Social Media

ഒരു ആനയുടെ ബുദ്ധിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളെ അമ്പരപ്പിക്കുന്നത്. ആനയ്ക്ക് പോകേണ്ട വഴിയിൽ അതിന്റെ വഴി തടഞ്ഞ് സ്ഥാപിച്ച വൈദ്യുതവേലി തകർത്താണ് ആനയുടെ മുന്നേറ്റം. 5 കിലോവോൾട്ട് വൈദ്യുതി പ്രവഹിക്കുന്ന വൈദ്യുതവേലി ബുദ്ധിപരമായി തകർത്തായിരുന്നു ഒരു കാട്ടുകൊമ്പന്റെ മുന്നേറ്റം.

തുമ്പിക്കൈ വൈദ്യുത കമ്പികളിൽ തട്ടാതെ സൂക്ഷിച്ച് ഇടയ്ക്കുള്ള കമ്പി ചുറ്റിയിരിക്കുന്ന തടിക്കഷണം ആദ്യം പിഴുതെടുത്തു. ഇതുമെല്ലെ തറയിലേക്ക് ചായ്ച്ചശേഷം കമ്പികളിലൊന്നും കാലുകൾ തട്ടാതെ സൂക്ഷിച്ചു കടന്നുപോകുന്നതും ദൃശ്യങ്ങവിൽ വ്യക്തമാണ്.

 

ആവേശത്തോടെ അവൻ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു … ആ വിറയാർന്ന ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.ഏതോ ഒരു കാന്തിക ശക്തി അവളെ അവനിലേക്കടുപ്പിച്ചു. പക്ഷേ, ചെയ്യുന്നത് തെറ്റാണെന്നൊരു ബോധം അവളുടെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു. മദ്യത്തിൻ്റെ മണമുള്ള ആ ചുടുനിശ്വാസം അവളെ ഉന്മാദത്തിലാക്കി.അവളുടെ വികാരത്തെ അടക്കി നിർത്തുവാനായില്ല.

ഗോപൂ… അവൻ പതിയെ വിളിച്ചു. ആ വിളി അവളിൽ ഒരു ഞെട്ടലുണ്ടാക്കി. ഗിരീ ഞാൻ നിന്റെ ഭാര്യ ഗോപുവല്ല, ശാരിയാണ് എന്നവൾക്ക് പറയണമെന്നുണ്ടായിരുന്നു. പക്ഷേ, അവൻ്റെ ചൂടും നിശ്വാസവും തട്ടിയപ്പോൾ, ആ കരവലയത്തിൽ ഒതുങ്ങിയപ്പോൾ അവൾ അലിഞ്ഞലിഞ്ഞില്ലാതായി. ഒരു പെണ്ണെന്ന നിലയിൽ പൂർണ്ണതയിലേക്ക് എത്തുന്ന നിമിഷം. അതില്ലാതാക്കാൻ അവൾ ആഗ്രഹിച്ചില്ല. അവൾ അവനെ അമർത്തി ചുംബിച്ചു… അവനിലേക്ക് കൂടുതൽ കൂടുതൽ ആവേശത്തോടെ അവൾ ആഴ്ന്നിറങ്ങി.

ഈ സമയം ഗോപുവും മോനും പുറത്ത് ഓട്ടോയിൽ വന്നിറങ്ങി. ഓട്ടോക്കാരന് പൈസ കൊടുത്ത് ബാക്കി തന്നത് എണ്ണി നോക്കി. എന്റെ ദേവീ….. ഗിരിയേട്ടൻ തന്ന കാശ് തീർന്നല്ലോ ബാക്കിയുള്ളത് ഇനി ഈ ചില്ലറ മാത്രം. കൈൽ കാശ് തരുമ്പോളേ പറഞ്ഞതാണ് അനാവശ്യമായി ചിലവാക്കരുത്, ഇതിപ്പം മോൻ കൂടി ഉള്ളതുകൊണ്ടാണ് കുറച്ചു പൈസ കൂടുതൽ തരുന്നത് എന്ന്. വീട്ടിലേയ്ക്ക് കേറി ചെല്ലുമ്പോൾ വെറും കൈയും വീശി ചെല്ലണ്ട എന്നോർത്താ ഗിരിയേട്ടൻ തന്ന പൈസയിൽ നിന്ന് കുറച്ചെടുത്ത് ഉഴുന്നുവട വാങ്ങിയത്. ഇനി ആ കണക്ക് എവിടെ കൊള്ളിയ്ക്കും? ഇനി ഗിരിയേട്ടനു മുമ്പിൽ കണക്കവതരിപ്പിക്കുമ്പോൾ ഉഴുന്നവടയുടെ കേട്ടാൽ പിന്നെ അതുമതി ഇന്നത്തേക്ക് അനാവശ്യമായി പൈസ ചെലവാക്കിയെന്നും പറഞ്ഞ് വഴക്കിന് വരാൻ. അല്ലെങ്കിലും ജോലിയില്ലാത്ത വീട്ടമ്മമാരുടെ ജീവിതം ഇങ്ങനെയാ.. എത്ര ചെലവ് ചുരുക്കിയാലും പറയും അനാവശ്യമായി ചെലവാക്കുന്നുവെന്ന്.

എന്താ ഗോപൂ തനിയെ നിന്ന് സംസാരിയ്ക്കുന്നേ?

അവൾ തിരിഞ്ഞു നോക്കി …. അയലത്തെ രാധേച്ചി.

ഒന്നൂല്ല്യ രാധേച്ചി ഞാൻ വെറുതെ….

നീ വീട്ടീന്ന് വരുന്ന വഴിയാണോ?

അതേ…

വീട്ടിലെന്താ വിശേഷം?

വിശേഷമൊന്നുമില്ല ചേച്ചി . അനിയത്തിയെ കാണാൻ ഒരു കൂട്ടര് വരുമെന്ന് പറഞ്ഞിരുന്നു അതുകൊണ്ട് പോയതാ.

അപ്പോൾ ഗിരി വന്നില്ലേ?

ഇല്ല. ഗിരിയേട്ടന് ഒരു കല്ല്യാണമുണ്ടായിരുന്നു. പിന്നെ പെണ്ണ് കാണാൻ വന്നതല്ലേയുള്ളൂ

എന്നിട്ട് എങ്ങനെയുണ്ട് മോളേ നല്ല കൂട്ടരാണോ?

ഇത് നടക്കൂന്ന് തോന്നണില്ല!! അവരൊക്കെ വല്യ കൂട്ടരാ. ചെക്കൻ സ്കൂൾ മാഷാ പിന്നെ അച്ഛനും അമ്മയും ജോലിക്കാരാണ്. ഞങ്ങളുടെ വീട്ടിലെ സ്ഥിതി ചേച്ചിക്കറിയാവുന്നതല്ലേ? എന്നെ കെട്ടിച്ചതും പ്രസവത്തിൻ്റെയും കടങ്ങൾ ഇപ്പോഴും തീർന്നിട്ടില്ല.

