Social Media

 
 

 

 

 

ചിക്കാഗോയില്‍ നിന്നുള്ള പൂനം, പ്രിയങ്ക എന്നീ സഹോദരിമാര്‍ തങ്ങളുടെ ദിവസേനയുള്ള വ്യായാമത്തിന്റെ ഭാഗമായി നടത്തുന്ന ഒരു ഫ്യൂഷന്‍ ഡാന്‍സ് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തത് വൈറല്‍ ആകുന്നു. നാല് ദിവസം കൊണ്ട് പതിനഞ്ച് ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഒരു മിനിറ്റ് മാത്രമുള്ള ഈ വീഡിയോ കാണാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.

Fusion Dance Poonam and Priyanka

കുട്ടികളെ മത്സര ബുദ്ധിയോടെ വളര്‍ത്തുന്ന മാതാപിതാക്കളുടെ എണ്ണം മലയാളികള്‍ക്കിടയില്‍ വളരെ കൂടുതലാണ്. അക്കാര്യത്തില്‍ യുകെയെന്നോ, ആസ്ട്രേലിയയെന്നോ, ഗള്‍ഫ് എന്നോ, കേരളമെന്നോ ഉള്ള വ്യത്യാസങ്ങള്‍ ഇല്ല. തങ്ങളുടെ കുട്ടികളുടെ കഴിവുകളും കുറവുകളും മനസ്സിലാക്കി അവരെ വളര്‍ത്തുന്നതിന് പകരം മറ്റുള്ള കുട്ടികളെ നോക്കി സ്വന്തം കുഞ്ഞുങ്ങളെ അളക്കുന്നവര്‍ തീര്‍ച്ചയായും ഈ ഹ്രസ്വ ചിത്രം കണ്ടിരിക്കണം. ഓസ്ട്രേലിയന്‍ മലയാളിയായ സ്റ്റെഫി ഫിലിപ്പ് സംവിധാനം ചെയ്ത ഈ ചിത്രം വലിയൊരു സന്ദേശമാണ് പകര്‍ന്ന് നല്‍കുന്നത്. വേക്ക് അപ് എന്ന്‍ പേരിട്ടിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഫോക്കസ് പുള്ളറിന്റെ ബാനറിലാണ്.
പൂര്‍ണമായും ആസ്‌ട്രേലിയയില്‍ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വഹിച്ചത് അനിത് ആന്റണിയാണ്. സംഗീതം ജോനതന്‍ ബ്രൂസ്, ആലാപനം കൃപ കുര്യന്‍, കളറിംഗ് സജിത് രാജേന്ദ്രന്‍, സൗണ്ട് എഫ്ഫക്ട്‌സ് അംബുവും നിര്‍വഹിച്ചു.

ചുറ്റുമുള്ള സത്യങ്ങള്‍ തിരിച്ചറിയാതെയും, സ്വന്തം മക്കളുടെ കഴിവുകള്‍ കണ്ടെത്താതെയും, അവരുടെമേല്‍ സ്വന്തം താല്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയുമ്പോള്‍ സംഭവിക്കുന്നതെന്ത്? മറ്റുള്ളവരോടല്ല, തന്നോട് തന്നെയാണ് മത്സരിക്കേണ്ടത് എന്ന തിരിച്ചറിവുണ്ടാകുന്നിടതാണ് വിജയത്തിലേക്കുള്ള വഴി തെളിയുന്നത് എന്ന ഓര്‍മ്മപെടുത്തലുമാണ് ഈ ചിത്രം. ചിത്രം കാണാം:

 

പുകയിലയും മയക്കുമരുന്നും പോലെ തന്നെ ലഹരി പിടിപ്പിക്കുന്ന ഒന്നാണ് നിറം കലര്‍ത്തിയ സോഡയും. കോളയും ബോട്ടില്‍ഡ് ശീതള പാനീയങ്ങളും സ്ഥിരമായി ഉപയോഗിക്കുന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ ആത്മഹത്യക്കാണ് ഒരുങ്ങുന്നത്. അമിത വണ്ണം പ്രമേഹം എന്നിവ ചെറുപ്പത്തില്‍ തന്നെ കൂടെ കൂടുമെന്നും മറക്കാതിരിക്കുക. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

 

 

