നിമിഷ നേരത്തെ സുഖത്തിനു വേണ്ടി അന്യ സംസ്ഥാനങ്ങളിലെ ഗുണ്ടുല്‍പേട്ടിലും അതുപോലെയുള്ള മറ്റു കേന്ദ്രങ്ങളും പോകുന്നവര്‍ അറിയുക നിങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത് നിങ്ങളുടെ ജീവിതം തന്നെ താറുമാറാക്കുന്ന മഹാ വിപത്തുമായാണ് അത് നിങ്ങളുടെ ജീവിതവും കുടുംബത്തെയും ഈ ഭൂലോകത്ത് നിന്ന് തന്നെ തുടച്ചുമാറ്റും എന്നതില്‍ സംശയമില്ല. നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നും യുവാക്കള്‍ അന്യ സംസ്ഥാനങ്ങളില്‍ പോകുന്നത് ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് കൂടിയാണ് എന്ന് സ്വകാര്യ ചാനലിന്‍റെ അനേഷണത്തില്‍ കണ്ടെത്തി. ഗുണ്ടുല്‍പേട്ടിലെ ഇങ്ങനെയുള്ള കേന്ദ്രങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹങ്ങളില്‍ ഭൂരിഭാഗവും കേരള രെജിസ്ട്രേഷന്‍ ആണെന്നുള്ളത് ഞെട്ടിക്കുന്ന കാര്യമാണ്. ടൂര്‍ എന്ന പേരില്‍ യുവാക്കള്‍ പോകുന്നത് ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയാണ് മാരക രോഗങ്ങളുമായി ഈ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവരുടെ അടുത്തേക്ക് പണവുമായി നമ്മള്‍ എത്തുമ്പോള്‍ ഒരു കാരണവശാലും അവരുടെ രോഗങ്ങള്‍ അവിടെ വരുന്നവരോട് അവര്‍ വെളിപ്പെടുത്താറില്ല.
ഈ മാരക രോഗം ശരീരത്തില്‍ വന്നു കഴിഞ്ഞാല്‍ ആരും തന്നെ അത് പുറത്തു പറയില്ല എന്നതാണ് പ്രത്യേകത കാരണം ഇങ്ങനെയുള്ള രോഗങ്ങള്‍ ഉള്ളവരെ സമൂഹം ഒറ്റപ്പെടുത്തും എന്നത് അവരുടെ മാനസിക നില തെന്നെ മാറ്റും. ശെരിക്കും അന്യ നാടുകളില്‍ ഒരുക്കിയിരിക്കുന്നത് ചതി കുഴികളാണ് ഇവിടേയ്ക്ക് പോകുന്നവര്‍ക്ക് സമ്മാനിക്കുന്നത് ഈ രോഗങ്ങള്‍ മാത്രമല്ല മറ്റൊരു ചതിക്കുഴി കൂടി ഇതില്‍ ഒളിഞ്ഞുകിടപ്പുണ്ട് എന്ന് എത്ര പേര്‍ക്കറിയാം ഇവിടേയ്ക്ക് നമ്മള്‍ പോകുമ്പോള്‍ നമ്മള്‍ അറിയാതെ നമ്മുടെ ദ്രിശ്യങ്ങള്‍ അവര്‍ പകര്‍ത്തുകയും അത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട് സൂക്ഷിച്ചാല്‍ ദുഖിക്കണ്ട.
നമ്മുടെ അയാള്‍ സംസ്ഥാനമായ കര്‍ണാടകയില്‍ ആണ് ഇങ്ങനെയൊരു കേന്ദ്രമുള്ളത് എന്നാണു വിവരം എന്നാല്‍ അറിയപ്പെടാത്ത ഒരുപാട് സ്ഥലങ്ങളില്‍ മനുഷ്യ ജീവിതം തന്നെ തകര്‍ക്കുന്ന രീതിയില്‍ മാരക രോഗങ്ങള്‍ പിടിപെട്ടവരുമായി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് അത് പല അനെഷനങ്ങളിലും നമ്മള്‍ കണ്ടതുമാണ്. ഈ സംഘങ്ങള്‍ക്ക് പിന്നില്‍ ഗുണ്ടകളും പ്രവര്‍ത്തിക്കുന്നുണ്ട് ഈ കേന്ദ്രങ്ങളുടെ അകത്തു കടന്നു കഴിഞ്ഞാല്‍ പിന്നെ പോയവര്‍ക്ക് രക്ഷയില്ല എന്നാണു വിവരം പോയ കാര്യം സാധികാതെ മടങ്ങാന്‍ ആണ് ഉദ്ദേശം എങ്കില്‍ നിങ്ങളുടെ കയ്യിലുള്ള പണം അവര്‍ പിടിച്ചു വാങ്ങിയിരിക്കും എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ പിന്നെ പറയേണ്ടതില്ലല്ലോ.
തൃശ്ശൂര്‍: ‘മഹാരാഷ്ട്രയിലും ഹരിയാനയിലും കാവി വസന്തം. കേരളത്തില്‍ അണ്ടനും അടകോടനും തുടരും..’ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ പരാജയം നേരിട്ടതോടെ
പരിഹാസവുമായി മഹിളാ മോര്‍ച്ച മുന്‍ ജില്ലാ പ്രസിഡന്റ് ലസിത പാലയ്ക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്. ലസിതയുടെ പോസ്റ്റിനെ ട്രോളി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഭയപ്പെടുത്തി മെരുക്കിയെടുക്കാമെന്നതും ഭയം കാരണം തിരിച്ചൊന്നും ചെയ്യില്ലെന്നുള്ള ധൈര്യവുമായിരിക്കണം മൃഗങ്ങളെ ‘മൃഗീയമായി’ പീഡിപ്പിച്ച്, മെരുക്കി സര്‍ക്കസിനായി ഉള്‍പ്പെടുത്താന്‍ ഒരു പക്ഷേ മനുഷ്യനെ പ്രയരിപ്പിച്ചിരിക്കുക. കരയിലെ ഏറ്റവും വലിയ മൃഗമായ ആന മുതല്‍ തത്തകള്‍ വരെ സര്‍ക്കസിന്‍റെ ഭാഗമാണ്. എന്നാല്‍ ഇന്ന് പല രാജ്യങ്ങളിലും മൃഗങ്ങളെ സര്‍ക്കസിന്‍റെ ഭാഗമാക്കുന്നതിനെതിരെ നിയമനിര്‍മ്മാണം കൊണ്ടുവന്നിട്ടുണ്ട്.
ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന സര്‍ക്കസ് ചിത്രങ്ങള്‍ റഷ്യയിലെ കരേലിയ പ്രവിശ്യയില്‍ നിന്നുള്ളതാണ്. സര്‍ക്കസിനിടെ പരിപാടികള്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്ന കരടി പെട്ടെന്ന് പരിശീലകനെ അക്രമിക്കുകയായിരുന്നു. പരിശീലകനെ തള്ളിയിട്ട കരടി പിന്നീട് പരിശീലകന്‍റെ മേല്‍ കയറി ഇരിക്കുകയും അയാളെ അക്രമിക്കുകയുമായിരുന്നു. ഇതോടെ പരിഭ്രാന്ത്രരായ കാണികള്‍ കൂടാരം വിടാന്‍ തിരക്ക് കൂട്ടിയത് ഏറെ നേരം സംഘര്‍ഷത്തിനിടയാക്കി. കാണാം നടുക്കുന്ന ദൃശ്യങ്ങള്‍.
