Social Media

കൊച്ചി: നടി പാര്‍വതിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ റോജന്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. ഇയാള്‍ പാര്‍വതിക്ക് ബലാല്‍സംഗ ഭീഷണിയാണ് അയച്ചത്. സോഷ്യല്‍ മീഡിയ ആക്രമണത്തില്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം പാര്‍വതി പോലീസില്‍ പരാതി നല്‍കിയിരുന്നു.

കേസില്‍ രണ്ടാമത്തെ അറസ്റ്റാണ് ഇത്. വടക്കാഞ്ചേരി സ്വദേശി പ്രിന്റോ എന്നയാളെ കഴിഞ്ഞ ദിവസം എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കസബ എന്ന മമ്മൂട്ടിച്ചിത്രത്തിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ നടന്ന ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശമാണ് പാര്‍വതിക്കെതിരെ മമ്മൂട്ടി ആരാധകര്‍ ആക്രമണവുമായെത്താന്‍ കാരണം.

വിഷയത്തില്‍ ഇതേ വരെ പ്രതികരിക്കാതിരുന്ന മമ്മൂട്ടി ആരാധകരെ തള്ളി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തനിക്കുവേണ്ടി സംസാരിക്കാന്‍ ആരെയും നിയോഗിച്ചിട്ടില്ലെന്ന് താരം വ്യക്തമാക്കി. വിവാദങ്ങള്‍ക്ക് പിന്നാലെ പോകാറില്ല. അര്‍ത്ഥവത്തായ സംവാദങ്ങളാണ് വേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു.

മനുഷ്യന്‍ മൃഗമായി മാറുന്നതോ അല്ലെങ്കില്‍ മൃഗത്തേക്കാള്‍ അധപതിക്കുന്നതോ ഒരു പുതിയ വാര്‍ത്തയല്ലെങ്കിലും കാണുന്നവരുടെ കണ്ണുനിറയുന്ന രീതിയില്‍ ചില മനുഷ്യര്‍ പെരുമാറുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ലവ് ജിഹാദ് ആരോപിച്ച് ഒരു മനുഷ്യനെ ജീവനോടെ വെട്ടിക്കൊന്ന് തീവച്ച കുറ്റവാളിയുടെ അതേ മനോനിലയുള്ള മനുഷ്യനാണ് ഇത്തരത്തിലൊരു പ്രകടനം നടത്തുന്നതെന്ന് വ്യക്തം.

ഒരു കുരങ്ങിനെ കെട്ടിത്തൂക്കിയിട്ട് അടിക്കുന്നതാണ് പ്രചരിക്കുന്ന ഒരു വീഡിയോയിലുള്ളത്. തലകീഴായി തൂക്കി ബെല്‍റ്റിനാണ് അടി. ഓരോ അടിക്കും കുരങ്ങ് പിടയുന്നു. അടിക്കുന്ന ആളും വീഡിയോ ചിത്രീകരിക്കുന്ന ആളും കൂടാതെ മറ്റൊരാള്‍ കൂടി ക്രൂരതയില്‍ പങ്കാളിയാകുന്നുണ്ട്.

ഇതേ കുരങ്ങിനെ നിലത്ത് കിടത്തി അടിക്കുന്നതാണ് രണ്ടാം വീഡിയോ. വടികൊണ്ടാണ് അടി. വീഡിയോയുടെ അവസാന ഭാഗത്ത് ഇയാളുടെ വടി ഒടിഞ്ഞുപോകുന്നത് കാണാം. രണ്ട് കാലുകളും ഒടിഞ്ഞുപോയതിനാല്‍ കുരങ്ങിന് ഓടിപ്പോകാന്‍ സാധിക്കുന്നില്ല. നിരങ്ങി നീങ്ങാന്‍ കുരങ്ങ് വിഫല ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെടുന്നു. ഓരോ അടിക്കും ഈ മിണ്ടാപ്രാണി കരയുന്ന ശബ്ദം വീഡിയോയില്‍ വ്യക്തമാണ്.

വന്യ മൃഗങ്ങളോടുള്ള ക്രൂരത ഗുരുതരമായ കുറ്റകൃത്യമാണ്. അതുകൊണ്ടുതന്നെ വീഡിയോ പരമാവധി പ്രചരിപ്പിച്ച് അക്രമിയെ പിടികൂടാന്‍ സഹായിക്കുക എന്നതാണ് സോഷ്യല്‍ മീഡിയയിലെ ചിലര്‍ ചെയ്യുന്നത്. കണ്ണില്ലാത്ത ക്രൂരത പ്രവര്‍ത്തിക്കുന്ന കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാകുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്കിനെ വിമര്‍ശിച്ച അഭിഭാഷക സംഗീത ലക്ഷ്മണയ്ക്ക് മറുപടിയുമായി എഴുത്തുകാരനായ ലിജീഷ് കുമാര്‍.

ലിജീഷ് കുമാറിന്റെ കുറിപ്പ് വായിക്കാം–

മാഡം സംഗീതാ ലക്ഷ്മണ, ഒന്നും തോന്നരുത് നവമാധ്യമങ്ങള്‍ നിറയെ നിങ്ങളുടെ നാറ്റമാണ്, അതാ.
70 മില്യണ്‍ യു.എസ്.ഡോളര്‍ അതായത് 450 കോടി, എന്തിരന്‍ 2 വിന്റെ ബഡ്ജറ്റാണിത്. 250 കോടിക്കാണ് ബാഹുബലിയുടെ രണ്ടാം ഭാഗം വന്നത്. 200 കോടിയുടെ പത്മാവതിയാണ് വിവാദത്തില്‍ കിടക്കുന്നത്. 175 കോടി മുടക്കി ധൂം 3 എടുത്ത യഷ് രാജ് ഫിലിംസ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വരുന്നത്

