മാഞ്ചസ്റ്റര്‍: കത്തോലിക്കാ നവ സുവിശേഷവത്ക്കരണ രംഗത്ത് ചരിത്രം കുറിക്കാന്‍ യൂറോപ്പ് ഒരുങ്ങുന്നു. പുതുതലമുറയുടെ അഭിരുചിയെ യഥാര്‍ത്ഥ ക്രിസ്തീയ ജീവിതത്തിനനുസൃതമാകുംവിധം വഴിതിരിച്ചുവിട്ടുകൊണ്ട് യുവത്വത്തിന്റെ വിശ്വാസ പ്രഖ്യാപനം ലോകത്തിനുകാണിച്ചുകൊടുക്കുന്ന എബ്ലേസ് 2018 ഇത്തവണ ആത്മാഭിഷേകത്തിന്റെ പുത്തന്‍ രൂപഭാവവുമായി ഏറെ പുതുമകളോടെ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് നയിക്കുന്ന എവൈക് മാഞ്ചെസ്റ്ററിനൊപ്പം മെയ് 5 ന് മാഞ്ചസ്റ്ററില്‍ നടക്കും.
പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക ഭക്തിയും വണക്കവും ഒരുമിക്കുന്ന മെയ് മാസത്തില്‍ അമ്മയുടെ വിമല ഹൃദയത്തിന് സമര്‍പ്പിച്ചുകൊണ്ട് നടക്കുന്ന എവൈക് മാഞ്ചസ്റ്റര്‍ ബൈബിള്‍ കണ്വെന്ഷന് റവ.ഫാ.സോജി ഓലിക്കല്‍ നയിക്കും.
രാവിലെ 9 മുതല്‍ ഉച്ചയ്ക്കുശേഷം 2വരെ നടക്കുന്ന കണ്‍വെന്‍ഷനിലേക്ക് പ്രവേശനം സൗജന്യമാണ്. വൈകിട്ട് 3.30 മുതല്‍ രാത്രി 7.30 വരെ നടക്കുന്ന എബ്ലേസ് 2018 ന് പ്രവേശനത്തിന് ഒരാള്‍ക്ക് 10 പൗണ്ട് എന്ന നിരക്കില്‍ പ്രത്യേക പാസ്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫാമിലി പാസ്സ് 30 പൗണ്ടാണ്.
ലൈവ് മ്യൂസിക്, സേക്രഡ് ഡ്രാമ, പ്രയ്സ് ആന്‍ഡ് വെര്‍ഷിപ്, ആത്മീയ പ്രചോദനമേകുന്നു ജീവിത സാക്ഷ്യങ്ങള്‍ എന്നിവയുള്‍ക്കൊള്ളുന്ന പ്രോഗ്രാം ആധുനിക ശബ്ദ, ദൃശ്യ സാങ്കേതിക സംവിധാനങ്ങളോടെ ഒരുക്കിക്കൊണ്ട് കുട്ടികള്‍ക്കും യുവതി യുവാക്കള്‍ക്കും ക്രിസ്തുവിനെ പകര്‍ന്നു നല്കാന് ഒരുങ്ങുകയാണ് ഫാ.സോജി ഓലിക്കലും അഭിഷേകാഗ്നി മിനിസ്ട്രീസും.
മെയ് 5ന് നടക്കുന്ന കണ്‍വെന്‍ഷനിലേക്കും എബ്ലേസിലേക്കും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് യേശുനാമത്തില്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. എബ്ലേസ് ടിക്കറ്റുകള്‍ക്കായി www.sehionuk.org എന്ന വെബ്സൈറ്റിലോ 07443 630066 എന്ന നമ്പറില്‍ രാജു ചെറിയാനെയോ ബന്ധപ്പെടാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ക്ലമന്‍സ് നീലങ്കാവില്‍ 07949 499454
രാജു ആന്റണി 07912 217960
വിലാസം
AUDACIOUS CHURCH
TRINITY WAY
SALFORD
MANCHESTER
M3 7 BD
ജോര്‍ജ് മാത്യൂ
മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപനും ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപൊലീത്തയുമായ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, ബെര്‍മിംഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ 22-04-18ന് ഞായറാഴ്ച വി. കുര്‍ബാന അര്‍പ്പിക്കുന്നു.
പ്രഭാത നമസ്കാരത്തിലും തുടര്‍ന്ന് നടക്കുന്ന വി. കുര്‍ബാനയിലും തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് സഹകാര്‍മ്മികനായിരിക്കും. പുതിയ വര്‍ഷത്തെ ഇടവക ഭരണസമിതി തിരുമേനിയുടെ സാന്നിധ്യത്തില്‍ ഭരണസാരഥ്യം ഏറ്റെടുക്കും.
ഇടവക മെത്രാപൊലീത്തയ്ക്ക് സമുചിതമായ സ്വീകരണം നല്കാന് ഇടവകാംഗങ്ങള്‍ രാവിലെ 9 മണിക്ക് പള്ളിിയില് എത്തിച്ചേരണമെന്ന് ഇടവക വികാരിയും മാനേജിംഗ് കമ്മിറ്റിയംഗങ്ങളും അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. മാത്യൂസ് കുര്യാക്കോസ്
ഇടവക വികാരി – 07832999325
പളളിയുടെ വിലാസം:
The Walker Memorial Hall,
Ampton Road
Birmingham
B 15 2 VJ
ജോര്‍ജ് മാത്യൂ
പി.ആര്.ഒ. സെന്റ് സ്റ്റീഫന്‍സ് ഐഒസി
ബെര്‍മിംഗ്ഹാം
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്.ഒ
ഡെര്‍ബി: ഈസ്റ്റ് മിഡ്ലാന്‍സിലെ പ്രധാന വി. കുര്‍ബാന കേന്ദ്രങ്ങളിലൊന്നായ ഡെര്‍ബി സെന്റ് തോമസ് കാത്തലിക് കമ്മ്യൂണിറ്റിയില്‍ ഗ്രേറ്റ് ബ്രിട്ടണ് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്നുമുതല്‍ മെത്രാനടുത്ത ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്നു. വരുന്ന അഞ്ചുദിവസങ്ങളിലായി എല്ലാ വീടുകളിലും വെഞ്ചിരിപ്പും സന്ദര്‍ശനവും നടത്തുന്ന മാര്‍ സ്രാമ്പിക്കല്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഡെര്‍ബി സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ച് വചനസന്ദേശനം നല്‍കും. സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തിലും മെത്രാനെ അനുഗമിക്കുന്നുണ്ട്.
അതേസമയം തങ്ങളുടെ ഇടയിലേക്ക് ആദ്യമായി കടന്നുവരുന്ന രൂപതാധ്യക്ഷനെ സ്വീകരിക്കാന്‍ ഡെര്‍ബി വിശ്വാസ സമൂഹം പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുങ്ങിക്കഴിഞ്ഞു. അഭിവന്ദ്യ പിതാവിനെ നേരില്‍ കാണാനും സംസാരിക്കാനും ആവേശത്തോടെ കാത്തിരിക്കുകയാണ് വിശ്വാസികള്‍. സീറോ മലബാര്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര് കമ്മിറ്റിയംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്സ്, മതധ്യാപകര്‍, വനിതാഫോറം അംഗങ്ങള്‍, വോളണ്ടിയേഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്.ഒ
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ വിവിധ റീജിയണുകളില്‍ വച്ച് വി. കുര്‍ബാനയെക്കുറിച്ചുള്ള പഠനക്ലാസുകള്‍ സംഘടിപ്പിക്കുന്നു. സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജിക്കല്‍ കമ്മീഷന് സെക്രട്ടറിയും വാടവാതുര് സെന്റ് തോമസ് അപ്പസ്തോലിക് മേജര്‍ സെമിനാരിയിലെ ലിറ്റര്‍ജി വിഭാഗം തലവനുമായ റവ. ഡോ. പോളി മണിയാട്ട് ആണ് ക്ലാസുകള്‍ നയിക്കുന്നത്.
