Sports

മെല്‍ബണ്‍: ലോക ഒന്നാം സീഡ് അമേരിക്കയുടെ സെറീന വില്യംസിനെ അട്ടിമറിച്ച് ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം. ആദ്യമായാണ് കെര്‍ബര്‍ ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്നത്. കെര്‍ബറിന്റെ ആദ്യത്തെ ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. സ്‌കോര്‍ 6-4, 3-6, 6-4.
21 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ സെറീന വില്യംസിന്റെ 22 ഗ്രാന്‍ഡ്സ്ലാം എന്ന സ്വപ്‌നമാണ് കെര്‍ബര്‍ തകര്‍ത്തത്. ജര്‍മനിയുടെ ഇതിഹാസ താരം സ്റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡിനൊപ്പം എത്താമെന്ന സെറീനയുടെ മോഹവും ഇതോടെ പൊലിഞ്ഞു. ആദ്യം പതറിയെങ്കിലും ലോക ഒന്നാം നമ്പര്‍ താരത്തിനെതിരെ കെര്‍ബര്‍ മികച്ച തിരിച്ചുവരവാണ് നടത്തിയത്.

1994ല്‍ സ്റ്റെഫി ഗ്രാഫാണ് കെര്‍ബറിന് മുമ്പ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയ ജര്‍മന്‍ വനിതാ താരം.

യുകെ മലയാളികളുടെ ഇടയില്‍ അസൂയാവഹമായ സംഭാവനകള്‍ നല്‍കിയ മാഞ്ചസ്റ്റര്‍ ഫ്രണ്ട്‌സ് സ്‌പോര്‍ടിംഗ്ക്ലബ്ബിന്റെ പത്താം വാര്‍ഷികം വര്‍ണാഭമായ ചടങ്ങുകളോടെ പര്യവസാനിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ഒളിമ്പ്യന്‍ ബോബി അലോഷ്യസ് ആയിരുന്നു ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തത്. ആ ചടങ്ങില്‍ ബോബി അലോഷ്യസിന് ആജീവനാന്ത മെമ്പര്‍ഷിപ്പ് നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. 2016 ജനുവരി 23ആം തീയതി മാഞ്ചസ്റ്ററിലെ സെന്റ് ജോസഫ് ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന സമാപന ചടങ്ങില്‍ യുകെ മലയാളികള്‍ക്ക് സുപരിചിതനായ കവിയും എഴുത്തുകാരനുമായ ശ്രീ മുരുകന്‍ പനയറ, യുകെ മലയാളികളുടെ പ്രിയഗായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീ അജിത്ത് പാലിയത്ത് ആനി പാലിയത്ത്, ബ്രിട്ടീഷ് മലയാളി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിയും ബോള്‍ട്ടണ്‍ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ഷിനുക്ലാര മാത്യുസ് എന്നിവരും പങ്കെടുത്തു.
12

സ്വപ്‌ന വിന്‍സെന്റ്, വില്‍ഫി ബിജു എന്നിവര്‍ അണിയിച്ചൊരുക്കിയ ഫ്രണ്ട്‌സ് ജൂനിയേഴ്‌സിന്റെ വിവിധ കലാപരിപാടികളും ഫാഷന്‍ഷോയും അജിത്, ആനി, ബെന്നി, ബിനീഷ് എന്നിവരുടെ ഗാനമേളയും കൂടിയയായപ്പോള്‍ മാഞ്ചസ്റ്ററിലെ ചാറ്റല്‍മഴയില്‍ കുതിര്‍ന്ന തണുത്ത സന്ധ്യ ആവേശത്തിമിര്‍പ്പിലായി. റിന്‍സി സജിത്ത്, സീമാ ജിജു എന്നിവര്‍ ആങ്കറിംഗില്‍ തങ്ങളുടെ സാനിധ്യം തെളിയിച്ചപ്പോള്‍ ഫ്രണ്ട്‌സ് ഗേള്‍സ് ടീമിന്റെ കൈസി പഹേലി ഡാന്‍സ് കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ച് പറ്റി. കലാപരിപാടികളില്‍ പങ്കെടുത്ത എല്ലാ കലാകാരികള്‍ക്കും കലാകാരന്‍മാര്‍ക്കും മെഡലുകള്‍ വിതരണം ചെയ്തു.