ആമീര്‍ഖാന്‍, അമിതാഭ് ബച്ചന്‍, ഫാത്തിമ സന ഷെയ്ഖ്, കത്രീന കൈഫ്, ജാക്കി ഷറോഫ് തുടങ്ങിയ വമ്പന്‍ താര നിരയെ അണി നിരത്തി 210 കോടി മുടക്കി നിര്‍മ്മിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന സിനിമയുമായാണ്. അക്കാലത്താണ് 35 കോടിയുടെ വീരവും 27 കോടിയുടെ പഴശ്ശിരാജയും 25 കോടിയുടെ പുലിമുരുകനും നമ്മുടെ വാര്‍ത്തകളില്‍ നിറയുന്നത്. നമുക്ക് ശങ്കര്‍മാരോ രാജമൗലിമാരോ സഞ്ജയ് ലീലാ ബന്‍സാലിമാരോ ഇല്ലാഞ്ഞിട്ടല്ല. വലിയ സ്വപ്നങ്ങള്‍ കാണുന്നവരാണ് നമ്മുടെ എഴുത്തുകാരും സംവിധായകരും, അത് പകര്‍ത്തി വില്ക്കാവുന്നത്രയും വലുതല്ല നമ്മുടെ സിനിമ ഇന്‍ഡസ്ട്രി. ആ ഇന്‍ഡസ്ട്രിയില്‍ നിന്നുമാണ് ഒടിയന്‍ പോലൊരു സിനിമ വരുന്നത്.

ഒടിയന്‍ മഹത്തായ ഒരു സിനിമയായിരിക്കും എന്ന മുന്‍വിധിയൊന്നും എനിക്കില്ല. സിനിമകളെക്കുറിച്ച് അത്തരം മുന്‍വിധികളില്ലാതിരിക്കലാണ് സിനിമയ്ക്ക് നല്ലതും. 175 കോടിയുടെ ധൂം 3 എന്നെ ആനന്ദിപ്പിച്ച പടമല്ല. 100 കോടി കടന്ന റാവണ്‍, സിങ്കം, ഡോണ്‍, വിവേകം, കോച്ചടിയാന്‍, സ്‌പൈഡര്‍, കബാലി, ലിങ്ക അങ്ങനെ ആനന്ദിപ്പിക്കാത്ത കോടീശ്വരന്മാര്‍ പലരുമുണ്ട്. പക്ഷേ, എന്റെ ആനന്ദം മാത്രമല്ല സിനിമ.

ഒടിയന്‍ എന്ന സിനിമ, താനുദ്ദേശിക്കുന്ന പോലെ തീയറ്ററിലെത്തിക്കാന്‍ എത്ര പണം വേണ്ടി വരുമെന്നത് അതിന്റെ സംവിധായകന് മാത്രമേ പറയാന്‍ കഴിയൂ. ഇപ്പോള്‍ അതയാളുടെ സിനിമയാണ്. അതിന് വേണ്ട ലൊക്കേഷന്‍, ആര്‍ട്ടിസ്റ്റ്, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടേഴ്‌സ് എല്ലാം അയാള്‍ ആഗ്രഹിക്കുന്ന സിനിമയ്ക്ക് വേണ്ട ചേരുവകളാണ്. കോടിക്കണക്കിന് രൂപ മുതല്‍മുടക്കുള്ള ഒരു സിനിമയ്ക്ക് അതിന്റേതായ മാര്‍ക്കറ്റിങ് രീതികളും ആവശ്യമുണ്ട്. മോഹന്‍ലാലിന്റെ പുതിയ രൂപത്തെ അവര്‍ മാര്‍ക്കറ്റ് ചെയ്‌തെന്നിരിക്കും. അതാണ് കച്ചവട സിനിമയുടെ ശരി.

ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്‍സുമൊക്കെ ഇത്ര പണം വാങ്ങാമോ എന്നൊരു ചോദ്യമുണ്ട്. മുംബൈ താജില്‍ ചെന്ന് 2 പേര്‍ക്ക് കഴിക്കാവുന്ന മീല്‍സിന് ഒന്നരലക്ഷം രൂപ ഏത് കോത്തായത്തെ വിലയാണ് എന്ന് ചോദിക്കുമ്പോലാണത്. ബാംഗ്ലൂരിലെ രാജ്‌ഭോഗില്‍ ഗോള്‍ഡ് പ്ലേറ്റില്‍ വിളമ്പുന്ന ദോശയ്ക്ക് 1000 രൂപയാണ്, എന്റെ നാട്ടിലെ സരസ്വതീ ഭവനില്‍ 35 ! ഡല്‍ഹിയിലെ ലീലാ പാലസില്‍ ഒരു കഷ്ണം പിസ്സയ്ക്ക് പതിനായിരം രൂപയാണ്, ഹൈദരാബാദിലെ അനാര്‍ക്കലിയുടെ ഒരു പോര്‍ഷന്‍ ബട്ടര്‍ ചിക്കന് 6000 രൂപയുണ്ട്, തൊട്ടപ്പുറത്തെ ഹോട്ടലില്‍ 60 ന് കിട്ടും എന്ന് നമുക്ക് പോയി പരാതി പറയാം. അവര്‍ക്ക് പറയാനുള്ള മറുപടി ഇവിടെ 6000 ആണ്, നിങ്ങള്‍ 60 ഉള്ളിടത്ത് പോകൂ എന്നായിരിക്കും. സംവിധായകന്‍ എന്ത് ചെയ്യും ? 6000 ത്തിന്റെ ബട്ടര്‍ ചിക്കന്‍ കാത്തിരിക്കുന്ന എനിക്കും നിങ്ങള്‍ക്കും 60 ന്റെ ചിക്കന്‍ അയാള്‍ വിളമ്പുന്നതെങ്ങനെ. അയാളുടെ മുമ്പില്‍ ഒറ്റ വഴിയേ ഉള്ളൂ, ആറായിരത്തിന്റെ ചിക്കന്‍ കറി വിറ്റ് ആറ് കോടി തിരികെപ്പിടിക്കാവുന്ന മാര്‍ക്കറ്റിങ്. അത് നിങ്ങളെ ഉപദ്രവിക്കാത്തിടത്തോളം അവരത് ചെയ്യട്ടെ.

പ്രിയ സംഗീത ലക്ഷ്മണ, സിനിമ മികവുറ്റതാക്കാന്‍ മാത്രമല്ല അതിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടത്. ഇമ്മാതിരി മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും അവര്‍ മെനയേണ്ടതുണ്ട്. അതിനെ ഭയക്കുന്നതെന്തിന് ? താങ്കളെ പോലെ ഉന്നത ആസ്വാദനതലവും ബുദ്ധിയുമുള്ള പ്രേക്ഷകരുടെ IQ കേവലം പബ്ലിസിറ്റി ഗിമ്മിക്‌സ് കണ്ടപായപ്പെടാന്‍ മാത്രമേ ഉള്ളോ ?

