഹൻ ആണ് സ്റ്റോക്ക് ഓൺ ട്രെൻഡ് റോയൽ സ്റ്റോക്ക് ഹോസ്പിറ്റലിൽ വെച്ച് മരണമടഞ്ഞത്. ഏതാനും ദിവസം മുൻപാണ് അദ്ദേഹം യുകെയിൽ എത്തിച്ചേർന്നത്.
രമ്യയുടെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വളരെ സങ്കടകരമായ ഒരു വേർപാടിന്റെ വാർത്തയാണ് മലയാളം യുകെ ന്യൂസ് ഇന്ന് വായനക്കാരിലേയ്ക്ക് എത്തിക്കുന്നത്. ഒട്ടേറെ പ്രതീക്ഷയും സ്വപ്നങ്ങളുമായി യുകെയിലെത്തിയ മലയാളി യുവതി അകാലത്തിൽ നിര്യാതയായി. 37 വയസ്സ് മാത്രം പ്രായമുള്ള ടീനാ മോൾ സക്കറിയയാണ് ക്യാൻസർ രോഗത്തെ തുടർന്ന് മരണമടഞ്ഞത്.
വെറും ഒന്നരവർഷം മുൻപ് മാത്രമാണ് ഭർത്താവും രണ്ടു മക്കളുമായി ടീനാമോൾ യുകെയിൽ എത്തിയത്. ഇതിനിടെ സ്തനാർബുദം തിരിച്ചറിയുകയായിരുന്നു. ചികിത്സയിലൂടെ ജീവിതം തിരികെ പിടിക്കാമെന്ന പ്രത്യാശയിലായിരുന്നു ടീന . ചികിത്സയിൽ ഉടനീളം സ്റ്റോക്ക് ഓൺ ട്രെൻഡിലെ മലയാളി സമൂഹത്തിൻ്റെ എല്ലാവിധ പിന്തുണയും ടീനയ്ക്കും കുടുംബത്തിനും ലഭിച്ചിരുന്നു. സ്റ്റോക്ക് ഓൺ ട്രെൻഡിൽ കെയർ അസിസ്റ്റൻറ് ആയി ആണ് ടീന ജോലി ചെയ്തിരുന്നത്.
പൊതുദർശനത്തിന്റെയും മൃത സംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ടീന മോൾ സക്കറിയയയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാം മലയാളി ബിജു ജോസഫ് (54) നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ (BCMC) സജീവ പ്രവർത്തകനും സീറോ മലബാർ സഭയുടെ സെൻറ് ബെനഡിക് മിഷൻ സാറ്റ്ലി ഇടവകാംഗവുമായിരുന്നു പരേതൻ.
യുകെയിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായ ബിജു ജോസഫ് കേരളത്തിൽ കൊട്ടിയൂർ നെടുംകല്ലേൽ കുടുംബാംഗമാണ്.
പൊതുദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ബിജു ജോസഫിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ന്യൂ കാസിലിൽ താമസിക്കുന്ന മലയാളി ദമ്പതികളുടെ മകൾ മരണമടഞ്ഞു. മാത്യു വർഗീസ് ഇല്ലിക്കലിന്റെയും ജോമോൾ മാത്യുവിന്റെയും മകളായ ജോന എൽസ മാത്യുവാണ് 14 -ാം വയസ്സിൽ മരണമടഞ്ഞത്. എറണാകുളം ജില്ലയിലെ പിറവം സ്വദേശികളാണ് ജോനയുടെ മാതാപിതാക്കൾ.
കഴിഞ്ഞ കുറെ നാളുകളായി ലുക്കീമിയ ബാധിതയായി ചികിത്സയിൽ ആയിരുന്നു ജോന . ന്യൂ കാസില്‍ റോയല്‍ വിക്ടോറിയ ഇന്‍ഫിര്‍മറി ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. എറിക് എൽദോ മാത്യു ആണ് സഹോദരൻ.
ബെഡ്ലിങ്ടൺ സെന്റ് ബെനറ്റ് കാത്തലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു ജോന. 2022ലാണ് ജോനയുടെ അമ്മയും നേഴ്സുമായ ജോമോൾ മാത്യു യുകെയിൽ എത്തിയത്. പിന്നീട് കുടുംബവും യുകെയിലേക്ക് വരുകയായിരുന്നു .