1

പ്രസ്തുത ചടങ്ങില്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ലീഗില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്ന ഫ്രണ്ട്‌സ് ജൂനിയര്‍ അണ്ടര്‍ ഇലവന്‍ ടീമിനെ ഇന്‍ട്രൊഡ്യൂസ് ചെയ്യുകയും ചെയ്തു. യുകെയില്‍ ധാരാളം മലയാളി അസോസിയേഷനുകളും സ്‌പോര്‍ട്‌സ് ക്ലബ്ബുകളും ഉണ്ടെങ്കിലും കുട്ടികളെ മുഖ്യധാരാ സ്‌പോര്‍ട്‌സിലേക്ക് കൊണ്ടുവരികയും യുകെ മലയാളികളുടെ ചരിത്രത്തിലാദ്യമായി ഒരു ജൂനിയര്‍ ടീമിനെ തന്നെ ലീഗ് ക്രിക്കറ്റിലേക്ക് കൊണ്ടു വരുന്നത് ഫ്രണ്ട്‌സ് സ്‌പോര്‍ട്ടിംഗ് ക്ലബ്ബാണെന്ന് ക്ലബ്ബ് പ്രസിഡന്റ് ജീജു ഫിലിപ്പ് സൈമണ്‍ അനുസ്മരിച്ചു.

ജൂനിയര്‍ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ്, സിക്‌സ് എ സൈഡ് ക്രിക്കറ്റ് ടൂര്‍ണമെന്റ്, ആള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, ഇസിബി ക്ലബ്ബ് ഓപ്പണ്‍ ഡേ, ആള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ്, ജൂനിയര്‍ അത്‌ലറ്റിക്‌സ് മുതലായ സ്‌പോര്‍ട്‌സ് റിലേറ്റഡ് ആക്ടിവിറ്റീസിനൊപ്പം തന്നെ ചാരിറ്റി വര്‍ക്ക്, ടീം ബൗണ്ടിംഗ് ട്രിപ്പ്, ഫാമിലി ഗെറ്റ് ടുഗതര്‍, സമ്മര്‍ ബിബിക്യു, ഓണം സെലിബ്രേഷന്‍ തുടങ്ങിയ വിശദമായ പ്രവര്‍ത്തന റിപ്പോര്‍ട്ട് ക്ലബ്ബ് സെക്രട്ടറി തോമസ് ജോര്‍ജ് അവതരിപ്പിച്ചു.

3

കഴിഞ്ഞ ഒരു വര്‍ഷക്കാലം ക്ലബ്ബിന്റെ വിവിധ പരിപാടികള്‍ ഉള്‍പ്പെട്ട ദശാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്ത മാഞ്ചസ്റ്റര്‍ സെന്‍ട്രല്‍ എംപി ലൂസി പവല്‍, വിറ്റിംഗ്ടണ്‍ എംപി ജെഫ് സ്മിത്ത്, എക്‌സ് എംപി ജോണ്‍ ലീച്ച്, ഓണാഘോഷ പരിപാടിയിലെ മുഖ്യാതിഥി ആയിരുന്ന ഹണ്ടിംഗ്ടണ്‍ കൗണ്‍സിലര്‍ ലീഡോ ജോര്‍ജ്, കോച്ചിംഗ് ക്യാമ്പിന് നേതൃത്വം നല്‍കിയ ലങ്കാഷെയര്‍ ക്യാപ്റ്റന്‍ ടോം സ്മിത്ത്, ലങ്കാഷെയര്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ അഭിഷേക് കുല്‍ക്കര്‍ണി, മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ പോണ്ട് മക്‌ഗോഫോഗ്, ലങ്കാഷെയര്‍ കോച്ചുമാര്‍, മീഡിയ സപ്പോര്‍ട്ട് നല്‍കിയ ബ്രിട്ടീഷ് മലയാളി, ക്ലബ്ബിന്റെ സ്‌പോണ്‍സേഴ്‌സ് എല്ലാ നല്ലവരായ സപ്പോര്‍ട്ടേഴ്‌സിനെയും ചടങ്ങില്‍ പ്രത്യേകം ആദരിച്ചു. ക്ലബ്ബ് ട്രഷറര്‍ രാംകിയുടെ നന്ദി പ്രകാശനത്തോട് കൂടി ചടങ്ങുകള്‍ക്ക് തിരശീല വീണു.

ക്ലബ്ബ് മെമ്പര്‍ഷിപ്പ്

ഏപ്രില്‍ ഇരുപത്തിമൂന്നാം തീയതി ആരംഭിക്കുന്ന ജിഎംസിസി ലീഗില്‍ ഫ്രണ്ട്‌സ് സ്‌പോര്‍ടിംഗ് ക്ലബ്ബിന്റെ ജൂനിയര്‍ ആന്‍ഡ് സീനിയര്‍ ഫസ്റ്റ് ടീമിലേക്ക് പുതിയ കളിക്കാരെ ക്ഷണിക്കുന്നതായി പ്രസിഡന്റ് ജിജു ഫിലിപ്പ് സൈമണ്‍ അറിയിച്ചു. ഫുള്‍ അടല്‍ട്ട് പ്ലേയിംഗ് മെമ്പര്‍, സ്റ്റുഡന്റ് മെമ്പര്‍, ജൂനിയര്‍ മെമ്പര്‍ എന്നീ വിഭാഗങ്ങളില്‍ മെമ്പര്‍ഷിപ്പ് എടുക്കാവുന്നതാണ്. സ്‌പോര്‍ട്‌സില്‍ താത്പര്യമുളള എന്നാല്‍ കളിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ഈ വര്‍ഷം മുതല്‍ സോഷ്യല്‍ മെമ്പര്‍ഷിപ്പും എടുക്കാവുന്നതാണ്. താത്പര്യമുളളവര്‍ [email protected]എന്ന ഈമെയില്‍ ഐഡിയിലോ പ്രസിഡന്റ് ജിജു 07886410604, സെക്രട്ടറി തോമസ് ജോര്‍ജ് 07852174354, ട്രഷറര്‍ രാംകി 07983640632 എന്ന  നമ്പരിലോ ബന്ധപ്പെടുക.

2  4 5 6 7 8 9 10 11  13

 

ബ്രിസ്‌ബേന്‍: ബ്രിസ്‌ബേനില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ആസ്‌ട്രേലിയയ്ക്ക് ഏഴ് വിക്കറ്റ് ജയം. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സാണ് ഇന്ത്യ നേടിയത്. കളി തീരാന്‍ ഒരു ഓവര്‍ ബാക്കി നില്‍ക്കെയാണ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആസ്‌ട്രേലിയ വിജയലക്ഷ്യം മറികടന്നത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആസ്‌ട്രേലിയ 2-0ന് മുന്നിലെത്തി.

ആസ്‌ട്രേലിയയ്ക്ക് വേണ്ടി ജോര്‍ജ് ബെയ്‌ലിയും (76) ഷോണ്‍ മാര്‍ഷും (71) ആരോണ്‍ ഫിഞ്ചും (71) അര്‍ദ്ധസെഞ്ചുറി നേടി. ഇന്ത്യയ്ക്ക് വേണ്ടി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയ്ക്ക് (124) പെര്‍ത്തിലെ ആദ്യ മത്സരത്തിലെന്ന പോലെ ഇത്തവണയും ടീമിന്റെ പരാജയം കാണേണ്ടി വന്നു. ഷോണ്‍ മാഷിനെ പുറത്താക്കാന്‍ ലഭിച്ച നാല് അവസരങ്ങള്‍ ഇന്ത്യ തുലച്ചു. ഇന്ത്യയ്ക്ക് വേണ്ടി നേരത്തെ അജിങ്ക്യ രഹാനെയും (89) വിരാട് കോഹ്‌ലിയും അര്‍ദ്ധ സെഞ്ചുറി നേടിയിരുന്നു, ഇഷാന്ത് ശര്‍മ്മ, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