ഒടിയന്‍ എന്ന സിനിമ ഇറങ്ങി ഏറ്റവും കുറഞ്ഞത് ഒരു 5 പേരെങ്കിലും നല്ലത് പറഞ്ഞാല്‍, അതില്‍ ഒരാളെങ്കിലും don’t miss it എന്നു പറഞ്ഞാല്‍ ഓടിപ്പോയി സിനിമ കാണുന്ന, നിങ്ങളെപ്പോലുള്ള പ്രേക്ഷകരെ സ്വാധീനിക്കാന്‍ തന്നെയാണ് മാഡം ഇപ്പരിപാടികള്‍. ഇതില്‍ വീഴാത്തവരെ വീഴ്ത്താനാണ് നിങ്ങള്‍ മേല്‍പ്പറഞ്ഞ മൗത്ത് പബ്ലിസിറ്റി.

പിന്നെ എല്ലാ ആണുങ്ങളും അഡ്വ.സംഗീത ലക്ഷ്മണയ്ക്ക് കാഴ്ച സുഖം തരണമെന്നില്ല. താരാരാധകര്‍ പരസ്പരം പോര്‍ വിളിക്കട്ടെ, അതിനിടയില്‍ വ്യക്തിപരമായ അധിക്ഷേപങ്ങളുമായെത്തുന്ന നിങ്ങളെപ്പോലുള്ള കലാപരിപാടിക്കാരാണ് കഷ്ടം. എന്നും ടോയ്‌ലറ്റില്‍ പോയിട്ടും എന്താണ് മാഡം ഇത്ര ദുര്‍ഗന്ധം വമിപ്പിക്കുന്ന അഴുക്കുകള്‍ മാത്രം അകത്തിങ്ങനെ കെട്ടി നില്‍ക്കുന്നത്. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ഒരു വിരേചന ഗുളികയുണ്ട്. പുലര്‍ച്ചെ വെറും വയറ്റില്‍ 1 ഗുളിക പച്ച വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ മതി, ഇളകിപ്പൊയ്‌ക്കോളും.

ഇടക്കിടക്ക് പച്ച വെള്ളം കുടിച്ചാല്‍ പൊയ്‌ക്കൊണ്ടേയിരിക്കും. ഉള്ളിലെ അഴുക്ക് മുഴുവന്‍ പോയ്ക്കഴിഞ്ഞെന്നുറപ്പായാല്‍ ചൂടുവെള്ളം കുടിക്കുകയോ, മോര് കൂട്ടി ചോറ് കഴിക്കുകയോ ചെയ്താല്‍ മതി, നിന്നോളും. ഒന്നും തോന്നരുത് നവമാധ്യമങ്ങള്‍ നിറയെ നിങ്ങളുടെ നാറ്റമാണ്, അതാ.

മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിയായ മാധവിക്കുട്ടിയെ ലൗജിഹാദിന്റെ മറവില്‍ ശാരീരികാവശ്യത്തിന് ഉപയോഗിച്ചതായി ആരോപിച്ച് പരിവാര്‍ സംഘടനാ നേതാവും തപസ്യ തിരുവന്തപുരം ജില്ലാ അധ്യക്ഷനുമായ ഡോ. അനില്‍ വൈദ്യമംഗലം. നാടിന്റെ സംസ്‌കാരം ഭാരതത്തിലെ സ്ത്രീകളുടെ ചാരിത്ര്യത്തിന്റെ ചരിത്രമാണ്. ഭാരതീയമായ ബിംബ കല്‍പ്പനകളെ കവിതയിലൂടെ മനോഹരമായി അവതരിപ്പിച്ച ബാലാമണിയമ്മയുടെ പാരമ്പ്യത്തിലുള്ള കമലയെ ലൗജിഹാദിന്റെ മറവില്‍ മതം മാറ്റിയതായി അദ്ദേഹം ആരോപിച്ചു. പിന്നീട് അവരരെ ശാരീരികാവശ്യത്തിന് ഉപയോഗിച്ച് കരിമ്പിന്‍ ചണ്ടിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുര്‍ഗാ ദേവിയെ സെക്‌സി ദുര്‍ഗയാക്കി അവതിരിപ്പിക്കുന്ന ശ്രമം തുടരുകയാണ്. ഭാരതീയന്റെ മനസുകളില്‍ അവന്റെ വികാരത്തുടിപ്പുകളില്‍ ചോരയോട്ടം ഉള്ള ഓരോ ഭാരതീയനും പ്രണമിക്കുന്ന ദുര്‍ഗാദേവിയെ തെരുവിലെ വേശ്യയ്ക്ക് തുല്യമായി വലിച്ചിഴയ്ക്കാനുള്ള ശ്രമം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ചതോടെ രക്ഷപ്പെടാനായി ഒരാള്‍ തൊട്ടുതാഴെയുള്ള ബാല്‍ക്കണിയില്‍ തൂങ്ങിപിടിച്ചു നില്‍ക്കുന്ന വീഡിയോ വൈറലാകുന്നു. ചൈനയിലെ ഷോങ്ക്വിങ് നഗരത്തിലാണ് സംഭവം. ഡിസംബര്‍ 13നാണ് സംഭവം നടന്നത്.23 നില കെട്ടിടത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റിൽ തീപൊരികളും തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും തീപൊരികളും ഇയാള്‍ക്കടുത്ത് അടര്‍ന്നു വീഴുന്നത് വീഡിയോയില്‍ കാണാം. തൂങ്ങിനില്‍ക്കുന്ന ഭാഗത്തെ ഗ്ലാസ് തകര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു. ഇയാള്‍. പിന്നീട് അഗ്നിശമനസേന സ്ഥലത്തെത്തി ഗ്ലാസ് തകര്‍ത്ത് ഇയാളെ രക്ഷിച്ചു. ചെറിയ പരിക്കുകളോട് ആശുപത്രിയില്‍ പ്രവേശിച്ചെന്നുമാണ് റിപ്പോര്‍ട്ട്.

കസബയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരേ രംഗത്തു വന്ന നടി പാര്‍വതിക്കെതിരേ നാനാവശത്തു നിന്നും വിമര്‍ശനങ്ങളുടെ പെരുമഴയാണ്. സിനിമരംഗത്തുള്ളവര്‍ തന്നെ പാര്‍വതിയെയും റിമ കല്ലിംഗലിനെയും ഒറ്റപ്പെടുത്താന്‍ മത്സരിക്കുകയാണ്. അതിനിടെ കെ. സുജയെന്ന പെണ്‍കുട്ടി പാര്‍വതിയെയും സിനിമയിലെ വനിതാ സംഘടനയെയും വിമര്‍ശിച്ചു കൊണ്ടെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് തരംഗമാകുകയാണ്.  ഇതുവരെ ഏഴായിരത്തോളം ഷെയർ ആണ് വന്നിരിക്കുന്നത്…

സുജയുടെ പോസ്റ്റ് വായിക്കാം

പ്രിയപെട്ട പാര്‍വ്വതി കൊച്ചമ്മേ..

കൊച്ചമ്മ ഈ അടുത്തിടെ സ്ത്രീകള്‍ക്ക് വേണ്ടി നടത്തിയ ഒരു മഹത്തായ പ്രസംഗം കണ്ടു. ഒറ്റ വാക്കില്‍ ‘ബലേ ഭേഷ്’ എന്നേ പറയാനുളളൂ കൊച്ചമ്മേ.. ശരിക്കും കൊച്ചമ്മ പൊളിച്ചടുക്കി..ശെരിക്കും പറഞാല്‍ അഭിനയത്തിന്റെ കാര്യത്തില്‍ ശോഭനയും ഉര്‍വ്വശിയും ഒന്നും കൊച്ചമ്മക്ക് മുന്നില്‍ ഒന്നും അല്ലന്ന് ആ പ്രസംഗം കണ്ടാല്‍ അറിയാം.പോരാത്തതിന് ശാരദാമ്മയെയും ഷീലാമ്മയെയും വെല്ലുന്ന അഭിനയം ഉളള രണ്ട് മൂത്ത കൊച്ചമ്മമാര് ഇടത്തും വലത്തും…പിന്നെത്‌ന് വേണം കൊച്ചമ്മക്ക്…അതൊക്കെ പോട്ടെ കൊച്ചമ്മ മാത്തുകുട്ടിയുടെ ഒരു പരിപാടിയില്‍ സ്ത്രീയെ ഉദ്ധരിക്കാന്‍ മറ്റേ കുഴല് വെച്ച് ഊതി പുക വിടുന്ന സാധനം ഉപയോഗിക്കുന്ന ശീലം ഇപ്പഴും ഉണ്ടോ..അതോ കൊച്ചമ്മ ഫെമിനിസ്റ്റ് ആയതോടെ അത് നിര്‍ത്തിയോ…..അതിന്റെ പുകയും ഊതി വിട്ട് ബുദ്ധിയും ഗുഡ്ക്കയും നല്ല കോംബിനേഷന്‍ ആണന്ന് പറഞ പാറു കൊച്ചമ്മ തന്നെ ആണല്ലോ ഈ സ്ത്രീ വിരുദ്ധത പ്രസംഗിച്ചതെന്നോര്‍ക്കുമ്പോ ഒരു റിലാക്‌സേഷനൊക്കെയുണ്ട്…

പിന്നേ കൊച്ചമ്മേടെ വലത്തെ അറ്റത്തിരുന്ന് കസബ കസബ എന്ന് ,മൊഴിഞ്ഞു തന്ന ഗീതു കൊച്ചമ്മയോട് കൊച്ചമ്മ ചോദിച്ചായിരുന്നോ എന്ന് മുതലാ ആ കൊച്ചമ്മ ഡീസന്റൊയതെന്ന്….ഇല്ലെങ്കില്‍ ഒന്ന് ചോദിക്കണം.കേട്ടോ …എന്നിട്ട് ഇടത്തെ അറ്റത്തിരിക്കുന്ന റിമ കൊച്ചമ്മയോട് ചോദിക്കണം ആദ്യ സിനിമയില്‍ തന്നെ ബിയറും വലിച്ച് കേറ്റി പുകയും ഊതി വിട്ട ആ സിനിമയുടെ രണ്ടാം ഭാഗം ഉടനെ എങ്ങാനും പ്രതീക്ഷിക്കാമൊ എന്ന്..എന്നിട്ട് വേണം ഞങ്ങള്‍ സ്ത്രീകള്‍ക്ക് അവകാശത്തിന് വേണ്ടി ശബ്ദം ഉയര്‍ത്താന്‍. ഇനി കൊച്ചമ്മയുടെ പ്രധാന പ്രശ്‌നം ‘കസബ’..എത്‌നാണ് കൊച്ചമ്മയെ പോലുളള ഒരു 23 വയസ് കാരിക്ക് ആ സിനിമ കൊണ്ടുണ്ടായ ദോഷം..എത്‌നാണ് അതിലെ സ്ത്രീ വിരുദ്ധത..ഞാന്‍ എന്റെ ഭര്‍ത്താവും ആയി ആദ്യ ദിനം തന്നെ പോയി കണ്ട സിനിമ ആണ് കസബ..അതില്‍ കൊച്ചമ്മ പറഞ ഒരു സ്ത്രീ വിരുദ്ധതയും മമ്മൂട്ടി എന്ന നടന്‍ കാണിച്ചില്ല.

