ലണ്ടനില്‍ കൊല്ലപ്പെട്ട യുകെ മലയാളി ജെറാള്‍ഡ് നെറ്റോയുടെ സംസ്‌കാരം ഏപ്രിൽ 19 നു നടക്കും. സൗത്തുൾ ഹോര്‍ടസ് സെമിട്രിയില്‍ ഉച്ചയ്ക്ക് ഒരുമണിക്കാണു സംസ്‌കാരം. രാവിലെ 8.30 മുതല്‍ 10.30 വരെ സൗത്തുൾ ബീച്ച്‌ക്രോഫ്റ്റ് ഏവിലുള്ള വീട്ടില്‍ ശുശ്രൂഷകൾ നടക്കും. 11 മണിക്കു സെന്റ് ആൻസൽംസ് ചര്‍ച്ചിൽ പൊതുദർശനത്തിനും ശുശ്രൂഷകൾക്കുമായി മൃതദേഹം എത്തിക്കും. ഒരുമണിക്ക് സംസ്കാരം. രണ്ടുമണി മുതല്‍ ചര്‍ച്ച് ഹാളില്‍ റീഫ്രഷ്‌മെന്റും ഒരുക്കിയിട്ടുണ്ട്.
മാർച്ച് 18 നു സൗത്താളിന് സമീപം ഹാന്‍വെല്ലിൽ ഉക്‌സ്ബ്രിഡ്ജ് റോഡില്‍ വെച്ചാണു ജെറാള്‍ഡ് നെറ്റോ ആക്രമിക്കപ്പെട്ടത്. തദ്ദേശീയരായ യുവാക്കളായിരുന്നു ആക്രമണത്തിനു പിന്നിൽ. റോഡരികില്‍ മര്‍ദനമേറ്റ നിലയിലാണു ജെറാള്‍ഡിനെ കണ്ടെത്തിയത്. പൊലീസ് പട്രോള്‍ സംഘമാണ് ആശുപത്രിയില്‍ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ എത്തിയ ജെറാള്‍ഡിനെ ഉടന്‍ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെഞ്ചിൽ ആഴത്തില്‍ മുറിവേറ്റിരുന്നു.
സംഭവത്തിൽ പതിനാറു വയസ്സുള്ള രണ്ടുപേരെയും ഒരു ഇരുപതുകാരനെയും മെട്രോപൊളിറ്റന്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ഒരു പതിനാറുകാരൻ ഇപ്പോഴും റിമാൻഡിലാണ്. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരുന്നതായി മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയാണ് ജെറാൾഡ്. ജെറാള്‍ഡിന്റെ മാതാപിതാക്കൾ ഉൾപ്പടെയുള്ള കുടുംബം വർഷങ്ങളായി ലണ്ടനിലാണ്. ഭാര്യ: ലിജിൻ ജെറാൾഡ് നെറ്റോ(ലത). മക്കൾ: ജെനിഫർ ജെറാൾഡ് നെറ്റോ, സ്റ്റെഫാൻ ജെറാൾഡ് നെറ്റോ. മാതാവ് മേരി നെറ്റോ
വെസ്റ്റ് ലണ്ടൻ സൗത്ത്ഹാൾ ചർച്ച് ഓഫ് ഗോഡ് സഭാഗം ബ്രദർ ജെയിംസ് എബ്രഹാം (ജോസ് ആലുമ്മൂട്ടിൽ, 56 വയസ്സ്) ഏപ്രിൽ 16 ഞാറാഴ്ച്ച ലണ്ടനിൽ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.പതിനഞ്ചു വർഷം മുൻപാണ് യുകെയിൽ എത്തിയത്.
ഭാര്യ : സിസ്റ്റർ അജി ജെയിംസ്. മകൾ : ഐയ്റിൻ ജെയിംസ്.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും, മലയാളം യുകെ ന്യൂസിന്റ് അനുശോചനം അറിയിക്കുന്നു.
ജിദ്ദയിലെ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റുമായ ദാസ്‌മോന്റെയും,
ജസ്സിയുടെയും മകൾ ഡോണ ജെസിൻ ദാസ് ബാംഗ്ലൂരിലെ പഠന സ്ഥലത്ത് ആക്‌സ്മികമായുണ്ടായ
ഒരു അപകടത്തിൽ മരണപ്പെട്ടു.
മികച്ച കലാകാരിയായ ഡോണ നീണ്ടൂർ വെമ്പേനിക്കൽ കുടുംബാംഗമാണ്.