കഴിഞ്ഞ നവംബറില്‍ നടന്ന പ്രഥമ ഗ്രേറ്റ് ബ്രിട്ടണ് രൂപതാ എപ്പാര്‍ക്കിയല്‍ സമ്മേളനത്തില്‍ റവ. ഡോ. പോളി മണിയാട്ട് സീറോ മലബാര്‍ വി. കുര്‍ബാനയുടെ ദൈവശാസ്ത്ര ആഴത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും പേപ്പര്‍ അവതരിപപ്പിച്ചിരുന്നു. വിശ്വാസികളുടെ ഇടയില്‍ നിന്നും അതിനു ലഭിച്ച മികച്ച പ്രതികരണത്തിന്റെ തുടര്‍ച്ചയായാണ് രൂപതയിലുടനീളമുള്ള സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ഇത്തരം പഠനക്ലാസുകള്‍ സംഘടിപ്പിക്കുന്നതെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. വി. കുര്‍ബാന അര്‍പ്പിക്കാനായി വിവിധ സ്ഥലങ്ങളില്‍ ഒരുമിച്ച് കൂടിയ ചെറിയ സമൂഹങ്ങള്‍ വളര്‍ന്നാണ് ഇന്നു നാം കാണുന്ന രൂപതയുടെ വളര്ച്ചയിലേയ്ക്കെത്തിയതെന്നും ആദിമ സഭയിലും വി. കുര്‍ബാനയെ കേന്ദ്രീകരിച്ചാണ് സഭാ സമൂഹങ്ങള്‍ വളര്‍ന്നു വന്നതെന്നും മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു.
സൗത്താംപ്ടണ്‍, മാഞ്ചസ്റ്റര്‍, ഗ്ലാസ്ഗോ, ലണ്ടന്‍, കേംബ്രിഡ്ജ്, ബ്രിസ്റ്റോള്‍ – കാര്‍ഡിഫ്, പ്രസ്റ്റണ്‍, കവന്‍ട്രി എന്നിവിടങ്ങളിലായി ഏപ്രില്‍ – മെയ് മാസങ്ങളില്‍ പന്ത്രണ്ട് ഇടങ്ങളിലായാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ റവ. ഫാ. രാജേഷ് ആനാത്തില്‍, റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍ പുരയില്‍, റവ. ഫാ. ജോസഫ് വെമ്പാടുംന്തറ, റവ. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍, റവ. ഫാ. ജോസഫ് പിണക്കാട്ട്, റവ. ഫാ. ജോസ് അന്ത്യാംുളം, റവ. എ ഫിലിപ്പ് പന്തമാക്കല്‍, റവ. ഫാ. സെബ്സ്റ്റ്യന്‍ ചാമക്കാല, റവ. ഫാ. പോള്‍ വെട്ടിക്കാട്ട്, റവ. ഫാ. മാത്യൂ ചൂരപ്പൊയ്കയില്‍, റവ. ഫാ. ഹാന്‍സ് പുതിയാകുളങ്ങര, റവ. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ പഠന ക്ലാസുകള്‍ക്കു നേതൃത്വം നല്‍കും.
വി. കുര്‍ബാനയെക്കുറിച്ച് ആഴത്തില്‍ മനസിലാക്കാന്‍ സഹായിക്കുന്ന ഈ പഠനക്ലാസില്‍ എല്ലാ വിശ്വാസികളും പ്രത്യേകിച്ച് കൈക്കാരന്മാര്, കമ്മിറ്റിയംഗങ്ങള്‍, വേദപാഠ അധ്യാപകര്‍, വിമെന്‍സ് ഫോറം അംഗങ്ങള്‍, അള്‍ത്താര ശുശ്രൂഷികള്‍ എന്നിവരും സംബന്ധിക്കണമെന്ന് മാര്‍ സ്രാമ്പിക്കല്‍ അഹ്വാനം ചെയ്തു. ക്ലാസുകള്‍ നടക്കുന്ന സ്ഥലവും സമയവും തീയതിയും അടങ്ങിയ ടൈം ടേബിള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.