ജോനയുടെ മൃതസംസ്കാരം നാട്ടിൽ വച്ച് നടത്താനാണ് കുടുംബം താൽപര്യപ്പെടുന്നത്. പിറവം രാജാധി രാജ യാക്കോബായ സുറിയാനി പള്ളിയാണ് ജോനയുടെ മാതാപിതാക്കളുടെ മാതൃ ഇടവക. പൊതുദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ജോന എല്‍സ മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലെസ്റ്ററിൽ താമസിക്കുന്ന അഖിൽ സൂര്യകിരൺ (32) നിര്യാതനായി. കേരളത്തിൽ കോഴിക്കോട് സ്വദേശിയായ അഖിലിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. റോയൽ മെയിലിലാണ് അഖിൽ ജോലി ചെയ്തിരുന്നത്.
പഠനത്തിനായി എത്തിയ അഖിൽ പിന്നീട് സ്റ്റേബാക്ക് വിസയിൽ യുകെയിൽ കഴിയുമ്പോഴാണ് മരണം സംഭവിക്കുന്നത്. ജോലികഴിഞ്ഞ് താമസസ്ഥലത്ത് സുഹൃത്തുക്കൾ എത്തിയപ്പോഴാണ് അഖിലിന് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസിൽ അറിയിച്ചതിനാൽ കൂടുതൽ അന്വേഷണങ്ങൾക്കായി മൃതദേഹം ലെറ്റർ റോയൽ ഇൻഫർമറി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അഖിൽ സൂര്യകിരണിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സന്തോഷവും പൊട്ടിച്ചിരിയും നിറഞ്ഞുനിന്ന വീട് ശോകമൂകമായി. എവിടെയും കണ്ണീരിന്റെ വിതുമ്പലുകൾ മാത്രം. ഏതാനും ദിവസം മുൻപ് മാത്രം പാലുകാച്ചല്‍ നടന്ന സ്വന്തം വീടിൻറെ സ്വിമ്മിങ് പൂളിൽ വീണ് അയർലൻഡ് മലയാളിയുടെ മകൻ മരണമടഞ്ഞു. അയർലൻഡിലെ കിൽഡെയർ അറ്റായിൽ താമസിക്കുന്ന പത്തനംതിട്ട ചന്ദനപ്പള്ളി ഇടത്തിട്ട കോട്ടപ്പുറത്ത് ലിജോ കെ. ജോയിയുടെയും ലീന ഉമ്മന്റെയും ഇളയ മകൻ ജോർജ് സ്ഖറിയ (2) ആണ് മരിച്ചത്. ജോർജിന്റെ മാമ്മോദീസായ്ക്കും പാലുകാച്ചലിനും വേണ്ടിയാണ് കുടുംബം അയർലൻഡിൽ നിന്ന് എത്തിയത്. മെയ് 19-ാം തീയതി തിരിച്ചു പോകാനിരിക്കെയാണ് ദാരുണാന്ത്യം വന്നെത്തിയത് .
വീടിൻറെ മുറ്റത്തെ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി വീടിനോട് ചേർന്നുള്ള നീന്തൽ കുളത്തിൽ അപ്രതീക്ഷിതമായി വീഴുകയായിരുന്നു. ഉടനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോർജിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം മൂന്നിന് ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടത്തി.
മെയ് രണ്ടിനായിരുന്നു കുഞ്ഞിൻറെ മാമ്മോദീസ . തുടർന്ന് മെയ് 6 – ന് ആണ് ഗൃഹപ്രവേശനം നടത്തിയത്. ആ സന്തോഷത്തിനിടയിലാണ് ദുരന്തം വന്നു ഭവിച്ചത്. ജോണും ഡേവിഡും ആണ് മരിച്ച ജോർജിന്റെ സഹോദരർ.
ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒട്ടേറെ സ്വപ്നങ്ങളുമായി യുകെയിലെത്തി രണ്ടുവർഷം തികയും മുമ്പ് മലയാളി നേഴ്സ് മരണമടഞ്ഞു. ഗ്ലോസ്റ്ററിലെ സ്ട്രൗഡില്‍ താമസിക്കുന്ന മലയാളി നേഴ്സ് വിന്‍സി കാഞ്ഞിരപറമ്പില്‍ വര്‍ഗീസ് (39) ആണ് മരണത്തിന് കീഴടങ്ങിയത്. ക്യാൻസർ രോഗം അധികരിച്ചതിനെ തുടർന്ന് വിൻസി നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. നാട്ടിൽ ചികിത്സയിലിരിക്കെയാണ് വിൻസി മരണത്തിന് കീഴടങ്ങിയത്.
