Obituary

രണ്ടു പതിറ്റാണ്ടായി യുഎഇയിലെ മാധ്യമ, സാമൂഹിക രംഗത്ത് സജീവമായിരുന്ന വി.എം. സതീഷ് (53) നിര്യാതനായി. ഇന്നലെ അർധരാത്രി അജ്മാനിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വീസ റദ്ദാക്കിയ ശേഷം നാട്ടിലേക്കു മടങ്ങിയ സതീഷ് കഴിഞ്ഞ ദിവസം സന്ദർശക വീസയില്‍ വീണ്ടും യുഎഇയിൽ എത്തിയതായിരുന്നു. ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സതീഷിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും രാത്രിയോടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
കോട്ടയം ഇത്തിത്താനം വഴിപ്പറമ്പിൽ മാധവന്റെയും തങ്കമ്മയുടെയും മകനായ സതീഷ് മുംബൈ ഇന്ത്യൻ എക്സ്പ്രസിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. യുഎഇയിലെത്തിയ ശേഷം ഒമാൻ ഒബ്സർവർ, എമിറേറ്റ്സ് ടുഡേ, സെവൻ ഡേയ്സ് എമിറേറ്റ്സ് 24X7, ഖലീജ് ടൈംസ് എന്നിവിടങ്ങളിൽ ജോലി ചെയ്തു. പിന്നീട് സ്വന്തം സംരംഭങ്ങളുമായി നീങ്ങുകയായിരുന്നു.
ഗൾഫിലെ തൊഴിലാളികളുടെ ജീവിതത്തെപ്പറ്റിയുള്ള വാർത്തകളും ലേഖനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രവാസികളുടെയും കുടിേയറ്റ തൊഴിലാളികളുടെയും പ്രശ്നങ്ങൾ സർക്കാരുകളുടെ ശ്രദ്ധയിലെത്തിക്കാൻ സതീഷ് നിരന്തരം ശ്രമിച്ചിരുന്നു. ‘ഡിസ്ട്രെസിങ് എൻകൗണ്ടേഴ്സ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: മായ. മക്കൾ: ശ്രുതി, അശോക് കുമാർ. ഇന്ന് വൈകിട്ട് മൂന്നിന് സോനാപൂർ എംബാമിങ് സെന്ററിൽ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഉണ്ട്. മൃതദേഹം രാത്രിയോടെ നാട്ടിലെത്തിക്കും. സതീഷിന്റെ നിര്യാണത്തിൽ യുഎഇയിലെ മാധ്യമപ്രവര്‍ത്തകരും സംഘടനകളും അനുശോചിച്ചു.

നടി ഭാനുപ്രിയയുടെ മുന്‍ഭര്‍ത്താവും പ്രശസ്ത ഫോടോഗ്രാഫറുമായ ആദര്‍ശ് കൗശാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. യു.എസില്‍ വെച്ചായിരുന്നു അന്ത്യം. വിവരമറിഞ്ഞ് നടി യു.എസിലേക്ക് തിരിച്ചതായാണ് സൂചന.

1998 ലായിരുന്നു ഇരുവരുടെയും വിവാഹം. 2005ല്‍ വേര്‍പിരിഞ്ഞ ഇവര്‍ക്ക് ഒരു മകളുണ്ട്.

