അപ്പച്ചന്‍ കണ്ണഞ്ചിറ
ബെഡ്ഫോര്‍ഡ്: ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ ബെഡ്ഫോര്‍ഡില്‍ നോമ്പുകാലത്തോടനുബന്ധിച്ച് വാര്‍ഷിക ധ്യാനം സംഘടിപ്പിക്കുന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ദ്വിദിന വചന ശുശ്രുഷ നയിക്കും. ‘കിഡ്സ് ഫോര്‍ കിങ്ഡം’ സെഹിയോന്‍ യുകെ ടീം കുട്ടികള്‍ക്കായി ധ്യാന ശുശ്രുഷകള്‍ തദവസരത്തില്‍ ഒരുക്കുന്നതാണ്. കുമ്പസാരത്തിനും, കൗണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതുമാണ്.
ദിവ്യനാഥന്റെ രക്ഷാകര പീഡാനുഭവ തീര്‍ത്ഥ യാത്രയില്‍ പങ്കാളികളായി, വിശുദ്ധ വാരത്തിലേക്ക് ആത്മീയമായും മാനസികമായും ഒരുങ്ങി, രക്ഷകന്റെ ഉത്ഥാന അനുഭവത്തിന്റെ കൃപാവരങ്ങളാല്‍ നിറയുവാനും സെബാസ്റ്റ്യന്‍ അച്ചന്‍ നയിക്കുന്ന ആത്മീയ നവീകരണ ധ്യാനത്തിലേക്ക് ബെഡ്ഫോര്‍ഡ് സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.സാജു മുല്ലശ്ശേരിയില്‍ ഏവരേയും സസ്നേഹം ക്ഷണിക്കുന്നു.
ബെഡ്ഫോര്‍ഡ് കേരളാ ക്രിസ്ത്യന്‍ കമ്മ്യുണിറ്റിയുടെ നേതൃത്വത്തിലാണ് ധ്യാനം ഒരുക്കുന്നത്. ശനിയാഴ്ച രാവിലെ 10 :00 മുതല്‍ വൈകുന്നേരം 05:00 മണി വരെയും , ഞായറാഴ്ച ഉച്ചക്ക് 12:00 മുതല്‍ വൈകുന്നേരം 06:00 മണി വരെയും ആയിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
രാജു ഒഴുകയില്‍:07737250611,ജോമോന്‍ ജോസഫ്:07735493561
മഞ്ജു മാത്യു: 07859020742
Our Lady Of Catholic Church, Kempston, MK42 8QB
സന്ദര്‍ലാന്‍ഡ്: ഹെക്സാം ആന്‍ഡ് ന്യൂകാസില്‍ രൂപത സീറോ മലബാര്‍ കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ രൂപതയിലെ മൂന്ന് മാസ്സ് സെന്ററുകളില്‍ നിന്നുള്ള മാതാധ്യാപകര്‍ക്കു വേണ്ടിയുള്ള ഏക ദിന സെമിനാര്‍ മാര്‍ച്ച് 11 ശനിയാഴ്ച സന്ദര്‍ ലാന്‍ഡ് സെ. ജോസഫ്സ് ചര്‍ച് പാരിഷ് ഹാളില്‍ വെച്ച് മിഡില്‍സ്ബെറോ സീറോ മലബാര്‍ ചാപ്ലയിന്‍ ബഹു. ഫാ. ആന്റണി ചുണ്ടെലിക്കാട്ടില്‍ നേതൃത്വം നല്‍കുന്നു. രാവിലെ പത്തു മണിക്ക് തുടങ്ങുന്ന ക്ലാസ്സുകള്‍ വൈകുന്നേരം നാല് മണിക്ക് അവസാനിക്കും. ആധുനിക കാലത്തിനനുസരിച്ചുള്ള മതാദ്ധ്യാപനത്തിന്റെ അനന്ത സാധ്യതകളെ കുറിച്ച് അറിയാനും പഠിക്കാനുമുള്ള അവസ്സരം ഒരുക്കുന്ന ഈ സെമിനാറിലേക്ക് രൂപത സീറോ മലബാര്‍ ചാപ്ലയിന്‍ ബഹു. ഫാ. സജി തോട്ടത്തില്‍ സ്വാഗതം ചെയ്യുന്നു.
സെമിനാര്‍ വേദി : സെ. ജോസഫ്സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ് : SR4 6HP
എടത്വ: സായാഹ്ന സൂര്യന്റെ കിരണങ്ങളേറ്റ് ബിഷപ്പ് തോമസ് കെ.ഉമ്മന്‍ മാതൃവിദ്യാലയമായ എടത്വാ സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ അങ്കണത്തില്‍ നിന്നും മാതൃഇടവകയിലേക്ക് പൗരസ്വീകരണം ഏറ്റ് വാങ്ങി. 24 മഹായിടവകയിലെ 40 ലക്ഷത്തിലധികം വിശ്വാസികള്‍ അടങ്ങിയ സി.എസ്.ഐ സഭയുടെ മോഡറേറ്ററും ഇംഗ്ലണ്ട് ആസ്ഥാനമായി ഉള്ള ആംഗ്ലിക്കന്‍ സഭാ ആഗോള പ്രിമേറ്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട ബിഷപ്പ് തോമസ് കെ.ഉമ്മന് ജന്മനാടും മാതൃഇടവകയും മാതൃവിദ്യാലയങ്ങളും ചേര്‍ന്ന പ്രൗഢഗംഭീരമായ ഊഷ്മള പൗര സ്വീകരണം നല്‍കി.