എവറസ്റ്റ് കൊടുമുടിയുടെ വലിപ്പം കുറയുന്നതായി റിപ്പോര്‍ട്ട്. 29,029 അടിയാണ് എവറസ്റ്റ് കൊടുമുടിയുടെ ഉയരം എന്നാണ് ഒട്ടുമിക്ക കണക്കുകളിലും പറയുന്നത്. 1950കള്‍ മുതല്‍ ഇതാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരമായി കണ്ടുപോരുന്നത്. അതേസമയം ഇത് കുറയുന്നതായാണ് ചില ശാസ്ത്രജ്ഞര്‍ കരുതുന്നത്. 2015ല്‍ നേപ്പാളിനെ തകര്‍ത്ത വന്‍ ഭൂകമ്പത്തിലാണ് എവറസ്റ്റിന്റെ വലിപ്പം കുറഞ്ഞത് എന്നാണ് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നത്. ഇതാദ്യമായി നേപ്പാള്‍ എവറസ്റ്റ് കൊടുമുടിയുടെ ഉയരമളക്കാനുള്ള സര്‍വേ നടപടികള്‍ തുടങ്ങിയിരിക്കുകയാണ്.
സര്‍വേ ടീമുകളെ ഇതിനോടകം അയച്ചുകഴിഞ്ഞു. രണ്ട് വര്‍ഷം കൊണ്ടാണ് സര്‍വേ പൂര്‍ത്തിയാക്കുക. 1.3 മില്യണ്‍ ഡോളര്‍ (9,20,83,550 ഇന്ത്യന്‍ രൂപ) ആണ് ചിലവ് പ്രതീക്ഷിക്കുന്നത്. എവറസ്റ്റിന്റെ തെക്കന്‍ ഭാഗം നേപ്പാളിന് അവകാശപ്പെട്ടതാണെങ്കിലും വിദേശികളാണ് ഇതുവരെ അതിന്റെ ഉയരമളന്നിരുന്നത് – യുഎസിലെ കൊളറാഡോ യൂണിവേഴ്‌സിറ്റിയിലെ ഭൗമശാസ്ത്ര വിദഗ്ധന്‍ റോജര്‍ ബിഹാം പറഞ്ഞു. ഇത്തവണത്തെ സര്‍വേയിലൂടെ എവറസ്റ്റിന്റെ ഏറ്റവും കൃത്യമായ ഉയരം നിര്‍ണയിക്കാനാകുമെന്ന പ്രതീക്ഷയാണ് റോജര്‍ ബിഹാം പങ്കുവച്ചത്.
ചങ്ങനാശ്ശേരിയിലെ മംഗലശ്ശേരി ……. “ആരാധനാ ഭ്രാന്തു മൂത്ത ലാലേട്ടന്‍ ഫാനാണോ നീ……” പതിനെട്ടു വയസുള്ളപ്പോ ലാലേട്ടന്‍റെ മുഖം മരത്തില്‍ കൊത്തിയുണ്ടാക്കി അഗ്നിദേവന്‍ സിനിമാ സെറ്റില്‍ പോയി ലാലേട്ടന് നേരിട്ട് കൊടുത്ത് കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഫോട്ടോ കണ്ടു ഒരു കൂട്ടുകാരന്‍ എന്‍റെ മുഖത്തു നോക്കി ചോദിച്ച ചോദ്യമാണിത്…
എനിക്കെല്ലാവരെയും ഇഷ്ടമാണ് മമ്മൂട്ടിയെയും യേശുദാസിനെയും രാജനീകാന്തിനെയും ദിലീപിനെയും മണിചെട്ടനെയും എല്ലാവരെയും ..ഇവര്‍ക്കൊക്കെ അവരുടെ മുഖം എന്‍റെ സൃഷ്ടികളായ്മരത്തിലും നൂലിലും ഒക്കെയായി കൊണ്ട് കൊടുത്തിട്ടുണ്ട് പക്ഷേ എല്ലാവര്ക്കും ഉള്ള പോലെ ലലെട്ടനോട് കുറച്ചു കൂടുതല്‍ ഇഷ്ടമാണോ എന്ന് ചോദിച്ചാല്‍ മറുപടിയില്ല എന്നാലോ എന്‍റെ സ്രിഷ്ടികളിലൂടെ പലര്‍ക്കും മനസിലാകുന്ന ഒരു കാര്യമുണ്ട് ഇത് ചെറുതൊന്നുമല്ല മോനെ ..ലാലേട്ടന്‍റെ കട്ട ഫാനാണ് എന്ന് .
ഒരു മൗനസമ്മതം പോലെ ഞാന്‍ ഓര്‍ക്കും ഉള്ളം നൂലില്‍ തീര്‍ത്ത ലാലേട്ടന്‍റെ മുഖമടക്കം എത്രമാത്രം ചിത്രങ്ങള്‍ ഞാന്‍ വരച്ചിരിക്കുന്നു എത്ര ശില്പങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു ആനപ്പുറത്തിരുന്നു റ്റാറ്റാ കൊടുക്കുന്ന ലാലേട്ടന്‍ ,പട്ടാള വേഷത്തിലെ ലാലേട്ടന്‍, ബുള്ളറ്റില്‍ പോകുന്ന ലാലേട്ടന്‍ അടുക്കളയിലെ പാത്രങ്ങള്‍ ഉപയോഗിച്ച് വരെ ലാലേട്ടന്റെ മുഖം ഉണ്ടാക്കിവൈറലായി മാറിയിട്ടുണ്ട് പുലിമുരുകന്‍ ലാലേട്ടന്‍ ,ഒടിയന്‍ ലാലേട്ടന്‍ വരാന്‍ പോകുന്ന കുഞ്ഞാലി മരക്കാര്‍ ലാലേട്ടനെ വരെ ഉണ്ടാക്കിക്കഴിഞ്ഞു.
ഇതൊക്കെ മലയാളികള്‍ക്ക് ലാലെട്ടനോടുള്ള ആരാധനയുടെ ഇഷ്ടത്തിന്‍റെ അങ്ങേയറ്റത്തിനുമാപ്പുറമാണോ എന്ന് എനിയ്ക്ക് ചിലപ്പോഴൊക്കെ തോന്നാറുണ്ട് . സിനിമാ പ്രാന്തന്‍ എന്ന് പറഞ്ഞു പുശ്ചിച്ചു തള്ളാന്‍ വരട്ടെ ഇതൊക്കെയെന്ത് എന്ന് ചോദിക്കരുത് എന്നെ ഞെട്ടിച്ചത് അല്ലെങ്കില്‍ നിങ്ങളിനി ഞെട്ടാന്‍ പോകുന്നത് ചങ്ങനാശ്ശേരിയിലെ മംഗലശ്ശേരിയെക്കുറിച്ചറിയുമ്പോഴാണ് .
മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയുടെ കയ്യൊപ്പ് ചാര്‍ത്തിയ ദേവാസുരം, മലയാളികളുടെ പ്രിയങ്കരനായ സംവിധായകന്‍ രഞ്ജിത്ത് എന്ന തിരക്കഥാകൃത്തിന്‍റെ തൂലികയില്‍ വിരിഞ്ഞ ദേവാസുരം സിനിമയോടുള്ള ആരാധന
ഇതെല്ലാം നെഞ്ചിലേറ്റി സ്വന്തം വീട് മ്യൂസിയമായി മാറ്റിയ ടോബിന്‍ ജോസഫ് എന്ന ചെറുപ്പക്കാരന്‍റെ ആത്മ സമര്‍പ്പണം കാണുമ്പോ ഞാന്‍ ചെയ്ത കാര്യങ്ങള്‍ എത്രയോ ചെറുതാണ് എന്ന് ചിന്തിച്ചു പോയി .
ഇരുപത്തഞ്ചു വര്‍ഷം മുന്പ് തിരക്കഥയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന രഞ്ജിത്ത് – ഐ വി ശശി കൂട്ടുകെട്ടിന്‍റെ ദേവാസുരം സിനിമയിലൂടെ ലാലേട്ടന്‍റെ കടുത്ത ആരാധനയില്‍ കൊണ്ട് നടന്ന തീരുമാനമാണ് ഇപ്പൊ മ്യൂസിയമായി പിറക്കുന്നത് .