റജി നന്തികാട്ട്
യുകെയിലെ ലണ്ടനിലെയും കെന്റിലെയും ക്നാനായക്കാരുടെ ചാപ്ലൈന്‍സി സെന്റ്. ജോസഫ്സ് ക്നാനായ ചാപ്ലൈന്‍സി വി. ഔസേഫിന്റെ തിരുന്നാള്‍ 2018 മെയ് 4, 5 തീയതികളില്‍ ഹോണ്‍ചര്‍ച്ചിലുള്ള സെന്റ്. ആല്‍ബന്‍സ് ചര്‍ച്ചില്‍ വെച്ച് ആഘോഷംപൂര്‍വം കൊണ്ടാടുന്നു. കോട്ടയത്തെ അതിരൂപത സഹായ മെത്രാന് അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ പ്രധാന കാര്‍മികത്വത്തിലും യുകെയിലെ എല്ലാ ക്നാനായ വൈദീകരുടെയും സഹകാര്മീകത്വത്തിലും സഘോഷം ആചരിക്കപ്പെടുന്ന തിരുക്കര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വം പങ്കെടുത്ത് വി. ഔസെഫ് പിതാവിന്റെ മദ്ധ്യസ്ഥം വഴി ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
2018 മെയ് 4 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് കൊടിയേറ്റോടുകൂടി തിരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും. അന്നേ ദിവസം ലദീഞ്ഞ്, വി. കുര്‍ബാന വി. ഔസെഫ് പിതാവിന്റെ നൊവേന ഇനീ തിരുക്കര്‍മ്മങ്ങളും ഉണ്ടായിരിക്കുന്നതാണ്. 2018 മെയ് 5 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് കോട്ടയം അതിരൂപത സഹായ മെത്രാന് അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന് സ്വീകരണം നല്കുന്നു. പ്രസുദേന്തി വാഴ്ച്ച, ലദീഞ്, രൂപം എഴുന്നള്ളിക്കല്‍ എന്നീ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് തിരുന്നാള്‍ സന്ദേശം നല്‍കും. ഉച്ചക്ക് 12:15ന് തിരുന്നാള്‍ പ്രദക്ഷിണം നടക്കും 1 മണിക്ക് ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ വി. കുര്‍ബാനയുടെ ആശിര്‍വാദം നല്‍കും അതിനുശേഷം സ്നേഹ വിരുന്നും ഉണ്ടായിരിക്കും.
ഉച്ച കഴിഞ്ഞു 2.30 മുതല്‍ നടക്കുന്ന കലാസായാഹ്നത്തില് വിവിധ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറും. തിരുന്നാള്‍ ദിവസം നേര്‍ച്ചക്കാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനും കഴുന്ന് എടുക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
തിരുന്നാള്‍ ആഘോഷത്തിന്റെ വിജയത്തിനായി ചാപ്ലൈന്‍ ഫാ. മാത്യു കുട്ടിയാങ്കല്‍, കണ്‍വീനര്‍ മാത്യു വില്ലൂത്തറ കൈക്കാരന്മാരായ ഫിലിപ്പ് വള്ളിനായില്‍, സജി ഉതുപ്പ് കൊപ്പഴയില്‍, ജോര്‍ജ്ജ് പാറ്റിയാല്‍, സിറില്‍ പടപുരയ്ക്കല്‍, ആല്‍ബി കുടുംബക്കുഴിയില്‍, സിജു മഠത്തിപ്പറമ്പില്‍ എന്നിവരടങ്ങിയ കമ്മറ്റി പ്രവര്‍ത്തിക്കുന്നു.
വിലാസം,
St. Alban`s Church
Langdale Gardens, Hornchurch
RM12 5LA
ബിനു ജോര്‍ജ്
മെയ്ഡ്സ്റ്റോണ്‍: കെന്റിലെ മെയ്ഡ്സ്റ്റോണ്‍ സീറോമലബാര്‍ കുര്‍ബാന സെന്ററില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താല്‍ അനുഗ്രഹീതമായ എയ്ല്‍സ്ഫോര്‍ഡ് പ്രയറിയില്‍ കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന തിരുന്നാളും പ്രദക്ഷിണവും കെന്റിലെ വിശ്വാസകൂട്ടായ്മയുടെ പ്രതീകമായി. ഉച്ചകഴിഞ്ഞു 2 .30 നു ആരംഭിച്ച ആഘോഷമായ തിരുന്നാള്‍ കുര്‍ബാനക്ക് പ്രശസ്ത വചനപ്രഘോഷകന് റവ.ഫാ. ടോമി എടാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. വിശുദ്ധസെബാസ്ത്യാനോസിന്റെ വിശ്വാസതീക്ഷ്ണത തലമുറകളിലേക്ക് കൈമാറുവാന്‍ ആഴമായ ആത്മീയാനുഭവത്തിലേക്ക് ഓരോരുത്തരും വളരണമെന്ന് തിരുന്നാള്‍ സന്ദേശത്തില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു.

തിരുനാള്‍ കുര്‍ബാനയ്ക്കു ശേഷം വിശുദ്ധന്റെ രൂപം വെഞ്ചരിപ്പും, നേര്‍ച്ച വെഞ്ചരിപ്പും നടന്നു. അതേത്തുടര്‍ന്ന് ജപമാലരാമത്തിലൂടെ നടന്ന വര്‍ണ്ണശബളമായ തിരുന്നാള്‍ പ്രദക്ഷിണത്തില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുകൊണ്ടു.

പ്രദക്ഷിണത്തെ തുടര്‍ന്ന് ലദീഞ്ഞും പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നടന്നു. യുദ്ധത്തിന്റെ നിഴലില്‍ ജീവിക്കുന്ന ജനതയ്ക്കുവേണ്ടിയും ലോകസമാധാനത്തിനുവേണ്ടിയും മെഴുകുതിരി കത്തിച്ചു നടത്തിയ സമാധാന പ്രാര്‍ത്ഥനയ്ക്ക് റവ.ഫാ. ഹാന്‍സ് പുതിയാകുളങ്ങര നേതൃത്വം നല്കി. വിശുദ്ധ സെബാസ്ത്യാനോസിനോടുള്ള വണക്കത്തിന്റെ സൂചകമായ കഴുന്ന് അര്‍പ്പിക്കുന്നതിനും നേര്ച്ചകാഴ്ചകള് സമര്‍പ്പിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നു. തിരുനാളില്‍ സംബന്ധിച്ചവര്‍ക്കെല്ലാം കൂട്ടായ്മയുടെ പ്രതീകമായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

വിശുദ്ധ സൈമണ്‍ സ്റ്റോക്ക് പിതാവിന് പരിശുദ്ധ കന്യാമറിയം പ്രത്യക്ഷപ്പെട്ട് ഉത്തരീയം നല്കിയ പുണ്യ ഭൂമിയായ എയ്ല്‍സ്ഫോര്‍ഡ് പ്രയറി യുകെയിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ തീര്ത്ഥാടനഭൂമിയും ആത്മീയവളര്‍ച്ചയുടെ സിരാകേന്ദ്രവുമാണ്. മെയ് 27 ഞായറാഴ്ച്ച ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ ഇവിടെ നടക്കുന്ന ‘എയ്ല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനത്തിന്റെ’ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
ജെഗി ജോസഫ്
മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ അക്സ്ബ്രിഡ്ജില്‍ ഫയര്‍ കോണ്‍ഫറന്‍സ് ധ്യാനം നടത്തപ്പെടുന്നു. പ്രശസ്ത വചന പ്രഘോഷകരായ ബഹുമാനപ്പെട്ട ടോമി ഇടാട്ട്, ബ്രദര്‍ സാബു അറുതൊട്ടി, ബ്രദര്‍ ഡൊമിനിക് പി.ഡി. എന്നിവര്‍ ധ്യാനത്തിന് നേതൃത്വം നല്‍കുന്നതാണെന്ന് മരിയന്‍ മിനിസ്ട്രി മാനേജിംഗ് ഡയറക്ടര്‍ ബ്രദര്‍ തോമസ് സാജ് അറിയിച്ചു.
20ന് വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന ധ്യാനം 22 വൈകുന്നേരം 7 മണിയോടെ അവസാനിക്കും.
വിശദ വിവരങ്ങള്‍ക്ക്:
ജോമോന്: 07804691069
ഷാജി: 07737702264
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത വൈദികനും അഗതികളുടെ സഹോദരിമാർ (എസ്ഡി) സന്യാസസമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസൻ ഫാ. വർഗീസ് പയ്യപ്പിള്ളിയെ ധന്യ പദവിയിലേക്കുയർത്തി. ഇതു സംബന്ധിച്ച ഒൗദ്യോഗിക രേഖയിൽ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ ഇന്നലെ ഒപ്പുവച്ചു.
ദൈവദാസന്റെ വീരോചിതമായ സുകൃതങ്ങൾ സഭ അംഗീകരിച്ചുകൊണ്ടുള്ള അറിയിപ്പ് നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ഡോ. ആഞ്ജലോ അമാത്തോയ്ക്കു മാർപാപ്പ കൈമാറി.
കഷ്ടതയനുഭവിക്കുന്ന പാവപ്പെട്ടവർക്കിടയിൽ സേവനം ചെയ്യുന്നതു ജീവിതദൗത്യമായി ഏറ്റെടുത്ത ഫാ. പയ്യപ്പിള്ളി 1876 ഓഗസ്റ്റ് എട്ടിന് എറണാകുളം കോന്തുരുത്തിയിലാണു ജനിച്ചത്. കാൻഡി പേപ്പൽ സെമിനാരിയിൽ 1907 ഡിസംബർ 12നു പൗരോഹിത്യം സ്വീകരിച്ചു. കടമക്കുടി, ആലങ്ങാട്, ആരക്കുഴ പള്ളികളിൽ വികാരിയായും ആലുവ സെന്റ് മേരീസ് സ്കൂളിന്റെ മാനേജരുമായി സേവനം ചെയ്തു.
1924 ലെ പ്രകൃതിക്ഷോഭത്തിൽ (99ലെ വെള്ളപ്പൊക്കം) ദുരിതമനുഭവിക്കുന്നവർക്കിടയിൽ സന്നദ്ധപ്രവർത്തനങ്ങൾക്കിറങ്ങിയാണു തന്റെ പ്രത്യേകമായ വിളി ഫാ. പയ്യപ്പിള്ളി ആദ്യമായി പ്രകാശിപ്പിച്ചത്. വൃദ്ധജനങ്ങളെ സംരക്ഷിക്കാൻ പ്രത്യേക സ്ഥാപനങ്ങളോ പ്രസ്ഥാനങ്ങളോ ഇല്ലാതിരുന്ന ഘട്ടത്തിൽ അവർക്കായി കരുതലിന്റെ ഭവനം ആരംഭിച്ചു. സന്യാസജീവിതം ആഗ്രഹിച്ച അഞ്ചു യുവതികളെ ആലുവ ചുണങ്ങംവേലിയിൽ ഒരുമിച്ചുചേർത്തു ആർച്ച്ബിഷപ് മാർ അഗസ്റ്റിൻ കണ്ടത്തിലിന്റെ അനുവാദത്തോടെ അഗതികളുടെ സഹോദരിമാരുടെ മഠം സ്ഥാപിച്ചു. 1927 മാർച്ച് 19ന് ആരംഭിച്ച എസ്ഡി സന്യാസിനീ സമൂഹം ഇന്നു പതിനൊന്നു രാജ്യങ്ങളിൽ 131 സ്ഥാപനങ്ങളിലൂടെ ശുശ്രൂഷ ചെയ്യുന്നു. 1500ഓളം വൃദ്ധരും 38000 ഓളം രോഗികളും അശരണരുമായവരും എസ്ഡി സന്യാസിനിമാരുടെ പരിചരണവും സ്നേഹമറിഞ്ഞു സന്തോഷത്തോടെ ജീവിക്കുന്നു. ആലുവ തോട്ടുമുഖത്താണ് എസ്ഡി ജനറലേറ്റ്.
1929 ഒക്ടോബർ അഞ്ചിനാണു ഫാ. വർഗീസ് പയ്യപ്പിള്ളിയുടെ നിര്യാണം. സെന്റ് ജോണ്‍ നെപുംസ്യാൻ പള്ളിയിലാണു കബറിടം. 2009 ഓഗസ്റ്റ് 25നു കർദിനാൾ മാർ വർക്കി വിതയത്തിൽ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു നാമകരണ നടപടികൾക്കു തുടക്കമായി. ധന്യപദവിയിലേക്കുയർത്തപ്പെട്ട ഫാ. വർഗീസ് പയ്യപ്പിള്ളിയുടെ മധ്യസ്ഥതയിൽ അത്ഭുതം സ്ഥിരീകരിച്ചാൽ വാഴ്ത്തപ്പെട്ടവനായും ശേഷം വിശുദ്ധ പദവിയിലേക്കും ഉയർത്തപ്പെടും. മറ്റ് ഏഴു ദൈവദാസരെ കൂടി മാര്‍പാപ്പ ഇന്നലെ ധന്യപദവിയിലേക്ക് ഉയര്‍ത്തി.
ഫാദര്‍ പോള്‍ തേലക്കാട്ടിന്റെ തോമാശ്ലീഹാ ഇന്ത്യയില്‍ വന്നതിന് തെളിവില്ലെന്ന നിലപാട് വസ്തുതാ വിരുദ്ധമെന്ന് സീറോ മലബാര്‍ സഭ. തോമാശ്ലീഹാ ഇന്ത്യയില്‍ വന്നിട്ടുണ്ട്. ചരിത്ര രേഖകള്‍ ഇത് തെളിയിക്കുന്നുവെന്നും സീറോ മലബാര്‍ സഭ വ്യക്തമാക്കുന്നു. സീറോ മലബാര്‍ സഭയുടെ ഉത്ഭവം തോമാശ്ലീഹായുടെ സുവിശേഷ പ്രഘോഷണത്തില്‍ നിന്നുമാണ്. വിയോജിക്കുന്നവര്‍ ന്യൂനപക്ഷം മാത്രമെന്നും കൂരിയ ബിഷപ് മാര്‍ വാണിയപ്പുരയ്ക്കല്‍ പറഞ്ഞു.
ചില ചരിത്രകാരന്മാരും ക്രൈസ്തവ സഭകളും പ്രചരിപ്പിക്കുന്നതുപോലെ തോമാശ്ലീഹ കേരളത്തില്‍ വന്നിട്ടില്ലെന്ന് സീറോ മലബാര്‍ സഭയുടെ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞിരുന്നു. ക്രൈസ്തവ സഭകളില്‍ ജാതി നിര്‍ണ്ണായക ഘടകമാണെന്നും തേലക്കാട് പറഞ്ഞിരുന്നു. തോമാശ്ലീഹ ബ്രാഹ്മണരെ ക്രിസ്ത്യാനികളാക്കിയെന്ന തരത്തിലുള്ള മിത്തുകള്‍ തകര്‍ക്കപ്പെടണമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന്റെ ഫെയ്സ്ബുക് പോസ്റ്റിനെക്കുറിച്ച് പ്രതികരിക്കവേയായിരുന്നു ഫാദര്‍ പോള്‍ തേലക്കാട്ടിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍.
”ഒന്നാം നൂറ്റാണ്ടില്‍ ഇവിടെ തോമാശ്ലീഹാ വന്ന് ബ്രാഹ്മണരെ മാമോദീസാ മുക്കിയെന്ന് പറയുന്നത് ശുദ്ധ അസംബന്ധം തന്നെയാണ്. അക്കാര്യം ബെനഡിക്ട് മാര്‍പാപ്പ പോലും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേരളത്തിലെ ചില മതമേധാവികള്‍ അതംഗീകരിക്കാന്‍ തയ്യാറായില്ല. തോമാശ്ലീഹാ കേരളത്തിലെത്തിയെന്നതിന് വ്യക്തമായ തെളിവില്ല,” തേലക്കാട്ട് പറഞ്ഞിരുന്നു
ക്രൈസ്തവ സഭകളില്‍ മെത്രാനെ തിരഞ്ഞെടുക്കുമ്പോള്‍ ജാതി നിര്‍ണ്ണായക ഘടകമാണെന്ന് തേലക്കാട് പറഞ്ഞിരുന്നു. ”ബ്രാഹ്മണ്യത്തിന്റെ കേരളത്തിലേക്കുള്ള വരവോടെയാണ് ക്രൈസ്തവര്‍ക്കിടയില്‍ ജാതിയുടെ വേര്‍തിരിവുകള്‍ കടന്നു വന്നത്. അത് ഇന്നും നിലനില്ക്കുന്നു. സുറിയാനി ക്രിസ്ത്യാനികളും ലത്തീന്‍ ക്രിസ്ത്യാനികളും തമ്മില്‍ സാമൂഹ്യപരമായ അന്തരം ഇന്നും നിലനില്‍ക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമല്ലേ?” ”മാര്‍ക്സിസത്തിലും ക്രൈസ്തവതയിലും സവര്‍ണ്ണ ജാതിബോധം കടന്നു വന്നതോടെയാണ് രണ്ടിലും ജാതി കാഴ്ചപ്പാടുകള്‍ വേരോടിത്തുടങ്ങിയത്. ഇഎംഎസും പി. ഗോവിന്ദപ്പിള്ളയും പേരിനൊപ്പം വാല് ചേര്‍ക്കുന്നത് ഈ സവര്‍ണ ജാതി ബോധം കൊണ്ടു തന്നെയാണെന്നതില്‍ സംശയമില്ല,” തേലക്കാട്ട് വിശദീകരിക്കുന്നു.