തെലുങ്ക് സിനിമയായ സിതാര എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് ഭാനുപ്രിയ സിനിമ ലോകത്തിലേക്ക് വരുന്നത്. 25 ഓളം തെലുഗു സിനിമകളിലും, 30 ഓളം തമിഴ് സിനിമകളിലും 14 ഓളം ഹിന്ദി സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിൽ വളരെ കഴിവുള്ള ഒരു വ്യക്തിയാണ് ഭാനുപ്രിയ. തന്റെ പ്രശസ്ത സിനിമകളിലെല്ലാം തന്നെ ഡാൻസിന്റെ ആസ്പദമാക്കിയുള്ള വേഷങ്ങൾ തന്നെയാണ് ഭാനുപ്രിയ ചെയ്തിരിക്കുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതാംഗവും ഗ്രന്ഥകാരനും പ്രഭാഷകനുമായ റവ. ഡോ. പോൾ മണവാളൻ (83) അന്തരിച്ചു. ഹൃദയാഘാതം മൂലം വെള്ളിയാഴ്ച രാത്രി ഒന്പതോടെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലായിരുന്നു അന്ത്യം. ഇളവൂര്‍ സെന്റ് ആന്റണി പള്ളിയിലെ ഇടവക തിരുന്നാളിനൊരുക്കമായ നൊവേന കുര്‍ബ്ബാനയില്‍ പങ്കെടുത്ത് വചന സന്ദേശം പങ്കുവച്ച ശേഷം അനുജന്‍ വറീതിന്റെ വസതിയില്‍ വന്ന് അത്താഴം കഴിച്ച് അല്പം വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പോളച്ചനെ ഉടന്‍ തന്നെ അങ്കമാലി LF ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച അച്ചന്‍ ദേഹാസ്വാസ്ഥ്യം വകവയ്ക്കാതെ ഡോക്ടറുടെ അടുത്തേയ്ക്ക് നടന്നു കയറുന്നതിനിടെ പൊടുന്നനെയായിരുന്നു ഹൃദയസ്തംഭനം ഉണ്ടാവുകയും പോളച്ചന്‍ ഈ ലോകത്തോട് യാത്രപറയുകയും ചെയ്തു.

സ്റ്റോക്ക് ഓൺ ട്രെന്റിലെ ജോസ് ആന്റണി – ബെല്ല ദമ്പതികളുടെ ബന്ധുവായ അച്ചൻ 2016 ജൂണിൽ യുകെ സന്ദർശിക്കാൻ എത്തിയിരുന്നു. ജൂലൈ മാസത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തിയ അച്ചൻ 2016 ജൂലൈ മൂന്നാം തിയതി സ്റ്റോക്ക് ഓൺ ട്രെന്റിൽ നടന്ന പെരുന്നാളിന്റെ മുഖ്യ കാർമ്മികനായിരുന്നു. മണവാളനച്ചൻ അന്ന് നൽകിയ പെരുന്നാൾ സന്ദേശം സ്റ്റോക്ക് വിശ്വാസികളെ സംബന്ധിച്ചിടത്തോളം എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ പോന്ന മനോഹരമായ ജീവിതാനുഭവങ്ങൾ ആയിരുന്നു.

സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് എളവൂർ സെന്‍റ് ആന്‍റണീസ് (കുന്നേൽ) പള്ളിയിൽ. മൃതദേഹം ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.30ന് എടക്കുന്ന് പ്രീസ്റ്റ് ഹോമിലെത്തിക്കും. 4.30 മുതൽ എളവൂരിലെ വീട്ടിൽ പൊതുദർശനം. തിങ്കളാഴ്ച രാവിലെ 11ന് എളവൂർ സെന്‍റ് ആന്‍റണീസ് പള്ളിയിൽ പൊതുദർശനം. മെത്രാന്‍മാരുടെ കാർമികത്വത്തിലായിരിക്കും സംസ്കാരശുശ്രൂഷകൾ.

എളവൂർ പരേതരായ മണവാളൻ മാത്യു-മറിയം ദന്പതികളുടെ മകനായി 1935 ഒക്ടോബർ ഒന്പതിനായിരുന്നു ജനനം. 1963 മാർച്ച് 10നു കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. മലയാളസാഹിത്യത്തിൽ എംഎയും പിഎച്ച്ഡിയും നേടി. നോർത്ത് പറവൂർ, അങ്കമാലി പള്ളികളിൽ സഹവികാരിയായും പടിഞ്ഞാറേ ചേരാനല്ലൂർ, കാർഡിനൽ നഗർ, കാക്കനാട്, ചെങ്ങന്പുഴ നഗർ, എൻജിഒ ക്വാർട്ടേഴ്സ്, ചെങ്ങമനാട്, മംഗലപ്പുഴ പള്ളികളിൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. തൃക്കാക്കര ഭാരതമാതാ കോളജിലും മംഗലപ്പുഴ, കാർമൽഗിരി, റൊഗാത്തെ സെമിനാരികളിൽ പ്രഫസർ, വൈക്കം സെന്‍റ് സേവ്യേഴ്സ് കോളജ് പ്രിൻസിപ്പൽ, അങ്കമാലി ലിറ്റിൽ ഫ്ളവർ, എറണാകുളം ലിസി, ചുണങ്ങംവേലി നിവേദിത, വിൻസന്‍റ് ഡിപോൾ സെൻട്രൽ കൗണ്‍സിൽ എന്നിവയുടെ സ്പിരിച്വൽ ഡയറക്ടർ എന്നീ നിലകളിലും സേവനം ചെയ്തു. നിരവധി വേദികളിൽ പ്രഭാഷണങ്ങൾ നടത്തി. ഇരുപതു ഗ്രന്ഥങ്ങൾ രചിച്ചു. ലൂക്കാ സുവിശേഷം ധ്യാനവും വ്യാഖ്യാനവും ആണ് ഒടുവിൽ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥം.

