Spiritual

ഫാ. ഹാപ്പി ജേക്കബ്
പരിശുദ്ധ നോമ്പിലേയ്ക്ക് വീണ്ടും പ്രവേശിക്കുവാന്‍ നാം ഒരുങ്ങുകയാണ്. ആത്മീയ വിശുദ്ധിക്കും തീവ്രമായ പ്രാര്‍ത്ഥനയ്ക്കുമായി വേര്‍തിരിക്കപ്പെട്ട ദിനങ്ങള്‍. എപ്രകാരം ഉള്‍കൊള്ളുന്നുവോ അപ്രകാരം ഫലം ലഭിക്കുമെന്ന് വിശ്വസിക്കുന്ന ജനസമൂഹവും പേരിനു വേണ്ടി മാത്രം നോമ്പ് നോക്കുന്ന മറ്റൊരു കൂട്ടരും. പിതാക്കന്മാരുടെ പ്രാര്‍ത്ഥനാ ശകലങ്ങളില്‍ നോമ്പിനേക്കുറിച്ച് പ്രതിപാതിക്കുന്നത് ഇപ്രകാരമാണ്. ‘ശുദ്ധമുള്ള നോമ്പ് ജയത്തിന്റെ അടയാളവും ശത്രുവാകുന്ന സാത്താനെ ചെറുക്കുവാനുള്ള ആയുധവുമാകുന്നു.’
ഇന്നത്തെ കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ സര്‍വ്വ സൃഷ്ടിയും നൊമ്പും പ്രാര്‍ത്ഥനയും നോറ്റു അനുതാപത്തോടെ സൃഷ്ടാവിങ്കലേയ്ക്ക് തിരിയേണ്ടത് ഏറ്റവും അത്യാവശ്യമായ സംഗതിയാണ്. തിന്മയുടെയും അഹന്തയുടേയും മുത്തീ ഭാവങ്ങളായി സമൂഹവും നേതൃത്വവും അധംപതിക്കുമ്പോള്‍ നമ്മുടെ ഇടയില്‍ വിശുദ്ധന്മാര്‍ ഉണ്ടായേ മതിയാവുകയുള്ളൂ ഇനിയത്തെ നിലനില്പിന്.

പ്രാര്‍ത്ഥനാ ജീവിതത്തിലൂടെ നമുക്ക് മാറ്റത്തിന്റെ വക്താക്കളാകാം. നോമ്പിലെ ആരംഭ ദിവസത്തിലെ വേദവായനാ ഭാഗത്തില്‍ ക്രമീകരിച്ചിരിക്കുന്ന ഒരു ചിന്താധാരയാണ് വി.യോഹന്നാന്റെ സുവിശേഷം അധ്യയം രണ്ട്. ഒന്നു മുതല്‍ പതിനൊന്നുവരെയുള്ള ഭാഗം. ‘ കാനായിലെ കല്യാണ വിരുന്നില്‍ പച്ച വെള്ളത്തെ വീഞ്ഞാക്കി മാറ്റിയത് ‘. ഒരു വലിയ മാറ്റത്തിന്റെ സന്ദേശം നോമ്പിലേയ്ക്കു പ്രവേശിക്കുന്ന ദിനത്തില്‍ നമുക്ക് പകര്‍ന്നു നല്‍കുന്നു. നിറമോ, ഗുണമോ, രുചിയോ ഇല്ലാതിരുന്ന വെള്ളത്തെ ഏറ്റവും മെല്‍ത്തരമായ വീഞ്ഞാക്കി രൂപാന്തരപ്പെടുത്തി. പലപ്പോഴും പല തരം ഒഴിവ് കഴിവുകള്‍ പറഞ്ഞ് ദൈവ പദ്ധതിയില്‍ നിന്ന് അകന്നു കഴിയുന്ന നമുക്ക് നമ്മുടെ ബലഹീനതകള്‍ മറന്ന് ദൈവത്തില്‍ ശരണപ്പെടാം. അവന്‍ നമ്മെ രൂപാന്തരത്തിന്റെ പാതയില്‍ വിശുദ്ധിയിങ്കലേയ്ക്ക് നയിക്കട്ടെ. അതിലൂടെ ഏറ്റവും ശ്രേഷ്ഠമായ ജീവിതത്തിന്റെ ഉടമകളാകാം.
രൂപാന്തരം വ്യക്തി ജീവിതത്തില്‍ ആരംഭിക്കാം…
ദൈവം അനുഗ്രഹിക്കട്ടെ….