അതൊക്കെ ശരിയാകും മോളെ…വിഷമിക്കാതെ. അച്ചുമോൻ എന്താ ഉറങ്ങാണോ?

അതേ ചേച്ചി അവൻ വണ്ടിയിൽ കയറിയാൽ പിന്നെ ഉറക്കമാ. ഇനി കുറച്ച് കഴിയണം എഴുന്നേൽക്കാൻ. ഉറക്കത്തിൻ്റെ കാര്യത്തിൽ അവൻ അച്ഛനെ പോലെയാ. ആന കുത്തിയാൽ പോലും എഴുന്നേൽക്കില്ല. ഞാൻ പോട്ടെ ചേച്ചി. വീട്ടിൽ നിന്ന് പോയിട്ട് രണ്ടു ദിവസമായി വീട്ടിലെ അവസ്ഥ എന്തായെന്തോ..!!

ശരി മോളെ, ചെന്ന് മോനെ കിടത്ത് എത്ര നേരായി ഇങ്ങനെ?

ഗോപു വീട്ടിലേക്ക് കയറി. വാതിലും തുറന്നിട്ട് ഇങ്ങേരി തെവിടെ പോയി? അടിച്ചു ഫിറ്റായി കിടക്കാണോ? ബൈക്കും കാണുന്നില്ലല്ലോ? ഇനി വല്ല കള്ളന്മാരും കയറി കാണോ? അവൾ ശബ്ദമുണ്ടാക്കാതെ അകത്തേക്ക് കയറി ചുറ്റും നോക്കി. അകത്താരുമില്ല. റൂമിൽ നിന്ന് ഫാനിൻ്റെ കട കട ശബ്ദം മാത്രം കേൾക്കുന്നുണ്ട് അവൾ ബാഗ് കസേരയിൽ വെച്ചു എന്നിട്ട് റൂമിൻ്റെ വാതിലിൽ തള്ളി. അകത്തെ കാഴ്ച കണ്ട് ഗോപു ഞെട്ടി തകർന്നു…. ഗിരിയേട്ടൻ്റെ അടുത്ത്… കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ. താഴെ വീഴാതിരിക്കാൻ അവൾ ചുമരിൽ താങ്ങി നിന്നു. അപ്പോഴേക്കും അച്ചു ഉണർന്നു താഴേക്ക് ഇറങ്ങുവാൻ നോക്കി. ഗോപു മോനെ താഴെ നിർത്തി. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒലിച്ചിറങ്ങി. ഒന്നുറക്കെ കരയാൻ പോലും അവൾക്കായില്ല. അച്ചു അവൻ്റെ അച്ഛനരികിലെത്തി.

ച്ഛാ…..അവനെ കുലുക്കി വിളിച്ചു. ആ വിളി കേട്ട് ഗിരി കണ്ണു തുറന്നു. അ..ച്ഛ.. ന്റെ… പൊ.. ന്നേ…

മദ്യത്തിൻ്റെ ലഹരിയിൽ അവൻ്റെ വാക്കുകൾ മുറിഞ്ഞു. അച്ചുവിനെ എടുക്കാൻ ശ്രമിച്ചെങ്കിലും അവനായില്ല.

പക്ഷേ ഇതു കണ്ട ശാരി ഞെട്ടി.

ഗോപൂ…..അവളുടെ ചുണ്ടുകൾ വിറച്ചു. ബെഡിൽ നിന്നുo വേഗം എഴുന്നേറ്റു.

അപ്പോഴാണ് തൻ്റെ കൂടെ കിടന്നത് ഗോപുവല്ല എന്ന സത്യം ഗിരി തിരിച്ചറിഞ്ഞത്.

ശാരീ…. നീ…

അപ്പോൾ ഗോപു…

എനിക്ക്… എനിക്കെന്താ പറ്റിയത്. അവൻ തലയക്ക് കൈ കൊടുത്തിരുന്നു.

ഈശ്വരാ!! എല്ലാം കൈവിട്ടു പോവാണോ? അവൻ വേച്ചു വേച്ച് ഗോപുവിൻ്റെ അടുത്തേക്ക് ചെന്നു

ഗോപു… ഞാൻ…നീയാണെന്ന് വിചാരിച്ച്…. അല്ലാതെ….

മിണ്ടിപോകരുത് ….. ഇതിനാണല്ലേ കൂട്ടുകാരൻ്റെ കല്യാണമാണെന്നും പറഞ്ഞ് എന്നെ ഒറ്റയ്ക്ക് പറഞ്ഞയച്ചത്..

എല്ലാ പെണ്ണുങ്ങളെയും ഞാനാണെന്ന് വിചാരിച്ചാൽ പിന്നെ കാര്യം എളുപ്പമാവില്ലേ?

നിങ്ങൾ എന്നെ മാത്രമല്ല നമ്മുടെ കുഞ്ഞിനേയും ചതിച്ചില്ലേ? എന്ത് തെറ്റാ ഞാൻ നിങ്ങളോട് ചെയ്തത്?

അവൾ പൊട്ടി കരഞ്ഞു. ഞാനാണ് ഇങ്ങനെ ചെയ്തതെങ്കിൽ നിങ്ങൾ എന്നോട് പൊറുക്കോ? ഒന്നോർത്തു നോക്ക്….

ഒരിക്കൽ ആരോ നമ്പർ തെറ്റി എൻ്റെ ഫോണിലേക്ക് വിളിച്ചപ്പോൾ നിങ്ങൾ ഉണ്ടാക്കിയ പുകില് …. എൻ്റെ കാമുകനാണെന്നു് പറഞ്ഞ് എത്ര നാൾ എന്നോട് വഴക്കിട്ടു.. എന്നിട്ട് ഇപ്പോൾ നിങ്ങൾ ചെയ്തതോ?

ഗോപൂ…. ഞാൻ…മദ്യത്തിൻ്റെ പുറത്ത് എൻ്റെ തെറ്റാണ് സമ്മതിച്ചു. അവൻ അവളുടെ കൈയ്യിൽ പിടിച്ചു.

തൊട്ടു പോകരുത് …. അവൾ ഗർജ്ജിച്ചു

മറ്റൊരു പെണ്ണിനോട് ശരീരം പങ്കുവെച്ച നിങ്ങളോട് എനിക്കറപ്പാണ്….

ഇതൊക്കെ കേട്ട് നിശബ്ദം കരയാനേ ശാരിക്കായുള്ളൂ. ഈ നിമിഷം ഞാനൊന്ന് മരിച്ചു പോയെങ്കിലെന്ന് ശാരി ആഗ്രഹിച്ചു. ഗോപുവിൻ്റെ ഓരോ വാക്കും അവളുടെ ചങ്കിൽ തറച്ചു കയറി. തൻ്റെ ആഗ്രഹത്തിനു വേണ്ടി രണ്ടു പേരുടെ ജീവിതം ഇല്ലാതാക്കി തീർത്തവൾ.