ദീർഘനാളായി നിവേദിതയിലും തുടർന്ന് എടക്കുന്ന് പ്രീസ്റ്റ്ഹോമിലും വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സഹോദരങ്ങൾ: വറീത് (റിട്ട. ടെൽക്ക് എൻജിനിയർ), ജോസഫ് (ഫെഡറൽ ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ), ജയിംസ് (നാഷണൽ ടെക്സ്റ്റൈയിൽ കോർപറേഷൻ റിട്ട. മാനേജർ), സിസ്റ്റർ ആനി മണവാളൻ എസ്എബിഎസ് (തിരുമുടിക്കുന്ന്), സിസ്റ്റർ ലിറ്റിൽ ട്രീസ എസ്എബിഎസ് (ആറ്റുപുറം), സിസ്റ്റർ റെയ്സി മണവാളൻ എസ്എബിഎസ് (ആലുവ), പരേതരായ സിസ്റ്റർ കനീസിയ സിഎംസി, സെബാസ്റ്റ്യൻ.

ബാത്ത് : ബാത്തിലെ മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തികൊണ്ട് ഒരു മലയാളി കൂടി ഈ ലോകത്തോട് വിട പറഞ്ഞു . ബാത്തില്‍ താമസിക്കുന്ന ചേര്‍പ്പുങ്കല്‍ സ്വദേശി പനക്കതോട്ടത്തില്‍ ജോസഫ് സക്കറിയ 52 (സാജന്‍) ആണ് മരണപ്പെട്ടത് . 2004 മുതല്‍ രോഗബാധിതനായിരുന്നു ജോസഫ് സ്‌ക്കറിയ . ഇന്നലെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം 7.30ന് മരണപ്പെടുകയായിരുന്നു.

പരേതന് ഭാര്യയും രണ്ടു പെണ്‍കുട്ടികളുമുണ്ട് . ഭാരൃ മേരി റോസില , മക്കള്‍ ഗ്ലാഡിസ് , ഗലേക്‌സി രണ്ടുപേരും യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നു . ബാത്ത് മലയാളി സമൂഹം എല്ലാ സഹായങ്ങളും നല്‍കി ദുഖിതരായ കുടുംബത്തോടൊപ്പമുണ്ട് . ഇദ്ദേഹത്തിന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

പിറന്നാൾ ദിനത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു. വെണ്ണിക്കുളം ഗവൺമെന്‍റ് പോളിടെക്നിക് ഓട്ടോ മൊബൈൽ എൻജിനിയറിംഗ് ഒന്നാം വർഷ വിദ്യാർഥി പത്തനംതിട്ട കൊടുന്തറ പ്രണവത്തിൽ പ്രസന്നൻപിള്ളയുടെ മകൻ പി.ജി. പ്രണവാ(19)‌ണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ മണിമലയാറ്റിലെ കോമളത്ത് അന്പലക്കടവിലായിരുന്നു അപകടം.