ഞാനുണ്ടാക്കിയ ഒടുവില്‍ ഉണ്ണികൃഷ്ണന്റെയും മോഹന്‍ലാലിന്‍റെയും ശില്പങ്ങളുമായി ചങ്ങനാശ്ശേരിയില്‍ സൃഷ്ടിക്കപ്പെട്ട ടോബിന്‍റെ മംഗലശ്ശേരി വീട്ടിലെത്തിയപ്പോ അക്ഷരാര്‍ത്ഥത്തില്‍ അവിടത്തെ കാഴ്ചകള്‍ എന്നെ അത്ഭുത പ്പെടുത്തി.
മുറ്റത്തുള്ള മണ്ടപത്തില്‍ ചാരുകസേരയില്‍ ഇരിക്കുന്ന ലാലേട്ടന് നേരെ നീട്ടിപ്പിടിച്ച ചിലങ്കയുമായി നില്ക്കുന്ന രേവതിയുടെ പ്രതിമ ഒരു വശത്ത്. മറുവശത്ത് ജീപ്പിനു ചുറ്റും നില്‍ക്കുന്ന മങ്ങലശേരിയിലെ നീലകണ്ടന്റെ വലം കൈകളായ രാജു രാമു ശ്രീരാമന്‍ അഗസ്റ്റിന്‍ എന്നിവര്‍… എല്ലാം ഉണ്ടാക്കിവെച്ച പ്രതിമകളാണ് ജീപ്പിനു നടുവില്‍ മംഗലശ്ശേരി എന്നെഴുതിയിരിക്കുന്നു ആ സിനിമയിലെ അതേ നമ്പര്‍ KL-0A 2221. പഴയ ഏതോ ജീപ്പ് വാങ്ങി പെയിന്‍റ്അടിച്ചു എഴുതി വെച്ചിരിക്കുന്നതായിരിക്കും എന്ന് കരുതി ചോദിച്ചു അവിടെയാണ് ടോബിന്‍ എന്ന ലാലേട്ടന്‍ ആരാധകന്‍റെ ആത്മാര്‍ത്ഥ പരിശ്രമത്തിന്റെ കഥയറിയുന്നത്.
പാലക്കാട് ഒരു മനുശ്ശേരി കുടുംബത്തിന്‍റെ കയ്യിലുള്ളപ്പോഴാണ് ഒറ്റപ്പാലത്തെ വരിക്കാശേരിയിയില്‍ (ദേവാസുരം സിനിമയില്‍ ആദ്യം മുതല്‍ അവസാനം വരെ ലാലേട്ടന്‍റെ കൂടെ കാണിക്കുന്ന ജീപ്പ്) ഷൂട്ടിങ്ങിന് കൊണ്ട് വരുന്നത് സിനിമയ്ക്ക് ശേഷം അത് മറ്റൊരാള്‍ക്ക് അവര്‍ വിറ്റിരുന്നു ഇരുപത്തഞ്ചു വര്‍ഷത്തിനു ശേഷം ജീപ്പ് സ്വന്തമാക്കാന്‍ ഈ നമ്പറിലുള്ള വണ്ടി ആരെടുത്താണ് എന്നറിയാന്‍ ഗൂഗിളില്‍ തപ്പിയപ്പോഴാണു ആലത്തൂരുള്ള ശശീന്ദ്രന്‍ എന്ന ആളിന്‍റെ കയ്യിലാണ് വണ്ടി എന്നറിയുന്നത് ആലത്തൂരെത്തിയ ടോബിന്‍ ഒരുപാട് നേരം സംസാരിച്ചിട്ടും ലാലേട്ടന്‍ ആരാധകനായ ശശീന്ദ്രന്‍ വണ്ടി കൊടുക്കാന്‍ തയ്യാറായില്ല അവസാനം ലാലേട്ടന് വേണ്ടി തയ്യാറാക്കുന്ന മ്യൂസിയത്തിന്‍റെ കാര്യം പറഞ്ഞപ്പോഴാണ് വണ്ടി തരാന്‍ തയ്യാറായത് പറഞ്ഞ വില കൊടുത്ത് വാങ്ങി ചങ്ങനാശ്ശേരിയില്‍ എത്തിച്ചു.
തീര്‍ന്നില്ല എണ്ണത്തോണിയില്‍ കിടക്കുന്ന ലാലേട്ടനെ നെപ്പോളിയന്‍ ചവിട്ടുന്ന സീന്‍ ടോബിന് ഇഷ്ടപെടാത്തത് കൊണ്ടായിരിക്കണം മുണ്ടക്കല്‍ ശേഖരന്‍റെ കവിളത്ത് അടിയ്ക്കുന്ന നീലകണ്ടന്‍റെ ചലനാത്മക പ്രതിമ എന്നെക്കൊണ്ട് ചെയ്യിപ്പിച്ചത്.
മുകളിലത്തെ നിലയില്‍ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭുവിലെ ലാലേട്ടന്‍റെ കുറെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നു രാവണപ്രഭുവിലെ ലാലേട്ടനെയും സായ്കുമാറിനെയും സിദ്ദിക്കിനെയും ജഗതിയും വസുന്ധരാദാസിനെയും ഒക്കെ ഉണ്ടാക്കണമെന്ന് എന്നോട്പറഞ്ഞു കാര്‍പോര്‍ച്ചില്‍ ഞാനുണ്ടാക്കിയ ആനയും ഉണ്ട്…
ചുവരുകളില്‍ ആ സിനിമയില്‍ ലാലേട്ടന്‍ പറഞ്ഞ ഡയലോഗുകള്‍ വളരെ അടക്കത്തോടുകൂടിത്തന്നെ ചെറിയ മരത്തടികളില്‍ എഴുതി വെച്ചിരിക്കുന്നു ഒരിടത്ത് ചുമരിലെ തട്ടില്‍ ഒരു ഹോര്‍ലിക്സ് കുപ്പിയില്‍ കുറെ പല്ലുകള്‍ ഇട്ടു വെച്ചിരിക്കുന്നു രാവണപ്രഭുവില്‍ സിദ്ദിക്കിനോട് ലാലേട്ടന്‍ പറയുന്ന ഡയലോഗ് ആരും മറക്കാനിടയില്ല .
ലാലേട്ടന്‍ ഫാനായിരുന്ന ടോബിന്‍റെ പപ്പ മരിച്ചപ്പോള്‍ തോന്നിയ ആശയം പപ്പയുടെ ഓര്‍മയ്ക്കായ്സ്വന്തം വീട് മംഗലശ്ശേരിയായി പുനസ്രിഷ്ടിക്കുകയാണ് ടോബിന്‍… ദേവാസുരം സിനിമയിലെ ഓരോ ഡയലോഗും ടോബിന് കാണാപ്പാഠമാണ് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നു കിടക്കുന്ന ഓരോ സീനുകളും.
ഈ മ്യൂസിയത്തിന്‍റെ ജോലി ആരംഭിച്ച കാലഘട്ടം മുതല്‍ പ്രോത്സാഹനവും പിന്തുണയും കൊടുത്ത് കൊണ്ടും അയല്‍വാസിയും സംവിധായകനുമായ ജോണി ആന്റണിയുംസഹായത്തിനുണ്ട് അഞ്ചു വര്‍ഷമായി തുടങ്ങിയ പ്രയത്നമാണ് യാഥാര്‍ത്ഥ്യമാകുന്നത്.