00088532_810976669

ഹാപ്പി അച്ചന്‍ എന്ന്‍ വിശ്വാസികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന റവ. ഫാ. ഹാപ്പി ജേക്കബ് നോമ്പ് കാലത്തെ എല്ലാ ഞായറാഴ്ചകളിലും മലയാളം യുകെ വായനക്കാര്‍ക്കായി നോമ്പ് കാല സന്ദേശം നല്‍കുന്നതാണ്. തിരുവനന്തപുരം സ്വദേശിയായ ഹാപ്പി അച്ചന്‍ ഇപ്പോള്‍ യുകെയിലെ ഹാരോഗേറ്റ് ഇടവകയില്‍ സേവനം അനുഷ്ഠിക്കുകയാണ്.

ബേസില്‍ ജോസഫ്
കാഞ്ഞിരപ്പള്ളി: സഭാദ്ധ്യക്ഷന്മാരും സന്യസ്തരും വിശ്വാസി സമൂഹവും ഒത്തു ചേര്‍ന്ന പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീഷത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ സഹായമെത്രാനായി മാര്‍ ജോസ് പുളിക്കല്‍ അഭിക്ഷിക്തനായി. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തിഡ്രലില്‍ പതിനായിരക്കണക്കിനു അജഗണങ്ങള്‍ സാക്ഷിയായ അഭിഷേകകര്‍മങ്ങള്‍ക്ക് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യ കാര്‍മികത്വം വഹിച്ചു. അഭിഷേക കര്‍മത്തിനു മുന്നോടിയായി പ്രൗഢഗംഭീരവും നയന മനോഹരവുമായ പ്രദക്ഷിണമാണ് ക്രമീകരിച്ചിരുന്നത്. പ്രദക്ഷിണത്തില്‍ കത്തോലിക്കാ അകത്തോലിക്കാ സഭകളില്‍ നിന്നുള്ള എണ്‍പതോളം മെത്രാപ്പോലീത്തമാരും മെത്രാന്മാരും ഇരുനൂറ്റമ്പതിലധികം വൈദികരും പങ്കെടുത്തു.

pulikkal

പ്രദക്ഷിണ പാതയുടെ ഇരുവശങ്ങളിലായി രൂപതയിലെ 143 ഇടവകകളെ പ്രതിനിധീകരിച്ച് പ്രത്യേക വേഷത്തില്‍ 143 മാതാക്കള്‍ കൊടികളും 143 പുരുഷന്മാര്‍ മുത്തുക്കുടകളും വഹിച്ചു. പ്രദക്ഷിണത്തിനു മുമ്പിലായി പത്ത് ഫൊറോനകളെ പ്രതിനിധീകരിച്ച് പത്ത് സ്വര്‍ണക്കുരിശുകള്‍ നീങ്ങി. ഈ സമയത്ത് ഗായകസംഘം ആമുഖഗാനം ആലപിച്ചു. കൊടിതോരണങ്ങളും പേപ്പല്‍ പതാകകളും വര്‍ണ്ണാഭമായ അങ്കണവും പന്തലും നിറഞ്ഞു നിന്ന വിശ്വാസികള്‍ നവ ഇടയനു കൂപ്പുകൈകളോടെ പ്രാര്‍ത്ഥനാ ആശംസകള്‍ നേര്‍ന്നു. സെന്റ് ഡോമിനിക്‌സ് കത്തീഡ്രലിന്റെ മണിനാവുകള്‍ സ്തുതിയുടെ സങ്കീര്‍ത്തനങ്ങള്‍ ആലപിച്ച ധന്യനിമിഷങ്ങളില്‍ കത്തീഡ്രല്‍ കവാടത്തില്‍ നിയുക്ത മെത്രാനെയും പിതാക്കന്മാരെയും കത്തീഡ്രല്‍ വികാരിഫാ. ജോര്‍ജ് ആലുങ്ങള്‍, വികാരി ജനറാള്‍മാരായ റവ. ഡോ. മാത്യു പായിക്കാട്ട്, ഫാ. ജസ്റ്റിന്‍ പഴേപറമ്പില്‍, ചാന്‍സിലര്‍ റവ. ഡോ. കുര്യന്‍ താമരശ്ശേരി, വൈസ് ചാന്‍സിലര്‍ റവ. ഡോ. മാത്യു കല്ലറക്കല്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

ചടങ്ങുകള്‍ക്ക് മുന്നോടിയായി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറക്കല്‍ ആമുഖപ്രഭാഷണം നടത്തി. തുടര്‍ന്ന് മാര്‍ ജോസ് പുളിക്കലിനെ കാഞ്ഞിരപ്പള്ളി രൂപതയുടെ സഹമെത്രാന്‍ ആയി നിയമിച്ചു കൊണ്ടുള്ള സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ ്കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഉത്തരവ് റവ. ഡോ. കുര്യന്‍ താമരശ്ശേരി വായിച്ചു. വൈസ് ചാന്‍സിലര്‍ റവ. ഡോ. മാത്യു കല്ലറക്കല്‍ ഇത് പരിഭാഷപ്പെടുത്തി. രൂപതയുടെ പ്രഥമ സഹായ മെത്രാന്മാര്‍ ജോസ് പുളിക്കലിന്റെ മെത്രാഭിഷേക കര്‍മങ്ങള്‍ പൗരസ്ത്യ സുറിയാനി ആരാധനാക്രമ പാരമ്പര്യമനുസരിച്ച് സീറോ മലബാര്‍ സഭയില്‍ രക്തസാക്ഷികളുടെ തിരുശേഷിപ്പ് വന്ദനത്തോടുകൂടിയാണ് മെത്രാഭിഷേക കര്‍മം ആരംഭിച്ചത്.