മുക്കാട്ടുകര കണ്ണനായ്ക്കൽ കാഞ്ഞിരപറമ്പിൽ വറതുണ്ണിയുടെയും റോസിയുടെയും മകളാണ്. കുമ്പളങ്ങാട് മേലിട്ട് റിജു മോൻ ആണ് വിൻസിയുടെ ഭർത്താവ്. 9 , 8, 6 ക്ലാസുകളിൽ പഠിക്കുന്ന അന്ന മരിയ, ഏഞ്ചല്‍ മരിയ, ആഗ്ന മരിയ എന്നിവരാണ് മക്കൾ.
സ്ട്രൗഡ് ആശുപത്രിയില്‍ നേഴ്സായി ജോലി ചെയ്യുകയായിരുന്ന വിന്‍സി. ഇതിനിടെ ക്യാൻസർ രോഗം തിരിച്ചറിയുകയായിരുന്നു . തുടർ ചികിത്സയ്ക്കായി ഏപ്രിൽ അവസാനത്തോടെ ആണ് വിൻസി നാട്ടിൽ എത്തിയത് .
മരണ വിവരം അറിഞ്ഞ് ഭർത്താവ് റിജോയും മക്കളും യുകെയിൽ നിന്ന് നാട്ടിൽ എത്തിയിട്ടുണ്ട് . സംസ്കാരം ഇന്ന് 11 – ന് അത്താണി പരിശുദ്ധ വ്യാകുലമാതാവിൻ പള്ളിയിൽ.
വിൻസിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ബെന്നി അഗസ്റ്റിൻ
കാർഡിഫ്: കാർഡിഫിന്റെ കണ്ണിലുണ്ണിയായിരുന്ന ആശിഷിന് ജനഹൃദയങ്ങളുടെ അന്തിമോപചാരം ഇന്ന് 6 മെയ് കാർഡിഫ് സെന്റ് കാഡോൿസ് കത്തോലിക്ക (CF3 5LQ) പള്ളിയിൽ വച്ച് അർപ്പിക്കപ്പെടുന്നതായിരിക്കും. രാവിലെ 9 മണി മുതൽ പള്ളി ഹാളിൽ വച്ച് പൊതു ദർശനം തുടങ്ങും.10 മണിക്ക് ശവസംസ്കാര പ്രാർത്ഥനകളോടെ മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുകയും തുടർന്ന് വിശുദ്ധ കുർബാനയും അർപ്പിക്കപ്പെടുന്നതുമായിരിക്കും. വീണ്ടും 12.30 മുതൽ ദൂരെ നിന്നും അന്തിമോപചാരം അർപ്പിക്കുവാൻ വരുന്നവർക്ക് പൊതുദർശനം ഉണ്ടായിരിക്കും. 4.15ന് അവസാന പ്രാർത്ഥനയോടെ പള്ളിയിൽ നിന്നും തോൺഹിൽ (CF14 9UB) സെമിട്രിയിലേക്കുള്ള അന്തിമ യാത്ര തുടങ്ങും. വെയിൽസ് ക്നാനായ മിഷൻ ഡയറക്ടർ ഫാ: അജൂബ് തോറ്റനാനിയിൽ, സിറോ മലബാർ കാർഡിഫ് മിഷൻ ഡയറക്ടർ ഫാ: പ്രജിൽ പണ്ടാരപ്പറമ്പിൽ, എന്നിവർ ആത്മീയ നേതൃത്വം നൽകുന്നു.