അവിടത്തെ ഫോണ്‍ നമ്പറിനു വരെയുണ്ട് ലാലേട്ടന്‍ ടച്ച് 2255 പണികള്‍ പൂര്‍ത്തിയാകുന്നതെയുള്ളൂ….നാല് മാസം കൂടിക്കഴിഞ്ഞാല്‍ കടുത്ത ലാലേട്ടന്‍ ആരാധകര്‍ക്കും അല്ലാത്തവര്‍ക്കുമായി പൊതു ജനങ്ങള്‍ക്ക് കാഴ്ചകള്‍ ആസ്വദിക്കാനും കാണാനുമായി മംഗലശ്ശേരി മ്യൂസിയം തുറന്നുകൊടുക്കാനും ടോബിന് പരിപാടിയുണ്ട്… അതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണിപ്പോള്‍ .
ദേവാസുരം സിനിമയുടെ ഇരുപത്തഞ്ചാം വാര്‍ഷികമായ അവസരത്തില്‍ മംഗലശ്ശേരി നീലകണ്ടനും സഹകഥാപാത്രങ്ങളും തകര്‍ത്താടിയ രംഗങ്ങള്‍ മ്യൂസിയത്തിലെ ശില്പങ്ങളിലൂടെ നമുക്ക് നേരിട്ട് കാണാനും കണ്ടു മറന്നുപോയ സീനുകള്‍ ഓര്‍മിക്കുവാനുമുളള അവസരവുമാണ് ഒരുങ്ങുന്നത്.
തമിഴ് നാട്ടിലെ സിനിമാ താരങ്ങളോടുള്ള പ്രണയം വിവിധ കഥകളായി മുന്‍പ്നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട് ഇങ്ങനെയൊന്നു കേരളത്തില്‍ ഉണ്ടെന്നത് ചിലപ്പോള്‍ നമ്മുടെ ലാലേട്ടന്‍ ഫാന്‍സ് അസോസിയേഷന്‍ പോലും ചിലപ്പോ അറിഞ്ഞു കാണില്ല .. പക്ഷെ സത്യമാണ് ….ചങ്ങനാശ്ശേരിയിലെ മംഗലശ്ശേരി.
നമ്മുടെ ലാലേട്ടനും രഞ്ജിത്തും അവിടെ എത്തിച്ചേരും എന്നാണു പ്രതീക്ഷിക്കുന്നത് എന്നെക്കാള്‍ വലിയ കട്ട ഫാന്‍ ടോബിന്‍ജോസഫ് ഒരുക്കിയ ലാലേട്ടന്‍ സിനിമയുടെ മ്യൂസിയം കാണാന്‍ വരും …..ഇവരോടുള്ള ഏറ്റവും വലിയ ആദരവല്ലേ ഈ മ്യൂസിയം ……
ഈ കുറിപ്പ് ലാലേട്ടന്‍ കാണുന്നുണ്ടെങ്കില്‍ വരും വരാതിരിക്കില്ല ,
ഡാവിഞ്ചിസുരേഷ്
സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത് ഒരു നായയാണ്. നഖം വെട്ടാതിരിക്കുന്നതിനായി ബോധംകെട്ട് വീഴുന്നതായി അഭിനയിക്കുന്ന നായയുടെ വീഡിയോയാണ് വൈറലാകുന്നത്. അതേസമയം ഇത്തരത്തിൽ നഖം വെട്ടാതിരിക്കാൻ തലകറക്കം അഭിനയിക്കുന്ന മറ്റൊരു നായയുടെ വീഡിയോയും അടുത്തിടെ വൈറലായിരുന്നു.
നിരവധി ആളുകള്‍ നായയുടെ ഈ അഭിനയത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. ഇതിനോടകം തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആളുകൾ പങ്കുവച്ചു.
ഉടമയുടെ അടുത്ത് അനുസരണയോടെ ഇരിക്കുന്ന നായയെയാണ് വീഡിയോയിൽ കാണുന്നത്. പിന്നീട് നഖം വെട്ടുന്നതിനായി നായയുടെ മുൻകാലുകൾ കയ്യിലെടുക്കുന്ന ഉടനെ നിലത്തേക്ക് തലകറങ്ങി വീഴുന്ന നായയെയും വീഡിയോയിൽ കാണാം. ഇത് അഭിനയമാണെന്ന് ആദ്യ കാഴ്ചയില്‍ തന്നെ വ്യക്തം. എന്തായാലും സാമൂഹ്യ മാധ്യമങ്ങളില്‍ ചിരി നിറയ്ക്കുകയാണ് ഈ നായയുടെ അഭിനയം.
ആലപ്പുഴ മെഡിക്കൽ കോളേജ് സര്‍ജൻ ആയ കൃഷ്ണൻ ബാലേന്ദ്രൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറലാവുകയാണ് ,പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നത് താങ്ങാനാവില്ല.അത് മറ്റുള്ളവർക്ക് സംഭവിക്കുന്നത് കണ്ടുകൊണ്ട് ഒരു ഡിസ്പാഷനേറ്റ് ബൈസ്റ്റാന്ററാവാനും ഇത് വരെ കഴിഞ്ഞിട്ടില്ലെ’ന്നും ഡോക്ടര്‍.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം മരണം പൊലെ തണുത്തൊരു കഷ്ണം കടലാസും, പിന്നെ പലതും.പൊതുവേ ആരും പോകാനും ചെല്ലാനുമിഷ്ടപ്പെടാത്ത ഒരു സ്ഥലമാണ് മോർഗ് അഥവാ മോർച്ചറി. മിക്കവാറും അത് ഒരു ആശുപത്രിയുടെ ബേസ്മന്റിലോ അല്ലെങ്കിൽ ആശുപത്രിവളപ്പിൽ എല്ലാവരാലും തിരസ്കരിച്ചവഗണിക്കപ്പെട്ട നിലയിലൊരു ഗോഡ്ഫൊർസേക്കൻ മൂലയിലായിരിക്കും മിക്കവാറുമെപ്പോഴും.അതങ്ങനെയാവാൻ കാരണവുമുണ്ട്. സ്വന്തം മൃത്യുവും നശ്വരതയും അസുഖകരമാംവിധം നമ്മെ മോർച്ചറികൾ ഓർമ്മപ്പെടുത്തും. അങ്ങനെ ഓർമ്മപ്പെടുത്തുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട് വൈരാഗ്യബുദ്ധിയോടെന്നപോലെ നമ്മൾ തിരിച്ചടിക്കുന്നതാണ് ഈ മൂലയ്ക്ക് തള്ളൽ.
പോസ്റ്റുമോർട്ടം പരിശോധനയ്ക്കായി ശരിരത്തോടൊപ്പം മോർച്ചറിയിൽ എത്തുന്നത് പരേതരുടെ ഏറ്റവും അടുത്ത ബന്ധുക്കളാവില്ല, ഭൂരിപക്ഷം സന്ദർഭങ്ങളിലും.അത് ഒരു തരത്തിൽ നല്ലതാണ്.പോസ്റ്റുമോർട്ടം വേണ്ടിവരുന്നതരം മരണങ്ങൾ പൊതുവേ അപ്രതീക്ഷിതവും വളരെ കുറച്ച് സമയം കൊണ്ട് സംഭവിക്കുന്നതുമാണല്ലോ (sudden and unexpected). അത് കൊണ്ട് തന്നെ മരിച്ച ആളുടെ പ്രിയപ്പെട്ടവർക്ക് ഒരു നമ്പിങ്ങ് എക്സ്പീരിയൻ്സാവും ഇത്തരം മരണങ്ങൾ.ഇത്, ഈ മരവിപ്പ് നല്ലതിനാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
എന്റെ അച്ഛൻ പോകുന്നത് 1984 ഡിസംബർ 22ന് ഉച്ചയോടെയാണ്.കഷ്ടിച്ച് 24 മണിക്കൂര്‍ സമയം കൊണ്ടാണ് ലോകം മാറി മറിഞ്ഞത്.പ്രത്യക്ഷത്തില്‍ ആരോഗ്യവാനായിരുന്ന അച്ഛന് ഞങ്ങളെ (അമ്മയേയും ചേച്ചിയും എന്നേയും) ഭീകരമായ ഒരുതരം അനാഥത്വത്തിലേക്ക് തള്ളിവിടാൻ കൂട്ടിന് കിട്ടിയത് acute hemorrhagic pancreatitis എന്ന മാരക രോഗം.
