എട്ടാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം നവംബർ 27 ന് ക്രോയിഡോണിൽ. ശുദ്ധ സംഗീതത്തിന്റെ നിലക്കാത്ത ഗാന പ്രപഞ്ചം സൃഷ്ടിക്കുന്ന ശരത് കാല രാത്രി വരവായി. ഭാരതീയ സംഗീത പാരമ്പര്യത്തിൻറെ അനശ്വര പ്രകാശമായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതർ. അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം വർഷം തോറും നടത്തിവരുന്നു.
ഗുരുവായൂർ ഏകാദശി ആഘോഷങ്ങളുടെ ഭാഗമായി ലണ്ടൻ ഹിന്ദു ഐക്യവേദി കഴിഞ്ഞ ഏതാനും വർഷങ്ങളായി ലണ്ടൻ ചെമ്പൈ സംഗീതോത്സവം നടത്തി വരുന്നുണ്ട്. എട്ടാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം (8th London Chembai Music Festival) ഇക്കൊല്ലം നവംബർ 27ന് വൈകിട്ട് 5:00 മുതൽ വിവിധ പരിപാടികളോടെ ക്രോയിഡോണിൽ ആഘോഷിക്കുന്നതാണ്. അനവധി കലാകാരൻമാർ നടത്തുന്ന സംഗീതാർച്ചന (സംഗീതോത്സവം), ദീപാരാധന, അന്നദാനം എന്നിവയടക്കം വിപുലമായ രീതിയിൽ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങൾ ഭാരവാഹികൾ പൂർത്തിയായിരിക്കുന്നു.
നൂറുകണക്കിന് കലാകാരന്മാരും ആയിരക്കണക്കിന് ആസ്വാദകരും പങ്കെടുത്ത മുൻവർഷത്തെ സംഗീതോത്സവങ്ങളെ കണക്കിലെടുത്തു കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടേണ്ടതിനാൽ പ്രതിമാസ സത്‌സംഗ വേദിയിൽ (West Thornton Community Centre) തന്നെ ഈ വർഷത്തെ സംഗീതോത്സവം സംഘടിപ്പിക്കുവാൻ ലണ്ടൻ ഹിന്ദു ഐക്യവേദി തീരുമാനിച്ചിരിക്കുന്നു.
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകമനസ്സു കീഴടക്കിയ പ്രശസ്ത ഗായിക Dr. വാണി ജയറാമിന്റെ സംഗീത കച്ചേരി, ശ്രീമതി മാളവിക അനിൽകുമാറിന്റെ സ്വര – സിദ്ധി വികാസ് ആർട്സ് അക്കാദമിയിലെ വിദ്യാർത്ഥികളുടെ സംഗീതാർച്ചന, ശ്രുതിമനോലയ മ്യൂസിക് സ്കൂൾ അവതരിപ്പിക്കുന്ന വയലിൻ കച്ചേരി തുടങ്ങി യുകെയുടെ പല ഭാഗത്തു നിന്നുള്ള പ്രതിഭകൾ സംഗീതോത്സവത്തിൽ സ്വരാഞ്ജലി അർപ്പിക്കും. പ്രശസ്ത മൃദംഗ വിദ്വാൻ ബാംഗ്ലൂർ പ്രതാപ്, വയലിൻ വിദ്വാൻ രതീഷ് കുമാർ മനോഹരൻ എന്നിവരുടെ അകമ്പടി സംഗീതോത്സവത്തിന് മാറ്റേകും.
ലണ്ടൻ ഹിന്ദു ഐക്യവേദിയിലെ കുട്ടികളുടെ സംഗീതാർച്ചനയോടെ ആരംഭിക്കുന്ന സംഗീതോത്സവം ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനത്തോടെ അവസാനിക്കും. സംഗീതാർച്ചനക്ക് ശേഷം മുരളി അയ്യരുടെ മുഖ്യ കാർമ്മികത്വത്തിൽ ദീപാരാധനയും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.ഗുരു-ഗോവിന്ദ ഭക്തിയുടെ നിറവിൽ ഗുരുപവനപുരിയെ അനുസ്മരിപ്പിക്കും വിധം ലണ്ടനിൽ അരങ്ങേറുന്ന സംഗീതോത്സവത്തെ, പതിവുപോലെ അനുഗ്രഹീത പിന്നണി ഗായകൻ രാജേഷ് രാമന്റെ നേതൃത്വത്തിൽ, വിജയകരമായി എട്ടാം വർഷവും കോവിഡ് നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ വിപുലമായും തികച്ചും സൗജന്യമായും അണിയിച്ചൊരുക്കുവാനുള്ള ഒരുക്കങ്ങളിലാണ് ലണ്ടൻ ഹിന്ദു ഐക്യവേദി.
എട്ടാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിന്റെ ഭാഗമായി മഹത്തായ നമ്മുടെ കർണാടക സംഗീത പാരമ്പര്യം ലണ്ടനിൽ ആഘോഷിക്കപ്പെടുന്നതിൽ നമുക്കെല്ലാവർക്കും അഭിമാനം കൊള്ളാം. ജാതിമത പ്രായഭേദമന്യേ എല്ലാവരും ഒന്നിച്ചു സംഗീതാർച്ചന ചെയ്യുന്ന ഈ സുന്ദര സായാഹ്നത്തിൽ നിറഞ്ഞ മനസ്സോടെ പിന്തുണയുമായി പങ്കുചേര്‍ന്നു പരിപാടികൾ വിജയകരമാക്കാൻ നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന ഈ ധന്യ മുഹൂർത്തത്തിന് സാക്ഷിയാകുവാൻ എല്ലാ യു. കെ. മലയാളികളെയും, സംഗീതാസ്വാദകരേയും, സഹൃദയരായ കലോപാസകരേയും ലണ്ടൻ ഹിന്ദു ഐക്യവേദി ഭഗവത് നാമത്തിൽ ഈ ഭക്തി നിർഭരമായ സംഗീതോത്സവ വേദിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക -രാജേഷ് രാമൻ: 07874002934, സുരേഷ് ബാബു: 07828137478, സുഭാഷ് സർക്കാര : 07519135993, ജയകുമാർ: 07515918523, ഗീത ഹരി: 07789776536, ഡയാന അനിൽകുമാർ: 034015 0360
Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Email: [email protected]
Facebook: https://www.facebook.com/londonhinduaikyavedi.org
London Hindu Aikyavedi is working towards the fulfilment of our mission of building a Sree Guruvayoorappan Temple in the United Kingdom.
മാത്യു പുളിയോരം
വോൾവർ ഹാംപ്ടൺ ഔവർ ലേഡി ഓഫ് പെർപെക്ച്വൽ ഹെൽത്ത് സീറോ മലബാർ മിഷനിൽ നിന്നും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത തലത്തിൽ ബൈബിൾ കലോത്സവത്തിലും സുവാറ ബൈബിൾ ക്വിസ് മത്സരത്തിലും ക്വയർ മത്സരത്തിലും വിജയികൾ ആയവരെ ആദരിച്ചു.
ഇക്കഴിഞ്ഞ ഞായറാഴ്ചത്തെ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ലളിതമായ ചടങ്ങിൽ വച്ച് ഇടവക വികാരി ഫാദർ തോമസ് അറത്തിൽ വിജയികളെയും കോ ഓർഡിനേറ്റർ , കമ്മിറ്റി അംഗങ്ങൾ എന്നിവരെയും അനുമോദിക്കുകയും വിജയികൾക്ക് ഇടവക സമൂഹത്തിന്റെ പേരിൽ പ്രത്യേക സമ്മാനങ്ങൾ നൽകുകയും ചെയ്തു.
സുവാറ ബൈബിൾ ക്വിസ് മത്സരത്തിൽ രൂപതാ തലത്തിൽ ഏറ്റവും കൂടുതൽ വിജയികൾ വോൾവർ ഹാംപ്ടൺ മിഷനിൽ നിന്നാണ് എന്നത് ഏറെ അഭിമാനാർഹമായ നേട്ടമാണ് . ഒപ്പം ബൈബിൾ കലോത്സവത്തിലും ഏറെ തിളക്കമാർന്ന വിജയമാണ് മിഷനിലെ ചുണക്കുട്ടികൾ കരസ്ഥമാക്കിയത്.
വിവിധ വിഭാഗങ്ങളിലെ വിജയികൾ താഴെപ്പറയുന്നവരാണ്
ഓൾ യുകെ ക്വയർ മത്സരം – ആൻ മരിയ ഷൈജു
ബൈബിൾ കലോത്സവം
സ്റ്റോറി ടെല്ലിങ് : ആൻ മരിയ ഷൈജു
മോണോ ആക്ട് – റോസ് ഷൈജു
മോണോ ആക്ട് – പ്രീതി കുര്യൻ
ഫാമിലി ഗ്രൂപ്പ് – ഷൈജു ആൻഡ് ഫാമിലി
സുവാറ ബൈബിൾ ക്വിസ് വിജയികൾ
നീൽ ജോസഫ്
റോസ് തോമസ്
സാറാ തോമസ്
അനു മരിയ അജി
അന്ന തോമസ്
ഈ വർഷം നടക്കുന്ന സുവാറ ബൈബിൾ ക്വിസ് മത്സരത്തിൽ ഇടവകയിൽ നിന്നുള്ള 22 പേർ സെമി ഫൈനൽ വരെ എത്തിയിരിക്കുന്നു എന്നതും അഭിമാനാർഹമായ കാര്യമാണ് .
ബൈബിൾ കലോത്സവ കോ ഓർഡിനെറ്റർ മാത്യു പുളിയോരം വിജയികളെ അനുമോദിക്കുകയും ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഇടവക വികാരി തോമസ് അറത്തിൽ , വേദപാഠ പ്രഥമ അധ്യാപകർ ആയ ജോൺ ജോസഫ്,സണ്ണി അയ്യാമല ,കലോത്സവ കമ്മിറ്റി /ബൈബിൾ അപ്പസ്റ്റോലെറ്റ് അംഗങ്ങളായ റ്റാൻസി പാലാട്ടി ,വൽസ ജോയി,ഷൈജു ,സനൽ,ലിനോ , തത്സമയം കൈക്കാരൻമാർ ആയിരുന്ന റോയി,അജി,വിന്നർ,ഫ്രാൻസിസ്,ഷാജു .സനൽ എന്നിവർക്കും നിലവിലെ ട്രസ്റ്റിമാരായ ബ്രൂസ്‌ലി,സെബാസ്റ്റിയൻ എന്നിവർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഷൈമോൻ തോട്ടുങ്കൽ
ലിവർപൂൾ: ലിവർപൂൾ സമാധാന രാജ്ഞിയുടെ ഇടവകയിലെ വിമൻസ് ഫോറത്തിൻ്റെ പ്രവർത്തന വർഷ ഉദ്ഘാടനം സാഘോഷം നടന്നു. രൂപതാ വിമൻസ് ഫോറം കമ്മീഷൻ ചെയർപേഴ്സൻ റവ. സി. കുസുമം എസ് എച്ച് മുഖ്യാഥിതിയായിരുന്നു. ഇടവക വികാരി ഫാ. ആൻഡ്രൂസ് ചെതലൻ അനുഗ്രഹ പ്രഭാഷണം നടത്തി. വിമൻസ് ഫോറം പ്രസിഡൻ്റ് ജെസ്സി റോയി അദ്ധ്യക്ഷത വഹിച്ചു.

ഇടവകയിലെ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഫിസിക്കൽ ഫിറ്റ്നസ്സിനെക്കുറിച്ച് സച്ചിൻ ജെയിംസ് ക്ലാസ്സ് നയിച്ചു. യു കെയിൽ എത്തിയിട്ടുള്ള ആരെയും നർമ്മം കലർത്തി ചിന്തിപ്പിക്കുന്ന സ്കിറ്റ് ഏവരുടെയും ശ്രദ്ധയാകർഷിച്ചു. സംഘടനാംഗമായ അനു തോമസ് രചനയും സംവിധാനവും നിർവ്വഹിച്ച് ജാൻസി ജോർജിൻ്റെ നേതൃത്വത്തിൽ സംഘടനാംഗങ്ങൾ തന്നെ അവതരിപ്പിച്ച സ്കിറ്റ് യു കെ ജീവിതത്തിൻ്റെ നേർകാഴ്ചയായിരുന്നു.

വിമൻസ് ഫോറം പ്രെസ്റ്റൻ റീജിയൻ പ്രസിഡൻ്റ് റെൻസി ഷാജു, യൂണിറ്റ് സെക്രട്ടറി സിസിലി രാജു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കമ്മിറ്റി അംഗങ്ങളായ ബെറ്റ്സി രാജു, മനുമോൾ മാത്യു, മേരിക്കുട്ടി സാലൻ, രാജി സന്തോഷ്, സ്മിത ജെറീഷ് എന്നിവർ നേതൃത്വം നൽകി. അംഗങ്ങൾ ഒരുമിച്ച് ആലപിച്ച വിമൻസ് ഫോറം ആൻഥത്തോടെ യോഗം അവസാനിച്ചു.








മാത്യൂ ചെമ്പുകണ്ടത്തില്‍
………………………………….