രക്തസാക്ഷികളെയും വിശുദ്ധരേയും പോലെ ഈശോയ്ക്ക ്പ്രത്യേകമായ വിധം സാക്ഷ്യം വഹിക്കാന്‍ ശ്ലീഹന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാര്‍ കടപ്പെട്ടിരിക്കുന്നുവെന്ന വസ്തുത ഈ കര്‍മം അനുസ്മരിപ്പിച്ചു. തുടര്‍ന്ന് നിയുക്ത മെത്രാന്‍ വിശ്വാസ പ്രതിജ്ഞ നടത്തി. സഭയുടെ സത്യവിശ്വാസം ഏറ്റുപറയുന്നതോടൊപ്പം മാര്‍പാപ്പയോടും സീറോ മലബാര്‍ സഭയുടെ പിതാവു ംതലവനുമായ മേജര്‍ ആര്‍ച്ച് ബിഷപ്പിനോടുമുള്ള വിധേയത്വവും അദ്ദേഹം ഏറ്റു പറഞ്ഞു. തുടര്‍ന്ന് മദ്ബഹാഗീതത്തിനു മുമ്പ് സങ്കീര്‍ത്തനാലാപനത്തോടെ മെത്രാഭിഷേക കൈവയ്പ്പു പ്രാര്‍ത്ഥന നടത്തി. കൈവയപ്പു പ്രാര്‍ത്ഥനയ്ക്കു ശേഷം സഹകാര്‍മികരായ മെത്രാന്മാര്‍ നിയുക്ത മെത്രാന്റെ ചുമലില്‍ ശോശപ്പ വിരിച്ച് സുവിശേഷ ഗ്രന്ഥം വെച്ചു. മെത്രാന്‍ സുവിശേഷ വാഹകനാണെന്ന് സൂചിപ്പിക്കാനാണ് നിയുക്ത മെത്രാന്റെ ചുമലില് സുവിശേഷ ഗ്രന്ഥംവെച്ചത്.

മെത്രാഭിഷേക കര്‍മത്തിന്റെ അവസാനം സന്നിഹിതരായിരുന്ന മെത്രാന്മാര്‍ നിയുക്ത മെത്രാനെ ആശ്ലേഷിച്ചു. തുടര്‍ന്ന് തനിക്ക് മെത്രാപ്പോലീത്താ കൈമാറിയ കൈ സ്ലീവാ ഉപയോഗിച്ച് സ്ലീവാ ചുംബനം നടത്തി നവാഭിഷിക്തനായ മാര്‍ ജോസ് പുളിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. അഭിഷേക കര്‍മങ്ങള്‍ക്ക് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യ കാര്‍മികത്വം വഹിച്ചു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് സാല്‍വത്തോരെ പെനാക്കിയോ, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സഹ കാര്‍മികരായിരുന്നു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുവചന സന്ദേശം നല്‍കി.

രൂപത പ്രോട്ടോസിഞ്ചെല്ലൂസും മെത്രാഭിഷേക കമ്മിറ്റി ചെയര്‍മാനുമായ റവ.ഡോ. മാത്യുപായിക്കാട്ട് തിരുക്കര്‍മങ്ങളുടെ ആര്‍ച്ചു ഡീക്കനായിരുന്നു. ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോരെ പെനാക്കിയോ, ബിഷപ് എവറാര്‌ദ്ദ്യോങ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഐസന്‍സ്റ്റാറ്റ് രൂപതാധ്യക്ഷന്‍ ബിഷപ് എജിദിയൂസ്സിക്‌സ്‌കോവിക്‌സിന്റെ ആശംസാ സന്ദേശം ഫാ. കാള്‍ ഹിര്‍ട്ടന്‍ഫെല്‍ഡറും പൗരസ്ത്യ തിരുസംഘത്തിന്റെ തലവന്‍ കാര്ഡിനല്‍ ലെയനാര്‍ദോ സാന്ദ്രിയുടെ സന്ദേശം രൂപതാ വികാരി ജനറാള്‍ ഫാ. ജസ്റ്റിന് പഴേപറമ്പിലും വായിച്ചു.

