യാക്കോബായ സഭാധ്യക്ഷനും ശ്രേഷ്ഠ കാതോലിക്കയുമായ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ(95) കാലം ചെയ്തു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആറ് മാസത്തിലേറെയായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകുന്നേരം 5.21 നായിരുന്നു അന്ത്യം.
പ്രശസ്തമായ പുത്തന്‍കുരിശ് കണ്‍വെന്‍ഷന് തുടക്കമിട്ട ബാവ യാക്കോബായ സഭയുടെ അഭിമാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിന്റെ സ്ഥാപകനാണ്. കൂടാതെ അനേകം ധ്യാന കേന്ദ്രങ്ങളും മിഷന്‍ സെന്ററുകളും പള്ളികളും വിദ്യാലയങ്ങളും സ്ഥാപിച്ചു.
പുത്തന്‍കുരിശ് വടയമ്പാടിയിലെ വൈദിക പാരമ്പര്യമുള്ള ചെറുവിള്ളില്‍ കുടുംബത്തില്‍ മത്തായിയുടയും കുഞ്ഞാമ്മയുടെയും എട്ട് മക്കളില്‍ ആറാമനായി 1929 ജൂലൈ 22 നാണ് ശ്രേഷ്ഠ ബാവ ജനിച്ചത്. കുഞ്ഞുകുഞ്ഞ് എന്നായിരുന്നു ഓമനപ്പേര്. കഠിന രോഗങ്ങള്‍മൂലം പഠനം പ്രാഥമിക വിദ്യാഭ്യാസത്തിലൊതുങ്ങി. കുറച്ച് നാള്‍ അഞ്ചലോട്ടക്കാരനായി ജോലി ചെയ്തു.
ആത്മീയ കാര്യങ്ങളില്‍ തല്‍പരനായിരുന്ന കുഞ്ഞുകുഞ്ഞ് പിന്നീട് പിറമാടം ദയാറയില്‍ വൈദിക പഠനത്തിന് ചേര്‍ന്നു. 1958 സപ്തംബര്‍ 21 ന് മഞ്ഞനിക്കര ദയറയില്‍ വച്ച് അന്ത്യോഖ്യാ പ്രതിനിധി ഏലിയാസ് മോര്‍ യൂലിയോസ് ബാവയില്‍ നിന്നും ഫാദര്‍ സി.എം തോമസ് ചെറുവിള്ളില്‍ എന്ന പേരില്‍ വൈദിക പട്ടമേറ്റു. വൈദികന്‍, ധ്യാനഗുരു, സുവിശേഷ പ്രസംഗകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ മികച്ച പ്രവര്‍ത്തനമാണ് അദേഹം കാഴ്ച വെച്ചത്.
1973 ഒക്ടോബര്‍ 11 ന് അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തു. പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ 1974 ഫെബ്രുവരി 24 ന് ദമസ്‌കസില്‍ വച്ച് ദിവന്നാസ്യോസ് എന്ന പേരില്‍ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്തു.
മെത്രാപ്പോലീത്ത എന്ന നിലയില്‍ ഭരണവും സമരവും ഒരുമിച്ച് നടത്തേണ്ട അവസ്ഥയായിരുന്നു അന്ന്. ആലുവ തൃക്കുന്നത്ത് പള്ളി സമരത്തോടനുബന്ധിച്ച് ശ്രേഷ്ഠ പിതാവ് നടത്തിയ 44 ദിവസത്തെ ഉപവാസം ഏറെ പ്രസിദ്ധമാണ്.
കണ്യാട്ടുനിരപ്പ്, കോലഞ്ചേരി, വലമ്പൂര്‍, മാമലശേരി, പുത്തന്‍കുരിശ് തുടങ്ങിയ സ്ഥലങ്ങളില്‍ വിശ്വാസ സംരക്ഷണ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇതിന്റെ ഭാഗമായി പോലീസ് മര്‍ദ്ദനം, അറസ്റ്റ്, ജയില്‍ വാസം എന്നിവയെല്ലാം അനുഭവിച്ചു. 1999 ഫെബ്രവരി 22 ന് സുന്നഹദോസ് പ്രസിഡന്റായും 2000 ഡിസംബര്‍ 27 ന് കാതോലിക്കയായും തിരഞ്ഞെടുക്കപ്പെട്ടു.
സഭയുടെ അവകാശ പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു അദേഹം. പുതിയ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയും ഭദ്രാസനങ്ങള്‍ സ്ഥാപിച്ചും സഭയ്ക്ക് വിസ്മയ വളര്‍ച്ച പ്രദാനം ചെയ്തു.
