Spiritual

ബിനോയ് എം. ജെ.

മനുഷ്യൻ അനന്താനന്ദം അന്വേഷിക്കുന്നു. എന്നാൽ അവനത് കണ്ടെത്തുന്നില്ല. അടുത്ത നിമിഷം താനത് കണ്ടെത്തുമെന്ന് അവൻ പ്രതീക്ഷിക്കുന്നു. എന്നാൽ അവനത് കൈമോശം വന്നു പോകുന്നു. ജീവിതകാലം മുഴുവൻ നാമത് അന്വേഷിക്കുന്നു. എന്നാൽ അത് സദാ നമ്മുടെ കൈയ്യിൽ നിന്നും വഴുതി പോകുന്നു. എവിടെയാണ് അനന്താനന്ദം കിടക്കുന്നത്? അതിനെ എങ്ങനെ കണ്ടെത്താം?

അനന്താനന്ദം നിത്യതയിലാണ് കിടക്കുന്നത് എന്ന് സാമാന്യമായി പറയാം. എന്നാൽ നിത്യത എവിടെയാണ് കിടക്കുന്നത്? അത് ഭാവിയിൽ ആണെന്ന് നാം കരുതുന്നു. അനന്തമായി നീളുന്ന സമയത്തിൽ നിത്യത കിടപ്പുണ്ടെന്ന് നാം തെറ്റിദ്ധരിക്കുന്നു. അതിനാൽ തന്നെ നാം നിത്യതയെ സമയത്തിൽ അന്വേഷിക്കുന്നു. എന്നാൽ സമയം പരിമിതമായ ഒരു സത്തയാണെന്ന്. നിങ്ങൾ എത്ര നാൾ ജീവിക്കും? ഈ പ്രപഞ്ചത്തിന്റെ ആയുസ്സെത്ര? എല്ലാം പരിമിതമാണ്. അവ സമയബദ്ധങ്ങളും അനിത്യങ്ങളും ആണ്.

എന്നാൽ നമ്മുടെ ജീവിതത്തിൽ നിത്യത കിടപ്പുണ്ട്. അതിനെ നാം തിരിച്ചറിഞ്ഞിട്ടില്ലെന്ന് മാത്രം. അത് വർത്തമാനത്തിൽ ആണ്; അത് ഇപ്പോൾ, ഈ നിമിഷത്തിൽ ആണുള്ളത്. അതിനുവേണ്ടി നാം കാത്തിരിക്കേണ്ടതില്ല. കഴിഞ്ഞ കാലങ്ങളെക്കുറിച്ചും വരാൻ പോകുന്ന കാലങ്ങളെക്കുറിച്ചും സദാ ചിന്തിക്കുന്ന നാം വർത്തമാനത്തെയും നിത്യതയെയും മറക്കുകയും നഷ്ടപ്പെടുത്തി കളയുകയും ചെയ്യുന്നു. നിത്യത സമയത്തിൽ ആണെന്ന മൂഢമായ ചിന്ത നമ്മെ ഭരിക്കുന്നു. അതിനാൽ തന്നെ നാം സമയത്തിലും സങ്കൽപത്തിലും ജീവിക്കുന്നു. ഈശ്വരൻ ഒരിക്കലും ഒരു സങ്കൽപമല്ല. അതാകുന്നു പരമമായ യാഥാർത്ഥ്യം. ഈശ്വരൻ വർത്തമാനത്തിൽ കുടികൊള്ളുന്നു. അനന്താനന്ദവും അവിടെ തന്നെ കുടികൊള്ളുന്നു.

നമ്മുടെ ജീവിതത്തിലെ അത്യധികം സന്തോഷകരങ്ങളായ അനുഭവങ്ങൾ പരിശോധിച്ചാൽ ആ സമയം നാം വർത്തമാനത്തിൽ ആയിരുന്നു എന്ന് കാണുവാൻ കഴിയും. ഒരു സമ്മാനമോ, ബഹുമതിയോ, ട്രോഫിയോ നേടുമ്പോൾ നാമറിയാതെതന്നെ നമ്മുടെ മനസ്സ് വർത്തമാനത്തിലേക്ക് വരുന്നു. അതുകൊണ്ട് – അതുകൊണ്ട് മാത്രമാണ് – നാമപ്പോൾ സന്തോഷിക്കുന്നത്. അതുപോലെ ദുഃഖിക്കുന്ന അവസരങ്ങളിലും നമ്മുടെ മനസ്സിലേക്ക് നോക്കുവിൻ. അത് ഭൂതത്തിലോ ഭാവിയിലോ ആയിരിക്കും. ആഗ്രഹങ്ങൾ എല്ലാം ഭാവിയിൽ ആണ് കിടക്കുന്നത്. അതുകൊണ്ട് തന്നെ ആഗ്രഹമാണ് എല്ലാ ദുഃഖങ്ങളുടെയും കാരണമെന്ന് ശ്രീബുദ്ധൻ പറഞ്ഞു വക്കുന്നു.

അതിനാൽ നമുക്ക് വർത്തമാനത്തിൽ- ഈ നിമിഷത്തിൽ- ജീവിക്കുവാൻ പഠിക്കാം. ജീവിതത്തെ ഒന്നാസ്വദിക്കുവാൻ ശ്രമിക്കുവിൻ. അപ്പോൾ നാമറിയാതെതന്നെ നമ്മുടെ മനസ്സ് വർത്തമാനത്തിലേക്കും യാഥാർഥ്യത്തിലേക്കും വരുന്നു. വർത്തമാനത്തെ മാത്രമേ നമുക്ക് ആസ്വദിക്കുവാർ കഴിയൂ. സന്തോഷം വേണമെന്നുള്ളവർ വർത്തമാനത്തിൽ ജീവിക്കുവിൻ. “മനസ്സിൽ ചക്ക മധുരിക്കില്ലെന്ന്” പഴമൊഴി. വർത്തമാനം അത്രമേൽ ആസ്വാദ്യകരമാണ്. പിന്നെന്തിന് ഭാവിയെകുറിച്ച് ചിന്തിക്കണം? ഈ നിമിഷം കഴിയുമ്പോൾ അടുത്ത നിമിഷം താനേ വരുന്നു. അതിനുശേഷം അതിന്റെയടുത്ത നിമിഷവും…ഇതനന്തമായി നീളുന്നു. അതുകൊണ്ടാണ് വർത്തമാനം അനന്തമാണെന്ന് ഞാൻ പറഞ്ഞത്.

നിങ്ങൾ ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയെ ആസ്വദിക്കുവാൻ ശ്രമിക്കുവിൻ. നിങ്ങളുടെ ഇപ്പോഴത്തെ ജോലി, കുടുംബസാഹചര്യങ്ങൾ, സാമ്പത്തികമായ ചുറ്റുപാടുകൾ, സൗഹൃദങ്ങൾ- എല്ലാറ്റിനെയും ആസ്വദിക്കുവിൻ! അവയെ സർവ്വാത്മനാ സ്വീകരിക്കുവിൻ. അവയെക്കാൾ മെച്ചപ്പെട്ട ഒന്നിനെ നിങ്ങൾക്ക് കിട്ടുവാൻ പോകുന്നില്ല. കാരണം എല്ലാ ജീവിതസാഹചര്യങ്ങളും ഒരുപോലെ നല്ലതാണ്. ഇപ്പോഴത്തേക്കാളും മെച്ചപ്പെട്ട ഒന്നിനെ തേടുന്ന പ്രക്രിയ – ആഗ്രഹം – അതാകുന്നു മനുഷ്യന്റെ ശാപം. ഇതവനെ വർത്തമാനത്തിൽ ജീവിക്കുന്നതിനെ തടയുന്നു. ഇപ്പോൾ എനിക്ക് എന്തു കിട്ടുന്നുവോ അതാവുന്നു ഏറ്റവും നല്ലത്. കാരണം അതാകുന്നു യാഥാർഥ്യം. മറ്റുള്ളവയെല്ലാം മിഥ്യയാകുന്നു. ഇപ്പോൾ നമുക്ക് സാധ്യമായവയൊക്കെ ചെയ്യാം. അവയെ ആസ്വദിക്കാം. അസാധ്യമായവയെ വിട്ടുകളയാം. വരും കാലങ്ങളിൽ അസാധ്യമായവ സാധ്യമാവും. എന്നാൽ നമ്മുടെ ശ്രദ്ധ ഇപ്പോഴത്തെ സാധ്യമായവയിലായിരിക്കണം. അതിനെ മറന്നിട്ട് വരും കാലങ്ങളിലെ അസാധ്യമായവയിൽ ശ്രദ്ധിച്ചാൽ രണ്ടും നമുക്ക് നഷ്ടപ്പെടും.

നല്ല നാളെ ഉണ്ടാകണമെങ്കിൽ നല്ല ഇന്നുകൾ ഉണ്ടാകേണ്ടിയിരിക്കുന്നു. നല്ല ഇന്നലെകൾ ഉണ്ടാവണമെങ്കിലും നല്ല ഇന്നുകൾ ഉണ്ടാകേണ്ടിയിരിക്കുന്നു. വർത്തമാനമാകുന്നു ഭാവിയുടെയും ഭൂതത്തിന്റെയും അടിത്തറയും കാരണവും. മനുഷ്യന്റെ മനസ്സ് വർത്തമാനത്തിൽ നിന്നും തെറിക്കുന്നത്, വർത്തമാനം ചീത്തയായതുകൊണ്ടല്ല. അതൊരു ദുശ്ശീലം മാത്രം. യാഥാർത്ഥ്യത്തിൽ അഥവാ വർത്തമാനത്തിൽ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. പ്രശ്നങ്ങൾ മുഴുവൻ സാങ്കല്പികമാണ്. നാം സങ്കൽപത്തിൽ ജീവിച്ച് ശീലിച്ചുപോയി. ആ ശീലത്തെ തിരുത്തേണ്ടിയിരിക്കുന്നു!

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള ഏറ്റവും വലിയ മിഷൻ സെൻററിൽ ഒന്നായ സ്റ്റോക്ക് ഓൺ ട്രെൻഡിൽ ഈ വർഷത്തെ തിരുനാൾ തിരുകർമ്മങ്ങൾക്ക് ആയിരത്തിൽപരം വിശ്വാസികളുടെ വൻ പങ്കാളിത്തത്തോടെ ജൂലൈ 2 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് തിരശ്ശീല വീണു.

കഴിഞ്ഞ ജൂൺ 25 -ന് മിഷൻ വികാരി ഫാ. ജോർജ് എട്ടുപറയിൽ തിരുനാൾ കൊടി ഏറ്റിയതോടുകൂടി ഈ വർഷത്തെ തിരുനാൾ തിരുകർമ്മങ്ങൾക്ക് തുടക്കം കുറിച്ചു . തുടർന്ന് എല്ലാ ദിവസവും ദിവ്യബലിയും, നൊവേനയും, ലദീഞ്ഞും നടത്തപ്പെടുകയും ചെയ്തു. തിരുനാൾ ദിനമായ ജൂലൈ 2 -ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷപൂർവ്വമായ റാസ കുർബാനയോടു കൂടി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യകാർമികത്വത്തിലും ഫാ. മാത്യു കുരിശുംമൂട്ടിൽ ഇടവക വികാരി ഫാ. ജോർജ് എട്ടു പറയിൽ എന്നിവരുടെ സഹകാർമികത്വത്തിലും കൂടാതെ അൾത്താര ശുശ്രൂഷകരുടെയും ഗായക സംഘങ്ങളോടുകൂടി ആയിരത്തിൽപരം വിശ്വാസികളുടെ പ്രാർത്ഥനകളുടെയും കീർത്തനങ്ങളോടും ചേർന്ന് ആഘോഷപൂർവ്വമായ റാസ കുർബാന നടത്തപ്പെട്ടു.

മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തന്ന തിരുനാൾ സന്ദേശത്തിൽ നമ്മുടെ ജീവിതത്തിൽ പരിശുദ്ധ കുർബ്ബാനയുടെ പ്രാധാന്യത്തെക്കുറിച്ചും , പരിശുദ്ധ കുർബ്ബാനയിൽ നമ്മൾ ഈശോയുടെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള രക്ഷാകര സംഭവങ്ങളിൽ പങ്കാളികൾ ആകുകയും, അനുഷ്ഠിക്കുകയും, സ്മരിക്കുകയും ചെയ്യുന്നു. അതുപോലെ ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയും സംരക്ഷണവും തേടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും കൂടാതെ രൂപതാ മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും ഓർമ്മ തിരുനാൾ ആഘോഷിക്കുമ്പോൾ നമുക്കും അവനോടൊപ്പം പോയി മരിക്കാം എന്ന് ധീരതയോടെ പ്രഖ്യാപനം ചെയ്ത വിശുദ്ധ തോമാശ്ലീഹായുടെ വിശ്വാസ തീക്ഷണത നമുക്ക് ഈ കാലഘട്ടത്തിൽ ജീവിക്കുമ്പോൾ ആവശ്യമാണ് എന്ന് പിതാവ് വിശ്വാസികളെ ഉദ്ബോധിപ്പിക്കുകയുണ്ടായി.

ദിവ്യബലിയെ തുടർന്ന് സഭയുടെ പൗരാണികതയും പാരമ്പര്യങ്ങളും ഭക്തിയും പ്രൗഢിയും പ്രകടമാകുന്നതിന് വിശ്വാസവളർച്ചയ്ക്ക് പ്രചോദനമാകുന്നതിനു വേണ്ടി ആഘോഷപൂർവ്വമായ തിരുനാൾ പ്രദക്ഷിണം നടത്തപ്പെടുകയുണ്ടായി. ആയിരങ്ങൾ പങ്കെടുത്ത പ്രദക്ഷിണത്തിന് മരക്കുരിശ്, പൊൻകുരിശ്, വെള്ളികുരിശ് വിവിധയിനം കൂടി തോരണങ്ങൾക്കൊപ്പം ചെണ്ടമേളക്കാർ , ബാന്റ് സെറ്റുകാർ എന്നിവയ്ക്കൊപ്പം വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട് കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിച്ച വീഥിയിൽ പ്രദക്ഷിണം നടത്തപ്പെട്ടപ്പോൾ അത് വിശ്വാസികളുടെ ജീവിതത്തിലെ വിസ്മരിക്കാനാവാത്ത ദിനമാക്കിയെന്നതിൽ സംശയമില്ല . തുടർന്ന് നേർച്ച കാഴ്ചകൾ, കഴുന്ന്, നേർച്ച എന്നിവ നടത്തപ്പെടുകയും എല്ലാ വിശ്വാസികൾക്കും സുഭിഷ്ടമായ സ്നേഹവിരുന്ന് നൽകപ്പെടുകയും ചെയ്തു.

സ്നേഹവിരുന്നിനു ശേഷം മിഷനിലെ സൺഡേസ്കൂൾ കുട്ടികൾ, മെൻസ് ഫോറം , വിമൻസ് ഫോറം , സൺഡേസ്കൂൾ ടീച്ചേഴ്സ് , ദമ്പതിമാർ ഫാമിലി യൂണിറ്റ് തുടങ്ങിയ മിഷനിലെ വിവിധ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ കലാസന്ധ്യ നടത്തപ്പെടുകയും അത് തിരുനാൾ കൂടുതൽ ആനന്ദപ്രദമാക്കുവാൻ കാരണമായി . വൈകിട്ട് വിശ്വാസികൾക്ക് ലഘു ഭക്ഷണം വിതരണം ചെയ്യുകയും തുടർന്ന് ഈ വർഷത്തെ തിരുനാൾ വലിയ അനുഗ്രഹമാക്കുവാൻ സാധിച്ചതിലും അതുപോലെ വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് മുൻകാലത്തിനേക്കാൾ കൂടുതൽ വിശ്വാസികൾ പങ്കെടുത്തതിലും വളരെ മനോഹരമായും ചിട്ടിയോടും കൂടിയും ഏവർക്കും അഭിമാനമാകുന്ന തരത്തിൽ തിരുനാൾ വിജയപ്രദമാക്കുവാൻ പ്രയത്നിച്ച വിവിധ കമ്മറ്റി അംഗങ്ങൾക്കും കൈക്കാരന്മാർ, കൺവീനേഴ്സ്, അൾത്താര ശുശ്രൂഷകർ, ഗായക സംഘങ്ങൾ, മെൻസ് ഫോറം , വിമൻസ് ഫോറം 1ഫാമിലി യൂണിറ്റ് സൺഡേസ്കൂൾ ടീച്ചേഴ്സ് എന്നിവർക്കും പങ്കെടുത്ത ഓരോ വിശ്വാസികൾക്കും മിഷൻ വികാരി ഫാ. ജോർജ് എട്ടുപറയിൽ പ്രത്യേകം നന്ദി കുറിച്ചുകൊണ്ട് വൈകിട്ട് ആറുമണിക്ക് ഈ വർഷത്തെ തിരുനാൾ തിരുകർമ്മങ്ങൾക്ക് തിരശ്ശീല വീണു.

സീറോ മലബാർ സെന്റ് ബെനഡിക് മിഷനിൽ ഭാരത സഭയുടെ അപ്പോസ്തോലനായ വി. തോമാശ്ലീഹായുടെയും താപസവൃത്തിയുടെ വഴികാട്ടിയായ വി. ബെനഡിക്ടിന്റെയും ഭാരത സഭയുടെ അഭിമാനമായ വി. അൽഫോൻസാമ്മയുടെയും തിരുന്നാൾ സംയുക്തമായി 2023 ജൂൺ 30 വെള്ളി മുതൽ ജൂലൈ 2 ഞായർ വരെ അതിഗംഭീരമായി ഭക്തിപൂർവ്വം കൊണ്ടാടി. ഭക്തിനിർഭരമായ തിരുകർമ്മങ്ങളിൽ പങ്കെടുക്കാനും വിശുദ്ധരുടെ മാധ്യസ്ഥം വഴി ദൈവാനുഗ്രഹം പ്രാപിക്കാനുമായി തിരുന്നാളിൽ പങ്കുചേരാൻ ആയിരങ്ങളാണ് എത്തിച്ചേർന്നത്.

ആഘോഷമായ തിരുന്നാൾ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചത് സെന്റ് തോമസ് മിഷൻ മാഞ്ചസ്റ്ററിന്റെ ഡയറക്ടർ ആയ റവ. ഫാ. ജോസ് അഞ്ചാനിയ്ക്കലാണ്. തിരുന്നാളിനു ശേഷം ഭക്തിനിർഭരമായ പ്രദിക്ഷണവും ചെണ്ടമേളവും കുട്ടികളുടെ കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയും തിരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

ജൂൺ 30 വെള്ളിയാഴ്ച റവ. ഫാ. ജോ മൂലേച്ചേരി വിസിയും ജൂലൈ 1 ശനിയാഴ്ച റവ. ഫാ. വിൻസെന്റ് ചിറ്റിലപ്പള്ളിയുമാണ് തിരുനാൾ കർബാനയ്ക്ക് കാർമികത്വം വഹിച്ചത്. തിരുന്നാളിന്റെ വിജയത്തിനായി സെന്റ്‌ ബെനഡിക് മിഷൻ ബെർമിംഗ്ഹാമിന്റെ മിഷൻ ഡയറക്ടർ ആയ റവ. ഫാ. ടെറിൻ മുള്ളക്കരയുടെ നേതൃത്വത്തിലാണ് വിവിധ കമ്മറ്റികൾ പ്രവർത്തിച്ചത്.

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി യുടെ ഭാരത അപ്പോസ്തോലൻ വിശുദ്ധ തോമാ സ്ലീഹയുടെ തിരുനാൾ ആഘോഷം ജൂലൈ രണ്ടാം തിയതി ഞായർ 2.30 ന് റെക്സം സെന്റ് മേരീസ് കതീഡ്രലിൽ ഭക്തി നിർഭരം ആഘോഷിച്ചു. ആഘോഷമായ മലയാളം പാട്ടു കുർബാനയിൽ ഫാദർ ജോൺസൻ കാട്ടിപ്പറമ്പിൽ സി. എം. ഐ. മുഖ്യ കാർമികനും ഫാദർ ജോർജ്, ഫാദർ എബ്രഹാം കത്തീഡ്രൽ ഡീൻ ഫാദർ നികോളാസ് എന്നിവർ സഹ കാർമികരുമായി പങ്കെടുത്തു.

പരിശുദ്ധ കുർബാനയിൽ റെക്സം രൂപതാ ബിഷപ്പ് റവ. പീറ്റർ ബ്രിഗ്നൽ തിരുന്നാൾ സന്ദേശം നൽകി. അന്യ നാട്ടിൽ ആയിരിക്കുമ്പോഴും തങ്ങൾക്ക് പകർന്നു കിട്ടിയ വിശുവാസം പിന്തുടരുന്നതിൽ റെക്സം രൂപത എപ്പോഴും കൂടെ ഉണ്ടാകുമെന്നും നിങ്ങൾ എല്ലാവരും ഈ രൂപതയുടെ മുഖ്യ ഭാഗം ആണെന്നും ഓർമ്മപ്പെടുത്തി . കുർ ബാനയെ തുടർന്ന് ലദീഞ്ഞ്, പ്രദീഷണം, നേർച്ച പാച്ചോർ വിതരണം ,സമാപന പ്രാത്ഥനയുടെ ആശീർവാദവും ഉണ്ടായിരുന്നു.

ഭാരതഅപ്പസ്തോലൻ വിശുദ്ധ തോമാശ്ലീഹയുടെ തിരുനാളിൽ പങ്കു ചേർന്ന് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കാൻ എത്തിച്ചേർന്ന എല്ലാ വിശു വാസികളോടും റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ നന്ദി അറിയിക്കുന്നു.

 

ജെഗി ജോസഫ്

ഗ്ലോസ്റ്ററില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടേയും സംയുക്ത തിരുനാള്‍ ഭക്തിസാന്ദ്രമായി. ശനിയാഴ്ച വൈകുന്നേരം തിരുന്നാളിന് കൊടിയേറിയപ്പോള്‍ ചടങ്ങില്‍ ഗ്ലോസ്റ്ററിലെ കത്തോലിക്കാ വിശ്വാസ സമൂഹം മുഴുവന്‍ പങ്കെടുത്തു. തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കമിട്ട് സെൻറ് അഗസ്റ്റിൻ ചർച്ച് വികാരി ഫാ ജെറി വാല്‍ഷ് കൊടി ഉയര്‍ത്തി. മനോഹരമായി അലങ്കരിച്ച ദേവാലയവും വിശ്വാസ സമൂഹത്തിന്റെ അര്‍പ്പണ മനോഭാവും മനസ് നിറച്ചെന്നും ഏവര്‍ക്കും നന്ദി പറയുന്നുവെന്നും ഫാ ജെറി വെല്‍ഷ് പറഞ്ഞു. തുടര്‍ന്ന് ഗ്ലോസ്റ്റർ സെൻറ് മേരീസ് പ്രൊപ്പോസ്റ് മിഷൻ വികാരി ജിബിന്‍ വാമറ്റത്തിലിന്റെ നേതൃത്വത്തില്‍ മരിച്ചുപോയ പൂര്‍വ്വികരെ സ്മരിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. പ്രധാന തിരുനാൾ ദിവസമായിരുന്ന ഞായറാഴ്ചയും മനോഹരമായി ദേവാലയം അലങ്കരിച്ചിരുന്നു . ഞായറാഴ്ച പള്ളിയില്‍ മൂന്നു മണിയോടെ ചടങ്ങുകള്‍ തുടങ്ങി. രണ്ടര മണിയോടെ തന്നെ വിശ്വാസ സമൂഹത്തെ കൊണ്ട് ദേവാലയം നിറഞ്ഞുകവിഞ്ഞു.

കഴിഞ്ഞ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളും അള്‍ത്താര ബാല സംഘവും ചേര്‍ന്ന് പ്രദക്ഷിണമായിട്ടാണ് ടോണി അച്ചന്റെ നേതൃത്വത്തില്‍ പള്ളിയിലേക്ക് പ്രവേശിച്ചത്.ഫാ ടോണി പഴയകളത്തിന്റെ നേതൃത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ കുര്‍ബാന അര്‍പ്പിച്ചു. ഗായക സംഘം മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ചു.

നേരത്തെ ഗ്ലോസ്റ്റര്‍ സമൂഹത്തിനൊപ്പമുണ്ടായിരുന്നതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് ഗ്ലോസ്റ്ററിന്റെ മഹത്വത്തെ കുറിച്ചും കരുത്തുറ്റ സമൂഹമാണ് ഇവിടുള്ളവരെന്നും ഫാ ടോണി പഴയകളം പറഞ്ഞു. പള്ളിയില്‍ സ്വന്തമായി അച്ചനുണ്ടായിരുന്നില്ലെന്ന കുറവ് മാറി ഫാ ജിബിന്‍ വാമറ്റത്തിന്റെ നേതൃത്വത്തില്‍ ഗ്ലോസ്‌റ്റർ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പുരോഗമിച്ചെന്നും ഫാദര്‍ പറഞ്ഞു. താമരശ്ശേരി രൂപതയുടെ മുന്‍ മതബോധന കേന്ദ്ര ഡയറക്ടറായിരുന്ന അദ്ദേഹത്തിന്റെ സേവനം വിശ്വാസ സമൂഹത്തിന് ഗുണകരമാണെന്നും ഫാ ടോണി പഴയകളം പറഞ്ഞു.

തിരുന്നാള്‍ ആഘോഷിക്കേണ്ടതിന്റെ കാരണങ്ങളെ കുറിച്ച് സംസാരിച്ച ഫാ ടോണി കുട്ടികളുമായി ലളിതമായ സംവാദം നടത്തി.കുട്ടികളുമായി വിശുദ്ധ കുര്‍ബാനയ്ക്ക് പങ്കെടുക്കാനെത്തിയവരെ പ്രത്യേകമായി അഭിനന്ദിച്ചു. തുടര്‍ന്ന് മുത്തുകുടകളും കൊടി തോരണങ്ങളും വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഏറെ ശ്രദ്ധേയമായി. ഗ്രൗണ്ട് ചുറ്റി പ്രദക്ഷിണം നടന്നുനീങ്ങുമ്പോള്‍ പ്രദേശവാസികളും കാണാനായി തടിച്ചുകൂടിയിരുന്നു. ശേഷം ഗ്ലോസ്റ്റര്‍ സമൂഹത്തെ മുന്‍ കാലങ്ങളില്‍ നയിച്ച ഫാ ടോണി പഴയകളത്തിന് ട്രസ്റ്റി ആൻറണി ജെയിംസ്‌ നന്ദി രേഖപ്പെടുത്തുകയും മറ്റൊരു ട്രസ്‌റ്റിയായ ബാബു അളിയത്ത് ഗ്ലോസ്റ്റര്‍ കമ്യൂണിറ്റിയുടെ ഭാഗമായ സ്‌നേഹോപഹാരം സമ്മാനിക്കുകയും ചെയ്തു.

തിരുനാൾ കുർബാനയ്ക്ക് ശേഷം സ്‌നേഹ വിരുന്നും ഒരുക്കിയിരുന്നു. മലയാളികള്‍ക്ക് ഇഷ്ട വിഭവമായ ചൂടന്‍ ലൈവ് പൊറോട്ടയും ബീഫും ആയിരുന്നു ഭക്ഷണം.ലൈവായി പൊറോട്ടയൊരുക്കിയ മട്ടാഞ്ചേരി കിച്ചണിലെ ലോഗൻ ഏവരുടേയും മനസ് കീഴടക്കി. ബീഫ് കറി പാചകം ചെയ്‌തൊരുക്കിയത് ഗ്ലോസ്റ്ററിന്റെ സ്വന്തം സോജനും. രുചിയേറിയ ഭക്ഷണം ഒരുക്കിയതിന് ഇരുവർക്കും ഏവരും നന്ദി പറഞ്ഞു.കുട്ടികള്‍ അടക്കം രുചികരമായ ആഹാരം ആസ്വദിക്കുന്നതിനൊപ്പം പൊറോട്ട ഫാന്‍സ് ആയി മാറുകയായിരുന്നു. കേരളത്തിന്റെ ഔദ്യോഗിക ഭക്ഷണം തന്നെ പെരുന്നാളിന്റെ ഭാഗമായി ഒരുക്കിയതിന് കൈക്കാരന്മാരായ ബാബു അളിയത്തിനും ആന്റണി ജെയിംസിനും പലരും നന്ദി പറയുന്നുണ്ടായിരുന്നു.

വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് പള്ളി അലങ്കരിച്ചത്. മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി മത്സരങ്ങളും നടന്നു. പലഹാര സ്റ്റാളുകളും പെരുന്നാളിന്റെ മനോഹര കാഴ്ചയായി മാറി.
മികച്ച രീതിയില്‍ പെരുന്നാള്‍ സംഘടിപ്പിച്ചതിന് ഭാരവാഹികളേയും വുമണ്‍സ് ഫോറത്തിനേയും ഗായക സംഘത്തേയും അള്‍ത്താര ബാലന്മാരേയും യൂത്ത് ലീഗിനേയും ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്തവർക്കും ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍ നന്ദി പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് ഏഴു മണിക്കുള്ള കുര്‍ബാനയോടെയാണ് തിരുനാൾ അവസാനിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി നടന്നുവന്ന തിരുന്നാളില്‍ വലിയ പങ്കാളിത്തമാണ് ഗ്ലോസ്റ്റര്‍ വിശ്വാസർക്കും സമൂഹം നല്‍കുന്നത്. ആദ്യമായിട്ടാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന തിരുന്നാള്‍ ആഘോഷം. മറക്കാനാകാത്ത ഒരു പെരുന്നാള്‍ ആഘോഷമാണ് ഇക്കുറി ഗ്ലോസ്റ്റര്‍ മലയാളി സമൂഹത്തെ തേടിയെത്തിയത്.

 

 

 

ബിജു കുളങ്ങര

സോമർസെറ്റ്• യുകെ സോമർസെറ്റ് ടോണ്ടൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷനിൽ വിശുദ്ധനായ തോമാശ്ലീഹായുടെ ഓര്‍മ്മ പെരുന്നാള്‍ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ജൂലൈ 7, 8 തീയതികളിൽ ആചരിക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനാധിപൻ ഗീവർഗ്ഗീസ്‌ മാർ പക്കോമിയോസ്‌ മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും.

ജൂലൈ 7 വെള്ളിയാഴ്ച വൈകിട്ട് 7.30 മുതൽ സന്ധ്യപ്രാർത്ഥനയും വചന ശുശ്രൂഷയും ഓൺലൈനായി സൂം പ്ലാറ്റ്ഫോം വഴി നടത്തപ്പെടും. ജൂലായ്‌ 8 ശനിയാഴ്ച രാവിലെ 10 ന് പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന. തുടർന്നു പ്രദക്ഷിണം, ശ്ലൈഹിക വാഴ്‌വ്‌, നേർച്ച വിളമ്പ്, സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കും.

പെരുന്നാൾ ശുശ്രൂഷകളിൽ സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ഗീവർഗീസ് ജേക്കബ് തരകൻ, ട്രസ്റ്റി റോയി കോശി, സെക്രട്ടറി ബിജു കുളങ്ങര എന്നിവർ അറിയിച്ചു. ജൂലൈ മാസം മുതൽ ഇടവകയിൽ മാസത്തിലെ രണ്ടാം ശനിയാഴ്ചക്ക് ഒപ്പം നാലാം ശനിയാഴ്ചയും വിശുദ്ധ കുർബാന രാവിലെ 10 മുതൽ ഒരു മണി വരെ ഉണ്ടാകുമെന്ന് കോൺഗ്രിഗേഷൻ ഭാരവാഹികൾ അറിയിച്ചു.

Church Address:-

St Michael Church, Pitts Close, Taunton, Somerset, Post Code: TA1 4TP

മണിപ്പൂർ കലാപഭൂമി ആയിട്ട് രണ്ട് മാസത്തോളമായി. ഇതിനോടകം നൂറുകണക്കിന് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്. 400 ഓളം ക്രിസ്ത്യൻ ദേവാലയങ്ങൾ ഇതിനോടകം അഗ്നിക്കിരയാക്കി. ജനങ്ങളുടെ സ്ഥാവരജംഗമ വസ്തുക്കൾക്ക് ഉണ്ടായിരിക്കുന്ന നഷ്ടങ്ങൾ കണക്കുകൂട്ടലുകൾക്ക് അപ്പുറത്താണ് . കലാപഭൂമിയിൽ ഭരണകൂടവും , പോലീസും കൈയ്യുംകെട്ടി നിൽക്കുന്ന സാഹചര്യമാണ്.


ഒരു പ്രത്യേക മത വിഭാഗത്തെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതായിട്ടും, അവരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതായിട്ടുമുള്ള ആക്ഷേപം ശക്തമാണ്. ഈ സാഹചര്യത്തിലാണ് ലീഡ് സ് സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലും ഈസ്റ്റ്ഹാം സെന്റ് ജോർജ്ജ് മിഷൻ ദേവാലയത്തിലും ഞായറാഴ്ച കുർബാനയ്ക്ക് ശേഷം ചെറുപുഷ്പം മിഷൻലീഗിന്റെ നേതൃത്വത്തിൽ കുട്ടികൾ മണിപ്പൂരിലെ കലാപം മൂലം ദുരിതം അനുഭവിക്കുന്ന സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും കലാപബാധിതരുടെ രക്ഷയ്ക്കായി ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ടും പ്രമേയം പാസാക്കിയത്. ലീഡ്സിൽ ചെറുപുഷ്പം മിഷൻ ലീഗിൻറെ പ്രോഗ്രാം കോർഡിനേറ്റർ ജാസ്മിൻ ജേക്കബാണ് പ്രമേയം അവതരിപ്പിച്ചത്.


ഫാദർ മാത്യു മുളയോലി ചെയർമാനായുള്ള ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ മിഷൻലീഗിനു വേണ്ടിയുള്ള കമ്മീഷൻ രൂപതയിൽപ്പെട്ട ഇടവകകളിലും, മിഷനുകളിലുമുള്ള ചെറുപുഷ്പം മിഷൻ ലീഗിൻറെ പ്രവർത്തകരായുള്ളവരോട് മണിപ്പൂരിലെ അക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാനും കലാപത്തിൽ ദുരിതമനുഭവിക്കുന്നവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വിവിധ ഇടവകകളിലും, മിഷനുകളിലും ഇത്തരത്തിലുള്ള പ്രാർത്ഥനാ കൂട്ടായ്മകൾ ജൂലൈ മാസത്തിൽ നടക്കും.

അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 8 ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും .റവ .ഫാ.സേവ്യർ ഖാൻ വട്ടായിൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷനിൽ ഇത്തവണ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറാൾ ,കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാനും പ്രശസ്‌ത ആത്മീയ പ്രഭാഷകനുമായ , മോൺസിഞ്ഞോർ ജോർജ് തോമസ് ചേലക്കൽ , അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ആത്മീയ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദർ ഫ്രാൻസിസ് നിലമ്പൂർ എന്നിവർ പങ്കെടുക്കും . ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കുന്ന കൺവെൻഷൻ ഫാ.ഷൈജു നടുവത്താനിയിൽ നയിക്കും . ബർമിങ്ഹാം അതിരൂപത വൈദികൻ റവ.ഫാ.ക്രൈഗ് ഫുള്ളാർഡ് ഇംഗ്ലീഷ് കൺവെൻഷനിൽ പങ്കുചേരും . 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ . ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത് .

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് . വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്;

ഷാജി ജോർജ് 07878 149670
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬.

നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;

ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239

അഡ്രസ്സ്

Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.

 

റോബിൻ ജോസഫ്

ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്ക് സെന്റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷനിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും മാർതോമാശ്ലീഹായുടെയും വിശുദ്ധരായ അഗസ്തീനോസിന്റെയും അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ വിശ്വാസ പ്രഘോഷണ ദിനമായി കൊണ്ടാടി. ആഘോഷമായ തിരുനാൾ പരിശുദ്ധ കുർബാനയും ഭക്തിസാന്ദ്രമായ പ്രദക്ഷിണവും മറ്റു ചടങ്ങുകളും കേരളനാട്ടിലെ തിരുനാൾ ആഘോഷങ്ങളെ അനുസ്മരിക്കുംവിധമായിരുന്നു ബേസിക് സ്റ്റോക്കിലെ വിശ്വാസി സമൂഹത്തിന് അനുഭവപ്പെട്ടത്.

തിരുനാൾ ദിവസം ഉച്ചകഴിഞ്ഞ് 2 .30 ന് സൗതാംപ്ടൺ റീജിയണൽ കോഓർഡിനേറ്റർ വെരി റവ. ഫാദർ ജോസ് ബേബി കുന്നുംപുറത്ത് തിരുനാൾ കൊടിയേറ്റിയതോടുകൂടി തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠ, വാഹന വെഞ്ചരിപ്പ് എന്നിവയും നടത്തി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കി സിഞ്ചെല്ലൂസ്‌ വെരി റവ. ഫാദർ ജിനോ അരീക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ പരിശുദ്ധ കുർബാന അർപ്പിച്ചു. റവ. ഫാദർ ജോസ് ബേബി കുന്നുംപുറത്ത് സഹകാർമ്മികനായി ദിവ്യബലി മധ്യേ തിരുവചന സന്ദേശം നൽകി. പരിശുദ്ധ മാതാവ് തന്റെ പക്കലേക്ക് കടന്നുവരുന്ന എല്ലാ മക്കളുടെയും ആവശ്യങ്ങൾ തന്റെ തിരുസുതനിലേക്ക് എത്തിക്കുന്ന വലിയ മധ്യസ്ഥയായ നമ്മുടെ അമ്മയാണെന്നും സഹനങ്ങളുടെയും ത്യാഗങ്ങളുടെയും തീച്ചൂളയിലൂടെ കടന്നുപോയ വിശുദ്ധരുടെ ജീവിതം വിശ്വാസികൾക്ക് മാതൃകയാകേണ്ടതാണെന്നും തന്റെ തിരുനാൾ സന്ദേശത്തിൽ അദ്ദേഹം ഉദ്ബോധിപ്പിച്ചു.

പരിശുദ്ധ കുർബാനയ്ക്കുശേഷം നേർച്ച വെഞ്ചരിപ്പും, ലദീഞ്ഞും നടന്നു. തുടർന്ന് തിരുനാൾ കൊടികളും സംവഹിച്ച് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് വിശ്വാസികൾ അണിനിരന്നു ഭക്ത്യാദരപൂർവ്വം നടത്തിയ പ്രദക്ഷിണം എല്ലാവർക്കും ഹൃദ്യമായ അനുഭവമാണ് സമ്മാനിച്ചത്. പ്രദക്ഷിണം തിരികെ ദൈവാലയത്തിൽ പ്രവേശിച്ചതിനുശേഷം സമാപന ആശീർവ്വാദം നൽകി. സൗതാംപ്ടൺ റീജിയണൽ കോഓർഡിനേറ്റർ റവ. ഫാദർ ജോസ് ബേബി കുന്നുംപുറത്തും നിർദിഷ്ട മിഷൻ ഡയറക്ടർ റവ. ഫാദർ ഡോ. ബിനോയ് കുര്യനും ചേർന്ന് കൊടിയിറക്കിയതോടുകൂടി തിരുനാൾ തിരുകർമ്മങ്ങൾക്ക് പരിസമാപ്തി കുറിച്ചു.

തിരുനാൾ തിരുകർമ്മങ്ങളിൽ പങ്കെടുക്കുവാൻ എത്തിയവർക്ക് സ്നേഹവിരുന്നും ക്രമീകരിച്ചിരുന്നു. തിരുനാളിന് മുന്നോടിയായി 23 അംഗ പ്രസുദേന്തിമാരെയും പ്രതിനിധിയോഗാംഗങ്ങളെയും ഇടവക ജനങ്ങളെയും ഉൾപ്പെടുത്തി രൂപീകരിച്ച വിവിധ കമ്മറ്റികളുടെ തീഷ്ണതയാർന്ന പ്രവർത്തനങ്ങളും തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിന് സഹായിച്ചു. ഭക്തസാധനങ്ങളും ശീതള പാനീയങ്ങളും വിശുദ്ധ അൽഫോൻസാ തിരുനാളിന്റെ നേർച്ചയായ ഉണ്ണിയപ്പവും വിശ്വാസികൾക്ക് നൽകുന്നതിനായി വുമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ സ്റ്റാളും അഭിനന്ദനാർഹമായിരുന്നു.

അനുഗ്രഹപ്രദവും വിശ്വാസ ദീപ്തവും സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും സുദിനവുമായി മാറിയ സംയുക്ത തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ എത്തിയ എല്ലാവർക്കും തിരുനാൾ കമ്മറ്റി കൺവീനർമാരായ ശ്രീ. മാത്യു കൈതക്കടുപ്പിൽ, ശ്രീ. റോബിൻ ജോസഫ് മുണ്ടുചിറ എന്നിവർ നന്ദി പ്രകാശിപ്പിച്ചു. തിരുനാൾ ക്രമീകരണങ്ങളുടെ വിവിധ കമ്മറ്റികളുടെ നേതൃനിരയിലുണ്ടായിരുന്നവരെ കൈക്കാരന്മാരായ ശ്രീ. രാജു തോമസ് അമ്പാട്ട്, ശ്രീ. വിൻസെൻറ് പോൾ പാണാകുഴിയിൽ എന്നിവർ അഭിനന്ദിച്ചു. കേരളത്തിൽനിന്നും ഇംഗ്ലണ്ടിലെത്തി താമസിക്കുന്ന നാനാജാതി മതസ്ഥരായ ആളുകളുടെ സാന്നിധ്യവും പ്രാർത്ഥനകളും ഈ തിരുനാളിലുണ്ടായത് നമ്മുടെ കൂട്ടായ്മയും സ്നേഹവും വിളിച്ചോതുന്നതും അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണെന്നും തിരുനാൾ കമ്മറ്റി വിലയിരുത്തി. വിഖ്യാതമായ ബേസിംഗ്‌സ്‌റ്റോക്ക് തിരുനാൾ എല്ലാവർഷവും ജൂൺ മാസത്തിലെ അവസാന ശനിയാഴ്ചയാണ് നടത്തിവരുന്നത്.

ഷൈമോൻ തോട്ടുങ്കൽ

നോട്ടിംഗ്ഹാം . നോട്ടിംഗ്ഹാം സെന്റ് ജോൺ മിഷനിൽ മാർ തോമ ശ്ലീഹായുടെയും , വിശുദ്ധ അൽഫോൻസാമ്മയുടെയും , വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെയും സംയുക്ത തിരുനാൾ ജൂലൈ രണ്ടാം തീയതി ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു .

തിരുനാളിന് ഒരുക്കമായി ഇരുപത്തി നാല് മുതൽ നൊവേന പ്രാർഥനകൾ നടന്ന് വരുന്നുണ്ടായിരുന്നു , തിരുനാളിനോടനുബന്ധിച്ചു ഒന്നാം തീയതി ശനിയാഴ്ച രാവിലെ കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം നടക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് കാർമികത്വം വഹിക്കും . രണ്ടാം തീയതി ഞായറാഴ്ച ബുൾവെൽ ദേവാലയത്തിൽ വച്ച് നടക്കുന്ന തിരുനാൾ തിരുക്കർമ്മങ്ങൾക്ക് മിഷൻ ഡയറക്ടർ ഫാ. ജോബി ജോൺ കാർമികത്വം വഹിക്കും . ഫാ ജെയിംസ് ഇലഞ്ഞിക്കൽ വചന സന്ദേശം നൽകും .

Copyright © . All rights reserved