സ്‌കോര്‍ പിന്തുടര്‍ന്ന് നേടുന്ന വിജയത്തിന്റെ കാര്യത്തില്‍ ബ്രിസ്‌ബേനിലെ ഗാബ സ്റ്റേഡിയത്തില്‍ ഇത് റെക്കോര്‍ഡാണ്. നേരത്തെ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ പിന്തുടര്‍ന്ന് ആസ്‌ട്രേലിയ നേടിയ 301 റണ്‍സായിരുന്നു ഉയര്‍ന്ന ചേസിംഗ് സ്‌കോര്‍. 330നും മുകളിലെങ്കിലും സ്‌കോര്‍ ചെയ്താല്‍ മാത്രമേ വിജയം സംബന്ധിച്ച് ആത്മവിശ്വാസമുണ്ടാക്കാനാവൂ എന്ന അവസ്ഥയാണുള്ളതെന്നും ഇത് വരും മത്സരങ്ങളില്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുമെന്നും മത്സരശേഷം ക്യാപ്റ്റന്‍ എം.എസ്.ധോണി അഭിപ്രായപ്പെട്ടു. സെഞ്ചുറി അടിച്ച ശേഷം ടീം തോല്‍ക്കുകയെന്നത് ഏറെ നിരാശയുണ്ടാക്കുന്ന കാര്യമാണെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു.

ബ്രിസബെയ്‌ന്‍: 2105-ല്‍ നിര്‍ത്തിയടത്തു നിന്ന്‌ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ്‌ സഖ്യത്തിന്റെ തേരോട്ടം. 2016-ലെ ആദ്യ കിരീടം നേടി തങ്ങള്‍ ഈവര്‍ഷവും മികച്ച ഫോമിലാണെന്ന്‌ ഇന്തോ-സ്വിസ്‌ ജോഡി തെളിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഫോം അതേപടി തുടരുന്ന അവര്‍ ഇന്നലെ ബ്രിസ്‌ബെയ്‌ന്‍ ഓപ്പണിലാണ്‌ കിരീടമുയര്‍ത്തിയത്‌. ജര്‍മനിയുടെ ആഞ്ചലിക്‌ കെര്‍ബര്‍ – ആന്‍ഡ്രിയ പെറ്റകോവിച്ച്‌ സഖ്യത്തെ തോല്‍പിച്ചാണ്‌ അവര്‍ ജേതാക്കളായത്‌. 7-5, 6-1 എന്ന സകോറിന്‌ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം.

69 മിനിറ്റ്‌ നീണ്ട മത്സരത്തിന്റെ ആദ്യ സെറ്റില്‍ ജര്‍മന്‍ സഖ്യം പോരാട്ടവീര്യം പ്രദര്‍ശിച്ചെങ്കിലും രണ്ടാം സെറ്റില്‍ സാനിയയും ഹിംഗിസും തകര്‍ത്തുവാരി. ഇന്തോ-സ്വിസ്‌ സഖ്യത്തിന്റെ തുടര്‍ച്ചയായ ഇരുപത്താറാം ജയമാണിത്‌.രണ്ടു ജയങ്ങള്‍ കൂടി നേടിയാല്‍ തുടരന്‍ ജയങ്ങള്‍ക്കുള്ള ലോകറെക്കോഡ്‌ സ്വന്തമാക്കാം.

Copyright © . All rights reserved