ഓം നമോ രാരായണായ…എന്നൊരു മംമ്പ്ലിങ്ങ് മാത്രമായിരുന്നു ആദ്യത്തെ ഒരു ദിവസം മരവിപ്പ് അല്ലാതെ അമ്മയുടെ ഇമ്മിഡിയറ്റ് റിസ്പോൺസ്.തണുത്ത നിർവികാരമായ ഈ പ്രതികരണം ഒരുതരം അതിജീവന മാർഗ്ഗമാണെന്ന് അന്ന് വെറും പതിമൂന്ന് വയസ്സുകാരനായ എനിക്ക് അറിയില്ലായിരുന്നു. വൈകിട്ടോടെ അച്ഛന്റെ ചിതയ്ക്കരികിൽ നിൽക്കുമ്പോൾ വിജയകരമായി ഈ മരവിപ്പ് അമ്മ എനിക്കും പകർന്നു തന്നിരുന്നു. അച്ഛൻ മരിച്ചയന്ന് പോട്ടിക്കരഞ്ഞ ഓർമ്മയൊന്നും എനിക്കില്ല. രണ്ടിന്റെയോ മൂന്നിന്റെയോ അന്നാണ് അൺകണ്ട്രോളബിളായി അച്ഛൻ പോയതോർത്ത് ഞാൻ പിന്നെ കരയുന്നത്.അമ്മ, അപ്പോഴൊന്നും, എന്റേയോ ചേച്ചിയുടേയോ മുന്നിൽ കരഞ്ഞതായിട്ട് എനിക്കോർമ്മയില്ല.
പറഞ്ഞു വന്നത് ഈ തണുപ്പിനേപ്പറ്റിയാണ്. മരണം അവശേഷിപ്പിക്കുന്ന ഈ തണുപ്പ്. ഈ തണുപ്പിനും വേണം ഒരു ഭാഗ്യം. നമ്മുടെ മോർച്ചറികളിൽ വന്നെത്തുന്ന ദുഖപീഡിതരായ ബന്ധുക്കൾക്ക്, അപ്രതീക്ഷിതമരണത്തിനുമുന്നിൽ പകച്ചു തകർന്ന് തരിപ്പമണായിപ്പോകുന്നവർക്ക്, ഒരു താത്കാലിക അഡഹെസിവ് പ്ലാസ്റ്റർ ഗ്ലൂ ആണ് ഈ തണുത്ത മരവിപ്പ്. ഇതല്ലാതെ ഒന്നും അവരുടെ രക്ഷയ്ക്കില്ല.
സ്വസ്ഥമായി ഇരിക്കാനൊരു കസേര. ഒരു നിമിഷത്തേതെങ്കിൽ ഒന്ന്, ഒരു സ്വകാര്യ നിമിഷത്തിൽ, തന്നെത്തന്നെ നോക്കി നിൽക്കുന്ന പുരുഷാരത്തിന്റെ മുന്നിൽ നിന്നല്ലാതെ ഒരിറ്റ് കണ്ണീർവാർക്കാൻ എവിടെ ഒരിത്തിരി സ്ഥലം? ആലോചിച്ചിട്ടുണ്ടോ നിങ്ങളാരെങ്കിലും? ഒന്ന് അന്തസ്സോടെ മാന്യമായി കരയുവാനും, അതിന് ശേഷം ഒരിത്തിരി വെള്ളമൊഴിച്ചൊന്ന് മുഖം കഴുകി ലോകത്തേ ഒന്ന് ഡിഗ്നിഫൈഡായിട്ട് തിരിഞ്ഞ് നോക്കുവാനും എന്തെങ്കിലും സൗകര്യം ഒരു മോർച്ചറിയിൽ വേണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
ഇതിനൊന്നുമുള്ള സൗകര്യങ്ങളൊന്നും നമ്മുടെ മോർച്ചറികളിലില്ല. അതിന്റെയൊക്കെ ആവശ്യമുണ്ടെന്ന് ഒരു ബോധം പോലും പൊതുസമൂഹത്തിലില്ല. അത്ര dehumanised ആയിട്ടുള്ള ഒരു സമീപനമാണ് മരണത്തോടും അതുണ്ടാക്കുന്ന ക്രൈസിസിനോടും നമുക്കുള്ളത്.അപ്പോ പിന്നെ ആ തണുത്ത മരവിപ്പ് തന്നെ ആശ്രയം….ഏക ആശ്രയം.
പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾക്ക് രഹസ്യ സ്വഭാവമുണ്ടാകണമെന്നാണ്, ഉണ്ടെന്നാണ് എനിക്കറിയാവുന്ന ഒരു പാട് പേർക്കുള്ള വിശ്വാസം. പോസ്റ്റുമോർട്ടം ചെയ്യുന്ന ഡോക്ടർ ആരോടും സംസാരിക്കാത്ത, പോലീസിനും നിയമം കൈകാര്യം ചെയ്യുന്നവരോട് മാത്രമോ സംസാരിക്കാൻ പാടുള്ള ഒരു inaccessible കഥാപാത്രം…. പോലീസ് സർജ്ജൻ…!!!
വാസ്തവമെന്താണെന്ന് വച്ചാൽ നിയമപ്രകാരം ഒരു പോസ്റ്റുമോർട്ടം പരിശോധന കഴിഞ്ഞാൽ 72 മണിക്കൂറിനകം റിപ്പോർട്ട് തയ്യാറാക്കിയിരിക്കണം. അത് പോലീസിനും കോടതികൾ ക്കും അയച്ചിരിക്കണം, അല്ലെങ്കിൽ അയക്കാൻ പാകത്തിലായിരിക്കണം. ഒരു പരിശോധന കഴിഞ്ഞാൽ റിപ്പോർട്ടിന്റെ ഒറിജിനൽ (അക്കാര്യത്തിൽ അന്വഷണാധികാരമുള്ള) മജിസ്ട്രേറ്റിനും പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥനും, മൂന്നാമതൊരു പകർപ്പ് ഓഫീസ് കോപ്പിയും, നാലാമതൊരു പതിപ്പ് (prescribed form ൽ അപേക്ഷിച്ചാൽ ) ബന്ധുക്കൾക്കും കൊടുക്കാനുള്ളതാണ്.നിർദ്ദിഷ്ട ഫോംമിൽ അപേക്ഷിച്ച് അന്വേഷണ ഉദ്യോഗസ്ഥന്റെ NOC ലഭിച്ചു കഴിഞ്ഞാൽ അത് അടുത്ത ബന്ധുവിന് കിട്ടും… അത് ഒരു പബ്ലിക് document ആയി കഴിഞ്ഞിരിക്കുന്നു. പിന്നെയും അതിന് ഒരു രഹസ്യ സ്ഭാവമുണ്ടെന്ന് വിചാരിച്ചിരിക്കുന്നവർ വിഡ്ഢികളാണ്, ഒബ്വിയസ്ലി.