രൂപതയിലെ അല്‍മായരെ പ്രതിനിധീകരിച്ച് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി എബ്രഹാം മാത്യു പന്തിരുവേലിയും സമര്‍പ്പിതരെ പ്രതിനിധീകരിച്ച് സെന്റ് ജോണ് ഓഫ് ഗോഡ് സന്യാസിനീ സമൂഹത്തിന്റെ ജനറാള്‍ സിസ്റ്റര്‍ വിമല ജോര്‍ജും, രൂപതയിലെ വൈദികരെ പ്രതിനിധീകരിച്ച് പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ.ഡോ. തോമസ് പൂവത്താനിക്കുന്നേലും മാര്‍ ജോസ് പുളിക്കലിന് ബൊക്കെകള്‍ കൈമാറി. അഭിഷേക കര്‍മങ്ങള്‍ക്കു ശേഷം മാര്‍ ജോസ് പുളിക്കല്‍ കൃതജ്ഞത അര്‍പ്പിച്ചു. മാര്‍ ജോസ് പുളിക്കലിന്റെ നിരവധി കുടുംബാംഗങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയി അഭിഷേക ചടങ്ങിനായി എത്തി ചേര്‍ന്നിട്ടുണ്ടായിരുന്നു.

ബ്രാഡ്‌ഫോര്‍ഡ്. ന്യൂആര്‍ക്ക് മിഷന്‍ ഓഫ് ഇന്ത്യയുടെ ചാരിറ്റി ഫണ്ടിലേയ്ക്ക് സാമ്പത്തീകമായി സഹായിക്കുവാനുള്ള ലക്ഷ്യവുമായിഇ. ജി .എന്‍ . ചര്‍ച്ച് ബ്രാഡ്‌ഫോര്‍ഡ് നടത്തിയ റാഫല്‍ ടിക്കറ്റിന്റെ നറുക്കെടുപ്പു നടന്നു. റാഫല്‍ ടിക്കറ്റ് എന്ന പുതിയ ആശയവുമായി മുന്നിട്ടിറങ്ങിയ ഇ .ജി .എന്‍. ചര്‍ച്ച് ഇക്കുറി സ്വരൂപിച്ചത് 85000 രൂപ. മദ്രാസിലുള്ള ന്യൂആര്‍ക്ക് മിഷന്‍ ഓഫ് ഇന്ത്യയുടെ ഫണ്ടിലേയ്ക്ക് ഈ തുക കൈമാറി. റാഫല്‍ ടിക്കറ്റിന്റെ വിജയിയായ കീത്തിലിയില്‍ നിന്നുള്ള ബിനോ അലക്‌സിന് ഒന്നാം സമ്മാനമായ ഐ പാട്, കീത്തിലി ഇസ്ലാമിക് അസ്സോസിയേഷന്‍ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ നല്‍കി. അസ്സോസിയേഷന്‍ ഭാരവാഹികളായ ഫൈസല്‍ യാസിന്‍, റസാബ് ഹുസൈന്‍ ഇ .ജി .എന്‍ .ചര്‍ച്ച്
ബ്രാഡ്‌ഫോര്‍ഡിനെ പ്രതിനിധീകരിച്ച് ചെല്ലതുറൈ പൂമാണിയും ചടങ്ങില്‍ പങ്കെടുത്തു.

സന്ദര് ലാന്ഡ് : കേരളത്തിലെ ദൃശ്യമാധ്യമ രംഗത്തിന് പുതിയ ദിശാബോധം നല്‍കി, ആത്മീയതയുടെ സ്വര്‍ഗീയ സ്പര്‍ശം പകര്‍ന്ന ശാലോം മീഡിയയുടെ ചെയര്‍മാന്‍ ഷെവലിയര്‍ ബ്രദര്‍ ബെന്നി പുന്നത്തറ യുകെയില്‍ സന്ദര്‍ശനം നടത്തുന്നു. ഫെബ്രുവരി 19 വെള്ളിയാഴ്ച സന്‍ഡര്‍ലാന്‍ഡില്‍ തുടങ്ങുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ ശാലോം മീഡിയയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നവരെയും പ്രാര്‍ത്ഥനാസഹായം നല്‍കുന്നവേരെയും നേരില്‍ കണ്ടു നന്ദി പ്രകാശിപ്പിക്കുന്നു. സന്‍ഡര്‍ലാന്‍ഡിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ഫെബ്രുവരി 19 വെള്ളിയാഴ്ച വൈകുന്നേരം 5.30ന് സെ. ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് തുടക്കമാകുന്നു. ഏവരുടെയും സാന്നിധ്യവും സഹകരണവും യേശുനാമത്തില്‍ പ്രതീക്ഷിക്കുന്നു
ബഹു. ബെന്നി പുന്നത്തറയുടെ സന്ദര്‍ശനത്തിന്റെ വിശദ വിവരങ്ങള്‍ താഴെ കൊടുക്കുന്നു

