Sports

അഞ്ച് വിക്കറ്റ് നേട്ടവുമായി തന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള കടന്നു വരവിന് വഴി തെളിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ മകന്‍ അര്‍ജുന്‍. മധ്യപ്രദേശിനെതിരായ അണ്ടര്‍ 19 കൂച്ച് ബെഹര്‍ ട്രോഫിയിലാണ് അര്‍ജുന്‍ മുംബൈയ്ക്കായി അഞ്ച് വിക്കറ്റ് പിഴുത് ഇന്ത്യന്‍ ടീം സെലക്ടര്‍മാരുടെ ശ്രദ്ധ തന്നിലേക്ക് എത്തിക്കുന്നത്.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇടം കയ്യന്‍ പേസറായ അര്‍ജുന്‍ 26 ഓവറില്‍ 95 റണ്‍സ് വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഒന്നാം ഇന്നിങ്‌സില്‍ 42 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും അര്‍ജുന്‍ നേടിയിരുന്നു.

ലോര്‍ഡ്‌സില്‍ ലോക കപ്പ് ഫൈനലിന് മുന്‍പ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് വേണ്ടി നെറ്റ്‌സില്‍ ബോള്‍ ചെയ്യാന്‍ അര്‍ജുന്‍ എത്തിയിരുന്നു. അതിന് പുറമെ ന്യൂസിലാന്‍ഡിനെതിരായ പരമ്പരയ്ക്ക് മുന്‍പ് കോഹ് ലി ഉള്‍പ്പെടെയുള്ള മുന്‍ നിര താരങ്ങള്‍ക്കായി അര്‍ജുന്‍ നെറ്റ്‌സിന്‍ ബൗള്‍ ചെയ്യുകയും ചെയ്തിരുന്നു.

മധ്യപ്രദേശിനെതിരായ മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ഒന്നാം ഇന്നിങ്‌സിലെ ലീഡ് മുംബൈയ്ക്ക് മൂന്ന് പോയിന്റ് നേടിക്കൊടുത്തു.

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 97 റൺസിൽ നില്ക്കുമ്പോഴാണ് ഡിക്ലയർ ചെയ്യട്ടെ എന്ന് ക്യാപ്റ്റൻ വിരാട് കോഹ്‌ലി കോച്ച് രവി ശാസ്ത്രിയോട് ചോദിച്ചത്. സെഞ്ചുറി പൂർത്തിയാക്കൂ എന്നായിരുന്നു ശാസ്ത്രിയുടെ മറുപടി. എന്നാൽ ചോദ്യം ചോദിച്ച രീതിയാണ് എല്ലാവരെയും അൽഭുതപ്പെടുത്തിയത്. ആംഗ്യ ഭാഷയിലായിരുന്നു സംഭാഷണം. കൈകൾക്കൊണ്ട് രണ്ടുപേരും നടത്തിയ സംഭാഷണ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ സ്വന്തം ശതകത്തേക്കാളുപരി എതിരാളിയെ അധികനേരം ബാറ്റു ചെയ്യിപ്പിക്കാനായിരുന്നു കോഹ്‌ലിയുടെ ആഗ്രഹം. പക്ഷേ ഒരു ഓവറർ കൂടി ബാറ്റ് ചെയ്ത് ഡിക്ലയർ ചെയ്യാനായിരുന്നു പരിശീലകനായ ശാസ്ത്രിയുടെ നിർദ്ദേശം. ആംഗ്യ സംഭാഷണം ഡികോഡ് ചെയ്യാമോ എന്ന തകര്‍പ്പന്‍ ചോദ്യവുമായി ബിസിസിഐ തന്നെ ഈ വീഡിയോ ട്വിറ്ററിൽ ഷെയര്‍ ചെയ്യുകയും ചെയ്തു

 

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട ‘പുത്തന്‍ ഷോട്ടിന്’ ശ്രമിച്ച് അപഹാസ്യനായി ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ചമര സില്‍വ. കൊളംബോയില്‍ നടക്കുന്ന മെര്‍ക്കന്റൈല്‍ പ്രീമിയര്‍ ലീഗിലാണ് സംഭവം. എംഎഎസ് യൂനിച്ചെല്ലയും ടിജെ ലങ്കയും തമ്മിലാണ് മത്സരം നടന്നത്.