മറിച്ച് മമ്മൂക്കയുടെ ഇന്‍ട്രോ സീനില്‍ തന്നെ അദ്ദേഹം സ്ത്രീകളെ എങ്ങനെ നട്ടെല്ലില്ലാത്ത പുരുഷന്‍മാര്‍ ബഹുമാനിക്കണം എന്ന് കാണിച്ച് തരുന്നുണ്ട്. അത് ജീവിക്കാന്‍ വേണ്ടി വേശ്യാ വൃത്തി (നിങ്ങള്‍ സിനിമാക്കാരെ ഉദ്ദേശിച്ചല്ലാ കേട്ടോ) വരെ നടത്തേണ്ടി വരുന്ന സ്ത്രീകളെ പുരുഷന്‍മാര്‍ വെറും മാംസ പിണ്ഡമായി കാണുമ്പോള്‍ അവിടെ സ്ത്രീകള്‍ക്കായി രാജന്‍ സക്കറിയയെ പോലുളള നട്ടെല്ലുളള പുരുഷന്‍മാര്‍ രക്ഷക്കുണ്ടാകും എന്നൊരു സന്ദേശം മമ്മൂക്ക കൊടുത്തു കൊണ്ടാണ് വരുന്നത്. അടുത്ത സീനില്‍ ബെല്‍റ്റില്‍ കേറി പിടിക്കുന്ന ഒരു സീന്‍.. അതിലാണോ കൊച്ചമ്മ സ്ത്രീ വിരുദ്ധത കണ്ടത്.. ആണെങ്കില്‍ ഒന്ന് ചോദിച്ചോട്ടെ. കുടുംബവുമായി സിനിമ കാണാന്‍ വരുന്ന സ്ത്രീകള്‍ക്ക് മുന്നിലേക്ക് എത്രയോ നടിമാര്‍ എത്രയോ വട്ടം എത്രയോ സിനിമകളില്‍ സ്വയം തുണി ഉരിഞ് കളഞ് കോപ്രായം കാണിച്ചിട്ടുണ്ട്.. ഈയിടെ കൊച്ചമ്മ പോലും അങ്ങ് ഹിന്ദിയില്‍ പോയി ഒരു ഉളുപ്പും ഇല്ലാതെ ഒരു ബഡ്ഷീറ്റും ആയി നിന്നില്ലേ. കൊച്ചമ്മയും ഇര്‍ഫാന്‍ ഖാനുമായുള്ള ഒരഭിമുഖം ഞാന്‍ കണ്ടു കൊച്ചമ്മയുടെ മുഖത്ത് നോക്കിയല്ലേ ഇര്‍ഫാന്‍ ഖാന്‍ ചോദിച്ചത് ‘malayali womens hot in bed’ ഈ ചോദ്യത്തില്‍ എന്നെപ്പോലത്തെ എല്ലാ മലയാളി സ്ത്രീകളെയും അപമാനിച്ച് കൊണ്ടല്ലേ അയാള്‍ സംസാരിച്ചത് അപ്പോള്‍ നിന്റെ ഉള്ളില്‍ ഉള്ള ഫെമിനിസ്റ്റ് എവിടെ പോയി..?

തമിഴില്‍ പോയി ധനുഷിന്റെ ചുണ്ടിലേക്ക് കൊച്ചമ്മയുടെ ചുണ്ട് ചേര്‍ത്ത് വെച്ച് കോപ്രായം കാണിച്ചില്ലേ. അതൊന്നും ഈ പറഞ സ്ത്രീ വിരുദ്ധത ആകില്ലേ.. അതോ ജീന്‍സും ടോപ്പും വലിച്ച് കേറ്റി മാറും തളളി പിടിച്ച് നടക്കുന്ന നിങ്ങള്‍ക്ക് ഇതൊന്നും ബാധകം അല്ലേ. ഇതൊക്കെ വെച്ച് നോക്കുമ്പോള്‍ കസബയൊക്കെ എത്രയോ ഭേദം.. കസബയുടെ ഇന്‍ടര്‍വെല്‍ സീനില്‍ മമ്മൂക്ക പറയുന്ന ഒരു ഡയലോഗുണ്ട്. .കറി വെക്കാനോ പൊരിക്കാനോ അല്ലാതെ രാജന്‍ സക്കറിയാ മാംസം വിലക്ക് വാങ്ങില്ലന്ന്… ഇനി ഇതേൊണാ നിങ്ങള്‍ ഉദ്ദേശിച്ച സ്ത്രീ വിരുദ്ധത.. .ഇതൊക്കെ അല്ലാതെ എത്‌നാണ് കസബയേയും മമ്മൂട്ടി എന്ന നടനെയും വിമര്‍ശിക്കാനും മാത്രം ആ സിനിമയിലുളളത്. മമ്മൂക്ക എന്ന നടനെ എന്നെ പോലെയുളള സ്ത്രീകളടക്കം ഉളള മലയാളികള്‍ ഇഷ്ട പെടുന്നത് അദ്ദേഹത്തിന്റെ അഭിനയവും സൗന്ദര്യം കൊണ്ടും മാത്രം അല്ല….അദ്ദേഹത്തിന്റെ വ്യക്തിത്വം കൊണ്ട് കൂടി ആണ്…

മാളൂ ഷെയ്ക്ക എന്നത് ഒരു പെണ്‍കുട്ടി ആണ്. ആ പെണ്‍കുട്ടിക്ക് താങ്ങും തണലും ആയത് നിങ്ങള്‍ സ്ത്രീവിരുദ്ധത പറഞ ഈ മമ്മൂട്ടിയാണ്.. അവിടെയൊന്നും ഒരു ഫെമിനിസ്റ്റുകളെയും കണ്ടിട്ടില്ല. ഒരു പാവപ്പെട്ട കുട്ടിക്ക് ഹൃദയ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ അവന്റെ അമ്മ നെഞ്ചത്തടിച്ച് കരഞ്ഞപ്പോ അവിടെയും ഒരു ഫെമിനിസ്റ്റിനെയും സഹായത്തനായി ഞങ്ങള്‍ ആരും കണ്ടിട്ടില്ല.. ആ സ്ത്രീയുടെയും സഹായത്തിനെത്തിയത് നിങ്ങള്‍ സ്ത്രീ വിരുദ്ധത സിനിമയിലഭിനയിച്ചു എന്ന് പറഞ ഇതേ മമ്മൂട്ടിയാണ്…നിങ്ങള്‍ക്കൊക്കെ സ്ത്രീ സ്‌നേഹം കാണിക്കണം എങ്കില്‍ കാറും ബംഗ്ലാവും ഉളള കൊച്ചമ്മമാര്‍ക്ക് നോവണം.. അല്ലാതെ ഒരു മാളുവിന് വേണ്ടിയോ ജിഷക്ക് വേണ്ടിയോ സൗമ്യക്ക് വേണ്ടിയോ നിങ്ങള്‍ ശബ്ദം ഉയര്‍ത്തില്ല..