സുഹൃത്തുക്കളും ഒന്നിച്ചു പിറന്നാൾ ആഘോഷിക്കുന്നതിനിടയിൽ വസ്ത്രത്തിൽ പുരണ്ട ചായം കഴുകിക്കളയാൻ കടവിലെത്തി വെള്ളത്തിലിറങ്ങുന്നതിനിടയിൽ മണലൂറ്റിയ കയത്തിൽ അകപ്പെടുകയായിരുന്നു. സുഹൃത്തുക്കളുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻതന്നെ വെള്ളത്തിൽനിന്നെടുത്തു പുഷ്പഗിരി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. അമ്മ: ഗിരിജ (മുത്തൂറ്റ് ആശുപത്രി, പത്തനംതിട്ട). സഹോദരി: ദേവനന്ദ.

ക്യൂബൻ കമ്മ്യൂണിസ്റ്റ് നേതാവ് ഫിഡൽ കാസ്ട്രോയുടെ മൂത്ത മകൻ‌ ജീവനൊടുക്കി. മോസ്കോയിലായിരുന്നു ബലാർട്ട് ഉന്നതവിദ്യാഭ്യാസം നേടിയത്. പിന്നീട് രാജ്യത്തിന്റെ ഉന്നത ആണവശാസ്ത്രജ്ഞനാകുക‍യും ചെയ്തു. ക്യൂബൻ കൗൺസിൽ ഓഫ് സ്റ്റേറ്റിന്റെ ശാസ്ത്രവിഭാഗം ഉപദേഷ്ടാവായിരുന്നു ബലാർട്ട്. ക്യൂബ അക്കാഡമി ഓഫ് സയൻസിന്റെ ഉപാധ്യക്ഷൻ കൂടിയായിരുന്നു അദ്ദേഹം. ഫിഡൽ ഏയ്ഞ്ചൽ കാസ്ട്രോ ഡിയാസ് ബലാർട്ട് (68) ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാവിലെ ഹവാനയിലായിരുന്നു സംഭവം.

കടുത്ത വിഷാദരോഗത്തെ തുടർന്ന് മാസങ്ങളോളമായി ചികിത്സയിലായിരുന്നു അദ്ദേഹം. ക്യൂബൻ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കാസ്ട്രോയുടെ മക്കളിൽ ഏറ്റവും അധികം വിദ്യാഭ്യാസം നേടിയ ആളായിരുന്നു ബലാർ‌ട്ട്. ഫിഡലിറ്റോ എന്നാണ് ബലാർട്ടിനെ വിളിച്ചിരുന്നത്. പിതാവ് ഫിഡൽ കാസ്ട്രോയുമായുള്ള രൂപ സാദൃശ്യമായിരുന്നു ഈ വിളിപ്പേരിന് ബലാർട്ടനെ അർഹനാക്കിയത്. കാസ്ട്രോയുടെ ആദ്യ ഭാര്യ മിർത ഡിയാസ് ബലാർട്ട് ഗുട്ടറസിലാണ് ബലാർട്ട് ജനിച്ചത്. നിയമ വിദ്യാർഥിയായിരിക്കുമ്പോഴാണ് മിർതയെ കാസ്ട്രോ വിവാഹം ചെയ്യുന്നത്.

ലണ്ടന്‍ :  ഹീത്രോ മലയാളികളുടെ മാതാവ് തങ്കമ്മ ജോണ്‍ ചിറ്റലപള്ളി ( 69  ) യുടെ ശവസംസ്കാരം ഫെബ്രുവരി  10 ശനിയാഴ്ച ആഷ്‌ഫോര്‍ഡില്‍ വച്ച് . ഹീത്രോയ്ക്ക് സമീപം ബെഡ്ഫോണ്ടില്‍ താമസിക്കുന്ന ഗീത ജോസഫിന്റെയും ജോസഫ്‌ ലൂക്കോസ്സിന്റെയും  ( സല്‍ജെയ് ലൂക്കോസ് )  മാതാവാണ് തങ്കമ്മ ജോണ്‍ ചിറ്റലപള്ളി . നാട്ടില്‍ കുട്ടനാട്  –  തലവടി സ്വദേശിയാണ് തങ്കമ്മ ജോണ്‍ . കഴിഞ്ഞ ഏഴ് മാസമായി മക്കളോടൊപ്പം യുകെയില്‍ കഴിയുകയായിരുന്നു തങ്കമ്മ . എന്നാല്‍  ഇക്കഴിഞ്ഞ ജനുവരി പത്തൊന്‍പതാം തീയതി ഹൃദയസംബന്ധമായ രോഗത്താല്‍ ഹെയര്‍ ഫീല്‍ഡ് ഹോസ്പിറ്റലില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു . ശസ്ത്രക്രീയ വിജയമായിരുന്നു എങ്കിലും പെട്ടെന്ന് ഉണ്ടായ അണുബാധയെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