ഡോണ ജെസിൻ ദാസിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ മലയാളി യുവതിയെ കേരളത്തിൽ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുടമാളൂർ സ്വദേശിനിയായ മഹിമ മോഹനാണ് ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞതായി കണ്ടെത്തിയത്. 25 വയസ്സ് മാത്രം പ്രായമുള്ള മഹിമയും ഭർത്താവ് അനന്തു ശങ്കറും യുകെയിൽ സന്ദർലാന്റിലായിരുന്നു താമസിച്ചിരുന്നത്.
മഞ്ജുഷയിൽ റിട്ട. തഹസിൽദാർ ഇ . കെ മോഹനന്റെയും ഉഷയുടെയും മകളാണ് മരണമടഞ്ഞ മഹിമ .15 ദിവസം മുമ്പ് മാത്രമാണ് മഹിമയും ഭർത്താവും യുകെയിൽ നിന്ന് കേരളത്തിൽ എത്തിയത് എന്നാണ് അറിയാൻ സാധിച്ചത്. കുടമാളൂർ പുത്തൻ പറമ്പിൽ കുടുംബാംഗമായ അനന്തവും മഹിമയുമായുള്ള വിവാഹം 2022 ജനുവരി 25 നായിരുന്നു.
മഹിമ മോഹൻെറ അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
മഹിമയുടെ അകാല നിര്യാണത്തിന്റെ ഞെട്ടലിലാണ് യുകെയിൽ ഉള്ള സുഹൃത്തുക്കൾ. പ്രത്യക്ഷത്തിൽ പുറമേ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത മാതൃകാ ദമ്പതികൾ ആയിരുന്നു മഹിമയും അനന്തവും. പലപ്പോഴും സാമൂഹികവും മനഃശാസ്ത്രപരവുമായ കാരണങ്ങൾ മൂലം കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എങ്ങനെ തരണം ചെയ്യണമെന്നുള്ള പ്രതിസന്ധി യുകെയിലെ പല മലയാളി കുടുംബങ്ങളുടെ ഇടയിലും വളരെ രൂക്ഷമാണ്. ഭർത്താവിൻറെ അമിത മദ്യപാനം മൂലമുള്ള പ്രശ്നങ്ങൾ പല കുടുംബങ്ങളിലും ആഴത്തിലുള്ള വിള്ളലുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്ന സാഹചര്യത്തിൽ പരസ്പരം മനസ്സിലാക്കി കുടുംബത്തെ മുന്നോട്ട് നയിക്കാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാകാൻ ഇരുവരും പലപ്പോഴും തയ്യാറാകാത്തതും കുടുംബകലഹങ്ങൾക്ക് വഴിവെക്കാറുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ ഈസ്റ്റ് ഹാമിൽ താമസിക്കുന്ന സുകുമാരി അമ്മ (74) വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് സ്വവസതിയിൽ നിര്യാതയായി. പരേതനായ വേലപ്പൻ പിള്ളയുടെ ഭാര്യയാണ്. 1970 ലാണ് ദമ്പതികൾ യുകെയിലെത്തിയത്. അജിത് പിള്ള , അജിത പ്രദേവ് , അനിത കുറുപ്പ്, മീര അജിത്ത്, പ്രദീവ് പിള്ള , നിശാന്ത് കുറുപ്പ് എന്നിവർ മക്കളാണ്.
സുകുമാരി അമ്മയുടെയും ഭർത്താവിന്റെയും സ്വദേശം കേരളത്തിൽ തിരുവനന്തപുരമായിരുന്നു .
സുകുമാരി അമ്മയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഫ്രാങ്ക്‌ഫർട്ട് : ജർമ്മനിയിൽ മലയാളി നേഴ്സ് മരണമടഞ്ഞു. കണ്ണൂർ അങ്ങാടിക്കടവ് സ്വദേശിനിയായ ശ്രീമതി അനിമോൾ സജിയാണ് (44 വയസ്സ്) ജർമ്മനിയിൽ ന്യൂമോണിയ ബാധിച്ചു മരണമടഞ്ഞത്. കണ്ണൂർ അങ്ങാടിക്കടവിൽ സ്റ്റുഡിയോ നടത്തുന്ന ശ്രീ സജി തോമസിസ് മമ്പള്ളിക്കുന്നേലിന്റെ ഭാര്യയാണ് പരേതയായ അനിമോൾ. ഇവർക്ക് മക്കളായി രണ്ട് പെൺകുട്ടികളാണ് ഉള്ളത്.
രണ്ട് മൂന്ന് ദിവസമായി പനിയുണ്ടായിരുന്ന അനിമോളുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇന്ന് വെളിപ്പിന് (8 ശനിയാഴ്ച്ച 4.30 മണിയോടെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും വിദഗ്‌ദ്ധ ഡോക്ടർമാരുടെ പരിചരണം സമയത്ത് ലഭിക്കുകയും ചെയ്തിരുന്നുവെങ്കിലും ന്യുമോണിയ ബാധിച്ചത് മൂലം രക്തത്തിൽ ഉണ്ടായ ആണുബാധ ക്രമാതീതമായി വർധിച്ചതാണ് മരണകാരണമായത് എന്നാണ് പുറത്തുവരുന്ന വിവരം.