സ്കൂപ്പ് ഷോട്ടിനാണ് ചമര സില്‍വെ ശ്രമിച്ചതെന്ന് പറഞ്ഞാല്‍ ലങ്കന്‍ താരം ദില്‍ഷന്‍ പോലും പൊറുക്കില്ല. അതിലും കഠിനമായൊരു ഷോട്ടിനാണ് താരം ശ്രമിച്ചത്. 37കാരനായ സില്‍വ സ്റ്റംമ്പ് ഉണ്ടെന്ന കാര്യം മറന്ന് പോയത് പോലെ സ്റ്റംമ്പിന് പിറകിലേക്ക് ഓടിപ്പോയതിന് ശേഷമാണ് പന്ത് ബൗണ്ടറിയിലേക്ക് പായിക്കാന്‍ ശ്രമിച്ചത്.

എന്നാല്‍ പന്ത് കൃത്യമായി കുറ്റിയും തെറിപ്പിച്ച് വിശ്രമിച്ചു. വീഡിയോ പുറത്തുവന്നതോടെ താരത്തെ സോഷ്യല്‍മീഡിയ ട്രോളുകളിലൂടെ കൈകാര്യം ചെയ്യുകയാണ്. വാതുവെയ്പിനെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും സില്‍വയെ രണ്ട് വര്‍ഷം വിലക്കിയിട്ടുണ്ട്. എന്നാല്‍ പ്രാദേശിക ലീഗില്‍ കളിക്കാന്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കുകയായിരുന്നു. നേരത്തേ വാതുവെയ്പില്‍ പിടിക്കപ്പെട്ട താരത്തെ ലങ്കന്‍ ബോര്‍ഡ് ടീമില്‍ നിന്നും പുറത്താക്കിയിരുന്നു.
ശ്രീലങ്കയിലെ പ്രാദേശിക ലീഗില്‍ പനദുര ക്രിക്കറ്റ് ക്ലബ്ബും കലുതര ഫിസിക്കല്‍ കള്‍ച്ചറല്‍ ക്ലബ്ബും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് വാതുവെപ്പ് നടന്നത്. പിന്നീട് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ താരം കുറ്റക്കാരനാണെന്ന് തെളിയുകയായിരുന്നു.

ഒരിക്കല്‍ വിന്‍ഡീസ് ക്രിക്കറ്റില്‍ ബൗളറാകാന്‍ മോഹിച്ചിരുന്ന താരം ഇപ്പോള്‍ ഇതിഹാസ മത്സരമായ ആഷസ് ക്രിക്കറ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയെ പരിശീലിപ്പിക്കുകയാണ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്.

കളിക്കാര്‍ക്ക് വിക്കറ്റിനിടയിലെ ഓട്ടത്തിലുള്ള പിഴവുകള്‍ പരിഹരിക്കാനാണ് എസിബി വേഗരാജാവിന്റെ സഹായം തേടിയിരിക്കുന്നത്. സിഡ്‌നിയില്‍ താരം ഓസ്‌ട്രേലിയന്‍ ടീമംഗങ്ങള്‍ക്ക് ഓട്ടത്തിന്റെ ചില ടിപ്‌സുകള്‍ പറഞ്ഞുകൊടുക്കുകയും ഓസീസ് താരങ്ങള്‍ അത് പരിശീലിക്കുകയും ചെയ്തു. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ റണ്‍സിനായി ഓടുമ്പോള്‍ കുതിപ്പിന്റെ തുടക്കം തന്നെ വേഗതയില്ലാതെയാണെന്നും ഇത് മെച്ചപ്പെടുത്തിയാല്‍ അത് കളിക്കാര്‍ക്ക് ഗുണമാകുമെന്നും വേഗതാരം പറഞ്ഞു.

Image result for USAIN BOLT PRACTICING AUS CRICKET TEAM

ആഗസ്റ്റില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പിന് ശേഷം വിരമിച്ച ബോള്‍ട്ട് ബാറ്റിംഗിന് ശേഷമുള്ള ഓട്ടവുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. വ്യാഴാഴ്ച ബ്രിസ്‌ബേനില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന് മുമ്പായി ബോള്‍ട്ടിന്റെ ടിപ്‌സ് കൂടുതല്‍ ഗുണം ചെയ്യുമെന്ന് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ പീറ്റര്‍ ഹാന്‍സ്‌കോംബും പറയുന്നു.

100,200 മീറ്ററുകളിലായി എട്ട് ഒളിമ്പിക്‌സ് മെഡലുകളും ലോക റെക്കോര്‍ഡും പേരിലുള്ള ബോള്‍ട്ട് വിരമിച്ച ശേഷം ഫുട്‌ബോള്‍ താരമാകാനുള്ള ഒരുക്കത്തിലാണ്. ഫുട്‌ബോള്‍ പരിശീലനത്തിനായി ജര്‍മ്മന്‍ ബുണ്ടാസ് ലിഗയിലെ ബോറൂഷ്യ താരത്തെ ക്ഷണിച്ചിരിക്കുകയാണ്. ലോകചാമ്പ്യന്‍ഷിപ്പിനിടയില്‍ കിട്ടിയ പരിക്കിനെ അതിജീവിച്ചെത്തിയിരിക്കുന്ന താരം പരിശീലനം വീണ്ടും തുടങ്ങിയിട്ടുണ്ട്.

കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. ലങ്കയ്ക്കെതിരെ ഒന്നാം ഇന്നിങ്സിൽ തകർന്നടിഞ്ഞ ഇന്ത്യ കെ.എല്‍ രാഹുലിന്റെയും ശിഖര്‍ ധവാന്റെയും അര്‍ധസെഞ്ചുറിയുടെ പിൻബലത്തിലാണ് തിരിച്ചടിച്ചത്. നാലാം ദിനം കളിനിർത്തുമ്പോൾ രണ്ടാ‍ം ഇന്നിങ്സില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യക്കിപ്പോൾ 49 റൺസിന്റെ ലീഡായി. ധവാൻ- രാഹുൽ സഖ്യം ഒന്നാം വിക്കറ്റിൽ 166 റണ്‍സ് നേടി ഇന്ത്യയെ മൽസരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

94 റൺസെടുത്ത ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ദാസുന്‍ ശനകയ്ക്കാണ് വിക്കറ്റ്. 73 റൺസുമായി കെ.എൽ. രാഹുലും രണ്ടു റൺസുമായി പുജാരയുമാണ് ക്രീസിൽ. ഒന്നാം ഇന്നിങ്സില്‍ ശ്രീലങ്ക 122 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ലങ്ക 294 റണ്‍സെടുത്ത് പുറത്തായി. 67 റണ്‍സ് നേടിയ രംഗണ ഹെറാത്താണ് ലങ്കയുടെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഉമേഷ് യാദവ് രണ്ടു വിക്കറ്റ് നേടി.

നേരത്തെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റിങ് നിര 172 റൺസിനു പുറത്തായിരുന്നു. 52 റൺസെടുത്ത ചേതേശ്വർ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. വൃദ്ധിമാൻ സാഹ (29), രവീന്ദ്ര ജഡേജ (22), മുഹമ്മദ് ഷാമി (24) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ. ലങ്കയ്ക്കും മഴയ്ക്കും മുന്നിൽ ചിറകെട്ടിനിന്നാണ് പൂജാര അർധ സെ‍ഞ്ചുറി പൂർത്തിയാക്കിയത്.

വാലറ്റത്ത് മുഹമ്മദ് ഷാമിയും ഭുവനേശ്വർ കുമാറും (13) അധ്വാനിച്ചതുകൊണ്ടു മാത്രമാണ് ഇന്ത്യൻ സ്കോർ 172 വരെയെങ്കലും എത്തിയത്. ഇന്ത്യൻ മണ്ണിൽ ലങ്കയ്ക്കെതിരെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ കുറഞ്ഞ ഇന്നിങ്സ് ടോട്ടലാണിത്. ലങ്കയ്ക്കു വേണ്ടി ലക്മൽ 26 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.

സൗരാഷ്ട്രക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന്റെ തിരിച്ചുവരവ്. ആദ്യ ഇന്നിംഗ്‌സില്‍ 225 റണ്‍സിന് പുറത്തായ കേരളം സൗരാഷ്ട്ര 232 റണ്‍സിന് ഓള്‍ ഔട്ടാക്കി. മാത്രമല്ല രണ്ടാം ഇന്നിംഗ്‌സില്‍ കേരളം രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒന്നിന് 69 റണ്‍സ് എന്ന നിലയിലാണ്.
ഇതോടെ ഒന്‍പത് വിക്കറ്റ് അവശേഷിക്കെ കേരളത്തിന് 62 റണ്‍സിന്റെ ലീഡായി. 29 റണ്‍സുമായി ജലജ് സക്‌സേനയും 27 റണ്‍സുമായി രോഹണ്‍ പ്രേമുമാണ് കേരള നിരയില്‍ ബാറ്റ് ചെയ്യുന്നത്. 12 റണ്‍സെത്ത മുഹമ്മദ് അസ്ഹറുദ്ദീനെയാണ് കേരളത്തിന് നഷ്ടമായത്.

നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 107 റണ്‍സ് എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തില്‍ സൗരാഷ്ട്ര. അവിടുന്നാണ് 125 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയ്ക്ക് അവരുടെ 10 വിക്കറ്റുകളും നഷ്ടമായത്. കേരളത്തിന് വേണ്ടി സിജോമോന്‍ ജോസഫ് നാലും, ബേസില്‍ തമ്പി മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. 86 റണ്‍സെടുത്ത ഓപ്പണര്‍ റോബിന്‍ ഉത്തപ്പയാണ് സൗരാഷ്ട്രയുടെ ടോപ്പ് സ്‌കോറര്‍.
നേരത്തെ സഞ്ജുവിന്റെ അര്‍ധ സെഞ്ച്വറി മികവിലാണ് കേരളം 225 റണ്‍സെടുത്തത്. അതെസമയം ആദ്യ ഇന്നിംഗ്‌സില്‍ ഏഴ് റണ്‍സ് ലീഡ് വഴങ്ങിയത് മത്സരം സമനിലയില്‍ കലാശിച്ചാല്‍ കേരളത്തിന് തിരിച്ചടിയാകും.
നിലവില്‍ രഞ്ജിയിലെ നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മൂന്ന് വിജയം സ്വന്തമാക്കി കേരളം മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ജാര്‍ഖണ്ഡിനേയും രാജസ്ഥാനേയും ജമ്മുകശ്മീരിനേയും കേരളം തോല്‍പിച്ചപ്പോള്‍ ഗുജറാത്തിനോട് കേരളം തോറ്റു

ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിക്കുന്ന ഒരു ഔട്ടാകലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം യുവരാജ് സിങ്. വ്യത്യസ്തവും അപൂര്‍വ്വവുമായ ഒരു പുറത്താകലിന്റെ കാഴ്ച്ചയാണിത്.

2007 ല്‍ എംസിസിയില്‍ സറേയും, ലീഡ്‌സ് ബ്രാഡ്‌ഫോഡും തമ്മില്‍ നടന്ന യൂണിവേഴ്‌സിറ്റി ക്രിക്കറ്റ് മത്സരത്തിലാണ് അപൂര്‍വ്വമായ ഈ പുറത്താകല്‍ നടന്നത്. ലീഡ്‌സിന്റെ ബാറ്റ്‌സ്മാനായിരുന്ന ടോം മെറിലട്ടാണ് ചരിത്രത്തിലെ തന്നെ ഏറ്റവും ദൗര്‍ഭാഗ്യകരമായി രീതിയില്‍ പുറത്താക്കപ്പെട്ടത്.

പന്ത് ബാറ്റില്‍ തട്ടിയിട്ടില്ലെന്ന് ഉറപ്പാണെന്നിരിക്കെ എല്ലാവരേയും അമ്പരപ്പിച്ച് അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു. പ്രതിഷേധം ഒന്നുമില്ലാതെ ബാറ്റ്‌സ്മാനും ക്രീസ് വിടുകയും ചെയ്തു. ഇതോടെ ഈ ഔട്ടിന് പിന്നിലെ രഹസ്യം അന്വേഷിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. യുവരാജിനും ഈ സംശയം ഉയര്‍ന്നെന്ന് ഈ വീഡിയോ വ്യക്തമാകുന്നു. ആ കാഴ്ച്ചകാണാം.

A post shared by Yuvraj Singh (@yuvisofficial) on

ശ്രീലങ്കയ്‌ക്കെതിരായ ദ്വിദ്വിന സന്നാഹ മത്സരത്തില്‍ ബോര്‍ഡ് പ്രസിഡണ്ട് ഇലവന്റെ നായകനായത് മലയാളി താരമായ സഞ്ജു വി സാംസണായിരുന്നു. രഞ്ജി ട്രോഫിയിലും ഇന്ത്യന്‍ ടീമിലുമായി പ്രമുഖരെല്ലാം തിരക്കിലായത് കൊണ്ട് കൂടിയാണ് സഞ്ജുവിനെ തേടി ഈ ഭാഗ്യമെത്തിയത്.

കിട്ടിയ അവസരം സഞ്ജു രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. ക്യാപ്റ്റനായി അസാധ്യ പ്രകടനമൊന്നും ഉണ്ടായില്ല. കളി സമനിലയില്‍ തീര്‍ന്നു. പക്ഷേ ബാറ്റിംഗിന് നാലാം നമ്പറില്‍ ക്രീസിലെത്തിയ സഞ്ജു തട്ടുപൊളിപ്പന്‍ ഒരു സെഞ്ചുറിയുമായി ശരിക്കും മിന്നിത്തിളങ്ങി.

സഞ്ജു കളിച്ച നായകന്റെ ഇന്നിംഗ്‌സ് ദേശീയ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പോന്നതാണ്. 143 പന്തില്‍ 19 ഫോറും 1 സിക്‌സും സഹിതമായിരുന്നു സഞ്ജുവിന്റെ 128 റണ്‍സ്. ധോണിക്ക് പകരക്കാരനെ തേടുമ്പോള്‍ സെലക്ടര്‍മാര്‍ക്ക് ഇനി സഞ്ജുവിനെ അങ്ങനെ തീര്‍ത്തും അവഗണിക്കാന്‍ പറ്റില്ല

എന്നാൽ അതേസമയം ശ്രീലങ്കന്‍ താരങ്ങള്‍ മദ്യലഹരിയില്‍ കൊല്‍ക്കത്തയില്‍ അഴിഞ്ഞാടിയതായി റിപ്പോര്‍ട്ട്. നഗരത്തിലെ മാളിലും മദ്യശാലയിലും ആണ് ലങ്കന്‍ താരങ്ങള്‍ മദ്യലഹരിയില്‍ നിയന്ത്രണം വിട്ട് കലഹമുണ്ടാക്കിയത്. ബാര്‍ ജീവനക്കാരെ ചീത്തവിളിച്ച് അലമ്പുണ്ടാക്കിയ കളിക്കാര്‍ പിന്നീടു ലിഫ്റ്റില്‍വച്ച് ഒരു കുടുംബത്തിനെതിരെ ആക്രോശിച്ച് ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു.

നാലുപേരാണു മദ്യലഹരിയില്‍ അഴിഞ്ഞാടിയത്. ഇവരുടെ പേരുകള്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. തെക്കന്‍ കൊല്‍ക്കത്തയിലെ മാളില്‍ ലങ്കാ ടീം അംഗങ്ങള്‍ കൂട്ടത്തോടെയാണു ഷോപ്പിങ്ങിന് എത്തിയത്.

ചിലര്‍ മാളിന്റെ ഭാഗമായ മദ്യശാലയില്‍ കയറി. ഇതില്‍ നാലുപേരാണു ലക്കുകെട്ടു പ്രശ്‌നങ്ങളുണ്ടാക്കിയത്. ലിഫ്റ്റില്‍ വച്ചു മോശം അനുഭവത്തിന് ഇരയായ കുടുംബം പുറത്തിറങ്ങിയ ഉടന്‍ മാളിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവര്‍ നാലുപേരെയും തടഞ്ഞുവച്ചു. വിവരം പൊലീസില്‍ അറിയിക്കുകയും ചെയ്തു.

എന്നാല്‍ പൊലീസ് എത്തുംമുന്‍പേ ടീം മാനേജര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ (സിഎബി) ഭാരവാഹികളുമായി ഫോണില്‍ ബന്ധപ്പെട്ടു. കേസ് എടുക്കരുതെന്നു പൊലീസിനോടും പരാതിയില്‍ ഉറച്ചുനില്‍ക്കരുതെന്നു മോശം അനുഭവത്തിനിരയായവരോടും അഭ്യര്‍ഥിച്ചു പ്രശ്‌നം ഒതുക്കുകയായിരുന്നു സിഎബി ഭാരവാഹികള്‍.

കളിക്കാര്‍ തമ്മില്‍ ചീത്തവിളിക്കുകയും ആക്രോശിക്കുകയുമാണു ചെയ്തതെന്നാണു സിഎബി ഭാരവാഹികള്‍ പറയുന്നത്. രേഖാമൂലം പരാതി കിട്ടിയില്ലെന്നു പൊലീസ് പറഞ്ഞു. ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനുമായുള്ള ദ്വിദിന മല്‍സരത്തിന്റെ തലേരാത്രിയിലാണു ബാറില്‍ അലമ്പുണ്ടായത്. സംഭവവത്തില്‍ ലങ്കന്‍ ക്രിക്കറ്റ് അധികൃതര്‍ നടപടി എടുത്തേക്കും.

ബോര്‍ഡ് പ്രസിഡന്റ് ഇലവനും ശ്രീലങ്കയും തമ്മില്‍ ഇന്നലെ നടന്ന ദ്വിദിന സന്നാഹ മല്‍സരം സമനിലയില്‍. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 411 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തപ്പോൾ, ബോർഡ് പ്രസിഡന്റ് ഇലവന്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്തു നിൽക്കെ ഇരു ക്യാപ്റ്റൻമാരും സമനിലയ്ക്കു സമ്മതിക്കുകയായിരുന്നു.

വര്‍ഗീസ് ഡാനിയേല്‍

ഷെഫീല്‍ഡ് ഇംഗ്ലീഷ് ഇന്‍സ്റ്റിട്യൂട്ടിന്റെ വോളിബോള്‍ കോര്‍ട്ടിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് നടന്ന  രണ്ടാമത് യൂറോപ്പ് വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ കെവിസി ബര്‍മിംഗ്ഹാം ചാമ്പ്യന്മാരായി. ശനിയാഴ്ച രാവിലെ പത്തുമണിക്ക് തുടങ്ങിയ മല്‍സരം വൈകിട്ട് എട്ടുമണിക്ക് അവസാനിച്ചപ്പോള്‍ ചരിത്രം ആവര്‍ത്തിച്ചു കൊണ്ടായിരുന്നു മുന്‍ വര്‍ഷത്തെ ജേതാക്കളായ കെ വി സി ബിര്‍മ്മിംഗ്ഹാം ‘ജോസ്‌കോ ജ്യൂവലേഴ്‌സ് കോട്ടയം’ എവര്‍ റോളിംഗ് ട്രോഫിയില്‍ മുത്തമിട്ടത്. മുന്‍ വര്‍ഷത്തെ റണ്ണര്‍ അപ്പായ ലിവര്‍പ്പൂള്‍ വോളിബോള്‍ ക്ലബ്ബ് ഇക്കുറിയും തല്‍സ്ഥാനം നില നിര്‍ത്തി.ഓസ്ട്രിയന്‍ ടീമായ വിയന്നക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

എസ് കെ സി എ പ്രസിഡന്റ് ശ്രീ. ബിജു മാത്യൂ സ്വാഗതം ആശംസിച്ച ശേഷം രാവിലെ പത്തുമണിക്ക് ക്ലബ്ബിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ശ്രീ. വിന്‍സന്റ് വര്‍ഗ്ഗീസ് തിരിതെളിച്ച് ഉത്ഘാടനം നിര്‍വ്വഹിച്ച മല്‍സരത്തില്‍ എട്ടു ടീമുകള്‍ രണ്ടു വിഭാഗങ്ങളിലായി ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് കളികള്‍ വീതം ജയിച്ച് സെമിയില്‍ പ്രവേശിച്ച വിയന്നയും ബര്‍മ്മിംഗ്ഹാമും ഫൈനലില്‍ എത്തുമെന്ന ഏവരുടേയും പ്രതീക്ഷയെ തകര്‍ത്തു കൊണ്ട് വിയന്നക്കെതിരെ രണ്ടു സെറ്റ് ജയം നേടി ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ലിവര്‍പ്പൂള്‍ ഫൈനലില്‍ എത്തിയപ്പോള്‍ മല്‍സരത്തിന്റെ ആവേശം പതിന്മടങ്ങായി. ബിന്‍സു ജോണിന്‍റെ നേതൃത്വത്തില്‍ പോരാടിയ ബര്‍മ്മിംഗ്ഹാമും വംസിയുടെ നേതൃത്വത്തില്‍ കളിച്ച ലിവര്‍പൂളും ഇഞ്ചോടിഞ്ചു പോരാടിയപ്പോള്‍ കാണികള്‍ ആവേശഭരിതരായി. അത്യുജ്ജ്വലമായ പോരാട്ടം കാഴ്ച വച്ചെങ്കിലും മറുപടിയില്ലാത്ത രണ്ടു സെറ്റുകള്‍ക്ക് വഴങ്ങി ബര്‍മിംഗ്ഹാമിനോട്  ലിവര്‍പൂള്‍ അടിയറവുപറഞ്ഞു.

ആദ്യസെമിയില്‍ ബര്‍മിംഗ്ഹാമിനെതിരെ ഒരു സെറ്റ് നേടിയ ശേഷം പിന്നീടുള്ള രണ്ടു സെറ്റുകള്‍ പരാജയപ്പെട്ട കേംബ്രിഡ്ജും, ലിവര്‍പൂളിനോട് പരാജയപ്പെട്ട വിയന്നയും തമ്മില്‍ നടന്ന ലൂസേഴ്സ് ഫൈനലും ആവേശം നിറഞ്ഞതായിരുന്നു. ഈ മത്സരത്തില്‍ വിജയിച്ച വിയന്ന മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി ലിവര്‍പൂള്‍ ടീമിലെ വംസിയെ തെരഞ്ഞെടുത്തപ്പോള്‍ മികച്ച തന്ത്രങ്ങളിലൂടെ ബര്‍മിംഗ്ഹാം ടീമിനെ വിജയത്തിലേക്ക് എത്തിച്ച കിരണ്‍ ജോസഫ് ആണ് മികച്ച ഡിഫന്റ്. പ്രോമിസിംഗ് ടീമിനുള്ള അവാര്‍ഡ് കാര്‍ഡിഫ് വോളിബോള്‍ ടീമിനാണ് ലഭിച്ചത്.

കളിക്കളത്തില്‍ രണ്ടു വൈദീകരും തങ്ങളുടെ വോളിബോള്‍ മികവ്  പരീക്ഷിക്കുവാന്‍ എത്തിയിരുന്നു. ലിവര്‍പ്പൂള്‍ ടീമംഗമായിരുന്ന ഫാ. റോയി, കാര്‍ഡിഫ് ടീമംഗമായ ഫാ. ആംബ്രോസ് എന്നിവരായിരുന്നു മികച്ച കളി കാഴ്ച വച്ച ആ വൈദീകര്‍.