പ്രാഥമികമായി CrPC section 174 പ്രകാരമുള്ള ഒരു പരിശോധനയായ പോസ്റ്റുമോർട്ടം പരിശോധന കഴിഞ്ഞ് തയ്യാറാക്കപ്പെടുന്ന ഈ രേഖയുടെ പ്രധാന ഉപഭോക്താക്കൾ ക്രിമിനൽ കോടതികളും പോലീസുമാണെങ്കിലും ബന്ധുക്കൾക്ക് ഇതും കൊണ്ട് വേറേയും ചില ആവശ്യങ്ങളുണ്ടാകും. അതിൽ പ്രധാനമായ ഒന്നാണ് ഇന്ഷുറന്സ് സംബന്ധമായ വിഷയങ്ങൾ. ചിലർ ഓഫീസിൽ വന്ന് അവരുടെ കോപ്പിയും മേടിച്ചോണ്ടങ്ങ് പോകും. ഞാനറിയത്തുപോലുമില്ല. ചിലർക്ക് insurance form ഒക്കെ പൂരിപ്പിച്ച് കൊടുക്കേണ്ടി വരാറുണ്ട്.
മോര്‍ച്ചറിയിൽ വരുന്നവരിൽ നിന്നും വ്യത്യസ്തമാണ് ബന്ധുവിനവകാശപ്പെട്ട ഈ പകർപ്പ് വാങ്ങാനെത്തുന്നവർ. മിക്കപ്പോഴും മരിച്ചയാളുടെ അച്ഛൻ, അമ്മ, ഭാര്യ, മകൻ, മകൾ, സഹോദരനങ്ങൾ തുടങ്ങിയ ഏറ്റവും അടുത്ത രക്തബന്ധുക്കളാണ്.പോസ്റ്റുമോർട്ടം ഒക്കെ ചെയ്യുമെങ്കിലും ആ മരണത്തോട് ചേർന്ന് നിൽക്കുന്ന വികാരങ്ങളും നഷ്ടബോധങ്ങളുമൊന്നും കൈകാര്യം ചെയ്യുവാൻ എനിക്കറിയില്ല. അറിയുകയും വേണ്ട.
കാരണം, അതൊന്നും താങ്ങാനൊന്നും എന്നേക്കൊണ്ട് കഴിയില്ല.ആകെ ഒരിക്കൽ മാത്രമാണ് എന്റെ പ്രൊഫഷണൽ ജീവിതത്തിൽ ഞാൻ പോസ്റ്റുമോർട്ടം ചെയ്ത ഒരു കേസ്സിൽ മൃതശരീരം പിന്നീട് കാണുന്നത്. പരിചയമുണ്ടായിരുന്ന ഒരാളായിരുന്നത് കൊണ്ട് മരണാനന്തര ചടങ്ങിന് പോകേണ്ടി വന്നു.
ഒരു അച്ഛന്റെ മൃതശരീരത്തിന്റെ അരികിൽ നിൽക്കുന്ന ഒരു കുഞ്ഞിന്റെ കണ്ണുനീരും കരച്ചിലുമൊന്നും എനിക്ക് കണ്ടുകൊണ്ട് നിൽക്കാൻ കഴിയില്ല. ചേതനയറ്റ് തണുത്ത് കിടക്കുന്ന ഒരു മനുഷ്യന്റെ അരികിലിരിക്കുന്ന ഒരു ഭാര്യയിൽ എനിക്ക് ഒരു നിമഷത്തേക്ക്, ഒരു ഫ്ലീറ്റിങ്ങ് മോമന്റിൽ, എന്റെ പാറുവിനേയോ അമ്മയേയോ കാണുവാൻ പറ്റും. ഇതിന്റെ, ഈ നിമിഷത്തിന്റെയൊന്നും പ്രഫൗണ്ട്നസ്സ് താങ്ങാനുള്ള കരുത്തോ ആഴമോ കപ്പാസിറ്റിയോ… ഒന്നും… ഇത്രയും കാലം, ഇത്രയും പോസ്റ്റുമോർട്ടങ്ങൾ ചെയ്തിട്ടും എനിക്ക് കൈക്കലാക്കുവാൻ പറ്റിയിട്ടില്ല.
നഷ്ടപ്പെടലുകൾ അത്ര ഭീകരമാണ്.പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നത് താങ്ങാനാവില്ല.അത് മറ്റുള്ളവർക്ക് സംഭവിക്കുന്നത് കണ്ടുകൊണ്ട് ഒരു ഡിസ്പാഷനേറ്റ് ബൈസ്റ്റാന്ററാവാനും ഇത് വരെ കഴിഞ്ഞിട്ടില്ല.
പറഞ്ഞുവന്നത്,പോസ്റ്റുമോർട്ടം റിപ്പോർട്ട് വാങ്ങി, insurance ആവശ്യങ്ങൾ ഒക്കെ പറഞ്ഞിട്ട്, അപൂര്‍വ്വം ചിലര്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ടുമായിട്ട് കാണാൻ വരും.മരണത്തിന്റെ തണുപ്പും മരവിപ്പും വാക്കുകളായി എഴുതിപ്പിടിപ്പിച്ചിരിക്കുന്ന റിപ്പോർട്ടും കൊണ്ട് വന്നിട്ട്, ഒരു തരം ഭീകരമായ നിസ്സാഹയതയും വൾനറബിലിറ്റിയും നിറഞ്ഞ കണ്ണുകളുടെ അവർ പോസ്റ്റുമോർട്ടം റിപ്പോർട്ട് നമുക്കതിരേ നീട്ടിയിട്ട് നമ്മളോട് ചോദിക്കും… ഡോക്ടറേ… ഇത് വായിച്ചിട്ട് എനിക്ക് ഒന്നു പറഞ്ഞു താ എന്ന്….
സ്വന്തം അച്ഛനോ അമ്മയോ മകനോ ഭർത്താവോ ആരെങ്കിലുമായിരിക്കും ഒരു PM നമ്പരായോ അക്ഷരങ്ങളോ വാക്യങ്ങളായോ ചുരുങ്ങി തണുത്ത് മരവിച്ച് ഒരു കടലാസിൽ ഒതുങ്ങിയിരിക്കുന്നത്.കടലാസ്സിലെ തണുപ്പ് അത് പിടിച്ചിരിക്കുന്ന കൈകളേയും, അത് വായിച്ച കണ്ണുകളേയും മിക്കപ്പോഴും പാൽപബ്ലി തണുപ്പിച്ച് മരവിപ്പിച്ചിരിക്കും.
കാര്യങ്ങൾ വിശദീകരിക്കുമ്പോൾ,മരണത്തിന്റെയും വേർപാടിന്റേയും തീർത്താലും തീരാത്ത നഷ്ടബോധത്തിന്റേയും ഇടയിൽ ഞാൻ പറയാറുണ്ട് മരിച്ചു പോയ ആ മനുഷ്യന്റെ അവസാന നിമിഷങ്ങളെ പറ്റി.
ചില കേസുകളിലെങ്കിലും എനിക്ക് ഒരു ഭാഗ്യം സിദ്ധിക്കാറുണ്ട്. IMMEDIATELY FATAL – ക്ഷണ നേരം കൊണ്ട്- ഒരു ഞൊടിയിടയിൽ മരണം സംഭവിച്ചിട്ടുണ്ടാകാം എന്നും,
അല്ലെങ്കിൽ പരിക്കുണ്ടായ അതേ നിമിഷം തന്നെ അബോധാവസ്ഥയിലായി പോയിരുന്നിരിക്കാമെന്നും, അക്കാരണങ്ങൾ കൊണ്ടുതന്നെ പരേതൻ മരണഭയമോ വേദനയോ ഇല്ലാതെ അപ്പോൾ തന്നെയോ അല്ലെങ്കിൽ അബോധാവസ്ഥയിലായപ്പോഴോ ആയിരിക്കാം മരണം പുൽകിയത് എന്നത് മരണത്തിന്റെ ഗ്ലൂമിലും വേദനയിലും, അർത്ഥമില്ലാത്തതെങ്കിലും അർത്ഥമുള്ള ഒരു ആശ്വാസമാകുന്നു.