സീറോ മലബാര്‍ സഭയിലെ പിതാക്കന്മാര്‍ സംയുക്തമായി കൈക്കൊണ്ട കുര്‍ബാന ഏകീകരണമെന്ന തീരുമാനത്തോടു വിയോജിച്ചുകൊണ്ട് ഒരു വിഭാഗം വൈദികര്‍ തെരുവിലിറങ്ങി മുദ്രാവാക്യങ്ങള്‍ വിളിച്ച് റാലി നടത്തി തീവ്രമായി പ്രതികരിക്കുന്നതു കണ്ടു. തെരുവുകളില്‍ വിവിധ നിലകളിലുള്ള പ്രതിഷേധങ്ങളും സമരങ്ങളും കാണുന്ന സാമാന്യജനത്തിനും സാധാരണ വിശ്വാസികള്‍ക്കും വൈദികരുടെ പ്രതിഷേധപ്രകടനങ്ങളില്‍ പ്രത്യേകിച്ച് ഒന്നും തോന്നുകയില്ല. എന്നാല്‍ പൗരോഹിത്യത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചു തിരുവചനത്തിന്റെയും സഭയുടെ പഠിപ്പിക്കലുകളുടെയും അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഇന്ന് ചില വൈദികരെ ബാധിച്ചിരിക്കുന്ന ‘റിബല്‍ പ്രീസ്റ്റ് സിന്‍ഡ്രം’ (rebel priest ്യെിdrome) വളരെ ഗൗരവമേറിയ സ്ഥിതിവിശേഷമാണെന്നു നിസ്സംശയം പറയാന്‍ സാധിക്കും.
‘തിരുപ്പട്ട സ്വീകരണംവഴി നിത്യപുരോഹിതനായ ക്രിസ്തുവിന്റെ പുരോഹിതരൂപം കൈക്കൊള്ളുന്നവരാണ് വൈദികര്‍’ എന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖയില്‍ ‘വൈദികരുടെ ജീവിതം’ എന്ന വിഷയത്തിന്റെ ആമുഖത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തില്‍ (CCC 1548) പറയുന്നു:
‘തന്റെ ശരീരത്തിന്റെ ശിരസ്സും അജഗണത്തിന്റെ ഇടയനും വീണ്ടെടുപ്പു ബലിയുടെ മഹാപുരോഹിതനും സത്യത്തിന്റെ പ്രബോധകനും എന്ന നിലയില്‍ ക്രിസ്തുതന്നെയാണ് തിരുപ്പട്ടം സ്വീകരിച്ച ശുശ്രൂഷകന്റെ സഭാശുശ്രൂഷയിലൂടെ തന്റെ സഭയില്‍ സന്നിഹിതനാകുന്നത്. തിരുപ്പട്ട കൂദാശയുടെ ശക്തിയാല്‍ പുരോഹിതന്‍ ശിരസ്സായ ക്രിസ്തുവിന്റെ വ്യക്തിത്വത്തില്‍ (Persona Christi Capitis) പ്രവര്‍ത്തിക്കുന്നു’
ശുശ്രൂഷാ പൗരോഹിത്യത്തെക്കുറിച്ച് വി. തോമസ് അക്വിനാസിന്റെ ഒരു പ്രസ്താവന ഇപ്രകാരമാണ് ‘യേശുക്രിസ്തു എന്ന അതേ പുരോഹിതനിലെ വിശുദ്ധ വ്യക്തിയെയാണ് അവിടുത്തെ ശുശ്രൂഷകര്‍ യഥാര്‍ത്ഥത്തില്‍ സംവഹിക്കുന്നത്. ക്രിസ്തുവാണ് പൗരോഹിത്യത്തിന്റെ മുഴുവന്‍ ഉറവിടവും. പഴയനിയമത്തിലെ പുരോഹിതന്‍ ക്രിസ്തുവിന്റെ പ്രതിരൂപമായിരുന്നു, പുതിയനിയമത്തിലെ പുരോഹിതന്‍ ക്രിസ്തുവിനു പകരം നിന്ന് പ്രവര്‍ത്തിക്കുന്നു’
നിത്യപുരോഹിതനായ ക്രിസ്തുവിന്റെ പുരോഹിതരൂപമാണ് ഓരോ വൈദികനും പ്രതിനിധാനം ചെയ്യുന്നത് എന്നു പറയുമ്പോള്‍, ക്രിസ്തു എപ്രകാരമാണ് തന്റെ പൗരോഹിത്യ ശുശ്രൂഷ നിര്‍വ്വഹിച്ചത് എന്ന വസ്തുത മനസ്സിലാക്കേണ്ടതുണ്ട്. ഇതെക്കുറിച്ച് വിശുദ്ധഗ്രന്ഥം പറയുന്ന രണ്ട് സന്ദര്‍ഭങ്ങള്‍ പരിശോധിക്കാം.
ഒന്നാമതായി, മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരമുള്ള അതുല്യനായ മഹാപുരോഹിതനാണ് യേശുക്രിസ്തു. അവിടുന്ന് ‘പരിശുദ്ധനും നിഷ്‌കളങ്കനും കുറ്റമറ്റവനുമാണ്’ (ഹെബ്രായര്‍ 7:26) എന്നു തിരുവചനത്തില്‍ വായിക്കുന്നത്. ക്രിസ്തുവിന്റെ മഹാപൗരോഹിത്യത്തെ പരാമര്‍ശിക്കിന്നിടത്ത് അവിടുത്തെ പൗരോഹിത്യത്തിലെ അതിശ്രേഷ്ഠ സ്വഭാവ ഗുണം വിവരിക്കുന്നത് ഇപ്രകാരമാണ്. ‘പുത്രനായിരുന്നിട്ടും, തന്റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു'(ഹെബ്രാ.5:8).
മാനവരക്ഷയുടെ പൂര്‍ത്തീകരണത്തിനായി ഈശോമശിഹാ സഹനത്തിന്റെ മാര്‍ഗ്ഗം തെരഞ്ഞെടുത്തതിലൂടെ അവിടുന്നു പിതാവിനോടുള്ള തന്റെ സമ്പൂര്‍ണ്ണ അനുസരണമായിരുന്നു വെളിപ്പെടുത്തിയത്. അനുസരണത്തിന്റെ ആളത്വമായിരുന്നു യേശുക്രിസ്തു.
ക്രിസ്തുവിന്റെ പൗരോഹിത്യ ശുശ്രൂഷയുടെ ശ്രേഷ്ഠത ഫിലിപ്പിയ ലേഖനത്തിലും രേഖപ്പെടുത്തിയിരിക്കുന്നു ‘മരണംവരെ, അതേ, കുരിശുമരണംവരെ അവിടുന്ന് അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി’ (2:8). പുത്രനായിരിക്കുമ്പോഴും സഹനത്തിലും കുരിശുമരണത്തിലും അനുസരണവും താഴ്മയും അഭ്യസിച്ചവനായിരുന്നു ക്രിസ്തു. ക്രിസ്തുവിന്റെ പുനഃരുത്ഥാനത്തെപ്പോലും അവിടുത്തെ അനുസരണത്തിന്റെ അടിസ്ഥാനത്തില്‍ പരാമര്‍ശിച്ചുകൊണ്ട് ഫിലിപ്പിയ ലേഖനം വിവരിക്കുന്നു: ‘ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു’ (ഫിലി 2:9) ക്രിസ്തുവിന്റെ നിഷ്‌കന്മഷ ജീവിതത്തിന്റെയും താഴ്മനിറഞ്ഞ അനുസരണത്തിന്റെയും ഫലമായിരുന്നു മരിച്ചവരില്‍നിന്നുള്ള അവിടുത്തെ പുനഃരുത്ഥാനം എന്നാണ് വചനം അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നത്.
നിത്യപുരോഹിതനായ ക്രിസ്തുവിന്റെ പൗരോഹിത്യ ആളത്വത്തെയാണ് താന്‍ പ്രതിനിധാനം ചെയ്യുന്നതെന്ന ഉത്തമബോധ്യം ഒരു പുരോഹിതനിലുണ്ടെങ്കില്‍, പൗരോഹിത്യം അനുസരണത്തില്‍ അധിഷ്ഠിതമാണെന്ന മര്‍മ്മിക ബോധ്യമാണ് അടിസ്ഥാനപരമായി പുരോഹിതനില്‍ ഉണ്ടായിരിക്കേണ്ടത്. അനുസരണരാഹിത്യത്തില്‍ ശുശ്രൂഷാ പൗരോഹിത്യത്തിനു നിലനില്‍പ്പില്ല. യേശുക്രിസ്തുവിന്റെ പൗരോഹിത്യത്തിന്റെ അടിസ്ഥാനം അനുസരണമായിരുന്നെങ്കില്‍ ക്രിസ്തുവിന്റെ പുരോഹിതരൂപത്തെ പ്രതിനിധാനം ചെയ്യുന്നവരുടെയും പ്രഥമവും പ്രധാനവുമായ യോഗ്യത അനുസരണം തന്നെയാണ്.
പരസ്യശുശ്രൂഷാ കാലത്ത് യേശു തന്റെ ആഗമനോദ്ദേശ്യം വെളിപ്പെടുത്തി ഇപ്രകാരം പറഞ്ഞു: ഞാന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം പ്രവര്‍ത്തിക്കാനല്ല, എന്നെ അയച്ചവന്റെ ഇഷ്ടം നിറവേറ്റാനാണ് (യോഹ 6:38). നിത്യപുരോഹിതനായ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നവരിലും ഈ അറിവാണ് അടിസ്ഥാനപരമായി ഉണ്ടാകേണ്ടത്. ‘അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും ബഹുമതി സ്വയം ഏറ്റെടുക്കുകയല്ല’ (ഹെബ്രാ 5:4).
ഓരോ പുരോഹിതനും നിത്യപുരോഹിതനായ ക്രിസ്തുവിന്റെ നിഴലില്‍ ശ്രേഷ്ഠതയേറിയ പൗരോഹിത്യ ശുശ്രൂഷയ്ക്കായി ദൈവത്താല്‍ വിളിക്കപ്പെട്ടിരിക്കുകയാണ്, അതിനാല്‍ തന്റെ വിളി മനുഷ്യാതീതവും ദൗത്യം മഹത്വമേറിയതുമാണെന്ന് ഓരോ വൈദികനും തിരിച്ചറിയണം. ഈ തിരിച്ചറിവാണ് എല്ലാവിധ വിമതപ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കാന്‍ ഒരു വൈദികനെ പ്രേരിപ്പിക്കേണ്ടത്.
മദ്ബഹായില്‍ ബലിയര്‍പ്പണത്തിന് പ്രവേശിക്കുന്ന ഒരു പുരോഹിതനില്‍ നിറഞ്ഞിരിക്കേണ്ട ആന്തരികബോധം എത്രമേല്‍ തീവ്രമായിരിക്കണം എന്നതിന്റെ നേര്‍സാക്ഷ്യം ഓര്‍ത്തഡോക്‌സ് സഭയുടെ വിശുദ്ധ കുര്‍ബാനയില്‍ വിവരിക്കുന്നുണ്ട്. അനാഫൂറായ്ക്ക് മുമ്പുള്ള പ്രിമിയോന്‍ സെദറായില്‍ പുരോഹിതന്‍ തനിക്കുവേണ്ടിയും തന്റെ ജനത്തിനുവേണ്ടിയും ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു:
‘കണ്ടാലും, അഗ്‌നിമയമായ ഈ സ്ഥലത്ത് അഗ്‌നിജ്വാലയുടെ സിംഹാസനത്തിന് മുമ്പാകെ ഞാന്‍ നിന്ന്, നിന്റെ ജനത്തിന് പാപപരിഹാരവും നിന്റെ സകല സൃഷ്ടിക്കും മോചനവും യാചിക്കുന്നു. കര്‍ത്താവേ മാലാഖാമാര്‍പോലും സൂക്ഷിച്ചു നോക്കുവാന്‍ വാഞ്ജിക്കുന്നതായ ഈ പരിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കുവാന്‍ നിന്റെ കരുണമൂലം എന്നെ യോഗ്യനാക്കിത്തീര്‍ത്തിട്ടുള്ള കൃപയാലും കരുണയാലും നിന്റെ ജനത്തിന്റെ പാപങ്ങളെ നീ പരിഹരിക്കണമേ….’
തുടര്‍ന്ന് പുരോഹിതന്‍ വീണ്ടും പ്രാര്‍ത്ഥിക്കുന്നു:
‘ഞങ്ങളുടെ നാഥനായ കര്‍ത്താവേ ഞങ്ങളുടെ രക്ഷയ്ക്കുവേണ്ടി ഗോഗുല്‍ത്തായുടെ ഉന്നതങ്ങളില്‍ നീ ബലിയായിത്തീര്‍ന്നു. പരിശുദ്ധ മദ്ബഹായില്‍ ബലിയര്‍പ്പിക്കുവാന്‍ മണ്മയരെ നീ ഭരമേല്‍പ്പിച്ചു. മണ്ണില്‍നിന്നുള്ള മണ്‍കട്ട ഞാനായിരിക്കെ, നിന്റെ ദൈവിക രഹസ്യങ്ങളുടെ സാന്നിധ്യം അത് വസിക്കുന്നിയിടത്തേക്ക് പ്രവേശിക്കുവാന്‍ നിന്റെ കരുണമൂലം എന്നെ യോഗ്യനാക്കിത്തീര്‍ത്തിട്ടുള്ള കൃപയാലും കരുണയാലും നിന്റെ ജനത്തിന്റെ പാപങ്ങളെ നീ പരിഹരിക്കണമെ. നിന്നെ സ്തുതിക്കുന്ന ക്രോവേന്മാരുടെയും നിനക്ക് കാദീശ് പാടുന്ന സ്രോപ്പേന്മാരുടെയും കൂട്ടത്തില്‍ എന്നെ ചേര്‍ക്കുകയും ചെയ്തതിനായി ദൈവമേ നിന്നെ ഞാന്‍ സ്തുതിക്കുന്നു’
മദ്ബഹായില്‍ വിഭജിക്കപ്പെടുന്ന ദൈവപുത്രന്റെ ശരീരരക്തങ്ങളുടെ മഹനീയതയുടെ നിഴലിലാണ് ഓരോ പുരോഹിതനും ദിനംപ്രതി ശുശ്രൂഷ ചെയ്യുന്നത്. വിശുദ്ധസ്ഥലമായ മദ്ബഹായില്‍ നിന്നുകൊണ്ട്, അവ പരികര്‍മ്മം ചെയ്യുന്ന പുരോഹിതന്റെ ശ്രേഷ്ഠതയെ പ്രകീര്‍ത്തിക്കുന്ന ഒരു വിശുദ്ധകാവ്യം ഓര്‍ത്തഡോക്‌സ് ആരാധനക്രമത്തിലുണ്ട്.
