Obituary

 

തൃശ്ശൂര്‍: ദേശീയപാത 47ൽ പേരാമ്പ്രയ്ക്കു സമീപം ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു യുവവൈദികൻ മരിച്ചു. കുന്നംകുളം അഞ്ഞൂർ സെന്‍റ് ജോർജ് സിറിയൻ പള്ളി സഹവികാരിയും മൂവാറ്റുപുഴ അതിരൂപത വൈദികനുമായ ഫാ. ഫ്രാൻസിസ് പുതുപറമ്പില്‍ (28) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണ് സംഭവം. കൊടകര-പേരാമ്പ്രയിൽ വച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. ഉടനെ തന്നെ കൊടകര ശാന്തി ആശുപത്രിയിലും തുടർന്നു തൃശൂർ ജൂബിലി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂവാറ്റുപുഴയിൽപോയി കുന്നംകുളം അഞ്ഞൂരിലേക്കു തിരിച്ചു വരുമ്പോഴായിരുന്നു അപകടം. പാലക്കാട് കരിമ്പ സ്വദേശിയാണ് വൈദികന്‍. 2016ലാണ് ഫാ. ഫ്രാൻസിസ് പൗരോഹിത്യ സ്വീകരിച്ചത്. അഞ്ഞൂര്‍, കുന്നംകുളം, കല്ലുംപുറം ഇടവകകളുടെ ചുമതല വഹിക്കുന്ന ഇദ്ദേഹം അഞ്ഞൂർ ദിവ്യദർശൻ വൃദ്ധ മന്ദിരത്തിന്‍റെ അസിസ്റ്റന്‍റ് ഡയറക്ടർ ആയും സേവനം അനുഷ്ഠിക്കുന്നുണ്ടായിരിന്നു. സംസ്കാരശുശ്രൂഷകൾ ഇന്നു രാവിലെ 10.30ന് പാലക്കാട് ചിറക്കൽപടി പള്ളിയില്‍ നടക്കും.

വീടിനുള്ളില്‍ തലയിടിച്ച് വീണതിനെ തുടര്‍ന്ന് മലയാളി യുവതി നിര്യാതയായി. കേംബ്രിഡ്ജിന് സമീപം ലൂട്ടനില്‍ താമസിച്ചിരുന്ന ജിന്‍സി ഷിജു (21) ആണ് അപകടത്തെ തുടര്‍ന്ന് മരണമടഞ്ഞത്. കേംബ്രിഡ്ജ് ആദം ബ്രൂക്ക് ഹോസ്പിറ്റലില്‍ വച്ചായിരുന്നു മരണം. ബെഡ്ഫോര്‍ഡ്ഷയര്‍ യൂണിവേഴ്സിറ്റിയില്‍ ഉപരി പഠനത്തിനായി എത്തിയ ജിന്‍സി ഷിജു ബുധനാഴ്ച വൈകുന്നേരം ഭക്ഷണം കഴിഞ്ഞതിന് ശേഷം ഉറങ്ങുന്നതിനായി മുകള്‍ നിലയിലേക്ക് പോകുന്നതിനിടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. മുകള്‍ നിലയിലേക്ക് കയറി പോകുന്നതിനിടയില്‍ സ്റ്റെയര്‍കേസ് കയറുന്നതിനിടയില്‍ ഉണ്ടായ വീഴ്ചയില്‍ തല ശക്തമായി ഇടിച്ചതിനെ തുടര്‍ന്ന് ജിന്‍സി അബോധാവസ്ഥയില്‍ ആവുകയായിരുന്നു. ഉടന്‍ തന്നെ ജിന്‍സിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആ ജീവന്‍ തിരിച്ച് പിടിക്കാന്‍ മെഡിക്കല്‍ സയന്‍സിന് സാധിച്ചില്ല.

സ്റ്റുഡന്റ് വിസയില്‍ എത്തിയ ജിന്‍സിയുടെ ഭര്‍ത്താവ് ഷിജുവിനും വിസ ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് യുകെയില്‍ എത്തിയിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും നേരെ ആശുപത്രിയില്‍ എത്തിചേര്‍ന്ന ഷിജുവിന് അബോധാവസ്ഥയില്‍ കഴിയുന്ന ജിന്‍സിയെ ആണ് കാണാന്‍ സാധിച്ചത്. ജിന്‍സിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാന്‍ സാധിക്കില്ല എന്ന് മനസ്സിലായതിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘം ഷിജുവിനെ അക്കാര്യം പറഞ്ഞ് മനസ്സിലാക്കി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു.