ഇക്കഴിഞ്ഞ മാർച്ച് 6 നാണ് ഒത്തിരി സ്വപ്നങ്ങളോടെയും അതിലേറെ പ്രതീക്ഷകളോടെയും ജോലിയാവശ്യത്തിനായി ശ്രീമതി അനിമോൾ സജി ജർമ്മിനിയിൽ എത്തിച്ചേർന്നത്. ശ്രീമതി അനിമോളുടെ ശരീരം ഹോസ്പിറ്റൽ മോർച്ചറയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈ ദിവസങ്ങൾ അവധി ദിവസങ്ങൾ ആയതിനാൽ ഏപ്രിൽ 11 ചൊവ്വഴ്ച്ചയോട് കൂടി മാത്രമേ മൃതദേഹം നാട്ടിലെത്തിക്കേണ്ട മറ്റു നടപടി ക്രമങ്ങൾ ആരംഭിക്കുകയുള്ളു.
അനിമോളുടെ അകാല വേർപാടിൽ ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും മലയാളം യുകെ അനുശോചനം അറിയിക്കുകയും പരേതക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
പത്തനംതിട്ട കല്ലശേരി സ്വദേശി ശ്രീ അജി കെ വർഗീസിന്റെയും ശ്രീമതി മഞ്ജു അജിയുടെയും മകൾ ബഹ്‌റൈൻ ഏഷ്യൻ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സാറ റേച്ചലാണ് (14 വയസ്സ്) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്.
ഏപ്രിൽ 5 ബുധനാഴ്ച വൈകിട്ട് ചെറിയ നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞു വീണതോടെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.
സാറ റേച്ചലിൻ്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്. മലയാളം യുകെ
കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയം ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിലിൻ്റെ പിതാവ് കെ. എസ്. സ്കറിയാ (കറിയാച്ചൻ – 85) ഇന്നലെ കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാര ശുശ്രൂഷകൾ നാളെ (05 – 04 – 2023, ബുധൻ) രാവിലെ 10.30ന് സീറോ മലബാർ സഭ കൂരിയാ ബിഷപ്പ് അഭി. മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിൻ്റെ കാർമ്മികത്വത്തിൽ രാമപുരം മരങ്ങാട്ടുള്ള വസതിയിൽ ആരംഭിക്കും. തുടർന്ന് പാലാ രൂപതാധ്യക്ഷൻ അഭി. മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ രാമപുരം സെൻ്റ്. അഗസ്റ്റ്യൻസ് ഫൊറോനാ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്‌കരിക്കും.
ഭാര്യ, പരേതയായ അന്നക്കുട്ടി സ്കറിയാ മുണ്ടാക്കൽ വള്ളോംപുരയിടം കുടുംബാംഗമാണ്. മക്കൾ: റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിൽ, സിസ്റ്റർ ലിസ്ബത്ത് കൂട്ടിയാനിയിൽ (S H കോൺവെൻ്റ് ചേറ്റുതോട്, ജോസുകുട്ടി, അൽഫോൻസാ, കൊച്ചു റാണി, ചെറിയാൻ, ആൻസി (കുവൈറ്റ്) മെറീന (Late) നിസ്മോൾ, മനു (കാനഡ), തെസേസ്മോൾ.
മരുമക്കൾ: ജോളി കളപ്പുരയ്ക്കൽ പറമ്പിൽ മുക്കുളം, ജോഷി ഏറത്ത് വയനാട്, മനോജ് കല്ലുങ്കൽ കുറുഞ്ഞി, റ്റീനാ പണ്ടാരക്കരക്കുളം മരങ്ങാട്ട് പള്ളി, ലാലു മറ്റത്തിൽ മൈലക്കൊമ്പ്, ഷാജൻ വടക്കേടത്ത് കൊണ്ടാട്, ജോമോൻ മുക്കൻ തോട്ടത്തിൽ കലയന്താനി, പ്രിജി വെട്ടിക്കാട്ട് കിഴക്കേതിൽ ഡൽഹി, ജോബിൻ കുഴിവേലിത്തടത്തിൽ ഇലഞ്ഞി.
മണ്ണാറപ്പാറ സെൻ്റ് സേവ്യേഴ്സ് പള്ളി വികാരി റവ. ഫാ. ജോസ് വള്ളോം പുരയിടം പരേതൻ്റെ ഭാര്യാ സഹോദരനാണ്. ഫാ. സക്കറിയാസ് കൂട്ടിയാനി (നല്ലതണ്ണി ആശ്രമം) പരേതൻ്റെ സഹോദര പുത്രനാണ്.
റവ. ഡോ. അഗസ്റ്റ്യൻ കുട്ടിയാനിയിലിൻ്റെ പിതാവിൻ്റെ വേർപാടിൽ മലയാളം യുകെ ന്യൂസിൻ്റെ അനുശോചനം രേഖപ്പെടുത്തുന്നു.
സംസ്കാര ശുശ്രൂഷകൾ താഴെയുള്ള ലിങ്കിൽ കാണുവാൻ സാധിക്കും.
തിരുവനന്തപുരം ബൈപാസിൽ ലുലുമാളിനു സമീപം നിയന്ത്രണം വിട്ട കാർ വാഹനങ്ങളിലേക്കു ഇടിച്ചു കയറി. നിർത്തിയിട്ടിരുന്ന കാറിലേക്ക് കയറാൻ ശ്രമിച്ച യുവാക്കളായ ഷിബിൻ നിജാസ് എന്നിവർക്ക് ഗുരുതര പരുക്കേറ്റു. ഇവരെ അടുത്തുള്ള സ്വകര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷിബിന്റെ ജീവൻ രക്ഷിക്കാനായില്ല.
കാർ അമിത വേഗത്തിൽ വന്നു നിർത്തിയിട്ടിരുന്ന രണ്ടു ബൈക്കുകളും ഒരു കാറും തകർത്തു. കഴിഞ്ഞ ദിവസം രാത്രി 11 മണിക്കായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.
അപകടത്തെ തുടർന്ന് ബൈപ്പാസിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വിവരം അറിയിച്ചിട്ടും പോലീസ് ഏറെ വൈകിയാണ് എത്തി പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതെന്ന് ദൃസാക്ഷികൾ പറഞ്ഞു. മരണപ്പെട്ട ഷിബിൻ മുഹമ്മദ് പുളിങ്കുന്ന് കുസാറ്റ് എൻജിനിയറിങ് കോളേജ് പൂർവകാല വിദ്യാർത്ഥി ആയിരുന്നു. തിരുവനന്തപുരത്തും കഴക്കൂട്ടത്തുമായി ചില ബിസിനസ് സ്ഥാപങ്ങൾ നടത്തിവരികയായിരുന്നു.
പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ….
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിൽ മലയാളി ഡോക്ടർ അന്തരിച്ചു. സ്റ്റഫോർഡ്ഷെയറിലെ ബർട്ടണിൽ കൊല്ലം സ്വദേശി ഡോ. ചെറിയാൻ ആലിൻതെക്കേതിൽ ഗീവർഗീസ് (54) ആണ് അന്തരിച്ചത്. ബർട്ടൺ ക്വീൻസ് ഹോസ്പിറ്റലിൽ കൺസൾട്ടന്റ് എൻഡോക്രൈനോളജിസ്റ്റായിരുന്നു. ഏറെ നാളായി പലവിധ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ഡോക്ടർ, ഇന്നലെ വൈകിട്ടാണ് മരിച്ചത്.
ആതുരസേവന രംഗത്തും വ്യക്തി ജീവിതത്തിലും ഒരുപോലെ പ്രവർത്തിച്ച ഡോക്ടർ, യുകെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരാളായിരുന്നു. സ്വതസിദ്ധമായ നര്‍മ്മബോധവും എല്ലാവരോടുമുള്ള ദയയും അദ്ദേഹത്തെ ഒരിക്കല്‍ പരിചയപ്പെട്ടാന്‍ ആര്‍ക്കും മറക്കാനാവില്ല. ഡെർബി ആന്റ് ബർട്ടൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിൽ വർഷങ്ങൾക്കു മുൻപാണ് അദ്ദേഹം ഡോക്ടറായി എത്തിയത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയിരുന്നു മെഡിക്കൽ വിദ്യാഭ്യാസം. 1987ലെ ആദ്യ ബാച്ചിൽ അംഗമായിരുന്ന ഡോ. ചെറിയാൻ പഠനകാലത്തും മികവ് പുലർത്തിയിരുന്നു. 1974 മുതൽ 1984 വരെ കൊല്ലം തങ്കശ്ശേരി ഇൻഫന്റ് ജീസസ് ഹൈസ്‌കൂളിലാണു സ്‌കൂൾ വിദ്യാഭ്യാസം നടത്തിയത്. ഭാര്യ: എലിസബത്ത്. മക്കൾ: എസ്തർ, ഗ്രേസ്, സൂസന്ന.
ഡോക്ടർ ചെറിയാന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.