സമൂഹം ഇനിയെങ്ങനെ തന്നെ നോക്കിക്കാണും. ഞാനിനി എങ്ങനെ എൻ്റെ ഭർത്താവിൻ്റെ മുഖത്തു നോക്കും. കുട്ടികൾ!! അമ്മയെന്നു വിളിച്ച നാവുകൊണ്ട് അവർ ഇനി എന്നെ…..

ഗോപു ശാരിയുടെ നേരെ തിരിഞ്ഞു. എന്നാലും ശാരേച്ചി നിങ്ങളെ ഞാനെൻ്റെ ചേച്ചിയുടെ സ്ഥാനത്താണ് കണ്ടത്
എന്നിട്ട്..; എന്നോടിത് ചെയ്തല്ലോ

നിങ്ങൾക്കും ഇല്ലേ? ഒരു കുടുംബം, ഭർത്താവ്, കുട്ടികൾ എന്നിട്ടെന്തിനാ എൻ്റെ കുടുംബം തകർത്തത്?

ഗോപു കണ്ണു തുടച്ചു. ഇനി നിങ്ങളായി നിങ്ങടെ പാടായി നിങ്ങളുടെ ഇടയിൽ ഒരു ശല്യമായി ഞാനും എൻ്റെ മോനും വരില്ല. അതവളുടെ ഉറച്ച തീരുമാനമായിരുന്നു…

ഈ സമയം അച്ചു ഗിരിയുടെ കൈയ്യിൽ പിടിച്ചു വലിക്കുകയായിരുന്നു.. ച്ച്ഛാ… വാ…. കളിച്ചാ….

മോനേ വിട് .. അച്ഛൻ കളിച്ചോണ്ടിരിക്കുവാ. നല്ല ഉഗ്രൻ കളി…….

പക്ഷേ, അത് നമ്മുടെ ജീവിതം വച്ചായിരുന്നെന്ന് മാത്രം. ഗോപു അച്ചുവിനെ വാരിയെടുത്തു പുറത്തേക്ക് പോയി

മ്മാ…. വിട്……. ച്ഛാ….. അവൻ കയ്യും കാലുമിട്ടടിച്ച് അലറിക്കരഞ്ഞു.

ഗോപു നിൽക്ക്. ഞാനൊന്ന് പറയട്ടെ. പിൻവിളി കേൾക്കാതെ അവൾ അപ്പോളേക്കും ഒരു ഓട്ടോയിൽ കയറി പോയിരുന്നു.

ഗിരിക്ക് എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. തൻ്റെ ഈ നശിച്ച കുടി അത് കാരണം…

പക്ഷേ, ശാരി…. അവൾ.. അവൻ തിരിച്ച് റൂമിലെത്തി.

ശാരി ഒരു ജീവച്ഛവം പോലെ അവിടെ നിൽപ്പുണ്ടായിരുന്നു. നീ.. നീ ഒറ്റൊരുത്തി കാരണമാ എൻ്റെ ജീവിതം…..

എന്തിനാ നിനക്ക് പറയാമായിരുന്നില്ലേ…

ഇവളെപ്പോൾ ഇവിടെയെത്തി?

അവൻ ഓർത്തെടുക്കാൻ നോക്കി ദീപുൻ്റെ കല്യാണത്തിനു പോയത്.. കുടിച്ചത് ഓവറായപ്പോൾ വണ്ടി അവിടെ വെച്ച് രാജുൻ്റെ ഓട്ടോയിൽ വന്നത്..വീട്ടുപടിക്കൽ വന്നപ്പോൾ ആരോ തന്നെ പിടിച്ച് റൂമിൽ കിടത്തിയത്

അപ്പോൾ അത്…

ഗോപു ആണെന്നാ വിചാരിച്ചത്.. എല്ലാം കൈവിട്ടു പോയല്ലോ ഈശ്വരാ!! അവൻ ഒന്നിനും ആവാതെ തളർന്നിരുന്നു.

ഗിരീ. എനിക്ക് നിന്നോട് പറയാമായിരുന്നു ഞാൻ ഗോപുവല്ലായെന്ന്. എന്നാൽ, നീയെന്നെ നിന്നിലേക്കടുപ്പിച്ചപ്പോൾ എനിക്ക് പിടിച്ചു നിൽക്കാനായില്ല. സ്വന്തo ഭർത്താവിൽ നിന്ന് കിട്ടാത്തത് നിന്നിൽ നിന്ന് കിട്ടുവാൻ പോയപ്പോൾ ഞാൻ ഒരു നിമിഷം എല്ലാം മറന്നു..അല്ല… മനപ്പൂർവ്വം മറക്കാൻ ശ്രമിച്ചു

നിനക്കറിയോ ഗിരീ… എത്ര ആഗ്രഹത്തോടെയാ ഞാൻ മനുവേട്ടൻ്റെ ഭാര്യയായത്. ഭാര്യ മരിച്ച രണ്ടു കുട്ടികളുടെ അച്ഛനാണെന്നറിഞ്ഞിട്ടും ഈ വിവാഹത്തിന് സമ്മതിച്ചത് ജീവിത സാഹചര്യം കൊണ്ടാണ്. എനിക്കും ഉണ്ടായിരുന്നു ആഗ്രഹങ്ങൾ. ഭർത്താവിൻ്റെ ചൂടറിഞ്ഞു കിടക്കാനും ഒരു കുഞ്ഞിനെ നൊന്തു പ്രസവിക്കാനും.

പക്ഷേ, വിവാഹം കഴിഞ്ഞ് ഇന്നുവരെ ഞങ്ങൾ രണ്ടു പേരും രണ്ടു മുറിയിൽ. ഒരിക്കൽ രണ്ടും കൽപ്പിച്ച് ഞാൻ ചോദിച്ചതാണ് അന്ന് മനുവേട്ടൻ പറഞ്ഞു, ആദ്യ ഭാര്യയുടെ സ്ഥാനത്ത് മറ്റൊരാളെ ഭാര്യയായി കാണാൻ സാധിക്കില്ലാന്ന്. മാത്രമല്ല, എനിക്കൊരു കുഞ്ഞുണ്ടായാൽ അദ്ദേഹത്തിൻ്റെ മക്കളെ ഞാൻ സ്നേഹിക്കില്ലാന്ന്. വീട്ടുക്കാരുടെ നിർബന്ധത്തിനു വഴങ്ങിയാ എന്നെ വിവാഹം ചെയ്തതെന്ന്. ഏതെങ്കിലും പെണ്ണിന് സഹിക്കാൻ പറ്റോ ഇതെല്ലാം…?

നിങ്ങളുടെ ജീവിതം കാണുമ്പോൾ എനിക്കസൂയയായിരുന്നു. പലപ്പോഴും ഗോപുവിൻ്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എന്നാശിച്ചു പോയിട്ടുണ്ട്. നിന്റെ കരവലയത്തിലൊതുങ്ങിയപ്പോൾ എന്തൊക്കെയോ നേടിയെന്ന് ഞാൻ അഹങ്കരിച്ചു. ഞാനും ഒരു പെണ്ണെല്ലേ അതാ….. ഞാൻ…. നീ പറ….