ഫെമിനിസ്റ്റ് എന്ന പേരില്‍ ഒരു സംഘടനയും ഉണ്ടാക്കി പുരുഷന്‍മാരെ താഴ്ത്തി കെട്ടുന്ന നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം. പത്ത് ശതമാനം മോശം പുരുഷന്‍മാര്‍ ഉണ്ടെന്ന് കരുതി ബാക്കി 90 ശതമാനം പുരുഷന്‍മാരെ നിങ്ങളെ മോശക്കാരാക്കരുത്.. ഒരു സ്ത്രീ വൈകിട്ട് ഇറങ്ങി നടക്കുന്നുണ്ടെങ്കില്‍ അത് നിങ്ങള്‍ കുറച്ച് ഫെമിനിസ്റ്റുകള്‍ ഉണ്ടെന്ന ബലത്തിലല്ല. 90 ശതമാനം പുരുഷന്‍മാര്‍ ഞങ്ങളുടെ ബലത്തിന് ഉണ്ടെന്നുളള ധൈര്യത്തില്‍ തന്നെയാ….. പിന്നെ നിങ്ങള്‍ക്ക് സ്ത്രീകളോട് അത്രക്ക് സ്‌നേഹം ഉണ്ടെങ്കില്‍ സ്ത്രീയെ അപമാനത്തിന്റെ പടു കുഴിയിലേക്ക് തളളി വിടുന്ന നേരെ ചൊവ്വേ അടി വസ്ത്രം ഇടാന്‍ സമയം പോലും കിട്ടാതെ അത് എടുത്ത് ഫെയ്‌സ്ബുക്കി പോസ്റ്റുകയും കൊച്ച്, പെണ്‍കുട്ടികളെയടക്കം വില്‍പന ചരക്കാക്കി പ്രശസ്തി തേടുന്ന രശ്മി R നായര്‍ എന്ന ചുംബന പീഡനക്കാരിയേയും, ഷോര്‍ട്ട് ഫിലിം എന്ന പേരില്‍ സ്വയം ഭോഗ അനുഭവം സ്വപ്നം അച്ഛന്‍ കണ്ടു കൊണ്ട് വന്ന കഥ കാമ കണ്ണുകളോടെ നിക്കറും ഇട്ട് വീഡിയോ ആക്കി പ്രചരിപ്പിച്ച കനി എന്നവളെയും ഒക്കെ നിലക്ക് നിര്‍ത്ത് ആദ്യം..

എന്നിട്ട് മതി ലോക സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ ചിത്രത്തില്‍ അഭിനയിച്ച രണ്ടാമത്തെ നടന്‍ എന്ന ഖ്യാതിയുളള മൂന്ന് ദേശീയ അവാര്‍ഡുും 6 സംസ്ഥാന അവാര്‍ഡും 13 ഫിലിം ഫെയറും വാങ്ങി ഓരോ മലയാളിയും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മമ്മൂക്കയുടെ പൊക്കത്തോട്ട് കേറുന്നത് .WCC എന്ന നിങ്ങളുടെ ഫെമിനിസ്റ്റ് സംഘടനയില്‍ ഉളളതിലും 100 ഇരട്ടി സ്ത്രീകള്‍ മമ്മൂട്ടി എന്ന നടനെയും വ്യക്തിയെയും അദ്ദേഹത്തിന്റെ സിനിമകളെയും സ്‌നേഹിക്കുന്നുണ്ടെന്ന് ഓര്‍മ്മ പെടുത്തി കൊണ്ട് നിര്‍ത്തുന്നു… സുജ. കെ.

സ്വന്തം മകന്റെ വിയോഗം ദൈവീക പദ്ധതിയായി കണ്ട് സന്തോഷത്തോടെ അവനെ മടക്കിയയക്കാന്‍ ആവശ്യപ്പെടുന്ന ഒരമ്മയെയാണ് കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ച വിനു കുര്യന്‍ എന്ന യുവാവിന്റെ ശവസംസ്‌കാര ശുശ്രൂഷയില്‍ കൂടി നിന്നവര്‍ കണ്ടത്.

സ്‌കൂള്‍ അധ്യാപികയായ മറിയാമ്മ ജേക്കബാണ് 25 വയസുള്ള തന്റെ മകന്റ മൃതദേഹത്തിന് മുന്നില്‍ ദൈവവിശ്വാസത്തില്‍ കരുത്താര്‍ജ്ജിച്ച് പ്രസംഗിച്ചത്.

‘ഈ കള്ളക്കുട്ടന്‍ ഈ വീടിന്റെ മുറ്റത്തുകൂടി എന്നെ ഒത്തിരി ഓടിച്ച് കളിച്ചതാ, ദൈവത്തിന്റെ ഇഷ്ടപ്രകാരം അവന്‍ മുമ്പേ പോകുകാ..അതിന് ആരും സങ്കടപ്പെടേണ്ട..’ നെഞ്ചുവിങ്ങുമ്പോഴും കരുത്തുചോരാതെ, സഹനത്തിന്റെ മൂര്‍ത്തരൂപമായി ആ അമ്മ സംസാരിച്ച് തുടങ്ങുമ്പോള്‍ തന്നെ നാമറിയാതെ കണ്ണുനിറഞ്ഞുതൂവും.. വിനുവിന്റെ സഹോദരന്‍ ജോ ആണ് അമ്മയുടെ പ്രസംഗം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

മരണപ്പെട്ട വിനു കാശ്മീരില്‍ നിന്നും കേരളത്തിലേക്ക് കാര്‍ ഓടിച്ചു ലിംകാ ബുക്ക്‌ ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ ചെറുപ്പക്കാരന്‍. കശ്മീരിലെ ലെ മുതല്‍ കന്യാകുമാരി വരെ 58 മണിക്കൂര്‍ 52 മിനുട്ട് കൊണ്ട് കാര്‍ ഓടിച്ചെത്തിയാണ് വിനു കുര്യന്‍ ജേക്കബ്‌ റെക്കോര്‍ഡ്‌ സ്ഥാപിച്ചത്. 13 സംസ്ഥാനങ്ങളിലൂടെ 3888 കിലോമീറ്റര്‍ ആയിരുന്നു യാത്ര..തിരുവല്ല കുറ്റൂര്‍ സ്വദേശിയാണ്. അനുജനെയും , സുഹൃത്തിനെയും യാത്രയില്‍ ഒപ്പം കൂട്ടിയാണ് വേഗതയിലെ രാജകുമാരന്‍ തന്റെ സ്വപ്നം നേടിയെടുത്തത്.