ലണ്ടന്‍: ഫിസിക്‌സിലെ അദ്ഭുതങ്ങളേക്കുറിച്ച് ഒട്ടേറെ നാം കേട്ടിട്ടുണ്ട്. എന്നാല്‍ സ്വന്തം ജീവന്‍ വെച്ച് ഫിസിക്‌സിലെ അദ്ഭുതപ്രതിഭാസം മറ്റുള്ളവരെ ബോധ്യപ്പെടുത്താനിറങ്ങിയവര്‍ അധികമൊന്നും കാണില്ല. ധീരന്‍മാരെന്നാണോ അതോ വിഡ്ഢികളെന്നാണോ ഇവരെ വിളിക്കേണ്ടതെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. അത്തരമൊരാളാണ് ഊര്‍ജ്ജതന്ത്രജ്ഞനായ ആന്‍ന്ദ്രിയാസ് വാല്‍. സ്വന്തം ജീവന്‍ വെച്ച് ഫിസിക്‌സിലെ പരീക്ഷണങ്ങള്‍ നടത്തുന്ന ആന്ദ്രിയാസിന്റെ ഈ പരീക്ഷണം അല്‍പം കടന്നകയ്യാണ്. എന്താണെന്നല്ലേ? വെളളത്തിനടയില്‍ വച്ച് വെടി വച്ചാല്‍ എന്ത് സംഭവിക്കുമെന്നാണ് ഇദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്.
ഒരു നീന്തല്‍ക്കുളത്തിനടിയില്‍ തനിക്കു മുന്നില്‍ 1.5 മീറ്റര്‍ ദൂരത്തായി തോക്ക് സജ്ജീകരിച്ച ശേഷം ഇയാള്‍ ഇതില്‍ ഘടിപ്പിച്ചിട്ടുളള കയറില്‍ പിടിച്ച് സ്വയം നിറയൊഴിക്കുന്ന ദൃശ്യങ്ങളാണ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുളളത്. വെളളത്തിനടിയില്‍ വച്ച് നിറയൊഴിച്ചാല്‍ എന്ത് സംഭവിക്കുമെന്നാണ് ആന്‍ന്ദ്രിയാസിന് അറിയേണ്ടിയിരുന്നത്.
കയറില്‍ പിടിച്ച് വെടിയുതിര്‍ത്തതോടെ വെടിയുണ്ട പുറത്തേക്ക് പാഞ്ഞു. എന്നാല്‍ പുറത്തെത്തിയ വെടിയുണ്ടയുടെ വേഗത വളരെപ്പെട്ടെന്ന് കുറയുകയും ഏതാനും സെന്റീമീറ്ററുകള്‍ മാത്രം മുന്നോട്ട് നീങ്ങിയ ശേഷം അത് താഴേക്ക് മുങ്ങിപ്പോകുകയും ചെയ്തു.

വായുവിനേക്കാള്‍ ഘര്‍ഷണം അഥവാ മുന്നോട്ടുള്ള നീക്കത്തെ തടയാനുള്ള ജലതന്മാത്രകളുടെ കഴിവാണ് ഇവിടെ ആന്‍ന്ദ്രിയാസിന്റെ ജീവന്‍ രക്ഷിച്ചത്. വെള്ളത്തില്‍ ചലനങ്ങള്‍ക്ക് വേഗം കുറയുമെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതിവേഗത്തില്‍ കുതിക്കുന്ന ബുള്ളറ്റിനേപ്പോലും പിടിച്ചു നിര്‍ത്തുന്ന വെള്ളത്തിന്റെ കഴിവാണ് ആന്‍ന്ദ്രിയാസിന്റെ പരീക്ഷണത്തിലൂടെ തെലിയിക്കപ്പെട്ടത്. ഒരു ഹോളിവുഡ് ചിത്രം ശ്വാസം അടക്കിപ്പിടിച്ച് കാണുന്നത് പോലെയേ ഈ ദൃശ്യങ്ങള്‍ കണ്ടിരിക്കാനാകൂ.