മുന്‍ കസ്റ്റംസ് ടീമംഗവും തൊടുപുഴ ന്യൂമാന്‍ കോളേജ് വോളിബോള്‍ ടീം ക്യാപ്റ്റനുമായിരുന്ന ജോസ് പരപ്പനാട്ട് ആയിരുന്നു ടൂര്‍ണ്ണമെന്റിലെ മെയിന്‍ റഫറി. തികച്ചും കുറ്റമറ്റ രീതിയില്‍ കളി നിയന്ത്രിച്ച അദ്ദേഹം ഈ ടൂര്‍ണ്ണമെന്റിന്റെ മികച്ച സംഘാടനത്തെ അഭിനന്ദിച്ചു. വിജയികളായ ബിര്‍മ്മിംഗ്ഹാം, ലിവര്‍പ്പൂള്‍, വിയന്ന ടീം ക്യാപ്റ്റന്മാരും പരാതിക്കിട നല്‍കാതെ നടത്തിയ സംഘാടന മികവിനെ അഭിനന്ദിച്ചു സംസാരിച്ചു.

അലൈഡ് ഫൈനാന്‍സിയേഴ്‌സും നീലഗ്ഗിരി റെസ്റ്റോറന്റും സ്‌പോണ്‍സേഴ്‌സ് ആയിരുന്ന ടൂര്‍ണ്ണമെന്റിന്റെ ധനശേഖരണാര്‍ത്ഥം നടത്തിയ റാഫിള്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഡിനു വിന്‍സന്റിനും രണ്ടാം സമ്മാനം ഫാ. റോയിക്കും മൂന്നാം സമ്മാനം സ്റ്റാബിനും ലഭിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം റവ. ഫാദര്‍ സന്തോഷ് വാഴപള്ളിയും കളിക്കളത്തില്‍ പോരാടിയ വൈദീകരും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

മല്‍സരത്തില്‍ പങ്കെടുത്ത എല്ലാ ടീമംഗങ്ങള്‍ക്കും സഹായ സഹകരണങ്ങള്‍ നല്‍കിയ എല്ലാവര്‍ക്കും, മല്‍സരം കാണാനെത്തിയവര്‍ക്കും, ക്ലബിന്റെ ഭാരവാഹികളായ ശ്രീ ഡോണി സ്‌കറിയ, ശ്രീ ജോജി ജോസഫ്, ശ്രീ വിന്‍സന്റ് വര്‍ഗ്ഗീസ് എന്നിവര്‍ നന്ദി പ്രകാശിപ്പിച്ചു.

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ്സ് ടീം നായകനായി സഞ്ജു സാംസണിനെ നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യമലയാളിയാണ് സഞ്ജു. മികച്ച പ്രകടനം പ്രതീക്ഷിക്കുന്നതായി സഞ്ജു പറഞ്ഞു.
കൊല്‍ക്കത്തയില്‍ ശനിയാഴ്ച തുടങ്ങുന്ന ദ്വിദിന മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന്‍ ടീമിന്റെ നായകനായാണ് 22കാരനായ സ‍‍ഞ്ജു വി സാംസണിനെ നിയമിച്ചത്. നേരത്തെ ക്യാപ്റ്റനായി നിശ്ചയിച്ചിരുന്ന മധ്യപ്രദേശ് താരം നമാന്‍ ഓജയ്‌ക്ക് പരിക്കേറ്റതോടെ സ‍ഞ്ജുവിന് നറുക്കുവീഴുകയായിരുന്നു. കാര്യവട്ടം ട്വന്റി- 20ക്കിടെ കൂടിക്കാഴ്ച നടത്തിയ ദേശീയ സെലക്ടര്‍ ശരണ്‍ദീപ് സിംഗാണ് പുതിയ ഉത്തരവാദിത്തത്തെ കുറിച്ചുള്ള സൂചന സഞ്ജുവിന് ആദ്യം നല്‍കിയത്.
ദിനേശ് ചാന്ദിമല്‍ നയിക്കുന്ന ശ്രീലങ്കന്‍ ടീമിനെതിരായ മത്സരത്തില്‍ ബാറ്റ്സ്മാന്‍ രോഹന്‍ പ്രേം, പേസര്‍ സന്ദീപ് വാര്യര്‍ , ഓള്‍റൗണ്ടര്‍ ജലജ് സക്‌സേന എന്നീ കേരള താരങ്ങളും സഞ്ജുവിനൊപ്പം ചേരും. സഞ്ജു തന്നെ വിക്കറ്റ് കീപ്പറാകാനും സാധ്യതയുണ്ട്.

Copyright © . All rights reserved