ആഷ്‌ഫോര്‍ഡിലെ സെന്റ്‌ ഹില്‍ഡാസ് പള്ളിയിലാണ് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത് . ശനിയാഴ്ച രാവിലെ  10:30  മുതല്‍ ഉച്ചയ്ക്ക്  12.30  വരെയാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സമയം .  ബ്ര : റെജി കോശി കോഴഞ്ചേരി ശവസംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കും . ഹീത്രോയിലെ  മലയാളി സമൂഹം തങ്കമ്മ ജോണിന്റെ ശവസംസ്കാരത്തിനുള്ള തയ്യാറെടുപ്പുകള്‍ എല്ലാം നടത്തി കഴിഞ്ഞു . പരേതനായ സി ജെ ജോര്‍ജ്ജ് ചിറ്റലപള്ളിയുടെ ഭാര്യയാണ് തങ്കമ്മ ജോണ്‍ . ചെറുമകള്‍ ക്രിസ്റ്റീന ജോസഫ്‌.

ശവസംസ്കാര ചടങ്ങുകള്‍ നടക്കുന്ന പള്ളിയുടെ മേല്‍വിലാസം താഴെ കൊടുക്കുന്നു..

St: Hildas Church Hall,

Ashford ( Middlesex ),

TW15 3QL.


Contact details —

Saljay Joseph Lukose –  07828096655

ഇത് ഒരു അറിയിപ്പായി കാണണന്മെന്ന് ബന്ധുമിത്രാദികള്‍ അറിയിച്ചു..

 

 

 

കുട്ടികളെ ലൈംഗീകമായി ഉപയോഗിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ യുഎസ് നടൻ മരിച്ചനിലയിൽ. യുഎസ് നടൻ മാർക് സാലിംഗിനെയാണ് (35) മരിച്ചനിലയിൽ കണ്ടെത്തിയത്. ലോസ് ആഞ്ചലസിലെ സൺലൻഡിലെ ഇയാളുടെ വസതിക്കു സമീപം തൂങ്ങിമരിച്ച നിലയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മുതൽ സാലിംഗിനെ കാണാനില്ലായിരുന്നു.

കുട്ടികളെ ലൈംഗീക ചിത്രീകരണത്തിനു ഉപയോഗിച്ചെന്ന കേസിൽ ശിക്ഷ കാത്തുകഴിയുകയായിരുന്നു സാലിംഗ്. മാർച്ച് ഏഴിനാണ് ശിക്ഷപ്രഖ്യാപിക്കാനിരുന്നത്. കേസിൽ നാലു മുതൽ ഏഴു മാസംവരെ ശിക്ഷ ലഭിക്കാം. 2015 ഡിസംബറിലാണ് സാലിംഗ് കേസിൽ അറസ്റ്റിലാകുന്നത്. ഇയാളുടെ ലാപ് ടോപ്പിൽനിന്നും പെൻഡ്രൈവിൽനിന്നും കുട്ടികളുടെ അമ്പതിനായിരത്തിലധികം അശ്ലീല ചിത്രങ്ങൾ കണ്ടെടുത്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലും സാലിംഗ് ജീവനൊടുക്കാൻ ശ്രമം നടത്തിയിരുന്നു.