‘ഒന്നിനും കൊള്ളാത്തവന്‍’ എന്ന് അധ്യാപകരും സഹപാഠികളും മുദ്രകുത്തിയിരുന്ന ഈ യുവാവ് ഇന്ന് ഇംഗ്ലണ്ടിലെ പ്രശസ്തമായ മാഞ്ചെസ്റ്റെര്‍ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥി. ഇത് എങ്ങനെ സംഭവിച്ചു?
ദൈവ വചനത്തിന് ഒന്നാം സ്ഥാനം കൊടുത്തു; ചെറു പ്രായത്തില്‍ തന്നെ വചനം പഠിക്കുകയും പ്രഘോഷിക്കുകയും ചെയ്തു.

‘നിങ്ങളില്‍ ജ്ഞാനം കുറവുള്ളവന്‍ ദൈവത്തോട് ചോദിക്കട്ടെ, അവന് അത് ലഭിക്കും…’ (യാക്കോബ് 1:5)

തനിക്ക് എങ്ങനെ ഈ മാറ്റം വന്നുവെന്ന് യുവാവിന്‍റെ തന്നെ വാക്കുകളില്‍ കേള്‍ക്കാം

(കടപ്പാട് : പ്രവാചക ശബ്ദം)

എ. പി. രാധാകൃഷ്ണന്‍
ക്രോയ്‌ടോന്‍: അവിസ്മരണീയം; വിജ്ഞാനപ്രദം; സംഗീതസാന്ദ്രം; അതെ വര്‍ണനകള്‍ അതീതമായി ഒരു സന്ധ്യ, അതായിരുന്നു ഇന്നലെ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെറില്‍ നടന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങളുടെ ചുരുക്കം. സ്വാമി വിവേകാനന്ദന്‍ ഇപ്പോഴും ഭാരതീയരുടെ ആവേശം തന്നെ എന്ന് ഉറക്കെ പ്രഖ്യപിക്കുന്നതായിരുന്നു ഇന്നലെ നടന്ന പരിപാടിയിലെ ജനപങ്കാളിത്തം, ഭാഷക്കും ദേശത്തിനും അപ്പുറം ആണ് സ്വാമിജിയുടെ സന്ദേശങ്ങളുടെ മഹിമ എന്ന് വിളിചോതുകയായിരുന്നു ഇന്നലെ യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ ജനസഞ്ചയം.

പതിവുപോലെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഭജന സംഘത്തിന്റെ ഭജനയോടെ വൈകീട്ട് 5:30 ഓടെ പരിപാടികള്‍ക്ക് സമാരംഭം കുറിച്ചു. ശ്രീമതി ലത സുരേഷ് അവതരിപ്പിച്ച അമരവാണികള്‍ ആയിരുന്നു പിന്നീട് നടന്ന പരിപാടി. പാടലിപുത്രത്തിന്റെ രാജഭരണത്തില്‍ പ്രധാന പങ്കു വഹിച്ച വിഷ്ണു ഗുപ്തനെന്നും കൌടില്യന്‍ എന്നും അറിയപെടുന്ന ചാണക്യന്റെ സന്ദേശങ്ങള്‍ ആണ് ഇന്നലെ നടന്ന അമരവാണിയില്‍ ശ്രീമതി ലത സുരേഷ് അവതരിപ്പിച്ചത്. അതിനുശേഷം എല്ലാവരെയും വിസ്മയിപ്പിച്ചു കൊണ്ട് ബാലവേദി കുട്ടികള്‍ അവതരിപ്പിച്ച വന്ദേ വിവേകാനന്ദം എന്ന പരിപാടി നടന്നു. സ്വാമിജിയുടെ സന്ദേശങ്ങള്‍ കുട്ടികള്‍ വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ സദസിലുള്ളവര്‍ ഒരുമിച്ച് ആ യുഗപ്രഭാവന് മുന്നില്‍ ശിരസു നമിക്കുകയായിരുന്നു.

Vivekananda-1

ബുദ്ധനും ആദിശങ്കരനും ശേഷം ഭാരതം കണ്ട അത്യത്ഭുത ആധ്യാത്മിക തേജസ്സാണ് സ്വാമി വിവേകാനന്ദന്‍ എന്ന് തുടര്‍ന്ന് പ്രഭാഷണം നടത്തിയ ശ്രീ ജെ ലഖാനി അഭിപ്രായപെട്ടു. ആധുനിക ലോകത്തിന്റെ ആത്മീയത എങ്ങനെ വേണം എന്ന് വിശദീകരിച്ചതാണ് സ്വാമിജിയുടെ ഏറ്റവും വലിയ മേന്മ എന്നും, ഈശ്വരനെ സാക്ഷാത്കാരത്തിനുള്ള പരിശ്രമം എല്ലാവിധത്തിലും നാം അനുവര്‍ത്തിക്കണം എന്നും അദ്ദേഹം അഭിപ്രായപെട്ടു. വിശ്വസിക്കുക എന്നുള്ളത്തിനപ്പുറം കണ്ടെത്തുക എന്നതാണ് സ്വാമിജി മുന്നോട്ടുവെച്ച അദ്ധ്യാത്മികത എന്നും ശ്രീ ജെ ലഖാനി പറഞ്ഞു. ശ്രീ ജെ ലഖാനിയുടെ പൂര്‍ണമായ പ്രഭാഷണം എത്രയും നേരത്തെ യു ട്യൂബ് ചാനലില്‍ ലഭ്യമാക്കും. തുടര്‍ന്ന് നടന്ന സംശയനിവാരണി വിജ്ഞാന പ്രദമായ നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ബ്രിസ്‌റൊളില്‍ പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേര്‍ന്ന കൌണസിലര്‍ ശ്രീ ടോം ആദിത്യ ശ്രീ ജെ ലഖാനിയെ പൊന്നാട അണിയിച്ചു. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഉപഹാരം ഡോ ശിവകുമാര്‍ ശ്രീ ജെ ലഖാനിക്ക് നല്‍ക്കി. വിവേകാനന്ദ സന്ദേശങ്ങള്‍ ഉള്‍കൊണ്ടുകൊണ്ട് പ്രവര്‍ത്തിച്ച നിരവധി മഹാന്മാരുടെ പരിശ്രമം ആണ് ഭാരതത്തിന്റെ സ്വതന്ത്രം എന്ന് ശ്രീ ടോം ആദിത്യ അഭിപ്രായപെട്ടു.

Vivekananda-2

സ്വരാഞ്ജലി, സുപ്രസിദ്ധ ഗായകന്‍ രാജേഷ് രാമന്റെ സംഗീത പുഷ്പാഞ്ജലിയായിരുന്നു പിന്നീടു നടന്നത്. നിരവധി കീര്‍ത്തന മാലിക തീര്‍ത്ത സ്വരാഞ്ജലി സദസ്യര്‍ക്ക് തികച്ചും ഹൃദ്യമായ ഒരു അനുഭവം പകര്‍ന്നു നല്‍കി. ‘നഗുമോ’, ‘ഗോപാലക പാഹിമാം’, ‘പനിമതി മുഖി ബാലെ’ എന്നീ കീര്‍ത്തനങ്ങള്‍ ആലാപന മികവുകൊണ്ട് ശ്രദ്ധേയമായി. മൃദംഗത്തില്‍ ബാംഗ്ലൂര്‍ പ്രതാപും വയലിനില്‍ രതീശ്വരനും പകമേളം തീര്‍ത്തു. സ്വരാഞ്ജലിയുടെ വീഡിയോ പൂര്‍ണമായും എത്രയും നേരത്തെ യു ട്യൂബ് ചാനലില്‍ ലഭ്യമാക്കും. സ്വാമി വിവേകാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്ര പ്രദര്‍ശനവും ഹാളില്‍ ഒരുക്കിയിരുന്നു. പരിപാടികള്‍ എല്ലാം മികച്ച രീതിയില്‍ അവതരിപ്പിച്ച് ശ്രീമതി ഡയാന അനില്‍കുമാറും ശ്രീമതി ജയലക്ഷ്മിയും സദസിന്റെ പ്രശംസ നേടി. പരിപാടികള്‍ക്ക് ശേഷം നടന്ന പൂജകള്‍ക്ക് ശ്രീ മുരളി അയര്‍ നേതൃത്വം നല്‍കി.

Vivekananda-3

നോമ്പുകാല ഒരുക്കത്തിന്റെ ഭാഗമായി ഷെഫീല്‍ഡില്‍ അതിരമ്പുഴ കാരീസ്ഭവന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ കുര്യന്‍ കാരിക്കല്‍ നേതൃത്വം നല്‍കുന്ന ‘കെയ്‌റോസ് റിട്രീറ്റ്’ ടീം നയിക്കുന്ന ത്രിദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 4, 5, 6 തിയതികളില്‍ ഷെഫീല്‍ ഡിലെ സെന്റ് പാട്രിക്‌സ് പള്ളിയില്‍(Barnsley Road,S5 0QF) വച്ച് നടക്കുന്നു. പ്രമുഖ വചനപ്രഘോഷകന്‍ ബ്രദര്‍.റെജി കൊട്ടാരം, ക്രിസ്ത്യന്‍ ഭക്തിഗാനരചയിതാവും സംഗീത സംവിധായകനുമായ പീറ്റര്‍ ചേരാനെല്ലൂര്‍ എന്നിവരും ശുശ്രൂഷകളില്‍ സംബന്ധിക്കും.
വിശുദ്ധ കുര്‍ബാന, ആരാധന, വചനപ്രഘോഷണം, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിംങ്, കുട്ടികള്‍ക്കുള്ള പ്രത്യേക ധ്യാനം തുടങ്ങിയ ആത്മീയ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. ഷെഫീല്‍ഡ് കാത്തലിക് കമ്യൂണിറ്റിയ്ക്കുവേണ്ടി ഫാ ബിജു കുന്നക്കാട്ട് ഏവരെയും ധ്യാനത്തില്‍ സംബന്ധിക്കുന്നതിനായി സ്വാഗതം ചെയ്യുന്നു.

എ. പി. രാധാകൃഷ്ണന്‍
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടത്തുന്ന സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങള്‍ ശനിയാഴ്ച വൈകീട്ട് 5.00 മണിമുതല്‍ പതിവ് വേദിയായ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടും. അതിവിപുലമായ പരിപാടികളാണ് ഇത്തവണ ഭക്തര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭജന സംഘത്തിന്റെ ഭജന, ബാലവേദി അവതരിപ്പിക്കുന്ന സ്വാമി വിവേകാനന്ദന്റെ ജീവിതത്തെ അധികരിച്ചുള്ള ഹ്രസ്വമായ അവതരണം എന്നിവ കൂടാതെ ഈ പ്രാവശ്യം മുതല്‍ ‘അമരവാണികള്‍’ എന്ന പുതിയൊരു പരിപാടിയും ഉണ്ടായിരിക്കും. കാലാതിവര്‍ത്തിയായ ഭാരതീയ സന്ദേശങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത സന്ദേശങ്ങളെ ചുരിങ്ങിയ സമയം കൊണ്ട് സുഭാഷിത രീതിയില്‍ അവതരിപ്പിക്കുന്നതാണ് ‘അമരവാണികള്‍’ എന്ന വിജ്ഞാന പ്രദമായ പരിപാടി. സ്വാമി വിവേകാന്ദന്റെ ജീവതത്തെ ആസ്പദമാക്കിയുള്ള ചിത്ര പ്രദര്‍ശനവും പരിപാടികള്‍ നടക്കുന്ന ഹാളില്‍ ഒരുക്കിയിട്ടുണ്ട്.

പണ്ഡിത ശ്രേഷ്ഠന്‍ ശ്രീ ജെ ലെക്കാനിയുടെ സാന്നിധ്യം തന്നെയാണ് ഇത്തവണത്തെ സത്സംഗത്തെ വേറിട്ടതാക്കുന്നത്. യു കെ യിലെ ഹിന്ദു അക്കാദമിയുടെ തലവനും ഹിന്ദു കൌണ്‍സില്‍ ഓഫ് യു കെയുടെ വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ കൂടിയാണ് ശ്രീ ജെ ലെക്കാനി. പ്രായോഗിക ഭൌതികശാസ്ത്രം എന്ന വിഷയത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പ്രഭാഷങ്ങള്‍ നടത്തിയിട്ടുള്ള ശ്രീ ജെ ലെക്കാനിയുടെ പ്രഭാഷണം കേള്‍ക്കാന്‍ യു കെ മലയാളിക്കള്‍ക്കു ലഭിച്ചിരിക്കുന്ന അസുലഭമായ ഒരു അവസരമാണ് ശനിയാഴ്ച നടക്കുന്ന സ്വാമി വിവേകാനന്ദ ജയന്തി സ്മാരക പ്രഭാഷണം.

HINDU-1

യു കെ യുടെ സ്വന്തം ഗായകന്‍ രാജേഷ് രാമന്റെ സംഗീത കച്ചേരി ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ നെ സംഗീത സാന്ദ്രം ആക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഇല്ല. വര്‍ഷങ്ങളായി യു കെ യുടെ പല ഭാഗങ്ങിലും നടക്കുന്ന സംഗീത പരിപാടികളില്‍ ഗാനങ്ങള്‍ ആലപ്പിക്കുന്ന ശ്രീ രാജേഷ് രാമന്‍ ആദ്യമായാണ് ഒരു മുഴുനീള ശാസ്ത്രീയ സംഗീത സദസ് അവതരിപ്പിക്കുന്നത്. പ്രശസ്ത മൃദംഗം വിദ്വാന്‍ ബാംഗ്ലൂര്‍ പ്രതാപ്, വയലിന്‍ വാദകനായ രതീശ്വരന്‍ എന്നിവര്‍ പകമേളം ഒരുക്കുന്ന പരിപാടിയില്‍ ശാസ്ത്രീയ സംഗീതത്തിന്റെ ഗാംഭീര്യവും ലാളിത്യവും ഒരുപോലെ നിറയും. യു കെ യില്‍ അപ്പൂര്‍വമായി മാത്രമാണ് മലയാളികളുടെ ശാസ്ത്രിയ സംഗീത പരിപാടികള്‍ നടക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും കുടുംബ സമേതം പരിപാടികളില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ പ്രത്യേകം അഭ്യര്‍ഥിച്ചു. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ കൃത്യ സമയത്ത് തന്നെ എത്തിച്ചേരാന്‍ ശ്രമിക്കുക.