പക്ഷേ അതിനു മറുപടി ഗിരി കൊടുത്തത് അവളുടെ കരണത്തടിച്ചു കൊണ്ടായിരുന്നു…

അവളുടെ കരണം പുകഞ്ഞു പോയി കണ്ണിൽ നിന്ന് കണ്ണുനീർ ധാരയായി പുറത്തിറങ്ങി ……

ഈ അടിക്കും ഒരു സുഖമുണ്ട് ഗിരീ, നിന്റെ സത്യത്തിന്റെ, ഗോപുവിൻ്റെ കഴുത്തിൽ നീ കെട്ടിയ താലിയുടെ പവിത്രതയുടെ സുഖം……

“നീയെന്താ പറഞ്ഞു വരുന്നത്?”

നമുക്കിടയിൽ ഒന്നും നടന്നിട്ടില്ല. അവൻ അവളെ നോക്കി. അതേ ഗിരി … ഒന്നും. നീ ആലോചിച്ചു നോക്കിയേ…..

ശാരി പറഞ്ഞത് ശരിയാണ്, ആവേശത്തോടെ അവളിലേക്ക് പടർന്നു കയറാൻ നോക്കിയെങ്കിലും മദ്യം തലക്കു പിടിച്ചതിനാൽ ഒന്നിനും കഴിഞ്ഞില്ല. മൂഡില്ലെന്ന് പറഞ്ഞ് അവളെ മറിച്ചിട്ടത് ഓർമ്മയുണ്ട് പിന്നെ അച്ചു മോൻ്റെ വിളി കേട്ടാണ് ഉണർന്നത്.

പെട്ടെന്നാണ് ഗിരിയുടെ ഫോണടിച്ചത് ഗോപുവാണല്ലോ വിളിക്കുന്നത്. അവൻ വേഗം ഫോണെടുത്തു. ഗോപൂ. എനിക്കറിയാം നിനക്ക് എന്നെ വിട്ട് പോവാൻ കഴിയില്ലാന്ന്. ഞങ്ങൾക്കിടയിൽ ഒന്നും നടന്നിട്ടില്ല. എൻ്റെ കുടിയാണ് ഇതിനൊക്കെ കാരണം.നീയാണേ നമ്മുടെ മോനാണേ ഞാനിനി കുടിക്കില്ല. സത്യം.

ഹലോ…. ഞാനൊന്ന് പറയട്ടെ. മറുതലക്കൽ ഒരാണിൻ്റെ ശബ്ദം കേട്ടവൻ ഞെട്ടി.

ആരാ? ആരാ നിങ്ങൾ…..? ഇതെന്റെ ഭാര്യയുടെ ഫോണാണല്ലോ…..?!

ഞാനിവിടെ ടൗണിൽ ഓട്ടോ ഓടിക്കുന്നതാ. നന്ദിപുലത്തേക്ക് ഒരോട്ടം വന്നതാ. തിരിച്ചുവരും വഴി ഒരു സ്ത്രീയും കുട്ടിയും എൻ്റെ ഓട്ടോയിൽ കയറി. മുപ്ലിയo പാലത്തിൻ്റെ അരികിലെത്തിയപ്പോൾ ഓട്ടോ നിർത്താൻ പറഞ്ഞു. ഓട്ടോയിൽ നിന്നിറങ്ങി ഓടി പുഴയിൽ ചാടി. ഞാൻ കൂടെ ചാടിയതാ. പക്ഷേ നല്ല ഒഴുക്കുണ്ടായിരുന്നു. അവരുടെ ബാഗിൽ തപ്പിയപ്പോൾ കിട്ടിയതാ ഫോൺ സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ട്. നിങ്ങൾ അവരുടെ ആരെങ്കിലും ആണെങ്കിൽ എത്രയും പെട്ടെന്ന് വരണം. പിന്നീട് പറഞ്ഞതൊന്നും ഗിരി കേട്ടില്ല അവനാകെ തരിച്ചിരുന്നു.

ശാരീ……!! നിന്നെ ഞാനിന്ന് അവൻ അലറി വിളിച്ചു. നിങ്ങൾ എന്താ മനുഷ്യാ എന്തിനാ ഈ നട്ടപ്പാതിരയ്ക്ക് വിളിച്ചു കൂവുന്നേ? ഗോപു ലൈറ്റിട്ടു. പെട്ടെന്നാണ് ഗിരിക്ക് സ്ഥലകാലബോധമുണ്ടായത്. അപ്പോൾ താനീ കണ്ടത് വെറും സ്വപ്നമായിരുന്നോ?:

എന്താ ഗിരിയേട്ടാ? വല്ല സ്വപ്നവും കണ്ടോ?

ആ……. നീ കുറച്ച് വെള്ളമെടുത്തേ……അവൾ കൊണ്ടുവന്ന വെള്ളം ഒറ്റ വലിക്ക് ഗിരി കുടിച്ച് തീർത്തു.

അവൻ സമയം നോക്കി മൂന്നര….. ഗോപൂ…… ഈ വെളുപ്പാൻ കാലത്ത് കണ്ട സ്വപ്നം ഫലിക്കോ?

ആ … എനിക്കറിയില്ല….. നിങ്ങളെന്തു സ്വപ്നാ കണ്ടേ? ആരാ ഈ ശാരി?

ശാരിയോ?

നിങ്ങളിപ്പോ വിളിച്ചുകൂവിയില്ലേ ശാരീന്ന്..!

എപ്പോ….? ഞാനോ?

വേഗം പറഞ്ഞോ.. എന്നെ പറ്റിക്കാൻ നോക്കണ്ട.

അത് ഞാനിന്നലെ FBയിൽ ഒരു കഥ വായിച്ചു അതിലെ കഥാപാത്രത്തിൻ്റെ പേരാ ശാരീന്ന് പിന്നെ അതിലെ നായകൻ ഞാനാണെന്ന് വിചാരിച്ചു. അവൻ ഒരു ചമ്മിയ ചിരി ചിരിച്ചു …

നിങ്ങളും നിങ്ങടെ ഒരു FB. ഇരുപത്തിനാല് മണിക്കൂറും അതിലും കുത്തിയിരുന്നോളും. ഏതു നേരവും ചാറ്റിംഗും. ഒരു ദിവസം ഫോണെടുത്ത് ഞാൻ കിണറ്റിലിടും നോക്കിക്കോ.

ഓ ….. എൻ്റെ ഭാര്യേ, നിന്നെയല്ലാതെ മറ്റൊരു പെണ്ണിൻ്റെ മുഖത്ത് പോലും ഞാൻ നോക്കാറില്ല: ..

ദേ ……മിണ്ടാതെ കിടന്നോ നിങ്ങടെ വാട്ട്സ്ആപ്പ് തുറന്നാലറിയാം നിങ്ങളെവിടാ നോക്കുന്നേന്ന്
എന്നെക്കൊണ്ടൊന്നും പറയിക്കണ്ട….