പതിമൂന്ന് മെത്രാപ്പോലീത്തമാരെ വാഴിക്കുകയും 350 വൈദികര്‍ക്ക് പട്ടം നല്‍കുകയും ചെയ്തു. എല്ലാ വിഭാഗത്തില്‍പെട്ടവരുമായി ആഴത്തില്‍ സൗഹൃദം പുലര്‍ത്തിയിരുന്ന ശ്രേഷ്ഠ ബാവയ്ക്ക് രാഷ്ട്രീയ രംഗത്തുള്ളവരുമായി ഏറെ അടുപ്പമുണ്ടായിരുന്നു.
യാക്കോബായ സുറിയാനി സഭയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച 1975 ലെ തിരുത്തിശേരി അസോസിയേഷനും 1994, 1997, 2000, 2002, 2007, 2012, 2019 വര്‍ഷങ്ങളിലെ അസോസിയേഷന്‍ യോഗങ്ങള്‍ക്കും നേതൃത്വം നല്‍കിയത് ശ്രേഷ്ഠ ബാവയാണ്. അനാരോഗ്യം മൂലം 2019 ഏപ്രില്‍ 27 നാണ് മെത്രാപ്പോലീത്തന്‍ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തളിപ്പറമ്പ് ബ്ലോക്ക് അഗ്രികൾച്ചർ ഇമ്പ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറും ആലക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി , ബെസ്റ്റ് ഫ്രണ്ട്സ് ഗ്രൂപ്പ് ആലക്കോഡിന്റെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന തങ്കച്ചൻ കല്ലറക്കൽ ( ജോർജ് ജോസഫ്) നിര്യാതനായി . 69 വയസ്സായിരുന്നു പ്രായം. മൃതസംസ്കാരം നാളെ ഒക്ടോബർ 30-ാം തീയതി ബുധനാഴ്ച രാവിലെ 10 .30 ന് ആലക്കോട് സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ കുടുംബ കല്ലറയിൽ നടക്കുന്നതാണ്. ഭാര്യ മോളി മുണ്ടക്കയം കാരയ്ക്കാട്ട് കുടുംബാംഗമാണ്.
മക്കൾ: ജോബിൻ ( ഡൽഹി), ജോസ്മി ( ബാംഗ്ലൂർ), ജസ്റ്റിൻ ( ആലക്കോട്)
മരുമക്കൾ : ജോസി പുറ്റുമണ്ണിൽ തിരുമേനി( ഡൽഹി), ബൈജു തറക്കുന്നേൽ തേർത്തല്ലി ( ബാംഗ്ലൂർ),
സിബിനു ചേരോലിക്കൽ ( ആലക്കോട്).
സഹോദരങ്ങൾ: ബെന്നി (പൊൻകുന്നം ),ആൻസി( കൂത്താട്ടുകുളം ), സാബു( പാലാ), പരേതനായ സണ്ണി ( കട്ടപ്പന)
തങ്കച്ചൻ കല്ലറക്കലിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വൂസ്റ്ററിൽ നേഴ്സിംഗിന് പഠിക്കുന്ന മലയാളി വിദ്യാർത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പുതുപ്പള്ളി സ്വദേശിയായ നൈതിക് അതുൽ ഗാലയാണ് മരണമടഞ്ഞത്. പുതുപ്പള്ളി സ്വദേശിയായ നൈതികിന് 20 വയസ്സായിരുന്നു പ്രായം. നൈതികനെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
യൂണിവേഴ്സിറ്റി ഓഫ് വൂസ്റ്ററിലെ രണ്ടാം വർഷം നേഴ്സിംഗ് വിദ്യാർത്ഥിയായിരുന്നു നൈതിക്. യുവാവിൻറെ മാതാവ് മുംബൈയിൽ ജോലി ചെയ്യുന്ന പുതുപ്പള്ളി സ്വദേശിനിയാണ്. മരണ കാരണത്തെ കുറിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്കാരത്തിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
നൈതിക് അതുൽ ഗാലയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രശസ്ത യുകെ മലയാളി എഴുത്തുകാരിയും മലയാളം യുകെ ന്യൂസിന്റെ 2022ലെ ബെസ്റ്റ് സോഷ്യൽ റീഫോമറിനുള്ള അവാർഡ് ജേതാവുമായ ജോസ്നാ സാബു സെബാസ്റ്റ്യൻ്റെ പിതാവ് ജോസഫ് മൈക്കിൾ നിര്യാതനായി.