‘അഗ്‌നിമയന്മാര്‍ ആരേ നോക്കി വിറച്ചീടുന്നു,
അവനേ മേശയിലപ്പം വീഞ്ഞായ് നീ കാണുന്നു
ആരേ മിന്നലുടുത്തവര്‍ നോക്കുകിലെരിയുന്നൂടനെ
അവനേ മണ്മയര്‍ ഭക്ഷിച്ചുമുഖം തെളിയുന്നേറ്റം’
തിരുപ്പട്ട കൂദാശയില്‍ നല്‍കപ്പെടുന്ന അഭിഷേകത്തിന്റെ ശക്തിയാല്‍ ശിരസ്സായ ക്രിസ്തുവിന്റെ വ്യക്തിത്വത്തില്‍ നിന്നുകൊണ്ട് അപ്പവീഞ്ഞുകളെ പെസഹാദിനത്തിന്റെ ഓര്‍മ്മയില്‍ വിഭജിക്കുയും കാല്‍വരിയാഗത്തിന്റെ പശ്ചാത്തലത്തില്‍ അര്‍പ്പിക്കുകയും ചെയ്യുന്നതിന് ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ശ്രേഷ്ഠ വ്യക്തിത്വമാണ് ഓരോ വൈദികനും. അഗ്‌നിമയന്മാരും പ്രകാശധാരികളുമായ സ്വര്‍ഗ്ഗീയ സൈന്യങ്ങള്‍ ഭയഭക്തിയോടെ നോക്കിക്കാണുന്നവനെയാണ് ആദാമ്യസന്തതിയില്‍ നിന്നും കടന്നുവന്ന ഒരു പുരോഹിതന് മദ്ബഹായില്‍ പ്രതിനിധാനം ചെയ്യാന്‍ അവസരം ലഭിച്ചിരിക്കുന്നത്!
അനുസരണത്തിന്റെയും വിനയത്തിന്റെയും ആളത്വമായ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുകയും അവന്റെ പരിശുദ്ധ ശരീരരക്തങ്ങളെ കൈകളിലേന്തുകയും ചെയ്യുന്നവര്‍ മദ്ബഹായ്ക്ക വെളിയിലിറങ്ങി സംഘര്‍ഷം സൃഷ്ടിക്കുന്നതിനെ ഒരുവിധത്തിലും ദൈവവചനത്തിന്റെയും സഭയുടെ പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ ന്യായീകരിക്കാന്‍ സാധിക്കില്ല. ക്രിസ്തുവിന്റെ മഹത്വം അനുസരണമായിരുന്നുവെങ്കില്‍ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നവരിലും ഈ അനുസരണവും താഴ്മയും ഉണ്ടാകണം. റോമാ ലേഖനത്തിലൂടെ ദൈവാത്മാവ് സഭയിലേ ഓരോ അംഗത്തോടും പറയുന്നു ‘ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമാണ്. തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്. ധിക്കരിക്കുന്നവന്‍ തങ്ങള്‍ക്കുതന്നെ ശിക്ഷാവിധി വരുത്തിവയ്ക്കും’
(റോമാ 13: 12)
ദൈവവചനത്തിന്റെയും സഭയുടെ പഠിപ്പിക്കലുകളുടെയും അടിസ്ഥാനത്തില്‍ പറയട്ടെ, rebel priest എന്നു വിളിക്കപ്പെടുന്നത് ഒരു ബഹുമതിയല്ല, അത് പൈശാചികമായ ഒരവസ്ഥയാണ്. നിത്യപുരോഹിതനായ ക്രിസ്തുവിനെ പ്രതിനിധനം ചെയ്യുന്ന വ്യക്തിക്ക് ‘റിബല്‍ പ്രീസ്റ്റ്’ ആകാന്‍ കഴിയില്ല. അറിവില്ലായ്മ മൂലം റിബല്‍ പ്രീസ്റ്റ് സ്വാധീനത്തില്‍ ഉള്‍പ്പെട്ടവര്‍ മാനസാന്തരപ്പെട്ട്, പാപങ്ങള്‍ ഏറ്റുപറഞ്ഞ് തങ്ങളെ ഈ ശുശ്രൂഷയിലേക്ക് വിളിച്ച ദൈവത്തോടു രമ്യതപ്പെടുക.
ഓര്‍മിക്കുക, നിങ്ങള്‍ റിബലുകളാകുന്നത് ഒരു മാനുഷിക വ്യവസ്ഥിതിയോടുമല്ല, ദൈവത്തോടും ദൈവിക വ്യവസ്ഥിതിയോടുമാണ്.
മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും മണ്ഡലകാല തീർത്ഥാടനം ഈ മാസം 27 (27/11/21) ശനിയാഴ്ച രാധാകൃഷ്ണ മന്ദിർ വിതിംഗ്ടൻ നിന്നും കെട്ട് നിറച്ച് ബർമിംഹാം അയ്യപ്പ ക്ഷേത്രത്തിലേക്ക് (ബാലാജി) പോകുകയാണ് . കലിയുഗ വരദനെ കാണാനുള്ള ഈ അസുലഭ നിമിഷത്തിനെകുറിച്ച് കൂടുതൽ അറിയാനും , പങ്കെടുക്കാനും ആഗ്രഹിക്കുന്നവർ താഴെ കൊടുക്കുന്ന നമ്പരുകളിൽ ബന്ധപ്പെടുക .
ഹരികുമാർ : 0743344590
ചന്ദ്രശേഖർ: 07865563926
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ സെമി ഫൈനൽ മത്സരങ്ങൾ ഈ ശനിയാഴ്ച ആരംഭിക്കുകയാണ്. ആദ്യ റൗണ്ട് മത്സരങ്ങൾ സമാപിച്ചപ്പോൾ ഏറ്റവും കൂടുതൽ മാർക്കുകൾ നേടി മുൻനിരയിലെത്തിയത് പതിനൊന്നുപേർ.
