Obituary

ഹൂസ്റ്റണ്‍: സ്വന്തം വിമാനം തകര്‍ന്ന് അമേരിക്കയില്‍ മലയാളികളായ ഡോക്ടര്‍മാര്‍ കൊല്ലപ്പെട്ടു. യുഎസ്സിലെ ഒഹിയോയിലാണ് മലയാളികളായ ഡോ.ഉമാമഹോശ്വര കാലപടപ്പ്(63) ഭാര്യ സീതാ ഗീത(61) എന്നിവര്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. ഉമാമഹേശ്വരയാണ് വിമാനം പറത്തിയിരുന്നത്.

ഒഹിയോവിലെ ബെവര്‍ളി വില്ലേജിന് സമീപമുള്ള തടാകത്തില്‍ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അപകടത്തിന് കാരണം വ്യക്തമായിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് വ്യോമയാന അധികൃതര്‍ അറിയിച്ചു.

മലയാളികളാണെങ്കിലും ആന്ധ്രാപ്രദേശിലെ മച്ചിലപട്ടണം സ്വദേശികളായ ഇവര്‍ മനോരോഗ വിദഗ്ദരായിരുന്നു. ലോഗന്‍സ്‌പോര്‍ട്ടിലാണ് ഇവരുടെ താമസം. ലോഗന്‍സ്‌പോട്ട്, ഇന്ത്യാനപൊലിസ്, ഫോര്‍ട്ട് വെയ്ന്‍, ലാഫയെറ്റ, കൊക്കോമ എന്നിവിടങ്ങളില്‍ ഇവര്‍ക്ക് ക്ലിനിക്കുകള്‍ ഉണ്ട്. അമേരിക്കയില്‍ അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ കൂടിയാണ് ഡോക്ടര്‍. ഫോട്ടോഗ്രാഫിയില്‍ നിരവധി ദേശീയ അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ജുബൈല്‍ വ്യാവസായിക  മേഖലയില്‍ ഉണ്ടായ വാഹനാപകടത്തിൽ  കാസർകോട്  ചെര്‍ക്കളം ബേര്‍ക്കയിലെ പ്രമുഖ കോണ്‍ട്രാക്ടറായ സി. മാഹിന്‍ ഹാജിയുടെ മകന്‍ നബ്‌വാന്‍ (27) മരിച്ചു . നബ്‌വാന്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ശക്തമായ മൂടല്‍ മഞ്ഞാണ് അപകടകാരണമായി പറയുന്നത്. ഭാര്യ : സുനൈന. മാതാവ് : റാഹില, സഹോദരങ്ങൾ :  നാശിര്‍വാന്‍, മിഖ്ദാസ്യി

പ്രശസ്ത  ബോളിവുഡ്ബംഗാളി നടി സുമിത സന്യാല്‍ (71) നിര്യാതയായി. ഞായറാഴ്ച വൈകുന്നേരം ദേശപ്രിയോ പാര്‍ക്കിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. . ഫിലിം എഡിറ്റര്‍ സുബോധ് റോയ് ആണ് ഭര്‍ത്താവ്. 1960ല്‍ ഖംഖാബാബുര്‍ പ്രാത്യാബര്‍തന്‍ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

Image result for Sumita-Sanyal-passed-away

നിരവധി ഹിന്ദി ചിത്രങ്ങിലും സുമിത വേഷമിട്ടിട്ടുണ്ട്. അമിതാഭ് ബച്ചന്‍ നായകനായ ഹിന്ദി ചിത്രം ആനന്ദില്‍ സുമിതയുടെ നായിക വേഷം ശ്ര?ദ്ധിക്കപ്പെട്ടിരുന്നു. ഹിന്ദി സിനിമകളായ ഗുഡി, ആശീര്‍വാദ്, മേരേ അപ്‌നെ എന്നീ ചിത്രങ്ങളാണ് സുമിതയെ താരമാക്കിയത്. സുമിതയുടെ നിര്യാണത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചിനം അറിയിച്ചു.