വീഡിയോ കാണാം

ഭര്‍ത്താവിനൊപ്പം കാമുകിയെ കണ്ടാല്‍ ഭാര്യ എന്ത് ചെയ്യും, പലരുടെയും സമനിലതന്നെ നഷ്ടപ്പെട്ടേക്കാം. അപ്പോള്‍ ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുന്ന കാമുകിയെ കണ്ടാലോ? പിന്നെ പറയേണ്ട കാര്യമുണ്ടോ? ഭര്‍ത്താവിനൊപ്പം കണ്ട കാമുകിയെ ഭാര്യ തല്ലുകയും പാലത്തില്‍ നിന്നും എടുത്ത് താഴെയിടുന്ന വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നത്.ഭര്‍ത്താവിനൊപ്പം കാമുകി കിടന്നുറങ്ങുന്നത് കണ്ട ഭാര്യ കാമുകിയെ മര്‍ദിക്കാന്‍ ആരംഭിക്കുകയായിരുന്നു. യുവതിയെ പലപ്രാവശ്യം ഭാര്യ മര്‍ദിക്കുന്നതും വീഡിയോയിലുണ്ട്.

ബ്രസീലില്‍ നിന്നുമാണ് വീഡിയോ ഷൂട്ട് ചെയ്തത് എന്നാണ് വിവരം. സംഭവം കണ്ടുനിന്ന ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ഭാര്യയെക്കാളും വളരെ വലുപ്പം കുറഞ്ഞതാണ് കാമുകിയെന്ന് ദൃശ്യത്തില്‍ നിന്ന് വ്യക്തമാണ്. അതിനാല്‍ തന്നെ കാമുകി എതിര്‍ക്കാന്‍ പോലും ശ്രമിക്കുന്നില്ല. മര്‍ദിച്ച് വലിച്ചിഴച്ചുകൊണ്ട് പോയി പാലത്തില്‍ നിന്നും പത്തടി താഴ്ചയിലേക്ക് കാമുകിയെ ഭാര്യ എടുത്ത് എറിയുകയായിരുന്നു.

തായ്ലന്‍ഡിലെ ഒരു കാഴ്ച ബംഗ്ലാവില്‍ ആണ് സംഭവം നടന്നത്. തായ്ലന്‍ഡിലെ ചാലോംഗ് എന്ന സ്ഥലത്തെ  ഫുകെറ്റ് കാഴ്ച ബംഗ്ലാവിനടുത്തുള്ള ആനിമല്‍ പാര്‍ക്കില്‍ സന്ദര്‍ശനം നടത്തിയ ചൈനീസ് യുവതിയ്ക്കാണ് ദുര്യോഗം ഉണ്ടായത്. പെരുമ്പാമ്പിനെ കയ്യില്‍ എടുത്ത് പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കെ അതിന് ഒരു ചുംബനം കൊടുക്കാന്‍ പോയ ജിന്‍ ജിംഗ് എന്ന യുവതിയുടെ മുഖത്ത് ആണ് പാമ്പിന്‍റെ കടിയേറ്റത്. അപ്രതീക്ഷിതമായ സംഭവത്തില്‍ യുവതിയും പാമ്പിനെ കൈകാര്യം ചെയ്തിരുന്നവരും പകച്ച് പോയതായി കാണാം.
കടിയേറ്റ ഉടന്‍ തന്നെ ജിന്‍ ജിങ്ങിനെ ഫുകെറ്റ് ഇന്‍റര്‍നാഷണല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ നല്‍കി. വിഷമില്ലാത്ത പാമ്പ് ആയിരുന്നതിനാല്‍ മുഖത്തെ മുറിവുകള്‍ക്ക് സ്റ്റിച്ച് ഇട്ടതിനു ശേഷം അധികം താമസിയാതെ തന്നെ യുവതിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു. തായ്ലണ്ട് സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ അനധികൃത മൃഗശാലകളും പാര്‍ക്കുകളും സന്ദര്‍ശിക്കുമ്പോള്‍ വളരെ കരുതല്‍ എടുക്കണമെന്ന് തായ് ടൂറിസ്റ്റ് പോലീസ് മുന്നറിയിപ്പ് നല്‍കി.

ജിന്‍ ജിങ്ങിനെ പെരുമ്പാമ്പ്‌ ആക്രമിക്കുന്ന രംഗങ്ങള്‍ മറ്റൊരു സന്ദര്‍ശക വീഡിയോയില്‍ പകര്‍ത്തിയത് കാണാന്‍ താഴെ ക്ലിക്ക് ചെയ്യുക.

 

 

 

RECENT POSTS
Copyright © . All rights reserved