ഈശ്വരാ. സ്വസ്ഥമായ ജീവിതത്തിന് ഫോണിൻ്റെ ലോക്ക് മാറ്റാൻ നേരമായി ….. അവൻ ചിന്തിച്ചു.

ടീ…..ടീ ഗോപൂ…..

ഉം എന്താ..?

നീയുറങ്ങിയോ?… ഞാനൊരു കാര്യം ചോദിക്കട്ടെ..!!

എന്താ?

ഞാൻ കുടി നിർത്തിയാലോ?

ഓ പിന്നെ…………..!!

അതേടി ഞാൻ കുടി നിർത്താൻ തീരുമാനിച്ചു

ഇത് ഞാനെത്ര കേട്ടതാ…..

അല്ലടീ… എന്നും പറയുന്ന പോലെയല്ല… നീയാണേ നമ്മുടെ മോനാണേ ഞാനിനി കുടിക്കില്ല… ഇത് സത്യം

വിശ്വാസം വരാതെ ഗോപു എഴുന്നേറ്റിരുന്നു… സത്യം?

അതേ.. സത്യം…!!

എൻ്റെ പയൂർക്കാവിലമ്മേ ഞാനൊരു തട്ടം സമർപ്പിക്കാമേ….

അവളുടെ കണ്ണുനിറഞ്ഞു. അവൾ ഗിരിയോട് ചേർന്നു കിടന്നു.

നിങ്ങളുടെ സ്വപ്നം കൊണ്ട് ഇങ്ങനൊരു നല്ല കാര്യം തോന്നിച്ചല്ലോ

ഗിരിയവളെ തൻ്റെ മാറോട് ചേർത്ത് കിടത്തി ആ നെറുകയിൽ ഒരു ചുംബനം നൽകി.

അല്ലാ ഗോപു നമ്മുടെ അച്ചുമോന് ഒരു അനിയത്തിയെ വേണ്ടേ?

ദേ അങ്ങോട്ട് നീങ്ങി കെടന്നേ..ആദ്യം എന്തെങ്കിലും സമ്പാദിക്കാൻ നോക്ക് എന്നിട്ട് സ്വന്തമായൊരു വീട് വാങ്ങ്
എത്ര നാളെന്നു വെച്ചാ ഇങ്ങനെ വാടകയ്ക്ക്….. അവളുടെ ശബ്ദമിടറി:…

ആ നിനക്ക് വേണ്ടെങ്കിൽ വേണ്ട.

എനിക്ക് വേണ്ട.

രാവിലെ തന്നെ പട്ടിണി കിടക്കണോ? അല്ലെങ്കിൽ മിണ്ടാതെ കിടന്നോ എനിക്കുറക്കം വരുന്നു. അവൾ അതു പറഞ്ഞ് തിരിഞ്ഞു കിടന്നു.

രാവിലെ പട്ടിണിയാവണ്ട എന്നു കരുതി അവൻ മോനെ കെട്ടിപ്പിടിച്ചു കിടന്നു…

പുതിയൊരു പുലരിക്കായി….!! പുതു ജീവിതത്തിലേക്കുമായി…!!

കടപ്പാട് : അനീഷ സുധീഷ്

‘ടീച്ചറെ തുറക്കാനാ പറഞ്ഞേ.. എനിക്ക് വീട്ടില്‍ പോകണമെന്ന്.. ടീച്ചറേ.. തുറക്കാനാ പറഞ്ഞേ.. ആഹാ.. ഇനി മിണ്ടാനും വരില്ല. എന്റെ ഷാള്‍ ഇങ്ങ് താ.. ഞാന്‍ പൊയ്ക്കോളാം.. ഇനി ഞാന്‍ ചീത്ത വിളിക്കും പറഞ്ഞേക്കാം. തുറക്കാനാ പറ​ഞ്ഞേ…’ സോഷ്യൽ മീഡിയയിൽ മലയാളികളുടെ കൂട്ടച്ചിരി, ചിരിവിരുന്നു ഒരുക്കിയതോ കടുകുമണി വലുപ്പത്തിലുള്ള ഒരു കരടും…

സ്ഥലവും ആളെയും അറിയില്ലെങ്കിലും സംഘർഷ ഭൂമി ഒരു പ്ലൈ സ്കൂൾ ആണ്. പൂട്ടിയിട്ട ഗെയ്റ്റിനിടയിൽ കൂടി നോക്കിയാൽ സമര നായികയെയും കാണാം. ടീച്ചറോടാണ് ഇൗ വിളിയും പറച്ചിലുമെല്ലാം. തുറന്നുവിട് ടീച്ചറെ എന്നൊക്കെ ആദ്യം പറഞ്ഞു. പിന്നീട് ചീത്ത വിളിക്കും മര്യാദക്ക് തുറക്കെന്നായി. ഒടുവില്‍ എടീ തുറക്കെടീ എന്നും.. ഇതെല്ലാം കേട്ട് ചിരിയടക്കിയ ടീച്ചര്‍ക്കും ആരാധകരേറുകയാണ്.

ലോകത്തിലെ തന്നെ പ്രകൃതിയുടെ വിസ്മയങ്ങളിലൊന്നാണ് നയാഗ്ര വെള്ളച്ചാട്ടം. ഇതിനൊപ്പം ഇടം പിടിച്ചിരുന്ന ഒരു ബോട്ട് ഇപ്പോൾ വീണ്ടും വാർത്തയാവുകയാണ്. നൂറ് വര്‍ഷത്തോളം നയാഗ്ര വെള്ളച്ചാട്ടത്തില്‍ ഒലിച്ചു പോകാതെ കുടുങ്ങിക്കിടന്ന ബോട്ട് ഇപ്പോൾ ഒഴുകിമാറിയിരിക്കുകയാണ്. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ബോട്ട് കുടുങ്ങി കിടന്നതിന്റെ ശതാബ്ദി ആഘോഷിക്കാനിരിക്കെയാണ് ശക്തമായ ഒഴുക്കിൽ ബോട്ടിന് ഇളക്കം തട്ടിയത്. ഒരു നൂറ്റാണ്ട് കാലമാണ് വെള്ളച്ചാട്ടത്തിന് മുകളിലെ പാറഇടുക്കിൽ ബോട്ട് കുടുങ്ങിക്കിടന്നത്. 1918ലാണ് രണ്ടുപേരുമായി ബോട്ട് നയാഗ്ര വെള്ളച്ചാട്ടത്തിന്റെ പ്രധാന ഭാഗമായ ഹോഴ്സ് ഷൂ ഫാളില്‍ കുടുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷിച്ചെങ്കിലും അന്ന് ബോട്ട് കരയ്ക്കെത്തിക്കാൻ കഴിഞ്ഞിരുന്നില്ല.

100 വർഷത്തിലേറെയായി നയാഗ്ര വെള്ളച്ചാട്ടത്തിലെ പാറകളിൽ കുടുങ്ങിക്കിടക്കുന്ന ഒരു പഴയ ചരക്ക് കപ്പൽ ശക്തമായ കൊടുങ്കാറ്റിൽ 150 അല്ലെങ്കിൽ അതിൽ കൂടുതൽ അടി നീങ്ങി, ഇപ്പോൾ വെള്ളച്ചാട്ടത്തിന് മുകളിലൂടെയാണ്.