ദുബായ്: ദുബായിലെ പ്രവാസി മലയാളികൾക്ക് ഞെട്ടലുളവാക്കി മലയാളി യുവതിയെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി പായിപ്പാട് സ്വദേശിനി ശാന്തി തോമസാണ്( 30) മരിച്ചത്. ദുബായിലെ എമിറേറ്റ് ആശുപത്രിയിലെ നേഴ്‌സായിരുന്നു. ഒരുമാസം മുമ്പാണ് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഭര്‍ത്താവ് ആന്റണി ജോസ് ദുബായിലെ ഹോട്ടല്‍ ജുമൈറയിലെ ജീവനക്കാരനാണ്. ഇന്നലെ രാത്രി 11 മണിയോടെ ശാന്തിയുടെ ഭര്‍ത്താവിന്റെ സഹോദരനാണ് മരണവിവരം യുവതിയുടെ വീട്ടുകാരെ അറിയിച്ചത്.

അതേസമയം യുവതിയുടെ മരണം കൊലപാതകമാണെന്ന് വീട്ടുകാര്‍ ആരോപിച്ചു. ഭര്‍ത്താവായ ആലപ്പുഴ തത്തംപ്പള്ളി സ്വദേശിയായ ആന്റണി ജോസ് ശാന്തിയെ ഉപദ്രവിക്കുമായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നും യുവതിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.

Read more.. കുരുന്നുകളുടെ കണ്ണിലേയ്ക്ക് നോക്കി ഏത് അച്ഛനാണ് ഈ കടുംകൈ ചെയ്യാനാവുക..? ബുള്ളറ്റിന് മുകളില്‍ രണ്ട് റോസാപ്പൂക്കള്‍ വച്ചു , അച്ഛനൊപ്പംപള്ളിയില്‍ പോയ ആ കുരുന്നുകള്‍ അറിഞ്ഞിരുന്നില്ല ഇത് അവരുടെ അവസാന യാത്രയായിരിക്കുമെന്ന്

രണ്ടാമത്തെ കുട്ടിയെ കാണാന്‍ കാത്തുനില്‍ക്കാതെ പ്രവാസി മരണത്തിന് കീഴടങ്ങി. റാന്നി സ്വദേശി ബിജു ജോര്‍ജ് (38) ആണ് കുവൈത്തില്‍ മരിച്ചത്. അവധിയ്ക്ക് നാട്ടില്‍ പോയ ഭാര്യയും മക്കളും മടങ്ങിവരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ബിജു ജോര്‍ജിന്റെ മരണം. ബിജുവിന്റെ രണ്ടാമത്തെ കുഞ്ഞു ജനിച്ചിട്ട് ഏതാനും ദിവസങ്ങളെ ആയിരുന്നുള്ളു. ഭാര്യ ഹവലിയില്‍ ഒരു പ്രൈവറ്റ് ക്ലിനിക്കില്‍ ജോലി ചെയ്യുന്നു. മൂത്ത മകള്‍ക്ക് 3 വയസ്സ്.

പ്രിസ്മ അലൂമിനിയം കമ്പനിയിലെ ജോലിക്കാരനായിരുന്നു ബിജു. ജോലിക്കിടെ ഷോക്കടിച്ചാണ് മരിച്ചത്. ബിജുവും കുടുംബവും കുവൈറ്റ് സെന്റ് ജോണ്‍സ് ഇടവകയില്‍ ബെതാനിയ പ്രെയര്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ ആണ്. പാരഡൈസ് ഹോട്ടലിനു എതിര്‍വശം സ്റ്റുഡിയോ ഫ് ളാറ്റിലാണ് ബിജു കുടുംബമായി താമസിക്കുന്നത്. മൃതദേഹം ദജീജു മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read more.. കുരുന്നുകളുടെ കണ്ണിലേയ്ക്ക് നോക്കി ഏത് അച്ഛനാണ് ഈ കടുംകൈ ചെയ്യാനാവുക..? ബുള്ളറ്റിന് മുകളില്‍ രണ്ട് റോസാപ്പൂക്കള്‍ വച്ചു , അച്ഛനൊപ്പംപള്ളിയില്‍ പോയ ആ കുരുന്നുകള്‍ അറിഞ്ഞിരുന്നില്ല ഇത് അവരുടെ അവസാന യാത്രയായിരിക്കുമെന്ന്

റെയിൽവേ ട്രാക്കിൽ രണ്ടു കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. വേളി കായലിനു സമീപം നൂറടിപ്പാലത്തിന് താഴയാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. സെബാ (9), സെബിൻ (6) എന്നീ കുട്ടികളാണ് മരിച്ചത്. കുട്ടികളുടെ പിതാവ് ചെങ്ങലോട് സ്വദേശി ഷിബിയെ (36) കാണാതായിട്ടുണ്ട്.

മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഒരു കൈപ്പത്തിയാണ് ആദ്യം കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്നും ഒരു വെട്ടുകത്തിയും ബുളളറ്റും കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് കായലിൽ ചാടി ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് സംശയം. ഇയാളുടെ മൃതദേഹം കണ്ടെത്തുന്നതിനായി ഫയർഫോഴ്സ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം. പളളിയിൽ പോകുന്നുവെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം ഇയാൾ കുട്ടികളെയും കൂട്ടി വീട്ടിൽനിന്നും പോയത്. കുട്ടികളെ കാണാനില്ലെന്ന് കാട്ടി മാതാവ് അന്ന ജോസ് പൊലീസിൽ പരാതി നൽകിയിരുന്നു.

കാര്ഡിഫ്: യുകെ മലയാളികള്‍ക്ക് മറ്റൊരു ദുഃഖം നല്‍കിക്കൊണ്ട് അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി കാര്‍ഡിഫില്‍ മരിച്ചു. അങ്കമാലി താവളപ്പാറ സ്വദേശി പുളിക്കല്‍ ടീന പോള്‍ (30) ആണ് ഇന്ന് വൈകിട്ട് 8.50 നു കാര്‍ഡിഫ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വച്ച് നിര്യാതയായത്.

2010 ല്‍ സ്റ്റുഡന്റ് വിസയില്‍  യുകെയില്‍ എത്തിയ ടീനയ്ക് അഞ്ച് വര്ഷം മുന്‍പാണ് കാന്‍സര്‍ രോഗം ഉണ്ടെന്ന് അറിയുന്നത്. എങ്കിലും മനോധൈര്യം കൈവിടാതെ നടത്തിയ ചികിത്സകള്‍ക്ക് ഒടുവില്‍ 2013 ല്‍ പൂര്‍ണമായും അസുഖം ഭേദമായ എന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് 2015 ജനുവരിയില്‍ അങ്കമാലി സ്വദേശി സിജോയെ ടീന വിവാഹം ചെയ്തു.

എല്ലാവരോടും സൗമ്യമായും സന്തോഷമായും പെരുമാറുന്ന സ്വഭാവമായിരുന്നു ടീനയുടേത് എന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പറഞ്ഞു. അസുഖം പൂര്‍ണ്ണമായും ഭേദമായി എന്ന് ആശ്വസിച്ച് ജീവിതം മുന്നോട്ടു പോകുമ്പോഴാണ് ഈ വര്‍ഷം വീണ്ടും രോഗം ടീനയെ കടന്നാക്രമിച്ചത്.

ടീനയുടെ മാതാവ് അന്ത്യ സമയത്ത് കൂടെ ഉണ്ടായിരുന്നു. പിതാവും സഹോദരനും നാളെ രാവിലെ യുകെയിലേക്ക് പുറപ്പെടാന്‍ വേണ്ടി എയര്‍പോര്‍ട്ടിലേക്ക് തിരിച്ചപ്പോളാണ് ടീനയുടെ മരണം സംഭവിച്ചത്. കാര്‍ഡിഫില്‍ ഉള്ള ടീനയുടെ സുഹൃത്തുക്കള്‍ മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.

സ്‌റ്റോക്ക് ഓൺ ട്രെന്റ്: യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ താമസിക്കുന്ന കെ. ജെ. സെബാസ്റ്റ്യന്റെ പിതാവ് ജോസഫ് കൊച്ചുകലയംകണ്ടം (106 വയസ്സ് ) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലമാണ് മരണം. ഭാര്യ പരേതയായ ഏലിയാമ്മ കൈലാത് (മാന്പുഴക്കരി).

മക്കള്‍ :  അഞ്ച് ആണും മൂന്ന് പെൺമക്കളും അടങ്ങുന്ന കുടുംബത്തിലെ ഏറ്റവും ഇളയ ആളാണ് കെ. ജെ സെബാസ്റ്റ്യന്‍. സ്റ്റോക്ക് ഓണ്‍ ട്രെന്റിലാണ് താമസം.