ന്യുസിലാൻഡ് മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി നെൽസണിലെ ബീച്ചിൽ മുങ്ങി മരിച്ച ടീനയുടെ മൃതദേഹം ശനിയാഴ്ച നാട്ടിൽ കൊണ്ട് പോകുവാൻ വേണ്ട നടപടിക്രമങ്ങൾ ശരിയാക്കുന്നതായി മരിച്ച ടീനയുടെ ഭർത്താവു ജിലുവിന്‍റെ സുഹൃത്തുക്കൾ അറിയിച്ചു. ഇതിന് ആവശ്യമായ ധനസമാഹരണവും മറ്റുമായി സുഹൃത്തുക്കളും ഇവിടുത്തെ മലയാളി അസോസിയേഷനും മുന്നിട്ടിറങ്ങി നടത്തുന്നുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം നെൽസണിലെ തഹുനായി ബീച്ചിൽ  ആണ് ടീന അപകടത്തില്‍ പെട്ടത്. ടീനയും ഭര്‍ത്താവ് ജിലുവും ഉള്‍പ്പെടെ അഞ്ച് പേരാണ് ഒരുമിച്ച് ബീച്ചില്‍ പോയത്. ഇതിൽ 2 ദമ്പതികളും ഒരാള്‍ ബാച്ചിലറും ആയിരുന്നു. ഇതിൽ നാലു പേരും ബാംഗ്ലൂരിലെ റോയൽ കോളേജ് ഓഫ് നഴ്സിങ്ങിൽ 2007 മുതൽ ഒരുമിച്ചു പഠിച്ചു നഴ്സിംഗ് പാസ്സായ സഹപാഠികൾ ആയിരിന്നു എല്ലാവരും. റ്റീനയും ഭർത്താവ് ജിലുവും പഠന കാലത്തെ പ്രണയത്തെ തുടർന്ന് 2014 ൽ വിവാഹിതരായവർ ആണ്. ഇവർ എല്ലാവരും ഓക്‌ലൻഡിൽ പഠനത്തിന് ശേഷം നെൽസണിൽ ജോലിക്കെത്തിയതാണ്, ടീന ജിലുവിന്‍റെ പഠനശേഷം സ്പൗസ് വിസയിൽ ആണ് ന്യുസിലാണ്ടിൽ എത്തിയത്. ടീന എറണാകുളം സ്വദേശിനിയും , ജിലു കൊല്ലം കുണ്ടറ സ്വദേശിയുമാണ് .

ഇവർ എല്ലാവരും ന്യുസിലാൻഡ് നഴ്സിംഗ് ലൈസൻസിന് ശ്രമിക്കുകയും, അതോടൊപ്പം നഴ്സിംഗ് ഹോമിൽ കെയർ അസിസ്റ്റന്റ് ആയി ജോലിനോക്കുകയും ആയിരുന്നു.  പല ഷിഫ്റ്റുകളായി ജോലിചെയ്യുമ്പോളും എല്ലാവര്‍ക്കും മിക്കവാറും തിങ്കളാഴ്ച ഓഫ് കിട്ടുമായിരുന്നു. ഈ സമയത്ത് എല്ലാവരും എല്ലാ തിങ്കളാഴ്ച തഹുനായി ബീച്ചിൽ ഒത്തു കൂടുകയും, ഭക്ഷണവും നടത്തവും വർത്തമാനവും ആയി വൈകുന്നേരം അവിടെ ചിലവഴിക്കുകയും നാട്ടിലെ പല സഹപാഠികളെ ഫോൺ വിളിക്കുകയുമാണ് പതിവ്.

ദുരന്തം വന്ന വഴി 

എല്ലാ തിങ്കളാഴ്ചത്തെയും പോലെ അന്നും അവർ ജനുവരി 29 ന് വൈകുന്നേരം 8 മണിയോടെ ഭക്ഷണം പുറത്തു നിന്ന് വാങ്ങി  രണ്ടു കാറുകളിൽ ആണ് തഹുനായി ബീച്ചിൽ എത്തിയത്, ഇവർ മാത്രമല്ല നിരവധി പേർ അവിടെ മത്സ്യബന്ധനത്തിനും വിനോദത്തിനും മറ്റുമായി രാത്രികാലങ്ങളിൽ അവിടെയുണ്ടാകാറുണ്ട് . ഇത് ഒരു അറിയപ്പെടുന്ന ടൂറിസ്റ്റ് സ്പോട്ടും ആണ് .
ഭക്ഷണത്തിനു ശേഷം പതിവ് പതിവ് നടത്തത്തിനിടയില്‍ ഇവര്‍ ബീച്ചിൽ നിന്ന് കടലിലേക്ക് ഇറങ്ങുകയായിരുന്നു. വേലിയിറക്കമായതിനാൽ തീരത്തു വെള്ളമിറങ്ങി കിടക്കുകയായിരുന്നു, അതിനാൽ തന്നെ ഇവർ ഏകദേശം 20 -30 മീറ്റർ ഉള്ളിലേക്ക് പോകുകയും ചെയ്തു. അതിനിടയിൽ ആണ് ടീന കടൽത്തട്ടിലെ ചെറുകുഴിയിൽ തെന്നി, ബാലൻസ് തെറ്റി വെള്ളത്തിലേക്ക് വീണത്. നീന്തല്‍ ഒട്ടും വശമില്ലാതിരുന്ന ടീന വീണതോടെ പേടിക്കുകയും, ശ്വാസ നാളത്തില്‍ വെള്ളം കയറുകയും ചെയ്തു. ഇത് കണ്ടു നിന്ന ജിലു റ്റീനയെ രക്ഷിക്കാൻ ശ്രമിക്കുകയും ഇരുവരും വെള്ളത്തില്‍ വീഴുകയും ചെയ്തു.

മറ്റുള്ളവർ ഉടനെ കാറിൽ ഓടിയെത്തി, മൊബൈൽ ഫോണിൽ നിന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസും, കോസ്റ്റ് ഗാർഡും, ഹെലികോപ്റ്ററും ഉടൻ എത്തിയെങ്കിലും ഇവരെ നേരത്തെ കണ്ട സ്പോട്ടിൽ കണ്ടെത്താനായില്ല. എന്നാല്‍ നീന്തൽ വശമുള്ള ജിലു റ്റീനയെ കൊണ്ട് കുറച്ചകലെ നീന്തി കരക്കെത്തിയിരുന്നുന്നു, തുടർന്ന് നഴ്‌സായ ജിലു തന്നെ CPR നൽകിയെങ്കിലും ടീനയെ രക്ഷിക്കാന്‍ സാധിച്ചില്ല. തിങ്കളാഴ്ച വൈകുന്നേരം രാത്രി 11 മണിക്കാണ് സംഭവം നടന്നെതെങ്കിലും വളരെ നേരം വിശദമായി ബീച്ചില്‍ തെരച്ചില്‍ നടത്തിയ ശേഷമാണ് വെളുപ്പിന് 1 .30 ഓടെ ജിലുവിനെയും, റ്റീനേയും പൊലീസിന് കണ്ടെത്താനായത്.

മെഡിക്കൽ ടീം ഇരുവരെയും ഉടന്‍ തന്നെ ഹോസ്പിറ്റലിലേക്ക് മാറ്റി . ഭാര്യയുടെ വേർപാടിൽ തകർന്ന ജിലുവിനെ ഇന്നലെ ഉച്ചക്ക് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കഴിഞ്ഞ 10 വര്ഷങ്ങളായി സുഹൃത്തുക്കളായ സഹപാഠികളിൽ ഒരാൾ കണ്മുൻപിൽ വച്ച് മരിച്ച ആഘാതത്തിൽ ആണ് മറ്റു നാലുപേരും. രാവിലെ തന്നെ ഇവർ ഓക്ലൻഡ് മലയാളി സമാജം സെക്രട്ടറി ബ്ലെസ്സനെ ഇവർ വിവരങ്ങൾ അറിയിക്കുകയും, തുടർന്ന് ഇന്ത്യൻ ഹൈ കമ്മിഷനിൽ അറിയിക്കുകയും ചെയ്തു. ഇന്ത്യൻ ഹൈ കമ്മീഷണർ പോലീസിൽ നിന്ന് വിശദമായ റിപ്പോർട്ട് ചോദിച്ചിട്ടുണ്ട് . ഓക്ലൻഡ് മലയാളം ഭാരവാഹികൾ എല്ലാവിധ സഹായവും ഇവർക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട് .

ന്യുസിലാണ്ടിൽ ഇപ്പോൾ കനത്ത ചൂടു കാലാവസ്ഥ ആയതിനാൽ എല്ലാവരും ബീച്ചുകളിൽ വൈകുന്നേരം
അധികസമയവും ചിലവഴിക്കുണ്ട് . കടൽ ശാന്തമാണ് എന്ന് കരുതി ഒരു പരിധി വിട്ടു അധികം ദൂരം കടലിനുള്ളിലെക്ക് പോകാതിരിക്കാൻ, പ്രത്യേകിച്ച് കുട്ടികളെ ശ്രദ്ധിക്കേണ്ടണ്ടതാണ്. പ്രത്യേകിച്ച് രാത്രിയിൽ വേലിയേറ്റം അപ്രതീക്ഷിതമായി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ രാത്രികാലങ്ങളിൽ കടലിൽ ഇറങ്ങുന്നത് ഒഴിവാക്കുന്നക.

ലണ്ടന്‍ : എല്‍ദോ വര്‍ഗീസിന്  ടണ്‍ബ്രിഡ്ജ് മലയാളി സമൂഹം നാളെ വിട നല്‍കും. അപ്രതീക്ഷിതമായി എത്തിയ പനിയെയും ശാരീരികാസ്വാസ്ഥ്യങ്ങളെയും തുടര്‍ന്ന് മരണം വിളിച്ച ടണ്‍ബ്രിഡ്ജ് മലയാളി എല്‍ദോ വര്‍ഗീസിന് നാളെ യുകെയിലെ മലയാളി സമൂഹം വിട നല്കും. എല്‍ദോയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ വിട്ട് കിട്ടിയതോടെയാണ് പൊതുദര്‍ശനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ തീരുമാനിച്ചത്. എന്നാല്‍ മൃതദേഹം എന്ന് നാട്ടിലേക്ക് കൊണ്ടുപോകാനാകുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ശനിയാഴ്ച്ച സെന്റ് പീറ്റേഴ്സ് പള്ളിയിലാണ് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സമയം. യാക്കോബായ സഭയിലെ അച്ചന്‍മാരുടെ കാര്‍മികത്വത്തിലായിരിക്കും ശ്രുശ്രൂഷകള്‍ നടക്കുക. മലയാളി സമൂഹത്തിനിടയിലെ സജീവ സാന്നിധ്യമായിരുന്നു എല്‍ദോയ്ക്ക് വിട നല്കാന്‍ മെയ്ഡ്സ്റ്റോണ്‍ അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും നിരവധി മലയാളികൾ എത്തിച്ചേരും.

യുകെ മലയാളികള്‍ പുതുവര്‍ഷത്തെ വരവേല്ക്കുന്നതിന്റെ ആഘോഷങ്ങള്‍ക്കിടയായിരുന്നു എല്‍ദോയുടെ മരണവാര്‍ത്ത എത്തിയത്. രണ്ടു ദിവസമായി അനുഭവപ്പെട്ട പനിയെ തുടര്‍ന്ന് ഡോക്ടറെ കണ്ടു മരുന്നുകളും വാങ്ങി വീട്ടില്‍ തിരിച്ചെത്തിയ ഉടനെ കുഴഞ്ഞു വീണാണ് എല്‍ദോ മരിച്ചത്. ഭാര്യ ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചെങ്കിലും എമര്‍ജന്‍സി ടീം എത്തുന്നതിന് മുമ്പ് തന്നെ എല്‍ദോയുടെ മരണം സംഭവിക്കുകയായിരുന്നു.

എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ എല്‍ദോ കെന്റിലെ പെംബറി മെയ്ഡ്സ്റ്റോണ്‍ ടണ്‍ബ്രിഡ്ജ് വെല്‍സ് എന്‍എച്ച് എസ് ട്രസ്റ്റില്‍ കാറ്ററിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഭാര്യ ജെസി എല്‍ദോ ഇതേ ഹോസ്പിറ്റലില്‍ തന്നെ സ്റ്റാഫ് നഴ്സ് ആയും ജോലി ചെയ്യുകയാണ്. അക്സ എല്‍ദോ, ബേസില്‍ എല്‍ദോ എന്നിവര്‍ മക്കളാണ്.

RECENT POSTS
Copyright © . All rights reserved