ഹാലോവീൻ രാത്രിയിൽ ഉണ്ടായ കൊടുങ്കാറ്റിൽ നിന്നുള്ള കാറ്റും മഴയും 100 വർഷം പഴക്കമുള്ള കപ്പലിന് സ്ഥാനം മാറ്റാൻ അനുവദിച്ചുവെന്ന് നയാഗ്ര പാർക്ക്സ് കമ്മീഷൻ ഹെറിറ്റേജ് സീനിയർ മാനേജർ ജിം ഹിൽ അഭിപ്രായപ്പെട്ടു

വിവാഹവീടുകളില്‍ മാലയിടുമ്പോള്‍ ബഹളമുണ്ടാക്കുക, അശ്ലീല കമന്റുകള്‍ പറയുക, പടക്കംപൊട്ടിക്കുക എന്നിവ വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് കൊയിലാണ്ടിയും സമാന രീതിയിലുള്ള ഒരു സംഭവം ഉണ്ടായി. വിവാഹവീട്ടില്‍ സുഹൃത്തുക്കളുടെ റാഗിങ് അതിരുവിട്ടപ്പോള്‍ വധുവും വരനും ആശുപത്രിയിലായി. കൊയിലാണ്ടിയിലെ ഉള്‍പ്രദേശത്ത് നടന്ന വിവാഹത്തിനിടയില്‍ വരനെയും വധുവിനെയും കാന്താരിമുളക് അരച്ചുകലക്കിയ വെള്ളം നിര്‍ബന്ധിച്ച് കുടിപ്പിച്ചതാണ് വിനയായത്.

അതിനെത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇരുവരെയും വിവാഹവേഷത്തില്‍ത്തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സനല്‍കി. വിവാഹശേഷം ഭക്ഷണം കഴിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇരുവരെയും വരന്റെ സുഹൃത്തുകള്‍ നിര്‍ബന്ധിപ്പിച്ച് കാന്താരി കുത്തിപ്പിഴിഞ്ഞ വെള്ളം കുടിപ്പിച്ചത്. കൊയിലാണ്ടി പോലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍, വധുവിനും വരനും പരാതിയില്ലെന്ന് എഴുതിക്കൊടുത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. വിവാഹവീടുകളില്‍ മാലയിടുമ്‌ബോള്‍ ബഹളമുണ്ടാക്കുക, അശ്ലീല കമന്റുകള്‍ പറയുന്നത്, പടക്കംപൊട്ടിക്കുക എന്നിവ കൂടിവരികയാണ്. ഇത് സംഘര്‍ഷത്തിലേക്കും മറ്റും നയിക്കാറുണ്ട്.

വന്‍പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന്, മലബാറില്‍ ഇടക്കാലത്ത് നിര്‍ത്തിവെച്ച വിവാഹ റാഗിങ്ങ് വീണ്ടും തിരിച്ചു വന്നിരിക്കയാണെന്ന് പരാതിയുണ്ട്. മൂന്‍ മന്ത്രി പികെ ശ്രീമതിയൊക്കെ ഈ വിഷയത്തില്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. നിരവധി മത സംഘടനകളും സാമൂഹിക സംഘടനകളും പ്രതികരിച്ചതോടെ വിവാഹ റാംഗിങ്ങ് തീര്‍ത്തും നിന്നിരുന്നു. കല്യാണദിവസം ചെക്കനും പെണ്ണിനും പണി കൊടുക്കുന്നത് മുമ്ബ് പതിവായിരുന്നു. വരന്റെ സുഹൃത്തുക്കളോ ബന്ധുക്കളോ ആകാം ഇത്തരത്തില്‍ വിവാഹദിനത്തില്‍ വധൂവരന്മാര്‍ക്ക് സര്‍പ്രൈസ് നല്‍കുന്നത്. എന്നാല്‍ ഒരു തമാശയ്ക്ക് തുടങ്ങിയ ഈ ആചാരം ഇപ്പോള്‍ പരിധി വിട്ടിരിക്കുന്നു എന്നതാണ് സത്യം. ചെറുക്കനെയും പെണ്ണിനെയും കാളവണ്ടിയില്‍ കയറ്റുക, പെണ്ണിനെക്കൊണ്ട് തേങ്ങ ചിരണ്ടിക്കുക, പാത്രം കഴുകിക്കുക, തുടങ്ങി നിരവധി റാഗിങ് പരിപാടികള്‍ പലപ്പോഴും പരിധിയുടെ സീമകളും കടക്കുന്നു.

ഈ സാഹചര്യത്തിലാണു മുന്നറിയിപ്പുമായി കേരള പൊലീസ് തന്നെ നേരത്തെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നത്. ഇത്തരം പരിപാടികള്‍ ക്രമസമാധാന പ്രശ്നമായി മാറുകയാണെന്നും വിവാഹം മുടങ്ങുന്നതും കൂട്ടത്തല്ലില്‍ കലാശിക്കുന്നതുമായ സംഭവങ്ങള്‍ക്കു കാരണമാകുന്നതായും പൊലീസ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. വിവാഹവേദിയിലേക്കു ശവപ്പെട്ടിയില്‍ വരനെ കൊണ്ടുവന്ന സംഭവം ചര്‍ച്ചയായിരുന്നു. റാഗിങ് സഹിക്കാനാവാതെ ഭക്ഷണം തട്ടിക്കളഞ്ഞു പോകുന്ന വരന്റെ ദൃശ്യങ്ങളും ഞെട്ടലോടെയാണു കേരളം കണ്ടത്. ഇതുപോലെ നിരവധി പ്രവൃത്തികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും വിമര്‍ശനം നേരിട്ടതോടെയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.

കാറിനു മുകളിൽ കയറിയിരിക്കാൻ ശ്രമിക്കുന്ന ഒറ്റയാൻ. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തായ്‌ല‌ൻഡിലെ ഖാവോ യായ് ദേശീയ പാർക്കിലാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. ഡ്യുവ എന്ന 35 വയസ്സു പ്രായമുള്ള കൊമ്പനാനയാണ് വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറിനു മുകളിൽ കയറിയിരിക്കാൻ ശ്രമിച്ചത്.