ഏപ്രിൽ 11 ന് അർബുദരോഗത്തെ തുടർന്ന് ആശിഷ് (35) നിര്യാതനായിരുന്നു. കോട്ടയം ജില്ലയിലെ കൂടല്ലൂർ സ്വദേശിയും ഇപ്പോൾ കാർഡിഫ് ക്നാനായ സമൂഹത്തിലെ ആദ്യകാല കുടിയേറ്റക്കാരായ തയ്യിൽ ശ്രീ. തങ്കച്ചന്റെയും ശ്രീമതി. ബെസ്സിയുടെയും മകനായ ആശിഷ് അയർലണ്ടിലുള്ള ആഷ്ലി സഹോദരിയാണ്. ആശിഷ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. റെഡ്ഡിങ്ങിൽ അക്കൗണ്ടിംഗ് ജോലി ചെയ്യുന്ന മെറിൻ ആണ് ഭാര്യ, മകൻ ജൈടൻ(4). സഹോദരി ആഷ്ലി അയർലണ്ടിൽ ഭർത്താവിനോടൊപ്പം താമസിക്കുന്നു. യുക്മയുടെ മുൻ വെയിൽസ് റീജിയണൽ പ്രസിഡന്റ് ബിനു കുര്യാക്കോസിന്റെ സഹോദരി പുത്രനാണ് ആശിഷ്.
കാർഡിഫിലെ മാത്രമല്ല യുകെയിലെ യുവജനതക്ക് എപ്പോഴും ഒരു മാർഗദർശിയായിരുന്നു ആശിഷ്. ആശിഷ് ഒരു നല്ല ഡാൻസ് കൊറിയോഗ്രാഫർ ആയിരുന്നു. ഏഷ്യാനെറ്റ് ഡാൻസ് ഷോയിൽ പങ്ക്കെടുത്തിരുന്നു. കാർഡിഫിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് ആയ കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേടും തൂണായിരുന്നു ആശിഷ്. അതുപോലെ ആശിഷ് വളരെ നല്ല ഒരു നമ്പർ വൺ ബാഡ്മിന്റൺ പ്ലയെർ കൂടിയായിരുന്നു. ദേശീയതലത്തിൽ വളരെയേറെ ബാഡ്മിന്റൺ മത്സരങ്ങളിൽ ചാമ്പ്യൻ ആയിരുന്നു. ആശിഷ് ഒരു നല്ല വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. എല്ലാവരോടും എപ്പോഴും വളരെ സ്നേഹത്തോടെ മാത്രമേ ഇടപെടുകയുള്ളു. മുപ്പത്തഞ്ചു വർഷത്തെ ഈ ചെറിയ ജീവിതം കൊണ്ട് കുടുംബക്കാർക്കും സമുദായത്തിലുള്ളവർക്കും നാട്ടുകാർക്കും സ്നേഹത്തിന്റെ നറുമലരുകൾ നേർന്ന ആശിഷിനെ സ്മരിക്കാം.
ആദ്യമായി ആളുകളെ കണ്ടതിനുശേഷം തന്റെ നർമ്മവും കുസൃതി നിറഞ്ഞ പുഞ്ചിരിയും കൊണ്ട് മായാത്ത ഒരു മുദ്ര പതിപ്പിച്ച ഒരാളായിരുന്നു ആശിഷ്. ആളുകളെ ഒരുമിച്ച് കൊണ്ടുവരാനും എല്ലാവരുമായും എപ്പോഴും നല്ല ബന്ധം പുലർത്താനും അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു.
മകന്റെ അകാല വിയോഗത്തിൽ വ്യസനിക്കുന്ന മാതാപിതാക്കൾക്കും കുടുംബത്തിനും, യുക്മ ദേശീയ നേതൃത്വവും യുക്മ ന്യൂസും അനുശോചനം അറിയിക്കുകയും ആശിഷിന്റെ നിത്യശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുകയും അന്തിമോപചാരം അർപ്പിക്കുകയും ചെയ്യുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ന്യൂസ് ഡെസ്ക്. മലയാളം യുകെ . പ്രസിദ്ധീകരണത്തിൽ യൂറോപ്പിൽ മുൻനിരയിലുള്ള മലയാളം യുകെ ന്യൂസിൻ്റെ ഡയറക്ടർ ബോർഡ് മെമ്പറും, സീനിയർ അസ്സോസിയേറ്റ് എഡിറ്ററുമായ ഷിബു മാത്യുവിൻ്റെ ഭാര്യാ പിതാവ് ജോസഫ് മാത്യൂ വാലുമ്മേൽ (86) നിര്യാതനായി. തിങ്കളാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. ഉദര സംബന്ധമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. മുൻ മന്ത്രി പി ജെ ജോസഫിൻ്റെ സന്തത സഹചാരിയും കേരളാ കോൺഗ്രസിൻ്റെ ആദ്യ കാല പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചിട്ടുള്ള വ്യക്തിത്വത്തിൻ്റെ ഉടമയുമായിരുന്നു. പുറപ്പുഴ സർവ്വീസ് സഹകരണ ബാങ്കിൻ്റെ വൈസ് പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലുപരി ആദ്ധ്യാത്മിക വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ജോസഫ് മാത്യു, കുണിഞ്ഞി സെൻ്റ്. ആൻ്റണീസ് ദേവാലയത്തിൻ്റെ ട്രസ്റ്റിയായി പത്തോളം വർഷങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. എളിമ കൊണ്ടും ലാളിത്യം കൊണ്ടും നാട്ടുകാർ ജോസഫ് മാത്യുവിനെ വാലുമ്മേൽ ചേട്ടായി എന്നാണ് വിളിച്ചിരുന്നത്.
മൃതസംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് സ്വഭവനത്തിൽ ആരംഭിക്കും. തുടർന്ന് വിലാപയാത്രയായി കുണിഞ്ഞി സെൻ്റ് ആൻ്റണീസ് ദേവാലയത്തിലേയ്ക്ക് നീങ്ങും. ദേവാലയത്തിലെ അന്തിമ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം കുടുംബ കല്ലറയിൽ സംസ്കരിക്കും.
വെള്ളിയാമറ്റം പുരയിടത്തിൽ കുടുംബാംഗം മേരി ജോസഫാണ് ഭാര്യ. മക്കൾ റോയി ജോസ്, റീനാ ജോസ്, റെജി ജോസ് എന്നിവരും ബെറ്റി റോയ്, ഷിബു മാത്യൂ, സോണിയ റെജി എന്നിവർ മരുമക്കളുമാണ്.
പരേതൻ്റെ വേർപാടിൽ മലയാളം യുകെ ന്യൂസിൻ്റെയും പ്രിയ വായനക്കാരുടെയും അകമഴിഞ്ഞ ദുഃഖം രേഖപ്പെടുത്തുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബേസിങ്സ്റ്റോക്കിൽ താമസിക്കുന്ന ഫിലിപ്പ് കുട്ടി കേരളത്തിലേയ്ക്കുള്ള വിമാന യാത്രയ്ക്കിടെ അന്തരിച്ചു . ഭാര്യാ മാതാവിൻറെ മരണവിവരമറിഞ്ഞാണ് അദ്ദേഹം നാട്ടിലേയ്ക്ക് തിരിച്ചത്. യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം മുംബൈയിൽ ഇറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുകെയിലെ കലാസാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ഫിലിപ്പ് കുട്ടി. അറിയപ്പെടുന്ന ഒരു ചെണ്ടമേള വിദഗ്ധനായിരുന്നു അദ്ദേഹം. കേരളത്തിൽ ചിങ്ങവനം കോണ്ടൂർ സ്വദേശിയാണ് . ബേസിങ്സ്റ്റോക്കിലെ ഹോസ്പിറ്റലിൽ തിയേറ്റർ നേഴ്സായ സജിനിയാണ് ഭാര്യ. ഡോക്ടർ ആയ മകൾ റിച്ചുവും ഭർത്താവും ഓസ്ട്രേലിയയിൽ ആണ്. സക്കറിയ ആണ് മകൻ. മാതാവിൻറെ അസുഖം അധികരിച്ചതിനെ തുടർന്ന് ഭാര്യയും മകളും നേരത്തെ കേരളത്തിൽ എത്തിയിരുന്നു. ഫിലിപ്പ് കുട്ടിയുടെ നിര്യാണം കടുത്ത ആഘാതമാണ് ബേസിങ്സ്റ്റോക്ക് മലയാളികളിൽ സൃഷ്ടിച്ചത്. വിവിധ മലയാളി സംഘടനകളുടെ പ്രവർത്തനങ്ങളിൽ തന്റെ സൗമ്യമായ ഹൃദ്യവുമായ ഇടപെടലുമായി അദ്ദേഹം എന്നും നിറസാന്നിധ്യമായിരുന്നു.
ഫിലിപ്പ് കുട്ടിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.