ആദ്യ റൗണ്ട് മത്സരങ്ങൾ സമാപിച്ചപ്പോൾ എട്ടുമുതൽ പത്തുവരെയുള്ള പ്രായക്കാരിലും മൂന്നുകുട്ടികൾ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയപ്പോൾ പതിനൊന്നുമുതൽ പതിമൂന്നു വയസ്സുവരെയുള്ള എയ്ജ് ഗ്രൂപ്പിൽ രണ്ടുകുട്ടികൾ മുൻ നിരയിലെത്തി.
പതിനാലുമുതൽ പതിനേഴുവരെയുള്ള ഗ്രൂപ്പിൽ ഒരു മത്സരാർത്ഥിയും മുതിർന്നവരുടെ ഗ്രൂപ്പിൽ അഞ്ച് മത്സരാത്ഥികളും മുൻ നിരയിലെത്തി. ആദ്യ റൗണ്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ഓരോ എയ്ജ് ഗ്രൂപ്പിൽ നിന്നുമുള്ള അമ്പതു ശതമാനം കുട്ടികളാണ് സെമി ഫൈനൽ മത്സരങ്ങളിലേക്ക് യോഗ്യത നേടിയത്.
മത്സരാർത്ഥികൾക്ക് അവരുടെ മത്സരഫലം ഇതിനോടകം അവരുടെ റജിസ്റ്റേർഡ് ഈമെയിലിൽ അറിയിച്ചിട്ടുണ്ട് . സെമി ഫൈനൽ മത്സരത്തിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടുന്ന അഞ്ച് മത്സരാർത്ഥികൾ ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടും. കൂടുതൽ വിവരങ്ങൾക്കായി ബൈബിൾ അപ്പോസ്റ്റലേറ്റ് വെബ്സൈറ്റ് സന്ദർശിക്കുക
http://smegbbiblekalotsavam.com/



ഇംഗ്ലണ്ടിന്റെ മധ്യപൂര്‍വ്വ ദേശമായ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ വര്‍ഷചാരണം 2020-21 ഔദ്യോഗിതമായ സമാപനത്തിനായി അണിഞ്ഞൊരുങ്ങുന്നു.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വി.കുര്‍ബ്ബാനയോടുകൂടി നവംബര്‍ 27ന്, ശനിയാഴ്ച (27/11/2021) രാവിലെ 11 മണിക്ക് സ്‌റ്റോക്ക് ഓണ്‍ ട്രെന്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ സമാപന പരിപാടികള്‍ക്ക് തുടക്കം കുറിക്കും. സ്റ്റോക്ക് ഓണ്‍ ട്രെന്റ് ഔര്‍ ലേഡി ഓഫ് പെര്‍പെച്ചുല്‍ ഹെല്‍പ് മിഷന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കുടുംബകൂട്ടായ്മ കമ്മീഷന്‍ അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ 8 റീജിയണുകളിലായി വ്യാപിച്ചു കിടക്കുന്ന ആയിരത്തിലധികം വരുന്ന കുടുംബ കൂട്ടായ്മകളെ ഊര്‍ജസ്വലമാക്കി സഭാമക്കളുടെ വിശ്വാസജീവിതം കൂടുതല്‍ കരുത്തുറ്റതാക്കിമാറ്റുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ആണ് കുടുംബകൂട്ടായ്മ വര്‍ഷാചരണം നടത്തപ്പെട്ടത്.
രൂപതയുടെ കര്‍മ്മ പദ്ധതിയായ ‘ലിവിങ് സ്റ്റോണ്‍’ ലെ നാലാമത്തെ വര്‍ഷമായ കുടുംബ കൂട്ടായ്മ വര്‍ഷം മികവുറ്റതാക്കി മാറ്റുവാന്‍ കഴിഞ്ഞതിലുള്ള ചാരിഥാര്‍ത്ഥ്യത്തിലാണ് കുടുംബകൂട്ടായ്മ കമ്മീഷന്‍ താഴെ പറയുന്ന വ്യക്തികളെ ഉള്‍ക്കൊണ്ടിരുന്നു രൂപതാ കുടുംബ കൂട്ടായ്മ കമ്മീഷന്‍. രക്ഷാധികാരി : മാര്‍ ജോസഫ് സ്രാമ്പിക്കല്‍, സിന്‍ചേലൂസ് -ഇന്‍-ചാര്‍ജ്ജ്: റെവ.ഫാ. ജോര്‍ജ്ജ് തോമസ് ചേലയ്ക്കല്‍, ചെയര്‍മാന്‍: റെവ. ഫാ. ഹാന്‍ഡ് പുതിയകുളങ്ങര, കോര്‍ഡിനേറ്റര്‍: ഷാജി തോമസ്(നോര്‍ച്ച്) സെക്രട്ടറി: റെനി സിജു തോമസ് (എയില്‍സ്‌ഫോഡ്), പി.ആര്‍.ഒ വിനോദ് തോമസ്(ലെസ്റ്റര്‍) ആഡ് ഹോക്ക് പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധി: ഡീക്കന്‍ അനില്‍ ലൂക്കോസ്. മറ്റ് അംഗങ്ങള്‍;
1. ഫിലിപ്പ് കണ്ടൊത്ത്(ബ്രിസ്റ്റോള്‍- കാര്‍ഡിഫ്)
2. ജിനോ ജോസ് ജെയിംസ് (കേംബ്രിഡ്ജ്), 3. ക്രിസ്റ്റി സെബാസ്റ്റ്യന്‍(കവന്‍ട്രി),
4.ജെയിംസ് മാത്യു (ഗ്ലാസ്‌ഗോ)
5. തോമസ് ആന്റണി(ലണ്ടന്‍)
6. കെ.എം ചെറിയാന്‍ (മാഞ്ചസ്റ്റര്‍)
7. ജിതിന്‍ ജോണ്‍(സൗത്താംപ്റ്റണ്‍)
8. ആന്റണി മടുക്കകുഴി (പ്രെസ്റ്റണ്‍)
മേല്‍പറഞ്ഞ ഏവരെയും ശുശ്രൂഷാ മനോഭാവവും സേവന തത്പരതയുമാണ് കുടുംബകൂട്ടായ്മ വര്‍ഷാചരണം ഫലദായകമാകുവാന്‍ കാരണമായത്.
ശനിയാഴ്ചയിലെ കാര്യപരിപാടികള്‍
11.00 വി.കുര്‍ബ്ബാന: അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കര്‍മികത്വത്തില്‍. 13.00 മുതല്‍ 14.00 വരെ: ഉച്ച ഭക്ഷണം.
തുടര്‍ന്ന് സമാപന സമ്മേളനം:
14.00 പ്രാര്‍ത്ഥനാ ഗാനം/ വാദ്യോപകരണ സംഗീതം:സ്റ്റോക്ക് ഓണ്‍ ട്രെന്റ് ഔര്‍ ലേഡി ഓഫ് പെര്‍പെച്ചുല്‍ മിഷന്‍. 14.05 സ്വാഗതം: റെവ. ഫാ.ഹാന്‍സ് പുതിയകുളങ്ങര ചെയര്‍മാന്‍ കുടുംബ ക്കൂട്ടായ്മ കമ്മീഷന്‍.