ആദ്യം നിർത്തിയിട്ടിരുന്ന കാറിനു സമീപത്തെത്തിയ ആന കാറിനോട് ചേർന്ന് നിൽക്കുന്നത് കാണാം. പിന്നീടാണ് മുളിലേക്ക് കയറി ഇരിക്കാൻ ശ്രമിച്ചത്. ഈ സമയം എത്രപേർ കാറിനുള്ളിൽ ഉണ്ടായിരുന്നു എന്ന കാര്യം വ്യക്തമല്ല. ആനയുടെ പ്രവർത്തിയിൽ പന്തികേടു തോന്നിയ കാർ ഡ്രൈവർ മെല്ല വണ്ടി മുന്നോട്ടെടുത്തു. തലനാരിഴയ്ക്കാണ് വാഹനത്തിനുള്ളിലുണ്ടായിരുന്നവർ അപകടത്തിൽ നിന്നു രക്ഷപെട്ടത്.
ആനയുടെ ആക്രമണത്തിൽ ആളുകൾക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും വാഹനത്തിന്റെ ഗ്ലാസുകൾ പൊട്ടിയിട്ടുണ്ട്. വാഹനത്തിന്റെ പലഭാഗങ്ങക്കും ആനയുടെ ഭാരം താങ്ങാനാവാതെ ചളുക്കവും സംഭവിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളെത്തുമ്പോൾ മിക്കവാറും ഡ്യുവ നിരത്തുകളിൽ ഇറങ്ങാറുണ്ട്. എന്നാൽ ഇതുവരെ ആരേയും ആക്രമിച്ചിട്ടില്ല.

വന്യമൃഗങ്ങളെ കണ്ടാൽ 30 മീറ്റർ അകലത്തിൽ മാത്രമേ വാഹനങ്ങൾ നിർത്താവൂ എന്നാണ് പാർക്ക് അധികൃതർ നൽകിയിരിക്കുന്ന നിർദേശം. മൃഗങ്ങൾ വാഹനത്തിനരികിലേക്ക് വരുന്നത് ശ്രദ്ധയിൽ പെട്ടാൽ പതിയെ വാഹനമെടുത്ത് പിന്നോട്ട് പോകണമെന്നാണ്. എന്നാൽ വന്യമൃഗങ്ങളെ കണ്ടാൽ അവയുടെ ഫൊട്ടോയെടുക്കാനും മറ്റുമായി നിനോദസഞ്ചാരികൾ വാഹനങ്ങവ്‍ നിർത്തിയിടുകയാണ് ചെയ്യുന്നത്. ഇതാവാം അപകടത്തിനു കാരണമായതെന്നാണ് പാർക്ക് അധികൃതരുടെ വിശദീകരണം.

സ്പെയിനിൽ ഫോണില്‍ നോക്കിക്കൊണ്ടു പ്ലാറ്റ്ഫോമിലൂടെ നടന്ന യാത്രക്കാരി റെയിൽവേ ട്രാക്കിലേക്ക് വീഴുന്നതിന്‍റെ ഞെട്ടിക്കുന്ന വിഡിയോ വൈറൽ. തൊട്ടുമുന്നിൽ ട്രെയിന്‍ എത്തിയപ്പോഴാണ് യാത്രക്കാരി മൊബൈലിൽനോക്കി പ്ലാറ്റ്ഫോമിലൂടെ നടന്നത്. ട്രെയിന്‍ തൊട്ടടുത്ത് എത്തുന്നതും പ്ലാറ്റ്ഫോമിലേക്ക് സ്ത്രീ വീ‍ഴുന്നതും കാണാം. പിന്നീട് എന്താണ് സംഭവിച്ചതെന്ന് വിഡിയോയില്‍ വ്യക്തമല്ല.

മാഡ്രിഡ് മെട്രോയാണ് ഒക്ടോബർ 24ന് സിസിടിവി ക്യാമറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന വി‍ഡിയോ പുറത്തുവിട്ടത്. വടക്കൻ മഡ്രിഡിലെ എസ്ട്രെചോ സ്റ്റേഷനിലാണു സംഭവം നടന്നത്. ട്രാക്കിലേക്കു വീണതിനു പിന്നാലെ ഇവരെ രക്ഷിക്കുന്നതിനു യാത്രക്കാർ ഓടിയെത്തുന്നതും വി‍ഡിയോയിലുണ്ട്. എന്നാൽ കൃത്യ സമയത്തു ട്രെയിൻ നിർത്താൻ സാധിച്ചോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ട്രാക്കിലേക്കു വീണ സ്ത്രീക്കു ഗുരുതരമായ പരുക്കില്ലെന്നാണു മെട്രോ അധികൃതരുടെ പ്രതികരണം. ഈ കേസിൽ പേടിക്കാനൊന്നുമില്ല. യാത്രക്കാരി സുഖമായിരിക്കുന്നു– വിഡിയോ ദൃശ്യത്തോടൊപ്പം മഡ്രിഡ് മെട്രോ ട്വിറ്ററിൽ കുറിപ്പിട്ടു.

യാത്രക്കാർക്കു ജാഗ്രതാ നിര്‍ദേശം നൽകുന്നതിനാണ് മെട്രോ അധികൃതർ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോൾ ഫോണിൽനിന്നു കണ്ണെടുത്തു സുരക്ഷിതമായി സഞ്ചരിക്കണമെന്നും മെട്രോ വ്യക്തമാക്കി.

 

അമ്മക്ക് വരനെ തേടി ട്വിറ്ററിൽ ട്രെൻഡിങ്ങായി മകളുടെ പോസ്റ്റ്. ഇതിനുമുമ്പ് പലകാരണങ്ങളാൽ വിവാഹ പരസ്യങ്ങൾ ട്വിറ്ററിൽ ശ്രദ്ദനേടിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ടതായി മറ്റൊരു വിവാഹ പരസ്യം. വിദ്യാർഥിയായ ആസ്താ വർമയും അമ്മയുമാണ് ഇപ്പോഴത്തെ താരങ്ങൾ. അമ്മയ്ക്ക് കൊള്ളാവുന്ന ഒരു വരനെ വേണമെന്ന് പറഞ്ഞുകൊണ്ട് ആസ്ത തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഒരു പോസ്റ്റ് എഴുതി.

തനിക്കൊപ്പമിരിക്കുന്ന അമ്മയുടെ ചിത്രവും മകൾ കൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. “50 വയസുള്ള ഒരു സുന്ദരനെ എന്റെ അമ്മയ്‌ക്കായി തിരയുന്നു! വെജിറ്റേറിയൻ, മദ്യപിക്കരുത്, അടിത്തറയുള്ള ഒരാളായിരിക്കണം,” ഹ്യദയം കവരുമാപോസ്റ്റ്. ഇരുവർക്കും സ്നേഹവും ആശംസകളും അറിയിച്ചുകൊണ്ട് നിരവധി പേർ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പതിവുരീതികളെ പൊളിച്ചെഴുതുകയാണ് ഈ അമ്മയും മകളും.

ഒക്ടോബർ 31 ന് രാത്രി ഷെയർ ചെയ്ത ട്വീറ്റിൽ അയ്യായിരത്തിലധികം പ്രതികരണങ്ങളും 5500ലധികം റീട്വീറ്റുകളും ഏകദേശം 27000 ലൈക്കുകളും ഉണ്ട്. ആസ്ത പറഞ്ഞ പറഞ്ഞ​ മാനദണ്ഡങ്ങൾ ഉള്ള ആളുകളെ ചിലർ ടാഗ് ചെയ്യുന്നുമുണ്ട്.