തല ഇടിച്ച് വീണതിനെ തുടര്‍ന്ന് തലയ്ക്കുള്ളില്‍ ഉണ്ടായ ആന്തരിക രക്തസ്രാവമാണ് ജിന്‍സിയുടെ മരണത്തിന് കാരണം. അപകടം നടന്ന്‍ അധികം താമസിക്കാതെ തന്നെ ജിന്‍സിയെ ലൂട്ടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഉള്ള കേംബ്രിഡ്ജ് ആദം ബ്രൂക്ക് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.

ജിന്‍സിയുടെ കുടുംബം പൂനയില്‍ ആണ് താമസിക്കുന്നത്. 2016 ഡിസംബറില്‍ ആയിരുന്നു ജിന്‍സിയും ഷിജുവും തമ്മിലുള്ള വിവാഹം. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ജിന്‍സി യുകെയില്‍ എത്തിയത്. ഇവിടെ ഷിജുവിന്റെ സഹോദരന്‍ ബൈജുവിന്‍റെ വീട്ടില്‍ ആയിരുന്നു ജിന്‍സി താമസിച്ചിരുന്നത്.

ടിവി സീരിയൽ നടി രേഖ സിന്ധു കാറപകടത്തിൽ മരിച്ചു. ചെന്നൈ-ബെംഗളൂരു ഹൈവേയിലുണ്ടായ അപകടത്തിലാണ് നടി മരിച്ചത്. നടിക്കൊപ്പം മറ്റു മൂന്നുപേരും കാറിലുണ്ടായിരുന്നതായും ഇവരെല്ലാം മരിച്ചതായും വിവരമുണ്ട്.

ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ പൂർണമായും തകർന്നു. അപകടസ്ഥലത്തുതന്നെ നടി ഉൾപ്പെടെ നാലുപേരും മരിച്ചതായാണ് വിവരം. ചെന്നൈയിൽനിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു നടിയും സംഘവും.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ തിരുപട്ടൂർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കന്നഡയിലും തമിഴിലും നിരവധി ടിവി ഷോകളിൽ നടി പങ്കെടുത്തിട്ടുണ്ട്. മോഡൽ കൂടിയാണ്. നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Read more.. അമ്പോ അപാര തൊലിക്കട്ടി തന്നെ!!! ആര് ഇത് ലേഡി പണ്ഡിറ്റോ, സ്വയം നായികയായി നിര്‍മാണം നടത്തിയ നടിക്കെതിരേ ട്രോളോട് ട്രോൾ

ദേശീയപാത കണ്ണാടിയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ച് യാത്രക്കാരായ അമ്മയും മകളും മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ വിനുപ്രിയ (30) മകൾ നീതു (അഞ്ച്) എന്നിവരാണു മരിച്ചത്. ഇന്നു രാവിലെയായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന സയനെ സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയമ്പത്തൂരിൽ താമസിക്കുന്ന ഇവർ ഇരിങ്ങാലക്കുടയിലുള്ള വിനുപ്രിയയുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം.

പക്ഷെ അപകടത്തില്‍ കൂടുതല്‍ ദുരൂഹതയുള്ളതായി പോലീസ് . വിനുപ്രിയ, നീതു എന്നിവര്‍ അപകടത്തിനു മുന്‍പേ മരിച്ചതായി സംശയം. ഇരുവരുടെയും കഴുത്തില്‍ ഒരേ രീതിയില്‍ ആഴത്തിലുള്ള മുറിവ്. കാര്‍ അപകടത്തില്‍പ്പെട്ടത് ഇവരുടെ മരണത്തിനുശേഷമാണോ എന്ന് സംശയം. സയനെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്ത് കോയമ്പത്തൂരിലേക്ക് കൊണ്ട് പോയി.