തണുത്ത് മരവിച്ച കണ്ണുകളിൽ നിന്നും ചൂടുള്ള ചില തുള്ളി കണ്ണുനീര് വീഴും കൈകളിൽ,അപ്പോൾ.കൈകൾ ഒരാളുടേത് മാത്രമാവില്ല.പലപ്പോഴും എന്റെ കൈകൾ ഇവർ ഇറുക്കി പിടിക്കും. തന്റെ പ്രിയപ്പെട്ടവരേ ഇത്രയും കരുതലോടെ തൊട്ടറിഞ്ഞ എന്റെ കൈകൾ ഇങ്ങനെ അവർ ആശ്വാസത്തിന്റേയും സ്നേഹത്തിന്റെയും കണ്ണുനീര് കൊണ്ട് ചിലപ്പോഴൊക്കെ നനയ്ക്കാറുണ്ട്
ഞാനതിന് ഇരുന്ന് കൊടുക്കാറുമുണ്ട്.ഫോറെൻസിക്ക് പ്രാക്ടീസിന്റെ വില മതിക്കാനാവാത്ത നിമിഷങ്ങളാണത്.അപ്പോഴും ഒരു കാര്യം ഞാൻ ആണയിട്ട് പറയാം. കേൾക്കുന്നത് ഒരു ആശ്വാസമായിക്കോട്ടെ എന്ന് വിചാരിച്ചിട്ട് ഒരിക്കലും ഞാൻ അസത്യം പറഞ്ഞിട്ടില്ല. പറയാൻ കഴിയില്ല എന്നതാണ് വാസ്തവം.
ആ നിമിഷത്തിന് അത്രയും ഡെൻസിറ്റിയുണ്ട്.സത്യത്തിന്റെ ഡെൻസിറ്റി.അവിടെ സത്യം മാത്രമേ വരൂ…സത്യത്തിന് അങ്ങനെയൊരു സവിശേഷതയുണ്ട്.അത് എല്ലാത്തരം മുറിവുകളും ഉണക്കും.അത് ഏത് തണുത്ത മരവിപ്പിനേയും ഉരുക്കി, തണുത്ത ഹൃദയങ്ങളെ ഊഷ്മളമാക്കും.സ്നേഹനിർഭരമാക്കും.ഏത് കടുത്ത നഷ്ടബോധത്തിനിടയിലും…
മദ്യലഹരിയില്‍ വിമാനത്തിനുള്ളില്‍ ബഹളം വെച്ച യുവാവിനെ അറസ്റ്റ് ചെയ്തു. എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുക്കാക്കുയും ചെയ്തതിനാണ് അറസ്റ്റ്. മോസ്കോയില്‍ നിന്ന് തായ്ലാന്‍ഡിലെ ഫുക്കറ്റിലേക്ക് പോകുകയായിരുന്ന നോര്‍ഡ് വിന്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സംഭവം.
വിമാനം 33000 അടി ഉയരത്തില്‍ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് ആദ്യം എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ഒരു ഡോക്ടറെത്തി യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനെ തുടർന്ന് മറ്റ് ഏഴു യാത്രക്കാർ ചേർന്ന് യുവാവിന്റെ കീഴ്പ്പെടുത്തി ഫോണിന്റെ വയർ കൊണ്ട് ബന്ധിക്കുകയായിരുന്നു. തുടർന്ന് ഉസ്ബക്കിസ്ഥാനിൽ ലാൻഡ് ചെയ്ത് യുവാവിനെ പൊലീസിന് കൈമാറി.
ഇതിന് പിന്നാലെ മദ്യലഹരിയിലായിരുന്ന മറ്റ് രണ്ട് യാത്രക്കാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതോടെ വീണ്ടും ബഹളം. വിമാനത്തിന്റെ ടൊയ്ലറ്റില്‍ സിഗരറ്റ് വലിച്ചുകൊണ്ടിരുന്ന മറ്റൊരു മദ്യപനേയും ജീവനക്കാര്‍ പിടികൂടി. മൂവരെയും തായ്ലാന്‍ഡ് പൊലീസ് പിടികൂടി.
വിമാനത്തിലുണ്ടായ ബഹളത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകയാണ് സംഭവം പുറംലോകത്തെ അറിയിച്ചത്.
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ വൈദ്യ ശാസ്ത്രജ്ഞനെതിരെ രംഗത്തെത്തിയ ക്രിസ്ത്യൻ ധ്യാനഗുരു ജോസഫ് മാരിയോയ്ക്കെതിരെ സോഷ്യൽ മീഡിയ. മെഡിക്കൽ സയൻസ് ഒരുപാട് രോഗികളെ കൊന്നിട്ടുണ്ടെന്നും ചിക്കൻ പോക്സിന്‍റെ വാക്സിനേഷൻ എച്ച്ഐവി പരത്തുമെന്നും തുടങ്ങിയ വാദങ്ങളാണ് ജോസഫ് മാരിയോ ഫേസ്ബുക്കിലൂടെ നടത്തിയത്.
അമേരിക്കയുടെ ആദ്യ പ്രസിഡണ്ട് ജോർജ് വാഷിങ്ടണിനെ തെറ്റായ രോഗ നിർണയത്തിലൂടെയും ചികിത്സയിലൂടെയുമാണ് കൊന്നതെന്നാണ് ജോസഫ് മാരിയോ പറയുന്നത്. എല്ലാ രോഗവും കണ്ടു പിടിക്കാൻ ശാസ്ത്രത്തിനു പറ്റിയില്ലെന്നും അദ്ദേഹം വീഡിയോയിലൂടെ വിമർശിക്കുന്നു. ‘ചിക്കന്‍ പോക്സിന് വാക്സിനേഷന്‍ കണ്ടുപിടിച്ച് എച്ച്ഐവി ഉണ്ടാക്കുന്ന ടീമാണ് നമ്മളെന്നും’ ജോസഫ് മാരിയോ വീഡിയോയിൽ പറയുന്നുണ്ട്. കാനഡയിൽ വെച്ചായിരുന്നു ഇദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ രംഗത്തെത്തിയത്.
കഴിഞ്ഞദിവസം ഭാരതത്തിൽ നിന്ന് ഒരു വിശുദ്ധയെ സഭ പ്രഖ്യാപിച്ചപ്പോൾ ഒരു ഡോക്ടർ അതിനെ പുച്ഛത്തോടെയാണ് സമീപിച്ചതെന്ന് പറഞ്ഞായിരുന്നു മെഡിക്കൽ സയൻസിനെതിരായ ജോസഫ് മാരിയോയുടെ വിമർശനങ്ങൾ. മെഡിക്കൽ ശാസ്ത്രം നൂറു ശതമാനം ശരിയല്ലെന്നും എന്നാൽ നൂറു ശതമാനം തെറ്റല്ലെന്നും ഇയാൾ വീഡിയോയിലൂടെ പറയുന്നു.
വിശ്വാസം രോഗിയെ സൗഖ്യാവസ്ഥയിലെത്തിക്കുമെന്നും ദൈവ വിശ്വാസം ഇതിന് ആവശ്യമാണെന്നുമാണ് ജോസഫ് മാരിയോ പറയുന്നത്. സഭയ്ക്കും വിശ്വസത്തിനും എതിരെ സംസാരിക്കുന്നവർക്കുള്ള മറുപടിയായിട്ടായിരുന്നു മാരിയോയുടെ ഈ വീഡിയോ. എന്നാൽ വീഡിയോ പ്രചരിച്ചതിനു പിന്നാലെ നിരവധിയാളുകൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
ആധുനിക വൈദ്യശാസ്ത്രത്തെ തെറ്റിധരിപ്പിക്കുന്നതാണ് വീഡിയോയെന്നും പൊതുജനങ്ങളെ ഭയപ്പെടുത്തുന്ന ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ കേസെടുക്കണമെന്നുമാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. ഇത്രയധികം ഭയം ജനിപ്പിക്കാന് മോഹനന് വൈദ്യനു പോലും കഴിഞ്ഞിട്ടുണ്ടോ എന്നറിയില്ലെന്ന് ഇവർ പറയുന്നു.
പാരീസ് – പാരിസ് മൃഗശാലയുടെ ഏറ്റവും പുതിയ ആകർഷണം തലച്ചോറില്ലാത്ത, കണ്ണില്ലാത്ത, ഒറ്റ-സെൽ ജീവിയാണ്, അവയവങ്ങളോ വയറുകളോ ഇല്ലാതെ 700 ലധികം ലിംഗഭേദം.ഫിസറം പോളിസെഫാലം അല്ലെങ്കിൽ “അനേകം തലയുള്ള സ്ലിം” എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന “ബ്ലോബ്”
ഏകദേശം 500 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ മനുഷ്യർക്ക് മുമ്പുള്ള ഈ ജീവി ഒരുതരം സ്ലിപ്പറി സ്പോഞ്ചിനോട് സാമ്യമുള്ളതാണ്.ഇത് നിശ്ചലമായി കാണപ്പെടുന്നു, മണിക്കൂറിൽ ഒരു സെന്റീമീറ്റർ വരെ വേഗതയിൽ – ഇരയെ തേടുന്നു, കൂൺ ബീജങ്ങൾ, ബാക്ടീരിയകൾ, മറ്റ് സൂക്ഷ്മാണുക്കൾ എന്നിവയെ ആഹാരമാക്കുന്നു
പാരീസിലെ ബോയിസ് ഡി വിൻസെൻസ് പാർക്കിലെ മൃഗശാലയിലെ ഒരു വലിയ ടാങ്കിൽ താമസിക്കുന്ന “ബ്ലോബ്” ശനിയാഴ്ച മുതൽ പൊതുജനങ്ങൾക്ക് കഴിയും.
ഭൂമിയിലേക്ക് തകർത്തു പെൻസിൽവാനിയ നിവാസികളെ വിഴുങ്ങുന്ന ഒരു അന്യഗ്രഹജീവിയെക്കുറിച്ചുള്ള 1958 ലെ സയൻസ് ഫിക്ഷൻ ഹൊറർ സിനിമയുടെ പേരിൽ അറിയപ്പെടുന്ന യഥാർത്ഥ ജീവിയെ പോലുള്ള ബ്ലോബിന് ഒരൊറ്റ സെൽ അടങ്ങിയിരിക്കുന്നു, ചിലപ്പോൾ പല ന്യൂക്ലിയസ്സുകളും അവയുടെ ഡിഎൻഎ ആവർത്തിക്കാനും വിഭജിക്കാനും കഴിയും.
കൂടുതലും മഞ്ഞ, മാത്രമല്ല ചുവപ്പ്, വെള്ള, പിങ്ക് എന്നീ ഇനങ്ങളിലും ചീഞ്ഞളിഞ്ഞ ഇലകളിലും മരച്ചില്ലകളിലും തണുത്തതും ഈർപ്പമുള്ളതുമായ മരങ്ങളിൽ കാണപ്പെടുന്നു.
“ഇന്ന് ഭൂമിയിൽ വസിക്കുന്ന ഏറ്റവും അസാധാരണമായ ഒന്നാണ് ബ്ലോബ്,” പാരീസ് മൃഗശാലയുടെ പ്രസിഡന്റ് ബ്രൂണോ ഡേവിഡ് ഫ്രഞ്ച് തലസ്ഥാനത്തെ മാധ്യമപ്രവർത്തകർക്ക് ഈ സൃഷ്ടിയെ പരിചയപ്പെടുത്തുമ്പോൾ പറഞ്ഞു.
“ഇത് ദശലക്ഷക്കണക്കിന് വർഷങ്ങളായി ഇവിടെയുണ്ട്, അത് എന്താണെന്ന് ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല. ഇത് ഒരു മൃഗമാണോ, ഇത് ഒരു ഫംഗസ് ആണോ അല്ലെങ്കിൽ ഇത് രണ്ടിനുമിടയിലുള്ള എന്തെങ്കിലും ആണോ എന്ന് ഞങ്ങൾക്ക് ശരിക്കും അറിയില്ല,”
വളരെക്കാലമായി ഒരു ഫംഗസ് ആയി കണക്കാക്കപ്പെട്ടിരുന്ന ഈ ബ്ലോബ് 1990 കളിൽ അമീബ കുടുംബത്തിന്റെ ഒരു ഉപവിഭാഗമായ മൈക്സോമൈസീറ്റുകൾ അല്ലെങ്കിൽ സ്ലൈം അച്ചുകളായി കരുതപ്പെടുന്നു.
“ഇത് മെമ്മറിക്ക് പ്രാപ്തിയുള്ളതാണ്, അതിന്റെ സ്വഭാവത്തെ പൊരുത്തപ്പെടുത്താൻ കഴിവുള്ളതാണ്, പ്രശ്നങ്ങൾ പരിഹരിക്കാൻ, ഒരു ചുറ്റുപാടിൽ സഞ്ചരിക്കാനും, പരിഹാരങ്ങൾ ഒപ്റ്റിമൈസ് ചെയ്യാനും, ഒരു മൃഗത്തെപ്പോലെ അല്പം പെരുമാറാനും ഇത് പ്രാപ്തമാണ്.
“ഇതിന് വായ, വയറ്, കണ്ണുകൾ ഇല്ലെങ്കിലും, ഭക്ഷണത്തിന്റെ സാന്നിധ്യം കണ്ടെത്താനും അത് കഴിക്കാനും കഴിയും … രണ്ടായി മുറിച്ച ബ്ലോബ് രണ്ട് മിനിറ്റിനുള്ളിൽ സ്വയം കുടിച്ചേരും ! ഇതിന് രണ്ട് വ്യത്യസ്ത ലിംഗങ്ങളില്ല, അതിനാൽ പുനരുൽപാദനം ഒരു പ്രശ്നമല്ല, ”അത് വിശദീകരിക്കുന്നു.
സൃഷ്ടിക്ക് സ്വന്തമായി പ്രജനനം നടത്താൻ കഴിയും.
എന്നാൽ മറ്റ് ജീവജാലങ്ങളെപ്പോലെ, ജനിതക വൈവിധ്യത്താൽ അതിജീവനത്തിന് ആക്കം കൂട്ടുന്നു, ജനിതക വൈവിധ്യമാർന്ന രണ്ട് ജീവികൾ കണ്ടുമുട്ടുകയും പുതിയതും ഒറ്റത്തവണയായി കൂടിച്ചേരുകയും ചെയ്യുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്.
കേന്ദ്ര നാഡീവ്യൂഹം ഇല്ലാത്ത ഒരു ജീവിയായ ബ്ലോബിന് അനുഭവത്തിൽ നിന്ന് “പഠിക്കാനും” അതിനനുസരിച്ച് അതിന്റെ സ്വഭാവത്തിൽ മാറ്റം വരുത്താനും കഴിയുമെന്ന് നിഗമനം ചെയ്തുകൊണ്ട് 2016 ൽ പ്രസിദ്ധീകരിച്ച ഒരു പഠനം ബുദ്ധിയെക്കുറിച്ചുള്ള നമ്മുടെ ധാരണയെ പുനർനിർവചിച്ചു. 10 മീറ്റർ വരെ വീതിയുള്ള ബ്ലോബുകൾ ലാബിൽ വളർത്തിയിട്ടുണ്ട്.