വള്ളോകരിയിൽ കുടുംബാംഗമായ ജോസ് മൈക്കിൾ ഹൃദയാഘാതത്തെ തുടർന്നുള്ള ചികിത്സയിൽ ഇരിക്കയാണ് മരണമടഞ്ഞത്. 69 വയസ്സായിരുന്നു പ്രായം. മൃതസംസ്കാര ശുശ്രൂഷകൾ 18-ാം തീയതി വെള്ളിയാഴ്ച 2 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ വെച്ച് നടത്തപ്പെടും.
മക്കൾ: ജോസ്‌ന സാബു സെബാസ്റ്റ്യൻ , മെൽബിൻ ജോസഫ് . മരുമക്കൾ: സാബു സെബാസ്റ്റ്യൻ ,ബിനീത മെൽബിൻ . കൊച്ചുമക്കൾ : ജസ്റ്റിൻ ,ജോവിറ്റ , ഹെലൻ മേരി
ജോസ്‌ന സാബു സെബാസ്റ്റ്യൻെറ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
നടൻ മോഹൻ രാജ് അന്തരിച്ചു. ഇന്ന് മൂന്ന് മണിക്ക് തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. വിവിധ അസുഖങ്ങൾ ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്നു.
കെ മധു സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ മൂന്നാംമുറ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. ചെങ്കോൽ, നരസിംഹം, ഹലോ, മായാവി തുടങ്ങി മുന്നൂറോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മോഹൻലാൽ നായകനായ കിരീടം എന്ന സിനിമയിൽ കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ശ്രദ്ധ നേടിയത്. സംസ്കാരം നാളെ വീട്ടുവളപ്പിൽ.
മമ്മൂട്ടിക്കൊപ്പം അഭിനയിച്ച റോഷാക്ക് ആണ് അവസാന ചിത്രം. ഇന്ത്യന്‍ ആര്‍മ്ഡ് ഫോഴ്‌സ്, സെട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ്, കേരള പൊലീസ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടിട്ടുണ്ട്. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴാണ് കിരീടത്തിൽ അഭിനയിക്കുന്നത്. തെലുങ്കിലും തമിഴിലും തിരക്കുള്ള നടനായി മാറിയ മോഹൻ രാജ് രണ്ട് ജപ്പാനീസ് ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.
ആലപ്പുഴ മുട്ടാർ സ്രാമ്പിക്കൽ കുടകുത്തിയിൽ റ്റോം ജോർജിന്റെ ഭാര്യ ഷീല റ്റോം (47 ) മുംബൈയിൽ നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ നാളെ തിങ്കളാഴ്ച (30/09/2024) മൂന്ന് മണിക്ക് ആരംഭിച്ച് ഇടവക ദേവാലയമായ മുട്ടാർ സെൻറ് ജോർജ് ദേവാലയത്തിൽ നടക്കും. ഭവനത്തിലെ ശുശ്രൂഷകൾക്ക് അഭിവന്ദ്യ ഡോ. ആൻറണി മാർ സിൽവാനോസ് എപ്പിസ്കോപ്പയും ദൈവാലയത്തിലെ ശുശ്രൂഷകൾക്ക് പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയും കാർമികത്വം വഹിക്കും. രാവിലെ എട്ടുമണി മുതൽ പൊതുദർശനത്തിന് സൗകര്യം ഉണ്ടായിരിക്കും.
പരേത നീരേറ്റുപുറം അമിച്ചകരി തോട്ടയ്ക്കാട് വടക്കുംമുറി കുടുംബത്തിൽ സാറാമ്മ ഈപ്പന്റെയും പരേതനായ ടി സി ഈപ്പന്റെയും മകളാണ്. സ്കൂൾ പഠനകാലത്ത് മണിമലയാറ്റിൽ നിന്ന് ഒരാളെ രക്ഷപ്പെടുത്തിയതിന് ഇന്ത്യൻ പ്രസിഡന്റിന്റെ ധീരതയ്ക്കുള്ള അവാർഡ് ഷീലയ്ക്ക് ലഭിച്ചിരുന്നു
മക്കൾ : ആരോൺ റ്റോം, ആൻമേരി റ്റോം. സഹോദരങ്ങൾ: ശ്യാം ഈപ്പൻ, ഫാ. ഡേവിഡ് വടക്കുമുറിയിൽ.