നടനും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന (70) അന്തരിച്ചു.അര്‍ബുദബാധിതനായി മുംബൈയില്‍ ചികില്‍സയിലായിരുന്നു.നൂറ്റി നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു.  ആദ്യ ചിത്രം മൻ ക മീത് ആണ്.1997ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു . മൂന്നു തവണ എം.പിയാകുകയും ചെയ്തു. 2002 ൽ  കേന്ദ്ര ടൂറിസം മന്ത്രിയായിരുന്നു.

ഓടുന്ന ബസിൽ ഇരുന്ന് തലപുറത്തിട്ട കുട്ടിക്ക് ദാരുണാന്ത്യം. റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച് കുട്ടിയുടെ തലയറ്റു. കണ്ണൂർ കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിന് മുൻവശത്താണ് സംഭവം. ഗൂഡല്ലൂര് നിന്ന് ആറളം ഫാമിലേക്ക് വരികയായിരുന്ന സിബി (13) ആണ് മരിച്ചത്. ആറളം ഫാമിൽ ജോലി ചെയ്യുന്ന നെല്ലിശേരി ജയറാമിന്റെ മകനാണ് സിബി.

അമ്മയോടൊപ്പം കെ എസ് ആർ ടി സി ബസിൽ വരുന്നതിനിടയിൽ ഛർദിക്കുവാൻ തല പുറത്തേക്കിട്ടപ്പോഴാണ് അപകടം സംഭവിച്ചത് എന്ന് കരുതുന്നു. ഇടത് വശത്തിരുന്ന കുട്ടിയുടെ തല ഉടലിൽ നിന്ന് വേർപെട്ട് റോഡിന്റെ മറുവശത്തെ കനാലിൽ വീണ നിലയിലാണ്. കേളകം പൊലീസ് സ്ഥലത്തത്തിയിട്ടുണ്ട്.

ചങ്ങനാശേരിയുടെ സാമൂഹിക സാംസ്കാരിക സാമുദായിക രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞുനിന്ന ടോമി കണയംപ്ലാക്കൽ (48) വാഹനാപകടത്തിൽ മരിച്ചു. റോട്ടറി ക്ലബിന്‍റെ ഡിസ്ട്രിക് പബ്ലിക് ഇമേജ് ആയി പ്രവർത്തിച്ചുവന്നിരുന്ന ഇദ്ദേഹം സുഹൃത്തിനൊടോപ്പം കൊല്ലത്ത് പോയ ശേഷം തൃക്കൊടിത്താനത്തുള്ള വീട്ടിലേക്കു സ്കൂട്ടറിൽ മടങ്ങുന്പോഴാണ് അപകടം. റെയിൽവേ ഗുഡ് ഷെഡ് റോഡിൽ ക്ലൂണി പബ്ലിക് സ്കൂളിന് സമീപം സ്കൂട്ടർ കുഴിയിലേക്ക് മറിയുകയായിരുന്നു.

ടോമി വീട്ടിലെത്താൻ വൈകിയതിനെ തുടർന്ന് ഭാര്യ നിഷ സുഹൃത്തുക്കളെ വിളിച്ചു. സുഹൃത്തും സഹചാരിയുമായ   അഡ്വ ബോബൻ തേക്കൽ ചങ്ങനാശേരി പോലീസിൽ വിവരം അറിയിക്കുകയും തുടർന്ന് ബോബന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

സ്കൂട്ടർ നിയന്ത്രണം വിട്ട് ഓടയിൽ വീണ നിലയിലായിരുന്നു. ചങ്ങനാശേരി ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ജനറൽ ആശുപത്രിയിൽ എത്തിച്ച മൃതദേഹം ചങ്ങനാശേരി സർക്കിൾ ഇൻസ്പെക്ടർ കെ.പി. വിനോദ്, എസ്ഐ നിസാം എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മൃതദേഹം ബുധനാഴ്ച രാവിലെ തൃക്കൊടിത്താനം നാൽക്കവലയിലുള്ള വീട്ടിലെത്തിക്കും. സംസ്കാരം വൈകുന്നേരം മൂന്നിന് തൃക്കൊടിത്താനം സെന്‍റ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ. ചങ്ങനാശേരി എസ്ബി കോളജ് ഇക്കോണോമിക്സ് വിഭാഗം മുൻ മേധാവി പ്രഫ. തോമസ് കണയംപ്ലാക്കലിന്റെയും  നെടുമുടി കാഞ്ഞൂപ്പറന്പിൽ ഓമനയുടെയും മകനാണ് ടോമി. എസ്ബി കോളജിൽ നിന്ന് എംകോം പാസായ ശേഷം എൽഎൽബി, എൽഎൽഎം ബിരുദങ്ങൾ നേടി. കോട്ടയം പ്രസ് ക്ലബിൽനിന്നും ജേർണലിസവും പാസായി.

ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ അംഗം, കോണ്‍ഗ്രസ് ചങ്ങനാശേരി ബ്ലോക്ക് സെക്രട്ടറി, ചങ്ങനാശേരി ജനറൽ ആശുപത്രി വികസന സമിതിയംഗം തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ചങ്ങനാശേരി റോട്ടറി ക്ലബ് പ്രസിഡന്‍റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. ഭാര്യ: നിഷ നാലുകോടി വെട്ടികാട് കുഴിയടിയിൽ കുടുംബാംഗവും ചങ്ങനാശേരി സെന്‍റ് ജോസഫ് എൽപി സ്കൂൾ അധ്യാപികയുമാണ്. ഏക മകൻ ടോംസ് ക്ലൂണി പബ്ലിക് സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയാണ്.

Image may contain: 1 person, text

മലയാളം യുകെയുടെ ഡയറക്ടറും യുക്മ മുന്‍ ദേശീയ ട്രഷററുമായ ഷാജി തോമസിന്റെ ഭാര്യാ ആന്‍സി ഷാജിയുടെ സഹോദരന്‍ തോമസ് പി സി, പാണ്ടിയാലയില്‍ (73 വയസ്സ്)നിര്യാതനായി.  ഒരു മാസമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന തോമസ്‌ ഇന്നലെ വൈകിട്ട് ആണ് നിര്യാതനായത്. രോഗ വിവരമറിഞ്ഞു നാട്ടിലെത്തിയിരുന്ന ഷാജി തോമസിന്റെ ഭാര്യ ആന്‍സി ഷാജി ഉള്‍പ്പെടെയുള്ള ബന്ധുമിത്രാദികള്‍ മരണസമയത്ത് അരികില്‍ ഉണ്ടായിരുന്നു.

ബിജു, അനി, വിനീത എന്നിവരാണ് മക്കള്‍. മക്കള്‍ മൂന്നു പേരും കുവൈറ്റിലാണ് ജോലി നോക്കുന്നത്. ഭാര്യ മേരി തോമസ്.

ആന്‍സി ഷാജിയെക്കൂടാതെ മേരി ലൂക്കോസ്, മോളി ഫിലിപ്പ്, എന്നീ രണ്ട് സഹോദരിമാരും സഹോദരന്മാരായി ലൂക്കോസ്, സൈമണ്‍ എന്നിവരും കൂടിയുണ്ട്. സംസ്‌കാരം നാളെ (തിങ്കള്‍) വൈകുന്നേരം മൂന്ന് മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ ദേവാലയത്തില്‍ നടക്കും.

പി സി തോമസിന്‍റെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീം അംഗങ്ങളുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

എംസി റോഡിൽ പുല്ലുവഴിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു കോട്ടയം മരങ്ങാട്ടുപിള്ളി പാലയ്ക്കാട്ടുമല തെരുവത്ത് ടി.ടി. തോമസിന്റെ മകൻ ഡോ. ആകാശ് തോമസ് (26) ആണു മരിച്ചത്.

കാർ ഓടിച്ചിരുന്ന തോമസ് (ജോയി), ഭാര്യ സൂസമ്മ (ഉഷ) എന്നിവരെ ഗുരുതര പരുക്കുകളോടെ ആലുവ ചുണങ്ങംവേലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂസമ്മയുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ജർമനിയിൽ എംഡിക്കു പഠിക്കുന്ന ആകാശിനെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്ര അയയ്ക്കുന്നതിനായി പോകുമ്പോൾ ഇന്നലെ പുലർച്ചെ 1.30നു കർത്താവുംപടി റോഡിലേക്കു തിരിയുന്ന ഭാഗത്താണ് അപകടം.

എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചു കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. നാട്ടുകാർ മൂവരെയും ചുണങ്ങംവേലിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ആകാശ് മരിച്ചു. ആകാശ് രണ്ടു മാസമായി നാട്ടിലുണ്ടായിരുന്നു. ഓസ്ട്രേലിയയിലുള്ള സഹോദരങ്ങളെ സന്ദർശിച്ച ശേഷം ജർമനിക്കു പോകാനായിരുന്നു തിരുമാനം. ഇന്നലെ അർധരാത്രിയോടെയാണ് ആകാശും ടി.ടി. തോമസും സൂസമ്മയും പാലയ്ക്കാട്ടുമലയിലെ വീട്ടിൽ നിന്നു യാത്ര തിരിച്ചത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം പാലാ മരിയൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്. പിതാവ് ടി.ടി. തോമസ് റിട്ട. ഹെഡ്മാസ്റ്ററും മാതാവ് സൂസമ്മ റിട്ട. എസ്ബിടി അസി. മാനേജരുമാണ്. ഡോ. ആകാശ് അരുണാപുരം മരിയൻ മെഡിക്കൽ സെന്ററിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ആശിഷ്, ആനന്ദ്.

അഡ്വ. റെന്‍സന്‍ സഖറിയ 

മാഞ്ചസ്റ്റര്‍: ട്രാഫോര്‍ട് മലയാളി അസോസിയേഷന്‍ മുന്‍ ട്രഷറും, സാല്‍ഫോര്‍ഡ് സീറോ മലബാര്‍ ഡയസിസ് സെക്രട്ടറിയുമായ ജോര്‍ജ് തോമസിന്റെ പിതാവ് പി.ജെ.തോമസ് (87) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ രോഗത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന പരേതന്‍ ഏപ്രില്‍ 19 ബുധനാഴ്ച രാത്രി 9.30 മണിക്കായിരുന്നു അന്തരിച്ചത്. പാലക്കാട് ജില്ലയിലെ പുന്നപാടത്ത് കുട്ടന്‍ തറപ്പേല്‍ കുടുംബാഗമാണ് പരേതന്‍. മൃതസംസ്‌കാരം ശനിയാഴ്ച (22-04-2017) 3 മണിക്ക് ഇളവംപാടം സെന്റ് തോമസ് പള്ളിയില്‍ നടത്തപ്പെടുന്നതായിരിക്കും.

കുടുംബാംഗങ്ങള്‍:
ഭാര്യ പരേതയായ മറിയാമ്മ തോമസ് (മറ്റക്കര മ ണിയന്‍ചിറ കുടുംബാംഗം). മക്കള്‍: ത്രേസ്യാമ്മ, എലിസബത്ത്, സി. അമല (SABS) ജര്‍മ്മനി, ജോര്‍ജ് (മാഞ്ചസ്റ്റര്‍ UK), കൊച്ചുറാണി. മരുമക്കള്‍: ജയിംസ് കോട്ടായില്‍ (കുറവിലങ്ങാട്), റെജി കളപ്പുരയില്‍ (പാലക്കാട്), ഷീജ വഴുതനപ്പള്ളി (കുറപ്പന്‍ത്തറ), സിബി കിഴവഞ്ചിയില്‍ ടീച്ചര്‍ (ഈരാറ്റുപേട്ട ).

പി.ജെ. തോമസിന്‍റെ നിര്യാണത്തില്‍ മകന്‍ ശ്രീ ജോര്‍ജ് തോമസിന്റെ മാഞ്ചസ്റ്ററിലെ വസതിയില്‍ ഫാ. തോമസ് തൈക്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. പരേതന്റെ നിര്യാണത്തില്‍ ട്രാഫോര്‍ട് മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.

നാട്ടിലെ വിലാസം:
കുട്ടന്‍ തറപ്പേല്‍,
പുന്നപാടം,
ഇളവന്‍പാടം.പി.ഓ,
പാലക്കാട്.
ഫോണ്‍: 9495912860, 9605348010.

RECENT POSTS
Copyright © . All rights reserved