Spiritual

ബാബു ജോസഫ്

അഭിഷേകാഗ്‌നിയുടെ നിറവിനായി മാഞ്ചസ്റ്ററില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കണ്‍വെന്‍ഷന് എത്തിച്ചേരുന്നവര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളെപ്പറ്റി സംഘാടകസമിതി അറിയിപ്പ് പ്രസിദ്ധപ്പെടുത്തി.

1. രാവിലെ 9:30ന് ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകുന്നേരം 6 മണിക്ക് സമാപിക്കും.

2. മുതിര്‍ന്നവരുടെ കണ്‍വെന്‍ഷന്‍ സെന്ററിനോടു ചേര്‍ന്ന് സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കും.

3. മുതിര്‍ന്നവരുടെ കണ്‍വെന്‍ഷന്‍ സെന്ററിന്റെ അഡ്രസ്സ്: The Sheridan Suite, 371 Oldham Road, Manchester, M40 8RR.

4. കണ്‍വെന്‍ഷന്‍ ദിവസം Sheridan Suite ക്രമീകരിക്കുന്ന Food Stallല്‍ നിന്നും കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമായിരിക്കും

5. ഈ കണ്‍വെന്‍ഷനില്‍ 8 വയസ്സു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികള്‍ക്കായി പ്രത്യേകം ശുശ്രൂഷകള്‍ നടക്കും.

6. മുതിര്‍ന്നവരുടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും വെറും 4 മിനിറ്റ് സഞ്ചരിച്ചാല്‍ എത്തിച്ചേരുന്ന Irish World heritage Centreല്‍ വച്ചായിരിക്കും കുട്ടികളുടെ ശുശ്രൂഷകള്‍ നടത്തപ്പെടുക.

7. കുട്ടികളുടെ ശുശ്രൂഷകള്‍ നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: Irish World Heritage Centre, 1 Irish town Way, Manchester, M8 0RY.

8. കുട്ടികളുടെ ശുശ്രൂഷയില്‍ സംബന്ധിക്കാന്‍ എത്തിച്ചേരുന്ന 8 വയസ്സു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികള്‍ അവരുടെ ഉച്ചഭക്ഷണം (Packed Lunch) കരുതിയിരിക്കണം

9. മാതാപിതാക്കള്‍, 8 വയസ്സു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികളെ ആദ്യം Irish World heritage Centreല്‍ എത്തിച്ചതിനു ശേഷം മുതിര്‍ന്നവരുടെ കണ്‍വെന്‍ഷന്‍ സെന്ററിലേക്കു പോകാവുന്നതാണ്.

10. എട്ടു വയസ്സു മുതല്‍ പന്ത്രണ്ട് വയസ്സു വരെയുള്ള കുട്ടികള്‍ക്ക് Irish World Heritage Centre-ലും മറ്റു പ്രായത്തിലുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവരോടൊപ്പം Sheridan Suite-ലും ആയിരിക്കും ശുശ്രൂഷകള്‍ നടത്തപ്പെടുക.

11. വൈകുന്നേരം കണ്‍വെന്‍ഷന്‍ സമാപിച്ചതിനു ശേഷം 8 വയസ്സു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികളെ Irish World Heritage Centre-ല്‍ നിന്നും മാതാപിതാക്കള്‍ collect ചെയ്യേണ്ടതാണെന്നും മാഞ്ചസ്റ്റര്‍ റീജിയണ്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ സംഘാടക സമിതിക്കുവേണ്ടി കോ ഓര്‍ഡിനേറ്റര്‍ രൂപത വികാരി ജനറാള്‍ ഫാ.സജി മലയില്‍ പുത്തന്‍പുരയും ജനറല്‍ കണ്‍വീനര്‍ അനില്‍ ലൂക്കോസും അറിയിക്കുന്നു.

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് സ്ഥാപകനും അനേകായിരങ്ങളെ ആഴത്തിലുള്ള ക്രിസ്തീയവിശ്വാസത്തിലേക്കും ജീവിതത്തിലെക്കും നയിക്കാന്‍ ദൈവം തിരഞ്ഞെടുത്ത കാലഘട്ടത്തിന്റെ ദൈവികോപകരണം റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലും സെഹിയോന്‍ ടീമുമാണ് കണ്‍വെന്‍ഷന്‍ നയിക്കുക. ലോക സുവിശേഷവത്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട് യൂറോപ്പില്‍ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനരുദ്ധാരണത്തിനെന്നവണ്ണം പിറവിയെടുത്ത ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത അതിന്റെ പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്റെ അഭിഷേകനിറവിനായി തീവ്രമായ പ്രാര്‍ത്ഥന ഒരുക്കങ്ങളിലാണ്.

വിവിധങ്ങളായ ഉപവാസ മധ്യസ്ഥ പ്രാര്‍ത്ഥനകളും ദിവ്യകാരുണ്യആരാധനകളും മാഞ്ചസ്റ്റര്‍ റീജിയണിലെങ്ങും പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായി നടന്നുവരുന്നു. നാളെ ഒക്ടോബര്‍ 24ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലേക്കു ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത എല്ലാവരെയും യേശു നാമത്തില്‍ വീണ്ടും ക്ഷണിക്കുന്നു.

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ ബ്രെന്‍ഡ്വുഡ് ചാപ്ലൈന്‍സിയുടെ കീഴിലുള്ള പ്രമുഖ കുര്‍ബ്ബാന കേന്ദ്രമായ ഈസ്റ്റ് ഹാമില്‍ ഒക്ടോബര്‍ മാസത്തിലെ പരിശുദ്ധ ജപമാല വണക്കത്തിന്റെ ഭാഗമായി ജപമാലരാജ്ഞിയുടെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. ഈസ്റ്റ് ഹാമിലെ സെന്റ് മൈക്കിള്‍ ദേവാലയത്തിലാണ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ആഘോഷിക്കുന്നത്.

ഒക്ടോബര്‍ 27ന് വെള്ളിയാഴ്ച വൈകുന്നേരം 7:00 മണിക്ക് ബ്രെന്‍ഡ്വുഡ് ചാപ്ലയിന്‍ ഫാ.ജോസ് അന്ത്യാംകുളം തിരുന്നാള്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കുന്നതോടെ ദ്വിദിന തിരുന്നാള്‍ ആഘോഷത്തിന് തുടക്കമാവും. തുടര്‍ന്ന് ജപമാല സമര്‍പ്പണം, വിശുദ്ധ കുര്‍ബ്ബാന പരിശുദ്ധ മാതാവിനോടുള്ള നൊവേന എന്നീ തിരുക്കര്‍മ്മങ്ങളോടെ പ്രഥമ ദിനത്തിലെ തിരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും.

പ്രധാന തിരുന്നാള്‍ ദിനമായ 28 നു ശനിയാഴ്ച ഉച്ചക്ക് 1:30 നു ജപമാല സമര്‍പ്പണത്തോടെ തിരുന്നാള്‍ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച നടത്തപ്പെടും. ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ചാപ്ലൈനും, ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്ററുമായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതാണ്. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ലദീഞ്ഞ് വര്‍ണ്ണാഭമായ പ്രദക്ഷിണം തുടര്‍ന്ന് സമാപന ആശീര്‍വാദത്തോടെ തിരുന്നാളിന് കൊടിയിറങ്ങും. നേര്‍ച്ച വിതരണവും നടത്തപ്പെടും.

തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ആഘോഷങ്ങളുടെ ഭാഗമായി അപ്ടണ്‍ പാര്‍ക്കിലെ ബോളിന്‍ ബാങ്കെറ്റിങ് ഹാളില്‍ ഒത്തുകൂടലും വൈവിദ്ധ്യമായ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതുമാണ്. സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ അനുഗ്രഹങ്ങളും ദൈവകൃപകളും പ്രാപിക്കുവാന്‍ ഏവരെയും സസ്‌നേഹം ജപമാല രാജ്ഞിയുടെ തിരുന്നാളിലേക്കും തുടര്‍ന്ന് നടക്കുന്ന കലാപരിപാടികളിലേക്കും സ്വാഗതം ചെയ്യുന്നതായി ഫാ.ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ജീസണ്‍ കടവി, എമിലി സാമുവല്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജീസണ്‍ കടവി: 07727253424; എമിലി സാമുവല്‍: 07535664299

St .Michaels Church 21 Tilbury Rd, London E6 6ED

ഫാ.ബിജു കുന്നയ്ക്കാട്ട് പിആര്‍ഒ

ഗ്ലാസ്‌ഗോ: സ്വാര്‍ത്ഥ താല്‍പര്യങ്ങളും ആകുലതകളും നിറഞ്ഞ മനസ്സ് ദൈവവചനത്തോടുള്ള തുറവിക്ക് തടസ്സമാണെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. രൂപതയുടെ പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ ‘അഭിഷേകാഗ്നി 2017’ ഗ്ലാസ്‌ഗോ റീജിയണിലെ മദര്‍വെല്‍ സിവിക്ക് സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവവചനത്തോടു തുറവിയില്ലാത്ത മനസ്സുകളില്‍ സഹോദരങ്ങള്‍ക്ക് സ്ഥാനമില്ല. ദരിദ്രര്‍ക്ക് പ്രവേശനമില്ല. നമ്മുടെ ജീവിതവ്യാപാര വ്യഗ്രതയില്‍ ദൈവസ്വരം കേള്‍ക്കപ്പെടുന്നില്ല; അവിടുത്തെ സ്‌നേഹത്തിന്റെ ആനന്ദം അനുഭവപ്പെടുന്നില്ല; നന്മ ചെയ്യുവാനുള്ള ആഗ്രഹങ്ങള്‍ ഇല്ലാതായിപ്പോകുന്നു. എന്നാല്‍ പ്രഥമ എപ്പാര്‍ക്കിയല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈശോമിശിഹായോടും അവിടുത്തെ സുവിശേഷത്തോടുമുള്ള തുറവിയിലേക്കും അതുവഴി അവിടുന്നുമായുള്ള വ്യക്തിപരമായ ബന്ധത്തിലേക്കും വളരുവാനുമുള്ള അവസരം നമുക്ക് പ്രദാനം ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അട്ടപ്പാടി സെഹിയോന്‍ ശുശ്രൂഷകളുടെ ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ഫാ. സോജി ഓലിക്കല്‍, ഫാ. സാംസണ്‍ മണ്ണൂര്‍, ഫാ. ജോസഫ് വെമ്പാടംതറ വി. സി., ഫാ. സെബാസ്റ്റ്യന്‍ തുരിത്തിപ്പള്ളി, ഫാ. ബിനു കിഴക്കേയിളംതോട്ടം സി.എം.എഫ്. ഫാ. ഫാന്‍സുവ പത്തില്‍ തുടങ്ങിയവര്‍ ഉത്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. തിരുവചനത്തോടുള്ള വിധേയത്വവും സഭയോടുള്ള കൂട്ടായ്മയും ദമ്പതികള്‍ തമ്മിലുള്ള പരസ്പര വിശ്വസ്തതയും ദൈവാനുഗ്രഹത്തിന്റെ സ്രോതസ്സുകളാണെന്ന് വചനശുശ്രൂഷ നടത്തവേ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ പറഞ്ഞു. ഗ്ലാസ്‌ഗോ റീജിയണിലെ മദര്‍ വെല്‍ സിവിക്ക് സെന്റര്‍ ഇന്നെല വിശ്വാസികളെകൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകളും ക്രമീകരിച്ചിരുന്നു.

ഇന്ന് പ്രെസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ 24-ാം തീയതി ചൊവ്വാഴ്ച മാഞ്ചസ്റ്റര്‍ ഷെറിഡാന്‍ സ്യൂട്ട്, 25-ാം തീയതി ബുധനാഴ്ച നോറിച്ച് സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍. 26-ാം തീയതി വ്യാഴാഴ്ച ബര്‍മിംഹാം ന്യു ബിന്‍ഗ്ലി ഹോള്‍, 27-ാം തീയതി വെള്ളിയാഴ്ച ബോണ്‍മൗത്ത് ലൈഫ് സെന്റര്‍, 28-ാം തീയതി ശനിയാഴ്ച കാര്‍ഡിഫ് കാര്‍ഡിഫ് കോര്‍പ്പൂസ് ക്രിസ്റ്റി ആര്‍. സി. ഹൈസ്‌കൂള്‍, 29-ാം തീയതി ഞായറാഴ്ച ലണ്ടണിലെ ഹെന്‍ണ്ടന്‍ അലൈന്‍സ് പാര്‍ക്ക് എന്നിവടങ്ങളില്‍ വെച്ചാണ് വരുന്ന ദിവസങ്ങളില്‍ കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്. ഓരോ ദിവസവും രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6 മണിക്കാണ് സമാപിക്കുന്നത്.

ക്രാക്കോ: ലോകരാജ്യങ്ങള്‍ ആകാംക്ഷയോടെ പോളണ്ടിലേക്ക് ഉറ്റുനോക്കുകയാണിപ്പോള്‍. ഇക്കഴിഞ്ഞ ആഴ്ച രാജ്യാതിര്‍ത്തികളില്‍ പോളണ്ട് നടത്തിയ ‘ആയുധ വിന്യാസ’മാണ് അതിന് കാരണം. യൂറോപ്പിലെ ഈ കൊച്ചുരാജ്യം നടത്തിയ അസാധാരണ ആയുധ വിന്യാസം അത്യാധുനിക ആയുധങ്ങളില്‍ ആശ്വാസംതേടുന്ന രാജ്യങ്ങള്‍ക്കെല്ലാമുള്ള വെല്ലുവിളിയാണ്, അതിലുപരി ക്രിസ്തുവിനെ പടിക്ക് പുറത്താക്കാന്‍ ശ്രമിക്കുന്ന യൂറോപ്പിനാകമാനമുള്ള ഓര്‍മപ്പെടുത്തലും!

കടലും കരയും അതിരിടുന്ന പോളണ്ടിന്റെ സുരക്ഷ ശക്തിപ്പെടുത്താന്‍ ‘റോസറി ഓണ്‍ ബോര്‍ഡേഴ്‌സ്’ എന്ന പേരില്‍ പോളിഷ് ജനത രാജ്യത്തിനു ചുറ്റും വിന്യസിപ്പിച്ച ജപമാലച്ചങ്ങലയാണ് പുതിയ ചര്‍ച്ചാവിഷയം. സുരക്ഷ ഉറപ്പാക്കാന്‍വേണ്ടി അതിര്‍ത്തിയില്‍ വിന്യസിപ്പിച്ച സ്‌ഫോടകവസ്തുക്കളുടെയും സൈന്യഗണത്തിന്റെയും വലുപ്പം വര്‍ദ്ധിപ്പിക്കാന്‍ രാജ്യങ്ങള്‍ മത്‌സരിക്കുമ്പോള്‍, പോളീഷ് ജനത ആശ്രയിക്കുന്നത് ജപമാലയുടെ സംരക്ഷണയില്‍ മാത്രം!
ഓട്ടമെന്‍ തുര്‍ക്കികള്‍ക്കെതിരെ ജപമാലയുടെ ശക്തിയാല്‍ കൈവരിച്ച ലെപാന്റോ യുദ്ധവിജയത്തിന്റെ അനുസ്മരണാ ദിനത്തിലായിരുന്നു 2200ല്‍പ്പരം മൈലുകള്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയില്‍ ജലമാല അര്‍പ്പിച്ചുകൊണ്ടുള്ള മനുഷ്യച്ചങ്ങലക്കായി പൊളീഷ് ജനത അണിനിരന്നത്. അതിര്‍ത്തിയുടെ ഭാഗമായ കടല്‍ത്തീരത്തും മഞ്ഞുമലയിലും വനത്തിലും പുഴയോരത്തുമായി ‘ജപമാലച്ചങ്ങല’യില്‍ കരം കോര്‍ക്കാനെത്തിയത് ഒരു മില്യണില്‍പ്പരം വിശ്വാസികളാണ്. ആരോഗ്യപരമായ കാരണങ്ങളാലും മറ്റും അതിര്‍ത്തി പ്രദേശങ്ങളിലേക്ക് വരാന്‍ കഴിയാതിരുന്ന മില്യണ്‍ കണക്കിനാളുകള്‍ ഇടവക ദൈവാലയങ്ങളിലും വീടുകളിലുമായിരുന്ന് ജപമാലയജ്ഞത്തില്‍ പങ്കുചേര്‍ന്നു. തത്‌സമയം സമുദ്രാതിര്‍ത്തിയില്‍ ജോലിയില്‍ വ്യാപൃതരായിരുന്ന നാവികരും മത്‌സ്യബന്ധന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരും അതിന്റെ ഭാഗമായി എന്നറിയുമ്പോഴേ, ജപമാലയര്‍പ്പണത്തില്‍ ഒരു രാജ്യം ഒന്നടങ്കം കല്‍പ്പിക്കുന്ന പ്രാധാന്യം വ്യക്തമാകൂ.

‘പാപത്തില്‍നിന്നും ലോകത്തെ രക്ഷിക്കുക’ എന്ന ആപ്തവാക്യവുമായി സംഘടിപ്പിച്ച ‘റോസറി ഓണ്‍ ബോര്‍ഡേഴ്‌സി’ന് പ്രധാനപ്പെട്ട രണ്ട് നിയോഗങ്ങളുമുണ്ടായിരുന്നു: സെക്കുലറിസത്തില്‍നിന്നും അക്രൈസ്തവവത്ക്കരണത്തില്‍നിന്നുമുള്ള സംരക്ഷണം, ഒരിക്കല്‍ ക്രൈസ്തവീകതയുടെ പിള്ളക്കച്ചയായിരുന്ന യൂറോപ്പ്യലെ രാജ്യങ്ങളൊന്നടങ്കം നേരിടുന്ന ഭീഷണിയും അതുതന്നെ. ‘യൂറോപ്പ് യൂറോപ്പായി നിലനില്‍ക്കാന്‍ ക്രിസ്ത്യന്‍ വേരുകളിലേക്ക് യൂറോപ്പ് മടങ്ങിവരേണ്ടത് അനിവാര്യമാണ്, ഇതര യൂറോപ്യന്‍ രാജ്യങ്ങളും ആ സത്യം ഉള്‍ക്കൊള്ളാനും ഈ പ്രാര്‍ത്ഥനായജ്ഞം വഴിയൊരുക്കണം,’ ‘റോസറി ഓണ്‍ ബോര്‍ഡേഴ്‌സി’ല്‍ അണിചേര്‍ന്ന ക്രാക്കോ ആര്‍ച്ച്ബിഷപ്പ് മറേക്ക് ജഡ്രാക്‌സ്യൂസ്‌കി പറഞ്ഞു. സഭാധികാരികളുടെ ആഹ്വാനം മാത്രമല്ല, രാജ്യരക്ഷയ്ക്കുവേണ്ടിയുള്ള ജപമാലയജ്ഞത്തിന് ഭരണാധിപന്മാരുടെ സര്‍വവിധ പിന്തുണയും ഉണ്ടായിരുന്നു.

പോളീഷ് പ്രധാനമന്ത്രിയും കത്തോലിക്കാവിശ്വാസിയുമായ ബിയാറ്റാ മരിയാ സിഡ്‌ലോ, ജപമായുടെ ചിത്രം ഉള്‍പ്പെടുന്ന ആശംസകള്‍ ട്വീറ്റ് ചെയ്തത് അതിന് തെളിവാണ്. ജര്‍മനി, സ്‌ളോവോക്യ, ചെക്ക് റിപ്പബ്ലിക്ക്, ഉക്രൈന്‍, റഷ്യ, ബിലാറസ്, ലിത്വാനിയ എന്നിവയും ബാള്‍ട്ടിക് കടല്‍ തീരവുമാണ് പോളണ്ടിന്റെ അതിര്‍ത്തികള്‍. ഇവിടങ്ങളിലായി ക്രമീകരിച്ച 4000ല്‍പ്പരം കേന്ദ്രങ്ങളിലേക്ക് പ്രദക്ഷിണമായി എത്തിയശേഷമാണ് വിശ്വാസീജനം രാജ്യത്തെ വലയംവെക്കുന്ന ‘ജപമാലച്ചങ്ങല’യില്‍ അണിചേര്‍ന്നത്. കത്തോലിക്കാവിശ്വാസം ശക്തമായി പ്രഘോഷിക്കുന്ന പോളണ്ട് യേശുക്രിസ്തുവിനെ രാജാവായി പ്രഖ്യാപിച്ച രാജ്യവുമാണ്. രാജ്യത്തെ ബിഷപ്പുമാരുടെ നേതൃത്വത്തില്‍ ഒത്തുകൂടിയ വിശ്വാസീസമൂഹം, പ്രസിഡന്റ് ആന്‍ഡര്‍സെജ് ഡ്യൂഡയുടെ സാന്നിധ്യത്തിലാണ് ക്രിസ്തുവിനെ രാജാവായി വാഴിക്കുന്ന പ്രഖ്യാപനം നടത്തിയത് കഴിഞ്ഞ നവംബറിലാണ്.

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെയും ഭരണത്തേയും പാടെ ഉപേക്ഷിച്ച് പുതിയ വിശ്വാസപാതയിലൂടെ മുന്നേറുന്ന പോളണ്ടില്‍ വൈദിക ദൈവവിളികളുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. ‘ഇന്‍സ്റ്റിട്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫ് ദ കാത്തലിക് ചര്‍ച്ച് ഇന്‍ പോളണ്ട്’ ജനുവരിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 20,800 വൈദികരാണ് പോളണ്ടിലുള്ളത്. എന്തായാലും ഒരു രാജ്യം ഒന്നടങ്കം ഇപ്രകാരമുള്ള സംരക്ഷണക്കോട്ട ഒരുക്കുന്നത് ചരിത്രത്തില്‍ ഇതാദ്യമാകും. 

കടപ്പാട്.. വാട്സാപ്പ്

ഫാ. മാത്യു പിണക്കാട്ട്

പ്രസ്റ്റൺ: അഭിഷേകാഗ്നി കൺവൻഷനായി സെന്റ് അൽഫോൻസാ ഇമാക്കുലേറ്റ് കൺസപ്ഷൻ കത്തീഡ്രൽ ഒരുങ്ങി. മുതിർന്നവർക്കുള്ള ധ്യാനം (PR1 1TT, St. Ignatius Square), 5 മുതൽ 16 വയസുവരെയുള്ള കുട്ടികൾക്കുള്ള ധ്യാനം സെന്റ് മരിയാ ഗൊരേത്തി പള്ളിയിലും (Gamul ln, PR2 6SJ) ആയിരിക്കും നടക്കുക. 10 മണിക്ക് ആരംഭിക്കുന്ന ധ്യാനം വൈകിട്ട് 6 മണിക്ക് തീരുന്നതാണ്. കാറുകൾക്ക് പാർക്കു ചെയ്യാനായി കത്തീഡ്രൽ പള്ളിക്കു സമീപമുള്ള പേ ആൻഡ് പാർക്ക് (Noor Street, PR1 1QS) ആണ് സൗകര്യപ്രദമായുള്ളത്.

ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ വചന സന്ദേശത്തോടെയാണ് ധ്യാനം ആരംഭിക്കുക. അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ വി. കുർബാനയിൽ മുഖ്യ കാർമ്മികത്വം വഹിക്കുന്നതാണ്. ഈ ആത്മീയ വിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു.

ബാബു ജോസഫ്

റവ.ഫാ സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഒക്ടോബര്‍ 24-ാം തീയതിയിലെ മാഞ്ചസ്റ്റര്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനില്‍ എത്തിച്ചേരുന്നവര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളെപ്പറ്റി സംഘാടകസമിതി അറിയിപ്പ് പ്രസിദ്ധപ്പെടുത്തി.

1. രാവിലെ 9:30ന് ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകുന്നേരം 6 മണിക്ക് സമാപിക്കും.

2. മുതിര്‍ന്നവരുടെ കണ്‍വെന്‍ഷന്‍ സെന്ററിനോടു ചേര്‍ന്ന് സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കും.

3. മുതിര്‍ന്നവരുടെ കണ്‍വെന്‍ഷന്‍ സെന്ററിന്റെ അഡ്രസ്സ്: The Sheridan Suite, 371 Oldham Road, Manchester, M40 8RR.

4. കണ്‍വെന്‍ഷന്‍ ദിവസം Sheridan Suiteല്‍ ക്രമീകരിക്കുന്ന Food Stallല്‍ നിന്നും കുറഞ്ഞനിരക്കില്‍ ഭക്ഷണം ലഭ്യമായിരിക്കും

5. ഈ കണ്‍വെന്‍ഷനില്‍ 8 വയസ്സു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികള്‍ക്കായി പ്രത്യേകം ശുശ്രൂഷകള്‍ നടക്കും.

6. മുതിര്‍ന്നവരുടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും വെറും 4 മിനിറ്റ് സഞ്ചരിച്ചാല്‍ എത്തിച്ചേരുന്ന Irish World heritage Centreല്‍ വച്ചായിരിക്കും കുട്ടികളുടെ ശുശ്രൂഷകള്‍ നടത്തപ്പെടുക.

7. കുട്ടികളുടെ ശുശ്രൂഷകള്‍ നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: Irish World Heritage Centre, 1 Irish town Way, Manchester, M8 0RY.

8. കുട്ടികളുടെ ശുശ്രൂഷയില്‍ സംബന്ധിക്കാന്‍ എത്തിച്ചേരുന്ന 8 വയസ്സു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികള്‍ അവരുടെ ഉച്ചഭക്ഷണം (Packed Lunch) കരുതിയിരിക്കണം

9. മാതാപിതാക്കള്‍, 8 വയസ്സു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികളെ ആദ്യം Irish World heritage Centreല്‍ എത്തിച്ചതിനു ശേഷം മുതിര്‍ന്നവരുടെ കണ്‍വെന്‍ഷന്‍ സെന്ററിലേക്കു പോകാവുന്നതാണ്.

10. എട്ടു വയസ്സു മുതല്‍ പന്ത്രണ്ട് വയസ്സു വരെയുള്ള കുട്ടികള്‍ക്ക് Irish World Heritage Centre-ലും മറ്റു പ്രായത്തിലുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവരോടൊപ്പം Sheridan Suite-ലും ആയിരിക്കും ശുശ്രൂഷകള്‍ നടത്തപ്പെടുക.

11. വൈകുന്നേരം കണ്‍വെന്‍ഷന്‍ സമാപിച്ചതിനു ശേഷം 8 വയസ്സു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികളെ Irish World Heritage Centre-ല്‍ നിന്നും മാതാപിതാക്കള്‍ collect ചെയ്യേണ്ടതാണെന്നും മാഞ്ചസ്റ്റര്‍ റീജിയണ്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ സംഘാടക സമിതിക്കുവേണ്ടി കോ ഓര്‍ഡിനേറ്റര്‍ രൂപത വികാരി ജനറാള്‍ ഫാ.സജി മലയില്‍ പുത്തന്‍പുരയും ജനറല്‍ കണ്‍വീനര്‍ അനില്‍ ലൂക്കോസും വിശ്വാസസമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നു.

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് സ്ഥാപകനും അനേകായിരങ്ങളെ ആഴത്തിലുള്ള ക്രിസ്തീയവിശ്വാസത്തിലേക്കും ജീവിതത്തിലെക്കും നയിക്കാന്‍ ദൈവം തിരഞ്ഞെടുത്ത കാലഘട്ടത്തിന്റെ ദൈവികോപകരണം റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലും സെഹിയോന്‍ ടീമുമാണ് കണ്‍വെന്‍ഷന്‍ നയിക്കുക. ലോക സുവിശേഷവത്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട് യൂറോപ്പില്‍ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനരുദ്ധാരണത്തിനെന്നവണ്ണം പിറവിയെടുത്ത ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത അതിന്റെ പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്റെ അഭിഷേകനിറവിനായി തീവ്രമായ പ്രാര്‍ത്ഥന ഒരുക്കങ്ങളിലാണ്.

വിവിധങ്ങളായ ഉപവാസ മധ്യസ്ഥ പ്രാര്‍ത്ഥനകളും ദിവ്യകാരുണ്യആരാധനകളും മാഞ്ചസ്റ്റര്‍ റീജിയണിലെങ്ങും പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായി നടന്നുവരുന്നു. ഒക്ടോബര്‍ 24ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലേക്കു ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത എല്ലാവരെയും യേശു നാമത്തില്‍ ക്ഷണിക്കുന്നു.

സി.ഗ്രേസ് മേരി ബിഡിഎസ്

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കലോത്സവം ബ്രിസ്‌റ്റോള്‍ ഗ്രീന്‍വേ സെന്ററില്‍ വച്ച നടക്കും. എട്ട് റീജിയണുകളായി തിരിച്ചിട്ടുള്ള ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഓരോ റീജിയനിലും നടന്ന ബൈബിള്‍ കലോത്സവങ്ങളില്‍ വിജയികളായിട്ടുള്ളവരാണ് ഈ മത്സരങ്ങളില്‍ പങ്കെടുക്കുക. ഓരോ മത്സരാര്‍ത്ഥിയും രജിസ്‌ട്രേഷന്‍ ഫീസ് അടച്ച് ഒക്ടോബര്‍ 22ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫോമും മറ്റുവിവരങ്ങളും www.smegbiblekalolsavam.com ല്‍ ലഭ്യമാണ്.

നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും ”സുവിശേഷകന്റെ വേല” (2 Tim 4: 5) തുടരുന്നതിന്റെ ഭാഗമായി ഈ എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവത്തെ കണ്ടുകൊണ്ടുള്ള അഭിവന്ദ്യ സ്രാമ്പിക്കല്‍ പിതാവിന്റെ സാന്നിധ്യം ഈ കലോത്സവത്തിന്റെ പ്രത്യേകതയാണ്.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ ബൈബിള്‍ അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണ് ഈ കലോത്സവത്തിന്റെ വിജയത്തിനായി ചുക്കാന്‍ പിടിക്കുന്നത്. ഗ്രീന്‍വേ സെന്ററില്‍ പ്രത്യേകം തയ്യാറാക്കിയ 11 സ്റ്റേജുകളായി 21 ഇനം മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

ഫുഡ് കമ്മിറ്റി പ്രഭാതഭക്ഷണം മുതല്‍ വൈകിട്ടത്തെ ഭക്ഷണം വരെ സ്വാദിഷ്ടമായ നാടന്‍ വിഭവങ്ങള്‍ മിതമായ നിരക്കില്‍ നല്‍കുന്നതിനുള്ള തയ്യാറെടുപ്പില്‍ ആണ്. താമസ സൗകര്യം ആവശ്യമുള്ളവര്‍ സംഘാടകരുമായി നേരത്തെ തന്നെ ബന്ധപ്പെടേണ്ടതാണ്.

പല റീജിയണുകളില്‍ മത്സരിച്ച് വിജയിച്ചവര്‍ വേദിയിലെത്തി മാറ്റുരയ്ക്കുന്ന ഈ വലിയ ദൃശ്യവിരുന്നിന് വളരെയധികം അഭിമാനത്തോടെയാണ് ബ്രിസ്‌റ്റോള്‍ സീറോ മലബാര്‍ സമൂഹം ആതിഥേയത്വം നല്‍കുന്നത്. ആവേശത്തിന് അതിരുകളില്ലാത്ത ഈ കലോത്സവത്തിന്റെ തല്‍സമയ പ്രക്ഷേപണം ഗര്‍ഷോം ടിവി നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കലോത്സവം ചീഫ് കോര്‍ഡിനേറ്റര്‍ സിജി സെബാസ്റ്റിയനുമായി (07734303945) ബന്ധപ്പെടുക.

ജിജി നട്ടാശേരി

എസ്സെക്‌സ്: ഭാരതീയ ക്രൈസ്തവ സഭകളിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന എസ്സെക്‌സിലെ പ്രഥമ ഓര്‍ത്തഡോക്‌സ് ദേവാലയമായ സൗത്തെന്റ് ഓണ്‍ സീ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുനാള്‍ നവംബര്‍ 10, 11 (വെള്ളി, ശനി) തീയതികളില്‍ ആഘോഷിക്കുന്നു.

സൗത്തെന്‍ഡ് ഓള്‍ സെയിന്റ് ദേവാലയത്തില്‍ 10-ാം തീയതി വെള്ളിയാഴ്ച്ച വൈകുന്നേരം 6.30ന് കൊടിയേറ്റ്. തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും 1-ാം തീയതി രാവിലെ 8 .30ന് പ്രഭാത നമസ്‌കാരം, 9.30ന് വിശുദ്ധ കുര്‍ബ്ബാന ഇടവക വികാരി ഫാ.വര്‍ഗീസ് മണ്ണാംചേരിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു

തുടര്‍ന്ന് മദ്ധ്യസ്ഥ പ്രാര്‍ത്ഥന ഭക്തിനിര്‍ഭരമായ, പ്രദക്ഷിണം, ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ച വിളമ്പ്, സ്‌നേഹവിരുന്ന് എന്നിവയുണ്ടായിരിക്കും. എല്ലാ വിശ്വാസികളെയും പരിശുദ്ധന്റെ മദ്ധ്യസ്ഥതയില്‍ പൂര്‍ണ്ണ വിശ്വാസത്തോടെ അഭയം പ്രാപിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ സൗത്തെന്‍ഡ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിലേക്ക് സ്വാഗതം ചെയുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റോയ് തോമസ് (ട്രസ്‌ററി):07961723536
സെക്രട്ടറി, സുനില്‍ തങ്കച്ചന്‍ ;( 07446198962)

പള്ളിയുടെ വിലാസം:

ആള്‍ സെയിന്റ്‌സ് ചര്‍ച്ച്
1 സട്ടന്‍ റോഡ്
സൗത്തെന്റ് ഓണ്‍ സീ
എസ്എസ്2 5പിഎ

ഫാ. ബിജു കുന്നയ്ക്കാട്ട്

ഗ്ലാസ്‌ഗോ: രണ്ടായിരത്തിലേറെ വര്‍ഷങ്ങളായി മനുഷ്യഹൃദയങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന ദൈവവചനത്തിന്റെ തേന്‍കണങ്ങള്‍ ഇന്ന് ഗ്ലാസ്‌ഗോയില്‍ പെയ്തിറങ്ങുന്നു. വചന പ്രഘോഷണരംഗത്ത് ഇക്കാലത്ത് ദൈവം ഉപകരണമാക്കുന്ന റവ. ഫാ സേവ്യര്‍ഖാന്‍ വട്ടായിലും ടീമും നയിക്കുന്ന പ്രഥമ ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന്റെ ആദ്യദിനത്തിനു വേദിയാകുന്നത് Motherwell Civic Centre (Concert Hall & Theatre) Windmill street, Motherwell, ML 11 AB ആണ്. കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജോസഫ് വെമ്പാടുംന്തറയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ജപമാല, സ്തുതി സ്‌തോത്രങ്ങള്‍, വി. കുര്‍ബാന, വചനപ്രഘോഷണങ്ങള്‍, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും. വൈകിട്ട് 12.30ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിച്ച് വചനസന്ദേശം പങ്കുവെയ്ക്കും. ഗ്ലാസ്‌ഗോ റീജിയണിലെ എല്ലാ വൈദികരും സഹകാര്‍മ്മികരായി ദിവ്യബലിയില്‍ പങ്കുചേരും. ദൈവാനുഗ്രഹം സമൃദ്ധമായി വര്‍ഷിക്കപ്പെടുന്ന ഈ അനുഗ്രഹീത ദിനത്തിലേയ്ക്ക് ഗ്ലാസ്‌ഗോ റീജിയണിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളേയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും കോ – ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജോസഫ് വെമ്പാടുന്തറയും അറിയിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

സ്‌കന്‍തോര്‍പ്പ്: ദൈവസിദ്ധമായ സര്‍ഗ്ഗവാസനകളെ ദൈവമഹത്വത്തിനായി ഉപയോഗിക്കുന്ന ബൈബിള്‍ കലോത്സവത്തില്‍ മാഞ്ചസ്റ്റര്‍ റീജിയണിന്റെ മത്സരങ്ങള്‍ ഇന്ന് സ്‌കന്‍തോര്‍പ്പ് കിംബര്‍ലി ആര്‍ട്‌സ് പെര്‍ഫോമിംഗ് സെന്ററില്‍ വെച്ച് നടക്കും. രാവിലെ കൃത്യം 9 മണിക്ക് റവ. ഫാ. റ്റോമി എടാട്ട് അര്‍പ്പിക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് ബൈബിള്‍ പ്രതിഷ്ഠ നടക്കും.

നാലു സ്റ്റേജുകളിലായി കലാമത്സരങ്ങള്‍ തുടര്‍ന്ന് അരങ്ങേറും. റീജിയണിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി കലാകാരന്മാരും കലാകാരികളും മത്സരത്തില്‍ മാറ്റുരയ്ക്കും. മത്സരവേദിക്ക് സമീപത്തായി നിരവധി വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും ലഭിക്കും. സ്‌കന്‍തോര്‍പ്പ് വിശ്വാസ സമൂഹത്തിന്റെ ഒത്തൊരുമയില്‍ നടക്കുന്ന ഈ കലാമാമാങ്കത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കായി മിതമായ നിരക്കില്‍ ഉച്ചഭക്ഷണവും ലഭ്യമായിരിക്കും. ഡയറക്ടര്‍ റവ. ഫാ ബിജു കുന്നയ്ക്കാട്ടിന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

വേദിയുടെ അഡ്രസ്സ് : Kimberly Performing Arts Centre, Enderby Road, Scunthorpe, DN 17 2 JL.

RECENT POSTS
Copyright © . All rights reserved