വേദിയുടെ വിലാസം:West Thornton Communtiy Cetnre, 735 London Road, Thornton Heath, Croydon CR7 6AU

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 07828137478, 07932635935
ഇമെയില്‍: [email protected]
ഫേസ്ബുക്ക്: facebook.com/londonhinduaikyavedi

HINDU-2

പ്രശസ്ത വചന പ്രഘോഷകനും ‘ഇടിവെട്ട് പ്രസംഗകന്‍’ എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ആഗോള മലയാളി കത്തോലിക്കര്‍ക്ക് സുപരിചിതനുമായ ഫാദര്‍ ജേക്കബ് മഞ്ഞളി നയിക്കുന്ന കുടുംബ നവീകരണ നോമ്പുകാല ധ്യാനം ഫെബ്രുവരി മാസം പതിമൂന്ന്, പതിനാല് തിയതികളില്‍ മിഡില്‍സ്‌ബ്രോ സെന്റ്. ജോസഫ്‌സ് ദേവാലയത്തില്‍ വച്ചു നടത്തപ്പെടുന്നു. ഫെബ്രുവരി 13 ശനിയാഴ്ച രാവിലെ 10:00 മണിമുതല്‍ വൈകുന്നേരം 4:30 വരെയും, 14 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1:30 മുതല്‍ രാത്രി 8:00 മണി വരെയുമാണ് ധ്യാനശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ദൈവത്തിന്റെ കാരുണ്യവും ദയയും അനുസ്മരിക്കുന്ന ഈ കരുണാ വര്‍ഷത്തിലെ നോമ്പുകാലത്ത് ഈ ധ്യാനത്തില്‍ പങ്കെടുത്തു ജീവിത നവീകരണം സാധ്യമാക്കുവാന്‍ എല്ലാ ക്രൈസ്തവ വിശ്വാസികളെയും മിഡില്‍സ്‌ബ്രോ സീറോമലബാര്‍ ചാപ്ലിന്‍ ഫാ. ആന്റണി ചുണ്ടലിക്കാട്ടില്‍ സ്വാഗതം ചെയ്യുന്നു.

ധ്യാനാവസരത്തില്‍ കുമ്പസാരിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ദേവാലയത്തിന്റെ വിലാസം: St. Joseph’s RC Church, Marton Road Middlesbrough, TS4 2NT

മാഞ്ചസ്റ്റര്‍: സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആനുവല്‍ ഡേയും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ജനുവരി 31ന് നടക്കും. ലോംഗ്‌സൈറ്റ് സെ. ജോസഫ് പള്ളിയില്‍ വച്ച് രണ്ട് മണിക്ക് വിശുദ്ധ കുര്‍ബാന നടക്കും. അതിനു ശേഷം വാര്‍ഷിക പൊതുയോഗവും ഉണ്ടായിരിക്കും. പൊതുയോഗത്തില്‍ റിപ്പോര്‍ട്ട്, കണക്ക് എന്നിവ അവതരിപ്പിക്കും. പുതിയ ട്രസ്റ്റിയെ തെരഞ്ഞെടുക്കുന്ന ചടങ്ങും ഇതിനൊപ്പം നടക്കും. പിന്നീട് കമ്യൂണിറ്റി സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ സാല്‍ഫോര്‍ഡ് ബിഷപ്പ് ജോണ്‍ ആര്‍നോള്‍ഡ് മുഖ്യാതിഥിയായിരിക്കും. സമ്മാനദാനവും സാസംകാരിക പരിപാടികളും ഇതിനു ശേഷം നടക്കും.
അതിനു ശേഷം ബിഷപ്പിന്റെ അനുഗ്രഹ പ്രഭാഷണം നടക്കും. കമ്യൂണിറ്റിയുടെ സ്‌നേഹോപഹാരം ഫാ. തോമസ് ബിഷപ്പിനു നല്‍കും. കേരള ശൈലിയിലുള്ള ദ്യയോടെയാണ് ചടങ്ങുകള്‍ അവസാനിക്കുന്നത്. കമ്യൂണിറ്റി അംഗങ്ങള്‍ എല്ലാവരും ചടങ്ങില്‍ പ്‌ങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

Chaplain- Fr.thomas Thaikkoottathil , Trustees- Anil Adhikaram & Joseph Mathai. Church address. St. Joseph church, Portland crescent, Longsight , M13 0 BU.

RECENT POSTS
Copyright © . All rights reserved