കൊച്ചുമക്കൾ

ഷിബു ജോസഫ്, കൊച്ചുകലയംകണ്ടം (സ്റ്റോക്ക് ഓൺ ട്രെന്റ്, യുകെ )

ദിവ്യാ സെബാസ്റ്റ്യൻ, കൊച്ചുകലയംകണ്ടം (സ്റ്റോക്ക് ഓൺ ട്രെന്റ്, യുകെ )

റെജി സിറിയക്, പുളിക്കപ്പറമ്പിൽ (ക്രൂ, ചെഷയർ, യുകെ )

മിനി ബിജു തലച്ചിറയില്‍ (അൻട്രിം, ബെല്‍ഫാസ്റ്റ്, യുകെ)

ലിറ്റി റെജി ചേരിക്കല്‍ (നോർവിച്, യുകെ)

സംസ്കാരം അസംപ്ഷന്‍ ചര്‍ച്ച് കുറുമ്പനാടത്ത് പിന്നീട് നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

യുകെ മലയാളികളുടെ പിതാവ് നിര്യാതനായി. പുതുശ്ശേരി പാപ്പു വറീത് (89) ആണ് നാട്ടില്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം നിര്യാതനായത്. ഭാര്യ ത്രേസ്യ പാപ്പു. മക്കള്‍ റവ. ഡോ. വര്‍ഗീസ്‌ പുതുശ്ശേരി VC, പൗലോസ് പുതുശ്ശേരി (കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്‌), മേരി ബ്ലസ്സന്‍ (സ്റ്റാഫ് നഴ്സ്, യുകെ), എല്‍സി ജോയ് (സ്റ്റാഫ് നഴ്സ് , യുകെ), ഓമന ജോസഫ് (ടീച്ചര്‍, ഭവന്‍സ് എറണാകുളം) ഡേവിസ് പുതുശ്ശേരില്‍ (യുകെ).

 

സ്വന്തം ലേഖകന്‍

ബെർക്കിൻഹെഡ് : ബെർക്കിൻഹെഡില്‍ താമസിക്കുന്ന കുട്ടനാടുകാരനായ ജോർജ്ജുകുട്ടി തോട്ടുകടവിലിന്റെ പിതാവ് ജോസഫ് തോമസ് (കുട്ടപ്പൻ) നാട്ടിൽ നിര്യാതനായി. കാവാലത്ത് തോട്ടുകടവിൽ ജോസഫ് തോമസ് (കുട്ടപ്പൻ) (80 ) വാർദ്ധക്യസഹജമായ അസുഖങ്ങളാൽ നാട്ടിൽ വച്ചാണ് നിര്യാതനായത്. സംസ്കാരം പിന്നീട് കാവാലം സെന്റ് ജോസഫ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും. ഭാര്യ കാട്ടിൻകവള്ളിയിൽ കുഞ്ഞമ്മ. മക്കൾ തോമസ് ജോസഫ് (ദുബായ്), ആന്റണി ജോസഫ്, ജോർജ്ജുകുട്ടി ജോസഫ് (ബെർക്കിൻഹെഡ് ), സെബാസ്റ്റ്യൻ ജോസഫ് (ദുബായ് ), അൻസാമ്മ ജോസഫ് (ഇറ്റലി ), ജെസിമോൾ ജോസഫ് (ദുബായ്). മരുമക്കൾ രഞ്ജിനി തോമസ്, ജോമോൾ ആന്റണി, റെജി  ജോർജ്ജ്, റെൻസി സെബാസ്റ്റ്യൻ, മെജി കുന്നേൽ, ജബോയ്.

2010 ല്‍ ബെര്‍മ്മിംഗ്ഹാമില്‍ വച്ച് നടന്ന കുട്ടനാട് സംഗമം എം എല്‍ എ തോമസ്‌ ചാണ്ടിക്കൊപ്പം ഉദ്ഘാടനം ചെയ്തത് ജോർജ്ജുകുട്ടി തോട്ടുകടവിലിന്റെ പിതാവ് ജോസഫ് തോമസായിരുന്നു. ജോസഫ് തോമസിന്റെ നിര്യാണത്തില്‍ മലയാളം യുകെയുടെ അനുശോചനം ഈ അവസരത്തില്‍ അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved