Social Media

കുഞ്ഞിന്‍റെ പേരിടൽ ചടങ്ങിനിടയിൽ നടന്ന തർക്കത്തിന്‍റെ വീഡിയോ വൈറലാകുന്നു. ആചാര പ്രകാരം കുട്ടിയുടെ പേരിടാനായി അച്ഛന്‍ മടിയിലിരുത്തി ചെവിയിൽ വിളിക്കുന്നു. എന്നാൽ അച്ഛൻ അലംകൃത എന്ന പേരാണ് വിളിക്കുന്നത്. ഇതോടെ അമ്മ ദേഷ്യപ്പെട്ട് നയാമിക എന്ന ഉച്ചത്തിൽ കുഞ്ഞിന്‍റെ ചെവിയിൽ വിളിക്കുകയും കുഞ്ഞിനെ വലിച്ച് എടുക്കുകയും ചെയ്യുന്നു.

രംഗം വഷളാകുകയും രണ്ട് വീട്ടുകാരും പ്രശ്നത്തിൽ ഇടപെട്ട് തർക്കിലേക്ക് കടക്കുകയുമാണ് വീഡിയോയിൽ കാണുന്നത്. പലരും കുഞ്ഞിന്‍റെ സുരക്ഷയെ കുറിച്ച് ആശങ്കപ്പെട്ട വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. മുൻകാമുകിയുടെ പേരായിരിക്കുമോ ഭർത്താവ് ഇട്ടതെന്നാണ് ചിലരുടെ ചോദ്യം. വീഡിയോ ഇതിനോടകം വൈറലാണ്.

അച്ഛനും അമ്മയും വീട്ടില്‍ ഇല്ലാത്ത സമയം മക്കളായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വീട്ടില്‍ നിന്നും പുറത്താക്കി ജപ്തി ചെയ്ത് ബാങ്കിന്‍റെ ക്രൂരത. മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തില്‍ വലിയപറമ്പില്‍ അജേഷിന്‍റെ വീടാണ് അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്തത്.

ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയാണ് അജേഷിന് കൂട്ടിരിക്കുന്നത്. ജപ്തി നടപടിയുമായി ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ നാല് കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ജപ്തി നടപടിക്ക് സാവകാശം അഭ്യര്‍ഥിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. ഇവര്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി.  എന്നാല്‍ വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍റെ നേതൃത്വത്തിൽ പ്രാദേശിക നേതാക്കള്‍ എത്തി പ്രതിഷേധിക്കുകയായിരുന്നു. ബാങ്ക് അധികൃതര്‍ നേരിട്ടെത്തി ജപ്തി ചെയ്ത വീട് തുറന്ന് കൊടുക്കുമെന്ന് എംഎല്‍എയെ അറിയിച്ചിരുന്നു.

രാത്രി വൈകിയിട്ടും ബാങ്കിന്‍റെ ഭാഗത്തു നിന്നും വീട് തുറന്നുകൊടുക്കാനുള്ള നടപടികള്‍ ഒന്നും ഉണ്ടാവാത്തതോടെ എംഎല്‍എ തന്നെ വീടിന്‍റെ പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അര്‍ബന്‍ ബാങ്കില്‍ നിന്നും ഒരു ലക്ഷം രൂപയാണ് അജേഷ് ലോണെടുത്തത്. അസുഖം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. പലിശ ഉള്‍പ്പടെ 1,40,000 രൂപ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.

എംജി സർവകലാശാലാ യുവജനോത്സവത്തിന്റെ പ്രധാന വേദിക്ക് മുന്നിൽ വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്ത പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരുടെ വീഡിയോ കഴിഞ്ഞ ദിവസമാണ്‌ വൈറൽ ആയത്. കലോത്സവത്തിന്റെ ഭാഗമായി ഫ്ളാഷ്മോബിൽ പങ്കെടുത്ത വിദ്യാർഥികൾക്കൊപ്പമാണ് ദിവ്യ നൃത്തം ചെയ്തത്. ഇപ്പോൾ നൃത്തം ചെയ്തതിനു പിന്നാലെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കളക്ടർ.

കളക്ടർ ദിവ്യയുടെ വാക്കുകൾ;

”കലോത്സവത്തോട് അനുബന്ധിച്ചുള്ള ദീപക്കാഴ്ച്ച ഉദ്ഘാടനം ചെയ്യാൻ പോയതായിരുന്നു. കുഞ്ഞും അച്ഛനും അമ്മയുമൊക്കെ വേദിയിലേക്ക് വന്നിട്ടുണ്ടായിരുന്നു. കുഞ്ഞിനോടൊപ്പം വിദ്യാർഥികളുടെ ഡാൻസെല്ലാം ആസ്വദിച്ച് നിൽക്കുകയായിരുന്നു. അതിനിടയിലാണ് കുട്ടികൾ പെട്ടെന്നു വന്ന് വിളിച്ചത്. ‘മാഡം രണ്ട് സ്റ്റെപ്പ് വെക്കാമോ’ എന്നു ചോദിച്ചു. ആ സ്നേഹക്ഷണം സ്വീകരിക്കുകയായിരുന്നു”

ഡാൻസും പാട്ടുമൊക്കെ ചെയ്യാൻ വിമുഖത ഉള്ള ആളല്ലാത്തതുകൊണ്ട് അവർക്കധികം നിർബന്ധിക്കേണ്ടി വന്നൊന്നുമില്ല. രണ്ടു സ്റ്റെപ്പ് വെക്കാം എന്നു കരുതി പോയതാണ്, പക്ഷേ ഭയങ്കര ഊർജമായിരുന്നു. ഫ്ളാഷ് മോബിന്റെ അന്തസത്ത തന്നെ ആ ഊർജമാണല്ലോ. രാത്രി വീട്ടിലെത്തിയപ്പോഴാണ് വീഡിയോയുടെ പല വേർഷനുകൾ സാമൂഹിക മാധ്യമത്തിലുണ്ടെന്ന് അറിഞ്ഞത്. ഫേസ്ബുക് പേജൊന്നും ഇല്ലാത്തതുകൊണ്ട് ഇതൊന്നും നിരീക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് അറിഞ്ഞത് സംഗതി കൈവിട്ടു പോയി എന്ന്.

കള്ള് കുടിയ്ക്കാനും ‘വെറൈറ്റി’ തേടിയെത്തി പുലിവാല് പിടിച്ച യുവാക്കളാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. പാലാ മീനച്ചിലാര്‍ കടവില്‍ കള്ള് കുടിയ്ക്കാന്‍ പോലീസിന്റെ സഹായം തേടിയതാണ് സംഭവം.”ഇവിടിരുന്നു കള്ളുകുടിച്ചാല്‍ പോലീസ് വരുമോയെന്ന്” ചോദിച്ചത് സാക്ഷാല്‍ പോലീസിനോട്.

മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും റെയ്ഡിനായി സ്‌ക്വാഡുകാരുടെ കൂടെ പാലാ മീനച്ചിലാര്‍ കടവില്‍ മഫ്തി വേഷത്തില്‍ നിന്ന പാല പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടോംസണ്‍ പീറ്റര്‍ കുരിയാലിമല എന്ന കെപി ടോംസണിനോടായിരുന്നു യുവാക്കളുടെ ചോദ്യം. പൊതുസ്ഥലത്ത് മദ്യപിച്ചതിനുള്ള വകുപ്പു ചുമത്തി യുവാക്കള്‍ക്കെതിരെ പിന്നാലെ കേസെടുത്തു.

‘മീനച്ചിലാര്‍ തീരത്തിരുന്നു മദ്യപിച്ച ചിലരെ റെയ്ഡിന്റെ ഭാഗമായി പിടികൂടിയിരുന്നു. ഇവരെ റോഡിലേക്ക് എത്തിക്കുന്നത് വീക്ഷിച്ചുനിന്ന തന്നോടാണ് ആളറിയാതെ രണ്ടു പേര്‍ ഇവിടിരുന്നു കള്ളുകുടിച്ചാല്‍ പോലീസ് വരുമോയെന്ന് ചോദിച്ചത്. മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ തീരത്തെ പടികളിറങ്ങിപ്പോയ ഇവര്‍ പടികളിലൊന്നില്‍ ഇരുന്ന് ബീയര്‍ കുപ്പി തുറക്കാന്‍ തുനിഞ്ഞതോടെയാണ് സ്‌ക്വാഡിലെ മറ്റ് അംഗങ്ങള്‍ യുവാക്കളെ പിടികൂടിയത്.

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെയുണ്ടായ രസകരമായ മുഹൂര്‍ത്തമായതിനാലാണ് അത് സമൂഹമാധ്യമത്തില്‍ പങ്കുവച്ചതെന്ന് കെപി ടോംസണ്‍ പറഞ്ഞു.

‘ആ ഫോൺ എടുത്തോളൂ… പക്ഷേ മകളുടെ ഓർമ്മക്കായി സൂക്ഷിക്കുന്ന ഒരുപിടി ചിത്രങ്ങൾ ഉണ്ട്… അതെങ്കിലും തിരികെ തരൂ’ ഇത് കള്ളന്മാർ തട്ടിയെടുത്ത ഫോൺ തിരികെ തരണമെന്നുള്ള വൃദ്ധ ദമ്പതികളുടെ കണ്ണീർ അപേക്ഷയാണ്. എപ്പോഴും കാണാനാ‌യി സൂക്ഷിച്ച് വെച്ച മകളുടെ ചിത്രങ്ങള്‍, വീഡി‌യോകള്‍ അങ്ങനെ ഒത്തിരി ഓർമകൾ ഉള്ള ഫോൺ ആണ് മോഷ്‌ടാക്കൾ തട്ടിയെടുത്തത്.

ഒരാഴ്ച മുന്‍പാണ് ബൈക്കിലെത്തിയ സംഘം തിരുവനന്തപുരം ഇലിപ്പോടുള്ള മാധവന്‍ പോറ്റിയുടെ ഫോണ്‍ തട്ടി‌യെടുത്ത് കടന്നുകളഞ്ഞത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മാധവന്‍ പോറ്റിയും മകളും സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ട് മകള്‍ മരിക്കുന്നത്.

അന്ന് മുതല്‍ മനസ് തകര്‍ന്ന മാതാപിതാക്കള്‍ വിദേശത്തുള്ള മക്കളെ കാണുന്നതും വിളിക്കുന്നതുമെല്ലാം നഷ്ടമായ ഈ ഫോണിലൂടെയായിരുന്നു. ബൈക്കില്‍ എതിരെയെത്തിയ രണ്ട് പേരാണ് പോക്കറ്റില്‍ നിന്ന് ഫോണെടുത്ത് കടന്നുകളഞ്ഞത്.മോഷണം നടന്നയുടന്‍ തടയാനോ പ്രതിരോധിക്കാനോ സാധിച്ചിരുന്നില്ല. സമീപത്ത് നിന്ന് സിസിടിവി ദൃശ്യങ്ങളൊന്നും ലഭിക്കാത്തതും ഫോണ്‍ കണ്ടെത്തുന്നതിന് വെല്ലുവിളിയാണ്.

മക്കളുടെ വിവാഹ സത്ക്കാരത്തോടൊപ്പം 22 പേരുടെ വിവാഹവും നടത്തി മാതൃകയായി ദമ്പതികള്‍. വയനാട് മാനന്തവാടി വടക്കേടത്ത് ജോസഫ് ഫ്രാന്‍സിസ്, ജോളി ഫ്രാന്‍സിസ് ദമ്പതിമാരാണ് മക്കളുടെ വിവാഹത്തോടനുബന്ധിച്ച്
സമൂഹ വിവാഹവും നടത്തിയത്.

മാനന്തവാടി സെന്റ് പാട്രിക് സ്‌കൂള്‍ അങ്കണമാണ് ആ നന്മക്കാഴ്ചയ്ക്ക് വേദിയായത്.
മക്കളില്‍ ഒരാള്‍ വിവാഹം കഴിച്ചത് ചലച്ചിത്ര താരം റെബ മോണിക്കയെയാണ്. ഇവരും മറ്റു ദമ്പതികള്‍ക്കൊപ്പം വേദിയില്‍ ഉണ്ടായിരുന്നു.

തന്റെ മക്കളുടെ വിവാഹം ചെലവ് ചുരുക്കി നടത്തുക. ആ പണം ഉപയോഗിച്ച് സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന കുട്ടികളുടെ വിവാഹം നടത്തുക. ഇതായിരുന്നു വ്യവസായി ആയ ജോസഫിന്റെയും ജോളിയുടെയും ആഗ്രഹം.

സ്ത്രീധനത്തിനെതിരായാണ് ഈ സമൂഹ വിവാഹം നടത്തിയത്. സ്ത്രീധനം വലിയൊരു വിപത്താണ്. അത് ഈ സമൂഹത്തില്‍ നിന്ന് എടുത്ത് മാറ്റാന്‍ പ്രചോദനമാകാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു സമൂഹ വിവാഹം നടത്തിയത് എന്ന് ജോസഫ് ഫ്രാന്‍സിസ് പറഞ്ഞു. ഇത്തരമൊരു വിവാഹ വേദിയില്‍ തങ്ങളുടെ സത്കാരം നടന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് റെബയും പറഞ്ഞു. ഇത് ഞങ്ങള്‍ക്കും ഒരു പ്രചോദനമാണ്.

വിവിധ ഗോത്ര വിഭാഗങ്ങളില്‍ പെട്ട പത്ത് ദമ്പതികള്‍ ഉള്‍പ്പെടെ 22 പേരുടെ വിവാഹമാണ് ആ വേദിയില്‍ നടന്നത്. വധൂവരന്മാര്‍ക്ക് സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും നല്‍കി. 2500 പേര്‍ക്ക് വിരുന്നും ഒരുക്കി.

വിവാഹത്തിന് മോഡി കൂട്ടാന്‍ ഓടക്കുഴല്‍ വാദകന്‍ രാജേഷ് ചേര്‍ത്തലയുടെ ഫ്യൂഷന്‍ സംഗീതോത്സവവും ഉണ്ടായിരുന്നു. വര്‍ഷങ്ങളായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സ്പന്ദനം എന്ന സന്നദ്ധ സംഘടനയുടെ മുഖ്യ രക്ഷാധികാരിയാണ് ജോസഫ് ഫ്രാന്‍സിസ്.

ഒരു കാലത്ത് പോണ്‍സിനിമാ രംഗത്ത് നിറഞ്ഞുനിന്ന പേരാണ് ജോഷ്വാ ബ്രൂം. ഗേ പോണ്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഇദ്ദേഹം തന്റെ ആറ് വര്‍ഷത്തെ കരിയറിനിടെ അഭിനയിച്ച് തീര്‍ത്തത് 1,000 -ത്തിലധികം അഡല്‍റ്റ് സിനിമകളാണ്. എന്നാല്‍, പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ തന്നെ അദ്ദേഹം പോണ്‍ സിനിമാരംഗം വിട്ട് ആത്മീയതയിലേക്ക് തിരിഞ്ഞു. ഒരു പാസ്റ്ററായി മാറി. ലെറ്റ്‌സ് ടോക് പ്യൂരിറ്റി പോഡ്കാസ്റ്റിലാണ് അദ്ദേഹം തന്റെ ഈ അനുഭവം ലോകത്തോട് പങ്കുവെച്ചത്. ഒരു ഘട്ടത്തില്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ പോലും ആഗ്രഹിച്ചിരുന്നതായി ജോഷ്വ പറയുന്നു.

ഒരു വെയിറ്ററായി ജോലി ചെയ്യുന്നതിനിടയില്‍, ഒരു അശ്ലീലരംഗത്തില്‍ മുഖം കാണിക്കുന്നത് കരിയറിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുമെന്ന് ഒരുകൂട്ടം സ്ത്രീകള്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു.

താമസിയാതെ, അന്നത്തെ 23-കാരനായ ബ്രൂം പ്രതിമാസം ഡസന്‍ കണക്കിന് സീനുകള്‍ ചിത്രീകരിക്കുകയും വ്യവസായത്തിലെ ഏറ്റവും ജനപ്രിയമായ പുരുഷ താരങ്ങളില്‍ ഒരാളായി മാറുകയും ചെയ്തു

”പണം സമ്പാദിച്ചാല്‍ ഞാന്‍ സന്തോഷവാനായിരിക്കുമെന്ന വിശ്വസിച്ചു,” ബ്രൂം ദ പോസ്റ്റിനോട് പറഞ്ഞു. ”ഞാന്‍ മില്ല്യണുകളാണ് സമ്പാദിച്ചത് ഞാന്‍ പോകാന്‍ ആഗ്രഹിക്കുന്ന എല്ലായിടത്തും ഞാന്‍ യാത്ര ചെയ്തു. എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്ന എല്ലാതരത്തിലുള്ള ലൈംഗികതയും ഞാന്‍ നടത്തി. എന്നാല്‍ എല്ലാം കിട്ടിയപ്പോള്‍, എന്റെ ജീവിതം തകര്‍ന്നു, കാരണം അത് എന്റെ ഉള്ളില്‍ എപ്പോഴും ദുഃഖവും ശൂന്യതയും വര്‍ധിപ്പിച്ചു.’

അങ്ങനെ ആറ് വര്‍ഷം നീണ്ട കരിയറിനൊടുവില്‍ 2012-ല്‍ ബ്രൂം പോണ്‍ വ്യവസായ രംഗത്തെ പ്രമുഖരെ ഞെട്ടിച്ചുകൊണ്ട് പടിയിറങ്ങി.ബ്രൂം അങ്ങനെ ലോസ് ഏഞ്ചല്‍സ് വിട്ട് നോര്‍ത്ത് കരോലിനയിലേക്ക് താമസം മാറി. ആ സമയത്ത് താന്‍ വിഷാദരോഗത്തോട് മല്ലിട്ടിരുന്നുവെന്നും ജിമ്മില്‍ ജോലി ചെയ്യുന്നതിനിടയില്‍ തന്റെ മുന്‍ കരിയര്‍ മറച്ചുവെക്കാന്‍ ശ്രമിക്കേണ്ടി വന്നതിനാല്‍ ‘നാണക്കേട്’ അനുഭവപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു. 2014 ല്‍, ഫിറ്റ്‌നസ് ഫെസിലിറ്റിയില്‍ വെച്ച് ഹോപ്പ് എന്ന സ്ത്രീയെ അദ്ദേഹം കണ്ടുമുട്ടി,

അവരോട് ബ്രൂം തന്റെ അശ്ലീല ഭൂതകാലം ഏറ്റുപറഞ്ഞു, എന്നാല്‍ ഹോപ്പ് കുറ്റപ്പെടുത്തിയില്ല. അത് ബ്രൂമിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു ‘അടുത്ത വാരാന്ത്യത്തില്‍ ഞങ്ങള്‍ ഒരുമിച്ച് പള്ളിയില്‍ പോയി.”ഞാന്‍ ഒരു ജീവിതകാലം കൊണ്ട് നടന്ന നാണക്കേട് എന്നെവിട്ടുപോയി അദ്ദേഹം പറയുന്നു. 2016-ല്‍ ഹോപ്പിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ബ്രൂം ദൈവശാസ്ത്രം പഠിച്ച് പാസ്റ്ററായി മാറി.

ദമ്പതികള്‍ക്ക് ഇപ്പോള്‍ മൂന്ന് ആണ്‍മക്കളുണ്ട്. സീഡാര്‍ റാപ്പിഡ്സിലെ ഗുഡ് ന്യൂസ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ പാസ്റ്ററാണ് ജോഷ്വ ഇന്ന്. വചന പ്രഭാഷണത്തിനായി യുഎസ്സില്‍ ഉടനീളം അദ്ദേഹം യാത്ര ചെയ്യുന്നു. ഇത് കൂടാതെ തന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ ജോഷ്വയ്ക്ക് ഒരു പോഡ്കാസ്റ്റും, 50,000 ഫോളോവേഴ്സ് ഉള്ള ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുമുണ്ട്.

പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് തിരികെയെത്തിയതിന് പിന്നാലെ വിമർശനം. മുൻപ് ചെയ്തിരുന്നതിന് സമാനമായി സുരക്ഷിതമല്ലാത്ത രീതിയിൽ തന്നെയാണ് ഇപ്പോഴും വാവാ സുരേഷ് പാമ്പു പിടിത്തം തുടരുന്നുവെന്നാണ് ആരോപണം. ആരോഗ്യ രംഗത്ത് ശ്രദ്ധയമായ ഇടപെടൽ നടത്തുന്ന ഇൻഫോ ക്ലിനിക്ക് അഡ്മിൻ കൂടിയായ ജിനേഷ് പിഎസ് വിഷയത്തിൽ പങ്കുവെച്ച കുറിപ്പ് വൈറലായിട്ടുണ്ട്. സുരേഷ് വീണ്ടും ഷോ തുടങ്ങിയിട്ടുണ്ട്. സംഗതി പഴയ പരിപാടി തന്നെ. ഒരു സാധാ പ്ലാസ്റ്റിക് ചാക്ക് മാത്രം വെച്ചുള്ള കോപ്രായം. ഇമ്മാതിരി ഷോ കാണിച്ചാൽ എപ്പോൾ വേണമെങ്കിലും പാമ്പിന്റെ കടിയേൽക്കാമെന്നും ജിനേഷ് കുറിക്കുന്നു.

ജിനേഷ് പിഎസിന്റെ കുറിപ്പ്

സുരേഷ് വീണ്ടും ഷോ തുടങ്ങിയിട്ടുണ്ട്. സംഗതി പഴയ പരിപാടി തന്നെ. ഒരു സാധാ പ്ലാസ്റ്റിക് ചാക്ക് മാത്രം വെച്ചുള്ള കോപ്രായം. ഇമ്മാതിരി ഷോ കാണിച്ചാൽ എപ്പോൾ വേണമെങ്കിലും പാമ്പിന്റെ കടിയേൽക്കാം എന്ന് ആ വീഡിയോ കാണുന്ന ആർക്കും മനസ്സിലാവും. സുരേഷിനോട് ഇനി ഒന്നും പറയാനില്ല, കാരണം എത്ര പറഞ്ഞിട്ടും കാര്യമില്ല. ചിലർ മറ്റുള്ളവർ പറയുന്നത് കേട്ട് പഠിക്കും. ചിലർ ഒരു തവണത്തെ അനുഭവംകൊണ്ടു പഠിക്കും. ചിലർ രണ്ടോ മൂന്നോ തവണ ദുരനുഭവം ഉണ്ടാകുമ്പോൾ പഠിക്കും. ചിലർ എത്ര അനുഭവം ഉണ്ടായാലും പഠിക്കില്ല. അത്തരക്കാരോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

പക്ഷേ ഓരോ തവണയും കടിയേറ്റ് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ആരോഗ്യ സംവിധാനങ്ങൾ ഇവിടെയുള്ളതിനാൽ ജീവൻ രക്ഷപ്പെടുന്നുണ്ട്. ഇതും പുള്ളിയോട് പറയുന്നതല്ല. അങ്ങനെയുള്ള അവസരങ്ങളിൽ ഒക്കെ ഓടിയെത്തുന്ന മന്ത്രിമാരും മറ്റ് പ്രധാന ഉദ്യോഗസ്ഥരും അറിയാൻ വേണ്ടി മാത്രം ഇവിടെ പറയുന്നതാണ്. ഇത്തരം കോപ്രായം കാണിക്കുന്നതും നിങ്ങൾ അറിയേണ്ടതുണ്ട്. ആശുപത്രി കിടക്കയിൽ വച്ച് സുരക്ഷിതമായ രീതിയിൽ മാത്രമേ പാമ്പുകളെ റെസ്ക്യൂ ചെയ്യൂ എന്ന് സുരേഷ് പറഞ്ഞത് കേരളത്തിലെ ഒരു മന്ത്രിയോടാണ്, മന്ത്രി വി എൻ വാസവനോട്. അദ്ദേഹം മാത്രമല്ല, പല ജനപ്രതിനിധികളും ഉന്നത സ്ഥാനീയരും ആശുപത്രിയിൽ വന്ന് സുരേഷിനെ സന്ദർശിച്ചിരുന്നു. ഇപ്പോൾ കാണിക്കുന്ന ഷോ അത്തരക്കാർ കൂടി അറിയേണ്ടതുണ്ട്. നിങ്ങൾക്ക് സാധിക്കുമെങ്കിൽ, സുരേഷ് എന്ന വ്യക്തിയുടെ ജീവന് വിലയുണ്ട് എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, അദ്ദേഹത്തെ ഇത്തരം പ്രവർത്തികളിൽ നിന്ന് പിന്തിരിപ്പിക്കണം.

ഇത്ര അപകടകരമായ ഷോ കാണിക്കുമ്പോൾ പോലും ചുറ്റും കൂടി നിന്ന് കയ്യടിച്ച ഫാനരന്മാരാണ് സുരേഷിനെ ഈ അവസ്ഥയിൽ എത്തിച്ചത്. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളും മറ്റും അങ്ങനെ കയ്യടിച്ചു കൂടാ, അല്ലെങ്കിൽ അവഗണിച്ചുകൂടാ. ഇനിയുമൊരു പാമ്പുകടിയേറ്റ് ആശുപത്രിയിൽ കിടക്കുമ്പോൾ ജീവൻ രക്ഷപ്പെടണം എന്ന് മാത്രമേ പറയാനാവൂ, ആഗ്രഹിക്കാവൂ. അതുകൊണ്ടാണ് ഇപ്പോൾ പറയുന്നത്. മനുഷ്യ ജീവന് വില കൽപ്പിക്കുന്നു എങ്കിൽ ഇത്തരം ഷോകൾ അവസാനിപ്പിക്കാനായി ഇടപെടണം.

ജീവിത നിലവാരത്തിലുണ്ടായ ഉയർച്ചയും കറൻസിയുടെ മൂല്യത്തകർച്ചയും ഉയർന്ന പണപ്പെരുപ്പവും കാരണം ഘാനയിലെ ജനങ്ങൾ സാമ്പത്തികമായി വളരെയധികം മോശം അവസ്ഥയിലൂടെ കടന്നുപോവുകയാണ്. സാധനങ്ങളുടെയും സേവനങ്ങളുടെയും തുക കണ്ടമാനം ഉയർന്ന സാഹചര്യമാണ് ഘാനയിലുള്ളത്. ജോയ് ന്യൂസിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച് അക്രയിലെ ലൈംഗികത്തൊഴിലാളികൾ(Sex workers)ക്ക് ഈ സാഹചര്യത്തിൽ തങ്ങളുടെ നിരക്ക് വർധിപ്പിക്കേണ്ടി വന്നിരിക്കയാണ്. ഈ സ്ത്രീകളിൽ ഭൂരിഭാഗവും നൈജീരിയ, ഐവറി കോസ്റ്റ്, ലൈബീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ജോയ് ന്യൂസ് റിപ്പോർട്ട് വെളിപ്പെടുത്തി.

ജോയ് ന്യൂസിനോട് സംസാരിച്ച ചില സ്ത്രീകൾ പറഞ്ഞത്, 15-20 മിനിറ്റ് നീണ്ടുനിൽക്കുന്ന ഒരു ചെറിയ സെഷന് ¢50(ഏകദേശം 3000-4000) മുതലും ഒരു രാത്രി മുഴുവനുമാണ് എങ്കിൽ ¢300(22,000-23,000) രൂപ വരെയും ഈടാക്കുന്നു എന്നാണ്. എന്നാൽ, സമീപകാല സാമ്പത്തിക തകർച്ചയെ തുടർന്ന് ഇപ്പോൾ അവർ തങ്ങളുടെ ക്ലയന്റുകൾക്ക് നൽകുന്ന പ്രത്യേക സേവനത്തിന് കൂടുതൽ നിരക്ക് ഈടാക്കുകയാണ്. തങ്ങളുടെ സേവനത്തിന്റെ വില വർധിപ്പിക്കുന്നതിനുള്ള മറ്റ് ചില കാരണങ്ങളും അവർ വിശദീകരിച്ചു.

ചില ആളുകൾക്ക് വേഗത്തിൽ സ്ഖലനമുണ്ടാവും. എന്നാൽ, ചിലയാളുകൾക്ക് അങ്ങനെയല്ല. ഏറെനേരമെടുത്താൽ മാത്രമേ സ്ഖലനമുണ്ടാവൂ. അങ്ങനെ ഏറെനേരം വേണം എന്ന് ബോധ്യമുള്ളവർ അതിനനുസരിച്ച് അധികം തുക നൽകേണ്ടി വരും എന്ന് അക്രയുടെ പ്രാന്തപ്രദേശമായ ലാപാസിന്റെ തെരുവുകളിലുള്ള ഒരു ലൈംഗികത്തൊഴിലാളി ജോയ് ന്യൂസിനോട് പറഞ്ഞു. എത്രനേരം പുരുഷനൊപ്പം ചെലവഴിച്ചാലും ചിലപ്പോൾ അവർക്ക് സ്ഖലനമുണ്ടാവില്ല. അങ്ങനെയുള്ള നേരങ്ങളിൽ ലൈംഗികത്തൊഴിലാളികളെ കുറ്റപ്പെടുത്തിക്കൊണ്ട് പണം കൂടുതൽ തരില്ല എന്ന് പറഞ്ഞൊഴിയുന്നവർ നിരവധിയാണ്. അവരെ ലക്ഷ്യം വച്ച് കൂടിയാണ് നിരക്കുകൾ കൂട്ടിയിരിക്കുന്നത്.

മേൽപ്പറഞ്ഞ ആശങ്കകൾ കാരണം തങ്ങളുടെ ചാർജുകൾ 100% വരെ വർധിപ്പിച്ചതായി ലൈംഗികത്തൊഴിലാളികൾ പറയുന്നു. വ്യാപാരത്തിന്റെ ഹോട്ട്‌സ്‌പോട്ടുകൾ എന്നറിയപ്പെടുന്ന അക്രയിലെ ലാപാസ്, കന്റോൺമെന്റ്‌സ്, ഒസു, ഈസ്റ്റ് ലെഗോൺ മുതലായ സ്ഥലങ്ങളാണ് ജോയ് ന്യൂസ് സന്ദർശിച്ചത്. സാധനങ്ങളുടെ വില കൂടി. ഭക്ഷണത്തിനോ വസ്ത്രത്തിനോ വാടകയ്‍ക്കോ നൽകാനുള്ള പണമില്ല. അതിനാൽ തന്നെ തങ്ങളുടെ ഫീസ് കൂട്ടേണ്ടി വന്നിരിക്കുകയാണ് എന്ന് ലൈംഗികത്തൊഴിലാളികൾ പ്രതികരിക്കുന്നു. എന്നാൽ, അതേസമയം തന്നെ ഈ സാമ്പത്തിക പ്രതിസന്ധി അവിടെയുള്ള എല്ലാത്തരം ജനങ്ങളെയും ബാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ക്ലയിന്റുകൾ വരുന്നത് കുറവാണ് എന്നും ഇവർ പറയുന്നു.

കുഞ്ഞിന് മുടി ഇല്ല.. നിറമില്ല… കനമില്ല… മൂക്കിന് നീളമില്ല.. എന്നിങ്ങനെ ആദ്യമായി കുഞ്ഞു ജനിച്ചപ്പോൾ മറ്റുള്ളവരിൽ നിന്ന് നേരിടേണ്ടി വന്ന കമന്റുകളെകുറിച്ച് തുറന്നെഴുതുന്നു ആതിര എന്ന അമ്മ –

ആത്രേയന്റെ രണ്ടാം പിറന്നാൾ ആണ്..

കഴിഞ്ഞു പോയ വർഷം. ഓർക്കാൻ സുഖവും ദുഃഖവും പോരാത്തേന് ലോക്ഡൗൺ വരെ തന്ന വർഷം

ആത്രേയൻ ജനിച്ച് നാലാം ദിവസം ആദ്യ കർഫ്യു.

തുടർന്ന് ലോക്ഡൗൺ!

കൊറോണയെയും കുഞ്ഞിന്റെ ആരോഗ്യത്തെയും ഒക്കെപ്പറ്റി പേടി അത്യാവശ്യതിന് ഉണ്ടാരുന്നു. കൂടെ ഡോക്ടർമാരുടെ ഉപദേശം കൂടി ആയപ്പോ ഭയങ്കര ടെൻഷൻ. മാവേലിക്കര ഗവ. ഹോസ്പിറ്റലിൽനിന്ന് എങ്ങനെയെങ്കിലും വീടെത്തണം എന്നായിരുന്നു ആകെ ചിന്ത. കൊറോണയുടെ തുടക്കം അത്ര വലിയ സീൻ അല്ലേ ഉണ്ടാക്കിയതാ.

ശേഷം ലോക്ഡൗൺ.

മൂന്നു മാസം

മദ്യം ഇല്ലാതെ അച്ഛൻ. അടുക്കളയിൽ പാചക പരീക്ഷണം ആയി അമ്മ. ആഹാ എത്ര സുന്ദരം ആയിരുന്നു!! എല്ലാരും വീട്ടിൽ പോസ്റ്റ്‌.

ഞാൻ ഓപറേഷന്റെ ആഘാതത്തിൽ റെസ്റ്റ്… വല്ലതും തിന്ന് കൊച്ചിനേം നോക്കി ഇരിക്കണ സമയം…

അങ്ങനെ കൃത്യം ആയി സർക്കാർ പറഞ്ഞ നിർദേശം അനുസരിച്ചു വീട്ടിൽ തന്നെ ഇരുന്ന് ഞങ്ങൾ കൊറോണയെ കൊതിപ്പിച്ച് കടന്നു കളഞ്ഞു.

എല്ലാരും ചക്കക്കുരു വരെ ഷേക്ക്‌ ആക്കിയ കാലത്ത് ചക്ക കിട്ടാതെ കൊതി എടുത്ത് അമ്മയോട് വഴക്കുണ്ടാക്കി കിടന്ന ദിവസങ്ങൾ (പച്ചമരുന്ന് കഴിക്കുമ്പോൾ ചക്ക കഴിക്കരുത് എന്നാണത്രേ ശാസ്ത്രം!)

എല്ലാം ഏറെ വേദനയോടെ ഓർക്കുന്നു… അതു പോട്ടെ പുല്ല്.

ആത്രേയന്റെ ആറു കെട്ട് ഉടുപ്പുകൾ ആണ് മെയിൻ. ആകെ അതേ വാങ്ങിയുള്ളു. കടകൾ എല്ലാം പൂട്ടിക്കെട്ടി 28 കെട്ട് വരെ അവന്റെ കൂട്ടിന് ആ ഉടുപ്പുകൾ ആയിരുന്നു. ഉടുപ്പിൽ മുള്ളി അഴുക്ക് ആകുമ്പോ അമ്മ ഉടുപ്പ് അപ്പൊത്തന്നെ കൊണ്ട് കഴുകി ഇടും. വേനൽക്കാലം, പിന്നെ കട്ടി തീരെ ഇല്ലാത്ത കോട്ടൺ ഉടുപ്പ്. അതുകൊണ്ട് ഉണക്കി എടുക്കാൻ എളുപ്പം.

ചിലപ്പോൾ ഓക്കെ സങ്കടം തോന്നി. കൊറോണയെ ശപിച്ചു. അല്ലാതെ ആരോട് പറയാൻ.. അത് ഇപ്പോഴും അങ്ങനെത്തന്നെ സൂക്ഷിച്ചു വച്ചിട്ടുണ്ട്.

അങ്ങനെ ഓരോ പരിപാടികൾ ആയി കാക്കയ്ക്കും തൻകുഞ്ഞു പൊൻകുഞ്ഞ് എന്നു പറഞ്ഞ് ഇരിക്കുമ്പോൾ…

കുഞ്ഞിന് മുടി ഇല്ല.. നിറമില്ല… കനമില്ല… മൂക്കിന് നീളമില്ല.. കാല് അങ്ങനെ, ചെവി ഇങ്ങനെ.. തല അങ്ങനെ…കുണ്ടി ലങ്ങനെ..

എന്നുവേണ്ട 3 കിലോ തികച്ചില്ലാത്ത ഈ കൊച്ചേർക്കനെ പറ്റി എന്തെല്ലാം. കെട്ടിരിക്കുന്നു..!

(ഇപ്പോ ഓർക്കുമ്പോൾ പുച്ഛം ഇമോജി മനസിൽ ആണേലും അന്ന് നല്ല സങ്കേടം ഉണ്ടാർന്നു )

എന്റെ ല്ലേ മോൻ ആളുകളെക്കൊണ്ട് പറയിപ്പിക്കാൻ അവന് കഴിയും എന്നോർത്ത് സമധാനിച്ചു.

മുടി ഇല്ലെന്നു പറഞ്ഞവരോട് അവൻ ഫഹദ് ഫാസിൽ ന്റെ ഫാൻ ആണെന്ന് പറഞ്ഞു

അവന്റ നിറം അവന്റ അപ്പന്റേം അമ്മേടേം ആണെന്നു പറഞ്ഞു..

ദുൽഖകർ സൽമാന്റെ മൂക്ക് കിട്ടാൻ ന്റെ കൊച്ചിന്റെ അപ്പൻ മമ്മൂട്ടി ഒന്നും അല്ലാ എന്നൊക്കെ പറഞ്ഞു

അത്യാവശ്യം ചളി അടിച്ചു പിടിച്ചു നിന്ന് എങ്കിലും സങ്കടം ഒരുപാട് തോന്നിയിട്ടുണ്ട്..

‘പോകാൻ പറ പുല്ല്’ എന്നു പറഞ്ഞു ധൈര്യം തന്നത് പേരിന് പോലും ധൈര്യം ഇല്ലാത്ത കെട്ടിയോൻ ആണെന്നുള്ളതാ ആകെ ഒരു സന്തോഷം. ഇവന് എന്തൊരു കളർ ആണ്. എന്തൊരു കറുപ്പാണ് എന്നത് ആയിരുന്നു ഏറ്റവും കൂടുതൽ കേട്ട ചോദ്യം. ഞങ്ങളുടെ നിറം അല്ലേ അവനും കിട്ടു.. കറുപ്പ് ഒരു നിറം അല്ലേ…!

അതിനെന്താ കുഴപ്പം എന്നു പറഞ്ഞവരോട് എല്ലാം ഞങ്ങളും പറഞ്ഞു.. ഇപ്പോഴും സ്ഥിരം കേൾക്കാറുണ്ട്.. കൊച്ച് കറുത്തു പോയി എന്നത്..

അവനു തിരിച്ചറിവ് ആകുന്ന കാലം അവന്റ നിറത്തിന്റെ മഹത്വത്തിൽ അവൻ ബോധവാൻ ആകുമെന്നും അവനതിൽ അഭിമാനിക്കും എന്നതിൽ എനിക്കും അർജുനും ഉറപ്പ് ഉണ്ട്. കറുപ്പ് ഒരു മോശം നിറമായി തോന്നിയവർക്കുള്ള ഉത്തരം അതു മാത്രമായിരിക്കും

ഞാൻ ന്റെ അമ്മയോട് എന്നെ ഇങ്ങനെ കറുപ്പാക്കി ഉണ്ടാക്കിയല്ലോ എന്നൊക്കെ പരാതി പറഞ്ഞിട്ടുണ്ട്. അതോർക്കുമ്പോൾ ചിരി വരുന്നു. ഞാൻ പഠിച്ച അംഗൻവാടിയിൽ രണ്ടു ആതിരമാർ ഉണ്ടാരുന്നു ഒന്നു ‘വെളുത്ത ആതിര’, മറ്റേതു ‘കറുത്ത ആതിര’. ഭാഗ്യവാശാൽ കറുത്ത ആതിര ഞാൻ ആയിരുന്നു. ഒരു ദിവസം അച്ഛൻ എന്നെ വിളിക്കാൻ അംഗൻവാടിയിൽ വന്നപ്പോ കറുത്ത ആതിരേടെ അച്ഛൻ വന്നൂന്ന് ഏതോ സഹപാഠി പറഞ്ഞു. അച്ഛൻ അതുകേട്ടു. തിരിച്ചു പോരുന്ന വഴി അച്ഛൻ എന്നോടു ചോദിച്ചു: ‘നിന്നെ അങ്ങനെ ആണോ എല്ലാരും വിളിക്കുന്നേ എന്ന്’.

ആണെന്ന് ഞാൻ പറഞ്ഞു.. എനിക്ക് അന്ന് അതിന്റ ഗുട്ടൻസ് മനസ്സിലായില്ല. എന്റെ അച്ഛൻ എനിക്കൊന്നും പറഞ്ഞു തന്നുമില്ല.

ഒന്നാം ക്ലാസ്സിൽ ആയപ്പോ കറുത്ത ആതിരയെന്ന് പേര് വിളിക്കാതെ ഇരിക്കാൻ അച്ഛൻ സ്കൂളിൽ എനിക്ക് ഹരിത എന്നു പേരിട്ടു. ഒരുതരത്തിൽ അപ്പൻ ഉദേശിച്ചത്‌ ഒരു വിപ്ലവം ആയിരുന്നു എന്ന് ഇപ്പോ തോന്നുന്നു. എന്റെ നല്ലവരായ സുഹൃത്തുക്കളന്ന് കറുത്ത ഹരിത എന്ന വിളിച്ചിരുന്നെങ്കിൽ എന്റെ പേര് എന്തെന്ന് എനിക്ക് ഓർക്കാൻ കൂടി വയ്യ.

എന്റെ അനുഭവം പോലെ പഠിക്കുന്ന സമയത്ത് ആത്രേയന്റ അച്ചയ്ക്കും ഉണ്ടായിട്ടുണ്ട്… ‘ഇരുട്ട്’ എന്നാണ് അർജുനെ ക്ലാസിലെ കുട്ടികൾ വിളിച്ചിരുന്ന ഇരട്ടപ്പേര്.

(എന്നെ എങ്ങനെ സഹിക്കുന്നു എന്ന പലരുടേം ചോദ്യത്തിന് ഉത്തരം ആണ്) സഹനശക്തിയിൽ അദ്ദേഹം പണ്ടേ കേമൻ ആയിരുന്നു. വിഷമം ഉള്ളിൽക്കൊണ്ട് അങ്ങ് നടന്നു.. ഒരു ദിവസം ക്ലാസിൽ സങ്കടപെട്ട് ഇരിക്കുന്നതു കണ്ടു ടീച്ചർ കാരണം അന്വേഷിച്ചു. ടീച്ചറോട് കാര്യം പറഞ്ഞു. ടീച്ചർ പ്രശ്നത്തിനു പരിഹാരം കണ്ടു–ഇരട്ടപ്പേര് വിളിച്ചവരെയൊക്കെക്കൊണ്ട് സോറി പറയിപ്പിച്ചു. ഇനി അങ്ങനെ വിളിക്കരുത് എന്ന് താക്കീതും ചെയ്തു. എന്നൊക്കെയാണ് അർജുൻ പറഞ്ഞ കഥ.

ജീവിതത്തിൽ ഇങ്ങനെയൊക്കെ അനുഭവം ഉണ്ടായതിൽ ഞങ്ങൾക്ക് ആരോടും പരാതി ഇല്ല. കറുപ്പ് മോശം നിറമാണ് എന്നോർത്ത് പലയിടത്തും മാറി നിന്നിട്ടുണ്ട്. ഏതൊക്കെയോ നിറത്തിൽ ഉള്ള വസ്ത്രങ്ങളെ വെറുത്തിട്ടുണ്ട്. അതൊക്കെ ഞങ്ങളുടെ അറിവില്ലായ്മ ആയിരുന്നു. ഞങ്ങളുടെ അനുഭവങ്ങൾ ഞങ്ങളെക്കൊണ്ട് അങ്ങനെയൊക്കെ തോന്നിച്ചു.

ഇതു ജീവിതത്തിൽ ഉണ്ടായ ചെറിയ സംഭവം മാത്രം ആണ്. ഇത്രയും ബോൾഡ് ആയി ചിന്തിക്കാൻ ഒന്നും പ്രാപ്തി അറിവ് ഒന്നും ഇല്ലാതിരുന്ന സമയത്തു ഞങ്ങളു വേദനിച്ചതു പോലെ, അവഗണന നേരിട്ടതു പോലെ, ഒന്നും അവന് ഉണ്ടാകരുത് എന്ന ആഗ്രഹമേ ഉള്ളു , അതുകൊണ്ട് കറുപ്പ് ഞങ്ങളുടെ ആത്രേയന് അലങ്കാരം ആയിരിക്കും.

നിറം ഇല്ല, നിറത്തിലൊക്കെ എന്തിരിക്കുന്നു.

കറുപ്പ് ആണേലും സുന്ദരിയല്ലേ, സുന്ദരൻ അല്ലേ എന്നൊക്കെയുള്ള താളം ഞങ്ങൾക്ക് വെറും പുല്ല് ആണ്… അത്തരം ക്ലീഷേകളിൽ ഒതുക്കാൻ പറ്റാത്ത ഒന്നാണ് കറുപ്പ്.

അതുകൊണ്ടുതന്നെ അവന്റ നിറത്തിൽ ഞങ്ങൾക്കൊരു സങ്കടവും ഇല്ല.

കാര്യം പറഞ്ഞു വന്നപ്പോ മാറ്റർ കയ്യിൽനിന്നു പോയി.

കറുപ്പ് എപ്പോഴും അങ്ങനെയല്ലേ, ആവേശമല്ലേ..

ബാക്കി…

ലേബർ റൂമിൽ കിടന്ന മണിക്കൂറുകളോളം വേദന തിന്ന്.. കുഞ്ഞിന്റ ജീവൻ മാത്രം ഓർത്തു കിടന്ന അവസ്ഥ…അതിന്റെ ഇടയ്ക്ക് നീണ്ട മൂക്കും വിടർന്ന നെറ്റിത്തടവും മാൻപേടക്കണ്ണുകളും തുടുത്ത കവിൾത്തടങ്ങളും ബലിഷ്ഠമായ കരങ്ങളും ഒക്കെ വാർത്ത് എടുക്കീനുള്ള സാഹചര്യം ഉണ്ടായില്ല.

അതിൽ ഞങ്ങൾക്ക് ഒട്ടും വേദനയുമില്ല…

അന്നും ഇന്നും അതേയുള്ളു… ജീവനോടെ ആരോഗ്യത്തോടെ… ഞങ്ങൾടെ കുഞ്ഞ്..

28 കെട്ടാൻ പ്രത്യേകം പെർമിഷൻ ഒക്കെ എടുത്ത് ആണ് അച്ഛാ വന്നത്…

വിഐപി ആണ് അന്നേ കൊച്ചിന്റെ അച്ഛ…

(അല്ലാതെ ലോക്ഡൗൺ ആയോണ്ടും അച്ഛയും അമ്മയും രണ്ടു ജില്ലക്കാർ ആയോണ്ടുമല്ല )

ലോക്ഡൗൺ വിന ആയത് അപ്പോഴാണ്..ടിവിയിൽ പൊലീസ് ലാത്തിക്ക് അടിക്കുന്ന സീൻ കണ്ട് അതിൽ അത്ര സുഖം തോന്നാത്തതു കൊണ്ട് പെർമിഷൻ എടുത്ത് 28 കെട്ട് ദിവസത്തിൽ അർജുനും അമ്മയും എത്തി. ചടങ്ങ് നടത്തി. ആത്രേയൻ എന്ന പേര് അവനു സമ്മാനിച്ചത് അവന്റ ചാച്ചനും പാമിയും (ചേട്ടനും ചേട്ടത്തിയും )ആണ്

മൂന്നു മാസങ്ങൾക്കു ശേഷം തിരിച്ചു കോട്ടയത്തെ വീട്ടിൽ. അവിടെ അവന്റ കുസൃതികൾക്ക് ഒപ്പം നിൽക്കുന്ന കുറേ കുട്ടികൾ ഉണ്ടാരുന്നു എന്നത് മറ്റൊരു ഭാഗ്യം…

ഞങ്ങളെപ്പോലെ അവന്റെ ചിരികൾ കുസൃതികൾ എല്ലാം പ്രിയപ്പെട്ട എല്ലാവരുടെയും സമ്മാനങ്ങൾ ആണ്.

ചുറ്റുമുള്ള എല്ലാത്തിനോടും സ്നേഹം ഉള്ളവൻ ആകണം..എല്ലാ ജീവജാലങ്ങളോടും സ്നേഹം ഉള്ളവൻ ആകണം… കൗതുകത്തോടെ പ്രകൃതിയെ അറിഞ്ഞു വളരണം എന്നൊക്കെയുള്ള ആഗ്രഹങ്ങളേ ഇപ്പോ ഉള്ളൂ.. മണ്ണിൽ ചെരുപ്പിടാതെ ഓടി കളിക്കുമ്പോൾ, തോട്ടിലെ വെള്ളത്തിൽ തുള്ളിക്കളിക്കുമ്പോൾ… ഞങ്ങളുടെ ചെറുപ്പത്തിലേക്ക് ഞങ്ങളും പോകാറുണ്ട്. അവനു കളിക്കാൻ ഇഷ്ടം ഉള്ള എല്ലായിടത്തും അവൻ അങ്ങനെ അർമാദിച്ചു നടക്കുന്നത് കാണാൻ ആണ് എല്ലാ മാതാപിതാക്കളേയും പോലെ ഞങ്ങൾക്കും ഇഷ്ടം.

എഫ്ബിയിൽ ഇടുന്ന ഫോട്ടോകളും വിഡിയോകളും ഒക്കെ ദൂരത്ത് ഇരുന്ന് കാണുന്ന ഒരുപാട് പേരുണ്ടെന്ന് അറിയാം. അവനെ ഇഷ്ടപ്പെടുന്ന ചിലർ…. ബന്ധുക്കൾ കൂട്ടുകാർ.. എഫ്ബിയിൽ മാത്രം കണ്ടിട്ടുള്ളവർ. ആശയങ്ങൾ കൊണ്ടോ യാതൊരു കാരണവും ഇല്ലാതെയും സുഹൃത്തുക്കളായി തുടരുന്നവർ… എല്ലാവരോടും ഉള്ള സ്നേഹം…വാക്കുകൾകൊണ്ട് പറഞ്ഞു തീർക്കാൻ പറ്റില്ല.

ആത്രേയന്റ ഒന്നാം പിറന്നാളിന് വില്യംസ് പായിപ്പാട് അച്ചായൻ വരച്ചു തന്ന ചിത്രം ആണ് ഏറ്റവും പ്രിയപ്പെട്ട സമ്മാനങ്ങളിൽ ഒന്ന്.

അവനു കിട്ടിയ സ്നേഹ സമ്മാനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതായി ഇതിനെ ഞങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്നു

അതുകൊണ്ടുതന്നെ ഈ ചിത്രം ഓർക്കാതെ അവന്റ ജന്മദിനം പൂർണമാകില്ല

രണ്ടു വയസ്സു വരെ അവ

RECENT POSTS
Copyright © . All rights reserved