കഴിഞ്ഞ ബുധനാഴ്ച വെളുപ്പിന് 12.30 സുഹൃത്തിനെ വിവാഹ വീട്ടില്‍ നിന്ന് മടങ്ങിയ ശേഷം, ചെങ്ങന്നൂരില്‍ – തിരുവല്ലാ ദിശയിലേക്കു ബൈക്കില്‍ വരുകയായിരുന്നു വിനു. എതിര്‍ ദിശയില്‍ വന്ന ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. പോലീസെത്തി ആശുപത്രില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുറ്റൂരില്‍ വ്യാപാരിയാണ് പിതാവ് ജേക്കബ്‌ കുര്യന്‍. സഹോദരനും യാത്രയിലെ സന്തത സഹചാരിയുമായ ജോ ജേക്കബ്‌ ഏറ്റുമാനൂരില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരന്‍ ആണ്.ഇളയ സഹോദരന്‍ ക്രിസ് ജേക്കബ്‌ തിരുവല്ല മാര്‍ത്തോമ സ്കൂള്‍ നാലാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയും.

വീഡിയോ കാണാം 

‘പര്‍ദ’ പിന്‍വലിച്ച പവിത്രന്‍ തീക്കുനിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ. സെക്‌സി ദുര്‍ഗ്ഗ പാടില്ല. പത്മാവതി പാടില്ല. ഗൗരിയും പന്‍സാരയും കല്‍ബുര്‍ഗിയും വേണ്ട. ഫ്‌ലാഷ് മോബ് വേണ്ട. പെണ്‍കുട്ടികള്‍ അടങ്ങിയൊതുങ്ങി കഴിഞ്ഞാല്‍ മതി. പച്ചയ്ക്ക് കത്തിക്കുന്നു. തല്ലി ചതയ്ക്കുന്നു. കൈ വെട്ടുന്നു. മഹാഭാരതം എന്ന് സിനിമയ്ക്ക് പേരിടരുത്. അങ്ങനെയങ്ങനെ പല മതങ്ങള്‍ വികാരത്തില്‍ ഒരേ ഭാവത്തിലങ്ങനെ ആടുകയാണ് എന്നാണ് തീക്കുനിയ്ക്ക് പിന്തുണ നല്‍കി കൊണ്ട് ചിലര്‍ പറയുന്നത്. അതേസമയം തന്നെ തീക്കുനിയുടെ കവിതയ്‌ക്കെതിരെ വിമര്‍ശനുവുമായി കൂടുതല്‍ പേര്‍ രംഗത്തെത്തുകയും ചെയ്തു.

പവിത്രന് ഇനിയും കവിതയെഴുതാന്‍ മോഹമുണ്ടാകില്ലെ, അങ്ങനെ എഴുതണമെങ്കില്‍ കൈയ്യും തലയും സംരക്ഷിക്കേണ്ടെ എന്ന് വിശദീകരിക്കുന്നവരും നിരവധി. പവിത്രന്‍ കവിത പിന്‍വലിച്ചുകൊണ്ട് കുറിച്ച പോസ്റ്റും ഇപ്പോള്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ കാണാന്‍ കഴിയില്ല. ഇതേകുറിച്ചുള്ള അന്വേഷണവും അദ്ദേഹത്തിന്റെ മറ്റ് പോസ്റ്റുകള്‍ക്ക് ചുവട്ടില്‍ കാണാം. പവിത്രനെതിരെയുള്ള നിരവധി ട്രോളുകളും ഇതിനകം വ്യാപിച്ചുകഴിഞ്ഞു.

ഇടതുപക്ഷ സഹയാത്രികനായ പവിത്രന്‍ തീക്കുനിയുടെ കവിതകളും പ്രസ്താവനകളും ഇടതുപക്ഷ ചിന്താഗതികള്‍ക്കൊപ്പം നില്‍ക്കുന്നവയായിരുന്നു. സിപിഐഎം വേദികളിലെ സ്ഥിരം സാന്നിദ്ധ്യമായ പവിത്രന്‍ ശ്രീരാമനെ വിമര്‍ശിച്ചുകൊണ്ട് ഇദ്ദേഹമെഴുതിയ ‘സീത’ എന്ന കവിത ഇപ്പോഴും ലഭ്യമാണ്. എന്നാല്‍ പവിത്രന്‍ പര്‍ദ്ദ എന്ന കവിത പിന്‍വലിച്ചതോടെ ഹിന്ദു തീവ്രവാദികളും രംഗത്തെത്തിയിരിക്കുകയാണ്.

പര്‍ദ്ദ ആഫ്രിക്കയാണെന്നായിരുന്നു കവിതയുടെ ആദ്യവരി. രാത്രി ഏഴരയോടെ സ്വന്തം ഫെയ്‌സ്ബുക്ക് പേജിലാണ് പവിത്രന്‍ തീക്കുനി കവിത കുറിച്ചിട്ടത്. നേരം വെളുക്കും മുന്‍പ് കവിത പിന്‍വലിക്കേണ്ടി വന്നു. പുലര്‍ച്ചെ മൂന്ന് മണിക്കും രാത്രി ഏഴരയ്ക്കും ഇടയില്‍ പക്ഷെ സൈബര്‍ ലോകത്തെ ഒരുവിഭാഗം മൗലികവാദികള്‍ കവിയെ വളഞ്ഞാക്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് കവി കവിത പിന്‍വലിച്ചത്.