ഷീല റ്റോമിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
മൃതസംസ്കാര ശുശ്രൂഷയുടെ ലൈവ് സ്ട്രീമിംഗ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്:
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിസ്റ്റോളിൽ യുകെ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു. കോട്ടയത്തിനടുത്ത് സംക്രാന്തി സ്വദേശി ടി. എസ്. സതീശൻ ആണ് വിട പറഞ്ഞത്. 64 വയസ്സ് പ്രായമുണ്ടായിരുന്ന സതീശനെ സെപ്റ്റംബർ 21-ാം തീയതി നെഞ്ചുവേദനയെ തുടർന്ന് ബ്രിസ്റ്റോൾ സൗത്ത് മേഡ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം മരണമടഞ്ഞത്.
യുകെയിലെ ആദ്യകാല മലയാളികളിൽ ഒരാളായ സതീശൻ 20 വർഷം മുമ്പാണ് ഇവിടെ എത്തിയത്. കുടുംബമായി യുകെയിൽ താമസിച്ചിരുന്ന അദ്ദേഹം സംക്രാന്തി കൈലാസം തേവർകാട്ടുശ്ശേരിൽ കുടുംബാംഗമാണ്. സംഗീതിക യുകെ, പ്രവാസി എസ്എൻഡിപി യോഗത്തിന്റെ ചെമ്പഴന്തി കുടുബയോഗം, എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. പ്രവാസി എസ്എൻഡിപി യോഗം യുകെ വൈസ് പ്രസിഡന്റ് ശ്യാമള സതീശനാണ് ഭാര്യ. സുസ്മിത്, തുഷാര എന്നിവർ മക്കളാണ്. പരേതനായ ടി. കെ. സുകുമാരൻ, സരള എന്നിവരാണ് മാതാപിതാക്കൾ. സുഗത, സാബു, മനോജ് എന്നിവർ സഹോദരങ്ങൾ ആണ്.
ടി . എസ്. സതീശൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു
ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി നേഴ്‌സ് സൗദിയില്‍ അന്തരിച്ചു. മദീനയിലെ മുവസലാത്ത് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ തൃശൂര്‍ നെല്ലായി വയലൂര്‍ ഇടശ്ശേരി ദിലീപിന്റെയും ലീന ദിലീപിന്റെയും മകള്‍ ഡെല്‍മ ദിലീപ് (26) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോലിക്കിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. മരണാനന്തര നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഡെന്ന ആന്റണിയാണ് ഏക സഹോദരി. ഓണത്തിന് നാട്ടില്‍ പോയ ഡെല്‍മ ഒരാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
ഡെല്‍മ ദിലീപിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കോഴിക്കോട് ചെറുവള്ളൂർ തടത്തിൽ ജയ്പാൽ നൻപകാട്ട് കുവൈത്തിൽ നിര്യാതനായി. കുവൈത്ത് എൻസിആർ കമ്പനിയിലെ ജീവനക്കാരനായിരുന്ന അദ്ദേഹത്തിന് 57 വയസ്സായിരുന്നു പ്രായം.
കുവൈത്തിലെ സ്മാർട്ട് ഇന്ത്യൻ സ്കൂളിലെ അധ്യാപിക രേഖാ ജയ്പാൽ ആണ് ഭാര്യ. മക്കൾ: ആദിത്യ ജയ്പാൽ മായാ ജയ്പാൽ.
ജയ്‌പാൽ നൻപകാട്ടിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സ് (95) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എല്‍ഡിഎഫ് കണ്‍വീനറുമായിരുന്നു. 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്നു.
വാര്‍ധ്യക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അറിയപ്പെടുന്ന ഇടതുപക്ഷ ട്രേഡ് യൂണിയനിസ്റ്റു കൂടിയായ എം.എം ലോറന്‍സ് ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ അറസ്റ്റിലായി പൊലീസ് മര്‍ദനമേറ്റിട്ടുണ്ട്.
രണ്ട് വര്‍ഷത്തോളം വിചാരണ തടവുകാരനായി ജയിലില്‍ കഴിഞ്ഞു. എറണാകുളം മുളവുകാട് മാടമാക്കല്‍ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂണ്‍ 15 നാണ് ജനനം.
സെന്റ് ആല്‍ബര്‍ട്ട്സ് സ്‌കൂളിലും എറണാകുളം മുനവിറുല്‍ ഇസ്ലാം സ്‌കൂളിലുമായായിരുന്നു പഠനം. പത്താം ക്ലാസിനു ശേഷം ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ സജീവമായി. കൊച്ചി സ്റ്റേറ്റ് വിദ്യാര്‍ഥി ഫെഡറേഷന്‍ സെക്രട്ടറിയായിരുന്നു.1946 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി.