Social Media

ദീപ പ്രദീപ്

മാറ്റങ്ങളും തീരുമാനങ്ങളും എവിടെ തുടങ്ങും എന്നു കാണിച്ചുതരുന്ന ചില സംഭവങ്ങളാണ് ഭാരതത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി നടന്നുകൊണ്ടി രിക്കുന്നത് . സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പ്രായഭേദമില്ലാതെ അനുദിനം വർദ്ധിച്ചു വരികയാണ്. പ്ര തികളായി ചിത്രീകരിക്കുന്നവർ സധൈര്യം സമൂഹത്തിൽ ജീവിക്കുമ്പോൾ നഷ്ടം ആക്രമിക്കപ്പെട്ടവൾക്കും അവളുടെ കുടുംബത്തിനും മാത്രമായി അവശേഷിക്കുന്നു.

നിയമം നടപ്പാക്കേണ്ട അധികാര വർഗ്ഗങ്ങൾ കണ്ണടയ്ക്കുമ്പോൾ, പൊതുജനങ്ങൾ അവിടെ നിയമം നടപ്പാക്കേണ്ടവരാകുന്നു. ചിലപ്പോഴെങ്കിലും പൊതുജനങ്ങൾക്ക് സഹായത്തിനായി ചില നിയമ പരിപാലകർ മുന്നോട്ടു വരുന്നതിന്റെ ഉദാഹരണമാണ് ഹൈദരാബാദിലെ തെലങ്കാനയിൽ നടന്നത്. പലരും വിമർശനങ്ങളും പ്ര തികരണങ്ങളും ഉന്നയിക്കുമ്പോൾ ഇവിടെ എന്താണ് ശരി എന്ന് വിലയിരുത്തുന്നത് ജനങ്ങളാണ്.

തെലുങ്കാനയിലെ പോലീസിനു അഭിനന്ദനം അർപ്പിച്ചുകൊണ്ട് തിരുമൂലവാരം സെന്റ് ജോസഫ് സ്കൂളിലെ ആര്യ എന്ന ഒൻപതാം ക്ലാസുകാരിയുടെ കവിത വൈറലാവുകയാണ്. ഈ കൊച്ചു കൂട്ടുകാരിയെ അഭിനന്ദനം കൊണ്ടു പൊതിയുകയാണ് എല്ലാവരും. പാട്ടിന്റെ വരികളിൽ ദിശയും നിർഭയയും ഗോവിന്ദച്ചാമിയുമെല്ലാം നിറഞ്ഞുനിൽക്കുന്നു. ആര്യയുടെ പിതാവ് സജി എ കെ ജി എഴുതി സംഗീതം നൽകിയിരിക്കുന്ന കവിത വായിക്കാം, വീഡിയോ കാണാം.

തീ തുപ്പിയ തോക്കിനൊരുമ്മ

തീ തുപ്പിയ തോക്കിനൊരുമ്മ

ശരിയകാം ശരികേടാകാം നിയമത്തിൽ നെറികേടാകാം.

കാട്ടാളർ പിച്ചിചീന്തിയ പച്ചയ്ക്ക് കൊളുത്തിയൊടുക്കിയ

നീറുന്നൊരു നിലവിളിയാകാം തീ തുപ്പും തോക്കിനൊരുമ്മ.

നിശബ്ദം കത്തീടുന്നൊരു പ്രതിഷേധ മനസ്സുകളെല്ലാം

ഒന്നായിട്ടങ്ങനെ ചൊന്നതു നാളേക്കൊരു കരുതലിനാവാം.

തീ തുപ്പിയ തോക്കിനൊരുമ്മ, തീ തുപ്പിയ തോക്കിനൊരുമ്മ

ശരിയാകാം ശരികേടാകാം നിയമത്തിൽ നെറികേടാകാം.

നിയമത്തിനു പഴുതുകേളറെ പണമുണ്ടേൽ രക്ഷകേരറെ,

വാദിക്കാൻ പഠിച്ചവരിങ്ങനെ നിരയായി നിൽക്കും നാട്ടിൽ

തീ തുപ്പും തോക്കിനൊരുമ്മ

ഗോവിന്ദച്ചാമിമാരിങ്ങനെ കുഞ്ഞുങ്ങളെ കൊന്നോരങ്ങനെ

തിന്നങ്ങനെ കൊഴുത്തുട്ടങ്ങനെ ജയിലാകെ നിറയ്ക്കും നാട്ടിൽ

ഗതികെട്ട് തളർന്ന മനസ്സുകൾ ഒന്നായിട്ടങ്ങനെ ചൊല്ലും

തീ തുപ്പിയ തോക്കിനൊരുമ്മ

ശരിയാകാം ശരികേടാകാം നിയമത്തിൽ നെറികേടാകാം.

നിയമത്തിൻ പഴുതുകളെല്ലാം മാറ്റേണ്ടതു മാറ്റുക തന്നെ.

പെണ്ണുങ്ങടെ മാനം കാക്കാൻ കുഞ്ഞുങ്ങടെ ഭീതിയകറ്റാൻ

തീ തുപ്പിയ തോക്കിനൊരുമ്മ

നീതിക്കായ് നിയമമൊരുക്കിയ നേരിന്റെ തൂക്കുമരങ്ങൾ

ഉണർന്നാലേ നാടുണരുള്ളൂ കഴുവേറ്റൂ പേപ്പട്ടികളെ.

അതിലേക്കൊരു ചുവടാകട്ടെ വെടിയേറ്റു മറിഞ്ഞ ശവങ്ങൾ.

തീ തുപ്പിയ തോക്കിനൊരുമ്മ

ശരിയാകാം ശരികേടാകാം നിയമത്തിൽ നെറികേടാകാം…..

[ot-video][/ot-video]

ർഭിണിയായ ഭാര്യക്ക് ആശുപത്രിയിൽ ഇരിക്കാൻ കസേര കിട്ടിയില്ല. സ്വന്തം മുതുക് കസേരയാക്കി ഭർത്താവ്. ചൈനയിൽ നിന്നാണ് ഹൃദയസ്പർശിയായ വിഡിയോ വന്നിരിക്കുന്നത്. പൂർണ്ണഗർഭിണിയായ ഭാര്യയെ പതിവ് പരിശോധനയ്ക്കായി കൊണ്ടുവന്നതാണ് ഭർത്താവ്. ഡോക്ടറെ കാണാൻ തിരക്കായിരുന്നു. ഏറെ നേരം ഭാര്യയും ഭർത്താവും വരിയിൽ കാത്തുനിന്നു. സമയം കടന്നുപോയതോടെ ഭാര്യയ്ക്ക് തളർച്ച മൂലം നിൽക്കാനായില്ല.

ആരും ഇവരുടെ അവസ്ഥ പരിഗണിച്ച് കസേര നൽകാൻ തയാറായില്ല. ഇതോടെ ഭർത്താവ് ഭാര്യയോടെ മുതുകത്ത് ഇരുന്നുകൊള്ളാൻ പറഞ്ഞു. വേറെ നിവർത്തിയില്ലാത്തതിനാൽ ഇവർ ഭർത്താവിന്റെ മുതുകത്ത് ഇരുന്നു. തറയിൽ മുതുക് കുനിച്ചിരിക്കുന്ന ഭർത്താവിന്റെ എതിർവശത്ത് നിരവധിപ്പേർ കസേരകളിൽ ഇരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഈ ദാരുണമായ കാഴ്ച കണ്ടിട്ടും ഇവർ മൊബൈലിൽ കുത്തിയിരുന്നതല്ലാതെ ഗർഭിണിയ്ക്കായി സീറ്റൊഴിഞ്ഞ് കൊടുത്തില്ല. ആശുപത്രിയുടെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. വിഡിയോ കണ്ടവർ ഭർത്താവിന്റെ പ്രവൃത്തിയ്ക്ക് കയ്യടിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ഹൃദയശൂന്യതയെ വിമർശിക്കുന്നുമുണ്ട്

സ്ത്രീകളിൽ പലരും നേരിടുന്ന ഒരു ദുരവസ്ഥയാണ് അപരിചിതരിൽ നിന്നും വരുന്ന അശ്ലീല സന്ദേശങ്ങളും മോശം ഉദ്ദേശത്തോടു കൂടിയുള്ള ഫ്രണ്ട് റിക്വസ്റ്റുകളും. ഇത്തരത്തിൽ സ്ത്രീകളുമായി ‘സൗഹൃദം’ സ്ഥാപിക്കാൻ ശ്രമിക്കുന്നതിൽ കൂടുതലും പുരുഷന്മാരാണ് എന്നതും വസ്തുതയാണ്. എന്നാൽ ഇതിൽ നിന്നും വിഭിന്നമായ ഒരു ദുരനുഭവമാണ് മാലിയിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്ന ആശാ ദീപയ്ക്ക് പറയാനുള്ളത്. രണ്ട് സ്ത്രീകളാണ് നിരന്തരം ഇവരെ ഫേസ്ബുക്കിലൂടെ അശ്ലീല സന്ദേശങ്ങളും, വീഡിയോകളും മറ്റുമയച്ച് ശല്യം ചെയ്തത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താൻ നേരിട്ട ദുരവസ്ഥ ആശ പങ്കുവച്ചത്. ഒടുവിൽ ഗത്യന്തരമില്ലാതെ ഇവരെ ഇരുവരെയും യുവതി ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇവർ സ്ത്രീകൾ തന്നെയാണെന്നും ഇത് പുരുഷന്മാരുടെ ഫേക്ക് ഐഡികൾ അല്ലെന്നും ആശ തന്റെ പോസ്റ്റിലൂടെ വ്യക്തമാകുന്നു. ആണുങ്ങൾ പോലും ഇങ്ങനെ തന്നോട് മോശമായ രീതിയിൽ പെരുമാറിയിട്ടില്ലെന്നും ഈ സ്ത്രീകളുടെ സംഘത്തിൽ പെട്ട ആരും ഇനി തന്നെ ശല്യം ചെയ്യരുതെന്നും പറഞ്ഞുകൊണ്ടാണ് യുവതി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.ചില്ലിക്കാശ് ചെലവഴിച്ചിട്ടില്ല, .

ആശ ദീപയുടെ കുറിപ്പിന്റെ പൂർണരൂപം ചുവടെ:’

ഇൻബോക്സിലെ ലെസ്ബിയൻ ആക്രമണം !! അടുത്തയിടെ കുറേ സ്ത്രീകളുടെ ഫ്രണ്ട് Requests വന്നു. പ്രൊഫൈൽ നോക്കി genuine ആണ് കുറെ ഏറെ mutual friends ഉണ്ട് .. അത് കൊണ്ട് കുറച്ചു റിക്വസ്റ്റുകൾ accept ചെയ്തു. അതിൽ ഒന്ന് രണ്ടു പേര് ഇൻബോക്സിൽ വന്നു. കുറച്ചു ചോദ്യങ്ങൾക്ക് സമയം പോലെ മറുപടി നൽകി. ഉടനെ അവളുമാർ ഫോട്ടോ അയച്ചു .. voice മെസ്സേജ് അയച്ചു .. എന്നിട്ടു നിന്റെ voice , ഫോട്ടോ ഒക്കെ ഇടെടാ എന്ന് ആയി. ശരിയല്ല എന്ന് തോന്നി മറുപടി നൽകാഞ്ഞപ്പോൾ .. പിന്നീടുള്ള വോയ്‌സുകളും മെസ്സേജസ് ഒക്കെയും അശ്ലീല ചുവയിൽ ആയി. അതിൽ ഒരുത്തി ഒരു പോൺ ക്ലിപ്പും അയച്ചു .. അത്രയും ആയപ്പോൾ രണ്ടിനെയും ബ്ലോക്ക് ചെയ്തു. ഒരുത്തി ദുബായിൽ അധ്യാപിക …മറ്റൊരുത്തി ആലപ്പുഴക്കാരി വീട്ടമ്മ !!! ആ സമയത്തു accept ചെയ്ത കുറെ പെണ്ണുങ്ങൾ പിന്നെയും inboxil വിശേഷം തിരക്കി വരുന്നുണ്ട്. ബ്ളോക് ചെയ്യുന്നത് തുടരുന്നു . ഇനിയും ആ ഗാങ്ങിൽ ഉള്ളവർ എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ടെങ്കിൽ ദയവായി ഇൻബോക്സിൽ വന്നു ശല്യം ചെയ്യരുതേ !!! ഇത്രയും വർഷങ്ങൾ facebook ഉപയോഗിച്ചിട്ടു ഒരു ആണുങ്ങൾ പോലും ഇൻബോക്സിൽ വന്നു ഇതുപോലെ വൃത്തികേട് കാട്ടീട്ടില്ല !! ഇത് ആണുങ്ങളുടെ fake ഐഡികൾ അല്ല ! ഒറിജിനൽ പെണ്ണുങ്ങൾ ആണ് . Beware of these types of profiles in FB !!

 

” ഞങ്ങളുടെ കുടുംബം കഴിഞ്ഞിരുന്നത് കോടതിയുടെ ഒറ്റമുറി സെർവന്റ്സ് ക്വാർട്ടറിൽ ആയിരുന്നു. ആ കുടുസ്സുമുറിയുടെ നേരെ എതിർവശത്തായിരുന്നു ജഡ്ജിയുടെ ബംഗ്ലാവ്. എന്റെ അച്ഛൻ എന്നും ജഡ്ജിക്കുമുന്നിൽ താണുവണങ്ങിക്കൊണ്ടാണ് നിന്നിരുന്നത്. ആ ബംഗ്ലാവ്, ജഡ്ജിയുടെ പത്രാസ്, അച്ഛന്റെ ആ വിധേയഭാവം, ഞങ്ങളുടെ ഒറ്റമുറി വീട് – ഇത്രയുമാണ് എന്റെ ഇന്നത്തെ നേട്ടങ്ങൾക്കും ഈ ജഡ്ജി പദവിയിലേക്കുള്ള ഉയർച്ചയ്ക്കും പിന്നിലെ പ്രചോദനങ്ങൾ.”

ഈ വാക്കുകൾ മുപ്പത്തിനാലുകാരിയായ അർച്ചനയുടേതാണ്. വെറും അർച്ചനയല്ല, ജസ്റ്റിസ് അർച്ചനാ കുമാരി. ബിഹാറിലെ സോൻപൂരിലുള്ള റെയിൽവേ കോടതിയിലെ തൂപ്പുകാരനായിരുന്നു അർച്ചനയുടെ അച്ഛൻ. ആജീവനാന്തം കോടതിയിൽ ജഡ്ജിമാരുടെ സേവകനായി ചെലവിട്ട ആ പിതാവ് മകളെ ഒരു ജഡ്ജിയാക്കണം എന്ന് സ്വപ്നം കണ്ടിരുന്നില്ല. എന്നാൽ, അച്ഛനെ ജഡ്ജിമാർക്കുമുന്നിൽ വിനീതവിധേയന്റെ രൂപത്തിൽ മാത്രം എന്നും കണ്ടുവളർന്ന ആ മകൾക്ക് അതൊരു വാശിയായിരുന്നു. ആറാം വയസ്സിൽ അവളാദ്യം കണ്ട സ്വപ്നമായിരുന്നു അത്. ജീവിതത്തിൽ ഏറെ അഗ്നിപരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടും അർച്ചന തന്റെ സ്വപ്നം സാക്ഷാത്കരിക്കുക തന്നെ ചെയ്തു.

കഴിഞ്ഞ വർഷം നടന്ന ബിഹാറിലെ മുപ്പതാം മജിസ്റ്റീരിയൽ സെലക്ഷൻ പരീക്ഷയിൽ അർച്ചനാ കുമാരിയും വിജയിച്ചു. പട്നയിലെ മാണിക് ബിഗഹ ഗ്രാമത്തിലാണ് അർച്ചന ജനിച്ചത്. ഇന്നവൾ ഗ്രാമത്തിലെ മുതിർന്നവരുടെ ‘ജഡ്ജിക്കുട്ടി’യാണ്. മൂന്ന് ഇളയ സഹോദരങ്ങളുണ്ട് അർച്ചനയ്ക്ക്. ചെറുപ്പം മുതലേ ആസ്ത്മാ രോഗവുമായി മല്ലുപിടിച്ചുകൊണ്ട് ഏറെ കഷ്ടപ്പെട്ടാണ് അവൾ വളർന്നുവന്നത്. പട്നയിലെ ഗവണ്മെന്റ് ഗേൾസ് ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സൈക്കോളജിയിൽ ബിഎസ്‌സി ബിരുദമാണ് അർച്ചന ആദ്യം പൂർത്തിയാക്കിയത്.

 

ബിരുദപഠനത്തിനിടെ 2005-ൽ അച്ഛൻ ഗൗരിനന്ദൻ പ്രസാദിന്റെ അകാലനിര്യാണം അവളെ പിടിച്ചുലച്ചു. അതോടെ ഇളയസഹോദരങ്ങളുടെ ചുമതല മുഴുവൻ ഒറ്റയടിക്ക് അർച്ചനയുടെ ചുമലിൽ വന്നുവീണു. ഇടക്കെപ്പോഴോ കമ്പ്യൂട്ടർ പഠനം നടത്തിയിരുന്നത് ഈ ഘട്ടത്തിൽ പ്രയോജനപ്പെട്ടു. പഠിച്ച സ്‌കൂളിൽ തന്നെ കമ്പ്യൂട്ടർ അധ്യാപികയായി അവർ ജോലിയിൽ പ്രവേശിച്ചു. പെൺകുട്ടിയെ ഡിഗ്രിവരെ പഠിപ്പിച്ചതുതന്നെ അധികമായി എന്ന് കരുതുന്നവരായിരുന്നു അർച്ചനയുടെ ബന്ധുക്കൾ. അവരുടെ ഭാഗത്തുനിന്ന് അർച്ചനയ്ക്ക് വിവാഹം കഴിക്കാനുള്ള വളരെ ശക്തമായ സമ്മർദ്ദമുണ്ടായി. ഒടുവിൽ 2006-ൽ ഇരുപത്തിയൊന്നു വയസ്സുതികയും മുമ്പ് അവളുടെ വിവാഹം കഴിഞ്ഞു. വിവാഹാനന്തരം ഭർത്താവിനൊപ്പം അർച്ചന പുണെയിലേക്ക് ചേക്കേറി. അതോടെ തന്റെ അക്കാദമിക് മോഹങ്ങൾ അസ്തമിച്ചു എന്നുതന്നെ അർച്ചന കരുതി.

എന്നാൽ അവിടെ വിധി ഒരു സർപ്രൈസ് അവൾക്കായി കാത്തുവെച്ചിരുന്നു. അത്രയും കാലം കുടിപ്പിച്ച കയ്പുനീരിന് ഒരു ചെറിയ പരിഹാരം. അർച്ചനയ്ക്ക് ഭർത്താവായി വിധിവശാൽ വന്നുചേരുന്നത് ഏറെ ഉത്പതിഷ്ണുവായ ഒരു ചെറുപ്പക്കാരനായിരുന്നു. പേര് രാജീവ് രഞ്ജൻ. ‘ആണായാലും പെണ്ണായാലും, എത്ര പഠിക്കാമോ അത്രയും പഠിക്കണം’ എന്ന വിചാരമുള്ള ആളായിരുന്നു അദ്ദേഹം. അച്ഛന്റെ മരണത്തോടെ മുറിഞ്ഞുപോയ പഠനം തുടരാൻ അദ്ദേഹം തന്റെ ഭാര്യക്ക് പ്രചോദനമേകി. എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.

അങ്ങനെ 2008-ൽ, പുണെ യൂണിവേഴ്സിറ്റിയിൽ എൽഎൽബിക്ക് ചേർന്നുകൊണ്ട് അർച്ചന തന്റെ പഠനം പുനരാരംഭിച്ചു. ആറാം വയസ്സുമുതൽ മനസ്സിലിട്ടു താലോലിച്ചിരുന്ന സ്വപ്നത്തിലേക്ക് അവൾ വീണ്ടും പിച്ചവെച്ചു നടന്നുതുടങ്ങി.

എന്നാൽ ബന്ധുക്കൾ അപ്പോഴും അവളെ കുറ്റം പറഞ്ഞുകൊണ്ടിരുന്നു.”അവൾ പഠിച്ചത് മൊത്തം ഹിന്ദി മീഡിയത്തിലല്ലേ. നമുക്ക് കാണാം, പുണെ യൂണിവേഴ്സിറ്റിയുടെ ഇംഗ്ലീഷ് സിലബസും വെച്ച് അവൾ മൂക്കുകൊണ്ട് ‘ക്ഷ’ വരക്കുന്നത് നമുക്ക് കാണാം” എന്ന് എല്ലാവരും പറഞ്ഞു. നാടുവിട്ട് ആദ്യമായി പുറത്തുവന്നതിനെ വിഷമത്തോടൊപ്പം ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കേണ്ടി വന്നതിന്റെ പ്രയാസവും അവൾ അനുഭവിച്ചു. പക്ഷേ, അതൊന്നും തന്നെ അർച്ചനയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഒരു തടസ്സമായി നിന്നില്ല. 2011 -ൽ എൽഎൽബി പൂർത്തിയാക്കിയ ശേഷം മാത്രമേ അർച്ചന ആദ്യത്തെ കുഞ്ഞിനെപ്പോലും ഗർഭം ധരിച്ചുള്ളൂ. 2012 -ൽ ആദ്യത്തെ കുഞ്ഞ് ജനിക്കുന്നു. കുഞ്ഞിനെ നോക്കുന്ന തിരക്കിനിടയിലും അർച്ചന തന്റെ പഠനം തുടർന്നുപോയി.

അഞ്ചുമാസം പ്രായമായപ്പോൾ കുഞ്ഞിനെ അമ്മയെ ഏല്പിച്ച് അർച്ചന വീണ്ടും തന്റെ സ്വപ്നത്തിലേക്കുള്ള പ്രയാണം തുടർന്നു. ദില്ലിയിൽ താമസിച്ചുകൊണ്ട് അവർ എൽഎൽഎം പരീക്ഷ പാസായി. മജിസ്റ്റീരിയൽ പരീക്ഷയ്ക്കുള്ള പഠിത്തത്തോടൊപ്പം, നിയമവിദ്യാർത്ഥികൾക്ക് അർച്ചന അധ്യാപികയുമായി. അങ്ങനെ കഷ്ടപ്പെട്ട്, എത്രയോ രാത്രികളിൽ ഉറക്കമിളച്ചു [പഠിച്ചിട്ടാണ് അർച്ചനാ കുമാരി ഈ നേട്ടത്തിന് ഉടമയായിരിക്കുന്നത്. ആ നേട്ടത്തിൽ അവരുടെ കുടുംബത്തിന്റെ മൊത്തം സഹകരണവും വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. അർച്ചനയുടെ അമ്മ പ്രതിമാ ദേവി ഏഴാം ക്ലാസുവരെ മാത്രമേ പഠിച്ചിട്ടുള്ളൂ എങ്കിലും, ആ അമ്മയുടെ ഒരായുസ്സിന്റെ പ്രാർത്ഥനകൾ മകളുടെ വിജയത്തിന് പിന്നിലുണ്ട്.

മകളുടെ മജിസ്റ്റീരിയൽ യോഗ്യതാ പരീക്ഷയുടെ ഫലം വരുന്നതിന്റെ തലേന്ന് ആ അമ്മ ഒരുപോള കണ്ണടച്ചില്ല. തലേന്നവർ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ മക്കൾക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ധ്യാനനിരതയായി നിരുന്നു. തന്റെ ഭർത്താവ് എന്നും വിനമ്രശിരസ്കനായി മാത്രം ചെന്ന് ആജ്ഞയ്ക്ക് കാത്തുനിന്നിരുന്ന അതേ ജഡ്ജിയുടെ ബംഗ്ലാവിൽ ഇനി സ്വന്തം മകൾ ജഡ്ജിയായി വരും എന്ന വിവരമറിഞ്ഞപ്പോൾ, ഇതൊന്നു കാണാൻ അവളുടെ അച്ഛൻ കാത്തുനിന്നില്ലലോ എന്നോർത്ത്, അടക്കാനാവാത്ത സന്തോഷത്തിനിടയിലും അവരുടെ കണ്ണൊന്നു നിറഞ്ഞു.

ഏഴാം ക്ലാസിൽ വെച്ച് പ്രതിമ പഠിത്തം നിർത്തിയത് അവർ പഠിക്കാൻ മോശമായിട്ടോ, പഠിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടോ അല്ലായിരുന്നു. വീട്ടിൽ അതിനുള്ള സാഹചര്യമില്ലാതിരുന്നതുകൊണ്ടായിരുന്നു. പെൺകുട്ടികൾ അധികം പഠിക്കാൻ പാടില്ലെന്ന് വീട്ടുകാർ കരുതിയിരുന്നതുകൊണ്ടായിരുന്നു. ആശിച്ചപോലെ പഠിക്കാൻ സാധിച്ചില്ലലോ എന്ന സങ്കടം അവർക്കെന്നുമുണ്ടായിരുന്നു. തന്നെക്കൊണ്ട് സാധിക്കാതെ പോയത് തന്റെ മൂത്തമകൾ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് ആ അമ്മയിന്ന്. അർച്ചനയ്ക്ക് താഴെയുള്ള പെൺകുട്ടികളെയും ഏറ്റവും നല്ല വിദ്യാഭ്യാസം നൽകി വളർത്തുമെന്ന് അവർ പറഞ്ഞു.

ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി കര്‍ശന മുന്നറിയിപ്പുമായി എക്സൈസ്. മദ്യക്കടത്തും വ്യാജവാറ്റും തടയാന്‍ പ്രത്യേക സംഘങ്ങള്‍ക്കു രൂപം നല്‍കി നടപടികള്‍ കര്‍ശനമാക്കി. ഇതുവരെ പറഞ്ഞതെല്ലാം ആഘോഷാവസരങ്ങളില്‍ എക്സൈസ് സ്വീകരിക്കുന്ന ഏറെക്കുറെ പതിവ് മുന്‍കരുതലാണെങ്കില്‍ ഇതുവരെ പറയേണ്ടി വന്നിട്ടില്ലാത്ത മറ്റൊന്ന് ഈ പുതിയ സര്‍ക്കുലറിലുണ്ട്.

അത് വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നതിനെക്കുറിച്ചാണ്. ക്രിസ്മസ് കാലത്തു വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് കുറ്റകരമാണെന്നും എക്സൈസ് സര്‍ക്കുലര്‍ പറയുന്നു. അബ്കാരി നിയമം പ്രകാരം ജാമ്യം കിട്ടാത്ത കുറ്റമാണതെന്ന് എക്സൈസ് ഓര്‍മിപ്പിക്കുന്നു. ഹോംമെയ്ഡ് വൈന്‍ വില്‍പനക്കുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നത് എക്സൈസ് നിരീക്ഷിക്കുന്നുണ്ട്.

കൂടാതെ വൈന്‍ ഉണ്ടാക്കുന്ന വീഡിയോകള്‍ യുട്യൂബ് വഴി പ്രചരിപ്പിച്ച് വരുമാനം ഉണ്ടാക്കുന്നവരും സജീവമാകുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇപ്പോഴത്തെ ഈ മുന്നറിയിപ്പ്. സര്‍ക്കുലര്‍ ഇറങ്ങിയതിന് പിന്നാലെ ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരം വേളിയില്‍ വൈനും വൈന്‍ ഉണ്ടാക്കാനായി പുളിപ്പിച്ച പഴങ്ങളും അടക്കം നാല്‍പത് ലിറ്റര്‍ എക്സൈസ് പിടികൂടി. വീട്ടില്‍ താമസക്കാരനായ യുവാവ് ജാമ്യം കിട്ടാതെ റിമാന്‍ഡിലാകുകയും ചെയ്തു.

അയല്‍സംസ്ഥാനങ്ങളില്‍ നിന്നും സ്പിരിറ്റ് എത്തിച്ചുള്ള വ്യാജ വിദേശ മദ്യനിര്‍മാണം ആഘോഷാവസരങ്ങളില്‍ കൂടാറുണ്ട്. ഇതിനെ നേരിടാന്‍ അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക നിരീക്ഷണം ഉണ്ടാകും. ഇതിനൊപ്പം കാടിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ വാറ്റ് സംഘങ്ങളും സജീവമാകുന്നുണ്ട്. കുടാതെ അരിഷ്ടം അടക്കം ആയുര്‍വേദ മരുന്നെന്ന വ്യാജേനയും ലഹരി പ്രചരിപ്പിക്കാന്‍ ശ്രമമുണ്ട്.

ഇവയിലെല്ലാം ഫലപ്രദമായ നടപടിക്ക് ജില്ലാതലം മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് 24 മണിക്കൂര്‍ ജാഗ്രത പുലര്‍ത്താന്‍ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. റെയ്ഡ് അടക്കം അടിയന്തര നടപടികള്‍ക്കായി ഓരോ ജില്ലയിലും സ്ട്രൈക്കിങ് ഫോഴ്സ് എന്ന പേരില്‍ മൂന്നോ നാലോ സംഘങ്ങളെ നിയോഗിക്കും. കൂടുതല്‍ ഫലപ്രദമായ വിവരശേഖരണത്തിനായി പൊലീസിലെ രഹസ്യാ‍ന്വേഷണ വിഭാഗവുമായി സമ്പര്‍ക്കത്തില്‍ തുടരാനും നിര്‍ദേശമുണ്ട്

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

20 ലക്ഷത്തോളം മലയാളികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ജിഎൻപിസിയുടെ പിന്നിലെ സത്യങ്ങൾ പുറത്തുവരുന്നു.റൂട്ട് റെക്കോർഡ്‌സിലെ അഷ്‌റഫ്‌ എക്സൽ ആണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായ അനുഭവം അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. പോളാർ എക്സ്പീഡിഷൻ പോലുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്ന മലയാളികളെ സാധാരണയായി ഈ ഫേസ്ബുക്ക് കൂട്ടായ്മ സപ്പോർട്ട് ചെയ്യാറുണ്ടായിരുന്നു. അങ്ങനെ അഷ്‌റഫ്‌ തന്റെ പോസ്റ്റ് ഈ ഫേസ്ബുക്ക് കൂട്ടായ്മയിൽ ഇട്ടതായി പറയുന്നു. എന്നാൽ ഒരു ദിവസം അദ്ദേഹത്തിന്റെ അറിവില്ലാതെ തന്നെ ആണ് അദ്ദേഹത്തിന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടത്.

അതിനു പറഞ്ഞ കാരണം ജിഎൻപിസി യുടെ ലോഗോ ഉപയോഗിച്ചു എന്നതാണ്. എന്നാൽ ജിഎൻപി സിയുടെ ലോഗോ ഉപയോഗിച്ചിട്ടുള്ള മറ്റു പോസ്റ്റുകൾ ഒന്നും തന്നെ ഡിലീറ്റ് ചെയ്തിട്ടില്ല എന്ന് അദ്ദേഹം പറയുന്നു. അങ്ങനെ അദ്ദേഹം തന്റെ പോസ്റ്റ് മാറ്റുകയും, പകരം ലോഗോ ഇല്ലാതെതന്നെ മറ്റൊരു പോസ്റ്റ് ഇടുകയും ചെയ്തു. എന്നാൽ കുറച്ച് അധികം ലൈക്കുകൾ നേടിയതിനുശേഷം, ആ പോസ്റ്റ് അപ്രത്യക്ഷമായതായി അദ്ദേഹം പറയുന്നു. പിന്നീട് അദ്ദേഹം അറിയാതെ അദ്ദേഹത്തിന്റെ വോട്ടിംഗ് ലിങ്കോടുകൂടി ജിഎൻ പിസിയിൽ ഒരു പോസ്റ്റ് വന്നതായി അഷ്റഫ് പറയുന്നു. എന്നാൽ അദ്ദേഹത്തിന് ഇതിനെ സംബന്ധിച്ച് ഒരു വിവരവും അറിയില്ല. എന്നാൽ അഡ്മിൻ അറിയാതെ എങ്ങനെ ഒരു സംഭവം നടക്കുകയില്ല എന്നാണ് അഷ്റഫ് പറയുന്നത്. അഷ്റഫിനെ പിന്നീട് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി. പിന്നീട് അഷ്റഫിന് മുമ്പിലുണ്ടായിരുന്ന ആന്ധ്രപ്രദേശിലെ ഒരു വ്യക്തിയുടെ പോസ്റ്റ് ജി എൻ പി സി യുടെ ഗ്രൂപ്പിൽ വരുകയും അതിനു തുടർച്ചയായി ലൈക്കുകൾ നേടുകയും ചെയ്തു. അങ്ങനെ മലയാളികളെ ഒന്നും സപ്പോർട്ട് ചെയ്യാതെ ആന്ധ്രപ്രദേശ് കാരന്റെ പോസ്റ്റ് സപ്പോർട്ട് ചെയ്തതായി അദ്ദേഹം പറയുന്നു.

ജിഎൻപിസി എന്ന ഗ്രൂപ്പ് അതിന്റെ ഉത്തരവാദിത്തപ്പെട്ടവരുടെ വ്യക്തി താൽപര്യങ്ങൾക്കും സാമ്പത്തിക താല്പര്യങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നതാണെന്നാണ് അഷ്റഫ് വെളിപ്പെടുത്തുന്നത്. വീഡിയോ ലിങ്ക് താഴെ:

12ാം നൂറ്റാണ്ടിൽ സ്‌റ്റീഫൻ രാജാവിന്റെ ഭരണക്കാലത്ത് ഇംഗ്ലണ്ടിലെ വൂൾപിറ്റ് ഗ്രാമത്തിൽ ഒരു വിചിത്ര സംഭവം ഉണ്ടായി. അന്നൊക്കെ ഗ്രാമങ്ങളിൽ ചെന്നായ്‌ക്കളെ വലയിൽ വീഴ്‌ത്താനായി കർഷകർ വുൾഫ് പിറ്റ് എന്ന കെണികൾ സ്ഥാപിക്കാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ വൂൾപിറ്റ് ഗ്രാമത്തിലെ ഒരുകെണിയിൽ അകപ്പെട്ട രണ്ട് കുട്ടികളെ കർഷകർ കണ്ടെത്തി. ഒന്ന് ആൺകുട്ടിയും മറ്റേത് പെൺകുട്ടിയുമായിരുന്നു. ഇരുവരുടെയും ത്വക്കിന് പച്ച നിറമായിരുന്നു. ! അവർ ധരിച്ചിരുന്നത് ഇന്നേവരെ കണ്ടിട്ടില്ലാത്ത തരം തുണിയാൽ നിർമിതമായ വസ്ത്രവും. കർഷകർ അവരെ ആ കുഴിയിൽ നിന്നും രക്ഷപ്പെടുത്തി ഗ്രാമത്തിലേക്ക് കൊണ്ടു പോയി. അന്നേവരെ അവർ ആരും കേട്ടിട്ടില്ലാത്ത ഭാഷയായിരുന്നു ആ കുട്ടികൾ സംസാരിച്ചിരുന്നത്.ചോ​ക്ലേ​റ്റ് ​വീ​ട് ​ക​ഴി​ക്കാ​ന​ല്ല​ ​!​ ​

കർഷകർ കുട്ടികൾക്ക് ഭക്ഷണം നൽകിയെങ്കിലും അവർ അത് കഴിക്കാൻ വിസമ്മതിച്ചു. രണ്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം ബീൻസ് കണ്ട കുട്ടികൾ അത് ആർത്തിയോടെ കഴിച്ചു. പിന്നീട് സാധാരണ ആഹാരം കഴിക്കാൻ തുടങ്ങിയതോടെ കുട്ടികളുടെ പച്ച നിറം മാറാൻ തുടങ്ങി. എന്നാൽ ദിവസങ്ങൾ പോകവേ ആൺകുട്ടി ആരോഗ്യം ക്ഷയിച്ച് മരണത്തിന് കീഴടങ്ങി. പെൺകുട്ടി പതുക്കെ ഗ്രാമീണരുമായി പൊരുത്തപ്പെട്ട് ഇംഗ്ളീഷ് ഭാഷ പഠിച്ചു. തുടർന്ന് അവൾ തന്റെ കഥ പറഞ്ഞു: ‘മരിച്ചത് തന്റെ സഹോദരനാണ്. ലാൻഡ് ഒഫ് സെന്റ് മാർട്ടിൻ എന്ന ഭൂമിയ്‌ക്കടിയിലുള്ള നാട്ടിൽ നിന്നുമാണ് തങ്ങൾ വന്നത്. തങ്ങളുടെ നാട്ടിൽ എപ്പോഴും സന്ധ്യാ സമയം ആണ്. അവിടെ ജീവിക്കുന്ന മനുഷ്യർക്കെല്ലാം പച്ച നിറമാണ്. ഒരിക്കൽ താനും സഹോദരനും കൂടി പിതാവിന്റെ കന്നുകാലികളെ മേയ്‌ക്കുന്നതിനിടെ ഒരു ഗുഹ കാണുകയുണ്ടായി. ഗുഹയിൽ നിന്നും മണി മുഴങ്ങുന്ന പോലുള്ള ശബ്‌ദവും കേട്ടു. ശബ്‌ദത്തെ പിന്തുടർന്ന് ഗുഹയിലെ ഇരുട്ടിലൂടെ തങ്ങൾ നീങ്ങി.

ഒടുവിൽ ഗുഹാമുഖത്ത് എത്തിയപ്പോഴേക്കും ശക്തമായ പ്രകാശം തങ്ങളുടെ കണ്ണുകളിൽ പതിച്ചു. കുറേ നേരം എവിടേക്ക് പോകണമെന്നറിയാതെ സ്‌തംഭിച്ചു നിന്ന തങ്ങൾക്ക് തിരികെ പോകാനുള്ള വഴി കണ്ടെത്താനായില്ല. അവിടെ നിന്നുമാണ് ഗ്രാമീണർ തങ്ങളെ കണ്ടെത്തിയത് ! ‘.ഭൂമിയ്‌ക്കടിയിലുള്ള ഏതോ ലോകത്ത് നിന്നും ചെന്നായ് കെണിയിലേക്ക് എത്തിപ്പെട്ട കുട്ടികളുടെ കഥ കേട്ട് ഗ്രാമീണർ അമ്പരന്നു. ആ കുട്ടി പിന്നീട് കുറേ വർഷം ജീവിച്ചതായി പറയപ്പെടുന്നു. ആ കുട്ടി പറഞ്ഞതൊക്കെ ശരിക്കും യാഥാർത്ഥ്യമാണോ.? അതോ ഇംഗ്ലണ്ടിൽ വാമൊഴിയായി പ്രചരിച്ച ഒരു നാടോടിക്കഥയോ.? ഇന്നും കൃത്യമായ ഒരുത്തരം ആരും കണ്ടെത്തിയില്ല.

പുണെ സ്വദേശികളായ റാമിന്റെയും ഗൗരിയുടെയും വൈറലായ പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് വഴി പുലിവാല് പിടിച്ചിരിക്കുകയാണ് കൊച്ചിയിലെ പിനക്കിള്‍ ഇവന്റ് പ്ലാനേഴ്സ്. ഫോട്ടോകളിലെ ഗൗരിയുടെ വേഷമായിരുന്നു ചിത്രങ്ങള്‍ വൈറലാക്കിയത്. സദാചാരവാദികളും പാരമ്പര്യവാദികളും സമൂഹമാധ്യമങ്ങളില്‍ പൊങ്കാലയിട്ടുവെന്ന് അണിയറക്കാര്‍ പറയുന്നു. സഭ്യതയുടെ സീമലംഘിക്കുന്നതായിരുന്നു പല കമന്റുകളും. പിന്നാലെ സമാനമായ പല ഫോട്ടോ ഷൂട്ടുകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. പൊങ്കാലയിട്ടവരുടെ കൂടെ കേരള പോലീസിന്റെ സൈബര്‍ സംഘവും ഉണ്ടായിരുന്നു. ഒടുവില്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫോട്ടോ ഷൂട്ട് നടത്തിയ കൊച്ചിയിലെ പിനക്കിള്‍ ഇവന്റ് പ്ലാനേഴ്സ്.

പിനക്കിളിന്റെ സിഇഒ ഷാലു എം. ഏബ്രഹാം പറയുന്നു. ”സത്യത്തില്‍ ഇത്രയും വൈറലാകും എന്നു കരുതി ചെയ്ത ഫോട്ടോഷൂട്ടല്ല അത്. പുണെ സ്വദേശികളായ റാമിന്റെയും ഗൗരിയുടെയും വിവാഹം ഡിസംബര്‍ 20നാണ്. സമൂഹമാധ്യമങ്ങളിലെ ഞങ്ങളുടെ പേജ് കണ്ടാണ് അവര്‍ ഫോട്ടോ ഷൂട്ടിന് സമീപിച്ചത്. അവര്‍ ആവശ്യപ്പെട്ടതുപോലെ ചെയ്തുകൊടുക്കുകയായിരുന്നു. ബീച്ച് വെയറാണ്, ചെയ്ത് തരാന്‍ പറ്റില്ല എന്ന് പറയാന്‍ ഈ സര്‍വീസ് ചെയ്യുന്ന ഞങ്ങള്‍ക്ക് പറ്റുമോ. അല്ലാതെ ഞങ്ങള്‍ക്ക് പബ്ലിസിറ്റിക്കുവേണ്ടി ചെയ്തതല്ല. ചിത്രങ്ങള്‍ വൈറലായതിന്റെ സന്തോഷം റാമിനും ഗൗരിക്കുമുണ്ട്. ഗൗരി ഇക്കാര്യം പറഞ്ഞ് വോയിസ് ക്ലിപ്പും അയച്ചു”

സമൂഹമാധ്യമങ്ങളില്‍ അസഭ്യം പറയുന്നവരില്‍ പലരും ഫെയ്സ് ബുക്കിലെ ഗൗരിയുടെ പ്രൊഫൈല്‍ തപ്പിയെടുത്ത് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയാണെന്നും അതാണ് അവര്‍ക്കുണ്ടായ ശല്യമെന്നും ഷാലു പറയുന്നു.
പിനക്കിളിന്റെ ഫെയ്സ്ബുക്ക് പേജില്‍ ഇതുവരെ ചെയ്ത മറ്റ് ഇവന്റുകളുടെ ചിത്രങ്ങളുമുണ്ട്. കേരളത്തിലുള്ളവരുടെ ഈ പ്രീവെഡിങ് ചിത്രങ്ങള്‍ ആരും കാണുകയോ അതേപറ്റി പറയുകയോ െചയ്യുന്നില്ലെന്നും ഷാലു പറയുന്നു. ധനുഷ്കോടിയിലും ആന്‍ഡമാനിലും ശ്രീലങ്കയിലും ഒക്കെ പോയി മലയാളി ദമ്പതികളെ വച്ച് ഫോട്ടോ ഷൂട്ട് നടത്തി. അതൊന്നും ആരും കാണുന്നില്ലെന്നും ഷാലു പറഞ്ഞു.

”ഇപ്പോള്‍ ഇതിന്റെ പേരില്‍ ഫെയ്സ് ബുക്കില്‍ നിന്ന് ഫോണ്‍ നമ്പരെടുത്ത് അസഭ്യം വിളിക്കുകയാണ് പലരും. തിരിച്ചൊന്നും പറയാന്‍ പറ്റില്ല. പിനാക്കിളിന്റെ സി.ഇ.ഒയുടെ മൊഴിമുത്തുകള്‍ എന്നു പറഞ്ഞ് ഫെയ്സ്ബുക്കില്‍ ഇട്ടുകളയും. പറയൂ സുഹൃത്തേ എന്നു പറഞ്ഞ് മുഴുവന്‍ കേള്‍ക്കുകയേ നിര്‍വാഹമുള്ളു. ആ, നീ കേള്‍ക്കുന്നുണ്ടോ എന്നു ചോദിച്ചാകും പിന്നെ അസഭ്യവര്‍ഷം. വെസ്റ്റേണ്‍ കള്‍ച്ചര്‍ അടിച്ചേല്‍പ്പിക്കുന്നു എന്നൊക്കെയാണ് പറയുന്നത്. ചിലരൊക്കെ നല്ല അഭിപ്രായം പറയും, എന്തായാലും ഇതിനുശേഷം വര്‍ക്കും കൂടുന്നുണ്ട്”

23 വയസുള്ള, തിരുവല്ല സ്വദേശിയായ ഷാലു എംബിഎ പഠിച്ച ശേഷം തുടങ്ങിയ ഒറ്റയാള്‍ കമ്പനിയാണ് പിനക്കിള്‍. ഒരുവര്‍ഷമേ ആയുള്ളു തുടങ്ങിയിട്ട്. കുറഞ്ഞ നിരക്കില്‍ ചിത്രങ്ങളെടുത്ത് നല്‍കുന്നതാണ് രീതി. ഇപ്പോള്‍ വര്‍ക്ക് ഏല്‍പ്പിക്കുന്ന പലര്‍ക്കും ആല്‍ബമായൊന്നും ചെയ്തു കിട്ടേണ്ടെന്നും ഷാലു പറഞ്ഞു. ഫെയ്സ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇടാന്‍ കുറച്ചു ഫോട്ടോകള്‍ മതി. അതുകൊണ്ട് ഷാലുവിനും ജോലിഭാരം കുറവാണ്. എന്തായാലും സേവ് ദ ഡേറ്റ് വൈറലായതില്‍ സന്തോഷവും ഫോണ്‍ റിങ് ചെയ്യുമ്പോള്‍ ആശങ്കയുമാണ് ഷാലുവിനിപ്പോള്‍.

അവരുടെ സ്വപ്ന ഭവനം പണിയുമ്പോൾ ആളുകൾക്ക് വ്യത്യസ്ത ആശയങ്ങളുണ്ട്. ചിലർ സുഖകരവും ചെറുതുമായ ബംഗ്ലാവുകൾ തിരഞ്ഞെടുക്കുന്നു, മറ്റുള്ളവർ ആഡംബര മാളികകൾ തിരഞ്ഞെടുക്കുന്നു. എന്നിരുന്നാലും, പരമ്പരാഗത വാസ്തുവിദ്യ ഉപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ ഒന്ന് നിർമ്മിക്കാൻ തീരുമാനിക്കുന്ന ചുരുക്കം ചിലരുണ്ട്, ഉദാഹരണത്തിന്, ഒരു കണ്ടെയ്നർ വീട്. അതാണ് ഡിസൈനർ വില്‍ ബ്രൂക്സിവിൽ ചെയ്തത്, ഇപ്പോൾ അദ്ദേഹം ഷിപ്പിംഗ് കണ്ടെയ്നറുകളിൽ നിന്ന് മാത്രം നിർമ്മിച്ച ഒരു വീടിന്റെ അഭിമാന ഉടമയാണ്.

ഹ്യൂസ്റ്റണിലെ മക്ഗൊവൻ തെരുവിലാണ് അദ്ദേഹത്തിന്റെ പുതിയ വീട്. ഉടമസ്ഥന്റെ അഭിപ്രായത്തിൽ, അദ്ദേഹത്തിന്റെ 11 കണ്ടെയ്നർ വീട് ഇത്തരത്തിലുള്ള ഏറ്റവും വിപുലമായ ഘടനയാണ്.
മേൽക്കൂരയുള്ള ഒരു ഡെക്ക് ഉപയോഗിച്ച് മൂന്ന് നിലകളുള്ള ഒരു വീട് സൃഷ്ടിക്കാൻ കണ്ടെയ്നറുകൾ പരസ്പരം അടുക്കിയിരിക്കുന്നു.

2000 കളുടെ തുടക്കം മുതൽ സ്വന്തമായി ഒരു വീട് പണിയാൻ ബ്രൂക്സിന് ആഗ്രഹമുണ്ടായിരുന്നു, എന്നിരുന്നാലും, താൻ ആഗ്രഹിക്കുന്ന തരത്തിലുള്ള വീട് രൂപകൽപ്പന ചെയ്യുന്ന ഒരാളെ കണ്ടെത്താൻ അദ്ദേഹം വളരെക്കാലം പാടുപെട്ടു, അതിനാൽ ബ്രൂക്സ് അത് സ്വയം ചെയ്യാൻ തീരുമാനിച്ചു.

“ഞാൻ ഇഷ്ടപ്പെടുന്ന രീതിയിൽ നിർമ്മിക്കുന്ന പ്രോജക്ടുകൾ ഞാൻ കണ്ടുതുടങ്ങി. ആത്യന്തികമായി, ഒരു വീട് നിർമ്മിക്കുന്ന കുടുംബമുള്ള ഒരു ഡിസൈനറെ 3 നിലകളുള്ള ഒരു ഷോ ഹോബ്സ് രൂപകൽപ്പന ചെയ്യാൻ നിയോഗിച്ചു. മാസങ്ങളോളം ചുറ്റിക്കറങ്ങിയ ശേഷം, ഒടുവിൽ എനിക്ക് ആ ഗ്രൂപ്പിനെ ഓടിച്ചു വിടേണ്ടി വന്നു , കാരണം അവർ എനിക്ക് ആവശ്യമുള്ളത് നൽകാൻ തയ്യാറായില്ല. അങ്ങനെ, എന്റെ സ്വന്തം വീട് രൂപകൽപ്പന ചെയ്യാനുള്ള യാത്ര 2011 ൽ ആരംഭിച്ചു, ”ആ മനുഷ്യൻ തന്റെ ബ്ലോഗിൽ എഴുതി.

വർഷങ്ങൾക്കു ശേഷം ഒരു കണ്ടെയ്നർ വീട് എന്ന ആശയം ബ്രക്സിന് ലഭിച്ചു.അതിന്റെ പിന്നിലുള്ള ആശയം വളരെ ലളിതമാണ്.

“ഷിപ്പിംഗ് കണ്ടെയ്‌നറുകൾ ശക്തവും അഗ്നിരക്ഷിതവും ദീർഘകാലം നിലനിൽക്കുന്നതും ചുഴലിക്കാറ്റ് പ്രതിരോധശേഷിയുള്ളതും പൊതുവായ സ്വഭാവസവിശേഷതകളുമാണ്,” ബ്രക്സ് വിശദീകരിക്കുന്നു.

എന്നിരുന്നാലും, ഒരു പ്രൊഫഷണൽ ബിൽഡർ അല്ലാത്ത ഈ മനുഷ്യന് തന്റെ സ്വപ്ന ഭവനം പണിയാൻ എന്ത് ചെയ്യുമെന്ന് അറിയില്ലായിരുന്നു. എന്നാൽ എന്ത് വേണമെങ്കിലും ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു.

വീടിന്റെ 3 ഡി സ്കെച്ച് സൃഷ്ടിക്കുക എന്നതായിരുന്നു അദ്ദേഹം ആദ്യം ചെയ്തത്. ഷിപ്പിംഗ് കണ്ടേനറുകളിൽ നിന്ന് ഒരു വീട് നിർമ്മിക്കുന്നതിനെക്കുറിച്ച് എല്ലാം പഠിക്കാൻ വളരെ മണിക്കൂറുകൾ ചെലവഴിച്ചതിന് ശേഷം, 2,500 ചതുരശ്രയടി വിസ്തീർണമുള്ള വീടിന്റെ അഭിമാന ഉടമയാണ് ബ്രക്സ്. ഇപ്പോൾ വീട് ഏതാണ്ട് പൂർണ്ണമായും സജ്ജീകരിച്ചിരിക്കുന്നു,

മനുഷ്യനും മൃഗവും തമ്മിലുള്ള സ്‌നേഹത്തിനും, സൗഹൃദത്തിനും ഉദാഹരണമാണ് ജാവോ അപ്പൂപ്പനും, ഡിന്‍ഡിം എന്ന കുഞ്ഞു പെന്‍ഗ്വിനും. ഒരിക്കല്‍ ജീവന്‍ രക്ഷിച്ച അപ്പൂപ്പനോടുള്ള സ്‌നേഹസൂചകമായി ഡിന്‍ഡിം എല്ലാവര്‍ഷവും അപ്പൂപ്പനെ തേടി എത്തും. കുറച്ചുകാലം ഒപ്പം താമസിച്ച് വീണ്ടും തിരികെ പോകും. എല്ലാവര്‍ക്കും അത്ഭുതമാണ് ഇവരുടെ സ്‌നേഹബന്ധം.

2011 ലാണ് ബ്രസീലിലെ റിയോ ഡി ജെനീറോ സ്വദേശിയായ ജാവോ പെരേര ഡിസൂസയ്ക്ക് എണ്ണയില്‍ കുളിച്ച് നീന്താന്‍ കഴിയാത്ത പെന്‍ഗ്വിനെ കിട്ടുന്നത്. അവശത ബാധിച്ചിരുന്ന പെന്‍ഗ്വിനെ ജോവോ അപ്പൂപ്പന്‍ ശിശ്രൂഷിച്ചു. ആരോഗ്യം വീണ്ടെടുത്ത പെന്‍ഗ്വിന് അപ്പൂപ്പന്‍ പേരുമിട്ടു. തുടര്‍ന്ന് പെന്‍ഗ്വിനെ സമീപത്തെ ദ്വീപില്‍കൊണ്ടുപോയി സ്വതന്ത്രമാക്കിയെങ്കിലും ഡിന്‍ഡിം അപ്പൂപ്പനെ കാണാന്‍ തിരിച്ചെത്തി.

എല്ലാ വര്‍ഷവും സെപ്റ്റംബറിലോ ഒക്ടോബറിലോ ആണ് ഡിന്‍ഡിം അപ്പൂപ്പനെ കാണാന്‍ എത്തുന്നത്. ഏപ്രിലില്‍ പ്രജനന സമയം ആരംഭിക്കുന്നതോടെ ഡിന്‍ഡിം മടക്കയാത്രയും ആരംഭിക്കും. അപ്പൂപ്പനെ കാണാന്‍ 5000 മൈലുകള്‍ താണ്ടി എത്തുന്ന ഡിന്‍ഡിം മഗല്ലനിക് വിഭാഗത്തില്‍ പെട്ട പെന്‍ഗ്വിനാണെന്നും സ്വദേശം പാറ്റഗോണിയ ആയിരിക്കുമെന്നുമാണ് ഗവേഷകരുടെ അഭിപ്രായം.

RECENT POSTS
Copyright © . All rights reserved