സിഎസ് മഹേഷ് എന്ന കവിയാണ് തീക്കുനിയോട് കവിത പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. ആഫ്രിക്കയെയും പര്‍ദ്ദയെയും അപമാനിക്കുന്നതാണ് കവിതയെന്ന് മഹേഷ് ഉപദേശിച്ചു. പര്‍ദ്ദയെ കുറിച്ച് എവിടെയോ വായിച്ച ലേഖനമാണ് കവിതയിലെത്തിച്ചത്. ആഫ്രിക്കയില്‍ അടിമ വ്യാപാരത്തിന് ഉപയോഗിച്ച വസ്ത്രമാണ് പര്‍ദ്ദയെന്ന് ലേഖനത്തിലുണ്ടായിരുന്നു. ഏതായാലും ആരെയും വിഷമിപ്പിക്കേണ്ടെന്ന് കരുതിയാണ് ആ കവിത പിന്‍വലിച്ചതെന്ന് കവി വ്യക്തമാക്കി.

ലണ്ടന്‍ സ്വദേശിനിയായ സിയാന്‍ ജെയിംസണ്‍ എന്ന 26 കാരിയാണ് ആത്മാവുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടന്നു അവകാശപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ . ഒരു മരിച്ച വ്യക്തിയുടെ ആത്മാവുമായി ശാരീരിക ബന്ധം നടത്തിയെന്നാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ആളൊഴിഞ്ഞ പരിസരമുള്ള ആ വാടക വീട്ടിലിരുന്നു പെണ്‍കുട്ടി ഒരു പുസ്തകം എഴുതുന്ന തിരക്കിലായിരുന്നു.

Image result for Woman claims she had 'amazing' sex with 19th Century ghost she spotted in painting

വീട്ടുടമസ്ഥന്‍ ഉപേക്ഷിച്ച് പോയ ചില പുസ്തകങ്ങളും ഫോട്ടോകളും ആ വീട്ടില്‍ ഉണ്ടായിരുന്നു. ഒരു യുവാവിന്റെ ഫോട്ടോയും മുറിയില്‍ തൂക്കിയിട്ടിണ്ടായിരുന്നു. ഒരു ദിവസം രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ താന്‍ പഴയ കാമുകനെ സ്വപ്നം കണ്ടു. കാമുകന്‍ തന്റെ കൂടെ കിടക്കുന്നത് പോലെയാണ് പെണ്‍കുട്ടിക്ക് ആദ്യം അനുഭവപ്പെട്ടത്. പെട്ടെന്ന് ഉറക്കത്തില്‍ നിന്നും ഞെട്ടിയ പെണ്‍കുട്ടിക്ക് തന്റെ കിടക്കയില്‍ മറ്റൊരാള്‍ കൂടി ഉള്ളത് പോലെ അനുഭവപ്പെട്ടു.

Image result for Woman claims she had 'amazing' sex with 19th Century ghost she spotted in painting

പുറത്തേക്ക് ഓടുവാന്‍ ഒരുങ്ങിയ പെണ്‍കുട്ടിയുടെ തല ചുമരില്‍ ഇടിച്ചു. താഴേക്ക് തെറിച്ച് വീണ പെണ്‍കുട്ടിയെ യുവാവ് പിറകില്‍ നിന്നും സ്പര്‍ശിച്ചു. അപ്പോഴാണ് ചുമരിലെ ഫോട്ടോയിലുള്ള യുവാവാണ് തന്റെ അടുത്തുള്ളത് എന്ന കാര്യം യുവതി മനസ്സിലാക്കുന്നത്. തുടര്‍ന്ന് ഇരുവരും ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. ഇരുവരും തമ്മില്‍ സംസാരമൊന്നും ഉണ്ടായില്ലെന്നും എന്നാല്‍ ആ യുവാവിന്റെ പേര് റോബര്‍ട്ട് എന്നാണെന്നും, പത്ത് കൊല്ലം മുമ്പാണ് ഇയാളുടെ മരണം സംഭവിച്ചതെന്ന് തനിക്ക് മനസ്സിലായതായും യുവതി അവകാശപ്പെടുന്നു.

സോഷ്യൽ മീഡിയ വലിയ പ്രാബല്യത്തിൽ വന്നതോടെ പ്രകൃതിയില്‍ നിന്ന് പകര്‍ത്തിയ പല ചിത്രങ്ങളും വലിയ ചര്‍ച്ചകള്‍ വരാറുണ്ട്. മാത്രമല്ല അത് എങ്ങനെ സംഭവിച്ചു, അങ്ങനെയുണ്ടാവാന്‍ കാരണമെന്തൊന്നൊക്കെ പറഞ്ഞുള്ള വാദങ്ങളായിരിക്കും പിന്നീട്. ഇവിടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരം കിട്ടാത്ത ചോദ്യത്തിന് പിറകെയാണ് ലോകം. അത്തരമൊരു ദൃശ്യം കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി.

മേഘം മൂടിക്കെട്ടിയ ഇരുണ്ട ആകാശ കാഴ്ച പകര്‍ത്തുന്നതിനിടെയാണ് ക്യാമറ പിടിച്ചു നില്‍ക്കുന്ന രണ്ടു കൈകള്‍ കണ്ടത്. കാറില്‍ സഞ്ചരിക്കുന്ന വ്യക്തിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ക്വീന്‍സ്‌ലന്‍ഡിലെ റോഡില്‍ നിന്നാണ് ഈ കാഴ്ച പകര്‍ത്തിയത്.

ക്യാമറ വിവിധ ഭാഗങ്ങളിലേക്ക് തിരിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ട്. ഇതിനിടെയാണ് ഈ അപൂര്‍വ്വ കാഴ്ചയും ക്യാമറയില്‍ പതിഞ്ഞത്. ദൃശ്യം റെഡിട്ടില്‍ പോസ്റ്റ് ചെയ്തതോടെയാണ് പുതിയ കണ്ടെത്തല്‍ പുറത്തുവന്നത്. ഇതോടെ മിക്കവരും പറഞ്ഞു, ഇത് ദൈവത്തിന്റെ ഭീമന്‍ ക്യാമറ തന്നെ. എന്നാല്‍ ഫോട്ടോ പകര്‍ത്തുന്ന വ്യക്തിയുടെ കൈകളും ക്യാമറയും കാറിന്റെ ഗ്ലാസില്‍ പ്രതിഫലിച്ചതാണ് അപൂര്‍വ്വ ദൃശ്യത്തിനു പിന്നിലെന്നത് വ്യക്തമാണ്.

Copyright © . All rights reserved