മാത്യ വിദ്യാലയമായ എടത്വാ സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ മൈതാനത്ത് 3 മണിക്ക് എത്തിയപ്പോള്‍ ബിഷപ്പിന്റെ പ്രായം കണക്കാക്കി 64 മുത്തുക്കുടകള്‍ ഏന്തി വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ബിഷപ്പിനെ സ്‌കൂള്‍ കവാടത്തില്‍ എരിരേറ്റു. അലോഷ്യസ് കുടുംബത്തിന്റെ അഭിമാനമായ ബിഷപ്പ് തോമസ് കെ. ഉമ്മനെ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി വികാരി റവ. ഫാദര്‍ ജോണ്‍ മണകുന്നേല്‍ ഹാരമണിയിച്ച് സ്വീകരിച്ചു. എടത്വാ ഗ്രാമ പഞ്ചായത്ത് അധ്യക്ഷ ടെസ്സി ജോസ് ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി അതിരൂപതാ കോര്‍പറേറ്റീവ് മാനേജ്മെന്റ് ഓഫ് സ്‌കൂള്‍സ് സെന്‍ട്രല്‍ പി.ടി.എ വൈസ് പ്രസിഡന്റും സ്വാഗത സംഘം ജനറല്‍ കണ്‍വീനറുമായ ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള അദ്യക്ഷത വഹിച്ചു. സ്‌കൂളിന്റെ ഉപഹാരം പ്രിന്‍സിപ്പാള്‍ ഡോ. ആന്റണി മാത്യം പ്രധാന അധ്യാപകന്‍ ബേബി ജോസഫ് എന്നിവര്‍ സമ്മാനിച്ചു.
തുടര്‍ന്ന് വിവിധ സഭകളും മാതൃ ഇടവക അംഗങ്ങളും ,എടത്വാ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും സാമുദായിക- സാംസ്‌കാരിക – രാഷ്ട്രീയ- സന്നദ്ധ സംഘടനകളും വ്യാപാരി വ്യവസായി ഏകോപന സമിതി എടത്വാ യൂണിറ്റ് അംഗങ്ങളും മാത്യ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥി സമൂഹവും പൂര്‍വ്വ വിദ്യാര്‍ത്ഥികളും രക്ഷാകര്‍തൃ സമിതികളും എടത്വായിലെ മോട്ടോര്‍ വാഹന ഉടമകളും തൊഴിലാളികളും സംയുക്തമായി വാദ്യമേളങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ എടത്വാ ജംഗ്ഷനിലേക്ക് ആനയിച്ചു.
തുടര്‍ന്ന അലങ്കരിച്ച തുറന്ന വാഹനത്തില്‍ ബിഷപ്പിനെ മാതൃഇടവകയിലെയും ഉപസഭകളിലെയും വിശ്വാസികളും ആദ്യാക്ഷരം കുറിച്ച കുന്തിരിക്കല്‍ സി.എം.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥി സമൂഹവും ജന്മനാടും ചേര്‍ന്ന് കുന്തിരിക്കല്‍ സെന്റ് തോമസ് സി.എസ്.ഐ ദൈവാലയത്തിലേക്ക് സ്വീകരിച്ചു. ട്രസ്റ്റി വര്‍ക്കി ഇട്ടിയവിര ഹാരാര്‍പ്പണം നടത്തി. റോഡിന്റെ ഇരുവശത്തായി നിന്നിരുന്ന നൂറ് കണക്കിന് നാട്ടുകാരെ കൈ വീശി അഭിവാദ്യം ചെയ്തപ്പോള്‍ വാഹനത്തിന്റെ അടുത്തേക്ക് എത്തിയ സതീര്‍ത്ഥ്യരോട് തോളില്‍ തട്ടി കുശലം ചോദിക്കാനും മറന്നില്ല.
അതിന് ശേഷം നടന്ന അനുമോദന യോഗം കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. മാര്‍ത്തോമാ സഭ റാന്നി- നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപോലീത്ത അദ്യക്ഷത വഹിച്ചു. ഓര്‍ത്തഡോക്സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ സഭ ബിഷപ്പ് തോമസ് ഏബ്രഹാം, എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി വികാരി റവ. ഫാദര്‍ ജോണ്‍ മണകുന്നേല്‍, ആനപ്രമ്പാല്‍ മര്‍ത്തോമ പള്ളി വികാരി റവ. കെ.ഇ. ഗീവര്‍ഗ്ഗീസ്, ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ കുട്ടനാട് ശാഖാ പ്രസിഡന്റ് റവ. വി.ജെ. ഉമ്മന്‍, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ്, വൈസ് പ്രസിഡന്റ് രമണി എസ് ഭാനു, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജനൂപ് പുഷ്പാകരന്‍, തലവടി ഗ്രാമപഞ്ചായത്ത് അംഗം പ്രിയ അരുണ്‍, എടത്വാ ഗ്രാമ പഞ്ചായത്ത് അംഗം ബെറ്റി ജോസഫ്, ഡേവിഡ് ജോണ്‍, പി.ഐ ചാണ്ടി പൂവക്കാട്ട് ,ബേബി കുര്യന്‍ ആറ്റുമാലില്‍, എന്നിവരെ കൂടാതെ പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മോഡറേറ്റര്‍ മോസ്റ്റ് റവ.തോമസ് കെ.ഉമ്മനും ഡോ.സൂസന്‍ തോമസും മറുപടി പ്രസംഗം നടത്തി.
കുന്തിരിക്കല്‍ സെന്റ് തോമസ് സി.എസ്.ഐ പള്ളി വികാരി റവ.ജോണ്‍ ഐസക്ക് സ്വാഗതവും ട്രസ്റ്റി വര്‍ഗ്ഗീസ് ഉമ്മന്‍ കൃതജ്ഞതയും അറിയിച്ചു. ഇടവകയുടെ ഉപഹാരം സെക്രട്ടറി ലിസി വര്‍ഗ്ഗീസ്സും സി.എം. എസ് സ്‌കൂളിന്റെ ഉപഹാരം ഹെഡ്മാസ്റ്റര്‍ ജോണ്‍ വര്‍ഗ്ഗീസും സമ്മാനിച്ചു.
സ്വീകരണ വേദിയില്‍ ബൊക്കകളും മാലകളും പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളും ഒഴിവാക്കി പകരം സി.എസ്.ഐ മിഷന്‍ ഫീല്‍ഡുകളില്‍ ഉപയോഗിക്കത്തക്ക നിലയില്‍ ഉളള ഷാളുകള്‍, മുണ്ടുകള്‍, തോര്‍ത്തുകള്‍, ബെഡ് ഷീറ്റുകള്‍ എന്നിവ ഉപയോഗിച്ചതിനും ചിട്ടയായ നിലയില്‍ സ്വീകരണ പരിപാടികള്‍ സംഘടിപ്പിച്ച സംഘാടക സമിതിയോടും വികാര ഭരിതനായി സഭയുടെ പരമാധ്യക്ഷ്യന്‍ നന്ദി പറയുമ്പോള്‍ പുറത്ത് അനുഗ്രഹമാരി പോലെ വേനല്‍മഴ തകര്‍ത്തു പെയ്യുകയായിരുന്നു.
ലണ്ടന്‍: ക്രോയിഡോണിലും സമീപപ്രദേശങ്ങളിലും പരിശുദ്ധാത്മാഭിഷേകം ചൊരിഞ്ഞുകൊണ്ട് എല്ലാ രണ്ടാം വെള്ളിയാഴ്ചകളിലും നടന്നുവരുന്ന ‘ക്രോയിഡോണ്‍ നൈറ്റ് വിജില്‍ ’10 ന് രാത്രി 8.30 മുതല്‍ 12.30 വരെ നടക്കും. അനേകര്‍ക്ക് വരദാനഫലങ്ങളുടെ നിറവ് നല്‍കപ്പെടുന്ന ഈ അനുഗ്രഹീത ശുശ്രൂഷയില്‍ ഇത്തവണ റവ.ഫാ.ലിക്‌സണ്‍ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കും. ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ പ്രമുഖ വചനപ്രഘോഷകനും ആദ്ധ്യാത്മിക ശുശ്രൂഷകനുമായ ബ്രദര്‍ അജി പീറ്റര്‍ നൈറ്റ് വിജിലില്‍ പങ്കെടുത്ത് ശുശ്രൂഷകള്‍ നയിക്കും. യേശുക്രിസ്തുവിന്റെ കാല്‍വരിയിലെ പീഡാസഹനത്തെ അനുസ്മരിച്ചുകൊണ്ട് നൈറ്റ് വിജിലില്‍ ഇത്തവണ പ്രത്യേക ‘ കുരിശിന്റെ വഴി’ നടക്കും.
ദിവ്യകാരുണ്യ ആരാധന, വചനപ്രഘോഷണം, കുമ്പസാരം തുടങ്ങിയവ ശുശ്രൂഷയുടെ ഭാഗമാകും.
അഡ്രസ്സ് :
CHURCH OF OUR FAITHFUL VIRGIN.
UPPER NORWOOD
SE19 1RT.
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
സിസ്‌റര്‍ സിമി. 07435654094
ഡാനി 07852897570.
വ്രതാനുഷ്ടാനങ്ങളുടെ വലിയ നോമ്പും മാര്‍ യൗസേപ്പ് പിതാവിന്റെ വണക്കമാസ ആചരണവും ഒരുമിക്കുന്നതിലൂടെ ഏറെ അനുഗ്രഹീതമാകുന്ന മാര്‍ച്ച് മാസത്തില്‍ 10ന് വെള്ളിയാഴ്ച നടക്കുന്ന ‘ക്രോയിഡോണ്‍ നൈറ്റ് വിജിലിലേക്ക് ‘സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.
ജോണ്‍സണ്‍ ഊരംവേലില്‍
റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ആന്തരിക സൗഖ്യധ്യാനം
മാര്‍ച്ച് 17 വെള്ളിയാഴ്ച രാവിലെ 8.30ന് ആരംഭിക്കും. 19 ഞായറാഴ്ച വൈകിട്ട് 5.00 വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഫാ.ജോസഫ് എടാട്ട്, ഫാ.ജോര്‍ജ് പനയ്ക്കല്‍ എന്നിവര്‍ കാര്‍മികരാകും.
ധ്യാനം നടക്കുന്ന ഡിവൈന്‍ കേന്ദ്രത്തിന്റെ വിലാസം
Divine Retreat Centre, St. Augustines Abbey,
St. Augustines Road, Ramsgate, Kent – CT 11 9 PA
കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക.
Fr. Joseph Edattu VC, Phone: 07548303824, 01843586904, 0786047817
സാജു ജോസഫ്
വെസ്റ്റ്ബൈഫ്‌ളീറ്റ് സീറോമലബാര്‍കാത്തലിക് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കുടുംബ നവീകരണ ധ്യാനം മാര്‍ച്ച് മാസം 24,25,26 (വെള്ളി,ശനി, ഞായര്‍) തീയതികളില്‍ താഴെ പറയുന്ന സമയങ്ങളില്‍ വെസ്റ്റ് ബൈഫ്‌ളീറ്റ് പള്ളിയില്‍വെച്ച് നടത്തപ്പെടുന്നു. അറിയപ്പെടുന്ന സുവിശേഷ പ്രഘോഷകന്‍ ആയ ഫാദര്‍ ഷൈജു നടുവത്താനിയില്‍ (സെഹിയോന്‍, അട്ടപ്പാടി) ആയിരിക്കും ധ്യാനത്തിന് നേതൃത്വം നല്‍കുക. ഉയിര്‍പ്പുതിരുനാളിന് ഒരുക്കമായി നടക്കുന്ന ഈ ധ്യാനത്തില്‍ കുടുംബസമേതം ഭക്തിപൂര്‍വ്വം പങ്കെടുത്ത് അനുഗ്രഹങ്ങള്‍പ്രാപിക്കുവാന്‍ വോക്കിങ്ങിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാദര്‍ റോയ് മുത്തുമാക്കലും പള്ളി കമ്മിറ്റി അംഗങ്ങളും അറിയിച്ചു. കുട്ടികള്‍ക്കായി പ്രത്യേക സെഷന്‍ 25 ന് ഉണ്ടായിരിക്കും. കുമ്പസാരത്തിനുള്ള സൗകര്യം ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍വിവരങ്ങള്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് ആവശ്യങ്ങള്‍ക്കും ബന്ധപ്പെടുക 07888669589, 07859888530, 07939262702.
24th March (Fri) 4.30 pm – 8.30 pm
25th March (Sat) 10 am – 5 pm
26th March (Sun) 2 pm – 6 pm
പള്ളിയുടെ അഡ്രസ്സ് : OUR LADY HELP OF CHRISTIANS CATHOLIC CHURCH, MADEIRA ROAD, WEST BYFLEET, KT14 6DH
സൗത്താംപ്റ്റണ്‍: സെഹിയോന്‍ യുകെയുടെ സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷന്‍ സംഘടിപ്പിക്കുന്ന 13 വയസ് മുതല്‍ പ്രായമുള്ളവരുടെ ധ്യാനം സൗത്താംപ്റ്റണില്‍ നടക്കും. 5 ദിവസം താമസിച്ചുള്ള ധ്യാനമാണ് നടക്കുന്നത്. ഏപ്രില്‍ 10 മുതല്‍ 14 വരെ സെന്റ് ജോസഫ്‌സ് ഹൗസിലാണ് പരിപാടി. കത്തോലിക്കാ ബൈബിളിനേക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍, കുമ്പസാരം, കൊന്തനമസ്‌കാരം, കുരിശിന്റെ വഴി, ഗ്രൂപ്പ് ഡിസ്‌കഷന്‍ തുടങ്ങി ഒട്ടേറെ പരപാടികള്‍ ധ്യാനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വളരെ കുറച്ചു പേര്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കൂ.
പ്രവേശനത്തിനായി ഇവിടെ രജിസ്റ്റര്‍ ചെയ്യാം.
FOR MORE INFORMATION PLEASE CONTACT :
JOJO : 07832964627
SUNNY : 07702257822
മറിയാമ്മ ജോഷി
പൊട്ടി വിരിയുന്ന പ്രഭാതത്തെ വരവേല്‍ക്കുവാന്‍ അണിഞ്ഞൊരുങ്ങുന്ന പ്രഭാത നക്ഷത്രം പോലെ ബഥേല്‍ വീണ്ടും ഒരുങ്ങുന്നു അടുത്ത രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനായി. റവ. ഫാ. സോജി ഓലിക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ സെഹിയോന്‍ യൂറോപ്പ് എല്ലാം രണ്ടാം ശനിയാഴ്ചയും ഒരുക്കുന്ന കണ്‍വെന്‍ഷന്‍ ഏറെ ആത്മീയ മധുരമാകുവാന്‍ ഗ്രേറ്റ് ബ്രിട്ടണ്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പില്‍ ഇത്തവണയും എത്തിച്ചേരും. അതോടൊപ്പം യൂറോപ്പിലെ പ്രമുഖ വചന പ്രഘോഷകനും ഓസ്‌കോട്ട് സെന്റ് മേരീസ് സെമിനാരി സ്പിരിച്വല്‍ ഡയറക്ടറുമായ റവ. കാനോന്‍ ജോണ്‍ യൂബ്രിഡും പങ്കെടുക്കും. ഇംഗ്ലീഷിലും മലയാളത്തിലും രണ്ടു സെഷനിലായി നടക്കുന്ന കണ്‍വന്‍ഷനില്‍ ദേശഭാഷാ വ്യത്യാസമില്ലാതെ യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുനിന്നുമായി ജനം എത്തിച്ചേരുന്നു.
നമുക്കുവേണ്ടി വിശുദ്ധ കുര്‍ബാന ആകുവാന്‍ നുറുങ്ങുന്ന ആ ദേഹം. ഇവിടെ ഈശോ അവശനും ക്ഷീണിതനും ആണ്. ഒരു മണിക്കൂറെങ്കിലും എന്നോടുകൂടെ ഉണര്‍വോടെ ആയിരിക്കുവാന്‍ അപേക്ഷിക്കുന്ന ആ കണ്ണുകള്‍ തീവ്രമായി നമ്മെ നോക്കുന്നു. ഈശോയുടെ കുരിശിന്റെ വഴിയില്‍ ഈശോയുമായി ഒന്നാകുന്ന നോമ്പുകാലം. ഈശോയുടെ പീഡാനുഭവത്തിന്റെ ആഴങ്ങളിലേക്കു നമ്മെ നയിക്കുവാന്‍ സെഹിയോന്‍ സേക്രഡ് ഡ്രാമ ടീം അവതരിക്കുന്ന ദൃശ്യാവിഷ്‌കരണ കുരിശിന്റെ വഴി ഭക്ത്യാദരപൂര്‍വം നടത്തപ്പെടുന്നതായിരിക്കും.
ആത്മീയ അജ്ഞതയുടെ എബാവൂസില്‍ നമ്മുടെ മക്കള്‍ അലയാന്‍ ഇടയാകരുത്. അത് സങ്കടങ്ങള്‍ ക്ഷണിച്ചുവരുത്തും. ഇപ്പോള്‍ തന്നെ ഈശോ ഉള്ള വഴിയിലേക്ക് അവരെ നമുക്ക് തിരിച്ചുവിടാം. കുട്ടികള്‍ക്കും യുവ ജനങ്ങള്‍ക്കുമായി അവരുടെ പ്രായമനുസരിച്ച് സെക്ഷന്‍ തിരിച്ച് നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ വളരെ അധികം കുട്ടികള്‍ പങ്കെടുക്കുന്നു. ഈശോയുടെ പീഡാനുഭവത്തില്‍ അവിടുത്തെ അമ്മയായ മറിയത്തിന്റെ പങ്ക് വെളിപ്പെടുത്തും. LOOKING THROUGH HER EYES എന്ന പ്രോഗ്രാം കുട്ടികള്‍ക്കായി അവതരിപ്പിക്കപ്പെടുന്നതായിരിക്കും. കുട്ടികള്‍ക്കായി ഏറ്റവും അനുയോജ്യമായ കഥകളും ടെസ്റ്റിമോണീസും ഉള്‍പ്പെടുന്ന കിംഗ്ഡം റവലേറ്റര്‍ മാഗസിന്‍ സൗജന്യമായി എല്ലാ മാസവും നല്‍കപ്പെടുന്നു.
കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും ഇംഗ്ലീഷിലും മലയാളത്തിലും സ്പിരിച്വല്‍ ഷെയറിംഗിനും മറ്റു ഭാഷകളില്‍ കുമ്പസാരിക്കുന്നതിനും ഉള്ള സൗകര്യം ഉണ്ടായിരിക്കും. ഇംഗ്ലീഷിലും മലയാളത്തിലും ബൈബിളും മറ്റു പ്രസിദ്ധീകരണങ്ങളും കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.
”ദൈവത്തിന് അസാധ്യമായി ഒന്നുമില്ല” ലൂക്ക: 1:37 യൂറോപ്പില്‍ അനേകായിരങ്ങളെ വിശ്വാസത്തിലേക്കു നയിച്ചു കൊണ്ടിരിക്കുന്ന ഈ ശുശ്രൂഷയെ അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും ദൈവം അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ അടയാളങ്ങളാണ് ഇവിടെ നിന്നും ഉയരുന്ന സാക്ഷ്യങ്ങള്‍.
രാവിലെ എട്ട് മണിയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4 മണിക്ക് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കുന്നു.
കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുന്നതിനോടൊപ്പം ബഹു. സോജിയച്ചനും സെഹിയോന്‍ ടീം മുഴുവനായും ചേര്‍ന്ന് ഏവരേയും ബഥേല്‍ സെന്ററിലേക്ക് പ്രാര്‍ത്ഥനാപൂര്‍വം ക്ഷണിക്കുന്നു.
അഡ്രസ്സ്
Mariamma Joshy
Bethel Convention Centre
Kelvin Way, Birmingham
B 70 7JW
കൂടുതല്‍ വിവരങ്ങള്‍ക്ക്
Contact – Shaji 078781449670
Aneesh 07760254700
ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ മതങ്ങളുടെയും ആത്മീയ ജീവിതയാത്രയില്‍ നോമ്പിനും ഉപവാസത്തിനും പവിത്രമായ സ്ഥാനമുണ്ട്. ‘വ്രത’കാലമെന്നും ‘നോമ്പു’കാലമെന്നും ‘തപസ്സു’കാലമെന്നുമൊക്കെ അത് പല പേരുകളില്‍ അറിയപ്പെടുന്നുവെന്നുമാത്രം. ആത്മാവിനെയും മനസിനെയും ശരീരത്തെയും ശുദ്ധീകരിക്കാനും ദൈവത്തോടും ദൈവവിചാരത്തോടും കൂടുതല്‍ അടുക്കാനുള്ള അവസരമായാണ് ഈ പുണ്യകാലങ്ങളെ മനസിലാക്കുന്നത്. ചിട്ടയായ ആത്മീയ അനുഷ്ഠാനങ്ങളിലും ദൈവചിന്തയിലും കടന്നുപോകുന്ന ഈ കാലത്തെ ”പുണ്യം പൂക്കുന്ന കാലം” എന്നും മഹത്തുക്കള്‍ വിശേഷിപ്പിക്കാറുണ്ട്.
ക്രിസ്തീയ വിശ്വാസികള്‍ക്ക് ആത്മീയ ഓമനപ്പേരില്‍ ‘തപസുകാലം’ എന്നറിയപ്പെടുന്ന ‘വലിയ നോമ്പു’ തുടങ്ങിയിരിക്കുന്നു – ഇത്തവണ ദുഃഖവെള്ളിയുടെ വേദനയും ഹൃദയഭാരവും ആദ്യ ആഴ്ചയില്‍ത്തന്നെ എല്ലാവര്‍ക്കും കിട്ടി എന്ന വ്യത്യാസത്തോടെ. മിശിഹായുടെ ശരീരമാകുന്ന സഭയ്ക്കും അതിലെ അവയവങ്ങളായ സഭാംഗങ്ങള്‍ക്കും തിന്മയുടെ പരീക്ഷണത്തി൯െറയും അതുമൂലമുണ്ടാകുന്ന വലിയ വേദനയുടെയും ഈ നാളുകള്‍, കുരിശിലെ സഹനത്തിലൂടെ ഉത്ഥാനത്തി൯െറ വിജയത്തിലേയ്ക്കു പ്രവേശിച്ച ഈശോയെ ഓര്‍ക്കാനും അനുകരിക്കാനുമുള്ള സമയം. ലോകത്തെ മുഴുവന്‍ തിന്മയില്‍ നിന്നു രക്ഷിക്കാനായി സ്വയം ഏറ്റെടുത്ത ത്യാഗങ്ങളെയും കുരിശിനെയും സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ‘പീഡ’ (പീഡാസഹനം) എന്ന വാക്കുതന്നെ ഇന്ന് നേരെ വിപരീതാര്‍ത്ഥത്തില്‍ (പീഡനം) അവനെ വീണ്ടും ക്രൂശിക്കുന്നത് നമുക്ക് കാണേണ്ടിവരുന്നത് വിചിത്രം.
ഒരു നല്ല ജീവിതത്തില്‍ നിന്നും ദൈവ ഐക്യത്തില്‍ നിന്നും നമ്മെ അടര്‍ത്തിമാറ്റാന്‍ പിശാചിന് അവ൯െറതായ ചില പദ്ധതികളുണ്ട്. അരുതാത്ത കാര്യങ്ങളിലേയ്ക്ക് ആകര്‍ഷണം നല്‍കി ചതിക്കുഴിയില്‍ വീഴിക്കുക എന്നതാണ് അതില്‍ പ്രധാനം. അത്തരം തിന്മയുടെ ഫലങ്ങള്‍ ‘ആസ്വാദ്യവും, കണ്ണിനു കൗതുകകരവും അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവും’ (ഉല്‍പത്തി 3:6) ആണെന്ന് ആദ്യ സ്ത്രീയായ ഹവ്വയെപ്പോലെ നാമും തെറ്റിദ്ധരിക്കുന്നു. തിന്മയും പ്രലോഭനവും നമ്മെത്തേടിവരുന്നത് പലരും കരുതുന്നപോലെ വാലും കൊമ്പും കറുത്ത രൂപവുമുള്ള പേടിപ്പിക്കുന്ന രൂപമായിട്ടല്ല, വശീകരിക്കാനും പ്രലോഭിപ്പിക്കാനും കഴിയുന്ന ഉള്ളില്‍ വിഷം ഒളിപ്പിച്ച പാമ്പി൯െറ (ഏദന്‍തോട്ടത്തിലെ സര്‍പ്പം) മധുര വചനങ്ങളുമായിട്ടായിരിക്കും.
ഈ ചതിക്കുഴികളെയും പ്രലോഭന വഴികളെയും എങ്ങനെ മറികടക്കണമെന്നുള്ള, ആത്മാവും ശരീരവും മനസും എങ്ങനെ തിന്മയിലേയ്ക്കു ചായാതെ പിടിച്ചു നിര്‍ത്താമെന്നുള്ള പാഠമാണ് ഈശോയുടെ മരുഭൂമിയിലെ പരീക്ഷ. ഈശോ പിശാചില്‍ നിന്ന് ആദ്യം നേരിട്ടത് ശരീരത്തിൻെറ തലത്തിലുള്ള പരീക്ഷയായിരുന്നു. കല്ല് അപ്പമാക്കാന്‍ പ്രലോഭനം. വിശപ്പും അതിനുള്ള അപ്പവുമാണ് മനുഷ്യന് ഏറ്റവും വലുതെന്ന് ചിന്തിക്കാന്‍ ഈശോയെ പ്രേരിപ്പിച്ചപ്പോള്‍ അതിലും വലുത് ദൈവവും ദൈവത്തിൻെറ വചനങ്ങളുമാണെന്ന് ഈശോയുടെ മറുപടി. ശരീരത്തിന് സുഖം തരുന്ന ആകര്‍ഷണങ്ങളില്‍ പലരും വീണുപോകുന്നു – ഭക്ഷണത്തിൻെറ രുചിയും ഗന്ധവും, മദ്യത്തിൻെറ ലഹരി, മയക്കുമരുന്ന് തരുന്ന സുഖം, ലൈംഗിക തൃഷ്ണകളുടെ പൂര്‍ത്തീകരണം ഇങ്ങനെ പലതും.
ശരീരം നമ്മുടേതാണെന്നും നമുക്ക് സുഖിക്കാനുള്ളതാണെന്നും ചിന്തിക്കുന്നതിനു പകരം ശരീരം ദൈവം തന്നതാണെന്നും ദൈവത്തെ മഹത്വപ്പെടുത്താനുള്ളതാണെന്നും നിയന്ത്രണമില്ലാത്ത ശരീര തൃഷ്ണകള്‍ പ്രലോഭനത്തിലേയ്ക്കും തെറ്റുകളിലേയ്ക്കും വീഴിക്കുമെന്നുള്ളതും ഓര്‍ക്കാന്‍ വേണ്ടി തന്നെയാണ് ഇഷ്ടപ്പെട്ട ഭക്ഷണപാനീയങ്ങളെങ്കിലും ഉപേക്ഷിച്ച് നാം നോമ്പെടുക്കുന്നത്. ഇത്തവണ ഞാന്‍ ഭക്ഷണത്തിനല്ല, ഫെയ്‌സ്ബുക്കിനും വാട്‌സാപ്പിനുമാണ് നോമ്പെടുക്കുന്നത് എന്നുപറയുന്നവരോട്, തൊട്ടുമുമ്പിലിരിക്കുന്ന ഭക്ഷണത്തെ നിയന്ത്രിക്കാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ മറ്റുകാര്യങ്ങള്‍ക്ക് എങ്ങനെ നോമ്പുനോക്കാനാവും എന്നു ചോദിക്കുന്നവരുമുണ്ട്.
ഈശോ നേരിട്ട രണ്ടാമത്തെ പരീക്ഷണം, മനസിൻെറ പ്രലോഭനത്തെ ജയിക്കാനായിരുന്നു. (മത്താ: 4: 6) വിശുദ്ധ നഗരമായ ജറുസലേമിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ദേവാലയത്തിന്റെ ഏറ്റവും ഉയർന്ന സ്ഥാനത്തു നിന്നു ചാടി ‘കഴിവു തെളിയിക്കാൻ’ വെല്ലുവിളി. തന്നിലെ മനുഷ്യാംശത്തിൻെറ ഇംഗിതത്തിനു വഴങ്ങാതെ ദൈവാംശം ഉയർത്തിക്കാട്ടി, തിരുവചനം കൊണ്ടു തന്നെ ഈശോ പ്രലോഭനത്തെ നേരിട്ടു: “നീ നിൻെറ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്”. മനസിൻെറ ആഗ്രഹങ്ങൾക്കും ചിന്തകൾക്കുമനുസരിച്ചാണ് ശരീരം പ്രവർത്തിച്ചു തുടങ്ങുന്നത്.
ശരീരത്തിൻെറ ആഗ്രഹങ്ങൾക്കു മുകളിൽ മനസ്സിനു ജയിക്കാൻ പറ്റുന്നിടത്താണ് മനുഷ്യത്വത്തിൻെറ പ്രകടനം. മനസ്സിൽ ചിന്തകളായി രൂപപ്പെടുമ്പോഴും ആഗ്രഹങ്ങളായായി ശക്തി പ്രാപിക്കുമ്പോഴും അതിലെ നന്മയും തിന്മയും വിവേചിച്ചറിഞ്ഞ്, അർഹതയുള്ളതു പോലും വേണ്ട എന്നു വയ്ക്കാൻ തീരുമാനിക്കുന്നിടത്ത് മനസ്സു വിജയിച്ചു തുടങ്ങി. വിശന്നിരുന്ന ഈശോ അപ്പം വേണ്ട എന്നു വച്ചതു പോലെ. മദ്യപാനവും പുകവലിയും അമിത ഭക്ഷണ പ്രിയവും മറ്റു ദു:ശ്ശീങ്ങളുമൊക്കെ ഈ നോമ്പു കാലത്തേയ്ക്കെങ്കിലും ‘വേണ്ട’ എന്നു വയ്ക്കാൻ തുടങ്ങുന്നിടത്ത് മനസ്സ് വിജയം കണ്ടു തുടങ്ങുന്നു. ഫെയ്സ് ബുക്കിനും വാട്ട്സ് ആപ്പിനും ഫോൺ ഉപയോഗത്തിനുമൊക്കെ നോമ്പ് എടുക്കുന്നത് മനസ്സിൻെറ നിയന്ത്രണ തലത്തിൽ കണ്ടു വേണം ചെയ്യാൻ.
പിശാചിൽ നിന്ന് ഈശോ നേരിട്ട മൂന്നാമത്തെ പ്രലോഭനം ആത്മീയ തലത്തിലായിരുന്നു. എല്ലാം സൃഷ്ടിച്ച ദൈവത്തിനു പകരം ദൈവത്തിൻെറ ശത്രുവായ പിശാചിനെ ആരാധിച്ചാൽ ഈ കാണുന്നതെല്ലാം തരാമെന്നായിരുന്നു പിശാചിൻെറ വാഗ്ദാനം. പിശാചിനു തിരുത്തലും ലോകത്തിനു മുഴുവൻ ഓർമ്മപ്പെടുത്തലുമായി ഈശോ പറഞ്ഞ മറുപടി ശ്രദ്ധേയം. “നീ നിൻെറ ദൈവമായ കർത്താവിനെ ആരാധിക്കണം, അവനെ ‘മാത്രമേ’ പൂജിക്കാവൂ”.
എന്തിനെയെങ്കിലും ആരാധിക്കാനും ഉള്ളിൽ പ്രഥമ സ്ഥാനത്ത് കൊണ്ടു നടക്കാനും എല്ലാ മനുഷ്യർക്കും ഉള്ളിൽ ആഗ്രഹമുണ്ട്. ആ സ്ഥാനമാകട്ടെ ദൈവത്തിനു മാത്രം അവകാശപ്പെട്ടതും. പത്തു കല്പനകൾക്കായി സീനായ് മലകളിലേയ്ക്ക് മോശ കയറിപ്പോയപ്പോൾ അക്ഷമരായ ജനം അഹറോൻെറ നേതൃത്വത്തിൽ കാളക്കുട്ടിയുടെ രൂപം ഉണ്ടാക്കി ആരാധിച്ചതും (പുറപ്പാട് 32:1) അതു കൊണ്ടു തന്നെ. വി. ജോൺ വിയാനി പറഞ്ഞിട്ടുണ്ട്. “ഒരു ഇടവക ദേവാലയത്തിൽ ദൈവാരാധന നയിക്കാൻ ഒരു വൈദികൻ ഇല്ലാതെ വന്നാൽ കുറേ വർഷങ്ങൾക്കു ശേഷം ഒരു പക്ഷേ, വഴിയിലൂടെ നടന്നുപോകുന്ന മൃഗങ്ങളെ ആരാധിക്കാൻ തുടങ്ങും അവിടുത്തെ ജനങ്ങൾ. മനസ്സിൽ ദൈവത്തിന്റെ സ്ഥാനം ഒഴിവായി കിടന്നാൽ മറ്റെന്തിനെയെങ്കിലും അവർക്ക് അവിടെ പ്രതിഷ്ഠിക്കണം”.
ദൈവത്തിനു കൊടുക്കേണ്ട ഒന്നാം സ്ഥാനം മറ്റു പലതിനും കൊടുക്കുന്നവരുണ്ട്. ഏതെങ്കിലും വ്യക്തികളോ, സാധനങ്ങളോ, പണമോ, അധികാരമോ എന്തും പ്രലോഭനമായി പിശാച് നമ്മുടെ മുമ്പിലും വയ്ക്കാം. ലഹരിയും വിനോദങ്ങളും കൂട്ടു കെട്ടുകളും ദൈവ നിഷേധ ചിന്തകളുമൊക്കെ, ദൈവത്തിനു പകരം ഉള്ളിൽ കൊണ്ടു നടന്ന് ജീവിതാന്ത്യത്തിൽ മാത്രം തിരിച്ചറിവുണ്ടായവർ ചരിത്രത്തിൽ നിരവധി. നമ്മൾ ആ ഗണത്തിൽ വീഴാതിരിക്കട്ടെ. സാത്താനെ ദൂരെപ്പോവുക എന്ന് പറഞ്ഞ് ഇത്തരം പ്രലോഭനങ്ങളുടെ പിന്നിലെ തിന്മയുടെ കൗശലം തിരിച്ചറിയാനും ഈ നോമ്പുകാലം നമ്മെ സഹായിക്കട്ടെ.
അൽമായ ജീവിതത്തിലും പുരോഹിത – സമർപ്പിത ജീവിതങ്ങളിലും വ്യാപരിക്കുന്നവർ തങ്ങളുടെ വിളിയിലും വിശുദ്ധിയിലും പ്രലോഭനങ്ങളെ കീഴ് പ്പെടുത്തി വിജയം വരിക്കട്ടെ. പുരോഹിതന്മാർക്കു വേണ്ടിയുള്ള പ്രാർത്ഥനയിലെ ഈ വരികൾ എല്ലാവരുടെയും ജീവിത വിശുദ്ധിക്കു കോട്ടയായിരിക്കട്ടെ: “അങ്ങേ ദിവ്യസ്നേഹം അവരെ ലോകതന്ത്രങ്ങളിൽ നിന്ന് സംരക്ഷിക്കട്ടെ”. സർവ്വോപരി, ഈശോ പഠിപ്പിച്ച പ്രാർത്ഥനയിലെ “ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ” എന്ന അപേക്ഷ നമ്മുടെ അധരത്തിലും മനസ്സിലും സദാ നിറഞ്ഞു നിൽക്കട്ടെ.
സുകൃത സമ്പന്നമായ ഒരാഴ്ച സ്നേഹപൂർവ്വം ആശംസിക്കുന്നു.
ഫാ.ബിജു കുന്നയ്ക്കാട്ട്
ഞായറാഴ്ചയുടെ സങ്കീർത്തനം -36
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
ബാബു ജോസഫ്
ബര്‍മിംങ്ഹാം:വലിയ നോമ്പിന്റെ വ്രതാനുഷ്ടാനങ്ങളും മാര്‍ യൗസേപ്പിന്റെ വണക്കമാസ ആചരണവും ഒരുമിക്കുന്ന മാര്‍ച്ച് മാസ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ 11ന് ബര്‍മിംങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും. റവ.ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ ആയിരങ്ങള്‍ക്ക് ജീവിതനവീകരണവുംരോഗശാന്തിയുംമാനസാന്തരവും പകര്‍ന്നുനല്‍കുന്ന കണ്‍വെന്‍ഷന് ആത്മബലവും അനുഗ്രഹ സാന്നിധ്യവുമായി ഇത്തവണയും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എത്തിച്ചേരും.
പ്രശസ്തമായ ഓസ്‌കോട്ട് സെന്റ് മേരീസ് സെമിനാരി കോളേജിന്റെ സ്പിരിച്വല്‍ ഡയറക്ടറും യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവര്‍ത്തകനും വചന പ്രഘോഷകനുമായ റവ.കാനോന്‍ ജോണ്‍ യുഡ്രിസ് ഇത്തവണ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കണ്‍വെന്‍ഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാര്‍ന്ന ജീവിതസാക്ഷ്യങ്ങള്‍ തെളിവാകുന്നു. കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്.
കുട്ടികള്‍ക്കായി ഓരോതവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യുകെ യുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു. യേശുക്രിസ്തുവിന്റെ കാല്‍വരിയിലെ പീഡാസഹനത്തില്‍ പരിശുദ്ധ അമ്മയുടെ ഹൃദയവേദനയുടെ കാഠിന്യം വെളിപ്പെടുത്തുന്ന ‘ LOOKING THROUGH HER EYES’ എന്ന പ്രോഗ്രാം ഇത്തവണ കുട്ടികള്‍ക്കായി അവതരിപ്പിക്കും.
രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ പ്രത്യേക ‘ കുരിശിന്റെ വഴി ‘ശുശ്രൂഷയും നടക്കും. വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കണ്‍വെന്‍ഷന്‍ സമാപിക്കും.
കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ഇന്നലെ ബര്‍മിംങ്ഹാമില്‍ നടന്നു. കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 11 ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം. (Near J1 of the M5)
B70 7JW.
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്
ടോമി ചെമ്പോട്ടിക്കല്‍ 07737935424.