യാക്കോബായ സഭാ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, താന്‍ ഇനി കുടുംബയോഗ വാര്‍ഷികങ്ങളില്‍ പങ്കെടുക്കില്ലെന്നും സഭയില്‍ ജാതിമേധാവിത്തവും സ്വത്വവും പാരമ്പര്യവും ഊട്ടിയുറപ്പിക്കുന്ന കലപാരിപാടികളാണ് കുടുംബ യോഗങ്ങളെന്നും ഫെയ്സ്ബുക്കില്‍ എഴുതിയിരുന്നു. ബ്രാഹ്മണരെ തോമശ്ലീഹ മതം മാറ്റിയെന്നത് അബദ്ധമാണെന്നും ബിഷപ് എഴുതിയിരുന്നു.
ഇനി മുതല്‍ കുടുംബയോഗ വാര്‍ഷികം എന്ന പേരില്‍ കേരളത്തില്‍ മെയ്, ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കില്ല. കൃത്രിമമായി സൃഷ്ടിച്ചെടുത്ത ‘മേല്‍ജാതി’ സ്വത്വവും പാരമ്പര്യവും ഊട്ടി ഉറപ്പിക്കുവാനുള്ള കലാപരിപടികളാണ് ഇവയില്‍ ഒട്ടേറെയും. ഒന്നുകില്‍ പകലോമറ്റം, അല്ലെങ്കില്‍ കള്ളിയാങ്കല്‍ ഇങ്ങിനെ പോകും ഇവരുടെ എല്ലാവരുടെയും വേരുകള്‍! അവിടെയെല്ലാം ഉണ്ടായിരുന്ന ‘ഇല്ലങ്ങളി’ലെ ബ്രാഹ്മണരെ തോമാശ്ലീഹ ക്രിസ്ത്യാനികളാക്കിയവരാണ് ഈ കുടുംബങ്ങളുടെയെല്ലാം പൂര്‍വ്വികര്‍ പോലും! ഇത്തരം അബദ്ധങ്ങള്‍ എല്ലാം ചേര്‍ത്ത് കുടുംബ ചരിത്രം പുസ്തകവുമാക്കി വക്കും. അടിസ്ഥാന രഹിതവും സവര്‍ണ്ണ ജാതിബദ്ധവും പ്രതിലോമകരവുമായ ഈവിധ മിത്തുകള്‍ തകര്‍ക്കപ്പെടണം വ്യക്തിപരമായ അടുപ്പങ്ങള്‍ കൊണ്ട് ഇത്തരം പല പരിപാടികളിലും പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്: കുറ്റബോധമുണ്ട്. ഇനി ആവില്ല, ബിഷപ് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.
റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ബഹു. ജോര്‍ജ്ജ് പനയ്ക്കലച്ചനും ജോസഫ് എടാട്ട് അച്ചനും നയിക്കുന്ന (താമസിച്ചുള്ള) കുടുംബ നവീകരണ ധ്യാനം മലയാളത്തിലുള്ള ധ്യാനം വെള്ളിയാഴ്ച രാവിലെ 8.00ന് ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം 5.00ന് സമാപിക്കുന്നു. താമസ സൗകര്യങ്ങളും ഭക്ഷണ ക്രമീകരണങ്ങളും പാര്‍ക്കിംഗ് സൗകര്യവും ധ്യാനകേന്ദ്രത്തില്‍ നിന്നും ചെയ്യുന്നതാണ്. ധ്യാനാവസരത്തില്‍ കുമ്പസാരത്തിനും കൗണ്‍സലിംഗിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്നേഹത്താല്‍ നിറഞ്ഞ് കുടുംബമായി അഭിഷേകം പ്രാപിക്കാന്‍ നിങ്ങളേവരെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക.
Fr. Joseph Edattu VC, Phone: 07548303824, 01843586904, 0786047817
E mail: [email protected]
ധ്യാനം നടക്കുന്ന ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ വിലാസം:
Divine Retreat Centre, St. Augustines Abbey,
St. Augustines Road, Ramsgate, Kent – CT 119 PA