14.15 റിപ്പോര്‍ട്ട് അവതരണം:
ശ്രീമതി. റെനി സിജു തോമസ്, സെക്രട്ടറി, കുടുംബക്കൂട്ടായ്മ കമ്മീഷന്‍. 14.25 ഉദ്ഘാടനം: രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, രക്ഷാധികാരി, കുടുംബക്കൂട്ടായ്മകമ്മീഷന്‍.
14.40 പ്രഭാഷണം: റെവ.ഫാ.ടോമി എടാട്ട്, ചെയര്‍മാന്‍ മീഡിയ കമ്മീഷന്‍.
15.10 സംഘഗാനം: സെന്റ് അല്‍ഫോണ്‍സാ മിഷന്‍ ലെസ്റ്റര്‍. 15.15 പ്രഭാഷണം: റെവ.സി ആന്‍മരിയ (എസ്.എച്ച്), ചെയര്‍പേഴ്‌സണ്‍ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍.
15.45 ആശംസകള്‍: റെവ മോണ്‍. ജോര്‍ജ്ജ് തോമസ് ചെലേയ്ക്കല്‍, സിന്‍ചേലൂസ് ഇന്‍ ചാര്‍ജ്, കുടുംബക്കൂട്ടായ്മ കമ്മീഷന്‍.
15.55 ആശംസകള്‍: റെവ .ഫാ ജോര്‍ജ്ജ് എട്ടുപറ, ഡയറക്ടര്‍, സ്റ്റോക്ക് ഓണ്‍ട്രെന്റ് ഔര്‍ ലേഡി ഓഫ് പെര്‍പെച്ചുല്‍ മിഷന്‍.
16.05 ഇടവകാ വര്‍ഷം 2021-22 ഉദ്ഘാടനം: രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍.
16.10 കൃതഞത: ശ്രീ. ഷാജി തോമസ്, കോര്‍ഡിനേറ്റര്‍ കുടുംബക്കൂട്ടായ്മ കമ്മീഷന്‍.
16.20 സമാപന അശ്ലീര്‍വാദം: രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍.
എല്ലാ മിഷന്‍/ പ്രൊപ്പോസ്ഡ് മിഷന്‍/ മാല്ല് ലെന്റര്‍ നിന്നുമുള്ള കുടുംബക്കൂട്ടായ്മ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഏകദേശം 500ഓളം പേരുടെ സാന്നിധ്യം സമാപന സമ്മേളനത്തില്‍ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നവംബർ 20 ന് നാളെ നടക്കും. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് ,രജനി മനോജ് എന്നിവർക്കൊപ്പം ജെസ്സി ബിജു വചന ശുശ്രൂഷ നയിക്കും .
യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ . വൈകിട്ട് 6.30 മുതൽ സൂമിൽ ഒരോരുത്തർക്കും പ്രത്യേകം പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
ഓൺലൈനിൽ സൂം പ്ലാറ്റ്‌ഫോം വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്.
താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും , സ്പിരിച്ച്വൽ ഷെയറിങ്ങും സാധ്യമാകുന്നതാണ്.
https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N
മാസത്തിലെ എല്ലാ മൂന്നാമത്തെ ശനിയാഴ്ചയും
സൂം വഴി
https://us02web.zoom.us/j/86516796292
വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ;
യുകെ & അയർലൻഡ് 7pm to 8.30pm.
യൂറോപ്പ് : 8pm to 9.30pm
സൗത്ത് ആഫ്രിക്ക : 9pm to 10.30pm
ഇസ്രായേൽ : 9pm to 10.30pm
സൗദി : 10pm to 11.30pm.
ഇന്ത്യ 12.30 am to 2am
Please note timings in your country.
This Saturday 20th November.
UK time 7pm
Europe : 8pm
South Africa: 9pm
Israel : 9pm
Saudi / Kuwait : 10pm
India 12.30 midnight
Sydney: 6am
New York: 2pm
Oman/UAE 11pm
https://chat.whatsapp.com/LAz7btPew9WAAbbQqR53Ut
ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am.
നൈജീരിയ : 8pm to 9.30pm.
അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm
എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .
ന്യൂസ് ഡെസ്ക് മലയാളം യുകെ
നഗരത്തിൽ ഐ.ടി. കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവായ മകനെ സ്വന്തം അമ്മ ദിവസം രണ്ടും മൂന്നും തവണ ഫോണിൽ വിളിക്കാറുണ്ട്. എന്തിനാണെന്ന് നിങ്ങൾ ചോദിച്ചേക്കാം? അവൻ രാവിലെ കാപ്പി കുടിച്ചോ ഉച്ചയ്ക്ക് ചോറുണ്ടോ രാത്രി അത്താഴം കഴിച്ചോ എന്നും മറ്റും ചോദിക്കുവാൻ വേണ്ടി! ഇതിനെ ഒരു സ്നേഹപ്രകടനം ആയി കരുതുന്നതിൽ തെറ്റില്ലായിരിക്കാം. എന്നിരുന്നാലും ഇതിന്റെ പുറകിൽ മറ്റൊരു മന:ശ്ശാസ്ത്രം പ്രവർത്തിക്കുന്നുണ്ട്. വാസ്തവത്തിൽ ഇങ്ങനെ ഒരു സ്നേഹ പ്രകടനത്തിന്റെ ആവശ്യമുണ്ടോ? എന്റെ ബന്ധത്തിൽ ഒരു പുരോഹിതൻ ഉണ്ടായിരുന്നു*. അദ്ദേഹം ഫാമിലി തെറാപ്പിയും മറ്റും ചെയ്യുന്ന പ്രഗത്ഭനായ ഒരു മന:ശ്ശാസ്ത്രജ്ഞനായിരുന്നു. ഒരിക്കൽ അദ്ദേഹം ഒരു കുടുംബത്തിൻറെ പ്രശ്നം പഠിക്കുവാൻ ഇടയായി. അവിടെ ഒരു ചെറുപ്പക്കാരന്റെ അമ്മ ഇങ്ങനെ പറയുകയുണ്ടായി-” ഞാൻ അവനെ വെളുപ്പിനെ വിളിച്ച് എഴുന്നേൽപ്പിക്കാറുണ്ട്; അവൻ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് ഞാൻ ഉറപ്പുവരുത്തും; രാത്രിയിൽ അവൻ ഉറങ്ങിയ ശേഷമേ ഞാൻ ഉറങ്ങാറുള്ളു. അമ്മ എന്ന നിലയിൽ ഇതൊക്കെ ചെയ്യേണ്ടത് എന്റെ കടമയല്ലേ?” അദ്ദേഹം മറുപടി പറഞ്ഞു “പോരാ അല്പം മുലപ്പാൽ കൂടി കൊടുക്കണം”
