Spiritual

ജോണ്‍സണ്‍ മാത്യൂസ്

ഡഗന്‍ഹാം: ഇസ്രായേലിന്‍ നാഥനായി, വാഴുമേക ദൈവം എന്ന പ്രശസ്തമായ ക്രിസ്ത്യന്‍ ഗാനത്തിന്റെ ശില്‍പിയും രണ്ടായിരത്തോളം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് ഈണമിട്ട പ്രശസ്ത സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനല്ലൂരും, ചിന്ന ചിന്ന ആസൈ എന്ന എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ഗാനം ആലപിച്ച തെക്കേ ഇന്ത്യയുടെ സ്വന്തം വാനമ്പാടി മിന്‍മിനിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ”സ്‌നേഹ സങ്കീര്‍ത്തനം’ എന്ന ഗാനസന്ധ്യ ഡിസംബര്‍ 26-ാം തീയതി വൈകുന്നേരം 6 മണിക്ക് ലണ്ടനിലെ ഡഗന്‍ഹാമിലുള്ള ഫാന്‍ഷേവ് കമ്മ്യൂണിറ്റി ഹാളില്‍ അരങ്ങേറുന്നു. ഈ സന്ധ്യയില്‍ ഇവരോടൊപ്പം ക്രിസ്തീയ ആത്മീയ സംഗീത ലോകത്തേക്ക് തനതായ ശൈലിയുമായി കടന്നുവന്ന കെ ജെ നിക്‌സന്‍, ഈശോയിക്ക് വേണ്ടി പാടി തിളങ്ങി വളര്‍ന്നു വരുന്ന കൊച്ചു ഗായികയായ നൈഡന്‍ പീറ്റര്‍, സുനില്‍ കൈതാരം, ബൈജു കൈതാരം തുടങ്ങിയവരും പങ്കെടുക്കുന്നതായിരിക്കും.

ഡിസംബര്‍ ഒന്നാം തീയതി മുതല്‍ ടിക്കറ്റ് വില്‍പന ആരംഭിക്കുകയും മുന്‍കൂട്ടി ടിക്കറ്റുകള്‍ വാങ്ങി സീറ്റുകള്‍ ഉറപ്പുവരുത്തുവാനും സ്വാഗത കമ്മറ്റി ഭാരവാഹികളും, പ്രോഗ്രാം കമ്മറ്റിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. കമ്മ്യൂണിറ്റി ഹാളിനോട് ചേര്‍ന്ന് വിപുലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ഹാളിനുള്ളില്‍ മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണവും ലഭിക്കുന്നതാണ്.

ലണ്ടന്‍ ഉള്‍പ്പെടെ യുകെയുടെ വിവിധ സ്ഥലങ്ങളിലായി 5 ഷോകള്‍ അരങ്ങേറുന്നതാണ്. പുതുമയാര്‍ന്ന ഈ സംഗീത നിശ ലണ്ടനില്‍ സംഘടിപ്പിക്കുന്നത് പ്രകാശ് ഉമ്മനും, സോണി വര്‍ഗീസും ചേര്‍ന്നാണ്.

സംഗീതത്തിന്റെ സര്‍ഗ്ഗാത്മകത പ്രാര്‍ത്ഥനയില്‍ ലയിക്കുന്ന സ്വര്‍ഗ്ഗീയ നിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ എല്ലാ കലാസ്‌നേഹികളെയും സ്‌നേഹ സങ്കീര്‍ത്തനത്തിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

പ്രകാശ് ഉമ്മന്‍ – 07786282497
സോണി വര്‍ഗീസ് – 07886973751
റോയി – 07480495628

വേദിയുടെ അഡ്രസ്സ്

Fanshave Community Centre
73, Bermead Road
Dagenham
London
RM 9 5 AR

ട്യൂബ് സ്‌റ്റേഷന്‍
Dagenham Heathway (District Line)

ഫാ.ഹാപ്പി ജേക്കബ്

കേവലം ഒരാഴ്ച കൂടി മാത്രമേ ഉള്ളൂ ജനനത്തിന്റെ തിരുന്നാള്‍ വന്നു ചേരുവാന്‍. നാടെങ്ങും അലങ്കാരങ്ങളും നക്ഷത്രങ്ങളും ആശംസാ കാര്‍ഡുകള്‍ വന്നു തുടങ്ങി. എങ്ങും ആഘോഷത്തിന്റെ പകിട്ടുകള്‍, നക്ഷത്രം തൂക്കിയാല്‍ വീട്ടിലും പള്ളിയില്‍ പോയാല്‍ സമൂഹത്തിലും ക്രിസ്മസ് ആയി എന്ന് വിശ്വസിക്കുന്ന ശരാശരി വിശ്വാസികള്‍. ഇതില്‍ എവിടെയാണ് ക്രിസ്തുവിന്റെ ജനനം എന്നും എന്താണ് ഇതിന്റെ കാലിക പ്രസക്തി എന്നും ആരും ചിന്തിക്കുന്നില്ല.

ദൈവപുത്രന്റെ ജനനം ആണ് ചിന്താവിഷയമെങ്കിലും കാലങ്ങളായി രക്ഷകന്റെ വരവിന് വേണ്ടിയുള്ള കാത്തിരിപ്പിനായി ഒരുങ്ങിയ ഒരു വലിയ വിഭാഗവും രക്ഷകന്റെ ജനനം മൂലം ഉണ്ടായ മാറ്റവും ഇന്നും ആവര്‍ത്തിക്കപ്പെടേണ്ടതുണ്ട്. ഈ രക്ഷണ്യപ്രവര്‍ത്തനത്തില്‍ പങ്കുകാരാകേണ്ട ഉത്തരവാദിത്തം ഇന്ന് നമുക്കും ഉണ്ട്. ആചാരവും ആഘോഷവും ഇതിന്റെ കൂടെ ഉണ്ടെങ്കിലും അത് മാത്രം ശ്രദ്ധാകേന്ദ്രം ആകുമ്പോള്‍ ഈ പെരുന്നാളിന്റെ അന്തസത്തയില്‍ നിന്നും നാം അകന്നുപോകുന്നു. ഈ ജനന പെരുന്നാള്‍ അര്‍ത്ഥവത്തായി തീരുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

പല പ്രതീകങ്ങളും ഈ പെരുന്നാളുമായി ബന്ധപ്പെട്ട് നാം ഒരുക്കാറുണ്ട്. നക്ഷത്രവും അലങ്കാരവും സമ്മാനങ്ങളും എല്ലാം നാം തയ്യാറാക്കുമ്പോള്‍ യഥാര്‍ത്ഥമായ ചില ദൈവിക ചിന്തകളും നാം കൂടെ കൊണ്ടു പോകേണ്ടതാണ്. ഇതിന് പലതും നാം ആയിത്തീരേണ്ടതാണ്. ഒന്നാമതായി ദൈവത്തിന്റെ അരുളപ്പാട് കൈമാറിയ ഇസ്രായേല്‍ മാലാഖയ്ക്ക് സമനാകണം. (ലൂക്കോസ് : 25-38). ഇതെങ്ങനെ സംഭവിക്കുമെന്ന് മറിയം ചോദിക്കുമ്പോള്‍ ‘ഞാന്‍ ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേല്‍ ആണ് എന്ന് മറുപടി പറയുന്നു. സാധാരണ നാട്ടില്‍ ജീവിക്കുന്ന ഒരു ക്രൈസ്തവന്‍ ശരാശരി പതിനഞ്ചോളം പ്രസംഗങ്ങള്‍ ടിവിയിലും നേരിട്ടും ആയി കേള്‍ക്കുന്നു. എന്നും ഒരു ചെറുചലനം പോലും സംഭവ്യമാകുന്നില്ല ജീവിതത്തില്‍. ദൈവ സന്നിധിയില്‍ നില്‍ക്കുമ്പോള്‍ മാത്രമാണ് ദൈവിക വചനം പകരുവാന്‍ കഴിയുകയുള്ളൂ. അല്ലാതെ ഉള്ള അവസരങ്ങളില്‍ ഈ ശുശ്രൂഷ ചെയ്യുമ്പോള്‍ ദൈവ സന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേലിനും സമന്‍മാരാകണം.

രണ്ടാമതായി ദൈവവചനങ്ങളെ സ്വീകരിച്ച് തന്റെ ഉള്ളില്‍ വളര്‍ത്തുന്ന മറിയം. ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, അവിടുത്തെ ഹിതം പോലെ ഭവിക്കട്ടെ എന്ന് വിധേയപ്പെടുന്നു മറിയം. നാം കേള്‍ക്കുന്ന വചനങ്ങളും ധ്വാന ചിന്തകളും നമ്മുടെ ഉള്ളില്‍ വളരണം. മുപ്പതും അറുപതും നൂറും മേനി ഫലം നല്‍കുന്ന അനുഭവങ്ങളാക്കി മാറ്റണം. ഒറ്റവാക്കില്‍ ദൈവപുത്രന്‍ ഉരുവാകണം നമ്മുടെ ഉള്ളില്‍. എങ്കില്‍ മാത്രമേ ഇനിയുള്ള എല്ലാ ശുശ്രൂഷകളും ആരാധനകളും നമുക്ക് അനുഭവമാക്കുവാന്‍ സാധിക്കയുള്ളൂ. ഭൗതികമായി കാര്യസാധ്യത്തിനായി പ്രാര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കും ക്രിസ്തുവിന്റെ ജനനം അത്ര സുഖകരമായ അനുഭവമല്ല നല്‍കുന്നത്. വചനം ദൃഢമാകുവാന്‍ സമര്‍പ്പിച്ച മറിയം സഹിച്ച യാതനകള്‍ നമുക്ക് അനുഭവം ആകേണ്ടതാണ്. പ്രസവിക്കുവാന്‍ ഒരു സ്ഥലവും, പാലായനങ്ങളും കഷ്ടതകളും യാതനകളും ഭൂവിനെ നിരസിച്ച് ദൈവീകതയെ പുല്‍കുവാന്‍ നമ്മെ പ്രാപ്തരാക്കേണ്ടതാണ്.

മൂന്നാമതായി പ്രകൃതിയില്‍ ഉള്ള മാറ്റങ്ങള്‍. നക്ഷത്രം വഴികാട്ടി ആവുന്നു. വിദ്വാന്മാര്‍ കാഴ്ചകളുമായി കടന്നുവരുന്നു. മൂകപ്രകൃതികള്‍ രക്ഷകനെ സ്വീകരിക്കുവാന്‍ വെമ്പല്‍ കൊള്ളുന്നു. ഇങ്ങനെ ദൈവപുത്രനെ സ്വീകരിച്ച് ലോകത്തിന് ദൈവികതയെ നല്‍കുവാന്‍ നമുക്ക് കഴിഞ്ഞാല്‍ ഈ ക്രിസ്തുമസ് ഏറ്റവും അര്‍ത്ഥവത്താവും. ഇനി ഓരോ ആഴ്ചകളിലും ദേവാലയത്തില്‍ ആരാധനക്കായി പോകുമ്പോള്‍ ഈ പെരുന്നാളിന്റെ തുടര്‍ച്ചയാണ് നാം പിന്തുടരുന്നത്.

ആകയാല്‍ പ്രതീകങ്ങളുടെ അര്‍ത്ഥങ്ങള്‍ ചലനം സൃഷ്ടിക്കുന്ന അനുഭവങ്ങള്‍ ആയി ഈ ക്രിസ്തുമസ് തീരട്ടെ.

സ്‌നേഹത്തോടെ

ഹാപ്പി അച്ചന്‍

ബാബു ജോസഫ്

ബര്‍മിങ്ഹാം: റവ.ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യൂറോപ്പ് മിനിസ്ട്രി ആധുനികലോകത്തിന്റെ നന്മയും തിന്മയും കണ്ടുവളരുന്ന പുതുതലമുറയെ ദൈവത്തോട് ചേര്‍ത്തു നിര്‍ത്തുന്ന പ്രവണതയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇളംമനസ്സുകളില്‍ ദൈവിക സ്നേഹം പകരാന്‍ ആദ്യമായി ഒരുക്കുന്ന ക്രിസ്തീയ സംഗീതത്തിന്റെ അഭിഷേക നിറവാര്‍ന്ന സ്റ്റേജ് ഷോ ‘എബ്ലേസ് 2018’ ജനുവരി 6ന് ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും.

തന്റെ യൗവനം ലോകരക്ഷയ്ക്കായി മാറ്റിവച്ച യേശുക്രിസ്തുവിന്റെ പിന്നില്‍ അണിചേരാന്‍ വര്‍ത്തമാന കാലത്തിന്റെ പ്രതീക്ഷയായ കുട്ടികളെയും യുവതീയുവാക്കളെയും ഒരുക്കുക, അതിനായി അവരുടെ മാതാപിതാക്കളെ പ്രാപ്തരാക്കുക, എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ ക്രിസ്ത്യന്‍ മ്യൂസിക്കല്‍ സ്റ്റേജ് ഷോ സെഹിയോന്‍ യൂറോപ്പ് വിറ്റ്നെസ്സെസ് മ്യൂസിക് ബാന്‍ഡ് ടീമാണ് നയിക്കുക. ആത്മീയ ആവേശം പകരുന്ന സേക്രഡ് ഡ്രാമയും ക്രിസ്ത്യന്‍ മ്യൂസിക്കല്‍ ഡാന്‍സും എബ്ലേസ് 2018 ന്റെ ഭാഗമായി നടക്കും.

സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ സ്വര്‍ഗീയ സംഗീതവിരുന്നിന്റെ പ്രോമോ വീഡിയോ കാണാം

ഒരാള്‍ക്ക് 5 പൗണ്ട് മാത്രം നിരക്കിലുള്ള ടിക്കറ്റുകള്‍ [email protected] എന്ന ഇ മെയില്‍ വഴിയോ അല്ലെങ്കില്‍
sehionuk.org/retreatregistration എന്ന വെബ്സൈറ്റ് വഴി നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിലൂടെയോ ലഭിക്കുന്നതാണ്. സെഹിയോന്‍ മിനിസ്ട്രി അംഗങ്ങള്‍ മുഖേന നേരിട്ടും ടിക്കറ്റുകള്‍ ലഭ്യമാണ്. ജനുവരി 6 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രോഗ്രാം. വിവിധ സ്ഥലങ്ങളില്‍നിന്നും പ്രത്യേക യാത്രാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വര്‍ത്തമാനകാലത്തിന്റെ വെല്ലുവിളികളെ യേശുവില്‍ അതിജീവിക്കാന്‍ പുതുതലമുറയെ പ്രാപ്തമാകുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ സ്വര്‍ഗീയ സംഗീതവിരുന്നിലേക്ക് സെഹിയോന്‍ യൂറോപ്പ് മുഴുവനാളുകളെയും 2018 ജനുവരി 6ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്ററിലേക്ക് യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

അഡ്രസ്സ് .
BETHEL CONVENTION CENTRE
KELVIN WAY
WEST BROMWICH
BIRMINGHAM
B70 7JW.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജിത്തു ദേവസ്യ 07735 443778
ക്ലെമന്‍സ് നീലങ്കാവില്‍ 07949499454.

ജോഷി വല്ലൂര്‍

ബ്ലാക്പൂള്‍: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പഞ്ചവത്സര പദ്ധതിയിലെ ആദ്യ വര്‍ഷം കുട്ടികളുടെ വര്‍ഷമായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നതിന്‍ പ്രകാരം സെന്റ് ജോണ്‍ വിയാനി പള്ളിയില്‍ റവ.ഫാദര്‍ മാത്യു പിണക്കാട്ടിന്റെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ ബലിയും കുട്ടികളുടെ വര്‍ഷാരംഭവും ഒരു പുതിയ അനുഭവവമായി വിശ്വാസികള്‍ അറിയിച്ചു. സെന്റ് ജോണ്‍ വിയാനി ഇടവക വികാരി ഫാ. ജാനൂസ് കോപെകും വിശ്വാസ പരിശീലന പ്രഥമ അധ്യാപകന്‍ സിബിച്ചന്‍ കുര്യാക്കോസും പള്ളി കൈക്കാരന്‍ റ്റോമി ഔസേഫും കുട്ടികളുടെ പ്രതിനിധികളായി എയ്ഡന്‍ വല്ലൂരും വിക്ടോറിയ ജിമ്മിയും തിരിതെളിച്ച് കുട്ടികളുടെ വര്‍ഷാരംഭത്തിന് തുടക്കമിട്ടു.

സെന്റ് ജോണ്‍ വിയാനി അസിസ്റ്റന്റ് വികാരിയും സീറോ മലബാര്‍ എപ്പാര്‍ക്കിക്കുവേണ്ടി ഒത്തിരി സഹായങ്ങള്‍ നല്‍കുകയും ചെയ്ത ഫാ. ഡാനിയല്‍ ഇറ്റിയാന്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ വചനപ്രഘോഷണം നടത്തി. ഈ പഞ്ചവത്സര പദ്ധതിയില്‍ കുട്ടികളുടെ വര്‍ഷം ആദ്യ തന്നെ തെരഞ്ഞെടുത്ത മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ തീരുമാനത്തെ ഫാ. ഡാനിയല്‍ പ്രശംസിക്കുകയുണ്ടായി. വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ കുട്ടികള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും സീറോ മലബാര്‍ രൂപത ഈ രാജ്യത്തെ ക്രിസ്തീയ വിശ്വാസികള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകളെയും ഫാ. ഡാനിയല്‍ അനുസ്മരിക്കുകയുണ്ടായി.

ബ്ലാക്പൂളില്‍ ശനിയാഴ്ചകളില്‍ കുട്ടികള്‍ക്കായി നടത്തി വരുന്ന ക്രിസ്തീയ വിശ്വാസ പരിശീലനം ഈ രാജ്യത്തെ വിശ്വാസികള്‍ക്കും മാതൃകയാണ്. ബുധനാഴ്ചകളിലും ഞായറാഴ്ചകളിലും നടത്തിവരുന്ന വിശുദ്ധ കുര്‍ബാനയും അതുപോലെ തന്നെ ഡിസംബര്‍ 24ന് രാത്രി 8 മണിക്ക് ആഘോഷമായ ക്രിസ്മസ് കുര്‍ബാനും ഡിസംബര്‍ 31ന് രാത്രി 8 മണിക്ക് വിശുദ്ധ കുര്‍ബാനയും വര്‍ഷാരംഭ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ് എന്ന് ഫാ. മാത്യു പിണക്കാട്ടും പള്ളിക്കമ്മിറ്റിയും അറിയിച്ചു.

ബാബു ജോസഫ്

മാഞ്ചസ്റ്റര്‍: അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് നയിക്കുന്ന ഹോളിസ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും നാളെ വ്യാഴാഴ്ച്ച മാഞ്ചസ്റ്റര്‍ സാല്‍ഫോര്‍ഡില്‍ നടക്കും. കാലഘട്ടത്തിന്റെ പ്രതിബന്ധങ്ങളെ യേശുവില്‍ അതിജീവിച്ചുകൊണ്ട് ലോക സുവിശേഷവത്ക്കരണരംഗത്ത് വിവിധങ്ങളായ മിനിസ്ട്രികള്‍ക്ക് പ്രവര്‍ത്തന നേതൃത്വം നല്‍കുന്ന റവ.ഫാ.സോജി ഓലിക്കലും സെഹിയോന്‍ അഭിഷേകാഗ്‌നി മിനിസ്ട്രി ടീമും ഇത്തവണ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.

സാല്‍ഫോര്‍ഡ് സെന്റ് പീറ്റര്‍ &സെന്റ് പോള്‍ പള്ളിയില്‍ വൈകിട്ട് 5.30മുതല്‍ രാത്രി 8.30 വരെയാണ് ധ്യാനം നടക്കുക. വി. കുര്‍ബാന , ദിവ്യകാരുണ്യ ആരാധന, വചനപ്രഘോഷണം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ധ്യാനത്തിന്റെ ഭാഗമാകും. പരിശുദ്ധാത്മാഭിഷേകത്താല്‍ പ്രകടമായ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും സാധ്യമാകുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക് സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

അഡ്രസ്സ്
ST. PETER & ST. PAUL CATHOLIC CHURCH
M6 8JR
SALFORD
MANCHESTER.

കൂടുതല്‍ വിവരങ്ങള്‍ക്ക്
രാജു ചെറിയാന്‍ 07443 630066.

ബാബു ജോസഫ്

ബര്‍മിങ്ഹാം: പ്രശസ്ത വചനപ്രഘോഷകന്‍ ബ്രദര്‍ സന്തോഷ് കരുമത്ര യുകെയില്‍ എത്തുന്നു. സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ ഫാ.സോജി ഓലിക്കലും ബ്രദര്‍ കരുമത്രയും ചേര്‍ന്ന് നയിക്കുന്ന ഏകദിന ധ്യാനം 23ന് ശനിയാഴ്ച്ച ബര്‍മിങ്ഹാമില്‍ നടക്കും. ‘മഹത്വത്തിന്‍ സാന്നിധ്യം’ എന്ന ശാലോം ടെലിവിഷന്‍ പ്രോഗ്രാമിലൂടെ അനേകരെ ക്രിസ്തീയതയുടെ ആഴങ്ങളിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ബ്രദര്‍ കരുമത്ര ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശങ്ങളിലും നവ സുവിശേഷ വത്ക്കരണത്തിന് ബലമേകുന്ന കേരളത്തില്‍ തൃശൂര്‍ ആസ്ഥാനമായുള്ള ഷെക്കീനായ് മിനിസ്ട്രിയുടെ സ്ഥാപകനാണ്.

സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ ഫാ.സോജി ഓലിക്കലിനൊപ്പം 23 ശനിയാഴ്ച്ച ബര്‍മിംങ്ഹാം സെന്റ് ജെറാര്‍ഡ് കാത്തലിക് ദേവാലയത്തില്‍ വൈകിട്ട് 7 മുതല്‍ രാത്രി 11 വരെയാണ് ആത്മീയ അഭിഷേകവും വിടുതലും പകരുന്ന വചന പ്രഘോഷണങ്ങളിലൂടെ ക്രിസ്മസിനൊരുക്കമായുള്ള ഏകദിന ധ്യാനം ബ്രദര്‍ കരുമത്ര നയിക്കുന്നത്. ധ്യാനത്തില്‍ കുമ്പസാരത്തിനും അവസരമുണ്ട്. ക്രിസ്മസിന് ഉണ്ണിയേശുവിനെ ഹൃദയത്തില്‍ സ്വീകരിക്കുന്നതിന് ഒരുക്കമായി നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയില്‍ പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ സെഹിയോന്‍ യൂറോപ്പ് ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

അഡ്രസ്സ്
ST.GERARD CATHOLIC CHURCH
CASTLE VALE
BIRMINGHAM
B35 6JT

കൂടുതല്‍ വിവരങ്ങള്‍ക്ക്
നോബിള്‍ ജോര്‍ജ് 07737 695783

ബാബു ജോസഫ്

മാഞ്ചസ്റ്റര്‍: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് നയിക്കുന്ന ഹോളിസ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും 14 വ്യാഴാഴ്ച്ച മാഞ്ചസ്റ്ററില്‍ നടക്കും. കാലഘട്ടത്തിന്റെ പ്രതിബന്ധങ്ങളെ യേശുവില്‍ അതിജീവിച്ചുകൊണ്ട് ലോക സുവിശേഷ വത്ക്കരണ രംഗത്ത് വിവിധങ്ങളായ മിനിസ്ട്രികള്‍ക്ക് പ്രവര്‍ത്തന നേതൃത്വം നല്‍കുന്ന റവ.ഫാ.സോജി ഓലിക്കല്‍ ഇത്തവണ ശുശ്രൂഷകള്‍ നയിക്കും. വ്യാഴാഴ്ച സാല്‍ഫോര്‍ഡ് സെന്റ് പീറ്റര്‍ & സെന്റ് പോള്‍ പള്ളിയില്‍ വൈകിട്ട് 5.30മുതല്‍ രാത്രി 8.30 വരെയാണ് ധ്യാനം നടക്കുക.

വി. കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ധ്യാനത്തിന്റെ ഭാഗമാകും.
പരിശുദ്ധാത്മ അഭിഷേകത്താല്‍ പ്രകടമായ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും സാധ്യമാകുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക് സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

അഡ്രസ്സ്
ST. PETER & ST. PAUL CATHOLIC CHURCH
M6 8JR
SALFORD
MANCHESTER.

കൂടുതല്‍ വിവരങ്ങള്‍ക്ക്
രാജു ചെറിയാന്‍
07443 630066.

അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജില്‍ തിരുപ്പിറവിയുടെ തിരുക്കര്‍മ്മങ്ങള്‍ ഡിസംബര്‍ 24 ഞായറാഴ്ച സെന്റ് ഹില്‍ഡാ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും. ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിക്കുന്ന തിരുപ്പിറവിയുടെ ശുശ്രൂഷകള്‍ക്കു വെസ്റ്റ്മിന്‍സ്റ്റര്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല കാര്‍മ്മികത്വം വഹിക്കുന്നതായിരിക്കും. തിരുപ്പിറവി ശുശ്രൂഷകള്‍, പ്രദക്ഷിണം, ആഘോഷമായ പാട്ട് കുര്‍ബ്ബാന, ക്രിസ്തുമസ് സന്ദേശം തുടര്‍ന്ന് ക്രിസ്തുമസ് കേക്ക് മുറിച്ചു വിതരണവും കരോള്‍ ഗാനാലാപനവും നടത്തപ്പെടും.

പ്രാര്‍ത്ഥനയിലൂടെയും അനുരഞ്ജനത്തിലൂടെയും മാനസികമായും ആത്മീയമായും ഒരുങ്ങി വിശുദ്ധിയോടെ തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്ന് ലോകരക്ഷകനായി ഭൂജാതനായ ദിവ്യ ഉണ്ണിയുടെ അനുഗ്രഹ സ്പര്‍ശങ്ങളും, സാന്നിദ്ധ്യവും സമൂഹത്തിലും ഭവനങ്ങളിലും അനുഭവവേദ്യമാകുവാനും, കുടുംബ സമാധാനവും കൃപയും ലഭിക്കുവാനും ഏവരെയും ക്രിസ്തുമസ് കുര്‍ബ്ബാനയിലേക്കും ശുശ്രൂഷകളിലേക്കും സെബാസ്റ്റ്യന്‍ അച്ചനും, പള്ളി കമ്മിറ്റി ഭാരവാഹികളും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റികളുമായി ബന്ധപ്പെടുക.
അപ്പച്ചന്‍ കണ്ണഞ്ചിറ-07737956977, ജിമ്മി ജോര്‍ജ്ജ്-07533896656

പള്ളിയുടെ വിലാസം:
9 Breakspear, Stevenage, Herts SG2 9SQ.

ഫാ. ഹാപ്പി ജേക്കബ്

സര്‍വ്വ ജനത്തിനും ഉണ്ടാകുവാനുള്ളോരു മഹാ സന്തോഷം ഇന്ന് നിങ്ങളോട് അറിയിക്കുന്നു. കര്‍ത്താവ് നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു. ഈ മഹാ സന്തോഷം ദര്‍ശിക്കുവാനായി നാം ഒരുങ്ങുകയാണല്ലോ, തലമുറ തലമുറയായി കാത്തിരുന്ന ദൈവ പുത്രന്റെ ജനനം. ഈ ജനനത്തിന്റെ മുന്‍കുറിയായി ഈ ആഴ്ച നാം ഓര്‍ക്കുന്നത് യോഹന്നാന്‍ സ്‌നാപകന്റെ ജനനമാണ്. ദൈവപുത്രന് വഴിയൊരുക്കുവാന്‍ മരുഭൂമിയില്‍ മാനസാന്തരം പ്രസംഗിച്ച യോഹന്നാന്റെ ജനനം.

അരുളപ്പാട് ലഭിച്ച ഉടന്‍ മൗനിയായിരുന്ന സഖറിയ പുരോഹിതന്‍ നാവെടുത്ത് സംസാരിക്കുന്നു. ആത്മീയ അനുഗ്രഹം പ്രാപിച്ച ദൈവാത്മാവില്‍ നിന്ന് ദൈവത്തെ മഹത്വപ്പെടുത്തുന്ന സഖറിയയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. നീയോ പൈതലേ, അത്യുന്നന്റെ പ്രവാചകന്‍ എന്ന് വിളിക്കപ്പെടും. കര്‍ത്താവിന്റെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ അതേ കരുണയാല്‍ അവന്റെ ജനത്തിന് പാപമോചനത്തില്‍ രക്ഷാപരിജ്ഞാനം കൊടുക്കുവാനുമായി നീ അവന് മുമ്പായി നടക്കും.

ഏതൊരു ക്രിസ്ത്യാനിയുടേയും ജീവിത ലക്ഷ്യമാണ് പ്രത്യാശയോടെ ദൈവ സന്നിധിയില്‍ ആയിത്തീരുക എന്നത്. ഇന്ന് അന്ധകാരം നയിക്കപ്പെടുവാന്‍ അത് നമ്മുടെ മുന്‍പില്‍ ഉണ്ട്. ഒരു യഥാര്‍ത്ഥ ഗുരു, നമ്മുടെ കൈ പിടിച്ച് നടത്തുവാന്‍ ഒരു നായകന്‍ ആയി നാം വളര്‍ന്ന് വരേണ്ടതാണ്. എപ്രകാരം ജീവിച്ച് ഒരു മാതൃക കാട്ടിക്കൊടുക്കുവാന്‍ നമുക്ക് കഴിയും. പ്രസംഗകരും ഉപദേശകരും ധാരാളം നമുക്കുണ്ട്. എന്നാല്‍ അതനുസരിച്ച് ജീവിത മാതൃക തരുവാന്‍, കൊടുക്കുവാന്‍ ആരുണ്ട്, അധരം കൊണ്ട് മഹത്വപ്പെടുത്തുകയും അന്തരംഗം കൊണ്ട് ത്യജിക്കുകയും ചെയ്യുന്നവരായ നാം യഥാര്‍ത്ഥ ജീവിത ലക്ഷ്യത്തിന് പാത്രമായി ഭവിക്കേണ്ടതാണ്.

മൂന്ന് ഘടകങ്ങള്‍ ഈ വിശുദ്ധ ദിവസങ്ങളില്‍ നാം പാലിക്കേണ്ടതുണ്ട്. ഒന്നാമതായി പരിജ്ഞാനത്തില്‍ വളരുക. അറിവും ജ്ഞാനവും വ്യത്യസ്തമാണ്. ബിരുദങ്ങളുടെ പട്ടിക നിരത്തുമ്പോഴും മനുഷ്യനായി ജീവിക്കുവാന്‍ മറക്കുന്ന നാം ഇന്ന് മനസിലാക്കി ജീവിത മാര്‍ഗ്ഗം പരിശീലിക്കുക.

രണ്ടാമതായി നമ്മുടെ ഇടയില്‍ തന്നെ സൂക്ഷിക്കുക. ഈ വായനാ ഭാഗങ്ങളെല്ലാം കുടുംബ പശ്ചാത്തലത്തിലാണ് നാം മനസിലാക്കുന്നത്. ഏറ്റവും അടുത്ത ഗുണഭോക്താക്കളാണ് നമ്മുടെ കുടുംബാംഗങ്ങള്‍. അവരുടെ മുന്‍പില്‍ ദൈവ ജീവിതം സാക്ഷിക്കുവാന്‍ നമുക്ക് കഴിയണം.

മൂന്നാമതായി വഴികാട്ടുക. നാം പരിശീലിച്ച, സാക്ഷിച്ച ദൈവീകത അനേകര്‍ക്ക് ദൈവത്തെ കാട്ടിക്കൊടുക്കുവാന്‍ ഉതകുന്നതായിരിക്കണം. യോഹന്നാനെ പോലെ തന്റെ പിന്നാലെ വരുന്നവന്റെ രക്ഷാദൗത്യം കാട്ടി കൊടുക്കുവാന്‍ ദൈവ സമൂഹത്തെ ഒരുക്കുന്ന ശുശ്രൂശഷകരായി നാം രൂപാന്തരപ്പെടുക. യേശുക്രിസ്തുവിന്റെ ജനനത്തില്‍ അനേകം ദൃഷ്ടാന്തങ്ങള്‍ ഈ വഴികാട്ടലുമായി ബന്ധപ്പെട്ട് നാം ധ്യാനിക്കാറുണ്ട്. യോഹന്നാന്‍ സ്ഥാപകന്റെ ജനനത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുന്ന സഖറിയാവിനോടും ആ വെളിപാട് ശ്രവിക്കുന്ന അവന്റെ കുടുംബത്തോടും നമുക്ക് അനുരൂപപ്പെടാം. ദൈവം അനുഗ്രഹിക്കട്ടെ.

ഹാപ്പി ജേക്കബ് അച്ചന്‍

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍/ബ്രിസ്റ്റോള്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട എപ്പാര്‍ക്കിയല്‍ വിമന്‍സ് ഫോറത്തിന്റെ റീജിയണല്‍ ആലോചനാ യോഗങ്ങള്‍ക്ക് തുടക്കമാകുന്നു. പ്രസ്റ്റണ്‍ റീജിയണിന്റെ ആലോചനാ സമ്മേളനം ഡിസംബര്‍ 29 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതല്‍ 9.30 Sacred Heart Church, 41, Thrisk Road, North Allerton, DL 61 PJല്‍ വച്ച് കൂടുന്നതാണ്. റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ടും റവ. ഫാ. സജി തോട്ടത്തിലും തിരുക്കര്‍മ്മങ്ങള്‍ക്കും ആമുഖ വിചിന്തനങ്ങള്‍ക്കും നേതൃത്വം നല്‍കും.

ബ്രിസ്റ്റോള്‍ റീജിയണില്‍ ആലോചനായോഗം ചേരുന്നത് 2018 ജനുവരി 5 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതലാണ്. എക്‌സിറ്റര്‍ Blessed Sacrament RC Church, Heavitree, Exeter, EX1 2QssJല്‍ വച്ചു നടക്കുന്ന സമ്മേളനത്തിന്റെ ആരംഭത്തില്‍ റവ. ഫാ. സണ്ണി പോള്‍ MSFS ദിവ്യബലിയര്‍പ്പിച്ച് വചനസന്ദേശം നല്‍കും. അതാതു റീജിയണിലെ ഭാരവാഹികളുടെ നേതൃത്വത്തില്‍ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി വിമന്‍സ് ഫോറം രൂപതാ പ്രസിഡന്റ് ജോളി മാത്യു അറിയിച്ചു.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങളില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്താനും രൂപതയുടെ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പ്രാര്‍ത്ഥനാ പിന്തുണ നല്‍കാനുമായാണ് വിമന്‍സ് ഫോറം രൂപീകൃതമായിരിക്കുന്നത്. ക്രിസ്തീയ കുടുംബം രൂപീകരിക്കപ്പെടുന്നതില്‍ അമ്മമാരുടെ പങ്ക് സുപ്രധാനമാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ വനിതകള്‍ക്കായി ഫോറം രൂപീകരിച്ചിരിക്കുന്നത്. പരി. മാതാവിനെ സ്വര്‍ഗ്ഗീയ മധ്യസ്ഥയായി സ്വീകരിച്ചിരിക്കുന്ന വിമന്‍സ് ഫോറത്തില്‍ 18 വയസിനു മുകളിലുള്ള സ്ത്രീകളാണ് അംഗങ്ങളാകുന്നത്. രൂപതയിലെ മിക്ക കുര്‍ബാന സെന്ററുകളിലും യൂണിറ്റും പ്രാരംഭ പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു.

Copyright © . All rights reserved