 

ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയുടെ പിന്നാലെയാണ് സമൂഹമാധ്യമങ്ങള്‍. പ്രൊഫഷണല്‍ മോഡലുകളേപ്പൊലും പിന്‍തള്ളിയാണ് നൈജീരിയക്കാരിയായ ഈ ആറുവയസ്സുകാരി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മോഫെ ബാമുയിവാ എന്ന വനിതാ ഫോട്ടോഗ്രാഫറാണ് ജാരെ ഇജലാനയെന്ന ആറുവയസ്സുകാരിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ചുരുണ്ട് നിറഞ്ഞ മുടിയും തുളച്ച് കയറുന്ന നോട്ടവുമായാണ് മോഫെ ബാമുയിവായുടെ ക്യാമറയ്ക്ക് മുന്നില്‍ ജാരെ പോസ് ചെയ്തത്.2019ലെ ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി ജാരെയാണെന്ന് ചിത്രങ്ങള്‍ കണ്ടാല്‍ വ്യക്തമാവും.’അവളൊരു മനുഷ്യനാണ്, അവളും ഒരു മാലാഖയാണ്’ എന്ന അടിക്കുറിപ്പോടെയാണ് മോഫെ ബാമുയിവാ ജാരെയുടെ ചിത്രം പങ്കുവച്ചത്.

എനിക്കവളെ പുഞ്ചിരിക്കുന്നവളാക്കാനും, പൊട്ടിച്ചിരിപ്പിക്കാനുമൊക്കെ കഴിയുമായിരുന്നു പക്ഷെ, അവളുടെ സ്വാഭാവികമായ സൌന്ദര്യമാണ് ഞാനാഗ്രഹിച്ചത്.മോഫെ ബാമുയിവാ എന്ന വനിതാ ഫോട്ടോഗ്രാഫറാണ് ജാരെ ഇജലാനയെന്ന ആറുവയസ്സുകാരിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.സഹോദരിമാരായ ഏഴ് വയസുകാരി ജോമി, പത്തുവയസുകാരി ജോബ എന്നിവര്‍ക്കൊപ്പവും ജാരേയുടെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

അവളുടെ കണ്ണുകളിലത് കാണാമായിരുന്നു’വെന്നും മോഫെ പറയുന്നു.ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ജാരെയുടെ ചിത്രങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായി.ജാരെയുടെ ചിത്രത്തില്‍ ജാരെയെ കാണുമ്പോള്‍ കൂടുതല്‍ മുതിര്‍ന്ന ഒരാളെപ്പോലെ തോന്നുന്നുവെന്ന് പറഞ്ഞവരും നിരവധിയാണ്.കൂടുതല്‍ പേരും ‘ലോകത്തിലെ തന്നെ സുന്ദരി’ എന്നാണ് ഫോട്ടോയ്ക്ക് കമന്റ് ചെയ്തത്.

2010ലാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെന്ന പേരില്‍ ഒരു ക്യാംപയിന്‍ തുടങ്ങിയത്. ഫ്രെഞ്ച് സ്വദേശിയായ തയ്ലാന്‍ ആയിരുന്നു 2010ലെ ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി.
ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയുടെ പിന്നാലെയാണ് സമൂഹമാധ്യമങ്ങള്‍. പ്രൊഫഷണല്‍ മോഡലുകളേപ്പൊലും പിന്‍തള്ളിയാണ് നൈജീരിയക്കാരിയായ ഈ ആറുവയസ്സുകാരി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

പന്നികളെ ക്രാഷ് ടെസ്റ്റ് ഡമ്മികളായി ഉപയോഗിക്കുന്ന ചൈനീസ് ശാസ്ത്രജ്ഞര്‍ക്കെതിരെ രൂക്ഷ വിമര്‍ശം. സ്ലെഡുകളിൽ കെട്ടിയിട്ട് 30 മൈൽ വേഗതയിൽ മതിലിൽ ഇടിച്ച് പരീക്ഷണം നടത്തിയതിന്‍റെ ഭാഗമായി ഏഴു പന്നികളാണ് കൊല്ലപ്പെട്ടത്. എട്ടെണ്ണം ജീവച്ഛവമായി. മൃതദേഹങ്ങൾ പരിശോധിച്ച ഗവേഷകർ ശ്വാസകോശത്തിനാണ് ഏറ്റവും കൂടുതൽ പരിക്കേല്‍ക്കുന്നതെന്ന് കണ്ടെത്തി.

ചെറു പ്രായത്തിലുള്ള പന്നികളെ പരീക്ഷണത്തിനു മുന്‍പ് 24 മണിക്കൂർ പട്ടിണിക്കിട്ടിരുന്നു. ആറ് മണിക്കൂർ മുന്‍പാണ് അല്‍പം വെള്ളം നല്‍കിയത്. കുട്ടികൾക്കായി സീറ്റ് ബെൽറ്റുകൾ വികസിപ്പിക്കുന്നതിനാണ് പന്നികളില്‍ പരീക്ഷണം നടത്തുന്നതെന്ന് ചൈനീസ് ശാസ്ത്രജ്ഞർ പറയുന്നു. പന്നോയുടെയും ആറുവയസ്സുള്ള മനുഷ്യക്കുഞ്ഞിന്‍റെയും ശരീരഘടന സമാനമാണെന്നതാണ് കാരണം. ഭാവിയിൽ സമാനമായ പരീക്ഷണങ്ങൾ തുടരുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

എന്നാൽ പരീക്ഷണങ്ങളെ ന്യായീകരിക്കാൻ കഴിയില്ലെന്ന് മൃഗ ഗവേഷണത്തെ പ്രതിരോധിക്കുന്ന ബ്രിട്ടീണില്‍നിന്നുള്ള വിദഗ്ധർ പറഞ്ഞു. ‘ക്രാഷ്-ടെസ്റ്റ് ഡമ്മികൾ മാര്‍ക്കറ്റില്‍ സുലഭമാണെന്നിരിക്കെ ഇത്തരം പരീക്ഷണങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന്’ യുകെ ആസ്ഥാനമായുള്ള ‘അണ്ടർസ്റ്റാൻഡിംഗ് അനിമൽ റിസർച്ച് ഗ്രൂപ്പ്’ അംഗം ക്രിസ് മാഗി പറയുന്നു.

മൂന്ന് വ്യത്യസ്ത സീറ്റ് ബെൽറ്റ് പരിഷ്കാരങ്ങളാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ പരീക്ഷിച്ചതെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് ക്രാഷ് വർത്തിനെസിൽ റിപ്പോർട്ട് ചെയ്ത ഗവേഷണത്തിൽ വിവരിക്കുന്നു. നെഞ്ചിനേയും അടിവയറ്റിനേയും പ്രധിരോധിക്കുന്ന രണ്ട് സമാന്തര ബെൽറ്റുകൾ, ഒരു ഡയഗണൽ ബെൽറ്റും, ലാപ് ബെൽറ്റുമാണ് പരീക്ഷിക്കപ്പെട്ടത്.

RECENT POSTS
Copyright © . All rights reserved