വാസ്തവത്തിൽ ഇത്തരം സ്നേഹപ്രകടനങ്ങൾ മക്കൾക്ക് ആവശ്യമില്ല. അവർക്ക് അത് ഒരു തലവേദന ആവാനേ വഴിയുള്ളൂ. എന്നിട്ടും എന്തിനാണ് മാതാപിതാക്കൾ ഇപ്രകാരം ചെയ്യുന്നത്? ഈ മാതാപിതാക്കൾക്ക് മറ്റ് പണിയൊന്നുമില്ലേ? കുട്ടികളെ അവരുടെ പാട്ടിന് വിടുന്നതിന് മാതാപിതാക്കൾക്ക് എന്തുകൊണ്ട് കഴിയുന്നില്ല? മുതിർന്നവരെ മുലയൂട്ടുന്ന പ്രക്രിയ രണ്ടു കൂട്ടരെയും ദുഷിപ്പിക്കുകയല്ലേ ചെയ്യുകയുള്ളൂ ? മുമ്പു സൂചിപ്പിച്ചത് പോലെ ഇതിന്റെ പുറകിൽ ഒരു മന:ശ്ശാസ്ത്രം കിടപ്പുണ്ട്. മാതാപിതാക്കളുടെ ഇത്തരം സ്നേഹപ്രകടനങ്ങൾ ഒരു തരം കുറ്റബോധത്തിൽ നിന്ന് ഉണ്ടാകുന്നത്. എല്ലാ മാതാപിതാക്കളുടെയും ഉള്ളിൽ ഒരുതരം കുറ്റബോധം ഉറങ്ങിക്കിടക്കുന്നു(Parent’s Guilt Complex). അതിനെക്കുറിച്ച് അവർക്ക് ബോധമില്ല. എങ്കിലും അത് അവരിൽ പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നു. തങ്ങളുടെ കുട്ടികളെ ചെറുപ്രായത്തിൽതന്നെ, അധ്യാപകരുടെയും, മുതിർന്നവരുടെയും, സമൂഹത്തിന്റെ മൊത്തത്തിലും സഹായത്താൽ അടിച്ചമർത്തി അവരെ കഴകംകെട്ടവരാക്കി മാറ്റിയത് തങ്ങൾ തന്നെയാണെന്ന കുറ്റബോധം മാതാപിതാക്കളുടെ ഉള്ളിൽ ഉറങ്ങിക്കിടപ്പുണ്ട്.
വാസ്തവത്തിൽ എന്താണ് നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്? കുട്ടികൾ കഴകം കെട്ടവരായി കാണപ്പെടുന്നു. വാസ്തവത്തിൽ അവർ കഴകം കെട്ടവരാണോ? ഒരിക്കലുമല്ല !സമൂഹം അവരെ കഴകം കെട്ടവരാക്കി മാറ്റുന്നു! ചെറുപ്രായം തൊട്ടേയുള്ള ശക്തമായ അടിച്ചമർത്തലിൽ അവർ കഴകംകെട്ടവരായി മാറുന്നു. അവിടം തൊട്ട് പ്രശ്നങ്ങൾ ആരംഭിക്കുകയാണ്. അവരുടെ കാര്യങ്ങൾ ആര് നോക്കും? സ്നേഹമാണെന്ന വ്യാജേന കുട്ടികൾക്കു മാതാപിതാക്കൾ കൊടുക്കുന്നത് മധുരത്തിൽ പൊതിഞ്ഞ പാഷാണമാണ്. അതവരെ കൂടുതൽ വഷളാക്കുകയും ദുഷിപ്പിക്കുകയുമേ ചെയ്യുകയുള്ളൂ. ഞാൻ ഒരു ചോദ്യം ചോദിച്ചു കൊള്ളട്ടെ. ചെറുപ്രായം തൊട്ടേ കുട്ടികളുടെ എല്ലാ കാര്യങ്ങളും കൃത്യമായി നോക്കിനടത്തുന്നത് മാതാപിതാക്കളും മുതിർന്നവരും അധ്യാപകരും മറ്റും ആണല്ലോ .എന്നിട്ടും കുട്ടികൾ വഷളാകുന്നതിന്റെ ഉത്തരവാദിത്വം മുതിർന്നവർ എന്തുകൊണ്ട് ഏറ്റെടുക്കുന്നില്ല? വാസ്തവത്തിൽ അവരെ വഷളാക്കുന്നത് ഈ മേൽനോട്ടം തന്നെ ആണെന്നുള്ളത് മുതിർന്നവർ അറിയുന്നില്ല. കുട്ടികൾ മുതിർന്നവരിൽ നിന്ന്- മാതാപിതാക്കളിൽനിന്ന് പോലും- സ്നേഹം ഒന്നും ആവശ്യപ്പെടുന്നില്ല. അവർ ഒരു കാര്യമേ ആവശ്യപ്പെടുന്നുള്ളൂ- സ്വാതന്ത്ര്യം… അത് നാം അവർക്ക് കൊടുക്കുന്നുമില്ല! എന്തുകൊണ്ട് നാം അവർക്ക് സ്വാതന്ത്ര്യം കൊടുക്കുന്നില്ല? കാരണം സ്വാതന്ത്ര്യം കൊടുത്താൽ അവർ നമ്മെ ഇട്ടേച്ചു പോകും എന്ന് നമുക്കറിയാം.
നാം അതിനെ ഭയപ്പെടുന്നു. പുറത്ത് പോയാൽ അവർക്ക് എന്തെങ്കിലും സംഭവിക്കുമോ? സമൂഹം ചീത്തയല്ലേ? അല്ലയോ മാന്യന്മാരെ.. സമൂഹം ചീത്തയാണെങ്കിൽ നിങ്ങൾ എന്തുകൊണ്ട് ആ സമൂഹത്തെ നന്നാക്കാൻ ശ്രമിക്കുന്നില്ല. അതിന് പകരം കുട്ടികളെ നന്നാക്കാൻ വേണ്ടി കച്ചകെട്ടി ഇറങ്ങുവാൻ നിങ്ങൾക്ക് ലജ്ജയില്ലേ ? സമൂഹത്തിന്റെ തെറ്റുകളുടെ ഭാരം ചുമക്കേണ്ടത് പാവം കുട്ടികൾ ആണോ? നിങ്ങൾ എന്താണ് കരുതുന്നത് ? നിങ്ങളുടെ വീരശൂര പരാക്രമങ്ങൾ പാവം കുട്ടികളുടെയടുത്തല്ല കാണിക്കേണ്ടത്. സമൂഹത്തിൽ നിങ്ങളുടെ സമപ്രായക്കാരെ നന്നാക്കുവാൻ ഇറങ്ങിത്തിരിക്കുവിൻ. അപ്പോൾ കുട്ടികൾ താനെ നന്നായിക്കൊള്ളും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.